Malayalam magazine October2017

Page 1

www.krishijagran.com

www.krishi.jagran

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 01 ISSUE 06 OCTOBER 2017 ` 35

yielding prosperity

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

1


www.krishijagran.com

2

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

3


www.krishijagran.com

14 KRISHI JAGRAN | MALAYALAM VOLUME 01 ISSUE 06 OCTOBER 2017 ` 35

Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editors VP Spcl. Initiative Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Legal Advisor HR Accounts Head -Southern States

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Karthika B.P Yogesh Kumar Aniket Sinha James P. Thomas Mahima Shukla Neha Rani Ajith Kumar V R

K ERALA

Magazine Editor Designer Sr. Marketing Manager

Suresh Muthukulam Anil Raj Saranya K.J

KRISHIJAGRAN BUREAU CHIEFS

K.B. Bainda Remya. C.N Remya K Prabha Saritha N.R Litty Jose

ആഹാരം- ക്രമവും വൃത്തിയും പ്രധാനം

24

ജനപ്രിയരാകുന്ന ചെറുധാന്യങ്ങൾ

28

പൂവാലികളുടെ പ�ോറ്റമ്മ

32

യ�ോഗർട്ട് ദൈവിക ഭക്ഷണം

34

ദ്രുതമെതിക്ക് മെതിയ�ം

36

പ�ോഷകപ്രദം ബേബിഗ്രീൻസ്

38

വഴികാട്ടി മണ്ണുപരിശ�ോധന

40

ഇനി ക�ൊതുകുകൃഷി ചെയ്യാം

ഡ�ോ. ജ�ോബ് ത�ോമസ്

സുരേഷ് മുതുകുളം

വി.ആർ അജിത് കുമാർ

ഡ�ോ. പി.സെൽവകുമാർ

കെ.എസ് ഉദയകുമാർ

നീതു വി.പി.

ബാലൻ മാവേലി

ഡ�ോ. എൻ. അജയൻ

52

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: Pushpak Press PVT LTD.Shed No. 203, 204, DSIDC Complex Indl. Area Pahse-I New Delhi- 110020

53

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com Disclaimer:

All Rights reserved Copyright @ krishijagran media group Total number of pages : 84

18

44 മൃഗചികിത്സയിലും ഹ�ോമിയ�ോപ്പതി

Alappuzha Kottayam Ernakulam Thrissur Kannur

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

അഭിമുഖം ഡ�ോ. സുരേഷ് പാൽ കൃഷിയുടെ മഹിമ നിലനിർത്തണം

4

ഘെർക്കിൻ കൃഷി നസീറിനു നേട്ടം ഡ�ോ. ബി ശശികുമാർ

ആട്ടിൻപാലിന്

വെറ്ററിനറിസർവകലാശാലയുടെ

പിന്തുണ

54

അഗ്രോ ക്ലിനിക്

56

വിത്തും കൈക്കോട്ടും

60

പുതിയ വിത്തുകളുമായി കേരള കാർഷിക സർവകലാശാല

64

ഇതാ ഒരു സംയ�ോജിത കൃഷി മാതൃക

68

ദൈവത്തിന്റെ കയ്യൊപ്പുളള കൃഷിത്തോട്ടം

ഡ�ോ. എലിസബത്ത് കെ. സിറിയക്

എ.ജെ അലക്‌സ് റ�ോയ്

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35



മുഖമ�ൊഴി

www.krishijagran.com

ഭക്ഷണമാകട്ടെ

ഔഷധം

ലിപ്പത്തിൽ ചെറുതെങ്കിലും ചെറുധാന്യങ്ങളെ (മില്ലെറ്റ്‌സ്‌) വീണ്ടും ല�ോകം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഭക്ഷ്യകാർഷിക സംഘടന പ�ോലും ഭാവിയുടെ ഭക്ഷണമായി ചൂണ്ടിക്കാണിക്കുന്നത് ചെറുധാന്യ ങ്ങളെയാണ്. അമിതമായി അന്നജമില്ലാത്ത, ഭക്ഷ്യനാരുകൾ വേണ്ടുവ�ോളമടങ്ങിയ, പ്രോട്ടീൻ സമൃദ്ധമായ, അലർജി ഉണ്ടാക്കുന്ന ഗ്ലൂട്ടൻ തീരെയില്ലാത്ത ചെറുധാന്യങ്ങൾ കുറഞ്ഞ ഊർജ്ജമൂല്യമുളളവയുമാണ്. ധാതുലവണങ്ങളും ജീവകങ്ങളും അമിന�ോ അമ്ലങ്ങളും വേണ്ടുവ�ോളമടങ്ങിയിരിക്കുന്ന ചെറുധാന്യങ്ങൾ അതുക�ൊണ്ടുതന്നെ സംരക്ഷിതാഹാരം എന്ന ശ്രേണിയിലേക്കുയർന്നിരിക്കുന്നു. റാഗിയും ബജ്‌റയും ച�ോളവും ചാമയും വരകും തിനയുമെല്ലാം നമ്മുടെ തീൻ മേശയിലേക്ക് താരങ്ങളായെത്തുന്ന കാലം അതിവിദൂരമല്ല. പ�ോരാത്തതിന് ജൈവകൃഷിക്ക് കൂടുതൽ സാദ്ധ്യതയുളളത് കൂടെയാണ് ചെറുധാന്യകൃഷിമേഖല. മഴക്കുറവുളള പ്രദേശങ്ങളിൽ നിർദ്ധനരായ കർഷകരുടെ പ്രധാന വരുമാനമാർഗ്ഗവും ചെറുധാന്യങ്ങളാണ് എന്ന സത്യം വിസ്മരിക്കാൻ കഴിയില്ല. ഇങ്ങനെ നിരവധി ഗുണങ്ങൾ ഇണങ്ങിച്ചേർന്നതിനാലാണ് ചെറുധാന്യങ്ങൾക്ക് 'സൂപ്പർ ഫുഡ് ' എന്ന വിളിപ്പേര് സ്വായത്തമാകുന്നത്. നമ്മുടെ ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ചെറുധാധ� വിഭവങ്ങൾ ഉൾപ്പെടുത്താനായാൽ ആര�ോഗ്യസംരക്ഷണം അത്രത്തോളം തന്നെ നമുക്ക് ഉറപ്പിക്കാൻ കഴിയും. മുളപ്പിച്ച ചെറുധാന്യവിഭവങ്ങൾ ഉണക്കിപ്പൊടിച്ചും ഭക്ഷണത്തോട�ൊപ്പം ചേർത്ത് മേന്മ ഇരട്ടിപ്പിക്കാനുമാകും. സാധാരണ ചപ്പാത്തി മുതൽ ബിരിയാണി വരെ ചെറുധാന്യങ്ങൾ ഉപയ�ോഗിച്ച് തയ്യാറാക്കാമെന്നത് ഇവയുടെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തിരിച്ചുവരവിന്റെ പാതയിൽ എത്തി നിൽക്കുന്ന ചെറുധാന്യങ്ങളെ കുറിച്ചുളള മുഖലേഖനവുമായാണ് പിറന്നാൾപ്പതിപ്പായി കൃഷിജാഗരൺ മാസികയുടെ ഒക്‌ട�ോബർ ലക്കം പ്രിയപ്പെട്ട വായനക്കാരുടെ കൈകളിലെത്തുന്നത്. ഒപ്പം പതിവുപ�ോലെ വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും പര്യാപ്തമായ ഇതരവിജ്ഞാന വിഭവങ്ങൾ വേറെയുമുണ്ട്. പ്രബുദ്ധമായ സാക്ഷരകേരളത്തിന്റെ ഭൂമികയിലേക്ക് ഒരു നവാതിഥിയായി കൃഷിജാഗരൺ മാസിക എത്തിയത് 2016 ഒക്‌ട�ോബറിലാണ്. ദശാബ്ദങ്ങളായി തികഞ്ഞ മികവ�ോടെ പ്രസിദ്ധീകരിക്കുന്ന വിവിധ കൃഷിമാസികകളുടെ ശ്രേണിയിലേക്കായിരുന്നു 'കൃഷിജാഗരൺ' മാസികയുടെ വരവും. അത് അന്വർത്ഥമാക്കിയിരിക്കുന്നു. മലയാളകർഷകന്റെയും കൃഷിസ്‌നേഹികളുടെയും ഇംഗിതവും മനസ്സുമറിഞ്ഞ് അതിനനുയ�ോജ്യമാംവിധം മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ കഴിയുന്നു എന്നത് ഞങ്ങൾക്ക് തികഞ്ഞ ചാരിതാർത്ഥ്യം നൽകുന്നു. ഇനിയും കൂടുതൽ മികവ�ോടെ പ്രസിദ്ധീകരിക്കാനുളള പരിശ്രമത്തിലാണ് ഞങ്ങൾ. ഈയവസരത്തിൽ ഞങ്ങള�ോട�ൊത്ത് നിന്ന് ഞങ്ങളെ സഹായിച്ച വായനക്കാരെയും വരിക്കാരെയും സേവനകർത്താക്കളെയും എല്ലാം സ്‌നേഹപൂർവ്വം സ്മരിക്കുന്നു. എല്ലാവരുടെയും അകമഴിഞ്ഞ സഹായം വീണ്ടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

എം.സി. ഡ�ൊമിനിക് മാനേജിങ് എഡിറ്റർ

6

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35



www.krishijagran.com

hn-S-cm-¯ sX§n³ ]q-¦p-e-bnð \n-óp ti-J-cn-¡p-ó-

\oc

k-¼qÀ-W B-tcm-Ky ]m-\o-bw el-cn clnXw

{]-Ir-Xn-bpsS AarXv

B_mehr²w A\ptbmPyw

\o-c H-cp io-e-am¡q \nd-sb C-cp-¼pw Im-Õyhpw s]m-«m-kn-bw tkm-Un-bw k-¼ów

Poh-Iw kn- bp-sS tiJcw

ku-Jy-Zm-b-I L-S-I§Ä

{]Xn-tcm-[ti-jn t{kmXkv t]m-j-I Ieh-d

an-I-¨

Bân Hm-Iv-knUâ v

hr¡bpsS {]hÀ¯\w XzcnXs¸Sp¯póp I-cÄ tcm-K {]-Xn-tcm-[n\n

xÉÉÊ®ú ªÉ±É Ê´ÉEòÉºÉ ¤ÉÉäbÇ÷ (EÞòÊ¹É B´ÉÆ ÊEòºÉÉxÉ Eò±ªÉÉhÉ ¨ÉÆjÉɱɪÉ, ¦ÉÉ®úiÉ ºÉ®úEòÉ®ú)

Coconut Development Board [MINISTRY OF AGRICULTURE & FARMERS WELFARE, GOVERNMENT OF INDIA]

8

Phone: 0484-2376265, 2377267, 2377266, 2376553, Fax:91 484-2377902 E-mail:cdbkochi@gmail.com, kochi.cdb@gov.in, web:www.coconutboard.gov.in

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

*As per the study report of Amrita School of Pharmacy, Amrita University & Bio Chemistry Dept. of St. Thomas college, Palai, Kerala.

sIm-gp-¸v Cñ sIm-f-kv-t{Sm-fpanñ


*As per the study report of Amrita School of Pharmacy, Amrita University & Bio Chemistry Dept. of St. Thomas college, Palai, Kerala.

www.krishijagran.com www.krishijagran.com

Krishi KrishiJagran JagranMalayalam MalayalamVolume Volume0101Issue Issue0605October September 20172017 Rs. 35Rs. 35

9


അഡ്വർട്ടോറിയൽ

39

COMPANY NEWS

www.krishijagran.com

പരിഹാരവുമായി GELCOജലസേചനത്തിന് Electronics providingപൂർണ്ണ a complete Solution for irrigation

G

ജെൽക�ോ ഇലക്‌ട്രോണിക്സ ‌ ്

E L C O e l e c t r o n i c s l i m i t e d make safe and secure life of their users established in 1983 and at and for that they introduce recent present 300 members are working in technological products in the market. company. GELCO Plant is spread in GELCO has started to make the 30000 Sq.Yd. area. The company is farmers life easy for last 30 years for manufacturing agricultural, industrial that company introduce auto switch. -ൽ സ്ഥാപിതമായ and domestic electronic products. ജെൽക�ോ ഇലക്‌ട്രോണിക്‌സിൽ നിലവിൽ 300 പേർ ജ�ോലി ചെയ്യുന്നു. 3000 ചതുരശ്ര വിസ്തൃതിയിലാണ് GELCO is theഅടി introducing company of Company has 23 branches, 2500 ജെൽക�ോ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കാർഷിക വ്യാവസായിക Auto Switch in India and bringing channel partners and more 45 lac ഉപകരണങ്ങൾക്ക് പുറമേthan ഗൃഹാവശ്യത്തിനുളള ഇലക്‌ട്രോണിക്സ ‌ ് ഉല്പന്നങ്ങളും more ജെൽക�ോ നിർമ്മിക്കുന്നു. 23 ബ്രാഞ്ചുകളും, 2500 ചാനൽ പാർട് ‌നർമാരും and more products every year in the customers across the globe കമ്പനിക്ക് . ആഗ�ോളതലത്തിൽ 45 ലക്ഷത്തിലധികം ഉപഭ�ോക്താക്കളുമുണ്ട്. such as Pump, starter and Company has highly qualified team market വിദഗ് മികച്ച ഗുണമേന്മയുളള ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ധരായ കമ്പനിക്കുണ്ട് . are Control Panel. Theടീംdevices which which അതുപ�ോലെ is efficientതന്നെ to produce quality വ്യാപാരികളും ഉപഭ�ോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കാൻ the pumps,കമ്പനി the heart of കഴിവുളള ടീമും team പ്രവർത്തനനിരതമാണ് . ഉപഭ�ോക്താക്കളെ products andമാർക്കറ്റിംഗ് marketing is use to operate സ്വന്തം കുടുംബാംഗങ്ങളായാണ് കണക്കാക്കുന്നത് . capable to make relationship between that is Auto Switch. Company is നൂതന സാങ്കേതിക ഉപയ�ോഗിച്ച് ഉല്പന്നങ്ങൾ വിപണിയിൽ dealers and users. R&Dവിദ്യകൾ , Accounts and നിർമ്മിക്കുന്ന manufacturing regulator of a fan to the എത്തിക്കുമ്പോൾ അവയുടെ സുരക്ഷിതത്വവും ഉപയ�ോഗവും ഉപഭ�ോക്താക്കളുടെ cooperative director and founder of bigസദാ water lifting pumps and recently ആവശ്യമനുസരിച്ച് നിലനിർത്താൻ കമ്പനി ശ്രദ്ധി ക്കുന്നുണ്ട് . company treat users as a family they have introduce submersible, Mono കർഷകരുടെ ജീവിതം ആയാസരഹിതമാക്കാൻ പാകത്തിനുളള പ്രവർത്തനങ്ങളാണ് members. and Open Well Pumps കമ്പനി കഴിഞ്ഞ 30 വർഷമായി ചെയ്തുblock വരുന്നത് . അങ്ങനെയാണ് 'ആട്ടോin the സ്വിച്ച് ' അവതരിപ്പിക്കുന്നത് . ഇന്ത്യ യ ിൽത്തന്നെ പ്രഥമ സംരംഭമാണിത് . കൂടാതെ, The objective of GELCO company is to market . പമ്പ്, സ്റ്റാർട്ടർ, കൺട്രോൾ പാനൽ എന്നിങ്ങനെ കൂടുതൽ കൃഷി സൗഹൃദമായ

1983

ഉൽപന്നങ്ങൾ എല്ലാ വർഷവും കമ്പനി വിപണിയിലെത്തിക്കുകയും ചെയ്യുന്നു. പമ്പുകൾ പ്രവർത്തിപ്പിക്കുവാനുളള ഏറ്റവും പ്രധാന ഉപകരണമാണ് 'ആട്ടോ സ്വിച്ച് '. ഫാനിന്റെ റഗുലേറ്റർ മുതൽ വളരെ വലിയ ജലപമ്പുകളും വെളളത്തിനടിയിൽ മുങ്ങിക്കിടന്ന് പ്രവർത്തിക്കുവാൻ ശേഷിയുളള പമ്പുകളും ജെൽക�ോ സമയബന്ധിതമായി മ�ോണ�ോ ബ്ലോക്ക്, ഓപ്പൺ വെൽ പമ്പുകളും നിർമ്മിച്ച് വിപണിയിലെത്തിക്കുന്നു.

,e-,-lh- —f”k tkxj.k] flrEcj 2017

10

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

hindi.krishijagran.com


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

11


കവർ സ്‌റ്റോറി

www.krishijagran.com

yielding prosperity

പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു പ്രവർത്തനത്തിലൂടെ വിളകളെ രക്ഷിക്കാൻ ദേവ്‌സേനയ്ക്ക് കഴിയുന്നു. മാത്രവുമല്ല, വിളകളുടെ ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു. അങ്ങനെയാണ് ദേവ്‌സേന കർഷകർക്കും കൃഷിയിടങ്ങൾക്കും കൂടുതൽ പ്രിയങ്കരമാകുന്നതും കാര്യക്ഷമമാകുന്നതും.

ന്ത്യയിൽ കൃഷിരീതികളും കൃഷിയ�ോടുളള സമീപനവും കാലാനുസൃതമായി മാറാ റുണ്ട്. കാലം മുന്നേറുന്നതിനനുസരിച്ച് കർഷകൻ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ചു വരുന്നു. ഇതനുസരിച്ചാണ് ഉൽപന്നങ്ങളിൽ വർദ്ധനയുണ്ടാകുന്നത്. മണ്ണിനു സംഭവിക്കുന്ന ഗുണശ�ോഷണം, വർദ്ധിച്ചുവരുന്ന കീടബാധ, മൂലകങ്ങൾക്കു സംഭവിക്കുന്ന അപചയം തുടങ്ങിയ വയാണ് കാർഷിക മേഖലയിലെ ഇന്നത്തെ പ്രധാന പ്രശ്ന ‌ ങ്ങൾ. കാർഷിക മേഖലയുടെ മികവ് ലക്ഷ്യമാക്കി ഇന്ന് വലിയ സ്ഥാപനങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാർഷിക കമ്പനിയായ എച്ച്. പി. എം ഈ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.

രാസപദാർത്ഥ വ്യവസായ മേഖലയിൽ പരിധിക ളില്ലാത്ത വളർച്ചയാണ് എച്ച്. പി. എം എന്ന കമ്പനി യാഥാർത്ഥ്യമാക്കുന്നത്. കർഷകസമൂഹത്തിനിടയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇതിന�ോടകം കമ്പനിക്ക് സാധിച്ചുകഴിഞ്ഞു. കർഷകക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിനാൽ കമ്പനിക്ക് നല്ല ഉല്പന്നങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഗുണമേന്മ ഉറപ്പുവരുത്തിയ രാസപദാർത്ഥങ്ങളാണ് രാജ്യത്തിന് ഇന്ന് ആവശ്യം.

കീടനാശിനികൾ, കുമിൾനാശിനികൾ, കളനാശി നികൾ, സസ്യ വളർച്ചാനിയ�ക പദാർത്ഥങ്ങൾ എന്നിവയാണ് കമ്പനി കർഷകർക്ക് ലഭ്യമാക്കി വരുന്നത്. ആധുനിക രീതിയിലുളള വിളസംരക്ഷണ ഉൽപ്പന്നങ്ങളും കമ്പനി നൽകുന്നു. എച്ച്.പി.എം ദേവ്‌സേന എന്ന പേര് ഇന്ന് കർഷകർക്കിടയിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. തയാമെത്തോക്സ ‌ ം അടങ്ങിയ ദേവ്‌സേന ബഹുമുഖ ഉപയ�ോഗങ്ങളുളള ഒരു ഉൽപന്നമാണ് മണ്ണിലാണ് ഇത് പ്രയ�ോഗിക്കുന്നത്. ചെടികളുടെ വേരുകളിൽ നിന്ന് നീരൂറ്റിക്കുടിച്ച് അവ നശിപ്പിക്കുന്ന കീടങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നത് . ഇതിന് ദീർഘകാലം നിലനിൽക്കുന്ന കീടനിയ�ണ ശേഷിയുണ്ട്. ശരിയായ സംരക്ഷണം നൽകുക വഴി വിളകളുടെ ഉൽപാദനക്ഷമത ഇവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചിതൽ, മണ്ടതുരപ്പൻ, പുൽച്ചാടി തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയ�ിക്കാൻ ഇത് ഉപയ�ോഗിക്കുന്നു. കരിമ്പിന് പ്രയ�ോഗിക്കുമ്പോൾ 64 ഗ്രാം മരുന്ന് 200-400 ലിറ്റർ വെളളത്തിൽ ലയിപ്പിച്ചു ഒരേക്കറിന് എന്ന ത�ോതിൽ തളിക്കണം. നെല്ലിന്റെ കാര്യത്തിൽ 60 മില്ലി ഗ്രാം ദേവ്‌സേന 200 മില്ലി ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് 8 കില�ോ മണ്ണിൽ വിതറിയിട്ടാണ് പ്രയ�ോഗിക്കേണ്ടത്‌.

മാങ്കോെസബ് ലഭ്യമാക്കും ഗുണമേന്മയുളള ഉല്പന്നങ്ങൾ കർഷകർക്ക് .സദാ ലഭ്യമാക്കുന്നതിൽ എച്ച്. പി. എം വളരെ ശ്രദ്ധാപൂർവവും ജാഗ്രവത്തുമായ പ്രവർത്തനമാണ് നടത്തിവരുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പ്രചരണത്തോടനുബന്ധിച്ച് തുടർന്ന് കമ്പനി തദനുസൃതമായ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ഒരു മാങ്കോസെബ് നിർമ്മാണ ശാല ആരംഭിക്കാനുളള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വരുന്ന 15 മാസത്തിനുളളിൽ ദേശീയ-അന്തർദേശീയ വിപണികൾ വഴി കർഷകർക്ക് മാങ്കോെസബ് ലഭ്യമാക്കുവാനും സാധിക്കും.

പരുത്തിയ്ക്ക് 50 മില്ലി ഗ്രാം കീടനാശിനി 200 ലിറ്റർ വെളളത്തിൽ കലർത്തിയാണ് പ്രയ�ോഗിക്കുക. ഇതിൽ നിന്ന് 100 മില്ലി വീതം ഓര�ോ ചെടിക്കും തളിക്കണം. നിലക്കടല ക്കൃഷിയിലാകട്ടെ 50 ഗ്രാം ദേവ്‌സേന 200-400 ലിറ്റർ വെളളത്തിൽ കലർത്തി തളിക്കാനാണ് ശുപാർശ.

ഇപ്പോൾ ഈ ഉല്പന്നം കർഷകർക്ക് ഒരു അനുഗ്രഹമായി മാറുകയാണ്. ബഹുതലസ്പർശിയായ

12

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

ദേവസേനയുടെ കരുത്ത്

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

ശത്രുകീട സംഘങ്ങളെ 13 നശിപ്പിക്കുന്നു


അഭിമുഖം

കൃഷിയുടെ മഹിമ നിലനിർത്തണം

www.krishijagran.com

പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ദ്ധനും ദേശീയ കാർഷിക സാമ്പത്തിക നയഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഡ�ോ. സുരേഷ് പാൽ കൃഷി ജാഗരൺ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന് ജനങ്ങൾ പ്രത്യേകിച്ച് യുവജനങ്ങൾ കൃഷിയിൽ നിന്ന് അകന്നുപ�ോകുന്ന ഒരു പ്രവണത നിലനിൽക്കുന്നുണ്ട്.കാർഷിക സർവ്വകലാശാലകളിൽനിന്ന് ബിരുദം നേടിയ ഭൂരിഭാഗം വിദ്യാർത്ഥികൾ പ�ോലും മറ്റ് പ്രൊഫഷനുകളിലേക്ക് മാറുന്നു. ഇത്തരമ�ൊരു അവസ്ഥയ്ക്ക് കാരണങ്ങൾ എന്തെല്ലാമാണ്, അവ എങ്ങനെ മറികടക്കാം?

കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് ഗ്രാമീണ മേഖലകളിൽ മാറ്റം വരുത്തുകയും ചെയ്യും. ജ�ോലി രാജിവെച്ച് കൃഷിയിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. കാർഷിക മേഖലകളായ ക�ോഴി വളർത്തൽ, ഡയറി, മൃഗസംരക്ഷണം, പുഷ്പ്പകൃഷി, ഹ�ോർട്ടികൾച്ചർ മുതലായ മേഖലകളിലേക്ക് നിരവധി പേർ എത്തുന്നുണ്ട്.

യുവാക്കൾക്ക് കൃഷിയ�ോടുള്ള താത്പര്യം കുറയാനുള്ള പ്രധാന കാരണങ്ങളില�ൊന്ന് ഈ മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരതയാണ്. നിക്ഷേപങ്ങൾക്ക് അനുസരിച്ചുള്ള പ്രയ�ോജനം ലഭിക്കുന്നില്ല. താഴ്ന്ന വേതനവും താഴ്ന്ന വരുമാന നിലവാരവും മറ്റൊരു പ്രധാന പ്രശ്‌നമാണ്. നമ്മുടെ ഗ്രാമീണ സമൂഹത്തിന് ധാരാളം പരിമിതികളുണ്ട്, പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്​്, സങ്കേതിക വിദ്യകളുടെ അപര്യാപ്തത തുടങ്ങിയവ. അതുക�ൊണ്ടുതന്നെ വികസനത്തിന് നേരിട്ടുള്ള ഇടപെടൽ ആവശ്യമാണ്. ഗ്രാമങ്ങളിലേക്ക് വികസനമെത്തുമ്പോൾ, കൂടുതൽ ജനസംഖ്യ

ഇന്ത്യയുടെ ആഭ്യന്തരമ�ൊത്തം ഉല്പാദനത്തിൽ കാർഷിക മേഖലയുടെ സംഭാവന താരതമ്യേന കുറവാണ്​്. ഇതിന് പ്രതിവിധി എന്താണ്? ഇത് യഥാർത്ഥത്തിൽ ല�ോകമെമ്പാടുമുള്ള ഒരു പ�ൊതു പ്രതിഭാസമാണ്. അമേരിക്കപ�ോലുള്ള വികസിത രാജ്യങ്ങളിൽ പ�ോലും ഇതാണ് സ്ഥിതി. ജിഡിപിയിലെ വ്യത്യാസം വ്യവസായ സേവന മേഖലകളെ ആശ്രയിച്ചാണ്. അതിന്റെ ഏറ്റക്കുറച്ചിലുകൾ സമ്പദ്വ്യവസ്ഥയിൽ മാറ്റം വരുത്തു​ു. കാർഷികമേഖലയിൽ നിന്ന് വ്യത്യസ്തമായി, ദ്വിതീയ, ത്രിതീയ മേഖലകൾക്ക് മൂലധനം ആവശ്യമാണ്, ഇത് ഉയർ ഡിമാൻഡ് ഉണ്ടാക്കു​ു. നേരെമറിച്ച,്

14

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

കാർഷികമേഖലയിൽ താരതമ്യേന വളർച്ച പരിമിതമാണ്. പഴയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാർഷികമേഖലയിൽ ഇ് വളർച്ചാനിരക്ക് കൂടിയു�ണ്ട്. അതുക�ൊണ്ട് ഇന്ത്യയിൽ കൃഷി നിലനിൽക്കു�. വിളകളുടെ ഊർജ്ജസ്വലത വർദ്ധിപ്പിക്കുതിന് ഡ്രിപ്പ് ഇറിഗേഷൻ, ജൈവ കീടനാശിനികൾ തുടങ്ങിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തി�ണ്ട്. മ�ൊത്തത്തിൽ, കൃഷിക്കാരുടെ വരുമാന നിലവാരം വർ്ദ്ധിപ്പിക്കേണ്ടതുണ്ട്. ഉത്പാദനത്തിലെ വളർച്ച ഒരു ശുഭസൂചനയാണ്. ഈ വർഷം 275 - 278 ദശലക്ഷം ട വർദ്ധനവാണ് ഭക്ഷ്യധാന്യങ്ങളുടെ ഉത്​്പാദനത്തിൽ ഉണ്ടായത്. ഹ�ോർ�ികൾച്ചറിലെ ഉത്പാദനം 286 ദശലക്ഷം ട ആണ്. ഇത് റെക്കോർഡ് വളർച്ചയാണ്.

മിനിമം താങ്ങുവില നൽകുന്നു. അരി, പയർ, കരിമ്പ്, പരുത്തി, ചണം എന്നിവയിൽ ഈ പരിധി ഉയർത്തിയിട്ടുണ്ട്. സംഭരണപ്രക്രിയയെ സർക്കാരിമേഖലയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയി'ില്ല. പ�ൊതു സ്വകാര്യ പങ്കാളിത്തവും കർഷകർക്ക് സഹായമായിട്ടുണ്ട്. കരുതൽ ശേഖരം നഷ്ടം ഇന്ന് പത്രങ്ങളിലെ സ്ഥിരം വാർത്തയാണ്. പച്ചക്കറികൾ പ�ോലെയുള്ള വേഗം കേടാകുന്ന വിളകളുടെ ശരിയായ രീതിയിലുള്ള സംഭരണം ഒരു വെല്ലുവിളിയാണ് . കിഴക്കൻ ഇൻഡ്യ പ�ോലുള്ള ദുർ്ഘടമായ ഭൂപ്രദേശങ്ങളിലെ സംഭരണ പശ്ചാത്തല സൗകര്യങ്ങളും സംഭരണ കേന്ദ്രങ്ങളുടെ അഭാവവും പ്രധാന ദൗർബല്യങ്ങളിൽ ഒന്നാണ്. ശാസ്ത്രീയ സംഭരണകേ�ത്തിന്റെ വിടവ് നികത്താൻ എഫ്‌സിഐ യും, സംസ്ഥാനസർക്കാരും കഠിനമായി പരിശ്രമിക്കുന്നു എന്നത് ആശാവഹമായ കാര്യമാണ്. സംഭരണ സൗകര്യങ്ങൾ ചെയ്യാൻ കർഷകർക്ക് വായ്പ ലഭ്യമാണ്.

മിനിമം താങ്ങുവില (എംഎസ്പി), കരുതൽ ശേഖരം എന്നിവ ഇന്ത്യയുടെ കാർഷിക വിലനിർണയത്തിന്റെ പ്രധാന ഘടകങ്ങളാണ്. മെച്ചപ്പെട്ട ഉല്പാദനക്ഷമതയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിന് സർക്കാർ കാലാകാലങ്ങളിൽ ഇവയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇത് എത്രമാത്രം ആവശ്യമുള്ള കർഷകരിലേക്ക് എത്തിയിട്ടുണ്ട്?

ഗ്രാമീണ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും അഭാവത്തെക്കുറിച്ച്? ഇന്ന്, കർഷകർ സാങ്കേതികമായി പുര�ോഗതി പ്രാപിച്ചിട്ടുണ്ട്. കൃഷിക്കാരെ

ഇപ്പോൾ ഗവൺമെന്റ് 23-24 ഉത്പന്നങ്ങൾക്ക് Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

15


അഭിമുഖം

www.krishijagran.com

ബ�ോധവത്കരിക്കുന്നതിന് ഗവൺമെന്റ്, മാധ്യമങ്ങൾ, എക്സ്റ്റൻഷനുകൾ എിവയുൾപ്പെടെ വിവിധ പരിശ്രമങ്ങളും നിലവിലുണ്ട്. സെല്ലുലാർ ഫ�ോണുകൾ ഒരു മിനി കമ്പ്യൂട്ടർ പ�ോലെ പ്രവർത്തിക്കുകയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും, വിപണി സംബന്ധിയായ വിവരങ്ങൾ, ചരക്ക് വിവരങ്ങൾ, മാഡിസ് ഇൻഫ�ോർമേഷൻ, സ്റ്റോറേജ്, മാർക്കറ്റ് ആക്സ ‌ സ് തുടങ്ങിയവയെക്കുറിച്ചുള്ള ആദ്യ വിവരങ്ങളുടെ ഉറവിടമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിഡി കിസാൻ പ�ോലുള്ള പരിപാടികൾ ഉപയ�ോഗപ്രദമാണ്. വികസനം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്, അത് രാജ്യത്തിൻെ വളർച്ച വേഗത്തിലാകും, എന്നാൽ വിവരങ്ങൾ കർഷകരിലേക്ക് എത്തിക്കുക എ�താണ് ആദ്യപടി.

ഇന്ത്യയുടെ പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങൾ സംരക്ഷിത കൃഷിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ജൈവ ഉൽപന്നങ്ങൾക്ക് ഉയർന്ന വില നൽകാൻ ഉപഭ�ോക്താക്കൾ തയ്യാറാണ്. വടക്കുക്കിഴക്കൻ സംസ്ഥാനങ്ങൾ പ�ോലെയുള്ള പ്രദേശങ്ങളിലെ ജൈവകൃഷി മേഖലകൾക്കും, വിപണികൾക്കും ഇന്ന് ആവശ്യക്കാർ് ഏറെയാണ്. ജിഎം സാങ്കേതികവിദ്യയെക്കുറിച്ചും ഇന്ത്യൻ കാർഷികമേഖലയിലെ അതിന്റെ അനുരണനത്തെക്കുറിച്ചും സമൂഹത്തിന്റെ പുര�ോഗതി ഉറപ്പാക്കുന്നതിന് മുമ്പ് ഉൽപാദന നിലവാരങ്ങൾ, പരിസ്ഥിതി, ആര�ോഗ്യ ഘടകങ്ങൾ തുടങ്ങിയവയെ ശരിയായി വിലയിരുത്തേണ്ടതുണ്ട്. ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ എ�ിവർ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ബി.ടി പരുത്തിപ�ോലെയുള്ള ജിഎം വിളകൾക്ക് നിഷേധിക്കാനാവാത്ത ഗുണപരമായ നേട്ടങ്ങളുണ്ട്.

ജൈവകൃഷിയുടെ സ്വാധീനവും അതിന്റെ പര്യാപ്തതയും ആധുനിക കാർഷിക രീതികളും ജൈവ ഉൽപന്നങ്ങളുടെ ആവശ്യകതയാണ്.

(തർജ്ജമ - കാർത്തിക ബി.പി, കൃഷിജാഗരൺ)

16

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

17


www.krishijagran.com

ആഹാരം, ആര�ോഗ്യം

ആഹാരം- ക്രമവും, വൃത്തിയും പ്രധാനം

ഡ�ോ. ജ�ോബ് ത�ോമസ്

രിയായ ആഹാരക്രമം സർവ ര�ോഗങ്ങളേയും അകറ്റി നിർത്തും. ആഹാരത്തിലെ അസന്തുലിതാവസ്ഥയും ക്രമരാഹിത്യവുമാണ് പലപ്പോഴും ര�ോഗഹേതു. ഔഷധങ്ങൾ ര�ോഗം ശമിപ്പിക്കുമെങ്കിലും ആര�ോഗ്യം നിലനിർത്താൻ നല്ല ആഹാരശീലം ക�ൊണ്ടു മാത്രമേ സാധിക്കൂ. മികച്ച ആഹാരശീലമാണ് ഡ�ോക്ടർമാർ സാധാരണ ര�ോഗികൾക്ക് നിർദ്ദേശിക്കുക. എന്നാൽ എന്താണ് മികച്ച ആഹാരരീതി എന്നതിനെക്കുറിച്ച് എല്ലാവർക്കും അറിവുണ്ടായിക്കൊളളണമെന്നില്ല. ആഹാരത്തിനാവശ്യമായ ജീവകം, ക�ൊഴുപ്പ്, മാംസ്യം തുടങ്ങി എല്ലാ പ�ോഷകങ്ങളുമടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നതാണ�ോ മികച്ച ആഹാരക്രമം? തീർച്ചയായും അല്ല. ശരീരത്തിന് ആവശ്യമായത് ആവശ്യമായ അളവിൽ ഭക്ഷിക്കുകയും അല്ലാത്ത ഭക്ഷണം ഒഴിവാക്കുകയുമാണ് വേണ്ടത്. അതുപ�ോലെ പ്രധാനമാണ് വിരുദ്ധാഹാരങ്ങൾ സേവിക്കുന്നത്. പ�ോഷകമൂല്യമുളളതെങ്കിലും പരസ്പരം കൂടിച്ചേർന്ന് അകത്തുചെന്നാൽ വിഷമായി മാറുന്ന ചില ഭക്ഷ്യ

പദാർത്ഥങ്ങളുണ്ട്. വിദ്യാസമ്പന്നരെന്നു കരുതുന്ന വലിയ�ൊരു വിഭാഗം ഇതേക്കുറിച്ച് ബ�ോധവാന്മാരല്ലെന്നതാണ് വസ്തുത. ആര�ോഗ്യത്തിന്റെ അടയാളം പ�ൊണ്ണത്തടിയാണെന്ന് സങ്കൽപ്പിക്കുന്ന ഒരു കൂട്ടരുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ അമിതമായ ആഹാരശീലത്തിന് അടിമകളാക്കുകയും ക�ൊഴുപ്പും മധുരവും എണ്ണയും കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ ധാരാളം അവരെ തീറ്റിച്ച് ക്രമാതീതമായ വണ്ണംവയ്പിക്കുന്നതിലാണ് താൽപര്യം. ശാരീരിക മന്ദതമൂലമുളള ബുദ്ധിക്കുറവ് ഇത്തരം കുട്ടികളിൽ പലപ്പോഴും കാണാം. മാതാപിതാക്കളുടെ സ്‌നേഹവാൽസല്യങ്ങൾ ഭാവിയിൽ അപകടകരമായ അവസ്ഥയിലേക്കാണ് ഇത്തരം കുട്ടികളെ നയിക്കുന്നതെന്ന് ഓർക്കുക. പ�ൊണ്ണത്തടിയല്ല, ഉന്മേഷവും ഓജസുമുളള ശാരീരിക അവസ്ഥയാണ് ആര�ോഗ്യലക്ഷണം. ''ഒരുനേരം കഴിക്കുന്നവൻ യ�ോഗി, രണ്ടുനേരം കഴിക്കുന്നവൻ ഭ�ോഗി, മൂന്നുനേരം കഴിക്കുന്നവൻ ര�ോഗി, നാലുനേരം കഴിക്കുന്നവൻ പ�ോയി'' ഭക്ഷണ

18

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35



www.krishijagran.com

ആഹാരം, ആര�ോഗ്യം

ക�ോഴിയിറച്ചിയ�ോട�ൊപ്പം തൈര് ചേർത്ത് കഴിക്കരുത്. തൈര് ചൂടാക്കി കഴിക്കരുത്. തേൻ, നെയ്യ്, മാംസരസം, തൈലം, ജലം ഇവയിലേതെങ്കിലും രണ്ടെണ്ണമ�ോ അതിലധികമ�ോ ചേർത്ത് തുല്യ അളവിൽ ഭക്ഷിക്കരുത്. എരിവും ചൂടും ഇഷ്ടപ്പെടുന്നവർ മധുരവും ശീതളവുമായ ഭക്ഷണം കഴിക്കുന്നതും, മധുരവും തണുപ്പും ഇഷ്ടപ്പെടുന്നവർ എരിവും ചൂടുമുളള ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കണം. ഭക്ഷണം പാകം ചെയ്യാൻ അലുമിനിയം പാത്രങ്ങൾക്കു പകരം മൺപാത്രങ്ങള�ോ, സ്റ്റീൽ, ഓട് എന്നിവക�ൊണ്ടുളള പാത്രങ്ങള�ോ ഉപയ�ോഗിക്കാം. ചക്ക, മാങ്ങ തുടങ്ങിയ പഴവർഗ്ഗങ്ങൾ നന്നായി പഴുത്തശേഷം കഴിക്കുക. ആഘാതം, വ്യായാമം, മൈഥുനം എന്നിവയാൽ ക്ഷീണിതരായവർ വാതവർദ്ധകമായ ആഹാരങ്ങൾ കഴിക്കരുത്. മദ്യം, ഉണക്കിയതും വറുത്തതുമായ സാധനങ്ങൾ എന്നിവ. ആയാസകരമായ ശാരീരിക പ്രവർത്തനങ്ങളിലേർപ്പെടാൻ കഴിയാത്തവർ മധുര, ശീതഗുണമുളളവയുടെ ഉപയ�ോഗം നിയന്തിക്കണം. പഴവർഗ്ഗങ്ങൾ, പാൽ, മാംസം എന്നിവ. വറുക്കാൻ ഉപയ�ോഗിക്കുന്ന എണ്ണ വീണ്ടും ഉപയ�ോഗിക്കാതിരിക്കുക. പന്നിയിറച്ചി കഴിച്ചശേഷം പാനീയങ്ങള�ോ ചൂടുളള പദാർത്ഥങ്ങള�ോ കഴിക്കരുത്. മ�ോര് പാലിന�ൊപ്പം പാടില്ല.

ശീലത്തെക്കുറിച്ച് ഇത്തരത്തില�ൊരു ച�ൊല്ല് നിലനിൽക്കുന്നുണ്ടെന്ന് അറിയുക.

വിരുദ്ധാഹാരം

പരസ്പരം യ�ോജിക്കാത്ത ഭക്ഷണം കഴിക്കുന്നതാണ് വിരുദ്ധാഹാരശീലം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഏതെങ്കിലും ഒരു ആഹാരപദാർത്ഥം കഴിക്കുക വഴി ഉളളിലുളള വാതപിത്തകഫ ദ�ോഷങ്ങളിലേതെങ്കിലുമ�ൊന്ന് ക�ോപിച്ച് ഇളകി ശരീരത്തിൽ പലവിധ ര�ോഗങ്ങൾക്ക് കാരണമാകുന്നു എങ്കിൽ ആ ആഹാര പദാർത്ഥത്തെ വിരുദ്ധാഹാരം എന്നു പറയാം.

അനുപാനം

ഒപ്പം പാനം ചെയ്യാവുന്നത് എന്ന അർത്ഥത്തിൽ അനുപാനത്തിന് ആഹാരക്രമത്തിൽ പ്രാധാന്യമുണ്ട്. ഭക്ഷണത്തിന് ദഹനം എളുപ്പമാക്കി, ശരീരത്തിന് വേഗം ഊർജ്ജലഭ്യത ഉണ്ടാക്കുന്നതിന് ആഹാരത്തോട�ൊപ്പം കഴിക്കേണ്ട പാനീയമാണ് അനുപാനം. മുഖ്യ ആഹാരത്തിന്റ സ്വഭാവമനുസരിച്ചാണ് അനുപാനം തയ്യാറാക്കേണ്ടത്. തടിയുളളവർ തേൻ ചേർത്ത വെളളം കുടിക്കണം. മല്ലി, ചുക്ക്, കണ്ടകാരി വേര് ഇവയിലേതെങ്കിലും ചതച്ചിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് നന്ന്. കറിവേപ്പിലയും മ�ോരും തിരുമ്മിച്ചേർത്ത മ�ോര് നല്ലതാണ്. തൈര്, തേൻ, ലവം, ഗ�ോതമ്പ് എന്നിവ ക�ൊണ്ടുളള ഏത് ഭക്ഷണത്തോട�ൊപ്പവും തണുത്ത വെളളം കുടിക്കണം. ബേക്കറി പലഹാരങ്ങൾ, ദഹിക്കാൻ ബുദ്ധിമുട്ടുളളവ, അരച്ചുണ്ടാക്കിയ ഭക്ഷണങ്ങൾ, ച�ോറ് എന്നിവയ�ോട�ൊപ്പം ചൂടുവെളളം കുടിക്കണം. ഉച്ചഭക്ഷണ ശേഷം മ�ോര് കൂട്ടുന്നത് നല്ലതാണ്. നിത്യവും തൈര് ഉപയ�ോഗിക്കരുത്. രാത്രികാലങ്ങളിലും തൈര് ഉപയ�ോഗിക്കരുത്. മഞ്ഞൾ അരച്ച പുളിശ്ശേരിയാകാം. ബാലകരും വൃദ്ധന്മാരും പാൽ കുടിക്കുന്നത് നല്ലതാണ്.

ഫ്രൂട്ട് സാലഡ് രുചികരമായ ഒരു ഭക്ഷ്യവിഭവമാണ്. എന്നാൽ പരസ്പര വിരുദ്ധമായ പഴ, പാനീയങ്ങളുടെ കൂട്ടാണ് ഇതെന്ന് എത്രപേർക്കറിയാം? ഫാസ്റ്റ്ഫുഡ്, ക�ോൺഡിനെന്റൽ ഫുഡ്എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ആഹാരരീതി അനാര�ോഗ്യകരമാണെന്നറിഞ്ഞിട്ടും കാഴ്ചയുടെ ഭംഗിയും മണവും നാവിലെ രുചിയും കാരണം അവ ഒഴിവാക്കാൻ പലർക്കും ആകുന്നില്ല. പതിവായി ഇത്തരം ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആര�ോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഒറ്റക്ക് കഴിച്ചാൽ ഗുണകരവും ഒന്നിച്ചുകഴിച്ചാൽ ദ�ോഷവും, ചിലപ്പോൾ മരണം തന്നെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന ഇത്തരം ഭക്ഷണക്രമം നല്ല ദഹനമുളളവർക്ക് പ്രത്യക്ഷത്തിൽ ര�ോഗങ്ങള�ൊന്നും ഉണ്ടാക്കിയില്ലെന്നു വരാം. എന്നാൽ അലർജി, ഉന്മാദം, വിളർച്ച, ഭഗന്ദരം, കാഴ്ചക്കുറവ്, ത്വക്ക് ര�ോഗങ്ങൾ, ഗർഭാശയര�ോഗങ്ങൾ, സന്ധിവാതം തുടങ്ങിയ ര�ോഗങ്ങൾക്കു കാരണമാകും. പുളിയുളള പഴങ്ങൾ, മുതിര, മത്സ്യം, ചെറുപയർ, പച്ചക്കറികൾ എന്നിവ ചേർത്ത് പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് വിരുദ്ധാഹാരശീലമാണ്.

ആഹാരത്തിനു 15 മിനിട്ട് മുമ്പ് ഇഞ്ചിനീരിൽ അല്പം ഉപ്പു ചേർത്ത് കഴിക്കുന്നത് ദഹനശേഷി വർദ്ധിപ്പിക്കും. അവരവരുടെ ദഹനശേഷിക്കനുസൃതമായി മാത്രം ഭക്ഷണം കഴിക്കുക. ടെലിവിഷൻ കാഴ്ചയ�ോട�ൊപ്പമാണ് ഇന്ന് പല വീടുകളിലും ആഹാരം കഴിക്കുന്നത്. 20

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

21


www.krishijagran.com

ആഹാരം, ആര�ോഗ്യം

ഇത�ൊഴിവാക്കണം. കാഴ്ചയുടെയും രുചിയുടെയും കൂട്ടായ്മയാണ് ആഹാരം. ഭക്ഷണത്തിന്റെ പുതുമയും സ്വാദും ഹൃദ്യമായ കാഴ്ചയും ഉമിനീരിന്റെ പ്രവർത്തനത്തേയും മറ്റു ദഹനപ്രക്രിയയേയും ഉദ്ദീപിപ്പിക്കുമെന്നതിനാൽ ശ്രദ്ധമുഴുവൻ നാം കഴിക്കുന്ന ആഹാരത്തിനു നൽകേണ്ടതുണ്ട്. ടെലിവിഷൻ കാഴ്ചയ�ോട�ൊപ്പമുളള ആഹാരശീലത്തിൽ ഇത് സാദ്ധ്യമാകുന്നില്ല. ആഹാരസാധനങ്ങൾ നന്നായി ചവച്ചരച്ച് കഴിക്കാനും ഭക്ഷണസമയത്തെ ടെലിവിഷൻ കാഴ്ച തടസ്സമാകും. നല്ല ചൂടുളളതും വളരെ ആറിത്തണുത്തതുമായ ആഹാരം ഒഴിവാക്കണം. ആഹാരത്തിനു പതിനഞ്ചു മിനിട്ടുമാത്രമേ വെളളം കുടിക്കാവൂ. ആഹാരശേഷം അല്പാൽമായി വെളളം കുടിക്കാം. പകൽനേരങ്ങളിൽ ഇടയ്ക്കിടെ വെളളം കുടിക്കുന്നതാണ് അഭിലഷണീയം.

ഈയടുത്തകാലത്ത് സംസ്ഥാനത്തെ ആര�ോഗ്യമേഖലയിൽ ഭീഷണിയുയർത്തിയ ഷിഗല്ല വയറിളക്കം ആഹാര കാര്യത്തിൽ നാം ഗൗരവത്തോടെ ചില ശീലങ്ങളിലേക്ക് തിരിച്ചുപ�ോകണമെന്ന ആഹ്വാനമാണ് നൽകുന്നത്. ഷിഗല്ല ബാക്ടീരിയ മൂലമുളള മാരകമായ വയറിളക്കത്തിന് കാരണം കുടിവെളളം മലിനമാകുന്നു എന്നുളളതാണ്. ഇതു തടയാൻ വ്യക്തി ശുചിത്വമാണ് ആര�ോഗ്യരംഗം അനുശാസിക്കുന്ന പ്രതിവിധി. കുടിക്കാനും പാചകത്തിനും തിളപ്പിച്ചാറ്റിയ വെളളം ഉപയ�ോഗിക്കുക. ഭക്ഷണത്തിനു മുമ്പ് കൈ കഴുകുന്ന ശീലത്തിലേക്ക് വരിക. ഭക്ഷണം തയ്യാറാക്കുന്നവർ കൈകൾ വൃത്തിയായി കഴുകുക, പൂർണ്ണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, ചൂടുളളവ മാത്രം കഴിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, ഈച്ച പ�ോലുളള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കാൻ ഭക്ഷ്യവിഭവങ്ങൾ അടച്ചു സൂക്ഷിക്കുക എന്നു തുടങ്ങി, കുട്ടികൾ പതിവായി നഖം വെട്ടാറുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ഷിഗല്ല പ�ോലുളള മാരകര�ോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി അധികൃതർ നിർദ്ദേശിക്കുന്നു.

രാത്രി ഉറങ്ങാൻ പ�ോകുന്നതിന് കുറഞ്ഞത് രണ്ടു മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കണം. ദഹിക്കാൻ വിഷമമുളള ആഹാരം രാത്രിയിൽ കഴിക്കാതിരിക്കുക. അത്താഴശേഷം അല്പം നടക്കുന്നത് നല്ലതാണ്. എന്നാൽ അമിതമായ വ്യായാമം വേണ്ട. പരമ്പരാഗതവും പ്രകൃതിയ്ക്കനുയ�ോജ്യവുമായ ഭക്ഷണചര്യ ഇന്നത്തെ ഫാസ്റ്റ്ഫുഡ് യുഗത്തിൽ നഷ്ടപ്പെട്ടുക�ൊണ്ടിരിക്കുകയാണ�ോ? നമ്മുടെ കാലാവസ്ഥയ്ക്കും ശാരീരിക അവസ്ഥയ്ക്കും യ�ോജിച്ച തരം ഭക്ഷണരീതി സ്വായത്തമാക്കിയാൽ ര�ോഗങ്ങൾ അകറ്റിനിർത്താം. കഴിവതും വൃത്തിയായും സുരക്ഷിതമായും വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ചാൽ മതിയെന്ന് തീരുമാനമെടുക്കുക. നിറവും മണവും ന�ോക്കി മാത്രം ഹ�ോട്ടൽ ഭക്ഷണത്തിനു പിന്നാലെ പ�ോകുന്നത് ഉചിതമല്ല. നമ്മുടെ കുടിവെളളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താൻ നമുക്ക് ബാധ്യതയുണ്ട്.

ഹ�ോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോഴും, കല്യാണം തുടങ്ങിയ ആഘ�ോഷ സദ്യകളിൽ പങ്കെടുക്കുമ്പോഴും മേൽപ്പറഞ്ഞ വ്യക്തിശുചിത്വപാഠങ്ങൾ പാലിക്കപ്പെടാറുണ്ടോ? വായു കഴിഞ്ഞാൽ വെളളവും പിന്നെ ആഹാരവുമാണ് മനുഷ്യജീവന് ആധാരം. ഇവയെല്ലാം സംരക്ഷിക്കാനും ആഹാരക്രമത്തിലൂടെ മികച്ച ആര�ോഗ്യനിലവാരം കൈവരിക്കുവാനും നാം ബ�ോധപൂർവ്വം ചിലത�ൊക്കെ ശ്രദ്ധിച്ചേ മതിയാകൂ.

ക�ോയമ്പത്തൂർ ആര്യവൈദ്യഫാർമസിയിൽ ചീഫ് ഫിസീഷ്യനാണ് ലേഖകൻ ഫ�ോൺ: 9995401329

22

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35



www.krishijagran.com

ഫ�ോക്കസ്‌

ജനപ്രിയരാകുന്ന ചെറുധാന്യങ്ങൾ

സുരേഷ് മുതുകുളം എഡിറ്റർ, കൃഷിജാഗരൺ.

പ�ോ

ഷകക്കലവറകളായ ധാന്യങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലുണ്ടാകുന്ന ഊഷ്മ വർദ്ധന, മഴയുടെ അസ്ഥിരത എന്നിവയ�ൊന്നും ചെറുധാന്യങ്ങളുടെ കൃഷിയെ കാര്യമായി അലട്ടാറുമില്ല. സർവ�ോപരി ഭാവിയിൽ അനുഭവപ്പെട്ടേക്കാവുന്ന ഭക്ഷ്യലഭ്യതക്കുറവിന് പരിഹാരമാകാനും ചെറുധാന്യങ്ങൾക്ക് കഴിയും. പ്രാധാന്യമിങ്ങനെ ഏറെയുണ്ടെങ്കിലും ചെറു ധാന്യങ്ങളുടെ കൃഷി തുല�ോം പരിമിതമാണ്. ആദിവാസി ഗ�ോത്രവർഗ്ഗമേഖലകളിലെ കർഷകരുടെ കൃഷിയിടങ്ങളിൽ മാത്രമായി ഇതിന്റെ കൃഷി ഒതുങ്ങി നിൽക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കുന്നത�ോട�ൊപ്പം പരിമിതികളിൽ നിന്ന് ചെറുധാന്യങ്ങളെ പുറത്തുകടത്തി കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് വർത്തമാന സമൂഹം ഇന്ന്

പാതയിലാണിന്ന്. നിര�ോക്സ ‌ ീകാരകങ്ങളുടെയും ഭക്ഷ്യ നാരുകളുടെയും സന്തുലിത സാന്നിദ്ധ്യം ചെറുധാന്യങ്ങളെ വ്യത്യസ്ഥമാക്കുന്നു. കൂടാതെ കാൽസ്യം, ഇരുമ്പ് സത്ത്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയുടെ അഭാവം നിമിത്തമുണ്ടാകുന്ന ആര�ോഗ്യപ്രശ്‌നങ്ങൾക്ക് പ്രകൃതി ദത്ത പരിഹാരവുമാകുന്നു ചെറുധാന്യങ്ങൾ. പ�ോഷകമേന്മ പ�ോലെ തന്നെ കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുളള ഇവയുടെ കഴിവും അനിതര സാധാരണമാണ്. മാത്രവുമല്ല, ഭക്ഷ്യ-പ�ോഷക സുരക്ഷയിലേക്കുളള നമ്മുടെ ശ്രമങ്ങൾക്ക് പരിഹാരവുമാണിത്. 24

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ആര�ോഗ്യസംരക്ഷണത്തിന് അനുപേക്ഷണീയം എന്ന പരസ്യവാചകത്തോടെ ബഹുരാഷ്ട്രകമ്പനികൾ പുറത്തിറക്കുന്ന മിക്ക ഫുഡ് സപ്ലിമെന്റുകളുടെയും ഇൻസ്റ്റന്റ് ഭക്ഷണപദാർത്ഥങ്ങളുടെയും പ്രധാന ചേരുവകയായ ചെറുധാന്യങ്ങളിൽ പലതും കേരളത്തിലും അനായാസം കൃഷി ചെയ്യാം എന്ന വസ്തുത അധികം പേർക്കുമറിയില്ല.

ചെറുധാന്യങ്ങളിൽ പ്രധാനികളെ പരിചയപ്പെടാം.

റാഗി

കേരളത്തിലെ ചെറുധാന്യങ്ങളിൽ ഏറ്റവും പ്രധാനിയാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. കൂവരക്, മുത്താറി എന്നെല്ലാം പേരുകളുണ്ട്. ഇന്ത്യൻ മില്ലറ്റ്, ഫിംഗർ മില്ലറ്റ് എന്ന് ഇംഗ്ലീഷിൽ പേര്. പാലക്കാട് ജില്ലയിലാണ് റാഗി ഏറ്റവുമധികം കൃഷി ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് അത്യുത്തമമായ ആഹാരം എന്ന നിലയ്ക്കാണ് കൂവരകിന് പ്രസിദ്ധി. വേഗം ദഹിക്കും; അവശ്യപ�ോഷകങ്ങളും നൽകും. ഇതു രണ്ടുമാണ് റാഗിയുടെ പ്രത്യേകതകൾ. പഞ്ചസാരയ�ോ ശർക്കരയ�ോ ചേർത്ത് കുറുക്കിയാണ് കുഞ്ഞുങ്ങൾക്ക് ഇത് നൽകിയിരുന്നത്. Co-2, Co-7, Co-8, Co-9, Co-10, PR-202, K-2 എന്നിങ്ങനെ നിരവധി റാഗി ഇനങ്ങൾ കേരളത്തിൽ വളർത്താൻ

യ�ോജിച്ചതാണ്. മഴയുടെ തുടക്കത്തിലാണ് കൃഷി. ഉഴുത് പ�ൊടി�രുവമാക്കിയ നിലത്ത് റാഗി കൃഷി ചെയ്യാം. നേരിട്ടു വിതയ്ക്കുമ്പോൾ ഹെക്ടറിന് 5 കില�ോ വിത്തും പറിച്ചു നടുമ്പോൾ 4 കില�ോ വിത്തും മതി. മൂന്നാഴ്ച വളർച്ചയുളള തൈകളാണ് പറിച്ചു നടുക. വരികൾ തമ്മിൽ 25 സെ. മീറ്ററും ചെടികൾക്കിടയിൽ 15 സെ. മീറ്ററും അകലം വേണം. അടിവളമായി നിലമ�ൊരുക്കുമ്പോൾ ഹെക്ടറിന് 5 ടൺ കാലിവളം ചേർക്കാം. മഴയില്ലാത്തപ്പോഴാണ് കൃഷിയെങ്കിൽ ആഴ്ചയില�ൊരിക്കൽ നനയ്ക്കുന്നത് വിളവർദ്ധനവിന് സഹായിക്കും. വിതച്ച് 3 1/2 -4 മാസമാകുമ്പോൾ വിളവെടുപ്പിന് പാകമാകും. കതിരിന് മഞ്ഞയ�ോ തവിട്ടുനിറമ�ോ ആകുന്നതാണ് മൂപ്പിന്റെ ലക്ഷണം. അപ്പോഴേക്കും ധാന്യമണികൾ മുഴുത്ത് ഉരുണ്ടതായി മാറും. ഒരു ഹെക്ടറിൽ കൃഷി ചെയ്താൽ ശരാശരി 2- 2.5 ടൺ കൂവരകും 1-1.2 ടൺ കച്ചിയും കിട്ടും. റാഗി പ�ൊടിച്ചത് പുട്ട്, ചപ്പാത്തി, ദ�ോശ എന്നിവ ഉണ്ടാക്കാൻ അത്യുത്തമമാണ്.

മണിച്ചോളം

ആഫ്രിക്കൻ സ്വദേശിയായ മണിച്ചോളം വരൾച്ചയെ അതിജീവിക്കുന്നതിൽ വിദഗ്ധനാണ്. കേരളത്തിൽ പാലക്കാട് Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

25


www.krishijagran.com

ഫ�ോക്കസ്‌

ജില്ലയിൽ മണിച്ചോളം കൃഷിയുണ്ട്. കൂടാതെ മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്ന ‌ ാട് എന്നിവിടങ്ങളിലും കൃഷി ചെയ്തുവരുന്നു. അരി, ഗ�ോതമ്പ്, മക്കച്ചോളം എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനമാണ് മണിച്ചോളത്തിനുളളത്. ഇംഗ്ലീഷിൽ 'സ�ൊർഗം' എന്നാണ് പേര്. മഴയെ ആശ്രയിച്ച് മെയ്-ജൂൺ മാസവും ജലസേചനത്തോടെ ജനുവരിഫെബ്രുവരിയിലും കൃഷി ചെയ്യാം. ഹെക്ടറിന് 12-15 കി.ഗ്രാം വിത്ത വേണം. വിത്ത് വിതയ്ക്കുകയ�ോ നുരിയിടുകയ�ോ ചെയ്യാം. നുരിയിടുമ്പോൾ വരികൾ തമ്മിൽ 45 സെ. മീറ്റർ അകലം വേണം. Co-1, Co-10, Co-12, Co-17, K-1, K-2 എന്നിവയ്ക്കുപുറമെ സങ്കരയിനങ്ങളായ CSH-1, CSH-2, CSH-3, CSH-4, CD11എന്നിവയും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയ�ോജ്യമാണ്. മിക്ക ഇനങ്ങൾക്കും 110115 ദിവസത്തെ മൂപ്പാണുളളത്.

ബജ്‌റ

പേൾ മില്ലറ്റ് എന്നാണ് ബജ്റ ‌ യുടെ ഇംഗ്ലീഷ് പേര്. കമ്പം എന്നും പറയുന്നു. ആഫ്രിക്കൻ സ്വദേശിയായ ബജ്റ ‌ യുടെ കൃഷിയിൽ ഇന്ത്യയാണ് മുന്നിൽ. 90-100 ദിവസമാണ് വിളദൈർഘ്യം. വരൾച്ചയെ അതിജീവിക്കാൻ പ്രത്യേക കഴിവുളള ബജ്റ ‌ മഴ തീരെ കുറഞ്ഞ വരൾപ്രദേശങ്ങളിലും വളർത്താം. കേരളത്തിലും ബജ്റ ‌ നന്നായി വളരും. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രധാന ഭക്ഷ്യവിളയാണ് ബജ്റ ‌ . നന്നായി വളരുന്ന സ്വഭാവമായതിനാൽ ധാന്യത്തിന്റെ ആവശ്യത്തിനു പുറമെ മികച്ച കാലിത്തീറ്റയായും ഉൾപ്പെടുത്താം. ഒരു ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കിയാൽ 60 ദിവസം ക�ൊണ്ട് 4060 ടൺ പച്ചപ്പുല്ല് വിളവെടുക്കാം. നെൽകൃഷി കഴിഞ്ഞ പാടങ്ങളിൽ ഇവ കൃഷിയിറക്കുന്ന പതിവുണ്ട്.

വിളയാണെന്ന് വിശ്വസിക്കുന്നു. കുറഞ്ഞ വിളദൈർഘ്യവും (70-90 ദിവസം) പൂർണ്ണമായ കീടവിമുക്തിയുമാണ് തിനയുടെ അധിക മേന്മകൾ. മഴ തീരെ കുറഞ്ഞ സ്ഥലങ്ങളിലും തിന വളരും. വിരിപ്പു കാലത്താണ് സാധാരണ

തിന

ഇറ്റാലിയൻ മില്ലറ്റ്, ഫ�ോക്സ ‌ ് ടെയിൽ മില്ലറ്റ് എന്നെല്ലാം ഇംഗ്ലീഷിൽ പേരുളള തിന ധാന്യങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പഴക്കമുളള

വിള

അന്നജം മാംസ്യം ക�ൊഴുപ്പ് നാര്

ഇരുമ്പ്

ഫ�ോസ്ഫറസ് കാത്സ്യം തയമിൻ

(ഗ്രാം)

(മി.ഗ്രാം)

(മി.ഗ്രാം)

ച�ോളം 73.0 മണിച്ചോളം 70.7 പനിവരക് 70.4 കമ്പം 58-70 വരക് 66 തിന 63.2 കുതിരവാലി 65.5 റാഗി 72

(ഗ്രാം)

(ഗ്രാം)

9.2 10.4 12.5 8.5-15 8.3 11.2 6.2 7.5-11.7

4.6 3.1 3.1 2.7-7 1.4 4 2.2 1.3

(ഗ്രാം)

2.8 2.7 2 5.4 7.2 0.8 2.6-4 70-180 90 0.5 6.7 2.8 9.8 15.2 3.6 3.6-6.8 26

92-178 520 206 450-990 188 280 283

(മി.ഗ്രാം)

(മി.ഗ്രാം)

70-75 0.38 25 0.38 14 0.41 10-80 0.38 27 0.33 31 0.59 11 0.30 376-515 0.42

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

ചെറുധാന്യങ്ങളുടെ മേന്മകൾ • നിര�ോക്‌സീകാരക സ്വഭാവമുളളതിനാൽ ര�ോഗപ്രതിര�ോധശേഷി വർദ്ധിപ്പിക്കും. • നാരുകളാൽ സമൃദ്ധമാകയാൽ ദഹനപ്രക്രിയ സുഗമമാക്കും. • ദുർമേദസ്സ് കുറയ്ക്കും. • ക�ൊളസ്‌ട്രോൾ കുറച്ച് ഹൃദയാര�ോഗ്യം സംരക്ഷിക്കും. • ധാതു ലവണ സമൃദ്ധമാകയാൽ എല്ലിനും പല്ലിനും ബലം നൽകും. • ഗ്ലൂട്ടൻ എന്ന മാംസ്യം ഇല്ലാത്തതിനാൽ ഗ്ലൂട്ടന്റെ അലർജിയുളളവർക്കും ഉത്തമം. • ഇരുമ്പ് സമൃദ്ധമാകയാൽ വിളർച്ച തടയും. • പ്രമേഹബാധിതർക്കും പഥ്യം.

ച�ോളം

കൃഷി. ഹെക്ടറിന് 3-10 കി. ഗ്രാം വിത്ത് വേണം. വിതച്ചും നുരിയിട്ടും കൃഷിയിറക്കാം. മൂന്നു മാസം മതി വിളവെടുപ്പിന്.

കാലാവസ്ഥാവ്യതിയാന പ്രശ്‌നമുളള മേഖലകളിൽ കൃഷി ചെയ്യാൻ അനുയ�ോജ്യമായ ചെറു ധാന്യവിളയാണ് ച�ോളം. വരൾച്ചയെയും ഉയർന്ന അന്തരീക്ഷതാപനിലയെയും പ്രതിര�ോധിക്കും. ധാന്യാവശ്യത്തിന് പുറമെ കന്നുകാലികൾക്കു പച്ചപ്പുല്ലിന്റെ ആവശ്യത്തിനും ഇത് വളർത്തുന്നു. നല്ല നീർവാർച്ചയുളള, ആഴത്തിൽ വേര�ോടാൻ സൗകര്യമുളള എല്ലാ മണ്ണിലും ച�ോളം വളർത്താം. ക്ഷാരാംശമുളളതായാലും ഉപ്പിന്റെ അംശം കൂടിയതായാലും ച�ോലം നല്ല വിളവെടുപ്പ് തരും. 110 ദിവസമാണ് ഇതിന്റെ ശരാശരി വളർച്ചാകാലം.

പനിവരക്

ക�ോമൺ മില്ലറ്റ്, പ്രോസ�ോ മില്ലറ്റ് എന്നിങ്ങനെ പേരുകളുളള പനിവരക് മനുഷ്യ ഭക്ഷണത്തിലും ഉൾപ്പെടുത്താവുന്ന ചെറുധാന്യമാണ്. നിലവിൽ ഇത് അലങ്കാര പക്ഷികൾക്ക് തീറ്റയായാണ് നൽകുന്നത്. മഴ കുറഞ്ഞ പ്രദേശങ്ങളിലും കൃഷിയിറക്കാം. ഒരു ഹെക്ടർ കൃഷിക്ക് 8-10 കി. ഗ്രാം വിത്ത് വേണം. 60-90 ദിവസം മതി പനിവരക് ക�ൊയ്‌തെടുക്കാൻ. വിരിപ്പുകാലത്ത് മഴയെ ആശ്രയിച്ചും വേനൽക്കാലത്ത് നനച്ചും പനിവരക് കൃഷി ചെയ്യാം.

കുതിരവാലി

വരക്

ജാപ്പനീസ് മില്ലറ്റ്, ബാൺ, യാർഡ് മില്ലറ്റ് എന്നെല്ലാം അറിയപ്പെടുന്നു. നെൽച്ചെടിയുടെ പ്രധാന കളയായ 'കവട'യുടെ ഗണത്തിൽപെട്ടതാണ് കുതിരവാലി. കതിരിടാൻ തുടങ്ങുന്നത�ോടെ അരിഞ്ഞെടുത്തും ധാന്യങ്ങൾ മെതിച്ചെടുത്തും കഴിഞ്ഞ് വൈക്കോലായും പച്ചയ്ക്ക് കാലിത്തീറ്റയായും ഉപയ�ോഗപ്പെടുത്താം.

വളക്കൂറു കുറഞ്ഞ മണ്ണിനു യ�ോജിച്ച ചെറുധാന്യമാണ് വരക്. ഒപ്പം വരൾച്ചയെ അതിജീവിക്കുകയും ചെയ്യും. ഇംഗ്ലീഷിൽ 'ക�ോഡ�ോ മില്ലറ്റ് ' എന്നാണ് പേര്. ചെറു ധാന്യങ്ങളിൽ ഏറ്റവും മൂപ്പു കൂടിയ വിളയാണ് വരക്. ക്ഷാമകാല വിള എന്ന നിലയ്ക്കും വരകിന് പ്രാധാന്യമുണ്ട്. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

27


മാതൃക

www.krishijagran.com

പൂവാലികളുടെ

പ�ോറ്റമ്മ

ന�ോജിനും ഷീബയ്ക്കും വിഷ്ണുമായയ്ക്കും ദിവസം ആരംഭിക്കുന്നത് പുലർച്ചെ നാലു മണിക്കാണ്. അവസാനിക്കുന്നത് രാത്രി പത്തരയ്ക്കും. ഇതിനിടെ മെഡിക്കൽ കമ്പനിയിൽ ജ�ോലി ന�ോക്കുന്ന മന�ോജ് ത�ൊഴിൽ സംബന്ധമായും തിരുവനന്തപുരം ക�ോട്ടൺഹിൽ സ്‌കൂളിലെ ആരാം ക്ലാസ് വിദ്യാർത്ഥിയായ വിഷ്ണുമായ പഠനവുമായി ബന്ധപ്പെട്ടും യാത്രയാകും. ഷീബ തന്റെ ഇരുപത്തഞ്ചോളം കുഞ്ഞുങ്ങളുമായി വർത്തമാനം പറഞ്ഞും അവർക്ക് തീറ്റ ക�ൊടുത്തും പാൽ കറന്നും വിറ്റും സമയത്തോട് മത്സരിക്കും. തിരുവനന്തപുരം ഇറയൻക�ോട് ശശി വിലാസത്തിലെ ഡയറീഫാമാണ് ഷീബയുടെ നിറപുഞ്ചിരിയുടെയും ഊർജ്ജത്തിന്റെയും പ�ോസിറ്റീവായ സമീപനത്തിന്റെയും ഉറവയാകുന്നത്. 22 പശുക്കളും ഒരു എരുമയും ഒരു പ�ോത്തും ഉൾപ്പെടുന്ന ഡയറീഫാം. ഇതിനെ ഡയറീഫാം എന്നു വിളിക്കാമ�ോ എന്നറിയില്ല. വീടിന�ോട് ചേർന്നുളള കന്നുകാലികളുടെ

ഒരു ആവാസ വ്യവസ്ഥ. കുടുംബ വീടിന്റെ ഒരു എക്സ്റ്റൻഷൻ എന്നു പറയാം. ഞങ്ങൾ ശശിഭവനിലെത്തുമ്പോൾ നല്ല വൃത്തിയും വെടിപ്പുമുളള ത�ൊഴുത്തിൽ കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കുകയായിരുന്നു പൂവാലികൾ. ഷീബ ഞങ്ങള�ോട് സംസാരിക്കുമ്പോഴും അവയുടെ ചാണകം നീക്കുക, തീറ്റ ക�ൊടുക്കുക എന്നീ ജ�ോലികളിൽ വ്യാപൃതയായിരുന്നു. എട്ടു വർഷം മുമ്പ് ഒരു പശുവിൽ നിന്നാണ് ഷീബയുടെ തുടക്കം. അതിന്റെ കറവ നിൽക്കാറായപ്പോൾ മറ്റൊന്നിനെ വാങ്ങി. പാൽ വാങ്ങുന്നവർക്ക് ബുദ്ധിമുട്ടാകരുത് എന്നു കരുതി. അതിനു ശേഷം മറ്റൊന്നിനെ കൂടി വാങ്ങി. ഇപ്പോൾ ഉളളവയെല്ലാം അവയുടെ സന്തതി പരമ്പരയാണ്. മുത്തശ്ശിയും മക്കളും ചെറുമക്കളും ചേർന്നുളള സുഖജീവിതം. കറുപ്പും വെളുപ്പും നിറം കലർന്ന എച്ച്. എഫ് (ഹ�ോൾസ്റ്റീൻ ഫ്രീഷ്യൻ), ജഴ്സ ‌ ി എന്നീ ഇനം പശുക്കളാണുളളത്. എച്ച്എഫിന് ചൂട് ഒട്ടും സഹിക്കാൻ കഴിയില്ല എന്ന പ്രശ്‌നമുണ്ട്. ജഴ്സ ‌ ിയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയ�ോജ്യമെന്ന് ഷീബ 28

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

വി.ആർ അജിത് കുമാർ ഹെഡ്, സതേൺ സ്റ്റേറ്റ്‌സ് & എഡിറ്റർ, അഗ്രിക്കൾച്ചർ വേൾഡ്

ശേഖരിക്കാൻ സംവിധാനമില്ലാത്തതിനാൽ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. നിത്യവും വെളളമ�ൊഴിച്ച് കഴുകുന്നതിനു പുറമെ ആഴ്ചയില�ൊരിക്കൽ കുമ്മായമിട്ട് കഴുകുമെന്നും മന�ോജ് പറഞ്ഞു. കിണറും പൈപ്പുമുളളതിനാൽ ജലക്ഷാമം ഉണ്ടാകാറില്ല. കന്നുകാലികൾക്ക് ര�ോഗമുണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം. അസുഖം ബാധിച്ചാൽ എല്ലാ കണക്കുകളും തെറ്റുമെന്ന് ഷീബ. നേരത്തെ ആടുകളെ വളർത്തിയിരുന്നു. ആടുവസന്ത വന്ന് എട്ടെണ്ണം ചത്തു. അത് വലിയ നഷ്ടമുണ്ടാക്കി. അത�ോടെ ആടുകൃഷി അവസാനിപ്പിച്ചു. എന്നാൽ എരുമ അങ്ങനെയല്ല, പ്രതിര�ോധശക്തിയുണ്ട്. മൂന്നുവർഷം പ്രായമാകുമ്പോൾ കുത്തിവയ്പ്പിക്കാം. അപ്പോഴേയ്ക്കും അവയുടെ രണ്ട് പല്ലുകൾ ക�ൊഴിഞ്ഞിട്ടുണ്ടാകും. കാലിവളർത്തലിൽ അനുഭവ പാഠമുളള മന�ോജ് പലതും നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയതാണ്. എരുമ പ്രസവിക്കാൻ പത്ത് മാസമെടുക്കും, എന്നാൽ പശുവിനാകട്ടെ, ഇത് ഒൻപത് മാസവും ഒൻപത് ദിവസവുമാണ്. ''ഡ�ോക്ടറെ വിളിച്ചുളള പ്രസവമെടുക്കലിന�ൊന്നും പ�ോകില്ല ഒക്കെ ഞങ്ങൾ തന്നെ ചെയ്യും''. ഷീബ ഒരു ഡ�ോക്ടറെക്കാളും ഉത്തമ വിശ്വാസത്തോടെ പറഞ്ഞു. പുതുതലമുറ ഡ�ോക്ടർമാരിൽ പലർക്കും അനുഭവജ്ഞാനം കുറവ്. ലൈവ്‌സ്റ്റോക്ക് ഇൻസ്ട്രക്ടർമാർക്ക് എക്‌സ്പീരിയൻസ് കൂടുതലാണെന്ന് കാണാൻ കഴിയും. കന്നുകാലികൾക്കുളള ഇൻഷുറൻസ് തുകയിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട് ഇപ്പോൾ. ഇത്തരം വിഷയങ്ങളിൽ സർക്കാർ ഇടപെടൽ വേണ്ടത്ര ഇല്ല എന്നത് സങ്കടകരമാണ്. അൻപതിനായിരം രൂപയുടെ ഇൻഷുറൻസിന് നേരത്തെ മൂന്നു വർഷത്തേക്ക് അയ്യായിരമായി. മിൽമ അൻപത് ശതമാനം അടയ്ക്കുമായിരുന്നു. ഇപ്പോൾ അതും നിർത്തലാക്കി.

ഫ�ോട്ടോ വി.ആർ. പ്രമ�ോദ്‌ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോൾ ഗുജറാത്തിൽ നിന്നുളള ഗിറിന്റെ ബീജമാണ് കുത്തിവച്ചത്. അഞ്ചാം പ്രസവം കഴിഞ്ഞ ജഴ്സ ‌ ിയെയാണ് ആദ്യം വാങ്ങിയത്. മുപ്പതിനായിരം രൂപയായിരുന്നു വിലയെന്ന് ഷീബ ഓർക്കുന്നു. ഇപ്പോൾ കറവയുളള പശുവിന് കുറഞ്ഞത് അറുപതിനായിരം രൂപ കിട്ടും. ചാണകത്തിന്റെയ�ോ ഗ�ോമൂത്രത്തിന്റെയ�ോ മണമില്ലാത്ത ത�ൊഴുത്തും പരിസരവും എന്നതിന് പിന്നിലെ സാങ്കേതികത്വം മന�ോജ് വിശദീകരിച്ചു. ഗ�ോമൂത്രവും ത�ൊഴുത്തുകഴുകിയ ടാങ്കിലാണ് ശേഖരിക്കുന്നത്. ആകെ നാൽപത് സെന്റ് വരുന്ന പറമ്പാണ് അവർക്കുളളത്. അതിൽ കുറച്ച് റബ്ബറും ബാക്കിയിടത്ത് തീറ്റപ്പുല്ലും. ടാങ്കിൽ എത്തുന്ന ഗ�ോമൂത്രവും ചാണകവും കലർന്ന വെളളമാണ് നേപ്പിയർ തീറ്റപ്പുല്ലിനും റബ്ബറിനും വളം. ഇത് മ�ോട്ടർ വച്ച് പമ്പ് ചെയ്യും. പുറമെ വീട്ടാവശ്യത്തിനുളളതിലേറെ ഗ്യാസ് കിട്ടുന്ന ബയ�ോഗ്യാസ് പ്ലാന്റുമുണ്ട്. അധികമുളള ഗ്യാസ് Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

ചെറുപ്പകാലത്ത് കളരി പഠനവും നൃത്താഭ്യാസവും നടത്തിയിട്ടുളള ഷീബ കറവ മെഷീനിൽ വിശ്വസിക്കുന്നില്ല. അകിട് വീക്കവും മറ്റും വന്നാൽ അറിയാതെ അത�ൊക്കെ പാലിൽ കലരില്ലേ എന്നാണ് 29


മാതൃക

www.krishijagran.com

മന�ോജിന്റെ പ�ൊടിക്കൈകൾ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാൻ

മറുപിളള വേഗം വീഴാൻ

പ്രസവത്തോടനുബന്ധിച്ച് പശുവിന് കാൽസ്യത്തിന്റെ കുറവുണ്ടാകും. ഇത് പരിഹരിക്കാൻ പ്രസവം കഴിഞ്ഞാലുടൻ രണ്ട് ദിവസം ഒരു ബ�ോട്ടിൽ വീതം കാൽ കപ്പ് ജൽ ഗ്ലൂക്കോഫെഡ് ചൂടുവെളളത്തില�ോ കലക്കി ക�ൊടുക്കണം.

പാൽപനിക്ക്

പ്രസവശേഷം പശുവിനുണ്ടാകുന്ന പനിക്കാണ് പാൽപനി എന്നു പറയുന്നത്. ഇത് വരാതിരിക്കാനുളള പ്രതിര�ോധമരുന്നാണ് മെറ്റാബ�ൊളൈറ്റ് മിക്സ ‌ ്. പ്രസവ ദിവസത്തിന് ഇരുപത് ദിവസം മുൻപ് തുടങ്ങി പ്രസവ ദിവസം വരെ രാവിലെയും വൈകിട്ടും 50 ഗ്രാം വീതം മെറ്റാബ�ൊളൈറ്റ് മിശ്രിതം നൽകണം.

പ്രസവ ശേഷം മറുപിളള വേഗം വീഴുന്നതിന് 100 ഗ്രാം റിപ്ലാന്റാ ശർക്കരയിൽ കുഴച്ച് നൽകുക. പ്രസവിച്ച പശുവിന് മൂന്നു ദിവസം ഗ്ലൂക്കോഫെഡും നൽകണം.

ഉദരവ്യാധിക്ക്

കായം, കുരുമുളക്, ഇഞ്ചി, വെളുത്തുളളി, സ�ോഡാപ�ൊടി എന്നിവ മിക്സ ‌ ിയിൽ അടിച്ച് വെളളം ചേർത്ത് 100 മില്ലി ആക്കി ക�ൊടുക്കണം.

അകിട് വീക്കം തടയാൻ

കറ്റാർവാഴ, ചങ്ങലം, പരണ്ട, മഞ്ഞൾ പ�ൊടി, ചുണ്ണാമ്പ് എന്നിവ മിക്സ ‌ ിയിൽ അടിച്ച് അകിടിൽ പൂശണം. ഇത് നാലഞ്ചു പ്രാവശ്യമാകാം. അഞ്ച് മിനിട്ട് ഇടവിട്ട് പാൽ കെട്ടി നിൽക്കാതെ പിഴിഞ്ഞു കളയുകയും വേണം. മന�ോജിന്റെ ഫ�ോൺ 9562162195

ഷീബയുടെ ആശങ്ക. രാവിലെ നാലരക്ക് ഷീബ പശുക്കളെ കുളിപ്പിക്കാൻ തുടങ്ങും. മന�ോജ് ഓര�ോന്നിനെയായി കറക്കും. നാട്ടുകാർക്ക് പാൽ അളന്നു ക�ൊടുക്കുന്നത് വിഷ്ണുമായയാണ്. അത് അഞ്ചു മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഷീബയുടെ ഊഴമാണ് ഒരു മണിക്ക് ആരംഭിക്കുന്ന കറവ മൂന്നുമണിക്കു കഴിയും. ഇതിനിടെ രണ്ടരക്ക് സ�ൊസൈറ്റി വണ്ടി വരും. ഓടിയെത്തി അവർക്കുളള പാൽ നൽകും, ഇല്ലെങ്കിൽ ഓട്ടോപിടിച്ച് സംഘത്തിൽ എത്തിക്കേണ്ടി വരും. ഒരു മാസം ഒരു പശുവിനെ കറക്കുന്നതിന് കറവക്കൂലി 1000 രൂപ നൽകേണ്ടി വരും. അത് മുതലാകില്ലെന്ന് ഷീബ. ഒരു പശുവിനെ ഏഴ് മിനിട്ടിനുളളിൽ കറന്നില്ലെങ്കിൽ പാൽ വിടില്ലെന്ന് മന�ോജ്. ഇനി ഒരു മെഷീന�ൊക്കെ വാങ്ങേണ്ടിവരും എന്നും മന�ോജ് പറഞ്ഞു. ഷീബയെ വിശ്വാസത്തിലെടുത്ത് മാത്രമെ യന്ത്രവൽക്കരണം നടപ്പിലാക്കാൻ കഴിയൂ. കറവയുടെ ഭാഗമായുണ്ടാകുന്ന കൈതരിപ്പും കൈകഴപ്പുമ�ൊക്കെ മാറ്റാൻ രണ്ടുപേരും കർക്കിടകത്തിൽ കഷായം കുടിക്കും.

ലിറ്റർ സ�ൊസൈറ്റിക്ക് 35 രൂപ നിരക്കിൽ നൽകും. ബാക്കി 45 രൂപനിരക്കിൽ നാട്ടുകാർക്ക് നൽകും. കാലികൾക്കെല്ലാം പേര് നൽകിയിട്ടുണ്ട്, പേര് വിളിക്കുമ്പോൾ അവർ പ്രതികരിക്കുകയും ചെയ്യും. അഴിച്ചുവിട്ടാൽ സ്‌നേഹം കാട്ടാൻ അവർ അടുക്കള വരെയെത്തും. ത�ൊഴുത്തിന്റെ തറയിൽ മിൽമ നൽകിയ ഷീറ്റിട്ടിരുന്നു. ഇപ്പോഴത് മാറ്റി. ഷീറ്റിൽ തുടർച്ചയായി നിൽക്കുന്ന പശുവിന്റെ കുളമ്പ് അസാധാരണമായി വളരുന്നതുക�ൊണ്ടാണ് ഒഴിവാക്കിയതെന്ന് ഷീബ പറഞ്ഞു. മിൽമയിൽ നിന്നോ ക്ഷീരവികസന വകുപ്പിൽ നിന്നോ കാര്യമായ ഒരു സഹായവും ലഭിക്കാറില്ല. ലഭ്യമായ ഷീറ്റ് ഗുണമല്ല ദ�ോഷമാണുണ്ടാക്കുന്നത്. മിൽമയുടെ കാലിത്തീറ്റയ്ക്ക് 200 രൂപ സബ്‌സിഡിയുണ്ട്. പക്ഷെ അത് പശുക്കൾക്ക് വേണ്ട. അഥവാ കഴിച്ചാൽ വയറിന് ര�ോഗം ഉറപ്പാണ് താനും. പലരും വാങ്ങി ക�ോഴിക്ക് തീറ്റയായി നൽകുകയാണ്. സുപ്രീമാണ് നല്ല കാലിത്തീറ്റയെന്ന് മന�ോജ് അഭിപ്രായപ്പെട്ടു. പരുത്തിക്കുരു അരച്ചു നൽകുന്നതാണ് ഏറ്റവും നല്ലത്. പക്ഷെ അതിന�ൊന്നും സമയമില്ല, അതുക�ൊണ്ട് പരുത്തി

ഇപ്പോൾ എട്ടു പശുക്കൾക്കാണ് കറവയുളളത്. എൺപത് ലിറ്റർ പാൽ കിട്ടും. അതിൽ 30

30

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

പിണ്ണാക്ക്, എളളിൻ പിണ്ണാക്ക്, പുളിയരി എന്നിവയാണ് നൽകുന്നത്. പുല്ലും വയ്‌ക്കോലും നിർബന്ധമായി നൽകണമെന്നും മന�ോജ് പറഞ്ഞു. തമിഴ്ന ‌ ാട്ടിൽ നിന്നാണ് വയ്‌ക്കോൽ വരുന്നത്. ഒരു കെട്ടിന് 500 രൂപയാണ് വില. ചിലപ്പോൾ കെട്ടഴിക്കുമ്പോൾ പൂപ്പൽ പിടിച്ചതാകും. അത് കതാലികൾക്ക് ക�ൊടുക്കാൻ കഴിയില്ല. കരനെല്ല് കൃഷി ചെയ്താലെ ഇനി രക്ഷയുളളൂ. എന്നാൽ നെല്ല്, പുല്ല് ഇവയ�ൊക്കെ കൃഷിചെയ്യാൻ പാട്ടത്തിന് ച�ോദിച്ചാൽ പ�ോലും തരിശ് കിടക്കുന്ന ഭൂമി ആരും നൽകില്ല എന്നതാണ് അനുഭവം, ഒരു നിസ്സംഗഭാവത്തോടെ മന�ോജ് പറഞ്ഞു.

ക�ൊണ്ട് സുഖമായ ഉറക്കം. രാവിലെ അലാറമ�ൊന്നുമില്ലാതെ നാലു മണിക്ക് ഉണരും. ടി.വി കാണാറില്ല, യാത്രകൾ അപൂർവ്വമാണ്, ഒടുവിൽ കണ്ട സിനിമ കിരീടമാണ് എന്നു പറഞ്ഞ് ഷീബ ചിരിച്ചു. ഒരാഗ്രഹമുണ്ട് മൂകാംബികയില�ൊന്ന് പ�ോകണം, അതും നടക്കുമായിരിക്കും എന്ന് ഷീബയുടെ ആത്മഗതം. ലാഭനഷ്ടങ്ങളുടെ കണക്കുകൾ ന�ോക്കാറില്ല, രാവിലെ മുതൽ ത�ൊഴുത്തിൽ നിൽക്കുന്നു, പാൽ വിറ്റുകിട്ടുന്നത് അതിന്റെ പലിശ എന്നേ ഞാൻ കരുതാറുളളൂ എന്ന് കണക്കെഴുതി കച്ചവടം നടത്താത്ത ഷീബയുടെ ഫില�ോസഫി. കാളക്കുട്ടികളെ വിൽക്കുമ്പോൾ വിഷമം ത�ോന്നും. ഒരു വയസ് കഴിഞ്ഞാൽ അവയെ നിലനിർത്താൻ പ്രയാസമാണ്. 2500030000 രൂപ വരെ വില കിട്ടും. ചാണകം ആവശ്യക്കാർക്കൊക്കെ നൽകും.

കാലികൾക്ക് വെളളം നൽകാനുളള വാട്ടർബ�ോൾസിസ്റ്റം ഏർപ്പെടുത്തിയപ്പോൾ കിട്ടിയ 10,000 രൂപയുടെ സബ്‌സിഡിയാണ് ആകെ ലഭിച്ച സർക്കാർ സഹായം. വായ്പകള�ൊന്നുമെടുക്കാതെ ഫാം നടത്തിവരുന്നതാണ്ഒരു നേട്ടമെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ടായിരുന്നു രണ്ടുപേരും. അരുവിക്കര പഞ്ചായത്തും ഫാർമേഴ്‌സ് സഹകരണസംഘവും ക്ഷീരകർഷക അവാർഡ് നൽകിയിരുന്നു. വലിയ ആഘ�ോഷമായി നടത്തിയ പരിപാടിയിൽ ലഭിച്ചത് ഒരു പ�ൊന്നാടയും മ�ൊമെന്റോയും മാത്രം.

ഒരു മിനില�ോറി ചാണകത്തിന് ആയിരം രൂപ കിട്ടും. ഉണക്കിപ്പൊടിച്ച് നൽകിയാൽ ചാക്കൊന്നിന് 400 രൂപ ലഭിക്കും. പക്ഷെ ഇതിന�ൊന്നും സമയമുണ്ടാവില്ലെന്ന് മന�ോജ് പറഞ്ഞു. ത�ൊഴുത്തിനും വാസ്തുവുണ്ടെന്ന് മന�ോജ് വിശ്വസിക്കുന്നു. അഗ്നിക�ോണിലാകണം ത�ൊഴുത്ത് എന്നതാണ് വാസ്തുശാസ്ത്രം. അതനുസരിച്ചാണ് നിർമ്മാണം നടത്തിയതും. പണത്തിേനക്കാൾ വലുത് ആത്മസംതൃപ്തിയാണെന്നും മനുഷ�േരക്കാൾ സ്‌നേഹിക്കാൻ നല്ലത് മിണ്ടാപ്രാണികളാണെന്നും വിശ്വസിക്കുന്ന ഷീബയ്ക്ക് മകൾ ഒരു മൃഗഡ�ോക്ടറാകണം എന്നതാണ് ആഗ്രഹം. വിഷ്ണുമായയുടെയും ആഗ്രഹവും മറ്റൊന്നല്ല.

ഷീബയ്ക്ക് ഈ ജീവിതം സന്തോഷകരമാണ�ോ എന്ന ച�ോദ്യത്തിന് മറുപടി ഇതായിരുന്നു. "എനിക്ക് ഇതല്ലാതെ ഒന്നും സന്തോഷം തരില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുപ�ോലെ ആനന്ദം നൽകുന്ന മറ്റൊന്നില്ല. ഒരു ടെൻഷനുമില്ലാത്ത ജീവിതം. ഒന്നും ആല�ോചിക്കാൻ പ�ോലും സമയം കിട്ടില്ല." ഉറങ്ങാൻ കിടന്നാൽ അധ്വാനക്ഷീണം Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

31


www.krishijagran.com

ക്ഷീര�ോത്പന്നം

ദൈവിക ഭക്ഷണം ഡ�ോ. പി.സെൽവകുമാർ ക്യാമ്പയിൻ ഓഫീസർ എഫ്. ഐ.ബി. തിരുവനന്തപുരം

എങ്ങനെ തയ്യാറാക്കാം?

തിപുരാതനമായ ചരിത്രമുളള ഒരു ക്ഷീര�ോല്പന്നമാണ് യ�ോഗർട്ട് യ�ോഗർട്ട് എന്ന പദം ടർക്കി ഭാഷയിൽ നിന്നാണ് വരുന്നത്. 'കട്ടികൂടിയ പാൽ' എന്ന് വ്യംഗ്യാർത്ഥം. മനുഷ്യൻ കണ്ടെത്തിയ ആദ്യകാല ഭക്ഷണപദാർത്ഥമാണ് യ�ോഗർട്ട്. പതിനാറാം നൂറ്റാണ്ടിൽ രാജാവായിരുന്ന ഫ്രാൻസിസ് ഒന്നാമന്റെ ജീവൻ രക്ഷിക്കാൻ തുർക്കിക്കാരനായ ഒരു ഡ�ോക്ടർ നൽകിയത് യ�ോഗർട്ടായിരുന്നു എന്ന് ചരിത്ര രേഖകളിൽ പറയുന്നു. ആട്ടിൻ പാലിൽ നിന്നും തയ്യാറാക്കിയ യ�ോഗർട്ടാണ് അന്ന് രാജാവിന് ര�ോഗശമനത്തിന് നൽകിയത്. കണ്ടാൽ സാധാരണ തൈര് പ�ോലെയാണെങ്കിലും തീർത്തും വ്യത്യസ്തമായ നിരവധി ഗുണങ്ങളുളള ഒരു ഉത്തമ പാലുൽപന്നമാണ് യ�ോഗർട്ട്. പാൽ യ�ോഗർട്ടാക്കാൻ ഉറയായി ചേർക്കുന്ന സൂക്ഷ്മ ജീവികളാണ് ഈ ഉത്പന്നത്തെ ഔഷധസമ്പന്നമാക്കുന്നത്. നമ്മുടെ നാട്ടിൽ തൈരും യ�ോഗർട്ടും തമ്മിലുളള വ്യത്യാസത്തെപ്പറ്റിയുളള അറിവ് വളരെ പരിമിതമാണ്. അതുക�ൊണ്ടാണ് പലരും കട്ടി തൈര് എന്ന പേരിൽ യ�ോഗർട്ട് വിപണിയിലിറക്കുന്നത്.

ഖരപദാർത്ഥങ്ങൾ താരതമ്യേന കൂടിയ പാലാണ് യ�ോഗർട്ട് ഉണ്ടാക്കാൻ കൂടുതൽ അനുയ�ോജ്യം. ക�ൊഴുപ്പിന്റെ അളവ് അല്പം കുറഞ്ഞാലും ക�ൊഴുപ്പിതര ഖരപദാർത്ഥങ്ങൾ കൂടുതലുളള പാലിൽ നിന്ന് നല്ല യ�ോഗർട്ട് ഉണ്ടാക്കാം. കുറഞ്ഞത് 1.5% ക�ൊഴുപ്പും, 9% ക�ൊഴുപ്പിതര ഖരപദാർത്ഥങ്ങളും അടങ്ങിയ പാലിൽ 1.5% ക�ൊഴുപ്പുനീക്കിയ പാലിന്റെ പാൽപ്പൊടി ചേർത്ത് തയ്യാറാക്കിയ മിശ്രിതമാണ് ഉചിതം.

നിർമ്മാണരീതി

32

പാലിലെ ക�ൊഴുപ്പ് മുകൾത്തട്ടിൽ അടിയുന്നത് ഒഴിവാക്കാൻ ഹ�ോമ�ോജിനൈസ് ചെയ്ത പാൽ എടുക്കുക.

40 ഡിഗ്രി വരെ പാൽ ചൂടാക്കുക. (നേരിട്ട് ഗ്യാസില�ോ, സ്റ്റൗവില�ോ വച്ച് ചൂടാക്കാതെ പാൽപാത്രം വെളളത്തിൽ ഇറക്കി വച്ച് വേണം ചൂടാക്കാൻ) ഇതിലേക്ക് ആവശ്യമുളള പാൽപ�ൊടി അൽപ്പാൽപം ഇട്ട് നല്ലതുപ�ോലെ ഇളക്കുക. തുടർന്ന് ഊഷ്മാവ് 90-95 ഡിഗ്രി എത്തുന്നതുവരെ ചൂടാക്കുക. തീ അണച്ച് അതേ ഊഷ്മാവിൽ Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

5-7 മിനിട്ട് നിർത്തുക. തുടർന്ന് 50 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിക്കുക. 90-95 ഡിഗ്രി വരെ ചൂടാക്കി 5 മുതൽ 7 മിനിട്ട് നിർത്തുന്നതു കാരണം പാലിൽ സ്വയമേവയുളള സൂക്ഷ്മജീവികൾ മുഴുവൻ നശിച്ചുപ�ോകുന്നതിനും അത�ോട�ൊപ്പം ഉറയായി ചേർക്കുന്ന സൂക്ഷ്മജീവികൾ അനായാസം വളരാനും സഹായിക്കുന്നു. ഉറയിലെ സൂക്ഷ്മജീവികൾക്ക് വളരുന്നതിന് അനുയ�ോജ്യമായ ഊഷ്മാവ് 42-43 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ഉറ ചേർക്കുന്ന വേളയിൽ വരെ നഷ്ടപ്പെടാവുന്ന ചൂട് കൂടി കണക്കിലെടുത്താണ് 50 ഡിഗ്രിയിലേക്ക് തണുപ്പിക്കുന്നത്. •

അടങ്ങിയിരിക്കുന്ന യ�ോഗർട്ട് അനുയ�ോജ്യമാണ്. ദഹന പ്രക്രിയയിൽ ദഹനേന്ദ്രിയത്തിന്റെ വിവിധ ഘട്ടങ്ങളിലുളള അപകടകാരികളായ സൂക്ഷ്മജീവികളെ നിയന്ത്രിക്കും. യ�ോഗർട്ടിനുപയ�ോഗിക്കുന്ന സ്‌ട്രെപ്‌റ്റോക�ോക്കസ് തെർമ�ോഫില്ലസ്, ലാക്‌ട�ോബാസിലസ് ബൾഗാരിക്കസ് ചേർന്ന ഉറയ�ോട�ൊപ്പം ലാക്‌ട�ോബാസിലസ് അസിഡ�ോഫില്ലസ്, ലാക്‌ട�ോബാസിലസ് കേസി, ലാക്‌ട�ോബാസിലസ് ഫാബിഡസ് തുടങ്ങി ഏതെങ്കിലും സൂക്ഷ്മജീവികളുടെ ഉറകൂടി ചേർത്താൽ അത് പ്രോ-ബയ�ോട്ടിക് ഉല്പന്നമായി മാറും.

ഇതിലേക്ക് നിർദ്ദിഷ്ട രീതിയിലുളള ഉറ ചേർക്കുക. നന്നായി ഇളക്കുക. വിവിധ രൂപത്തിലുളള ഉറ ഇന്നു വിപണിയിൽ ലഭ്യമാണ്. ലാക്‌ട�ോബാസിലസ് ബൾഗാരിക്കസ്, സ്‌ട്രെപ്‌റ്റോക�ോക്കസ് തെർമ�ോഫില്ലസ് ചേർന്ന ഉറയാണ് വേണ്ടത്.

കപ്പുകളില�ോ പാത്രങ്ങളില�ോ നിറച്ച് ഊഷ്മാവ് നഷ്ടപ്പെടാതെ വയ്ക്കുക. ഒരിക്കൽ പാത്രങ്ങളിലാക്കി വച്ച പാൽ അരമണിക്കൂറിനു ശേഷം യാത�ൊരു കാരണവശാലും അനക്കാൻ പാടില്ല.

ഊഷ്മാവ് നിലനിൽക്കുന്ന സാഹചര്യത്തിൽ നാലു മുതൽ നാലര മണിക്കൂർ ക�ൊണ്ട് യ�ോഗർട്ട് കട്ടിയാകും. ഊഷ്മാവ് 42-43 ഡിഗ്രി സെൽഷ്യസിൽ താഴേക്ക് പ�ോയാൽ കട്ടിയാകാൻ കൂടുതൽ സമയമെടുക്കും. യ�ോഗർട്ട് സെറ്റായി പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടുവരുന്ന ലക്ഷണം കണ്ടാൽ തണുപ്പിക്കാൻ മാറ്റാം.

ര�ോഗപ്രതിര�ോധശക്തി വർദ്ധിപ്പിക്കും.

ര�ോഗപീഡയുടെ ദൈർഘ്യം കുറയ്ക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കും.

ക�ൊളസ്‌ട്രോൾ നിയന്ത്രിക്കും.

അതിസാരം, മലബന്ധം എന്നിവ തടയും.

എല്ലുകളുടെ ബലക്ഷയം നിയന്ത്രിക്കും.

ഇത്രയും മേന്മകളുളള ഈ പാലുൽപന്നം ല�ോകവ്യാപകമായി പ്രചാരത്തിലുണ്ട്. ജീവനുളള സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. അതാണ് ഈ ഉത്പന്നത്തിന്റെ സവിശേഷതയും.

മുൻകരുതൽ

സവിശേഷതകൾ

മനുഷ്യ ശരീരത്തിന് അത്യാവശ്യമായ മാംസ്യം, ധാതുക്കളായ കാൽസ്യം, പ�ൊട്ടാസ്യം, ഫ�ോസ്ഫറസ്, ജീവകങ്ങളായ റൈബ�ോഫ്‌ളേവിൻ എന്നിവ ധാരാളം നൽകും. പാൽ പഞ്ചസാര (ലാക്‌ട�ോസ് ) കഴിക്കാൻ പറ്റാത്തവർക്ക് ലാക്‌ട�ോസ് ലാക്ടിക് അമ്ലത്തിന്റെ രൂപത്തിൽ Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

33

ഗുണമേന്മയുളള പാൽ വേണം യ�ോഗർട്ടിന് ഉപയ�ോഗിക്കാൻ.

ഊഷ്മ നിയ�ണത്തിൽ പ്രത്യേക കരുതൽ വേണം.

യ�ോഗർട്ടിന്റെ ഗുണനിലവാരത്തെ ബാധിക്കും വിധം വൃത്തിഹീനമായ സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.

യ�ോഗർട്ട് തയ്യാറായിക്കഴിഞ്ഞാൽ തണുപ്പിച്ചില്ലെങ്കിൽ അനിയന്ത്രിതമായി പുളിക്കും.

ഉറചേർത്ത് അരമണിക്കൂർ കഴിഞ്ഞ് പാത്രങ്ങൾക്ക് ഇളക്കം സംഭവിച്ചാൽ യ�ോഗർട്ടിൽ തരിയുണ്ടാകുവാനിടയുണ്ട്.


യ�പ്പുര

കെ.എസ് ഉദയകുമാർ

www.krishijagran.com

ദ്രുതമെതിക്ക് മെതിയ�ം

പാ

മെതിയ�ം രണ്ടു തരം

ടങ്ങളിൽ വിളവെടുപ്പു കഴിഞ്ഞാൽ പിന്നെ ക�ൊയ്ത്തും മെതിയുമായി. കൃത്യസമയത്ത് ക�ൊയ്‌തെടുത്ത കറ്റയിൽ നിന്നും യഥാസമയം നെൽമണികൾ വേർതിരിച്ചില്ലെങ്കിൽ അത് അരിയുടെ ഗുണനിലവാരം കുറയ്ക്കും. കാലുക�ൊണ്ട് ചവുട്ടിയും കതിർക്കുലകൾ കട്ടിയുളള പ്രതലത്തിൽ അടിച്ചും നെൽമണികൾ വേർതിരിക്കുന്ന രീതിയാണ് പരമ്പരാഗതരീതി. ഒരു ഹെക്ടർ സ്ഥലത്തെ കറ്റ മെതിച്ച് നെല്ല് വേർതിരിക്കാൻ 150 മുതൽ 220 മണിക്കൂർ സമയം മനുഷ്യാദ്ധ്വാനം വേണ്ടി വരുന്നു. ക�ൊയ്‌തെടുത്ത മണ്ണിലെ ഈർപ്പസാനിദ്ധ്യം 15-25% നിലനിർത്തിയാലേ നെൽമണികൾ കറ്റയിൽ നിന്ന് പൂർണ്ണമായി വേർതിരിക്കാനാകൂ. ഇത് കൃത്യമായി പാലിക്കാഞ്ഞാൽ 15% ത്തോളം നെല്ല് കറ്റയ�ോട�ൊപ്പം നഷ്ടമാകും.

രണ്ടു തരം മെതിയ�ങ്ങളാണ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുളളത്. തടിക�ൊണ്ടുളള റീപ്പറുകൾ ഉപയ�ോഗിച്ചോ, ഇരുമ്പ് തകിടുകൾ ക�ൊണ്ടോ നിർമ്മിച്ച ചെണ്ടയുടെ ആകൃതിയിലുളള ഒരു ഡ്രമ്മും അതിന്റെ മുകളിൽ കൃത്യമായ അകലത്തിൽ ഉറപ്പിച്ചിട്ടുളള ഇരുമ്പ് ക�ൊളുത്തുകളുമാണ് ചെറിയ മെതിയന്ത്രത്തിന്റെ പ്രധാന ഭാഗം. ഡ്രം കറക്കുന്നതിനു വേണ്ടി വൈദ്യുത മ�ോട്ടോറ�ോ, എഞ്ചിന�ോ ഉപയ�ോഗിക്കാം. ഒരാൾക്ക് നിവർന്നു നിന്ന് കാലു ക�ൊണ്ട് ചവുട്ടി ഡ്രം കറക്കുന്ന രീതിയിലുളള ചെറിയ മെതിയന്ത്രങ്ങളും വിപണിയിൽ ലഭ്യമാണ്. കാലുക�ൊണ്ട് പ്രവർത്തിക്കുന്ന മെതിയ�ം ഉപയ�ോഗിച്ച് മണിക്കൂറിൽ 50 കി. ഗ്രാം വരെ നെൽമണികൾ കറ്റയിൽ നിന്നും വേർതിരിക്കാനാകുമ്പോൾ മ�ോട്ടോർ ഉപയ�ോഗിച്ച് തിരിയുന്ന മെതിയന്ത്രം ഉപയ�ോഗിച്ച് മണിക്കൂറിൽ ഏകദേശം 50 കി. ഗ്രാം നെല്ല് മെതിച്ചെടുക്കാം. എന്നാൽ ഇടത്തരം കർഷകർക്കും, കർഷക സമിതികൾക്കും

വിളവെടുപ്പു സമയത്ത് അനുയ�ോജ്യമായ മെതിയന്ത്രങ്ങൾ ഉപയ�ോഗിച്ചാൽ കർഷകർക്ക് ചെലവ് കുറയ്ക്കാനും നെൽമണികൾ കറ്റയിൽ നിന്ന് പൂർണ്ണമായി വേർതിരിക്കാനും കഴിയും.

34

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

കൂടുതൽ കറ്റകൾ കുറഞ്ഞ സമയത്തിനുളളിൽ മെതിക്കേണ്ടി വരുമ്പോൾ ശക്തി കൂടിയ മെതിയ�ം ഉപയ�ോഗിക്കേണ്ടതാണ്. ഇതിൽ കറ്റകൾ നേരിട്ട് യന്ത്രത്തിനു മുകളിലെ ഹ�ോപ്പറിലേക്ക് നൽകുകയും, തുടർന്ന് യ�ത്തിനുളളിലേക്ക് വലിച്ചെടുക്കുന്ന കറ്റകൾ യന്ത്രത്തിനുളളിൽ മിനിട്ടിൽ ഏകദേശം 400 പ്രാവശ്യം തിരിയുന്ന ഡ്രമ്മിലൂടെ കടന്നുപ�ോകുമ്പോൾ കറ്റയിൽ നിന്ന് നെല്ലും, വയ്‌ക്കോലും വേർതിരിക്കുന്നു. വയ്‌ക്കോലിന് കേടുപാടുകൾ ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ വലിയ നേട്ടം. ഏകദേശം 3.40 മീറ്റർ നീളവും 1.2 മീറ്റർ വീതിയും 1.30 മീറ്റർ പ�ൊക്കവുമുളള ഈ മെതിയ�ം വീലുകളുടെ സഹായത്താൽ ട്രാക്ടറിൽ ഘടിപ്പിച്ച് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് വലിച്ചു ക�ൊണ്ടു പ�ോകാനും സൗകര്യമുണ്ട്. 7.5 കുതിരശക്തിയുളള വൈദ്യുത മ�ോട്ടോർ ഉപയ�ോഗിച്ചോ, 8-10 കുതിരശക്തിയുളള എഞ്ചിൻ ഘടിപ്പിച്ചോ ഇവ പ്രവർത്തിപ്പിക്കാം. മെതിയന്ത്രം വേർതിരിക്കുന്ന നെൽമണികളിൽ നിന്ന് പതിര് വേർതിരിക്കുവാനുളള വിന്നോവർ (ഫാൻ) എന്ന സംവിധാനത്തിന്റെ സഹായത്താൽ കറ്റയിൽ നിന്നും വേർതിരിച്ച നെല്ലിൽ നിന്നും പതിര് മാറ്റി ശുദ്ധമായ നെല്ല് യ�ത്തിൽ നിന്നു ലഭ്യമാകുന്നു. മണിക്കൂറിൽ ഏകദേശം 1500 മുതൽ 1700 കി. ഗ്രാം വരെ നെല്ല് കറ്റയിൽ നിന്ന് ഇത്തരം മെതിയ�ം ഉപയ�ോഗിച്ച് വേർതിരിക്കാം. ഏകദേശം 100 ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം പാടങ്ങളിൽ നിന്നുളള നിറവിന്റെ പ്രതിഫലമാണ് ക�ൊയ്ത്തും മെതിയും. ചിട്ടയായ ക�ൊയ്ത്തു തുടങ്ങി കൃത്യതയ�ോടെ കറ്റ മെതിച്ച് നെല്ല് വേർതിരിച്ചില്ലെങ്കിൽ അരിയുടെ ഗുണനിലവാരം നഷ്ടപ്പെടുന്നതായി കാണാം. ഏറ്റവും ചുരുങ്ങിയ സമയത്തിനുളളിൽ ഈ രണ്ടു പ്രവൃത്തികളും പൂർത്തിയാക്കുവാൻ മെതിയ�ങ്ങൾ പ്രയ�ോജനപ്പെടുത്തിയാൽ ഇതിനു വേണ്ടുന്ന മനുഷ്യാധ്വാനവും ചെലവും 50 ശതമാനം വരെ കുറയ്ക്കുവാൻ കഴിയും. കെ.എൽ.ഡി. ബ�ോർഡ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറാണ് ലേഖകൻ ഫ�ോൺ : 9446004363 Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

35


www.krishijagran.com

ന്യൂ ട്രെൻഡ്സ ‌ ്

നീതു വി.പി.

പ�ോഷകപ്രദം ബേബിഗ്രീൻസ് ജീ

വകം-സി, ജീവകം-ഇ, ജീവകം-കെ, ബീറ്റ കര�ോട്ടിൻ, കര�ോട്ടിന�ോയിഡുകൾ എന്നിവയുടെ സമൃദ്ധ സ്രോതസ്സായ കിളുന്ന് മൈക്രോഗ്രീനുകൾ ആഹാരരീതിയിലെ പുതിയ തരമാകുന്നു. പച്ചക്കറി വിപണിയിലെ പുതിയ താരമാണ് മൈക്രോഗ്രീനുകൾ. ജൈവമൂല്യം ഏറിയ പഴം- പച്ചക്കറികൾക്കാണ് ഇപ്പോൾ കമ്പോളത്തിൽ പ്രിയം. ഇത്തരം ആര�ോഗ്യദായക പച്ചക്കറികളിലെ പുതിയ ശ്രേണിയിൽപ്പെട്ടതാണ് 'മൈക്രോഗ്രീൻ'. വിദേശരാജ്യങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് പ്രചാരത്തിലുണ്ട്. പ�ോഷകമൂല്യത്തിനു പുറമേ ആര�ോഗ്യദായക വസ്തുക്കൾ കൂടുതൽ അടങ്ങിയ ഭക്ഷണ ശ്രേണിയിൽപ്പെട്ടതാണ് ഈ സാലഡ് വിളകൾ. ധാതുക്കളുടെ സമ്പന്ന സ്രോതസ്സുമാണിവ.

കൂടുതൽ ആകർഷകമായ നിറം ഇവ ഒരു അലങ്കാരമൂല്യവും നൽകുന്നു. ര�ോഗപ്രതിര�ോധശേഷി നൽകുന്നതിലും മൈക്രോഗ്രീനിൽ മുന്നിലാണ്. വിളവെടുത്ത ഉടൻ നന്നായി കഴുകി പച്ചയ്ക്ക് കഴിക്കുന്നതാണ് ഇതിന്റെ രീതി. മൈക്രോഗ്രീനുകളുടെ ഔഷധഗുണങ്ങളെ ക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ജീവകം. സി (അസ്‌ക�ോർബിക് ആസിഡ് ), ജീവകം.ഇ (ട�ോക്കോഫെറ�ോളുകൾ), ജീവകം.കെ (ഫില്ലോക്വയിന�ോൺ), ജീവകം.എ (ബീറ്റാ കര�ോട്ടിൻ), മറ്റു കര�ോട്ടിന�ോയിഡുകൾ എന്നിവ മൈക്രോഗ്രീനുകളുടെ ബീജപത്രങ്ങളിൽ അടങ്ങിയിട്ടുണ്ട്. വലിയ ചെടികളേക്കാൾ അഞ്ചു മടങ്ങു കൂടുതലാണ് മൈക്രോഗ്രീനുകളുടെ പ�ോഷകാംശത്തിന്റെ അളവ്.

ചില പ്രത്യേക ഇനം പച്ചക്കറികളുടെ വളരെ ചെറിയ തൈച്ചെടികളാണിവ. വിത്തു മുളച്ചു കഴിഞ്ഞ് പത്തോ ഇരുപത�ോ ദിവസങ്ങൾക്കുളളിൽ വിളവെടുത്ത് തയ്യാറാക്കുന്ന സാലഡ് വിളകൾ രണ്ടു ചെറിയ ബീജപാത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും ആദ്യത്തെ ചെറിയ രണ്ടു ഇലകളും മാത്രമേ ഉണ്ടാകൂ. ആകെ നീളം ഒന്നര ഇഞ്ചിൽ താഴെ. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേ ഇന്ന് ഇവയുളളൂ. വിദേശങ്ങളിൽ മൈക്രോഗ്രീൻ പുതിയ�ൊരു ട്രെൻഡാണെങ്കിലും നമ്മുടെ നാട്ടിൽ ഇവ അത്ര വ്യാപകമല്ല. ഏത�ൊരു സാധാരണ പച്ചക്കറിയിലും ഉളളതിനേക്കാൾ കൂടുതൽ പ�ോഷകാംശം മൈക്രോഗ്രീനിലുണ്ട്. കൂടുതൽ രുചികരമാണെന്നു മാത്രമല്ല,

ചീര, ബേസിൽ, ബീറ്റ്‌റൂട്ട്, കാബേജ്, സെലറി, ഷെർവിൽ (ഫ്രഞ്ച് പാഴ്സ ‌ ിലി), ചൈനീസ് കെയ്ൽ, മല്ലി, പെരുംജീരകം, ഗാർഡൻ ക്രെസ്, കടക്, പാഴ്സ്ലി, റാഡിഷ്, റ�ോക്കറ്റ് സാലഡ് എന്നറിയപ്പെടുന്ന അറുഗുല, സ്‌ന�ോപീ, സ�ോറെൽ, സ്വിസ് ചാഡ് എന്നിവ മൈക്രോഗ്രീനുകളായി വിദേശരാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്നു.

ഉത്പാദന രീതി

പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തോ ധാന്യമ�ോ മുളപ്പിച്ച് മൈക്രോഗ്രീൻ തയ്യാറാക്കാം. നെല്ല്, ഗ�ോതമ്പ്, ച�ോളം, തിന, മറ്റു ചെറുധാന്യങ്ങൾ എന്നിവ ഇതിനായി ഉപയ�ോഗിക്കാം. ബീൻസ്, പയറുവർഗ്ഗങ്ങൾ, 36

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

സൂര്യകാന്തി, കടുക്, കാബേജ്, ക�ോളിഫ്ള ‌ വർ, ക്യാരറ്റ്, മുളളങ്കി, ബീറ്റ്‌റൂട്ട് എന്നിവയുടെ മൈക്രോഗ്രീനുകളെ വിത്തു മുളപ്പിച്ചും തയ്യാറാക്കാം.വളരെ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന, ഈർപ്പം വളരെ കുറവായ, വായു സഞ്ചാരം കൂടുതലുളള സ്ഥലങ്ങളാണ് ഇവയെ വളർത്താൻ തെരെഞ്ഞെടുക്കേണ്ടത്. ഇത്തരം ഇടങ്ങളിൽ ര�ോഗകാരികളായ സൂക്ഷ്മജീവികളുടെ ആക്രമണം കുറവായിരിക്കും.

വിളവെടുക്കാം. ഉഷ്ണമേഖലാ കാലാവസ്ഥയിൽ 7 മുതൽ 14 ദിവസം വരെയും തണുത്ത കാലാവസ്ഥയിൽ 14 മുതൽ 28 ദിവസം വരെയും ഇല വരാൻ സമയമെടുക്കും. എന്നാൽ അധികനാൾ നിൽക്കാനനുവദിച്ചാൽ ഇലകളുടെ നീളം കൂടി വരികയും അവയുടെ പ�ോഷകമൂല്യവും രുചിയും കുറയുകയും ചെയ്യും. മൺനിരപ്പിന് അൽപം മുകളിൽ വച്ച് മുറിച്ചശേഷം നന്നായി കഴുകിയെടുത്താൽ ഉപയ�ോഗത്തിന് തയ്യാറാവും. മുറിച്ചെടുത്തവ പെട്ടെന്ന് കേടു വരുമെന്നതിനാൽ ഉടൻ തന്നെ നന്നായി തണുപ്പിച്ച് സൂക്ഷിക്കാനാവശ്യമായ സംവിധാനമ�ൊരുക്കണം. ഇവ ചെറിയ പ്ലാസ്റ്റിക് കവറുകളിലടച്ച് ശീതീകാരികളിൽ സൂക്ഷിക്കാം. സൂക്ഷ്മാണുബാധ ഉണ്ടാവാതെ വേണം വിളവെടുപ്പും പാക്കിങ്ങും ചെയ്യാൻ

നല്ല നീർവാർച്ചാസൗകര്യമുളള തരത്തിൽ അടിയിൽ ദ്വാരമുളള പ്ലാസ്റ്റിക് ട്രേകള�ോ, മൺചട്ടികള�ോ മൈക്രോഗ്രീൻ വളർത്താൻ ഉപയ�ോഗിക്കാം. കംപ�ോസ്റ്റ്, ജൈവവളം, ചാണകം, ചകിരിച്ചോർ, ടാങ്ക്, സിൽറ്റ്, രാസവളം എന്നിവയടങ്ങിയ പ�ോട്ടിംഗ് മിശ്രിതമ�ോ പീറ്റ് മ�ോസ�ോ മണ്ണുമായി കലർത്തി വളർച്ചാ മാധ്യമം തയ്യാറാക്കാം. വളരെ കുറച്ച് വിത്തു മാത്രം വിതയ്ക്കുക. വിതയ്ക്കാനുളള വിത്തുകൾ 12 മണിക്കൂറ�ോളം വെളളത്തിൽ കുതിർത്തു വയ്ക്കണം. പുറത്തെടുത്തശേഷം നനഞ്ഞ തുണിയിൽ വിതറിയിട്ട് മുളപ്പിച്ചെടുക്കാം. 2436 മണിക്കൂറിനകം വിത്തു മുളയ്ക്കും. പാതിമുളച്ച വിത്തുകൾ മണ്ണിൽ പാകിയ ശേഷം അതിനു മുകളിൽ മണ്ണിന്റെ നേരിയ പാളിക�ൊണ്ട് മൂടണം. ഈ പാളിക്ക് വിത്തിന്റെ വലിപ്പത്തിന്റെ ഇരട്ടിയിലധികം കനമുണ്ടാകണം. ദിവസവും രണ്ടോ മൂന്നോ നേരം വെളളം തളിച്ച് മണ്ണ് ഈർപ്പമുളളതാക്കാൻ ശ്രദ്ധിക്കണം.

സൂക്ഷിപ്പു കാലം.

വിളവെടുത്ത് 15 ദിവസം വരെ മൈക്രോഗ്രീൻ കേടു കൂടാതെ സൂക്ഷിക്കാനാവശ്യമായ സങ്കേതം ഇന്ന് ലഭബ്യമാണ്. പ്ലാസ്റ്റിക് കവറിനുളളിലെ വാതകഘടന പരിഷ്‌കരിക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ഓക്‌സിജന്റേയും കാർബൺഡയ�ോക്‌സൈഡിന്റെയും അനുപാതം നിർണ്ണയിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. പ്രാദേശികമായി അനുയ�ോജ്യമായ രീതിയിൽ വിവിധ മൈക്രോഗ്രീനുകൾ വിളയിച്ചെടുക്കാൻ നമുക്കും വളർത്താം.

വിത്തിൽ നിന്നു മുളച്ചു പ�ൊന്തുന്നവ രണ്ടില വന്ന് പൂർണ്ണമായും വിടരുന്ന പ്രായമാകുമ്പോൾ Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

ഫ്രീലാൻസ് ജേർണലിസ്റ്റാണ് ലേഖിക 37


www.krishijagran.com

വഴികാട്ടി

മണ്ണു പരിശ�ോധനയ്ക്ക് പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലമാണിത്. സസ്യവളർച്ച അവശ്യം വേണ്ടുന്ന മുഖ്യമൂലകങ്ങളുടെയും സൂഷ്മ മൂലകങ്ങളുടെയും അളവ് മുൻകൂട്ടി കണ്ടെത്തി കൃഷിയിറക്കുകയാണ് എപ്പോഴും അഭികാമ്യം. മണ്ണു പരിശ�ോധനാ ശാലകളുടെ വിശദാംശങ്ങൾ വായിക്കാം.

ബി.നീന അസി. ഡയറക്ടർ എഫ്.ഐ.ബി ജില്ലാ മണ്ണു പരിശ�ോധന ലബ�ോറട്ടറികളുടെ ഫ�ോൺ നമ്പർ തിരുവനന്തപുരം ക�ൊല്ലം പത്തനം തിട്ട ആലപ്പുഴ ക�ോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ക�ോഴിക്കോട് വയനാട് കണ്ണൂർ കാസർഗ�ോഡ്

മലപ്പുറം - mstlmpm@gmail.com

ജില്ലാ മണ്ണു പരിശ�ോധന ലബ�ോറട്ടറികളുടെ മേൽ വിലാസം

- 0471 2533044 - 0474 2797869 - 0473 2256645 - 0477 2266862 - 0482 2231156 - 0486 2281162 - 0484 2703976 - 0487 2320630 - 0466 2212091 - 0483 2731390 - 0496 2600250 - 0493 5442499 - 0460 2206812 - 0499 4227428

അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി പാറ�ോട്ടുക�ോണം, നാലാഞ്ചിറ പി.ഒ തിരുവനന്തപുരം 695015 അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി കാവനാട്, കുരീപ്പുഴ ക�ൊല്ലം - 691003 അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി കടക്കാട്, പന്തളം പി.ഒ പത്തനംതിട്ട

ജില്ലാ മണ്ണു പരിശ�ോധന ലബ�ോറട്ടറികളുടെ ഇ-മെയിൽ വിലാസം

അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി സനാതനപുരം, കളർക�ോഡ് ആലപ്പുഴ- 3

തിരുവനന്തപുരം - distlparottukonam@gmail.com ക�ൊല്ലം - salomy.george@yahoo.co.in പത്തനം തിട്ട- dstlpandalam@gmail.com എറണാകുളം - soitestinglabernakulam@gmail.com തൃശൂർ - dsltcr@gmail.com ആലപ്പുഴ -soiltestinglabalappuzha@gmail.com ക�ോട്ടയം - dslkozha@gmail.com ഇടുക്കി - soiltestinglabidukki@gmail.com ക�ോഴിക്കോട് - ascdstlthikkoti@gmail.com പാലക്കാട് - ascsoilptb@gmail.com മലപ്പുറം - dstlmlpm@gmail.com വയനാട് - ascwayanad@gmail.com കണ്ണൂർ - dstlknr@gmail.com കാസർഗ�ോഡ് - dstlksd@gmail.com

അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി ക�ോഴ പി.ഒ ക�ോട്ടയം, 686640 അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി അരീക്കുഴി പി.ഒ, ത�ൊടുപുഴ ഇടുക്കി അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി കാർഷിക മ�ൊത്ത വിപണന കേന്ദ്രം മാറാട്, നെട്ടൂർ പി.ഒ. എറണാകുളം 682019

മ�ൊബൈൽ മണ്ണുപരിശ�ോധനാ ലബ�ോറട്ടറികളുടെ ഇ-മെയിൽ വിലാസം തിരുവനന്തപുരം - mstl.tvm@gmail.com ക�ൊല്ലം - mstlkollam@gmail.com പാലക്കാട് - mstlpattambi@gmail.com തൃശൂർ - mstltsr@gmail.com ക�ോട്ടയം - mstlkozha@gmail.com ആലപ്പുഴ - mstlalappuzha@gmail.com ക�ോഴിക്കോട് - ascmstlkkd@gmail.com കണ്ണൂർ - mstlascknr@gmail.com

അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി ചെമ്പൂക്കാവ്, തൃശൂർ- 680020

38

അസിസ്റ്റന്റ് സ�ോയിൽ കെമിസ്റ്റ് ജില്ലാ മണ്ണു പരിശ�ോധനാ ലബ�ോറട്ടറി മേലെ പട്ടാമ്പി, പാലക്കാട് - 679306

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

കവിത

ജയപാലൻ കാര്യാട്ട് 9447270900

ഴുകിപ്പലവഴികളിൽ മകരക്കുളിരെത്തി തഴുകിപ്പുഴയ�ോളങ്ങൾ ചുവടുവെച്ചെത്തി പുലർകാലം പൂക്കളെ ചുംബിച്ചുണർത്തി ച�ൊടികളിൽ വാത്സല്യത്തേൻകണമെത്തി. കിളിമ�ൊഴികേട്ടുണരുന്ന പുലരിക്കതിരെത്തി പകല�ോന്റെ തേര�ോട്ടച്ചാലുകളിൽ പ�ൊങ്ങി. കേരത്തരുനിര പീലിക്കാവടികളാടി തീരത്തെത്തഴുകിത്തിര ചുംബിച്ചുണർത്തി. മായാവസന്തത്തിൻ തേനൂറും ചുണ്ടാൽ മാടിവിളിക്കുന്നു പൂമ്പാറ്റകളെങ്ങും പാടാത്ത പാട്ടിന്റെ ഈണങ്ങള�ൊന്നായ് പാതിരാപ്പൂന്തെന്നൽ മൂളിവന്നെത്തി. കണിവെച്ചു ക�ൊന്നപ്പൂ നിരനിരയായ് നില്പൂ പ്രകൃതി മന�ോഹരി കവിതയായ് പൂത്തു. ക�ൊടികുത്തിയകുസൃതിക്കൂമ്പൊന്നൊന്നായ് നുള്ളി തനുവിൽത്തിരയുതിരും പുതുപുളകപ്പെരുമേളം. മഴവിൽക്കൊടി വരവേല്പിൻ ത�ോരണംചാർത്തി കുനുകുന്തള രാജിക്കുഡു മന്ദാരമലരായ്. പ്രകൃതിക്കലവറ നിറയെ ഋതുതാളമേളം അധരങ്ങളിലമൃതായിന്നൊരുമതൻ മന്ത്രം.

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

39


www.krishijagran.com

ആര�ോഗ്യസംരക്ഷണം

ബാലൻ മാവേലി

ഫിഷറീസ് വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ ഫ�ോൺ : 9544997284

ഇനി ക�ൊതുകുകൃഷി ചെയ്യാം

ക�ൊ

തുകു നശീകരണ�ോത്സവം നാട്ടിൽ പ�ൊടിപ�ൊടിക്കുമ്പോൾ ക�ൊതുകു കൃഷി ചെയ്യാൻ; അതും 'നല്ലതിനായി' - ഇത് ശുദ്ധ ഭ്രാന്തല്ലേ?

ര�ോഗാണു ബീജങ്ങളും കൂടി കുത്തിവയ്ക്കുന്നു. ഒരു ര�ോഗിയുടെ രക്തം ഊറ്റിയ ക�ൊതുകിന്റെ ഉമിനീരിൽ ര�ോഗാണുക്കളും കാണും. ക�ൊതുകു കടി ഏൽക്കാതിരിക്കാൻ ക�ൊതുകു വല ഉപയ�ോഗിക്കാം, പുകയ്ക്കാം, ഫ്യൂമിഗേറ്റ് ചെയ്യാം, രാസവസ്തുക്കൾ തളിക്കാം, റിപ്പെല്ലന്റ് ഉപയ�ോഗിച്ച് ക�ൊതുകിനെ ഓടിക്കാം. എന്നാൽ ഇവ ഓര�ോന്നിനും ഓര�ോ പ�ോരായ്മയും ഉണ്ട്. ക�ൊതുകു വല കിടക്കുമ്പോഴേ ഉപയ�ോഗിക്കാൻ പറ്റൂ, പുകയിൽ നിന്നും കാർബൺ മ�ോണ�ോക്‌സൈഡ്/ ഡൈഓക്‌ഡൈഡുകൾ ഉണ്ടാകുന്നു, പരിസര രാസമലിനീകരണം ഉണ്ടാകുന്നു. ചെലവേറിയ ഇവ താൽക്കാലികവുമാണ്; കുറെ നേരം കഴിഞ്ഞാൽ ക�ൊതുക് തിരിച്ചുവരും. പ�ോരാത്തതിന് അവ ഇവയ്‌ക്കെതിരെ പ്രതിര�ോധശേഷി ആർജ്ജിക്കുകയും ചെയ്യും. 'ഈഡിസ് ' ക�ൊതുകുകളിൽ പാരിസ്ഥിതിക വ്യതിയാനം അനുസരിച്ച് ചില വ്യതിയാനങ്ങൾ വന്നിട്ടുളളതായും പരീക്ഷണങ്ങൾ തെളിയിക്കുന്നു.

അല്ല! ക�ൊതുകു കൃഷി ചെയ്യൂ; ചിക്കുൻ ഗുനിയ ചെറുക്കൂ! ക�ൊതുകു കൃഷിചെയ്ത് വളർത്തി കൂട്ടത്തോടെ നശിപ്പിച്ച് ഡങ്കിപ്പനി തടയൂ! ക�ൊതുകു കൃഷി ചെയ്ത് കൂത്താടിയെ ഉൽപാദിപ്പിച്ച് ക�ൊതുകിനെ ഉന്മൂലനം ചെയ്ത് ജപ്പാൻജ്വരവും, മലമ്പനിയും, മന്തും അകറ്റാം. 'തേള് തുച്ഛമ�ൊരു കീടം.....' അതിലും തുച്ഛമായ ചെറുകീടമല്ലേ, ചെവിയിൽ പാട്ടും പാടി സൂചിക്കുത്തു നൽകി മാരകമായ മലമ്പനിയും ഡങ്കിയും, ചിക്കുൻഗുനിയയും, മന്തും, ജപ്പാൻജ്വരവും പകർത്തുന്ന ഈ മശക ഭീകരൻ ? ക�ൊതുകു പരത്തുന്ന ര�ോഗങ്ങളിൽ നിന്ന് തീവ്രചികിൽസയാൽ താൽക്കാലിക രക്ഷ നേടാമെങ്കിലും ജീവിതാവസാനം വരെയുളള നീക്കിയിരിപ്പു തരുന്നവയല്ലേ അവയെല്ലാം ?

ക�ോട്ടയത്ത് ഒരു പഞ്ചായത്തിൽ രാവിലെയും വൈകിട്ടും പുകയ്ക്കാനായി ഔഷധിയുടെ ഒരു ധൂമചൂർണ്ണം ഉപയ�ോഗിക്കാൻ (എല്ലാ വീടുകളിലും) തീരുമാനം ; നന്ന്. പരിമളം പരക്കും. നാലു മണിക്കൂർ നേരത്തേക്ക് ക�ൊതുകു ശല്യം ഇല്ലാതാകും, ഔഷധിക്ക് ഒരു വരുമാനവും.

ക�ൊതുകുകടി ഏൽക്കാതിരിക്കലാണ് അതിന് സ്ഥായിയായ പ്രതിവിധി. രക്തപാനത്തിനായി ക�ൊതുക് കുത്തുമ്പോൾ അതിന്റെ വദന ഭാഗത്തുനിന്നും ഉമിനീരിന�ോട�ൊപ്പം (രക്തം കട്ടിയാകാതിരിക്കാനാണ് ഉമിനീർ പ്രയ�ോഗം) 40

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

കത്തുകയ�ോ പുകയ്ക്കുകയ�ോ ചെയ്യുന്നതിനാൽ കാർബൺഡൈ ഓക്‌സൈഡ് ഉണ്ടാകും. പക്ഷേ, അതെല്ലാം ക�ൊതുകുകടി ഏൽക്കുന്നതിലും ഭേദം.

ഫലം- പാത്രത്തോടെ കൂത്താടിയെ മണൽബെഡിലേക്കൊഴിക്കുക. അഴുകിയ ഇലകൾ നീക്കം ചെയ്യുക. ഏതാനും നിമിഷങ്ങൾക്കകം കൂത്താടികൾ ചത്തുപ�ോകുന്നു.

എന്നാൽ പാർശ്വഫലം ഇല്ലാത്തതും ചെലവില്ലാത്തതുമായ ഒരു മാർഗ്ഗമാണ് ക�ൊതുകു കൃഷി

പ്രധാനകാര്യം

50 മീറ്റർ ചുറ്റളവിലുളള എല്ലാ വീട്ടുകാരും ഇത് ഒരേ പ�ോലെ പ്രാവർത്തികമാക്കണം. എങ്കിലെ പ്രദേശത്തെ ക�ൊതുകുകളെ ഒരുപ�ോലെ നശിപ്പിക്കാൻ കഴിയൂ. ഇതിൽ കൂടുതൽ ദൂരത്തുനിന്നും വരികയ�ോ, 50 മീറ്ററിൽ അധികം ദൂരത്തേക്ക് പ�ോകുകയ�ോ ചെയ്ത് കടിക്കാൻ ക�ൊതുകുകൾക്ക് കൃച്ഛ്യസാദ്ധ്യമാണ്.

ഒരു ബക്കറ്റു പ�ോലുളള പാത്രത്തിൽ 1/3 ഭാഗം വെളളം ഒഴിച്ച് അഴുകിയ ഇലകള�ോ മറ്റോ ഇട്ട് (ശുദ്ധജലത്തേക്കാൾ, അല്പം മലിനജലമാണ് മുട്ട ഇടാൻ ക�ൊതുകു തെരെഞ്ഞെടുക്കുന്നത്. കൂത്താടിക്ക് ആഹാരം വേണമല്ലോ!) കാറ്റും വെളിച്ചവും വലുതായി കടക്കാത്ത ഒരിടത്ത്- ത�ൊടിയില�ോ എരുത്തിലിന്റെയ�ോ കക്കൂസിന്റെയ�ോ പുറകില�ോ ക�ൊണ്ടു വയ്ക്കുക.

ഒപ്പം ഗപ്പിയും വളരട്ടെ!

ചെറുകുളങ്ങൾ, കുഴികൾ, ചാലുകൾ, പ�ൊട്ടക്കിണറുകൾ, ടാങ്കുകൾ ഇവയിൽ ഗപ്പിയെയും വളർത്തുക. അവയുടെ പ്രധാന ആഹാരം ക�ൊതുകു കൂത്താടികൾ ആണ്. കൃഷിചെയ്തുണ്ടാക്കുന്ന കൂത്താടിയിൽ കുറച്ച് അവയ്ക്കും നൽകുക.

അടുത്തതായി സൗകര്യപ്രദമായതും വെയിൽ നേരിട്ട് കിട്ടുന്നതുമായ ഒരു ഭാഗത്ത് 2 ച. മീ. വിസ്തൃതിയിലും 10-15 സെ. മീ. കനത്തിലും മണൽ ക�ൊണ്ട് ഒരു ബഡ് തയ്യാറാക്കുക. ഏതാനും ദിവസം കഴിയുമ്പോൾ ബക്കറ്റിലെ വെളളത്തിൽ ക�ൊതുക് മുട്ടയിട്ട് വിരിഞ്ഞ് ലാർവകൾ (കൂത്താടികൾ) വെളളത്തിലുണ്ടാകുന്നു. ഇവ ക�ൊതുകാകുന്നതിനു മുമ്പ് -ശ്രദ്ധിക്കണം, അല്ലെങ്കിൽ ഗുണത്തേക്കാൾ ദ�ോഷം Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

കൂടാതെ മാനത്തുകണ്ണി (ചുട്ടിപ്പൂശാൻ), പൂഞ്ഞാൽ, ഗംബൂസിയ എന്നീ ചെറു മത്സ്യങ്ങളേയും ഈ ജലാശയങ്ങളിൽ വിടുക. അവയും കൂത്താടി ഭക്ഷകരാണ്. ഇത് തുടരുക. ക�ൊതുകുകൾക്ക് വംശനാശം സംഭവിക്കും. 41


www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

42

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

വിരാമമില്ലാത്ത നിങ്ങൾക്കായി ഞങ്ങളുടെ അതുല്യമായ സേവനം സമാനതകളില്ലാത്ത സേവന പരിചയം ലഭ്യമാക്കുവാനുളള മാർഗങ്ങളാണ് ഞങ്ങൾ യമഹയിൽ സദാ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അതുക�ൊണ്ടുതന്നെ ഓര�ോ തവണ സവാരി നടത്തുമ്പോഴും ഉന്മേഷദായകമായ അനുഭവമാണ് നിങ്ങൾക്ക് ലഭിക്കുക. നഗരങ്ങളിലെല്ലാം സർവ്വീസ് ക്യാമ്പുകൾ സ്ഥാപിക്കുക വഴി ഓര�ോ നിശ്ചിത ദൂരം താണ്ടുമ്പോഴും നിങ്ങളുമായുളള ബന്ധം ഞങ്ങൾ കൂടുതൽ സുദൃഢമാക്കുന്നു. ഇതിനായി ലഭിക്കുന്ന ഒരു അവസരം പ�ോലും പാഴാക്കാതിരിക്കാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

യമഹ സർവീസ് ക്യാമ്പ്അനുപമമായ അനുഭവം • യമഹയിലെ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധർ വാഹനം സർവീസ് ചെയ്യുന്നു. • പരസ്പരമുളള ആശയവിനിമയം വഴി സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നു. • വാഹന പരിപാലനത്തിന് വേണ്ട മികച്ച നിർദ്ദേശങ്ങൾ നൽകുന്നു. • പരിമിതമായ കാലത്തേക്കുളള ഓഫറുകളും പരിപാലനത്തിന് സമ്മാനങ്ങളും നഗരങ്ങളിലുടനീളം ലഭ്യമാകുന്നു. ഉയർന്ന പരിശീലനം ലഭിച്ച സർവീസ് എഞ്ചിനീയർമാർ മേൽന�ോട്ടം വഹിക്കുന്നു

വർഷകാല പൂർവ പരിശ�ോധനാക്യാമ്പ് • മഴയുടെ കെടുതികളിൽ നിന്ന് വാഹനത്തെ സംരക്ഷിക്കാൻ സഹായകമായ പരിശ�ോധനയും നിർദ്ദേശങ്ങളും • സർവീസിനും കേടുപാടുകൾ തീർക്കാനും സ്‌പെയർ പാർട്ടുകൾക്കും പ്രോത്സാഹനജനകമായ ഇളവുകൾ • പ്രൊട്ടക്റ്റീവ് ഗിയറിന് പ്രത്യേക ഓഫറുകൾ • പ്രത്യേക പ്രോത്സാഹന പദ്ധതി • ദിവസവും ആകർഷകമായ ഗിഫ്റ്റുകൾ • പുതിയ ബൈക്ക് വാങ്ങാൻ എക്സ ‌ ്‌ചേഞ്ച് ആനുകൂല്യങ്ങൾ

സവാരി ചെയ്യാനുളള ഞങ്ങളുടെ ഉൽക്കടമായ ആഗ്രഹത്തിൽ നിന്നാണ് നിങ്ങളുടെ മനസ്സുകളെ ത്രസിപ്പിക്കാൻ പര്യാപ്തമായ വിവിധ മാർഗ്ഗങ്ങൾ ഞങ്ങൾ കണ്ടെത്തുന്നത്. ഇതില�ൊരു മാർഗമാണ് യമഹ മ�ൊബൈൽ സർവീസ് കാരവൻ. വിദൂരമായ ഗ്രാമപ്രദേശങ്ങളിൽ പ�ോലും യമഹയുടെ ല�ോക�ോത്തര സേവനങ്ങൾ എത്തിക്കുവാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.

സമാനതകളില്ലാത്ത പ്രവർത്തനമികവ് പ്രകടിപ്പിക്കാൻ പര്യാപ്തമായ വിധമാണ് യമഹാവാഹനങ്ങൾ തയ്യാറാക്കി വരുന്നത്. ഇപ്പോൾ ഇത് കൂടുതൽ കാര്യക്ഷമമാക്കാനുളള ചില നിർദ്ദേശങ്ങൾ ഇതാ

സേവനത്തിന് യമഹ പ്രതിജ്ഞാബദ്ധമാണ്

മ�ൊബൈൽ സർവീസ് കാരവൻ

വാറന്റി ദീർഘിപ്പിക്കൽ

• നിങ്ങളുടെ വീട്ടുപടിക്കൽ ല�ോക�ോത്തര നിലവാരമുളള സേവന ലഭ്യത. • സർവസജ്ജീകൃതമായ വാൻ • യമഹയിലെ പരിശീലനം ലഭിച്ച ടെക്ന ‌ ീഷ്യന്മാർ വാഹനം സർവീസ് ചെയ്യുന്നു. • ഇതുമായി ബന്ധപ്പെട്ട വിസ്മയകരമായ ഓഫറുകളും സമ്മാനങ്ങളും

• എഞ്ചിൻ കവറിങ്, എഞ്ചിൻ കാർബറേറ്റർ, ഇൻഡക്ഷൻ സിസ്റ്റം ഇലക്ട്രിക്കൽ വയറിംങ്, എഫ്. ഐ സിസ്റ്റം എന്നിവയ്ക്ക് അധിക വാറന്റി. • സ്‌കൂട്ടറുകൾക്ക് 36 മാസം/ 36000 കി.മീറ്റർ • മ�ോട്ടോർ സൈക്കിളിന് 36 മാസം/ 40000 കി. മീറ്റർ • 3 വർഷത്തേക്കുളള അധിക വാറന്റിയും സംതൃപ്തിയും.

നിങ്ങളും നിങ്ങളുടെ യമഹയും മഴപെയ്ത് വെളളം കെട്ടുന്ന നിമ്‌ന�ോന്നതമായ പാതകളെ നിരന്തരം കീഴടക്കുന്നു എന്നും അങ്ങനെ അവസാനമില്ലാത്ത യാത്രകൾ തുടരുന്നു എന്നും ഉറപ്പു വരുത്തുന്നു

ഭൂമികയ്ക്ക് യമഹയുടെ ബിഗ് സല്യൂട്ട്

രു സമൂഹത്തിൽ സ്ത്രീക്ക് വിവിധ റ�ോളുകളാണുളളത്. കഠിനാധ്വാനവും ഉറച്ച തീരുമാനവുമുണ്ടെങ്കിൽ അവൾക്ക് അവയെല്ലാം കൈകാര്യം ചെയ്ത് വിജയം വരിക്കാനാകും. ഏതു മേഖലയിലായാലും ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ സ്ത്രീകൾ തങ്ങളുടെ കാല്പാടുകൾ പതിപ്പിക്കാറുണ്ട്. കാർഷികമേഖലയിലും ഇത് യാഥാർത്ഥ്യമാകുന്ന കഥയാണ് മധ്യപ്രദേശിൽ പഹത്കാല ഗ്രാമത്തിലെ ഭൂമിക കലാമിന്റെ ജീവിതവിജയം. ചെറുപ്രായത്തിൽ തന്നെ ഭൂമികയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛൻ ഒരു കർഷകനായിരുന്നു. 15 ഏക്കറിലെ സ്വന്തം കൃഷിസ്ഥലത്ത് കൃഷിചെയ്ത് കുടുംബം പ�ോറ്റിയിരുന്ന കർഷകൻ. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഭൂമികയുടെ ചുമലിലായി. എങ്കിലും അവർ തന്റെ പഠിത്തം തുടർന്നു. പഠിത്തം തുടർന്ന് പത്രപ്രവർത്തനത്തിൽ പഠനം പൂർത്തിയാക്കി പത്രപ്രവർത്തകയുമായി. ജ�ോലിയിൽ മികവ് പുലർത്തിയെങ്കിലും അവളുടെ ഉളളിൽ തന്റെ അച്ഛൻ പിന്തുടർന്ന കൃഷിയുടെ പച്ചപ്പ് സജീവമായിത്തന്നെ നിലനിന്നു. അങ്ങനെ പത്രപ്രവർത്തനത്തോട് വിട പറഞ്ഞ് അവൾ കാർഷികവൃത്തി സ്വീകരിച്ചു. ഇവിടെയും അവൾ ശ�ോഭിച്ചു. ആർട്ടിസാൻ അഗ്രോ ടെക്കുമായി ചേർന്ന് അവൾ മധ്യപ്രദേശിലെ കർഷകർക്ക് പുതുജീവൻ നൽകി. സർക്കാരിൽ നിന്ന് സഹായം കിട്ടുന്ന ചേമ്പും മുളയും വളർത്താൻ ഭൂമിക കർഷകരെ പ്രേരിപ്പിച്ചു. ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുളള പദ്ധതികളുമായി മുന്നോട്ടു പ�ോയി. 25000 ഹെക്ടർ സ്ഥലത്ത് ഇപ്പോൾ ഭൂമിക മുള കൃഷി ചെയ്തു കഴിഞ്ഞു. സർക്കാർ ഇതിന് പ്രതിഫലമായി ഒരു ഫാക്ടറി തുടങ്ങാൻ 175 ഏക്കർ സ്ഥലം ഭൂമികയ്ക്ക് നൽകി. കർഷകനെ സ്വയം പര്യാപ്തനാക്കാനും ഒപ്പം കൃഷി വാണിജ്യപരമായി മുന്നോട്ട് ക�ൊണ്ടുപ�ോകാനും ഭൂമിക ഇന്നും അഭംഗുരം ശ്രമിക്കുന്നു. ഭൂമികയ്ക്കും യമഹയുടെ ഒരു ബിഗ് സല്യൂട്ട്.

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

43


മൃഗചികിൽസ

www.krishijagran.com

മൃഗചികിൽസയിലും ഹ�ോമിയ�ോപ്പതി ഡ�ോ. എൻ. അജയൻ റിട്ട. ജ�ോയിന്റ് ഡയറക്ട൪ മൃഗസംരക്ഷണ വകുപ്പ് ഫ�ോൺ -9447324846

റ്റു ചികിത്സാവിഭാഗക്കാർ ഹ�ോമിയ�ോപ്പതിയെ 'സ്യൂഡ�ോസയൻസ് ' അഥവാ വ്യാജശാസ്ത്രം എന്നു വിളിച്ച് ആക്ഷേപിക്കുമ്പോഴും ഈ ശാസ്ത്രശാഖ ജനങ്ങളുടെ പ്രത്യേകിച്ച് കർഷകർക്കിടയിലുണ്ടാക്കുന്ന ചലനങ്ങൾ അവഗണിക്കാൻ കഴിയില്ല. മനുഷ്യരിലെന്നപ�ോലെ വെറ്ററിനറി ചികിത്സയിലും ഹ�ോമിയ�ോചികിത്സ നിർണ്ണായക സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ഹ�ോമിയ�ോപ്പതിയുടെ പിതാവായ ഹാനിമാൻ തന്നെയാണ് മൃഗങ്ങളിൽ ഹ�ോമിയ�ോചികിത്സയ്ക്ക് തുടക്കം കുറിച്ചത്. മനുഷ്യരിലും മൃഗങ്ങളിലും ഹ�ോമിയ�ോചികിത്സാതത്വങ്ങൾ ഒന്നുതന്നെയാണെന്ന് അദ്ദേഹം കണ്ടെത്തി. ബ�ോണിംഗ് ഹ�ോസൻ, ലക്സ ‌ ് എന്നീ ശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിന്റെ പാത പിന്തുടർന്നു.

ഒരു ഔഷധമുണ്ടാക്കുന്ന ലക്ഷണങ്ങൾ ശമിപ്പിക്കുവാനും അതേ ഔഷധത്തിനു കഴിയുമെന്നതാണ് ഹ�ോമിയ�ോപ്പതിയുടെ സമാന നിയമം. ഒരേ സമയത്ത് ഒരു ഔഷധമേ പ്രയ�ോഗിക്കാവൂ അഥവാ ഏകൗഷധം എന്നതും ഔഷധങ്ങൾ കുറഞ്ഞ അളവിൽ മതിയെന്നതുമാണ് മറ്റു രണ്ടു കാതലായ നിയമങ്ങൾ. ഹ�ോമിയ�ോപ്പതിയുടെ പ്രത്യേകത അതു ര�ോഗത്തെ അല്ല ര�ോഗിയെയാണ് ചികിത്സിക്കുന്നത് എന്നതാണ്. ര�ോഗിയിൽ (ഇവിടെ മൃഗത്തിൽ) കാണപ്പെടുന്ന ലക്ഷണ സമൂഹം കണ്ടുപിടിക്കുക അതിന�ോട് ഏറ്റവും യ�ോജിപ്പുളള ലക്ഷണ സമൂഹം പ്രകടിപ്പിച്ചിട്ടുളള മരുന്ന് റെപ്പോർട്ടറിയിൽ നിന്നും തെരെഞ്ഞെടുത്ത് നൽകുക മാത്രമാണ് ഹ�ോമിയ�ോചികിത്സിക്കാൻ ചെയ്യുന്നത്. വെറും പഞ്ചസാര ഗുളികകള�ോ പ�ൊടിയ�ോ വെളളമ�ോ ആണ് ഹ�ോമിയ�ോ മരുന്നുകൾ എന്നൊരു വാദഗതിയുണ്ട്. എന്നാൽ അങ്ങനെ ചിന്തിക്കുന്നവർക്ക് ഹ�ോമിയ�ോപ്പതിയെപ്പറ്റി ഒരു ചുക്കുമറിയില്ല. പ്രധാനമായും ജന്തുക്കളിൽ നിന്നും നിർമ്മിക്കുന്ന മരുന്നുകളാണ് ലാഞ്ചെസിസ്, സെപ്പിയ, എപ്പിസ് എന്നിവ. സസ്യജങ്ങളായ മരുന്നുകളാണ് അക്കൊണൈറ്റ്, ബെലഡ�ോണ, ബ്രയ�ോണിയ, ബാപ്റ്റീഷ്യ, ലെക്കോപ്പോഡിയം, പൾസാറ്റില എന്നിവ. ധാതുജന്യങ്ങളായ മരുന്നുകളാണ് സൾഫർ, അർജന്റം, ഫ�ോസ്ഫറസ്, കൽക്കേരിയ, മഗ്നീഷ്യം മെർക്കുറി എന്നിവ. ര�ോഗം പിടിപെട്ട മനുഷ്യന്റെയ�ോ മൃഗത്തിന്റെയ�ോ ശരീരധാതുക്കളിൽ നിന്നുണ്ടാകുന്ന മരുന്നുകൾ ര�ോഗജം ഇനത്തിലുളളതാണ്. ഉദാഹരണം സ�ോറിനം, വേരിയ�ോലിനം, ബാസിലിനം, ട്യൂബർക്കുലിനം.

2500 വർഷങ്ങൾക്കു മുമ്പ് തന്നെ മഹാവൈദ്യനായിരുന്ന ശുശ്രുതൻ നൽകിയ പാരമ്പര്യമാണ് ഓര�ോ ഹ�ോമിയ�ോചികിത്സകനുമുണ്ടാകേണ്ടത്. അതിപുരാതനമെന്നു കണക്കാക്കുന്ന ആര്യവൈദ്യത്തിൽ ഹ�ോമിയ�ോപ്പതിയുടെ മൂലതത്വങ്ങൾ പ്രതിപാദ്യമായെങ്കിലും അതിനു നിശ്ചിതമായ രൂപകൽപന നൽകിയത് സാമുവൽ ഹാനിമാനാണ്. 'സമം സമേന സാമ്യതേ' എന്ന തത്വത്തിൽ ആകൃഷ്ടനായ അദ്ദേഹം മരുന്നുകൾ പരീക്ഷിച്ചത് സ്വന്തം ശരീരത്തിൽ തന്നെയായിരുന്നു. ര�ോഗം ശമിപ്പിക്കാൻ കഴിവുളള മരുന്നിന് ആ ര�ോഗത്തെ ഉണ്ടാക്കാനുമാകുമെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഹ�ോമിയ�ോ സിദ്ധാന്തത്തിന്റെ നാരായവേരാണ് അദ്ദേഹം അടുത്തറിഞ്ഞത്. അര�ോഗശരീരത്തിൽ

44

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

ആന്റിബയ�ോട്ടിക്കുകളുടെയും അണുനാശിനികളുടെയും മൃഗങ്ങളുടെ വളർച്ചയ്ക്കായി നൽകുന്ന ഗ്രോത്ത് പ്രോമ�ോട്ടേഴ്സു ‌ കളുടെയും അമിത ഉപയ�ോഗവും ത�ോതും ഘട്ടംഘട്ടമായി കുറയ്ക്കുവാനാണ് ഇതുസംബന്ധിച്ച യൂറ�ോപ്യൻ എക്കണ�ോമിക് കമ്മിഷൻ പഠന കമ്മിറ്റി ല�ോകരാഷ്ട്രങ്ങള�ോ ടാവശ്യപ്പെടുന്നത്. മൃഗചികിത്സാമേഖലയിൽ ഒട്ടനവധി ആന്റിബയ�ോട്ടിക്കുകളും ഗ്രോത്ത് പ്രോമ�ോട്ടേഴ്‌സും ഇതിന�ോടകം നിര�ോധിച്ചുകഴിഞ്ഞു. മൃഗ�ോത്പന്നങ്ങളിലൂടെ ആന്റിബയ�ോട്ടിക്കുകളുടെ അവശേഷിപ്പുകൾ മനുഷ്യാഹാരത്തിന് ഹാനികരമാകുന്നുണ്ട്. പ്രത്യേകിച്ച് ന്യുമ�ോണിയ, ക്ഷയം, സാൾമ�ൊണല്ല തുടങ്ങിയ ആന്റിബയ�ോട്ടിക്കുകൾ ക�ൊണ്ട് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാതെ വരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഒട്ടുമിക്ക ര�ോഗങ്ങൾക്കും ഹ�ോമിയ�ോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്. അരിമ്പാറ മുതൽ പക്ഷിപ്പനി വരെയ�ോ അതിനപ്പുറമുളളത�ോ ആയ ര�ോഗങ്ങൾ ചികിത്സിച്ചു ഭേദപ്പെടുത്താനാകും. കർഷകന്റെ എക്കാലത്തെയും പേടിസ്വപ്നമായ അകിടുവീക്കവും കുളമ്പുര�ോഗവുമ�ൊക്കെ സുഖപ്പെടുത്താം. ബെല്ലഡ�ോണ, ബ്രയ�ോണിയ, അർട്ടിക്കയൂറൻസ്, നക്‌സ്വോമിക്ക, ആഴ്‌സന്ക് അൽബ, കാലിമർ തുടങ്ങി ലക്ഷണമനുസരിച്ച് അകിടുവീക്കത്തിനെതിരെ എത്രയ�ോ മരുന്നുകൾ. പാമ്പിൻവിഷത്തിൽ നിന്നുണ്ടാക്കിയ ലാച്ചെസിസ് എന്ന മരുന്ന് ഗാംഗ്രിനസ് മാസ്റ്റൈറ്റിസിന് അത്യുത്തമം. സൾഫർ, സിലിസിയ, കാർബ�ോ വെജിറ്റാലിസ് എന്നിവയുടെ പ്രത്യേക അളവിൽ നൽകിയപ്പോൾ ലക്ഷണരഹിതവും ലക്ഷണമുളളതുമായ അകിടുവീക്കത്തിന് അദ്ഭുതാവഹമായ ശമനമാണു കണ്ടത്. നാം നിസ്സാരമായി കാണാറുളള അരിമ്പാറ ക�ോസ്റ്റിക്കം ചില നിശ്ചിത പ�ൊട്ടൻസിയിൽ ക�ൊടുത്തപ്പോൾ (പശുവിന്റെ അകിടിലെയും മുഖത്തെയും) പൂർണ്ണമായി ഭേദമാക്കാനായി എന്നത് എന്റെ അനുഭവ സാക്ഷ്യം. തൂജ, കാൽസികാർബ്, ഡുൾക്കുമാര, നൈട്രിക് ആസിഡ് മുതലായവയും അരിമ്പാറയുടെ രീതിയനുസരിച്ച് നൽകാം.

വിലകൂടിയ അല�ോപ്പതി മരുന്നുകളെക്കാൾ ചെലവു കുറഞ്ഞതും നൽകാൻ എളുപ്പമായതും ഏറെ ഫലപ്രദമായതും ഹ�ോമിയ�ോമരുന്നുകൾക്ക് കർഷകരുടെ ഇടയിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. മരുന്നുകൾ വായിലൂടെ മാത്രമല്ല നൽകാൻ കഴിയുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എൺപതിലധികം രാജ്യങ്ങളിൽ ഇന്ന് ഹ�ോമിയ�ോചികിത്സ നടന്നു വരുന്നു. 42 രാജ്യങ്ങളിൽ വ്യക്തിഗതസിസ്റ്റം എന്ന നിലയിൽ നിയമങ്ങളുടെ പിൻബലവുമുണ്ട്. 28 രാജ്യങ്ങളിൽ അനുബന്ധ/പകരചികിത്സ (ആൾട്ടർനേറ്റീവ് ) യായി ഹ�ോമിയ�ോപ്പതിയെ അംഗീകരിച്ചിട്ടുണ്ട്. അതിവേഗം വളർന്നു ക�ൊണ്ടിരിക്കുന്ന പ്രത്യാശാനിർഭരമായ രണ്ടാമത്തെ ചികിത്സാശാഖയായാണ് ല�ോകാര�ോഗ്യ സംഘടന ഹ�ോമിയ�ോപ്പതിയെ കാണുന്നത്. ഫ്രാൻസ്, സ്‌ക�ോട്ട്‌ലാന്റ്, ജർമനി, നെതർലാന്റ്, ബെൽജിയം, ആസ്ത്രിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഹ�ോമിയ�ോപ്പതി ചികിത്സയ്ക്ക് വൻ പ്രചാരമാണുളളത്. ഇംഗ്ലണ്ടിലെ 80 ശതമാനം ബിരുദധാരികൾ ഹ�ോമിയ�ോപഠനത്തിന് താൽപര്യപ്പെടുന്നു എന്നതാണ് വസ്തുത. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

കുളമ്പു ര�ോഗത്തിനെതിരെയും ലക്ഷണമനുസരിച്ച് ചികിത്സയ്ക്കും ഹ�ോമിയ�ോ മരുന്നുകൾ ഏറെ ഫലപ്രദമാണ്. (മെർക്‌സ�ോൾ, റസ്‌ട്രോക്‌സ്, ആഴ്‌സനിക്ക ആൽബ അവയിൽ ചിലതു മാത്രം). എല്ലാ ര�ോഗങ്ങളും ചികിത്സയും ഇവിടെ പ്രതിപാദിക്കുന്നതിനാൽ സാംഗത്യമില്ല. ആര�ൊക്കെ എതിർത്താലും നാളെയുടെ നല്ല വാഗ്ദാനമാണ് വെറ്ററിനറി ഹ�ോമിയ�ോ ചികിത്സ എന്നതു നിസ്തർക്കമാണ്. ഇന്ത്യയിലാദ്യമായി വെറ്ററിനറി ബിരുദധാരികൾക്കായി ഒരു പ�ോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാക�ോഴ്സ ‌ ് തുടങ്ങാൻ കേരള വെറ്ററിനറി സർവ്വകലാശാല മുമ്പോട്ടുവന്നത് ശ്ലാഘനീയമാണ്. ചാരിറ്റബിൾ സ�ൊസൈറ്റി ഫ�ോർ ഹ�ോളിസ്റ്റിക് വെറ്ററിനറി മെഡിസിനാണ് ഇതിനു നേതൃത്വം നൽകുന്നത്. 45


കൃഷി സംസ്‌ക്കാരം ഒരു ഓർമ്മ...

www.krishijagran.com

കന്നിമാസത്തിലെ പെരുക്കലും ചാലിടലും പിന്നെ മകം കുത്തലും

നുദിനം പുര�ോഗതി എന്ന അധപതനത്തിന് വഴിവച്ചു പുത്തൻ ഉണർവ്വും അത�ോടനുബന്ധിച്ചുളള സാങ്കൽപിക ചിന്തകളിൽ അടിമപ്പെട്ട പുത്തൻ സമൂഹത്തിന് മദ്യവും മയക്കുമരുന്നും സഹപാഠികളായി യുവജന വിഭാഗവും നമ്മുടെ പഴയകാലങ്ങളെപ്പറ്റി അറിയുന്നതിന�ോ അനുഭവസ്തരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന�ോ നിൽക്കാതെ മുന്നോട്ടു കുതിയ്ക്കുന്ന അവസ്ഥയിൽ പഴയകാലത്തെ കാർഷിക സംസ്‌കാരത്തിൽ അടുത്ത കാലം വരെ നിലവിലുണ്ടായ ചില ആചാരങ്ങൾ മറ്റുളളവർക്കായി പ്രതിപാദിക്കു�.

ദേശീയ ഉത്സവമാണ് അല്ലാതെ കൃഷി സംസ്‌കാരത്തിന് കൂട്ടില്ലാത്തതാണ്. അടുത്ത് വരുന്നത് കന്നിമാസമാണ്. കന്നി 1- ന് ജ്യോതിഷ നിഗമനപ്രകാരം ഞാറ്റുവേലയും ന�ോക്കിയാണ് ആദ്യമായി വിളവെടുക്കുന്നത്. അതിന്റെ ഒരു മുപ്പതു വർഷം മുമ്പത്തെ കന്നി 1- ന് ഒന്നാം വിള തുടങ്ങുകയും രണ്ടാം വിളയ്ക്ക് കന്നുകാലി പൂട്ടലും തുടക്കം പെരുക്കം എന്ന പേരിൽ ആദ്യത്തെ കറ്റ അ�ക്കുന്നതിനുളള പേരാണ്. തറവാട്ടിലെ മുതിർന്ന അമ്മുമ്മ കുളിച്ച് പുതു വസ്ത്രം ഉടുത്ത് ചന്ദന കുറിയും രണ്ടാം മുണ്ടും ക�ൊയ്ത്ത് കത്തിയും കാഞ്ഞിര ഇലയും എടുത്ത് മൂപ്പെത്തിയ പഴയ നെല്ലായ ചെന്നെല്ല്, കയ്മ, തൗവൻ, ക�ോഴിവാലൻ, കരുത്തല്ലി, കണ്ണൻ തുടങ്ങിയ ഏതെങ്കിലും ഒരിനം കൃഷി ചെയ്ത് വയലിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ കാഞ്ഞിരത്തിന്റെ ഇലകൾ എടുത്ത് വച്ച് ഒരു കറ്റയ്ക്ക് വേണ്ടുന്ന നെല്ല് സൂര്യനെ സ്തുതിച്ച് ലക്ഷ്മി നാമത്തിൽ അരിഞ്ഞെടുത്ത് കെട്ടി തലയിൽ വച്ചു വരുന്നു.

ചിങ്ങം പിറന്ന നാളുകളിൽ പഴയകാലത്ത് പച്ചക്കിളികളുടെ പൂവിളി (തത്തകൾ, ഓളികൾ, ഏളകൾ) എന്നിവയുടെ കൂട്ടത്തോടെയുളള കതിർമണികൾക്കായിട്ടുളള ചലപില കൂടിയുളള ശബ്ദ ക�ോലാഹലം കാതുകളിൽ അലതല്ലുകയാണ്. ചിങ്ങത്തിൽ നിറയും പുത്തരിയും പിന്നെ ഓണം. ഇത�ൊരു കാർഷിക ഉത്സവമായി കാണുവാൻ പറ്റുകയില്ല. കാരണം

പറമ്പിൽ എത്തുമ്പോഴേക്കും വിത്തും തളികയും (വസ്ത്രങ്ങൾ വച്ച് അരിയിട്ടത് ) മുറ്റത്ത് 46

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

എ.വി നാരായണൻ കറക്കി വിടുന്നു. ഇത് മൂന്നു ദിവസം തുടരും. ശേഷം എപ്പോവും വയലിൽ ഇറക്കാം. മൂന്നു ദിവസത്തിനു അഞ്ചു പേർ വേണം ഒരു ജ�ോഡിക്ക്. ഓര�ോ വ്യക്തിയുടെയും പാടത്തും അവരുടെ കന്നുകാലികളെ ഇങ്ങനെ ചെയ്യുന്നു. ഇത് വലിയ�ോരാചാരമാണ്. ഈ രണ്ടു പ്രവൃത്തികളും കഴിഞ്ഞ അന്ന് വീട്ടിൽ മത്സ്യമാംസ്യങ്ങൾ ഉപയ�ോഗിക്കില്ല. നെല്ലും പണവും അന്ന് ആർക്കും ക�ൊടുക്കുകയില്ല. ഇതാണ് പഴയ ആചാരം. കൂടാതെ മലബാറിൽ കൃഷിയുമായി ബന്ധപ്പെട്ട മകം കുത്തൽ എന്ന ഒരു ചടങ്ങ് ഉണ്ട്. പെൺകുട്ടികൾക്കുവേണ്ടിയാണിത്. കന്നി മാസത്തിലെ മകം നാളിൽ ഋതുമതിയാകാത്ത മങ്കമാർ രാവിലെ തന്നെ അമ്പലക്കുളത്തിൽ പ�ോയി കുളിച്ച് പ്രസാദം വാങ്ങി വന്ന് വീട്ടിൽ ഉരൽ, ഉലക്ക എന്നിവ തലേ ദിവസം തന്നെ കുളിപ്പിച്ച് കുറിത�ൊടുവിച്ച് വെച്ചിട്ടുണ്ടാകും. ഇത് കുളിച്ചു വരുന്ന പെൺകുട്ടികൾക്ക് വേണ്ടി മുതിർന്നവർ വീടിനു മുന്നിൽ അതായത്, പഴയ പടിഞ്ഞാറ്റയ്ക്ക് (വീട്ടിൽ ദൈവ പൂജ നടത്തുന്ന മുറി) മുന്നിൽ കളത്തിൽ വയ്ക്കണം. ഇതിൽ കുളിച്ച് വന്ന് പുതു വസ്ത്രം ധരിച്ച കുട്ടികൾ വിളക്കും തളികയും എടുത്ത് മുതിർന്നവർ കിണറ്റിൽ നിന്നും എടുത്തുക�ൊണ്ടു വന്ന വെളളം ഉരലിൽ മുക്കാൽ ഭാഗം ഒഴിച്ചു വയ്ക്കുന്നു. ഇതിൽ ഉണങ്ങലരിയും (പച്ച നെല്ല് കുത്തിയ അരി) തുമ്പ പൂവും ഇട്ട് കലക്കുന്നു. ശേഷം പൂവ് ഏതു ഭാഗത്തെയ്ക്കാണ് പ�ോകുന്നത് അതനുസരിച്ച് കുട്ടിയുടെ ഭാവി കണക്കാക്കുന്നതും അതിനു ശേഷം സൂര്യനു നേരെ നിന്ന് മൂന്നു പ്രാവശ്യം കുത്തുന്നു. ഇത് എല്ലാ പെൺകുട്ടികളെക�ൊണ്ടും മുതിർന്നവർ ചെയ്യിക്കുന്നു. ശേഷം അവർ ഉലക്ക സൂര്യനു നേരെ വച്ച് നമസ്‌ക്കരിച്ച് പ്രാർത്ഥിക്കുന്നു. ശേഷം അവർ മകത്തിനു പേരു കേട്ട മക�ഞ്ഞി (ഉണക്കലരിയിൽ തേങ്ങ ചിരകിയിട്ടത് ) കുടിക്കുന്നു. അന്ന് മത്സ്യമാംസ്യങ്ങൾ വർജ്ജിക്കപ്പെടുന്നു.

ചാണകം മെഴുക്കി തയ്യാറാക്കിയ കളത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ ചതുര പലകയിൽ ക�ൊടിയില വച്ച് കാഞ്ഞിരത്തിന്റെ ഇല വച്ച് അതിൽ കറ്റ സൂര്യനു മുഖമായി വയ്ക്കുന്നു. വൈകുന്നേരം വരെ വച്ചശേഷം പൂജാമുറിയിൽ വയ്ക്കും. ഇതിനു ശേഷം എപ്പോൾ വേണമെങ്കിലും ക�ൊയ്ത്തു തുടങ്ങാം എന്നതാണ് അർത്ഥം. അടുത്തത് ചാലിടൽ. ഇത് പയർ കൃഷിയും ഒന്നാം വിളയും ഇറക്കുകയും കാള, പ�ോത്ത്, മൂരി എന്നിവയ്ക്ക് വിശ്രമ കാലമാണ്. അവറ്റകൾക്ക് മുതിര, പിണ്ണാക്ക്, തവിട്, കഞ്ഞിഎന്നിവയും പച്ചപ്പുല്ലും ഉണക്ക വൈയ്‌ക്കോൽ എന്നിവ ക�ൊടുത്ത് ക�ൊഴുത്ത് തടിച്ചവയെ കന്നി ഒന്നിന് വയലിൽ ഇറക്കി ഉഴുന്നതിനാണ് ചാലിടൽ എന്നു പറയുന്നത്.

ഇത് ഭൂമീദേവിയുടെ പ്രീതിയ്ക്കായും ഭൂമിയുടെ നിലനിൽപിനും കൂടാതെ കന�കകൾക്ക് ഐശ്വര്യ പൂർണ്ണമായ ദാമ്പത്യജീവിതം ഉണ്ടാകാൻ വേണ്ടി ചെയ്യുന്ന ഭക്തിനിർഭരമായ ഒരു ആചാരമാണ്. അന്നും കടം ക�ൊടുക്കുകയ�ോ വാങ്ങുകയ�ോ ധാന്യങ്ങൾ പുറത്തു നൽകുകയ�ോ ചെയ്യുകയില്ല. അന്ന് ചില വീടുകളിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകഎന്നത് വ്രതമായും കാണുന്നു. എന്തായാലും കന്നിമാസം കാർഷികമേഖലയെ എല്ലാം ക�ൊണ്ടും ആദരിച്ചും ബഹുമാനിച്ചും കർഷക കുടുംബങ്ങൾ ഭൂമിയെ വണങ്ങിയും ആണ് പഴയകാലത്ത് പ�ോയത്. ഇത് ഇന്ന് ഓർമ്മകൾ മാത്രം. കൂടാതെ നവരാത്രിയും വിജയദശമിയും കടന്നുപ�ോകും. ഇതെല്ലാം തിരിച്ചുക�ൊണ്ടു വരണമെങ്കിൽ കൃഷിയും വളർന്നു വരണം. അതിന് നമുക്കെല്ലാം ഒത്തൊരുമിച്ചു മുന്നോട്ടു പ�ോകുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

കാളയ�ോ പ�ോത്തോ മൂരിയ�ോ ഏതായാലും വലിയ ഉഷാറായി വന്നതിനാൽ കർഷകർ സഹകരണത്തിൽ ഒരു കാളയ്ക്ക് രണ്ടു പേർ ത�ോതിൽ പിടിച്ച് സൂര്യനു മുഖമായി വയലിൽ നിർത്തുന്നു.ഇതിനു ശേഷം നുകം വയ്ക്കുന്നു. ഒരാൾ മുന്നിലും മറ്റെയാൾ പിറകിലും പിടിച്ച് കലപ്പ വച്ച് മൂന്നു നാല് ചാൽ വടം Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

47


www.krishijagran.com

പെറ്റ്‌സ് ക�ോർണർ

റിയുമ�ോഅലങ്കാരക്കോഴികളെ? ആരെയും വെല്ലും. ഇവയുടെ വിസ്മയിപ്പിക്കുന്ന ചന്തം. അഴകിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവ വിലയിലും ഒട്ടും പിന്നിലല്ല.

ക�ോറിയിട്ടുണ്ടാവും. വെളുത്ത ര�ോമപ്പട്ട പുതച്ച സിൽക്കി ക�ോഴി നമുക്ക് സുപരിചിതമാണ്. ഒരു വർഷം 100 മുട്ട വരെയിടും. വൈറ്റ്, ഗ�ോൾഡൻ, ബഫ്, ബ്ലാക്ക് എന്നീ നാലിനങ്ങളുണ്ട്. നാലടിയ�ോളം നീളത്തിൽ പട്ടു ചേല പ�ോലെ വാലു നീണ്ട ഒണഗ�ോഡറി ക�ോഴികൾ ജപ്പാന്റെ സന്തതിയാണ്. മറ്റൊന്ന് 'ബ്ലൂ ക�ൊച്ചിൻ' ക�ോഴിയാണ്. പേരിലെ ബന്ധം ഈ ഇനത്തിന് ക�ൊച്ചിയുമായില്ല. ചുവന്ന പൂവും വെളുത്ത ചെവിയും നീളൻ കാലുകളുമുളള റ�ോസ് ക�ൊമ്പും തൂവൽ മുഴുവൻ വർണ്ണപ്പൊട്ടുകളുളള മില്ലിഫ്‌ളൂറുമ�ൊക്കെ അഴകിന്റെ റാണിമാരാണ്. വിലകൂടിയ 'ബ്ലാക്ക് പ�ോളിഷ് ക്യാപ്പ് ' ക�ോഴികളും ഈ വിഭാഗത്തിൽപെടുന്നു.

ഏറ്റവും വിലയേറിയ അലങ്കാരക്കോഴിയാണ് 'ക�ൊഷിൻ ബ്രഹ്മ'. കാൽ ലക്ഷം രൂപയ�ോളം വിലവരും. സ്വർണ്ണനിറവും കറുപ്പും വെളുപ്പുമ�ൊക്കെയുളള വിവിധ ഇനങ്ങൾ ഇതിലുണ്ട്. ഒരു തവണ 10-12 മുട്ട വരെയിടും. ഒരു വർഷം 100 മുട്ട വരെ പ്രതീക്ഷിക്കാം. തൂവലഴകിൽ വെളളിത്തിളക്കമാണ് സെബ്രൈറ്റ് ബാന്റം ഇനത്തിന്റെ മുഖമുദ്ര. വെളളത്തൂവലുകളിൽ കറുത്ത വരകൾ

അഴക് വിടർത്തും

അലങ്കാരക്കോഴികൾ

48

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


ഇനം / പരിചയം

www.krishijagran.com

പെരിന്തട്ടയുടെ സ്വന്തം

രമേശൻ പേരൂൽ

തവിടിശ്ശേരി വഴുതിന

ത്യുൽപാദന ശേഷിയുളള വിത്തിനങ്ങളുടെ കുത്തൊഴുക്കിൽ പരമ്പരാഗതമായ ഒട്ടേറെ പ്രാദേശിക വിള ഇനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു. ഭൂരിഭാഗവും കാര്യമായ കരതലില്ലാത്തതിനാൽ പൂർണ്ണമായും അപ്രത്യക്ഷമായി. സങ്കര ഇനങ്ങളുടെ അധിനിവേശത്തിൽ നാടൻ ഇനങ്ങൾക്ക് പിടിച്ച് നിൽക്കാനാകുന്നില്ല. അത്തരത്തിൽപ്പെട്ട ഒരു നാടൻ വഴുതിന പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെരിന്തട്ട വില്ലേജിൽ, പ്രത്യേകിച്ച് തവിടിശ്ശേരി ഭാഗങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കൃഷി നാമമാത്രമായി. വൈകാതെ ഈ നാടൻ വഴുതിനയും ഇല്ലാതാകും. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡിന്റെ ജനപ്രതിനിധിയുമായ പി.പ്രകാശന്റെ നേതൃത്വത്തിൽ വാർഡിന്റെ തനത് പദ്ധതിയായി വഴുതിന തൈ നഴ്സ ‌ റി എന്ന ആശയം മുന്നോട്ടു വച്ചു. തൗവ്വറയിലെ 'പ്രതീക്ഷ' സ്വാശ്രയസംഘം ഇത് ഏറ്റെടുത്തു. നാടൻ വഴുതിനയുടെ സംരക്ഷണാർത്ഥം തുടങ്ങിയ നഴ്സ ‌ റിക്ക് പ്രാദേശികമായി ലഭിച്ച തവിടിശ്ശേരി വഴുതിന നഴ്സ ‌ റിയിൽ നാലായിരം തൈകൾ ജൂൺ മാസത്തോടെ പെരിങ്ങോം വയക്കര ഭാഗത്ത് വിതരണം ചെയ്തു. മഴയെ ആശ്രയിച്ചും നനച്ചും തവിടിശ്ശേരി വഴുതിന നടാം. ഇടവപ്പാതിക്ക് മുന്നോടിയായി മെയ്-ജൂൺ മാസമാണ് ഈ പ്രദേശത്ത് 49


വാർത്ത

www.krishijagran.com

വരുന്നു അടുക്കളമുറ്റത്തെ ബ്രോയ്‌ലർ ക�ോഴികൾ

കേ

രളത്തിൽ ബ്രോയ്‌ലർ ക�ോഴിക്കച്ചവടത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ 'അടുക്കളമുറ്റത്തെ ബ്രോയ്‌ലർ ക�ോഴി' കൃഷി വരുന്നു. കുടുംബശ്രീ യൂണിറ്റുകൾക്കും നിർദ്ധനരായ വീട്ടമ്മമാർക്കും ക�ോഴിക്കുഞ്ഞുങ്ങളുടെ യൂണിറ്റുകൾ വിതരണം ചെയ്തുളള ദീർഘകാല പദ്ധതിയാണ് നടപ്പാക്കുന്നത്. ബ്രോയ്ല ‌ ർ ക�ോഴികളെ വളർത്തുന്നതിന് സ്ഥലപരിമിതി, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളാണ് കർഷകർ നേരിടുന്നത്. ഇത് മറികടക്കാൻ ചെറിയ യൂണിറ്റുകളായുളള ക�ോഴിക്കൃഷിയാരംഭിക്കാനാണ് നീക്കം. അർഹരും താൽപര്യമുളളവരുമായ ഗുണഭ�ോക്താക്കളെ കണ്ടെത്തി ഒന്നോ രണ്ടോ ദിനം പ്രായമായ 76 ക�ോഴിക്കുഞ്ഞുങ്ങളെ മൃഗാശുപത്രികൾ മുഖേന വിതരണം ചെയ്യും. ഇവയ്ക്കാവശ്യമായ തീറ്റയും നൽകും.

ഈ നാടൻ വഴുതിന കൃഷി ചെയ്യുന്നത്. ജൈവരീതി ഇഷ്ടപ്പെടുന്ന വഴുതിനയുടെ നിറം വയലറ്റ്. മാംസളമായ ഇലകൾ. മിനുസവും തിളക്കവുമുളള മാംസളമായ കായ്കൾ. ഇതര വഴുതിനകളെ അപേക്ഷിച്ച് രുചി കൂടും. വിത്ത് പാകി മുളപ്പിച്ച് നാലു മുതൽ ആറു ഇല വിരിയുമ്പോൾ പറിച്ചു നടാം. അമ്പതാം ദിവസം ആദ്യ വിളവെടുപ്പ്. അഞ്ചു ദിവസത്തെ ഇടവേളകളിൽ വിളവെടുപ്പു തുടരാം. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും തവിടിശ്ശേരി വഴുതിന കൃഷി ചെയ്യാമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

വളർത്താനായി 100 ചതുരശ്ര അടി വിസ്തീർണ്ണമുളള കൂടുമാത്രം ഗുണഭ�ോക്താക്കൾ ഒരുക്കിയാൽ മതി. 40 ദിവസം ക�ൊണ്ട് ഇവ വിൽപനയ്ക്ക് തയ്യാറാകും. മൃഗാശുപത്രികൾ മുഖേനെയ�ോ പ�ൊതുവിപണിയില�ോ വിൽപന നടത്താം. വീണ്ടും ക�ോഴിക്കുഞ്ഞുങ്ങളെ ആവശ്യമുളളവർക്ക് മൃഗാശുപത്രി മുഖേന ലഭ്യമാക്കും. ഇതിന് ചെറിയ വില ഈടാക്കും. നേരത്തെ അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തലിലൂടെ മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ച വട്ടംകുളം ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ തയ്യാറാക്കിയ പദ്ധതി തദ്ദേശവകുപ്പുമന്ത്രിയും മൃഗസംരക്ഷണ വകുപ്പുമന്ത്രിയും അംഗീകരിച്ചു.

തവിടിശ്ശേരി വഴുതിന സംരക്ഷിക്കുന്നതിനും പഞ്ചായത്താകെ വ്യാപിപ്പിക്കുന്നതിനും 'പ്രതീക്ഷ' സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെ പി. പ്രകാശന്റെ നേതൃത്വത്തിൽ തവിടിശ്ശേരി കേന്ദ്രമായി 'തവിടിശ്ശേരി വഴുതിന സംരക്ഷണ സമിതി' രൂപീകരിച്ചു. യു. മന�ോജ് ചെയർമാനും ഗ�ോപിനാഥൻ കൺവീനറുമായ സംരക്ഷണ സമിതിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രകാശൻ, ജനപ്രതിനിധിയായ ടി.പി ഉഷ എന്നിവരും കൃഷി അസിസ്റ്റന്റ് കെ രമേശൻ, പി. ശ്രീധരൻ എന്നിവർ ഉപദേശസമിതിയായും പ്രവർത്തിച്ചുവരുന്നു. തവിടിശ്ശേരി വഴുതിന സംരക്ഷണ സമിതിയുടെ പ്രവർത്തനം പ്രാരംഭദശയിലാണ്. നിലവിൽ കൃഷി ചെയ്തുവരുന്ന ഏതാനും ചില കർഷകർ - രവീന്ദ്രൻ. കെ തവിടിശ്ശേരി, നാരായണൻ. പി തവിടിശ്ശേരി, നാരായണൻ. കെ തവിടിശ്ശേരി, ജ�ോസ് കെ.ജെ, സുരേന്ദ്രൻ ടി.വി.- എന്നിവർ ഈ രംഗത്ത് സജീവമായുണ്ട്.

ഒക്‌ട�ോബറ�ോടെ 100 യൂണിറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ വട്ടംകുളത്ത് ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കൽ അറിയിച്ചു.

"ഒരു വർഷത്തിനുളളിൽ തവിടിശ്ശേരി വഴുതിന വിപണികളിൽ വ്യാപകമാക്കുവാനാണ് ശ്രമം. അതിനായി ജൈവരീതിയിലുളള കൃഷിയ്ക്ക് പ്രാമൂഖ്യം നൽകി പ്രവർത്തനം ഊർജ്ജിതമാക്കും''. ഗ്രാമപഞ്ചായത്ത് അധ്യക്ഷ പി. നളിനിയുടെ വാക്കുകൾ വഴുതിന പ്രേമികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. 50

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35



മറുനാടൻ കൃഷി

www.krishijagran.com

ഘെർക്കിൻ കൃഷി

ഡ�ോ. ബി. ശശികുമാർ

നസീറിന് നേട്ടം

'ഘെ

ർക്കിൻ' എന്ന ചെറുവെളളരിക്ക കേരളത്തിൽ അത്ര പ്രചാരമുളള ഒരു വിളയല്ല എങ്കിലും ഷവർമയിലും, സാലഡുകളിലും ഒക്കെയായി ഉപ്പിലിട്ട ഘെർക്കിൻ പലരും രുചിച്ചിട്ടുണ്ടാകും. സ�ോസേജ്, ഹ�ോട്ട് ഡ�ോഗ്, ബർഗർ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ സൈഡ് ഡിഷ് ആയി ഘെർക്കിൻ ധാരാളം ഉപയ�ോഗിക്കുന്നു.

വികസിപ്പിച്ച ഘെർക്കിൻ ഇനമാണ് കൃഷി ചെയ്യുന്നത്. ഒരു വർഷം രണ്ടു പ്രാവശ്യമാണ് നസീറിന്റെ കൃഷി. തുറസ്സായ സ്ഥലത്ത് തുളളി നന സംവിധാനത്തോടെ ട്രെല്ലീസ് (കാലുകൾ നാട്ടി, കുറുകെ ചരടുകൾ വലിച്ചു കെട്ടിയ അഴികളിൽ) പടർത്തി വളർത്തുന്ന കൃഷിരീതിയാണ് നസീർ അനുവർത്തിക്കുന്നത്. ചാലുകൾ കീറി അതിനു നടുവിലുളള തിട്ടകളുടെ പാർശ്വങ്ങളിലാണ് 30 സെ.മീ. അകലത്തിൽ വിത്തു നടുന്നത്. ഒരു ഹെക്ടറിനു വേണ്ടത് 800 ഗ്രാം വിത്ത്. ഒരേക്കറിൽ 10,000 ചെടികളുണ്ടാവും. വിത്തു മുതൽ വിളവെടുപ്പു വരെ വേണ്ട എല്ലാ ഉപാധികളും (വളങ്ങൾ, സസ്യസംരക്ഷണ വസ്തുക്കൾ മുതലായവ) മറ്റു ഉപദേശ നിർദ്ദേശങ്ങളും കമ്പനി തന്നെ നൽകും.

വെളളരി വർഗ്ഗത്തിൽപ്പെടുന്ന ഘെർക്കിൻ കർണാടക, തമിഴ്ന ‌ ാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് കൃഷി ചെയ്തു വരുന്നത്. കരാർ കൃഷിയിൽ വിപണനത്തിന്റെ ആശങ്കകൾ കുറവായതിനാൽ കർണാടകത്തിലും, തമിഴ്ന ‌ ാട്ടിലും ഒക്കെയായി പല കൃഷിക്കാരും ഈ രീതിയിലുളള ഘെർക്കിൻ കരാർ കൃഷിയിൽ ആകൃഷ്ടരായിട്ടുണ്ട്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ ശ്രീ. സയ്യിദ് നസീർ അഹമ്മദ് ഘെർക്കിൻ കൃഷിയിൽ നല്ല ലാഭം ക�ൊയ്യുന്ന ഒരു മുൻനിര കർഷകനാണ്. ബാംഗ്ലൂർ ആസ്ഥാനമായ ഇന്ത്യ അഗ്രോ എക്സ ‌ ്‌പ�ോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് ഇദ്ദേഹത്തിന്റെ കൃഷി. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ 'റിജിക് സ്വാൻ'

80-90 ദിവസം ക�ൊണ്ട് മൂപ്പെത്തുന്ന വിളയാണ് ഘെർക്കിൻ ആദ്യ വിളവെടുപ്പ് 3035 ദിവസത്തോടെ. ഗുണനിലവാരത്തിന്റെ പ്രധാന മാനദണ്ഡം മൂപ്പാണ്. ഏറ്റവും ഇളം കായ്കൾ (4 ഗ്രാം 3-4 സെ.മീ.) ആണ് ഒന്നാം ഗ്രേഡ്. ഈ ഗ്രേഡിനു നസീറിന് കില�ോയ്ക്ക് 31 രൂപ ലഭിക്കും. ഇതിൽ അല്പം കൂടി മൂപ്പും വലിപ്പവും ഉളള രണ്ടാമത്തെ ഗ്രേഡിന് കില�ോയ്ക്ക് 20 രൂപയും അതിനേക്കാൾ വലിയ 52

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


നുറുങ്ങുകൾ

www.krishijagran.com

കായ്കൾക്ക് മൂന്നാം ഗ്രേഡിന് 15 രൂപയും ലഭിക്കുന്നു. ബാക്കി വരുന്ന വലിയ കായ്കൾ ഗ്രേഡ്-4 കില�ോയ്ക്ക് 10 രൂപ നിരക്കിലാണ് കമ്പനി എടുക്കുന്നത്. നമ്മുടെ നാട്ടിൽ പച്ചക്കറി കടകളിൽ ചിലപ്പോൾ സാലഡ് കക്കിരിയായി ഈ വലിയ സാലഡ് കാണാം. ഒരേക്കറിൽ നിന്ന് ഇദ്ദേഹത്തിന് 10-12 ടൺ വിളവാണ് ലഭിക്കുന്നത്. ഒരേക്കർ ഘെർക്കിൻ കൃഷിയിൽ നിന്ന് ഒരു ലക്ഷം രൂപ നസീറിന്

ആട്ടിൻപാലിന് വെറ്ററിനറി സർവകലാശാലയുടെ പിന്തുണ

ഷധഗുണമുളള ആട്ടിൻ പാലിനെ പ്രോത്സാഹിപ്പിക്കാനും വിപണിയിൽ ലഭ്യമാക്കാനും കേരളാ വെറ്ററിനറി സർവകലാശാല പുതിയ പദ്ധതി തയ്യാറാക്കുന്നു. കാവയ�വും വാക്കിംങ് യൂണിറ്റും ഉൾപ്പെടെയുളള സംവിധാനങ്ങളാണ് കർഷകർക്കായി സർവകലാശാല ഒരുക്കുന്നത്. മലബാറി ആടുകളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമാണിതു ചെയ്യുന്നത്. ആട്ടിൻപാലുത്പാദനം വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കാനും ലക്ഷ്യമുണ്ട്. കേരളത്തിൽ ആദ്യമായി ആടുകൾക്കുളള കറവയ�ം വാങ്ങാനും പദ്ധതിയുണ്ട്. സ്‌പെയിനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന യ�ം 75000 രൂപയ്ക്ക് ഹരിയാനയിലെ മിൽക്ക് വെൽ കമ്പനിയിൽ നിന്നാണ് വാങ്ങിയത്. ഇതിൽ ഒരേ സമയം രണ്ട് ആടുകളെ കറക്കാം. ചുരുങ്ങിയ സമയം ക�ൊണ്ട് പരമാവധി പാൽ ചുരത്തി എടുക്കുകയും ചെയ്യാം. പാലിന്റെ അളവു കണ്ടെത്താൻ യ�ത്തിൽ മീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. യ�സഹായത്താൽ പാൽ കവറിലാക്കുകയും ചെയ്യാം. ആട് ഫാം നടത്തുന്നവർക്ക് സ്വന്തം നിലയ്ക്ക് പാൽ വിപണിയിലെത്തിക്കാനുളള അറിവും സർവകലാശാല നൽകും.

അറ്റാദായം ലഭിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 999 ക�ോടി രൂപയാണ് ഘെർക്കിൻ കയറ്റുമതിയിലൂടെ രാജ്യം നേടിയത്. അമേരിക്ക, കാനഡ, യൂറ�ോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഉൽപ്പന്നം കയറ്റി അയക്കും. കായ്കൾ പറിച്ച ദിവസം തന്നെ കമ്പനിയുടെ പ്രതിനിധി എത്തി ശേഖരിച്ച് ബാംഗ്ലൂരിലേക്ക് അയക്കും. ശേഷം തുടച്ചു വൃത്തിയാക്കി എടുത്ത കായ്കൾ ഉപ്പു ലായനിയില�ോ, വിനാഗിരിയില�ോ ഇട്ട് പാകപ്പെടുത്തിയാണ് ഉപ്പിലിട്ട ഘെർക്കിൻ തയ്യാറാക്കുക. പാരമ്പര്യമായി തന്നെ കൃഷിയാണ് നസീറിന്റെ മേഖല. 10 ഏക്കറിലെ ഘെർക്കിൻ കൃഷിയ്ക്കുപുറമെ 24 ഏക്കറിൽ പ്രതിഭ, പ്രഗതി, ബി.എസ്.ആർ തുടങ്ങിയ മഞ്ഞൾ ഇനങ്ങളുടെ കൃഷി വേറെ. കുറച്ചു സ്ഥലത്ത് കവുങ്ങ്, വാഴ എന്നീ വിളകളും കൃഷി ചെയ്യുന്നു. മ�ൊത്തം 50 ഏക്കറിലാണ് കൃഷി. കാർഷിക രംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് കർണാടക സർക്കാരിന്റെ ' രാജ്യോൽസവ അവാർഡ് ', വാഴ കർഷക കൂട്ടായ്മയുടെ 'നല്ല വാഴ കർഷക' അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും, കീർത്തി പത്രങ്ങളും നസീറിനെ തേടിയെത്തിയിട്ടുണ്ട്. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

53


www.krishijagran.com

�ിനിക്‌

കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗ രൺ, a/5-2a, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 , ഇ-മെയിൽ: malayalamkrishi@gmail.com

മഴക്കാലത്ത് അകിടുവീക്കം കാലികളിൽ പതിവാകുന്നു. ഇതിന് പ്രതിവിധി നിർദ്ദേശിക്കാമ�ോ?

താറാവിനെ തുറന്നു വിട്ടു വളർത്താം. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കു സമീപം നിരണം താറാവു വളർത്തൽ കേ�ം, ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, മൃഗസംരക്ഷണ പരിശീലനകേ�ങ്ങൾ (മുണ്ടയാട്, ആലുവ, മലമ്പുഴ, തലയ�ോലപ്പറമ്പ് ), മണ്ണുത്തി വെറ്ററിനറി ക�ോളേജിലെ ക�ോഴിവളർത്തൽ ഉന്നത പഠന കേ�ം എന്നിവിടങ്ങളിൽ താറാവ് വളർത്തൽ പരിശീലനം കിട്ടും. നുരണം താറാവു വളർത്തൽ കേ�ത്തിൽ നിന്ന് താറാവിൻ കുഞ്ഞുങ്ങളെ ലഭിക്കും.

-രാജൻ നായർ, ക�ൊല്ലം

ത�ൊഴുത്തിന്റെ വൃത്തിയും ശുചിത്വവുമാണ് അകിടുവീക്കം തടഞ്ഞുനിർത്തുന്ന പ്രധാന ഘടകം. അതിനാൽ ത�ൊഴുത്തും കൂടുമ�ൊക്കെ വൃത്തിയായി സൂക്ഷിക്കുക. അകിട് പതിവായി പ�ൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയ�ോഗിച്ച് കഴുകുക. കറവയ്ക്കു ശേഷം പ�ോവിഡ�ോൺ അയഡിൻ ലായനിയിൽ മുക്കുന്നത് അകിടിന് അണുബാധയിൽ നിന്നും സംരക്ഷണം നൽകും. ബ്ലീച്ചിംഗ് പൗഡർ വെളളത്തിൽ കലക്കി ത�ൊഴുത്തിൽ തളിച്ചാൽ ത�ൊഴുത്തിലും അണുബാധ ഒഴിവാക്കാം. അകിടുവീക്കം നിയന്ത്രിക്കാനുളള കിറ്റ് മൃഗാശുപത്രികളിൽ ലഭിക്കും. 40 രൂപയാണ് വില. ഇത് ഉപയ�ോഗിക്കേണ്ട വിധവും മറ്റും ഒപ്പമുളള ലഘുലേഖയിൽ നിന്ന് വായിച്ചറിയുകയും ചെയ്യാം.

? വീട്ടിൽ വെണ്ട വളർത്തുന്നുണ്ട്. പ്രധാന ര�ോഗങ്ങളും പ്രതിര�ോധമാർഗ്ഗവും പറഞ്ഞുതരാമ�ോ? -രശ്മി സ�ോമൻ, കൂടരഞ്ഞി

വെണ്ടയിലയിൽ തവിട്ടുനിറത്തിൽ പുളളികൾ വീഴുന്നതാണ് ഇലപ്പുളളിര�ോഗം. ഇത്തരം ഇലകൾ കരിഞ്ഞുപ�ോകും. സ്യൂഡ�ോമ�ോണസ് 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി ഇലകളുടെ ഇരുവശവും തളിക്കുക.

? കേരളത്തിൽ താറാവു വളർത്തലിന്റെ സാദ്ധ്യതകളെ കുറിച്ച് അറിയാനാഗ്രഹിക്കുന്നു. താറാവു വളർത്തൽ പരിശീലനം എവിടെ ലഭിക്കും? കുഞ്ഞുങ്ങളെ എവിടെ നിന്നു വാങ്ങാം?

ഇലഞരമ്പുകൾ മഞ്ഞളിക്കുന്നതും ഇലകൾ കുറുകി ചെറുതാകുന്നതുമാണ് നരപ്പ് അഥവാ മഞ്ഞളിപ്പു ര�ോഗം. ര�ോഗം പരത്തുന്ന വെളളീച്ചയെ നിയ�ിക്കാൻ വേപ്പെണ്ണ, വെളുത്തുളളി, ബാർസ�ോപ്പ് മിശ്രിതമ�ോ വേപ്പധിഷ്ഠിത കീടനാശിനിയ�ോ 2 മില്ലി വരെ ഒരു ലിറ്റർ വെളളത്തിൽ നേർപ്പിച്ചു തളിക്കുക.

-സിബി ജ�ോസഫ്, വൈറ്റില

താറാവിറച്ചിയ്ക്കും മുട്ടയ്ക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്. മുട്ടയ്ക്കും ഇറച്ചിക്കും വളർത്തുന്ന വെവ്വേറെ ഇനം താറാവുകളുമുണ്ട്. നാടൻ താറാവുകൾ, കാക്കി ക്യാബെൽ എന്നിവ മുട്ടയ്ക്കും പെക്കിൻസ്, വിഗ�ോവ എന്നിവ ഇറച്ചിക്കും യ�ോജിച്ച ഇനങ്ങളാണ്. ഏറ്റവും ചെലവു കുറഞ്ഞ കൂട്ടിലും താറാവ് വളർത്താം. ചെറിയത�ോതിൽ താറാവ് വളർത്താൻ താറാവ�ൊന്നിന് രണ്ടര ചതുരശ്ര അടി സ്ഥലം മതിയാകും. ഇതനുസരിച്ചുളള കൂട് മതി. പകൽ സമയം തുറന്നുവിട്ടും രാത്രി കാലങ്ങളിൽ താൽക്കാലിക കൂട്ടിൽ പാർപ്പിച്ചുമാണ് വൻത�ോതിൽ താറാവ് വളർത്തുന്നത്. ക�ൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, കായലുകൾ, കുളങ്ങൾ എന്നിവിടെയും

ചെടിയുടെ വേരിൽ മുഴകൾ കാണുന്നത് നിമ വിരബാധയാണ്. ഇത്തരം ചെടികളുടെ വളർച്ച മുരടിക്കും. വെണ്ടത്തടത്തിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയ�ോ വേപ്പിലയ�ോ 250 ഗ്രാം എന്ന ത�ോതിൽ ചേർത്താൽ മതി. പ�ൊടിച്ച വേപ്പിൻ പിണ്ണാക്ക് ഓര�ോ തടത്തിലും 50 ഗ്രാം വീതം ചേർക്കാം. തണ്ടുതുരപ്പൻ പുഴുവിനെ നിയ�ിക്കാൻ വേപ്പിൻകുരു സത്ത് വെളളത്തിൽ ചേർത്ത് തളിക്കുക. 54

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

സി വി ഷിബു

www.krishijagran.com

കൃഷിയ്ക്ക് നനയും ഇനി ഡിജിറ്റൽ

ല്ലാം ഡിജിറ്റൽ ആയി മാറു� ആധുനിക കാലത്ത് കൃഷിയിടത്തിലെ ജലസേചനവും ഡിജിറ്റലാവു�ു. സാങ്കേതിക വിദഗ്ധനായ ജിനു ത�ോമസാണ് ജലസേചനത്തിനുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. കൃത്യമായി ജലസേചനം നടത്തുക എത് കൃഷിയ്ക്ക് പരമപ്രധാനമാണ്. വ�ോൾ'േജിലെ വ്യതിയാനം, ഫെയ്സ ‌ ് ഫെയിലിയർ, ഇടയ്ക്കിടക്കുള്ള കറണ്ട് പ�ോക്ക്, കിണറിലെ ജല ദൗർലഭ്യം എിവ കർഷകർക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കു​ു. പലപ്പോഴും മോേ'ാർ ഓ ചെയ്ത് വീ'ിൽ എത്തുമ്പോഴേയ്ക്കും കറണ്ട് പ�ോയി'ുണ്ടാകും, അല്ലെങ്കിൽ കിണറിലെ വെള്ളം തീർി'ുണ്ടാകും. പല കർഷകരും ഇ് കൃത്യമായി വൈദ്യുതി ലഭിക്കു രാത്രി സമയത്താണ് ത�ോ'ം നനയ്ക്കുക, ഇത് കർഷകരുടെ സമയനഷ്ടത്തിനും ശാരീരിക പ്രശ്‌നങ്ങക്കും കാരണമാകു​ു. ഇപ്പോഴത്തെ നൂതന സാങ്കേതികവിദ്യ ഉപയ�ോഗിച്ചുള്ള കൃഷിരീതികൾക്ക് (പ�ോളിഹൗസ്, അക്വാപ�ോണിക്, ഹൈഡ്രോപ�ോണിക് ) ചെറുകിട ജലസേചനം വളരെ പ്രധാനപ്പെ'താണ്. ജലത്തെ ആശ്രയിച്ചാണ് ഈ വക കൃഷികളുടെ പുര�ോഗതിയും ലാഭവും. ചെറുകിട കുടിവെളള പദ്ധതികളും ജലസേചന പദ്ധതികളും പ്രവർത്തനം ആരംഭിച്ച് വളരെ പെ'ുത െപരാജയപ്പെടുതിന്റെ കാരണം, വർദ്ധിച്ച നടത്തിപ്പ് ചെലവ്, യഥാസമയം പമ്പുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, പമ്പുകളുടെ മെയിന്റനൻസ് എിവയാണ്. കുടിവെള്ള വിതരണ സമിതികൾക്ക് കൃത്യമായി ജലവിതരണം നടത്താൻ സാധിച്ചാൽ, കുടിവെള്ളത്തിന്റെ ദുരുപയ�ോഗം കുറക്കുതിനും, പദ്ധതികളുടെ സ്ഥായിയായ നിലനിൽപ്പിനും ഉപകാരപെടും. കാർഷികരംഗത്തെ സാങ്കേതികതയുടെ ഉപയ�ോഗം എും കർഷകരെ കൃഷിയിൽ ത െനിലനിർത്തുതിന് കൃഷിയിടത്തില�ോ, സ്ഥാപനത്തില�ോ ഉള്ള പമ്പുസെറ്റുകൾ

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

മ�ൊബൈൽ ഫ�ോ ഉപയ�ോഗിച്ച് ല�ോകത്ത് എവിടെയിരു​ും പ്രവർത്തിപ്പിക്കാൻ കഴിയു സെൽഫ�ോ മോേ'ാർസ്റ്റാർ'ർ കട്രോളർ എ ഉപകരണം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഒരു മിസ്ഡ് ക�ോൾ ഉപയ�ോഗിച്ച് (സാധാരണ ഉപയ�ോഗിക്കു ഏതു മ�ൊബൈൽ ഫ�ോണും) പമ്പുസെറ്റ് ഓ ആക്കാനും ഓഫ് ആക്കാനും സാധിക്കും. മ�ോ'ോ�ർ ഓ ആയാൽ ഉടൻത െമെസേജ് വഴി കൃഷിക്കാരനെ അറിയിക്കും. പ്രവർത്തിച്ചുക�ൊണ്ടിരിക്കുമ്പോൾ കറണ്ട് പ�ോയാൽ, വെള്ളം എടുക്കാതെ വാൽ, ഫെയ്‌സ് ഫെയ്‌ലിയർ, ഫെയ്‌സ് റിവേഴ്സ ‌ ് എിവ വാൽ മോേ'ാർ ഓഫായി ഉടൻത െകൃഷിക്കാരന് മെസേജ് ലഭിക്കുകയും ചെയ്യും. മോേ'ാർ ഓഫ് ആക്കാൻ ശ്രമിക്കു സമയത്ത് ഓഫ് ആക്കാൻ കഴിയാതെ വാൽ ആ വിവരവും എസ്.എം.എസ് മുഖേന ഫ�ോണിൽ ലഭിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയ�ോഗിച്ച് പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കുതുമൂലം ത�ൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സാധിക്കും. ഒാേ'ാസ്റ്റാർ'ർ, ടൈമർ, ഫേയ്സ ‌ ് പ്രിവന്റർ, ഡ്രൈ റ ഓവർല�ോഡ് പ്രൊ'ക്റ്റർ എിവയും ഈ ഉപകരണത്തിൽ അടങ്ങിയി'ുണ്ട്. 'മ�ൊബീൽ വെ ടെക്‌ന�ോളജി' എ സ്ഥാപനം കേരളത്തിൽ ഈ ഉത്പം നിർമിച്ച് വിതരണം നടത്തു​ു. ജിനു ത�ോമസിന്റെ പ്രവർത്തനമികവിന് സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ സംരംഭകനുള്ള പുരസ്ക ‌ ാരം 2010-11 വർഷം ലഭിച്ചു. കേരളത്തിലെ ജലനിധി പദ്ധതിയിൽ ഈ ഉത്പത്തിന്റെ സേവനം വളരെയധികം ഉപയ�ോഗപ്പെടുത്തു​ു. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബ�ോർഡിന്റെ പി.എം.ഇ.ജി. പി പദ്ധതിപ്രകാരം ആരംഭിച്ചതാണ് മ�ൊബൈൽ വെ ടെക്‌ന�ോളജീസ്. കൂടുതൽ വിവരങ്ങൾക്ക് (ഫ�ോ: 9847833833, 9020859060.)

55 55

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

വിത്തും കൈക്കോട്ടും

ഒക്‌ട�ോബർ മാസത്തെ

കൃഷിപ്പണികൾ

• തെങ്ങിന് വളം • മുണ്ടകൻ ഒക്‌ട�ോബർ 15-നു മുമ്പ് • കശുമാവ് തളിർക്കുന്ന കാലം • ഏലത്തിന് വിളവെടുപ്പ് • കരിമ്പ് പുതുകൃഷിക്ക് തുടക്കം • തുലാക്കപ്പ നടാം.

സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

ഓണനേ�ൻ

കൃഷിയ്ക്ക് തുടക്കം തുലാമഴയ്ക്കു മുമ്പേ കിള

തെങ്ങ്

സുഷിരങ്ങളും കളിമണ്ണുക�ൊണ്ടടച്ച് മുകളിലത്തെ സുഷിരത്തിലൂടെ 3 ഗ്രാം െസവിൻ (50%) ഒരു ലിറ്റർ എന്ന ത�ോതിൽ ലായനി തയ്യാറാക്കി ഒഴിക്കുക. എന്നിട്ട് ആ സുഷിരവും അടയ്ക്കണം. ത�ോട്ടത്തിൽ പറന്നുനടക്കുന്ന ചെമ്പൻ ചെല്ലികളെ കളളിന്റെ മട്ടിൽ കീടനാശിനി ചേർത്ത കെണി വച്ചും നശിപ്പിക്കാം.

കഴിഞ്ഞമാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കാം. തുലാവർഷത്തിനു മുമ്പ് ക�ൊത്തുകിള നടത്തണം. തുലാവർഷവെളളം മണ്ണിലിറക്കാൻ ക�ൊത്തുകിള സഹായിക്കും. ഒപ്പം മണ്ണൊലിപ്പു തടയാൻ വരമ്പുകൾ ബലപ്പെടുത്തുകയും വേണം. ചെമ്പൻചെല്ലിയ്‌ക്കെതിരെ കരുതൽ വേണം. പ്രത്യേകിച്ച് ചെറുതെങ്ങുകളിൽ. തടിയിൽ സുഷിരവും അതിലൂടെ ചണ്ടി പുറത്തുവരുന്നതുമാണ് ലക്ഷണം. ഏറ്റവും മുകളിലത്തെ സുഷിരം ഒഴികെ മറ്റ് എല്ലാ

ക�ോറിഡ് ബഗ് തെങ്ങിനെ ഉപദ്രവിക്കുന്ന കീടമാണ്. മച്ചിങ്ങയും വെളളയ്ക്കയും ഇത് കുത്തി വീഴ്ത്തും. കുത്തേറ്റിടത്ത് ചെറിയ വിളളൽ കാണാം. ചാഴി കുത്തിയിട്ടും പ�ൊഴിയാത്ത തേങ്ങ കുലയിൽ തന്നെ നിന്ന് പേടായി 56

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

മാറും. െസവിൻ (50%) നാലു ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ മണ്ടയിൽ തളിച്ച് ഇവയെ നിയന്ത്രിക്കാം.

പുരട്ടുക. തുടർന്ന് 5 മില്ലി കാലിക്സ ‌ ിൻ 100 മില്ലി വെളളത്തിൽ കലക്കി വേരിലൂടെ കയറ്റുക. രണ്ടു മാസം ഇടവിട്ട് ഇത് രണ്ടു തവണ ആവർത്തിച്ചാൽ ചെന്നീര�ൊലിപ്പ് പൂർണ്ണമായും ഭേദമാകും.

കൂമ്പിലകളെ ഉപദ്രവിക്കുന്ന കീടമാണ് മീലിമൂട്ട. ഇത് വെളുത്ത് പഞ്ഞിപ�ോലിരിക്കും. മണ്ട വൃത്തിയാക്കി എക്കാലക്‌സ് 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിച്ചാൽ ഇവയെ നിയന്ത്രിക്കാം.

കേരളത്തിൽ ഓലചീയൽ ര�ോഗം പലയിടത്തുമുണ്ടാകാറുണ്ട്. കുമിൾ ബാധിച്ച് ഓലയുണങ്ങി നശിക്കുന്നു. കൂമ്പോല വിടരാനും തടസ്സമുണ്ടാകും. ബ�ോർഡ�ോ മിശ്രിതം/ക�ോപ്പർ ഓക്സ ‌ ി ക്ലോറൈഡ് എന്നിവയില�ൊന്ന് 5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിക്കുക. ഡൈത്തേൻ എം. 45 എന്ന കുമിൾനാശിനിയാണെങ്കിൽ 4 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിക്കുന്നതും നല്ലതാണ്.

മഴയ�ോട�ൊപ്പം എത്തുന്ന കൂമ്പുചീയലാണ് പ്രധാന കുമിൾ ര�ോഗം. കൂമ്പോലകൾക്ക് ചുറ്റും ഒരു നിര ഓല മഞ്ഞളിക്കുന്നതാണ് ആദ്യ ലക്ഷണം. തുടർന്ന് മഞ്ഞളിപ്പു വ്യാപിച്ച്

നെല്ല്

ഈ മാസം മുണ്ടകന്റെ നടീലും വിതയും തീരണം. വൈകുന്നതനുസരിച്ച് കീട-ര�ോഗ ബാധ വർദ്ധിക്കും എന്നോർക്കുക. പാടത്തെ പുളിരസം മാറ്റാൻ ഏക്കറിന് 140 കി. ഗ്രാം വീതം കുമ്മായം അടിവളമായി ചേർക്കുന്നത് നന്ന്. കുമ്മായം ചേർക്കുമ്പോൾ പാടത്ത് വെളളം കെട്ടി നിൽക്കാൻ പാടില്ല. കുമ്മായമിട്ട് ഒരാഴ്ച കഴിഞ്ഞേ രാസവളം പാടുളളൂ. വിരിപ്പിനു ശേഷമുളള മുണ്ടകൻ കൃഷിയാണെങ്കിൽ കച്ചിയും മറ്റും വേണ്ട വിധം അഴുകാൻ 15 ദിവസം ഇടവേള നൽകണം. ഒരേക്കറിന് ഇനം

യൂറിയ

ഉല്പാദനശേഷി കൂടി മൂപ്പുകുറഞ്ഞ ഇനങ്ങൾ 10.5 നാടൻ ഇനങ്ങൾ

(കി.ഗ്രാം)

12

90

15

-

40

7

50

8.5

-

70

മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (കി.ഗ്രാം)

മധ്യമൂപ്പുളള ഇനങ്ങൾ മഷൂരി

ഫാക്ടം ഫ�ോസ്

(കി.ഗ്രാം)

അടിവളം ഇങ്ങനെ. നേരത്തെ നട്ട പാടങ്ങളിൽ ഈ മാസം മേൽവളം ചേർക്കാം. ഞാറിന്റെ ചുവടറ്റം സ്യൂഡ�ോമ�ോണസ് ലായനിയിൽ മുക്കിവച്ചാൽ പല കുമിൾര�ോഗങ്ങളും ചെറുക്കാം. ഇതിന് 250 ഗ്രാം കൾച്ചർ 750 മില്ലി ലിറ്റർ വെളളത്തിൽ കലക്കി ഞാറിന്റെ വേരുകൾ ഈ ലായനിയിൽ 20 മിനിട്ട് മുക്കി വയ്ക്കുക. തുടർന്ന് നടാം. നട്ട് ഒരു മാസം കഴിയുമ്പോൾ സ്യൂഡ�ോമ�ോണസ് കൾച്ചർ ലായനിയാക്കി കളിക്കണം. 20 ഗ്രാം കൾച്ചർ ഒരു ലിറ്റർ വെളളത്തിൽ എന്നതാണ് ത�ോത്.

മണ്ട മറിയും. മഞ്ഞളിപ്പു കാണുന്നത�ോടെ മണ്ടയിലെ കൂമ്പോലകൾ വെട്ടിനീക്കി അഴുകിയ ഭാഗം ചെത്തിക്കളഞ്ഞ് ബ�ോർഡ�ോകുഴമ്പ് തേയ്ക്കണം. തുടർന്ന് വായ് വിസ്താരമുളള ചട്ടി കമഴ്ത്തിവയ്ക്കുക. 100 ഗ്രാം തുരിശും 100 ഗ്രാം നീറ്റുകക്കയും ഒരു ലിറ്റർ വെളളത്തിൽ 10 ശതമാനം വീര്യമുളള ബ�ോർഡ�ോ കുഴമ്പ് തയ്യാറാക്കാം.

ഓലചുരുട്ടിയും തണ്ടുതുരപ്പനുമെതിരെ പാടത്ത് ട്രൈക്കോകാർഡുകൾ നാട്ടാം. ഒരേക്കറിന് രണ്ട് സി.സി എന്ന ത�ോതിലാണ് കാർഡുകൾ വയ്‌ക്കേണ്ടത്. വിതയ്ക്കുന്ന പാടങ്ങളിൽ 25 ദിവസത്തിനു ശേഷം കാർഡ് വയ്ക്കാം.

ചെന്നീര�ൊലിപ്പ് വന്നാൽ തടിയിൽ ത�ൊലി പ�ൊട്ടി കറ ഒലിക്കും. ക്രമേണ ഓലകൾ തൂങ്ങി തേങ്ങ ക�ൊഴിയും. കറയ�ൊലിക്കുന്ന ഭാഗത്തെ ത�ൊലി ചെത്തി അവിടെ ഉരുകിയ ടാറ�ോ ബ�ോർഡ�ോകുഴമ്പോ റബർക�ോട്ടോ Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

57


www.krishijagran.com

വിത്തും കൈക്കോട്ടും കശുമാവ്‌

ര�ോഗസംരക്ഷണമാണ് കശുമാവിന് പ്രധാനം. കമ്പുകളുണങ്ങുന്നത് കണ്ടാൽ കേടായ ഭാഗം മുറിച്ചുമാറ്റി മുറിപാടിൽ ബ�ോർഡ�ോ കുഴമ്പ് തേയ്ക്കണം. തടി തുരപ്പൻ പുഴുവിന്റെ കുഴമ്പ് തേയ്ക്കണം. തടി തുരപ്പൻ പുഴുവിന്റെ ഉപദ്രവം കണ്ടാൽ മൂർച്ചയുളള ഉളി ക�ൊണ്ട് ആ ഭാഗം വൃത്തിയായി പുഴുവിനെ നശിപ്പിക്കാം.

റബർ

കഴിഞ്ഞമാസം വളം ചേർത്തില്ലെങ്കിൽ ഈമാസം ചേർക്കാം. വെട്ടുപട്ടയും പുതുപ്പട്ടയും കുമിൾനാശിനി ലായനി ക�ൊണ്ട് കഴുകണം. ബഡ് തൈകളിൽ തറനിരപ്പിൽ നിന്ന് എട്ടടിക്കു താഴെ യുളള ശിഖരങ്ങൾ മുറിച്ചു നീക്കണം. കറ പ�ൊട്ടി ഒലിക്കുന്നത് കണ്ടാൽ ആ ഭാഗത്തെ ത�ൊലി ചെത്തി മാറ്റി ബ�ോർഡ�ോ കുഴമ്പ് തേയ്ക്കണം.

കുരുമുളക്

ത�ോട്ടം വൃത്തിയായി സൂക്ഷിക്കുകയും ആവശ്യമെങ്കിൽ ഒരു തവണ ബ�ോർഡ�ോ മിശ്രിതം തളിക്കുകയും വേണം. സ്യൂഡ�ോമ�ോണസ് കൾച്ചർ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തടത്തില�ൊഴിച്ച് കുതിർക്കുന്നതും ചെടികളിൽ തളിക്കുന്നതും കുരുമുളകിൽ ര�ോഗങ്ങൾ കുറയ്ക്കും. പ�ൊള്ളുവണ്ടിന്റെ ശല്യം കണ്ടാൽ എക്കാലക്സ ‌ ് 2 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിക്കുക. ഇത�ോട�ൊപ്പം നടീൽ വസ്തുശേഖരണത്തിന് മാതൃവളളികൾ തെരഞ്ഞെടുക്കുകയും ചെയ്യുാം.

ജാതി

മൂക്കാത്ത ജാതിക്കായ് അഴുകുക, ഇലകൾ അഴുകുക, ശിഖരങ്ങൾ കരിയുക എന്നീ ര�ോഗങ്ങൾക്ക് ബ�ോർഡ�ോ മിശ്രിതം പ്രയ�ോഗിക്കാം.

ഗ്രാമ്പു

ഏലം

ഇലകരിയലും ചില്ലകൾ ഉണങ്ങുകയുമാണ് ഉണ്ടാകാനിടയുളള പ്രധാനപ്രശ്‌നം. ബ�ോർഡ�ോ മിശ്രിതം നിശ്ചിതവീര്യത്തിൽ ഇലകളിലും ശിഖരങ്ങളിലും തളിച്ച് ഇത് നിയന്ത്രണവിധേയമാക്കാം.

ഏലം വിളവെടുപ്പു കാലമാണിത്. വിളവെടുത്ത കായ്കൾ നന്നായി ഉണക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കുക. ത�ോട്ടത്തിൽ മണ്ണൊലിപ്പില്ലാതെ ന�ോക്കണം. ഏലപ്പേൻ നിയ�ണത്തിന് ജൈവമാർഗ്ഗങ്ങൾ സ്വീകരിക്കാനായാൽ നന്ന്.

ഇഞ്ചി, മഞ്ഞൾ

ചുവടുചീയൽ ര�ോഗവും തണ്ടുതുരപ്പനും ഇഞ്ചിക്കും മഞ്ഞളിനും പ്രശ്‌നം തീർക്കാം. അഴുകിയ ഭാഗങ്ങൾ പിഴുത് കത്തിച്ചുകളയുക; അവ വളർന്ന ഭാഗം ബ�ോർഡ�ോമിശ്രിതം ക�ൊണ്ട് കുതിർക്കുക. തണ്ടുതുരപ്പൻ പുഴുവിനെ തുരത്താൻ ആവശ്യാധിഷ്ഠിതമായ കീടനാശിനി പ്രയ�ോഗം വേണ്ടിവരും. റ�ോഗർ ഒന്നരമില്ലി ഒന്നര ലിറ്റർ വെളളത്തിൽ തളിക്കുക. മഞ്ഞളിൽ ഇലകരിയൽ, ഇലപ്പുളളി എന്നിവ കണ്ടാൽ ബ�ോർഡ�ോമിശ്രിതം തളിക്കാം.

വാഴ

നേ�ൻ കൃഷിക്ക് തുടക്കമിടാം. കരുത്തുളള സൂചിക്കന്നുകൾ മാത്രം നടുക. കുല വെട്ടിയ വാഴയിൽ നിന്നെടുക്കുന്ന കന്നുകൾ വേര് നീക്കി ചാണകപ്പാലിൽ മുക്കി 3-4 ദിവസം വെയിലത്തും കുറച്ചുദിവസം തണലത്തും ഉണക്കിയിട്ട് നടാം. കഴിഞ്ഞ മാസം നട്ട നേ�ന് ചുവട�ൊന്നിന് 65 ഗ്രാം യൂറിയ, 250ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ 58

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

കരിമ്പ്

വിളവെടുപ്പ് തുടരുന്നു. പുതുകൃഷിയുടെ കാലം കാലം കൂടിയാണിത്. നിലം നന്നായി ഉഴുത് ചാലുകളിലാണ് കരിമ്പു നടുന്നത്. ചാലിന് 25 സെ. മീ. ആഴവും ചാലുകൾ തമ്മിൽ രണ്ടരയടി അകലവും. നടുന്ന തലക്കത്തിന് മൂന്നു മുട്ടുമുണ്ടാകണം. കരിമ്പിൻ തലക്കങ്ങൾ ഒന്നിന�ോട�ൊന്ന് മൂടിയിരിക്കും വിധമാണ് നടുക. നടുമ്പോൾ മുകുളങ്ങൾ വശത്തേക്ക് വരണം. ഒരേക്കർ സ്ഥലത്ത് നടാൻ 1600018000 കരിമ്പിൻ തലക്കങ്ങൾ വേണം. മാധുരി, മധുരിമ, മധുമതി, സി.ഒ. 92175, സി.ഒ 740 തുടങ്ങിയ മികച്ച കരിമ്പിനങ്ങളാണ്. കരിമ്പു കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ തിരുവല്ലയിലെ കരിമ്പു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം..

മരച്ചീനി

തുലാക്കപ്പയുടെ നടീൽ തുടരാം. വൈറസ് ര�ോഗമായ മ�ൊസൈക്ക് ആണ് മരച്ചീനിയിൽ കാണുക. നടീൽകമ്പുകൾ ര�ോഗബാധയില്ലാത്ത ചെടികളിൽ നിന്നെടുക്കണം. ര�ോഗം പരത്തുന്ന വെളളീച്ചയെ നിയ�ിക്കാൻ വെളുത്തുളളി നീര് നേർപ്പിച്ച് തളിക്കാം.

മധുരക്കിഴങ്ങ്

നടീൽ തുടരാം. ശ്രീ വർദ്ധിനി, പൂസ റെഡ്, കാഞ്ഞങ്ങാട് തുടങ്ങിയവ നല്ല ഇനങ്ങളാണ്. രണ്ടരയടി അകലത്തിൽ എടുക്കുന്ന ഏരികളിലാണ് മധുരക്കിഴങ്ങ് നടുക. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ കേ�വുമായി ബന്ധപ്പെടുക.

കാബേജ്, ക�ോളിഫ്‌ളവർ നടാം ചേർക്കണം. മണ്ണിര കമ്പോസ്റ്റ്, എല്ലുപ�ൊടി, ചാരം, പിണ്ണാക്കുകൾ, ബയ�ോഗ്യാസ് സ്ലറി എന്നിവ ആവശ്യത്തിന് ചേർക്കാനായാൽ രാസവളങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ജീവാണു വളമായ പി.ജി.പി.ആർ മിശ്രിതം ഒരു ചുവട്ടിൽ 50 ഗ്രാം വീതം ചേർക്കുന്നതും നല്ലതാണ്.

കാ

ബേജ്, ക�ോളിഫ്‌ളവർ തുടങ്ങിയ തണുപ്പുകാല പച്ചക്കറികൾ നടാന�ൊരുങ്ങാം. ഇവയുടെ തൈകൾ ഇപ്പോൾ കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ചെടികൾ തമ്മിൽ രണ്ടടി അകലം നൽകി തൈകൾ നടാം. പുളിരസമുളള സ്ഥലത്ത് സെന്റിന് 2-3 കി.ഗ്രാം കുമ്മായം ചേർക്കണം. കൂടാതെ 19:19:19, 20:20:20 എന്നീ രാസവളമിശ്രിതങ്ങളില�ൊന്ന് തൈകൾ നട്ട് ഒരാഴ്ച കഴിഞ്ഞ് വേര് പിടിച്ചിട്ട് ചേർക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയും വളർച്ചയനുസരിച്ച് നൽകാം. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾക്ക് വി.എഫ്.പി.സി.കെയുടെ ജില്ലാ കേ�ങ്ങളുമായി ബന്ധപ്പെടാം. (ഇവയുടെ ലിസ്റ്റ് മുൻ ലക്കങ്ങളിൽ ചേർത്തിട്ടുളളത് േനാക്കുമല്ലോ).

വാഴയ്ക്ക് ഇടവിളയായി നട്ടയുടനെ ചീര, വെളളരി, പയർ തുടങ്ങിയ പച്ചക്കറികളും നടാം.

മാവ്

ര�ോഗസംരക്ഷണത്തിൽ ശ്രദ്ധിക്കുക. കുമിൾ ബാധയേറ്റ് ചില്ലകൾ ഉണങ്ങുന്നത് കണ്ടാൽ അത്തരം കമ്പുകൾ കേടുവന്ന ഭാഗത്തിനു താഴെ വച്ച് മുറിച്ച് കത്തിക്കുക. മുറിപ്പാടിൽ ബ�ോർഡ�ോ കുഴമ്പ് തേയ്ക്കുക. തളിരിലകൾ മുറി�ന്ന പ്രാണികളെ നിയ�ിക്കാൻ 50% വെവിൻ 3 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിക്കുക. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

59


കെ.എ.യു ന്യൂസ്

www.krishijagran.com

വിളംബരം അക്ഷയശ്രീ അവാർഡിന് അപേക്ഷിക്കാം

പുതിയ വിത്തുകളുമായി കേരള കാർഷിക സർവകലാശാല

കൃ

ഷിഗവേഷണത്തിന്റെ ഈറ്റില്ലമായ കേരള കാർഷിക സർവകലാശാലയിൽ നിന്ന് കാർഷിക ല�ോകത്തിന് പുതിയ 23 ഇനം വിത്തുകൾ പുറത്തിറക്കുന്നു. നെല്ല്, ജാതി എന്നിവയുടെ മൂന്നിനം വീതവും ചെത്തിക്കൊടുവേലി, സാമ്പാർ വെളളരി, പയർ, കുടമ്പുളി, കമുക്, മരച്ചീനി, സലാഡ് വെളളരി എന്നിവയുടെ ഓര�ോ ഇനം വീതവുമാണ് തയ്യാറാക്കുന്നത്.

വൈറ്റില നെല്ലുഗവേഷണകേ� വികസിപ്പിച്ച 'വി.ടി.എൽ-10', മങ്കൊമ്പ് കേന്ദ്രത്തിന്റെ സുവർണ, മണ്ണുത്തി കാർഷിക ഗവേഷണ കേ�ത്തിന്റെ മനുരത്‌ന, പട്ടാമ്പി ഗവേഷണ കേന്ദ്രത്തിന്റെ പി.ടി.ബി 61, പി.ടി.ബി 62 എന്നിവയാണ് പുതിയ നെല്ലിനങ്ങൾ. വെളളാനിക്കര ഹ�ോർട്ടികൾച്ചർ ക�ോളേജിലെ ത�ോട്ടസുഗന്ധവിള വകുപ്പിന്റെ കണ്ടെത്തലാണ് ച�ക, ആർദ്രക, ചിത്രക എന്നീ പുതിയ മൂന്ന് ഇഞ്ചി ഇനങ്ങൾ. ഹ�ോർട്ടി കൾച്ചർ ക�ോളേജിലെ പച്ചക്കറി വിഭാഗമാണ് 'കെ.പി.സി. എച്ച് 1-എ' എന്ന സങ്കര സലാഡ് വെളളരി കണ്ടെത്തിയത്. പാമ്പാടും പാറ ഗവേഷണ കേ�ത്തിന്റെ പുതിയ മൂന്ന് ഏലം ഇനങ്ങൾ. 'നിത്യ' എന്ന കുടമ്പുളിയും മഞ്ജരി എന്ന പയറും കുമരകം മേഘാ ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്. വെളളായണി കാർഷിക ക�ോളേജിൽ വികസിപ്പിച്ച 'ഹൃദ്യ' എന്ന സാമ്പാർ വെളളരി, 'പന്നിയൂർ-9' എന്ന കുരുമുളക്, വെളളാനിക്കര അഖിലേന്ത്യാ സംയ�ോജിത ഔഷധ സുഗന്ധവിള ഗവേഷണ പദ്ധതി കേ�ത്തിൽ വികസിപ്പിച്ച 'സ്വാതി' എന്ന ചെത്തിക്കൊടുവേലി, തിരുവല്ല കാർഷിക കേന്ദ്രത്തിന്റെ സംഭാവനയായ 'ഉത്തമ' എന്ന മരച്ചീനി ഇനം എന്നിവയാണ് സർവകലാശാലയുടെ മറ്റ് പുതിയ സംഭാവനകൾ. സർവകലാശാലാ സമിതി ഇവയ്ക്ക് അംഗീകാരം നൽകിയതായി വൈസ് ചാൻസലർ ഡ�ോ.പി. രാജേ�ൻ പരീക്ഷണത്തോട്ടങ്ങളിലും കർഷകരുടെ കൃഷിയിടങ്ങളിലും ഇവയുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിളയിന സമിതിയുടെ അംഗീകാരത്തിനായി ഇവ ശുപാർശ ചെയ്യുന്നതെന്ന് ഡ�ോ. രാജേ�ൻ അറിയിച്ചു. 60

സര�ോജിനിഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ 9-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് ഒരു ലക്ഷം രൂപയും ജില്ലാതലത്തിൽ 25000/- രൂപ വീതം 14 അവാർഡുകളും, 10000/- രൂപ വീതമുളള 25 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവകർഷകർ, ഔഷധസസ്യകൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുയ�ോജ്യമായ പ്രോത്സാഹന സമ്മാനങ്ങളും നൽകും. 30.11.2017 നു മുമ്പായി അപേക്ഷ ലഭിച്ചിരിക്കണം. 3 വർഷത്തിനുളളിൽ പൂർണ്ണമായും ജൈവ ഭക്ഷണകൃഷി ചെയ്യുന്ന കൃഷിക്കാരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെളളക്കടലാസിൽ കൃഷിരീതിയുടെ ലഘുവിവരണവും പൂർണ്ണമേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുളള വഴിയും ഫ�ോൺ നമ്പരും ജില്ലയും എഴുതണം. അപേക്ഷ അയക്കേണ്ട വിലാസം: കെ.വി ദയാൽ, അവാർഡ് കമ്മിറ്റി. കൺവീനർ, ശ്രീക�ോവിൽ, മുഹമ്മ പി.ഒ, ആലപ്പുഴ പി.ഒ, ആലപ്പുഴ688525, ഫ�ോൺ: 9447114526 Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

പ്‌ളാന്റ് ഡ�ോക്ടർ ലഘുയ�ം

സസ്യജനിതക സംരക്ഷണത്തിന് പുരസ്‌കാരം

കേ

�സർക്കാരിന്റെ കൃഷി കർഷകക്ഷേമ മ�ാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിളവൈവിദ്ധ്യ സംരക്ഷണ കർഷകാവകാശ അത�ോറിറ്റി കർഷക സമൂഹങ്ങൾക്കും വ്യക്തിഗതകർഷകർക്കും നൽകുന്ന അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. കർഷക സമൂഹങ്ങൾ ജീന�ോം സേവിയർ കമ്മ്യൂണിറ്റി അവാർഡിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വ്യക്തിഗത കർഷകർക്ക് രണ്ട് തരം അവാർഡുണ്ട്. പ്ലാന്റ് ജീഹ�ോം സേവിയർ ഫാർമർ റിവാർഡും അംഗീകാരവും. പ്ലാന്റ് ജിന�ോം സേവിയർ ഫാർമർ വിളകളിലെ പാരമ്പര്യ ഇനങ്ങളുടെയും വന്യ ഇനങ്ങളുടെയും സംരക്ഷണം, പരിപാലനം, തെരെഞ്ഞെടുപ്പിലൂടെയുളള മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങളെയും സംഭാവനകളെയും അടിസ്ഥാനപ്പെടുത്തിയാണ് അവാർഡുകൾ നൽകുന്നത്.

കാപ്പി

ര�ോഗങ്ങളെ ചെറുക്കാം

പേക്ഷകൻ ബന്ധപ്പെട്ട പഞ്ചായത്ത് ചെയർ പേഴ്സ ‌ ൺ/ സെക്രട്ടറി, ബയ�ോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അഥവാ ബന്ധപ്പെട്ട സംസ്ഥാന കാർഷിക സർവകലാശാലയിലെ റിസർച്ച് ഡയറക്ടർ അഥവാ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ് എന്നിവ വഴി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷാഫ�ോറവും വിശദവിവരങ്ങളും അത�ോറിറ്റിയുടെ വെബ്‌സൈറ്റായ www.plantauthority.gov.in-ൽ ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2017 നവംബർ 11.

ഴക്കാലം പലപ്പോഴും കാപ്പിക്കർഷകർക്ക് ദുരിതകാലമാണ്. ദുരിത തീവ്രത കുറയ്ക്കാൻ ശ്രദ്ധയും പ്രതിര�ോധവും നിർബന്ധമാണ്. അഴുകലാണ് പ്രധാന പ്രശ്ന ‌ ം. ഈർപ്പമുളള കാലാവസ്ഥയിൽ അഴുകൽ ര�ോഗങ്ങൾ പ�ൊടിപ�ൊടിക്കും. ര�ോഗപ്രതിര�ോധത്തിന് ബ�ോർഡ�ോമിശ്രിതം തളിക്കാം. ര�ോഗനിയന്ത്രണത്തിന് ര�ോഗബാധിതമായ ചെടികളിലെ ഇലകളും കായ്കളും കുഴിച്ചു മൂടുകയ�ോ കത്തിച്ചു കളയുകയ�ോ ചെയ്യണം. ചെടികൾക്ക് വായു സഞ്ചാരം സുഗമമാക്കാൻ കാപ്പിത്തോട്ടത്തിലെ തണൽമരങ്ങളുടെ ഇലകളും ഉണങ്ങിയ ശാഖകളും മുറിച്ചുനീക്കണം. കാപ്പിത്തടത്തിൽ കാറ്റും വെളിച്ചവും കടക്കുംവിധം പുതയിടൽ ക്രമീകരിക്കുക, ത�ോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കുക, വെളളക്കെട്ടൊഴിവാക്കുക മഴ വിട്ടു നിന്നാൽ അഴുകൽ ബാധിച്ച ഇടങ്ങളിൽ 120 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെളളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലി ലിറ്റർ പശ ചേർത്ത് ചെടികളിൽ തളിക്കുക. ഞെട്ട് അഴുകുന്നു എങ്കിൽ 160 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെളളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലി ലിറ്റർ പശ ചേർത്ത് ര�ോഗാണുബാധയുളളിടത്ത് തളിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശസെൽ, കാർഷിക ഗവേഷണകേ�ം, മണ്ണുത്തി, തൃശൂർ എന്ന വിലാസത്തില�ോ 9447878968 എന്ന നമ്പറില�ോ ബന്ധപ്പെടണം.

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

61


അഭിമുഖം

www.krishijagran.com

ദീപ്ശിഖ സിംഗ്

ജേർണലിസ്റ്റ്, കൃഷിജാഗരൺ ദില്ലി ഫ�ോൺ: 9891443388

സബ്‌സിവാല

കർഷകരുടെയും ഉപഭ�ോക്താക്കളുടെയും പ്രഥമ പരിഗണന

തിവേഗം ഏറിയ വർത്തമാനകാലജീവിതത്തിൽ ഉയർന്ന മേന്മയുളള ഉൽപന്നങ്ങൾക്കാണ് മുൻഗണന. ഒരേ സമയം ആദായകരവും ഉയർന്ന മേന്മയുമുളള പച്ചക്കറികൾക്കാണ് നിലവിൽ മുന്തിയ പരിഗണന. സബ്സ ‌ ിവാല കമ്പനി ഇപ്പോൾ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു വർഷം മുൻപ് ആരംഭിച്ച കമ്പനി ഇപ്പോൾ ദില്ലിയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ദില്ലിയിൽ ഒരു ഭാഗത്ത് ആളുകൾ മികച്ച പച്ചക്കറികൾക്കുവേണ്ടി ധാരാളം പണം ചെലവഴിക്കുമ്പോൾ മറുഭാഗത്ത് വളരെ പരിമിതമായ ചെലവിൽ ഗുണമേന്മയുളള പച്ചക്കറികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ധാരാളം. രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പ്രവേഷ് ശർമ്മ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ 34 വർഷത്തെയും കാർഷിക മേഖലയിൽ 18 വർഷത്തെയും അനുഭവസമ്പത്തുളള വ്യക്തിയാണ്. സർവീസുകാലത്തുതന്നെ അദ്ദേഹം മദ്ധ്യപ്രദേശിൽ കൃഷി വകുപ്പ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഇക്കാലയളവിൽ കൃഷിവികസനത്തിനുളള അന്തർദ്ദേശീയ

ഫണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും എസ്. എഫ്.എ.സി യുടെ മാനേജിംഗ് ഡയറക്ടറായി അഞ്ചു വർഷം തുടരാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഈയവസരത്തിലാണ് ചെറുകിട കർഷകർക്കു വേണ്ടി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ) എന്ന ആശയത്തിന് രൂപം നൽകിയത്. കമ്പനിയുടെ വിശദാശങ്ങളെക്കുറിച്ചും കൃഷിജാഗരൺ ടീം അദ്ദേഹത്തോട് ആശയവിനിമയം നടത്തിയതിന്റെ പ്രസക്തഭാഗങ്ങൾ. 'സബ്‌സിവാല' എന്ന ആശയം എങ്ങനെയാണ് രൂപപ്പെട്ടത് ? തന്റെ ഉൽപന്നങ്ങൾക്ക് ഒരിക്കലും സ്വന്തമായി വില നിർണ്ണയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകൻ അവ വിൽക്കാൻ പ�ോകുന്നതിനെക്കുറിച്ചോർത്ത് ഞാൻ സദാ ആശങ്കാകുലനായിരുന്നു. കച്ചവടക്കാരനാണ് ഇവിടെ എപ്പോഴും വില നിർണ്ണയിക്കുന്നത്. തീർത്തും തെറ്റായ നടപടിയാണത്. ഇന്ത്യയിൽ ബഹുഭൂരിപക്ഷം കർഷകരും തുണ്ടുഭൂമിയുടെ ഉടമകളാണ്. ഇവിടെ ഉൽപാദനം കുറവും കർഷകൻ തന്റെ ഉൽപന്നങ്ങൽ തുച്ഛമായ 62

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

കമ്പനികൾക്കും ഞങ്ങൾ സാങ്കേതിക പരിശീലനം ഇപ്പോൾ നൽകുന്നുണ്ട്. അങ്ങനെ കർഷകർക്ക് ഉയർന്ന ഗുണനിലവാരമുളള ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാനാകും; ക്രമേണ അവരുടെ വരുമാനത്തിലും വർദ്ധനയുണ്ടാകും. ആസാദ്പൂർ മാർക്കറ്റിൽ നിലവിലുളളതിനെക്കാൾ 10-12 ശതമാനം വിലകുറച്ചാണ് ഞങ്ങൾ പച്ചക്കറികൾ വാങ്ങുന്നത്. കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ആസാദ്പൂർ മാർക്കറ്റിൽ എത്തിക്കുമ്പോൾ, കയറ്റിറക്കു കൂലി, നികുതി , ത�ൊഴിലാളികൾക്കുളള കൂലി തുടങ്ങി വിവിധ ഇനങ്ങളിലായി ചെലവ് കൂടും. അങ്ങനെയാണ് പലപ്പോഴും അവരുടെ വരുമാനം കുറയാനിടയാകുന്നത്. ബാക്കി വരുന്ന പച്ചക്കറികൾ തിരികെ എടുക്കുന്നതിനെ സംബന്ധിച്ച് ഒരു വീഡിയ�ോ താങ്കളുടെ കമ്പനി വെബ്‌സൈറ്റിൽ കാണുകയുണ്ടായി. ഇതെങ്ങനെയാണ് പ്രായ�ോഗികമാകുന്നത്? ദില്ലിയിൽ വിവിധതരം മാർക്കറ്റുകളാണ് നിലവിലുളളത്. അതിരാവിലെ തന്നെ എല്ലായിടത്തും പാൽ എത്തിക്കുന്ന രീതിയിൽ ഞങ്ങൾ പഴങ്ങളും പച്ചക്കറികളും എല്ലാ കടകളിലും എത്തിക്കും. ഇവ അന്നേ ദിവസം തന്നെ വിറ്റഴിക്കുവാൻ കഴിയാത്തവരിൽ നിന്ന് ഞങ്ങൾ അവ തിരിച്ചെടുത്ത് ദില്ലിയിലെ തന്നെ 'ബി' ഗ്രേഡ് വിപണികളിലും ഡബ്ബകളിലും ഹ�ോട്ടലുകളിലും ചേരിപ്രദേശങ്ങളിലും വിറ്റഴിക്കും.

വിലയ്ക്ക് വിറ്റഴിക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്നു. ഇതിൽ കർഷകന് കാര്യമായ ഗുണമ�ൊന്നും കിട്ടുന്നില്ല. അങ്ങനെയാണ് കർഷകരെ എല്ലാവരെയും ഒരുമിപ്പിച്ചു ക�ൊണ്ടുവരാനുളള ആശയത്തിന് രൂപം നൽകുന്നത്. അങ്ങനെയായാൽ അത് കൂടുതൽ സംഘടിതമാകുകയും ഉൽപന്നത്തിന് സാമാന്യം നല്ല വില കിട്ടുകയും ചെയ്യും. ഈ ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിക്കുന്നത്.

ദില്ലിയിലും മറ്റു മെട്രോനഗരങ്ങളിലും ധാരാളം സമ്മേളനങ്ങൾ നടത്താറുണ്ടല്ലോ. ഇത്തരം സമ്മേളനങ്ങൾ ക�ൊണ്ട് കർഷകർക്ക് എന്തു ഗുണമുണ്ടാകും എന്നാണ് താങ്കൾ കരുതുന്നത് ? എല്ലാ സമ്മേളനത്തിനും അതിന്റേതായ ഒരു ലക്ഷ്യമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നിരവധി നല്ല നിർദ്ദേശങ്ങൾ അവിടെ ഉയർന്നു വരും. പല പ്രശ്ന ‌ ങ്ങൾക്കും നമുക്ക് പരിഹാരം കാണാനായതും ഇത്തരം സമ്മേളനങ്ങളിലുയർന്നുവന്ന നിർദ്ദേശങ്ങളിലൂടെയാണ്. കർഷകർ പല കാര്യത്തിലും ഇന്ന് ബ�ോധവാന്മാരായത് ഇത്തരം സമ്മേളനങ്ങളുടെ സംഘാടനത്തിലൂടെയാണ് എന്ന് മറക്കാൻ കഴിയില്ല.

എങ്ങനെയാണ് കമ്പനി കർഷകർക്കും ഉപഭ�ോക്താക്കൾക്കും പ്രയ�ോജനകരമാകുന്നത് ? മിക്ക അവസരങ്ങളിലും കർഷകന് തന്റെ ഉൽപാദന്ന ന്യായവില ഉപഭ�ോക്താവിന് മിതമായ വിലയ്ക്ക് നല്ല ഉൽപന്നം ലഭിക്കുകയ�ോ ചെയ്യാറില്ല. കർഷകനും വിപണിയും തമ്മിൽ ശരിയായ ബന്ധമില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം എന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ കമ്പനി ഈ പ്രശ്ന ‌ ത്തിനാണ് പരിഹാരം കാണുന്നത്. ഞങ്ങൾ കർഷകരുടെ പക്കൽ നിന്നും ന്യായവിലയ്ക്ക് ഗുണമേന്മയുളള പഴങ്ങളും പച്ചക്കറികളും സംഭരിച്ച് അവ ഇടത്തരം ജീവിതനിലവാരമുളളവർക്ക് മിതമായ വിലയ്ക്ക് നൽകുന്നു. ഇത് ഒരേ സമയം കർഷകരും ഉപഭ�ോക്താവിനും സഹായകമാകുന്നു.

എത്ര കാർഷിക�ോല്പാദന സംഘങ്ങളും സംഭരണ കേന്ദ്രങ്ങളുമാണ് കമ്പനിയുമായി ഇപ്പോൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്? 25 കാർഷിക�ോല്പാദന സംഘങ്ങൾ ഇപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നിലവിലുളളത്. കൂടാതെ ദില്ലിയിൽ മുന്നൂറിലേറെ കടകളുമുണ്ട്. ദില്ലിയിലെ ദ്വാരക ഔട്ട്‌ലെറ്റിൽ നിന്നാണ് ഞങ്ങൾ പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ 50 പേർ ഇവിടെ ജ�ോലി ചെയ്യുന്നു.

ആരംഭകാലത്ത് കമ്പനി എന്തു തരം പ്രശ്‌നങ്ങളാണ് അഭിമുഖീകരിച്ചത് ? നിലവിൽ ഈ മേഖലയിൽ നിരവധി പ്രശ്ന ‌ ങ്ങളുണ്ട്. ഇന്നും കർഷകരിൽ നല്ലൊരു വിഭാഗത്തിനും കൃഷിശാസ്ത്രത്തിലുണ്ടായ ശാസ്ത്രീയ മുന്നേറ്റത്തെക്കുറിച്ചറിയില്ല എന്നതാണ് സത്യം. അതുക�ൊണ്ടുതന്നെ അവരുടെ ഉൽപന്നങ്ങളുടെ ഗുണനിലവാരം കുറയുന്നു. ഞങ്ങളുടെ സംഭരണകേന്ദ്രത്തിലെത്തുന്ന കർഷകന് 30 ശതമാനം മാത്രമേ ഉയർന്ന ഗുണമേന്മയുളള ഉല്പന്നമുളളൂ. കാർഷിക�ോൽപാദന Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

കമ്പനിയുടെ ഭാവി പരിപാടികൾ എന്തൊക്കെയാണ് ? കച്ചവടം കൂടുതൽ വിപുലീകരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഈ വർഷം ഡിസംബറ�ോടെ ദില്ലിയിൽ ആയിരം ഔട്ടലെറ്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒപ്പം, ബംഗ്ലുരു, ഹൈദ്രാബാദ് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്. 63


കൃഷിയിട സമന്വയം

www.krishijagran.com

ഇതാ ഒരു സംയ�ോജിത കൃഷിമാതൃക ഡ�ോ. എലിസബത്ത് കെ. സിറിയക്

സം

യ�ോജിത കൃഷി എന്നാൽ പ്രകൃതി സൗഹൃദകൃഷി. വിവിധ വിളകളുടെ കൃഷി, മൃഗസംരക്ഷണം, താറാവ്-ക�ോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യകൃഷി തുടങ്ങി വിവിധ സംരംഭങ്ങൾ ക�ോർത്തിണക്കിയ കൃഷിരീതി. ഇതിൽ ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് ഉപയ�ോഗയ�ോഗ്യമാകുന്നു. അതുക�ൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല.

പുരയിടങ്ങളിലെ സംയ�ോജിത കൃഷിയിൽ തെങ്ങും ഇടവിളകളായ വാഴ, കിഴങ്ങുവർഗ്ഗങ്ങൾ, തീറ്റപ്പുല്ല്, പച്ചക്കറി തുടങ്ങിയവയും അനുബന്ധസംരംഭങ്ങളായ മൃഗസംരക്ഷണംപ്രധാനമായും കന്നുകാലികളും ആടുംചിലയിടങ്ങളിൽ ക�ോഴി, കാട തുടങ്ങിയവയും; ഒപ്പം ബയ�ോഗ്യാസ് പ്ലാന്റ്, തേനീച്ച വളർത്തൽ, മണ്ണിര കമ്പോസ്റ്റ്, അസ�ോള തുടങ്ങിയവയും യൂണിറ്റും ഉൾപ്പെടുന്നു. എന്നാൽ കുളങ്ങളും ചാലുകളും മറ്റുമുളള

64

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

താരതമ്യേന താഴ്ന്ന സ്ഥലങ്ങളിൽ വിവിധ വിളകള�ോട�ൊപ്പം മത്സ്യം വളർത്തലും താറാവ് വളർത്തലും സംയ�ോജിപ്പിക്കാം.

വെളളായണി കാർഷിക ക�ോളേജിൽ വിദ്യാർത്ഥികൾക്കും കർഷകർക്കും കണ്ടു മനസ്സിലാക്കാൻ സംയ�ോജിത കൃഷി യൂണിറ്റിന്റെ ഒരു മാതൃക തയാറാക്കി. ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഗ്രോണമി വിഭാഗം പ്രൊഫസറായ ലേഖിക, ഇൻസ്ട്രക്ഷണൽ ഫാം മേധാവി ഡ�ോ. പി. ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

നെൽവയൽ ഉൾപ്പെട്ട സ്ഥലങ്ങളാണെങ്കിൽ നെൽകൃഷിയും മത്സ്യം വളർത്തലും ഒന്നിടവിട്ട സീസണിൽ നടത്താം. അതാത് പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങിയതും കമ്പോളത്തിൽ ഡിമാന്റുമുളള ഉല്പന്നങ്ങൾ ലഭിക്കുന്ന സംരംഭം തെരെഞ്ഞെടുക്കണം.

സംയ�ോജിത കൃഷിപ്രയ�ോജനം •

ഏതെങ്കിലും ഒരു സംരംഭത്തിൽ ഏർപ്പെടുന്നതിനേക്കാൾ കൂടുതൽ ഉല്പാദനം ഉണ്ടാകുന്നു. കൂടുതൽ ലാഭം കിട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം ക�ൊണ്ട് കൃഷിയിൽ നഷ്ടം സംഭവിച്ചാലും അനുബന്ധസംരംഭങ്ങളായ മൃഗസംരക്ഷണം, തേനീച്ച, ക�ോഴി, താറാവു വളർത്തൽ, മത്സ്യം ഇവയിൽ നിന്നൊക്കെ വരുമാനം ഉറപ്പ്.

ഒരു സംരംഭത്തിന്റെ അവശിഷ്ടം മറ്റൊന്നിന് പ്രയ�ോജനകരമാകുന്നു. അതുക�ൊണ്ട് അവശിഷ്ട നിർമ്മാർജ്ജനം പ്രശ്മാകുന്നില്ല.

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

ഇതിന് ഇൻസ്ട്രക്ഷണൽ ഫാമിന്റെ 2-ാം ബ്ലോക്കിൽ നെൽവയലിന�ോട് ചേർന്നു കിടക്കുന്ന, അര ഏക്കർ സ്ഥലം തെരെഞ്ഞെടുത്തു. ഇവിടെ എട്ടടി വീതിയിൽ ബലവത്തായ ഒരു പുറം ബണ്ട് തയ്യാറാക്കി, അതിന�ോട് ചേർന്ന് ഉളളിൽ 10 അടി വീതിയും 6 അടി ആഴവുമുളള ചാൽ നിർമ്മിച്ചു. തുടർന്ന് ഇത് പുറം ചാലുമായി ബന്ധിപ്പിച്ച് 6 അടി വീതിയും ആഴവുമുളള ക്രോസ് ചാലുകളും, വെളളം സുഗമമായി ഒഴുകുന്നതിന് തയ്യാറാക്കി പദ്ധതി പ്രദേശത്തിനു ചുറ്റും നല്ല ഒരു വേലിയും തീർത്തു. 2 മീറ്റർ അകലത്തിൽ 2' നീളമുളള 2' പി.വി.സി പൈപ്പ് നിർത്തി ഉളളിൽ 2 മീറ്റർ ഉയരത്തിൽ 1 1/2 '' ജി.ഐ പൈപ്പുകളിൽ ഉറപ്പിച്ച് ബലവത്തായ വേലിയുണ്ടാക്കി. മീനിനെ അപഹരിക്കുന്ന പാമ്പ്, തവള, ആമ

65


www.krishijagran.com

സംയ�ോജിത കൃഷിയിടത്തിൽ ഗവേഷണ വിഭാഗം മേധാവി ഡ�ോ. ഉമാ മഹേശ്വരനും കാർഷിക ക�ോളേജ് ഡീൻ ഡ�ോ. അനിൽകുമാറും

തുടങ്ങിയവയെ ഒഴിവാക്കാൻ വെജിറ്റബിൾ ടെയിലറിൽ, ഷേഡ് നെറ്റ് ഉറപ്പിച്ചു.

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമായ 100 താറാവു കുഞ്ഞുങ്ങളെ വാങ്ങി; ഇവയെ ഒരു മാസത്തോളം പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രിക് ബൾബ് ക്രമീകരിച്ച കൂട്ടിൽ സംരക്ഷിച്ച ശേഷം സംയ�ോജിത കൃഷി യൂണിറ്റിലേക്ക് മാറ്റി. ആദ്യത്തെ ഒരു മാസം നിർദ്ദേശിച്ച അളവിൽ താറാവിനുളള സ്റ്റാർട്ടർ തീറ്റയും മരുന്നുകളും മറ്റും നൽകി. സംയ�ോജിത കൃഷി യൂണിറ്റിലേക്ക് മാറ്റിയ ശേഷം, ക�ോളേജ് ഹ�ോസ്റ്റലിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് തീറ്റ നൽകുന്നത്. തീറ്റ ചെലവ് ലാഭിക്കാൻ ഇതു സഹായിച്ചു. ക�ോളേജിലെ മൃഗസംരക്ഷണവിഭാഗത്തിലെ വെറ്ററിനറി ഡ�ോക്ടറുടെ നിർദ്ദേശാനുസരണം വിരനാശിനിയും വിറ്റാമിനുകളും നൽകുന്നു. നാലര മാസം പ്രായമായപ്പോഴേക്കും ചിലത് മുട്ടയിട്ടു തുടങ്ങി. 5 മാസമായപ്പോൾ ശുപാർശ പ്രകാരം, പൂവൻ താറാവുകളെ വേർതിരിച്ചു മാറ്റി; 47 പൂവൻ താറാവുകളിൽ 10 എണ്ണത്തിനെ യൂണിറ്റിൽ നിലനിർത്തി. 37 എണ്ണത്തെ വിറ്റു

ഫാമിന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിവരുന്ന മഴവെളളം ചാലുകളിലേക്ക് കയറ്റും വിധം മുകളറ്റത്ത് സ്ലൂയിസ് പിടിപ്പിച്ചു. കൂടാതെ ചാലിൽ നിന്ന് വെളളം പുറത്തേക്ക് ഒഴുക്കികക്കളയാൻ ഏറ്റവും താഴ്ന്ന ഭാഗത്തും സ്ലൂയിസ് ഉറപ്പിച്ചു. തുടർന്ന് തുടർച്ചയായി വെളളം കയറ്റിയും ഇറക്കിയും ചാലിലെ വെളളത്തിന്റെ അമ്ലത ക്രമീകരിച്ചു. പുറം ബണ്ടിലും ക്രോസ് ബണ്ടുകളിലും 150-ലധികം നേന്ത്രൻ വാഴക്കന്ന് നട്ടു. ഇടവിളയായി വെളളരിയും. ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച മത്സ്യക്കുഞ്ഞുങ്ങളെ ഒരു മാസത്തോളം ഇൻസ്‌ട്രെക്ഷണൽ ഫാമിലെ ടാങ്കിൽ സംരക്ഷിച്ച് കൃഷി യൂണിറ്റിലെ ചാലുകളിൽ നിക്ഷേപിച്ചു. ജല ഉപരിതലത്തിൽ നിന്ന് ആഹാരം തേടുന്ന കട്‌ല, ക�ോമൺകാർപ്പ് എന്നീ മീനുകളും ഇടത്തട്ടിൽ നിന്ന് ആഹാരം തേടുന്ന ര�ോഹു മീനും വെളളത്തിന്റെ അടിത്തട്ടിൽ വളരുന്ന മൃഗാൽ, ക�ോമൺ കാർപ്പ് എന്നിവ ഇനങ്ങളും അടങ്ങിയ വിവിധയിന രീതിയാണ് അവലംബിച്ചത്. കൂടാതെ വെളളായണി കായലിൽ നിന്നും ശേഖരിച്ച കരിമീൻ കുഞ്ഞുങ്ങലെയും ചാലുകളിൽ നിക്ഷേപിച്ചു.

ശുദ്ധജല വളർത്തു മത്സ്യങ്ങളെയും കരിമീനിനേയും ചാലുകളിൽ 2017 ജനുവരി മാസം നിക്ഷേപിച്ച ശേഷം ദിവസവും 1 1/2 മുതൽ 2 1/2 കി.ഗ്രാം വരെ മത്സ്യത്തീറ്റ നൽകി പ�ോന്നു. എന്നാൽ ഏപ്രിൽ മാസം താറാവിനെ സംയ�ോജിത കൃഷിയൂണിറ്റിൽ വളർത്താൻ തുടങ്ങിയ ശേഷം മത്സ്യത്തീറ്റയുടെ അളവ് ഗണ്യമായി കുറയ്ക്കാനായി.താറാവ് അവയുടെ കാഷ്ടം ജലാശയത്തിന്റെ എല്ലാ ഭാഗത്തുംഎത്തിക്കുന്നതും, ഇത് ഏകക�ോശ സസ്യങ്ങളായ പ്ലവകങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയതുമാണ് കാരണം. ഈ പ്ലവകങ്ങൾ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ക�ൊഴുപ്പ് ഇവയുടെ കലവറയാണ്. ഇവ

താറാവിനായി, പുറംബണ്ടിന�ോട് ചേർന്നുളള, ചാലിനു മുകളിൽ ഒരു ക�ോണിൽ തെങ്ങിൻ കുറ്റി അടിച്ചുറപ്പിച്ച് അതിനു മീതെ ഉദ്ദേശം 100 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുളള കൂട് തയ്യാറാക്കി. തടിക്കൂടിന് 1/4'' ജി.ഐ നെറ്റ് ക�ൊണ്ട് ബലവത്താക്കി. കൂട്ടിൽ നിന്ന് താറാവ് യഥേഷ്ടം ചാലിലേക്ക് ഇറങ്ങും വിധം ചരിഞ്ഞ തടി ഗ�ോവണിയും തയാറാക്കി. 66

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

ആദായവഴി

തേനീച്ച വളർത്തി ആദായം നേടാം

ത്സാഹശീലർക്ക് വളരെ കുറഞ്ഞ ചെലവിൽ പണം സമ്പാദിക്കാനുളള എളുപ്പവഴിയാണ് തേനീച്ചവളർത്തൽ. ഹ�ോർട്ടിക�ോർപ് ഇതിനാവശ്യമായ പരിശീലനവും മാർഗനിർദ്ദേശവും തരും. മാവേലിക്കര കല്ലിമേലാണ് ഹ�ോർട്ടിക�ോർപ്പ് ഇതിനാവശ്യമായ പരിശീലനവും മാർഗനിർദ്ദേശവും നൽകുന്ന കേന്ദ്രം. തേനീച്ചക്കോളനി സ്ഥാപിക്കാൻ 1000-1200 രൂപ ചെലവ് വരും. ഇതിന് 40% സർക്കാർ സബ്സ ‌ ിഡി ലഭിക്കും. ഒരു ക�ോളനിയിൽ നിന്ന് ശരാശരി 1015 കില�ോ തേൻ ഉൽപാദിപ്പിക്കാൻ കഴിയും. തേനീച്ച വളർത്താൻ പ്രത്യേക സ്ഥലം വേണ്ട. ഇതിന്റെ സ്റ്റാൻഡുകൾ ഉറപ്പിക്കാനുളള സ്ഥലം മാത്രം മതി. ഇതര ജ�ോലി ചെയ്യുന്നവർക്കും ചുരുങ്ങിയ സമയം ക�ൊണ്ട് തേനീച്ച വളർത്തി പണം സമ്പാദിക്കാം. പരിശീലന കേന്ദ്രത്തിൽ ആദ്യം 4 ദിവസം പരിശീലനം നൽകും. പിന്നീട് തുടർപരിശീലനങ്ങളും ഉണ്ടാകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തേനീച്ചകൾ ഉൾപ്പെടുന്ന കൂടും ക�ോളനിയും സബ്സ ‌ ിഡി നിരക്കിൽ ലഭിക്കും. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന തേൻ ഹ�ോർട്ടിക�ോർപ് തന്നെ ഗുണനിലവാരമനുസരിച്ച് എടുക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് :

മത്സ്യങ്ങളുടെ കൂട്ടത്തിൽ ഹ�ോസ്റ്റലിൽ നിന്നുളള ഭക്ഷണാവശിഷ്ടങ്ങളും മത്സ്യങ്ങൾക്ക് നൽകി പ�ോന്നു. ചാലുകളിലെ വെളളത്തിന്റെ അമ്ലത 6-നും 7-നും ഇടയിലായിരുന്നതിനാൽ പ്രത്യേക അമ്ലതാക്രമീകരണം ആവശ്യമായി വന്നില്ല. ജൂലൈ മാസം പകുതിയ�ോടെ മത്സ്യങ്ങൾ വിളവെടുപ്പിന് പാകമായി. ര�ോഹു, കട്ല ‌ , കാർപ് ഇനങ്ങൾക്ക് ശരാശരി 350 ഗ്രാമും മൃഗാലിന് 1 കി. ഗ്രാമും കരിമീനിന് 150-200 ഗ്രാമും തൂക്കം ലഭിച്ചു. വിളവെടുത്ത മത്സ്യത്തിന്റെ വിപണന�ോദ്ഘാടനം ദക്ഷിണമേഖല പ്രാദേശിക ഗവേഷണകേന്ദ്രം അസ�ോസിയേറ്റ് ഡയറക്ടർ ഡ�ോ. ഉമാമഹേശ്വരനും, കാർഷിക ക�ോളേജ് ഡീൻ ഡ�ോ. എ. അനിൽ കുമാറും നിർവ്വഹിച്ചു. ആഗസ്റ്റ് അവസാനത്തോടെ നേന്ത്രൻ വാഴ വിളവെടുപ്പിന് പാകമായി. ഓണക്കാലത്ത് പകുതിയിലധികം വാഴയും വിളവെടുത്തു; ശരാശരി വാഴയ�ൊന്നിന് 16-20 കി.ഗ്രാം തൂക്കം ലഭിച്ചു. സെപ്റ്റംബർ ആദ്യം മുതൽ ശരാശരി 20 താറാവു മുട്ട വീതവും ലഭിച്ചു വരുന്നു. അടുത്തഘട്ടമായി താറാവു മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വിൽക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ, ഒരു എയറേറ്റർ യൂണിറ്റ്, താറാവിനും മത്സ്യത്തിനുമുളള തീറ്റ, മീൻപിടിക്കാനുപയ�ോഗിക്കുന്ന ക�ോരുവല തുടങ്ങിയവ വയ്ക്കാനുളള, വൈദ്യുതീകരിച്ച ഒരു സ്റ്റോർമുറി, സ�ോളാർ ലൈറ്റുകൾ, ലൈറ്റ് ട്രാപ്പ് തുടങ്ങിയവയും സ്ഥാപിച്ച്, സംയ�ോജിത കൃഷി യൂണിറ്റ് കൂടുതൽ വിപുലമാക്കാനുളള തയ്യാറെടപ്പിലാണ്.

സംസ്ഥാന തേനീച്ച വളർത്തൽ കേ�ം, ഹ�ോർട്ടിക�ോർപ്, കല്ലിമേൽ പി.ഒ, മാവേലിക്കര ഫ�ോൺ : 04792356695

വെളളായണി കാർഷികക�ോളേജിൽ അഗ്രോണമി വിഭാഗം പ്രൊഫസറാണ് ലേഖിക. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

67


www.krishijagran.com

മാതൃക

എ.ജെ അലക്സ ‌ ് റ�ോയ്

ദൈവത്തിന്റെ കയ്യൊപ്പുള്ള കൃഷിത്തോട്ടം

നി

ർമ്മിതികളെല്ലാം തന്നെ ദൈവികമാണെന്ന് പ�ൊതുവെ പറയാം. പ്രത്യേകിച്ച് ഭക്ഷണനിർമ്മിതി. വിഷരഹിത ശുദ്ധഭക്ഷണം സ്വന്തം കുടുംബത്തോട�ൊപ്പം നിർമ്മിക്കുന്ന കൂര�ോപ്പട വാക്കയിൽ ജ�ോയിമ�ോന്റെ കൃഷിയിടത്തിൽ തീർച്ചയായും ഒരു ''ഡിവൈൻ ടച്ച് '' കാണാം.

കൈതയുമ�ൊക്കെ ചെയ്തുക�ൊണ്ടായി തുടക്കം. പാരമ്പര്യമായി ലഭിച്ച കൃഷിയറിവുകള�ൊന്നും പാഴായില്ല. മാന്യമായ വിളവും ലഭിച്ചു.

പന്ത്രണ്ടു വർഷം നീണ്ട പ്രവാസകാലത്തിന�ൊടുവിലാണ് നാട്ടിലെത്തി എന്തെങ്കിലും മാനമുള്ള പണിയെടുത്ത് ജീവിക്കാന�ൊരുങ്ങുന്നത്. ആദ്യമ�ൊക്കെ പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴയും

തരികളയാനില്ല മേൽമണ്ണ്

തുടർന്നാണ് വിഷരഹിത കൃഷിയും ശുദ്ധഭക്ഷണ നിർമ്മിതിയുമ�ൊക്കെ ചിന്തയിലേയ്ക്ക് വരുന്നത്. സ്വന്തമായുള്ള അഞ്ചേക്കർ ഭൂമിയിൽ നാലുവർഷം മുൻപാണ് ഭക്ഷ്യവിളകൾ മാത്രമുള്ള കൃഷിയാരംഭിക്കുന്നത്. ഫലഫൂയിഷ്ഠമായ മേൽമണ്ണ് തട്ടുകളായിത്തിരിച്ച് കല്ലുകയ്യാലകൾ നിർമ്മിച്ചായി തുടക്കം. കാട്ടുകല്ലുകളാണ് കയ്യാലവയ്ക്കാനുപയ�ോഗിച്ചത്. 68

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

മണ്ണും കാട്ടുകല്ലും തമ്മിലുള്ള ഇഴയടുപ്പം കയ്യാലയ്ക്ക് ഈടും ബലവും നൽകുമെന്ന് കർഷകപക്ഷം. ഇടയ്ക്കു മഴക്കുഴികളും തീർത്തു. കയ്യാലയ്ക്ക് മുകളിൽ നിരനിരയായി തീറ്റപ്പുല്ലും പിടിപ്പിച്ചു.

പച്ചക്കറിത്തൈകൾക്ക് കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഒരു നഴ്‌സറി തന്നെ തുടങ്ങി. ശരാശരി ഒന്നരലക്ഷത്തിലധികം മേൽത്തരം പച്ചക്കറിത്തൈകൾ ജ�ോയി കർഷകർക്ക് നൽകുന്നുണ്ട്. എത്ര കൂട്ടിക്കിഴിച്ചു ന�ോക്കിയാലും ഈ ചെടികളെല്ലാം കൂടി ഒരുലക്ഷം കില�ോയിലധികം പ്രാദേശികമായ വിഷമില്ലാ പച്ചക്കറി നാട്ടിൽ വിളയിക്കുമെന്ന് ജ�ോയി പറയുന്നു.

മണ്ണുപരിശ�ോധന പ്രധാനം

കൂര�ോപ്പട കൃഷിഭവന്റെ സഹായത്തോടെ ശാസ്ത്രീയ മണ്ണുപരിശ�ോധന, മണ്ണിന്റെ പുളി കുറയ്ക്കുന്നതിന് കുമ്മായം ചേർക്കൽ,

കൃഷിയിൽ വേണം ശാസ്ത്രീയത

പുതുകൃഷി രീതികളെല്ലാം തന്നെ ജ�ോയിയുടെ കൃഷിയിടത്തിലുണ്ട്. തുള്ളിനന, പുതയിടീൽ, ഫെർട്ടിഗേഷൻ, വിവിധതരം കെണികൾ, തിരിനന ഇവയെല്ലാം തന്നെ കൃത്യതയ�ോടെ നടപ്പിലാക്കിയിട്ടുണ്ട്. ഒരിഞ്ചു ഭൂമിപ�ോലും തരിശിടാതെയാണ് കൃഷി. വെണ്ടയ്ക്കിട വിളയായി വെള്ളരി പടർത്തി രണ്ടിന്റെയും വിളവുറപ്പിച്ചു.

വിഷമില്ലാകൃഷി

ജ�ോയിയുടെ കൃഷിയിടത്തിൽ ധാരാളം തുമ്പികളും എട്ടുകാലികളും ഭയമില്ലാതെ വിലസുന്നു. വിഷമില്ലെന്നതു തന്നെയിതിന് കാരണം. കൃഷിഭവന്റെ ശരിയായ മേൽന�ോട്ടമുള്ളതിനാൽ എല്ലായിനം ജൈവ കീടനാശിനികളും ശരിയായ അളവിലാണിവിടെ പ്രയ�ോഗിക്കുന്നത്. സ്യൂഡ�ോമ�ോണസ്, ട്രൈക്കോഡെർമ, വാം, ബിവേറിയ, വെർട്ടിസീലിയം തുടങ്ങിയ മിത്രജീവികൾക്കുപരി വേപ്പധിഷ്ഠിത കീടനാശിനികളും കൃത്യതയ�ോടെ ഉപയ�ോഗിക്കുന്നു. മുട്ടക്കഷായവും, മത്തിക്കഷായവും, ജീവാമൃതവും, ഘനജീവാമൃതവും ശരിയായി ഉപയ�ോഗിച്ചാൽ നല്ലഫലം തന്നെ നൽകുമെന്ന് കർഷകന്റെപക്ഷം.

സംയ�ോജിതകൃഷി - സംരക്ഷിതകൃഷി സംയ�ോജിത കൃഷിയ്ക്കു മാത്രമെ കർഷകനെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് ജ�ോയി പറയും. പറമ്പായാൽ പശുവിനും ആടിനും ക�ോഴിക്കുമെല്ലാം ഇടംവേണം. ജ�ോയിയുടെ ത�ോട്ടത്തിൽ ആറു കറവപ്പശുക്കളും നാലുകിടാക്കളും ഒരു നാടൻ പശുവുമുണ്ട്.

കേരളത്തിന്റെ തനത് മലബാറി ആടുകളുടെ ഒരു മാതൃ യൂണിറ്റുമുണ്ട്. പാൽകറന്നെടുക്കാതെ മേൽത്തരം കുട്ടികളെ ഉത്പ്പാദിപ്പിച്ചു വിൽക്കുന്നതിലാണ് ശ്രദ്ധ. ത�ൊഴുത്തു നിർമ്മാണത്തിലും ശുചിത്വത്തിന് ശ്രദ്ധ നൽകി. നാടൻ ക�ോഴിയും കരിങ്കോഴിയും വളർത്തുമുയലും തനത് ചാര, ചെമ്പല്ലി താറാവുകളും ഇവിടുണ്ട്.

മൂലകങ്ങളുടെ ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ ആവശ്യത്തിന് ജൈവവളപ്രയ�ോഗം എന്നിവ നടത്തി.

പറമ്പിലെ ടാർപ�ോളിൻ കുളങ്ങൾ മഴവെള്ളസംഭരണവും ഒപ്പം മത്സ്യസമൃദ്ധിയും ഉറപ്പുവരുത്തുന്നു. ത�ോട്ടത്തിലെ എല്ലാ ഇടപാടുകൾക്കും ഒരു ശാസ്ത്രീയ ചാക്രിക സമീപനം കാണാമെന്നത് സവിശേഷതയാണ്.

വിത്തില�ൊത്താൽ വിളവില�ൊക്കും

പരമ്പരാഗത നാടൻ വിത്തിനങ്ങൾക്ക് പുറമെ മേൽത്തരം സങ്കര വിത്തുകളും സംഘടിപ്പിച്ച് കൃഷിയിറക്കി. ഏത്തവാഴ, വിവിധയിനം മരച്ചീനികൾ, ചേന, കാച്ചിൽ, ചേമ്പ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, വള്ളിപ്പയർ, കുറ്റിപ്പയർ, മത്തൻ, വെള്ളരി, പടവലം, പാവൽ തുടങ്ങി എല്ലാ വിളകൾക്കും പറമ്പിൽ ഇടം നൽകി. Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

ആധുനികതയ�ോട് അടുത്തു നിൽക്കാം

കൃഷിയിൽ ഇന്ന് യ�വത്കരണമെന്നത് യാഥാർത്ഥ്യമാണ്. മണ്ണിളക്കാൻ, 69


മാതൃക

www.krishijagran.com

കുഴിയെടുക്കാൻ, കാട് വെട്ടാൻ, മരംമുറിയ്ക്കാൻ, കറവപ്പശുവിന് പുല്ലരിഞ്ഞുനൽകാൻ, തെങ്ങ്കയറാൻ, പൂവാലിപ്പശുവിനെ കറക്കാൻ എല്ലാത്തിനും യന്ത്രങ്ങളുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ ജ�ോയിയുടെ മാതൃകാത�ോട്ടത്തിലും ഇടമുണ്ട്.

വിദേശത്തേയ്ക്ക്വരെ ജ�ോയിയുടെ വിഷമില്ലാ വിളകൾ പറന്നു തുടങ്ങിയിരിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കർഷകരുടെ ജൈവ ഉത്പ്പന്ന വിപണന സംരംഭമായ ഗ്രീൻഷ�ോറിന്റെ കാഞ്ഞിരപ്പള്ളി, എരുമേലി ഔട്ട്‌ലെറ്റുകൾ, കർഷകപക്ഷ വിപണികളുടെ ഫെഡറേഷനായ ഹരിതമൈത്രി കേരളത്തിന്റെ കൂര�ോപ്പട, പാമ്പാടി, അയർക്കുന്നം വിപണികൾ, വാഴൂർ ബ്ലോക്കിലെ വിവിധ നേരങ്ങാടികൾ എന്നിവ വഴി മികച്ച വിലയ്ക്കാണ് ഉത്പ്പന്നങ്ങൾ വിറ്റുപ�ോകുന്നത്,

അതിജീവനത്തിന് കണ്ടുപിടുത്തവും

ത�ൊഴിക്കുന്ന കറവപ്പശുവിനെ മര്യാദക്കാരിയാക്കി കറക്കാൻ സഹായിക്കുന്ന ചെറുയന്ത്രം, കുറഞ്ഞസ്ഥലത്ത് കൂടുതൽ പച്ചക്കറി ഗ്രോബാഗുകൾക്കുള്ളിൽ കൃഷിചെയ്യാൻ കഴിയുന്ന ജ�ോയീസ് കൂര�ോപ്പട മിനി ഗാർഡൻ തുടങ്ങിയവ കർഷകന്റെ അതിജീവനത്തിനായുള്ള ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇവയ�ൊക്കെ ഇന്ന് കുറെയെങ്കിലും കർഷകർ ഉപയ�ോഗിച്ചു കഴിഞ്ഞിരിക്കുന്നു.

കേരളത്തിൽ വിഷമില്ലാ ഭക്ഷ്യവിളകൾ മാന്യമായി വിറ്റഴിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് കർഷകപക്ഷം. ഉപഭ�ോക്താവിന്റെ വിശ്വാസത്തിൽ വിഷം ചേർക്കാതിരുന്നാൽ മതിയെന്ന് ജ�ോയി പറയും.

എന്നും വിളവെടുപ്പ് കാലം

വിപണിയറിഞ്ഞുവേണം കൃഷി: കേരളീയർ ഇന്ന് വിഷമില്ലാത്തത് ഭക്ഷിക്കണമെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതിനാൽതന്നെ ജ�ോയിയുടെ ത�ോട്ടത്തിലെ വിളകൾക്ക് ഇന്ന് വരെ വില്പന പ്രശ്ന ‌ ം നേരിടേണ്ടി വന്നിട്ടില്ല.

മാറ്റകൃഷി കൃത്യമായി ചെയ്യുന്നതിനാൽ എല്ലായ്‌പ്പോഴും വിളവെടുക്കാൻ കഴിയുന്ന തരത്തിലാണ് പച്ചക്കറിവിളകൾ വിളഞ്ഞു നിൽക്കുന്നത്. ഇത് ഉല്പാദകനും ഉപഭ�ോക്താവിനും ഒരുപ�ോലെ ഗുണകരം. 70

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


ഫലസസ്യം

www.krishijagran.com

ഉദ്യോഗസ്ഥർ കർഷകർക്കൊപ്പം

കൃഷി അനുബന്ധ വകുപ്പുകൾ കൂര�ോപ്പടയിൽ കർഷകർക്കൊപ്പമാണെന്ന് ജ�ോയി പറയുന്നു. മികച്ച കർഷകപക്ഷ ഉദ്യോഗസ്ഥരായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കൃഷി ആഫീസർ സി. അമ്പിളി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ക�ോര ത�ോമസ്, വെറ്റിനറി സർജൻ കുര്യാക്കോസ് മാത്യു, ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരെല്ലാം മികച്ച പിന്തുണയാണ് നൽകിവരുന്നത്.

സകുടുംബം കൃഷി

ജ�ോയിയുടെ കൃഷിയെന്നാൽ ഭാര്യ ബെറ്റ്‌സി, പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ നവീൻ, ആറാം ക്ലാസ്സുകാരൻ ജീവൻ ഇവരുടെയെല്ലാം പങ്കാളിത്തത്തിലുറച്ചതാണ്. അവശ്യഘട്ടങ്ങളിൽ മാത്രം കൂട്ടുകാരായ രവിയും, തങ്കനും, വേണുവും ഒപ്പം ചേരും. നിരവധി പുരസ്ക ‌ ാരങ്ങൾ ഈ യുവകർഷകനെ തേടിയെത്തി. ഇതിന് ഈയടുത്തകാലത്ത് ലഭിച്ച ക�ോട്ടയം സ�ോഷ്യൽ സർവ്വീസ് സ�ൊസൈറ്റിയുടെ മികച്ച കർഷക കുടുംബത്തിനുള്ള ആദരവാണ് തങ്ങൾക്ക് കൂടുതൽ പ്രിയതരമെന്ന് പറയുന്നതിൽ ഈ കൃഷി കുടുംബത്തിന് വാക്കൊന്ന്.

പെർഫ്യൂം ഫ്രൂട്ട്

കൃഷിയെ സ്‌നേഹിക്കുന്നവർ തീർച്ചയായും വാക്കയിൽ ജ�ോയിമ�ോന്റെ ദൈവം കയ്യൊപ്പു ചാർത്തിയ കൃഷിയിടം കാണണം. ചിറക്കടവ് കൃഷിഭവനിൽ അസി. കൃഷി ആഫീസർ ആണ് ലേഖകൻ

വിതറുന്ന സു ഗന്ധം കെപ്പൽ പഴത്തെക്കുറിച്ച്

കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയുടെ സന്തതിയാണ് കെപ്പൽ പഴം എന്ന സുഗന്ധഫലം. ഈ പഴം കഴിച്ചാൽ മനുഷ്യശരീരത്തിലുണ്ടാകുന്ന വിയർപ്പിനുപ�ോലും ഹൃദ്യമായ സുഗന്ധമുണ്ടായിരിക്കുമത്രെ! നിത്യഹരിതവൃക്ഷമാണ് കെപ്പൽ. 25 മീറ്ററ�ോളം ഉയരത്തിൽ വളരും. 'സ്റ്റെലിക�ോ കാർപസ് ബ്യൂറാഹ�ോൾ' എന്ന് സസ്യനാമം. ഇന്തോനേഷ്യയിൽ ഇത് രാജകീയ ഫലമായാണ് അറിയപ്പെടുന്നത്. രാജകുടുംബാംഗങ്ങളുടെ ഇഷ്ടഫലമായിരുന്നതിനാൽ ഇതിന്റെ പ്രചാരത്തിനും നിയമതടസ്സങ്ങൾ ഉണ്ടായിരുന്നു. രാജഭരണശേഷമാണ് കെപ്പൽ പഴം കുറേയെങ്കിലും പ്രചരിക്കാൻ തുടങ്ങിയത്. ഉഷ്ണമേഖലാരാജ്യങ്ങളിൽ കെപ്പൽ പഴം നന്നായി വളരും. ഗ�ോളാകൃതിയാണ് പഴത്തിന്. പുളികലർന്ന മധുരമാണ് പളത്തിന്റെ പ്രത്യേകത. തളിരിലകൾക്ക് മാവിലകളുടെ രൂപാന്തരഘട്ടത്തിലെ ചെമ്പുനിറമാകയാൽ ഇലച്ചാർത്ത് ഇതിന് ഒരു അലങ്കാരവൃക്ഷത്തിന്റെ പരിവേഷവും നൽകുന്നു. കേരളത്തിലും ഇതിന്റെ തൈകൾ ഇന്ന് പരിമിതമായ ത�ോതിൽ ലഭ്യമാകാൻ തുടങ്ങിയിരിക്കുന്നു.

mw... tXm-«w \-\-¡t]m-ImsX!! tXm-«-¯nÂ

\n§-fp-sS Irjn-bn-S¯ntem Øm-]-\¯n-tem DÅ tam-t«mÀ, ]-¼v-sk-äv apX-embh sam-ss_Â t^m¬ D-]-tbm-Kn-¨v

tem-I-s¯-hn-sS-bn-cp¶pw \n-b-{´n-¡mw... kw-c-£n-¡mw...

an-kv-Uv tImÄ \Â-In ]-¼v-skäv Hm-Wm¡mw Hm-^m¡mw Ø Idïv t]m-bmÂ Ø sh-Åw F-Sp-¡m-sX-h-¶mÂ Ø s^-bn-kv s^-bn-en-bÀ h-¶mÂ Ø s^-bn-kv dn-th-gv-kv h-¶mÂ

tam-t«mÀ Hm-^m-bn sa-tÊ-Pv e-`n-¡p¶p. Now

` 7600/-fpw FÃm hn-h-c-§ n All SMS B-b sam-ss_-en in e`n-¡p¶p.

only

1

MOBILEWAY TECHNOLOGIES www.mobistart.in

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

9020859060 9847833833 71


പ്രകൃതിസൗഹൃദ കൃഷി

ലിറ്റി ജ�ോസ്

കൃഷിജാഗരൺ കണ്ണൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ 8547980635

''പ

www.krishijagran.com

പുരസ്‌ക്കാര നിറവിൽ

ജ�ോയ്

ച്ചക്കറിയിൽ മാത്രം ജൈവകൃഷി ചെയ്യുന്നതിൽ അർത്ഥമില്ല. കൃഷിയിടം പൂർണ്ണമായും ജൈവകൃഷി ചെയ്യുന്നതിൽ അർത്ഥമില്ല. കൃഷിയിടം പൂർണ്ണമായും ജൈവകൃഷി രീതിയിലേക്ക് മാറ്റിയാൽ മാത്രമേ ര�ോഗമുക്തമായ മണ്ണിനെയും മനുഷ്യനെയും സൃഷ്ടിക്കാൻ സാധിക്കൂ''. കാസർഗ�ോഡ് പാലവയലിലെ കുടിയേറ്റകർഷകനായ പെരുമാട്ടിക്കുന്നേൽ അഗസ്തി പറയുന്നു. പിതാവിൽ നിന്ന് പരമ്പരാഗതമായി 8 ഏക്കർ സ്ഥലത്ത് ഭൂമിക്ക് അനുയ�ോജ്യമായ രീതിയിൽ ജൈവവളം മാത്രം ഉപയ�ോഗിച്ച് ബഹുവിളകൃഷി നടത്തി മാതൃകയാകുന്നു ഈ കർഷകൻ. ജ�ോയിയുടെ കൃഷിയിടത്തിലേക്ക് ചെല്ലുന്ന ആരെയും ആകർഷിക്കുന്നത് ഇടതൂർന്ന് തൂക്കിയിട്ടിരിക്കുന്ന ചെറുതേനീച്ചപ്പെട്ടികളും പച്ചപ്പുനിറഞ്ഞ കൃഷിയിടവുമാണ്. നാണ്യവിളകളായ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, ക�ൊക്കോ, റബ്ബർ, വാനില, കാപ്പി, കശുമാവ് തുടങ്ങിയവയും ഫലവൃക്ഷങ്ങളായ റമ്പൂട്ടാൻ, സപ്പോട്ട, പേര,

മാവ്, ചാമ്പ, പപ്പായ, ആത്ത, കമ്പിളി നാരകം, ന�ോനി, മാംഗ�ോസ്റ്റിൻ, പീനട്ട് ബട്ടർ, ലൂബിക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയും സമൃദ്ധമായി കായ്ച്ചു നിൽക്കുന്നു. ഇതിൽ മാത്രം ഒതുങ്ങുന്നില്ല ജ�ോയിയുടെ കൃഷികൾ. പാലിനും ജൈവവളത്തിനും നാടൻ പശു, ക�ോഴി, കാട, മത്സ്യം എന്നിവയടക്കം ഒരു വീട്ടിലേക്ക് ആവശ്യമുളളതെല്ലാം ജ�ോയിയുടെ കൃഷിയിടത്തിലുണ്ട്. വ്യത്യസ്തത നിറഞ്ഞതാണ് ജ�ോയിയുടെ കൃഷിയിടം. രാസവളമ�ോ കീടനാശിനികള�ോ ഈ പറമ്പിൽ കയറ്റാറില്ല. ഭൂരിഭാഗം കർഷകരും രാസവളങ്ങൾ ഉപയ�ോഗിച്ച് ജൈവകൃഷിയെന്ന പേരിൽ വിളവെടുക്കുമ്പോൾ ജൈവകൃഷി എങ്ങനെ ചെയ്യണമെന്ന് കാണിച്ചു തരുന്നു ജ�ോയ്. അതുക�ൊണ്ടു തന്നെയാണ് എഫ്.ടി.എ.കെ ജ�ോയിയുടെ ആറര ഏക്കർ കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ നൽകിയതും. ജ�ോയിയുടെ ജൈവവളപ്രയ�ോഗം ന�ോക്കാം. നാടൻ പശുവിന്റെ ചാണകം, ചകിരിച്ചോറ്, ക�ോഴിവളം എന്നിവ അട്ടികളായി ഇട്ടാണ് തൈ നടുക. പുറമെ എഗ്ഗ് അമിന�ോ, സ്ലറി,

72

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

ചാരം, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവയും ചേർക്കും. കൂടാതെ മുട്ടത്തോട് പ�ൊടിച്ചും വളപ്രയ�ോഗം നടത്തും. ജൈവവളപ്രയ�ോഗം മാത്രമായതിനാൽ ഇവിടെ കീടശല്യം ഇല്ല.

ഇരട്ടിലാഭമാണ് ക�ൊയ്യുന്നത്. ഒരു വിളയെ മാത്രം ആശ്രയിക്കുമ്പോൾ വിലക്കുറവ് പ്രതിസന്ധി ഉണ്ടാക്കുമെന്നും ബഹുവിളകൃഷിയിൽ ആ വെല്ലുവിളി ഉണ്ടാകില്ലെന്നും ജ�ോയ് പറയുന്നു. ഭൂമിക്കനുയ�ോജ്യമായ രീതിയിൽ ജൈവ ബഹുവിളകൃഷി നടത്തുന്ന ജ�ോയിക്ക് നിരവധി പുരസ്ക് ‌ കാരങ്ങൾ ലഭിച്ചു. കൃഷിവകുപ്പിന്റെ 2015 ലെ കർഷകരത്ന ‌ അവാർഡ്, 2015 ലെ സര�ോജിനി ദാമ�ോദർ ഫൗണ്ടേഷൻ അക്ഷയശ്രീയുടെ കാസർഗ�ോഡ് ജില്ലയിലെ മികച്ച ജൈവകർഷകനുളള അവാർഡ്, ജൈവവൈവിദ്ധ്യ ബ�ോർഡിന്റെ 2016 ലെ സംസ്ഥാന അവാർഡ് എന്നിവയും ഇതിന് പുറമെ ചെറുതും വലുതുമായ നിരവധി അവാർഡുകളും ഇദ്ദേഹത്തിനു ലഭിച്ചു. കൃഷിരീതികൾ മറ്റുളളവരുമായി പങ്കിടുന്നവരാണ് യഥാർത്ഥ കർഷകൻ എന്ന അഭിപ്രായക്കാരനായ ജ�ോയിയുടെ ജൈവകൃഷി കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധി കാർഷിക വിദ്യാർത്ഥികളും കർഷകരുമാണ് ഇവിടെയെത്തുന്നത്. ജൈവവിളകൾ മാത്രം ഉപയ�ോഗിക്കുന്നതിനാൽ 64 കാരനായ തനിക്കും 63 കാരിയായ ഭാര്യക്കും വാർദ്ധക്യസഹജമായ ര�ോഗങ്ങള�ൊന്നുമില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു ഈ കർഷകൻ. കറിവേപ്പിലയും കാന്താരി മുളകും വരെ മാർക്കറ്റിൽ നിന്നും വില ക�ൊടുത്ത് വാങ്ങി കാർഷികമേഖലയ�ോട് മുഖം തിരിച്ച് നിൽക്കുന്ന പുതിയ തലമുറക്ക് ജ�ോയിയുടെ കൃഷിയിടം നിശ്ചയമായും ഒരു മാതൃകയാക്കാം.

ആഴ്ചയ്‌ക്കൊന്ന് എന്ന ത�ോതിലാണ് നന. തളിനനയാണ് രീതി. വിളകൾക്കിടയിൽ അങ്ങിങ്ങ് വച്ചിരിക്കുന്ന സ്പിംഗ്ലറുകൾ എല്ലാത്തിനും തുല്യമായി വെളളമെത്തിച്ച് കൃഷിയിടത്തിൽ തണുപ്പിനെ നിലനിർത്തുന്നു. വിളകൾക്ക് പുതയിടുക എന്നതാണ് മറ്റൊരു രീതി. തടമെടുത്ത് പുതയിടുന്നതിനാൽ നന സമൃദ്ധമായി നിലനിൽക്കും. ഒരു വീട്ടിലേക്കുളള എല്ലാ പച്ചക്കറികളും ഒരു കുടക്കീഴിൽ വിളയിക്കുക എന്ന രീതിയിൽ വിളകൾക്ക് നടുവിലായി പ�ോളി ഹൗസിലും അല്ലാതെയുമായി വലിയ�ൊരു പച്ചക്കറിത്തോട്ടവും ജ�ോയ് ഒരുക്കിയിട്ടുണ്ട്. വെണ്ട, വഴുതിന, മഞ്ഞൾ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, അടതാപ്പ്, പച്ചമുളക് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുളള എല്ലാ തരം പച്ചക്കറികളും ഇവിടെയുണ്ട്. സാധാരണയായി മണ്ണിലും ഗ്രോബാഗുകളിലും പച്ചക്കറി നടുന്നവരിൽ നിന്നും വ്യത്യസ്തനായി വാഹനങ്ങളുടെ ടയറുകൾ പ്രത്യേക രൂപത്തിലാക്കി അതിനുളളിൽ മണ്ണും വളവും ഇട്ടാണ് പച്ചക്കറി കൃഷി. ഗ്രോബാഗിനെക്കാൾ വലിപ്പമുളളതുക�ൊണ്ട് സമൃദ്ധമായി വിളവും ലഭിക്കും. നാടൻ വിത്തുകളെ പ്രോത്സാഹിപ്പിക്കുന്ന ഈ കർഷകൻ ബഹുവിളകൃഷിയിലൂടെ

ലെൻസ്

സം

കൃഷിജാഗരൺ സെമിനാർ സംഘടിപ്പിച്ചു

യ�ോജിത കൃഷിയിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകനെ പ്രാപ്തനാക്കുകയെന്ന ലക്ഷ്യത്തോടെ 'കൃഷിജാഗരൺ മാസിക', മഹാത്മാഗാന്ധി സർവ്വകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച കാർഷിക സെമിനാർ കർഷകർക്ക് നവ്യാനുഭവമായി. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന സെമിനാർ വൈസ് ചാൻസിലർ ഡ�ോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജൈവം പദ്ധതിയുടെ ജില്ലാ ക�ോർഡിനേറ്റർ ജി.ശ്രീകുമാർ അധ്യക്ഷനായി. കൃഷിജാഗരൺ സതേൺ സ്റ്റേറ്റ് ഹെഡും അഗ്രിക്കൾച്ചറൽ വേൾഡ് എഡിറ്ററുമായ വി.ആർ അജിത്കുമാർ മുഖ്യ പ്രഭാഷണം

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

നടത്തി. കൃഷിജാഗരൺ മലയാളം സ്റ്റേറ്റ് ഹെഡും എഡിറ്ററുമായ സുരേഷ് മുതുകുളം, ജൈവകൃഷി പ്രയ�ോക്താവ് കെ.വി ദയാൽ, സർവകലാശാല ലൈഫ് ല�ോംഗ് ലേണിംഗ് വിഭാഗം മേധാവി കെ.എ മഞ്ചുഷ, കൃഷിജാഗരൺ ജില്ലാ ക�ോർഡിനേറ്റർ സി.എൻ രമ്യ തുടങ്ങിയവർ സംസാരിച്ചു. കല്ലറ കൃഷി ഓഫീസർ ജ�ോസഫ് റെഫിൻ ജെഫ്രി .എം 'സംയ�ോജിത കാർഷിക മുറകളും സുരക്ഷിത കൃഷിരീതിയും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മഹാത്മാഗാന്ധി സർവകലാശാല നടപ്പാക്കുന്ന ജൈവം പദ്ധതിയ�ോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. 73


അഗ്രിഹെൽപ്‌

www.krishijagran.com

സീമ ദിവാകരൻ ജ�ോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്‌

മുരിങ്ങമരങ്ങൾ സംരക്ഷിക്കാൻ പദ്ധതി

ഐ.സി.എ.ആർ ബ്ലാക്ക് പെപ്പർ

പുതിയ മ�ൊബൈൽ ആപ്പ്

ഔഷധ ഗുണവും പ�ോഷകമേന്മയും ഇണങ്ങിയ പച്ചക്കറി എന്ന് പേരെടുത്ത മുരിങ്ങ മരങ്ങളുടെ സംരക്ഷണത്തിന് തൃശൂർ നാഷണൽ ബ്യൂറ�ോ ഓഫ് പ്ലാന്റ് ജനറ്റിക് റിസ�ോഴ്സ ‌ സ് പദ്ധതി നടപ്പാക്കുന്നു. നല്ല മുരിങ്ങയിനങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണിത്. കേരളത്തിലെ വിവിധയിനം മുരിങ്ങകളുടെ ഒരു ശേഖരം ഉണ്ടാക്കി സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ ശേഖരിക്കുന്ന വിവിധ തരം മുരിങ്ങകൾ അവയുടെ നിലവിലെ സംരക്ഷകരുടെ പേരുൾപ്പെടെ രേഖപ്പെടുത്തിയാകും സംരക്ഷിക്കുക. നാടൻ മുരിങ്ങകൾ ഇത്തരത്തിൽ വീട്ടുവളപ്പിൽ ലഭ്യമായവർ ഇനി പറയുന്ന നമ്പരിൽ വിവരങ്ങൾ അറിയിക്കണം.

ഭാരതീയ സുഗന്ധവിളഗവേഷണകേന്ദ്രം കുരുമുളകു കൃഷിയുടെ പരിപാലനം, ഇനങ്ങൾ, പ�ോഷണം, ര�ോഗ-കീടവിവരങ്ങൾ, വിളവെടുപ്പനന്തരനടപടികൾ, വിപണി തുടങ്ങി എല്ലാ വിവരങ്ങളും കർഷകർക്ക് ഒരു വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പാകത്തിന് 'ഐ.സി.എ.ആർ ബ്ലാക്ക് പെപ്പർ' എന്ന പേരിൽ പുതിയ മ�ൊബൈൽ ആപ്പ് സംവിധാനം തയ്യാറാക്കി. ബന്ധപ്പെട്ട മ�ൊബൈൽ ആപ്പിലെ നിശ്ചിത വിഷയത്തിൽ ഉളള ബട്ടണിൽ ഒരു വിരലമർത്തിയാൽ മതി. എല്ലാ വിവരങ്ങളും കർഷകർക്ക് അപ്പോൾ തന്നെ കിട്ടും. ഇംഗ്ലീഷിലും ഹിന്ദിയിലും ഇതിന്റെ സേവനം ലഭ്യമാണ്.

റബറിനു വളമിടാൻ 'റബ്‌സിസ് ആപ്പ് '

ഫ�ോൺ- 0487 2370499/9447889787 Email: NBPGR.Thrissur@icar.gov.in

റബ്ബർ ത�ോട്ടങ്ങൾക്കു വേണ്ട വളപ്രയ�ോഗം നിർണയിക്കുന്ന 'റബ്സ ‌ ിസ് മ�ൊബൈൽ ആപ്പ് ' റബർ ബ�ോർഡ് അവതരിപ്പിച്ചു. സ്വന്തം ത�ോട്ടത്തിലേക്ക് ആവശ്യമായ രാസവളം എത്രയെന്ന് തീരുമാനിക്കാൻ ഇത് കർഷകർക്ക് സഹായകമാകും. മരങ്ങളുടെ പ്രായം, ത�ോട്ടങ്ങളുടെ വിസ്തൃതി എന്നിവയനുസരിച്ച് രാസവളത്തിന്റെ അളവിൽ മാറ്റം വരുത്താം.

ഇ-വെറ്റ് കണക്ട്

വളർത്തുമൃഗങ്ങളുടെ ര�ോഗങ്ങൾക്കും മൃഗപരിപാലനത്തിലെ സംശയങ്ങൾക്കും പരിഹാരം കാണാൻ കേരള വെറ്ററിനറി സർവകലാശാല 'ഇ-വെറ്റ് കണക്ട് ' സംവിധാനമ�ൊരുക്കി പ്രവർത്തിച്ചുവരുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഉപദേശക ക�ോൾ സെന്ററാണിത്. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലാണ് ഇത് പ്രവർത്തിക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനസമയം കഴിഞ്ഞും വൈകിട്ട് നാലു മുതൽ രാത്രി 12 മണിവരെ അടിയന്തിര ചികിൽസാസൗകര്യം ഉണ്ടാകും. ബന്ധപ്പെടേണ്ട നമ്പർ : 0487 2238055 74

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


ജില്ലാവാർത്ത

www.krishijagran.com

രമ്യ കെ. പ്രഭ

ഹസീനയും "റെഡി ടു കുക്ക് " വിഭവങ്ങളും

കാ

ർഷികരഗത്തെ ഒട്ടുമിക്ക മേഖലകളിലും കൈമുദ്ര പതിപ്പിച്ച ദമ്പതികളാണ് എറണാകുളം ജില്ലയിൽ ആലങ്ങാട് ബ്ലോക്കിലെ വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ ഹസീനയും മുനീറും. വീട്ടാവശ്യത്തിന് വേണ്ടിയാണ് കൃഷി ചെയ്ത് തുടങ്ങിയത്. ഈ തുടക്കം ഇപ്പോൾ എത്തി നിൽക്കുന്നത് ഹ്മശ്രീമതിത്സ ഫാമിലാണ്. വളരെ വ്യത്യസ്തമായ കൃഷിരീതികളാണ് ഇവരുടേത്. നാടൻ ഉൾപ്പെടെ വിവിധയിനം പശുക്കൾ, ചെമ്മരിയാട് ഉൾപ്പെടെയുളള ആടുകൾ,

മുട്ടക്കോഴികൾ, അലങ്കാരക്കോഴികൾ, വാത്ത, താറാവ്, അലങ്കാരമത്സ്യങ്ങൾ, വിവിധ തരം പച്ചക്കറികൾ, പാഷൻ ഫ്രൂട്ട്, അസ�ോള, തീറ്റപ്പുല്ല് എന്നിങ്ങനെ എല്ലാമുണ്ട്. ഇവരുടെ കൃഷി കാണാനും പഠിക്കാനും ക�ോളേജിൽ നിന്നും വിദ്യാർത്ഥികൾ ധാരാളം എത്താറുണ്ട്. ചാണകത്തിൽ നിന്ന് ബയ�ോഗ്യാസ്, കമ്പോസ്റ്റ്, സ്ലറി, ചാണകപ്പൊടി എന്നിവ വില്പനയ്ക്ക് തയ്യാറാക്കുന്നു. ഹ്മറെഡി ടു കുക്ക്ത്സ പച്ചക്കറികളും ഇവിടെ വിൽപനയുണ്ട്. പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ വേറെയും. വീടുകളിൽ വളർത്തുന്ന പച്ചക്കറികൾ ശേഖരിച്ചാണ് ഹ്മറെഡി ടു കുക്ക്ത്സ പച്ചക്കറികൾ പായ്ക്ക് ചെയ്ത് വിൽക്കുന്നത്. സഹായത്തിന് അഞ്ചു പേരും ഇവർക്കൊപ്പം. പത്ത് വർഷത്തേക്ക് പാട്ടത്തിന് എടുത്ത സ്ഥലത്താണ് ഇവരുടെ മുഴുവൻ കൃഷിയും. പെയിന്റിങ് ക�ോൺട്രാക്ടറായ മുനീർ സമയം കിട്ടുമ്പോഴെല്ലാം കൃഷിയിൽ സജീവം. കൃഷിത്തിരക്കിനിടയിലും ഹസീന പ്രൈവറ്റായി ബി.എ യും എം.എ യും ജയിച്ചു, ഇപ്പോൾ എൽ.എൽ.ബി ക്ക് ചേർന്നിരിക്കുന്നു. കൃഷിപ്പണിയും വീട്ടുപണിയും പഠനത്തെ ബാധിച്ചിട്ടില്ല എന്ന് ഹസീന. മക്കൾ നാലു പേർ. ഫായിസ്, ഫഹിം, ഫാസിൻ, ഫർസീൻ. ഇതിൽ ഏറ്റവും ഇളയ ഫർസീന് കൃഷിയ�ോട് ഏറെ കമ്പമുണ്ട്. കൃഷിജാഗരൺ എറണാകുളം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ: 7356603955

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

75


www.krishi.jagran

9891405403

www.krishi.jagran

www.krishijagran.com

വായനക്കാർക്ക് ഒരു സുവർണ്ണാവസരം! ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയ- ഇന്ത്യയിലെ ഏറ്റവും അധികം വരിക്കാരുള്ള കാർഷിക-ഗ്രാമീണ-കുടുംബ മാസികയുടെ വരിക്കാരാകാൻ ക്ഷണിക്കുന്നു •

12 ഭാഷകളിലൂടെയും 23 എഡിഷനുകളിലൂടെയും 22 സംസ്ഥാനങ്ങളിലെത്തിച്ചേരുന്ന ഇന്ത്യയിലെ ഏക കൃഷി മാസിക.

വിവിധ ഭാഷകളിലായി ഒരു ക�ോടിയിലേറെ വായനക്കാരുടെ കൂട്ടായ്മ.അപൂർവ്വമായ ഈ അക്ഷരക്കൂട്ടായ്മയിലേയ്ക്ക് താങ്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാഠി, കന്നട, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ചു വരുന്നു.

കൃഷി ജാഗരൺ ഹിന്ദി - വരിസംഖ്യ ഒറ്റ പ്രതി: `50 www.krishi.jagran

www.krishi.jagran

വർഷം

9891405403

നിരക്ക്‌

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 3 ISSUE 07 JULY 2017 ` 35

തുക (രൂപ)

ഡിസ്‌കൗണ്ട്

ഒരു വർഷം 600/- 500/രണ്ട് വർഷം

1800/-

700/-

മൂന്ന് വർഷം

1260/-

1300/-

അഞ്ച് വർഷം

3000/-

2000/-

പത്ത് വർഷം

6000/-

3600/-

ആജീവനാന്തം (15) 9000/-

5000/-

കൃഷി ജാഗരൺ - വരിസംഖ്യ ഒറ്റ പ്രതി: `35 വർഷം നിരക്ക്‌

തുക (രൂപ)

ഡിസ്‌കൗണ്ട്

ഒരു വർഷം 420/- 380/-

 

  



കൃഷി ജാഗരൺ മാസികയും അഗ്രികൾച്ചർ വേൾഡ് മാസികയും ഓൺലൈനിലും വരിക്കാരാകാം http://subscription. krishijagran.com

രണ്ട് വർഷം

840/-

700/-

മൂന്ന് വർഷം

1260/-

1000/-

അഞ്ച് വർഷം

2100/-

1500/-

പത്ത് വർഷം

4200/-

2500/-

ആജീവനാന്തം (15) 6300/-

 

3000/-

അഗ്രികൾച്ചർ വേൾഡ് (ഇംഗ്ലീഷ്) വരിസംഖ്യ ഒറ്റപ്രതി `70

  www.krishijagran.com

1

ബാങ്ക് അക്കൗണ്ട് ഫെഡറൽ ബാങ്ക് ഇ-48, ഹൗസ് ഖാസ് മെയിൻ മാർക്കറ്റ്, ന്യൂഡൽഹി - 110016, ഐ.എഫ്.എസ്.സി : FDRL0001980 എം.ഐ.സി.ആർ : 110049032 അക്കൗണ്ട് നമ്പർ : 19800200000836 Paytm നമ്പർ : 9654193353

വർഷം തുക (രൂപ)

ഡിസ്‌കൗണ്ട് നിരക്ക്‌

ഒരു വർഷം 840/- 800/രണ്ട് വർഷം

1680/-

1500/-

മൂന്ന് വർഷം

2520/-

2200/-

അഞ്ച് വർഷം

4200/-

3600/-

പത്ത് വർഷം

8400/-

7000/-

ആജീവനാന്തം 15

12600/-

10000/-

കുറിപ്പ് :- ചെക്ക്/ഡി.ഡി/മണി ഓർഡർ എന്നിവ കൃഷി ജാഗരൺ മാസികയുടെ പേരിൽ താഴെ കാണുന്ന ഏന്തെങ്കിലും വിലാസത്തിൽ അയയ്ക്കുക. ഹെഡ് ആഫീസ് :- 60/9 3rd ഫ്‌ള�ോർ, യൂസഫ് സരായ് മാർക്കറ്റ്, ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപം, ദില്ലി - 110016, ഫ�ോൺ - 011-26511845 കേരള ആഫീസ് :- എ5, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം. പി.ഒ., തിരുവനന്തപുരം - 695010, ഫ�ോൺ - 0471-4059009 E-mail : malayalam@krishijagran.com കർണ്ണാടക ആഫീസ് :-1st ഫ്‌ള�ോർ, 33/3, ബി.എം.മാൻഷൻ, ഗദ്ദലഹള്ളി, സഞ്ചയ് നഗർ മെയിൻ റ�ോഡ്, ആർ.എം.വി.സെക്കന്റ് സ്റ്റേജ്, ബാംഗ്ലൂർ - 560094, 76 E-mail : kannada@krishijagran.com തമിഴ്‌നാട് ആഫീസ് :- 126/329, 2nd ഫ്‌ള�ോർ, ആർക്കോട്ട് റ�ോഡ്,

ക�ോടമ്പാക്കം, ചെന്നൈ-600024, ഫ�ോൺ : 004-48552070, E-mail : tamil@krishijagran.com പശ്ചിമ ബംഗാൾ ആഫീസ് :- 265, നേതാജി ക�ോളനി, ക�ൊൽക്കത്ത - 700090, E-mail : bengali@krishijagran.com ആസ്സാം ആഫീസ് :- 65, ജപ�ോരിഗ�ോഗ്, ബിക്രംപൂർ, ദിസ്പൂർ - 781005, E-mail : assamese@krishijagran.com ബിഹാർ ആഫീസ് എഫ്Malayalam -29, പുഷ്പാഞ്ജലി ക�ോംപ്ലക് ‌സ്,2017 Rs. 35 Krishi:-Jagran Volume 01 Issue 06 October 1st ഫ്‌ള�ോർ, എസ്.കെ.പുരി ചെക്ക്‌പ�ോസ്റ്റിന് എതിർവശം, ബ�ോറിങ് റ�ോഡ്, പാറ്റ്‌ന - 800001 E-mail : hindi@krishijagran.com


om

www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

77


കൃഷി അറിവ്‌

www.krishijagran.com

വിഷ്ണു എസ്.പി.

പഴവർഗങ്ങളുടെ കൃഷിക്ക് പ്രിയമേറുന്നു

വി

വിധ ഇനം പഴവർഗവിളകളുടെ കൃഷി ജനപ്രിയമേറിവരികയാണ്. തനതു വിളയായും ഇടവിളയായും കൃഷി ചെയ്യാം എന്നതാണ് ഒട്ടുമിക്ക പഴവർഗങ്ങളുടെയും പ്രത്യേകത. കേരളത്തിലെ തെങ്ങ് അധിഷ്ഠിത വിളസ�ദായത്തിൽ ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇവയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു. സംസ്ഥാന ഹ�ോർട്ടിക്കൾച്ചർ മിഷൻ മുഖാന്തിരം പലതരം പഴവർഗ്ഗങ്ങളുടെ കൃഷിയ്ക്ക് ധനസഹായം നൽകിവരുന്നു.

പപ്പായയുടെ സൂക്ഷ്മ ജലസേചന സംവിധാനത്തോടുകൂടിയ പുതിയ കൃഷി ത�ോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 80,000 രൂപ 75:25 എന്ന അനുപാതത്തിലും സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 30,000 രൂപ 72:25 എന്ന അനുപാതത്തിലും നൽകുന്നു.

വാഴയുടെയും കൈതചക്കയുടെയും സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 35,000 രൂപ 72:25 എന്ന അനുപാതത്തിൽ (ഒന്നും രണ്ടും വർഷങ്ങളിലായി) ധനസഹായം നൽകുന്നു. ടിഷ്യുകൾച്ചർ വാഴയുടെ സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 50,000 രൂപ 72:25 എന്ന അനുപാതത്തിൽ ധനസഹായം നൽകുന്നു.

സൂഷ്മ ജലസേചന സംവിധാനത്തോടുകൂടി ഫവലൃക്ഷ വിളകളുടെ അൾട്രാ അതിസാന്ദ്രതാ (അൾട്ര ഹൈ ഡെൻസിറ്റി) കൃഷിയ്ക്ക് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 80,000 രൂപ 60:20:20 എന്ന അനുപാതത്തിൽ (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലായി) ധനസഹായം നൽകുന്നു. ഒരു ഗുണഭ�ോക്താവിന് പരമാവധി 4 ഹെക്ടർ വരെയാണ് ധനസഹായം നൽകുന്നത്. മാവ്, ലിച്ചി, പേര, മാതളം, നാരകം, ആപ്പിൾ തുടങ്ങിയ വിളകളുടെ സൂഷ്മ ജലസേചന 78

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

പദ്ധതി ചെലവിന്റെ 40 ശതമാനമായ 50,000 /രൂപ ധനസഹായം നൽകുന്നു.

ഗുണമേന്മയുളളനടീൽ വസ്തുക്കളുടെ ഉത്പാദനം ലാഭകരം ഗുണമേന്മയുളള നടീൽ വസ്തുക്കളുടെ ലഭ്യത കാർഷിക മേഖലയിൽ പരമ പ്രാധാന്യമുളള വിഷയമാണ്. നടീൽ വസ്തുക്കളുടെ ലഭ്യത കുറവ് പലസ്ഥലത്തും കൃഷിയ്ക്ക് തടസ്സം നിൽക്കുന്നു. യുവകർഷകർക്കും മറ്റു കാർഷിക സംരഭകർക്കും ഒരുപ�ോലെ ലാഭകരമായി നടത്തുവാൻ പറ്റുന്ന ഒരു മേഖലയാണ് നടീൽ വസതുക്കളുടെ ഉത്പാദനവും വിപണനവും കൃഷിവകുപ്പിന്റെ കീഴിൽ ഹ�ോർട്ടിക്കൾച്ചർ മിഷൻ മുഖേന ഇങ്ങനെയുളള സംരഭങ്ങൾക്ക് ധനസഹായവും നൽകുന്നു.

ചെറുകിട നഴ്‌സറികൾ സ്ഥാപിക്കൽ (1 ഹെക്ടർ)

സ്വകാര്യമേഖലയിൽ യൂണിറ്റ് ഒന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 7.5 ലക്ഷം രൂപ ധനസഹായം നൽകും. ദീർഘകാല ഫവലൃക്ഷവിളകൾ / വൃക്ഷ സുഗന്ധവിളകൾ / ത�ോട്ടവിളകൾ / സുഗന്ധതൈല വിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 25000 തൈകളെങ്കിലും കുറഞ്ഞത് ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം ഈ നഴ്‌സറികളിൽ ഉത്പാദിപ്പിക്കണം. ഇത് പ്രോജക്ട് അധിഷ്ഠികമായിട്ടാണ് നടപ്പിലാക്കുന്നത്.

ഹൈടെക് നഴ്‌സറികൾ സ്ഥാപിക്കൽ (1 മുതൽ 4 ഹെക്ടർ)

സ്വകാര്യമേഖലയിൽ 1 മുതൽ 4 ഹെക്ടർ വരെയുളള ഹൈടെക് നഴ്സ ‌ റികൾ സ്ഥാപിക്കാൻ സഹായം നൽകന്നു. ഒരു ഹെക്ടറിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 10 ലക്ഷം രൂപ സഹായം നൽകും. ദിർഘകാല ഫവലൃക്ഷവിളകൾ/ വൃക്ഷ സുഗന്ധവിളകൾ / ത�ോട്ട വിളകൾ / സുഗന്ധതൈല വിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 50000 തൈകൾ എങ്കിലും കുറഞ്ഞത് ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം ഈ നഴ്സ ‌ റികളിൽ ഉത്പാദിപ്പിക്കണം. ഇത് പ്രോജക്ട് അധിഷ്ഠിതമായിട്ടാണ് നടപ്പിലാക്കുന്നത്.

സംവിധാനത്തോടുകൂടിയുളള അതിസാ�താ കൃഷിയ്ക്ക് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 60,000 /രൂപ 60:20:20 എന്ന അനുപാതത്തിലും, സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത അതിസാന്ദ്രതാ കൃഷിയ്ക്ക് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 40,000 /- രൂപ 60:20:20 എന്ന അനുപാതത്തിലും ധനസഹായം നൽകുന്നു. ഒരു ഗുണഭ�ോക്താവിന് പരമാവധി 4 ഹെക്ടർ വരെയാണ് ധനസഹായം നൽകുന്നത്.

അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ ലഭിക്കുന്നതിനായി നിലവിലുളള നഴ്സ ‌ റികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു ധനസഹായം നൽകുന്നു. ഒരു നഴ്സ ‌ റിക്ക് മ�ൊത്തം ദ്ധതി ചെലവിന്റെ 50 ശതമാനമായ 5 ലക്ഷം രൂപ ധനസഹായം നൽകും.

പ്ലാവിന്റെ സൂഷ്മ ജലസേചന സംവിധാനത്തോടുകൂടിയുളള പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുവാൻ മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 40,000 /- രൂപ 60:20:20 എന്ന അനുപാതത്തിൽ നൽകുന്നു. ഒരു ഗുണഭ�ോക്താവിന് പരമാവധി 4 ഹെക്ടർ വരെയാണ് ധനസഹായം നൽകുന്നത്.

പുഷ്പകൃഷി ആനന്ദകരവും ലാഭകരവും

വെട്ട്പൂക്കളുടെ കൃഷിയ്ക്ക് ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 40,000 /- രൂപയും, ലൂസ് പൂക്കളുടെ കൃഷിയ്ക്ക് മ�ൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 16,000 /- രൂപയും ധനസഹായം നൽകുന്നു. ഒരു ഗുണഭ�ോക്താവിന് പരമാവധി 2 ഹെക്ടറിൽ കൃഷി ചെയ്യുന്നതിനാണ് ധനസഹായം നൽകുന്നത്.

സ്‌ട്രോബറിയുടെ സൂക്ഷ്മ ജലസേചന സംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറ�ൊന്നിന് മ�ൊത്തം Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

79


www.krishijagran.com

80

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

81


KRISHI JAGRAN

www.krishijagran.com

India’s largest circulated agri rural magazine (Limca Book of Records certified) KERALA NETWORK V.R.Ajith Kumar ISSN 245-11

d¤o®YJ«

01 k´« 01

www.kr

www.krishija

gran.com

d¤o®YJ«

9891405403

2017 മാർച്ച് വില `35

Head, Southern States ajith@krishijagran.com 9891899064

12

©dQ® 72 l¢k

ishijagr

`35

an.com

l¢k `35 01 ©dQ® 52 01 k´«

AL INAUGUR IN EDITION AM MALAYAL

ഇന്നത്തെ

മഴ ത്വള്ളം നാളത്തെ കുടിത്വള്ളം

വരൾച്ത്െ com നനരിടാൻ

Suresh Muthukulam

ർ വില `35

2016 ഡിസംബ

hijagran. www.kris 403 9891405

ഒരുങാളം

State Head suresh@krishijagran.com 7356914141 / 9446306909

ഇനി പാലിന

എ.ടി.എളം! ളം

കേരളത്തെ േത്​്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagr

t h e

p u l s e

o f

g l o b a l

a g r i c u l t u r e

ISSN 24558184

www.krishi.jag

an.com

1

ran

www.krishi.jag

ran

9891405403

www.kr www.krishijagr

an.com

FERTILIZER MANAGEMEN T IN RICE-WHEAT CROPPING SYST EM www.krish

ijagran.co

ishijagr

an.com

VOLUME 3 ISSUE 04 APRIL 2017 `

Sreeja S Nair

1

Assistant Editor (Portal) sreejanair@krishijagran.com 7356333144

70

1

m

Karthika B.P.

www.krishijagr

an.com

Assistant Editor English karthika@krishijagran.com 7356603963

PULSES FOR NUTRITION SECURITAGRICULTU Y RE MAY 2017

WORLD

Saritha Reghu

DISTRICT COORDINATORS

Marketing Executive saritha@krishijagran.com 7356915151

Bijimol V

Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 8921713854

Office Admin 7356333145

S.Gopakumar

Circulation Executive sgopa@krishijagran.com 7356603958

Vidhya M.V. vidhyamv@krishijagran.com 7356603961

Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagran.com 7356603957

Southern Regional Cum Kerala State Office

A/5, Elankam Gardens Vellayambalam, Sasthamangalam Thiruvananthapuram- 695010 Email- malayalam@krishijagran.com malayalamkrishi@gmail.com Ph-0471 -4059009 Krishijagran.com

Head Office Remya K. Prabha remyakprabha@krishijagran.com 7356603955

Remya C.N. remyacn@krishijagran.com 7356603954

Dhanya M.T. dhanya@krishijagran.com 7356917171

K.B. Bainda kbbainda@krishijagran.com 7356603951

Asha S. ashas@krishijagran.com 7356603950

Magazine Editor : Suresh Muthukulam suresh@krishijagran.com 7356914141

82

www.krishi.jagran

www.krishi.jagran

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Karnataka Office

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

Chennai Office

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923 Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35 9891405403


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35

83


RNI No. DELMAL/2017/72418 www.krishijagran.com

84

Krishi Jagran Malayalam Volume 01 Issue 06 October 2017 Rs. 35


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.