Malayalam March

Page 1

Vol 6 Issue No.65 Mar - Apr 2019

'ഞാന്‍ രഞ്ജിനി ഹരിദാസ് '

രഞ്ജിനിയുടെ വെളിപ്പെടുത്തലുകള്‍

എന്‍ബിഎഫ്‌സികളുടെ കുതിപ്പിന് വഴിയ�ൊരുക്കുന്ന ആര്‍ബിഐ നിര്‍ദേശങ്ങള്‍ Sri V P Nandakumar, MD & CEO Manappuram Finance Ltd.

പത്മശ്രീ കുര്യന്‍ ജ�ോണ്‍ മേളംപറമ്പില്‍

കാരുണ്യത്തിന്റെ വെള്ളിനക്ഷത്രം



LIMITED EDITION

TM

WATC H E S

Your Style Icon TM


Printed by: Ajit Ravi Published by: Ajit Ravi Owned by: Ajit Ravi Printed at: Sterling Print House Pvt. Ltd. Cochin Published at: Pegasus, L5-106 Changampuzha Nagar Kalamassery Ernakulam-682 033 e-mail: editor@uniquetimes.in uniquetimesindia@gmail.com Ph:0484 3242220, 3292223, 4025666 Mob:+91 98460 50283, 94470 50283 Editor Ajit Ravi Sub Editor Sheeja CS Editor-In-charge Jebitha Ajit Legal Advisor Adv. Latha Correspondents Dr. Thomas Nechupadam Vivek Venugopal- Quarter Mile Amrutha V Kumar Marketing UAE Phygicart.com P.O. Box: 92546, Al Karama Dubai Mr. Anish K Joy Mob: +971528946999 info@phygicart.com Tamil Nadu Vice president Uma Riyas Khan chennai, Mob: 9841072955 Unique Times, No.6/31, Arunachalam main road, Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Sunilkumar NN, RIM Media Rajesh Nair Dr. Susan S Sunny Director Shwetha Menon Cover Photographer Ashique Hassan Creative Design PEGASUS Cover Photograph Padma shri Dr. Kurian John Melamparambil

Editorial

നി

ങ്ങള്‍ എന്തെങ്കിലും ശക്തമായി മ�ോഹിക്കുമ്പോള്‍ ഈ പ്രപഞ്ചമാകെ നിങ്ങളുടെ മ�ോഹം സാക്ഷാല്‍ക്കരിക്കാനായി ഗൂഡാല�ോചന നടത്തിക്കൊണ്ടേയിരിക്കും- പൗല�ോ ക�ൊയ്‌ല�ൊ താന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കാനായി ബിസിനസ് തുടങ്ങിയ ഒരു വലിയമനുഷ്യന്റെ അപൂർ� വിജയഗാഥ. ജനപ്രിയ ബ്രാന്റായ മേളത്തിന് പിന്നിലെ ബുദ്ധികേ�മായ പത്മശ്രീ കുര്യന്‍ ജ�ോണ്‍ മേളംപറമ്പില്‍ എന്ന പ്രമുഖ ബിസിനസുകാരന്റെ, ജീവകാരുണ്യപ്രവര്‍ത്തകന്റെ ജീവിത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇത്തവണ കവര്‍ സ്റ്റോറിയില്‍. മണപ്പുറം ഫിനാന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍ തന്റെ സ്ഥിരം പംക്തിയില്‍ എന്‍ബിഎഫ്‌സികള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് അനുവദിച്ചതുള്‍പ്പെടെയുള്ള ആര്‍ബി ഐയുടെ പുതിയ നയങ്ങളെക്കുറിച്ചാണ് എഴുതുന്നത്. റിസർ�് ബാങ്കിന്റെ ഈ നീക്കം എന്‍ബിഎഫ്‌സ ികള്‍ക്ക് ഉണർവ്വേകുമെന്നാണ് നിഗമനം. ഓട്ടോയില്‍ പുതിയ ഹ�ോണ്ട സിവികിനെക്കുറിച്ച് വായിക്കാം. സ്‌റ്റൈലിഷും നല്ല റൈഡ് ക്വാളിറ്റിയുമുള്ള പുതിയ ഹ�ോണ്ട സിവിക് മികച്ച ഓണര്‍ഷിപ്പ് അനുഭവം സമ്മാനിക്കും. യാത്രയില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായി സ്ലൊവേനിയയെക്കുറിച്ചറിയാം. ബ്യൂട്ടി, ബാങ്കിംഗ്, സക്‌സസ്, മൂവിറിവ്യു, ബുക്ക് റിവ്യു തുടങ്ങിയ പതിവ് ലേഖനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ വായനാക്കാര്‍ക്കും നല്ലൊരു വായനാസുഖം ആശംസിക്കുന്നു.

Ajit Ravi

RNI Reg No.KERMAL/2013/60988



20

16

26

CONTENTS

12

എന്‍ബിഎഫ്‌സികളുടെ കുതിപ്പിന് വഴിയ�ൊരുക്കുന്ന ആര്‍ബിഐ നിര്‍ദേശങ്ങള്‍

12

ഉന്നതവിദ്യാഭ്യാസം: ഫീസിനപ്പുറം ശ്രദ്ധയര്‍ഹിക്കുമ്പോള്‍...

16

പത്മശ്രീ കുര്യന്‍ ജ�ോണ്‍ മേളംപറമ്പില്‍: കാരുണ്യത്തിന്റെ വെള്ളിനക്ഷത്രം

20

'ഞാന്‍ രഞ്ജിനി ഹരിദാസ് ' രഞ്ജിനിയുടെ വെളിപ്പെടുത്തലുകള്‍

26

ജിഎസ്ടി: റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കൊരു കൈതാങ്ങ്- സത്യമ�ോ മിഥ്യയ�ോ?

34


42

50

44

52

58

42

ഗാഡ്ജറ്റ്സ്

44

പാചകം

50

ചര്‍മ്മം വെളുപ്പിക്കാന്‍ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍

52

സ്ലോവേനിയ: ഭൂമിയിലെ പറുദീസ

58

ഹ�ോണ്ട സിവിക്


bpWn¡v Ubdn

റാബി സെറീല്‍സ്, ഗ�ോതമ്പ് ഉല്‍പാദനം ഈ സാമ്പത്തിക വര്‍ഷം കുറയാന്‍ സാധ്യത

നാ

ഷണല്‍ ബള്‍ക് ഹാന്റ്‌ലിംഗ് ക�ോര്‍പറേഷന്‍ എന്ന മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടത്തിയ പഠനത്തില്‍ റാബി സീസണിലെ ധാന്യോല്‍പാദനം കുറയുമെന്ന് പ്രവചനം. റാബി സീസണിലെ ധാന്യോല്‍പാദനം ഈ സാമ്പത്തികവര്‍ഷം 9.91 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഗ�ോതമ്പുല്‍പാദനവും 4.99 ശതമാനമായി കുറയുമെന്ന് പഠനത്തില്‍ പറയുന്നു . മഴയുടെ ലഭ്യതയിലുള്ള ഗൗരവമായ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പഞ്ചസാരയുല്‍പാദനത്തില്‍ 7.7 ശതമാനത്തിന്റെ വര്‍ധന

""apón-se-¯p-ó-Xn-sâ c-lkyw t\-c-s¯ Im-cy§Ä Xp-S-§p-ó-XmWv''. amÀ-Iv Sz-bn³

ന്ത്യന്‍ ഷുഗര്‍ മില്‍സ് അസ�ോസിയേഷന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ മ�ൊത്തം പഞ്ചസാരയുല്‍പാദനം ഈ സാമ്പത്തിക വര്‍ഷം 7.7 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പഞ്ചസാരയുല്‍പാദനം 21.93 മില്യണ്‍ ടണ്ണായി വര്‍ധിച്ചുകഴിഞ്ഞു. കര്‍ണ്ണാടകയിലേയും മഹാരാഷ്ട്രയിലേയും പഞ്ചസാരമില്ലുകളാണ് ഏറ്റവുമധികം സംഭാവന ചെയ്തിരിക്കുന്നത്. ഇതിനാല്‍ മില്ലുകളില്‍ ഒന്ന് രണ്ട് മാസം മുമ്പ് തന്നെ പഞ്ചസാര പ�ൊടിക്കുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.

8

amÀ¨vþG{]n 2019


കാര്‍ഷികവരുമാനത്തിന് താങ്ങ് പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസമേകും: സിഇഎ

ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക വരുമാനത്തില്‍ താങ്ങ് നല്‍കുന്ന പദ്ധതി പല രീതികളിലും കര്‍ഷക സമൂഹത്തിന് സഹായകരമാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യന്‍. വര്‍ഷം ത�ോറും ഒരു കര്‍ഷകകുടുംബത്തിന് ആറായിരം രൂപ നല്‍കുന്നതാണ് പ്രധാന്‍ മ�ി കിസാന്‍ സമ്മാന്‍ നിധി പദ്ധതി. ഓര�ോ നാല് മാസം കൂടുമ്പോഴും രണ്ടായിരം രൂപ വരെ നല്‍കുന്ന പദ്ധതിയാണിത്. കര്‍ഷകര്‍ക്ക് ഒരു വാര്‍ഷിക വരുമാനം ഉറപ്പാക്കുന്നുവെന്ന് മാത്രമല്ല, കര്‍ഷകരുടെ വായ്പാതിരിച്ചടവ് ശേഷി വര്‍ധിപ്പിക്കാനും ഇത് പര�ോക്ഷമായി സഹായിക്കും.

ക�ോര്‍പറേറ്റ് കാര്യ മ�ാലയത്തിന്റെ എംസിഎ 21 സംവിധാനം കേ�൦ പരിഷ്‌കരിക്കുന്നു

""G-ähpw th-K-¯nð \n§sf am-äp-ó-Xn-\p-Å amÀ-¤w \n-§Ä B-{K-ln-¡p-óXpt]m-se-bp-Å hy-àn-I-fp-ambn Iq-«p-tN-cp-ó-XmWv''. sd-Uv tlm-^v-am³

ക�ോ

ര്‍പറേറ്റ് കാര്യമ�ാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമായി പ്രവര്‍ത്തിക്കുന്ന എം സി എ 21 സംവിധാനം പരിഷ്‌കരിക്കാന്‍ കേ�സര്‍ക്കാര്‍ തീരുമാനം. ഫയലിംഗ് സമര്‍പ്പിക്കുന്ന പ്രക്രിയയില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ആശ്രയിക്കുന്ന സംവിധാനമാണ് എംസിഎ 21. 2006 ലാണ് ഈ സംവിധാനം ആദ്യം നടപ്പിലാക്കിയത്. അതിന് ശേഷം, ചെറുതും വലുതുമായ പരിഷ്‌കാരങ്ങള്‍ വരുത്തി. ഇപ്പോള്‍ ഇതിന്റെ രണ്ടാം പതിപ്പാണ് ഉപയ�ോഗിക്കുന്നത്. കേ�സര്‍ക്കാര്‍ പതിപ്പ് പരിഷ്‌കരിക്കാന്‍ അപേക്ഷ ക്ഷണിച്ചു. സംവിധാനത്തെ കൂടുതല്‍ സുരക്ഷിതവും ഉപഭ�ോക്തൃസൗഹൃദവും ആക്കി മാറ്റുകയാണ് ലക്ഷ്യം. ഒരു പക്ഷെ പുതിയ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ബാഹ്യസഹായവും സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

amÀ¨vþG{]n 2019

9


bpWn¡v Ubdn

മ�ോഡി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടന മാറ്റിയെന്ന് ജി എൻ വൈ ഏഷ്യഫണ്ട് സി ഐ ഒ

പ്ര

മുഖ സാമ്പത്തികവിദഗ്ധനും മുഖ്യ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ വിവേക് ഡ�ോവല്‍ പറയുന്നത് പ്രധാനമ�n നരേ�മ�ോദി രാജ്യത്തിന്റെ മുഴുവന്‍ സാമ്പത്തിക ഘടനയും മാറ്റിയെഴുതിയെന്നാണ്. അതേ സമയം മ�ോദി സര്‍ക്കാര്‍ പ്രതീക്ഷകള�ോളം ഉയര്‍ന്നില്ലെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ജിഎസ്ടി നടപ്പാക്കിയതും 500, 1000 രൂപാ ന�ോട്ടുകള്‍ പിൻവലിച്ചതും അഴിമതി വന്‍തോതില്‍ കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. പരമ്പരാഗത ത�ൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇ-ക�ൊമേഴ്സ ‌ ്, സ്റ്റാര്‍ട്ടപുകള്‍, സർവ്വീസ് മേഖലകള്‍ എന്നിവിടങ്ങളില്‍ ത�ൊഴിലവസരങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറയുന്നു .

ആന്റമാന്‍ ആന്റ് നിക്കോബാറിലും ലക്ഷദ്വീപിലും സീപ്ലെയിന്‍ ആരംഭിക്കാന്‍ കേ�൦

""]-W-s¯bñ, hn-j-s\-bm-Wv ]n-´p-S-tc-ïXv. F-¦nð ]-Ww Xm-s\ hóp-sIm-Åpw''. tSm-Wn knsb

ന്റമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളിലും ലക്ഷദ്വീപിലും സീപ്ലെയിന്‍ സർവ്വീസ് ആരംഭിക്കാന്‍ കേ�൦ തീരുമാനിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, ഹട്ട്ബി , ല�ോംഗ് എന്നീ ദ്വീപുകള്‍ ഇതിനായി തിരഞ്ഞെടുത്തുകഴിഞ്ഞു. ലക്ഷദ്വീപിലെ കവരത്തി, അഗത്തി, മിനിക്കോയ് എന്നീ ദ്വീപുകളും ഈ പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. കേ�സര്‍ക്കാര്‍ സ്വകാര്യനിക്ഷേപകരെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കേ� ആഭ്യന്തരമ�ി രാജ്ന ‌ ാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഐലന്റ് ഡവലപ്‌മെന്റ് ഏജന്‍സിയാണ് ഈ തീരുമാനമെടുത്തത്.

10

amÀ¨vþG{]n 2019



_nkn\Êv

പുതിയ നിയമമനുസരിച്ച് എഎപ്ലസ് റേറ്റിംഗുള്ള എന്‍ബിഎഫ്‌സിഐസിസി വിഭാഗത്തില്‍പ്പെട്ട എന്‍ബിഎഫ്‌സികള്‍ നേരത്തെ കൈവശം വെക്കേണ്ടിയിരുന്നു നിക്ഷേപത്തുകയുടെ 30 ശതമാനം മാത്രം സൂക്ഷിച്ചാല്‍ മതിയാകും. അതായത് 10.88 രൂപയുടെ 30 ശതമാനം മാത്രമെന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ ഓര�ോ 100 രൂപ വായ്പയ്ക്കും 3.26 രൂപ മാത്രമേ ബാങ്കുകള്‍ സൂക്ഷിക്കേണ്ടതായുള്ളൂ. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

എന്‍ബിഎഫ്‌സികളുടെ കുതിപ്പിന് വഴിയ�ൊരുക്കുന്ന ആര്‍ബിഐ നിര്‍ദേശങ്ങള്‍

റി

സർ�്ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അതിന്റെ ഫെബ്രുവരിയിലെ യ�ോഗത്തില്‍ പലിശ നിരക്ക് 25 ബേസിസ് പ�ോയിന്റ് കുറച്ചുക�ൊണ്ട് 6.25 ശതമാനമാക്കാന്‍ തീരുമാനിച്ചു. ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യതയുടെ ചെലവ് കുറയും ത�ോറും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. ഇതിന് പുറമെ ആര്‍ബി ഐ അവരുടെ നയനിലപാട് ന്യൂട്രല്‍ ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഇനിയും ആര്‍ബി ഐ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഈ പ്രഖ്യാപനം എന്തായാലും ധനകാര്യസേവനമേഖലയില്‍ വലിയ ആഹ്ലാദം പരത്തിയിരിക്കുകയാണ്. ന�ോ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റി��ൂഷന്‍സ് (എന്‍ബിഎഫ്‌സി) മേഖലയ�ോടുള്ള സമീപനത്തിന്റെ കാര്യത്തിലും സ്വാഗതാര്‍ഹമായ നിലപാടായിരുന്നു ആര്‍ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. എല്ലാ എന്‍ബിഎഫ്‌സ ികള്‍ക്കും ക്രെഡിറ്റ് റേറ്റിംഗിന്റെ ആനുകൂല്യം അനുവദിക്കാന്‍ ആര്‍ബി ഐ തീരുമാനിച്ചു. നേരത്തെ അസറ്റ് ഫിനാന്‍സ് 12

amÀ¨vþG{]n 2019

കമ്പനികള്‍ പ�ോലുള്ള ചില പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന എന്‍ബിഎഫ്‌സികള്‍ക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ഒരു കാര്യം സൂചിപ്പിക്കട്ടെ. ബാങ്കുകളുടെ അടിസ്ഥാന നിക്ഷേപമെന്ന നിലയില്‍ മിനിമം ക്യാപിറ്റല്‍ അഡിക്വസി റേഷ്യോ (സിഎആര്‍) എല്ലാ ബാങ്കുകള്‍ക്കും ആര്‍ബി ഐ നിശ്ചയിച്ചിരുന്നു. ബാങ്കുകളുടെ വായ്പബാധ്യതകള്‍ക്ക് ഒരു സേഫ്റ്റി എന്ന നിലയിലാണ് ഈ തീരുമാനം. ക്യാപിറ്റല്‍ ടു റിസ്‌ക് വെയ്റ്റഡ് അസറ്റ് റേഷ്യോ (സിആര്‍എആര്‍) എന്നറിയപ്പെടുന്ന ബാങ്കുകളുടേതായുള്ള ഈ നിക്ഷേപം എപ്പോഴും ഒരു മിനിമം ലെവലില്‍ സൂക്ഷിക്കുന്നത് നമ്മുടെ ധനകാര്യസംവിധാനത്തിന് സുസ്ഥിരത നല്‍കാന്‍ വേണ്ടിയാണ്. പുറത്തു നിന്നുള്ള വായ്പയുടെ സഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ ബാങ്കുകള്‍ സൂക്ഷിക്കേണ്ട സ്വന്തം തുകയാണ് സിആര്‍എആര്‍. ഇനി ആര്‍ബി ഐയുടെ അടുത്തിടെ ഉണ്ടായ തീരുമാനത്തെക്കുറിച്ച് പറയാം. മുന്‍പ് എന്‍ബിഎഫ്‌സ ികള്‍ക്ക് വായ്പയായി നല്‍കുന്ന മുഴുവന്‍ തുകയ്ക്കും ബാങ്കുകള്‍ക്ക് സിആര്‍എആര്‍

ഉണ്ടായിരിക്കണം. ഇപ്പോള്‍ ബാങ്കുകള്‍ എന്‍ബിഎഫ്‌സികള്‍ക്ക് നല്‍കുന്ന വായ്പയുടെ റേറ്റിംഗ് അനുസരിച്ച് 20 ശതമാനം മുതല്‍ 50 ശതമാനം വരെ സിആര്‍എആര്‍ കൈവശം ഉണ്ടായാല്‍ മതിയാകും. മൂന്ന് തരത്തലിലുള്ള എന്‍ബിഎഫ്‌സികളെ അസറ്റ് ഫിനാന്‍സ് കമ്പനികള്‍, ല�ോ കമ്പനികള്‍, ഇൻവെസ്റ്റ്മെന്റ് കമ്പനികള്‍ എന്നീ മൂന്നെണ്ണം- ലയിപ്പിച്ച് ഇപ്പോള്‍ ഇൻവെസ്റ്റ്മെന്റ് ആന്റ് ക്രെഡിറ്റ് കമ്പനി (എന്‍ബിഎഫ്‌സിഐസിസി) എന്ന പുതിയ�ൊരു കാറ്റഗറി ആക്കി മാറ്റിയിരിക്കുന്നു. ഈ വകുപ്പില്‍പ്പെട്ട എന്‍ബിഎഫ്സ ‌ ികള്‍ക്ക് ബാങ്ക് ഫണ്ടിംഗ് നേടാനുള്ള ക്രെഡിറ്റ് റേറ്റിംഗ് ഉണ്ടായിരിക്കും. സിഐസി വിഭാഗത്തില്‍ ഉള്‍പ്പെട്ട എന്‍ബിഎഫ്‌സികള്‍ക്ക് ഒഴികെ മറ്റെല്ലാ എന്‍ബിഎഫ്‌സ ികള്‍ക്കും ഇപ്പോഴത്തെ ക്രെഡിറ്റ് റേറ്റിംഗ് പ്രകാരം റിസ്‌ക് വെയ്റ്റിന്റെ ആനുകൂല്യം ലഭിക്കുമെന്നര്‍ത്ഥം. ഇത�ോടെ എന്‍ബിഎഫ്‌സികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് എളുപ്പം സാധിക്കും. കാരണം ഇതിനായി നീക്കിവെക്കേണ്ട നിക്ഷേപത്തിന്റെ ത�ോതില്‍ ആര്‍ബി ഐ വന്‍തോതില്‍ കുറവ് വരുത്തിയതിനാലാണിത്.


എന്‍ബിഎഫ്‌സ ി-സി ഐസി വിഭാഗത്തില്‍പ്പെട്ട എല്ലാ എന്‍ബിഎഫ്‌സ ികള്‍ക്കും എളുപ്പത്തില്‍ ബാങ്ക് വായ്പ ലഭ്യമാവുകയും ചെയ്യും. എഎപ്ലസ് ക്രെഡിറ്റ് റേറ്റിംഗുള്ള മണപ്പുറം ഫിനാന്‍സിന് നേരത്തെ ബാങ്ക് വായ്പയുടെ 100 ശതമാനം റിസ്‌ക് വെയ്റ്റുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 30 മാത്രം റിസ്‌ക് വെയ്‌റ്റേയുള്ളൂ. റിസ്‌ക് വെയ്റ്റിലെ ഈ കുറവ് കാരണം ബാങ്കുകള്‍ക്ക് ചെറിയ പലിശനിരക്കില്‍ മികച്ച റേറ്റിംഗുള്ള എന്‍ബിഎഫ്സ ‌ ികള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാനാവും. ഇ ന ി എ ന്‍ബി എ ഫ് ‌സ ി കള്‍ക്ക് ബാങ്കുകളില്‍ നിന്നുള്ള വായ്പ കുറഞ്ഞ

ചെലവില്‍ ലഭ്യമാവും. നേരത്തെ ബാങ്കുകള്‍ എന്‍ബി എഫ്‌സി വായ്പയ്ക്ക് സൂക്ഷിക്കേണ്ടത് 9 ശതമാനം സിആര്‍എആര്‍ ആണ്. ക്യാപിറ്റല്‍ കണ്‍സർഷന്‍ ബഫര്‍ എന്ന നിലയ്ക്ക് 1.875 ശതമാനം വേറെയും സൂക്ഷിക്കണമായിരുന്നു. അതായത് ബാങ്കുകള്‍ വായ്പ നല്‍കുന്ന ഓര�ോ 100 രൂപയ്ക്കും 10.88 രൂപ ബാങ്കുകള്‍ നീക്കിവെക്കണമെന്നര്‍ത്ഥം. പുതിയ നിയമമനുസരിച്ച് എഎപ്ലസ് റേറ്റിംഗുള്ള എന്‍ബിഎഫ്‌സ ിഐസിസി വിഭാഗത്തില്‍പ്പെട്ട എന്‍ബിഎഫ്‌സികള്‍ നേരത്തെ കൈവശം വെക്കേണ്ടിയിരുന്നു നിക്ഷേപത്തുകയുടെ 30 ശതമാനം മാത്രം സൂക്ഷിച്ചാല്‍

മതിയാകും. അതായത് 10.88 രൂപയുടെ 30 ശതമാനം മാത്രമെന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ ഓര�ോ 100 രൂപ വായ്പയ്ക്കും 3.26 രൂപ മാത്രമേ ബാങ്കുകള്‍ സൂക്ഷിക്കേണ്ടതായുള്ളൂ. ബാങ്ക് വായ്പയുടെ പലിശ നിരക്ക് 6 എന്ന ത�ോതില്‍ കണക്കാക്കിയാല്‍ ഇപ്പോള്‍ എടുക്കുന്നതിന്റെ മൂന്നിരട്ടി വായ്പ എന്‍ബി എഫ്‌സികള്‍ക്ക് നേടിയെടുക്കാനാവും. ബാങ്കുകള്‍ക്ക് സ്വന്തം പ�ോക്കറ്റില്‍ നിന്നും മാറ്റിവെക്കേണ്ട നിക്ഷേപത്തുകയില്‍ കുറവ് വരുന്നു എന്ന് മാത്രമല്ല, കുറഞ്ഞ വായ്പാനിരക്കില്‍ കൂടുതല്‍ പലിശവരുമാനം നേടിയെടുക്കാന്‍ സാധിക്കും. വാസ്തവത്തില്‍ എൻ ബി എഫ്

amÀ¨vþG{]n 2019

13


സി കളുടെ വായ്പാ പലിശ നിരക്ക് 50 ബേസിസ് പ�ോയിന്റ് കുറയും. ധനപരമായി കരുത്തുറ്റ ബാങ്കുകള്‍ക്ക് പലിശനിരക്കിലും ക�ോസ്റ്റ് സേവിംഗ്‌സിലും കുറവുണ്ടാകും. ഉദാഹരണത്തിന് നിക്ഷേപത്തിന്റെ ചെലവ് അഞ്ച് ശതമാനമാണെന്നിരിക്കട്ടെ, കുറഞ്ഞ റേറ്റ് റിഡക്ഷന്‍ 0.38 ശതമാനം മാത്രമായിരിക്കും. ക്യാപിറ്റല്‍ ക�ോസ്റ്റ് 8 ശതമാനമാണെങ്കില്‍, പലിശ നിരക്കിലെ കുറവ് കുറഞ്ഞത് 0.60 ശതമാനമായിരിക്കും. ഇനി ഒരു സാമ്പിള്‍ കണക്കുകൂട്ടല്‍ നടത്താം. ഈ സാമ്പിളില്‍ ബാങ്കുകള്‍ അവരുടെ വായ്പാനിരക്ക് ഒരു ശതമാനം കുറച്ചുവെന്നാല്‍, സിആര്‍എആര്‍ 18

14

ശതമാനത്തില്‍ നിന്നും 30 ശതമാനമായി വര്‍ധിക്കും. താഴെക�ൊടുത്തിരിക്കുന്ന പട്ടികപ്രകാരം, നിക്ഷേപത്തുകയില്‍ ഗണ്യമായ സേവിംഗ്സ ‌ ് ഉണ്ടായാല്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കും. റിസ്‌ക് വെയ്റ്റ് 100 ശതമാനമായിരുന്നപ്പോള്‍, മികച്ച റേറ്റിംഗുള്ള എന്‍ബിഎഫ്‌സ ികള്‍ക്കുപ�ോലും അര്‍ഹമായ ബെസ്റ്റ് അസറ്റ് ക്വാളിറ്റി ലഭിക്കുക പ്രയാസമായിരുന്നു. ആര്‍ബി ഐ വരുത്തിയ മാറ്റം റേറ്റിങ്ങുള്ള എന്‍ബിഎഫ്‌സികളുടെ വായ്പ നേടാനുള്ള ചെലവ് കാര്യമായി കുറയ്ക്കും. മികച്ച പ�ൊതുമേഖല ബാങ്കുകള്‍ക്ക് എന്‍ബി എഫ്‌സി

Scenario

Earlier

Now

Borrowed Amount

100

100

Lending Rate

12.00%

11.00%

Cost of Fund for bank

10.00%

10.00%

Spread Charged by bank

2.00%

1.00%

Risk Weight

100.00%

30.00%

Capital Required

10.88%

3.26%

Risk Adjusted Return on Capital

18.39%

30.65%

amÀ¨vþG{]n 2019

മേഖലയ്ക്ക് കൂടുതലായി വായ്പ നല്‍കാനും സാധിക്കും. ബാങ്ക് വായ്പകളുടെ കാര്യത്തില്‍ കാര്യമായ ഇടപാടുകള്‍ നടത്താത്ത എ ന്‍ബി എ ഫ് ‌സ ി കള്‍ക്ക് അ വ രു ടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ കൂടുതല്‍ ബാങ്ക് വായ്പ അനായാസം നേടാന്‍ സാധിക്കും. സദുദ്ദേശ്യത്തോടെയുള്ള ഒരു നീക്കമാണ് ആര്‍ ബി ഐ നടത്തിയിരിക്കുന്നത്. എന്‍ബിഎഫ്‌സ ികളുടെ നിയ�ണങ്ങളുടെ കാര്യത്തില്‍ നിരവധി പ�ോരായ്മകള്‍ നിലനിന്നിരുന്നു. അതാണ് ഇപ്പോള്‍ ആര്‍ ബി ഐ നികത്തിയിരിക്കുന്നത്. ഇത് ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയ�ൊരുക്കും. എന്‍ബി എഫ്‌സികള്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ആര്‍ ബി ഐ ഭാവിയിലും ഇതുപ�ോലെയുള്ള ന്യായമായ ഭേദഗതികള്‍ വരുത്തി എന്‍ ബിഎഫ്‌സികള്‍ക്ക് അവരുടെ സാധ്യതയുടെ പരമാവധി ഉപയ�ോഗപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു



_nkn\Êv

cmtPjv \mbÀ ]mÀSvWÀþFsaÀPv shâÀkv Pte ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

ര�ോ വിദ്യാഭ്യാസ ക�ോണ്‍ഫറന്‍സിലും വിദ ്യാ ഭ ്യാ സ ര ം ഗ ത്തെ ചില പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരാറുണ്ട്. ഇപ്പോൾ വിദ്യഭ്യാസരംഗം നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ കച്ചവടവല്‍ക്കരണവും കൂണുകള്‍ പ�ോലെ മുളച്ചുപ�ൊന്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അതിപ്രസരവുമാണ്. എണ്ണത്തിലെ ആധിക്യം പ്രധാന കാര്യമാകുമ്പോള്‍, ഗുണനിലവാരം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാവുന്നത് സ്വാഭാവികമാണ്. വിദഗ്ധര്‍ പരാതിപ്പെടുന്നത് ഫാക്കല്‍റ്റികളുടെ അഭാവത്തെപ്പറ്റിയാണ്. അതുപ�ോലെ പഴയ നല്ല കാലത്തെപ്പോലെ മിടുക്കുള്ള അധ്യാപകര്‍ ഇല്ലതാനും. ഇതിന് നിര്‍ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ കഴിഞ്ഞ കുറെ ദശകങ്ങളായി നമ്മള്‍ കേള്‍ക്കുന്നവ തന്നെയാണ്: വിദ്യാഭ്യാസമേഖലയും വ്യവസായവും തമ്മില്‍ കൂടുതല്‍ ക�ൊടുക്കല്‍ വാങ്ങല്‍ ആവശ്യമാണ്, കൂടുതലായി വിദേശ സർവ്വകലാശാലകളുമായി സഹകരണം വേണം, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ചെലവാക്കുന്ന പണം മുതലാവണം തുടങ്ങിയവയാണ് പതിവായി കേട്ടുവരുന്ന പരിഹാര പല്ലവികള്‍. സ്വയംഭരണാവകാശം നല്‍കണമെന്ന ആശയവും ഇത്തരം ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന മറ്റൊരു പരിഹാരനിര്‍ദേശമാണ്. ഇവയില്‍ എല്ലാറ്റിലും സത്യം ഒളിഞ്ഞുകിടപ്പുണ്ട്. ഇതിന് മാറ്റങ്ങളില്‍ ശ്രദ്ധയൂന്നുകയും അതിനാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ ക�ൊണ്ടുവരികയും ചെയ്യണം. ല�ോകത്തിലെ വിഖ്യാതമായ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കണ്ണ് 16

amÀ¨vþG{]n 2019

ഒരു ശരാശരി വിദ്യാഭ്യാസസ്ഥാപനത്തിന്റെ 90 ശതമാനത്തിലധികം വരുമാനവും ലഭിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്നുമാണ്. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സിലബസ് സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക എന്നതിനപ്പുറം ആരും മറ്റൊന്നിലും ശ്രദ്ധ പതിപ്പിക്കാറില്ല. പലരും ഈയിടെ തുടങ്ങിവെച്ച ഒരു കാര്യം വ്യവസായസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തമ്മിലുള്ള ക�ൊടുക്കല്‍ വാങ്ങല്‍ ഊര്‍ജ്ജിതമാക്കുന്നതിലാണ്. അതിന് അതിന്റേതായ മെച്ചമുണ്ട്. പക്ഷെ ഒരു പരിധിക്കപ്പുറം, ഇത് മതിയാവില്ല.

പായിക്കണം. ഒരു ശരാശരി വിദ്യാഭ്യാസസ്ഥാപനത്തിന്റെ 90 ശതമാനത്തിലധികം വരുമാനവും ലഭിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്നുമാണ്. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സിലബസ് സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക എന്നതിനപ്പുറം ആരും മറ്റൊന്നിലും ശ്രദ്ധ പതിപ്പിക്കാറില്ല. പലരും ഈയിടെ തുടങ്ങിവെച്ച ഒരു കാര്യം വ്യവസായസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തമ്മിലുള്ള ക�ൊടുക്കല്‍ വാങ്ങല്‍ ഊര്‍ജ്ജിതമാക്കുന്നതിലാണ്. അതിന് അതിന്റേതായ മെച്ചമുണ്ട്. പക്ഷെ ഒരു പരിധിക്കപ്പുറം, ഇത് മതിയാവില്ല. ല�ോകത്തിലെ ചില പേര് കേട്ട വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യം ഇനി പരിശ�ോധിക്കാം. ഹാർവാർഡ് ബിസിനസ് സ്‌കൂളില്‍ ലഭിക്കുന്ന ഫണ്ടുകളുടെ കാര്യം ഈയിടെ ഇക്കണ�ോമിസ്റ്റ് മാസികയില്‍ വന്ന ഒരു ലേഖനം പറയുന്നത് ഇപ്രകാരമാണ്: ട്യൂഷന്‍ ഫീസ് (17 ശതമാനം), എക്‌സിക്യൂട്ടിവ് വിദ്യാഭ്യാസം (23 ശതമാനം), പബ്ലിഷിംഗ് (29 ശതമാനം), എന്‍ഡോവ്‌മെന്റുകള്‍ (31 ശതമാനം). ഈ ഫണ്ടിംഗ് ഘടന പരിശ�ോധിക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരുകാര്യം വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ട്യൂഷന്‍ ഫീസ് ആകെ വരുമാനത്തിന്റെ ആറില്‍ ഒന്ന് മാത്രമാണെന്നതാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ പഴയ ഐഐഎമ്മുകള്‍ പ�ോലുള്ള ജനപ്രിയ വിദ്യാഭ്യാസസ്ഥാപനങ്ങളെ പരിഗണിച്ചാല്‍ പ�ോലും ഇത് 45 ശതമാനമായിരിക്കും. ഈ ഡ ാ റ്റ പ്രസ ക്ത മ ല്ലെന്ന്

ചൂണ്ടിക്കാട്ടി തള്ളിക്കളയുന്നതിന് മുമ്പ് മനസ്സിലാക്കേണ്ടത് ഇത്തരം വിവരങ്ങള്‍ നിങ്ങള്‍ക്ക് പുതിയ വഴികള്‍ കാണിച്ചുതരുമെന്നതാണ്. കൂടുതല്‍ ഗവേഷണവും വികസനവും, വൈറ്റ് പേപ്പറുകള്‍, പേറ്റന്റുകള്‍, പ്രിന്റഡ് ആര്‍ട്ടിക്കിളുകള്‍ എന്നിവയാണ് ഒരു ഇന്‍സ്റ്റിട്യൂട്ടിന്റെ അടിസ്ഥാനഘടന നിശ്ചയിക്കുന്നത്. അതിന് കൂടുതല്‍ ഫണ്ടുകളും എന്‍ഡോവ്‌മെന്റുകളും ക�ൊണ്ടുവരാന്‍ സാധിക്കും. കുട്ടികളുടെ പഠനസാധ്യത പ്രോജക്ട് വര്‍ക്കുകളാല്‍ സമ്പന്നമാകുമ്പോഴാണ് അവരുടെ പഠനത്തിലുള്ള ഇടപെടല്‍ മികച്ചതാകുന്നത്. ഒരു തുടക്കമെന്ന നിലയില്‍ ഗൗരവമായ ഇന്റേണ്‍ഷിപ്പ്‌പ�ോലും അവരുടെ ജിജ്ഞാസ വളര്‍ത്തും. ഇന്റേ ൺഷിപ്പുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേരള ടെക്ന ‌ ിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം ഒരു നല്ല നടപടിയാണ്. തുടക്കത്തില്‍ ക�ോളെജുകള്‍ ഇതുമൂലം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും ക്രമേണ ഇത് ഗുണകരമായി ഭവിക്കും. ല�ോകത്തിലെ ഏറ്റവും മികച്ച യുവജനതയാണ് നമുക്കുള്ളത്. മനുഷ്യരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ജീവിച്ചുമരിച്ച ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ പേരാണ് ഇന്ന് ജീവിച്ചിരിക്കുന്ന യുവതലമുറ. നമ്മള്‍ ചിന്തിക്കുന്നതിലും ജ�ോലി ചെയ്യുന്നതിലും ജീവിക്കുന്നതിലും വലിയ�ൊരു മാറ്റമാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ലാപ്‌ട�ോപുകളും മ�ൊബൈല്‍ ഫ�ോണുകളും ഇന്നത്തെ പ്രൊഫഷണലുകളുടെ ശരീരത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍ ശരാശരി ജീവനക്കാരന് അവന്റെ വീട്ടിലായാലും ഓഫീസിലായാലും സ്മാര്‍ട്ട് ഫ�ോണുകളും മറ്റും


ഉന്നതവിദ്യാഭ്യാസം: ഫീസിനപ്പുറം ശ്രദ്ധയര്‍ഹിക്കുമ്പോള്‍...

amÀ¨vþG{]n 2019

17


കാരണം ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അനേകം മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഇത് മാനേജ് ചെയ്യുന്ന ആധുനികമായ മനസ്സ് കൈവരിക്കുവാന്‍ സാധിക്കുന്നു . ഇന്ന് നമുക്ക് പല വിഷയങ്ങളിലും ഒരേ സമയം ശ്രദ്ധ കേ�ീകരിക്കേണ്ടി വരുന്നുണ്ട്. ഗാഢമായ ഒരു ചിന്ത ഫ�ോണ്‍ ക�ോളിനാല�ോ, ഇ മെയില്‍ മൂലമ�ോ സ�ോഷ്യല്‍ മീഡിയയുടെന�ോട്ടിഫിക്കേഷന്‍ വഴിയ�ോ നഷ്ടപ്പെട്ടേക്കാം. ഇത് ഒരു യൂത്ത് പ്രതിഭാസമല്ല. മധ്യവയസ്സുകാരും സീനിയര്‍ സിറ്റിസണും ഇതുപ�ോലുള്ള പലതരം മാനസിക വ്യതിചലനങ്ങള്‍ക്ക് പാത്രമാകേണ്ടിവരുന്നുണ്ട്. റിട്ടയര്‍ ചെയ്ത ഓര�ോ ജീവനക്കാരനും ഇതുപ�ോലുള്ള പ്രശ്ന ‌ ങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഒരു ജ�ോലിയില്‍ മാത്രം ശ്രദ്ധകേ�ീകരിക്കുന്ന സ്ഥിതി ഇല്ലാതായിരിക്കുന്നു. ഒരു കാര്യത്തില്‍ തുളച്ച് ചിന്തിക്കാന്‍ പറ്റാതായിരിക്കുന്നു. പലപ്പോഴും സീനിയര്‍ മാനേജര്‍ ച�ോദിക്കുന്നത് കേള്‍ക്കാറില്ലേ: 'എന്താണ് നിങ്ങള്‍ ഇത്രയധികം 18

amÀ¨vþG{]n 2019

സമയമെടുക്കുന്നത്? ഇത് ഞാന്‍ ഇന്നലെത്തന്നെ ആവശ്യപ്പെട്ടതല്ലേ? അതെ ഇത് മള്‍ട്ടിടാസ്‌കിങ്ങിന്റെ കാലമാണ്. മള്‍ട്ടിടാസ്‌കിങ് ഒരു വില്ലനല്ല. ഒരേ സമയം നിരവധി കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ അമ്മാനമാടുന്നവരെ കണ്ടിട്ടില്ലേ. നമ്മള്‍ അവരെ ടൈം മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്ന അവരുടെ മിടുക്കിനെ നമ്മള്‍ വാഴ്ത്താറുണ്ട്. പക്ഷെ ഇതേ മിടുക്ക് തന്നെ അവരെ ഏതെങ്കിലും ഒരു കാര്യത്തില്‍ വിദഗ്ധനായി മാറുന്നതിൽ നിന്നും തടയുന്നു. ഏതെങ്കിലും ഒന്നില്‍ മാസ്റ്ററായി മാറണമെങ്കില്‍ നിങ്ങളുടെ ചിന്തയും മനസ്സും അതില്‍ പൂര്‍ണ്ണമായും മുഴുകേണ്ടതുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും മുഴുവന്‍ സംവിധാനവും ഏകാഗ്രതയില്‍ മുഴുകണം. പഴയ വേദഗ്രന്ഥങ്ങള്‍ പറയുന്നത് എന്ത് കാര്യത്തിലും വിദഗ്ധനാകണമെങ്കില്‍ അതില്‍ കുറഞ്ഞത് 10,000 മണിക്കൂറെങ്കിലും

മുഴുകണമെന്നാണ്. പ്രാക്ടീസുമാത്രമല്ല, അത് ആവര്‍ത്തിച്ചുപരിശീലിക്കുകയും വേണം. അങ്ങിനെ പ്രാക്ടീസ് എന്നത് ശീലമായി മാറും. ശീലവും പരിശീലനവും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍ പരിശീലനം ബ�ോധപൂർവ്വമെങ്കില്‍ ശീലം അബ�ോധപൂർവ്വമാണെന്നതാണ്. പക്ഷെ ഇവിടെ സംശയമെന്തെന്നാല്‍ നമ്മള്‍ ഇത്രയ�ൊക്കെ സമയം ഒരു കാര്യത്തിന് ചെലവിടേണ്ടതുണ്ടോ എന്നതാണ്. വൈദഗ്ധ്യവും അനുഭവപരിചയവും നല്ലൊരളവില്‍ പരിഗണിക്കപ്പെടും. അമത് വിക്‌റ്റോറിയ കറം- ഈ ലാറ്റിന്‍ പ്രയ�ോഗത്തിന്റെ അര്‍ത്ഥം വിജയം എപ്പോഴും പരിശീലനത്തെ സ്‌നേഹിക്കുന്നു എന്നതാണ്. പ്രച�ോദനവും അഭിനിവേശവും മാത്രം പ�ോരാ. നിങ്ങള്‍ക്ക് വൈദഗ്ധ്യവും, അനുഭവപരിചയവും മിടുക്കും ആവശ്യമാണ്. നമ്മുടെ മാനസികമായ കഴിവ് കാര്യങ്ങളുടെ ഉള്ളുകള്ളി മനസ്സിലാക്കാന്‍ കുറച്ചു സമയമെടുക്കുന്ന തരത്തിലാണ്


സജ്ജമായിരിക്കുന്നത്. ഇതിന് എളുപ്പമാര്‍ഗ്ഗമില്ല. ഹൗ വി ലേണ്‍ എന്ന പുസ്തകം രചിച്ച ബെഞ്ചമിന്‍ കാരി പറയുന്നത് പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതിന�ൊരു ഘടനയുണ്ടാക്കുക എന്നതാണ്. ഒരര്‍ത്ഥത്തില്‍ ഒരു സ്‌കൂ ള്‍കുട്ടിയുടെ മനസ്സിന് സമാനമായിരിക്കണം നമ്മുടെ മനസ്സെന്നര്‍ത്ഥം. നമ്മള്‍ നിരീക്ഷിക്കുന്ന കാര്യം, വായിച്ച് മനസ്സിലാക്കി ആ വിഷയത്തിന്റെ മാനസികഘടനയനുസരിച്ച് ചിന്തിക്കുക. എങ്കില്‍ കുട്ടികള്‍ക്ക് ഒരേ സമയം നിരവധി വിഷയങ്ങള്‍ പഠിക്കാനാവും. പല ക്ലാസ് മുറികളില്‍ നിന്നും പഠിക്കുന്ന കാര്യങ്ങള്‍ ഒരു ഘടനയുമായി ബന്ധിപ്പിക്കണം. അത�ോടെ എല്ലാ ചെറിയ കാര്യങ്ങളും പരസ്പരം ബന്ധിപ്പിച്ച് സമഗ്രമായി ഗ്രഹിക്കാനാവും. മാള്‍ട്ടിടാസ്‌കിങ് എന്നത് കാലഹരണപ്പെടുകയാണ�ോ? തീര്‍ച്ചയായും. നമ്മുടെ ജീവിതമായി മാറിയ, നമ്മുടെ

ജീവിതശൈലിയുടെ ഉള്‍ഘടകമായിക്കഴിഞ്ഞ ടെക്‌ന�ോളജിയും ഇലക്ട്രോണിക് ഉപകരണങ്ങളും നമുക്ക് ഉപേക്ഷിക്കാനാവില്ല. ഈ ഉപകരണങ്ങളെല്ലാം നമ്മെമള്‍ട്ടിടാസ്‌ക് ചെയ്യുന്നതില്‍ സഹായിക്കും. പല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ആഴത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും നിശ്ശബ്ദമായ മാനസിക തലം ഉപയ�ോഗിച്ച് ആഴത്തില്‍ ചിന്തിക്കാനും സങ്കീര്‍ണ്ണമായ പ്രശ്ന ‌ ങ്ങളില്‍ വ്യക്തത കൈവരുത്താനും സഹായിക്കും. മറ്റൊരു മാര്‍ഗ്ഗമാണ് കണ്‍സള്‍ട്ടിങ്. ഉന്നതപഠനത്തിന്റെ പ്രസക്തമായ കാര്യങ്ങളില്‍ കണ്‍സള്‍ട്ടിങ് ഇടപെടല്‍ നടത്തുക എന്നത് തികച്ചും വ്യതിരിക്തമായ കാര്യമാണ്. അവിടെ തിയറി പ്രായ�ോഗികതയുമായി ചേരുകയാണ്. കണ്‍സള്‍ട്ടിങ് ഫാക്കല്‍റ്റിയുടെ അധ്യാപനത്തെ സഹായിക്കും. അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ചുറ്റിലുമുള്ള യഥാര്‍ത്ഥ

വ്യവസായ സാഹചര്യവുമായി തട്ടിച്ചുന�ോക്കാന്‍ സഹായിക്കും. പ്ലേസ്‌മെന്റ് ചെയ്യുമ്പോള്‍ ആ വിദ്യാഭ്യാസസ്ഥാപനത്തിന്റെ പ്രധാന പ്രകടനങ്ങളുടെ പട്ടിക കമ്പനി പരിശ�ോധിക്കും. കുട്ടികള്‍ക്ക് ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം എന്തൊക്കെ പഠനാനുഭവങ്ങള്‍ ലഭിക്കുന്നു, ചുറ്റുപാടുമുള്ള ല�ോകത്തെ അറിയുകയും ബ�ോധ്യപ്പെടുകയും ചെയ്യുന്നു എന്നിവയാണ് പരിശ�ോധിക്കപ്പെടുക. ചുറ്റിലും മാറുന്ന ല�ോകത്തെ നേരിടാന്‍ അവരെ ഉന്നതവിദ്യാഭ്യാസം പാകപ്പെടുത്തുന്നുണ്ടോ എന്നാണ് പരിശ�ോധിക്കുക. ചുരുക്കത്തില്‍, ഉന്നതവിദ്യാഭ്യാസം കുട്ടികളെ സമ്പാദിക്കുന്നതിനല്ല, ജീവിക്കാന്‍ പാകപ്പെടുത്തുന്നുണ്ടോ എന്നതാണ് പ്രധാനം. എങ്കില്‍ പ്ലേസ്‌മെന്റുകളും എന്‍ഡോവ്‌മെന്റുകളും ഉയര്‍ന്ന റേറ്റിംഗും തനിയെ വന്നു ചേരും

amÀ¨vþG{]n 2019

19


പത്മശ്രീ കുര്യന്‍ ജ�ോണ്‍ മേളംപറമ്പില്‍:

കാരുണ്യത്തിന്റെ വെള്ളിനക്ഷത്രം

സാ

ധാരണയായി ധനസമ്പാദനത്തിനായാണ് ആളുകള്‍ ബിസിനസ് തുടങ്ങുന്നത്. ഇതിനായി ആളുകള്‍ ജീവിതത്തില്‍ പലതും ചെയ്യാറുണ്ട്. ചുരുങ്ങിയ കാലം ക�ൊണ്ട് കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരേയ�ൊരുവഴി ബിസിനസ്സാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. പക്ഷെ ഇത് മിഥ്യാധാരണയാണ്. എന്നാല്‍ താന്‍ നടത്തു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കാനായി ആരെങ്കിലും ബിസിനസ് തുടങ്ങുന്ന കഥ അപൂര്‍വ്വമാണ്. അതാണ് ഈ വലിയ മനുഷ്യന്റെ ജീവിത കഥ. ജനപ്രിയ ബ്രാന്റായ മേളത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ പത്മശ്രീ കുര്യന്‍ ജ�ോണ്‍ മേളംപറമ്പില്‍ എന്ന പ്രമുഖ ബിസിനസുകാരന്റെ, ജീവകാരുണ്യപ്രവര്‍ത്തകന്റെ ജീവിത്തിന്റെ നേര്‍ക്കാഴ്ച ഇതാണ്. മേളത്തിന്റെ തുടക്കം നിങ്ങളെ അത്ഭുതപ്പെടുത്തും. മലയാള മന�ോരമയിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ കുര്യനാണ് മേളം എന്ന ബ്രാന്‍ഡ് ആരംഭിച്ചത്. എംവിജെഎം ചാരീറ്റീസ് എന്ന തന്റെ ജീവകാരുണ്യ സംഘടനയുടെ ചിലവിന് പണമുണ്ടാക്കാനാണ് അദ്ദേഹം മേളം കമ്പനി സ്ഥാപിക്കുന്നത്. തന്റെ പിതാവ് മേളംപറമ്പില്‍ വര്‍ഗീസ് ജ�ോണിന്റെ പേരില്‍ സ്ഥാപിച്ചതാണ് ഈ ജീവകാരുണ്യസംഘടന. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും പത്മശ്രീ നേടിയ ഈ ബിസിനസുകാരന്‍ എങ്ങിനെയാണ് വ്യത്യസ്തനാകുന്നതെന്നും അദ്ദേഹത്തിന്റെ ബിസിനസ് സംരംഭം എങ്ങിനെയാണ് സവിശേഷമാകുന്നതെന്നും. പത്മശ്രീ കുര്യന്‍ ജ�ോണ്‍ മേളംപറമ്പിലിന്റെ വ്യക്തിജീവിതത്തിലേക്കും ബിസിനസ് ജീവിതത്തിലേക്കും ആഴത്തില്‍ കടക്കുന്നതിന് മുമ്പ് മേളംപറമ്പില്‍ വര്‍ഗീസ് മെമ�ോറിയല്‍ ചാരിറ്റീസ് തുടങ്ങാന്‍ പ്രേരിപ്പിച്ച ഘടകം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ഇദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ 20

amÀ¨vþG{]n 2019

സാധിക്കൂ. തന്റെ പിതാവിന്റെ ആകസ്മികമായ വേര്‍പാടാണ് അദ്ദേഹത്തിന്റെ പേരില്‍ ഒരു ജീവകാരുണ്യപ്രസ്ഥാനം തുടങ്ങാന്‍ പ്രേരകമായത്. അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി നല്ല നിലയിലായിട്ടും പിതാവിനെ ഹൃദ്രോഗത്തില്‍ നിന്നും രക്ഷിക്കാനായില്ല. ഒരു ഞായറാഴ്ചയായിരുന്നു ഹൃദ്രോഗം വന്നത്. അന്നൊക്കെ ഞായറാഴ്ചകളില്‍ ഡ�ോക്ടര്‍മാരെ ലഭിക്കുക കഷ്ടമായിരുന്നു. ഈ അനുഭവം അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു. 1986- ല്‍ ഒരു ജീവകാരുണ്യപ്രസ്ഥാനം തുടങ്ങുമ്പോള്‍ ഒരേയ�ൊരു ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സാമ്പത്തിക സ്ഥിതിയില്ലാത്ത കാരണത്താല്‍ ഒരാള്‍ക്ക് പ�ോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ഒരേയ�ൊരു ലക്ഷ്യം . ഇപ്പോഴും പിതാവിന് ശരിയായ ചികിത്സ ശരിയായ സമയത്ത് ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇനി പത്മശ്രീ കുര്യന്റെ ബിസിനസ് ജീവിതത്തിലേക്ക് പ�ോകാം. വളരെ ഭാഗ്യവാനായ ഒരു ബിസിനസ്സ്‌കാരനാണ് അദ്ദേഹം. ചെറിയ�ൊരു മൂലധനംക�ൊണ്ട് വലിയ�ൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യക്തിയാണ് പത്മശ്രീ കുര്യന്‍. അതിനര്‍ത്ഥം ബിസിനസ് ആരംഭിക്കാനുള്ള ചെറിയ മൂലധനം പ�ോലും കണ്ടെത്താന്‍ കഴിയാത്തത്രയും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്നതല്ല. തന്റെ തന്റെ സംരംഭമികവുക�ൊണ്ട് കയ്യിലുള്ള പണം മുടക്കാതെ തന്നെ വലിയ�ൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധമായ ലക്ഷ്യമാണ് കൈവെച്ച ബിസിനസ് മേഖലകളിലെല്ലാം അനായാസം വിജയം വരിക്കാന്‍ സഹായിച്ചതെന്ന് കരുതുന്നതില്‍ അതിശയ�ോക്തിയില്ല. പിറവിയെടുത്ത അന്ന് മുതല്‍ മേളം ഗ്രൂപ്പം എംവിജെ ഫുഡ്‌സും മേളം ബ്രാന്റ് എന്ന നാമത്തില്‍ വിപണിയിലിറക്കിയ ഉല്‍പന്നങ്ങളെല്ലാം തുടര്‍ച്ചയായി വിജയം കൈവരിക്കുകയായിരുന്നു. ബിസിനസിലെ


1986- ല്‍ ഒരു ജീവകാരുണ്യപ്രസ്ഥാനം തുടങ്ങുമ്പോള്‍ ഒരേയ�ൊരു ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സാമ്പത്തിക സ്ഥിതിയില്ലാത്ത കാരണത്താല്‍ ഒരാള്‍ക്ക് പ�ോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ഒരേയ�ൊരു ലക്ഷ്യമായിരുന്നു ഈ ജീവകാരുണ്യപ്രസ്ഥാനത്തിനുണ്ടായിരുന്നത്.

amÀ¨vþG{]n 2019

21


വിജയത്തിന് സമാനമായി അദ്ദേഹം മേളം ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ശക്തമാക്കിക്കൊണ്ടിരുന്നു. ഇതുവരെ ഒന്നര ലക്ഷത്തോളം വരുന്ന നിര്‍ദ്ധനര്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ മേളം ഫൗണ്ടേഷന് സാധിച്ചു. കൂടാതെ പതിനഞ്ചുലക്ഷം നിര്‍ദ്ധന ര�ോഗികള്‍ക്ക് സൗജന്യഉച്ചഭക്ഷണം നല്‍കി. അഞ്ഞൂറില്‍പ്പരം സ്‌കൂളുകളില്‍ ക്യാന്‍സര്‍ ബ�ോധവല്‍ക്കരണം നടത്തിയിട്ടുണ്ട് . അപേക്ഷകര്‍ സാമ്പത്തികസഹായത്തിന് അര്‍ഹരാണ�ോ എന്നത് പ്രദേശിക ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സുതാര്യമായിട്ടാണ് അദ്ദേഹം നടത്തുന്നത്. ബിസിനസ് രംഗത്തെയും സേവനരംഗത്തെയും പ്രവര്‍ത്തനങ്ങള്‍ക്ക് കുര്യന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സാമൂഹ്യസേവനം കണക്കിലെടുത്താണ് 2010 - ല്‍ പത്മശ്രീ ലഭിച്ചത്. കയറ്റുമതിരംഗത്തെ മികച്ചപ്രകടനത്തിന് മേളത്തിന് നാല് തവണ ദേശീയ പുരസ്‌കാരം 22

amÀ¨vþG{]n 2019

ലഭിച്ചു. 1997 - ല്‍ മികച്ച വ്യവസായസംരംഭകനുള്ള ദേശീയ പുരസ്‌കാരവും കുര്യന് ലഭിച്ചു. ഇപ്പോള്‍ സാമൂഹ്യസേവനത്തിനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ നേർവഴിക്ക് നയിക്കാനുള്ള ഒരു പ്രച�ോദനഘടകം മാത്രമാണ് കുര്യനെ സംബന്ധിച്ചിടത്തോളം ബിസിനസ്. മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ ചാരിറ്റീസ്, ആശ്രയ ചാരിറ്റബിള്‍ സ�ൊസൈറ്റി, ഇന്ത്യന്‍ റെഡ്‌ക്രോസ് സ�ൊസൈറ്റി, മിത്രം ചാരിറ്റബിള്‍ സ�ൊസൈറ്റി, ഇന്റര്‍നാഷണല്‍ വൈഎംസിഎ തുടങ്ങി പാവങ്ങളുടെ കണ്ണീര�ൊപ്പുന്ന നിരവധി സംഘടനകളില്‍ അദ്ദേഹം സജീവാംഗമാണ്. കുര്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബം ഒറ്റക്കെട്ടായി കൂടെ നില്‍ക്കുന്നു. ഭാര്യ സുജാത അദ്ദേഹത്തിന് താങ്ങും തണലുമാണ്. ദിവ്യയും ധന്യയും മക്കളാണ്. ഇരുവരും അച്ഛന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്നു.

''സീറ�ോ ടു സെനിത് '' എന്ന പുസ്തകത്തില്‍ കുര്യന്റെ ജീവിതം മന�ോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. 37 അധ്യായങ്ങളുള്ള ഈ പുസ്തകത്തിന്റെ ഓര�ോ അധ്യായങ്ങളും ഒന്നിന�ൊന്ന് മെച്ചമാണ്. സ്‌കൂള്‍, ക�ോളേജ് വിദ്യാഭ്യാസകാലവും വ്യക്തിജീവിതവും ബിസിനസ് ജീവിതവുമെല്ലാം പുസ്തകത്തില്‍ വ്യക്തമായി വിവരിച്ചിരിക്കുന്നു. പിതാവിന്റെ അപ്രതീക്ഷിതമരണം, ചെറുപ്പത്തില്‍ വരുത്തിയ ചെറുതും വലുതമായ തെറ്റുകള്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ജീവിതത്തിലും ബിസിനസിലും എടുക്കേണ്ടിവന്ന വലിയ തീരുമാനങ്ങള്‍....തുടങ്ങി എല്ലാം പുസ്തകത്തില്‍ ഉണ്ട്. കുര്യനും ഭാര്യ സുജാതയും തമ്മിലുള്ള മന�ോഹരമായ പ്രണയവും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശശി തരൂരും മുന്‍ സുപ്രീംക�ോടതി ജഡ്ജിയായ കെടി ത�ോമസും ഈ പുസ്തകത്തെ ശ്‌ള ാഘിച്ചിട്ടുണ്ട്. 'ബൂട്ട് സ്ട്രാപ്പിംഗ് ' എന്ന ഒന്നുമില്ലായ്മയില്‍ നിന്നും ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കുന്ന തന്റെ പ്രത്യേക ഫ�ോര്‍മുലയും കുര്യന്‍ ഈ


ഒരു പക്ഷെ കേരളത്തില്‍ ഫലപ്രദമായി 'ബൂട്ട് സ്ട്രാപ്പിംഗ് ' സ�ദായം പ്രയ�ോഗിച്ച ബിസിനസുകാരനാണ് കുര്യനെന്നതിനാല്‍ ഈ പുസ്തകം വായിക്കുന്നത് ഗുണകരമാകും.

പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. ഒരു പക്ഷെ കേരളത്തില്‍ ഫലപ്രദമായി 'ബൂട്ട് സ്ട്രാപ്പിംഗ് ' സ�ദായം പ്രയ�ോഗിച്ച ബിസിനസുകാരനാണ് കുര്യനെന്നതിനാല്‍ ഈ പുസ്തം വായിക്കുന്നത് ഗുണകരമാകും. കുറഞ്ഞ വിഭവങ്ങള്‍ ഉപയ�ോഗിച്ച് വെല്ലുവിളികള്‍ നിറഞ്ഞ ബിസിനസ് ല�ോകത്തേക്ക് കടന്ന് വലിയ സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കുന്ന ടെക്‌നിക് മനസ്സിലാക്കുന്നത് വ്യവസായസംരംഭത്തിലേക്ക് വരാനാഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് ഗുണകരമാവും എന്നുള്ളതില്‍ സംശയമില്ല . ഈ പുസ്തകം ഒരേ സമയം ഒരു റഫറന്‍സ് ഗ്രന്ഥം മാത്രമല്ല,

amÀ¨vþG{]n 2019

23


പ്രച�ോദനവും കൂടിയാണ്. എല്ലാ തരം വായനക്കാരേയും ആകര്‍ഷിക്കുന്ന ഈ പുസ്തകത്തില്‍ ഓര�ോ മൂലയിലും ജീവിതം ഒളിഞ്ഞിരിക്കുന്നു.

24

amÀ¨vþG{]n 2019

കുര്യന്‍ ജ�ോണിന്റെ കാഴ്ചപ്പാടില്‍ തന്റെ വ്യവസായശൃംഖലയും ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്ന റ�ോക്കറ്റിന്റെ ദൗത്യത്തിന് സമാനമായ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. മേളം ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനത്തെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിച്ചത�ോടെ തന്റെ ശിഷ്ടജീവിതം പൂര്‍ണ്ണമായും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിനിയ�ോഗിക്കപ്പെടണം എന്ന സദുദ്ദേശത്തോടെ മേളം ഗ്രുപ്പിനെ മറ്റൊരു വ്യവസായഗ്രൂപ്പിന് കൈമാറുകയും ചെയ്തു. കുര്യന്‍ നമ്മള�ോര�ോരുത്തരും പ�ോലെ സാധാരണക്കാരനായ മനുഷ്യനാണ്. പക്ഷെ അദ്ദേഹം ജീവിതത്തിലെ ലക്ഷ്യം കൈവരിച്ചുവെന്ന വ്യത്യാസം മാത്രമേയുള്ളൂ. നമ്മുടെ ജീവിത ലക്ഷ്യം തിരിച്ചറിയുകയാണ് പ്രധാനം. അതിനനുസരിച്ച് നമ്മുടെ മുന്‍ഗണനകള്‍ മാറ്റിയെഴുതുകയും യാത്രാപഥം പുനര്‍നിശ്ചയിക്കുകയും വേണം. എങ്കിലേ നമ്മള്‍ ഈ ഭൂമിയില്‍ ജനിച്ചതിന് പിന്നിലെ

ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയൂ. ഈ ജീവിതകഥ മഹാനായ പൗല�ോ ക�ൊയ്‌ല�ോയുടെ വാചകങ്ങള്‍ അന്വര്‍ത്ഥമാക്കുന്നു .'നിങ്ങള്‍ എന്തെങ്കിലും ശക്തമായി മ�ോഹിക്കുമ്പോള്‍ ഈ പ്രപഞ്ചമാകെ നിങ്ങളുടെ മ�ോഹം സാക്ഷാല്‍ക്കരിക്കാനായി ഗൂഡാല�ോചന നടത്തിക്കൊണ്ടേയിരിക്കും.'- പൗല�ോ ക�ൊയ്‌ല�ോ



പ�ൊ

യ്മു ഖ മ ി ല്ലാ ത്ത വ്യക്തിത്വം. എല്ലാ വിഷയങ്ങളിലും സ്വന്തമായ നിലപാടുള്ള സ്ത്രീത്വം. കരുത്തുറ്റ ചിന്തകളും പ്രവര്‍ത്തികളും ക�ൊണ്ട് വിവാദങ്ങളുടെ കളിത്തോഴി. വിശേഷണങ്ങളേറെയാണ് ഈ സ്ത്രീരത്‌ന ത്തിന്. മികവുറ്റ വാക്ചാതുരി ക�ൊണ്ടും വ്യത്യസ്തമായ അവതരണശൈലിക�ൊണ്ടും ടെലിവിഷന്‍ രംഗത്തും സ്റ്റേജ് ഷ�ോകളിലും മിന്നുംതാരമായ രഞ്ജിനി ഹരിദാസുമായി യുണീക് ടൈംസ് സബ്എഡിറ്റര്‍ ഷീജ നടത്തിയ അഭിമുഖം.

വിവാദങ്ങള്‍ സന്തതസഹചാരിയാണല്ലോ? വിവാദങ്ങളെ എങ്ങനെ ന�ോക്കിക്കാണുന്നു?

വിവാദങ്ങള്‍ എന്നുപറയുമ്പോള്‍ അത് പ�ൊതുജനങ്ങളുടെ അഭിപ്രായമാണല്ലോ. ഒരു വിഷയത്തെക്കുറിച്ച് വിവിധാഭിപ്രായങ്ങള്‍ പ�ൊതുജനങ്ങള്‍ക്കിടയിലുണ്ടാകുമ്പോഴാണല്ലോ വിവാദം ജനിക്കുന്നത്. അങ്ങനെ പ�ൊതുജനങ്ങള്‍ക്കിടയില്‍ എന്നെക്കുറിച്ചു കുറേ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ള ഒരാളായി മാറി ഞാനും. അതെങ്ങനെയാണെന്നെനിക്കറിയില്ല. ഞാന്‍ ഇങ്ങനെയാണ് അതെ എനിക്ക് പറയാനുള്ളു. അന്നും ഇന്നും അതിന�ൊരു മാറ്റവും വന്നിട്ടില്ല. സത്യംപറഞ്ഞാല്‍ വിവാദങ്ങള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. നല്ല അഭിപ്രായമാണെങ്കിലും മ�ോശം അഭിപ്രായമാണെങ്കിലും അത് പറയാനായി കുറച്ചു സമയം സമൂഹം ചിലവഴിക്കുന്നുണ്ട്. അതില്‍ എന്തങ്കിലുമ�ൊക്കെ കാരണവുമുണ്ടാകുമല്ലോ. ഞാനായിട്ട് മനപ്പൂർവ്വം വിവാദങ്ങള്‍ ഉണ്ടാക്കാറില്ല. പല വിവാദങ്ങളും ഞാന്‍ തമാശയായിട്ടേ എടുത്തിട്ടുമുള്ളു. ഒരു സമയത്ത് ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അതായത്, എന്റെ വേഷത്തെക്കുറിച്ചായാലും, എന്റെ ഭാഷയെക്കുറിച്ചായാലും ചര്‍ച്ചചെയ്യപ്പെടുകയുണ്ടായിരുന്നു. ചില സമയങ്ങളില്‍ ചില ആള്‍ക്കാരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ക്കിഷ്ടമായിരിക്കും. അത�ൊക്കെ സാമൂഹികജീവിത്തിന്റെ ഭാഗമായിക്കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്പൊ വിവാദങ്ങളില്ലാതിരിക്കല്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഇത് തമാശയായിട്ടാണ് പറയുന്നത്.

ഈയിടെ ഏറെ ക�ൊട്ടിഘ�ോഷിക്കപ്പെട്ട ഒരു വിഷയമാണ് 'സ്ത്രീ സ്വാ ത��വും സ്ത്രീ സമത്വവും: ഈ വിഷയത്തെക്കുറിച്ച് രഞ്ജിനിയുടെ കാഴ്ച്ചപ്പാടെന്താണ്?

സത്യത്തില്‍ വ്യക്തി സമത്വത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍.

26

amÀ¨vþG{]n 2019

എല്ലാവരിലും സമത്വമുണ്ടാകണം. എല്ലാവര്‍ക്കും ഒരുപ�ോലെ അവസരങ്ങള്‍ ഉണ്ടാകണം എന്ന് വിശ്വസിക്കുന്നു. എന്നാല്‍ സ്ത്രീയ്ക്കാണ് ശക്തി കൂടുതലെന്നോ പുരുഷനാണ് ശക്തികൂടുതലെന്നോ വിധിക്കാന്‍ ഞാനാളല്ല പുരുഷനേയും സ്ത്രീയെയും രണ്ട് വ്യത്യസ്തരീതിയിലാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. തീര്‍ച്ചയായും അതിന്റെതായ വ്യത്യാസം ഉണ്ടാകാതെ തരമില്ല. പക്ഷെ അവസരങ്ങളുടെ കാര്യത്തില്‍ പുരുഷനും സ്ത്രീയും സമന്മാരാണ്. അതുക�ൊണ്ടാണ് സ്ത്രീ ശാക്തീകരണം ഫെമിനിസം എന്ന വിഷയങ്ങള്‍ക്ക് കഴിഞ്ഞകുറച്ചു കാലങ്ങളായി കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ തന്നെ ചര്‍ച്ചാവിഷയമായ ഒരു കാര്യമാണിത്. സ്ത്രീകള്‍ക്ക് വ�ോട്ടവകാശം, തുല്ല്യ വേതനം, ജ�ോലി

സമയത്തിലെ തുല്യത എന്നിവയ്ക്കായി തുടങ്ങിവച്ചതാണത്. നമുക്കറിയാം അന്നത്തെക്കാലത്ത് സ്ത്രീകള്‍ക്ക് ഒന്നിനും സ്വാത��മ�ോ പരിഗണനയ�ോ ഉണ്ടായിരുന്നില്ല. അതിന് മാറ്റം വരുത്തുവാനായി സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും പ്രവര്‍ത്തിച്ചാണ് ഇന്നുണ്ടായിട്ടുള്ള നേട്ടങ്ങള്‍ നേടിയെടുത്തത്. ഇനിയും കുറെ കാര്യങ്ങള്‍ നേടിയെടുക്കാനുണ്ട്. അതിന്റെ ഒരു പ�ോസിറ്റീവ് ഭാഗം എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും സ്ത്രീ പുരുഷ സമത്വം എന്നുള്ളത് ആവശ്യമാണ്. എന്നാല്‍ സ്ത്രീ സമത്വവും തെറ്റായി വ്യഖ്യാനിക്കുന്നതില്‍ എനിക്ക് യ�ോജിക്കാന്‍ കഴിയില്ല. കഴിഞ്ഞകുറച്ചു കാലമായി ഫെമിനിസം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറിയിരിക്കുന്നു. ഫെമിനിസം എന്നാല്‍ പുരുഷ മേധാവിത്വം എന്ന രീതിയില്‍

മാറിയിരിക്കുന്നു. അതിന�ോട് ഞാന്‍ യ�ോജിക്കുന്നില്ല. ഫെമിനിസം എന്ന് പറയാന്‍ എന്തിന് ഫെമിനിസ്റ്റ് എന്ന് പറയാന്‍ പ�ോലും ആളുകള്‍ ഇപ്പോള്‍ പേടിക്കുന്നരീതിയായിട്ടുണ്ട്. ഫെമിനിസ്റ്റ് എന്നുപറഞ്ഞാല്‍ സമത്വം ആഗ്രഹിക്കുന്ന ആള്‍ എന്നുമാത്രമേ അര്‍ത്ഥം ഉള്ളു. പുരുഷന്മാര്‍ക്കും ഫെമിനിസ്റ്റ് ആകാം. എല്ലാത്തിലും കുറ്റങ്ങള്‍ കണ്ടുപിടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതിലും ഉണ്ടാകുന്നു എന്നേയുള്ളു. സ്ത്രീ പുരുഷ സമത്വം എന്നതിനെ അതിന്റെ നല്ല അര്‍ഥത്തില്‍ ഞാന്‍ അംഗീകരിക്കുന്നു. സ്ത്രീ ശാക്തീകരണം വളരെ അത്യാവശ്യമുള്ള വിഷയമാണ്. വിദ്യാഭ്യാസത്തിലൂടെ തിരിച്ചറിവുകളിലൂടെ സ്ത്രീ ശക്തയാകേണ്ടതുണ്ട്. മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

മനുഷ്യരേക്കാള്‍ സ്‌നേഹിക്കാന്‍ നല്ലത് മൃഗങ്ങള്‍ എന്നതുക�ൊണ്ടാണ�ോ രഞ്ജിനി ഒരു മൃഗസ്‌നേഹിയായി മാറിയത്?

ഞാന്‍ ഒരു മൃഗസ്‌നേഹിയാകാന്‍ കാരണം ഒരു പക്ഷെ ഞാന്‍ വളര്‍ന്ന സാഹചര്യം ആയിരിക്കാം. നമ്മളിലെ വ്യക്തിത്വം രൂപീകരിക്കപ്പെടുന്നത് വളരുന്ന സാഹചര്യത്തില്‍ നിന്നുതന്നെയാണ്. എന്റെ അച്ഛന്‍ മൃഗസ്‌നേഹിയായിരുന്നു. അമ്മയും അപ്പൂപ്പനും മൃഗസ്‌നേഹികളാണ്. വലുതായപ്പോള്‍ അനുഭവങ്ങളില്‍ നിന്നും മനസിലായത് മൃഗങ്ങള്‍ക്കുള്ള സ്‌നേഹം ഒരിക്കലും മാറില്ല എന്നത് . പ്രത്യേകിച്ച് നായകള്‍ക്ക്. എന്തെന്നാല്‍ വളര്‍ത്തുമൃഗങ്ങളില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ അടുത്തിടപഴകുന്നത് നായ്ക്കള�ോടാണ്. ചിലരെ ഞാന്‍ സഹായിക്കുമ്പോഴും എനിക്ക് തിരികെ പണി തരുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളരെ നന്ദിയുള്ള മൃഗമാണ് നായ. നമ്മള്‍ അവരെ അടിച്ചാലും സ്‌നേഹത്തോടെ വീണ്ടും നമ്മുടടുത്ത് വരും. എന്നാല്‍ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. ഈഗ�ോയും, പകയും, പ്രതികാരവും എല്ലാം ചേര്‍ന്നതാണ് മനുഷ്യര്‍. അതുക�ൊണ്ട് സ്‌നേഹിക്കാന്‍ ഇപ്പോഴും നല്ലത് മൃഗങ്ങള്‍ തന്നെയാണ്. എല്ലാ മനുഷ്യരേക്കാള്‍ എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാലും ചില മനുഷ്യരെക്കാളും കൂടുതലിഷ്ടമാണ്. ഒരുപാടിഷ്ടമുള്ള ഒത്തിരി മനുഷ്യരും ഉണ്ട്. ഒരിക്കലും രണ്ട് വിഭാഗത്തില്‍പ്പെട്ട ജീവികളെപ്പറ്റി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

അവതാരക എന്നുള്ള നിലയില്‍ മറക്കാന്‍ പറ്റാത്ത അനുഭവം എന്താണ്?

കുറെ വര്‍ഷങ്ങളായി ഈ മേഖലയില്‍ നില്‍ക്കുന്നതുക�ൊണ്ട് ഒരനുഭവമായി


'ഞാന്‍ രഞ്ജിനി ഹരിദാസ് '

രഞ്ജിനിയുടെ വെളിപ്പെടുത്തലുകള്‍ ഉണരുന്നതുമുതല്‍ ഉറങ്ങുന്നവരെ ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. അതെ എന്റെ ത�ൊഴില്‍ സമത്വത്തിന് വേണ്ടി, വേതന സമത്വത്തിന് വേണ്ടി, അവകാശ സമത്വത്തിനു വേണ്ടി ഞാന്‍ പ�ൊരുതിക�ൊണ്ടേയിരിക്കും.

എടുത്തുപറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല, എന്റെ ജീവിതത്തില്‍ ഏറ്റവുമധികം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിവന്ന ഒരവസ്ഥയായിരുന്നു. തീരെ പ്രശസ്തി ആഗ്രഹിക്കാത്ത ഒരാളായിരുന്നു ഞാന്‍. പക്ഷെ അങ്ങനെയ�ൊരു മേഖലയിലാണ് ഞാന്‍ എത്തപ്പെട്ടത്. എങ്ങനെയ�ോ ഒരു വിവാദനായികയായി. ആ സമയത്ത് എന്നെകുറിച്ച് ഒത്തിരി വിവാദങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അത�ൊക്കെ കേട്ടുകേട്ട് ഞാന്‍ എന്ന വ്യക്തി സ്‌ട്രോങും ബ�ോള്‍ഡുമായി മാറി എന്നുള്ളത് വസ്തുതയാണ്. വിവാദങ്ങള്‍ ഇപ്പോഴും സ്വയം വിലയിരുത്തലിന് കാരണമാകാറുണ്ട്. ഞാന്‍ എന്താണെന്നത് എനിക്കും എന്നെ അറിയുന്നവര്‍ക്കും മാത്രമേ മനസിലാകുള്ളൂ. എന്നെ തീരെ അറിയാത്ത വ്യക്തികള്‍ എന്നെ കുറിച്ച് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതില്‍ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. സ്വയം

amÀ¨vþG{]n 2019

27


പഠിക്കാനും വിലയിരുത്താനും അത് സഹായിക്കും. പിന്നെ സമൂഹത്തിലെ വിവിധമേഖലകളിലെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികളെ പരിചയപ്പെടാനും അവരുമായി വേദി പങ്കിടാനും സാധിച്ചിട്ടുണ്ട്. അതില്‍ കുറച്ചുപേര്‍ നല്ല സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും മാറിയിട്ടുണ്ട്, ഇന്ന് ഏത�ൊരു സ്റ്റേജിലും സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചതും ഈ മേഖലയില്‍ നിന്ന് കിട്ടിയിട്ടുള്ള അറിവ് തന്നെയാണ്. ഇത�ൊരു നേട്ടം തന്നെയാണ്.

മീ ടൂ വിവാദം കത്തിനില്‍ക്കുന്ന കാലമാണല്ലോ ഇത്. രഞ്ജിനിക്ക് അത്തരം അനുഭവങ്ങള്‍ എന്തെകിലും പങ്കുവയ്ക്കുവാനുണ്ടോ?

മീ ടൂ വിവാദം ഉണ്ടാകാന്‍ തന്നെ കാരണം പ്രതികരിക്കരിക്കേണ്ട സമയത്ത് പ്രതികരിക്കാന്‍ പറ്റാതിരിക്കുകയും പിന്നെ അതിനെകുറിച്ചോര്‍ത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുകയും പിന്നീട് അത്

28

amÀ¨vþG{]n 2019

വെളിപ്പെടുത്തേണ്ടിവരികയും ചെയ്യുന്നത് ക�ൊണ്ടാണ്. എനിക്ക് അങ്ങനെ ഒരു വിഷയം വരാന്‍ ഒരു സാധ്യതയും ഇല്ല. പ്രതികരിക്കേണ്ടിടത്ത് മുഖം ന�ോക്കാതെ പ്രതികരിക്കുകയും ചെയ്യും ഞാന്‍. രണ്ടുമൂന്ന് സഹചര്യങ്ങള്‍ ഉണ്ടായപ്പോഴ�ൊക്കെ ഞാന്‍ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. പ്രശ്ന ‌ ങ്ങള്‍ മീ ടു വരെ എത്താതിരിക്കാന്‍ കാരണം പ്രതികരിക്കേണ്ട സമയത്ത് ഞാന്‍ പ്രതികരിച്ചിട്ടുണ്ട് ആ വിഷയം അവിടെ അവസാനിച്ചിട്ടുമുണ്ട് എന്നുള്ളതാണ്. പിന്നെ ചിലത് പ്രായത്തിന്റെ പ്രശ്‌നമാണ്. ചിലര്‍ക്ക് സാഹചര്യം കാരണം, അറിവില്ലായ്മ കാരണം, തെറ്റായ ഉപദേശങ്ങള്‍ കാരണം, ഉത്കർഷേച്ഛ കാരണം ചൂഷണത്തിന് വിധേയപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും. കുറെ നാള്‍ കഴിയുമ്പോള്‍ അതേക്കുറിച്ചോര്‍ത്ത് മറ്റു കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാകരുത് എന്ന ചിന്തയുണ്ടാകുമ്പോഴായിരിക്കാം മീ ടൂ വിവാദമാകുന്നത്. മീ ടൂ നല്ലതുതന്നെയാണ്.

പക്ഷെ സത്യസന്ധമായി അത് പുറത്തുവരുമ്പോള്‍ തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടുമ്പോഴാണ് മീ ടൂ വിന് അര്‍ത്ഥമുണ്ടാകുന്നത്. പക്ഷെ കുറെ ആള്‍ക്കാര്‍ ഇപ്പൊ മീ ടൂ ദുരുപയ�ോഗം ചെയ്യുന്നുണ്ട്. എനിക്ക് മീ ടൂ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല. കാരണം ഞാന്‍ പ്രതികരിക്കുന്നയാളാണ്. ചെറിയ പ്രായത്തില്‍ പ്രതികരിക്കാന്‍ പേടിയായിരിക്കും. കുട്ടികളെ തെറ്റും ശരിയും മനസിലാക്കി വളര്‍ത്തേണ്ടതുണ്ട്.

വിവാഹം എന്ന ആചാരത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടാണ�ോ രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുന്നത്?

എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. അതില്‍ ഒരു മാറ്റം വേണമെന്ന് ത�ോന്നിയിട്ടില്ല. ജീവിതത്തില്‍ സന്തോഷവതിയാണെങ്കില്‍ മാറ്റം അനിവാര്യമല്ലല്ലോ. മാറണം എന്ന ത�ോന്നലുണ്ടാകുമ്പോള്‍ അത് വിവാഹത്തിലൂടെയാണ് വേണ്ടതെങ്കില്‍


എനിക്ക് മീ ടൂ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല. കാരണം ഞാന്‍ പ്രതികരിക്കുന്നയാളാണ്. ചെറിയ പ്രായത്തില്‍ പ്രതികരിക്കാന്‍ പേടിയായിരിക്കും. കുട്ടികളെ തെറ്റും ശരിയും മനസിലാക്കി വളര്‍ത്തേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാ ണ�ോ അത�ോ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്നതാണ�ോ?.

പ്രശ്‌നങ്ങള്‍ എന്നുദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല. എനിക്ക് യാത�ൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതുക�ൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ എന്താണ് പ്രശ്ന ‌ ം എന്നുള്ളത് എന്നെ ബാധിക്കുന്ന വിഷയവുമല്ല.

ഈ മേഖലയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ രഞ്ജിനി ഹരിദാസ് എന്ന വ്യക്തി എന്തായിതീരുമായിരുന്നു?

ഈ മേഖലയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ രഞ്ജിനി ഹരിദാസ് എന്ന വ്യക്തി എന്തായിതീരുമായിരുന്നു എന്ന് പ്രവചിക്കാന്‍ നമ്മള്‍ ജ്യോതിഷിയ�ൊന്നുമല്ലല്ലോ. ജീവിതം എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. നാളെ എന്താകുമെന്നുപ�ോലും ചിന്തിക്കാതിരുന്ന ഒരാളാണ് ഞാന്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്തായിരുന്നേനെ എന്ന് ച�ോദിച്ചാല്‍ ആ സമയത്ത് എല്ലാ കുട്ടികള്‍ക്കുമുണ്ടാകുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളുമേ എനിക്കുമുണ്ടായിരുന്നുള്ളു. നമ്മുടെ ആഗ്രഹംപ�ോലെയല്ലല്ലോ കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇതേ സ്വഭാവമുള്ള മറ്റൊരു ജ�ോലി ന�ോക്കുന്ന ഒരു വ്യക്തി. എന്നിരുന്നാലും ഞാന്‍ ഈ രഞ്ജിനി ഹരിദാസ് തന്നെയായിരിക്കും.

'രഞ്ജിനി ഹരിദാസും ഫെമിനിസവും' ഈ വാചകം എങ്ങനെ വിശദീകരിക്കും?

ഞാന്‍ തീര്‍ച്ചയായും വിവാഹിതയാകും. ഇപ്പൊ തൽക്കാലം അങ്ങന�ൊരു ചിന്ത ഉണ്ടായിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്.

അടുത്തിടെ ബിഗ്‌ബ�ോസ്സ് എന്ന റിയാലിറ്റി ഷ�ോയില്‍ പങ്കെടുത്തിരുന്നല്ലോ? ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കാമ�ോ?

ബിഗ് ബ�ോസ്സ് എന്ന റിയാലിറ്റി ഷ�ോയില്‍ പങ്കെടുത്തൊരു അനുഭവം പറയാന്‍ ഒരു മിനിറ്റോ രണ്ടു മിനിറ്റോ ക�ൊണ്ട് സാധ്യമല്ല. ജീവിതത്തില്‍ ഒരു പരിവര്‍ത്തനമുണ്ടാക്കാനുള്ള സ�ോഷ്യല്‍ എക്‌സ്പിരിമെന്റായിരുന്നു ബിഗ് ബ�ോസ്സ് എന്ന റിയാലിറ്റി ഷ�ോ. ഞാന്‍ എന്ന വ്യക്തിയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പഠിക്കാന്‍ വേണ്ടിയാണ് ആ ഷ�ോയില്‍ പങ്കെടുക്കാന്‍ പ�ോയത്.

പ്രത്യേകിച്ച് ഞാന്‍ അവിടെനിന്നും ഒന്നും പഠിച്ചില്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ എന്നുള്ള വ്യക്തിത്വത്തില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ട്. അവിടെ മറ്റൊരാളായി നില്ക്കാന്‍ ഞാന്‍ തീരെ ശ്രമിച്ചിട്ടില്ലായിരുന്നു. അടച്ചിട്ട ഒരു വീട്ടിനുള്ളില്‍ അറുപത് ദിവസത്തോളം മുപ്പത്തഞ്ചില്‍പരം ക്യാമറയ്ക്ക് മുന്നില്‍ നമുക്ക് പ�ൊരുത്തപ്പെടാനാകാത്ത, യ�ോജിക്കാനാകാത്ത വ്യക്തിത്വങ്ങളുമായി താമസിക്കേണ്ടി വരുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വൈകാരികമായ, മാനസികമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതുപ�ോലെതന്നെ നല്ല കാര്യങ്ങളും അവിടെനിന്നും കിട്ടിയിട്ടുണ്ട്. തീര്‍ച്ചയായും ഞാന്‍ എന്ന വ്യക്തിയില്‍ യാത�ൊരുവിധ ക�ോംപ്രമൈസും ഞാന്‍ ചെയ്തിട്ടില്ല. വളരെ നല്ലൊരു അനുഭവമായിരുന്നു അത്.

'രഞ്ജിനി ഹരിദാസും ഫെമിനിസവും'...അതെ ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. അതില്‍ യാത�ൊരു സംശയവും വേണ്ട. ഫെമിനിസത്തിന്റെ അര്‍ത്ഥം വിശദീകരിക്കേണ്ടിവരും എന്ന് മാത്രം. ഫെമിനിസ്റ്റ് എന്നാല്‍ സമത്വം ആഗ്രഹിക്കുന്നയാള്‍ എന്നതാണ്. അത് പുരുഷന�ോ സ്ത്രീയ�ോ ആകാം. ഫെമിനിസ്റ്റ് എന്നത് വളരെ പ�ോസിറ്റിവ് ആയ വാക്കാണ്. ഇപ്പോള്‍ ആ വാക്ക് വളരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട ഫെമിനിസത്തിന്റെ വക്താവല്ല ഞാന്‍. എനിക്ക് മനസിലാകാത്ത, യ�ോജിച്ചുപ�ോകാന്‍ കഴിയാത്ത ഒരു കാര്യമാണത്. അനാവശ്യകാര്യങ്ങള്‍ക്കും ഫെമിനിസം എന്ന പദം വലിച്ചിഴയ്ക്കുന്നതിന�ോട് എനിക്ക് യ�ോജിപ്പില്ല. നമ്മുടെ ജീവിതത്തില്‍ നാം ഫെമിനിസ്റ്റായിരിക്കണം. നമുക്ക് സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പ�ൊരുത്തണം. എഴുത്തില�ോ മാധ്യമങ്ങള്‍ക്കു മുന്നില�ോ വരാനുള്ള ഫെമിനിസമാകരുത് സ്വീകരിക്കേണ്ടത്. ഉണരുന്നതുമുതല്‍ ഉറങ്ങുന്നവരെ ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. അതെ എന്റെ ത�ൊഴില്‍ സമത്വത്തിന് വേണ്ടി, വേതന സമത്വത്തിന് വേണ്ടി, അവകാശസമത്വത്തിനു വേണ്ടി ഞാന്‍ പ�ൊരുതിക�ൊണ്ടേയിരിക്കും

amÀ¨vþG{]n 2019

29


hnt\mZv IpamÀ

നിങ്ങളുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് മിടുക്കുണ്ടാകണം. നിങ്ങളുടെ ഉല്‍പ്പന്നത്തെക്കുറിച്ച്, വിഷയത്തെക്കുറിച്ച് മറ്റുള്ളവര്‍ കേട്ടിരിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ വൈദഗ്ധ്യമുണ്ടാകണം. നിങ്ങള്‍ക്ക് വിഷയത്തില്‍ വേണ്ടത്ര പ്രാപ്തിയില്ലെന്ന് കേൾവിക്കാര്‍ക്ക് ത�ോന്നരുത്. അതുക�ൊണ്ട് വിഷയത്തിന്മേല്‍ നിങ്ങള്‍ക്കുള്ള മിടുക്ക് അത്യാവശ്യമാണ്. നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൂക്ഷമമായ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയണം.

വിശ്വാസ്യത

ന്വേഷണം അത്യാവശ്യമാണ്. നിങ്ങളുടെ തലച്ചോറിന്റെ മിടുക്ക് നിങ്ങളെ ഒരു അന്വേഷകനാക്കാന്‍ ഉതകുന്നതാണ�ോ? അത�ോ അത് ഒരു തീവ്ര ഗവേഷകന്റെ തലച്ചോറാണ്. എല്ലാം അവര്‍ അന്വേഷിക്കണം. നല്ലൊരു ഗവേഷകന്‍ വിഷയങ്ങളിലൂടെ തുളച്ചുകയറുന്ന രീതി പഠിക്കുന്നു. ഭൂരിഭാഗം ജനങ്ങള്‍ക്കും ഒരു വിഷയത്തിലൂടെ തുളച്ചുകയറി ചിന്തിക്കാനുള്ള സ്റ്റാമിനയും കരുത്തും തീവ്രതയും ഇല്ല. വിവിധ ഘടകങ്ങളും വസ്തുതകളും കണ്ടെത്താന്‍ നിങ്ങള്‍ക്ക് ഒരു വിഷയത്തെ പല കഷണങ്ങളാക്കി മുറിച്ച് തരം തിരിച്ച് ചിന്തിക്കാനുള്ള ഊര്‍ജ്ജം ആവശ്യമാണ്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു വിഷയത്തിന്റെ ഉള്ളുകള്ളികളും മുക്കും മൂലയുമെല്ലാം പിടികിട്ടു. മനസ്സിലെ ക്ഷീണവും ബുദ്ധിയിലെ ആലസ്യവും ഗവേഷണം നടത്താനുള്ള നിങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തും. നിങ്ങള്‍ പഠിക്കുന്നതിന് ആഗ്രഹമുണ്ടോ? ഈയ�ൊരു മന�ോഭാവമാണ് നിങ്ങളിലുള്ളതെങ്കില്‍, എങ്ങിനെയാണ് നിങ്ങളുടെ ജീവിതം സുഖപ്രദവും കംഫര്‍ട്ടബിളും ആകുക? തുടര്‍ച്ചയായി പഠിക്കാനുള്ള മന�ോഭാവമാണുള്ളതെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഓര�ോ തവണയും നിങ്ങള്‍ വിഷയത്തിന്റെ ആഴങ്ങളില്‍ നിന്നും കൂടുതല്‍ ആഴങ്ങളിലേക്ക് 30

amÀ¨vþG{]n 2019

പ�ോയിക്കൊണ്ടിരിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് പുതിയ�ൊരു തെളിവ് കിട്ടുന്നു. അത് കൂടുതല്‍ വെളിച്ചം ക�ൊണ്ടുവരുന്നു. അതുക�ൊണ്ട് മൂര്‍ച്ചയേറിയ ബുദ്ധിശക്തിയും പഠിക്കാനുള്ള ത്വരയും ഉണ്ടെങ്കില്‍ അത് നിങ്ങളെ ഗവേഷണം ചെയ്യാന്‍ പ്രേരിപ്പിക്കും. സാഹചര്യങ്ങളെ കീറിമുറിച്ച് ന�ോക്കൂ. കൂടുതല്‍ അടുത്തുവെച്ച് പരിശ�ോധിക്കൂ.

ശ്രദ്ധ വ്യതിചലിക്കല്‍

നിരവധി ആളുകള്‍ക്ക് എന്തില�ൊക്കെയാണ് അവര്‍ ഏര്‍പ്പെട്ടിരുക്കുന്നതെന്നത് സംബന്ധിച്ച് വലിയ പിടിയില്ല. അവര്‍ ലളിതമായി അവരുടെ ദൈനംദിന വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് മാത്രം. നിങ്ങള്‍ ഇതില്‍ നിന്ന് താല്‍ക്കാലികമായി മാറി നിന്നാല്‍ നിങ്ങളുടെ ജാഗ്രത മുളപ�ൊട്ടും. നിങ്ങള്‍ എന്തോ ഒന്നില്‍ എല്ലാം മറന്ന് മുങ്ങുകയായിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ വൈകാരികതകളും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ ജ�ോലിയില്‍ മുഴുകുമ്പോള്‍ തന്നെ അതേക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിക്കും. നിങ്ങളുടെ സ്വന്തം ജ�ോലി ചെയ്തുക�ൊണ്ട് തന്നെ അതിനെ പുറത്ത് നിന്നു ന�ോക്കി വിലയിരുത്തുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജ�ോലിയുടെ ഗുണനിലവാരം വിലയിരുത്താന്‍ സാധിക്കും. അതെ, നിങ്ങളുടെ ജ�ോലിയുടെ ഉള്ളടക്കം

സംബന്ധിച്ച് ഒരു ഓഡിറ്റ് ആവശ്യമാണ്. മറ്റുള്ളയാളുകളും നിങ്ങളുടെ ജ�ോലിയുടെ ഉള്ളടക്കം മനസ്സിലാക്കുന്നുണ്ടോ? പലപ്പോഴും ഈ ത�ൊഴിലില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചേക്കാം. അപ്പോള്‍ അത്തരം വ്യതിചലനങ്ങള്‍ ഇല്ലാതാക്കാന്‍ എന്തുചെയ്യണമെന്ന് ആല�ോചിക്കാനാവും. അങ്ങിനെയാണ് നിങ്ങള്‍ക്ക് ലക്ഷ്യത്തെക്കുറിച്ച് കാഴ്ചപ്പാട് ലഭിക്കുക. ഇങ്ങിനെവരുമ്പോള്‍ ത�ൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മറ്റൊരാള�ോട് ഒരു അധ്യാപകനെപ്പോലെപറഞ്ഞുക�ൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടാകും.

കാര്യക്ഷമത

നിങ്ങളുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് മിടുക്കുണ്ടാകണം. നിങ്ങളുടെ ഉല്‍പ്പന്നത്തെക്കുറിച്ച്, വിഷയത്തെക്കുറിച്ച് മറ്റുള്ളവര്‍ കേട്ടിരിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ വൈദഗ്ധ്യമുണ്ടാകണം. നിങ്ങള്‍ക്ക് വിഷയത്തില്‍ വേണ്ടത്ര പ്രാപ്തിയില്ലെന്ന് കേൾവിക്കാര്‍ക്ക് ത�ോന്നരുത്. അതുക�ൊണ്ട് വിഷയത്തിന്മേല്‍ നിങ്ങള്‍ക്കുള്ള മിടുക്ക് അത്യാവശ്യമാണ്. നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൂക്ഷമമായ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയണം.

ഇനി ഒരു അനുഭവകഥ പറയാം;

എനിക്ക് ഒരാളെ അറിയാം. അയാള്‍ ഇരിക്കുന്ന സിറ്റിംഗ് റൂമില്‍ തുടര്‍ച്ചയായ


ശബ്ദങ്ങളുണ്ട്. പക്ഷെ ഈ മടിയനായ മനുഷ്യന്‍ അതേ മുറിയില്‍ ഇരിക്കുകയാണ്. കേള്‍ക്കുന്ന ശബ്ദം ഏറ്റവും നേരിയ ശബ്ദമാണ്. എങ്കിലും അസഹനീയമാണ്. തുടര്‍ച്ചയായി ആ ശബ്ദം വീണ്ടും കേള്‍ക്കാം. ട്രിക്...ക് ര്‍ടക്.... എന്ന തുടര്‍ച്ചയായ ശബ്ദം. അയാള്‍ ഒരു ആശാരിയെ വിളിച്ച് മുറിയിലെ മരം പരിശ�ോധിപ്പിച്ചു. മുറിയിലെ അലമാരയും സ�ോഫയും മേശകളും പരിശ�ോധിപ്പിച്ചു. പക്ഷെ അല്‍പം മടിയനായ ആശാരി ഈ അസ്വസ്ഥമായ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെനക്കെട്ടില്ല. ഈ ഫര്‍ണിച്ചര്‍ ഉടമ നിസ്സഹായതയ�ോടെ തല്‍ക്കാലം അസ്വസ്ഥശബ്ദത്തിന്റെ

ഉറവിടത്തെക്കുറിച്ചുള്ള ചിന്ത മറക്കാന്‍ തീരുമാനിച്ചു. പക്ഷെ ഞാന്‍ ഈ വീട് സന്ദര്‍ശിച്ചപ്പോള്‍ അസ്വസ്ഥമായ ശബ്ദം പുറപ്പെടുവിക്കുതെന്തെന്ന് അറിയാന്‍ മരം പ�ൊളിച്ചുന�ോക്കണമെന്ന് നിര്‍ദേശിച്ചു. തീര്‍ച്ചയായും കേടുള്ള ഭാഗത്തിനുള്ളില്‍ ചില പ്രാണികള്‍ കൂടുകൂട്ടിയിട്ടുണ്ടായിരിക്കണമെന്ന് ഊഹിച്ചു. എന്റെ ജിജ്ഞാസ മൂലം കൂടുതല്‍ ആഴത്തില്‍ പഠിക്കാനും ഞാന്‍ തീരുമാനിച്ചു. ഞാന്‍ വേറെ ചില ആശാരിമാരെ വിളിച്ചു. അവര്‍ വന്ന് അസ്വസ്ഥശബ്ദം പുറപ്പെടുവിച്ചിരുന്ന മരത്തിന്റെ ഭാഗം തുരന്നു. അവരുടെ ഉപകരണങ്ങള്‍ ക�ൊണ്ട് മരം തുളച്ചുന�ോക്കി. അഞ്ച് കസേരകളില്‍ നിന്നും അവര്‍ക്ക്

20 ഓളം ചിതലുകളെ കിട്ടി. ഓര�ോന്നും ഒരിഞ്ചോളം വലിപ്പമുള്ളവയാണ്. കുറെ മാസങ്ങളായി അവ ഈ ഫര്‍ണീച്ചറുകളില്‍ താമസിച്ചുവരികയായിരുന്നു. എന്നിട്ടും എന്റെ മടിയനായ സുഹൃത്ത് അതിന്റെ കാരണം പരിശ�ോധിക്കാന്‍ മെനക്കെട്ടില്ല. പകരം അദ്ദേഹം എല്ലാം സഹിച്ച് ജീവിച്ചു. അതേ സമയം, ചിതലുകളെ പുറത്തെടുത്ത ആശാരിമാര്‍ അമിതാവേശം കാട്ടിയതിനാല്‍ ഫര്‍ണീച്ചറുകളുടെ നല്ലൊരു ഭാഗം നശിപ്പിച്ചു. ഞാന്‍ ഇടപെട്ട് ആശാരിമാരെ ഒരു പരിധി വരെ നിയ�ിച്ചു. എന്തായാലും ഇതില്‍ നിന്നും മനസ്സിലാവുന്നത് ഒരു കാര്യമാണ്. എന്തെങ്കിലും പുതിയ

amÀ¨vþG{]n 2019

31


കാര്യം പഠിക്കാനും ഗവേഷണം നടത്താനും തലച്ചോറിനുള്ളില്‍ മിടുക്കുണ്ടായിരിക്കണം. അതിന് ശേഷം അത് നടപ്പാക്കണം. ഇത�ോടെ ഉടമസ്ഥനും ഒരു കാര്യം പഠിച്ചു. അദ്ദേഹത്തിന്റെ ജീവിതനിലവാരം എങ്ങിനെയാണ് ഉയര്‍ത്തേണ്ടതെന്ന്.

കൂടുതല്‍ മെച്ചപ്പെടാന്‍

നിങ്ങള്‍ക്ക് തെളിവ് നല്‍കുന്ന അളവുകള്‍ ഉണ്ടായിരിക്കും. അതാണ് നിങ്ങളുടെ പുര�ോഗതിയെക്കുറിച്ച് നിങ്ങളെ ചിന്തിപ്പിക്കുക. ചെയ്തുക�ൊണ്ടിരിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ട്രേഡിന്റെ കാര്യത്തില്‍ നിങ്ങള്‍ പരിശീലനത്തില്‍ 32

amÀ¨vþG{]n 2019

മുഴുകുകയാണെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ പുര�ോഗതിയുണ്ടാകും. ഓര�ോ തവണ നിങ്ങള്‍ പരിശീലനം ആവര്‍ത്തിക്കുന്തോറും പുര�ോഗതിയുണ്ടായിക്കൊണ്ടിരിക്കും. ഓര�ോ തവണ നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്തോറും ത�ൊട്ട് മുന്‍പ് ചെയ്തതിനേക്കാള്‍ നിങ്ങളുടെ പാചകം മെച്ചപ്പെട്ടുക�ൊണ്ടിരിക്കും. പഴയതിനേക്കാള്‍ മെച്ചപ്പെടാന്‍ ഓര�ോ തവണയും ശ്രമിച്ചുക�ൊണ്ടേയിരിക്കുക.

ക്ലീനും നീറ്റും

നിങ്ങള്‍ പുര�ോഗമിക്കാന്‍ മതിയായ പരിശ്രമം നടത്തുന്നുണ്ടോ? അതിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അവാര്‍ഡോ അംഗീകാരമ�ോ കിട്ടിയിട്ടുണ്ടോ ?

എന്തുക�ൊണ്ടാണ് മറ്റുള്ളവര്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ടവര്‍ ആകുന്നത്? അവര�ോട�ൊപ്പമെത്താന�ോ അവരെ മറികടക്കാന�ോ എന്താണ് നിങ്ങള്‍ ചെയ്യുക? നിങ്ങള്‍ സ്വന്തം ജ�ോലിയില്‍ മിടുക്കനായിരിക്കാം. എങ്കിലും നിങ്ങള്‍ അസ്വസ്ഥനായിരിക്കും. ഒരു പഴഞ്ചൊല്ലുണ്ടല്ലോ- 'ചീനാപാത്രങ്ങളുടെ കടയില്‍ കാള കയറിയതുപ�ോലെ' എന്ന്. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തില്‍ മുഴുകുമ്പോഴും നിങ്ങള്‍ മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്നുണ്ടോ? അങ്ങിനെയെങ്കില്‍ നിങ്ങള്‍ ക്ലീനും നീറ്റുമായ ജ�ോലിക്കാരന്‍ അല്ല. നിങ്ങളുടെ ത�ൊഴിലിലുള്ള പ്രകടനം മറ്റുള്ളവര്‍ക്ക് ശല്ല്യമാകരുതെന്ന്


ഓര്‍ക്കുക.

ക്വാളിറ്റി

ഉപഭ�ോക്താവ് നിങ്ങളുടെ ഉല്‍പ്പന്നം ഉപയ�ോഗിക്കുന്നതില്‍ ആഹ്ലാദിക്കു​ുണ്ടോ? നിങ്ങളുടെ ഉല്‍പ്പന്നമ�ോ സേവനമ�ോ ഓര�ോ തവണ ഉപയ�ോഗിക്കുമ്പോഴും അവര്‍ക്ക് അത് മറക്കാനാവത്ത അനുഭവമാണെങ്കില്‍ അവര്‍ നിങ്ങളുടെ വരിക്കാരാകും. ഉപഭ�ോക്താവിന് തുടര്‍ച്ചയായി അതില്‍ മുഴുകാന്‍ കഴിയുന്നുവെങ്കില്‍ അത് നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തിനുള്ള അടയാളമാണ്. നിങ്ങളുടെ പരിശ്രമം എപ്പോഴും ഉപഭ�ോക്താക്കള്‍ക്ക്

ആനന്ദകരമായ അനുഭവം നല്‍കുന്നത് ലക്ഷ്യം വച്ചായിരിക്കണം.

ഇന്നോവേറ്റേഴ്‌സ്

പ്രാഥമികമായി എല്ലാം ആരംഭിക്കുന്നത് പുതുമകളില്‍ നടപ്പാക്കുന്നവരില്‍ നിന്നാകണം. നിങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെങ്കില്‍ നിങ്ങള്‍ പുതുമകള്‍ നടപ്പാക്കാന്‍ പ്രേരിതമാകും. ആളുകള്‍ക്ക് പരിഹാരം ആവശ്യമാണ്. വെല്ലുവിളികള്‍ തിരിച്ചറിയുന്നതിലുള്ള കൃത്യതയാണ് പ്രശ്‌നങ്ങള്‍ കൃത്യമായ പരിഹാരം നല്‍കുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുക. നിങ്ങള്‍ ഒരു ടീച്ചറാണെങ്കി്ല്‍

നിങ്ങളുടെ വിശ്വാസ്യത സ്ഥാപിച്ചാല്‍ മാത്രമേ നിങ്ങളുടെ വ്യക്തിത്വത്തെ, സ്വഭാവത്തെ അവര്‍ മാനിക്കൂ. നവീകരിക്കുക, ഗവേഷണം ചെയ്യുക, പുര�ോഗതിനേടുക, മത്സരിക്കുക. ഉപഭ�ോക്താക്കളെ അതിശയിപ്പിക്കുന്നത്രയും ആനന്ദകരമായ അനുഭവം സൃഷ്ടിക്കാവുന്ന ഗുണനിലവാരം നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയണം. നിങ്ങളുടെ വിശ്വാസ്യത മൂലം ഇംപാക്ട് ഉണ്ടാക്കണം. നിങ്ങളുടെ കേൾവിക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ എട്ട് രീതികളും പരിശീലിക്കുന്നത് ഗുണകരമായിരിക്കും

amÀ¨vþG{]n 2019

33


^n\m³kv

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

രാ

ജ്യത്തിന്റ ജിഡിപിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. 2030 ഓടെ റിയല്‍ എസ്റ്റേറ്റ് മേഖല ഇന്ത്യയില്‍ ഒരു ട്രില്ല്യണ്‍ ഡ�ോളര്‍ ആയി ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് രാജ്യത്തിന്റെ ജിഡിപിയുടെ 13 ശതമാനത്തോളം 2025 ആകുമ്പോഴേക്കും ഉപയ�ോഗത്തില്‍ വരും. ഇതിനിടെ ക്രെഡായ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ 2010-ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വരുമാനം 180 ബില്ല്യണ്‍ ഡ�ോളറായി ഉയരുമെന്ന് സൂചിപ്പിക്കുന്നു. 2015-ല്‍ ഈ മേഖല സംഭാവന ചെയ്ത 126 ബില്ല്യണ്‍ ഡ�ോളര്‍ എന്ന വരുമാനവുമായി തട്ടിച്ചുന�ോക്കുമ്പോള്‍ ഇത് എത്രയ�ോ വലിയ ഒരു കുതിപ്പാണ്. റിയല്‍ എസ്റ്റേറ്റ് മേഖല രാജ്യത്തിന്റെ ജിഡിപിയ്ക്ക് സംഭാവന ചെയ്യുന്നുണ്ടെങ്കിലും, കുറെ നാളായി ഈ മേഖല സര്‍ക്കാരില്‍ നിന്നും ചില കൈത്താങ്ങുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ ലേഖനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ജിഎസ്ടി കുറച്ചതുമായി ബന്ധപ്പെട്ടുള്ള എന്റെ കാഴ്ചപ്പാടുകളാണ് ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. ഇ പ്പോ ഴ ത്തെ ന ി ല യ ി ല്‍ ന ി ര്‍മ്മാണ ദശയിലുള്ള റസിഡന്‍ഷ്യല്‍ 34

amÀ¨vþG{]n 2019

റിയല്‍ എസ്റ്റേറ്റ് മേഖല രാജ്യത്തിന്റെ ജിഡിപിയ്ക്ക് സംഭാവന ചെയ്യുന്നുണ്ടെങ്കിലും, കുറെ നാളായി ഈ മേഖല സര്‍ക്കാരില്‍ നിന്നും ചില കൈത്താങ്ങുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ ലേഖനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ജിഎസ്ടി കുറച്ചതുമായി ബന്ധപ്പെട്ടുള്ള എന്റെ കാഴ്ചപ്പാടുകളാണ് ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്.

പ്രോപ്പര്‍ട്ടികള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി. അതേ സമയം, അഫ�ോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമനുസരിച്ചുള്ള (താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി) റസിഡന്‍ഷ്യല്‍ ഹൗസ് പ്രോപ്പര്‍ട്ടികളില്‍ 12 ശതമാനം മാത്രമാണ് ജിഎസ്ടി. ഒരു ഹൗസിംഗ് പ്രൊജക്ട് കൈമാറുമ്പോള്‍ അഡിവൈഡഡ് ലാന്‍ഡ് ഉള്‍പ്പെടെയാണ് കൈമാറുന്നതെങ്കിലും ഭൂമിയെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ആകെ നല്‍കുന്ന മൂല്യത്തിന്റെ (കെട്ടിടത്തിന്റെ വില) മൂന്നില്‍ ഒന്ന് ഭാഗം തള്ളി, ബാക്കിയുള്ള തുകയ്ക്ക് മാത്രമാണ് ജിഎസ്ടി ഈടാക്കുക. അതുക�ൊണ്ട് ഫലത്തില്‍ (സാധാരണ പ്രോപ്പര്‍ട്ടികള്‍ക്ക് 12 ശതമാനവും (18 ശതമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം), അഫ�ോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകള്‍ക്ക് എട്ട് ശതമാനവും (12 ശതമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം) മാത്രമേ വരൂ. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഒരു കുതിപ്പുണ്ടാക്കാന്‍ ഫിബ്രവരി 24നാണ് ജിഎസ്ടി കൗണ്‍സില്‍ ഹൗസിംഗ് പ്രൊജക്ടുകളുടെ ജിഎസ്ടി കുറച്ചത്. ഇതുപ്രകാരം 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ സാധാരണ ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് അഞ്ച് ശതമാനവും

(12 ശതമാനത്തിന് പകരം) അഫ�ോര്‍ഡബിള്‍ ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് (താങ്ങാവുന്ന വിലയ്ക്കുള്ള വീടുകള്‍) ഒരു ശതമാനവും മാത്രമായിരിക്കും ജിഎസ്ടി ഏര്‍പ്പെടുത്തുക. ഈ കുറവ് വരുത്തിയ നിരക്കുകള്‍ ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്തുക. ബില്‍ഡറെ ഇന്‍പുട്ടിന് നല്‍കുന്ന നികുതിയിന്മേല്‍ ക്രെഡിറ്റ് കൈപ്പറ്റാന്‍ അനുവദിക്കുന്നതല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കമ്പി, സ്റ്റീല്‍, സിമന്റ് തുടങ്ങി കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ സംഭരിക്കുമ്പോള്‍ നല്‍കുന്ന ജിഎസ്ടിയുടെ ക്രെഡിറ്റ് ഒഴിവാക്കേണ്ടതായി വരും. അത് പിന്നീട് കെട്ടിട നിര്‍മ്മാണത്തിലെ വിലയുമായി കൂട്ടിച്ചേര്‍ക്കുകയും ക്രമേണ വാങ്ങുന്നവരില്‍ നിന്നും ഈടാക്കാനും സാധിക്കും.

ജിഎസ്ടി കുറിച്ച് പദ്ധതികളുടെ കൂടുതല്‍ സവിശേഷതകള്‍ എന്തൊക്കെയെന്ന് താഴെ വിവരിക്കുന്നു;

1. റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ക്ക് മാത്രമാണ് പുതുതായി കുറവ് വരുത്തിയ അഞ്ച് ശതമാനം, ഒരു ശതമാനം എന്നിവ ബാധകമാവുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള ബില്‍ഡിംഗുകളുടെ


ജിഎസ്ടി: റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കൊരു കൈതാങ്ങ്സത്യമ�ോ മിഥ്യയ�ോ?

amÀ¨vþG{]n 2019

35


കാര്യത്തില്‍ കുറവ് വരുത്തിയ നിരക്കുകള്‍ ബാധകമല്ല. പുതിയ കുറവ് വരുത്തിയ നിരക്കുകള്‍ മുഴുവന്‍ തുകയ്ക്കും ബാധകമാണ്. അതല്ലാതെ മൂന്നില്‍ രണ്ട് ഭാഗം വിലയ്ക്ക് മാത്രമായുള്ളതല്ല. 2. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ കാര്യത്തില്‍ ഒരു നേട്ടവും ലഭിക്കില്ല. 3. രജിസ്റ്റര്‍ ചെയ്ത വ്യക്തികളില്‍ നിന്നുമാണ് ബില്‍ഡര്‍ അസംസ്‌കൃത സാധനങ്ങള്‍ക്ക് ചെലവഴിച്ച 80 ശതമാനം ഇന്‍പുട്ട് ക്രെഡിറ്റും ഈടാക്കേണ്ടത്. 4. അഞ്ച് ശതമാനം ജിഎസ്ടി ചുമത്താവുന്ന റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ട്രാന്‍സ്ഫര്‍ ഓഫ് ഡവലപ്‌മെന്റ് റൈറ്റ്‌സ് ഒഴിവാക്കപ്പെടും. പണി പൂര്‍ത്തിയാക്കിയ ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍, ട്രാന്‍സ്ഫര്‍ ഓഫ് ഡവലപ്‌മെന്റ് റൈറ്റ് ബാധകമാണ്. അത് ബില്‍ഡര്‍ 18 ശതമാനം ജിഎസ്ടി എന്ന നിരക്കില്‍ ഈടാക്കും.

പുതിയ നിര്‍ദേശത്തിലെ വെല്ലുവിളികള്‍

ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ നിര്‍ദേശങ്ങല്‍ ഒട്ടേറെ പ്രശ്ന ‌ ങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ പങ്ക് വെക്കുന്നു.

36

amÀ¨vþG{]n 2019

1. ഒരു ബില്‍ഡിംഗ് പദ്ധതി ഒരേ സമയം റസിഡന്‍ഷ്യലും കമേഴ്‌സ്യലുമായ യൂണിറ്റുകള്‍ ഉള്‍പ്പെട്ടതാണെങ്കില്‍ എങ്ങിനെയാണ് അതിന് നികുതി ചുമത്തുക? അതിലെ റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി മാത്രം ഈടാക്കുമ�ോ? 2. ജിഎസ്ടി ഈടാക്കുന്നതില്‍ വ്യക്തതയില്ലാത്ത വേറെയും സ്ഥിതിവിശേഷങ്ങളുണ്ട്. വിവിധ ജിഎസ്ടി നിരക്കുകള്‍ ബാധകമാകുന്ന തരത്തിലുള്ള യൂണിറ്റുകളുടെ കാര്യത്തില്‍ എന്ത് മാനദണ്ഡം ന�ോക്കിയാണ് ജിഎസ്ടിയിലെ കുറവ് കണക്കാക്കുക? 3. ഭാഗികമായി പൂര്‍ത്തിയാക്കിയ പദ്ധതികളുടെ മൂല്യം നിശ്ചയിക്കുന്നതെങ്ങിനെയാണ്? ഉദാഹരണത്തിന്, ഒരു ഹൗസിംഗ് പദ്ധതിയില്‍ 100 യൂണിറ്റുകള്‍ ഉണ്ടെന്നിരിക്കട്ടെ. അതില്‍ 20 യൂണിറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായതെങ്കില്‍ എങ്ങിനെയാണ് വില നിശ്ചയിക്കുക. ഈ കേസില്‍ എങ്ങിനെയാണ് ഇന്‍പുട്ട് ടാക്‌സ് റിവേഴ്‌സല്‍ തീരുമാനിക്കുക. 4. എങ്ങിനെയാണ് മുഴുവന്‍ യൂണിറ്റിനുമായി നികുതി ബാധ്യത നിശ്ചയിക്കുക എന്നതാണ് ഉയരുന്ന മറ്റൊരു

ച�ോദ്യം. അഫ�ോര്‍ഡബിള്‍ ഹൗസിംഗ് (താങ്ങാവു ന്ന വിലയിലുള്ള ഹൗസിംഗ് ) എന്നതിന്റെ അര്‍ത്ഥം അത് സഫലമാകുന്ന ദിവസത്തിന് മുമ്പും പിമ്പും എന്നിങ്ങനെയാണ് നിശ്ചയിക്കുക എന്നതും ശ്രദ്ധിക്കേണ്ടതാണ്. 5. നികുതിയില്‍ ഇളവ് നല്‍കിയ തീരുമാനം 2019 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാകും. ചുരുക്കത്തില്‍ എന്റെ കാഴ്ചപ്പാടില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കൂടാതെയുള്ള അഞ്ച് ശതമാനമെന്ന കുറ്റ നികുതി ചില അസൗകര്യങ്ങള്‍ ഒഴിവാക്കും. പക്ഷെ അത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് താങ്ങാകണമെന്നില്ല. നികുതി നിരക്ക് കുറച്ചാലും ഉപഭ�ോക്താക്കള്‍ക്കുള്ള ആത്യന്തിക നേട്ടം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ അഭാവത്തില്‍ തീരെ നിസ്സാരമായിരിക്കും. പര�ോക്ഷനികുതി സംവിധാനത്തെ സംബന്ധിച്ചിടത്തോളം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ അനന്തമായി തുടരും. സര്‍ക്കാര്‍ നികുതി കുറവ് വരുത്തിയതിന്റെ പേരില്‍ അഭിരമിക്കാതെ, റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രശ്ന ‌ ങ്ങള്‍ പരിഹരിക്കുതില്‍ മുഴുകുമെന്ന് പ്രതീക്ഷിക്കുന്നു


DIRECTED BY

Dr. AJIT RAVI PEGASUS GLOBAL PRIVATE LTD

& presents

TM

2019 powered by

EARTH RESORT & CONVENTION CENTER

@

TM

WATC H E S


tUm-fn \o-\ hyàn-Xz hn-I-k-\-¯n-\v th-ïnbp-Å s{S-bn-\nw-Kv I-¼-\nbm-b bp-hÀ hn-§n-sâ Øm-]-Ibmb tUm-fn \o-\ H-cp bp-h-kw-cw-`-Ibpw amÀ-K-ZÀ-inbpw Iq-Sn-bmWv.

മറ്റൊരാളുമായി ഇടപഴകുമ്പോള്‍ കാര്യങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. അത് മ�ൊത്തം ആശയക്കൈമാറ്റം പ�ോസിറ്റീവാക്കി മാറ്റും. സംസാരിക്കുമ്പോള്‍ ഫ�ോണില്‍ ന�ോക്കുന്നതും ശ്രദ്ധവ്യതിചലിച്ച് ചുറ്റുപാടുകളിലേക്ക് ന�ോക്കുന്നതും ചര്‍ച്ചയുടെ രസം കളയും . എപ്പോഴും സംസാരിക്കുന്നയാളുടെ കണ്ണില്‍ ന�ോക്കിവേണം കാര്യങ്ങള്‍ പറയാന്‍. ഇത് നിങ്ങളുടെ ആത്മവിശ്വാസം, ചര്‍ച്ചയിലുള്ള ആത്മാര്‍ത്ഥത എന്നിവ വെളിവാക്കും.

കേൾക്കാൻ താൽപര്യമില്ലാത്തയാൾ

ബധിരനുമാണ്

നി

ങ്ങളുടെ ജ�ോലിസ്ഥലത്ത് വിജയിക്കാന്‍ എത്രത്തോളം സാമൂഹ്യമായ മിടുക്ക് ആവശ്യമാണെന്ന് അറിയാമ�ോ? ഇന്നത്തെ കിടമത്സരം നിറഞ്ഞ കാലത്ത്, സാങ്കേതികമായ മിടുക്ക് മാത്രം നിങ്ങളെ സഹായിച്ചെന്നിരിക്കില്ല. ആധുനിക ത�ൊഴില്‍ വിപണിയില്‍ ഒരു പാട് പ്രശ്‌ന ങ്ങള്‍ നിലനില്‍ക്കുന്നു. കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കല്‍, ശ്രദ്ധയ�ോടെ കാര്യങ്ങള്‍ കേള്‍ക്കാനുള്ള കഴിവില്ലായ്മ, പ്രശ്‌നങ്ങളെ നിർ�ികാരതയ�ോടെ സമീപിക്കല്‍ എന്നിങ്ങനെ പല തരം പ്രശ്‌നങ്ങള്‍. മനുഷ്യരുമായി നല്ല അടുപ്പം സ്ഥാപിക്കാന്‍ കഴിയുമ്പോഴാണ് ത�ൊഴിലില്‍ നല്ല ഫലം കിട്ടുന്നത് . അത് തന്നെയാണ് നിങ്ങളെ ആത്യന്തികമായി നിങ്ങൾ ആഗ്രഹിച്ച ത�ൊഴിൽ മേഖലയിൽ എത്തിക്കുക. മികച്ച വിജയം കരസ്ഥമാക്കുന്നതിന് നല്ല ടീം വർക്കും ആളുകളുമായി നല്ല ബന്ധവും വൈകാരികമായ അടുപ്പവും അത്യാവശ്യമാണ്. മറ്റു കഴിവുകളെപ്പോലെ ഇതും നിരന്തര പരിശീലനംക�ൊണ്ട് കൈവരിക്കാവുന്നതാണ്. വിജയകരമായി ജ�ോലി ചെയ്യാന്‍

38

amÀ¨vþG{]n 2019


ഒഴിച്ചുകൂടാന്‍ പറ്റാത്ത നിരവധി മിടുക്കുകള്‍ ഉണ്ട്. കേള്‍ക്കുക എന്നത് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മിടുക്കാണ്. മനസ്സിലാക്കണമെന്ന ഉദ്ദേശ്യത്തോടെ ആരും ആരെയും കേള്‍ക്കാറില്ല എന്നതാണ് സത്യം. മറുപടി പറയണം എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാവരും മറ്റുള്ളവരെ കേള്‍ക്കുന്നത്. ഒരു നിസ്സാര ശീലം എന്ന നിലയ്ക്ക് പലരും കേൾവിയെ അവഗണിക്കുകയാണ് ചെയ്യാറ്. ഇത് ഒരു കലയാണ്. നിങ്ങളുടെ എല്ലാതരം സംവേദനപ്രാഗത്ഭ്യവും ഉപയ�ോഗിക്കുന്ന കല. ഇത് നിങ്ങളുടെ തലച്ചോറിനെ തന്നെ മനസ്സിലാക്കാന്‍ പഠിക്കുന്നതുപ�ോലെയാണ്. കമ്പനിയും മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള ആശയവിനിമയത്തെ

കേൾവി എന്ന ശീലം സ്വാധീനിക്കും. നിങ്ങളുടെ ചുറ്റുപാടുകളില്‍നിന്നും മറ്റ് വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമാണ് കേൾവി. നിങ്ങള്‍ തലച്ചോറില്‍ ശേഖരിക്കുന്ന ഡാറ്റ പിന്നീട് കൂടുതല്‍ മനസ്സിലാക്കാന്‍ വിശകലനം ചെയ്തുന�ോക്കും. ആക്ടിവായ കേൾവിയാണ് ഡാറ്റ ശേഖരിക്കാന്‍ സഹായിക്കുക. വാക്കുകളുടെ സഹായമില്ലാതെ നടത്തുന്ന ആംഗ്യഭാഷയിലൂടെയാണ് 60 ശതമാനം സംവേദനവും നടക്കുന്നത്. ശ്രദ്ധയ�ോടെ കേള്‍ക്കുന്നതിലൂടെ മറ്റുള്ളവരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കും. മറ്റൊരാളുടെ പ്രശ്ന ‌ ങ്ങൾ കേൾക്കാൻ നിങ്ങൾ സമയം ചിലവിടുമ്പോൾ അവരുടെ പ്രശ്നങ്ങളെ നിങ്ങൾ വിലമതിക്കുന്നുണ്ടെന്ന

ചിന്ത അവരിലുണ്ടാകും. ഇത് ശരിക്കും ടീം വര്‍ക്കിനെ മെച്ചപ്പെടുത്തും. ഒരു നല്ല നേതാവ് തീര്‍ച്ചയായും നല്ല കേൾവിക്കാരനായിരിക്കും . ജീവനക്കാരുടെ ഫീഡ് ബാക്ക് ബധിരമായ കാതുകളില്‍ കേട്ടിട്ട് എന്താണ് കാര്യം? ഈ ഫീഡ്ബാക്കാണ് പലപ്പോഴും ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകം. മറ്റൊരാളെ കേള്‍ക്കുക എന്നതിനര്‍ത്ഥം അവരുടെ വൈകാരിക പ്രശ്നങ്ങളിൽ നിങ്ങൾ ഇടപെടുന്നു എന്നതല്ല നിങ്ങളുടെ ശ്രദ്ധ അവര്‍ പറയുന്ന കാര്യങ്ങളിലായിരിക്കണം. പറയുന്ന വ്യക്തിയുടെ വികാരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനുള്ള കഴിവാണ് അതില്‍ നിന്നും കിട്ടുക. മറ്റൊരാള്‍ പറയുന്നതിൽ നിന്നും അയാളുടെ പ്രശ്ന ‌ ങ്ങള്‍ ഊഹിച്ചിട്ട് കാര്യമില്ല.

amÀ¨vþG{]n 2019

39


പറയുന്നയാളുടെ പ്രശ്‌നങ്ങള�ോട് അനുകമ്പ പ്രകടിപ്പിക്കണം. ഒരു പക്ഷെ അവര്‍ ഹൃദയം തുറക്കാന്‍ തയ്യാറായി വരുമ്പോള്‍ അല്‍പദൂരം അവരുമ�ൊത്ത് നടക്കാന്‍ ശ്രമിക്കണം. സിംപതിയുടെ എംപതിയും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള�ോട് സിംപതി ത�ോന്നിയാല്‍ അവരുടെ പ്രശ്‌നം കേള്‍ക്കാന്‍ തയ്യാറാകുമെങ്കിലും നമ്മള്‍ അതവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ എംപതി വേറ�ൊന്നാണ്. മറ്റൊരാളുടെ വികാരങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രതികരിക്കാന്‍ എംപതിയുണ്ടെങ്കില്‍ സാധിക്കും. ജീവിതാനുഭവങ്ങളിൽ നിന്നുമുള്ള തിരിച്ചറിവുകളാണത്. അതിന് തീര്‍ച്ചയായും വിപുലമായ അനുഭവങ്ങള്‍ ആവശ്യമാണ്. എംപതിയെന്നാൽ ഒരു വികാരപരമായ പ്രവേശിക്കലാണ്. എന്നിട്ട് അത് എന്താണെന്നും നിങ്ങള്‍ ആ അവസ്ഥയിലാണെങ്കില്‍ എന്താകുമെന്നും ചിന്തിക്കുക' എഡ്വേഡ് ന�ോര്‍'ന്റെ വാക്കുകളാണിവ. ഒരാളെ നിങ്ങള്‍ ആത്മാര്‍ത്ഥമായി കേള്‍ക്കുന്നുണ്ടെന്ന് എങ്ങിനെ മനസ്സിലാക്കാനാവും. നിങ്ങളുടെ ശരീരഭാഷയില്‍ നിന്നും പ്രതികരണത്തില്‍ നിന്നും അയാൾക്ക്‌അത് മനസ്സിലാക്കും. നിങ്ങള്‍ കേൾക്കുന്നത് 100 ശതമാനം ശ്രദ്ധ ക�ൊടുക്കണം. മാത്രമല്ല, നല്ല ശാന്തമായി

40

amÀ¨vþG{]n 2019

വേണം കേള്‍ക്കാന്‍. തിരക്കിട്ട് ഒരു തീരുമാനത്തിലേക്കും എടുത്തു ചാടരുത്. അത് നിങ്ങളുടെ കഴിവിന്റെ പരമാവധി മനസ്സിലാക്കാന്‍ ശ്രമിക്കണം. കേള്‍ക്കുന്നത് ഇഷ്ടമായെങ്കില്‍ ചിരിക്കാന്‍ ശ്രമിക്കണം. മറ്റൊരാളുമായി ഇടപഴകുമ്പോള്‍ കാര്യങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. അത് മ�ൊത്തം ആശയക്കൈമാറ്റം പ�ോസിറ്റീവാക്കി മാറ്റും. സംസാരിക്കുമ്പോള്‍ ഫ�ോണില്‍ ന�ോക്കുന്നതും ശ്രദ്ധവ്യതിചലിച്ച് ചുറ്റുപാടുകളിലേക്ക് ന�ോക്കുന്നതും ചര്‍ച്ചയുടെ രസം കളയും. എപ്പോഴും സംസാരിക്കുന്നയാളുടെ കണ്ണില്‍ ന�ോക്കിവേണം കാര്യങ്ങള്‍ പറയാന്‍. ഇത് നിങ്ങളുടെ ആത്മവിശ്വാസം, ചര്‍ച്ചയിലുള്ള ആത്മാര്‍ത്ഥത എന്നിവ വെളിവാക്കും. പ�ോയിന്റ് മനസ്സിലായില്ലെങ്കില്‍ ച�ോദ്യങ്ങള്‍ ച�ോദിക്കാവുന്നതാണ്. എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ അതും പങ്കുവെക്കാം. നിങ്ങളുടെ ഇത്തരം സഹാനുഭൂതിനിറഞ്ഞ പെരുമാറ്റം മറ്റേയാള്‍ക്കും കൂടുതല്‍ ആത്മാര്‍ത്ഥതയ�ോടെ മനസ്സ് തുറക്കാന്‍ സഹായകരമാകും. അതുപ�ോലെ മറ്റേയാള്‍ നേരത്തെ പറഞ്ഞ ചില കാര്യങ്ങള്‍ പ്രസക്തമെങ്കില്‍ ഓര്‍മ്മിപ്പിക്കുന്നതും നല്ലതാണ്. ഭാവിയിലേക്ക് ഒരു നല്ല ദിശാബ�ോധം നല്‍കുന്നതിനും പരിഹാരമാര്‍ഗ്ഗം

കണ്ടെത്തുന്നതിനുമാണ് ഈ ചര്‍ച്ച എന്ന് ഓര്‍മ്മയുണ്ടായിരിക്കണം. ഇത് നിങ്ങളെ വിജയത്തിലെത്തിക്കുന്ന ശീലമാണ്. ജ�ോലിസ്ഥലത്ത് മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചുകേട്ടാല്‍ എവിടെയാണ് നിങ്ങള്‍ നില്‍ക്കുന്നതെന്നും ഭാവിയില്‍ എത്തിച്ചേരാനുള്ള ലക്ഷ്യമെന്തെന്നും കൃത്യമായി നിങ്ങള്‍ക്ക് മനസ്സിലാക്കാനാവും. എങ്ങിനെയാണ് ആളുകള്‍ നിങ്ങളെ വിലയിരുത്തുതെന്നും മനസ്സിലാക്കാന്‍ സാധിക്കും. എത്രത്തോളം ആത്മാര്‍ത്ഥയുള്ളവരാണ് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ എന്നും ബ�ോസ് എങ്ങിനെയാണ് നിങ്ങളെ വിലയിരുത്തുതെന്നും മനസ്സിലാക്കാനാവും. നല്ലൊരു കേൾവിക്കാരനാണെങ്കിൽ, ഉല്‍പന്നങ്ങള്‍ നന്നായി വില്‍ക്കുവാനും മറ്റുള്ളവരെ കാര്യങ്ങള്‍ ബ�ോധ്യപ്പെടുത്താനും നല്ലതുപ�ോലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, ഒരു ടീമായി നല്ലതുപ�ോലെ പ്രവര്‍ത്തിക്കാനും പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും തുടര്‍ച്ചയായി വിജയങ്ങള്‍ നേടാനും അത് നിങ്ങളെ സഹായിക്കും. നല്ലൊരു കേൾവിക്കാരൻ ഒരു വിജയിയാണ്. വീട്ടില്‍ മാത്രമല്ല, ഓഫീസിലും സാമൂഹ്യമായ കൂട്ടായ്മകളിലും നിങ്ങള്‍ക്ക് വിജയം ക�ൊയ്യാനാവും



GADGETS

Xiaomi Redmi Note 7

Rs. 10, 390 (approximately)   Android v9.0 (Pie) OS   6.3 inches Display   48 MP + 5 MP Dual Primary Cameras   13 MP Secondary Camera   3 GB RAM   32 GB Internal Memory   256 GB Expandable Memory   4000 mAh Battery Capacity

Samsung Galaxy M30

Rs. 14, 990 (approximately)  Android v8.1 (Oreo) OS  6.4 inches Display  13 MP + 5 MP + 5 MP Triple Primary Cameras  16 MP Secondary Camera  4 GB RAM  64 GB Internal Memory  512 GB Expandable Memory  5000 mAh Battery Capacity

42

amÀ¨vþG{]n 2019


Oppo F11

Rs. 35, 990 (approximately)  Android v9.0 (Pie) OS  6.5 inches Display  48 MP + 5 MP Dual Primary Cameras  32 MP Secondary Camera  6 GB RAM  128 GB Internal Memory  256 GB Expandable Memory  4500 mAh Battery Capacity

Vivo V15 Pro

Rs. 28, 990 (approximately)  Android v9.0 (Pie) OS  6.39 inches Display  48 MP + 8 MP + 5 MP Triple Primary Cameras  32 MP Secondary Camera  6 GB RAM  128 GB Internal Memory  256 GB Expandable Memory  3700 mAh Battery Capacity

amÀ¨vþG{]n 2019

43


]mNIw

Xkv- \- nw Akokv

മീന്‍ ബിരിയാണി ചേരുവകള്‍

നെയ്മീന്‍ - അര കില�ോ ബിരിയാണി അരി - 2 കപ്പ് സവാള നീളത്തിലരിഞ്ഞത് - 4 ഇടത്തരം ഇഞ്ചി, വെളത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള്‍സ്പൂണ്‍ പച്ചമുളക് ചതച്ചത് - 5 തക്കാളി - 2 ചെറുനാരങ്ങ നീര് - ഒരു നാരങ്ങയുടെത് മല്ലിയില, പുതിനയില - ഒരു കപ്പ് ഗര൦മസാല പൗഡര്‍ - 1 ടീസ്പൂണ്‍ നെയ്യ് - 2, 3 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി - മുക്കാല്‍ ടീസ്പൂണ്‍ മുളകുപ�ൊടി - 2 ടീസ്പൂണ്‍ വെളിച്ചെണ്ണ - അര കപ്പ് ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട - 2 വീതം ഉപ്പ് - ആവശ്യത്തിന്

44

amÀ¨vþG{]n 2019

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി, മുളകുപ�ൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റിവെക്കുക. ഒരു ഉരുളിയില്‍ വെളിച്ചെണ്ണയ�ൊഴിച്ച് ചൂടാവുമ്പോള്‍ മസാല പുരട്ടിയ മീന്‍ കഷണങ്ങള്‍ ഇട്ട് അധികം മൂക്കാതെ പ�ൊരിച്ച് എടുക്കുക. മീന്‍ പ�ൊരിച്ച എണ്ണയില്‍ 3 സവാള ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നാല്‍ ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴറ്റുക. മല്ലിയില പുതിനയില എന്നിവ പകുതി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പകുതി ചെറുനാരങ്ങ നീര്, പകുതി ഗരംമസാല പൗഡര്‍, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി യ ശേഷം പ�ൊരിച്ചെടൂത്ത മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി കുറച്ചു സമയം മൂടി വെക്കുക. ഒരു കുക്കറില്‍ നെയ്യൊഴിച്ച് ചൂടാവുമ്പോള്‍ നീളത്തില്‍ മുറിച്ച സവാള ചേര്‍ത്ത് ഇളക്കി, കഴുകിയ അരി,3 കപ്പ് വെളളം, ഉപ്പ്, ഏലക്ക ഗ്രാമ്പൂ പട്ട എന്നിവ ചേര്‍ത്ത് ഇളക്കി അടച്ച് വെച്ച് ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. മീന്‍ മസാലയുടെ മുകളിലായി ച�ോറ് നിരത്തുക. ഗരംമസാല പൗഡര്‍, കുറച്ച് നെയ്യ്, ചെറുനാരങ്ങ നീര്, മല്ലിയില പുതിനയില എന്നിവ വിതറുക.( ഒരു ടേബള്‍സ്പൂണ്‍ പാലില്‍ കുറച്ച് ബിരിയാണി കളര്‍ കലക്കിയത് വേണമെങ്കില്‍ തളിക്കാം). അടച്ച് വെച്ച് ചെറിയ തീയ്യില്‍ കുറച്ച് സമയം വെക്കുക.


റഫെല്ലോ പുഡ്ഡിഗ് ചേരുവകള്‍

ഡെസിക്കേറ്റട് ക�ോക്കനട്ട് - മുക്കാല്‍ കപ്പ് വിപ്പിംഗ് പൗഡര്‍ - 50 ഗ്രാം ക�ോക്കനട്ട് മില്‍ക്ക് പൗഡര്‍ - അര കപ്പ് തണുത്ത പാല്‍ - അര കപ്പ് ഫ്രഷ് ക്രീം - 200 ഗ്രാം കണ്ടന്‍സ്ഡ് മില്‍ക് - 1 ടിന്‍ ജെലാറ്റിന്‍ - 2 ടേബിള്‍സ്പൂണ്‍ വാനില എസന്‍സ് - അര ടീസ്പൂണ്‍ മില്‍ക് ച�ോക്ലേറ്റ് ഗ്രേറ്റഡ് - അര കപ്പ്

തയാറാക്കുന്ന വിധം

ജെലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് , ഡബിള്‍ ബ�ോയില്‍ ചെയ്ത് ഉരുക്കുക. വിപ്പിങ് പൗഡര്‍, പാല്‍, എസന്‍സ് എന്നിവ ചേര്‍ത്ത് 5 മിനിറ്റ് എഗ്ഗ് ബിറ്റര്‍ ഉപയ�ോഗിച്ച് ബീറ്റ് ചെയ്യുക. ഈ ക്രീമിലേക്ക് ഫ്രഷ് ക്രീം, കണ്ടെണ്‍സ്ഡ് മില്‍ക്, ജെലാറ്റിന്‍ എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഡെസിക്കേറ്റഡ് ക�ോക്കനട്ട്, ക�ോക്കനട്ട് പൗഡര്‍, കാല്‍ കപ്പ് മില്‍ക് ച�ോക്ലേറ്റ് എന്നിവ ചേര്‍ത്ത് ഇളക്കി യ�ോജിപ്പിക്കുക. പുഡ്ഡിംഗ് ഡിഷില്‍ ഒഴിച്ച് മുകളിലായി കാല്‍കപ്പ് ഡെസിക്കേറ്റ്ഡ് ക�ോക്കനട്ട്, മില്‍ക് ച�ോക്ലേറ്റ് എന്നിവ വിതറുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയ�ോഗിക്കുക.

amÀ¨vþG{]n 2019

45


റെഡ് മസാല ഫിഷ് ചേരുവകള്‍

മീന്‍ - അര കില�ോ സവാള - 2 എണ്ണം വെളുത്തുള്ളി - 6 അല്ലി മീന്‍ മസാല പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍ തക്കാളി - 4 എണ്ണം നാരങ്ങാനീര് - ഒരു നാരങ്ങയുടേത് പഞ്ചസാര - ഒരു നുള്ള് മല്ലിയില - കാല്‍ കപ്പ് എണ്ണ ,ഉപ്പ് - ആവശ്യത്തിന്

46

amÀ¨vþG{]n 2019

തയാറാക്കുന്ന വിധം

തക്കാളി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. സവാള, വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക. മീന്‍ കഷണങ്ങളില്‍ ഒരു ടേബള്‍സ്പൂണ്‍ മീന്‍ മസാല പൗഡര്‍, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ വെക്കുക. അതിന്‌ശേഷം അധികം മൂക്കാതെ വറുത്ത് ക�ോരുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി അരച്ചത് ചേര്‍ക്കുക . ഇതിലേക്ക് മീന്‍ മസാല പൗഡര്‍ ചേര്‍ത്തിളക്കുക.വറുത്തെടുത്ത മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി, മസാല പ�ൊതിഞ്ഞ്, അടച്ചു വെച്ച് ചെറിയ തീയ്യില്‍ കുറച്ച് സമയം വേവിക്കുക.സ്റ്റൗ ഓഫാക്കിയ ശേഷം നാരങ്ങാനീര്, പഞ്ചസാര, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി ചൂട�ോടെ ഉപയ�ോഗിക്കാം.


ട�ോര്‍ടോയിസ് കുക്കീസ്

ചേരുവകള്‍

മൈദ - 1 കപ്പ് ക�ോക്കോ പൗഡര്‍ - 1/3 കപ്പ് ഉപ്പ് - ഒരു നുള്ള് ബട്ടര്‍ - അര കപ്പ് പഞ്ചസാര പ�ൊടിച്ചത് - 2/3 കപ്പ് മുട്ട - 1 പാല്‍ - 1 ടേബള്‍സ്പൂണ്‍ വാനില എസന്‍സ് - 1 ടീസ്പൂണ്‍ ബദാം - 1 കപ്പ് ചെറുതാക്കി മുറിച്ചത് മുട്ട വെള്ള - 1 കാരമെല്‍ ഉണ്ടാക്കുന്നതിന് പഞ്ചസാര - അര കപ്പ് ബട്ടര്‍ - 3 ടേബിള്‍ സ്പൂണ്‍ ഫ്രഷ് ക്രീം - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

മൈദ, ക�ോക്കോ പൗഡര്‍, ഉപ്പ് എന്നിവ യ�ോജിപ്പിക്കുക. എഗ്ഗ് ബീറ്റര്‍ ഉപയ�ോഗിച്ച് ബട്ടറും, പഞ്ചസാരയും അടിച്ചു പതപ്പിക്കുക. മുട്ട, പാല്‍, വനില എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. മൈദക്കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി യ�ോജിപ്പിക്കുക. മൂടി വെച്ച് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. കൂട്ട് പുറത്തെടുത്ത് ചെറിയ ഉരുളകളായി ഉരുട്ടി, മുട്ട വെള്ളയില്‍ മുക്കി ബദാം ചെറുതാക്കി മുറിച്ചതില്‍ ഉരുട്ടി എടുത്ത്, ഒരു സ്പൂണ്‍ വെച്ച് നടുവില്‍ ചെറുതായ�ൊന്ന് അമര്‍ത്തുക. 190 ഡിഗ്രീ ടെമ്പെറേചറില്‍ നേരത്തെ ചൂടാക്കിയ ഓവനില്‍ 12...13 മിനിറ്റ് ബെയ്ക് ചെയ്യുക. പാന്‍ ചൂടാക്കി അതില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കുക. ഈ കാരമല്‍ കൂക്കിസിന്റെ മുകളില്‍ കുറച്ച് ഒഴിക്കുക. കാരമല്‍ തണുക്കുമ്പോള്‍ കട്ടിയാകും. ച�ോക്കലേറ്റ് ഉരുക്കിയത് വെച്ച് അലങ്കരിച്ച് ഉപയ�ോഗിക്കാം.

amÀ¨vþG{]n 2019

47


sl¯v

tUm. jn_ne sI

BAMS. MS(Ayu), Dept. Gynaecology & Obstetrics

ഗര്‍ഭാശയമുഴകള്‍ അവ ഉണ്ടാകുന്ന സ്ഥാനത്തിനും വലിപ്പത്തിനും അനുസരിച്ച് ര�ോഗികളില്‍ വ്യത്യസ്ത ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. ഇവ അപകടകരമാകുന്നത് വലുപ്പത്തിനേക്കാള്‍ സ്ഥാനത്തിനനുസരിച്ചാണ്. ഗാര്‍ഭാശയത്തിനകത്തേക്ക് വളരുന്ന ചെറിയ മുഴകള്‍ പുറത്തേക്ക് വളരുന്ന വലിയ മുഴകളേക്കാള്‍ അപകടകരമാണ്.

Akn. s{]m^ÊÀ, tImtfPv , Xr¸pWn¯pd

Govt.BbpÀtÆZ

Email: shibila.k@gmail.com

ഗര്‍ഭാശയ മുഴകള്‍ (Fibroids) ലക്ഷണങ്ങളും പ്രതിവിധിയും

ന്നത്തെ കാലത്ത് മിക്കവാറും സ്ത്രീകളില്‍ കണ്ടുവരുകയും എന്നാല്‍ പലപ്പോഴും തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു പ്രധാന ആര�ോഗ്യപ്രശ്‌നമാണ് ഗര്‍ഭാശയമുഴകള്‍ (Fibroids). നിര്‍ഭാഗ്യവശാല്‍ ഇത്തരം മുഴകളില്‍ 70 ശതമാനത്തോളം തുടക്കത്തില്‍ യാത�ൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. പലപ്പോഴും ഏതെങ്കിലും കാരണങ്ങളാല്‍ നടത്തുന്ന പരിശ�ോധനകളിലൂടെയാണ് ഇവ കണ്ടെത്തുന്നത്. ഗര്‍ഭാശയത്തിന്റെ പേശികളിലുണ്ടാകുന്ന മാരകമല്ലാത്ത വളര്‍ച്ചയാണ് (Benign tumour) ഗര്‍ഭാശയ മുഴകള്‍. ഇവ വളരാന്‍ ആശ്രയിക്കുന്ന സ്ഥാനത്തിനനുസരിച്ച് വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ഇത്തരം മുഴകള്‍ പ്രധാനമായും ഗര്‍ഭാശയത്തിലെ മാംസപേശിയെ (myometrium) ആശ്രയിച്ചിരിക്കുമ്പോള്‍ submucous fibroid എന്ന പേരിലും, അവ പിന്നീട് ഗര്‍ഭാശയഭിത്തിക്ക് പുറത്തേക്ക് വളരുമ്പോള്‍ subserous fibroid എന്നും, അകത്തേക്ക് വളരുമ്പോള്‍ submucous fibroid എന്നും പറയപ്പെടുന്നു. ഇവ തന്നെ ഗര്‍ഭാശയ ഗളത്തിലുണ്ടാകുമ്പോള്‍ Cervical Fibroidഎന്നും അറിയപ്പെടുന്നു. ഗ ര്‍ഭാ ശ യ മു ഴ ക ള്‍ ചെ റു ത ും 48

amÀ¨vþG{]n 2019

വലുതുമായി ഒന്നോ അതില്‍ കൂടുതലായ�ോ കാണപ്പെടുന്നു. പഠനങ്ങള്‍ പ്രകാരം ഏകദേശം 30 വയസ്സിനു മുകളില്‍ പ്രായമുള്ള 20% ത്തോളം സ്ത്രീകളില്‍ ഗര്‍ഭാശയമുഴകള്‍ സാധാരാണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും കുട്ടികളില്ലാത്ത സ്ത്രീകള്‍, അമിത വണ്ണമുള്ളവര്‍, ഈസ്ട ്രജന്‍ ഹ�ോര്‍മോണ്‍ കൂടിയിരിക്കുന്നവര്‍, ആര്‍ത്തവം നേരത്തെ തുടങ്ങിയവര്‍, ആര്‍ത്തവം വൈകി നില്‍ക്കുന്നവര്‍ എന്നിവരില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി ഈ അസുഖം വരാനുള്ള സാധ്യതയും ഏറെയാണ്. ഗര്‍ഭാശയമുഴകള്‍ അവ ഉണ്ടാകുന്ന സ്ഥാനത്തിനും വലിപ്പത്തിനും അനുസരിച്ച് ര�ോഗികളില്‍ വ്യത്യസ്ത ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. ഇവ അപകടകരമാകുന്നത് വലുപ്പത്തിനേക്കാള്‍ സ്ഥാനത്തിനനുസരിച്ചാണ്. ഗര്‍ഭാശയത്തിനകത്തേക്ക് വളരുന്ന ചെറിയ മുഴകള്‍ പുറത്തേക്ക് വളരുന്ന വലിയ മുഴകളേക്കാള്‍ അപകടകരമാണ്.

പ്രധാന ലക്ഷണങ്ങള്‍

1 . ആ ര്‍ ത്ത വ സ ം ബ ന്ധ മ ാ യ

ക്രമക്കേടുകള്‍ (അമിത രക്തസ്രാവം) 2. ആര്‍ത്തവ കാലത്തെ കഠിനമായ അടിവയര്‍ വേദന (Congestive Dysmenorrhoea), നടുവേദന 3. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള വേദന (Dyspareunia) 4. മലബന്ധം, മൂത്രതടസ്സം, തുടര്‍ച്ചയായി മൂത്രം പ�ോകുക. മൂത്രം പ�ോകാതിരിക്കുക, കാലില്‍ നീര്, ഗര്‍ഭാശയം ഇറങ്ങി വരിക (Pressure Symptoms 5. അമിത രക്തസ്രാവം മൂലമുണ്ടാകുന്ന വിളര്‍ച്ച 6. കൂടെ കൂടെയുള്ള ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം 7. അടിവയറില്‍ ഭാരം അനുഭവപ്പെടുക ഫൈബ്രോയ്ഡ് ഉള്ളവരില്‍ വന്ധ്യതയ്ക്ക് സാധ്യത കൂടുതലാണ്. അതുക�ൊണ്ട് തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇത്തരം മുഴകളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും മുഴകള്‍ പെട്ടെന്ന് വളരുക, ആര്‍ത്തവ വിരാമ ശേഷം വീണ്ടും രക്തസ്രാവം ഉണ്ടാവുക എന്നിവ കണ്ടാല്‍ ഡ�ോക്ടറുടെ വിദഗ്ദ്ധ ഉപദേശം തേടണം. ആര്‍ത്തവ വിരാമശേഷം ഈസ്ട ്രജന്‍ ഹ�ോര്‍മോണിന്റെ അളവ് കുറയുന്നതു മൂലം മിക്കവാറും ചെറിയ മുഴകള്‍


തനിയെ ചുരുങ്ങുന്നു. ര�ോഗിയുടെ യ�ോനി വഴി ചെയ്യുന്ന അള്‍ട്രാസൗണ്ട് സ്‌കാന്‍ (Trans Vaginal Scan) വഴി ഇവ എളുപ്പത്തില്‍ കണ്ടെത്താനാകും. ആയുർവ്വേത്തില്‍ ഗര്‍ഭാശയ മുഴകള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഇത് ര�ോഗിയുടെ പ്രായം, ഗര്‍ഭാശയ മുഴകളുടെ സ്ഥാനം, വലിപ്പം, ലക്ഷണങ്ങള്‍ എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത മുഴകള്‍ ഔഷധ സേവയ�ോട�ൊപ്പം ആറ് മാസത്തില�ൊരിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി അവ വളരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അമിത രക്ത സ്രാവം ഉള്ള അവസ്ഥയില്‍ ശീതരൂക്ഷ ഗുണങ്ങളും തിക്ത കഷായ രസപ്രധാനവുമായ ഔഷധങ്ങള്‍ ഡ�ോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയ�ോഗിക്കാം. ഇപ്രകാരം അമിത രക്തസ്രാവത്തെ പരിഹരിച്ച ഗര്‍ഭാശയ മുഴകളുടെ വലിപ്പം കുറയ്ക്കുന്നതിനായി

ലേഖന - ഛേദന (കഫവാതഹര) ഔഷധങ്ങള്‍ ആറ് ആര്‍ത്തവ കാലങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ പ്രയ�ോഗിക്കാം. കൂടാതെ ലേഖന വസ്തി സ്ഥാനിക ചികിത്സയായ യ�ോനി പിചു, അവഗാഹം എന്നിവയും ഫലപ്രദമാണ്. ഇത്തരത്തില്‍ മൂന്ന് മാസക്കാലം ചികിത്സ തുടര്‍ന്ന് സ്‌കാനിംഗ് വഴി മുഴകളുടെ വളര്‍ച്ച വ്യതിയാനം മനസ്സിലാക്കി തുടര്‍ ചികിത്സകള്‍ നിശ്ചയിക്കാം. എന്നാല്‍ മേല്‍ പറഞ്ഞ ചികിത്സയിലൂടെ ശമനം വരാതിരിക്കുകയും വലിപ്പം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസരത്തില്‍ അവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതാണ്. ഒരു പക്ഷേ, ഈ ര�ോഗം ഇപ്പോള്‍ കൂടുതലായി കാണപ്പെടുവാനുള്ള ഒരു കാരണം ജീവിത ശൈലിയിലുള്ള മാറ്റങ്ങളാവാം. അതിനാല്‍ കൃത്യമായ വ്യായമത്തിലൂടെ അമിത വണ്ണം കുറയ്ക്കുകയും ക�ൊഴുപ്പുള്ള ആഹാര സാധനങ്ങള്‍,

റെഡ്മീറ്റ്, പാല്‍ഉല്‍പ്പന്നങ്ങള്‍ മുതലായവ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ര�ോഗത്തെ ചെറുക്കാനുള്ള പ്രധാന വഴികള്‍. അതുപ�ോലെത്തന്നെ ആഹാരത്തില്‍ തവിട് കളയാത്ത അരി (Brown Rice), ഓട്‌സ് എന്നിവയും വെളുത്തുള്ളി, പയര്‍, ചണവിത്ത് (Flax seed), ചീര പ�ോലുള്ള ഇലക്കറികള്‍, ആപ്പിള്‍, പിയര്‍ പ�ോലുള്ള ഫ്രൂട്‌സ്, കാബേജ്, ബ്രോക്കോളി, തക്കാളി, കാരറ്റ്, മധുരക്കിഴങ്ങ് പ�ോലുള്ള പച്ചക്കറികള്‍, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍, ധാരാളം അയണ്‍ അടങ്ങിയിട്ടുള്ള റാഗി, മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഈ ര�ോഗത്തെ സംബന്ധിച്ച അറിവുകള്‍ മുന്‍കൂട്ടി മനസ്സിലാക്കി ചിട്ടയായ ഭക്ഷണക്രമീകരണത്തിലൂടെയും ആര�ോഗ്യ പരിപാലനത്തിലൂടെയും ഈ ര�ോഗാവസ്ഥയെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താം

amÀ¨vþG{]n 2019

49


ചര്‍മ്മം വെളുപ്പിക്കാന്‍ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ എ

വൃത്തിയാക്കാന്‍ സഹായിക്കുന്നത്. കട്ടത്തൈര് മുഖത്ത് പുരട്ടുക. 15 മുതല്‍ 20 മിനിറ്റിന് ശേഷം സാധാരണവെള്ളം ഉപയ�ോഗിച്ച് കഴുകിക്കളയുക. ഇതില്‍ നാരങ്ങനീര് കൂടി ഉപയ�ോഗിച്ചതാല്‍ നല്ല ഫലം കിട്ടും.

ല്ലാവരും സ്വന്തം മുഖം വെളുക്കാനും തിളങ്ങാനും ആഗ്രഹിക്കുന്നവരാണ്. വെളുത്ത ചര്‍മ്മത്തോടുള്ള നമ്മുടെ അഭിനിവേശമാണ് ക്രീമുകള്‍ നിര്‍മ്മിക്കുന്ന കുത്തകകമ്പനികള്‍ മുതലാക്കാന്‍ ശ്രമിക്കുന്നത്. എന്തുക�ൊണ്ടാണ് നിങ്ങള്‍ ചര്‍മ്മം വെളുക്കാനും തിളങ്ങാനും മ�ോഹിക്കുന്നത്? നമ്മളില്‍ പലര്‍ക്കും ഇക്കാര്യത്തില്‍ ഒരു കൃത്യമായ ഉത്തരം പറയാനാവില്ല. ഈ ച�ോദ്യം ഗൗരവപ്പെട്ട ഒരു ആത്മപരിശ�ോധന ആവശ്യപ്പെടുന്നു. പക്ഷെ എല്ലാവരും ചിന്തിക്കുന്നവരല്ലല്ലോ. ഒരു മൂല്യവുമില്ലാത്ത പരസ്യപ്രചാരണം നടത്തുന്ന കുത്തകക്കമ്പനികളുടെ വെളുക്കാനുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇരയാകുന്ന ആളുകളെ അതിനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുക�ൊടുക്കുന്നതു വഴി രക്ഷപ്പെടുത്തുന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തരത്തിലുള്ള അഞ്ച് പ്രകൃതിദത്ത വഴികള്‍ ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തില്‍.

സിട്രസ് ഫലങ്ങളില്‍ രാജാവാണ് ഓറഞ്ച്. ഇത് ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിനും നല്ലതാണ്. പ്രത്യേകിച്ചും മുഖചര്‍മ്മത്തിന്. വൈറ്റമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണിത്. അതുക�ൊണ്ടുതന്നെ പ്രതിര�ോധശേഷി നൽകുന്ന ഫലമാണ് ഓറഞ്ച് ഇത് ജ്യൂസായ�ോ അല്ലെങ്കില്‍ അരച്ച് മുഖത്ത് മാസ്‌കായ�ോ ഉപയ�ോഗിക്കാം. ജ്യൂസാണെങ്കില്‍ ദിവസവും ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങൾ. മുഖത്തിന് തിളക്കം കൂടാൻ- ഓറഞ്ച് ജ്യൂസ് മുഖത്ത് പുരട്ടി 10-20 മിനിട്ടിന് ശേഷം കഴുകിക്കളയാം. ഓറഞ്ച് ഒരു നല്ല ബ്ലീച്ചിംഗ് ഏജൻറ്ക്കൂടിയാണ് .

പാലിന്റെ ഉപ�ോല്‍പന്നമാണ് കട്ടത്തൈര്. ലാക്ടിക് ആസിഡിന്റെ നല്ലൊരു ഉറവിടമാണ് പാല്‍. പരമ്പരാഗത ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതിനും വിവിധ തരങ്ങളായ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും ഭാരതീയര്‍ പാല്‍ ഉപയ�ോഗിക്കുന്നു. അതിലെ ബ് ലീച്ചിം ഗ് ഗു ണ ങ്ങ ള ാ ണ് ച ര്‍മ്മം

ചെറുപയര്‍പൊടി പ�ോലെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന മറ്റൊന്നില്ല. വളരെയധികം പ�ോഷകമൂല്യമുള്ള പയറു വർഗ്ഗചെടിയാണ് ചെറുപയർ. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. ആര�ോഗ്യത്തിനുമാത്രമല്ല സൗന്ദര്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍. ഇത് മുഖത്ത് പുരട്ടുന്നതിനാൽ മുഖത്തെ

കട്ടത്തൈര്

ഓറഞ്ച്

ചെറുപയര്‍പൊടി

tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

50

amÀ¨vþG{]n 2019

അമിതമായ എണ്ണമയം നീക്കുന്നുവെന്നുള്ളതാണ്. അതേ സമയം ആവശ്യമായ അളവില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ചെറുപയര്‍ പ�ൊടി പേസ്റ്റാക്കി മുഖത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകിക്കളയുക. വെള്ളമ�ോ പനിനീര�ോചേര്‍ത്ത് ഈ പേസ്റ്റ് ഉണ്ടാക്കാം. ഇതിന്റെ ഫലം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അറിയാം.

തേന്‍

തേന്‍ മികച്ച ബ്ലീച്ചിംഗ് ഏജന്റ് എന്നത് മാത്രമല്ല നല്ലൊരു മ�ോയ്‌സ്ചറൈസറും കൂടിയാണ്. മുഖത്തും ശരീരത്തും പതിവായി തേൻ പുരട്ടിയാൽ ചർമം മൃദുവാകുകയും തിളക്കം ലഭിക്കുകയും ചെയ്യും. ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഇതിനുണ്ട്. ഇതിന് മുഖത്തെ കറുത്തപാടുകളും നീക്കാനുള്ള ശേഷിയുണ്ട്. തേന്‍ മുഖത്ത് പുരട്ടി 20 മുതല്‍ 30 മിനിറ്റ് വരെ കഴിഞ്ഞ ശേഷം കഴുകിക്കളയുക. ദിവസേന ചെയ്യുക. കൂടുതല്‍ മികച്ച ഫലം കിട്ടാന്‍ അല്‍പം ചെറുനാരങ്ങനീരും ചേർത്ത് ഉപയ�ോഗിക്കുന്നത് നല്ലതാണ്.


നാരങ്ങ

ഏറ്റവും ചെലവ് കുറഞ്ഞ പ്രകൃതിദത്തമായ ബ്ലീച്ചാണ് നാരങ്ങ. വൈറ്റമിന്‍ സിയുടെ കലവറയാണ് ചെറുനാരങ്ങ. അതില്‍ ധാരാളം പ�ോഷകങ്ങളും ഉണ്ട്. ഒരു പാത്രത്തില്‍ നാരങ്ങനീരെടുത്ത് അതില്‍ പഞ്ഞി മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പനേരത്തിന് ശേഷം കഴുകിക്കളയുക. മികച്ച ഫലം കിട്ടുന്നതിന് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യുക. ഈ നുറുങ്ങുകള്‍ക്കര്‍ത്ഥം കറുത്ത ചര്‍മ്മം മ�ോശമാണെന്നല്ല. വാസ്തവത്തില്‍ കറുത്ത ചര്‍മ്മമാണ് വെളുത്ത ചര്‍മ്മത്തേക്കാള്‍ മികച്ചത്. മെലാനിൻ പിഗ്മെന്റിന്റെ നല്ലൊരു സഞ്ചയം വെളുത്ത ചര്‍മ്മത്തേക്കാള്‍ കറുത്ത ചര്‍മ്മത്തിലാണ് ഉള്ളത്. പിഗ്മെന്റ് കൂടുംന്തോറും ചര്‍മ്മത്തിന്റെ കരുത്ത് കൂടുതലായിരിക്കും. വിവരമുള്ള ആരും നിറം ന�ോക്കി ചര്‍മ്മത്തിന്റെ ആര�ോഗ്യം നിർവചിക്കാൻ ശ്രമിക്കില്ല. ദൈവം സൃഷ്ടിച്ച എന്തിനും തനതായ സൗന്ദര്യമുണ്ട്. പക്ഷെ അത് അറിവുള്ളവര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ

amÀ¨vþG{]n 2019

51


bm{X

സ്ലോവേനിയ: ഭൂമിയിലെ പറുദീസ

52

amÀ¨vþG{]n 2019


രാജ്യത്തിന് ഒരു പൂര്‍ണ്ണതയുള്ള ടൂറിസ്റ്റ് അടിസ്ഥാനസൗകര്യം ഉണ്ട്. ഇവിടുത്തെ സൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ച തേടിയെത്തുവര്‍ക്ക് സ്ലൊവേനിയന്‍ സര്‍ക്കാര്‍ ല�ോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ സമ്മാനിക്കുന്നു. വളരെ സൗഹൃദസ്വഭാവമുള്ളവരാണ് സ്ലൊവേനിയയിലെ ജനങ്ങള്‍. അവരുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തില്‍ അഭിമാനിക്കുന്നവരാണ് ഇവര്‍.

സ്വ

ര്‍ഗ്ഗത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആദ്യം വരുന്നതെന്താണ്? മഞ്ഞ് പുതച്ച മലകളില്ലാത്ത, മന�ോഹര തടാകങ്ങളില്ലാത്ത, അതിശയിപ്പിക്കുന്ന ബീച്ചുകളില്ലാത്ത, ദയയുള്ള മനഷ്യരില്ലാത്ത ഒരു സ്വര്‍ഗ്ഗത്തെപ്പറ്റി ഏതായാലും ചിന്തിക്കാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ എല്ലാം സമൃദ്ധമായി നിറഞ്ഞ അനുഗൃഹീതമായ ഒരു ല�ോകത്തെയാണ് സ്വര്‍ഗ്ഗമായി സാധാരണ ജനത കരുതിപ്പോരുന്നത്. ഇക്കുറി നിങ്ങളെ അത്തരമ�ൊരു സ്വര്‍ഗ്ഗത്തിലേക്കാണ് കൂട്ടിക്കൊണ്ട് പ�ോകുന്നത്. ഭയപ്പെടേണ്ട. മരിച്ചുകഴിഞ്ഞ ശേഷം എത്തിച്ചേരുന്ന സ്വര്‍ഗ്ഗത്തെപ്പറ്റിയല്ല പറയുന്നത്. ഈ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ നിങ്ങള്‍ ശരീരം ഉപേക്ഷിക്കണമെന്നില്ല. ഇനി കാര്യത്തിലേക്ക് കടക്കാം. സ്ലൊവേനിയയാണ് ആ സ്വര്‍ഗ്ഗരാജ്യം. പ്രകൃതിസൗന്ദര്യത്താലും സമാധാനത്താലും സമ്പന്നമായ രാജ്യം. മുന്‍ യുഗ�ോസ്ലാവിയയുടെ പിന്തുടര്‍ച്ചാരാജ്യമാണ് സ്ലോവേനിയ. അത് ആസ്ത്രിയയ്ക്കും ക്രെയേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കും അടുത്തായി സ്ഥിതിചെയ്യുന്നു. വെറും 29.7 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ്. പാശ്ചാത്യരാഷ്ട്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ രാജ്യം യുഎന്നിലും യൂറ�ോപ്യന്‍ യൂണിയനിലും നാറ്റോയിലും അംഗമാണ്. രാജ്യത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ശുദ്ധജലത്തടാകങ്ങള്‍ക്ക് പേര് കേട്ടതാണ് ഈ യൂറ�ോപ്യന്‍ രാജ്യം. നിരവധി തീരപ്രദേശങ്ങളും ഇവിടെയുണ്ട്. ജുബില്‍ജാന, ലേക് ബ്ലെഡ്, ട്രിഗ്ലാവ് നാഷണല്‍ പാര്‍ക്ക്, പ�ോസ്റ്റോജ്ന ‌ , പിറന്‍ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് കേ�ങ്ങള്‍. ജുബില്‍ജാനയാണ് തലസ്ഥാനനഗരി. ഈ തലസ്ഥാനനഗരിയ�ോളം മന�ോഹരമായ മറ്റൊരു തലസ്ഥാനനഗരി ഈ ഭൂഖണ്ഡത്തിലില്ല. നിരവധി

amÀ¨vþG{]n 2019

53


54

amÀ¨vþG{]n 2019


മ്യൂസിയങ്ങളും തിയറ്ററുകളും ആര്‍ട്ട് ഗ്യാലറികളും ഇവിടെയുണ്ട്. ഓള്‍ഡ് ടൗണും ട്രൊമ�ോസ്റ്റൊവ്‌ജെയും ആണ് രണ്ട് പ്രധാന ആകര്‍ഷണങ്ങള്‍. ട്രിഗ്ലാവ് നാഷണല്‍പാര്‍ക്കിലേക്കുള്ള ഗേറ്റ് വേയാണ് ലേക് ബ്ലെഡ്. പക്ഷെ അതല്ല ഈ തടാകത്തെ സവിശേഷമാക്കുന്നത്. ഇവിടുത്തെ പ്രകൃതിദൃശ്യങ്ങളാണ് തടാകത്തെ വേറിട്ടു നിര്‍ത്തുന്നത്. ജൂലിയന്‍ ആല്‍പ്‌സ ിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറിയ തടാകമാണിത്. ഈ തടാകത്തിന് നടുവിലായി ഏഴാം നൂറ്റാണ്ടിലെ ഒരു ക�ൊട്ടാരം സ്ഥിതിചെയ്യുന്നു. തടാകത്തിന് നടുവിലായുള്ള ദ്വീപിന് മുകളിലാണ് ഈ ക�ൊട്ടാരം. ഈ സൗന്ദര്യം വാക്കുകളില്‍ വിവരിക്കുക അസാധ്യം. മൗണ്ടന്‍ ക്ലൈംബിങ്, ഹ�ോഴ്‌സ് റൈഡിംഗ്, ബ�ോട്ട് റ�ോവിംഗ് എന്നിവയാണ് പ്രധാന വിന�ോദങ്ങള്‍. ലേക് ബ്ലെഡിന�ോട് ചേര്‍ന്നു സ്ഥിതിചെയ്യുന്നു ട്രിഗ്ലാവ് നാഷണല്‍ പാര്‍ക്ക്. ജൂലിയന്‍ ആല്‍പ്‌സിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ പാര്‍ക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും. ഈ പാര്‍ക്കിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്നുകിൽ ട്രിഗ്ലവ് പർവ്വതം കയറുക, അതല്ലെങ്കില്‍ വ�ോഗെല്‍ കേബിള്‍ കാര്‍ ഉപയ�ോഗിക്കുക.

amÀ¨vþG{]n 2019

55


റിവര്‍ റാഫ്റ്റിംഗും മൗണ്ടന്‍ ഹൈക്കിംഗും ആണ് രണ്ട് പ്രധാന വിന�ോദങ്ങള്‍. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് പ�ോസ്റ്റോജന. ഗുഹാമുഖങ്ങള്‍ക്ക് പേര്‌കേട്ടതാണ് ഈ നഗരം. ചില ഗുഹകള്‍ 20 കില�ോമീറ്റര്‍ വരെ നീളമുള്ളതാണ്. ചില ഗുഹകളിലൂടെ ട്രെയിനുകള്‍ ഓടുന്നു. വടക്കന്‍ പ്രദേശത്ത് ഒരു മധ്യകാലഘട്ടത്തിലെ ക�ൊട്ടാരമുണ്ട്. അസാധാരണ വാസ്തുശില്‍പസൗന്ദര്യത്തിന് പേര് കേട്ടതാണ് ക�ൊട്ടാരം. ഏതാണ്ട് ഒരു ഗുഹയെ മുഴുവനായി ഉപയ�ോഗപ്പെടുത്തുന്നതുപ�ോലെയാണ് ഈ ക�ൊട്ടാരം രൂപപ്പെടുത്തിയിരിക്കുന്നത്. ഭൂപ്രകൃതിയും മനുഷ്യനിര്‍മ്മിത വാസ്തുശില്‍പവും സമ്മേളിച്ചിരിക്കുന്ന കാഴ്ചാനുഭവമാണിവിടെ നിന്നും ലഭിക്കുക. പിരന്‍ എന്ന റിസ�ോര്‍ട്ട് ടൗണ്‍ അഡ്രിയാറ്റിക് കടലില്‍ സ്ഥിതിചെയ്യുന്നു. ഇറ്റാലിയന്‍ നഗരം പ�ോലെ ത�ോന്നിക്കുമത്. ഇറ്റാലിയന്‍ നഗരവുമായുള്ള അതിന്റെ സാമ്യം യാദൃച്ഛികമല്ല.

56

amÀ¨vþG{]n 2019

കാരണം അത് പങ്കുവെക്കുന്നത് ഇറ്റലിയുമായുള്ള അതേ പഴയ വെനീഷ്യന്‍ ഗതകാലമാണ്. ഇറ്റലിയിലെ പ്രമുഖ ചത്വരങ്ങള�ോട് സാമ്യമുള്ള ടാര്‍ട്ടിനിജെവ് എന്ന ചത്വരം പ്രശസ്തമാണ്. വെനീഷ്യന്‍ ഹൗസ് എന്ന ഏറ്റവും പഴയ കെട്ടിടം അതിന്റെ വാസ്തുശില്‍പ ഗാംഭീര്യത്തിന് പേര് കേട്ടതാണ്. സെന്റ് ജ�ോര്‍ജ്ജ് എന്ന ജനപ്രിയ ക്രിസ്തീയ ദേവാലയം ഇവിടുത്തെ ഒരു പ്രധാന വിന�ോദസഞ്ചാരകേ�മാണ് . ഇവിടെ ചെലവല്‍പം കൂടുതലാണ്. പക്ഷെ നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള അനുഭവം നിങ്ങളെ കാത്തിരിക്കുന്നു. രാജ്യത്തിന് ഒരു പൂര്‍ണ്ണതയുള്ള ടൂറിസ്റ്റ് അടിസ്ഥാനസൗകര്യം ഉണ്ട്. ഇവിടുത്തെ സൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ച തേടിയെത്തുവര്‍ക്ക് സ്ലൊവേനിയന്‍ സര്‍ക്കാര്‍ ല�ോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ സമ്മാനിക്കുന്നു. വളരെ സൗഹൃദസ്വഭാവമുള്ളവരാണ് സ്ലൊവേനിയയിലെ ജനങ്ങള്‍. അവരുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തില്‍

അഭിമാനിക്കുന്നവരാണ് ഇവര്‍. സംസ്‌കാരം പ�ോലെ, ഇവരുടെ പാചകവും സംഗീതവും വൈവിധ്യമാര്‍ന്നതാണ്. ഇത്ഓര�ോന്നും അനുഭവിക്കേണ്ടത് ഗുണകരമാണ്. ഇവിടുത്തെ പ്രകൃതിസൗന്ദര്യവും രസകരമായ ജനതയും മാറ്റിനിര്‍ത്തിയാല്‍ ഇവിടുത്തെ സന്ദര്‍ശനത്തിന് ദശകങ്ങള്‍ക്ക് ശേഷവും നിങ്ങളുടെ മനസ്സിനെ മഥിക്കുന്ന ഒന്ന് ഇവിടുത്തെ വീഞ്ഞാണ്. മരിബ�ോര്‍ ആണ് വീഞ്ഞിന്റെ കേ�൦. ആസ്‌ത്രേലിയയുടെ അതിരിന�ോട് ചേര്‍ന്ന വലിയ നഗരമാണിത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അധികം വീഞ്ഞ് വ്യവസായങ്ങളുടെയും ഈറ്റില്ലമാണ്. ഇവിടുത്തെ വൈന്‍ ടൂര്‍ അവിസ്മരണീയാനുഭവമാണ്. ല�ോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞാണ് സ്റ്റാറടര്‍ട്ട - 450 വര്‍ഷമാണ് പഴക്കം. സത്യം പറയട്ടെ, ഈ രാജ്യം ഒരു സ്വര്‍ഗ്ഗം തന്നെയാണ്. നിങ്ങളുടെ അടുത്ത യാത്ര ഇവിടെയ്ക്കാകട്ടെ. നിങ്ങളെ ഒരിക്കലും അത് നിരാശപ്പെടുത്തില്ല


www.sunnypaints.com

TM

Colour up your life through Good relations

Select Your Right Choice


Hmt«m dnhyq

hnthIv thWptKm]mÂ

C´ybnse Xsó ap³\ncbnepÅ Hmt«mtam«nhv teJIcnð HcmfmWv hnthIv thWptKm]mð. At±lw Ct¸mÄ Izm«À ssað amKknsâ FUnäÀ Bbn tkh\a\pjvTn¡póp. IqSmsX \nch[n ap³\nc amKkn\pIfnepw ]{X§fnepw FgpXmdpïv

58

amÀ¨vþG{]n 2019

2006 ലാണ് സിവികിന്റെ എട്ടാം തലമുറ എത്തിയത്. പക്ഷെ ഇപ്പോള്‍ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും നമുക്ക് ഹ�ോണ്ട സിവികിന്റെ പുതിയ പതിപ്പ് ലഭിക്കുകയാണ്. ഹ�ോണ്ട സിവികിന്റെ ഈ പത്താം തലമുറക്കാരന്‍ സെഡാനുകളുടെ ഭാഗധേയം തിരുത്തിക്കുറിക്കാനെത്തുകയാണ്. കാലത്തിന�ൊത്ത ചേരുവകള്‍ ചേര്‍ത്ത് മുഖം മിനുക്കിയാണ് ഹ�ോണ്ട സിവികിന്റെ വരവ്.


ഹ�ോണ്ട സിവിക് ക്രോ

സ് ഓവറുകള്‍ തരംഗമാവുകയാണ് രാജ്യത്തുടനീളം. കാര്‍ വാങ്ങണമെന്ന് മ�ോഹിച്ചവര�ൊക്കെ എസ് യു വി ആഗ്രഹിക്കുന്ന കാലമാണിത്. അതിന്റെ വലിപ്പം, വിശാലമായ കാബിന്‍, ഉയര്‍ന്ന സീറ്റിംഗ് പ�ൊസിഷന്‍ എന്നിവയാണ് എസ് യു വിയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. ക്രോസ�ോവറിന�ോടുള്ള ഈ പുത്തന്‍പ്രേമം, പ്രീമിയം സെഡാനുകള്‍ക്ക് കഷ്ടകാലം ക�ൊണ്ടുവന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സെഡാനുകളുടെ വില്‍പനയിലും വന്‍ഇടിവുണ്ടായിരിക്കുന്നു. പക്ഷെ പുതിയ സിവിക് കാര്യങ്ങളെ മാറ്റിമറിക്കാന്‍ എത്തുകയാണ്. 2006 ലാണ് സിവികിന്റെ എട്ടാം തലമുറ എത്തിയത്. പക്ഷെ ഇപ്പോള്‍ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും നമുക്ക് ഹ�ോണ്ട സിവികിന്റെ പുതിയ പതിപ്പ്

ലഭിക്കുകയാണ്. ഹ�ോണ്ട സിവികിന്റെ ഈ പത്താം തലമുറക്കാരന്‍ സെഡാനുകളുടെ ഭാഗധേയം തിരുത്തിക്കുറിക്കാനെത്തുകയാണ്. കാലത്തിന�ൊത്ത ചേരുവകള്‍ ചേര്‍ത്ത് മുഖം മിനുക്കിയാണ് ഹ�ോണ്ട സിവികിന്റെ വരവ്. ഒരു ഡീസല്‍ മ�ോഡല്‍ കൂടി ഉണ്ട്. സാധാരണ കാണുന്ന സെഡാനില്‍ നിന്നും വ്യത്യസ്തമാണ് സ്‌റ്റൈലിങ്. നീളം കൂടിയ ബ�ോണറ്റും സ്‌റ്റൈലായ ഒരു പിന്‍ഭാഗവും ഉണ്ട്. മുന്‍ഭാഗം ഷാര്‍പ്പാണ്. വലിയ ഗ്രില്ലും ആധുനികമായ എല്‍ഇഡി ഹെഡ്‌ലാമ്പും ഉണ്ട്. വീല്‍ ആര്‍ച്ചുകള്‍ വലുതാണ്. ബ�ോണറ്റിന്റെ ഷട്ട് ലൈനുകളെ നിർ�ചിക്കുന്ന തരത്തിലാണ് ഫെന്‍ഡറുകള്‍. റൂഫിന് ഷാര്‍പായ ഒരു വളവുണ്ട്. ബുമറാങ് ആകൃതിയിലുള്ള എല്‍ഇഡി ലാമ്പുകള�ോട് കൂടിയ പിന്‍ഭാഗത്തിന് ആകര്‍ഷകമായ ലുക്ക് ഉണ്ട്. വില കൂടിയ മ�ോഡലിന് 17

amÀ¨vþG{]n 2019

59


ഇഞ്ചിന്റെ അല�ോയ് വീലുകളാണ്. ടയറുകളാകട്ടെ 215/50ആര്‍17 എന്ന നിലയ്ക്കാണ്. പേര് കേട്ട കാര്‍ നിര്‍മ്മാതക്കള്‍ വരെ ഇങ്ങിനെയ�ൊരു ച�ോയ്‌സിന് പ�ോയിട്ടില്ല. പഴയ സിവികിന്റെ കാബിന്‍ അന്ന് ഏറെ വാഴ്ത്തപ്പെട്ടിരുന്നു. പക്ഷെ പുതിയ സിവികില്‍ കാര്യങ്ങള്‍ കൂടുതല്‍ പുതുമയാര്‍ന്നതാണ്. ഹ�ോണ്ട സിആർവിയിൽ നിന്നും കടം ക�ൊണ്ടതാണ് ഇന്‍സ്ട്രുമെന്റ് കസ�ോള്‍. ഒരേയ�ൊരു മാറ്റം കൂടുതല്‍ മികച്ച ഗ്രാഫിക് ഉണ്ടെന്നതാണ്. ഡാഷ്‌ബ�ോര്‍ഡിനെ പ�ൊതിഞ്ഞിരിക്കുന്നത് സ�ോഫ്‌ററായ മെറ്റീരിയല്‍ ക�ൊണ്ടാണ്. മുന്‍സീറ്റുകള്‍ക്ക് നല്ല സപ്പോര്‍ട്ടാണ്. ചരിഞ്ഞ റൂഫ് കാരണം പിന്‍സീറ്റുകള്‍ക്ക് ഹെഡ് റൂം കുറവാണ്. ലെഗ് സ്‌പേസ് മുന്‍പില്‍ അല്‍പം കുറവാണ്. സീറ്റുകള്‍ വിശാലമാണ്. ഐവറി നിറം കുറെക്കൂടി ഗാംഭീര്യം നല്‍കുന്നു. ക്യാബിനില്‍ മതിയായ സ്റ്റോറേജ് സൗകര്യമുണ്ട്. ബൂട്ട് സ്‌പേസ് 430 ലിറ്ററാണ്. ഇഎസ്പി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹ�ോള്‍ഡ്, ആറ് എയര്‍ബാഗുകള്‍, ഡ്യുവല്‍ സ�ോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കല്‍ അഡ്ജസ്റ്റുമെന്റുള്ള ഡ്രൈവിംഗ് സീറ്റാണ്. ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയ�ോടും കൂടിയ ഏഴിഞ്ച് ടച്ച് സ്‌ക്രീനുണ്ട്. റിവേഴ്സ ‌ ് ക്യാമറ, റിമ�ോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട് 60

amÀ¨vþG{]n 2019

പുതിയ സിവിക് സ്‌റ്റൈലിഷാണ്, മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. നല്ല റൈഡ് ക്വാളിറ്റിയുള്ളതും കൈകാര്യം ചെയ്യാന്‍ സുഗമമായതുമാണ്. എഞ്ചിന്റെ പ്രവര്‍ത്തനം സുഗമമാണ്. എന്തായാലും പഴയ സിവികിനേക്കാള്‍ വളരെ മികവാര്‍ന്നതാണ് പുതിയ മ�ോഡല്‍.

, ഓ ട ് ടോ മ ാ റ് റിക് ല�ോക്കിംഗ്, സറൂഫ് എന്നീ ആധുനിക സ ൗ ക ര ്യങ്ങ ള ും ഉണ്ട്. ര ണ്ട് എ ഞ്ചി ന്‍ ഓപ്ഷന്‍ തിര ഞ് ഞെ ടു ക്കാം : 141ബിഎച്ച്പി, 1.8 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റികും 120 ബിഎച്ച്പി, 1.6 ലിറ്റര്‍ ഡീസല്‍ മാനുവല്‍ മ�ോഡലും. ആര്‍18എ എന്ന പഴയ സിവിക് എഞ്ചിന്‍ വീണ്ടും തിരിച്ചുവരുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കാറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ റിവേഴ്‌സ്ഡ് വിടെക് സംവിധാനം ഉണ്ട്. പഴയ സിവികിന് അഞ്ച് സ്പീഡ�ോടുകൂടിയ സാധാരണ ഓട്ടോമാറ്റിക് ആണെങ്കില്‍, പുതിയ സിവികിന് പാഡില്‍ ഷിഫ്‌റ്റോടുകൂടിയ ഏഴ് സ്റ്റെപ്പടങ്ങിയ സിവിടി സംവിധാനമാണുള്ളത്.

ടൗണില്‍ ഓടിക്കാന്‍ പറ്റിയ കാറാണ്. നല്ല ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിവേഗതയെടുക്കുമ്പോള്‍ എഞ്ചിന്‍ സമ്മര്‍ദ്ദശബ്ദം ഉണ്ടാക്കും. പെട്രോള്‍ എഞ്ചിനില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപ�ോകുന്നു. നഗരത്തിന് പുറത്ത് ദീര്‍ഘദൂരയാത്ര പതിവെങ്കില്‍ ഡീസല്‍ ആണ് നല്ലത്. 120 ബിഎച്ച്പിയും 300എന്‍എം ട�ോര്‍കും ഉണ്ട്. പുതിയ സിവികാകട്ടെ 300 കില�ോ ഭാരക്കുറവാണ്. പക്ഷെ ഇതുമായി മത്സരിക്കുന്ന മറ്റ് കമ്പനികളുടെ കാറുകളുടെ അത്ര വേഗത സിവികിന് കിട്ടില്ല. പക്ഷെ നല്ല പവര്‍ ഉണ്ടെന്നത് തള്ളിക്കളയാനാവില്ല. നല്ല റിലാക്‌സ്ഡ്


ആയി ഓടിച്ചാല്‍ കൂടുതല്‍ മൈലേജ് കിട്ടും. ക്യാബിനുള്ളില്‍ പരിഷ്‌കാരവും മികച്ചതാണ്. ആറ് സ്പീഡ�ോടുകൂടിയ മാനുവല്‍ മ�ോഡല്‍ ഓടിക്കാന്‍ എളുപ്പമാണ്. സ്റ്റിയറിംഗ് ഇലക്ട്രിക് ആണ്. അതിനാല്‍തന്നെ അനായാസം കൈകാര്യം ചെയ്യാം. വളവുകള്‍ കൃത്യതയ�ോടെ തിരിയും. സ്റ്റിയറിംഗിന്റെ ഗ്രിപ്പും മികച്ചതാണ്. ഹ�ോണ്ട സിവികില്‍ യാത്ര സുഗമമാണ്. സസ്‌പെന്‍ഷന്‍ സംവിധാനം 20എംഎം കൂടി ഉയര്‍ത്തിക്കൊണ്ട് ഹ�ോണ്ട സിവിക് 171എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നു. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ എവിടെയും തടസ്സമില്ലാതെ, സുഗമമായി നീങ്ങാം. പുതിയ സിവിക് സ്‌റ്റൈലിഷാണ്, മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. നല്ല റൈഡ് ക്വാളിറ്റിയുള്ളതും കൈകാര്യം ചെയ്യാന്‍ സുഗമമായതുമാണ്. എഞ്ചിന്റെ പ്രവര്‍ത്തനം സുഗമമാണ്. എന്തായാലും പഴയ സിവികിനേക്കാള്‍ വളരെ മികവാര്‍ന്നതാണ് പുതിയ മ�ോഡല്‍. ഇതുവരെയും വില കമ്പനി പുറത്തുവിട്ടിട്ടില്ല

amÀ¨vþG{]n 2019

61


aqhn dnhyq

കളിക്കൂട്ടുകാര്‍

പി

.കെ ബാബുരാജിന്റെ സംവിധാനത്തിൽരാമു(ഭാസി പടിക്കല്‍)തിരക്കഥ ചെയ്ത സിനിമയാണ് കളിക്കൂട്ടുകാര്‍. ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ച ആറ് എഞ്ചീനീയറിംഗ് വിദ്യാര്‍ഥികളുടെ കഥയാണ് കളിക്കൂട്ടുകാര്‍. ആനന്ദിന്റെ അമ്മ നാലു വര്‍ഷം മുമ്പ് ദൂരുഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. പ�ോലീസ് ഓഫിസറായിരുന്ന അച്ഛന്‍ ഇപ്പോള്‍ തളര്‍ന്ന് കിടപ്പിലുമാണ്. സ്വന്തം അമ്മയെ ക�ൊന്ന ശത്രുക്കളെ കണ്ടുപിടിക്കാനുള്ള ആനന്ദിന്റെ ശ്രമത്തിലൂടെയാണ് കഥ കടന്ന് പ�ോകുന്നത്. പറയുന്ന കഥയിലെ ആഴമില്ലായ്മ, തിരക്കഥയിലെ ബാലിശമായ പിഴവുകള്‍, ഏച്ചുകെട്ടല്‍ ത�ോന്നിപ്പിക്കുന്ന രംഗങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവയാണ് കളിക്കൂട്ടുകാരുടെ പ�ോരായ്മകള്‍. ബിജിബാലിന്റെ മികച്ച സംഗീതസംവിധാനവും ഛായാഗ്രഹണവുമാണ് എടുത്തുപറയേണ്ടത്. വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ദേവദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് എന്നതും ശ്രദ്ധേയമാണ്. കളിക്കൂട്ടുക്കാര്‍ ഒരു മ�ോശം സിനിമയല്ല. കണ്ടിരിക്കാവുന്ന ഒരു സാധാരണ സിനിമയാണ്.

ബദ്‌ല

ത്രി

ല്ലര്‍ ചിത്രമായ കഹാനിയുടെ സംവിധായകനായ സുജയ് ഘ�ോഷിന്റെ സസ്‌പെന്‍സ് ത്രില്ലറാണ് ബദ്‌ല. ഒരു ചെറുപ്പക്കാരിയായ ബിസിനസ്‌കാരിയും തന്റെ ജീവിതം കീഴ്‌മ േല്‍മറിച്ച ഒരു കുറ്റകൃത്യത്തിന്റെ പിന്നിലെ ദുരഹതകളുടെ കെട്ടഴിക്കാന്‍ അവര്‍ നിയ�ോഗിക്കുന്ന ഒരു അഭിഭാഷകനുമാണ് ഇതിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍. അമിതാഭ് ബച്ചനും തപ്‌സി പന്നുവുമാണ് ഈ രണ്ട് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. ഇവര്‍ക്ക് പുറമെ, അമൃതാ സിംഗ്, അന്റോണിയ�ോ ആകീല്‍, ട�ോണി ലൂക് എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. ഓറിയ�ോള്‍ പൗല�ോയാണ് കഥ എഴുതിയിരിക്കുന്നത്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. രാജ് വസന്തും തിരക്കഥയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

62

amÀ¨vþG{]n 2019


ലുക്കാ ചുപ്പി

സി

ന ി മ ട ് ടോഗ്രാ ഫ ര്‍ ല ക്ഷ്‌മ ൺ ഉതേക്കര്‍ സംവിധാനം ചെയ്യുന്ന റ�ൊമാന്റിക് ക�ോമഡിയാണ് ലുക്കാചുപ്പി. ദയാലുവായ ഗുഡ്ഡു എന്ന ചെറുപ്പക്കാരനും അവന്റെ അന്തമില്ലാത്ത കാമുകിയായ രശ്മിയുടെയും കഥയാണ്. തങ്ങളുടെ ബന്ധം മുന്നോട്ട് ക�ൊണ്ടുപ�ോകുന്നതിന്റെ ഭാഗമായി വിവാഹം കഴിക്കാമെന്ന് ഗുഡ്ഡുവും ലിവ്-ഇന്‍ ബന്ധം മതിയെന്ന് രശ്മിയും നിര്‍ദേശിക്കുന്നു. എങ്ങിനെയാണ് ഇവര്‍ തര്‍ക്കം പരിഹരിക്കുന്നതെന്നും ഇവര്‍ ചിന്തിക്കുന്ന അതേ രീതിയില്‍ ഇവരുടെ കുടുംബക്കാര്‍ ചിന്തിക്കുമ�ോ എന്നതുമാണ് ലുക്കാ ചുപ്പിയില്‍ ചുരുളഴിയുന്നത്. വിവാഹത്തെപ്പറ്റി ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്കെല്ലാം ഈ കഥ ഇഷ്ടമാകുമെന്നതില്‍ സംശയമില്ല. ധാരാളം തമാശകളും ചിത്രത്തിലുണ്ട്. കാര്‍ത്തിക് ആര്യനും ക്രിതി സന�ൊനുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ മാർവൽ

ന്നാ ബ�ോഡനും റയാന്‍ ഫ്‌ളെക്കും സംവിധാനം ചെയ്‌ത യുദ്ധത്തിന്റെ കഥ പറയുന്ന ഫാൻറസി ചിത്രമാണ് ക്യാപ്റ്റന്‍ മാർവൽ. രണ്ട് അന്യഗ്രഹ വംശങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ പെടുന്ന ക്യാപ്റ്റന്‍ മാർവൽ. നിരവധി അമ്പരപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സും ചിത്രത്തിലുണ്ട്. ചിത്രം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സംവിധായകര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ബ്രീ ലാര്‍സന്‍, ജൂഡ് ല�ോ, സാമുവല്‍ എല്‍ ജാക്‌സ ൺ, ബെന്‍ മെന്റല്‍സോൺ, ജെമ്മ ചാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഒരു ബിഗ് ബജറ്റ് ചിത്രമാണിത്. 15.2 ക�ോടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. തിരക്കഥയിലും സംവിധായകജ�ോഡികള്‍ സജീവമായ പങ്ക് വഹിച്ചിരിക്കുന്നു.

amÀ¨vþG{]n 2019

63


_p¡v dnhyq

ദി വെര്‍ഡിക്ട്: ഡീക�ോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ് രചന വില

: പ്രണ�ോയ് റ�ോയ്, ഡ�ൊറബ് ആര്‍ സ�ൊപാരിവാല : 449 രൂപ

ല�ോ

കത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട ്രമാണ് ഇന്ത്യ. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആര�ോഗ്യമുള്ള ജനാധിപത്യത്തിന്റെ മുഖ്യ ലക്ഷണമാണ്. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യമാണ് ഇന്ത്യ. തിരഞ്ഞെടുപ്പ് സംവിധാനത്തോട് രാജ്യം കാണിക്കുന്ന പ്രതിബദ്ധത അതിന്റെ ജനാധിപത്യസംവിധാനത്തോടുള്ള പ്രതിബദ്ധതയെയാണ് വെളിവാക്കുന്നത് . ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ അധികമാരും അതിന് തയ്യാറായിട്ടില്ല. ഈ പുസ്തകം ഇക്കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള നല്ല അവസരമാണ്.

ബ്രിഡ്ജിംഗ് ഈസ്റ്റ് ആന്റ് വെസ്റ്റ്: രബീ�നാഥ് ടാഗ�ോര്‍ ആന്റ് റ�ോമന്‍ റ�ോളണ്ട് കറസ്പ�ോണ്ട ‌ ന്‍സ് (1919-1940) രചന വില

: പ്രൊഫ. ചിന്‍മയ് ഗുഹ : 905 രൂപ

ഴിഞ്ഞ നൂറ്റാണ്ടിലെ പ്രമുഖരായ രണ്ട് ബുദ്ധിജീവികളാണ് രബീ�നാഥ് ടാഗൂറും റ�ോമേന്‍ റ�ോളണ്ടും. ടാഗൂര്‍ കിഴക്കിനെയും റ�ോളണ്ട് പടിഞ്ഞാറിനെയും പ്രതിനിധീകരിക്കുന്നു . എങ്ങിനെയാണ് ഈ രണ്ട് ചങ്ങാതിമാര്‍ പരസ്പരം സ്വാധീനിച്ചതെന്ന് അറിയുന്നത് രസകരമായിരിക്കും. അവരുടെ വ്യക്തിപരമായ ആശയവിനിമയങ്ങള്‍ പരിശ�ോധിക്കുന്നതാണ് ഇതിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗവും. ഇവര്‍ തമ്മില്‍ കൈമാറിയ 46 കത്തുകളും ടെലഗ്രാമുകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓര�ോന്നും ആഴത്തില്‍ പുസ്തകം പരിശ�ോധിക്കുന്നു. ഈ ഇതിഹാസവ്യക്തിത്വങ്ങളുടെ മനസ്സിലൂടെ വായനക്കാരെ ഈ പുസ്തകം കടത്തിവിടുന്നു. ചിന്തകളുടെയും വികാരങ്ങളുടെയും കലര്‍പ്പാണ് ഓര�ോ കത്തും.

64

amÀ¨vþG{]n 2019


GLOBAL PRIVATE LTD

Event by

R

@

eau

presents

esthet ca

Powered by TM

WATC H E S

CONVENTION CENTER

EARTH RESORT &

Produced by


_p¡v dnhyq

ദി തേഡ് പില്ലര്‍: ഹൗ മാര്‍ക്കറ്റ്‌സ് ആന്റ് ദി സ്റ്റേറ്റ് ലീവ് ദി കമ്മ്യൂണിറ്റി ബിഹൈന്‍ഡ് രചന വില

: രഘുറാം ജി രാജന്‍ : 599 രൂപ

വി

പണി, സംസ്ഥാനം, സമുദായം എന്നീ മൂന്ന് ഘടകങ്ങളാണ് സമ്പദ്ഘടനയില്‍ ഉള്ളത്. സംസ്ഥാനം, വിപണി എന്നിവയല്ലാതെ സമുദായത്തിന് പലപ്പോഴും സമ്പദ്ഘടന പരിശ�ോധിക്കുമ്പോള്‍ നമ്മള്‍ വലിയ പ്രാധാന്യം നല്‍കാറില്ല. ഈ അവഗണന എന്തുക�ൊണ്ടാണെന്ന് പുസ്തകം വിവരിക്കുന്നു. ഈ അവഗണനയ്ക്ക് എത്രത്തോളം വില നല്‍കേണ്ടിവന്നുവെന്നും പുസ്തകം വിശദമാക്കുന്നു. വിപണി, സംസ്ഥാനം, സമുദായം എന്നീ മൂന്ന് ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം പാരസ്പര്യം നിലനിര്‍ത്തിക്കൊണ്ട് പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ചും പുസ്തകം നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഒരു പക്ഷെ ഈ അവഗണനയെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്ന ഒരാളായിരിക്കണം ഈ ലേഖകന്‍. നിരവധി വര്‍ഷങ്ങളുടെ ഗവേഷണഫലമാണ് ഈ പുസ്തകം.

റിട്ടയര്‍ റിച്ച് രചന വില

വി

: പി.വി. സുബ്രഹ്മണ്യം : 524 രൂപ

രമിക്കുക എത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയമാണ്. സമാധാനപരമായ വിരമിക്കല്‍ ജീവിതം നയിക്കാന്‍ എത്ര പണം വേണം? ഈ ച�ോദ്യത്തിന് നമുക്കാര്‍ക്കും ഉത്തരമില്ല. നമ്മളില്‍ പലരും പണത്തിന് പിന്നാലെ നടക്കുന്നത്‌ജ�ോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമുള്ള കാലത്തിന് ആവശ്യമായ പണം ഉറപ്പാക്കാനാണ്. വാസ്തവത്തില്‍ വിരമിക്കലിന് ശേഷം അരവയര്‍ നിറയ്ക്കാന്‍ റിട്ടയര്‍മെന്റിന് മുമ്പ് അരവയര്‍ ഒഴിച്ചിടേണ്ട കാര്യമില്ല. ടെന്‍ഷനില്ലാതെ വിരമിക്കലിന് ശേഷവും ജീവിക്കുന്നത് ഉറപ്പാക്കാന്‍ എങ്ങിനെയാണ് നിങ്ങളുടെ ഫണ്ട് മാനേജ് ചെയ്യേണ്ടതെന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു. എത്രയും വേഗം പരിശ്രമം തുടങ്ങിയാല്‍ അത്രയ്ക്ക് എളുപ്പമാണ് കാര്യങ്ങള്‍.

66

amÀ¨vþG{]n 2019



Printed On 18/ 03/ 2019

RNI Reg No.KERMAL/2013/60988


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.