Krishi Jagran (Malayalam) Magazine April 2018

Page 1

2018 G-{]nÂ

www.krishijagran.com

www.krishi.jagran

www.krishi.jagran

9891405403

കൃഷി ജാഗരൻ മ�ൊബൈൽ ആപിലേക്ക് പ�ോകാൻ ഇവിടെ സ്‌കാൻ ചെയ്യുക

www.krishijagran.com

സതകം 02 േക 04 വിേ: `35

WOMEN'S Special

കാവുങ്ങൽ

കർഷകന്റെ നല്ല അയൽക്കാരൻ

വിജയവീഥിയിൽ

'മിൽക്കി വൈറ്റ് ' തടവറയിലെ

ഹരിത സാന്ത്വനം വേനലെത്തി...

നനയ്ക്കാൻ വഴികൾ പലത്

കൃഷി ജാഗരൺ മ�ൊബൈൽ ആപിലേക്ക് പ�ോകാൻ ഇവിടെ സ്‌കാൻ ചെയ്യുക

1


www.krishijagran.com

3


www.krishijagran.com

49


www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 02 ISSUE 04 APRIL 2018 ` 35

Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editors VP Spcl. Initiative Marketing Head GM - Marketing Circulation Head Associate Editor Head Pre-Press Social Media Head Legal Advisor Accounts Head -Southern States

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Dr. Sangeeta Soi Yogesh Kumar Sameer Tiwari James P. Thomas Abdus Samad Ajith Kumar V R

K ERA LA

Magazine Editor Designer Sr. Marketing Manager

Suresh Muthukulam Anil Raj Saranya K.J

KRISHIJAGRAN BUREAU CHIEFS

Arun T. K.B. Bainda Remya. C.N Remya K Prabha Saritha N.R Litty Jose

Kollam Alappuzha Kottayam Ernakulam Thrissur Kannur

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: Pushpak Press PVT LTD. Shed No. 203, 204, DSIDC Complex Indl. Area Pahse-I New Delhi- 110020

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com Disclaimer:

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

All Rights reserved Copyright @ krishijagran media group

Total number of pages : 68

4

08

കാവുങ്ങൽ

12

ത�ൊട്ടതെല്ലാം പ�ൊന്നാക്കി ബീന

14

ക്ഷീരവീഥിയിലെ വനിതാരത്‌നം

കർഷകന്റെ നല്ല അയൽക്കാരൻ ജ�ോർജ്ജ് വർഗ്ഗീസ് നസീമ. കെ

ഷിൻഡ്യ എൽ. കെ

16

പശു പരിപാലനം സഫലമായി

18

സന്ധ്യയും കാലിത്തൊഴുത്തിലെ ഉണ്ണിക്കണ്ണന്മാരും

ഹിത. എസ്സ്

മെറി നൈനാൻ

ലൈസാമ്മ

20

തീർത്ത പാലാഴി

22

പുളിമരം ഒരു വരം

പി. സിനിമ�ോൾ

ഡ�ോ. ജലജ എസ്. മേന�ോൻ

25

വേനലെത്തി നനയ്ക്കാൻ വഴികൾ പലത്

36

തടവറയിലെ ഹരിത സാന്ത്വനം

30 39 42 46

സുരേഷ് മുതുകുളം ധന്യ. എം.ടി

പാരിസ്ഥിതിക എഞ്ചിനിയറിംഗ്

കീടനിയ�ണത്തിന് ദിവ്യ കെ. എം

ഭക്ഷ്യോല്പന്ന വിപണി നൂനതപ്രവണതകൾ

വിഷുച്ചന്തയും തേവരും എഴുമാവിൽ രവീ�നാഥ്

ചെറുധാന്യങ്ങൾ വിതച്ച് വലിയ തുടക്കം സുരേഷ് മുതുകുളം

വിജയവീഥിയിൽ മിൽക്കി വൈറ്റ് ബൈന്ദ കെ.ബി

48

ഇലപ്പേനും റേ�പത്രിയും വാഴയുടെ വേനൽ ശത്രുക്കൾ

50

നായർ സാബിന്റെ വീട്ടു കൃഷി വിശേഷങ്ങൾ

ഡ�ോ. ഗവാസ് രാഗേഷ്

എ.ജെ അലക്‌സ് റ�ോയ്

52

അഴകിനും ആര�ോഗ്യത്തിനും

ട�ോണിക് മീൻ കുളത്തിൽ നിന്ന് ബാലൻ മാവേലി

54 ഗൃഹപാചകം ഇന്ദു നാരായൺ 62

ഇന്നത്തെ കിടാവ് നാളത്തെ കാമധേനു

ഡ�ോ. മുഹമ്മദ് ആസിഫ് എം


www.krishijagran.com

5


മുൻമ�ൊഴി

www.krishijagran.com

കാർഷിക സംരംഭകർ, പുര�ോഗതിയുടെ സന്ദേശവാഹകർ

കാ

ർഷിക-മൃഗപരിപാലന മേഖലകളിൽ ഇത് സംരംഭങ്ങളുടെ വസന്തകാലമാണ്. സംസ്‌ കാരം, ജീവന�ോപാധി എന്നീ തലങ്ങളിൽ നിന്നു വേറിട്ട് കൃഷി ആദാകരമായ ബിസിനസ്സും സംരംഭവുമായി പരിണമിക്കുന്ന സവിശേഷതയാണ് വർത്തമാന കാലത്ത് നാം എങ്ങും കാണുന്നത്. കൃഷിക്ക് വ്യാവസായിക മുഖം നൽകുന്ന പ്രവർത്തനങ്ങൾക്ക് വളരെയധികം മുൻഗണന കൈവന്നിരിക്കുന്നു. ഒരർത്ഥത്തിൽ അതിജീവനത്തിന്റെ തലത്തിൽ നിന്ന് ആദായത്തിന്റെ തലത്തിലേക്ക് കൃഷിയെ കൈപിടിച്ചുയർത്താൻ ഇത്തരമ�ൊരു പരിണാമം അനിവാര്യമായിത്തീർന്നിരിക്കുന്നു എന്നു പറയാം. കൃഷിജാഗരൺ മലയാള മാസികയുടെ ഈ ലക്കം സംരംഭ മേഖലയിലെ പ്രതീക്ഷകളിലേക്കും വേറിട്ട പ്രവർത്തന വിജയങ്ങളിലേക്കും വെളിച്ചം വീശുവാൻ പര്യാപ്തമാം വിധമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരള കാർഷിക സർവകലാശാലയിൽ നിന്ന് വിജയകരമായി ബിരുദം നേടിയിട്ടും തന്റെ വഴി വേറിട്ടതാണെന്ന് മനസ്സിലാക്കി തികഞ്ഞ ഇച്ഛാശക്തിയ�ോടെ സംരംഭമേഖലയിലേക്കിറങ്ങിയ തൃശൂർ കാവുങ്ങൽ ഗ്രൂപ്പ് ഷിജിത്തിന്റെയും സഹ�ോദരന്മാരുടെയും ഐക്യദാർഢ്യമുളള സമർപ്പണത്തിന്റെയും വിജയത്തിന്റെയും നേർസാക്ഷ്യമാണ്. വീട്ടുകൃഷിയ്ക്കും വാണിജ്യകൃഷിയ്ക്കും അവശ്യം വേണ്ടുന്ന പഴയതും പുതിയതുമായ ഉപാധികളെല്ലാം ഒന്നൊഴിയാതെ ഒരു കൂരയ്ക്ക് കീഴിൽ തന്നെ സജ്ജീകരിക്കാനായതാണ് ഇവരുടെ വിജയരഹസ്യം. കാർഷിക കേരളത്തിന്റെ ഭാവി സുസ്ഥിരവും ശ�ോഭനവുമാക്കുന്നതിൽ ക്ഷീരമേഖലയുടെ പങ്ക് നിർണ്ണായമാണ്. ക്ഷീര�ോൽപാദന-വിപണന മേഖലകളിൽ സംരംഭക മനസ്സോടെ എല്ലാ വൈതരണികളും അതിജീവിച്ച് പ്രവർത്തിക്കുകയും മേൽക്കുമേൽ വിജയിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ അഞ്ച് പ്രമുഖ ക്ഷീരകർഷക വനിതകളെ ഞങ്ങൾ സാഭിമാനം ഈ ലക്കത്തിൽ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. സമ്പൂർണ്ണഭക്ഷണമായ പാൽ എങ്ങനെ സമ്പൂർണ ജീവിതവിജയത്തിന്റെ താക്കോലായി മാറ്റാമെന്ന് ഇവരുടെ വിജയകഥ നമ്മെ ബ�ോധ്യപ്പെടുത്തുന്നു. വേനൽക്കാലത്തിന്റെ വറുതിയും വിഷുവിന്റെ ആഗമനവും വിളിച്ചോതുന്ന മാസമാണ് ഏപ്രിൽ. ഒരു തുളളി വെളളം പ�ോലും നഷ്ടപ്പെടുത്താതെ എങ്ങനെ കാര്യക്ഷമമായി ജലസേചനം നടത്താം എന്നും ഈ ലക്കം ചർച്ച ചെയ്യുന്നു. ഒപ്പം വിഷുവിന്റെ വരവറിയിക്കുന്ന വിളംബരവും. കൃഷിജാഗരൺ മാസികയുടെ എല്ലാ മാന്യ വായനക്കാർക്കും വരിക്കാർക്കും അഭ്യുദയകാംക്ഷികൾക്കും പ�ൊൻകണി പകർന്ന് ഞങ്ങളുടെ വിഷു ആശംസകൾ.

എം.സി. ഡ�ൊമിനിക്

മാനേജിങ് എഡിറ്റർ

6


www.krishijagran.com

ഇപ്പോൾ കൃഷിജാഗരൺ മലയാളം മാസിക വാർഷിക വരിക്കാരായവർക്ക് പ്രത്യേക സൗജന്യം www.krishi.jagran

www.krishijagran.com

www.krishi.jagran

9891405403

www.krishijagran.com

Ubdn ^mw ^mw Ubdn y kvkvs]-s]-jjy www.krishi.jagran

www.krishijagran.com

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 01 ISSUE 05 SEPTEMBER 2017 ` 35

Xoä-¸p-Ãnse lcnXdmWn kn.Hm.3 IÀ-½-\n-c-X-ambn £o-c-hnI-k-\ h-Ip-¸v Ubdn ^manMv ]ptcm-K-Xn-bn-tev Hcp hmXm-b\w

അഭിമുഖം

കാലാവധി

യഥാർത്ഥ വില

പ്രത്യേക നിരക്ക്

ഒരു വർഷം

420

380

രണ്ടു വർഷം

840

700

മൂന്നു വർഷം

1260

1000

www.krishi.jagran

www.krishijagran.com

www.krishi.jagran

വാഴയ്ക് ഒരു ഒറ്റയാൾ സർവ്വകലാശാല

9891405403

KRIS H I JAGRA N

മാംഗ�ാ

മമഗ�ാസ്

www.krishijagran.com

പ്രകൃതിയുമെ ഗേെകം

16 08

KRISHI JAGRAN | MALAYALAM VOLUME 02 ISSUE 03 MARCH 2018 ` 35

നന്മയുക്െ പ്രഭ ക്�ോ�ിഞ്ഞ് എടയൂരിചെ

30

നാട്ടുനന്മ

16

08

12

കുതിരവേഗത്ിൽ കാളകൾ േയൽേരമ്ിൽ

സ്വപ്നം വിളഞ്ഞത്

ആവേശത്ിര

നൂറുേമനി

14

ജീവിതശൈലീ ര�ോഗങ്ങൾക്കെതിക്�

tUm. hÀ-Ko-kv Ip-cy³ Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

KRISHI JAGRAN | MALAYALAM VOLUME 01 ISSUE 10 JANUARY 2018 ` 35

Krishi Jagran Malayalam Volume 01 Issue 10 February 2018 Rs. 35

1

ചെറുധാന്യങ്ങൾ

C-´y-bp-sS ]mÂm-c³ 1

1

84 പേജുളള മലയാളത്തിലെ ഏക കൃഷി മാസിക ഡി.ഡി/ ചെക്ക് കൃഷിജാഗരൺ മാസികയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതായിരിക്കണം. വരിസംഖ്യ അയക്കേണ്ട വിലാസം: A/5, Elankam Gardens Vellayambalam, Sasthamangalam P.O Thiruvananthapuram- 695010 Email-malayalamkrishi@gmail.com Ph-0471 -4059009 Portal-malayalam.krishijagran.com

ബാധകമായ സ്ഥലത്ത് പേര്

കൃഷി ജോഗ�ൺ ക്�ോശൈൽ ആപിരലകെഞ് രപോകോൻ ഇവിക്െ സഞ്കോൻ ക്�യ്യുക

അടയാളം നൽകുക.

മേൽവിലാസം:......................................................................... .................................................................................................... .................................................................................................... ..................................................................................................... പി.ഓ..............................ജില്ല..................................................... ഫ�ോൺ......................................................................................

7


കവർ സ്‌റ്റോറി /സംരംഭം

www.krishijagran.com

കാവുങ്ങൽ ബ്രദേഴ്‌സ്‌

കർഷകന്റെ നല്ല അയൽക്കാരൻ

താണ്ട് കാൽ നൂറ്റാണ്ടുമുമ്പ് കൃത്യമായി പറഞ്ഞാൽ 1993 ൽ എളിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഒരു ശരാശരി രാസവള ഡിപ്പോ ഇന്ന് കേരളത്തിലെ മികച്ച ഹൈടെക് അഗ്രി സൂപ്പർമാർക്കറ്റായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ പരിണാമത്തിനു പിന്നിലെ കരവിരുതന്മാർ സുജിത്ത്‌, ജിജിത്ത്, ഷിജിത്ത് എന്നീ സഹ�ോദരന്മാരും. 8500 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന റീെട്ടയിൽ വ്യാപാരം, വളരെ അച്ചടക്കത്തോടെയും, കൃത്യമായും നിർവ്വഹിക്കുന്നതിന്റെ പിന്നിലുള്ള സ്ഥിര�ോത്സാഹവും, കഠിനാദ്ധ്വാനവും,

8

ലക്ഷ്യബ�ോധവും, വ്യാപാരത്തിലുള്ള സത്യസന്ധതയും, നിയമാനുസൃതമായ പ്രവർത്തനത്തിലെ ജാഗ്രതയും ഒക്കെ തികച്ചും പ്രശംസനീയം. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനമായ മണ്ണുത്തിയിൽ മൂന്ന് നിലകളുള്ള കാവുങ്ങൽ ആർക്കേഡ് എന്ന വ്യാപര സമുച്ചയത്തിൽ വളർന്നു പന്തലിച്ച് നിൽക്കുന്ന കാവുങ്ങൽ ഏജൻസീസ് കർഷകർക്കായി വിത്ത്, വളം, ലഘുയ�ങ്ങൾ, ഉദ്യാന കൃഷി സങ്കേതങ്ങൾ തടുങ്ങി കൃഷിക്കാവശ്യമായതെല്ലാം ഒരുക്കിയിരിക്കുന്നു.


www.krishijagran.com

സി. ജ�ോർജ്ജ് വർഗ്ഗീസ് പ്രിൻസിപ്പൽ അഗ്രി. ഓഫീസർ (റിട്ട)

നബാർഡ് എന്നിവയുടെ അഗ്രി ക്ലിനിക് ആന്റ് അഗ്രി ബിസിനസ് സെന്റർ നടത്തിയ രണ്ട് മാസത്തെ പരിശീലനമാണ് ഷിജിത്ത് കുമാറിലുടെ കാവുങ്ങൽ ഏജൻസീസിന്റെ സമഗ്ര മാറ്റത്തിന് വഴിയ�ൊരുക്കിയത്. ആൾ ഇന്ത്യ അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് മാനുഫാക്‌ചേഴ്‌സ് അസ�ോസിയേഷൻ സെക്രട്ടറി എസ്.വി. രാജുവുമായുളള ബന്ധം കാർഷിക ഉപകരണങ്ങളുടെ വ്യാപാരത്തിന് തുടക്കമിട്ടു. വിലകുറഞ്ഞതും, എന്നാൽ കർഷകർക്ക് സ്വന്തമായി ഉപയ�ോഗിക്കാവുന്ന പുല്ലുവെട്ട് യന്ത്രങ്ങൾ ഇവിടെ സുലഭമാണ്. 9500 മുതൽ വിലയുള്ള പുല്ല്‌വെട്ട് യന്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെ. കർഷകർക്ക് സ്വന്തമായി സ്ഥലം കിളക്കാനും, പുല്ലുവെട്ടാനും, ചെറിയ വരമ്പുകൾ വയ്ക്കാനും ഉപകരിക്കുന്ന യ�ം 16000 രൂപക്ക് ലഭ്യമാണ്. 5 എച്ച്.പി. കുതിരശേഷിയുള്ള മിനി ടില്ലർ 35,000 രൂപക്കും. 25 മുതൽ 50 അടി ഉയരത്തിൽ മരുന്ന് തളിക്കാവുന്ന വിവിധ മാതൃകയിലുള്ള ആധുനിക സ്‌പ്രെയറുകൾ 7500 രൂപ മുതലും ഇവിടെയുണ്ട്. കൂടാതെ ചെറുതും, വലുതുമായ ധാരാളം യ� സാമഗ്രികൾ വേറെ. പശുവിന് പുല്ല് ചെറിയ കഷ്ണങ്ങളാക്കി നൽകുന്ന ചാഫ് കട്ടർ മുതൽ പശുവിന് റെഡിമെയ്ഡ് പച്ചപ്പുല്ല് നൽകുന്ന ഹൈഡ്രോപ്പോണിക്‌സ് പുരകൾ വരെ വിലക്കുറവിൽ ഇവിടെ സുലഭം.

ശ്രീജിത്ത് ആരംഭിച്ച വളം വില്പന ഡിപ്പോ ഒരു കാർഷിക സൂപ്പർമാർക്കറ്റ് എന്ന ആശയത്തിലേക്ക് എത്തിച്ചത് സഹ�ോദരനായ ഷിജിത്ത് കുമാർ ആയിരുന്നു. കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് ക�ോ-ഓപ്പറേഷൻ ആന്റ് ബാങ്കിങ്ങ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ ഷിജിത്ത് തന്റെ സഹപാഠികളെപ്പോലെ ബാങ്കിങ്ങ് സ്ഥാപനങ്ങളിൽ ജ�ോലി നേടി ഒതുങ്ങാൻ കാട്ടിയില്ല. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ഷിജിത്തിന്. തന്റെ വ്യാപാര സ്ഥാപനം കേരളത്തിലെ മികച്ച കാർഷിക വ്യാപാര സമുച്ചയമാക്കി മാറ്റണമെന്നുള്ള ആശയവും, ദീർഘവീക്ഷണവും, കഠിനാദ്ധ്വാനവും ഇപ്പോൾ കാണുന്ന കാവുങ്ങൽ അഗ്രി സൂപ്പർമാർക്കറ്റിൽ എത്തിചേർന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാർഷിക സംബന്ധമായ സ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ച് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഹൈദരാബാദിലെ മാനേജ്,

കർഷകർ ഏറെ ഇഷ്ടപ്പെടുന്ന വിവിധ പച്ചക്കറി വിത്തുകളുടെ ഒരു വലിയ ശേഖരം തന്നെ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ കൃഷി വകുപ്പിന്റെ അംഗീകൃത ലൈസൻസ് ഉപയ�ോഗിച്ച് ഒരുക്കിയ ഈ വിത്ത് ബാങ്കിൽ ഇന്ത്യയിലേയും, വിദേശത്തേയും വൻകിട വിത്ത് കമ്പനികളുടെ സങ്കര പച്ചക്കറി വിത്തുകളുണ്ട്. ഇൻഡ�ോഅമേരിക്കൻ, നാംദാരി, മഹിക�ോ, ടാൻഇൻഡ�ോ, ന�ോയു, രാശി, വി.എൻ.ആർ, റിസ്‌വാൻ എന്നീ വിത്ത് കമ്പനികളുടെ മേന്മയേറിയ ഹൈബ്രിഡ് വെണ്ട, വഴുതിന, മഞ്ഞൾ, കുമ്പളം, വെള്ളരി, തക്കാളി, പയർ, തണ്ണിമത്തൻ, മുളക്, കാബേജ്, ക�ോളിഫ്‌ളവർ, പപ്പായ, കുറ്റി അമര, എന്നീ പച്ചക്കറികളുടേയും ചീര, മുരിങ്ങ എന്നീ നാടൻ വിത്തിനങ്ങളുടേയും ഒരു വൻ ശേഖരം തന്നെ കർഷകർക്ക് നേരിട്ട് പരിശ�ോധിച്ച് വാങ്ങാവുന്ന രീതിയിൽ പ്രത്യേക റാക്കുകളിൽ ചിട്ടയ�ോടെ സൂക്ഷിച്ചിരിക്കുന്നു. .സമീപ ഭാവിയിൽ തന്നെ വിത്തിന്റെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാത്തവിധം ശീതീകരണസൗകര്യവും നടപ്പാക്കുന്നു. ജൈവകൃഷി വ്യാപകമാകുന്ന സാഹചര്യത്തിൽ ദിവസവും 60 മുതൽ 80 വരെ കർഷകർ ഇവിടെ സന്ദർശിക്കുന്നു. 90% കർഷകർക്കും ജൈവ ഉല്പാദന�ോപാധികള�ോടാണ് പ്രിയം. ഇതിന് 9


കവർ സ്‌റ്റോറി

www.krishijagran.com

കാവുങ്ങൽ ടീം: കെ. ഷിജിത്ത് കുമാർ, ജിജിത്ത് കുമാർ, ശ്രീജിത്ത്‌ കുമാർ

ജൈവകീടനാശിനികളുടെ ഒരു പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. വേപ്പെണ്ണ മുതൽ മിക്ക ജൈവകീടനാശിനികളും ലഭ്യമാണ്. കീടങ്ങളെ കെണിവച്ച് പിടിക്കുന്ന വിവിധ തരം ഫെറമ�ോൻ കെണികളും, പശതേച്ച ട്രാപ്പുകളും ഇവിടെ സുലഭം. കർഷകർക്ക് സുചരിചിതമായി വരുന്ന ജലലേയ രാസവളങ്ങളുടെ ഒരു വൻ ശ്രേണിയുമുണ്ട്. കാൽസ്യം നൈട്രേറ്റ്, 19:19:19, 13:0:45, SOP സ�ൊലുബർ എന്നിവ ഇവയിൽ ചിലതാണ്. ചെറിയ തന്മാത്രകളിൽ ചെടികളിൽ കർഷകർ പരീക്ഷിച്ചപ്പോൾ വിളകൾക്കുണ്ടാകുന്ന മാറ്റം അത്ഭുതാവഹമായതുക�ൊണ്ട് മിക്ക വെള്ളത്തിൽ അലിയുന്ന രാസവളങ്ങൾക്ക് ആവശ്യക്കാരേറെ. പച്ചക്കറി കൃഷിക്കും, മറ്റു കൃഷിക്കും പ്രയ�ോഗിക്കാവുന്ന ഹുമിക് അസിഡ്, സീമീസ് എക്‌സ്ട്രാക്റ്റ്, ഫൾവിക് അസിഡ്, അമിന�ോ ആസിഡ് എന്നിവയുടെ തനത് മൂലകങ്ങളും, സംയുക്ത മൂലകങ്ങളുടേയും നീണ്ടനിരതന്നെ ലഭ്യമാണ്. ബിവേറിയ സ്യൂഡ�ോമ�ോണസ്, ട്രൈക്കോെഡർമ, വാം പ്ലസ് എന്നീ ജീവാണുവളങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യം.

കമ്പോസ്റ്റിങ്ങ് ദ്രുതഗതിയിൽ നടത്താൻ ആവശ്യമായ ഇ.എം എന്ന ദ്രാവകം പ്രസിദ്ധമായ മാപ്പിൾ കമ്പിനിയുടേത് കിട്ടും. സസ്യ വളർച്ചക്ക് ആവശ്യമായ സൂക്ഷ്മമൂലകങ്ങളായ ബ�ോറ�ോൺ, സിങ്ക് മഗ്നീഷ്യം എന്നിവ തനിച്ചോ, സംയുക്തമായ�ോ ഉണ്ട്. കൂടാതെ കൃഷി വകുപ്പ് അംഗീകരിച്ചിട്ടുള്ള വിവിധ തരത്തിലുള്ളതും, പ്രകൃതി സൗഹൃദ കീടനാശിനികളുടേയും, കുമിൾ നാശിനികളുടേയും വിപുലമായ ശേഖരം വേറെ. ഉദ്യാന കൃഷിക്കും, ഇൻഡ�ോർ ഗാർഡനിങ്ങിനും വിവിധ വലിപ്പിത്തിലുള്ളതും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുമുള്ള പൂച്ചട്ടികളുടെ കേ�മാണിവിടം. ലഘു കാർഷിക ഉപകരണങ്ങളായ വെട്ടുകത്തി, 10

സിക്കേച്ചർ മുതൽ കുരുമുളക് മണികൾ വേർതിരിക്കുന്ന യ�ം വരെ ഇവിടെ ലഭ്യമാണ്. വെർമി കമ്പോസ്റ്റ്, ചാണകപ്പൊടി മുതൽ സിറ്റി കമ്പോസ്റ്റ്, ചകിരി കമ്പോസ്റ്റ്, വിവിധ പിണ്ണാക്കുകൾ എന്നിവയും വാങ്ങാം. തൈകൾ മുളപ്പിക്കുന്നതിന് വിവിധ വലിപ്പമുളള പ്രോട്രേകളും ഇതിനാവശ്യമായ പെർലൈറ്റ്, വെൽമിക്കുലൈറ്റ് എന്നിവയും ഏറ്റവും അധികം വിറ്റു പ�ോകുന്നു. കൃത്യതാ കൃഷിക്ക് അത്യന്താ പേക്ഷിതമായ മൾച്ചിങ്ങ് ഷീറ്റുകൾ (പുതയിൽ ഷീറ്റ് ) HDPE പൈപ്പുകൾ, ഡ്രിപ്പുകൾ, മൈക്രോ സ്പ്രിങ്കളറുകൾ തുടങ്ങി മറ്റു അനുബന്ധ ഉപകരണങ്ങളുടെ ഒരു വലിയ ശ്രേണിതന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇപ്പോൾ വിവിധങ്ങളായ പച്ചക്കറി വിളകൾ ഗ്രാഫ്റ്റ് ചെയ്യുന്ന നൂതന സാങ്കേതികവിദ്യ കർഷകർക്കായി കാർഷിക സർവ്വകലാശാല പഠിപ്പിക്കുന്നുണ്ട്. ഗ്രാഫ്റ്റിങ്ങിന് അവശ്യം വേണ്ട ആധുനിക ഗ്രാഫ്റ്റിങ്ങ് ക്ലിപ്പുകൾ കേരളത്തിൽ ലഭിക്കുന്ന അപൂർവ്വം സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ന് കാവുങ്ങൽ ഏജൻസീസ്. ധാരാളം നിർമ്മാതാക്കൾ പുതിയ ഉല്പാദന�ോപാധികൾ വിറ്റഴിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. ഏതു നിർമ്മാതാവും പുതിയ ഉല്പന്നം ക�ൊണ്ടുവന്നാൽ അതിന്റെ സാമ്പിൾ വാങ്ങി പല കർഷകർക്കായി നൽകുന്നു. കർഷകരിൽനിന്നും ഉല്പന്നത്തിന്റെ ഗുണഫലങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ച്, ഗുണപ്രദമാണെങ്കിൽ മാത്രമെ ആ ഉല്പന്നത്തിന്റെ വില്പന കാവുങ്ങൽ ഏറ്റെടുക്കുകയുളളൂ. അതുക�ൊണ്ട് നല്ല സേവനം - നല്ല വ്യാപാരം എന്ന ഉദ്ദേശലക്ഷ്യം പ്രവൃത്തി പഥത്തിൽ ക�ൊണ്ടുവരുന്നതിന് സാധിക്കുന്നു. ശ്രീജിത്ത്, ജിജിത്ത്, ഷിജിത്ത് എന്ന മൂവർ സഹ�ോദരന്മാരുടെ മാനസിക ഐക്യം ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ ഒരു


www.krishijagran.com

വലിയ പങ്കാണ് വഹിക്കുന്നത്. പരസ്പര വിശ്വാസം, സ്‌നേഹം, പരസ്പര കൂട്ടായ്മ, എന്നീ ഗുണങ്ങൾ ഇവരിരിൽ ദൃഢമാണ്‌. കാവുങ്ങൽ ഏജൻസിയുടെ സഹ�ോദര സ്ഥാപനമാണ് തൃശ്ശൂർ ക�ോർപ്പറേഷനിൽ മെട്രോ ഹ�ോസ്പിറ്റലിന് മുൻവശം പ്രവർത്തിക്കുന്ന കാവുങ്ങൽ അഗ്രോ ടെക്.

മറ്റു ലഘു യ�ങ്ങൾ എന്നിവ സമയബന്ധിതമായി റിപ്പയർ ചെയ്യുന്നതിനാവശ്യമായ സ്‌പെയർ പാർട്ടുകളും, കൃത്യമായി നന്നാക്കിക�ൊടുക്കുന്ന ടെക്‌നീഷ്യൻ രാകേഷും തന്റെ കർത്തവ്യം ഭംഗിയായി നടത്തുന്നു. വളരെ ആത്മാർത്ഥമായി ജ�ോലി ചെയ്യുന്ന നല്ലൊരു ഗ്രൂപ്പ് ഈ സംരംഭത്തിനുണ്ട്. ഓഫീസ് ജ�ോലികൾ കൃത്യമായി ചെയ്യുന്ന ആഫീസ് സ്റ്റാഫും, സംയുക്തമായി കാവുങ്ങൽ ഏജൻസിക്ക് കരുത്തേകുന്നു. കാസർക�ോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ കാർഷിക വ്യാപാര കേന്ദ്രങ്ങളിൽ ആവശ്യമുള്ള ഉല്പാദന�ോപാധികൾ, ലഘു കാർഷിക യ�ങ്ങൾ എന്നിവ സമയബന്ധിതമായി നൽകുന്ന മ�ൊബൈൽ യൂണിറ്റുകളും സദാ പ്രവർത്തിക്കുന്നു.

നഗരവാസികൾക്ക് കൃഷിക്കും, ഉദ്യാനപാലനത്തിനും വേണ്ട എല്ലാ സാധനങ്ങളും ഇവിടെയുണ്ട്‌. ഇതിനെല്ലാം ഉപരി കാർഷിക യ�ങ്ങൾ അറ്റകുറ്റപണി നടത്തുന്ന ഒരു സർവ്വീസ് സെന്ററും പ്രവർത്തിക്കുന്നു. സ്‌പ്രെയറുകൾ, ബുഷ് കട്ടറുകൾ, പമ്പ് സെറ്റുകൾ

കർമ്മനിരതരായ സ്റ്റാഫ് അംഗങ്ങൾ

11


വനിത

www.krishijagran.com

1

നസീമ. കെ

ത�ൊട്ടതെല്ലാം പ�ൊന്നാക്കി ബീന

മയം ഉച്ചയ്ക്ക് മൂന്നു മണിയ�ോടടുക്കുന്നു. ബീന ഫാമിൽ കറവയിലാണ്. കറവയ�മുണ്ട്! പക്ഷെ- കറന്റില്ല. യന്ത്രത്തിന്റെ പരിചിത ശബ്ദം കേൾക്കാത്തതു ക�ൊണ്ടാവാം പശുക്കൾ ചുരത്തുന്നുമില്ല.

''ഇന്നേതായാലും സ�ൊസൈറ്റിയിൽ പാലെത്തിക്കാനാവില്ല'' ബീനയുടെ വാക്കുകൾ. അപ്പോൾ ഇനിയെന്തു ചെയ്യുമെന്നുളള ച�ോദ്യത്തിന് ബീനയുടെ മറുപടി! ''പേടിക്കാനെന്താ? കുറച്ചുകഴിയട്ടെ, ഇന്നത്തെ പാൽ മുഴുവൻ തൈരാക്കാം! അമ്പലത്തിൽ ഏകാദശി ഉത്സവമല്ലേ, അവിടെ ചെലവാക്കാം''! ആത്മവിശ്വാസത്തിന്റെ സ്വരം. ബീന ബാബുരാജ്- മലപ്പുറം മങ്കടബ്ലോക്കിലെ രാമപുരം സ്വദേശിനി, ഊർജ്ജസ്വലയായ യുവ ക്ഷീര കർഷക! ഭർത്താവ് ബാബുരാജിനും അച്ഛൻ രാമനും അമ്മ രുഗ്മിണിയ്ക്കുമ�ൊപ്പം പത്ത് പശുക്കളുളള ഡയറി ഫാം അക്ഷീണ പരിശ്രമത്തിലൂടെ തികഞ്ഞ ആത്മ വിശ്വാസത്തോടെ ലാഭകരമായി മുന്നോട്ട് ക�ൊണ്ടുപ�ോകുന്നു. ബീനയുടെ അച്ഛനും ക്ഷീരകർഷകനാണ്. അച്ഛൻ സമ്മാനിച്ച അരുമപ്പശു ബീനയുടെ ത�ൊഴുത്തിലെ ഐശ്വര്യമാണ്. ഇരു കൈകളിലും പാൽ നിറച്ച അതേ ബാല്യം തന്നെയാണ് ബീനയ്ക്ക് യുവത്വത്തിലും. ഇന്ന് ബീനയുടെ ത�ൊഴുത്തിൽ കറവയുളള അഞ്ചു പശുക്കളും ചെനയുളള മൂന്നു പശുക്കളും കുത്തി വയ്ക്കാറായ രണ്ടു കിടാരികളുമുണ്ട്. മൂന്നു സുന്ദരി കിടാരികൾ വേറെയും. യൂറിയ കലർത്തിയ കാലിത്തീറ്റകള�ോട് ബീനയ്ക്ക് പ്രിയമില്ല. തന്റെ അരുമകൾക്ക് നൽകാൻ, ഉഴുന്നു ത�ൊലി, ചെറുപയർത�ൊലി, സ�ോയ തവിട്, ച�ോളപ്പൊടി, ഗ�ോതമ്പ് തവിട് തുടങ്ങിയവ പ�ൊളളാച്ചിയിൽ നിന്ന് വരുത്തുന്നു. ഓര�ോന്നും ഓര�ോ പശുവും നൽകുന്ന പാലിന്റെ ത�ോതനുസരിച്ച് പ്രത്യേക അളവിൽ കൂട്ടിച്ചേർത്ത് നൽകുന്നു. രാവിലെ 14 ലിറ്ററും ഉച്ചയ്ക്ക് 8 ലിറ്ററും നൽകുന്ന അച്ചുവിനാണ് ഏറ്റവും കൂടുതൽ തീറ്റ! അവൾക്ക് രാവിലെ ഏഴരകില�ോയും ഉച്ചയ്ക്ക് 12

നാലരകില�ോയുമാണ് നൽകുക. ഏറ്റവും കുറച്ച് പാൽ തരുന്നത് ചുവന്ന പശുവാണ്. രാവിലെ 8 ലിറ്ററും ഉച്ചയ്ക്ക് 4 ലിറ്ററും തരും. അവൾക്കും രാവിലെ 4 കില�ോയും വൈകുന്നേരം രണ്ടു കില�ോയും നൽകാറുണ്ട്. പെരിന്തൽമണ്ണയിലെ ഒരു ഏജൻസി രാവിലെ


www.krishijagran.com

ബീനയുടെ അച്ഛനും ക്ഷീരകർഷകനാണ്. അച്ഛൻ സമ്മാനിച്ച അരുമപ്പശു ബീനയുടെ ത�ൊഴുത്തിലെ ഐശ്വര്യമാണ്. ഇരു കൈകളിലും പാൽ നിറച്ച അതേ ബാല്യം തന്നെയാണ് ബീനയ്ക്ക് യുവത്വത്തിലും.

40 ലിറ്റർ പാൽ വീട്ടിൽ വന്നെടുക്കും. ബാക്കി വരുന്നത് കുപ്പികളിലാക്കി പ്രാദേശിക വിൽപനയ്ക്ക് ഉച്ചയ്ക്കുളള പാലിൽ പത്ത് ലിറ്റർ പുഴക്കാട്ടിരി ക്ഷീരസംഘത്തിനാണ്. ബാക്കിയുളളത് ഉൽപന്ന നിർമ്മാണത്തിനും വീട്ടാവശ്യത്തിനും. മികച്ച പാലായതിനാൽ സംഘത്തിൽ നിന്ന് മ�ോശമല്ലാത്ത വിലയും കിട്ടുന്നു. ആർ.കെ ഡയറീ ഫാമിനു പുറമെ നല്ല ഒരു കുടുംബശ്രീ പ്രവർത്തക കൂടിയാണ് ബീന. ബീനയുൾപ്പെടുന്ന 'ലക്ഷ്മി ജെ.എൽ.ജി ഗ്രൂപ്പ് ഒരു ക്ഷീര�ോൽപ്പന്ന നിർമ്മാണ യൂണിറ്റും നടത്തുന്നു. ക�ോഴിക്കോട് ക്ഷീര പരിപാലന കേന്ദ്രത്തിൽ ഉൽപന്ന നിർമ്മാണത്തിൽ ഫരിശീലനവും നേടിയിരുന്നു ബീന. മലപ്പുറം ജില്ലാ ക്ഷീര�ോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്റ്റാളിലൂടെ പായസവില്പനയായിട്ടായിരുന്നു അരങ്ങേറ്റം. 'തുടക്കം പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും ഇവിടെയും ബീന പിന്മാറിയില്ല. മിൽക്ക് ച�ോക്ലേറ്റ്, പാൽ ഹൽവ, പനീർ, പനീർ വിഭവങ്ങളുമായി ലക്ഷ്മി ജെ. എൽ. ജി വിപണിയിൽ മാറ്റുരയ്ക്കുന്നു. ഒന്നര ഏക്കർ സ്ഥലത്തെ

പുൽകൃഷിക്ക് സ്ലറിയായും പറമ്പിലെ മറ്റു വിളകൾക്കും പച്ചക്കറികൾക്കും വളമായും ഉപയ�ോഗിച്ചതിനു ശേഷം മിച്ചമുളള ചാണകം ഉണക്കിപ്പൊടിച്ച് ബാഗുകളിലാക്കി കുടുംബശ്രീയിലൂടെ വിൽക്കുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ബാബു രാജ് ആ ജ�ോലി വേണ്ടെന്നുവച്ചു. നൂറു ശതമാനം പ്രോത്സാഹനവുമായി ഭാര്യയ്‌ക്കൊപ്പം ചേർന്നു. മരുമകളുടെ ഊർജ്ജത്തിൽ നിന്നും പ്രസരിപ്പാർജ്ജിച്ച് അച്ഛൻ രാമനും അമ്മ രുഗ്മിണിയും ഒപ്പമുണ്ട്. തിരിഞ്ഞു ന�ോക്കുമ്പോൾ ബീന നന്ദി പറയുന്നുണ്ട്, മിനി ഡയറി യൂണിറ്റിന് സഹായം തന്ന ക്ഷീരവികസന വകുപ്പിന�ോട് ഡെമ�ോൺസ്‌ട്രേഷൻ പ്ലോട്ടിനും മിക്‌സഡ് ഫാമിങിനും സഹായം തന്ന ആത്മയ�ോട്, പുൽകൃഷി ത�ോട്ടത്തിന് സഹായിച്ച കെ.എൽ.ഡി ബ�ോർഡിന�ോട്, സാങ്കേതിക സഹായങ്ങള�ോടെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥര�ോട്. ബീന ഇനിയും ഉയരങ്ങളിലെത്താനാഗ്രഹിക്കുന്നു. ഇതിന് പ്രോത്സാഹനങ്ങളേറെ വേണം. പെരിന്തൽമണ്ണ ഡയറിഫാം ഇൻസ്ട്രക്ടർ ആണ് ലേഖിക ഫ�ോൺ നമ്പർ : 9895245576

13


വനിത

www.krishijagran.com

2

ഷിൻഡ്യ. എൽ.കെ

14

ക്ഷീരവീഥിയിലെ വനിതാരത്ന ‌ ം

ർബുദം എന്ന മഹാവിപത്തിനു മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോൾ ച�ോദ്യചിഹ്നമായി ശേഷിച്ച ജീവിതത്തിന് നിശ്ചയ ദാർഡ്യവും കഠിനാദ്ധ്വാനവും വഴി ഉത്തരം കണ്ടെത്തിയ ഒരു വനിതയാണ് ചേർത്തല വെട്ടക്കൽ സ്വദേശിനി അംബികാഭായി പശുക്കളെ പ�ോറ്റി മക്കളെ വളർത്തി വലുതാക്കിയ ധീരയായ ഒരമ്മ.

വിട്ടുനൽകാതിരിക്കാൻ പരമാവധി ശ്രമിച്ച അംബികയ്ക്ക് ബാക്കി പത്രം രണ്ടു പശുക്കളും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും പണയത്തിലായ വീടും കുറെ കടങ്ങളും. ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ജീവിതം മുന്നോട്ടു ക�ൊണ്ടുപ�ോകുവാൻ അംബിക തെരഞ്ഞെടുത്ത വഴി വിവാഹം കഴിച്ചു വന്ന കാലം മുതലുള്ള പശുപരിപാലനവും.

വിപ്ലവത്തിന്റെ നാടായ വയലാറിലെ മുഴുവൻ സമയ പാർട്ടി പ്രവർത്തകനായിരുന്ന ഭർത്താവ് ഊടംപറമ്പിൽ ചന്ദ്രശേഖരനെ മരണത്തിനു

ദൈനംദിന ചെലവും വായ്പാ തിരിച്ചടവും കുട്ടികളുടെ പഠന ചെലവുമായി രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ബുദ്ധിമുട്ടു നേരിട്ടപ്പോൾ മറ്റുള്ളവരെ ഞെട്ടിച്ചുക�ൊണ്ട് പശുക്കളുടെ


www.krishijagran.com

വീട്ടാവശ്യത്തിന�ൊഴികെ ബാക്കി പാൽ മുഴുവൻ ത�ൊട്ടടുത്ത പുതിയകാവ് സംഘത്തിൽ നൽകി ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന വനിത എന്ന ബഹുമതി തുടർച്ചയായി അംബികയെ തേടി എത്തുന്നു.

എണ്ണം കൂട്ടി. പശുക്കളെ വാങ്ങാൻ ബുദ്ധിമുട്ടായപ്പോൾ പശുക്കച്ചവടം ചെയ്യുന്ന ചെറുക്കപ്പൻ എന്നയാളിനെ സമീപിച്ച് തന്റെ ദൈന്യത അറിയിച്ചു. സന്തോഷത്തോടെ എത്ര പശുക്കളെ വേണമെങ്കിലും തരാം പണം കൃത്യമായ തവണകളായി തന്നാൽ മതി എന്ന് പറഞ്ഞ് സഹായിച്ചത് നന്ദിയ�ോടെ ഓർക്കുന്നു. ഉല്പാദിപ്പിച്ച പാൽ മുഴുവൻ അടുത്ത ക്ഷീരസംഘത്തിൽ നൽകി കിട്ടിയ വിലയിൽ നിന്നും കൃത്യമായി ചെറു�ക്കാരന്റെ കടം തീർത്തു. കുട്ടികൾ രണ്ടു പേരും സ്‌കൂൾ പഠനത്തിനുശേഷം എൻജിനീയറിംഗ് മേഖല ഉപരിപഠനത്തിന് തെരഞ്ഞെടുത്തപ്പോൾ അംബികാഭായി പതറിയില്ല. ചിട്ടയായ പശുപരിപാലനത്തിലൂടെ കുറെയേറെ കടം വീട്ടാൻ സാധിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. വീണ്ടും പശുക്കളെ വാങ്ങി ഒൻപതെണ്ണമാക്കി. ഇന്നും ഇവയെല്ലാം അംബികയുടെ ത�ൊഴുത്തിലുണ്ട്. കറവയുള്ള പശുവിനെ വാങ്ങി കറവ തീരുമ്പോൾ വിറ്റ് പുതിയ പശുവിനെ വാങ്ങുക- ഇതാണ് അംബിക ചെയ്തത്. ബിസിനസിൽ വികാരങ്ങൾക്ക് സ്ഥാനമില്ല എന്നതാണ് ഈ വനിതയുടെ തത്വം. നല്ല കറവയുള്ള പശുക്കളെ പ്രത്യേക ശ്രദ്ധയുള്ള തീറ്റ ക്രമത്തിലൂടെ പരിപാലിച്ച് പരമാവധി മുതലാക്കുക എന്ന രീതി ഇന്നും പിന്തുടരുന്നു. അതിനാൽ എന്നും ലാഭത്തിന്റെ അക്കങ്ങളേ അംബികാഭായിയുടെ കണക്ക് പുസ്തകത്തിൽ ഉള്ളൂ. മറ്റുകർഷകരിൽ നിന്ന് വ്യത്യസ്തമായി ത�ൊഴുത്തിൽ അനാവശ്യമായി പണവും മുടക്കുന്നില്ല. വൃത്തിയുള്ള ത�ൊഴുത്തിൽ

ആധുനിക സൗകര്യങ്ങൾ ഉണ്ടുതാനും. പശുക്കൾക്ക് സദാസമയവും കാറ്റും വെളിച്ചവും ലഭിക്കാൻ ഭിത്തി ഉയരം കുറച്ച് കെട്ടി. പട്ടണക്കാട് ക്ഷീരവികസന ഓഫീസിൽ നിന്നു ലഭിച്ച ധനസഹായം ക�ൊണ്ട് കറവയ�ം വാങ്ങി. പുരയിടത്തിൽ സ്വന്തമായി നട്ടു വളർത്തുന്ന തീറ്റപ്പുല്ലിന�ൊപ്പം അടുത്ത പാടത്തു വളരുന്ന കറുക പുല്ലും തീറ്റയാക്കും. ബയ�ോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് പാചകഗ്യാസ് വീട്ടാവശ്യത്തിന് ഉപയ�ോഗിക്കുന്നു സ്ലറി തീറ്റപ്പുല്ലിനും പച്ചക്കറികൾക്കും വളമായും ഉപയ�ോഗിക്കുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഏറെയും താനേ വിളയിച്ചെടുക്കുന്ന ഈ വീട്ടമ്മ ജൈവ കൃഷിയിലൂടെ കറിവേപ്പ്, കുറ്റിക്കുരുമുളക്, വാഴ തുടങ്ങിയവയും വിളയിക്കുന്നു. വീട്ടിലെത്തുന്നവരെ രുചിയുള്ള മ�ോരുംവെള്ളവും ലസ്സിയും നൽകി സ്വീകരിക്കുകയും ശുദ്ധമായ പച്ചക്കറികൾ നൽകി യാത്ര അയയ്ക്കുകയും ചെയ്യും. എത്രയധികം വിളവു ലഭിച്ചാലും അതു വിൽക്കാതെ മറ്റുള്ളവർക്കു നൽകും. ഇതാണ് അംബികയുടെ പതിവ്. ഡയറി ഫാമിൽ നിന്നുള്ള വരുമാനം ക�ൊണ്ടുമാത്രം കടങ്ങൾ വീട്ടിയ അംബികയ്ക്കും ഇളയ മകന്റെ പഠനത്തിന് എടുത്ത പണം മാത്രമേ ഇനി കടമുളളൂ. മക്കൾ ജ�ോലിക്കാരായെങ്കിലും പശു വളർത്തലിൽ നിന്നും പിൻ തിരിയാൻ തയ്യാറാകാത്ത ഈ വീട്ടമ്മ അവശേഷിക്കുന്ന കടം കൂടി വീട്ടിയേ വിശ്രമിക്കൂ എന്ന തീരുമാനത്തിലാണ്. നിത്യേന ഉള്ള വരവും ചെലവും എഴുതി സൂക്ഷിക്കുന്നതിനാൽ ലാഭ വ്യതിയാനങ്ങൾ പെട്ടെന്നു മനസ്സിലാക്കി തിരുത്തൽ നടപടി സ്വീകരിച്ച് പശുപരിപാലനം ലാഭകരമായി മുന്നോട്ടു ക�ൊണ്ടുപ�ോകുവാൻ ഈ ഗ്രാമീണ വനിതയ്ക്ക് സാധിക്കുന്നു. ത്രിതല പഞ്ചായത്തുകളിൽ നിന്നും ക്ഷീരവികസന വകുപ്പിൽ നിന്നും ലഭിക്കുന്ന സബ്‌സിഡിയും മറ്റു ധനസഹായങ്ങളും ക്ഷീരസംഘത്തിൽ നിന്നു ലഭിക്കുന്ന ബ�ോണസും ഇവരുടെ ലാഭശതമാനം വർദ്ധിപ്പിക്കുന്നു, വീട്ടാവശ്യത്തിന�ൊഴികെ ബാക്കി പാൽ മുഴുവൻ ത�ൊട്ടടുത്ത പുതിയകാവ് സംഘത്തിൽ നൽകി ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന വനിത എന്ന ബഹുമതി തുടർച്ചയായി അംബികയെ തേടി എത്തുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുടെ കഥ പറയുന്നവര�ോടെല്ലാം ''രണ്ടു പശുക്കളെ വാങ്ങി വളർത്തൂ. നിങ്ങൾക്ക് ആരുടെ മുന്നിൽ കൈനീട്ടുകയ�ോ തലകുനിച്ചു നിൽക്കുകയ�ോ വേണ്ടി വരില്ല'' എന്നു പറയുന്ന അംബികാഭായി ക്ഷീരമേഖലയ്ക്ക് പ്രച�ോദനമാകുന്നു. അംബികയുടെ ജീവിതം സ്ത്രീസമൂഹത്തിനാകെ മാതൃകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടത്തിൽ ജീവിത വഴിയിൽ നിരാലംബയായപ്പോൾ സ്വാശ്രയത്വത്തിന്റെ വഴികളിലൂടെ മുന്നേറി വിജയിച്ചതാണ് ഈ വനിതയുടെ നേട്ടവും. പട്ടണക്കാട് ഡയറിഫാം ഇൻസ്ട്രക്ടർ ആണ് ലേഖിക) ഫ�ോൺ നമ്പർ : 9495228845

15


വനിത

www.krishijagran.com

3

ഹിത.എസ് വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ആദ്യമായി വാങ്ങിയ പശുവിനെ അടുത്ത വീട്ടിലെ ത�ൊഴുത്തിൽ കെട്ടിയായിരുന്നു പരിചരണം. സ്വഭാവികമായും ബുദ്ധിമുട്ടുനിറഞ്ഞ ദിവസങ്ങൾ ഇവർക്കുണ്ടായി. വീടിന്റെ ഒരു വശത്തെ മണ്ണുനീക്കി സ്ഥലം നിരപ്പാക്കി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം നല്ല ഒരു ത�ൊഴുത്ത് നിർമ്മിച്ചു രണ്ടു പശുക്കളെകൂടി വാങ്ങിചേർത്തപ്പോഴേക്കും പശുപരിപാലനത്തിന്റെ നല്ല പാഠം പഠിച്ചുകഴിഞ്ഞിരുന്നു.

പശുപരിപാലനം സഫലമായി

രിമിതികൾ അതിജീവിച്ച് വിജയം വരിച്ച ഒരു ക്ഷീരകർഷകയാണ് ക�ോഴിക്കോട് മ�ൊടക്കല്ലൂർ കൂമുള്ളി പാറയിൽ മീത്തൽ വീട്ടിൽ സിനി അശ�ോകൻ. മലഞ്ചെരുവിൽ 13 സെന്റിലെ പുതിയ വീട്ടിൽ താമസിക്കുന്ന സിനിയും ഭർത്താവ് അശ�ോകനും പശുപരിപാലനം തരുന്ന സൗഭാഗ്യങ്ങളിൽ അതീവ സന്തുഷ്ടരും. ഇവര�ോട�ൊപ്പം ഭർതൃമാതാവും വിദ്യാർത്ഥിനികളായ മക്കളും. പതിമൂന്നു പശുക്കളും നാലു കിടാരികളും ആറു പശു�ട്ടികളും ആടും, ക�ോഴിയും ഉൾപ്പെടുന്ന ജീവജാലങ്ങളും ഇവരുടെ സന്തതസഹചാരികളാണ്.

വെളുപ്പിനുളള കറവയും ബസ്സിൽ ക്ലീനറായി ജ�ോലിയും. അതിരാവിലെ മുതലുള്ള അശ�ോകന്റെ ഈ കഷ്ടപ്പാടു കണ്ടാണ് ഒരു വരുമാനമാർഗ്ഗത്തിനായി പശുവിനെ വളർത്തണം എന്ന് സിനി ആഗ്രഹിച്ചത്. എന്നാൽ സാമ്പത്തിക ക്ലേശവും നിരപ്പില്ലാത്ത പുരയിടവും പ്രതിബന്ധമായി നിന്നപ്പോൾ അശ�ോകൻ കറവയ്ക്കായി പ�ോയിരുന്ന ക�ോടശ്ശേരി വീട്ടിലെ അനിൽകുമാർ ഇവർക്ക് സഹായവും പ്രോത്സാഹനവും നൽകി. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ആദ്യമായി വാങ്ങിയ പശുവിനെ അടുത്ത വീട്ടിലെ ത�ൊഴുത്തിൽ കെട്ടിയായിരുന്നു പരിചരണം. സ്വാഭാവികമായും ബുദ്ധിമുട്ടുനിറഞ്ഞ ദിവസങ്ങൾ ഇവർക്കുണ്ടായി. വീടിന്റെ ഒരു വശത്തെ മണ്ണുനീക്കി സ്ഥലം നിരപ്പാക്കി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം നല്ല ഒരു ത�ൊഴുത്ത് നിർമ്മിച്ചു രണ്ടു പശുക്കളെകൂടി വാങ്ങിചേർത്തപ്പോഴേക്കും പശുപരിപാലനത്തിന്റെ നല്ല പാഠം പഠിച്ചുകഴിഞ്ഞിരുന്നു. ക്ഷീരവികസന വകുപ്പിലെ ഡയറിഫാം ഇൻസ്ട്രക്‌ടറായ സജിത, വകുപ്പിന്റെ അഞ്ചു പശുപദ്ധതി ഗുണഭ�ോക്താക്കളെ തേടി നടക്കുമ്പോൾ ഒരു നിയ�ോഗമെന്നപ�ോലെയാണ് സിനിയെ കണ്ടുമുട്ടുന്നത്. സർക്കാർ ക്ഷീരമേഖലയിൽ നൽകുന്ന ധനസഹായങ്ങളെക്കുറിച്ച് സജിതയിൽ നിന്നു മനസ്സിലാക്കി ആ വർഷം പദ്ധതിയിൽ ഭാഗമായി 16

അഞ്ചു പശുക്കളെ തമിഴ്‌നാട്ടിൽ നിന്ന് ക�ൊണ്ടുവന്നു. പശുക്കളുടെ എണ്ണം കൂടിയത�ോടെ അശ�ോകനും പൂർണ്ണസമയ ക്ഷീരകർഷകനായി മാറി, ജീവിതത്തിന് പുതിയ ശ�ോഭ കൈവന്നു. എല്ലാ ക്ഷീരകർഷകരെപ്പോലെയും ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ ഇവരുടെ ദിനവും ആരംഭിക്കും. പശുക്കളെ കുളിപ്പിച്ച് വൃത്തിയാക്കൽ


www.krishijagran.com

ആണ് ആദ്യപണി. പിന്നെ ത�ൊഴുത്തു കഴുകൽ. കറവ ത�ൊഴിലായി സ്വീകരിച്ചിരുന്ന അശ�ോകൻ വീട്ടിലെ കൂലിയില്ലാ കറവ വഴി ലാഭിക്കുന്നത് ആയിരങ്ങൾ. ഉല്പാദിപ്പിക്കുന്ന നൂറ്റി ഇരുപത�ോളം ലിറ്റർ പാലിൽ നൂറുലിറ്ററ�ോളം അയൽക്കാരും മറ്റും പാൽ വീട്ടിൽ നിന്നു തന്നെ വാങ്ങിക്കൊണ്ടുപ�ോകും. ബാക്കി പാൽ സ്ഥിരമായി അടുത്തുള്ള മ�ൊടക്കല്ലൂർ ക്ഷീരസംഘത്തിൽ നൽകുന്നു.

കൃത്യമായ സമയനിഷ്ഠ പശുപരിപാലനത്തിൽ സ്വീകരിക്കുന്നതിനാൽ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താനും ഇവർക്ക് സാധിക്കും. നിത്യവും പശുക്കള�ോട് വിശേഷങ്ങളും കിന്നാരവും പറഞ്ഞ ശേഷമേ വിളക്കണയ്ക്കാറുള്ളൂ. തീറ്റ കൃത്യ സമയത്ത് നൽകുന്നതിനാൽ അയ വെട്ടാനും ശരിയായ ദഹനത്തിനും പശുക്കൾക്ക് സമയം കിട്ടും. പിറ്റേന്ന് അവ ആര�ോഗ്യത്തോടെ പാൽ ചുരത്തുകയും ചെയ്യും.

രാവിലെ 9 മണിയ�ോടെ തീറ്റ എല്ലാം നൽകി പശുക്കളെ വിശ്രമിക്കാൻ വിട്ട് വീട്ടുകാര്യങ്ങളിലേക്ക്: ഉച്ചയ്ക്ക് ഒന്നരയ്ക്ക് അടുത്തഘട്ടം വരെയും പശുക്കൾക്ക് യഥേഷ്ടം വെള്ളം കുടിക്കാൻ സ്വയം നിയ�ിത വെള്ളം സംവിധാനം സജ്ജീകരിച്ചിരിക്കുന്നതിനാൽ വെള്ളം പാഴാക്കുന്നില്ല എന്നു മാത്രമല്ല വേനൽക്കാലത്ത് ജലദൗർലഭ്യവും പ്രശ്‌നമല്ല. ഉച്ചയ്ക്കുളള കറവയും പാൽ വിൽപനയും കഴിഞ്ഞ് വൈകിട്ട് അഞ്ചുമണിയ�ോടെ പശുക്കൾക്ക് തീറ്റ നൽകി വിശ്രമിക്കാൻ വിടും.

പശുപരിപാലനം സ്വന്തമായിട്ടായതിനാൽ സാമാന്യം നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്ന് സിനി . ചാണകം ചാക്കിൽ നിറച്ചും വേനൽക്കാലത്ത് ചാണകം പ�ൊടിച്ചു വിറ്റും വരുമാനം നേടുന്നു. വീട് റ�ോഡരുകിൽ ആയതിനാൽ ആവശ്യക്കാർ അന്വേഷിച്ച് എത്തി മുഴുവൻ ചാണകവും ക�ൊണ്ടു പ�ോകുന്നതിനാൽ പരിസര മലിനീകരണം തീരെ കുറവാണ്. കാളക്കുട്ടികളെയും ആടിനെയും വിറ്റ് അധിക വരുമാനം നേടുന്നു. ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന മൂത്തമകൾ അതുല്യയുടേയും ഗണിതശാസ്ത്രബിരുദത്തിന് പഠിക്കുന്ന ഇളയ മകൾ അനഘയുടെയും വിദ്യാഭ്യാസത്തിനാവശ്യമായ പണമെല്ലാം പശുക്കളാണ് കണ്ടെത്തിയത്. ഒഴിവു സമയം മാതാപിതാക്കളെ സഹായിക്കുന്ന ഇവർക്കും പശുക്കൾ അടുത്ത കൂട്ടുകാരാണ്. സിനിയുടെ അനുജന്റെ മകൻ ആറു വയസ്സുകാരൻ വിവേകാണ് ത�ൊഴുത്തിലെ മറ്റൊരു അദ്ധ്വാനി. കറവയ�ൊഴികെ എന്തു പണിയും ചെയ്യാൻ ഇവൻ തയ്യാർ. മ�ൊടക്കല്ലൂർ സംഘത്തിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന കർഷകയ്ക്കുള്ള അവാർഡ് സ്ഥിരമായി നേടുന്ന സിനി 2011-12 ലെ മിൽമയുടെ ഏറ്റവും മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡും 2014 ലെ ക�ോഴിക്കോട് ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്‌കാരവും നേടി. നല്ല ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞത് പശുപരിപാലനത്തിലൂടെ മാത്രമാണ് എന്ന ഉറപ്പിച്ചു പറയുന്ന സിനി മക്കളുടെ വിവാഹം ഉൾപ്പെടെ പല സ്വപ്നങ്ങളും ഇതിലൂടെ പൂർത്തിയാക്കാമെന്ന ആത്മവിശ്വാസത്തിലാണിന്ന്. കൂടുതൽ പശുക്കളെ വളർത്തുവാന�ൊരുങ്ങുന്ന, പശുപരിപാലനം അഭിമാനത്തോടെ ഉൾക്കൊള്ളുന്ന സിനി ഭാവിയെക്കുറിച്ച് നിറമുളള സ്വപ്നങ്ങൾ നെയ്യുന്നു.

ക�ോഴിക്കോട് പന്തലായനി ക്ഷീരവികസന ഓഫീസറാണ് ലേഖിക ഫ�ോൺ : 9895592344 17


വനിത

www.krishijagran.com

4

മെറി നൈനാൻ

സന്ധ്യയും

കാലിത്തൊഴുത്തിലെ ഉണ്ണിക്കണ്ണന്മാരും

ൺ എയിഡഡ് സ്‌കൂളിലെ വിശ്രമരഹിത ജ�ോലിയും തുച്ഛ വേതനവും ഉപേക്ഷിച്ച് ഡയറി ഫാമിംഗിലേക്ക് തിരിഞ്ഞ സന്ധ്യ ക്ഷീരമേഖലയിൽ പുതിയ വിജയഗാഥ രചിക്കുന്നു.

ക�ൊല്ലം ജില്ലയിലെ പ�ോരുവഴി അമ്പലത്തും ഭാഗം ഈഴാം കാലയിൽ ശ്രീകുമാറിന്റെ ഭാര്യയാണ് സന്ധ്യ. പരമ്പരാഗത കർഷക കുടുംബാംഗമായ

18

ശ്രീകുമാർ ഫ�ോട്ടോസ്റ്റുഡിയ�ോയിലെ തിരക്കിനിടയിലും തനിക്കു പ്രിയപ്പെട്ട കൃഷിയും പശുവളർത്തലും ഉപേക്ഷിച്ചിരുന്നില്ല. 'ക�ൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പ�ോലെ സന്ധ്യയുടെ ആഗ്രഹ പ്രകാരം ഫാമിൽ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രീകുമാറിന് രണ്ടാമത�ൊന്ന് ആല�ോചിക്കേണ്ടി വന്നില്ല. ഇരുപത് കറവ പശുക്കൾ ഉൾപ്പെടെ മുപ്പതിലധികം


www.krishijagran.com

കൃഷിപുരയിടത്തിൽ നിന്ന് ധാരാളം കാലിത്തീറ്റയും ലഭിക്കുന്നതിനാൽ വളരെ കുറച്ചു തുക മാത്രമേ അത്യാവശ്യം കാലിതീറ്റയ്ക്കായി ചെലവുള്ളൂ. മിതമായ അളവിൽ മാത്രം കാലിതീറ്റ നൽകുന്നതിനാലും ത�ൊഴുത്തും പശുക്കളെയും വൃത്തിയായി സൂക്ഷിക്കുന്നതിനാലും പശുക്കൾക്ക് ആര�ോഗ്യ പ്രശ്‌നങ്ങളും കുറവ്

ഉരുക്കൾ ഇന്ന് സന്ധ്യയുടെ ഫാമിൽ ഉണ്ട്. തമിഴ് നാട്ടിൽ നിന്നു വാങ്ങിയവയാണ് അധികവും. അതിരാവിലെ തന്നെ ശ്രീകുമാറിന�ൊപ്പം ത�ൊഴുത്തിലേക്കിറങ്ങുന്ന സന്ധ്യ പശുക്കളെ കുളിപ്പിച്ചു വൃത്തിയാക്കിയശേഷം അടുക്കള ജ�ോലിയുടെ ആദ്യ റൗണ്ടിലേക്ക്. തമിഴ്‌നാട്ടുകാരനായ കണ്ണന്റെ സഹായത്തോടെ ഇരുനൂറ്റി അൻപത�ോളം ലിറ്റർ പാൽ യ�സഹായമില്ലാതെ ഇവിടെ കറന്നെടുക്കും. ക്ഷീര സംഘത്തിലേക്കും ദൂരെയുള്ള വീടുകളിലേക്കുമുള്ള പാലുമായി ശ്രീകുമാർ പ�ോയി കഴിയുമ്പോൾ വീട്ടിലെ പാൽ വിൽപന സന്ധ്യയുടെ ചുമതലയാണ്. മകന്റെ ഫീസ് അടവും വാഹനങ്ങളുടെ ല�ോൺ അടവും കഴിഞ്ഞ് സ്വന്തം സമ്പാദ്യമായ ചിട്ടികൾക്കുള്ള പണം സന്ധ്യ ഇതു വഴിയാണ് നേടുന്നത്. എല്ലാ ദിവസവും തൈരും മ�ോരും ഇവിടെ ലഭ്യമാണ്. ഇവിടുത്തെ ശുദ്ധമായ നറുനെയ്യ് വാങ്ങാനും ആവശ്യക്കാർ ഏറെ. ത�ൊഴുത്തു കഴുകുന്ന വെള്ളവും ചാണകവും ഉപയ�ോഗിച്ച് പ്രവർത്തിപ്പിക്കുന്ന പ്ലാന്റിൽ നിന്നുള്ള ബയ�ോഗ്യാസ് സ്വന്തം അടുക്കളയിലും ത�ൊട്ടടുത്ത ഭർത്തൃസഹ�ോദരന്റെ വീട്ടിലും ഉപയ�ോഗിക്കുന്നതിനാൽ പാചക വാതക ചെലവിൽ നല്ലൊരു തുക ലാഭം. ത�ൊഴുത്തിൽ നിന്നു ലഭിക്കുന്ന ചാണകം ജൈവ കൃഷിയുടെ കാതലാണ്. നെൽകൃഷിയും കാർഷിക വിഭവങ്ങളും നല്ല രീതിയിൽ കൃഷി ചെയ്യുന്നു. ഒരു തടത്തിൽ രണ്ട് എത്ത വാഴ നടുന്ന രീതിയാണിവിടെ.

വാഴ തടങ്ങളിൽക്കിടയിൽ കാച്ചിലും, ചേമ്പും, ചേനയുടെ ഇടയിൽ ഇഞ്ചിയും നിറഞ്ഞു വളരുന്ന ഇവരുടെ കൃഷി ഭൂമി സദാ സസ്യലദാതി സമൃദ്ധമാണ്. കൂടാതെ വിവിധ ഇനം മരച്ചീനിയും സുലഭം. നെൽകൃഷിയിൽ നിന്ന് വൈക്കോലും തവിടും കൃഷിപുരയിടത്തിൽ നിന്ന് ധാരാളം കാലിത്തീറ്റയും ലഭിക്കുന്നതിനാൽ വളരെ കുറച്ചു തുക മാത്രമേ അത്യാവശ്യം കാലിതീറ്റയ്ക്കായി ചെലവുള്ളൂ. മിതമായ അളവിൽ മാത്രം കാലിതീറ്റ നൽകുന്നതിനാലും ത�ൊഴുത്തും പശുക്കളെയും വൃത്തിയായി സൂക്ഷിക്കുന്നതിനാലും പശുക്കൾക്ക് ആര�ോഗ്യ പ്രശ്‌നങ്ങളും കുറവ്. പശുക്കളെ ഇൻഷ്വർ ചെയ്യുന്നതിന�ൊപ്പം യഥാസമയം തന്നെ പ്രതിര�ോധ കുത്തിവയ്പ്പുമുണ്ട്. മദിലക്ഷണം കാണിക്കുന്ന ഉരുക്കളെ കൃത്യ സമയത്തു കുത്തി വയ്പ്പിക്കുകയും ഗർഭിണി പശുക്കൾക്കും കിടാരികൾക്കും ആവശ്യമായ പരിചരണം ശ്രദ്ധയ�ോടെയും നൽകുന്നു. അവശ്യഘട്ടങ്ങളിൽ കർഷകർക്കു പ്രിയങ്കരനായ ഡ�ോ. ബൈജു ഷായുടെ സേവനവും ഇവിടെയുണ്ട്. ത�ൊഴുത്തിലുണ്ടാകുന്ന പശുക്കിടാങ്ങൾക്ക് നല്ല പരിചരണം നൽകി പശുക്കളാക്കി മാറ്റുവാൻ സന്ധ്യ പ്രത്യേകം ശ്രദ്ധിക്കുന്നു. ആര�ോഗ്യം കുറയുന്നവയെയും കാളക്കിടാങ്ങളെയും ഉല്പാദനം കുറഞ്ഞവയെയും വിറ്റ് പുതിയ പശുക്കളെ വാങ്ങുന്നതിനാൽ ഫാമിൽ ഏതു സമയത്തും പാലുല്പാദനം ഒരേ ലെവലിൽ ആണ്. പിതാമഹന്മാരിൽ നിന്നു ലഭിച്ച നാടൻ ചികിത്സാ അറിവുകൾ പ്രയ�ോഗിക്കുന്നതിലൂടെ ചികിത്സാ ചെലവു കുറയ്ക്കാൻ ശ്രീകുമാർ രംഗത്തുണ്ട്. ദഹനക്കേടിന് ഇഞ്ചി, വെളുത്തുള്ളി, പാൽക്കായം എന്നിവയുടെ മിശ്രിതം നൽകുമ്പോൾ വയർ പെരുക്കത്തിന് യൂക്കാലി തൈലം നൽകും. പ്രസവിച്ചശേഷം മറുപിള്ള പൂർണ്ണമായി പ�ോകാൻ കരിപ്പ്കട്ടി (ചക്കര) തിളപ്പിച്ചാറിച്ചു ക�ൊടുക്കും. നാടൻ പ്രയ�ോഗങ്ങൾ മറ്റുള്ളവരുമായും ഇവർ പങ്കുവയ്ക്കുന്നുമുണ്ട്. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം പശുക്കളുമായി ചങ്ങാത്തം സ്ഥാപിച്ച പന്ത്രണ്ടാം ക്ലാസുകാരൻ മകൻ ആദർശ് ഇന്ന് കറവ ഉൾപ്പെടെ എല്ലാ ജ�ോലികളിലും അഗ്രഗണ്യൻ. ശ്രീകുമാറിന്റെ സഹ�ോദരമക്കളായ ഗ്രീഷ്മ, ഗൗതം, അടുത്ത ബന്ധുവിന്റെ മക്കളായ ജതിൻരാജ്, ജഗൻരാജ് എന്നിവരും ചേരുമ്പോൾ സന്ധ്യയുടെ ഹെൽപ്പ് ലിസ്റ്റ് പൂർണ്ണമാകുന്നു. അഞ്ചുവയസ്സുകാരൻ മുതൽ പതിനേഴ് വയസ്സ് വരെയുള്ള ഈ ഐവർസംഘത്തിന്റെ സേവനം ത�ൊഴുത്തിലെ കൗതുകകരമായ കാഴ്ചയാണ്. പുതുതലമുറകൃഷിയിലേക്ക് ഇറങ്ങുന്നില്ല എന്ന് വിലപിക്കുന്നവർക്ക് സന്ധ്യയുടെ ത�ൊഴുത്തും ഇവിടുത്തെ വാടയും കുട്ടികളുടെ സാന്നിദ്ധ്യവും അഭിപ്രായം മാറ്റാൻ പര്യാപ്തമാണ്. സ്വന്തം മകൻ ഉൾപ്പെടെയുളള അഞ്ചു കുട്ടികളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സാധിച്ചു എന്നതിൽ സന്ധ്യയ�ോട�ൊപ്പം നമുക്കും സന്തോഷിക്കാം.

മാവേലിക്കര ബിഷപ്പ്മൂർ എച്ച്.എസ്.എസ്. അദ്ധ്യാപികയാണ് ലേഖിക 19


വനിത

www.krishijagran.com

5

പി. സിനിമ�ോൾ

ലൈസാമ്മ തീർത്ത പാലാഴി

ദ്ധ്വാനിക്കാൻ മനസ്സും അൽപം സമയവും കണ്ടെത്തിയാൽ ക്ഷീരമേഖല ആനന്ദകരവും ലാഭകരവും ആയാസരഹിതവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു പേരാവൂർ സ്വദേശിനി ലൈസാമ്മ ആന്റണി. മലയ�ോരഗ്രാമമായ എടത്തൊട്ടിയിലെ കൈപ്പതാനിക്കൽ വീട്ടിൽ ചെല്ലുന്നവരെ നറു പുഞ്ചിരിയ�ോടെ സ്വീകരിക്കുന്നു. ഈ അദ്ധ്വാന ശീലയും പ�ൊതു പ്രവർത്തകയും അവരുടെ അരുമകളായ പൂവാലിപ്പശുക്കളും ഉണ്ടാകും.

പ്രശസ്ത നാടക നടൻ കണ്ണൻ ആന്റണിയുടെ ഭാര്യ എന്ന വിശേഷണത്തോട�ൊപ്പം എടത്തൊ�ി ക്ഷീരസംഘത്തിന്റെ വനിതാ പ്രസിഡന്റ് എന്ന പദവിയും ലൈസാമ്മയ്ക്ക് ഉണ്ട്. അഭിനയത്തിരക്കിൽ ഭർത്താവ് കേരളമ�ൊട്ടാകെ സഞ്ചരിക്കുമ്പോൾ ടെലിവിഷനു മുന്നിൽ ചടഞ്ഞിരിക്കാതെ പശുവളർത്തലിലേക്ക് തിരിഞ്ഞ ഇവർക്ക് താൻ തെരെഞ്ഞെടുത്ത മേഖല കൃത്യമായിരുന്നു എന്ന ആത്മ സംതൃപ്തി ഉണ്ട്. മക്കൾക്ക് നല്ല പാൽ നൽകണം. ഒരു വരുമാന മാർഗ്ഗവുമാകണം. പശു വളർത്താൻ തുടങ്ങിയപ്പോൾ ഇങ്ങനെയേ കരുതിയുളളൂ. ഇന്ന് എട്ട് കറവപ്പശുക്കളും കിടാരികളും പശുക്കുട്ടികളും ഉൾപ്പെടെ പതിനഞ്ചോളം ഉരുക്കളുളള ഒരു ഫാമിന്റെ ഉടമയാണിവർ. പൂവാലിപ്പശുക്കളുടെ കൂട്ടുകാരിയായത�ോടെ ക്ഷീരമേഖലയിലെ പുത്തൻ പ്രവണതകൾ പഠിക്കാനായി ലൈസാമ്മയുടെ ശ്രമം. ക്ഷീരവികസന വകുപ്പിന്റെ ക�ോഴിക്കോട്ടെ പരിശീലന കേന്ദ്രത്തിൽ നിന്നും പശു പരിപാലനത്തിൽ പരിശീലനം നേടി. വകുപ്പു സംഘടിപ്പിച്ച പരിപാടികളിലും ചർച്ചാ ക്ലാസ്സുകളിലും സജീവമായി പങ്കെടുത്ത് തന്റേതായ ഒരു കാഴ്ചപ്പാട് പശുപരിപാലനത്തിൽ ഉണ്ടാക്കി ആദ്യം പശുഗ്രാമം പദ്ധതിയിലൂടെ രണ്ടു പശുക്കളെ സർക്കാർ ധനസഹായത്തോടെ വാങ്ങി. ശാസ്ത്രീയമായ കന്നുകാലി വളർത്തൽ മനസ്സിലാക്കി സ്വന്തമായി ചില ടെക്‌നിക്കുകളും പ്രയ�ോഗിച്ചാൽ നഷ്ടം എന്ന പദം ക്ഷീരമേഖലയിൽ ഉണ്ടാകില്ല എന്ന് ലൈസാമ്മ പറയുന്നു. 20


www.krishijagran.com

കറവ പശുക്കളെ പുറമെ നിന്നു വാങ്ങാൻ സ്വന്തം ത�ൊഴുത്തിലുണ്ടാകുന്ന പശുക്കിടാക്കളെ പരമാവധി ശ്രദ്ധയ�ോടെ പരിപാലിച്ച് പാലാഴികളാക്കുന്നു എന്ന പ്രത്യേകതയും ലൈസാമ്മയ്ക്കുണ്ട്. വർഷം ത�ോറുമുണ്ടാകുന്ന രണ്ടും മൂന്നും പശുക്കിടാങ്ങളെ പരമാവധി ശ്രദ്ധയ�ോടെ പരിപാലിച്ച് പാലാഴികളാക്കുന്നു എന്ന പ്രത്യേകതയും ലൈസാമ്മയ്ക്കുണ്ട് ശാസ്ത്രീയമായി കാലിത്തൊഴുത്ത് നിർമ്മിച്ച് അതിൽ ഓട്ടോമാറ്റിക് കുടിവെളള സജ്ജീകരണം, വാട്ടർ മിസ്റ്റ്, റബ്ബർ മാറ്റ്, ഫാൻ, കറവയ�ം തുടങ്ങിയ ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചു. പരമ്പരാഗത തീറ്റ വസ്തുക്കൾ കന്നുകാലികൾക്ക് പരമാവധി നൽകാനായി. വാഴ, ചക്ക, ഈർക്കിൽ കളഞ്ഞ ഓല, പപ്പായ, പൈനാപ്പിൾ ഇല, പച്ചക്കറി വേസ്റ്റ് എന്നിവ ഉൾപ്പെടുത്തി തീറ്റച്ചെലവ് കുറച്ച് സ്വന്തം പ�ോക്കറ്റ് സുരക്ഷിതമാക്കുന്നു. ഇതിനാൽ ആര�ോഗ്യപ്രശ്‌നങ്ങൾ പശുക്കൾക്ക് നാളിതുവരെ ഉണ്ടായിട്ടില്ല എന്ന് ലൈസാമ്മ ചൂണ്ടിക്കാട്ടുന്നു. സുന്ദരി പശുക്കൾക്ക് സുഖകരമായ സാഹചര്യങ്ങൾ

ഒരുക്കി അവയുടെ ആര�ോഗ്യവും ഉൽപാദനപ്രത്യുൽപാദനശക്തിയും സംരക്ഷിക്കാൻ എന്നും രാവിലെ തന്നെ ത�ൊഴുത്തു വൃത്തിയാക്കി ചാണകവും മൂത്രവും ബയ�ോഗ്യാസ് പ്ലാന്റിലും തീറ്റപ്പുൽ ത�ോട്ടത്തിലും എത്തിക്കും. സ്വന്തമായ ഒരേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത ഒരേക്കറിലുമായി നിറഞ്ഞുനിൽക്കുന്ന തീറ്റപ്പുൽ ത്തോട്ടം ആരെയും ആകർഷിക്കും. അരിഞ്ഞു നൽകുന്ന പച്ചപ്പുല്ല് രുചിയ�ോടെ തിന്നുന്നതിലൂടെ മികച്ച ആര�ോഗ്യവും മെച്ചപ്പെട്ട ഉൽപാദനവും ഓര�ോ പശുവും നൽകുന്നു. കറവ പശുക്കളെ പുറമെ നിന്നു വാങ്ങാൻ സ്വന്തം ത�ൊഴുത്തിലുണ്ടാകുന്ന പശുക്കിടാക്കളെ പരമാവധി ശ്രദ്ധയ�ോടെ പരിപാലിച്ച് പാലാഴികളാക്കുന്നു എന്ന പ്രത്യേകതയും ലൈസാമ്മയ്ക്കുണ്ട്. വർഷം ത�ോറുമുണ്ടാകുന്ന രണ്ടും മൂന്നും പശുക്കുട്ടികളെ തനിക്കു കിട്ടുന്ന ബ�ോണസ്സായി സന്തോഷത്തോടെ വരവു വയ്ക്കും. അവയ്ക്കാവശ്യമായ പാൽ നൽകുന്നത് നഷ്ടമെന്നു ചിന്തിക്കാതെ ഭാവിയിലേക്കുളള പാൽക്കുടങ്ങളായി പരിപാലിക്കുന്നു. സ്വന്തം വീട്ടാവശ്യത്തിനായി എടുക്കുന്നത�ൊഴികെ ബാക്കി ഗുണനിലവാരമുളള നൂറു ലിറ്ററ�ോളം പാൽ എടത്തൊ�ി ക്ഷീരസംഘത്തിൽ നൽകി പ്രസിഡന്റ് എന്ന നിലയിൽ മാതൃകാപരമായ കടമ നിർവ്വഹിക്കുന്നു. സംഘത്തിന് പാൽ നൽകുന്നതാണ് കൂടുതൽ ലാഭകരമെന്ന് ആനുകൂല്യങ്ങൾ എണ്ണി പറഞ്ഞ് കർഷകരെ ബ�ോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. ഉരുക്കളുടെ ആര�ോഗ്യ സംരക്ഷണത്തിന് തന്റേതായ കാഴ്ച്ചപ്പാട് ലൈസാമ്മയ്ക്കുണ്ട്. നാട്ടറിവുകളും പച്ചമരുന്നുകളും ചികിത്സയ്ക്കായി പ്രയ�ോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട ആര�ോഗ്യം ഉറപ്പാക്കുന്നു. ത�ൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കും. അണുനാശിനികൾ മിതമായി പ്രയ�ോഗിക്കുന്നു. നിശ്ചിത ഇടവേളകളിൽ അകിടുവീക്കം പരിശ�ോധിക്കും കൃത്യമായി വിരമരുന്നു നൽകും. കൃത്യമായി വരവു ചിലവു കണക്കുകൾ എഴുതി സൂക്ഷിച്ചും ഓര�ോ പശുവിന്റെയും വിവരം രേഖപ്പെടുത്തിയും നഷ്ടം വരാനുളള സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് ഒഴിവാക്കുകയാണ് പതിവ്. തിരക്കേറിയ പശുപരിപാലനത്തിനിടയിലും പ�ൊതു പ്രവർത്തനത്തിനും ഈ മലയ�ോര കർഷക സമയം കണ്ടെത്തുന്നു. മികച്ച സംഘാടക കൂടിയായ ലൈസാമ്മയുടെ വീട്ടിൽ ക്ഷീരവികസന വകുപ്പിന്റെയും സംയുക്ത സംരംഭമായി ആരംഭിച്ച 'ആത്മ ഫാം' സ്‌കൂൾ ധാരാളം പേർ സന്ദർശിക്കുന്നുണ്ട്. കൃഷിയിലാകൃഷ്ടരായി എത്തുന്നവര�ോട് വളരെ അഭിമാനത്തോടെയാണ് സ്വന്തം അനുഭവങ്ങളും ലാഭത്തിലേക്കുളള ചുവടുവയ്പുകളും ഇവർ പങ്കു വയ്ക്കുന്നത്. ഭർത്താവ് ആന്റണിയും മക്കളായ ആൻമേരിയും ത�ോമസും സജീവസാന്നിദ്ധ്യവും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ട്. പേരാവൂർ ക്ഷീരവികസന ഓഫീസറാണ് ലേഖിക, ഫ�ോൺ: 9497716136 21


വൃക്ഷസുഗന്ധി

www.krishijagran.com

പുളിങ്കുരു ത�ോടിൽ നിന്നെടുക്കുന്ന 'ടാനിൻ' എന്ന രാസവസ്തു വസ്ത്രത്തിൽ തവിട്ടുനിറം ക�ൊടുക്കാൻ ഉപയ�ോഗിച്ചുവരുന്നു. മാത്രമല്ല, ഇത് കത്തിച്ചു കിട്ടുന്ന 'കരി' ശുദ്ധീകരണത്തിനും ഉപയ�ോഗിക്കുന്നു. നല്ല ബലമുളള പുളിയുടെ തടി കാർഷിക ഉപകരണ നിർമ്മാണത്തിൽ വ്യാപകമായി ഉപയ�ോഗിക്കുന്നു. ഏറെ ചൂട് തരുന്ന പുളിവിറകിനും ആവശ്യക്കാർ ഉണ്ട്.

ഡ�ോ. ജലജ എസ് മേന�ോൻ അസി. പ്രൊഫസർ, കേരള കാർഷിക സർവകലാശാല ഫ�ോൺ 9446141724

പുളിമരം ഒരു വരം മ

ലയാളക്കരയ്ക്ക് സുപരിചിതമായ വാളൻ പുളി എന്ന ഔഷധസുഗന്ധി ആരും താല�ോലിച്ച് വളർത്താറ് പതിവില്ലെങ്കിലും തലയുയർത്തി പടർന്നു പന്തലിച്ചു വളരുന്ന പുളിമരങ്ങൾ മന�ോഹരമായ വഴിയ�ോരക്കാഴ്ചയാണ്. നാട്ടിൻപുറങ്ങളിലെ വളപ്പിലും വേലിയിലും പ�ൊതു ഇടങ്ങളിലും പാതയ�ോരങ്ങളിലും എല്ലാം പുളി ഒരു അടയാളവൃക്ഷമായിരുന്നു. ''പുളിച്ചുവട്, പുളിമൂട്, പുളിങ്കൂട്ടം'' എന്നീ സ്ഥലപ്പേരുകള�ോ ബസ്സ് കാത്തിരുപ്പുകേ�ങ്ങള�ോ ഇല്ലാത്ത നാടുകൾ വിരളം. പല സൗഹൃദകൂട്ടായ്മകളുടെയും വേദിയായിരുന്നു 'പുളിച്ചുവട് '. ഇന്ന് പുളിച്ചുവടുകളേറെയും ബഹുനിലമന്ദിരങ്ങളായി മാറിയിരിക്കുന്നു. പുളിയും പുളിങ്കുരുവും വിറ്റ് ജീവിതവൃത്തി കഴിച്ചിരുന്ന വീട്ടമ്മമാരും ഏറെ.

22

ഇന്ന് കാർഷിക സാമൂഹ്യവനവൽക്കരണത്തിൽ പുളിയുടെ പങ്ക് ശ്രദ്ധേയമാണ്. ആഴ്ന്നിറങ്ങുന്ന വേരുകൾ ഉളളതിനാൽ പുളി ഒരിക്കലും കടപുഴകി വീഴാറില്ല. കാറ്റിനെയും വരൾച്ചയെയും ഒരുപ�ോലെ പ്രതിര�ോധിക്കും. കായ വീണ�ോ കമ്പ് വീണ�ോ അപകടങ്ങൾ ഉണ്ടാകാറില്ല. മരത്തണലിൽ ചവറ് അടിഞ്ഞു കൂടാറില്ല. അതുക�ൊണ്ട് തന്നെ പാതയ�ോരങ്ങളിൽ പുളി ഒരു നിത്യസാന്നിദ്ധ്യമാണ്. ഇന്ത്യയുടെ തിരക്കേറിയ തലസ്ഥാന നഗരിയായ ദില്ലിയുടെ പാതയ�ോരങ്ങൾ അലങ്കരിക്കുന്നതിലും പുളിമരങ്ങൾ പിന്നിലല്ല. ഏതാണ്ട് അറുപത�ോളം രാജ്യങ്ങളിലേക്ക് ഇന്ത്യ പുളി കയറ്റുമതി ചെയ്യുന്നുണ്ട്. മ�ൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിൽ


www.krishijagran.com

പുളിയുൽപന്നങ്ങൾക്കും ഒരു പങ്കുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുളിയുൽപാദിപ്പിക്കുന്നത് കർണ്ണാടകത്തിലാണ്. മ�ൊത്തം ദേശീയ ഉൽപാദനത്തിന്റെ പതിനെട്ടു ശതമാനം കേരളത്തിൽ നിന്നുമാണ്. കേരളത്തിലെ ഉൽപാദനത്തിന്റെ പകുതിയാകട്ടെ പാലക്കാട് നിന്നും.

വ്യവസായ ഉപയ�ോഗങ്ങൾ ഭക്ഷ്യ-ഔഷധ-വസ്ത്ര-വ്യവസായ ശൃംഖലയിൽ പുളിയും പുളിങ്കുരുവും ധാരാളം ഉപയ�ോഗിച്ചുവരുന്നു.

കാണുന്നത്. അതാവണം സ്ഥലപരിമിതിക�ൊണ്ട് പ�ൊറുതിമുട്ടുന്ന നമ്മുടെ വീട്ടുപറമ്പുകളിൽ നിന്ന് നിറവിളവുമായി നിന്ന നല്ലപുളി മരങ്ങളധികവും അപ്രത്യക്ഷമാകാൻ കാരണം. പുളിയുടെ തളിരിലയും പൂവും പല കറിക്കൂട്ടുകളിലും അച്ചാറുകളിലും ധാരാളം ധാരാളം ഉപയ�ോഗിച്ചുവരുന്നു. ഇന്ന് കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ പ്രചാരത്തിലുളള ഒരിനം 'ചുവന്ന പുളി' ഭക്ഷ്യ വസ്ത്ര വ്യാപാര രംഗത്ത് നിറം ക�ൊടുക്കുന്നതിനുളള വർണകമായി ഏറെ അനുയ�ോജ്യമാണ്. ഇതിന്റെ ഇളം പുളിയ്ക്ക് കടും ചുവപ്പുനിറമാണ്.

ആയുർവേദത്തിലും ഔഷധവ്യവസായത്തിലും

പുളിയുടെ ഇലയും, ഇലകളഞ്ഞ ഞരമ്പും ആയുർവേദത്തിലും വ്യാപകമായി ഉപയ�ോഗിക്കുന്നു. പുളിയില പ്രധാനമായും ക�ൊട്ടൻ ചുക്കാദി ചൂർണ്ണത്തിലാണ് ഉപയ�ോഗിക്കുന്നതെങ്കിൽ പുളിഞരമ്പിന്റെ ഉപയ�ോഗം രാസ്‌നാദി ചൂർണ്ണത്തിലാണ്. പുളിങ്കുരുവിനാണ് ഏറെ വിപണനസാധ്യത. പണ്ടുകാലത്ത് കാലിത്തീറ്റയായും റബ്ബർ പാൽ ഉറയ്ക്കുന്നതിനും മാത്രം ഉപയ�ോഗിച്ചിരുന്ന പുളിങ്കുരു ഇന്ന് നിരവധി വ്യവസായങ്ങളിൽ അസംസ്‌കൃത പദാർത്ഥമാണ്. ചണ, പരുത്തി നൂലുകൾക്ക് കട്ടികൂട്ടാൻ പുളിങ്കുരുവിൽ നിന്നുളള 'ജെല്ലോസ് ' എന്ന അന്നജം വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിലവിലുണ്ട്. 17-20%, പ്രോട്ടീൻ അടങ്ങിയ പുളിങ്കുരു ഏറെ പ�ോഷകഗുണങ്ങളുളളതാണ്. ഇതിലെ പെക്ടിൻ ബേക്കറി പലഹാരങ്ങളിലും, ജാം, ജെല്ലി തുടങ്ങിയ ഉൽപന്നങ്ങളിലും ഉപയ�ോഗിക്കുന്നു. പുളിങ്കുരു പെക്ടിൻ ഔഷധവ്യവസായരംഗത്ത് ഒരു പുത്തൻ പ്രവർത്തന സിദ്ധാന്തത്തിനു തന്നെ വഴിയ�ൊരുക്കിയിരിക്കുന്നു.

ത�ോടും കുരുവും കളഞ്ഞ് ഉണക്കിയെടുത്ത പുളിയാണ് വിപണിയിൽ ഏറ്റവും കൂടുതൽ കാണുന്നത്. പൾപ്പിൽ നിന്നുളള പേസ്റ്റും വിപണിയിൽ വലിയ പ്രാധാന്യമുളളതുതന്നെ. പുളിയിൽ നി�ളള ജ്യൂസും ക�ോൺസൻട്രേറ്റും ഇന്ന് മെട്രോ നഗരങ്ങളിൽ പ്രചുരപ്രചാരം നേടിയിരിക്കുന്നു. പുളി മിഠായി, പുളി ഇഞ്ചി, പുളി ലഡു (ഇമിലി ലഡു) പുളി പേട (ഇമിലി പേട) എല്ലാം സമ്മിശ്ര രസങ്ങളടങ്ങിയ പ്രിയ വിഭവങ്ങളാണ്. ഗുണത്തിലും രുചിയിലും ഉൽപാദനത്തിലും സമ്പന്നമായ വൈവിദ്ധ്യം പുളിയിലുമുണ്ട്. തേൻപുളി, വാളൻപുളി, മധുരപ്പുളി, പച്ചപ്പുളി, കുമ്പളപ്പുളി എന്നിങ്ങനെ നാം ആസ്വദിച്ചറിഞ്ഞ രുചികൾ ഏറെ. എന്നാലും ഒരു വടവൃക്ഷമായാണ് ഇന്നും നാം പുളിമരത്തെ

വിപണിയിൽ പുളിങ്കുരുപ്പൊടി ആയിട്ടാണ് വിപണനം നടത്തുന്നത്. ഇത് പ്രധാനമായും നേരത്തെ സൂചിപ്പിച്ച ജെല്ലോസ് ഉദ്പാദനത്തിനു വേണ്ടിയാണ്. കൂടാതെ ബ്രെഡ്, ബിസ്‌ക്കറ്റ്, ജെല്ലി എന്നിവയിലും ബുക്ക് ബൈന്റിംഗ്, പ്ലൈവുഡ് വ്യവസായത്തിലും ഉപയ�ോഗിക്കുന്നു. പുളിങ്കുരുവിൽ നിന്നുള്ള തൈലം പെയിന്റ്, വാർണിഷ് എന്നിവയിൽ ഉപയ�ോഗപ്പെടുത്തുന്നു. പുളിങ്കുരു ത�ോടിൽ നിന്നെടുക്കുന്ന 'ടാനിൻ' എന്ന രാസവസ്തു വസ്ത്രത്തിൽ തവിട്ടുനിറം ക�ൊടുക്കാൻ ഉപയ�ോഗിച്ചുവരുന്നു. മാത്രമല്ല, ഇത് കത്തിച്ചു കിട്ടുന്ന 'കരി' ശുദ്ധീകരണത്തിനും ഉപയ�ോഗിക്കുന്നു. നല്ല ബലമുളള പുളിയുടെ തടി കാർഷിക ഉപകരണ നിർമ്മാണത്തിൽ വ്യാപകമായി ഉപയ�ോഗിക്കുന്നു. ഏറെ ചൂട് തരുന്ന പുളിവിറകിനും ആവശ്യക്കാർ ഉണ്ട്. എന്നാൽ ബഹുവിധ ഉപയ�ോഗങ്ങളുളള നാടെങ്ങും കാണുന്ന ഈ പുളി പണമാക്കുന്നത് പ്രധാനമായും പാലക്കാട്ടുകാർ തന്നെ. പ്രതിവർഷം 15,000 ടൺ പുളി പാലക്കാട് ദേശം ഉദ്പാദിപ്പിക്കുന്നു. മകരക്കൊയ്ത്തുപാട്ടിന്റെ 23


വൃക്ഷസുഗന്ധി

മസ്തിഷ്‌ക്ക നാശത്തിന് പ്രതിവിധി

പുളിങ്കുരു

സ്തിഷ്‌ക്കത്തിലെയും സുഷുമ്‌നയിലെയും നശിച്ച നാഡീക�ോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന സംയുക്തം വാളൻ പുളിയുടെ കുരുവിൽ നിന്ന് വേർതിരിച്ചെടുത്തു. നാഡീക�ോശങ്ങൾ നശിച്ചു കഴിഞ്ഞാൽ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്നാണ് നാളിതുവരെ വൈദ്യശാസ്ത്രം കരുതിയിരുന്നത്. പാർക്കിൻസൺസ്, ഡിമെൻഷ്യ പ�ോലുളള നാഡീര�ോഗങ്ങളുടെ ചികിത്സയിൽ പ്രതിസന്ധിയായി നിന്നതും നാഡീര�ോഗങ്ങളുടെ ഈ പ്രത്യേകതയാണ്. എന്നാൽ ആസ്‌ട്രേലിയയിൽ മ�ൊണായ് സർവ്വകലാശാലയിലെ മെറ്റീരിയൽ എഞ്ചിനിയറിംഗ് അംഗവും ഗവേഷക വിദ്യാർത്ഥിയുമായ ആൻഡ്രു ഗ�ോഡയുടെ കണ്ടെത്തലാണ് ഇവിടെ വഴിത്തിരിവായത്. വാളൻ പുളിയുടെ കുരുവിൽ നിന്ന് വേർതിരിച്ചെടുത്ത സൈല�ോ ഗ്ലൂക്കാൻ എന്ന സംയുക്തം നശിച്ച നാഡീ ക�ോശങ്ങൾക്ക് പുതുജീവൻ നൽകുമെന്ന് കണ്ടെത്തി. നാഡീക�ോശങ്ങൾ നശിച്ച ഭാഗത്ത് കുത്തിവയ്ക്കാൻ കഴിയുന്ന ദ്രാവകരൂപത്തിലാണെന്ന് സൈല�ോ ഗ്ലൂക്കാനിൽ നിന്ന് റ�ോഡ വേർതിരിച്ചെടുത്ത സംയുക്തം. നാഡീക�ോശങ്ങൾക്ക് നാശം സംഭവിച്ച ഭാഗത്ത് ഈ ദ്രാവകം കുത്തിവച്ചാണ് അവയുടെ നിലനിൽപ് സാദ്ധ്യമാക്കുന്നത്.

24

www.krishijagran.com

ഈണം കഴിയുന്നത�ോടുകൂടി ഓര�ോ വീടുകളിൽ നിന്നും അലയടിക്കുന്ന പുളി തല്ലുന്ന താളം മനസ്സിനെ ന�ൊമ്പരപ്പെടുത്തുന്നു. ഇടനിലക്കാർ ചൂഷണം ചെയ്യപ്പെടുന്ന പുളിവ്യാപാര മേഖലയ്ക്ക് ഒരു കൈത്താങ്ങ് വേണ്ടതുതന്നെ. പ�ൊതുസ്ഥലങ്ങളിലും പറമ്പുകളിലുമുളള പുളി കരാറെടുത്ത് പറിച്ച് കൂട്ടിയിട്ടിരിക്കുന്ന പുളിമലകൾ പാലക്കാട്ടെ കുംഭക്കാഴ്ചയാണ്. പിന്നീട് ഇവ ഉണക്കി ത�ോലും കുരുവും കളഞ്ഞാൽ വില്പനയ്ക്ക് തയ്യാർ. കുംഭവേനലിൽ നന്നായി ഉണക്കിയ പുളി മരച്ചുറ്റികക�ൊണ്ട് അടിച്ച് കുരു കളയുന്നത് ഒരു പ്രത്യേക താളത്തിലാണ്. ഇവിടെ സ്ത്രീകൾ കൂടിയിരുന്ന് പുളി പാകപ്പെടുത്തിയെടുക്കുകയാണ് പതിവ്. പരിമിതികൾ ഇന്നും ഏറെയുണ്ടെങ്കിലും പാലക്കാട്ടെ നാട്ടിൻപുറത്തെ സ്ത്രീകളുടെ മടിശ്ശീലയിലെ പണത്തിന്റെ ഒരു പങ്ക് പുളിയിൽ നിന്നും ലഭിക്കുന്ന വരുമാനം തന്നെയാണ്. കുരു കളഞ്ഞ് വൃത്തിയാക്കിയ ഒരു കില�ോ പുളിയ്ക്ക് 90-120 രൂപ വരെ വിലയുണ്ട്. പുളിങ്കുരുവിനാകട്ടെ കില�ോയ്ക്ക് 15 രൂപ വേറെയും.


ഫ�ോക്കസ്

www.krishijagran.com

വേനലെത്തി...

നനയ്ക്കാൻ വഴികൾ പലത്

സുരേഷ് മുതുകുളം എഡിറ്റർ കൃഷിജാഗരൺ

''കുളിക്കുവാൻ ജലം കുടിക്കുവാൻ ജലം ഒഴുകുമീ ജലം അഴുകുമീ ജലം ജ്വലിക്കുമീ ജലം ജപിക്കുവാൻ ജലം ജലം ജലം ജലമയമീ ഭൂതലം ''

കേ

രളം മറ്റൊരു വേനലിനെ അഭിമുഖീകരിക്കുകയാണിപ്പോൾ. കടുത്ത വരൾച്ചയും ശുദ്ധജലക്ഷാമവും നാല്പത്തിനാലു നദികളുടെ നാടായ കേരളത്തെ ബാധിച്ചിരിക്കുന്നു. 44 നദികൾ, അവയുടെ 900 കൈവഴികൾ, പ്രതിവർഷം 3000 മില്ലി മീറ്ററിലേറെ മഴ, 50 ലക്ഷത്തിലേറെ കിണറുകൾ, 29 ശുദ്ധജല തടാകങ്ങൾ, എണ്ണിയാൽ തീരാത്ത കുളങ്ങൾ, നിരവധി ക�ൊച്ചു തണ്ണീർത്തടങ്ങൾ... ഇതെല്ലാമുണ്ടായിട്ടും കേരളം ജലദരിദ്രമാകുന്നു. ഭൂമുഖത്തെ സസ്യജന്തുജാലങ്ങൾ കുടിവെളളത്തിനായി നെട്ടോട്ടമ�ോടുന്ന

കാലം. വിളകളും ചെടികളും ദാഹജലത്തിനായി കാത്തുനിൽക്കുന്നു. ഓര�ോ തുളളി വെളളത്തിന്റെയും പ്രയ�ോജനം പരമാവധി കിട്ടും വിധം ഓര�ോ വിളയ്ക്കും ഇണങ്ങുന്ന രീതിയിൽ നനയ്ക്കുകയാണ് വേണ്ടത്. നനയ്ക്കാൻ വിവിധരീതികൾ നിലവിലുണ്ട്. വെളളം കെട്ടി നിർത്തിയും കനാലുകളും ത�ോടുകളും തീർത്ത് ഒഴുക്കി നനയ്ക്കുന്നതും പഴയ രീതികള്. മഴയുടെയ�ോ നീരാവിയുടെയ�ോ രൂപത്തിലും തുളളി തുളളിയായുമെല്ലാം വെളളം ചെടികളുടെ വേരുകളിലെത്തിക്കുന്നത് പുതിയ രീതി. കൃഷിസ്ഥലത്തിന്റെ ഭൂപ്രകൃതി, ചെടികളുടെ സ്വഭാവം, മണ്ണിന്റെ തരം എന്നിവ അടിസ്ഥാനമാക്കിയാണ് നനയുടെ ത�ോത് നിശ്ചയിക്കുക. ജലസേചന രീതികൾ പ�ൊതുവെ അഞ്ചു തരം. • മണ്ണിനു മുകളിലൂടെയുളള നന • മണ്ണിനടിയിലൂടെയുളള നന • തളിനന (സ്പ്രിങ്ക്‌ളർ ജലസേചനം) • തുളളിനന (കണിക ജലസേചനം) • തിരിനന (വിക് ഇറിഗേഷൻ) 25


ഫ�ോക്കസ്

മണ്ണിനു മുകളിലൂടെയുളള നന അടുത്തുളള ജലസ്രോതസ്സിൽ നിന്ന് കൃഷി സ്ഥലത്തേക്ക് നേരിട്ട് വെളളം ഒഴുക്കിവിട്ട് ചെടികൾ നനയ്ക്കുന്ന രീതിയാണിത്. ഇവിടെ വെളളം മണ്ണിനു മുകളിലൂടെയാണ് ഒഴുക്കി വിടുക. ഈർപ്പം വലിച്ചെടുക്കനുളള മണ്ണിന്റെ കഴിവനുസരിച്ച് ഇത് താഴേക്ക് വലിക്കുകയും ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. മണ്ണിനു മുകളിലൂടെയുളള നനയ്ക്ക് പല രീതികളുമുണ്ട്. ഇതിൽ ഒന്നാമത്തേത് വരമ്പു നനയാണ്.

www.krishijagran.com

വരമ്പുകൾ കെട്ടി നിർത്തിയുളള നെല്ലിന്റെ ജലസേചനവും ഇതു തന്നെ. ഇതിലെല്ലാം വരമ്പുകൾ തീർത്ത് വെളളം കെട്ടിനിർത്തി താഴേക്ക് വലിയാൻ അനുവദിക്കും. ചെറിയ കൈത്തോടുകൾ വഴി വെളളം തടങ്ങളിലും വയലിലും എത്തിക്കുകയും ചെയ്യാം. നെല്ല, തെങ്ങ്, കമുക്, ഫലസസ്യങ്ങൾ എന്നിവയ്ക്ക് ഈ രീതി ഉപയ�ോഗിക്കാം. ചെറിയ ചരിവുളള പ്രദേശങ്ങളിലും ജലാഗിരണശേഷി കുറഞ്ഞ മണ്ണിലും ഈ രീതിയാണു നല്ലത്. മണ്ണിന്റെ മേൽഭാഗത്ത്

വരമ്പു നന കൃഷിസ്ഥലത്ത് സമാന്തരമായി ചെറിയ താൽക്കാലിക വരമ്പുകൾ നിർമിച്ച് അതിനിടയിലൂടെ ആവശ്യത്തിനുളള വെളളം ഒഴുക്കി ജലസേചനം നടത്തുന്ന രീതിയാണിത്. വരമ്പിന് ചെറിയ ചരിവ് നൽകിയാൽ പരന്നൊഴുകിയെത്തും. വരമ്പുകൾക്കിടയിലൂടെ കൃഷി സ്ഥലത്തേക്ക് ഒഴുക്കിവിടുന്നതിനിടയിൽത്തന്നെ വേണ്ടത്ര വെളളം മണ്ണിനടിയിലേക്ക് താഴുകയും ചെയ്യും. ഒരറ്റം മുതൽ മറ്റേ അറ്റം വരെ വെളളമെത്തുമ്പോൾ നന പൂർണമാകും. ഇടത്തരം നീർവാർച്ചാശേഷിയുളള മണ്ണിൽ ഈ രീതി സ്വീകരിക്കാം. പയറുവർഗ്ഗങ്ങൾ, പുല്ലുവർഗ്ഗച്ചെടി എന്നിവയ്ക്ക് വരമ്പുനന നല്ലതാണ്. വെളളക്കെട്ടു വേണ്ട നെല്ലിന് ഈ രീതി നന്നല്ല. വരമ്പുകൾ നിർമ്മിച്ച്, വരമ്പിനുളളിൽ സാധാരണയായി 3 മുതൽ 15 മീറ്റർ വരെ വീതിയിൽ ഒഴുക്കുചാൽ തീർക്കും. ഇത് ജലസേചനത്തിനുപയ�ോഗിക്കുന്ന ത�ോടിന്റെ വലിപ്പം ആശ്രയിച്ചിരിക്കും. സ്ഥലത്തിന്റെ വലിപ്പം എന്നിവ അനുസരിച്ച് നീളം വ്യത്യാസപ്പെടും. സാധാരണ 60 മീറ്റർ 300 മീറ്റർ വരെയാണ് ചാലിന്റെ നീളം. വരമ്പുകളുടെ ചരിവ് കൂടിയാൽ മണ്ണിലേക്കിറങ്ങാതെ വെളളം വേഗം ഒഴുകിത്തീരും. കളിമണ്ണ് കൂടുതലുളള മണ്ണിൽ ചരിവ് കുറച്ചും മണലിന്റെ അംശം കൂടിയ മണ്ണിൽ ചരിവ് കൂട്ടിയും നൽകണം.

തടം നന സർവസാധാരണമായ നനരീതിയാണിത്. നനയ്‌ക്കേണ്ട സ്ഥലത്തിനു ചുറ്റും വരമ്പുകൾ കെട്ടി വെളളം തടഞ്ഞുനിർത്തി മണ്ണിലേക്ക് വലിയാൻ അനുവദിക്കും. പലരീതിയിൽ ഇത് ചെയ്യാം. തെങ്ങിന് ചുറ്റും തടമെടുത്ത് വെളളം കെട്ടിനിർത്തി നനയ്ക്കുന്ന രീതിയാണ് 'റിംഗ് സ�ദായം'.

26

അടിഞ്ഞുകൂടിയ ലവണങ്ങൾ നീക്കാനും മഴവെളളം സംഭരിക്കാനും മണ്ണൊലിപ്പു തടയാനും എല്ലാം ഈ രീതി പ്രയ�ോജനപ്പെടും. ഈ രീതിക്ക് ചെലവേറും.

ചാലുനന വരിയായി നടുന്ന വിളകളുടെ ജലസേചനത്തിന് ഈ രീതി ഉപയ�ോഗിക്കാം. വരികൾക്കിടയിൽ ചെറിയ കൈത്തോട�ോ ചാല�ോ നിർമിച്ച് അതിലൂടെ വെളളം ഒഴുക്കിവിടും. ത�ോടിന്റെ വശങ്ങളിലെ മണ്ണ് വെളളം വലിച്ചെടുക്കുകയും ചെടികൾക്ക് നൽകുകയും ചെയ്യും. വാഴ, പച്ചക്കറികൾ, പഴവർഗച്ചെടികൾ, പരുത്തി, പുകയില, നിലക്കടല മുതലായി വരിയിൽ നടുന്ന ചെടികൾക്ക് ഈ രീതി ഉപയ�ോഗിക്കാം.

മണ്ണിനടിയിലൂടെയുളള നന ഇതിൽ കൃത്രിമമായി ജലനിരപ്പുയർത്തിയാണ് നന. തറനിരപ്പിനു താഴെയാണ് വെളളം


സമ്മർ ടിപ്‌സ്

www.krishijagran.com

കടുത്ത വരൾച്ചയിലും കൈതച്ചക്ക വിളയും ക�ൊടുക്കുന്നത്. അതുവഴി ഭൂമിക്കടിയിലെ ജലനിരപ്പുയരുകയും ചെടികളുടെ വേരുകൾക്ക് ആവശ്യമായ ത�ോതിൽ വെള്ളം കിട്ടുകയും ചെയ്യും. കുട്ടനാടൻ പ്രദേശങ്ങളിൽ ഇത് പതിവാണ്.

തുളളിനന ആവശ്യമായ വെളളം ചെടിയുടെ ചുവട്ടില�ോ വേരുപടലത്തില�ോ കൃത്യമായ ഇടവേളകളിൽ തുളളിതുളളിയായി എത്തിക്കുന്ന രീതിയാണ്‌ തുളളിനന. ജലക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളില�ൊക്കെ വളരെ ഫലപ്രദമായി ഉപയ�ോഗിക്കുന്ന രീതിയാണിത്. ഏതെങ്കിലും ജലസ്രോതസ്സിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ ഉയരത്തിലുളള ജലസംഭരണിയിൽ നിന്നോ പൈപ്പ് വഴി ജലം ഡ്രിപ്പറുകളിലൂടെ തുളളിതുളളിയായി ചെടികളുടെ ചുവട്ടിലെത്തിക്കുന്നു. വെളളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മണൽ അരിപ്പ ഉപയ�ോഗിക്കുന്നു. ചെടിയുടെ വേരുപടലത്തിനടുത്തു തന്നെ നേരിട്ടു വെളളം എത്തുന്നതുക�ൊണ്ട് കാര്യക്ഷമത വളരെ കൂടുതലാണ്. പൈപ്പിലൂടെ ഒഴുകി വരുന്ന വെളളത്തിന്റെ ആക്കം കുറയ്ക്കാനാണ് ഡ്രിപ്പറുകൾ ഉപയ�ോഗിക്കുന്നത്. ഇതിൽ വെളളത്തുളളികളെ വളരെ ഇടുങ്ങിയ പാതയിലൂടെ ദീർഘദൂരം സഞ്ചരിക്കുമ്പോൾ ഘർഷണം മൂലം വേഗത കുറയുകയും തന്മൂലം ഡ്രിപ്പറുകളുൽ നിന്നും വെളളം തുളളിതുളളിയായി പുറത്തേക്ക് വരികയും ചെയ്യുന്നു. വിവിധ വിളകൾക്ക് വ്യത്യസ്ത അളവിൽ വെളളം ലഭ്യമാക്കുന്ന തിനു പലതരം ഡ്രിപ്പറുകൾ ഇന്ന് ഉപയ�ോഗത്തിലുണ്ട്. ലാറ്ററൽ പൈപ്പുകളിൽ നേരിട്ടു പിടിപ്പിക്കാവുന്ന വിധത്തിലുളളതും നിർമ്മാണവേളയിൽ തന്നെ ലാറ്ററലുകളിൽ ഘടിപ്പിച്ച ഡ്രിപ്പറുകളും ഇന്ന് ലഭ്യമാണ്. ചെലവു കൂടുതലുളള ഈ രീതി കർഷകർക്ക് സ്വീകാര്യമാക്കാനാണ് സർക്കാർ സബ്‌സിഡിയ�ോടെ ഇതിനായി പദ്ധതികൾ ഏർപ്പെടുത്തിയിട്ടുളളത്. ശരിയായ രീതിയിൽ രൂപകൽപന ചെയ്ത ഫിൽറ്റർ (അരിപ്പ് ) സംവിധാനവും ഫ്‌ളഷ് വാൽവുകളും കൃത്യമായ ഇടവേളകളിലെ പരിചരണവും ഇതിനാവശ്യമാണ്.

സ്പ്രിങ്ക്‌ളർ ജലസേചനം പ്രകൃതിയിൽ നിന്നും ജലം ചെടികൾക്ക് കിട്ടുന്നത് മുഖ്യമായും മഴയിലൂടെയാണ്. ഈ

രൾച്ചയെ ചെറുക്കാൻ അസാമാന്യ സിദ്ധിയുളള വിളയാണ് കൈതച്ചക്ക. ഒരു തവണ നട്ടുവളർത്തിയാൽ നാല�ോ അഞ്ചോ തവണ വിളവെടുക്കാം എന്ന അധികമേന്മ വേറെ. കന്നും, ചിനപ്പും, തലപ്പും നട്ട് കൈതച്ചക്ക വളർത്താം. എങ്കിലും ഇലയിടുക്കിൽ നിന്ന് വളരുന്ന കന്നുകൾ തന്നെയാണ് അത്യുത്തമം. ഇവ നേരത്തെ പുഷ്പിക്കും. വിളവും തരും. കേരളത്തിൽ വളർത്താൻ യ�ോജിച്ച ഇനങ്ങളാണ് ക്യൂ, മൗറീഷ്യസ് എന്നിവ. കേരള കാർഷിക സർവകലാശാലയുടെ 'അമൃത' എന്ന സങ്കരയിനവും നിലവിലുണ്ട്. രണ്ടു കില�ോ തൂക്കം വയ്ക്കുന്ന അമൃതയ്ക്ക് സ്വർണ്ണനിറവും നല്ല മണവും മധുരവും ഉണ്ട്. പുളി കുറവ്. ജ്യൂസുണ്ടാക്കാൻ ഉത്തമം 'മൗറീഷ്യസ് ' ആണ്. അഗ്രം കൂർത്ത ചക്കയാണിത്. എന്നാൽ 'ക്യൂ' ആണ് ധാരാളം പൾപ്പും ജ്യൂസുമുളളത്. മെയ്-ജൂണിൽ കൈതച്ചക്ക നടാം. 15 - 20 ഇലകളുളള 500-1000 ഗ്രാം വരെ തൂക്കമുളള കന്ന് നടുന്നതിന് ഏഴു ദിവസം മുമ്പ് തണലത്തുണക്കണം. 1% ബ�ോർഡ�ോ മിശ്രിതത്തിൽ മുക്കിയിട്ട് നട്ടാൽ കന്നുകൾ ചീയാതെ ന�ോക്കാം. 15-30 സെന്റീ മീറ്റർ ആഴത്തിൽ ചാലുകളെടുത്ത് ഇരട്ടവരിയായി ചെടികൾ തമ്മിൽ 30 സെന്റീ മീറ്ററും വരികൾ തമ്മിൽ 70 സെന്റീ മീറ്ററും അകലത്തിൽ നടുന്നു. തെങ്ങ്, റബ്ബർ എന്നിവയ്ക്ക് ഇടവിളയായും നെൽപാടത്തും കൈതച്ചക്ക നടാം. പ്രത്യേകിച്ച് റബ്ബറും മറ്റും റീ പ്ലാന്റ് നടത്തുന്ന ഘട്ടത്തിൽ ആദ്യമൂന്നു വർഷക്കാലം ആദായകരമായി വളർത്താം. രണ്ടുവരി തെങ്ങിനിടയിൽ മൂന്നുവരി കൈതച്ചക്ക നടാം. കാലിവളം, ക�ോഴിവളം തുടങ്ങിയവ ചേർക്കാം. അടിവളമായി ഓര�ോ കുഴിയിലും നാലു ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ് ചേർക്കണം. കൂടാതെ 15 ഗ്രാം പ�ൊട്ടാഷ് വളം, 20 ഗ്രാം യൂറിയ എന്നിവ കന്നു നട്ട് രണ്ടു മൂന്നു മാസം ഇടവിട്ട് മൂന്നു തവണയായി ചേർക്കണം. കൈത നട്ട് 18-24 മാസത്തിനുളളിൽ ആദ്യവിളവ് ലഭിക്കും. കായ്കൾ പാകമാകുമ്പോൾ കൈതയുടെ ഇലകൾ ക�ൊണ്ടുതന്നെ പ�ൊതിഞ്ഞു നിർത്തിയാൽ കേടാകാതെ സൂക്ഷിക്കാം. മീലിമൂട്ട ശല്യം കണ്ടാൽ 'വെർട്ടിസീലിയം ലെക്കാനി' എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിച്ച് നിയ�ിക്കാം.

27


ഫ�ോക്കസ്

രീതി കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയാണ് സ്പ്രിങ്ക്ള ‌ ർ ജലസേചനത്തിൽ ചെയ്യുന്നത്. ജലസ്രോതസ്സിൽ നിന്നും വെളളം പമ്പ് ചെയ്ത് മാലിന്യങ്ങൾ അരിപ്പ ഉപയ�ോഗിച്ച് മാറ്റിയശേഷം പൈപ്പുകളിലൂടെ കൃഷി സ്ഥലത്തെത്തിച്ച് ചെടികൾക്ക് മുകളിൽ അല്ലെങ്കിൽ ചുവട്ടിൽ സ്‌പ്രേ ചെയ്യുന്ന രീതിയാണിത്. കണികജലസേചനത്തേ ക്കാൾ ഉയർന്ന മർദ്ദം ഈ സംവിധാനത്തിന് ആവശ്യമാണ്. വിവിധ തരം വിളകൾക്കും വ്യത്യസ്ത മണ്ണിനും അനുയ�ോജ്യമായ പലതരം സ്പ്രിങ്ക്ള ‌ ർ യൂണിറ്റുകൾ ഇന്ന് ലഭ്യമാണ്. സ്പ്രിങ്ക്ള ‌ റുകൾ തമ്മിലുളള അകലം, ലാറ്ററലുകൾ തമ്മിലുളള അകലം എന്നിവ ‌ ർ യൂണിറ്റിൽ നിശ്ചയിക്കുന്നത് ഒരു സ്പ്രിങ്ക്ള നിന്നും വരുന്ന സ്‌പ്രേ ക�ൊണ്ടു നനയുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം കൂടി കണക്കിലെടുത്തു ക�ൊണ്ടാണ്. സ്‌പ്രേയുടെ വ്യാസം ഒരു മീറ്റർ മാത്രമുളള മൈക്രോ സ്പ്രിങ്ക്ള ‌ റുകൾ മുതൽ വലിയ ത�ോട്ടങ്ങളിൽ ഉപയ�ോഗിക്കുന്നതും 60 മീറ്റർ വരെ വ്യാസമുളളതുമായ സ്‌പ്രേ നൽകുന്ന റയിൻഗൺ വരെ ഇന്ന് ലഭ്യമാണ്. സ്പ്രിങ്ക്ള ‌ ർ ഹെഡുകൾ പണ്ട് ല�ോഹനിർമ്മിതമായിരുന്നെങ്കിലും ഇപ്പോൾ ഭാരം 28

www.krishijagran.com

കുറഞ്ഞ പ്ലാസ്റ്റിക് ക�ൊണ്ടുളളവയാണധികവും. ഉയർന്ന മർദ്ദത്തിലൂടെ വരുന്ന ജലത്തിന്റെ ഗതിക�ോർജ്ജത്തിന്റെ ഒരു ഭാഗം സ്പ്രിങ്ക്ള ‌ ർ ഹെഡുകൾ കറങ്ങാനായി ഉപയ�ോഗപ്പെടുത്തുന്നു. ഒരു കൃഷിയിടത്ത് സ്ഥിരമായി സ്ഥാപിക്കുന്ന തരത്തിലുളളതും നിഷ്പ്രയാസം ഇളക്കി മാറ്റി മറ്റൊരിടത്തേക്ക് വയ്ക്കാവുന്ന തരത്തിലുളളതും ആയ സ്പ്രിങ്ക്ള ‌ർ സംവിധാനങ്ങൾ ഉപയ�ോഗത്തിലുണ്ട്. സാങ്കേതിക പരിജ്ഞാനം ആവശ്യമുളളതിനാൽ സ്പ്രിങ്ക്ള ‌ർ സ്ഥാപിക്കുന്നതിനും അതിന്റെ പരിചരണത്തിനും പ്രാവീണ്യമുളളവരുടെ സഹായം തേടുന്നത് ഉചിതമായിരിക്കും. സ്പ്രിങ്ക്ള ‌ ർ ജലസേചനത്തിന്റെ മറ്റൊരു വകഭേദമാണ് മിസ്റ്റ് ജലസേചനം. ഇവ ഉയർന്ന മർദ്ദത്തിൽ കുറഞ്ഞ അളവിൽ ജലം സ്‌പ്രേ ചെയ്യുന്നു. വെളളത്തുളളികളെ പ്രത്യേകം കാണാൻ കഴിയില്ലെങ്കിലും മഞ്ഞിന്റെയ�ോ പുകയുടെയ�ോ പ്രതീതി ത�ോന്നിപ്പിക്കും. ഓർക്കിഡുകൾക്കും ആന്തൂറിയത്തിനും വാനിലയ്ക്കുമ�ൊക്കെ അനുയ�ോജ്യമായ ജലസേചനരീതിയാണിത്.


ഫ�ോക്കസ്

www.krishijagran.com

പരമ്പരാഗത ജലസേചന ഉപകരണങ്ങൾ ജലചക്രം കായൽ നിലങ്ങളിലും ആഴം കൂടിയ പാടങ്ങളിലും നിന്ന് വെളളം വറ്റിക്കുന്നതിനുളള കാർഷിക�ോപകരണം. വെളളം തേവാനും ഇത് ഉപയ�ോഗിച്ചിരുന്നു. തടി ക�ൊണ്ടുണ്ടാക്കിയ ദളങ്ങള�ോടുകൂടിയ വൃത്താകൃതിയിലുളള ഉപകരണമാണിത്. നെൽകൃഷിക്ക് പണ്ടുകാലത്ത് ഇത് ധാരാളം ഉപയ�ോഗിച്ചിരുന്നു. ഇപ്പോൾ ഇത് വളരെ വിരളമായി മാത്രമെ കാണുന്നുളളൂ. നാലു മുതൽ ഇരുപത്തഞ്ച് വരെ എണ്ണം ദളങ്ങളുളള ചക്രങ്ങൾ ഉണ്ട്. ജലസേചനം നടത്തേണ്ട പാടത്തിന്റെ വലിപ്പമനുസരിച്ച് ചക്രത്തിന്റെ വലിപ്പവും വ്യത്യാസപ്പെടും. വലിപ്പം കൂടുതലുളള ചക്രങ്ങൾ ചവിട്ടാൻ രണ്ടോ അതിൽ കൂടുതല�ോ ആളുകൾ വേണ്ടി വരും. വലിയ ചക്രങ്ങൾ പ്രധാനമായും വെളളം വറ്റിക്കാനും ചെറിയ ചക്രങ്ങൾ വെളളം തേവാനുമാണ് ഉപയ�ോഗിച്ചിരുന്നത്. ചക്രം ചവിട്ടുന്നയാളെ ചക്രക്കാരൻ എന്നാണ് വിളിക്കുന്നത്. ചക്രത്തിനു പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുകയാണ് ചെയ്യുന്നത്.

കയറ്റുകുട്ട പണ്ടു കാലത്ത് ധാരാളം ഉപയ�ോഗിച്ചിരുന്ന ജലസേചന ഉപകരണമാണ് കയറ്റുകുട്ട. തേവുകുട്ട, തേക്കുകുട്ട എന്നെല്ലാം പേരുണ്ട്. ക�ോണാകൃതിയിലുളള ഒരു വലിയ കുട്ടയാണിത്. ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും വെളളം പ�ോകാതിരിക്കാൻ അടുപ്പിച്ചാണിവ നെയ്യുക എന്നു മാത്രം.

കാളത്തേക്ക് കാളകളെ ഉപയ�ോഗിച്ച് ജലസേചനം നടത്താനുപയ�ോഗിക്കുന്ന നാടൻ സ�ദായമാണ് കാളത്തേക്ക്. ഒരാളും

ഒരു കാളയുമാണ് കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നത്. ആഴമുളള ജലാശയങ്ങളിൽ നിന്ന് വെളളം എടുക്കാനാണ് കാളത്തേക്ക് ഉപയ�ോഗിച്ചിരുന്നത്. കാളകളെയ�ോ പ�ോത്തുകളെയ�ോ ഉപയ�ോഗിച്ചാണ് വെളളം ക�ോരുന്നത്. തേക്കു കുട്ട, തുമ്പി, വട്ട്, ഉരുൾ, കയർ എന്നിവയാണ് പ്രധാനമാർഗ്ഗങ്ങൾ.

പെട്ടിയും പറയും കേരളത്തിൽ നെൽകൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ ജലസേചനത്തിന് ഉപയ�ോഗിക്കുന്ന സംവിധാനമാണ് പെട്ടിയും പറയും. കൃഷിയുടെ വിവിധ ദശകളിൽ പാടശേഖരത്തിൽ വെളളം കയറ്റിയും ഇറക്കിയും ജലനിരപ്പ് നിയ�ിച്ചു നിർത്താൻ പെട്ടിയും പറയും ഉപയ�ോഗിച്ചു വരുന്നു. മരത്തടി ക�ൊണ്ടാണിത് നിർമ്മിക്കുക. ഒരു വശം പ�ൊളളയായ ചതുരപ്പെട്ടിയും, പെട്ടിയുടെ അടച്ച വശത്ത് അതിനു കീഴിലായി, അകം പ�ൊളളയായ പറയും പിടിപ്പിച്ചിരിക്കുന്നു. പറ പെട്ടിയ�ോടു ചേരുന്ന ഭാഗത്ത് ഒരു വലിയ ദ്വാരമുണ്ടാകും. പറയ്ക്കുളളിൽ ഏറ്റവും താഴെ ഇലകള�ോടുകൂടിയ, കറങ്ങുന്ന ഒരു നീളൻ ദണ്ഡുണ്ട്. ഈ ദണ്ഡിൽ പെട്ടിക്കു മുകളിലായി ഒരു വലിയ ചക്രം ഘടിപ്പിച്ചിരിക്കുന്നു. വൈദ്യുത മ�ോട്ടോർ പ്രവർത്തിക്കുമ്പോൾ അതുമായി ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റ് മുഖേന പെട്ടിക്കു മുകളിലെ ചക്രം തിരിയുകയും, ഒപ്പം പറയ്ക്കുളളിലെ ദണ്ഡും ഇലകളും തിരിയും. ജലത്തിൽ മുങ്ങിക്കിടക്കുന്ന ഇലകളുടെ അതിവേഗമുളള തിരിച്ചിൽ വഴി പറയ്ക്കുളളിലൂടെ ജലം മുകളിലേക്ക് തളളും. പറയുമായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിൽ പ്രവേശിക്കും. ഈ ജലം പെട്ടിയുടെ മറുവശത്തെ തുറന്ന ഭാഗത്തു കൂടി പുറത്തേക്ക് ഒഴുകും. സാധാരണയായി ഉപയ�ോഗിക്കുന്ന വൈദ്യുതമ�ോട്ടോർ പമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കാര്യക്ഷമത കൂടിയ സംവിധാനമാണ് പെട്ടിയും പറയും. 29


സൗഹൃദകൃഷി

www.krishijagran.com

കീടനിയ�ണത്തിന് പ്രധാനമായും ഭൂമിക്ക് മുകളിലുളള ആവാസവ്യവസ്ഥയിലാണ് ഇടപെടൽ നടത്തേണ്ടത്. മിത്രകീടങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ, ശത്രുകീടങ്ങളെ വികർഷിക്കുന്ന സസ്യങ്ങൾ എന്നീ വിഭാഗങ്ങളിൽ പെട്ട സസ്യങ്ങളെയാണ് പാരിസ്ഥിതിക എഞ്ചിനിയറിംഗ് വിളകളായി പുതുതായി കൃഷിയിടത്തിൽ ഉൾപ്പെടുത്തേണ്ടത്‌ .

ദിവ്യ കെ. എം

കൃഷി ഓഫീസർ, വടക്കേക്കര, ഫ�ോൺ: 9447635200

പാരിസ്ഥിതിക എഞ്ചിനിയറിംഗ്

കീടനിയ�ണത്തിന്

നിയ�ിതമായ രാസ-കീട ര�ോഗ കളനാശിനി പ്രയ�ോഗം നമ്മുടെ പരിസ്ഥിതിയെയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. വാണിജ്യകൃഷി വലിയ�ൊരു ശതമാനവും രാസ സസ്യസംരക്ഷണ വസ്തുക്കൾ അടിസ്ഥാനപ്പെടുത്തിയുളളതാണ്. എന്നാൽ കൃഷിയുടെ ആവാസ വ്യവസ്ഥയിൽ ചെറിയ ഇടപെടലുകൾ നടത്തി അധികം ചെലവില്ലാതെ തന്നെ നടത്തുന്ന പരിസ്ഥിതി സൗഹൃദ കീടനിയ�ണ സംവിധാനമാണ് പാരിസ്ഥിതിക എഞ്ചിനിയറിംഗ് (ഇക്കോളജിക്കൽ എഞ്ചിനിയറിംഗ്​് ). എഞ്ചിനിയർ ഒരു കെട്ടിടം പ്ലാൻ വരച്ച് ഡിസൈൻ ചെയ്ത് കെട്ടിപ്പടുക്കുന്നതുപ�ോലെ കീടര�ോഗബാധ കുറയുന്ന രീതിയിൽ നമ്മുടെ കൃഷിയിടം നമുക്ക് ഡിസൈൻ ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ ഭൂമിയ്ക്കടിയിലും ഭൂമിക്ക് മുകൾ പരപ്പിലുമുളള ആവാസവ്യവസ്ഥയിൽ ഇടപെടലുകൾ നടത്താനാകും. മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കൽ, ആഴത്തിലുളള ക�ൊത്തും കിളയും ഒഴിവാക്കൽ, ശരിയായ വളപ്രയ�ോഗം, മണ്ണിന്റെ ആര�ോഗ്യം വർദ്ധിപ്പിക്കുന്നതിന് മൈക്കോ റൈസ, ട്രൈക്കോഡെർമ അസ�ോസ് പൈറില്ലം തുടങ്ങിയ ജീവാണുക്കൾ ചേർക്കൽ എന്നിവ ഭൂമിക്കടിയിലുളള ഇടപെടലുകളിൽ പെടും. ബഹുവിള സ�ദായം, വിളപരിക്രമണം, ആവരമ വിളകൾ

30

എന്നിവയാണ് ഭൂമിക്ക് മുകളിലുളള ഇടപെടലുകൾ. കീടനിയ�ണത്തിന് പ്രധാനമായും ഭൂമിക്ക് മുകളിലുളള ആവാസവ്യവസ്ഥയിലാണ് ഇടപെടൽ നടത്തേണ്ടത്. മിത്രകീടങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ, ശത്രുകീടങ്ങളെ വികർഷിക്കുന്ന സസ്യങ്ങൾ എന്നീ വിഭാഗങ്ങളിൽ പെട്ട സസ്യങ്ങളെയാണ് പാരിസ്ഥിതിക എഞ്ചിനിയറിംഗ് വിലകളായി പുതുതായി കൃഷിയിടത്തിൽ ഉൾപ്പെത്തേണ്ടത്‌. പാരിസ്ഥിതിക എഞ്ചിനിയറിംഗ് വിളകൾ തെരെഞ്ഞെടുക്കുമ്പോൾ •

തെരെഞ്ഞെടുക്കുന്ന വിളകൾ കളകളുടെ വിഭാഗത്തിൽപെടുന്നത�ോ കീടങ്ങൾക്ക് അഭയം നൽകുന്നത�ോ ആകരുത്.

വളർത്തു മൃഗങ്ങൾക്ക് വിഷകരവും ഹാനികരവുമായ വിളകൾ ഒഴിവാക്കണം.

എളുപ്പം വിത്ത് ലഭിക്കുന്ന വിളകൾ ആയിരിക്കണം. എന്നാൽ പ്രധാന വിളയുമായി മത്സരിച്ച് വളരുന്നവയാകരുത്.

ധാരാളം പൂമ്പൊടിയും പൂന്തേനും ലഭിക്കുന്ന മാത്രം പരിചരണം ആവശ്യമുളള വിളകൾ ആയിരിക്കണം.

കർഷകർക്ക് അധിക വരുമാനം നൽകാൻ സാധിക്കുന്ന വിളകളായാൽ കൂടുതൽ നന്ന്.


www.krishijagran.com

കൃഷിയിട ആവാസവ്യവസ്ഥയ്ക്ക് ചുറ്റും മിത്രകീടങ്ങളെ ആകർഷിക്കുന്നതിനും അവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും പാരിസ്ഥിതിക എഞ്ചിനിയറിംഗ് വിളകൾ നടുന്നതിനാൽ പ്രധാന വിളകൾ നടുന്നതിന് 15-20 ദിവസം മുമ്പേ ഇവ നടണം. മാത്രവുമല്ല, രാസ കീടനാശിനികൾ കൃഷിയിടത്തിൽ ഉപയ�ോഗിക്കാനും പാടില്ല. സുഷുപ്താവസ്ഥയിൽ ഇരിക്കുന്ന മിത്ര കീടങ്ങളെ സംരക്ഷിക്കാൻ ക�ൊത്തും കിളയും കുറയ്ക്കുന്നതും നന്ന്.

ഉപയ�ോഗിക്കാം. തുളസി പട്ടാളപ്പുഴു, കായ്തുരപ്പൻ പുവു എന്നിവയെ വികർഷിക്കും. മണ്ഡരി, മുഞ്ഞ എന്നിവടെ വികർഷിക്കുന്നതിന് വെളുത്തുളളിയ്ക്ക് കളിവുണ്ട്.

(iii) കെണിവിളകൾ: ഇവ വരമ്പത്തും ഇടവിളയായും നട്ടു വളർത്താവുന്നതാണ്. ഇവ ശത്രു കീടങ്ങളെ വ�ൊളൈറ്റൈൽ കെമിക്കൽസ് വഴി ആകർഷിക്കുകയും ശത്രുവിന്റെ ആക്രമണത്തോടെ മിത്ര കീടങ്ങളെ ആകർഷിച്ച് ശത്രുവിനെ നശിപ്പിക്കുകയും ചെയ്യുന്നു. ആവണക്ക് പട്ടാളപ്പുഴുവിനെ ആകർഷിച്ച് കെണിലാക്കും തക്കാളിത്തോട്ടത്തിൽ മെരി ഗ�ോൾഡ് നട്ടാൽ കായ്തുരപ്പൻ പുഴുവിന്റെ ശലഭം തക്കാളിയിൽ മുട്ടയിടാതെ മെരിഗ�ോൾഡിൽ മുട്ടയിടും. കാബേജ്, ക�ോളിഫ്‌ളവർ എന്നീ വിളകളിൽ കെണിവിളയായി കടുക് നട്ടാൽ ഡയമണ്ട് ബ്ലാക്ക് മ�ോത്ത്, ഇലചുരുട്ടി എന്നിവ കടുകിനെ ആക്രമിക്കും. പാവൽ, പടവലം എന്നീ വിളകളിൽ നാല് അതിരിലും ച�ോളം തൈകൾ നട്ടു വളർത്തിയാൽ കായീച്ചയുടെ ആക്രമണം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.

(iv) ബാരിയർ ക്രോപ്‌സ്/ വേലിവിളകൾ:

പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പാരിസ്ഥിതിക എഞ്ചിനിയറിംഗ് വിളകളെ നാലായി തിരിക്കാം.

(i) ആകർഷണ വിളകൾ: പ്രധാനകൃഷിക്ക് ചുറ്റുമായ�ോ ഇടവിളയായ�ോ നടാം. ഈ സസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രത്യേക ഗന്ധത്താല�ോ പൂക്കളാല�ോ മിത്രകീടങ്ങൾ ആകർഷിക്കപ്പെടുകയും, പൂന്തേനും പൂമ്പൊടിയും ഇവയുടെ ഭക്ഷണമായി വർത്തിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് കാരറ്റ് ചെടികൾ ഇരപിടിയന്മാരുടെ വിഭാഗത്തിൽ പെടുന്ന പ്രാണികൾ, ലേഡി ബ�ോർഡ് വണ്ടുകൾ ലെയ്‌സ് വണ്ട് എന്നിവയെ ആകർഷിക്കും.

(ii) വികർഷണവിളകൾ: ഇവ വരമ്പത്തും ഇടവിളയായും നട്ട് വളർത്താവുന്നതാണ്. ഇവ ശത്രുകീടങ്ങളെ വ�ൊളറ്റൈൽസിന്റെ സഹായത്താലാണ് ശത്രുകീടങ്ങളെ വികർഷിക്കുന്നത്. ഉദാഹരണമായി നിമാവിരകളെ വികർ,ിക്കുന്നതിനായി മാരിഗ�ോൾഡ്

ഇവ വരമ്പത്ത് മാത്രമെ നടുകയുളളൂ. നല്ല ഉയരത്തിൽ വളരേണ്ടതിനാൽ ധാന്യവർഗ്ഗവിളകളാണ് അതിരിൽ നടാൻ നല്ലത്. ഇവ ചെറിയ ശത്രു കീടങ്ങളായ വെളളീച്ച, മുഞ്ഞ, ഇലപ്പേൻ എന്നിവയെ ഒരു വേലി പ�ോലെ തടഞ്ഞ് പ്രധാന വിളയെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നു. നമ്മുടെ കാലാവസ്ഥയിൽ ച�ോളം അതിരിൽ കൃഷി ചെയ്യുന്നത് വെളളീച്ച, മീലിമൂട്ട, ഇലപ്പേൻ എന്നിവയ്‌ക്കെതിരെ വേലി പ�ോലെ പ്രവർത്തിക്കുകയും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. ഭക്ഷ്യസുരക്ഷയ�ോട�ൊപ്പം സുരക്ഷിത ഭക്ഷണവും വലിയ വെല്ലു വിളി ആയിക്കൊണ്ടിരിക്കുന്ന സമയമാണിന്ന്. വിഷാംശമില്ലാത്ത ജൈവ ഉൽപ്പന്നങ്ങളുടെ പ്രസക്തി ആഗ�ോളതലത്തിൽ തന്നെ ചർച്ച ചെയ്യുകയും അതുവഴി ജൈവകൃഷി രീതികളിലേക്ക് കർഷകർ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലേക്കാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കർഷകർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്താതെ വളരെ ചെലവു കുറഞ്ഞ രീതിയിൽ പാരിസ്ഥിതിക എഞ്ചിനിയറിംഗ് തത്വങ്ങൾ ഉപയ�ോഗിച്ച് ജൈവരീതിയിൽ തന്നെ കീടങ്ങളെ നിയന്ത്രിക്കാം എന്നത് ഇതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. 31


അഭിമുഖം

www.krishijagran.com

മാങ്കോസെബ്

ഇന്ത്യൻ കാർഷിക രാസവ്യവസായത്തിെ� മുഖഛായ മാറ്റും: ഉദയ്ഭാസ്‌കർ

ർഷകന്റെ കഠിനാധ്വാനത്തിന്റെ വിജയം മികച്ച ഉൽപാദനത്തിൽ മാത്രമല്ല ഉൽപന്നത്തിന് ന്യായവില കിട്ടുകയും ചെയ്യുമ്പോഴാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ബഹുപൂരിപക്ഷം കൃഷി ഭൂമിയും തീരെ ചെറിയ കൃഷിയിടങ്ങളും തുടർച്ചയില്ലാത്തതുമാണ്. കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കുക എന്നത് അവൻ ഉൽപാദിപ്പിക്കുന്ന ഉൽപന്നത്തിന്റെ അളവും മേന്മയും ആശ്രയിച്ചിരിക്കും. HPMChemicals and Fertilizers എന്ന കമ്പനി

32 34

രാജ്യത്തെ കർഷക ക്ഷേമം ലഭ്യമാക്കിയുളള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കർഷകരുടെ പുര�ോഗതി മാത്രമല്ല ഭാരതത്തിലെ കൃഷിയുടെ താൽപര്യം സംരക്ഷിക്കലും കമ്പനിയുടെ മുഖ്യ ചുമതലയാണ്. HPM കമ്പനി അശ�ോക് അഗർവാൾ എന്ന വ്യാപാര നാമത്തിന്റെ കുടക്കീഴിൽ എങ്ങനെയാണ് ആഗ�ോളതലത്തിൽ അതിന്റെ


അഗ്രി-മാജിക്

www.krishijagran.com

ഉൽപന്നങ്ങൾ എത്തിക്കുന്നത് എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡ�ോ. ഉദയ ഭാസ്‌കർ വിശദീകരിച്ചു. പ്രധാനമന്ത്രി ശ്രീ. നരേ� മ�ോദിയുടെ 'Made in India', 'Make in India ' എന്നീ മുദ്രാവാക്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന കമ്പനി ഒരു വലിയ കുതിച്ചു ചാട്ടം നടത്തിയിരുന്നു. കമ്പനിക്ക് ഇതിനകം നേടാനായ പുരസ്‌കാരങ്ങൾ ഇതിന്റെ പുര�ോഗതിയുടെ സൂചകമാണ്. കഴിഞ്ഞ ഒരു വർഷം തന്നെ കമ്പനി പത്തിലേറെ ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടി. ആഗ�ോളതലത്തിൽ മികച്ച ബ്രാൻഡായും മികച്ച കണ്ടെത്തലിലും അവാർഡുകൾ ലഭിച്ചു. ഒരുമയ�ോടെയുളള പ്രവർത്തനമാണ് കമ്പനിയുടെ വിജയമെന്ന് ഡ�ോ. ഭാസ്‌കർ പറയുന്നു. സസ്യസംരക്ഷണത്തിനും ഉൽപാദനവിതരണത്തിനും വേണ്ടിയാണ് കമ്പനി പ്രവർത്തിക്കുന്നത്. കാർഷിക രാസപദാർത്ഥങ്ങൾ, ജൈവ കീടനാശിനികൾ, ജീവാണു വളങ്ങൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ. ഏത് ഉൽപന്നം പുറത്തെടുക്കുമ്പോഴും രാജ്യത്തിന്റെ പരിസ്ഥിതിയ്ക്ക് ക�ോട്ടം വരാതെ കമ്പനി ന�ോക്കുന്നുണ്ട്. ആഗ�ോള കാർഷിക വ്യവസായ രംഗത്ത് ഒരു വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചു ക�ൊണ്ട് കമ്പനിയുടെ Mango Seb Plant നിലവിൽ വരാൻ പ�ോകുകയാണ്. നിലവിൽ Mango Seb ന് ഉത്തരേന്ത്യയിലുളള വമ്പിച്ച ഡിമാന്റ് കണക്കിലെടുത്താണിത്. ല�ോകത്തെ നൂറ്റി ഇരുപത�ോളം രാജ്യങ്ങൾ മാങ്കോ സെബ് ഉപയ�ോഗിക്കുന്നുവെങ്കിലും ഉൽപാദന യൂണിറ്റുകൾ താരതമ്യേന കുറവാണ്. ഈ കുറവാണ് കമ്പനി മാറ്റാൻ ശ്രമിക്കുന്നത്. നിരവധി രാജ്യങ്ങളിലേക്ക് കമ്പനി ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നതാണ്. ഇത�ോട�ൊപ്പം കർഷകരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ഇതേക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും അവർക്ക് ബ�ോധവൽക്കരണം നടത്തുകയും ചെയ്യുന്നു. കമ്പനിയുടെ ഇത്തരം സേവനങ്ങൾ കർഷകർക്ക് മികച്ച ഉൽപാദനം കൈവരിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായമാണ്. കൃഷി ജാഗരൺ മാസികയ്� വേണ്ടി മ�ോണിക്ക മ�ൊണ്ടൽ, ഇമ്രാൻ ഖാൻ എന്നിവർ നടത്തിയ അഭിമുഖത്തിൽ നിന്ന്‌

ഇതാ ഒരു അദ്ഭുതപ്ലാവ്!

രു പ്ലാവിൽ നിന്ന് വരുമാനം 10 ലക്ഷം രൂപ! എന്താ വിശ്വാസം വരുന്നില്ല. അല്ലേ? എന്നാൽ വിശ്വസിച്ചേ പറ്റൂ. കർണ്ണാടകയിലാണ് ഈ അദ്ഭുതപ്ലാവ്. 35 വർഷം മുമ്പ് കർണാടകത്തിൽ തുമാകുരു ജില്ലയിൽ ജില്ലയിൽ ചെല്ലൂർ ഗ്രാമത്തിലെ എസ്. കെ സിദ്ദപ്പ നട്ടു വളർത്തിയ പ്ലാവാണ് ഈ വിസ്മയ ഫലവൃക്ഷം. മകൻ പരമേശ്വരയാണ് ഇപ്പോൾ പ്ലാവിന്റെ ഉടമ. പ്ലാവിൽ കായ്ക്കുന്നതാകട്ടെ അപൂർവമായ ഒരിനം കുഞ്ഞൻ ചക്കയും. ചുളകൾക്ക് ചുവപ്പുനിറം, രുചിയിലും പ�ോഷകഗുണത്തിലും കേമം. ഭാരമാകട്ടെ കൂടിയാൽ രണ്ടര കില�ോ. ചക്കയുടെ സവിശേഷതകളറിഞ്ഞ് എല്ലാവരും തേടിയെത്തിയത�ോടെ പ്ലാവ് നാട്ടിൽ താരമായി. ഇതുവരെ ഒരു ചക്ക പ�ോലും ഈ പ്ലാവിൽ നിന്ന് വിറ്റിട്ടില്ല. പ്ലാവിന്റെ വംശവർദ്ധനയ്ക്കുളള മാർഗ്ഗമറിയാതിരുന്ന കർഷകന് സഹായമെത്തിയത് ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹ�ോൾട്ടികൾച്ചർ റിസർച്ച് എന്ന സ്ഥാപനവു. തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിങിലൂടെ പ്ലാവിൻ തൈകൾ ഉൽപാദിപ്പിക്കാൻ ഇൻസ്റ്റിട്യൂട്ട് പരമേശ്വരയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച് ഉല്പാദിപ്പിക്കുന്ന പ്ലാവിൻതൈകൾ ഇൻസ്റ്റിട്യൂട്ടിന്റെ പേരിൽ വിൽക്കുക മാത്രമല്ല, വരുമാനത്തിന്റെ 75 ശതമാനവും പരമേശ്വരക്ക് നൽകുകയും ചെയ്യും. പ്ലാവിന്റെ ജനിതക അവകാശവും പരമേശ്വരക്കാണ്. പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിന് 'സിദ്ദു' എന്ന് പേരിട്ടതും ഇൻസ്റ്റിട്യൂട്ട് തന്നെ. പ്ലാവിൻ തൈകൾ ഇപ്പോൾ തന്നെ ധാരാളം ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു. ധാരണാപത്രപ്രകാരം 10,000 തൈ വിൽക്കുമ്പോൾ തന്നെ പത്തുലക്ഷം രൂപ പരമേശ്വരന് ലഭിക്കൂ. ഈ കണക്കനുസരിച്ച് ഭാവിയിൽ ലഭിക്കാൻ പ�ോകുന്നത് ക�ോടികളാണ്. 33


www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

32


www.krishijagran.com

ഇന്ത്യയുടെ ഹൃദയം യമഹ സല്യൂട്ടോ RXന�ൊപ്പം

യമഹയുടെ അതിനൂതന സാങ്കേതികവിദ്യ മികച്ച ഡിസൈനും തെളിയിക്കപ്പെട്ട കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപം നൽകിയതാണ് സല്യൂട്ടോ RX.

നൂതന സാങ്കേതിക വിദ്യ യമഹയുടെ അത്യാധുനിക ബ്ലൂ-ക�ോർ എഞ്ചിനാണ് സല്യൂട്ടോ RXനെ എത്ര നിമ്‌ന�ോന്നതമായ മലനിരകളിലൂടെയും മലയിടുക്കുകളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നത്. വാഹനത്തിന്റെ ഭാരക്കുറവും ശക്തമായ യ�സാങ്കേതികവിദ്യയും എത്ര പരുക്കൻ വീഥിയിലൂടെയും സുഗമമായി സഞ്ചരിക്കാൻ സല്യൂട്ടോ RXന് പ്രത്യേക കഴിവ് നൽകുന്നു.

അംഗീകൃത ഡിസൈൻ കാഴ്ചയ്ക്കുളള ഭംഗി മാത്രമല്ല സല്യൂട്ടോ RXന്റെ ഡിസൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ സംതൃപ്തിയും ഉറപ്പുവരുത്തുന്നു. നീളമുളള സീറ്റ്, ബലമുളള സസ്‌പെൻഷൻ തുടങ്ങിയവ സുഖസവാരിക്ക് വേണ്ടി രൂപകൽപന ചെയ്തതാണ്.

തെളിയിക്കപ്പെട്ട കാര്യക്ഷമത അത്യാധുനിക ബ്ലൂ-ക�ോർ എഞ്ചിൻ ലിറ്ററിന് 82 കി.മീ. എന്ന ഉയർന്ന മൈലേജ് സ്ഥിരമായി ലഭ്യമാകാൻ പാകത്തിന് തയ്യാറാക്കിയതാണ്. വാഹനത്തിന്റെ ദൃഢതയും കാര്യക്ഷമതയും ഈടും ഇവിടെ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഇന്ത്യയിൽ ഓര�ോ പ്രദേശത്തെ റ�ോഡുകൾക്കും അതിന്റേതായ പ്രത്യേകതയും പ്രശ്‌നങ്ങളുമുണ്ട്. ഇവയെല്ലാം ഉൾക്കൊണ്ട് സഞ്ചരിക്കുവാൻ കഴിയുമാറാണ് സല്യൂട്ടോ RX നിർമ്മിച്ചിരിക്കുന്നത്.

കൃഷിയിൽ യുവത്വത്തിന്റെ മകുട�ോദാഹരണം-അചൽ

ത്തർപ്രദേശിൽ ലാഖിംപൂർ ജില്ലയിലെ അചൽ മിശ്ര യുവാക്കൾക്ക് കാർഷിക വൃത്തിയ�ോടുളള താൽപര്യത്തിന്റെ മകുട�ോദാഹരണമാണ്. അത്യാധുനികരീതിയിൽ കരിമ്പ് വളർത്തി ഇദ്ദേഹം നിരവധി സംസ്ഥാനജില്ലാ തല അവാർഡുകൾ നേടിയിട്ടുണ്. ഈ വർഷവും റെക്കോർഡു കരിമ്പുൽപാദനവുമായി അചൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലക്‌നൗവിലെയും, ക�ോയമ്പത്തൂരെയും കരിമ്പു ഗവേഷണ കേ�ങ്ങളിൽ നിന്നാണ് ഇദ്ദേഹം കൃഷിക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചത്.

ലക്‌നൗ സർവ്വകലാശാലയിൽ നിന്ന് നിയമബിരുദം നേടി 2005 ലാണ് അചൽ കൃഷി തുടങ്ങുന്നത്. 2007-'08 ൽ ഉത്തർ പ്രദേശിൽ പരമാവധി കരിമ്പുൽപാദനം നടത്തി ഒന്നാം സമ്മാനം നേടി. 18.5 അടി ഉയരത്തിൽ വളർന്ന കരിമ്പിന് നല്ല ഭാരവുമുണ്ടായിരുന്നു. ജൈവവളങ്ങളാണുപയ�ോഗിച്ചത്. കീടനാശിനികൾ വളരെ കുറച്ചു. തുടർവിളയിൽ അഴുകിയ കരിമ്പു തന്നെയാണ് വളമായി ചേർത്തത്. ഏക്കറിന് 2-3 കില�ോ വരെ യൂറിയ തളിച്ചു. നനയാണ് കരിമ്പു കൃഷിയിൽ പ്രധാനമെന്ന് അചൽ പറയുന്നു. അചലിന്റെ ഈ മികവിനും അർപ്പണബ�ോധത്തിനും യമഹയുടെ ഗ്രീൻ സല്യൂട്ട്. 33


ഫുഡ് ഫ�ോർ ഫ്രീഡം

www.krishijagran.com

ധന്യ. എം.ടി

നന്തമായ ആകാശപ്പരപ്പിൽ പറവകളെപ്പോലെ സർവ്വ സ്വത�രായി പാറിനടന്നവർ തടവറയിൽ അടയ്ക്കപ്പെട്ടപ്പോൾ, പരിവർത്തനത്തിന്റെ പുതിയ വാതായനം തുറക്കുകയാണ് തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ 'ഹരിതഭൂമി'. ഓർമ്മകളുടെ തിരയിളക്കത്തിൽ മനസ്സിനെ വിജയത്തിന്റെയും കർമ്മോത്സുകതയുടെയും പാതയിലേയ്ക്ക് അന്തേവാസികളെ വഴിതിരിച്ചുവിടാൻ ഹരിതഭൂമിക്ക് കഴിയുന്നു. സ്‌പെഷ്യൽ സബ്ജയിലിലെ തരിശായി കിടന്ന ഒരേക്കർ ഭൂമിയിലാണ് അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ പിറന്ന ഈ കാർഷിക വിജയം. ജയിലിലേയ്ക്കാണ് യാത്രയെന്ന് തീരുമാനിച്ചപ്പോൾ തന്നെ മനസ്സിൽ ചില ചിത്രങ്ങൾ തെളിഞ്ഞിരുന്നു. അതിൽ പ്രധാനം വലിയ ഇരുമ്പഴിക്കു പിന്നിൽ നിരാശാഭരിതമായ മനസ്സുമായി നിൽക്കുന്ന മനുഷ്യരുടെ ചിത്രങ്ങളായിരുന്നു. അറിഞ്ഞോ അറിയാതെയ�ോ ചെയ്തുപ�ോയ തെറ്റുകൾക്ക് നിയമം വിധിച്ച ശിക്ഷ അനുഭവിക്കുന്നവർ.

36

അവരുടെ മനസ്സിലും മുഖത്തും സന്തോഷത്തിന്റെ അലകളില്ല. ഇരുമ്പഴിക്കുളളിലൂടെ പുറത്തേക്ക് നീളുന്ന മഞ്ഞിച്ച കണ്ണുകളിൽ നിരാശയും ഭയവും കലർന്ന വേദനാജനകമായ ദൃശ്യങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. പ്രവേശന കവാടത്തിൽ കമാനാകൃതിയുളള വലിയ ബ�ോർഡ്. സ്‌പെഷ്യൽ സബ് ജയിൽ. പേരിനെ അന്വർത്ഥമാക്കുന്നതുപ�ോലെ എല്ലാം വെരി സ്‌പെഷ്യൽ. കവാടം കടന്ന് മുന്നോട്ട് പ�ോകുമ്പോൾ ഇടത് വശത്തായി അതിമന�ോഹരമായ ഒരു ഉദ്യാനം. ഉദ്യാനത്തിനുളളിൽ അന്തേവാസികളുടെ കരവിരുതിൽ പിറന്ന രാഷ്ട്രപിതാവിന്റെ മന�ോഹര ശിൽപ്പം. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ അന്തേവാസികളിൽ ഭൂരിഭാഗവും റിമാന്റ് പ്രതികളാണ്. ജാമ്യം ലഭിക്കുന്നത�ോടുകൂടി അവർ ജയിലിൽ നിന്നും മടങ്ങിപ�ോകും. ജയിലിൽ എത്തിച്ചേരുന്ന റിമാന്റ് പ്രതികളിൽ ഭൂരിഭാഗം അന്തേവാസികളും കൃഷിയിൽ തൽപരരാണ് എന്നതാണ് ജയിലിലെ തരിശ് ഭൂമിയിൽ ജൈവപച്ചക്കറി എന്ന ആശയത്തിന്


www.krishijagran.com

പ്രച�ോദനമായത്. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി വ�ോളിബ�ോൾ ഗ്രൗണ്ട് ഒരുക്കാനാണ് ജയിലിലെ തരിശുഭൂമി പുല്ലുചെത്തി വൃത്തിയാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും അത് ഒരു കാർഷികവിജയത്തിന്റെ തുടക്കമായിരുന്നു.

ഉപയ�ോഗിച്ചായിരുന്നു കൃഷി. ജൈവപച്ചക്കറി വ്യാപനം എന്ന സർക്കാരിന്റെ ആശയത്തെ ഇവിടെ പ്രാവർത്തികമാക്കുകയാണ് ഇവർ ചെയ്തത്. കൃത്യതയ�ോടെയുള്ള നനയും, ജൈവവളപ്രയ�ോഗവും കൃത്യമായ മേൽന�ോട്ടവും സമർപ്പണത്തോടെയുള്ള അദ്ധ്വാനവും വെറുതെയായില്ല. ശീതകാല പച്ചക്കറിയായ ക�ോളിഫ്‌ളവർ അടക്കമുള്ളവ വിളഞ്ഞത് നൂറുമേനി.

പാറപ�ോലെ ഉറച്ചുകിടന്ന ഭൂമി കിളച്ചുമറിച്ച് കൃഷിക്കായി ഒരുക്കിയെടുക്കുക എന്നത് വളരെ ശ്രമകരമായ ജ�ോലിയായിരുന്നു. എന്നാൽ അന്തേവാസികൾ ത�ോറ്റുക�ൊടുക്കുവാൻ തയ്യാറായിരുന്നില്ല. ജയിൽ സൂപ്രണ്ട് ബിന�ോദ് ജ�ോർജ്ജ്, കൃഷികാര്യങ്ങളുടെ മേൽന�ോട്ടത്തിനായി അസി. സൂപ്രണ്ട് പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ റിനു ആർ., ലിജു എം.വി. എന്നിവരെ പ്രത്യേകം ചുമതലപ്പെടുത്തി. ഇവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ആത്മാർത്ഥമായ അദ്ധ്വാനത്തന്റെ ഫലമായി പാറപ�ോല ഉറച്ചുകിടന്ന തരിശുഭൂമി കൃഷിക്ക് അനുയ�ോജ്യമായ, പ�ൊന്നുവിളയുന്ന ഭൂമിയായി. ഇതിൽ പാവൽ, പടവലം, ചീര, തക്കാളി, പച്ചമുളക്, മുരിങ്ങ, ക�ോളിഫ്‌ളവർ, വെണ്ട, വഴുതന, പയർ, കുറ്റിവാളരി തുടങ്ങിയ പച്ചക്കറിവിത്തുകൾ പാകി. ജയിലിലെ ഒരിഞ്ചു സ്ഥലം പ�ോലും വെറുതെയിടാതെ പരമാവധി സ്ഥലം കൃഷിക്കായി ഉപയ�ോഗപ്പെടുത്തി.

പൂർണ്ണമായും ജൈവരീതിയിൽ ഉല്പാദിപ്പിക്കുന്ന ജയിലിലെ പച്ചക്കറിക്ക് ഗുണമേന്മ കൂടുതലായതിനാൽ പ�ൊതുസമൂഹത്തിൽ ആവശ്യക്കാർ ഏറെയാണ്. ഹ�ോർട്ടിക�ോർപ്പിന്റെ വിലയ്ക്കാണ് പച്ചക്കറികൾ വിൽക്കുന്നത്. വിൽപ്പനയ്ക്ക് വച്ച് മണിക്കൂറുകൾക്കകം തന്നെ എല്ലാം വിറ്റുതീരുന്ന അവസ്ഥ. പച്ചക്കറി കൃഷി ജയിലിന് നേടിക്കൊടുത്തത് മികച്ച വരുമാനം. കൃഷി തുടങ്ങി ഒരു വർഷം ആകുമ്പോഴേക്കും അമ്പതിനായിരം രൂപയ്ക്കു മുകളിൽ ഇതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു.

രാസവളങ്ങളും രാസകീടനാശിനികളും പൂർണ്ണമായും പടിക്കുപുറത്താക്കി ജൈവവളം മാത്രം

പച്ചക്കറിക്കു പുറമെ ശുദ്ധജല മത്സ്യം കൃഷി ചെയ്യുന്നതിനുളള സൗകര്യവും ജയിലിനുളളിൽ ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്ന കുളമാണ് അന്തേവാസികളുടെ സേവനമുപയ�ോഗപ്പെടുത്തി നിർമ്മിച്ചിരിക്കുന്നത്. 10 മീറ്റർ നീളവും ആറു മീറ്റർ വീതിയും ആറടി ആഴവുമാണ് മത്സ്യകുളത്തിനുള്ളത്. ഇതിനുപുറമെ ഒരു വലിയ ടാങ്കും മത്സ്യകൃഷിക്കായി ഉപയ�ോഗിക്കുന്നു. മത്സ്യവിസർജ്യത്തിൽ അടങ്ങിയിട്ടുള്ള അമ�ോണിയ ചെടികൾക്ക് നല്ല വളർച്ചയും അത്യുല്പാദനശേഷിയും നൽകുമെന്നതിനാൽ 37


ഫുഡ് ഫ�ോർ ഫ്രീഡം

മത്സ്യകുളത്തിലെ വെള്ളം പച്ചക്കറികൾ നനയ്ക്കുന്നതിനായി ഫലപ്രദമായി ഉപയ�ോഗിക്കുന്നു. അത�ോട�ൊപ്പം അടുക്കളയിൽ നിന്നും മറ്റുമുളള വെള്ളവും പാഴാക്കിക്കളയാതെ പ്രത്യേകം ചാലുകീറി കൃഷിത്തോട്ടത്തിൽ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൃഷിക്ക് വേണ്ട നിർദ്ദേശങ്ങളും ആവശ്യമായ സഹായവും നൽകി ഈ കാർഷിക വിജയത്തിന് കൃഷി വകുപ്പ് കൂടെയുണ്ട്. കൃഷിവകുപ്പിൽ നിന്നുളള ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ നേരിട്ടെത്തി പരിശ�ോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. കൃഷിക്കാവശ്യമായ സാമ്പത്തിക സഹായവും ഗ്രോബാഗ്, വിത്ത് തുടങ്ങിയവ കൃത്യസമയത്ത് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രത്യേകം ശ്രദ്ധിക്കുന്നു. തരിശുഭൂമിയിലെ ഊർജ്ജിത പച്ചക്കറിവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടേക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നത്. നാളിതുവരെയുള്ള കൃഷിയുടെ വിജയത്തെ മുൻനിർത്തി എല്ലാത്തരം കൃഷികളും ഈ മണ്ണിലേക്കു ക�ൊണ്ടുവരാനും പുതുരീതികൾ പരീക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ. പച്ചക്കറി കൂടാതെ കിഴങ്ങുവർഗ്ഗങ്ങളും കരനെല്ലും കൂടി ഈ ഹരിതഭൂമിയിൽ പരീക്ഷിക്കാൻ ജയിൽ അധികൃതർ ഒരുങ്ങുകയാണ്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ മറ്റൊരു പ്രത്യേകതയാണ് വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യനിർമ്മാണ യൂണിറ്റ്. 2013 ലാണ് ജയിലിൽ ഭക്ഷണ നിർമ്മാണയൂണിറ്റ് ആരംഭിച്ചത്. പ്രധാനമായും ഇഡ്ഡലി, ദം ബിരിയാണി എന്നിവയാണ് ഇവിടെ നിന്നും തയ്യാറാക്കി വിൽക്കുന്നത്. അഞ്ച് ഇഡ്ഡലിയും സാമ്പാർ, ചമ്മന്തിപ്പൊടി എന്നിവ അടങ്ങിയ പാക്കറ്റിന് 20 രൂപയും, ദം ചിക്കൻ ബിരിയാണിക്ക് 60 രൂപയുമാണ് വില. ഹ�ോട്ടലുകളിൽ ഭക്ഷണത്തിന് വില ഉയരുന്ന സമയത്തും 2010 ൽ ജയിൽ വകുപ്പ് ഭക്ഷണ വില്പന ആരംഭിച്ചപ്പോഴുളള അതേ വിലയാണ് ഇപ്പോഴും ഈടാക്കുന്നത്. അമിതവില ഈടാക്കാത്തതിനാൽ 38

www.krishijagran.com

സാധാരണക്കാരായ ജനങ്ങൾക്ക് ഈ ഭക്ഷണപ്പൊതികൾ വലിയ ആശ്വാസമാണ്. മുൻകൂർ ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് വേണ്ടുന്ന ഇഡ്ഡലി, ദം ബിരിയാണി എന്നിവ ഇവിടെ നിർമ്മിച്ച് നൽകും. ഒരേസമയം 600 ഇഡ്ഡലിവരെ പാകം ചെയ്യാൻ പറ്റുന്ന ഇലക്ട്രിക് ഓവൻ സംവിധാനമാണ് ഇവിടെയുള്ളത്. തടവുകാർ ചെയ്യുന്ന ജ�ോലിക്ക് കൃത്യമായ വേതനവും ഉണ്ട്. ഭക്ഷണനിർമ്മാണ യൂണിറ്റിൽ ജ�ോലി ചെയ്യുന്നവർക്ക് ഒരുദിവസം 148/രൂപയും, മറ്റ് ജ�ോലികൾ ചെയ്യുന്നവർക്ക് ദിവസം 110/- രൂപയുമാണ് കൂലി. ഒരുലക്ഷം രൂപ വരെ ഇവിടെനിന്ന് കൂലി വാങ്ങി പ�ോയവർ ഉണ്ട് എന്ന് ജയിൽ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തുന്നു. ജയിൽ എന്നാൽ മാനസിക പരിവർത്തനത്തിനുളള തിരുത്തൽ കേ�ങ്ങളാണ് എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ കാണാനാവുക. ജയിലിനുളളിലെ പൂന്തോട്ടം, ശില്പ്പങ്ങൾ, മന�ോഹരമായ ചുവർ ചിത്രങ്ങൾ... എല്ലാ അന്തേവാസികളുടെ കരവിരുതിൽ രൂപപ്പെട്ടവ. ഇതിനുപുറമെ തടവുകാരുടെ കഴിവുകൾ പുറത്തുക�ൊണ്ടുവരാൻ എല്ലാമാസവും കലാസദസ്സുകൾ സംഘടിപ്പിക്കുന്നു. കവിത, സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവ ഈ കലാസദസ്സിന്റെ ഭാഗമാകുന്നു. വായനക്കായി ലൈബ്രറി സൗകര്യം, തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി മ്യൂസിക് തെറാപ്പി, സ്വയം ത�ൊഴിൽ കണ്ടെത്തുന്നതിനായി ത�ൊഴിലധിഷ്ടിത സാങ്കേതിക ക�ോഴ്‌സുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നുവരുന്നു. 'ജയിൽവാസത്തിന്റെ കാലാവധി കഴിഞ്ഞ പുറത്തുപ�ോകുന്നവർക്ക് ഭാവിയിലും തെറ്റിലേക്ക് പ�ോകാതെ മാന്യമായി സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കി ക�ൊടുക്കുകയാണ് തങ്ങൾ ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്ന് ' ജയിൽ സൂപ്രണ്ട് ബിന�ോദ് ജ�ോർജ്ജ് പറഞ്ഞു.


വിളംബരം

www.krishijagran.com

നഗര�ോത്സവ

പുഷ്പമേള

ഫുഡ് ട്രെൻഡ്‌സ്‌

ഭക്ഷ്യോൽപന്ന വിപണി

പത്തനംതിട്ടയിൽ

നൂതനപ്രവണതകൾ

ക്ഷ്യോൽപാദനത്തിൽ ഇന്ത്യ ല�ോകത്തിൽ രണ്ടാം സ്ഥാനത്താണ്. വർദ്ധിച്ചുവരുന്ന ആള�ോഹരിവരുമാനം, നഗരവൽക്കരണം, ജീവിതശൈലി, ഉയർന്ന വിദ്യാഭ്യാസം, കുറഞ്ഞ പ്രായപരിധി എന്നിവ ഭക്ഷ്യ വിഭവങ്ങളുടെ ഉപയ�ോഗം ഗണ്യമായി വർദ്ധിപ്പിക്കുന്ന കാരണങ്ങളാണ് ഇന്ന്. വികസിത രാജ്യങ്ങളിൽ നിലവിലുളള ഓപ്പൺ കിച്ചൺ സ�ദായം ഇന്ത്യയിലും സാധാരണമായിരിക്കുന്നു. ചെലവഴിക്കാവുന്ന വരുമാനത്തിന്റെ ആള�ോഹരി ത�ോതും ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. 2040 - ഓടെ ഇന്ത്യ ല�ോകസമ്പദ് വ്യവസ്ഥയിൽ 3-ാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷ�ോപ്പിംഗ് രീതിയിൽ പ്രകടമായ മാറ്റങ്ങളാണ് നിലവിലുളളത്. എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ ലഭിക്കാനുതകുന്ന ഷ�ോപ്പിംഗ് മാളുകൾ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. മാധ്യമങ്ങൾ വഴി അനുദിനം പ്രചരിക്കുന്ന പരസ്യങ്ങളുടെ സ്വാധീനം, പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വാങ്ങാനുളള സാമ്പത്തിക ശേഷി സസ്യേതരഭക്ഷ്യവസ്തുക്കള�ോടുളള അമിതമായ താൽപര്യം എന്നിവ വർദ്ധിക്കുന്നു. സ്ത് രീകളാകട്ടെ പരമ്പരാഗത പാചകരീതിയിൽ നിന്നും മാറി തുടങ്ങിയിരിക്കുന്നു. 'റെഡി ടു കുക്ക് ' ഭക്ഷ്യവസ്തുക്കള�ോട് ഇന്ന് താൽപര്യമേറി വരികയാണ്. പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കൾക്കും നല്ല പ്രിയമാണ്. അത്താഴവിരുന്നുകളിൽ വിവിധരാജ്യങ്ങളിലെ രുചികൾ, സമ്മിശ്രഭക്ഷണം (ഫ്യൂഷൻ ഫുഡ് ), ല�ോകരുചി പരിചയപ്പെടുത്തുന്ന World cuisine എന്നിവയ്ക്ക് ആരാധകരേറെ. യുവതലമുറയാകട്ടെ പ്രോട്ടീൻ സമൃദ്ധമായ പവർഫുഡുകളും എനർജി ഡ്രിങ്കുകളും കഴിച്ച് സദാ ഉന്മേഷവാന്മാരായിരിക്കാൻ താൽപര്യപ്പെടുന്നു. രാവിലെ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് ചായ, രാത്രി അത്താഴം എന്നിവയ്ക്കു പുറമെ വൈകിട്ട് 4 മണിക്ക് ച�ോക്ലേറ്റുകൾ 7 മണിക്ക് ലഘുഭക്ഷണം (snacks) എന്നിവ കഴിച്ച് അത്താഴം വൈകിക്കുന്നവരുണ്ട്. ഇത് പുതിയ ഒരു ഭക്ഷ്യ സംസ്‌കാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒലിവ് ഓയിൽ, Pro Biotic food തുടങ്ങിയ പുതിയ ഭക്ഷ്യവിഭവങ്ങളാണ് അനുദിനം വിപണിയിലെത്തുന്നത്. ഇവ യാത�ൊരു മടിയുമില്ലാതെ പരീക്ഷിക്കാൻ ഉപഭ�ോക്താക്കളേറെ. ഇന്ത്യൻ രുചിക്ക് ഊന്നൽ നൽകിയുളള കേരള ചെമ്മീൻ കറി, ബംഗാളി മത്സ്യക്കറി, ഗ�ോവയിലെ മത്തിക്കറി എന്നിവയ്ക്ക് ആവശ്യക്കാരേറെ. ആട്ടിറച്ചി, ചിക്കൻ വിഭവങ്ങൾ, പിസ്സ എന്നിവയ്ക്കും ആവശ്യക്കാർ ധാരാളം. മസാല മിക്സു ‌ കൾ, പെയ്സ്റ്റുകൾ എന്നിവയ്ക്കും വിപണനസാധ്യതയേറെ. ഭക്ഷ്യവിപണിയിലുമുണ്ട് ഇന്ന് ആകർഷണീയമായ പാക്കേജുകൾ. വിവിധ സംസ്‌കാരത്തിനിണങ്ങിയ ക്രോസ് കൾച്ചറൽ ഫുഡിൽ, പ�ൊറ�ോട്ട, ഇഡ്ഡലി, ദ�ോശ മിക്‌സ് എന്നിവ ഉൾപ്പെടുന്നു. ചിക്കൻ നഗ്ഗെറ്റ്‌സ്‌, സമ�ോസ ചിക്കൻ, തന്തൂരിചിക്കൻ എന്നിവ ഫ്യൂഷൻ ഫുഡ് എന്ന വിഭാഗത്തിൽ പെടുന്നു. ഇവയുടെ പ്രചാരണത്തിന് പ്രശസ്തർ, സാങ്കേതിക വിദഗ്ധർ, ഉപഭ�ോക്താക്കൾ എന്നിവരെ ഉൾപ്പെടുത്തി പരസ്യങ്ങളും വിപണന ത�ങ്ങളും സജീവമാക്കുന്നു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് (Micro- Target group) റെഡി ടു ഈറ്റ് കുക്ക്, റെഡി ടു കുക്ക്, minced, marinated ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കും ഇന്ന് വിപണനസാധ്യത കൂടുതലാണ്.

ത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന നഗര�ോത്സവ പുഷ്പമേള 2018 ഏപ്രിൽ അഞ്ചു മുതൽ 15 വരെ ജില്ലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ധാരാളം പൂക്കളുടെ വിപണനവും പ്രദർശനവും മേളയുടെ പ്രത്യേക ആകർഷണമാണ്. കൂടാതെ അമ്പത�ോളം വ്യത്യസ്ഥ ഇനം റ�ോസാപ്പൂക്കളും മേളയ്ക്ക് വർണപ്പൊലിമപകരും. പുഷ്പമേളയ�ോടനുബന്ധിച്ച് വാഴമഹ�ോത്സവവും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വലിയ വാഴമഹ�ോത്സവത്തിനാണ് നഗരം സാക്ഷിയായുക. ശീതീകരിച്ച നൂറിലധികം വിപണന സ്റ്റാളുകൾ ഇത�ോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. കാർഷിക വിപണനമേള, ജൈവ പച്ചക്കറികളുടെ വിപണനം, ഔഷധ സസ്യങ്ങളുടെ പ്രദർശനം, തേൻ ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ഫുഡ് ക�ോർട്ട്, കുട്ടികൾക്ക് പാർക്ക് എന്നിവയും മേളയിലുണ്ടാകും. എല്ലാ ദിവസവും സെമിനാറുകൾ, വിവിധ കലാമത്സരങ്ങൾ, കലാസന്ധ്യ എന്നിവയുമുണ്ട്. അശരണരായവരെയും നിർദ്ധനരായ ര�ോഗികളെയും സഹായിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് മേള സംഘടിപ്പിക്കുന്നതെന്ന് നഗരസഭ ചേയർപേഴ്സൺ രജനി പ്രദീപും വൈസ് ചെയർമാനും പുഷ്പോത്സവം ക�ോഓർഡിനേറ്ററുമായ പി. കെ. ജേക്കബും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9020455123, 8113903345, 9387326884 39


വിളവെുപ്പുത്സവം

www.krishijagran.com

എഴുമാവിൽ രവീ�നാഥ് ഡയറക്ടർ, ക�ോപ്‌ഫെഡ്‌

വിഷുച്ചന്തയും തേവരും വി

ഷുക്കണി, വിഷുക്കൊന്ന, വിഷുക്കൈനേട്ടം തുടങ്ങി ഒട്ടേറെ പദങ്ങൾ വിഷുവുമായി ബന്ധപ്പെട്ട് നാം കേൾക്കാറുണ്ട്. എന്നാൽ വിഷുപ്പച്ചയും വിഷുത്തേവരും അത്ര പരിചിതമാകാനിടയില്ല. കൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഉൽസവങ്ങളിൽ ഒട്ടു മിക്കവയും തന്നെ ആഘ�ോഷിച്ചു വരു�ത്. വിത്തിറക്കൽ അല്ലെങ്കിൽ കൃഷിയുടെ ആരംഭം കുറിയ്ക്കുന്ന ഉൽസവമെന്ന നിലയ്ക്കാണ് വിഷുവിന് നാം പ്രാധാന്യം ക�ൊടുക്കുന്നത്. തിരുവ�ോണത്തെ വിളവെടുപ്പ് സമയമായും പറയാം. ഹ്രസ്വമായ ഒരു കാലത്തെ ഇടവേളയ്ക്കു ശേഷം കർഷക വൃന്ദം വീണ്ടും മണ്ണിലേയ്ക്കിറങ്ങുന്ന ശുഭദിനമാണിത്. വിഷുക്കണി കണ്ടും കൈനേട്ടം ക�ൊടുത്തും വാങ്ങിയും വിഷുപ്പൂട്ടും വിതച്ചും നടത്തിയും വിഷുക്കഞ്ഞി കുടിച്ചുമാണ് വിഷു ദിനത്തിലെ പ്രഭാതം ഗ്രാമകേരളം അവിസ്മരണീയമാക്കുന്നത്. ചക്കയും മാങ്ങയും മുരിങ്ങക്കായും ക�ൊണ്ടുളള വിഭവങ്ങളാണ് അന്ന് അടുക്കളയിൽ ഏറെയും തയ്യാറാക്കുന്നത്. കാരണം ഇവ മൂന്നും വിഷുക്കാലത്ത് സമൃദ്ധമായിരിക്കും. ഇത�ോട�ൊപ്പം നാടിന്റെ തനതു

40

വിഭവങ്ങള�ൊരുക്കുക എന്നത് മലയാളികളുടെ ശീലമാണ്. വെളളരി, പടവലം, പയർ, ക�ോവൽ, വഴുതന, വെണ്ട, ചുവപ്പും പച്ചയും നിറമുളള ചീര, കത്തിരി എന്നിവയാണ് വിഷുക്കാലത്തെ വിഭവസമൃദ്ധമാക്കുന്ന പച്ചപ്പുകൾ. മീനം കാടേറുകയും മേടം കൂടേറുകയും ചെയ്യുമ്പോൾ അത�ൊന്നാഘ�ോഷിേച്ച പറ്റൂ. അതിനാണ് എട്ടു തടക്കറികള�ൊരുക്കുന്നത്. തടമെന്നതിന് വാരമെന്നും പറയും. വിളവെടുപ്പു കഴിഞ്ഞ് വിജനമാകുന്ന വേനൽപാടങ്ങളിൽ നെടുനീളത്തിൽ മണ്ണു ക�ോരിയും കൂനകൾ കൂട്ടിയും കുഴികുത്തിയുമ�ൊക്കെയാണ് വിഷുപ്പച്ചയ�ൊരുക്കുന്നത്. വാരമായാലും, കൂനയായാലും കുഴിയായലും അവയ്‌ക്കൊക്കെ ഒരു പേരേയുളളൂ. അതാണു തടം. മീനമാസത്തിന്റെ അവസാന നാളുകളിൽ വിലവെടുക്കാനാവും വിധമാണ് നിലമ�ൊരുക്കൽ. പച്ചയ്ക്കു പണിയൽ അല്ലെങ്കിൽ പച്ചയ്‌ക്കൊരുക്കൽ എന്നാണിതിനു പറയുക. ഇതിൽ കാത്തിരിപ്പും കഠിനാധ്വാനവും ഒത്തു ചേരുന്നു. ക�ൊടിയ വേനലിലാണിവിടെ പച്ചപ്പൊരുക്കേണ്ടത്. തണലുകളില്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന വേനൽപ്പാടത്ത്


www.krishijagran.com

വിളവെടുപ്പു കഴിഞ്ഞ് വിജനമാകുന്ന വേനൽപാടങ്ങളിൽ നെടുനീളത്തിൽ മണ്ണു ക�ോരിയും കൂനകൾ കൂട്ടിയും കുഴികുത്തിയുമ�ൊക്കെയാണ് വിഷുപ്പച്ചയ�ൊരുക്കുന്നത്. വാരമായാലും, കൂനയായലും കുഴിയായലും അവയ്‌ക്കൊക്കെ ഒരു പേരേയുളളൂ. അതാണു തടം. മീനമാസത്തിന്റെ അവസാന നാളുകളിൽ വിലവെടുക്കാനാവും വിധമാണ് നിലമ�ൊരുക്കൽ. പച്ചയ്ക്കു പണിയൽ അല്ലെങ്കിൽ പച്ചയ്‌ക്കൊരുക്കൽ എന്നാണിതിനു പറയുക

പ�ൊരിവെയിലിലാണ്കർഷകർ കൈക്കോട്ടുമായിറങ്ങുന്നത്. പച്ചയ�ൊരുങ്ങാൻ പച്ചയ്ക്കു കീറത്തും എന്നൊരു ച�ൊല്ലുണ്ട്. വിഷു വിളയ�ൊരുക്കുന്നതിനായി നിലമിളക്കാൻ കാളകളെയ�ോ പ�ോത്തുകളെയ�ോ ഉപയ�ോഗിക്കാറില്ല. കർഷകർ നേരിട്ട് വെട്ടി മുറിയ്ക്കണം. പശിമയുളള മണ്ണ് വേനൽച്ചൂടേറ്റ് കട്ടയായിക്കിടക്കുന്നിടത്താണ് കർഷകന്റെ ഉശിരൻ കൈക്കോട്ടു പ്രയ�ോഗം. മൂർച്ചയുളള മുൻഭാഗം ക�ൊണ്ട് മണ്ണിളക്കിയാൽ മാത്രം പ�ോരാ. പിൻഭാഗം കട്ടയുടയ്ക്കുകയും വേണം. 'ഒടയ്ക്കലും ഇളക്കലും തമം തമം, വിതയ്ക്കലും പ�ൊതയ്ക്കലും തമം തമം', ഇത�ൊരു കൃഷിച്ചൊല്ലാണ്. ഇളക്കി മറിച്ച മണ്ണ് ഉടച്ചു പരുവമാക്കുന്നതിനും അദ്ധ്വാനം സമമാണ്. വിതച്ചു കഴിഞ്ഞാൽ തടങ്ങൾക്കു മുകളിൽ പുതയിടണം. വിതയ്ക്കലും പുതയിടീലും താരതമ്യേന ലഘുവായ പ്രവൃത്തിയാണെന്നു സാരം. ഇനിയാണു നനയ്ക്കൽ. വയലുകളിൽ കുഴിയ്ക്കുന്ന ചെറു കിണറുകളാണ് ഓലികൾ. ഇത്തരം കിണറുകൾ കുഴിയ്ക്കുന്നതിനെ ഓലികുത്തുക എന്നാണു പറയുക. വിഷുപ്പച്ചയുടെ വിളവെടുപ്പു കഴിഞ്ഞാലുടൻ ഓലികൾ മൂടുകയും ചെയ്യും. വെറുതെ ചെന്ന് ഓലികുത്തുയും മൂടുകയുമല്ല കർഷകർ ചെയ്യുന്നത്. കൃഷി എന്നത് പവിത്രമായ ഒരു കർമ്മമെന്ന നിലയ്ക്കാണ് അവർ കാണുന്നത്. തടമ�ൊരുക്കും മുമ്പേ അവർ ജലമ�ൊരുക്കും. അതായത് തണ്ണീർക്കുഴികൾ തീർക്കുമെന്നു സാരം. അതിനായി ഭൂമിയെ അമ്മയായും ദേവിയായും സങ്കൽപ്പിച്ചു ക�ൊണ്ടുളള പൂജ നിർബന്ധം. വയലിൽ നിന്നും കൈക�ൊണ്ടിളക്കിയെടുത്ത മണ്ണിൽ ഭൂമിയമ്മേ കാത്തോളണേ.. എന്ന പ്രാർത്ഥനയ�ോടെ വെളളം തളിച്ച് കുഴച്ചെടുത്ത് തൂശനിലയിൽ ഒരു രൂപ ഉണ്ടാക്കി കിഴക്കു നിന്ന് പടിഞ്ഞാറ�ോട്ടായി ഒരു പ്രതിഷ്ഠിക്കൽ ആണ് പൂജയിലെ പ്രധാന ചടങ്ങ് ഇടത്തായി വിളകൾക്കായും ഒരു പ്രതിഷ്ഠയ�ൊരുക്കും. വലത്ത് ക്ഷമാദേവിയുടെ രൂപവും സ്ഥാപിച്ച് വിളക്കു ക�ൊളുത്തിയുളള പ്രാർത്ഥനയ്ക്ക് നിർദ്ദിഷ്ഠ ശ്ലോകങ്ങള�ൊന്നുമില്ല. വയലിൽ ജലസമൃദ്ധിയും സന്തോഷസമൃദ്ധിയും

ഉണ്ടാവണമേ എന്നു മാത്രമാണു പ്രാർത്ഥന. ധന സമൃദ്ധിയുണ്ടാകണമെന്നവർ പറയുന്നില്ലെന്നോർക്കണം. അങ്ങനെ വിഷുപ്പച്ചയ്ക്കുളള ആദ്യചടങ്ങു പൂർത്തിയാകും. ഓലികുത്തിയെടുക്കുന്ന തെളിനീരിൽ പായസമ�ോ പാനകമ�ോ ഉണ്ടാക്കി എല്ലാവരും പങ്കിട്ടു കുടിക്കുന്നു. ഇതില�ൊരു പങ്ക് കന്നു കാലികൾക്കും വയൽ കിളികൾക്കും ക�ൊടുക്കും. ഒപ്പം മൂന്നു പ്രതിഷ്ഠകൾക്കും അർച്ചയ്ക്കും പിന്നീട് മൺകുടത്തിൽ ജലം നിറച്ച് തടങ്ങളിൽ തുളളിനന നടത്തും. ഇതിനെ പ�ൊടി നനച്ചെന്നു പറയും. 'ക�ൊടം ചക്കരേ.... കൈ ക�ൊക്കരേ' എന്നൊരു ച�ൊല്ലുണ്ട്. മൺകുടം നിറയെ വെളളമുണ്ടെങ്കിലും കൈയ്യിലെടുത്തു നനയ്ക്കുന്നത് കുറച്ചു വെളളം മാത്രം എന്നാണിതിനർത്ഥം. അമിതമായ ജല പ്രയ�ോഗം വിളകളെ അഹങ്കാരികളാക്കുമത്രേ. ഇത�ൊരു ജല പാഠമാണ്. വിളവെടുപ്പ് മീനമാസത്തിന്റെ അസ്തമന ത്തിലാണെന്നു പറഞ്ഞുവല്ലോ. വിലവെടുപ്പിനു ത�ൊട്ടു മുമ്പായി ഓലികളിലേക്ക് വിഗ്രഹങ്ങൾ ഭക്ത്യദരപൂർവ്വം നിഷേധിച്ചശേഷം കുഴികൾ മൂടും. പ്രാർത്ഥനാപൂർവ്വം. പിന്നീട് മിച്ചം വരുന്ന മണ്ണുക�ൊണ്ട് അല്പം വലിപ്പത്തിൽ ഒരു വിഗ്രഹം കൂടി തീർക്കും ഇതാണ് വിഷുത്തേവർ. ജാതിമതഭേദമില്ലാതെ കർഷകവൃന്ദത്തിെ� ദൈവമാണിത്. വയല�ോരത്തു സ്ഥാപിക്കുന്ന തേർക്കു മുമ്പിലേക്കാണ് വിളകൾ പറിച്ചു കൂട്ടുന്നത്. എല്ലാ വിളകളിലും ഒരു പങ്ക് തേവർക്കുളള നിവേദ്യമാണ്. വിഷു ദിനം അതിരാവിലെ തേവർക്കു മാലകൾ ചാർത്തി ഈ കൈവേദ്യങ്ങൾ ഭംഗിയായി ഒരുക്കി വെച്ച് ദീപ ധൂപാദികൾ ക�ൊണ്ടു നടത്തുന്ന നന്ദി പ്രകടനമാണ് വിഷുക്കണി ദർശനത്തിന്റെ പ്രാക് രൂപം. ഇവിടെ കർഷകർക്ക് ജാതിയില്ല, മതമില്ല, ഭൂമിയും വായുവും ജലവുമുൾപ്പെടുന്ന പഞ്ചഭൂതങ്ങളാണവരുടെ ഊർജ്ജം. മണ്ണിൽ പ�ൊന്നു വിളയിക്കാനുളള പ്രച�ോദനം. മഴയും വെയിലുമേറ്റാലും തളരാതെ അവരെ കാക്കുന്നതും അവരുടെ വീര്യം ച�ോരാതെ നിർത്തുന്നതും ക്ഷമാദേവിയത്രേ. വിഷു ഒരു തുടക്കമാണ്. പുതിയ കണക്കു കൂട്ടലുകളുടെ തുടക്കം. അവ ശ�ോഭനമാകട്ടെ.

41


കൃഷിയിട പരീക്ഷണം

www.krishijagran.com

കൃഷി ഓഫീസർ ശ്രീലേഖ മുഹമ്മദലിയുടെ കൃഷിയിടത്തിൽ

ചെറുധാന്യങ്ങൾ വിതച്ച്

വലിയ തുടക്കം

ചെ

സുരേഷ് മുതുകുളം

റുധാന്യങ്ങളായ ചാമയും തിനയും റാഗിയും ഒക്കെ ഒരു കാലത്ത് ധാരാളം കൃഷി ചെയ്തിരുന്നത് നേരിട്ടും കണ്ടും അറിഞ്ഞുമുളള അനുഭവമായിരുന്നു എടയൂർ പ്രദേശത്ത് വീണ്ടും ഇവ പരീക്ഷണാർത്ഥത്തിലാണെങ്കിലും വിതയ്ക്കാൻ കൃഷി ആഫീസർ ശ്രീലേഖയെ പ്രേരിപ്പിച്ചത്. സ്വതവേ മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ എടയൂർ പണ്ടേക്കു പണ്ടേ പേരുകേട്ട കാർഷികമേഖലയാണ്. തെങ്ങ്, നെല്ല്, പച്ചക്കറികൾ, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കൂർക്ക, കൂവ, കാച്ചിൽ, ചേന, ചേമ്പ്, വാഴ എന്നു വേണ്ട എടയൂരിന്റെ വളപ്പറ്റുളള മണ്ണിൽ വേര�ോടി തഴയ്ക്കാത്ത വിളകള�ൊന്നുമില്ല. സവിശേഷതകളേറെയുളള എടയൂരിന്റെ സ്വന്തം ആനക്കൊമ്പൻ മുളകിന്റെ പെരുമ വേറെയും. കൃഷി സമൃദ്ധമെങ്കിലും വർത്തമാന കാല എടയൂർ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. പാരിസ്ഥിതിക പ്രശ്‌നം. പാറപ�ൊട്ടിക്കൽ, നിലം നികത്തൽ, കുന്നിടിക്കൽ തുടങ്ങി സ്വാർത്ഥനായ മനുഷ്യന്റെ ഔചിത്യരഹിതമായ പ്രവർത്തനങ്ങൾ നിമിത്തം ച�ോലകളും കുളങ്ങളുമ�ൊക്കെ വറ്റാൻ തുടങ്ങിയിരിക്കുന്നു. വരൾച്ചയും ജലക്ഷാമവും കുറ്റാര�ോപിതനായ മനുഷ്യനെ തന്നെ തുറിച്ചുന�ോക്കുന്ന അവസ്ഥ. വെളളമില്ലാതെ എങ്ങനെ കൃഷി മുന്നോട്ടു ക�ൊണ്ടു

42

പ�ോകും? കർഷകർ പരസ്പരം പരിതപിക്കാൻ തുടങ്ങി. പ�ോരാത്തതിന് വർദ്ധിച്ചുവരുന്ന കൃഷിച്ചെലവും. പ്രശ്‌നങ്ങൾ ഒന്നിനു മീതെ ഒന്ന് എന്ന ക്രമത്തിൽ കുന്നുകൂടുന്നു. ഇതിനെല്ലാറ്റിനും ഒറ്റയടിക്ക് പരിഹാരം അത്ര പ്രായ�ോഗികമല്ല. എങ്കിലും ചിലതിനെങ്കിലും ആശ്വാസമാകുമല്ലോ. അങ്ങനെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ചെറുധാന്യകൃഷിക്ക് തുടക്കം കുറിക്കുന്നത്. മികച്ച വിത്തുകൾ തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ മില്ലറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് കഴിഞ്ഞ ഏപ്രിൽ മാസം വാങ്ങിയത്. പുതിയ വിത്തുകള�ോട�ൊപ്പം ഇതിന്റെ മേന്മകൾ കർഷകർക്ക് ബ�ോധ്യപ്പെടുത്താനും ശ്രീലേഖ മറന്നില്ല. വരൾച്ചയെ അതിജീവിക്കാനുളള ചെറുധാന്യങ്ങളുടെ സവിശേഷസിദ്ധി വിളയാൻ വളരെ കുറഞ്ഞ കാലയളവ്, അധികം ശ്രദ്ധ ആവശ്യപ്പെടാത്ത സ്വഭാവം, താരതമ്യേന കുറഞ്ഞ കൃഷി ചെലവ് ജനസാമാന്യത്തിന്റെ പ�ോഷകാഹാരലഭ്യ നിറവേറ്റാൻ പ്രാപ്തമായ വിളകൾ ഇങ്ങനെ കർഷകർക്ക് സുസ്സമ്മതമായ നിരവധി മേന്മകൾ. ഇതിൽ റാഗി, ചാമ, തിന എന്നിവയ�ൊഴികെ എടയൂർ മേഖലയ്ക്ക് പുതുമയുമായിരുന്നു. ച�ോളം, റാഗി, ചാമ, തിന, കുതിരവാലി, പനിവരക് തുടങ്ങി വിവിധ ചെറുധാന്യങ്ങളുടെ


www.krishijagran.com

വിത്തുകൾ ആണ് കൃഷിക്ക് ക�ൊണ്ടുവന്നത്. മേന്മകള�ൊക്കെ ഉൾക്കൊണ്ടെങ്കിലും പെട്ടെന്നാരും ഇതിന്റെ കൃഷിയിലേക്കിറങ്ങാൻ തയാറായിരുന്നില്ല. മാത്രവുമല്ല പുതുവിളകൾ പരീക്ഷിക്കാനിറങ്ങുമ്പോൾ എല്ലാ കർഷകരും ഒപ്പം കൂടിക്കൊളളണമെന്നുമില്ല. എങ്കിലും കൃഷിഭവന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൈമെയ് മറന്ന് സഹായിക്കാൻ പിന്തുണയുമായെത്തുന്ന ആ മൂവർസംഘം ചെറുധാന്യകൃഷി പരീക്ഷണത്തിനും മുൻപന്തിയിൽ നിന്നു. അത്തിപ്പാറ്റ, 'സുസ്ഥിര' എ-ഗ്രേഡ് ക്ലസ്റ്ററിന്റെ പ്രസിഡന്റായ മുഹമ്മദലി ചിറ്റകത്ത്, ഒടുങ്ങാട്ടു കുളം അനാമിക പച്ചക്കറി ക്ലസ്റ്ററിൻ സെക്രട്ടറിയായ മണ്ണത്തു പറമ്പ് എം.എം അബൂബക്കർ, നേരത്തെ ക�ോലുവാക്കൻപാടശേഖരം സെക്രട്ടറിയും ഇപ്പോൾ വാർഡ് മെമ്പറും കേര സ�ൊസൈറ്റി കൺവീനറുമായ തിണ്ടലം കെ.കെ മ�ോഹനകൃഷ്ണൻ. എടയൂർ കൃഷിഭവന്റെ ചെറുധാന്യകൃഷി എന്ന നൂതനാശയം അങ്ങനെ ഹരിതാഭമാകാൻ തുടങ്ങി. മുഹമ്മദലി ചെറുധാന്യങ്ങൾ വിതച്ചത് മൂന്നാക്കൽ പളളി റ�ോഡിലെ തന്റെ രണ്ടേക്കർ തെങ്ങിൻത�ോട്ടത്തിലായിരുന്നു. ട്രാക്ടർ ക�ൊണ്ട് കൃഷിയിടം രണ്ടു തവണ

ചെറുധാന്യങ്ങൾ

സൂപ്പർഫുഡ്

കാ

ഴ്ചയിൽ ചെറുതായ ചെറുധാന്യങ്ങൾ (മില്ലെറ്റ്‌സ് ). നമുക്ക് നൽകുന്ന ആര�ോഗ്യ സുരക്ഷ അത്ര ചെറുതല്ല. അരി, ഗ�ോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന ത�ോതിലുളള പ്രോട്ടീൻ, ഭക്ഷ്യനാര്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും കുറഞ്ഞ ഊർജ്ജമൂല്യവും ഇവയെ വിശിഷ്ടമാക്കുന്നു.

മുത്താറി, പഞ്ഞിപ്പുല്ല് എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ ധാന്യമാണ് കൂവരക് (ഫിംഗർ മില്ലെറ്റ് ). കാത്സ്യസമ്പുഷ്ടമായ കൂവരക് 'പാവപ്പെട്ടവന്റെ പാൽ' എന്നറിയപ്പെടുന്നു. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പണ്ടുമുതൽക്കെ ഇത് നിർബന്ധമായും ഉൾപ്പെടുത്തി വരുന്നു. കാൽസ്യത്തിനു പുറമെ, വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫ�ോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയടങ്ങിയ റാഗി വരൾച്ചയെ അതിജീവിക്കുന്ന വിളയാണ്. കമ്പം, പേൾമില്ലറ്റ് എന്നറിയപ്പെടുന്ന ബജ്‌റ ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ്. മുത്തിന്റെ ആകൃതിയും നിറവുമുളള ബജ്‌റ ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത ക�ൊഴുപ്പ് ധാരാളമടങ്ങിയ ബജ്‌റ ഹൃദയാര�ോഗ്യത്തിന് ഫലപ്രദം. ഇരുമ്പ്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയിൽ സമ്പന്നം. ഉയർന്ന താപനില അതിജീവിച്ച് മികച്ച വിളവ് നൽകും. സ�ൊർഗം (ച�ോളം) കുലകുലയായി വളരുന്ന പൂങ്കുലയിൽ വെളുത്ത നിറമുളള വിത്തോടുകൂടിയ ധാന്യമാണ്. ഇതിൽ പ്രോട്ടീനും നാരുകളും ധാരാളം. ഇരുമ്പു സത്ത് ധാരാളമടങ്ങിയ സ�ൊർഗം വിളർച്ച (അനീമിയ) ര�ോഗം തടയാൻ നന്ന്. ചെറുധാന്യങ്ങൾ ഉപയ�ോഗിച്ച്ചപ്പാത്തി, ഹെൽത്ത് മിക്‌ സുകൾ, നൂഡിൽസ്, ബിസ്‌ കറ്റുകൾ, പക്കാവട,മുറുക്ക് തുടങ്ങി പാചകം ചെയ്‌ത�ോ നേരിട്ടോ കഴിക്കാവുന്ന ഏതു ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുന്നു. ജീവിതശൈലീ ര�ോഗമുളളവർക്കും അല്ലാത്തവർക്കും ഇവ മികച്ച ആര�ോഗ്യഭക്ഷമായിരിക്കുമെന്ന് സംശയമില്ല. ചെറുധാന്യങ്ങൾ അരച്ച് വെളളം ചേർത്തു നേർപ്പിച്ച് അരച്ചു കുറുക്കി കഴിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും. റാഗി പ�ോലുളള ചെറുധാന്യങ്ങൾ ഇപ്രകാരം കഴിക്കുന്നത് പ്രായമായവർക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വളരെ പ്രയ�ോജനപ്രദമാണ്.

കൃഷി ഡെപ്യൂട്ടി ഡയയക്ടർ ശ്രീ..സദാനന്ദനും കർഷകരും

43


കൃഷിയിട പരീക്ഷണം

എം. എം അബൂബക്കർ

പൂട്ടി മഴയ�ോടെ കൃഷി തുടങ്ങി. റാഗി മാത്രം പറിച്ചു നട്ടു വളർത്തി. ബാക്കി യ�ൊക്കെ വിതയ്ക്കുകയായിരുന്നു. വിതയായതുക�ൊണ്ടു തന്നെ കളകൾ ഏറെ തലപ�ൊക്കി. പറിച്ചു നീക്കുകയേ രക്ഷയുണ്ടായിരുന്നുളളൂ. ഇടയ്ക്ക് അല്പം യൂറിയയും പ�ൊട്ടാഷും ചേർത്തു. ച�ോളവും തിനയും ചാമയും റാഗിയും പനിവരകും കുതിരവാലിയും ഒക്കെ അങ്ങനെ കൃഷിയിടങ്ങളിൽ തഴച്ചു വളരാൻ തുടങ്ങി. ഓർക്കാപ്പുറത്ത് പെയ്ത ഇടമഴ ചാമയ്ക്ക് ദ�ോഷമായി. ഉദ്ദേശിച്ച വിളവ് കിട്ടിയില്ല. എങ്കിലും ബാക്കിയ�ൊന്നും നിരാശപ്പെടുത്തിയില്ല. എല്ലാം ഏതാണ്ട് 50-60 കില�ോ വീതം വിളഞ്ഞുകിട്ടി. വിളക�ൊയ്തപ്പോഴായിരുന്നു അടുത്ത പ്രശ്‌നം. ചെറുധാന്യങ്ങളുടെ സംസ്‌കരണം, അത�ൊരു കീറാമുട്ടിയായി. അത്ര എ�പ്പമായിരുന്നില്ല അത്. ശരിയാംവണ്ണം വേർതിരിച്ചെടുക്കുക ശ്രമകരമായിരുന്നു. കിട്ടിയ വിളവ് എന്തായാലും കയ്യൊഴിയാൻ മനസ്സു വരില്ലല്ലോ. അങ്ങനെ തങ്ങളാലാകുന്ന വിധം നാടൻ രീതിയിലുളള സംസ്‌ക്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. കൃഷിഭവന്റെ സമയ�ോചിതമായ ഇടപെടലും മുൻകൈ പ്രവർത്തനവും 44

www.krishijagran.com

കെ.കെ മ�ോഹനകൃഷ്ണൻ

ചെറുധാന്യകൃഷിയിൽ ഇനിയും ഏറെ മുന്നേറാം എന്ന ആത്മവിശ്വാസം കർഷകരിൽ ജനിപ്പിച്ചു. '' 'ആത്മ' പദ്ധതിപ്രകാരം 6000 രൂപയാണ് നിലവിൽ സഹായം നൽകിയതെങ്കിലും വരും വർഷം ഇത് കൂടുതൽ സ്ഥലത്തേക്ക് ഫലവത്തായി കൃഷി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ...'' കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സദാനന്ദൻ ഈകൃഷിയിടപരീക്ഷണത്തിന് നൽകിയ വലിയ പിന്തുണ ശ്രീലേഖ കൃതജ്ഞതയ�ോടെ ഓർക്കുന്നു. വരും വർഷം കൂടുതൽ ചെറുകിട-നാമമാത്ര കർഷകരിലൂടെയും ഇതിന്റെ കൃഷി വ്യാപിപ്പിക്കുക, വനിതാസംഘങ്ങളെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക, ചെറുധാന്യങ്ങളുടെ അന്യൂനമായ പ�ോഷകമേന്മ കർഷകരെ ബ�ോധ്യപ്പെടുത്തുക. നല്ല വിളവുണ്ടാകുന്ന ഇതിന്റെ സംസ്‌കരണവും വിപണനവും കൂടുതൽ കാര്യക്ഷമമാക്കുക. ഇങ്ങനെ നിരവധി ആശയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ശ്രീലേഖ പ്രാവർത്തികമാക്കാന�ൊരുങ്ങുന്നത്. എല്ലാ പിന്തുണയുമായി സഹപ്രവർത്തകരും കർഷകപ്രതിഭകളുടെ മൂവർസംഘവും ഒപ്പവും.


വിളംബരം

www.krishijagran.com www

.kris www

hijag

ran.c

.krish

i.jagr

www

an

.krish

i.jagr

9891

an

4054

03

www.

om

RY 2018

ME 01

YALAM N | MALA

www

.kris

hija gran

I JAGRA

.com

KRISH

ISSUE

www.

` 35

krish

ijagra

.jagra

n

www.

krishi

.jagra

98914

n

05403

n.com MBER

ISSUE E 01

10 JANUA

VOLU

www

ാൾ ഒറ്റയ യ്ക് ഒരുലാശാല വാഴ ക സർവ്വ

.kris hijag

ran.c

ALAM N | MALAY

om

2017

` 35

05 SEPTE

VOLUM

I JAGRA

KRISH

Xoä-¸p-Ãnse n kn.Hm.3 lcnXdmW mbn c-X-a h-Ip-¸v IÀ-½-\-hn-nIk-\ £o-c anMv Ubdnm-K^m-Xn-bn-tev ]ptc hmXm-b\w Hcp

16

� മാംഗ ാസ്ം െക മമഗ� മെ ഗേ

krishi

^mw

^mw Ubdnn j Ubd ]- y kvkvss]-jyÂ

08

ിയു പ്രകൃത

അഭിമുഖ

K I S S A N CLU B

12

ത്

മനി

tUm. hÀ

നൂറുേ

1 Rs. 35

-Ko-kv Ip-c

നം വിളഞ്ഞ

സ്വപ്

16

S C-´y-bp-sm-c³ ]m 1

Krishi Jagran

am Volume

01 Issue

er 2017

07 Novemb

Rs. 35

Malayal

കൃഷിജാഗരൺ കിസാൻ ക്ലബ് കേരള പ്രഥമ യൂണിറ്റ് നെടുവത്തൂരിൽ. 2018 ഏപ്രിൽ 28, രാവിലെ 10.00 ന്. ഏവർക്കും സ്വാഗതം Krishi Jagran

lam Volume

01 Issue

ry 2018

10 Februa

Malaya

കൃഷിജാഗരൺ മാസികയുടെ നേതൃത്വത്തിൽ ഇന്ത്യയ�ൊട്ടാകെ ആരംഭിച്ചിട്ടുളള കൃഷിജാഗരൺ കിസാൻ ക്ലബ്ബിന്റെ കേരളത്തിലെ പ്രഥമ യൂണിറ്റാണ് നെടുവത്തൂരിൽ ആരംഭിക്കുന്നത്. കർഷകരുടെ ഉന്നമനത്തിനായി 1996-ൽ ന്യൂഡൽഹിയിൽ ആരംഭിച്ച 'കൃഷിജാഗരൺ മാസിക' 23 സംസ്ഥാനങ്ങളിൽ 12 ഭാഷകളിലായി പ്രചാരത്തിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും ഒരു ക�ോടിയിലേറെ വായനക്കാരുളള മാസികയെന്ന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് സർട്ടിഫൈ ചെയ്തിട്ടുളള കൃഷി ജാഗരണുമായി കൈക�ോർത്ത് പ്രവർത്തിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

ക്ലബ്ബിന്റെ പ്രവർത്തന�ോദ്ദേശ്യങ്ങൾ:

1. കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുളള വേദി. 2. മാസികയിലൂടെയും, സ�ോഷ്യൽ മീഡിയയിലൂടെയും കർഷകരുടെ പ്രശ്‌നങ്ങൾ അധികൃതരുടെ മുന്നിലെത്തിച്ച് പരിഹാരം കാണാനുളള സംവിധാനം. 3. കർഷകരുടെ അറിവുകൾ പരസ്പരം കൈമാറുന്നതിനും, മികച്ച വളം, വിത്തുകൾ എന്നിവ കൈമാറുന്നതിനുമുളള സംവിധാനം 4. പ്രാദേശിക ചന്തകൾ ആരംഭിക്കുന്നതിനുളള കൂട്ടായ്മ 5. പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനും, കൃഷി അറിവുകൾ നേടുന്നതിനുമായുളള ഫാം ടൂറുകൾ സംഘടിപ്പിക്കുക. 6. വായ്പകൾ, സർക്കാർ സഹായം എന്നിവ ലഭ്യമാക്കുന്നതിനുളള കണ്ണിയായി പ്രവർത്തിക്കുക. 7. കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾ, ആര�ോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, സമ്പാദ്യം തുടങ്ങിയ മേഖലകളിൽ അറിവു നൽകുക. 8. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക. 9. ഒരു പഞ്ചായത്തിൽ ഒന്ന്/ മുൻസിപ്പൽ-ക�ോർപ്പറേഷൻ വാർഡിൽ ഒന്ന് എന്ന നിലയിൽ യൂണിറ്റുകൾ ആരംഭിക്കുക. കിസാൻ ക്ലബ്ബുകൾ ആരംഭിക്കാൻ ബന്ധപ്പെടുക: ശ്രീ. ടി. അരുൺ, സർക്കുലേഷൻ മാനേജർ കൃഷിജാഗരൺ എ/5, ഇലങ്കം ഗാർഡൻസ് വെളളയമ്പലം, തിരുവനന്തപുരം-10 ഫ�ോൺ-0471-4095005 ഇ-മെയിൽ,malayalam@krishijagran.com മ�ൊബൈൽ : 9495825965, 7558882228

45


സംരംഭം

www.krishijagran.com

ബൈന്ദ കെ.ബി

ബ്യൂറ�ോ ചീഫ്, ആലപ്പുഴ ഫ�ോൺ: 9995219529

വിജയവീഥിയിൽ

'മിൽക്കി വൈറ്റ്'

ത�ൊ

ടുപുഴയ്ക്കടുത്തു വണ്ടമറ്റത്തു സഹ�ോദരങ്ങള�ോട�ൊപ്പം ജ�ോൺസൻ ജ�ോസഫ് അടപ്പൂർ നടത്തുന്ന മിൽക്കിവൈറ്റ് ഐസ് ക്രീം വ്യത്യസ്തമായ രുചിയിലും സവിശേഷമായ വിപണനരീതിയിലും വ്യത്യസ്തമാകുന്നു. മൗത്ത്​് റ്റു മൗത്ത്​് പബ്ലിസിറ്റിയാണ് ഇതിന്റെ വില്പന വിജയത്തിന്റെ രഹസ്യം. വലിയ പരസ്യങ്ങളില്ല. വൻ ലാഭവുമില്ല എങ്കിലും, നഷ്ടം ഇല്ല. ത�ൊടുപുഴയിലും പരിസരത്തുമാണ് ഐസ് ക്രീം നന്നായി വിറ്റു പ�ോകുന്നത്. തുടക്കത്തിൽ കേറ്ററിങ് മേഖലയിൽ നിന്ന് കിട്ടുന്ന ഓർഡർ ആയിരുന്നു ലക്ഷ്യം. അത് തെറ്റിയില്ല. കുറെ ഓർഡറും കിട്ടി. ഇപ്പോഴും അത് തന്നെയാണ് വിപണിയും. ത�ൊടുപുഴയും മൂവാറ്റുപുഴയും പിന്നെ കുറച്ചു എക്‌സിബിഷനുകളും ഒക്കെയായി വില്പന ഉഷാർ. കൂടുതൽ ഇടങ്ങളിലേക്ക് വില്പന നടത്താൻ എന്ന് തീരുമാനിക്കുന്നതായി ഉടമകളിൽ ഒരാളായ ജ�ോസ് കൃഷിജാഗരേണാട് പറഞ്ഞു. ആവശ്യക്കാരുടെ അഭ്യർഥന മാനിച്ചു കൂടിയാണ് ഈ തീരുമാനം.

46

കേട്ട് കേട്ട് മനസ്സിൽ ഉറപ്പിച്ച ബ്രാൻഡുകളും പരസ്യത്തിന്റെ മാസ്മരികതയും ഒക്കെയായി വിപണിയിൽ നിരവധി ഐസ് ക്രീമുകൾ ഉള്ളപ്പോഴാണ് ഒരു പിൻബലവുമില്ലാതെ തങ്ങളുടെ മലയ�ോര ഗ്രാമത്തിൽ ജ�ോൺസണും സഹ�ോദരന്മാരും ഐസ് ക്രീം നിർമ്മാണ സംരംഭം തുടങ്ങുന്നത്. ഇന്ന് ഉപഭ�ോക്താക്കൾ എല്ലാ കാര്യവും മനസ്സിലാക്കി തന്നെയാണ് സാധനങ്ങൾ വാങ്ങുന്നത്. വിപണിയിൽ ലഭിക്കുന്ന സാധനങ്ങളിൽ മായം കലർന്നതിനെ ക്കുറിച്ചുള്ള വാർത്തകളെല്ലാം എല്ലാവരും കാണുന്നുണ്ട്. അതിനാൽ അവർ വാങ്ങുന്ന സാധനങ്ങളുടെ ഗുണ മേന്മ യിൽ ജാഗ്രത കാണിക്കും. അവിടെയാണ് തങ്ങളുടെ ഉല്പന്നത്തിന്റെ വിജയം എന്നാണ് ജ�ോൺസണും ജ�ോസും പറയുന്നു. മുപ്പതു പശുക്കളുള്ള ഒരു ഫാമും ഇവർക്ക് സ്വന്തമായുണ്ട്. ഇവിടെ നിന്ന് കിട്ടുന്ന മായം ചേർക്കാത്ത പാൽ ക�ൊണ്ടുണ്ടാക്കുന്ന മിൽകി വൈറ്റ് ഐസ് ക്രീമിന്റെ രുചിയിലും ഗുണത്തിലും അത് പ്രകടമായി കാണാനാവും. ഇത് തന്നെയാണ് വിപണിയിലെ


www.krishijagran.com

മറ്റു ഐസ് ക്രീമിൽ നിന്ന് തങ്ങളുടെ ഐസ് ക്രീമിനെ മുൻപന്തിയിൽ നിർത്തുന്നത് എന്നാണിവർ ഒറ്റ സ്വരത്തിൽ പറയുന്നത്. തുടക്കത്തിൽ ആവശ്യമായ പാൽ പുറത്തു നിന്ന് വാങ്ങുകയായിരുന്നു പതിവ്. എന്നാൽ കല്യാണാവശ്യത്തിനും ഓർഡറുകൾ ലഭിച്ചു തുടങ്ങിയപ്പോൾ പാൽ തികയാതെ വന്നു. ദിവസം ശരാശരി അഞ്ഞൂറ് ലിറ്റർ പാല് വേണം. വാങ്ങുന്ന പാലിൽ വെള്ളത്തിന്റെ അംശം കൂടുകയും ക�ൊഴുപ്പിന്റെ അളവ് കുറയുകയും ചെയ്തത�ോടെ ഉത്പാദന ചെലവ് കൂടി. ഐസ് ക്രീം നിർമ്മാണത്തിന് നെയ്യ് അത്യാവശ്യമാണ്. വാങ്ങുന്ന പാലിൽ ക�ൊഴുപ്പ് കുറവായതിനാൽ നെയ്യ് പുറത്തു നിന്ന് വാങ്ങേണ്ടി വന്നു. ക�ൊഴുപ്പിതര ഖര പദാർത്ഥങ്ങളുടെ കുറവ് നികത്താനുള്ള പാൽ പ�ൊടിയുടെ കാര്യവും അങ്ങനെ തന്നെ. ഇതിന�ൊക്കെ പുറമെ പാലിന്റെ ഗുണനിലവാരമാണ് ഐസ് ക്രീം ന്റെ ഗുണമേന്മയ്ക്കാധാരം. മായം കലർന്ന പാൽ ചേർത്ത് തങ്ങളുടെ ഉത്പന്നത്തിന്റെ ഗുണനിലവാരം കുറയ്ക്കാൻ ഇവർ തയ്യാറായില്ല. കുടുംബത്തിലെ കാരണവൻമാർക്ക് പശുക്കൾ ഉണ്ടായിരുന്നു. ഈ പിൻബലത്തിൽ ഇവർ പശുക്കളെ വളർത്താൻ തുടങ്ങി. പാലിനാവശ്യമായത്ര പശുക്കളെ തന്നെ വളർത്തി. എന്നാൽ സംരഭം ന�ോക്കി നടത്തലും വിപണനവും ഒപ്പം പശുവളർത്തലും എല്ലാം കൂടി തങ്ങൾക്കു തനിയെ നടത്താനാവില്ല എന്നായപ്പോൾ കൂട്ടുകാരനായ ജ�ോസഫിനെയും കൂടെ കൂട്ടി. കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിയും വിമുക്ത ഭടനുമായ മുളയ്ക്കൽ എം സി ജ�ോസഫ് ആണ് ഫാമിൽ ഇന്ന് മുപ്പത�ോളം പശുക്കളെ ന�ോക്കി നടത്തുന്നത്.മിക്കവാറും തന്നെ ഇവരുടെ ഫാമിൽ മുപ്പത്തിനടുത്തു പശുക്കൾ ഉണ്ടാവും. എച് എഫ് ഇനത്തിൽ പെട്ട പശുക്കളാണ് ഏറെയും. ഐസ് ക്രീം ഉണ്ടാക്കാനാവശ്യമായ പാൽ എടുത്തതിനു ശേഷം ബാക്കി വരുന്ന പാൽ അടുത്ത വീടുകളിൽ ആവശ്യക്കാർക്ക് ക�ൊടുക്കും. കൂടാതെ മിൽമയ്ക്കും നൽകുന്നു. ഉയർന്ന ഉല്പാദനമുള്ള പശുക്കളെ വാങ്ങുന്നതും അവയുടെ മേൽന�ോട്ടവും അവയെ യഥാസമയം മാറ്റി വാങ്ങുന്നതുമെല്ലാം ജ�ോസഫ് ആണ്. നിശ്ചിത അളവിൽ പാൽ ഉത്പാദനം ഉണ്ടാവുക എന്നതും ജ�ോസഫിന്റെ മേൽന�ോട്ട ചുമതലയിൽ കൃത്യമായി നടക്കുന്നു. എന്നാൽ മുന്തിയ ഇനം പശുക്കളെ പരിപാലിച്ചു വളർത്തുന്നതിനാവശ്യമായ സഹായം ഒന്നും തന്നെ ഗവൺമെന്റിൽ നിന്ന് ലഭിക്കുന്നില്ല എന്നതിൽ ജ�ോസഫ് ദുഃഖിതനാണ്. എന്നു വച്ചു

തങ്ങളുടെ ഉദ്യമത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇവർ തയ്യാറുമല്ല.കൃത്യമായി പശുക്കളെ കുളിപ്പിച്ച് അവയ്ക്കാവശ്യമായ പുല്ലും വെള്ളവും പിണ്ണാക്കും എല്ലാം നൽകി യഥാസയംഇവയെ കറന്ന് പാൽ ഐസ് ക്രീം നിർമ്മാണത്തിന് ക�ൊടുക്കുക ചില ആവശ്യക്കാർക്ക് മാറ്റി വയ്ക്കുക എന്നിവ ജ�ോസഫ് കൃത്യമായി ചെയ്യുന്നു. ഒരു സഹായി ഉണ്ടാകും എപ്പോഴും ഫാമിൽ. കൂടാതെ എക്‌സിബിഷനുകളിൽ മുന്തിയ ഇനം പശുക്കളെ പ്രദർശനത്തിന് എത്തിക്കാറുണ്ട്. ഒപ്പം പശുക്കളെ

ആവശ്യക്കാർക്കു എത്തിച്ചു ക�ൊടുക്കുകയും ചെയ്യുന്നു. ഇതിന് തമിഴ് നാട്ടിലേക്ക് നിരന്തരം യാത്രകളും നടത്തുന്നു. ജ�ോസഫിനെ ഫാമിന്റെ ചുമതല ഏൽപ്പിച്ച് ജ�ോൺസണും ജ�ോസും വിപണനത്തിന്റെ ആവശ്യങ്ങൾക്കായും യാത്രകൽ നടത്തുന്നു. ഐസ് ക്രീം നിർമ്മാണ സംരംഭം തുടങ്ങി പത്തു വർഷത്തിന്‌ ശേഷം അനുബന്ധമായി കൂട്ടി ചേർത്ത ഫാമിന്റെ പ്രവർത്തനങ്ങളും ഇവർ തുടരുന്നു. ഈ മേഖലയിൽ ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധി. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച ഉത്പന്നം വിപണിയിലെത്തിക്കുന്ന ഈ സംരംഭത്തിന് അധികൃതരിൽ നിന്ന് സഹായങ്ങൾ ലഭിക്കേണ്ടതുണ്ട്. 47


വിളരക്ഷ

www.krishijagran.com

Cet¸\pw td´]{Xnbpw hmgbpsS th\¡me i{Xp¡Ä ഡ�ോ. ഗവാസ് രാഗേഷ്

അസിസ്റ്റന്റ് പ്രൊഫസർ, ബനാന റിസർച്ച് സ്റ്റേഷൻ, കേരള കാർഷിക സർവകലാശാല.ഫ�ോൺ: 9495756549

കേ

രളത്തിലെ പ്രധാന ഫലവർഗ്ഗവിളയായ വാഴയുടെ ശത്രുക്കളാണ് ഇലപ്പേനും റേന്തപത്രിയും. ഇവ വേനൽക്കാല എണ്ണം ക്രമാതീതമായി പെരുകി വാഴയെ ക്ഷയിപ്പിക്കുമാറ് നീരൂറ്റികുടിക്കുന്ന പ്രാണികളാണ് വലിയ�ൊരു തലവേദന. കേരളത്തിൽ വാഴയിൽ കാണുന്ന പ്രധാനപ്പെട്ട നീരൂറ്റികുടിക്കുന്ന പ്രാണികൾ ഇലപ്പേൻ, മീലിമൂട്ട, റേന്തപത്രപ്രാണി, വാഴപ്പേൻ, മിറിഡ് ചാഴി, വെള്ളീച്ച എന്നിവയാണ്. കൂടാതെ മണ്ഡരികളും. ഇവയുടെ എണ്ണം വേനൽക്കാലത്ത് ക്രമാതീതമായി വർദ്ധിക്കുന്നത് വാഴയുടെ ഇലകളെ ബാധിക്കുകയും ചിലപ്പോൾ വിളനാശം വരെ സംഭവിക്കാം. വാഴയിലയുടെ മുകൾഭാഗത്ത് വെളുത്ത പ�ൊട്ടുകൾ ആദ്യം രൂപപ്പെടുകയും, പിന്നീട് അവ തുരുമ്പിച്ചതുപ�ോലെയായി മാറുകയും കൃത്യസമയത്ത് നിയ�ണമാർഗ്ഗം സ്വീകരിച്ചില്ലെങ്കിൽ കീടബാധയേറ്റ് ഇലകൾ മഞ്ഞളിച്ച് കരിഞ്ഞുണങ്ങി പ�ോകും. മദ്ധ്യകേരളത്തിലെ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ നടത്തിയ സർവ്വേയിൽ ഇലപ്പേനുകളുടെയും റേന്തപത്രപ്രാണികളുടെയും ആക്രമണം വേനൽക്കാലത്താണ് വാഴയിലകളെ സാരമായി ബാധിക്കുന്നതായി കണ്ടു.

ഇലപ്പേൻ

ഹെലിയ�ോണ�ോത്രിപ്‌സ് കദളി ഫിലസ് സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കുമ്പോൾ പേനുകളുടെ ആകൃതിയിലുള്ള ''ത്രിപ്പ്‌സ് '' എന്ന ആംഗലേയഭാഷയിൽ അറിയപ്പെടുന്ന ഇലപ്പേനുകൾ ഇലകളുടെ അടിഭാഗത്തിരുന്ന് കൂട്ടത്തോടെ നീരൂറ്റി കുടിക്കുന്നു. ഇലകളുടെ അടിവശം പരിശ�ോധിക്കുമ്പോൾ കറുത്ത നിറത്തിലുള്ള ചിറകുള്ള മുതിർന്ന പ്രാണികളെയും (ചിത്രം 1) വെളുത്തനിറത്തിലുള്ള ഇവയുടെ കുഞ്ഞുങ്ങളെയും കാണാവുന്നതാണ് (ചിത്രം 2). ഇലപ്പേനുകളുടെ ആക്രമണഫലമായി ഇലകളുടെ അടിവശത്ത് ചുവന്നത�ോ, തവിട്ടു നിറത്തിലുള്ളത�ോ ആയ കുത്തുകൾ രൂപപ്പെടുന്നതാണ്. ആക്രമണം കൂടുന്നതനുസരിച്ച് ക്രമേണ, ഇലകളുടെ അടിവശം തുരുമ്പ് ബാധിച്ചതുപ�ോലെ ചുവന്നുവരുന്നതാണ് പ്രധാനലക്ഷണം (ചിത്രം 48

3). കൃത്യസമത്ത് നിയ�ണമാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കീടബാധയേറ്റ ഇലകൾ മഞ്ഞളിച്ച് വാടിപ�ോവുകയ�ോ അല്ലെങ്കിൽ കരിഞ്ഞുണങ്ങുകയ�ോ ചെയ്യും. (ചിത്രം 4).

റേന്തപത്രപ്രാണി/ലെയ്‌സ്‌വിങ്ങ് ചാഴി

സ്റ്റെഫാനിറ്റിസ് ടിപ്പിക്കസ് റേന്തപത്രപ്രാണി എന്നറിയപ്പെടുന്ന ലെയ്‌സ്‌വിങ്ങ് ചാഴിക്ക് സുതാര്യവും, ഡിസൈൻ ഉള്ളതുമായ ചിറകുകളുണ്ട്. ഇവയുടെ ആക്രമണത്തിന്റെ ആദ്യഘട്ടം ഇലകളുടെ മുകൾവശത്ത് വെളുത്ത കുത്തുകൾ രൂപപ്പെടും. ക്രമേണ ആക്രമണം രൂക്ഷമാകുന്നതനുസരിച്ച് ഇലക്ക് മഞ്ഞളിപ്പ് ഉണ്ടാകുകയും (ചിത്രം 5) ഇലകരിച്ചിൽ രൂപപ്പെടുകയും ചെയ്യാറുണ്ട്. ഇലകളുടെ അടിഭാഗത്ത് മുതിർന്ന് ലെയ്‌സ്‌വിങ്ങ് ചാഴികളും അവയുടെ കറുത്ത പ�ൊട്ടുകളുള്ള ഇളം ദശകളും (Nymphs) കൂട്ടംകൂടിയിരുന്ന് നീരൂറ്റികുടിക്കുന്നത് കാണാൻ സാധിക്കും (ചിത്രം 6). കൃത്യസമയത്ത് നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വാഴത്തോട്ടം മുഴുവൻ ഇവ വ്യാപിക്കുകയും വാഴകൾക്ക് ക്ഷീണം ഉണ്ടാകും. നിയ�ണം വാഴയിലകളുടെ നീരൂറ്റികുടിക്കുന്ന പ്രാണികളെ പ്രത്യേകിച്ച് ഇലപ്പേനുകളെയും, റേന്തപത്രപ്രാണികളെയും നിയന്ത്രിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗം സ്വീകരിക്കാം 1. 2% വീര്യത്തിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഉത്തമമാണ്. 2. വെർട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്ന ത�ോതിൽ തളിച്ച് ക�ൊടുക്കുക. 3. നേർപ്പിച്ച കഞ്ഞിവെള്ളം തളിച്ചുക�ൊടുക്കുന്നത് നല്ലതാണ്. 4. ഡൈമെത�ോയേറ്റ് 30% EC (റ�ോഗർ/ റ്റാഫ്‌ഗ�ോർ) എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ കലക്കിയ ലായനി തളിച്ച് ക�ൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയ�ിക്കാൻ ഫലപ്രദമാണ്.



പരിചയം

www.krishijagran.com

എ.ജെ അലക്‌സ് റ�ോയ്

അനുവർത്തിച്ചുവരുന്നത്. ആകെയുള്ള അഞ്ചേക്കർ ഭൂമിയിൽ ഒരേക്കർ ഭൂമിയും പയർ, പാവൽ, പടവലം, വെള്ളരി, ചീര, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി വിളകൾക്കായി മാറ്റി വെച്ചിരിക്കുന്നു. രണ്ടരയേക്കർ ഭൂമി വാഴയധിഷ്ഠിത കൃഷിക്കുള്ളതാണ്. ഏത്തൻ, ഞാലിപ്പൂവൻ, പാളയംക�ോടൻ എന്നിവയ്ക്കു പുറമേ തിരുവനന്തപുരത്തിനു പ്രിയങ്കരമായ കപ്പവാഴ എന്ന ചുവപ്പൻ വാഴയ്ക്കാണ് പ്രഥമ പരിഗണന. വാഴയ്ക്കിടവിളയായി ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, ചെറുകിഴങ്ങ്, നനകിഴങ്ങ് എന്നിവ കൃഷിഭൂമിയുടെ അതിരുകൾ, ബണ്ടിനു മുകൾവശം എന്നിവയിൽ സി. ഒ-3 ഇനത്തിൽപ്പെട്ട തീറ്റപ്പുല്ല് സമൃദ്ധമായി വളരുന്നു. ബാക്കിയുള്ള പുരയിടത്തിൽ കുറച്ച് ഭാഗം റബറിനും ബാക്കി തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങൾ എന്നിവയ്ക്കുള്ളതാണ്. ഭക്ഷ്യവിളകളുടെ ഉത്പാദനമാണ് കർഷകന്റെ പ്രഥമ ദൗത്യമെന്ന് ഈ മുൻ ജവാൻ തറപ്പിച്ചു പറയും. ജവാൻ രാജ്യത്തെ ശത്രുക്കളിൽ നിന്നു സംരക്ഷിക്കുമ്പോൾ ദാരിദ്ര�ം അഥവാ ക്ഷാമം എന്ന ഏറ്റവും വലിയ ഭീകരനെ തടയുക എന്നത് കർഷകന്റെ ഉത്തരവാദിത്തം തന്നെയെന്ന് രാമച�ൻ വാചാലനാകും. വീടിന�ോടു ചേർന്നുള്ള ത�ൊഴുത്തിൽ മൂന്നു

യ് ജവാൻ ജയ് കിസ്സാൻ' എന്നല്ലേ പറയാറ് ശാസ്ത്രി ഭാരതത്തിന് പകർന്നു തന്ന മുദ്രാവാക്യം. ജവാനും കിസ്സാനും നമസ്‌കാരം അർഹിക്കുന്നവരാണ്, തർക്കമില്ല. എന്നാൽ, സൈനികന്റെയും കർഷകന്റെയും കുപ്പായങ്ങൽ ഒരുമിച്ചണിയുന്ന തിരുവനന്തപുരം പൂവച്ചൽ ആനാക�ോട് ഗ�ോകുലം വീട്ടിലെ രാമചന്ദ്രൻനായരുടെ കൃഷിയിട വിശേഷങ്ങൾ കേൾക്കാം. രാമച�ൻനായർ എന്ന നായർസാബിന് നിലവിൽ പ്രായം നാൽപ്പത്തിയെട്ടു കഴിയുന്നു. ഇരുപതു വർഷത്തിലധികം സൈനികസേവനം. ഹൈദരാബാദ്, കാശ്മീർ, ഗുജറാത്ത്, ആസ്സാം, നാഗാലാന്റ് തുടങ്ങി പണിയെടുക്കാത്ത ഇടങ്ങളില്ല. കൃഷിയ�ോടുള്ള അഭിരുചി പാരമ്പര്യമായി ലഭിച്ചതാണ്. ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കള�ോട�ൊപ്പം കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്ന രാമച�ൻനായർ സൈനിക സേവനത്തിന്റെ തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന അവധിക്കാലങ്ങൾ പൂർണ്ണമായും കൃഷിയിടത്തിൽ തന്നെ ചെലവഴിക്കുന്നതിൽ ശ്രദ്ധവച്ചു. പത്തുവർഷങ്ങൾക്ക് മുമ്പ് സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം കൃഷിതന്നെ ജീവിതം എന്ന തരത്തിലായി. സമ്മിശ്ര കൃഷിരീതികളാണ് ഇദ്ദേഹം

50

50


www.krishijagran.com

ജൈവകൃഷിരീതികൾക്കാണ് കൃഷിയിടത്തിൽ പ്രഥമ സ്ഥാനം. ചാണകം, ക�ോഴിവളം, പുളിപ്പിച്ച കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ജീവാണു വളങ്ങൾ എന്നിവ ആവശ്യാനുസരണം നൽകുമ്പോൾ സ്യൂഡ�ോമ�ോണാസ്, ട്രൈക്കോഡെർമ തുടങ്ങിയ ജൈവ കീടനിയ�ണ ഉപാധികളെയും സ്വീകരിക്കുന്നു കറവപ്പശുക്കൾക്കും അവയുടെ കിടാക്കൾക്കും ഇടമുണ്ട്. ത�ൊട്ടടുത്ത ആട്ടിൻകൂട്ടിലുമുണ്ട് നാലു കൂട്ടുകാർ. നാടൻ ക�ോഴികൾക്കുമുണ്ട് വീട്ടുവളപ്പിൽ സ്ഥാനം. തേനീച്ചക്കോളനികൾ, ബയ�ോഗ്യാസ് പ്ലാന്റ്, മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ്, അസ�ോള വളർത്തൽ, ചെറുത�ോതിൽ മീൻ വളർത്തൽ എന്നിങ്ങനെ ഒരു മാതൃകാ സമ്മിശ്ര കൃഷിത്തോട്ടത്തിൽ അവശ്യം വേണ്ടതെല്ലാം ഈ കൃഷിയിടത്തിലുണ്ട്. ജൈവകൃഷിരീതികൾക്കാണ് കൃഷിയിടത്തിൽ പ്രഥമ സ്ഥാനം. ചാണകം, ക�ോഴിവളം, പുളിപ്പിച്ച കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ജീവാണു വളങ്ങൾ എന്നിവ ആവശ്യാനുസരണം നൽകുമ്പോൾ സ്യൂഡ�ോമ�ോണാസ്, ട്രൈക്കോഡെർമ തുടങ്ങിയ ജൈവ കീടനിയ�ണ ഉപാധികളെയും

സ്വീകരിക്കുന്നു. വിളകളുടെ ര�ോഗകീട നിയ�ണത്തിന് കൃഷിഭവൻ, വി.എഫ്.പി.സി. കെ. തുടങ്ങിയവയുടെ പൂർണ്ണ സഹകരണം ഉറപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനാണ് രാമച�ൻ. അതുക�ൊണ്ടു തന്നെ കഴിവതും വിഷരഹിതമായി വിളയിക്കുവാനും കഴിയുന്നുണ്ടെന്ന് രാമച�ന്റെ സാക്ഷ്യം. ജൈവിക കൃഷിമുറകളിൽ വിളയിക്കപ്പെടുന്ന പച്ചക്കറികൾ മികച്ച വിലയ്ക്കാണ് വിറ്റുപ�ോകുന്നത്. കേട്ടറിഞ്ഞെത്തുന്ന നാട്ടുകാർക്കുപുറമേ വി.എഫ്.പി.സി.കെയുടെ പട്ടകുളത്തെയും കാട്ടാക്കടയിലെയും വിപണികളിലും വിൽക്കാനിടം കണ്ടെത്തിവരുന്നു. ഈ വർഷം വി.എഫ്. പി.സി.കെ.യുടെ പട്ടകുളം വിപണിയിൽ നിന്ന് ഏറ്റവുമധികം വാഴക്കുലകളും പച്ചക്കറിയിനങ്ങളും നൽകിയതിൽ മുന്നിൽ രാമച�നുണ്ടെന്നത് വഴി പറയുന്ന വിവരങ്ങൾ ഉറപ്പിക്കുന്നു. പാൽ വിൽപ്പന ആനാക�ോട് ക്ഷീര�ോത്പാദക സംഘം വഴിയാണ് നടത്തുന്ന്. മികച്ച വില ഉറപ്പാക്കുന്നതിനും അതുവഴി കഴിയുന്നുണ്ട്. രാമച�ന് കൃഷിയിടത്തിൽ കൂട്ടായി ഭാര്യ കലകുമാരി എല്ലായ്‌പ്പോഴും ഒപ്പമുണ്ട്. മൂത്ത മകനായ രാഹുൽ പിതാവിന്റെ പാത പിന്തുടർന്ന് സൈനിക സേവനത്തിലാണ്. എന്നാൽ,അവധിക്കാലം കൃഷിയിടത്തിൽ പൂർണ്ണസമയ കൃഷീവലനായി മാറും. ഇളയ മകൻ ഗ�ോകുൽ ഡിഗ്രിയുടെ പഠനത്തിരക്കിനിടയിലും കിട്ടുന്ന പരമാവധി സമയം കൃഷിപ്പണികളിൽ സജീവമാകും. വീട്ടുകൃഷിയുടെ സാംഗത്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഇക്കാലത്ത് ആരുടെയും പ്രേരണയ്ക്കുപരിയായി കൃഷിയെ ജീവിതചര്യയായി സ�ീകരിക്കുന്ന ഈ ഉത്തമ ജവാന്റെ കൃഷിയിട വിശേഷങ്ങൾ തീർത്തും മാതൃകയാണ്. പൂവച്ചൽ കൃഷിഭവൻ മികച്ച കർഷകനായി ആദരിച്ചിട്ടുള്ള നാട്ടുകാരുടെ നായർസാബിന് കൃഷിയും സൈനികസേവനവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്. രണ്ടും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഈ ഉത്തമ ജവാന് നൽകാൻ ഒരു ഗ്രീൻ സല്യൂട്ട്! ്

ഫ�ോൺ; 9446275112

51


www.krishijagran.com

മത്സ്യകൃഷി നല്ല മത്സ്യത്തിൽ വളർച്ചയ്ക്കുളള മാംസ്യവും ഹൃദയസംരക്ഷകവും ഓർമ്മക്കുറവും അൾഷിമേഴ്‌സ് ര�ോഗവും ചെറുക്കുകയും, ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കുകയും ചെയ്യുന്ന ഘടകങ്ങളും കണ്ണിനും മുടിക്കും പല്ലിനും അഴകും ആര�ോഗ്യവും പ്രദാനം ചെയ്യുന്ന വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു എന്നതിനാൽ സുന്ദരികളും സുന്ദരന്മാരും ആകാനുളള ട�ോണിക് നാം വളർത്തുന്ന നമ്മുടെ ത�ൊടിയിലെ കുളത്തിൽ വിളയിച്ചെടുത്ത മത്സ്യങ്ങളാണ് എന്നറിയുക.

ബാലൻ മാവേലി

ഡെപ്യൂട്ടി ഡയക്ടർ (റിട്ട.), ഫിഷറീസ് വകുപ്പ്‌

A-g-In\pw B-tcm-Ky-¯n\pw tSm-Wn-Iv

ao³ Ip-f-¯n \n-¶v ജ

ലത്തിന്റെ രാസഭൗതികഗുണങ്ങൾ അനുഗുണമായ കുളത്തിൽ ആണ് വളർത്തുന്ന മത്സ്യങ്ങൾ സമൃദ്ധിയായി വളരുന്നത് എന്നാൽ ജലാശയങ്ങളുടെ ശ�ോഷണം പ�ോലെ തന്നെ വിസ്തൃതമ�ോ, അനുകൂല ജലഘടനയുളളത�ോ ആയ ജലാശയങ്ങൾ മത്സ്യകൃഷിക്കായി എപ്പോഴും ലഭ്യമാകണമെന്നില്ല. അപ്പോൾ ചെറുതാൽക്കാലിക - നിർമ്മിത കുളങ്ങളെ ആശ്രയിക്കുകയാണ് കരണീയം. എന്നാൽ മത്സ്യങ്ങളുടെ നൈസർഗ്ഗിക സ്വഭാവ വിശേഷങ്ങൾ പരിത:സ്ഥിതിയ്ക്കനുസരിച്ച് മാറിക്കൊളളണമെന്ന് ശഠിക്കുകയ�ോ, മാറ്റാൻ ശ്രമിക്കുകയ�ോ ചെയ്യുന്നതിനെക്കാൾ നന്ന് അവയുടെ അതിജീവനത്തിനു വേണ്ടിയുളള അനുകൂലനങ്ങൾ സൃഷ്ടിച്ച് മീൻ വളർത്തുക എന്നതാണ്. അടുക്കളകുളങ്ങൾ തറ ക�ോൺക്രീറ്റ് ചെയ്ത് ഇഷ്ടിക കെട്ടി സിമന്റു ചെയ്ത ഫെറ�ോ സിമന്റ് കുളങ്ങൾ, മണ്ണ് കുഴിച്ചിട്ട മൺതിട്ട ബലപ്പെടുത്തി പ്ലാസ്റ്റിക്/ സിൻ പ�ോളിൻ ലൈനർ പാകിയ കുളങ്ങൾ, മുറ്റത്തോ ത�ൊടിയില�ോ ടെറസ്സില�ോ താൽക്കാലികമായി വച്ച സിൻപ�ോളിൻ കുളങ്ങൾ, ടാങ്കുകൾ ഇവയ�ൊക്കെ ചെറുകുളങ്ങളുടെ ശ്രേണിയിൽ പെടുന്നു.

52

അടുക്കളകുളങ്ങൾ സാധാരണയായി 3-5 സെന്റ് വിസ്തൃതി ഉളള ചെറുമൺകുളങ്ങൾ ആണ് എന്നതിനാൽ ഈ സ്വാഭാവിക കുളങ്ങൾ മീൻ വളർത്തലിന് മറ്റു തരം കുളങ്ങളെക്കാൾ അനുയ�ോജ്യമായിരിക്കും. അടിത്തട്ടും വശങ്ങളും മണ്ണും ചെളിയും ആകയാൽ മറ്റുളളവയെക്കാൾ പല പ്രകാരത്തിലും പല അനുകൂല്യങ്ങളും കിട്ടുന്നു. അതായത് ജലത്തിന്റെ അനുഗുണ രാസ-ഭൗതിക ഗുണങ്ങൾ, പ�ോഷകസമൃദ്ധി, പ്ലവകസാന്നിദ്ധ്യം മുതലായവ. സർവ്വോപരി ഇവയിൽ വളപ്രയ�ോഗം നടത്താനും കൈത്തീറ്റ നൽകാനും സാധിക്കും. ആഹാരാവശിഷ്ടങ്ങൾ നൽകുമ്പോൾ പുളിരസം ഉളളത�ോ കേടായത�ോ അല്ലെന്നുറപ്പുവരുത്തണം. അടുക്കളയിൽ അധികം വരുന്ന ആഹാരപദാർത്ഥങ്ങൾ നിക്ഷേപിക്കാൻ ഉളള 'ചവറ്റുകുട്ട'യാണ് മത്സ്യക്കുളം എന്നു കരുതരുത്. 5 സെന്റു കുളത്തിൽ 250-500 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. കരിമീൻ, കാർപ്പുകൾ, ഗിഫ്റ്റ് തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ എന്നിവയിൽ ഒന്നാകാം. കരിമീൻ കുളത്തിൽ നിയന്ത്രിതമായി


www.krishijagran.com

പച്ചമുടി പായൽ (എണ്ണപ്പായൽ) ടു്യൃീഴ്യൃമ നിക്ഷേപിക്കാം. വലയ�ോ മുളയ�ോ ഒരു മൂലയിൽ ക്രമീകരിച്ച് ഇത് ചെയ്യാം. പാത്രം കഴുകാനും, കുളിക്കാനും കൂടിയുളളതാണ് ഈ കുളങ്ങൾ എന്നതിനാൽ ക�ോഴിവെയ്സ്റ്റ്, അറവുശാലാവശിഷ്ടങ്ങൾ, പീലിംഗ്‌ഷെഡ് അവശിഷ്ടങ്ങൾ, ബ്ലഡ്മീൽ മുതലായവ തീറ്റയായി നൽകാൻ പാടില്ല. ഫാക്ടറി തീറ്റയ�ോ പ�ോഷകപ്രദമായ നിർമിതതീറ്റയ�ോ, നിയ�ിതവും അനുവദനീയമാംവിധം കക്ക ഇറച്ചി, ചെറു (ഊപ്പമീൻ) മത്സ്യങ്ങൾ അരച്ച് ഒരു പാത്രത്തിൽ വച്ച് (നിശ്ചിത സ്ഥലത്തും സമയത്തും) നൽകുകയും 10-15 മിനിട്ടു കഴിഞ്ഞ് ശേഷിപ്പ് നീക്കുകയും ചെയ്യുക. കുളത്തിന്റെ ആഴം ഒന്ന് - ഒന്നര മീറ്റർ. 6-8 മാസം കഴിഞ്ഞ് ഒരുമിച്ച് വിളവെടുക്കാമെങ്കിലും നിത്യേനയുളള വീട്ടാവശ്യത്തിന് ഉതകുവാൻ വലിയവയെ കറിവയ്ക്കാൻ പരുവമായവയെ തിരിവു പിടിത്തം നടത്തി എടുക്കുകയും, ഇരട്ടിയ�ോ മൂന്നിരട്ടിയ�ോ എണ്ണം കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്യുന്ന തുടർകൃഷി രീതിയാണ് നല്ലത്. അപ്പോൾ കുളത്തിൽ മത്സ്യം വളർന്നുക�ൊണ്ടേയിരിക്കുകയും രാസപദാർത്ഥമുക്തമായ 'പച്ചമത്സ്യം' അടുക്കളയിൽ ലഭിച്ചുക�ൊണ്ടേയിരിക്കുകയും ചെയ്യുന്നു എന്നതിനുപരി നല്ല മത്സ്യത്തിൽ വളർച്ചയ്ക്കുളള മാംസ്യവും ഹൃദയസംരക്ഷകവും ഓർമ്മക്കുറവും അൾഷിമേഴ്‌സ് ര�ോഗവും ചെറുക്കുകയും, ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കുകയും ചെയ്യുന്ന ഘടകങ്ങളും കണ്ണിനും മുടിക്കും പല്ലിനും അഴകും ആര�ോഗ്യവും പ്രദാനം ചെയ്യുന്ന വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു എന്നതിനാൽ സുന്ദരികളും സുന്ദരന്മാരും ആകാനുളള ട�ോണിക് നാം വളർത്തുന്ന നമ്മുടെ ത�ൊടിയിലെ കുളത്തിൽ വിളയിച്ചെടുത്ത മത്സ്യങ്ങളാണ് എന്നറിയുക.

താൽക്കാലിക കുളങ്ങൾ 1. ഫെറ�ോ സിമന്റ് കുളം

കമ്പിയില്ലാതെ ഇരുമ്പു വല വച്ച് വാർക്കുന്ന രീതിയാണ് ഫെറ�ോ സിമന്റ് കുളങ്ങളുടേത്. താൽക്കാലിക കുളങ്ങളിൽ 40 ച. മീറ്ററിന് 2550, 7 1/2-10 സെ.മീ. വലിപ്പമുളള കുഞ്ഞുങ്ങളെ വീതം നിക്ഷേപിക്കാം ഫാക്ടറി തീറ്റ നൽകുകയും ജലപരിപാലനം നടത്തുകയും വേണം. ഫാക്ടറി തീറ്റയുടെ അഭാവത്തിൽ പ�ോഷക പ്രദവും തിരിരൂപത്തിൽ ഉളളതുമായ നിർമിത തീറ്റ നൽകാം. ജലത്തിന്റെ ഗുണങ്ങൾ അനുഗുണമായി നിലനിർത്തുവാൻ ആവശ്യമായ എല്ലാ ജലപരിപാലനമുറകളും അനുവർത്തിക്കൽ ആണ് ജലപരിപാലനം ക�ൊണ്ട് അർത്ഥമാക്കുന്നത്. അമ്ല-ക്ഷാരത്വം അനുഗുണമായി നിലനിർത്താൻ പ്രാണവായുവിന്റെ അളവ് വേണ്ടത്ര ഉണ്ടെന്ന് ഉറപ്പു വരുത്തുക.

2. സിമന്റ് ടാങ്കുകൾ/സിസ്റ്റേണുകൾ ഫെറ�ോ സിമന്റ് കുളത്തിലേതുപ�ോലെ പി.എച്ച് മൂല്യം 7-ൽ കുറഞ്ഞാൽ (അമ്ലത്വം)ചെറു കുമ്മായക്കിഴി ഇടുക. അല്ലെങ്കിൽ ജലവിനിമയം നടത്തുക. ടാങ്കിലെ 20% ജലം അടിയിൽ നിന്നും പമ്പു (ഹ�ോസ് താഴ്ത്തി വച്ച് ) ചെയ്തുകളയുകയും അത്രയും തന്നെ വെളളം പമ്പുചെയ്ത് കയറ്റുകയും ചെയ്യുക. പമ്പുചെയ്തു കയറ്റുമ്പോൾ ഹ�ോസ് ഉയർത്തി വച്ച് ചിതറിച്ചു പമ്പു ചെയ്യുക. 1/2 എച്ച്. പി ഉളള ഒരു വാട്ടർ പമ്പോ 20

വാട്ടിന്റെ ഒരു സബ്‌മേഴ്‌സിബിൾ പമ്പോ ഉണ്ടെങ്കിൽ ടാങ്കിൽ നിന്നുളള വെളളം പി.വി.സി പൈപ്പിലെ സുഷിരങ്ങളിലൂടെ കയറ്റിവിട്ട് കുളത്തിലേക്ക് തളിക്കാം. ഇത് കാണാൻ കൗതുകവുമാണ്. ജല�ോഷ്മാവ് കുറയ്ക്കുകയും ചെയ്യും.

3. പടുത (Silpaulin) കുളത്തിൽ സൂചിപ്പിച്ചതുപ�ോലെ തന്നെ അനുവർത്തിക്കുക. ആഴം ഒരു മീറ്ററിൽ കുറയരുത്. വെയിൽ നേരിട്ട് തട്ടുന്നിടത്തും, കാറ്റ് കടക്കാത്തതരത്തിൽ ഉളള മരങ്ങളുടെ ഇടയിലും കുളം സെറ്റ് ചെയ്യാതെ ഇരിക്കുകയും വലിയ വെയിൽ ഉണ്ടെങ്കിൽ തണൽ നൽകുകയും ചെയ്യുക. ചെറുകുളങ്ങളിലും താൽക്കാലിക കുളങ്ങളിലും മത്സ്യകൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

1. മുറയ്ക്ക് ജലപാലനം നടത്തുക (മയ). പ്രാണവായു കുറഞ്ഞാൽ :പ്രാണവായു കലർത്തൽ (കംപ്രസ്സർ, ഡിഫ്യൂഷൻ ഇവയിൽ ഒന്നുപയ�ോഗിച്ച് ) വായു സംക്രമണം നടത്തുക, പമ്പിംഗ്, സ്‌പ്രേയിംഗ്, സ്പ്രിംഗ്ലിംഗ്, വൈദ്യുത ചക്രം ഉപയ�ോഗിക്കൽ- മുതലായവ

ഊഷ്മാവ് (ചൂട് ) കൂടിയാൽ: വെയിൽ നേരിട്ടു തട്ടി വെളളം ചൂടാകാതെ സൂക്ഷിക്കുക: കാറ്റു തടയാതെ തണൽ ക�ൊടുക്കൽ, തണുത്ത വെളളം കയറ്റൽ, കുളത്തിലെ വെളളം ഭാഗികമായി വിനിമയം ചെയ്യുക, അടിയിൽ നിന്നുളള വെളളം നീക്കുകയും ഹ�ോസ് ഉയർത്തി വച്ച് ചിതറിച്ചു പമ്പു ചെയ്ത് കയറ്റുകയും ചെയ്യുക. 1/2 എച്ച്. പി ഉളള ഒരു വാട്ടർ പമ്പോ 20 വാൾട്ടിന്റെ ഒരു സബ് മേഴ്‌സിബിൾ പമ്പോ ഉപയ�ോഗിച്ച് കുളത്തിനു മുകളിൽ ഉണക്കി വച്ച പി.വി.സി പൈപ്പിലൂടെ വെളളം ദിവസേന രാവിലെയും രാത്രിയിലും അര മണിക്കൂർ പമ്പ് ചെയ്ത് ഇടയ്ക്ക് കുളത്തിൽ സ്‌പ്രേ ചെയ്ത് വീഴ്ത്തുക. • അമ്ല-ക്ഷാരത്വ വ്യതിയാനം കൂടിയാൽ ജലവിനിമയം നടത്തുക. പി.എച്ച് 7-ൽ കുറഞ്ഞാൽ ചെറുകുമ്മായക്കുഴിയും 9-ൽ കൂടിയാൽ ജിപ്‌സം/ ഡ�ോള�ോമേറ്റ് കുഴിയും ഇടുക. • ഫാക്റ്ററി തീറ്റയ�ോ, പ�ോഷകപ്രദമായ നിർമ്മിത തീറ്റയ�ോ പാത്രത്തിൽ വച്ച് ഒരു നേരം മാത്രം നൽകുക, 3-5 %; • നിർമ്മിത തീറ്റയിൽ 30% അന്നജം, 30-50 % മാംസ്യം, 7-9% ക�ൊഴുപ്പ്, 0.5-2 % ജീവകധാതുലവണങ്ങൾ ഇവ അടങ്ങിയിരിക്കണം. • ജലനിരപ്പ് താഴാൻ അനുവദിക്കാതിരിക്കുകയും വെയിൽ നേരിട്ട് തട്ടുന്നിടത്ത് ആഴം 1- 1/2 മീറ്റർ ആക്കുകയും ചെയ്യുക. • (താൽക്കാലിക) കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഇടയ്ക്കിടയ്ക്ക് ഹ�ോസ് ഉപയ�ോഗിച്ച് കുറച്ചു വെളളം മാറ്റുക. ജലത്തോട�ൊപ്പം മത്സ്യ-കാഷ്ഠം, ഭക്ഷ്യ അവശിഷ്ടം, മാലിന്യങ്ങൾ ഇവ ചേർന്ന മാലിന്യം ഉപദ്രവകാരികളായ വാതകങ്ങൾ- അമ�ോണിയ, കാർബൺഡൈ ഓക്‌സൈഡ് സൾഫർ ഡയ�ോക്‌സൈഡ് എന്നിവ പുറത്തുപ�ോകുന്നു. 53


ഗൃഹപാചകം

www.krishijagran.com

ഇന്ദുനാരായൺ

ഫ�ോൺ: 8281659340

തുളസി-ആപ്പിൾകുക്കുമ്പർ ജ്യൂസ്

ചേരുവ - 1 പിടി തുളസിയില സലാഡ് വെള്ളരിയ്ക്ക -1എണ്ണം നാരങ്ങ -1 പകുതി - 1 എണ്ണം ആപ്പിൾ

തയ്യാറാക്കുന്ന വിധം: തുളസിയില കഴുകി നന്നായരച്ച് ഒരു ബൗളിലിടുക. വെള്ളരിയ്ക്കയും, ആപ്പിളും കഴുകി ചെറുതായരിഞ്ഞ് ഒരു ബ്ലെന്ററിലിടുക. 1 കപ്പ് വെള്ളം ഒഴിച്ച് നന്നായടിക്കുക. ഇത് തുളസിയില അരച്ചതിൽ ചേർക്കുക. എല്ലാം കൂടി നന്നായി അരിച്ച് ഒരു ബൗളിലേയ്ക്ക് ശേഖരിക്കുക. ഗ്ലാസുകളിലേയ്ക്ക് പകർന്ന് ഐസുകട്ടകൾ ഇട്ട് വിളമ്പുക.

54


www.krishijagran.com

വേനൽക്കാല

വിഭവങ്ങൾ പൈനാപ്പിൾ റയ്ത്ത ചേരുവ കൈതച്ചക്ക ചെറുതായരിഞ്ഞത് തൈര് ഉപ്പ് കുരുമുളകു പ�ൊടി ജീരകം വറുത്ത് പ�ൊടിച്ചത് മല്ലിയില ചെറുതായരിഞ്ഞത്

- 1കപ്പ് - 2 കപ്പ് - 2 ടീ സ്പൂൺ - 1/4 ടീ സ്പൂൺ - 2 ടീ സ്പൂൺ - 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം: തൈര് മയമാകും വരെ അടിക്കുക. ഇതിൽ ഉപ്പ്, കുരുമുളകുപ�ൊടി, 1 ടേബിൾ സ്പൂൺ മല്ലിയില എന്നിവ ചേർത്തിളക്കുക. കൈതച്ചക്ക അരിഞ്ഞതിൽ കൂടുതൽ ജലാംശം കണ്ടാൽ പിഴിഞ്ഞ് മാറ്റി കൈതച്ചക്ക ഇതിൽ ചേർക്കുക. തൈരുമ�ൊഴിച്ചിളക്കി വിളമ്പാനുള്ള ബൗളിലേയ്ക്ക് പകർന്ന് വയ്ക്കുക. ജീരകപ്പൊടിയും, മിച്ചമുള്ള ഒരു ടേബിൾ സ്പൂൺ മല്ലിയിലയും ഇട്ട് തണുപ്പിച്ച് വിളമ്പുക.

ബീറ്റ്‌റൂട്ട്-കാരറ്റ് ആപ്പിൾ സാലഡ് ചേരുവ നാരങ്ങാനീര് -4 ടേബിൾ സ്പൂൺ ഇഞ്ചി നീര് - 2 ടേബിൾ സ്പൂൺ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് - 1 3/4 കപ്പ് കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1 3/4 കപ്പ് ചുവപ്പ് ആപ്പിൾ ഗ്രേറ്റ് ചെയ്തത് - 1 3/4 കപ്പ് ഉപ്പ് - 1 നുള്ള് തയ്യാറാക്കുന്ന വിധം: ഒരു വലിയ ബൗളിൽ കാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിൾ എന്നിവ ഗ്രേറ്റ് ചെയ്തതിടുക. നാരങ്ങാ നീരും, ഇഞ്ചി നീരും ഒഴിക്കുക. ഉപ്പ് വിതറി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വിളമ്പുക.

55


www.krishijagran.com

�ിനിക്‌ കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10, ഇ-മെയിൽ: malayalamkrishi@gmail.com

? ശാസ്ത്രീയമായി പന്നി വളർത്താൻ ആഗ്രഹിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ എങ്ങനെ? ഇതിനു പരിശീലനം എവിടെ ലഭിക്കും? -ബേബി ജ�ോൺ, പരിയാരം വൃത്തിയും ശുചിത്വവുമാണ് പന്നിവളർത്തലിലെ പ്രധാന ഘടകം. അണുനാശക മരുന്നുകൾ ഉപയ�ോഗിച്ച് ദിവസവും കൂടു കഴുകുക. പ്രസവത്തിന് ഒരാഴ്ച മുമ്പ് പന്നിയെ കുളിപ്പിച്ച് വൃത്തിയാക്കി ശുചിത്വമുളള കൂട്ടിൽ ഇടണം. ഈച്ചയെ അകറ്റാനുളള മരുന്ന് ദേഹത്ത് തളിക്കണം. ഒപ്പം വിരമരുന്നും നൽകണം. കൂട്ടിനുളളിൽ വായുവും വെളിച്ചവും നിർബന്ധം. കൂട് ഈർപ്പരഹിതമായി ഉണങ്ങിക്കിടക്കാൻ ശ്രദ്ധിക്കണം. പന്നിയുടെ പ്രസവക്കൂട്ടിൽ 3-4 ഇഞ്ച് കനത്തിൽ തറയിൽ വൈക്കോൽ വിരിക്കണം. 2 മുതൽ 6 മണിക്കൂറിനുളളിൽ പന്നി പ്രസവിക്കും. പ്രസവാനന്തരം തളളപ്പന്നികൾക്ക് ചൂടുവെളളം കുടിക്കാൻ ക�ൊടുക്കണം. തവിട് ചൂടുവെളളത്തിൽ കുഴച്ചു ക�ൊടുക്കാം. ഒപ്പം കാൽസ്യം സിറപ്പും ക�ൊടുക്കാം. പന്നിക്കുഞ്ഞുങ്ങൾക്ക് ജനിച്ചയുടൻ ഒരു മില്ലി ഇരുമ്പു സത്തിന്റെ കുത്തിവയ്പു നടത്തണം. വിളർച്ചയകറ്റാണിത്. വിരമരുന്നും കുളമ്പു ര�ോഗത്തിനെതിരെയുളള പ്രതിര�ോധ കുത്തിവയ്പും മൂന്നാഴ്ച കഴിയുമ്പോൾ പന്നിപ്പനിയ്ക്കുളള പ്രതിര�ോധ കുത്തിവയ്പും നൽകണം. ആൺ പന്നികളെ ഒരു 56

വയസ്സു കഴിഞ്ഞ് ഇണ ചേർക്കാം. അതുപ�ോലെ ശരീരഭാരം 100 കില�ോ ആയ പെൺപന്നികളെ മദിലക്ഷണം കണ്ട് 24 മണിക്കൂർ കഴിഞ്ഞ് ഇണചേർക്കാം. ഹ�ോട്ടൽ വെയ്സ്റ്റ് മാത്രം നൽകുന്ന പന്നികൾക്ക് പ�ോഷകക്കുറവ് അനുഭവപ്പെടാതിരിക്കാൻ അമിന�ോ അമ്ലങ്ങളായ ലൈസിൻ, മെത്തിയ�ോണിൻ, ജീവകം-എ എന്നിവയടങ്ങിയ ധാതുലവണമിശ്രിതം നൽകണം. മൃഗസംരക്ഷണവകുപ്പിന്റെ പരിശീലന കേ�ങ്ങളിൽ സൗജന്യ പരിശീലനം ലഭിക്കും. തൃശൂർ മണ്ണുത്തി പന്നി വളർത്തൽ കേ�ത്തിൽ അഞ്ചു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കർഷകർ 2000 രൂപ അടയ്ക്കണം. ഇവിടെ ബുക്ക് ചെയ്യുന്നവർക്ക് പന്നിക്കുഞ്ഞുങ്ങളെയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, തൃശൂർ മണ്ണുത്തിയിലെ പന്നി വളർത്തൽ കേന്ദ്രവുമായി ബന്ധപ്പെടണം. ഫ�ോൺ: 0487-2374535, 9447735281

? ഇഞ്ചിയുടെ വളപ്രയ�ോഗം എങ്ങനെ? - അബ്ദുൾ സലാം, പരവൂർ മണ്ണിൽ നിന്ന് ധാരാളം പ�ോഷകമൂലകങ്ങൾ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. അതുക�ൊണ്ടു തന്നെ മികച്ച വിളവ് ലഭിക്കാൻ കാര്യക്ഷമമായ വളപ്രയ�ോഗം കൂടിയേ തീരൂ. 3 മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉളള ഒരു തടത്തിൽ (12


www.krishijagran.com

കിട്ടും? -ജ�ോൺ ത�ോമസ്, മടിക്കൈ കാസർഗ�ോഡ് കേന്ദ്ര ത�ോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ (സി.പി.സി.ആർ.ഐ) ആസ്ഥാനത്തു നിന്ന് ആവശ്യക്കാർക്ക് തെങ്ങിൻ തൈകൾ ലഭിക്കും. ഇതിനു മുൻകൂട്ടി അപേക്ഷ നൽകും. അപേക്ഷകൾ മെയ് ആദ്യവാരം വരെ സ്വീകരിക്കുകയും മാസാവസാനത്തോടെ തൈകളുടെ എണ്ണമനുസരിച്ച് അപേക്ഷകർക്ക് വീതിച്ചു നൽകും. ആ വിവരം അപേക്ഷകരെ അറിയിക്കും. കുറിയതും നെടിയതുമായ ഇനങ്ങളും സി.പി.സി.ആർ.ഐ വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. കുറിയ ഇനം തൈകൾക്ക് 198 രൂപയും നെടിയവയ്ക്ക് 99 രൂപയും സങ്കരയിനങ്ങൾക്ക് 220 രൂപയുമാണ് നിരക്ക്. പ�ോളിബാഗ് തൈകൾക്ക് ഇത് യഥാക്രമം 264 രൂപ, 132 രൂപ, 280 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഫ�ോൺ: 0494-232893, 232894, 233551

? മെറ്റാറൈസിയം എന്ത്? - ടി. സുനിൽ കുമാർ, പാലപ്പെട്ടി

ചെടികൾക്കും). യൂറിയ, രാജ്‌ഫ�ോസ്, പ�ൊട്ടാഷ് എന്നിവ യഥാക്രമം 85 ഗ്രാം, 135 ഗ്രാം, 44 ഗ്രാം എന്ന ത�ോതിൽ നൽകേണ്ട. മുഴുവൻ രാജ് ഫ�ോസും പകുതി പ�ൊട്ടാഷും അടിവളമായും പകുതി യൂറിയ 60 - ാം ദിവസത്തിനുശേഷവും ബാക്കി പകുതി വീതം യൂറിയയും പ�ൊട്ടാഷും 120-ാം ദിവസത്തിനു ശേഷവും ഇട്ടു ക�ൊടുക്കണം. ഒപ്പം തടത്തിൽ 10 കി. ഗ്രാം പച്ചില ക�ൊണ്ട് പുതയിടുകയും വേണം.

? കാസർഗ�ോഡ് തെങ്ങിൻതൈകൾ എവിടെ

മാവിന്റെ പൂങ്കുല തുളളന്മാർ, തെങ്ങിന്റെ ക�ൊമ്പൻചെല്ലി, ചിതലുകൾ, വേരുതീനിപ്പുഴുക്കൾ എന്നിവയെ നിയ�ിക്കാൻ കഴിവുളള ഒരു മിത്രകുമിളാണ് മെറ്റാറൈസിയം. ക�ൊമ്പൻ ചെല്ലിയുടെ പുഴുവിനെ നശിപ്പിക്കാൻ കഴിവുളളതാണ് 'മെറ്റാറൈസിയം അനൈസ�ോപ്ലിയേ'. ചെല്ലിയുടെ പുഴുക്കൾ വളരുന്ന ചാണകക്കുഴിയിൽ തളിച്ച് നന്നായി ഇളക്കി ക�ൊടുക്കണം. കുഴിയിലെ പുഴുക്കൾ 10-15 ദിവസം ക�ൊണ്ട് ര�ോഗം ബാധിച്ച് ചാകും. ചിതലിനും വേരുതീനിപ്പുഴുക്കൾക്കുമെതിരെ മെറ്റാറൈസിയം 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി മണ്ണിൽ ഒഴിച്ചു ക�ൊടുക്കാം. ഇത് പ്രയ�ോഗിക്കുന്നതിന് ഒരാഴ്ച മുതൽ പത്തു ദിവസം വരെ മുമ്പോ പിമ്പോ രാസകുമിൾ നാശിനികൾ കൃഷിസ്ഥലത്ത് ഉപയ�ോഗിക്കരുത്.

57


വിത്തും കൈക്കോട്ടും

www.krishijagran.com

ഏപ്രിൽ മാസത്തെ കൃഷിപ്പണികൾ

സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

• • • • • • •

പ�ൊടിവിതയ്ക്ക് നിലമ�ൊരുക്കാം തെങ്ങിന് കുമ്മായം ചേർക്കാം റബർ-പുതക്കൃഷിക്ക് തയാറെടുക്കാം കുരുമുളകിന് നടീൽ കാലം വാഴയ്ക്ക് പുതയും നനയും ഇഞ്ചി, മഞ്ഞൾ നടാം എളള് വിളവെടുക്കാം

മഴകിട്ടിയാൽ നടീൽ തുടങ്ങാം

നെല്ല്: വിഷു കഴിഞ്ഞ് പ�ൊടിവിത

നുരിക്ക് 32 കില�ോയും.

ഈ മാസം നല്ല മഴകിട്ടിയാൽ വിഷു കഴിഞ്ഞ് പ�ൊടിവിത നടത്താം. ഏക്കറ�ൊന്നിന് 120 കി.ഗ്രാം കുമ്മായം വിതറി കട്ടയുടച്ച് നന്നായി ഉഴുത് പാകപ്പെടുത്തണം. ഏക്കറിന് രണ്ടു ടൺ കാലിവളവും ചേർക്കണം. വിത്തു വിതയ്ക്കുന്ന പാടങ്ങളിൽ സീഡ് ഡ്രിൽ ഉപയ�ോഗിച്ചാൽ കൃത്യ അകലത്തിൽ വരിവരിയായി വിത്തിടാം. ഒരു കൃഷിയിറക്കുന്ന മ്യാൽപാടങ്ങളിൽ ജ്യോതി, ഓണം, കാഞ്ചന, മകം, കാർത്തിക, മട്ടത്രിവേണി, അഹല്യ, ഹർഷ, കനകം എന്നിവയില�ൊരു മൂപ്പു കുറഞ്ഞ വിത്തു വിതയ്ക്കാം. ഇടത്തരം മൂപ്പിന് ഐശ്വര്യ, പവിഴം, ഉമ, ഗൗരി എന്നിവ ഉപയ�ോഗിക്കാം. മണലിന്റെ അംശം കൂടിയ ഓണാട്ടുകരപ്പാടങ്ങളിൽ ജയ, പവിഴം, കനകം, കാർത്തിക, മകം, ഓണം, ചിങ്ങം എന്നിവ വിതയ്ക്കാം. പാലക്കാടൻ നിലങ്ങളിൽ മട്ടത്രിവേണി, അഹല്യ, ജ്യോതി, ഉമ, കാഞ്ചന, വർഷ, കരിഷ്മ, പഞ്ചമി, ഐശ്വര്യ എന്നിവ ഉപയ�ോഗിക്കാം.

പറിച്ചു നടുന്ന പാടങ്ങളിൽ കാലവർഷത്തിന് മുമ്പു ലഭിക്കുന്ന ആദ്യ മഴയ�ോടുകൂടി പച്ചിലവളച്ചെടികളായ ചണമ്പ്, സെസ്‌ബേനിയ, ഡെയിഞ്ച എന്നിവ വളർത്തിയാൽ കൃഷിക്കാവശ്യമായ ജൈവവളം കിട്ടും.

വിരിപ്പിൽ നല്ല വിളവ് കിട്ടാൻ 115-125 ദിവസം മൂപ്പുളള ഇനങ്ങളുപയ�ോഗിക്കാം. ഇടത്തരം മൂപ്പുളള ഇനങ്ങൾ 20ത15 സെ.മീ. അകലത്തിലും മൂപ്പു കുറഞ്ഞവ 15ത10 സെ.മീ. അകലത്തിലും നുരിയിടുക. മൂപ്പുളളവയ്ക്ക് ഒരു ചതുരശ്ര മീറ്ററിൽ 33 നുരിയും മൂപ്പു കുറഞ്ഞതിന് 66 നുരിയും വേണം. വിത്ത് വിതയ്ക്കുകയാണെങ്കിൽ ഏക്കറിന് 35 കില�ോ മതി. 58

തെങ്ങ്: നന തുടരാം മഴ കിട്ടുന്നതുവരെ തെങ്ങിന് നന തുടരണം. നാലു ദിവസത്തില�ൊരിക്കൽ 300 ലിറ്റർ വെളളം എന്നതാണ് കണക്ക്. തുളളിനനയ്ക്ക് ദിവസവും 50-75 ലിറ്റർ. മണലിന്റെ അംശം കൂടിയ മണ്ണിൽ കുറഞ്ഞ അളവും കുറഞ്ഞ ഇടവേളയും, കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ കൂടിയ അളവും കൂടിയ ഇടവേളയും. നല്ല മഴ കിട്ടിയാൽ മാത്രം ഈ മാസം അവസാനം തടം തുറന്ന് ഓര�ോ കില�ോ കുമ്മായം ചേർക്കണം. തെങ്ങിൻ തൈകളുടെ തടിയിൽ ചെമ്പൻ ചെല്ലിയുടെ സുഷിരങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കണം. സുഷിരങ്ങളിലൂടെ ചണ്ടി പുറത്തുവരുന്നത് കാണാം. സുഷിരങ്ങൾ കളിമണ്ണുക�ൊണ്ടടച്ച് ഏറ്റവും മുകളിലത്തെ സുഷിരത്തിൽ എട്ടു ഗ്രാം വെവിൻ (50 ശതമാനം) രണ്ടു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ കലക്കി ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. ക�ൊമ്പൻ ചെല്ലിയെ കുത്തിയെടുക്കാൻ ചെല്ലിക്കോൽ ഉപയ�ോഗിക്കണം. പൂങ്കുലച്ചാഴിയുടെ കുത്തേറ്റ് മച്ചിങ്ങയും വെളളയ്ക്കയും ക�ൊഴിയുന്നത്


www.krishijagran.com

വിരിപ്പിന് ചേർക്കേണ്ട അടിവളങ്ങൾ ഇങ്ങനെ ഇനം

ചാണകം/ കമ്പോസ്റ്റ്

ഫാക്ടം ഫ�ോസ്

യൂറിയ

മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ്

മികച്ച ഉൽപാദനശേഷിയുളള മൂപ്പു കുറഞ്ഞ ഇനങ്ങൾ

2

70

മികച്ച ഉൽപാദനശേഷിയുളള ഇടത്തരം മൂപ്പുളള ഇനങ്ങൾ

2

90

-

15

2

40

-

10

നാടൻ ഇനങ്ങൾ

കാണുന്നുവെങ്കിൽ സെവിൻ (50%) നാലു ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി സ്‌പ്രേ ചെയ്യുക. പരാഗണം നടക്കുന്ന കുലകളെ ഒഴിവാക്കണം. പഞ്ഞി പ�ോലുളള മീലിമൂട്ടകളാണ് ഉപദ്രവിക്കാനെത്തുന്നതെങ്കിൽ ഇക്കാലക്‌സ് രണ്ടു മില്ലി വെളളത്തിൽ എന്ന ത�ോതിൽ തളിക്കണം. ഗുരുതര ര�ോഗമാണ് ചെന്നീര�ൊലിപ്പ്. കറ ഒലിക്കുന്ന ഭാഗത്തെ ത�ൊലി ചെത്തിയ ശേഷം കാലിക്‌സിൻ അഞ്ചു മില്ലി 100 മില്ലി വെളളത്തിൽ കലക്കി തേയ്ക്കുക. ഉണങ്ങുമ്പോൾ അതിനു മീതെ റബർ ക�ോട്ട് തേയ്ക്കാം. തെങ്ങൊന്നിന് അഞ്ചു കില�ോ വീതം വേപ്പിൻ പിണ്ണാക്കും ചേർക്കണം. ഓലചീയൽ ര�ോഗത്തിനെതിരെയും കരുതൽ വേണം. ഇത് കുമിൾ ര�ോഗമാണ്. കുമിൾ ബാധിച്ചാൽ തുറക്കാത്ത കൂമ്പോലകൾ അഴുകും. ഇവ തുറക്കുമ്പോൾ അഴുകിയ ഭാഗങ്ങൾ കാറ്റത്ത് ഉണങ്ങി പറന്നു പ�ോകുകയും ഓലയുടെ ബാക്കി ഭാഗം കുറ്റിയായി നിൽക്കുകയും ചെയ്യും. കൂമ്പോലയുടെയും അതിന�ോടു ചേർന്നുളള രണ്ടു മൂന്നു ഓലകളുടെയും ചീത്ത ഭാഗങ്ങൾ മുറിച്ചു മാറ്റണം. ക�ോണ്ടാഫ് 2 മില്ലി അല്ലെങ്കിൽ ഡൈത്തേൺ-എം 45 മൂന്നു ഗ്രാം എന്നിവയില�ൊന്ന് 300 മില്ലി വെളളത്തിൽ കലക്കി നാമ്പോലയുടെ ചുറ്റും ഒഴിക്കുക. ഏപ്രിൽ-മെയ് മാസങ്ങളിൽ ഇത് ചെയ്യണം.

മാവ്: നനയ്ക്കണം മാങ്ങ വലുതാകുന്ന സമയമായതിനാൽ നനയ്ക്കുന്നതിൽ ഒട്ടും ലുബ്ധം പാടില്ല. നന തുടരുക. അങ്ങനെയായാൽ നല്ല വിളവ് കിട്ടും. മാലത്തയ�ോൺ 2 മില്ലി ഒരു ലിറ്റർ വെളളത്തിന് എന്ന ത�ോതിൽ അല്പം പഞ്ചസാര കൂടെ ചേർത്ത് തളിച്ചാൽ പുഴുക്കേട് ഉണ്ടാകുന്നത് തടയാം. പുഴു കുത്തി താഴെ വീണ് കേടായ മാങ്ങകൾ പെറുക്കി നശിപ്പിക്കണം. തുളസിക്കെണി, ഫിറമ�ോൺ കെണി, എന്നിവ ഉപയ�ോഗിച്ച് കായീച്ചകളെ കുടുക്കാം.

റബർ: പുതുകൃഷിക്ക് ഒരുങ്ങാം റബർ പുതുകൃഷിയുടെയും ആവർത്തന കൃഷിയുടെയും സമയമാണിത്. നിരയെടുക്കൽ, കുഴികളുടെ സ്ഥാനനിർണ്ണയം എന്നിവ ചെയ്യുക. മഴ കിട്ടുന്നത�ോടെ കുഴികളെടുക്കാം. ചരിഞ്ഞ സ്ഥലങ്ങളിൽ ക�ോണ്ടൂർ രീതിയിൽ കുഴികളെടുക്കണം. മണ്ണുസംരക്ഷണത്തിന് ഇടക്കയ്യാലകളും നിരപ്പു തട്ടുകളും ക�ോണ്ടൂർ ബണ്ടുകളും തയ്യാറാക്കാം. ഒരേക്കറിൽ 180-200 തൈകൾ വരെയേ നടാൻ പാടുളളൂ. മഴ കിട്ടുന്നത�ോടെ നഴ്‌സറിയിൽ തൈകൾ ബഡ് ചെയ്യാം.

10.5

12

വാഴ: വളവും നനയും നന തുടരണം. ആര�ോഗ്യമില്ലാത്ത കന്നുകൾ ചവിട്ടണം. താങ്ങ് ക�ൊടുക്കാം. വാഴകൾക്ക് താങ്ങ് ക�ൊടുക്കാൻ സൗകര്യത്തിന് പത്തനം തിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം രൂപകൽപന ചെയ്ത ക�ോളർ റിങ്ങുകൾ ഉപയ�ോഗിക്കാം. (04692662094, 2661821). ഒരു നനയ്ക്ക് 40 ലിറ്റർ വെളളം ഉപയ�ോഗിക്കാം. അഞ്ചു മാസം പ്രായമായ വാഴയ്ക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പ�ൊട്ടാഷ് വളവും ചേർക്കാം. പുതിയ കന്നുകൾ നടുമ്പോൾ ഓര�ോ കുഴിയിലും 10 കില�ോ വീതം ജൈവവളം ചേർക്കണം.

കശുമാവ്: പുതിയ തൈകൾ നടാം കശുമാവിൻ ത�ോട്ടങ്ങൾക്ക് സ്ഥലമ�ൊരുക്കാം. പുതിയ ത�ോട്ടങ്ങളിൽ ഫെബ്രുവരി അവസാനവത്തോെട വിളവെടുപ്പ് കഴിയുന്ന ഇനങ്ങൾ നടാൻ ശ്രദ്ധിക്കുക. മണ്ണിന്റെ വളപ്പറ്റനുസരിച്ച് 7.5 മുതൽ 9 മീറ്റർ വരെ അകലം നൽകാം. ഒട്ടുതൈകൾക്ക് അകലം നൽകാം. 4ത4 മീറ്റർ മതി. നട്ട് അഞ്ചു വർഷമാകുമ്പോൾ തൈകൾ ഇടതിങ്ങാൻ തുടങ്ങും. അപ്പോൾ അകലം ക്രമീകരിച്ച് 8ത8 മീറ്ററാക്കാം. പ്രിയങ്ക, സുലഭ, അനഘ, അക്ഷയ, രാഘവ് തുടങ്ങിയ മികച്ച ഇനം സങ്കര കശുമാവിൻ തൈകൾ കേരളകാർഷിക സർവകലാശാലയുടെ ഫാമുകളിൽ നിന്ന് വാങ്ങാം. കശുമാവ് ഗവേഷണകേന്ദ്രം, ആനക്കയം(0483-2564739), മാടക്കത്തറ (0487-2370339) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കുമുളക്: നടാന�ൊരുക്കം മഴ കിട്ടിയാൽ താങ്ങുകാലുകൾ നട്ട് തുടങ്ങാം. വിസ്താരം കുറഞ്ഞതും 30-45 സെ. മീ. ആഴവുമുളള കുഴികൾ നിശ്ചിത അകലത്തിലെടുത്ത് അതിൽ താങ്ങുകാലുകളിൽ ഇറക്കിവച്ച് മണ്ണിട്ട് നന്നായി ഉറപ്പിക്കണം. ശക്തിയായ വെയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ താങ്ങുകാലുകൾ പ�ൊതിഞ്ഞു കെട്ടേണ്ടി വരും. ഈ മാസം കാലുകളുടെ ചുവട്ടിൽ നിന്ന് 15 സെ. മീ. അകലം വിട്ട് വടക്കു ഭാഗത്തായി 50 ത50 ത 50 സെ. മീ. വലിപ്പമുളള കുഴികളെടുത്ത് മേൽമണ്ണും കാലിവളവും ചേർത്തിടണം. ത�ോട്ടത്തിലെ ര�ോഗം ബാധിച്ച കുരുമുളകു ചെടികൾ നീക്കി നശിപ്പിക്കണം. നിലവിലുളള ക�ൊടികൾക്ക് ഒരു ചുവടിന് 500 ഗ്രാം എന്ന ത�ോതിൽ കുമ്മായം ചേർക്കണം.

കൈതച്ചക്ക: കന്ന് ശേഖരിക്കാം കൈതച്ചക്കയുടെ വിളവെടുപ്പ് തുടരാം. 59


വിത്തും കൈക്കോട്ടും

പുതുകൃഷിക്ക് കന്നുകൾ ശേഖരിക്കാൻ തുടങ്ങാം. കീടര�ോഗവിമുക്തമായ ആര�ോഗ്യമുളള ചെടികളിൽ നിന്ന് നടാനുളള കന്നുകൾ ശേഖരിക്കണം. മഴ തുടങ്ങുന്നത�ോടെ പുരയിടം കളകളും കട്ടകളും മാറ്റി ഉഴുതിടണം.

ഇഞ്ചി: മഴ കിട്ടിയാൽ നടാം മഴ കിട്ടിയാൽ ഏപ്രിൽ ഒന്നു മുതൽ 15 വരെ ഇഞ്ചി നടാൻ യ�ോജിച്ച സമയമാണിത്. രജത, വരദ, മഹിമ എന്നിവ മികച്ച ഇഞ്ചിയിനങ്ങളാണ്. ക�ോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് എന്ന സ്ഥാപനത്തിൽ മികച്ച ഇഞ്ചി ഇനങ്ങൾ ലഭിക്കും. (ഫ�ോൺ: 0495-2730294 ഒരു മീറ്റർ വീതിയിൽ സൗകര്യപ്രദമായ നീളത്തിൽ 40 സെ.മീ. അകലത്തിൽ തടങ്ങളെടുത്താണ് ഇഞ്ചി നടുക. വാരങ്ങൾക്ക് 25 സെ. മീ. ഉയരമുണ്ടാകണം. തടങ്ങൾ നിരപ്പാക്കി 25 സെ.മീ. ഉയരമുണ്ടാകണം. തടങ്ങൾ നിരപ്പാക്കി 25 സെ. മീ. അകലത്തിൽ ചെറു കുഴികളെടുത്ത് ഒരു മുകുളമെങ്കിലുമുളള വിത്തിഞ്ചിയുടെ ഓര�ോ കഷ്ണം വീതം ഓര�ോ കുഴിയിലും നടുക. ഒരു കഷ്ണത്തിന് 15 ഗ്രാം തൂക്കം എന്നതാണ് കണക്ക്. നടുമ്പോൾ ട്രൈക്കോഡെർമ, സ്യൂഡ�ോമ�ോണസ് കൾച്ചറുകൾ ചേർക്കാം. നട്ടശേഷം കുഴികളിൽ ചാണകപ്പൊടി നിറയ്ക്കണം. അതിനു മീതെ മുക്കാൽ ഇഞ്ച് കനത്തിൽ മണ്ണ് നിരത്തണം. തുടർന്ന് പച്ചില ക�ൊണ്ട് പുതയിടുക. പച്ചിലപ്പുത നനവ് നഷ്ടപ്പെടാതിരിക്കാനും മണ്ണിന്റെ ജൈവാംശം കൂട്ടാനും സഹായിക്കും. ഒരു സെന്റ് സ്ഥലത്ത് നടാൻ ഏകദേശം ആറു കില�ോ വിത്തിഞ്ചി വേണം.

മഞ്ഞൾ: നടീൽ കാലം മഞ്ഞൾ നടാൻ യ�ോജിച്ച മാസമാണിത്. സ�ോണ, വർണ, ശ�ോഭ, സുഗുണ, പ്രഭ, പ്രതിഭ, കാന്തി എന്നിവ മികച്ച മഞ്ഞൾ ഇനങ്ങളാണ്. ഇവയെക്കുറിച്ച് കൂടുതൽ അറിയാനും വിശദാംശങ്ങൾക്കും ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഐ.ഐ.എസ്.ആർ., ക�ോഴിക്കോട് 04952730294, പ്ലാന്റേഷൻ ക്രോപ്‌സ് ഡിപ്പാർട്ട്‌മെന്റ്, ഹ�ോർട്ടിക്കൾച്ചർ ക�ോളേജ്, വെളളാനിക്കര, തൃശൂർ 0487-2370822 (എക്സ്റ്റൻഷൻ 358). മഞ്ഞൾ വിത്ത് നടാനുളള തടത്തിന് 1.2 മീറ്റർ വീതിയും മൂന്നു മീറ്റർ നീളവും 25 സെ. മീ. ഉയരവുമാകാം. തടങ്ങൾ തമ്മിൽ ഇടയകലം 40 സെ. മീ. തടങ്ങൾ നിരപ്പാക്കി 20ത30 സെ. മീ. അകലത്തിൽ ചെറു കുഴികളെടുത്ത് വിത്ത് നടുക. തുടർന്ന് കുഴികളിൽ ചാണകപ്പൊടി നിറച്ച് കുഴികൾ മുക്കാലിഞ്ചു കനത്തിൽ മണ്ണിട്ടു മൂടിയശേഷം പച്ചിലക�ൊണ്ട് പുതയിടാം.

കമുക്: നനയും വളവും നന തുടരാം. നാലഞ്ചു ദിവസം ഇടവിട്ട് 150-175 ലിറ്റർ വീതം വെളളം ക�ൊടുക്കണം. മഴ കിട്ടിയാലുടൻ അര കില�ോ കുമ്മായവും 25 കില�ോ ജൈവവളവും വീതം ഓര�ോ തടത്തിലും ചേർക്കുക. നാടൻ കമുകിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നീ വളങ്ങൾ നൽകണം. ഉൽപാദനശേഷി കൂടിയ ഇനങ്ങൾക്ക് ഇവ യഥാക്രമം 165, 150, 175 ഗ്രാം വീതമാണ് കണക്ക്. ഒരു വർഷം പ്രായമായ തൈക്ക് ഈ അളവിന്റെ മൂന്നില�ൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവും ചേർക്കാം. അടയ്ക്ക ക�ൊഴിയുന്നതു തടയാൻ 60

www.krishijagran.com

ഒരു ശതമാനം വീര്യമുളള ബ�ോർഡ�ോ മിശ്രിതം അല്ലെങ്കിൽ ഒന്ന-രണ്ട് ശതമാനം വീര്യമുളള സ്യൂഡ�ോമ�ോണസ് ഫ്‌ളൂറസെൻസ് ഉപയ�ോഗിക്കാം.

ഏലം: സസ്യസംരക്ഷണം ഏലം നഴ്‌സറിയിൽ കളയെടുപ്പ്, നന, സസ്യസംരക്ഷണം, എന്നിവ നടത്താം. വേരു പുഴു, ഏലപ്പേൻ എന്നിവയ്‌ക്കെതിരെ മുൻകരുതൽ വേണം. വെളളം ശക്തിയായി ചീറ്റിയാൽ വെളളീച്ച, ജാസിഡ് തുടങ്ങിയ ചെറുകീടങ്ങളെ നശിപ്പിക്കാം. വെളുത്തുളളി-വേപ്പെണ്ണ-സ�ോപ്പുമിശ്രിതം പ�ോലുളള ജൈവകീടനാശിനികൾ ഏലത്തിന്റെ കീടങ്ങളെ നശിപ്പിക്കാനുപയ�ോഗിക്കാം.

ജാതി, ഗ്രാമ്പു- വിളവെടുപ്പ് ജാതി, ഗ്രാമ്പു തുടങ്ങിയ സുഗന്ധവിളകളിൽ വിളവെടുപ്പു തുടരാം. മഴ കിട്ടുന്നതുവരെ നന മുടക്കരുത്.

ചേന: വളം ചേർക്കാം കുംഭച്ചേനയ്ക്ക് വളമിടേണ്ട സമയമാണ്. ചുവട�ൊന്നിന് 10 ഗ്രാം യൂറിയയും 20 ഗ്രാം രാജ് ഫ�ോസും 10 ഗ്രാം പ�ൊട്ടാഷും ചേന നട്ട് ഒന്നര മാസമാകുമ്പോൾ ചേർത്തു ക�ൊടുക്കണം. ഒപ്പം മണ്ണണച്ചു ക�ൊടുക്കുകയും വേണം. ഇടയിളക്കി മണ്ണ് ചുറ്റും കൂട്ടുന്നതും നന്ന്. വളം ചേർക്കുമ്പോൾ മണ്ണിൽ നനവുണ്ടെന്ന് ഉറപ്പു വരുത്തണം.

കാച്ചിൽ: നടീൽ സമയം നല്ല മഴ കിട്ടിയാൽ നിലമുഴുത് പാകപ്പെടുത്തി കാച്ചിൽ നടാം. ഒന്നരയടി നീളവും വീതിയും ആഴവുമുളള കുഴികളെടുത്ത് 1-1.25 കില�ോ ജൈവവളം ചേർത്ത് മേൽമണ്ണ് ക�ൊണ്ട് മുക്കാൽ ഭാഗം മൂടണം. ചാണകപ്പാലിൽ മുക്കിയെടുത്ത കഷ്ണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി കരിയില, ഉണങ്ങിയ തെങ്ങോല എന്നിവ ക�ൊണ്ട് പുതയിടണം.

മരച്ചീനി: നടാം, നനയ്ക്കാം മഴയില്ലെങ്കിൽ തുലാക്കപ്പയ്ക്ക് രണ്ടാഴ്ച ഇടവിട്ട് നനയ്ക്കണം. നേരത്തെ മരച്ചിനി നടാൻ പറ്റിയില്ലെങ്കിൽമഴ കിട്ടുന്ന മുറയ്ക്ക് ഈ മാസവും നടാം. ആറുമാസം ക�ൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങളാണ് കല്പക, നിധി, വെളളായണി ഹ്രസ്വ. ഇവ കാർഷിക സർവ്വകലാശാലയുടെ വെളളായണി (0471-2383573), കുമരകം (0481-2524421), കായം കുളം (0479-244790) എന്നീ ക�ോ�ങ്ങളിൽ ഉൽപാദിപ്പിച്ചവയാണ്.

എളള്: വിളവെടുക്കാം എളളിന്റെ വിളവെടുപ്പുകാലമാണിത്. കായ്കൾക്ക് മഞ്ഞനിറമാകുമ്പോൾ ചെടികൾ രാവിലെ പിഴുതെടുക്കണം. വേരുകൾ മുറിച്ചു നീക്കി കെട്ടുകളാക്കി മൂന്നു-നാലു ദിവസം വയ്ക്കുക. ഇലകൾ ക�ൊഴിയുമ്പോൾ വെയിലത്ത് നിരത്തി വടിക�ൊണ്ടടിച്ച് കായ്കൾ പ�ൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവർത്തിക്കാം. ആദ്യ ദിവസം എടുക്കുന്ന എളള് വിത്തിനുപയ�ോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് ഏഴ് ദിവസത്തെ ഉണക്കു വേണം. പ�ോളിത്തീൻ കൂടുകളില�ോ തകരപ്പാത്രങ്ങളില�ോ മരപ്പാത്രങ്ങളില�ോ മണലിട്ട പാത്രങ്ങളില�ോ വിത്ത് സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകാതെ ഇരിക്കും.


അഗ്രി ഹെൽപ്‌

www.krishijagran.com

വിഷ്ണു എസ്.പി

കൃഷി ഓഫീസ൪, എഫ്.ഐ.ബി ഫ�ോൺ: 9809055302

ല്ലാ കർഷകരും അവരുടെ പൂർണ്ണവിവരങ്ങൾ അതാതു കൃഷി ഭവനിൽ രജിസ്റ്റർ ചെയ്യണ്ടണം. രണ്ടു വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും ഇനിയും രജിസ്റ്റർ ചെയ്യാത്ത കർഷകർ നിരവധിയാണ്. ബാങ്ക് പാസ് ബുക്കിന്റെ ക�ോപ്പി, ആധാർകാർഡ് ക�ോപ്പി, നികുതി രസീത്/ തിരിച്ചറിയൽ കാർഡ് ക�ോപ്പി, ഒരു പാസ്‌പ�ോർട്ട് സൈസ് ഫ�ോട്ടോ എന്നിവയാണ് കർഷകരജിസ്‌ട്രേഷന് കൃഷിഭവനിൽ സമർപ്പിക്കേണ്ടത്. രജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമേ ഭാവിയിൽ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുകയുളളൂ.

തുളളിനന സംവിധാനത്തിന് ധനസഹായം

വർഷംത�ോറും ഭൂഗർഭജല നിരപ്പ് താഴ്ന്നു പ�ോകുന്ന അവസ്ഥയാണിന്ന്. ഓര�ോ അകലം (മീറ്റർ)

0.4 ഹെക്ടർ

1 ഹെക്ടർ

ചെലവിന്റെ 55 ശതമാനമാണ് ധനസഹായമായി ലഭിക്കും. മറ്റു കർഷകർക്ക് 45 ശതമാനവും. പദ്ധതി നടപ്പിലാക്കാനും ധനസഹായത്തിനും കൃഷി ഭവനുമായി ബന്ധപ്പെടണം.

ഗ്ലോബൽ അഗ്രിഫെസ്റ്റ് നാസിക്കിൽ

ഏഴാമത് ദേശീയ കാർഷിക പ്രദർശനവും മേളയും ഗ്ലോബൽ അഗ്രിഫെസ്റ്റ് ഏപ്രിൽ 25 മുതൽ 29 വരെ നാസിക്കിൽ നടക്കും. സ്വാമി സമർത്ഥ് കൃഷി വികാസ് സൻസദൻ ചാരിറ്റബിൾ ട്രസ്റ്റാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുളള വിദഗ്ധർ, നൂതനസാങ്കേതിക വിദ്യാപ്രദർശനങ്ങൾ, ജൈവ കൃഷി മുന്നേറ്റങ്ങൾ എന്നിവയാൽ സമ്പന്നമാകും ഗ്ലോബൽ അഗ്രിഫെസ്റ്റ്. വിവിധ ജനുസുകളിലെ കന്നുകാലിജനുസ്സുകളുടെ പ്രദർശനവും 2 ഹെക്ടർ

3 ഹെക്ടർ

2 x 2 36358 73138 141957 206232 2.5x2.5 31156 60065 109345 167011 3x3 23055 42034 72759 112065 4x4 21414 36562 64084 99965 6x6 19096 30534 51045 82472 8x8 17351 25332 41650 64500

വർഷവും വേനലിന്റെ കാഠിന്യവും വർദ്ധിച്ചു വരുന്നു. കൃഷി ആവശ്യത്തിനാണ് ഭൂരിഭാഗം ജലവും ഉപയ�ോഗിച്ചുവരുന്നത്. ഈ സ്ഥിതി തുടർന്നാൽ കടുത്ത പ്രതിസന്ധിയായിരിക്കും സംസ്ഥാനം വരും വർഷങ്ങളിൽ നേരിടേണ്ടി വരിക. ജലസംരക്ഷണവും ശാസ്ത്രീയമായ വിനിയ�ോഗവുമാണ് ചെറുത്തുനിൽപ്പിനുളള ഏകപ�ോംവഴി. ഓര�ോതുളളി ജലവും വിലപ്പെട്ടതാണ്. ഓര�ോ ചെടിക്കും നൽകേണ്ട ജലത്തിന്റെ അളവ് കൃത്യമായി കണക്കാക്കി തുളളികളായി ചുവട്ടിൽ എത്തിക്കുന്ന സംവിധാനമാണ് ഡ്രപ്പ് ഇറിഗേഷൻ അഥവാ തുളളിനന സംവിധാനം. നിലവിൽ ഈ പദ്ധതിക്ക് സർക്കാർ പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. പ്രത്യേക ധനസഹായവും ഇതിന് ഏർപ്പെടുത്തിയിട്ടുണ്ട്. പി.എം.കെ.എസ്.വൈ (പ്രധാൻമന്ത്രി കൃഷി സിംചായ് യ�ോജന) ഫണ്ട്, സംസ്ഥാന ഹ�ോർട്ടികൾച്ചർ മിഷൻ മുഖേന പദ്ധതി നടത്തിപ്പിന് ധനസഹായം നൽകും. വിവിധ കൃഷികൾക്ക് തുളളിനന സംവിധാനം ഏർപ്പെടുത്തുന്നതിനാവശ്യമായ യൂണിറ്റ് നിരക്ക് ചുവടെ ചേർക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് യൂണിറ്റ്

മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെയും നാട്ടു വൈദ്യത്തിൽ ഉപയ�ോഗിക്കുന്ന ആയുർവേദ സസ്യങ്ങളുടെയും പ്രത്യേക പ്രദർശനം മേളയുടെ സവിശേഷതയാണ്. വിത്തുമഹ�ോത്സവവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു

വേനൽക്കാലത്ത് റബ്ബറിന് പ്രത്യേക പരിചരണം

വേനൽക്കാലത്ത് റബ്ബർമരങ്ങൾക്ക് ചൂടിൽനിന്ന് സംരക്ഷണം നൽകാൻചില മാർഗങ്ങൾ റബ്ബർബ�ോർഡ് നിർദ്ദേശിക്കുന്നു. പുതയിടൽ, മറച്ചുകെട്ടൽ, വെളളപൂശൽ, ഫയർബെൽറ്റ് എന്നിവ ഇതിൽ ഉൾപെടും. ചെറുതൈകളെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കാൻ മറച്ചുകെട്ടുന്നത് നന്നായിരുക്കും. തൈകൾക്ക് ഇലച്ചിൽ വന്ന് മൂടുന്നതുവരെ തായ്ത്തടിയിൽ വെളളപൂശുന്നത് നന്നായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും റബ്ബർബ�ോർഡ് ക�ോൾസെന്ററിൽ വിളിക്കാം. നമ്പർ : 0481 - 2576622

61


മൃഗസംരക്ഷണം/കന്നുകാലിവളർത്തൽ

ഇന്നത്തെ കിടാവ് നാളത്തെ

കാമധേനു

www.krishijagran.com

ഡ�ോ. മുഹമ്മദ് ആസിഫ് എം, ഫ�ോൺ: 9495187522

കന്നുകാലികളുടെ ശാസ്ത്രീയ പരിപാലനമുറകളെ കുറിച്ച് ഒരു ഓർമപ്പെടുത്തൽ

ന്നത്തെ പശുക്കിടാവ് നാളെയുടെ കാമധേനുവാണ്. കുഞ്ഞുക്കിടാങ്ങളെ ആര�ോഗ്യവും മികച്ച ഉത്പാദനശേഷിയുമുളള പശുക്കളായി മാറ്റിയെടുക്കുകയാണ് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറ. മികച്ച ആര�ോഗ്യവും വളർച്ചാക്ഷമതയുമുളള കിടാരികൾ കർഷകരുടെ മുന്നോട്ടുളള പ്രയാണം ശക്തിപ്പെടുത്തും. ഇതിന് അത്യധികം ശ്രദ്ധയും ശാസ്ത്രീയ പരിപാലനവും അത്യാവശ്യമാണ്.

62

62 62

ശാസ്ത്രീയ പരിപാലനം എപ്പോൾ തുടങ്ങണം? കന്നുക്കുട്ടികളുടെ ശാസ്ത്രീയ പരിപാലനത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അവയുടെ ഗർഭാവസ്ഥയിൽ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. നല്ല വളർച്ചയ�ോടെയും ശരീരഭാരത്തോടുകൂടിയും പ്രസവിക്കുന്ന കന്നുക്കുട്ടികളിൽ പ�ൊതുവെ ര�ോഗനിരക്കും മരണ സാദ്ധ്യതയും കുറവായിരിക്കും. അതുക�ൊണ്ടു തന്നെ ജനിച്ചു വീഴുന്ന


www.krishijagran.com

കുഞ്ഞുങ്ങളുടെ ശാരീരികവളർച്ച ഉറപ്പു വരുത്താൻ തളളപ്പശുക്കൾക്ക് അവയുടെ ഗർഭകാലത്ത് പ്രത്യേകിച്ച് ഗർഭാവസ്ഥയിലുളള കിടാവിന്റെ വളർച്ച ഏറ്റവും കൂടിയ അവസാനത്തെ മൂന്നു മാസത്തിൽ കൃത്യമായ കണക്കിൽ ഗുണനിലവാരമുളള ഭക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. സാധാരണ നൽകുന്ന സംരക്ഷണ റേഷന് പുറമെ ഉയർന്ന അളവിൽ മാംസവും ഊർജ്ജവുമടങ്ങിയ ഖരാഹാരങ്ങൾ അരക്കില�ോ മുതൽ ഒരു കില�ോ വരെ അധികം നൽകണം. കൂടിയ അളവിൽ പച്ചപ്പുല്ല് നൽകൽ, വളർച്ചയെ സഹായിക്കുന്ന മൂലകങ്ങൾ അടങ്ങിയ ധാതുലവണങ്ങൾ തീറ്റയിൽ ഉൾപ്പെടുത്തൽ എന്നിവയും നല്ലതാണ്. എങ്കിലും ഗർഭകാലത്തിന്റെ ഏഴുമാസം മുതൽ പ്രസവത്തിന്റെ രണ്ടാഴ്ചയിലുളള കാലയളവിൽ കാൽസ്യം അടങ്ങിയ തീറ്റ ഒഴിവാക്കുന്നത് പ്രസവ സമയത്തെ സങ്കീർണ്ണതകൾ തടയും. ഒന്നാം ദിവസം തന്നെ തളളയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തുന്നില്ലെങ്കിൽ പത്തു ദിവസം വരെ തളളപ്പശുവിന�ൊപ്പം കുഞ്ഞിനെ അവിടെ തന്നെ പാർപ്പിക്കാം. ഡയറീഫാമുകൾ ആണെങ്കിൽ മ�ൊത്തം പ്രത്യുൽപാദനക്ഷമതയുളള പശുക്കളുടെ എണ്ണത്തിന്റെ അഞ്ചു ശതമാനം എന്ന കണക്കിൽ പ്രസവമുറികൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കാം. ധാരാളം ജലവും വിരേചനക്ഷമത കൂടിയ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാക്കണം. ചുരുങ്ങിയത് 3 മീറ്റർ നീളവും 4 മീറ്റർ വീതിയും ഉളള ഒരു മുറി പ്രസവത്തിന് സജ്ജീകരിക്കാം. നല്ല വായു സഞ്ചാരവും വെളിച്ചവും പ്രത്യേകം ഉറപ്പു

വരുത്തണം. അണുനാശിനികൾ തളിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ പ്രസവമുറിയിലേക്ക് പ്രസവം പ്രതീക്ഷിക്കുന്നതിനു രണ്ടാഴ്ച മുമ്പ് തന്നെ പശുക്കളെ മാറ്റാം. ഒപ്പം പ്രസവമുറിയിൽ വൈക്കോലും ചണച്ചാക്കും മറ്റും തറയിൽ വിരിച്ച് വിരിപ്പൊരുക്കുകയും വേണം. പ്രസവം ഏറ്റവും അടുത്ത നാളുകളിൽ പ്രത്യേകിച്ച് രാത്രിയും വെളുപ്പിനും പശുക്കളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അകിടുകൾ കന്നിപ്പാൽ നിറഞ്ഞ് തുടിക്കൽ, യ�ോനിദളം ചുവന്നു വികസിക്കൽ, വാല് തുടർച്ചയായി ഉയർത്തിപ്പിടിക്കൽ, ഇടവിട്ട് മൂത്രമ�ൊഴിക്കൽ, ഇടുപ്പെല്ലുകൾ വികസിക്കൽ, ഭക്ഷണത്തോടു വിരക്തി, പാൽ ചുരത്തൽ തുടങ്ങിയ വിവിധ ലക്ഷണങ്ങൾ എന്നിവ പ്രസവമടുത്തതിന്റെ സൂചനകളാണ്. തുടർന്ന് പുറത്തേക്കുവന്നു പ�ൊട്ടി സാധാരണ നിലയിൽ പ്രസവം നടക്കും. എന്നാൽ കുട്ടിയുടേതും അമ്മയുടേതുമായ വ്യത്യസ്തങ്ങളായ കാരണങ്ങളാൽ പ്രസവതടസ്സത്തിനുളള സാധ്യതയും തളളിക്കളയാൻ കഴിയില്ല. തണ്ണീർക്കുടം പ�ൊട്ടി രണ്ടു മണിക്കൂറിനുളളിൽ പ്രസവം നടന്നില്ലെങ്കിൽ വിദഗ്ധസഹായം തേടണം. പൂർണ്ണ വളർച്ചയെത്തിയ പശുക്കിടാങ്ങളുടെ അകാലമരണത്തിനുളള പ്രധാന കാരണങ്ങളില�ൊന്നാണ് പ്രസവ തടസ്സവും തുടർന്നുളള സങ്കീർണ്ണതകളും. സമയബന്ധിതമായി വിദഗ്ധസഹായം തേടുക വഴി ഇത് പരിഹരിക്കാം. പ്രത്യേകിച്ച് പശുക്കളുടെ കന്നിപ്രസവത്തിൽ പ്രസവ തടസ്സത്തിന് സാധ്യത കൂടും. അമ്മപ്പശുവിന്റെ പ്രായം കൂടുന്തോറും ഗർഭാശയം പുറത്തേക്ക് തളളിവരൽ പ�ോലുളള സങ്കീർണ്ണതകളും സംഭവിക്കാം. ഈ സാഹചര്യത്തിൽ ഉടനടി ഡ�ോക്ടറുടെ സേവനം ലഭ്യമാക്കണം. പശുവിന്റെ ഏകദേശം പ്രസവ തീയതി ഡ�ോക്ടറെ മുൻകൂട്ടി അറിയിച്ച് അടിയന്തിര ഘട്ടങ്ങളിലെ സേവനം മുൻകൂട്ടി ഉറപ്പു വരുത്തുക.

കിടാവിന് ശ്വാസ�ോച്ഛ്വാസം ഉറപ്പുവരുത്തുക പ്രസവം നടന്ന ഉടൻ കന്നിക്കിടാവിന് ശ്വാസ�ോച്ഛ്വാസം ഉറപ്പു വരുത്തണം. മുഖത്തും മറ്റും പറ്റിപ്പിടിച്ച ഗർഭാശയ അവശിഷ്ടങ്ങളും, ക�ൊഴുത്ത ദ്രാവകവും, രക്തവും നീക്കി തുടച്ചു വൃത്തിയാക്കി നെഞ്ചിൽ ഇടവിട്ട് തുടർച്ചയായി ചെറുതായി അമർത്തി നാസാദ്വാരത്തിൽ ഒരു വൈക്കോൽ തുമ്പു ക�ൊണ്ട് ചെറുതായി തട്ടി ശ്വാസ�ോച്ഛ്വാസം സാധ്യമാക്കാം. ചില സമയം ശ്വസന നാളികളിൽ കെട്ടിക്കിടക്കുന്ന ക�ൊഴുത്ത ദ്രാവകം ശ്വാസതടസ്സം ഉണ്ടാക്കാം. അത�ൊഴിവാക്കാൻ കിടാവിനെ പിൻകാലുകളിൽ പിടിച്ചുയർത്തി ചെറുതായി ഇരുവശത്തേക്കും ചലിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കിടാവിന്റെ മുട്ടിൽ നിന്നും നമ്മുടെ കൈ വഴുതാതിരിക്കാൻ വൈക്കോൽ ക�ൊണ്ട് ചേർത്ത് പിടിക്കണം. ഈ മാർഗ്ഗങ്ങളത്രയും പരാജയപ്പെട്ടാൽ അടുത്ത വഴി കിടാവിനു കൃത്രിമശ്വാസ�ോച്ഛ്വാസം നൽകുക എന്നതാണ്. നമ്മുടെ വായ് കിടാവിന്റെ മൂക്കിന�ോട് ചേർത്തുപിടിച്ചു ശ്വസനനാളികകളിൽ കെട്ടിക്കിടക്കുന്ന ദ്രാവകങ്ങൾ വലിച്ചെടുക്കുക എന്നതാണ് പ്രഥമ പടി. ശേഷം കിടാവിന്റെ വായ് അടച്ചു പിടിച്ചു നമ്മുടെ നിശ്വാസവായു അതിന്റെ മൂക്കിലേക്ക് കടത്തിവിടാം. ഒപ്പം ഇടവിട്ട് ചെറുതായി നെഞ്ചിൽ അമർത്തി തടവുകയും വേണം. നമ്മുടെ നിശ്വാസ വായുവിലെ കാർബൺ ഡയ�ോക്‌സൈഡ് കിടാവിന്റെ ശ്വസനപ്രക്രിയയെ ത്വരിതപ്പെടുത്തും. 63


മൃഗസംരക്ഷണം/കന്നുകാലിവളർത്തൽ

www.krishijagran.com

ആദ്യ മൂന്നു മാസം പ്രായമാവുന്നതു വരെ കന്നുകുട്ടികളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൂന്നു മാസം വരെയുളള കിടാക്കളെ പശുക്കളുടെ അരികെ വിട്ട് വേണ്ടത്ര പാൽ കുടിപ്പിക്കുന്ന രീതിയാണ് കേരളത്തിൽ ചെറുകിട ക്ഷീരകർഷകർ വ്യാപകമായി അനുവർത്തിക്കുന്നത്. രണ്ട് ആഴ്ച പ്രായമായ കിടാങ്ങളെ തളള പശുക്കളിൽ നിന്ന് മാറ്റി നിർത്തി പരിപാലിക്കുന്ന വീനിങ് രീതിയും അവലംബിക്കാം അണുബാധാ സാധ്യതകൾ തടയണം പ്രസവിച്ച ഉടനെ സാധാരണഗതിയിൽ തളളപ്പശു തന്നെ കിടാവിനെ നക്കി തുടച്ചു വൃത്തിയാക്കാറുണ്ട്. ഇത് കിടാവിന്റെ രക്തചംക്രമണത്തെയും സുഗമമായ ശ്വസനത്തെയും സഹായിക്കും. തളള പശു ഇതിൽ വിമുഖത കാണിച്ചാൽ കിടാവിന്റെ ശരീരത്തിൽ അല്പം ഉപ്പോ, തവിട�ോ വിതറുന്നത് നല്ലതാണ്. എന്നിട്ടും തളളപ്പശു കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ലെങ്കിൽ കന്നിക്കിടാവിന്റെ ശരീരം മുഴുവനും ഉണങ്ങിയ വൃത്തിയുളള ഒരു തുണി ക�ൊണ്ടോ, വൈക്കോൽ ക�ൊണ്ടോ തുടച്ചു പറ്റി പിടിച്ചിരിക്കുന്ന സ്രവങ്ങളും മറ്റു സ്തരങ്ങളും നീക്കം ചെയ്യണം. അല്ലെങ്കിൽ താഴ്ന്ന ശരീര�ോഷ്മാവ് പ്രശ്‌നങ്ങൾ ഉണ്ടാക്കാം. കിടാക്കളിലെ ര�ോഗസംക്രമണത്തിനും അണുബാധയ്ക്കുമുളള വലിയ സാധ്യതകളിൽ ഒന്നാണ് അവയുടെ പ�ൊക്കിൾക്കൊടി വഴി ര�ോഗാണുക്കൾ ശരീരത്തിൽ കയറുന്നത്. സന്ധിവീക്കം, പ�ൊക്കിൾ ര�ോഗം, പ�ൊക്കിൾ പഴുപ്പ് തുടങ്ങിയ ഗുരുതരമായ ര�ോഗങ്ങൾക്ക് കാരണമാകാം. ഇത�ൊഴിവാക്കാൻ പ്രസവിച്ച് അരമണിക്കൂറിനുളളിൽ തന്നെ പ�ൊക്കിൾ ക�ൊടി ശരീരത്തിൽ നിന്നും 5 സെന്റീ മീറ്റർ മാറി ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കിയ ഒരു നൂലു ക�ൊണ്ട് കെട്ടണം. ശേഷം അതിന്റെ 2 സെന്റി മീറ്റർ ചുവടെ വച്ച് മുറിച്ച് ഒഴിവാക്കാം. ബാക്കിയുളള ഭാഗം നേർപ്പിച്ച അയഡിൻ ലായനിയിൽ (7%) അഞ്ചു ദിവസം വരെ ദിവസവും രണ്ടു തവണ മുക്കണം. സന്ധിവീക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ ചികിൽസ ലഭ്യമാക്കണം. അല്ലാത്തപക്ഷം വീക്കം വർദ്ധിച്ചു മുട്ടുകൾ പഴുത്തു പ�ൊട്ടി ഒന്നു രണ്ടു ആഴ്ചയ്ക്കുളളിൽ മരണം സംഭവിക്കും. ര�ോഗം ബാധിച്ച കിടാവിനെ മറ്റുളളവയിൽ നിന്ന് പ്രത്യേകം മാറ്റിയിടാനും അതിന്റെ മുറിവിലെ പഴുപ്പും മറ്റും ത�ൊഴുത്തിൽ വീഴാതെയും ശ്രദ്ധിക്കണം. നീണ്ടുനിൽക്കുന്ന ആന്റിബയ�ോട്ടിക് ചികിത്സ അനിവാര്യമാണ്.

കന്നിപ്പാലിന്റെ പ്രാധാന്യം 64

കന്നുക്കുട്ടിയുടെ ആര�ോഗ്യകരമായ ജീവിതത്തിനു കൃത്യമായ അളവിലും സമയത്തും കന്നിപ്പാൽ ഉറപ്പുവരുത്തണം. ഗർഭാവസ്ഥയിൽ തളളപ്പശുവിൽ നിന്ന് ര�ോഗപ്രതിര�ോധത്തിനുളള ആന്റിബ�ോഡികൾ ഒന്നും തന്നെ കുഞ്ഞിന് ലഭ്യമാവില്ല. എന്നാൽ കന്നിപ്പാൽ കുടിക്കുന്നതു വഴി ഈ കുറവ് നികത്താം. ഗ്രാമ ഗ്ലോബുലിൻ അടക്കം ര�ോഗപ്രതിര�ോധത്തിനാവശ്യമായ ആന്റിബ�ോഡികൾ, വിറ്റാമിൻ എ അടക്കമുളള വിവിധ വിറ്റാമിനുകൾ, അയൺ, ഫ�ോസ്ഫറസ്, കാൽസ്യം തുടങ്ങിയ മൂലകങ്ങൾ, ഊർജ്ജം വിവിധ മാംസ്യങ്ങൾ എന്നിവയുടെയെല്ലാം നിറഞ്ഞ സ്രോതസ്സുകളാണ് കന്നിപ്പാൽ അഥവാ ക�ൊളസ്ട്രം. സാധാരണ പാലിലുളളതിനെക്കാൾ ഏഴിരട്ടി അധികം മാംസ്യവും രണ്ടിരട്ടി അധികം ഖരപദാർത്ഥങ്ങളും കന്നിപ്പാലിൽ അടങ്ങിയിട്ടുണ്ട്. കന്നിപ്പാൽ പ�ോഷകങ്ങള�ോട�ൊപ്പം വിരേചതനക്ഷമതയും പ്രധാനം ചെയ്യുന്നു. ജനിച്ച ശേഷം പന്ത്രണ്ടു മുതൽ ഇരുപത്തിനാലു മണിക്കൂർ വരെ ഈ ഘടകങ്ങൾ അതേപടി നേരിട്ട് ആഗിരണം ചെയ്യാനുളള കഴിവ് കന്നുകുട്ടികളുടെ ദഹനവ്യൂഹത്തിനുണ്ട്. ആദ്യ ഒന്നു രണ്ടു മണിക്കൂറിൽ ആഗിരണശേഷി ഏറ്റവും ഉയർന്ന ത�ോതിൽ ആയിരിക്കും. എന്നാൽ സമയം ഏറുന്തോറും ദഹനവ്യൂഹത്തിൽ വിവിധ രാസാഗ്നികൾ പ്രവർത്തിച്ച് പ്രസ്തുത ഘടകങ്ങൾ വിഘടിക്കുന്നതിനും നേരിട്ടുളള ആഗിരണം തടസ്സപ്പെടുന്നതിനും കാരണമാവും. അതിനാൽ കന്നിപ്പാൽ കൃത്യ അളവിൽ കൃത്യസമയത്ത് നൽകണം. സാധാരണ നിലയിൽ അര മുതൽ ഒരു മണിക്കൂറിനുളളിൽ കിടാക്കൾ എഴുന്നേറ്റ് സ്വമേധയാ കന്നിപ്പാൽ കുടിക്കുമെങ്കിലും അങ്ങനെയല്ലാത്ത പക്ഷം കന്നിപ്പാൽ കറന്ന് കിടാക്കളെ കുളിപ്പിക്കണം. ആദ്യ അരമണിക്കൂറിനുളളിൽ ശരീരഭാരത്തിന്റെ എട്ടു ശതമാനം വരെ കന്നിപ്പാൽ കിടാവിനെ കുടിപ്പിക്കാം. ശേഷം 10 മുതൽ 12 മണിക്കൂറിനുളളിൽ അതേ അളവിൽ ഒരു തവണ കൂടി നൽകാം. തുടർ ദിവസങ്ങളിൽ മ�ൊത്തം ശരീരഭാരത്തിന്റെ


www.krishijagran.com

ഒന്നാം മാസത്തിനു ശേഷം അൽപ്പാൽപ്പം പുല്ലും തീറ്റയിൽ ചേർത്തു നൽകാം. ജീവകങ്ങളായ എ, ഡി, ബി തുടങ്ങിയവ വളർച്ചാ ഘട്ടത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഈ അവസരത്തിൽ യൂറിയ അടങ്ങിയ തീറ്റ ഒഴിവാക്കണം.

കന്നുകുട്ടികൾക്കും പ്രത്യേക മുറി കന്നുകുട്ടികൾക്ക് പ്രത്യേകമുറിയ�ൊരുക്കി പാർപ്പിക്കൽ മികച്ച ഒരു ശാസ്ത്രീയ രീതിയാണ്. അവയെ പ്രത്യേകം ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനും ഇത് സഹായിക്കും. മുറികൾ ഉണക്കി വൃത്തിയായി സൂക്ഷിക്കേണ്ടതും നല്ല വായു സഞ്ചാരം ഉറപ്പു വരുത്തേണ്ടതും ഉണ്ട്. തറയിൽ വൈക്കോൽ പുതച്ച് വിരിപ്പ് ഒരുക്കണം. ആദ്യ മൂന്നു മാസം ഈ പ്രത്യേക മുറികളിൽ കിടാക്കളെ പാർപ്പിക്കണം. ഇതിനു ശേഷം ഒരുമിച്ചു പരിപാലിക്കുകയും ആറു മാസത്തോടെ ആൺ-പെൺ എന്നിങ്ങനെ വേർതിരിച്ചു പരിപാലിക്കുകയും വേണം.

കിടാക്കളിലെ ര�ോഗങ്ങൾ

പത്തുശതമാനം വരെ പാൽ ഇങ്ങനെ കിടാക്കളെ കുടിപ്പിക്കാം. ഈ അളവിലുളള പാൽ ദിവസം മൂന്നോ നാല�ോ തവണ നൽകാം. കന്നിപ്പാലിന്റെ അഭാവത്തിൽ ഒരു മുട്ട അര ലിറ്റർ പാലിൽ കലക്കി അതിൽ 15 മില്ലി ലിറ്റർ ആവണക്കെണ്ണയും മീനെണ്ണയും ചേർത്ത് നൽകാം.

ശാസ്ത്രീയ ഭക്ഷണക്രമം ആദ്യ മൂന്നു മാസം പ്രായമാവുന്നതു വരെ കന്നുകുട്ടികളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൂന്നു മാസം വരെയുളള കിടാക്കളെ പശുക്കളുടെ അരികെ വിട്ട് വേണ്ടത്ര പാൽ കുടിപ്പിക്കുന്ന രീതിയാണ് കേരളത്തിൽ ചെറുകിട ക്ഷീരകർഷകർ വ്യാപകമായി അനുവർത്തിക്കുന്നത്. രണ്ട് ആഴ്ച പ്രായമായ കിടാങ്ങളെ തളള പശുക്കളിൽ നിന്ന് മാറ്റി നിർത്തി പരിപാലിക്കുന്ന വീനിങ് രീതിയും അവലംബിക്കാം. വീനിങ് രീതിയാണെങ്കിൽ കറന്നെടുത്ത പാല�ോ അല്ലെങ്കിൽ ഉയർന്ന പ്രോട്ടീനുകൾ അടങ്ങിയ (24 % വരെ) കൃത്രിമ പാലുകള�ോ നിപ്പിളും മറ്റു പാൽ പാത്രങ്ങളും ഉപയ�ോഗിച്ച് നൽകണം. ആദ്യമാസം ശരീരഭാരത്തിന്റെ പത്തില�ൊന്നു പാൽ ദിവസവും വിവിധ തവണകളായി ഇങ്ങനെ നൽകാം. ഇത് പരമാവധി മൂന്നു മുതൽ അഞ്ചു ലിറ്റർ വരെ ആവാം. രണ്ടാം മാസം ശരീരഭാരത്തിന്റെ പതിനഞ്ചിൽ ഒന്നും മൂന്നാം മാസം ഇരുപതിൽ ഒന്നും പാൽ നൽകാം. രണ്ടാഴ്ച മുതൽ ധാരാളം ശുദ്ധജലം കിടാക്കൾക്ക് ലഭ്യമാക്കണം. ഉയർന്ന ത�ോതിൽ പ�ോഷകഘടകങ്ങൾ അടങ്ങിയ സാന്ദ്രീകൃതാഹാരം (കാഫ് സ്റ്റാർട്ടർ) ഒരു മാസത്തിനുശേഷം ആറു മാസം വരെ ക�ൊടുക്കാം. ഇത് കിടാക്കളുടെ വളർച്ച ത്വരിതപ്പെടുത്തും. നാലു ആഴ്ചകൾക്കു ശേഷം അൻപതു മുതൽ നൂറു ഗ്രാം വരെ ഖരാഹാരം ഇങ്ങനെ നൽകാം. ഓര�ോ രണ്ടാഴ്ച കൂടുന്തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറു മുതൽ നൂറ്റി അൻപത് ഗ്രാം വരെ അധികമായി വർദ്ധിപ്പിച്ചു ആറാം മാസത്തോടുകൂടി ഒന്നേകാൽ കില�ോ വരെ സാന്ദ്രീകൃതാഹാരം നൽകാം. ഒപ്പം

കന്നിപ്പാൽ കുടിപ്പിക്കുകയും വൃത്തിയുളള ത�ൊഴുത്ത് സജ്ജമാക്കുകയും ശാസ്ത്രീയപരിചരണ മാർഗ്ഗങ്ങൾ അവലംബിക്കുകയും വഴി ര�ോഗങ്ങൾ ഒരു പരിധി വരെ തടയാം. എങ്കിലും കന്നു കുട്ടികളെ ബാധിക്കുന്ന പ്രധാന ര�ോഗങ്ങൾ അറിഞ്ഞിരിക്കണം. തളളപ്പശുവിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരാൻ സാധ്യതയുളള ട�ോക്‌സ�ോകാര വിറ്റുല�ോറം എന്നയിനം ഉരുണ്ടവിരകൾ, പ്രോട്ടോസ�ോവൽ ര�ോഗകാരിയായ ക�ോക്‌സീഡിയ എന്നിവയാണ് കിടാക്കളുടെ പ്രധാന വിരബാധകൾ. തളളപ്പശുക്കൾക്ക് അവയുടെ ഗർഭത്തിന്റെ എട്ടാം മാസത്തിനു മുമ്പ് തന്നെ ഫെൻബെൻഡസ�ോൾ, ആൽബെൻഡസ�ോൾ തുടങ്ങിയ എല്ലാത്തരം വിരകളെയും തടയുന്ന വിരമരുന്നുകൾ നൽകിയും പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്ന് തളള പശുവിന് നൽകിയും ട�ോക്‌സ�ോകാര എന്നയിനം വിരകൾ അമ്മപ്പശുവിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുന്നത് തടയാം. ഒപ്പം പ്രസവിച്ച് പത്താം ദിവസം കിടാങ്ങൾക്ക് ഡ�ോക്ടറുടെ നിർദ്ദേശ പ്രകാരം വിരമരുന്നുകൾ നൽകണം. കുഞ്ഞു കിടാക്കളെ ബാധിക്കുന്ന മറ്റൊരു പ്രധാന ര�ോഗവും, രക്തവും കഫവും കലർന്ന വയറിളക്കത്തിന് കാരണമാവുകയും ചെയ്യുന്ന പ്രോട്ടോസ�ോവൽ ര�ോഗമാണ് ക�ോക്‌സിഡിയ�ോസിസ് അഥവാ രക്താതിസാരര�ോഗം. കൃത്യമായ ചികിത്സ ലഭ്യമാക്കാത്ത പക്ഷം കുടലിലെ സ്തരങ്ങൾ ഇളകി പുറത്തു വരുന്നതിനും തുടർന്ന് മരണത്തിന് തന്നെയും കാരണമാകും. കാഷ്ട പരിശ�ോധന നടത്തി ര�ോഗം സ്ഥിരീകരിച്ച് ഉടൻ ചികിത്സ ലഭ്യമാക്കണം. ശ്വാസക�ോശത്തിലെ അണുബാധ, വയറിളക്കം, വിറ്റാമിൻ എ യുടെ അപര്യാപ്തത തുടങ്ങിയവയ�ൊക്കെയാണ് കന്നുകുട്ടികളെ ബാധിക്കാൻ സാധ്യതയുളള മറ്റു ര�ോഗങ്ങൾ. ര�ോമം ക�ൊഴിഞ്ഞു പ�ോവൽ, കണ്ണിൽ നിന്ന് വെളളമ�ൊലിക്കൽ എന്നിവയെല്ലാം വിറ്റാമിൻ എ യുടെ അപര്യാപ്തതാ ലക്ഷണങ്ങളാണ്. മണ്ണുതീറ്റ, വയറു ചാടൽ, ര�ോമം ക�ൊഴിച്ചിൽ തുടർച്ചയായ ക്ഷീണം എന്നിവയെല്ലാം വിരബാധയുടെയും ലക്ഷണങ്ങളാവാം. കന്നുകുട്ടികളിലെ വിളർച്ചാബാധയും സൂക്ഷിക്കണം.

65


www.krishijagran.com

www

.kris www

hijag

ran.c

.krish

i.jagr

www

an

.krish

i.jagr

9891

an

4054

03

om

RY 2018

ME 01

YALAM N | MALA

www

hija gran

.kris

I JAGRA

.com

KRISH

ISSUE

` 35

10 JANUA

VOLU

ാൾ ഒറ്റയ യ്ക് ഒരുലാശാല വാഴ ക സർവ്വ 16

K R IS H I J AG R AN

www.

^mw ^mw Ubdnn j y Ubd kvs]-]-jyÂ

kvs

www.

krish

ijagra

krishi

.jagra

� മാംഗ ാസ്ം െക മമഗ� മെ ഗേ

www.

n

krishi

.jagra

98914

n

05403

ിയു പ്രകൃത

08

n.com

MBER

E 01

www

.kris hijag

ran.c

ALAM N | MALAY

om

ISSUE

2017

` 35

05 SEPTE

VOLUM

I JAGRA

KRISH

Xoä-¸p-Ãnse n kn.Hm.3 lcnXdmW mbn c-X-a h-Ip-¸v IÀ-½-\-hn-nIk-\ £o-c anMv Ubdnm-K^m-Xn-bn-tev ]ptc hmXm-b\w Hcp 12

അഭിമുഖ

ത്

നം വിളഞ്ഞ

സ്വപ്

16

മനി

നൂറുേ

1

Krishi Jagran

lam Volume

01 Issue

ry 2018

10 Februa

Rs. 35

Malaya

-Ko-kv Ip-c

tUm. hÀ

V.R. Ajith Kumar

Suresh Muthukulam

Head, Southern States ajith@krishijagran.com 9891899064

Karthika B.P.

Associate Editor (English) karthika@krishijagran.com 9497208564

State Head & Editor suresh@krishijagran.com 9446306909

Erfan Ebrahim Sait

Social media Coordinator erfanebrahimsait@gmail.com 7403377786

Sreeja S Nair

Associate Editor (Portal) sreeja@krishijagran.com 7907536665

Saritha Reghu

Marketing Executive saritha@krishijagran.com 7012057316

Dhanya M.T.

Litty Jose littyjosekrishijagran.com@yandex 8921713854

Krishi Jagran

Marketing Head, Kerala dhanya@krishijagran.com 8606104150

am Volume

01 Issue

07 Novemb

Rs. 35

Malayal

S.Gopakumar

Circulation Executive sgopa@krishijagran.com 938931495

KRISHI JAGRAN KERALA TEAM

Remya M remyam@krishijagran.com 9048980359

S C-´y-bp-sm-c³ ]m 1

er 2017

KRISHI JAGRAN

India’s largest circulated agri rural magazine (Limca Book of Records certified) KERALA NETWORK

Southern Regional Cum Kerala State Office

Saritha Reghu

Saritha@krishijagran.com 7012057316

Bijimol V. bijimolanil.v@gmail.com 8129822056

A/5, Elankam Gardens Vellayambalam, Sasthamangalam P.O Thiruvananthapuram- 695010 Email-malayalamkrishi@gmail.com Ph-0471 -4059009 Portal-malayalam.krishijagran.com

Head Office

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Asha S

ashasadasiv74@gmail.com 9447741677

Saritha N.R. sarithanr@krishijagran.com 7012399945

Karnataka Office

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

K.B. Bainda

Remya K. Prabha

kbbainda@krishijagran.com 9995219529

remyakprabha@krishijagran.com 9605147903

S. Gopakumar

Chennai Office

sgopa@krishijagran.com 7356603958

Remya C.N.

remyacn@krishijagran.com 9447780702

Arun T.

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923

Dhanya M.T.

arunyltp@gmail.com 9495825965

dhanya@krishijagran.com 8606104150

66 www.krishi.jagran

www.krishi.jagran

9891405403


www.krishijagran.com

67


www.krishijagran.com

68


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.