Malayalam Magazine March 2018

Page 1

www.krishi.jagran

www.krishijagran.com

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 02 ISSUE 03 MARCH 2018 ` 35

നന്മയുടെ പ്രഭ ച�ൊരിഞ്ഞ് എടയൂരിലെ

30

നാട്ടുനന്മ

08

കുതിരവേഗത്തിൽ കാളകൾ വയൽവരമ്പിൽ

14

ആവേശത്തിര

ജീവിതശൈലീ ര�ോഗങ്ങൾക്കെതിരെ

ചെറുധാന്യങ്ങൾ 1


www.krishijagran.com

3



www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 02 ISSUE 03 MARCH 2018 ` 35

Editor-in-Chief Directors

VP Spcl. Initiative Marketing Head GM - Marketing Circulation Head Assistant Editor

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Karthika B.P

Head Pre-Press Social Media Head Legal Advisor Accounts Head -Southern States

Yogesh Kumar Sameer Tiwari James P. Thomas Abdus Samad Ajith Kumar V R

V.P. Int. Business Sr. Executive Editors Technical Editors

Suresh Muthukulam Anil Raj Saranya K.J

KRISHIJAGRAN BUREAU CHIEFS

Arun T. K.B. Bainda Remya. C.N Remya K Prabha Saritha N.R Litty Jose

കുതിരവേഗത്തിൽ കാളകൾ വയൽ വരമ്പിൽ ആവേശത്തിര

14

ജീവിതശൈലീ ര�ോഗങ്ങൾക്കെതിരെ ചെറുധാന്യങ്ങൾ

18

ഒരു ഡയറീഫാം തുടങ്ങിയാല�ോ!

22

K ERA LA

Magazine Editor Designer Sr. Marketing Manager

08

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

32

പുരസ്‌കാരനിറവിൽ രായിരത്ത് ഗാർഡൻസ്

Total number of pages : 84

4

യമുനാ ജ�ോസ്

സുരേഷ് മുതുകുളം

സരിത. എൻ. ആർ,

ക�ോകം ആര�ോഗ്യ ഫലവൃക്ഷം ശ്രീലേഖ പുതുമന

മലബാറിന്റെ തേൻ മധുരം ലിറ്റി ജ�ോസ്

ബ്രഹ്മി ഓർമശക്തിയുടെ സൂത്രവാക്യം ഡ�ോ. ജ�ോബ് ത�ോമസ്

ക�ൊമ്പൻചെല്ലിയുടെ ചുവടുമാറ്റം ബിനി ഫിലിപ്പ്

46

കൃഷിയുടെ ഹെഡ്മാസ്റ്റർ

08

ജൈവഭൂമിയ�ൊരുക്കി സിക്കിം കർഷകർ

52

തിരിനനയുടെ മർമമറിഞ്ഞ് രമണൻ

കെ.ബി ബൈന്ദ

സി.ഡി സുധീഷ്

അരുൺ. ടി

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം റവ. ഫാ. ജ�ോൺ സ്ലീബാ

55

നാരകമെന്ന ചകിരിച്ചോറിൽ നിന്നും വിളമികവ്

56

ചട്ടിയിലും വളർത്താം കറുത്ത പ�ൊന്ന്

പ�ോൾസൺ താം

എം. എ സുധീർ ബാബു

58 60 62

മക്കോട്ട ദേവ കൃഷിയുമായി ട�ോം

64

ശാസ്ത്രീയമായ ആടു വളർത്തൽ

68 70 72 74

All Rights reserved Copyright @ krishijagran media group

ബാലൻ മാവേലി

നന്മയുടെ പ്രഭ ച�ൊരിഞ്ഞ് എടയൂരിലെ നാട്ടുന�

54

Disclaimer:

കരിമീൻ വളർത്താം..

28

44

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com

ഹർഷ വി.എസ്

ത�ോട്ടം നിറയെ ചുവന്ന സുന്ദരികൾ റെഡ് ലേഡി

40

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: Pushpak Press PVT LTD.Shed No. 203, 204, DSIDC Complex Indl. Area Pahse-I New Delhi- 110020

ഡ�ോ. റ�ോയ് ത�ോമസ്

26

34 38

Kollam Alappuzha Kottayam Ernakulam Thrissur Kannur

സുരേഷ് മുതുകുളം

78

കാർഷിക ക്വിസ് ആന്റണിയുടെ മട്ടുപ്പാവ് കൃഷി സി.എൻ രമ്യ

ഡ�ോ. ദീപക് ച�ൻ

സ്വാദിഷ്ടവിഭവങ്ങൾ ഇന്ദു നാരായൺ

അഗ്രിഹെൽപ്പ് വിഷ്ണു എസ്.പി

അഗ്രോക്ലിനിക് വിത്തും കൈക്കോട്ടും സുരേഷ് മുതുകുളം

വി.ബി.ഐ പ്രതിര�ോധ മരുന്നുൽപാദക മികവിൽ


www.krishijagran.com

5

tIcf¯nse AwKoIrX UoeÀamÀ:

sIbv t Im (Ph:0471-2471343) sdbv U v t Im (Ph:0497-2700875)


മുൻമ�ൊഴി

www.krishijagran.com

പ്രതീക്ഷയുടെ ആരവങ്ങൾ

ണ്ണും മനുഷ്യനും മൃഗങ്ങളും ചേരുന്നതാണ് സുസ്ഥിരകൃഷിയുടെ കാതൽ. വർത്തമാന കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ജൈവകൃഷിയുടെ അടിസ്ഥാനവും മറ്റൊന്നല്ല. കൃഷിയിടങ്ങളിൽ യ�ങ്ങളുടെ സാന്നിദ്ധ്യം സാധാരണമായെങ്കിലും ഉരുക്കളെ ക�ൊണ്ട് നിലമുഴുകയും പരുവപ്പെടുത്തുകയും ചെയ്തിരുന്ന പരമ്പരാഗത കൃഷി സ�ദായത്തിന്റെ പ്രസക്തി പൂർണ്ണമായും നഷ്ടപ്പെട്ടു എന്നു പറയാൻ കഴിയില്ല. രാപ്പകൽ ഭേദമില്ലാതെ മനുഷ്യനും മൃഗങ്ങളും അദ്ധ്വാനിച്ച് കൃഷിയിടങ്ങളെ വിളനിലങ്ങളാക്കുന്ന ശ്രമകരമായ ദൗത്യത്തിന്റെ പരിസമാപ്തിയാണ് വിളവെടുപ്പുൽസവങ്ങൾ. ഇത് പലപ്പോഴും ഒരു പ്രദേശത്തിന്റെയാകെ പാരമ്പര്യത്തിന്റെയും സാംസ്‌കാരിക തനിമയുടെയും സമന്വയവേദിയാക്കുകയാണ് പതിവ്. നമ്മുടെ കാർഷിക സംകാരത്തിന് നിയതമായ രൂപഭാവങ്ങൾ നൽകിയതും അത് ല�ോക�ോത്തര നിലവാരത്തിലേക്ക് ഉയർന്നതും രേഖപ്പെടുത്തലുകളിലൂടെയും പാടിപ്പതിഞ്ഞ ശീലുകളിലൂടെയും തലമുറകൾ കൈമാറിയതും ഒക്കെ ഇത്തരം വിളവെടുപ്പാഘ�ോഷങ്ങളുടെ സംഗമഭൂമിയിൽ നിന്നാണ് എന്ന് നിസ്സംശയം പറയാം. വിളവെടുപ്പുൽസവങ്ങളുടെ തുടർച്ചയായി നാടെങ്ങും ക�ൊണ്ടാടിയിരുന്ന മരമടി ശ്രദ്ധേയമായ ഒരു കായിക വിന�ോദമായതും അങ്ങനെയാണ്. കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയ�ോട്ട മൽസരമാണ് മരമടി. പ�ോത്തോട്ടം, കാളപൂട്ട് എന്നും പേരുകളുണ്ട്. ജനകീയമായ ഒരു സാംസ്‌കാരിക�ോൽസവം കൂടെയാണിത്. പത്തനം തിട്ട, പാലക്കാട്, മലപ്പുറം, ക�ോഴിക്കോട് തുടങ്ങിയ ജില്ലകളിലെല്ലാം കാളപൂട്ട് പണ്ടെ പുകൾപെറ്റതാണ്. മണ്ണിൽ പ�ൊന്നു വിളയിക്കുന്നതാണ് കർഷകർ. അവരുടെ വിയർപ്പുമുത്തുകളാണ് പ�ൊൻവിളയായി പരിണമിക്കുന്നത്. മണ്ണൊരുക്കി വിത്തു പാകി വളം ചേർത്ത് കണ്ണിലെണ്ണയ�ൊഴിച്ചു കാത്തു വിളവു ക�ൊയ്യുന്ന കർഷകരുടെ ഉൽസാഹവും പ്രതീക്ഷയുമാണ് ഇവിടെ ദൃശ്യമാകുന്നത്. മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് വിജയത്തിലേക്ക് ഓടിയെത്തുന്ന ഒരു ടീം വർക്ക് ആണിവിടെ സംജാതമാകുന്നത്. ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും കൃഷിക്കും കാളപൂട്ടിനും വേണ്ടി മാറ്റിവച്ച മലപ്പുറം എടയൂരിലെ വിജയൻ നായരുടെ വേറിട്ട വിശേഷങ്ങൾ ഈ ലക്കം ഞങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു. ജൈവകൃഷിയിൽ തികഞ്ഞ കണിശക്കാരനായ കൃഷ്ണരാജൻ മാഷിന്റെ വേറിട്ട പ്രവർത്തനശൈലിക്കു പുറമെ ഡയറീഫാം സംരംഭകർക്കും മത്സ്യകൃഷിയിൽ തൽപരരായവർക്കുമെല്ലാം പ്രയ�ോജനകമായ വിവിധ വായനാ വിഭവങ്ങൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എം.സി. ഡ�ൊമിനിക്

മാനേജിങ് എഡിറ്റർ

6


www.krishijagran.com

psS b \ a m ó t m s] s]món³ ó Xnf-¡-amÀ n ta\n-¡mb

q ¡ m a e o i

³ n P À h s v « \ tIm¡ Hm-bnð

]¨t¯§bnð \nópw t\cn«v DXv]mZn¸n¡póXv. PohI§Ä, [mXp¡Ä, Bân HmIvknUâpIÄ, tcmK {]Xntcm[ tijn \ðIpó temdnIv BknUv Fónhbmð k¼pjvSw.

Ipªp§fpsS teme NÀ½¯n\v A\ptbmPyamb shÀPn³ Hm-bnð Dtòjhpw DWÀhpw \ðIpóp. XeapSnbpsS BtcmKyhpw Icp¯pw hÀ²n¸n¡póp. AWp_m[Isf sNdp¯p \nÀ¯n Xz¡v tcmK§fnð \nópw NÀ½s¯ kwcw£n¡póp.

w yw ssXIeaapdImfdmbmn Im¯pkq£n¨ ]mc¼c §\mòwIfnte¡v S a v ¡ p a \ \mfntIc¯nsâ

xÉÉÊ®ú ªÉ±É Ê´ÉEòÉºÉ ¤ÉÉäbÇ÷ (EÞòÊ¹É B´ÉÆ ÊEòºÉÉxÉ Eò±ªÉÉhÉ ¨ÉÆjÉɱɪÉ, ¦ÉÉ®úiÉ ºÉ®úEòÉ®ú) Coconut Development Board

[MINISTRY OF AGRICULTURE & FARMERS WELFARE, GOVERNMENT OF INDIA] Kera Bhavan, SRV Road, Kochi- 682 011 www.coconutboard.gov.in

Kisan Call Centre Toll Free Number : 1800-180-1551

7


കവർ സ്‌റ്റോറി

www.krishijagran.com

കുതിരവേഗത്തിൽ കാളകൾ വയൽവരമ്പിൽ ആവേശത്തിര

ക�ൊ

യ്ത്തു കഴിഞ്ഞ് രണ്ടാം വിളവിറക്കുന്നതിനായി ഉഴുതു മറിച്ച വിശാലമായ വയലുകളിൽ ഉയരുന്ന കാളപൂട്ടിന്റെ നിറഞ്ഞ ആരവങ്ങൾ.....

ഇറക്കി പൂട്ടുകണ്ടം ചുറ്റിക്കും; പാടം വലംവയ്ക്കുക എന്നും ഇതിനു പറയും. ഇത് 'കണ്ടം പഴകാൻ' നല്ലതാണത്രെ; പൂട്ടുകണ്ടത്തെക്കുറിച്ച് ഉരുക്കൾക്കും അവയുടെ നുകക്കാർക്കും ബ�ോധ്യം വരാൻ ഈ വലം വയ്ക്കൽ സഹായിക്കും. ചേറുണർത്താനും ഇത് നല്ലതാണെന്നു കരുതുന്നു. നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയ�ോട്ടമത്സരമാണ് മരമടി. പ�ോത്തോട്ടം, കാളപൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉഴുതുമറിച്ച വയലുകളാണ് കാളപൂട്ടിന്റെ വേദി. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയ�ിക്കുന്ന മൂന്ന് ആളുകളും

പൂട്ടുപാടത്തിന്റെ വരമ്പുകളിൽ ആവേശത്തിന്റെ ആർപ്പുവിളികൾ.

മത്സരത്തിനെത്തിയ കാളകളെ അവയുടെ പൂട്ടുകാർക്കൊപ്പം ഒറ്റയ്ക്കും ജ�ോഡിയായും മത്സരത്തിനു മുന്നോടിയായി പൂട്ടുപാടങ്ങളിൽ 8


www.krishijagran.com

സുരേഷ് മുതുകുളം

എഡിറ്റർ, കൃഷിജാഗരൺ-മലയാളം കഴിഞ്ഞ അരനൂറ്റാണ്ടായി കൃഷിയടെയും കാളപൂട്ടിന്റെയും രംഗത്ത് കയ്യും മെയ്യും മറന്ന് ജീവിക്കുന്ന എടയൂർ കളരിക്കൽ പുത്തൂർമഠം വിജയൻ നായർ ഈ മേഖലയിൽ അമൂല്യമായ കൈത്തഴമ്പിന്റെയും അനുഭവസമ്പത്തിന്റെയും അമരക്കാരനാണ്. മലബാറിലെ കാർഷിക ചരിത്രത്തിന്റെ അധ്യായമാണ് ഓര�ോ പ്രദേശത്തെയും കാളപൂട്ട് മത്സരം. പുല്ലാളൂരിലെയും ചേളന്നൂരിലെയും താനാളൂരിലെയും അയിലക്കാട്ടെയും എടപ്പാളിലെയും വളാഞ്ചേരിലെയും പയ്യനാട്ടെയും എടയൂരിലെയും കാർഷികഗ്രാമങ്ങളിൽ കാളപൂട്ടുകണ്ടങ്ങൾ തന്നെയുണ്ട്. മലബാറിലെ പ്രമുഖ പഞ്ചായത്തുകൾക്കും സ്വകാര്യവ്യക്തികൾക്കും കാളപൂട്ടിനു മാത്രമായി സ്ഥിരം പൂട്ടുകണ്ടങ്ങൾ ഉണ്ട്. മൃഗത്തോട് മനുഷ്യർ എതിരിടുന്നതിനു പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന ഒരു ടീം വർക്കാണ് കാള ഓട്ടം എന്നു പറയാം. ''കൈനഷ്ടമാണ് ഒരർത്ഥത്തിൽ ഇവയുടെ തീറ്റിപ്പോറ്റൽ... എങ്കിലും പണ്ടുമുതലേ തുടർന്നുവരുന്ന നാടിന്റെയും നാട്ടാരുടെയും ഉത്സവമല്ലേ.... ഒഴിവാക്കാൻ മനസ്സുവരുന്നില്ല....'' നെറ്റിയിൽ ഏലസും കഴുത്തിൽ വെടയും കെട്ടി ഒരുക്കി നിർത്തിയിരിക്കുന്ന പ�ോത്തിൻകുട്ടികളെ സ്‌നേഹവായ്‌പ�ോടെ തഴുകുമ്പോൾ വിജയൻ നായരുടെ ആത്മഗതം.

മത്സരത്തിനു മുന്നോടിയായി കന്നുകാലികളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവ ചാർത്തി അലങ്കരിക്കുന്നു. തുടർന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയ�ോടെ അവയെ ഇളനീർ ക�ൊണ്ട് അഭിഷേകം ചെയ്ത് കൂട്ടിക്കെട്ടി വയലിലിറക്കുന്നു. 30 മുതൽ 70 ജ�ോടി കാളകൾ വരെ ഓര�ോ മത്സരത്തിനുമുണ്ടാകും. മണ്ണിന്റെ ഗന്ധവും കർഷകജനതയുടെ കരുത്തും നിറയുന്ന ഗ്രാമീണ ജനതയുടെ ആവേശമാണ് അന്നും ഇന്നും കാളപൂട്ട്. അരുമകളെ പ�ോലെ ഓമനിച്ചു വളർത്തിയ മൃഗങ്ങൾ ശരവേഗത്തിൽ മത്സരിച്ചു നേടുന്ന വിജയം കാർഷിക മുന്നേറ്റത്തിന്റെ ആവേശം കൂടെയാണ്. മണ്ണിൽ നൂറുമേനി വിളയിച്ച മനുഷ്യന്റെ ഉത്സവം. തങ്ങൾക്കൊപ്പം നിലമുഴുത് അന്നത്തിന് വിയർപ്പൊഴുക്കിയ കന്നുകാലികളും മനുഷ്യനും ക�ൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിൽ ആർപ്പുവിളികളുടെ ആവേശത്തിൽ പ്രവേഗത്തിന്റെ പുതിയ ചരിത്രം രചിക്കുന്ന ധന്യനിമിഷം.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കെയുണ്ട് വിജയൻനായർക്ക് കാളക്കമ്പം. അമ്പത് ജ�ോഡി കന്നും അതിനനുസരിച്ച് നിലവുമുണ്ടായിരുന്നു തറവാട്ടിൽ. അതുക�ൊണ്ടു തന്നെ സ്‌കൂളിൽ പ�ോകുക വിജയൻനായർക്ക് അത്ര താൽപര്യമുളള വിഷയമായിരുന്നില്ല. എന്നാൽ കൃഷി കാര്യങ്ങൾക്കും കന്നുപൂട്ടിനും കൂടാൻ ഒരിക്കലും യാത�ൊരു വൈമനസ്യവുമില്ല താനും. പളളിക്കൂടത്തിൽ പ�ോകുന്നതിനു പകരം വിജയൻനായർ മിക്കപ്പോഴും പ്രകൃതിയുടെ പാഠശാലയിലേക്കാണിറങ്ങുക. അപ്പോൾ സ്‌കൂളും ക്ലാസുമ�ൊക്കെ സൗകര്യപൂർവ്വം മറക്കും. പഠിത്തം മതിയാക്കി കൃഷിപ്പണിയിലേക്കും കന്നുപൂട്ടിലേക്കുമിറങ്ങിയപ്പോൾ വിജയൻ നായർക്ക് പല ഭാഗത്തു നിന്നും എതിർപ്പ് നേരിടേണ്ടി വന്നു. എന്നാൽ എന്തിനെയും ലാഘവത്തോടെ കാണാൻ പഠിച്ചതിനാൽ അത�ൊന്നും അത്ര ഗൗരവമായി എടുക്കുന്ന 9


കവർ സ്‌റ്റോറി

www.krishijagran.com

വിജയൻനായരും അനുജൻ രാധാകൃഷ്ണനും പ�ോത്തിൻകുട്ടികള�ോട�ൊപ്പം

പ്രകൃതമായിരുന്നില്ല വിജയൻനായരുടേത്.

ആനന്ദിക്കുന്നു.

എടയൂർ പ്രദേശത്തെവിടെയും വിത്തിറക്കാനും പാടം ഉഴാനും ഒക്കെ വിജയൻനായർ കൂടിയേ തീരൂ എന്നൊരു കാലമുണ്ടായിരുന്നു. കാർഷിക മേഖലയിൽ സംഭവിച്ച വ്യത്യാസങ്ങൾ എന്നാൽ ഈ പതിവിന് സ്വാഭാവികമായ ചില മാറ്റങ്ങൾ വരുത്തി. നിലമുഴാനും മറ്റും ട്രാക്ടർ സ്ഥിരം സാന്നിദ്ധ്യമായി. നാളിതുവരെ കാളപൂട്ടിയിരുന്ന വിജയൻ നായർക്ക് ട്രാക്ടറിന്റെ വരവ് അത്ര വേഗം ഉൾക്കൊളളാനായില്ലെങ്കിലും പഠിക്കാെത തരമില്ലെന്നു കണ്ടപ്പോൾ ട്രാക്ടർ ഓടിക്കാനും പഠിച്ചു. അതും ട്രാക്ടറുമായി കണ്ടങ്ങൾ ത�ോറുമെത്തിയിരുന്ന ഡ്രൈവർക്ക് മുറുക്കാനും സിഗരറ്റും ഒക്കെ കൈമടക്കി വാങ്ങി നൽകി. ഒരു ട്രാക്ടർ സ്വന്തമായി വാങ്ങി ആ വഴിയ്ക്കും കുറെ നാൾ സഞ്ചരിച്ചു.

''45 സെക്കന്റ് നേരത്തെ ഓട്ടം...അതായത് 15-16 സെക്കന്റ് വീതം മൂന്നു റൗണ്ട്... മൂന്നു റൗണ്ടിന്റെയും വേഗത്തിൽ ശരാശരി കണ്ടെത്തിയാണ് വിജയിയെ നിശ്ചയിക്കുന്നത്. ഇത്രേയുളളൂ കാളയ�ോട്ടത്തിന്റെ സമയം... ഇതിനുളളിൽ അസ്ത്രവേഗത്തിൽ ആദ്യം ഓടിയെത്തുന്നവരാണ് ജേതാക്കൾ... ഈ 45 സെക്കന്റു സമയത്തിനുവേണ്ടിയാണ് ഇത്ര ശ്രദ്ധാപൂർവ്വം ഇവയെ വളർത്തുന്നത്....'' വിജയൻനായർ പറയുന്നു. ഓട്ടത്തിനു വളർത്തുന്ന പ�ോത്തുകുട്ടികളുടെ തീറ്റക്രമത്തിനുമുണ്ട് ചില നിഷ്ഠകളും ചിട്ടകളും. ക�ോഴിയിറച്ചിയാണ് ഒരു പ്രധാന മെനു. പീടികയിൽ നിന്ന് വാങ്ങുന്ന ക�ോഴിയെ അവിടെ വച്ച് ക�ൊല്ലില്ല. വീട്ടിൽ ക�ൊണ്ടുവന്നേ ക�ൊല്ലുകയുളളൂ. എന്നിട്ട് അയമ�ോദകം, മഞ്ഞൾപ്പൊടി, ഉളളി, കുരുമുളക്, വെളുത്തുളളി, കുറുന്തോട്ടി എന്നിവയും ചേർത്ത് ഉരലിൽ ഇടിക്കും. വെളിച്ചെണ്ണ കൂട്ടി ഉരുളയാക്കിയിട്ടാണ് പ�ോത്തുകൾക്ക് ക�ോഴിയിറച്ചി നൽകുക.

എങ്കിലും പരമ്പരാഗതമായി പകർന്നു കിട്ടിയ പ്രവൃത്തികൾ കൈവിടാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല. അതുക�ൊണ്ടുതന്നെ വിജയൻനായർ ഇന്നും പ�ോത്തിൻ കുട്ടികളെ വളർത്തുന്നു; മത്സരങ്ങൾക്കയയ്ക്കുന്നു; വിജയാഹ്ലാദം കണ്ട് നിസ്വാർത്ഥം 10


സുവർണവിള

www.krishijagran.com

കനകം ക�ൊയ്യാൻ

കാളപൂട്ട് പാട്ട് കാളപൂട്ടിന്റതിശയം പലരുമേ പറഞ്ഞേ പൂതി എന്റെ .... കാലികൾ ക�ൊണ്ടൊരു ദിനം ഞാൻ ചെന്നണഞ്ഞേ ചേതി ആള് എണ്ണം അനവധിയുണ്ട് ആകെ വീതിയതിന�ൊരു കുണ്ട് നീളെ വെളളം ചളിയതിലുണ്ട്. കാളകൾ മറ്റനവധിയുണ്ട് കന്ന്..... ഒരു ജ�ോഡി തെളിച്ചു കുടന്ന് വടിയുളളവര�ൊക്കെയും വന്ന് തുക വെറ്റിയ മറ്റ് ഗണിച്ച് തെളിച്ച് നേർമൂലന്റതു വരെ വടിവച്ചുരച്ചു കേറ്റി കന്നിനെ നീർന്ന് മണ്ടാൻ ഇടക�ൊടുക്കാതെ ജനങ്ങൾ മാറ്റി കാളപൂട്ടിന്റതിശയം പലരുമേ പറഞ്ഞേ പൂതി എന്റെ കാലികൾ ക�ൊണ്ടൊരു ദിനം ഞാൻ ചെന്നണഞ്ഞേ ചേതി പേര് ക�ൊളള് അട്ടഹസിച്ചടിയും പീഠമുളള മിടിങ്കോൽ വടിയും ഓര വാൽ പിടിച്ചിട്ട് കടിയും കൂട്ട് തീർന്നാൽ മടക്കത്തിനിടിയും പേടി കടലിട്ടതു ചുറ്റതില�ോടി വടിയുളളവരെല്ലരും കൂടി കെണിമുറ്റടി പറ്റിടുമ�ൊറ്റടി മ�ൊട്ട് തത്തക�ൊയ്യിൽ അനവധി പേര് തെളിച്ചു വന്നേ ഒപ്പം തന്നെ പട്ടും വളയും എടുത്ത് ക�ൊടുത്തിയുന്നേ കാളപൂട്ട്... കാളപൂട്ടിന്റതിശയം പലരുമേ പറഞ്ഞേ പൂതി എന്റെ കാലികൾ ക�ൊണ്ടൊരു ദിനം ഞാൻ ചെന്നണഞ്ഞേ ചേതി. രചന: പുലിക്കോട്ടിൽ ഹൈദർ സംഗീതം, ആലാപനം വി.എം കുട്ടി.

11

വാഴനാര്

കു

ല വെട്ടിക്കഴിഞ്ഞാൽ വാഴത്തടയിൽ നിന്ന് നമുക്ക് കനകം ക�ൊയ്യാം. വാഴനാരു ക�ൊണ്ടുളള കരകൗശലവസ്തുക്കൾക്കും നിത്യോപയ�ോഗസാധനങ്ങൾക്കും വിദേശങ്ങളിൽ ആവശ്യക്കാരേറെ. വാഴനാരുക�ൊണ്ടുണ്ടാക്കിയ ത�ൊപ്പി, ഷ�ോപ്പർ, ബാഗുകൾ, പൂക്കുടകൾ, സ്യൂട്ട്‌കെയ്‌സുകൾ, ഫയൽ കവറുകൾ, മ�ൊബൈൽ ഫ�ോൺ പൗച്ചുകൾ, ടേബിൾ മാറ്റുകൾ എന്നിങ്ങനെ എല്ലായിനം ഉൽപന്നങ്ങൾക്കും ഇന്ന് വലിയ ഡിമാന്റാണ്. എല്ലായിനം നാരുകളിൽ നിന്നുംനാര് ലഭിക്കുമെങ്കിലും നേ�ൻ, ചെങ്കദളി, കപ്പവാഴ, ഞാലിപ്പൂവൻ, പാളയംക�ോടൻ എന്നീ ഇനങ്ങളാണ് ഏറ്റവും മികച്ചത്. ഞാലിപ്പൂവൻ നാരിനാണ് ഏറ്റവും തിളക്കം. എന്നാൽ നേന്ത്രൻ നാരിന് തൂവെളള നിറവും നല്ല ബലവുമുണ്ടാകും. ഒരു വാഴയിൽ നിന്ന് ഏകദേശം 150 ഗ്രാം നാര് കിട്ടും. സ്‌ക്രേപ്പർ എന്ന ല�ോഹക്കഷ്ണം ക�ൊണ്ടോ യ�ം ഉപയ�ോഗിച്ചോ നാരെടുക്കാം. ല�ോഹക്കഷ്ണം ക�ൊണ്ട് ശക്തിയായി ചീകിയാണ് നാരുകളെടുക്കുക. അവ ശുദ്ധജലത്തിൽ കഴുകി ഉണക്കിയെടുക്കണം. കൈ ക�ൊണ്ടാകുമ്പോൾ ഒരാൾക്ക് ഏകദേശം 500 ഗ്രാം നാരെടുക്കാൻ കഴിയും. എന്നാൽ യ�സഹായത്താൽ ഒരു ദിവസം 15-25 കില�ോ വരെ നാരെടുക്കാം. തണലത്തോ വെയിലത്തോ ഉണക്കി നാരുകൾക്ക് നിറം നൽകാറുണ്ട്. ഇതിന് വെളളം നന്നായി തിളപ്പിച്ച് 20 ഗ്രാം നിറവും 20 ഗ്രാം കറിയുപ്പും കലക്കി വയ്ക്കണം. ഇതിൽ വാഴനാര് മുക്കിവച്ച് ചെറുതീയിൽ 20 മിനിട്ട് നേരം വേവിക്കണം. തുടർന്ന് മൂന്നിരട്ടി സ�ോഡാക്കാരം ചേർത്ത് വീണ്ടും 10 മിനിട്ട് വേവിക്കണം. ഇനി നാര് പുറത്തെടുത്ത് തണുത്തവെളളത്തിൽ നാലഞ്ചുതവണ കഴുകണം. തുടർന്ന് തണലത്ത് ഉണക്കുക. ഈ മേഖലയിൽ കടന്നുവരാൻ താൽപര്യമുളളവർക്ക് കേരളത്തിലെ കൃഷി വിജ്ഞാന കേ�ങ്ങൾ പരിശീലനം നൽകുന്നു.


കവർ സ്‌റ്റോറി

www.krishijagran.com

തയാറാക്കിയ ക�ോഴി മരുന്ന്‌

ഇളയ പൂവൻ ക�ോഴിയാണിതിന് ആവശ്യം. പിടക്കോഴിയാണെങ്കിൽ മുട്ടയിടുന്നതിനുമുമ്പുതന്നെ എടുക്കും.

വന്നാൽ ഉടനെ ക�ൊടുക്കുന്നതും മുതിരയാണ്. മുതിര മാത്രമല്ല ഒപ്പം കുറച്ച് നെല്ലും ചേർക്കും. നെല്ലാകുമ്പോൾ അവ അയവെട്ടി ചവയ്ക്കുന്ന പതിവ് തുടരും. മുതിര മാത്രമായാൽ ദഹനവും പ്രശ്‌നമാകും.

''നാടൻ ഭാഷയിൽ ഇതിന് ക�ോഴിയിറച്ചി എന്നല്ല 'ക�ോഴിമരുന്ന് ' എന്നാണ് പറയുക....'' വിജയൻ നായർ വിശദീകരിച്ചു

'മുക്കിടി' എന്നു പേരായ മറ്റൊരു ഔഷധക്കൂട്ടും ഇവയ്ക്ക് നൽകുന്ന പതിവുണ്ടെന്ന് ഒരു ആയുർവേദവിശാരദന്റെ വൈഭവത്തോടെ വിജയൻനായർ പറയുന്നു.

പതിനഞ്ചു ദിവസം കൂടുമ്പോഴാണ് ക�ോഴിമരുന്ന് ക�ൊടുക്കുന്നത്. ഒരു തവണ ഒരു പ�ോത്തിന്/കാളയ്ക്ക് മൂന്നു ക�ോഴി വേണ്ടി വരും. വൈകുന്നേരമാണ് 'ക�ോഴിമരുന്ന് ' ക�ൊടുക്കാൻ യ�ോജിച്ച സമയം. ദിവസവും വൈക്കോൽ ക�ൊടുക്കും. എന്നാൽ പച്ചപ്പുല്ല് പേരിന് മാത്രമേ ക�ൊടുക്കുകയുളളൂ. പച്ചപ്പുല്ല് 'കനംകൂടിയ' തീറ്റയായാൽ ഓട്ടത്തിൽ ഇവ പിന്നോക്കം പ�ോകാനിടയുണ്ട്.

''കയ്ക്കുന്ന ആര്യവേപ്പിന്റെ ഇല, ജീരകം, അയമ�ോദകം, തെങ്ങിൻ പൂക്കുല, പച്ചമഞ്ഞൾ, പെരുവങ്കൊടയുടെ കൂമ്പ്, വെളുത്തുളളി, ഇഞ്ചി ഇവ അമ്മിയിൽ നന്നായി അരയ്ക്കുന്നു. എന്നിട്ട് അരപ്പ് പ്ലാവിന്റെ പലകയിൽ പരത്തും. ഇത് വെയിലത്ത് ഉണക്കി ചാരി വയ്ക്കും. ഇത് മ�ോരിൽ തിളപ്പിച്ച് കർക്കിടക മാസമാണ് ക�ൊടുക്കുക. ഒരു ക�ൊല്ലം വരെ മുക്കിടി കേടാകാതെയുമിരിക്കും......''

വേവിച്ച് ഇടിച്ച മുതിര പ�ോത്തിന് ഓര�ോ കില�ോ വീതം ക�ൊടുക്കുന്ന പതിവുണ്ട്. പൂട്ടു കഴിഞ്ഞു 12


www.krishijagran.com

വിജയൻനായരും ഭാര്യ സര�ോജിനിയും ക�ൊച്ചുമകൻ അദ്വൈതും

പ�ോത്തിൻകുട്ടികൾക്ക് നൽകുക. നെറ്റിയിൽ ഏലസും കഴുത്തിൽ വെടയും കെട്ടി ഭംഗി വരുത്തുന്നതുപ�ോലെ തന്നെ ക�ൊളളിക്കിഴങ്ങ് ചതച്ച് ഉരച്ച് കുളിപ്പിക്കുക പതിവാണ്. ദേഹശുദ്ധിക്കിത് ഉത്തമമാണ് എന്ന് വിജയൻ നായർ പറയുന്നു. വിജയൻ നായരുടെ വാക്കുകളിൽ തികഞ്ഞ ദൃഢനിശ്ചയം. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന്റെ ദൃശ്യങ്ങൾ കണ്ട് ഇടക്കാലത്ത് കാളപൂട്ട്-പ�ോത്തുപൂട്ട് മത്സരത്തിന് സുപ്രീംക�ോടതി ഏർപ്പെടുത്തിയ വിലക്ക് വിജയൻനായരെപ്പോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു ത�ൊഴിലാളികളെ ആശങ്കാകുലരാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലും വിജയൻ നായർ മുൻനിരയിലായിരുന്നു. ഉത്തരവിന് സ്റ്റ് സമ്പാദിക്കാനും കളക്‌ട്രേറ്റ് മാർച്ച് നടത്താനുമെല്ലാം ഉണ്ടായിരുന്നു. എങ്കിലും കാളക്കൂറ്റന്മാർക്കും വയൽവരമ്പിലെ ജനസഞ്ചയത്തിനും ഇന്നും കാര്യമായ മാറ്റമില്ല. വലിയ ഫുട്‌ബ�ോൾ മത്സരത്തിന്റെ പ്രതീതിയിലാണ് ഇന്നത്തെ കാളപൂട്ട് മത്സരങ്ങൾ സംഘടിപ്പിക്കുക. ഡിജിറ്റൽ വാച്ചുകളും സ്റ്റോപ് വാച്ചുകളും ഉപയ�ോഗിച്ചാണ് സമയക്ലിപ്തത നിർണയിക്കുന്നത്.

പ�ോത്തിനാണെങ്കിൽ മ�ോര് നിഷിദ്ധം. പകരം നെല്ലു കുത്തരിയുടെ അരിക്കാടിയാണെടുക്കുക. പൂട്ടുകളത്തിലേക്കിറങ്ങും മുമ്പ് തന്നെ പ�ോത്തിന് പരിശീലനം നൽകുക പതിവാണ്. കയർ കെട്ടി തെങ്ങിനു ചുറ്റും നിശ്ചിത കാലത്തിൽ ഓടിച്ചാണ് പരിശീലനം. കാലമേറെ മാറി; കമ്പക്കാർ വന്നാൽ ഒന്ന്-ഒന്നര ലക്ഷം രൂപ വരെ തന്ന് പ�ോത്തുകുട്ടികളെ വാങ്ങാറുണ്ട്....... ആ പ്രതീക്ഷയിലാണ് ഇവയെ നന്നായി പരിചരിച്ച് വളർത്തുന്നതും....വിൽപന നിന്നുപ�ോയാൽ ഏറെ ചെലവ് വർദ്ധിക്കാനും മതി... എങ്കിലും അത�ൊന്നും ഞാൻ കാര്യമാക്കാറില്ല... ഇതെന്റെ നിയ�ോഗവും അന്നവുമാണ്.. എന്തുതന്നെ സംഭവിച്ചാലും ഞാൻ ഇവയെ വളർത്തുകയും പ�ോത്തു പൂട്ടിന് വിടുകയും ചെയ്യും.

വിജയൻ നായരുടെ കാളക്കമ്പത്തിന് സാക്ഷികളും സഹായികളുമായി ഭാര്യ സര�ോജിനിയും മക്കളായ മണികണ്ഠനും സുജിതകുമാരിയും, മരുമകളും ടീച്ചറുമായ രശ്മിയും ഒപ്പമുണ്ട്. എടയൂർ കൃഷിഭവൻ പരിധിയിൽ വരുന്ന ചെങ്ങണംക�ോട് പുതുപായ്‌പാടശേഖരസമിതിയുടെ സെക്രട്ടറി കൂടിയായ വിജയൻ നായർ രണ്ടേക്കർ സ്ഥലത്ത് കൃഷി മുടങ്ങാതെ നടത്തിവരുന്നു.

ദിവസവും കുളിപ്പിച്ച് നല്ല വൃത്തിയും ശുദ്ധിയും ഉറപ്പാക്കിയുളള സംരക്ഷണമാണ് 13


ആഹാരം, ആര�ോഗ്യം

www.krishijagran.com

ഡ�ോ. റ�ോയ് മാത്യു

ജീവിതശൈലീര�ോഗങ്ങൾക്കെതിരെ

ചെറുധാന്യങ്ങൾ ന

ആര�ോഗ്യാഹാരങ്ങളുടെ പട്ടികയിൽ പേരെടുത്ത ചെറുധാന്യങ്ങളുടെ സവിശേഷതകൾ അറിയാം.

മ്മുടെ ആഹാരക്രമത്തിൽ അരി, ഗ�ോതമ്പ്, ബാർലി, ഓട്‌സ് എന്നീ ധാന്യങ്ങൾ സുപ്രധാനമാണ്. ഇവകൂടാതെ മക്കച്ചോളം, മണിച്ചോളം, മാട്ടുച�ോളം എന്നിവയും ധാന്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. എന്നാൽ ജീവിതശൈലീ ര�ോഗങ്ങൾ അധികരിക്കുന്ന ഇക്കാലത്ത് ചെറുധാന്യങ്ങൾ കൂടി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. റാഗി (കൂവരക് ), ചാമ, ക�ോഡ�ോ, വരക്, തിന എന്നിവയാണ് പ്രധാന ചെറു ധാന്യങ്ങൾ. ഒരു മണി വിത്തിൽ നിന്നും ആയിരത്തോളം മണികൾ ലഭിക്കുന്നതിനാലാണ് ഇവയ്ക്ക് 'മില്ലറ്റ് ' എന്ന പേര് ലഭിച്ചത്. ധാന്യങ്ങൾ പ�ൊതുവെ അന്നജ (സ്റ്റാർച്ച് ) രൂപത്തിലുളള പ�ോഷണം നൽകുന്നു. ഒപ്പം ഇവയുടെ വൈക്കോൽ മൃഗങ്ങൾക്കും, ധാന്യം, അതിന്റെ നുറുക്ക്, തവിട് എന്നിവ പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണമാകുന്നു.

ചെറുധാന്യങ്ങളിൽ അന്നജം കൂടുതലുണ്ടെങ്കിലും അവയിൽ ക�ൊഴുപ്പ്, മാംസ്യം, ജീവകം ബി കൂടാതെ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, മാംഗനീസ് എന്നീ ധാതുക്കളും മറ്റു ധാന്യങ്ങളെ സംബന്ധിച്ച് വളരെ കൂടുതലാണ്. ഉദാ: റാഗി, ചാമ, തിന എന്നിവയിൽ 6-14% വരെ ക�ൊഴുപ്പും 8-24% വരെ മാംസ്യവും അതിന്റെ എൻഡ�ോസ്‌പേമിന�ോട് ചേർന്ന ഭാഗത്ത് ലഭ്യമാണ്. ഇതു കൂടാതെ ഭക്ഷ്യനാരുകളുടെ അളവ് 30 ശതമാനം വരെ കണ്ടുവരുന്നു. ഇതിലടങ്ങിയിരിക്കുന്ന സ്റ്റാർച്ച് കണികകൾക്ക് അരി, ഗ�ോതമ്പ് എന്നിവയിലുളളതിനെക്കാൾ ഇരട്ടി വലുപ്പമുണ്ട്. അതുമാത്രമല്ല മനുഷ്യരുടെ ദഹനപ്രക്രിയയിൽ വളരെ സാവകാശം മാത്രമെ ഗ്ലൂക്കോസായി മാറുകയുളളൂ. ഈ വസ്തുതകൾ കാരണം ചെറുധാന്യങ്ങൾ പ്രമേഹം തുടങ്ങിയ ജീവിതശൈലി ര�ോഗങ്ങളുളളവർക്ക് കൂടുതൽ

14


www.krishijagran.com

സുരക്ഷിത ഭക്ഷണമാണ്. എന്നാൽ 40 വർഷം മുമ്പ് ഇന്ത്യയിൽ 36 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന സ്ഥലത്ത് 4 ലക്ഷമ�ോ അതിൽ കുറവ�ോ മാത്രമാണ് കൃഷിയുളളത്. സാധാരണ വരണ്ട കാലാവസ്ഥയിൽ ഉയർന്ന മല�ദേശങ്ങളിലും ഊഷരഭൂമിയിലും കൃഷിചെയ്യാൻ അനുയ�ോജ്യമായ ഒരു വിള ആയതിനാൽ ഇന്ത്യയുടെ സമതലങ്ങളിലും ഇതര ഭാഗങ്ങളിലും വൻ ത�ോതിൽ കൃഷി ചെയ്തുവന്നിരുന്നു. ജലസേചന സൗകര്യം വർദ്ധിച്ചതും ഉയർന്ന വരുമാനം ലഭിക്കുന്ന മറ്റു പല വിളകൾ പ്രത്യേകിച്ച് പഴം-പച്ചക്കറികൾ കൂടുതൽ വ്യാപകമായതും ചെറുധാന്യ കൃഷി പിന്നോക്കം പ�ോകാനിടയാക്കി.

ആധുനിക മില്ലുകൾ ഉളളതിനാൽ സേലം, മധുര തുടങ്ങിയ പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ ഇതിന്റെ തവിട് നീക്കം ചെയ്ത അരി പായ്ക്കറ്റുകളിൽ ലഭിക്കും. കില�ോയ്ക്ക് 80 രൂപ നിരക്കിൽ ഇവയെ കൂടാതെ ചീര (അരിച്ചീര, തണ്ടൻചീര) എന്നീ ഇനങ്ങളുടെ തവിടു നീക്കം ചെയ്ത അരിയും ലഭിക്കും. ചീര അരിയിൽ ഇരുമ്പിന്റെയും കാത്സ്യത്തിന്റെയും അംശം വളരെ കൂടുതലുളളതിനാൽ സ്ത്രീകൾക്ക് പ്രസവശേഷം വിശിഷ്ടഭക്ഷണമായും തമിഴ്‌നാട്ടിലും കേരളത്തിൽ അട്ടപ്പാടിയിലും ഉപയ�ോഗിച്ചുവരുന്നു. ദഹനവ്യവസ്ഥയുടെ ആര�ോഗ്യത്തിന് ചെറുധാന്യങ്ങൾ ഉത്തമമാണ്. കേരളത്തിൽ റാഗി, തിന, കുതിരവാലി, അരിച്ചീര എന്നിവയുടെ കൃഷി വ്യാപകമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. പാകിപ്പറിച്ചും വിതച്ചും നടാം. ചെടികൾ തമ്മിൽ 20 : 30 സെ.മീ. അകലം വേണം. വിതയ്ക്കുന്നെങ്കിൽ കൂടുതലുളള ചെടികൾ പിഴുതുകളയണം. ലഭ്യമായ ജൈവവളം മാത്രം നൽകിയാൽ മതി. രാസവളം നൽകിയാൽ ചെടികൾ ഒടിഞ്ഞു തുടങ്ങും. കൂവരകിന്റെ പുതുതായി വികസിപ്പിച്ചെടുത്ത ഇനങ്ങളിൽ മാത്രമെ രാസവളം ആവശ്യമുളളൂ. നീർവാർച്ചാ സൗകര്യം നിർബന്ധം. തിനയും ചാമയും കൂടുതൽ തണുപ്പും ഈർപ്പവും ആവശ്യപ്പെടുന്നുണ്ട്.

സാധാരണ ചെറുധാന്യങ്ങൾക്ക് സൂര്യപ്രകാശമ�ോ ജലമ�ോ, സ്ഥലവിസ്തൃതിയ�ോ അധികം ആവശ്യമില്ല. അതിനാൽ ഇടവിളയായും കളശല്യം അധികമുളള സ്ഥലങ്ങളിലും കൃഷി ചെയ്യാം യ�ോജ്യമാണ്. തന്നെയുമല്ല, യാത�ൊരു പരിചരണവും ആവശ്യമില്ലാതെ തന്നെ ഒരേക്കറിൽ നിന്ന് 200 മുതൽ 1000 കി.ഗ്രാം വരെ ധാന്യമണികൾ ലഭ്യമാകുന്നു. അതിന�ോട�ൊപ്പം പ�ോഷകഗുണമേറെയുളള കാലിത്തീറ്റയും ലഭിക്കും. മുൻകാലങ്ങളിൽ തിരികല്ല് ഉപയ�ോഗിച്ചാണ് ഈ ധാന്യമണികൾ കുത്തി അരി എടുത്തിരുന്നത്. എന്നാൽ തിരികല്ല് ഇപ്പോൾ എങ്ങും കാണ്മാനില്ല. തമിഴ്‌നാട്ടിൽ ഇത്തരം ചെറുധാന്യങ്ങൾ കുത്തി അരിയെടുക്കാൻ

പുൽവർഗ്ഗത്തിൽപ്പെട്ട ചെടികളിൽ മാത്രമെ

15


ആഹാരം, ആര�ോഗ്യം

www.krishijagran.com

വാം (VAM) എന്ന മിത്രകുമിൾ വംശവർദ്ധന നടത്താറുളളൂ. റാഗിയും മറ്റു ചെറു ധാന്യങ്ങളിലും മണ്ണിലെ മൈക്കോറൈസ ക�ോളനിയുണ്ടാക്കി വിത്തുൽപ്പാദിപ്പിച്ച് വംശവർദ്ധന നടത്തും. അതിനാൽ ഇവ കൃഷി ചെയ്ത ഭൂമിയിൽ മറ്റുവിളകൾ പ്രത്യേകിച്ച് തുടർവിള കിഴങ്ങു വിളകൾ (കപ്പ, ചേന മുതലായവ) കൃഷിചെയ്താൽ അഭൂതപൂർവമായ വിളവ് ലഭിക്കും. ഇതിൽ ഇടവിള കൃഷി ചെയ്താലും വിളവ് കൂടും. പഴമക്കാർ പ്രധാന വിളകൾക്കൊപ്പം പയറും ചെറുധാന്യങ്ങളും കൃഷി ചെയ്താണ് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തിയിരുന്നത്. തുവര കാറ്റു പ്രതിര�ോധിയുമാണ്. ഇപ്പോഴും കേരളത്തിലെ ആദിവാസികൾ ഈ രീതി അവലംബിക്കുന്നുണ്ട്. കേരളത്തിൽ റാഗിക്ക് പഞ്ഞപ്പുല്ല് എന്ന പേര് ലഭിച്ചത് ക്ഷാമകാലത്ത് പ്രധാന ഭക്ഷണമായതിനാലാവണം. എന്നാൽ ഇന്ന് കേരളത്തിൽ വളരെ ചുരുക്കമായി മാത്രമെ പഞ്ഞപ്പുല്ല് കൃഷിയുളളൂ. ചാമയും തിനയും വരകും കൂവരകും ഏതാണ്ട് അപ്രത്യക്ഷമായി എന്നു തന്നെ പറയാം.

ചെറുധാന്യങ്ങളിൽ ക�ൊഴുപ്പും മാംസ്യവും സമീകൃതമായ അളവിലുണ്ട്. ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആര�ോഗ്യകരമായ ജീവിതം നയിക്കാം. ചെറുധാന്യങ്ങൾ ഉപയ�ോഗിച്ച് കഞ്ഞിയുണ്ടാക്കി കഴിക്കാം. പഴങ്കഞ്ഞിയും രുചികരം. ധാന്യമായി കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാം. എന്നാൽ എണ്ണ കൂടുതലുളളതിനാൽ പ�ൊടിച്ചുവയ്ക്കുമ്പോൾ വേഗം കനച്ചു പ�ോകാനിടയുണ്ട്. ഒരു നേരം വച്ചാൽ മൂന്നു നേരം കഴിക്കാം. കഞ്ഞിയ�ോട�ൊപ്പം മറ്റു പരിപ്പുകളും ചേർത്ത് വേവിക്കാം. ഇവ മൂന്നു നേരം തുടർച്ചയായി കഴിക്കുന്ന പക്ഷം പ്രമേഹര�ോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസ് നില സാധാരണ നിലയിലാകും. ആഴ്ചയില�ൊരിക്കൽ അരിഭക്ഷണവുമാകാം. കഞ്ഞിക്കു പുറമെ പയറും ചേർത്ത് വറുത്ത് ശർക്കര അല്ലെങ്കിൽ കരുപ്പട്ടി ചേർത്ത് കുട്ടികൾക്ക് ക�ൊടുക്കുന്ന പതിവ് ഇന്ത്യയിൽ ഉടനീളം ഉണ്ട്. അടപ്പുളള മൺചട്ടിയിൽ ലേശം ഉപ്പും ചേർത്ത് പ�ൊരിയാക്കി കഴിക്കാം. ചെ�ധാന്യങ്ങളിൽ ധാരാളം എൻസൈമുകളും വളർച്ചാഹ�ോർമ�ോണുകളും ഉളളതിനാൽ കുട്ടികൾക്ക് നാഡീഞരമ്പുകളുടെ ഉത്തേജനത്തിനും നാഡി വളർച്ചയ്ക്കും ഉപകാരപ്പെടും. ചുരുക്കത്തിൽ ജീവിതശൈലീര�ോഗങ്ങൾക്കെതിരെ ചെറുധാന്യങ്ങളുൾപ്പെടെയുളള പ്രതിര�ോധ ഭക്ഷണങ്ങൾ നിത്യവും ഭക്ഷണത്തിലുൾപ്പെടുത്താൻ ശ്രദ്ധിക്കണം.

പ�ൊതുവെ ഇവയെല്ലാം മറ്റു ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് പരുക്കൻ സ്വഭാവമുളളതാണ്. ഇവയുടെ ഉമി നീക്കം ചെയ്താണ് സാധാരണ ഉപയ�ോഗിക്കുന്നത്. റാഗിയ്ക്കാണെങ്കിൽ തവിട്ട് നിറത്തിലെ തവിട് നീക്കി ഉപയ�ോഗിക്കുന്ന പക്ഷം കൂടുതൽ രുചികരവും പ്രിയങ്കരവുമാകും. മുൻകാലങ്ങളിൽ ഉരലിൽ വച്ച് നെല്ലു കുത്തുന്നതുപ�ോലെ കുത്തിയെടുക്കുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ഉരലിന്റെ ഉപയ�ോഗം അപ്രത്യക്ഷമായത�ോട�ൊപ്പം ചെറുധാന്യങ്ങളുടെ ഉപയ�ോഗവും അപ്രത്യക്ഷമായി എന്നു കരുതാം.

റിട്ട. കൃഷി ജ�ോയിന്റ് ഡയറക്ടറാണ് ലേഖകൻ ഫ�ോൺ : 9447975007 16



സംരംഭം

www.krishijagran.com

ഹർഷ വി.എസ്

ഒരു ഡയറി ഫാം തുടങ്ങിയാല�ോ!!!

രുപാടു പേർ ച�ോദിക്കാറുണ്ട്. ഇപ്പോൾ പ്രവാസജീവിതമാണ്, നാട്ടിലെത്തി ഒരു ഡയറി ഫാം തുടങ്ങാൻ ആല�ോചനയുണ്ട്. എന്താണ് ചെയ്യേണ്ടത്. അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്. പറയുവാനും ഏറെയുണ്ട്. എങ്കിലും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ചേർക്കുന്നു....

ഒരു സംരംഭം തുടങ്ങാൻ ആല�ോചിക്കുമ്പോൾ അതിന�ോട�ൊപ്പം നിൽക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡയറി ഫാം!!! നാട്ടില�ൊരു ഡയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്നു സ്വപ്‌നം കാണരുത്. സാറ്റലൈറ്റ് ക്യാമറ ഫാമിൽ വച്ചാൽ പ�ോലും രക്ഷയില്ല!!! ഉടമസ്ഥൻ കൂടെയുണ്ടെങ്കിൽ മാത്രമെ അധികവും ഡയറി ഫാം വിജയിക്കൂ. വിശ്വസ്ഥരായ ന�ോട്ടക്കാർ ഉണ്ടെങ്കിൽ പ�ോലും പണം മുടക്കിയ ആൾ ഇല്ലെങ്കിൽ നിരാശപ്പെടേണ്ടിവരും. സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, കൃഷിയിടത്തിലെ ഓര�ോ ഉൽപന്നവും പ്രയ�ോജനപ്പെടുത്താനുളള സാധ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, മൂല്യവർദ്ധനവ് തുടങ്ങിയ അനേകം കാര്യങ്ങൾ നന്നായി പഠിക്കേണ്ടതുണ്ട്. കൃഷിയിടം രൂപകൽപന ചെയ്യുന്നത്, വളരെ പ്രാധാന്യം അർഹിക്കുന്നു. കയ്യിലുളള സ്ഥലം മുഴുവനും പ്രയ�ോജനപ്പെടുത്തണം. വീട്, കാലിത്തൊഴുത്ത്, തീറ്റപ്പുൽ, ബയ�ോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് നിർമാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജലസംരക്ഷണം, ക�ോഴി, ആട്, പന്നി, മുയൽ, താറാവ്, അലങ്കാരപക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികൾ, മഴവെളളസംഭരണികൾ, മത്സ്യകൃഷി, 18

നെൽകൃഷി-ഹ്രസ്വകാലവിളകൾ, പച്ചക്കറി കൃഷി, വാണിജ്യവിളകൾ, പാൽസംസ്‌കരണം, മൂല്യ വർദ്ധിത ഉൽപന്ന നിർമാണം തുടങ്ങി അനേകം സാധ്യതകൾ ഒരു പുരയിടത്തിൽ സംരംഭകർക്കുണ്ട്. നാട്ടിൽ നന്നായി നടക്കുന്ന ഫാമുകൾ സന്ദർശിക്കുക, അവർ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക, എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്. വിജയിച്ച ഫാമുകൾ കണ്ടു കണ്ണു തളളാതെ പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകൾ കൂടി പഠന വിധേയമാക്കുക ഒപ്പം തന്നെ ഡയറീ ഫാം ലൈസൻസിംഗ് നടപടി ക്രമങ്ങൾ മനസ്സിലാക്കു, മൃഗചികിൽസ സൗകര്യം ഉറപ്പാക്കുക എന്നിവയും ചെയ്യുക. പശു വളർത്തലിലും താൽപര്യമുളള


www.krishijagran.com

സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, കൃഷിയിടത്തിലെ ഓര�ോ ഉൽപന്നവും പ്രയ�ോജനപ്പെടുത്താനുളള സാധ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിർമ്മാണം, മൂല്യവർദ്ധനവ് തുടങ്ങിയ അനേകം കാര്യങ്ങൾ നന്നായി പഠിക്കേണ്ടതുണ്ട്.

അനുബന്ധമേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്. മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പുകൾ പരിശീലനകേ�ങ്ങൾ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്‌സൈറ്റ് വഴി പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം. ഓര�ോ ഗ്രാമ പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഓര�ോ ബ്ലോക്കു പഞ്ചായത്തുകളിൽ ഓര�ോ ക്ഷീരവികസന ഓഫീസും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡയറി ഫാം എവിടെയാണ് ഉളളത് ആ സ്ഥലത്തുളള ഓഫീസിനു മാത്രമെ, പദ്ധതികൾ നൽകി സഹായിക്കാൻ സാധിക്കുകയുളളൂ. ബാങ്ക് ല�ോൺ ആവശ്യമെങ്കിൽ നബാർഡിന്റെ

പദ്ധതികൾ ലഭ്യമാകുന്നതിനുളള സാധ്യതകളും കൂടി ബാങ്കിൽ അന്വേഷിക്കാം. സ�ോഷ്യൽ മീഡിയ വഴിയും കൃഷിയിലും പശുവളർത്തലിലും ഉളള നൂതന സാങ്കേതിക വിദ്യകൾ നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കിസാൻ കാൾ സെന്റർ മുതൽ വിവിധ ഏജൻസികളുടെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻസ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ഐ.സി. റ്റി ടൂൾസ് പരമാവധി പ്രയ�ോജനപ്പെടുത്തുക. ഒരു ചെറിയ അറിവ് ചിലപ്പോൾ വലിയ ചിലവ് ലാഭിച്ചേക്കാം. കർഷകരുടെ വാട്ട്‌സ് അപ് ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം. ചിലവ് കുറച്ച് തീറ്റയും മറ്റ് അവശ്യവസ്തുക്കളും ഒന്നിച്ചു ഓർഡർ ചെയ്ത് എടുക്കാന�ൊക്കെ ഇത് സഹായകമാണ്. വളരെ പ്രധാനപ്പെട്ട 19


സംരംഭം

www.krishijagran.com

നമ്മുടെ ഫാമിൽ നല്ല സംരക്ഷണം ക�ൊടുത്തു വളർത്തിയെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവപ്പശു. പാലിന് വിപണി കണ്ടെത്താൻ എളുപ്പം തന്നെയാണ്. പാൽ കറന്നെടുത്ത ഉടനെ മികച്ച രീതിയിൽ, പാക്ക് ചെയ്ത് അല്ലെങ്കിൽ കുപ്പികളിലാക്കി, ഫാം ഫ്രഷ്മിൽക്ക് എന്ന പേരിൽ വിൽക്കാം. ഒരു കാര്യം തീറ്റയാണ്... കാലിത്തീറ്റ, പുല്ല്, വൈക്കോൽ എന്നിവ മാത്രം ഉപയ�ോഗപ്പെടുത്തി ഫാം നടത്തുന്നതിനെക്കാൾ മെച്ചമാണ് ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിന് നൽകുന്നത്. ആവശ്യമായ പ�ോഷകങ്ങൾ പശുവിന് ലഭ്യമാക്കുന്ന രീതിയിൽ വിപണിയിൽ ലഭ്യമായ ചിലവു കുറഞ്ഞ തീറ്റ വസ്തുക്കൾ ശേഖരിച്ച് തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം. TMR തീറ്റയും ഇത�ൊക്കെ തന്നെ. നല്ല പശുക്കളെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ഒരു കാര്യം നന്നായി മനസ്സിൽ വയ്ക്കുക. മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ കേരളത്തിലെ ഒരു കർഷകനും വിറ്റ് ഒഴിവാക്കില്ല. പണത്തിനുളള ആവശ്യമ�ോ സംരക്ഷിക്കാനുളള ബുദ്ധിമുട്ടു മൂലമ�ോ വിൽക്കുന്ന കറവപ്പശുക്കളെ നന്നായി ന�ോക്കി വാങ്ങാവുന്നതാണ്. വിശ്വസ്തരായവർവഴി കേരളത്തിനു പുറത്തുനിന്നും പശുക്കളെ വാങ്ങാം. എവിടെനിന്ന് വാങ്ങിയാലും നിലവിൽ നൽകിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം. എത്ര പാൽ കിട്ടുെേമന്ന് മാത്രം ച�ോദിച്ചാൽ പ�ോര. കുറച്ചു നാളത്തേക്ക് ആ തീറ്റ തന്നെ ക�ൊടുത്ത് പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി ക�ൊണ്ടുവരാനും ശ്രദ്ധിക്കണം.

ചെയ്യുന്ന സംഘങ്ങൾ കൂടുതൽ നല്ലൊരു സാധ്യതയാണ്. പഞ്ചായത്തുകളുടെ 'പാലിന് ഇൻസെന്റീവ് ധനസഹായം' ലഭിക്കുന്നതിന് ക്ഷീരസംഘങ്ങൾ നൽകുന്ന പാലിന്റെ അളവാണ് പരിഗണിക്കുക. ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും. ഫാം ടൂറിസം ഇന്നത്തെ കാലഘട്ടത്തിന് അനുയ�ോജ്യമായ സാധ്യത ഏറെയാണ്. ചെറുപ്പക്കാരും പ്രവാസികളും ഡയറീഫാം മേഖലയിലേക്ക് ധാരാളമായി കടന്നു വരുന്നുണ്ട്. നാട്ടിൽ/ വീട്ടിൽ തന്നെ സംരംഭം തുടങ്ങാം. പാലിന് വില ഇടിഞ്ഞു പ�ോകില്ല എന്ന വിശ്വാസം, സ്ഥിരവരുമാനം (ഒരു ലക്ഷം രൂപയിൽ അധികം മാസം പാൽ വില കിട്ടുന്ന കർഷകർ ഇവിടെയുണ്ട് ), സംരംഭം തുടങ്ങുന്ന ദിവസം മുതൽ വരുമാനം താരതമ്യേന വൈദഗ്ധ്യം കുറഞ്ഞ മേഖല എന്നിവയെല്ലാം ആകർഷിക്കുന്നവയാണ്.

നമ്മുടെ ഫാമിൽ നല്ല സംരക്ഷണം ക�ൊടുത്തു വളർത്തിയെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവപ്പശു. പാലിന് വിപണി കണ്ടെത്താൻ എളുപ്പം തന്നെയാണ്. പാൽ കറന്നെടുത്ത ഉടനെ മികച്ച രീതിയിൽ, പാക്ക് ചെയ്ത് അല്ലെങ്കിൽ കുപ്പികളിലാക്കി, ഫാം ഫ്രഷ്മിൽക്ക് എന്ന പേരിൽ വിൽക്കാം. നഗരപ്രദേശങ്ങളിൽ ഇതിന് വലിയ ഡിമാന്റ് തന്നെയുണ്ട്. താര്, നെയ്യ്, പനീർ, സിപ്-അപ് തുടങ്ങിയ ഉൽപന്നങ്ങൾ ആക്കുമ്പോൾ അധിക വില ലഭിക്കുകയും ചെയ്യും. കേരളത്തിലങ്ങോളമിങ്ങോളമുളള ക്ഷീര സഹകരണ സംഘങ്ങൾ മുഖേന പാൽ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്. കാലിത്തീറ്റ, ച�ോളപ്പൊടി, ധാതുലവണ മിശ്രിതം ഉൾപ്പെടെയുളള തീറ്റ വസ്തുക്കൾ വാങ്ങുന്നതിനും പാൽ വിപണനം നടത്തി കൃത്യമായ പാൽ വില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ

365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത് എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ മറുവശമാണ്. തുടങ്ങിക്കഴിഞ്ഞാൽ ഒരു ദിവസം പ�ോലും ഡയറി ഫാം നിർത്തി വച്ചു വിശ്രമിക്കാമെന്ന് ചിന്തിക്കേണ്ട. കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ 20


www.krishijagran.com

ഇല്ലെങ്കിൽ ഡയറീഫാം ലാഭകരമാക്കാനും കഴിയില്ല. തീറ്റയിലും പരിചരണത്തിലും എപ്പോഴും ശ്രദ്ധയില്ലെങ്കിൽ ഫാം പ�ൊളിഞ്ഞു പ�ോകും.

ലേബലിൽ ഉയർന്ന വിലയ്ക്കും വിൽക്കാൻ കഴിയുന്നു. പാലിന്റെ ഉപഭ�ോഗം അനുദിനം വർദ്ധിച്ചു വരുന്നു. വമ്പൻ ബ്രാൻഡുകൾ വരെ മത്സര രംഗത്തുണ്ട്.

ഡയറി ഫാമിലെ കമ്പ്യൂട്ടർവൽക്കരണം, റ�ോട്ടറി മിൽക്കിംഗ് പാർലർ, 30-35 ലിറ്ററിന് മുകളിൽ പാൽ ചുരത്തുന്ന പശുക്കൾ, ആട്ടോമാറ്റഡ് ആയ ഹൈടെക്ക് ഡയറീഫാം തുടങ്ങിയ സുന്ദര ഭാവനകൾ നല്ലതുതന്നെ. എന്നാൽ ഇതെല്ലാം ആദ്യമേ തുടങ്ങിവച്ചു. 'ദാസനും വിജയനും' ആയി മാറാതിരുന്നാൽ ഭാഗ്യം !! ഫാമിലെ ഓര�ോ ചുവടുവയ്പും, കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം!! ഒന്നുമറിയാതെ വലിയ തുക മുടക്കി ഫാം ഓട്ടോമേഷൻ ചെയ്യുന്നവർ, മുടക്ക് മുതൽ പ�ോലും കിട്ടാതെ വലയുന്നതും, മിക്കവാറും കാഴ്ചയാണ് !!

ഓൺലൈനായുളള പാൽ, ഉൽപന്ന വിൽപനയ്ക്കും സാധ്യതയുണ്ട്. അപ്പോൾ, പ്രിയ പ്രവാസികളെ... മണരാണ്യത്തിലെ ചൂടിലും, ശൈത്യരാജ്യങ്ങളിലെ തണുപ്പിലും ജ�ോലി ചെയ്തു അധ്വാനിച്ചു സമ്പാദിച്ച പണമാണെങകിൽ നന്നായി പഠിച്ചിട്ടു മാത്രം ഡയറീഫാംമിഗ് രംഗത്ത് ഇറങ്ങുക. നമ്മുടെ നാട്ടിൽ ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറുവശത്ത് പൂട്ടിപ�ോകുന്നുണ്ട്. ഒന്നോ രണ്ടോ പശുവിൽ ആരംഭിച്ചു, നല്ല കരുതലിൽ തുടങ്ങിയ ഫാമുകൾ തന്നെയാണ്, അധികവും വിജയിച്ചു നിൽക്കുന്നതും. ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തു കൂടുന്നവരെയും സൂക്ഷിക്കുക. നമ്മുടെ അറിവും ഇടപെടലും മാത്രമാണ്, ഡെയറി ഫാം വിജയിപ്പിക്കുക.. തുടക്കം ചെറിയ രീതിയിൽ കൃത്യതയ�ോടെ ആവട്ടെ... ക്രമേണ വലിയ വിജയത്തിൽ നമുക്ക് ചെന്നെത്താം.

ഡയറി ഫാം രംഗത്ത് അഭ്യസ്തവിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്. സ്ഥിര വില കിട്ടുന്ന ഏക കാർഷിക�ോൽപ്പന്നം പാൽ ആയതുതന്നെ കാരണം. ഫ്ഷ് മിൽക്കിന്, നഗരങ്ങളിലുളള വിപണി കുതിച്ചുയരുകയാണ്. നാടൻ പശുവിൻ പാൽ A2 മിൽക്ക് എന്ന

(ക്ഷീരവികസന ഓഫീസർ കൽപ്പറ്റ, വയനാട്} 21


മീൻ വളർത്തൽ

www.krishijagran.com

കരിമീൻ

കൂട്ടിലും കുളത്തിലും പടുതാകുളത്തിലും ടാങ്കുകളിലും

വളർത്താം

ബാലൻ മാവേലി

ഡെപ്യൂട്ടി ഡയക്ടർ (റിട്ട.), ഫിഷറീസ് വകുപ്പ്‌

സം

എന്തുക�ൊണ്ട് കരിമീൻ?

എന്നാൽ ഇന്നത്തെ ലഭ്യത 6.9% മാത്രം! ആകയാൽ ഇന്ന് കരിമീൻ കൃഷി വ്യാപകമാണ്.

സ്ഥാന മത്സ്യമായ കരിമീൻ നാടൻ മത്സ്യങ്ങളിൽ വച്ച് കേരളീയരുടെ രുചിക്ക് ഇണങ്ങിയ മത്സ്യമാണ്. കേരളത്തിലെ പുഴകൾ, ത�ോടുകൾ, ചാലുകൾ, പാടങ്ങൾ, കുളങ്ങൾ, തടാകങ്ങൾ, കായലുകൾ- അവയ�ോടുചേർന്ന വെളളക്കെട്ടുകൾ- എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്ന സാർവ്വത്രികമായ മത്സ്യമാണ് ഇത്.

മാർക്കറ്റിലുളള അതിന്റെ പ്രിയം, ത്വരിതഗതിയിലുളള അതിന്റെ വളർച്ച, ഉയർന്ന അതിജീവന നിരക്ക്, സസ്യാഹാരം സ്വീകരിക്കുന്ന ശീലം, മറ്റു മത്സ്യങ്ങളുമായുളള സഹകരണവും സഹവർത്തിത്വവും, എല്ലാ ജലാശയത്തിലും വളരാനുളള കഴിവ്, സ്വീകരിക്കുന്ന ആഹാരം സ്വാദിഷ്ടമായ മാംസമാക്കി മാറ്റാനുളള കഴിവ്, ഉയർന്ന തീറ്റ പരിവർത്തന ശേഷി (എഫ്.സി.ആർ), പ�ൊതു ജലാശയത്തിലെ കരിമീനിന്റെ ശ�ോഷണം, കുറഞ്ഞ കൃഷിച്ചെലവ്- മുതലായ ആകർഷണീയവും പ്രല�ോഭനീയവുമായ അനുകൂലനങ്ങൾ കരിമീൻ കൃഷിയിലേക്ക് നമ്മെ ആകർഷിക്കുന്നു.

രുചികരവും പ�ോഷകപ്രദവുമായ മത്സ്യം, സസ്യാഹാരം സ്വീകരിച്ച് വളരാനുളള കഴിവ്, സർവ്വസാധാരണമായ ലഭ്യത മുതലായവ കരിമീനിനെ കേരളത്തിന്റെ 'തനതുമത്സ്യം'ആക്കി. ഇന്ന് ടൂറിസ്റ്റുകളെ വരെ കരിമീൻ വിഭവങ്ങൾ ആകർഷിക്കുന്നു.

എവിടെയും കരിമീൻ കൃഷി ചെയ്യാം എന്നതാണ് കരിമീനിന്റെ പ്രത്യേകത. കുളങ്ങൾ, സദൃശ്യമായ ജലാശയങ്ങൾ, അടുക്കള കുളം, ടാങ്കുകൾ, സിൻ പ�ോളിൻ കുളങ്ങൾ, കൂടുകൾ - എന്നിങ്ങനെ എവിടെയും കൃഷി ചെയ്യാം.

കരിമീനിന്റെ മാംസത്തിൽ (100 ഗ്രാമിൽ) 79.70% - ജലാംശം 17.5% - മാംസ്യം 1.65% - ക�ൊഴുപ്പ് 0.5% - ഫ�ോസ്ഫറസ് 0.15% - കാത്സ്യം 1.08% - ക്ഷാരാംശം

കുളത്തിലെ കരിമീൻ കൃഷി:

അല്പം വിസ്തൃതവും 1-1 1/2 മീറ്റർ ആഴവും സ്വാഭാവികമായുളളതുമായ മത്സ്യകുളങ്ങളാണ് കരിമീൻ കൃഷിക്ക് ഉത്തമം. അവിടെ പ്രജനനവും നടക്കും. വെളളം വറ്റിക്കൽ, കുളം ഒരുക്കൽ, കളസസ്യ/ നിർമ്മാർജ്ജനം, ചേറുക�ോരൽ, കുമ്മായം ചേർക്കൽ ഇവ കഴിഞ്ഞ് കുളത്തിന്റെ ഒരു മൂലയ്ക്ക് കയറ�ോ മുളയ�ോ ക�ൊണ്ട് വേർതിരിച്ച്

100 ഗ്രാമിൽ 4-9% മി. ഗ്രാം. ഇരുമ്പ് എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു മുൻകാലങ്ങളിൽ നമുക്ക് ലഭിച്ചിരുന്ന ഉൾനാടൻ മത്സ്യസമ്പത്തിന്റെ 10% കരിമീൻ ആയിരുന്നു. 22


www.krishijagran.com

എവിടെയും കരിമീൻ കൃഷി ചെയ്യാം എന്നതാണ് കരിമീനിന്റെ പ്രത്യേകത. കുളങ്ങൾ, സദൃശ്യമായ ജലാശയങ്ങൾ, അടുക്കള കുളം, ടാങ്കുകൾ, സിൻ പ�ോളിൻ കുളങ്ങൾ, കൂടുകൾ - എന്നിങ്ങനെ എവിടെയും കൃഷി ചെയ്യാം. അതിൽ നിയ�ിതമായി പച്ചമുടി പായൽ (എണ്ണപ്പായൽ) നിക്ഷേപിക്കുക. അതുകഴിഞ്ഞ് ജൈവവളമായ ചാണകം പ്രയ�ോഗിച്ച് കുറച്ചു വെളളം അരിച്ചു കയറ്റി കെട്ടി നിർത്തുക. രണ്ടാഴ്ച ക�ൊണ്ട് കുറേശ്ശെ കുറേശ്ശെയായി ഒന്ന് ഒന്നര മീറ്റർ ആഴം വെളളം അരിച്ചു കയറ്റി കെട്ടി നിർത്തുക. രണ്ടാഴ്ച കഴിഞ്ഞ് 2-5 സെ. മീ. വലിപ്പമുളള ശുദ്ധജല കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഒരു ഹെക്ടറിന് 15,000-25000 മതി. കാർപ്പിന�ോട�ൊപ്പം ആണെങ്കിൽ അളവു കുറയ്ക്കണം. ദിവസവും 3-5% തീറ്റ നൽകുക. പായൽ കൂടാതെ പച്ചക്കറി നുറുക്ക്, താമര, ആമ്പൽ മുതലായവ അരിഞ്ഞത് അല്ലെങ്കിൽ തീറ്റ മാത്രമായ�ോ, ഫാക്ടറി തീറ്റയ�ോ, നിർമിത തീറ്റയ�ോ നൽകണം. ഫാക്ടറി തീറ്റ പ�ോഷകസമൃദ്ധവും താരതമ്യേന വിലക്കുറവും ആണെങ്കിൽ അതാണ് നന്ന് ! തീറ്റ പാത്രത്തിൽ വച്ച് കൃത്യസമയത്ത് നൽകുക.

കാരികൂരി, മുശി, വരാൽ, ആരകൻ, കരട്ടി, കൈതക്കോര, കരിമീൻ, പളളാത്തി ഇവ തനിയെ കയറി വാസം ഉറപ്പിക്കുന്നു. അവ കുളത്തിലെ ഭക്ഷണം സ്വീകരിച്ച് വളർന്നു വരുന്നു. കുംഭം-മീനം മാസങ്ങളിൽ കുളം വെട്ടുമ്പോൾ പിടിച്ചെടുക്കുകയും ചെയ്യും. അടുക്കളക്കുളത്തിൽ കൂടുതൽ കരിമീനിനെ കൂടി ഇടാറുണ്ട്. വളപ്രയ�ോഗമ�ോ പ്രയുക്തപ�ോഷകാഹാരം നൽകല�ോ ഇല്ല. ആവശ്യാനുസരണം ഇവയെ ച�ോറ്റുകുട്ട ഉപയ�ോഗിച്ചും പിടിച്ചെടുക്കും.

ഇടയ്ക്ക് തിരിച്ചു പിടിത്തം നടത്തി വലുതിനെ തിരിഞ്ഞു പിടിക്കുകയും 6-8 മാസം കഴിഞ്ഞ് ഒരുമിച്ച് വിളവെടുക്കുകയ�ോ സൗകര്യാനുസൃതം ചെയ്യാം.

അടുക്കള കുളത്തിൽ

കുളത്തിലെ മത്സ്യകൃഷി രീതിയിൽ നിന്നും വ്യത്യാസം ഇല്ല. എന്താണ് അടുക്കളകുളം? മുൻകാലങ്ങളിൽ കുട്ടനാട്, അപ്പർ കുട്ടനാട്, ഓണാട്ടുകര പ്രദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് വിവിധയിനം കുളങ്ങൾ ഉണ്ടായിരുന്നു. അടുക്കളകുളം അവയിൽ ഒരിനം മാത്രം. ഓല കുതിർക്കുവാനും കന്നുകാലികളെ കുളിപ്പിക്കുവാനും കാർഷിക�ോപകരണങ്ങൾ കഴുകുവാനും ജലസേചനത്തിനും സർവ്വോപരി കുടിക്കുവാനും കുളിക്കുവാനും വെവ്വേറെ കുളങ്ങൾ. പാലക്കാട്ടെ കുളങ്ങളെ പ�ോലെ വിസ്തൃതമായിരുന്നില്ല അവ. അടുക്കളയിൽ നിന്ന് വളരെ അകലെയല്ലാതെ പാത്രങ്ങൾ കഴുകുവാനും ഭക്ഷണം പാകം ചെയ്ത ചെമ്പ് വാർപ്പ്, ഉരുളി, മറ്റു പാത്രങ്ങൾ, ച�ോറ്റുകുട്ട ഇവ മുക്കി ഇടാൻ വേണ്ടിയുളള ഈ കുളങ്ങളിൽ വയലിൽ നിന്നോ മറ്റോ ഇടവപ്പാതിക്ക് നാടൻ മത്സ്യങ്ങളായ പരലുകൾ, കുറുവപ്പരലുകൾ,

ടാങ്കിൽ കരിമീൻ കൃഷി

ഫെറ�ോസിമന്റ് ടാങ്കുകൾ, സിമന്റ് ടാങ്കുകൾ, ഇഷ്ടിക/സിമന്റ് ഇഷ്ടിക ക�ൊണ്ട് കെട്ടിയ സിമന്റ് ടാങ്കുകൾ എന്നിവയിൽ കരിമീൻ വളർത്താം. എന്നാൽ കുളത്തിൽ ചെയ്യുന്നതിനെക്കാൾ പരിഗണനയും, പരിരക്ഷയും നിയതമായ ജലപരിപാലനവും ആവശ്യമാണ് എന്നു മാത്രം. കഴിയുന്നിടത്തോളം വിസ്തൃതിയുളളതും ദീർഘചതുരാകൃതിയുളളതുമായിരിക്കണം ടാങ്കുകൾ. 40 ച.മീ. ടാങ്കിൽ 100 കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിക്കാം. ചെറിയ ഒരു സബ്‌മേഴ്‌സിബിൾ പമ്പ് ഉണ്ടെങ്കിൽ വെളളം 23


മീൻ വളർത്തൽ

www.krishijagran.com

ജലത്തിന്റെ രാസഭൗതിക ഗുണങ്ങൾ അനുകൂലമായിരുന്നാൽ മത്സ്യവളർച്ചയും മത്സ്യഉൽപാദനവും അപാരം ആയിരിക്കും എന്ന തത്വവും കുറഞ്ഞവ്യാപ്തത്തിൽ കൂടുതൽ എണ്ണത്തെ നിക്ഷേപിച്ച് തീറ്റ നൽകിയാൽ ത്വരിതവും അത്യുന്നതവുമായ മത്സ്യവളർച്ചയും ഉണ്ടാകും എന്ന സത്യവും പ്രയ�ോജനപ്പെടുത്തിയാണ് കൂടുകൃഷി. സ്‌പ്രേ/സ്പ്രിംഗിൾ ചെയ്ത് ജലപരിപാലനം നടത്താം. ഹ�ോസ് ഉപയ�ോഗിച്ച് ഇടയ്ക്കിടെ അടിയിൽ നിന്നും അഴുക്ക് വലിച്ചെടുത്ത് കളയുക. ദിവസേന തീറ്റ നൽകണം. ഫാക്ടറി തീറ്റയാണ് ഉത്തമം (പ�ോഷകഗുണം ഉണ്ടെങ്കിൽ!). കൂടാതെ (കഴുകിയ) മണ്ണിര നുറുക്ക്, ക�ൊതുകുകൂത്താടികൾ, പച്ചക്കറിനുറുക്ക്, താമര, ആമ്പൽ മുതലായവ അരിഞ്ഞത് എന്നിവയും മുടിപ്പായലും നിർമ്മിത തീറ്റ, തീറ്റമിശ്രിതം, എന്നിവയും നിയന്ത്രിത ത�ോതിൽ നൽകാം.

സിൽപ�ോളിൻ (പടുതാ) കുളത്തിൽ

കൂടുതൽ എണ്ണത്തെ നിക്ഷേപിച്ച് തീറ്റ നൽകിയാൽ ത്വരിതവും അത്യുന്നതവുമായ മത്സ്യവളർച്ചയും ഉണ്ടാകും എന്ന സത്യവും പ്രയ�ോജനപ്പെടുത്തിയാണ് കൂടുകൃഷി. ഒഴുക്കുളള പ�ൊതുജലാശയത്തിലാണ് കൂടുകൾ നിക്ഷേപിക്കുന്നത്. ഉറപ്പിച്ചത�ോ പ�ൊങ്ങിക്കിടക്കുന്നത�ോ ആകാം കൂടുകൾ.

കുളം കുഴിക്കാതെയും പരിസ്ഥിതിക്ക് പരിക്ക് ഏൽക്കാതെയും ത�ൊടിയില�ോ മുറ്റത്തോ ടെറസ്സില�ോ താൽക്കാലികമായി സ്ഥാപിക്കാവുന്നതും വേണ്ടാത്തപ്പോൾ ഒരു പാടുപ�ോലും അവശേഷിപ്പിക്കാതെ ഇളക്കി മാറ്റാവുന്നതും ആണ് സിൽപ�ോളിൻ കുളങ്ങളും അതിലെ കൃഷിയും. ഉറപ്പും നിരപ്പും ഉളളവയായിരിക്കണം കുളം സ്ഥാപിക്കാനായി തെരെഞ്ഞെടുക്കേണ്ടത്.

കമ്പൂച്ചിയാക്കാരിൽ നിന്നാണ് കൂട്ടിൽ മീൻ വളർത്തുന്ന ആശയം വന്നത്. (കുട്ടനാട്ടിലെ പൂണ്ടിയും സ്മരണീയമാണ് ) എന്നാൽ 1991-ൽ ചൈനാക്കാർ കൂട്ടിലെ മത്സ്യകൃഷി പരീക്ഷിച്ചു വിജയിച്ചു. 1996 ആയപ്പോഴേക്കും ഈ രീതിയിൽ 4,50000 മെട്രിക് ടൺ മത്സ്യം ഉൽപാദിപ്പിച്ചു.

ദീർഘചതുരാകൃതിയിൽ ഉളള കുളത്തിന്റെ വരമ്പുപ�ോലെ 1-1/2 മീറ്റർ ഉയരത്തിൽ ഇഷ്ടിക/സിമന്റ്കട്ട/ മൺചാക്ക് അടുക്കുക. അതിനു മുകളിലൂടെ സിൽപ�ോളിൻ വലിച്ചിട്ട് വെളളം ഒഴിച്ചാൽ മീൻകുളമായി. അതിൽ ഒരു ഭാഗത്ത് നിയ�ിതമായി മുടിപ്പായൽ നിക്ഷേപിക്കുക. 40 ച. മീറ്ററിന് 100 എന്ന ത�ോതിൽ ശുദ്ധജല കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിക്കുക. ജലപരിപാലനം, നിയന്ത്രിതമായ പ�ോഷകാഹാരം നൽകൽ എന്നിവ ശ്രദ്ധിക്കണം.

പി.വി.സി/ ഇരുമ്പ് പൈപ്പ്/ തടി എന്നിവ ഉപയ�ോഗിച്ച് ഫ്രഷ് മീൻ 6 വശത്തും വെനല�ോൺ വച്ച് ചുറ്റുന്നു/പ�ൊതിയുന്നു. ത്വരിതവളർച്ചയും അത്യുൽപാദനവും ലഭിക്കാൻ വേണ്ടി ഈ രീതി. ഒരു ഘനമീറ്ററിന് 35 കില�ോഗ്രാമാണ് ഉൽപാദനക്ഷമത. കുമരകം മത്സ്യഗവേഷണകേ�ത്തിലെ പരീക്ഷണങ്ങളിൽ ഒരു കൂട്ടിൽ നിന്നും ശരാശരി 200 ഗ്രാം തൂക്കമുളള 40 കില�ോഗ്രാം മത്സ്യം കരിമീൻ ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

കൂടുകളിൽ കരിമീൻ കൃഷി

ജലത്തിന്റെ രാസ-ഭൗതിക ഗുണങ്ങൾ അനുകൂലമായിരുന്നാൽ മത്സ്യവളർച്ചയും മത്സ്യഉൽപാദനവും അപാരം ആയിരിക്കും എന്ന തത്വവും കുറഞ്ഞവ്യാപ്തത്തിൽ

ദിവസേന വേണ്ട അളവിൽ ഫാക്ടറി തീറ്റ നൽകുക. കൂടിനു പുറം ബ്രഷ് ചെയ്തുക�ൊടുക്കുകയും വേണം. ഇല്ലെങ്കിൽ 24


www.krishijagran.com

തിരി രൂപത്തിലുളള നിർമിത തീറ്റ നൽകാം. ഇത്തരം കരിമീൻ കൃഷികൾ നമ്മുടെ ദൈനംദിന മത്സ്യാവശ്യം രുചികരമായി തൃപ്തിപ്പെടുത്തുന്നതുകൂടാതെ ലാഭകരമായ ഒരു ത�ൊഴിലും ആക്കാം. 6-8 മാസത്തെ കരിമീൻ കൃഷിയിൽ നിന്നും (കൂട്ടിൽ അല്ല). ഒരു ഹെക്ടർ വെളളക്കെട്ടിൽ നിന്നും കൂടുകൃഷിയിൽ നിന്നും 35 ടൺ കരിമീൻ ഉൽപാദിപ്പിക്കാം - വേണമെങ്കിൽ ചക്ക വേരിലും.

മിനിട്ട് ആവിയിൽ പുഴുങ്ങി ഇടിയപ്പത്തിന്റെ അച്ചുളള സേവനാഴിയിൽ വച്ച് ഞെക്കി ഉണക്കി സൂക്ഷിക്കുക. (വായു കടക്കാതെ).

തീറ്റനിർമ്മാണം

ഒരു കില�ോ തീറ്റ എളളിൻ പിണ്ണാക്ക് - 220 ഗ്രാം കടലപ്പിണ്ണാക്ക് - 220 ഗ്രാം അരിത്തവിട് - 230 ഗ്രാം മഞ്ഞപ്പൊടി (ഉണങ്ങിയ ഊപ്പമീൻ ഉപ്പില്ലാതെ) - 170 ഗ്രാം ഉണക്ക കപ്പപ്പൊടി - 158 ഗ്രാം ഉണക്ക മരച്ചീനി - 158 ഗ്രാം വിറ്റാമിൻ - മിനറൽ മിക്‌സ് - 2 ഗ്രാം ഉലുവ വറുത്ത് പ�ൊടിച്ചത് - ഒരു നുളള് ഇവ കുഴച്ചുരുട്ടി പെല്ലറെറ്റയറിൽ ഇട്ട് പെല്ലറ്റ് ആക്കി എടുത്ത് ഉണക്കി കാറ്റു കടക്കാതെ ഒരു പാത്രത്തിൽ സൂക്ഷിക്കുക. ദിവസേന 3-5 % തീറ്റ നൽകാം. അല്ലെങ്കിൽ ഉരുള ഇഡ്ഡലികുക്കറിൽ ഇഡ്ഡലി പ�ോലെ 30 25


ഫലവർഗ്ഗം

www.krishijagran.com

യമുന ജ�ോസ്

കൃഷി ആഫീസർ, പാറത്തോട്

റെഡ് ലേഡി ത�ോട്ടം നിറയെ ചുവന്ന സുന്ദരികൾ

ലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പഴവർഗമാണ് പപ്പായ. മധ്യകേരളത്തിൽ കപ്പളങ്ങ എന്നും തെക്കൻ കേരളത്തിൽ ഓമയ്ക്ക എന്നും പ്രാദേശികമായി പപ്പരയ്ക്ക, പപ്പായ എന്നിങ്ങനെ വിവിധ പേരുകളുണ്ടിതിന്. സാധാരണക്കാരന്റെ ഫലം എന്നും പറയും. പ�ോഷകഗുണത്തിൽ മുൻപന്തിയിലാണ് പപ്പായ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപ�ോലെ ആവശ്യമായ 'ജീവകം എ' യുടെ കലവറയായ പപ്പായ മറ്റുധാതു ലവണങ്ങളാലും സമ്പുഷ്ടമാണ്.

ചാണകപ്പൊടി ചേർത്ത് അതിനു മീതെ വിത്തു വിതച്ച് പുറത്ത് നേരിയ ത�ോതിൽ മൂടും വിധം മണ്ണിട്ടു മൂടി നനച്ചാണ് തൈകൾ മുളപ്പിക്കുന്നത്. ആവശ്യാനുസരണം നനച്ചുക�ൊടുക്കണം. 2 മാസം പ്രായമായ തൈകൾ മാറ്റി നടാം. മെയ്-ജൂൺ മാസങ്ങളിൽ മാറ്റിനടുന്നതാണ് ഉത്തമം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ പാറമാറ്റിയ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണിൽ വേരുകൾ പ�ൊട്ടാതെ മാറ്റിനടുക. വൈകുന്നേരമാണ് തൈ നടാൻ പറ്റിയ സമയം. ഒന്നു രണ്ടു മാസം പ്രായമായാൽ റെഡ് ലേഡി പപ്പായയ്ക്ക് ഇനി പറയും വിധം വളം ചേർക്കണം. വേരു മുറിയാതെ അല്പം മണ്ണിളക്കി ചെറുതടമാക്കുക. 10 കില�ോ ഗ്രാം ജൈവവളം, 200 ഗ്രാം എല്ലുപ�ൊടി എന്നിവ ചുറ്റും വിതറി ചെറുതായി മണ്ണിട്ടു മൂടുക. 15-20 ദിവസം കഴിഞ്ഞ് 500 ഗ്രാം ചാരം തണ്ടിൽ നിന്ന് വിട്ട് വിതറിക്കൊടുക്കുക. മുകളിൽ അല്പം മണ്ണ് വിതറാൻ മറക്കരുത്. വേനൽക്കാലത്ത് തടത്തിൽ പുതയിടുന്നത് നല്ലതാണ്. 7-8 മാസം ക�ൊണ്ട് മൂപ്പെത്തി കായ്പറിച്ചെടുക്കണം. കായ്കളുടെ ഇടച്ചാലുകളിൽ മഞ്ഞനിറം കാണുന്നത് വിളവെടുക്കാറായതിന്റെ ലക്ഷണമാണ്. കായ്കൾക്ക് 2 മുതൽ 6 കില�ോ വരെ തൂക്കം പ്രതീക്ഷിക്കാം. ഉയരം കുറവായതിനാൽ ചുവട്ടിൽ നിന്നു തന്നെ ആയാസ രഹിതമായി കായ്കൾ വിളവെടുക്കാം. ഒരു മരത്തിൽ നിന്നും 50 കായ് വരെ കിട്ടും. ഇത് വിപണിയിൽ കില�ോയ്ക്ക് 30 രൂപ വരെ വിലയുണ്ട്. വിശ്വസിക്കാവുന്ന നഴ്‌സറികളിൽ നിന്നോ സർക്കാർ വക കൃഷിത്തോട്ടത്തിൽ നിന്നോ തൈകൾ വാങ്ങാം. അല്ലെങ്കിൽ സങ്കരയിനം വിത്തുകൾ മുളപ്പിച്ച് ഉപയ�ോഗിക്കാം.

ഇന്ന് ജനപ്രീതിയിലും കൃഷി ചെയ്യുന്ന പരിധിയിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സങ്കരയിനം പപ്പായയാണ് റെഡ് ലേഡി. പേരു സൂചിപ്പിക്കുന്നതുപ�ോലെ ഈ പഴത്തിന്റെ ഉൾവശം ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. നന്നേ ഉയരം കുറഞ്ഞ ഈ ഇനം നട്ട് മൂന്നു മാസത്തിനുളളിൽ തന്നെ പൂവിടുകയും ഏതാണ്ട് 4-5 മാസത്തിനുളളിൽ വിളവെടുപ്പിന് പാകമാകുകയും ചെയ്യും. മുമ്പ് സൂചിപ്പിച്ചതുപ�ോലെ പ�ൊക്കം കുറവുളള ഈ ഇനത്തിന്റെ വിളവെടുപ്പും കൈക�ൊണ്ട് നമുക്ക് നടത്താം എന്നതും ഈ ഇനത്തിന്റെ പ്രചാരം കൂട്ടുന്ന ഒരു വസ്തുതയാണ്. അതുപ�ോലെ ഇളം കായ്കൾ മറ്റു വിഭവങ്ങൾ തയ്യാറാക്കാനും ഉപയ�ോഗിക്കുന്നു. ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് റെഡ് ലേഡി ചെടികൾ മുളപ്പിക്കാൻ നന്ന്. ഒരു മീറ്റർ വീതിയിൽ അര അടി പ�ൊക്കത്തിൽ പണകൾ ഒരുക്കിയ�ോ ചെറിയ പ�ോളിത്തീൻ ബാഗുകളില�ോ പപ്പായ വിത്തുകൾ പാകാം. നഴ്‌സറിയിൽ 26



കവർ സ്‌റ്റോറി

www.krishijagran.com

സുരേഷ് മുതുകുളം ളുത്ത പക്ഷത്തിൽ കൃഷിയിറക്കിയാൽ ''വെ ചാഴി വരില്ല... ഞാറ്റുവേല ഒരു ദിവസം മാറിയാൽ മതി വിളവ് 70 ശതമാനത്തോളം കുറയും...''

ജൈവകൃഷിയുടെ സമ്പൂർണ്ണപ്രയ�ോക്താവായ കൃഷ്ണരാജൻ മാഷ് പറയുന്നു. മലപ്പുറം ജില്ലയിൽ വളാഞ്ചേരി ജി.എം.എൽ.പി സ്‌കൂൾ അധ്യാപകനായ കൃഷ്ണരാജൻ മാഷ് വർഷങ്ങളായി പരമ്പരാഗതമായി കൈമാറിക്കിട്ടിയ കാർഷിക വൃത്തിയും കൃഷിയിടങ്ങളും കൈവിട്ടിട്ടില്ല. എന്നാൽ ഇവിടെയെങ്ങും രാസകൃഷിയുടെ ഒരു നുറു സാന്നിദ്ധ്യം പ�ോലുമില്ല എന്നുറപ്പ്. ഒക്കെയും

ന്മ ന

യു

പ്ര െ ട

ജീവമയം. പ്രകൃതിക്കും മനുഷ്യനും പരിസ്ഥിതിക്കും സഹജീവികൾക്ക് ഇണങ്ങാത്ത ഒരു ചേരുവയും ഇവിടെയില്ല. പ്രകൃതി സൗഹൃദജൈവകൃഷിയുടെ തത്വങ്ങളും പ്രയ�ോഗങ്ങളും ജീവവായുപ�ോലെ ക�ൊണ്ടുപ�ോകുന്ന മാഷിന് അദ്ധ്യാപകവൃത്തി പ�ോലെ പരിപാവനമാണ് കാർഷികവൃത്തിയും. കരേക്കാട് ത�ൊഴുവാനൂർ മനയിലെ കൃഷി വിശേഷങ്ങൾ ഇതിനുത്തമദൃഷ്ടാന്തമാണ്. നെല്ലും തെങ്ങുമാണ് പ്രധാനകൃഷി. ഇതിൽ തന്നെ ജൈവനെൽകൃഷിയിലാണ് മാഷിന്റെ സ്‌പെഷ്യലൈസേഷൻ. പരമ്പരാഗത നെൽകൃഷി സ�ദായമാണ് മാഷ് ഇന്നും തുടർന്നുപ�ോരുന്നത്. വിളപ്പൊലിമയും

ൊരിഞ് ഞ് എടയൂര ച ച ഭ ില

28


www.krishijagran.com

''ജീവാമൃതം പ്രയ�ോഗിക്കുന്നത് വാസ്തവത്തിൽ അദ്ഭുതകരമായ ഫലമാണ് നൽകുക. പ്രകടമായ വളർച്ചാവ്യത്യാസമാണ് ജീവാമൃതം നെൽച്ചെടികൾക്ക് നൽകുക. യൂറിയ നൽകിയ ഇഫക്ടാണ് ജീവാമൃത പ്രയ�ോഗത്തിന്..'' ര�ോഗപ്രതിര�ോധ ശേഷിയുമുളള നല്ല നാടൻ വിത്തുകളിൽ നിന്ന് തുടക്കം. ചേറ്റാടി (കൂട്ടുമുണ്ടകൻ), ചിറ്റേനി, തെക്കൻ ചീര (ആര്യൻ).

സാനിദ്ധ്യമാണ്. യാത�ൊരു വിധ രാസചേരുവകകളുമില്ലാത്തതിനാൽ തന്നെ ചിലന്തികൾ ഉൾപ്പെടെയുളള വിവിധതരം മിത്രപ്രാണികൾ ഇവിടെ സുലഭം. വലിയ�ൊരു പരിധി വരെ ഇവ തന്നെ തങ്ങളുടെ ഇഷ്ടകീടങ്ങളെ ഇരയാക്കിക്കൊളളും.

''ജീവാമൃതം പ്രയ�ോഗിക്കുന്നത് വാസ്തവത്തിൽ അദ്ഭുതകരമായ ഫലമാണ് നൽകുക. പ്രകടമായ വളർച്ചാവ്യത്യാസമാണ് ജീവാമൃതം നെൽച്ചെടികൾക്ക് നൽകുന്നത്‌. യൂറിയ നൽകിയ ഇഫക്ടാണ് ജീവാമൃത പ്രയ�ോഗത്തിന്..''

എടയൂർ കൃഷി ഭവന്റെയും കൃഷി ആഫീസർ ശ്രീലേഖയുടെയും പിന്തുണയും സഹായവും സാന്നിദ്ധ്യവുമ�ൊക്കെ മാഷ് തികഞ്ഞ കൃതജ്ഞതയ�ോടെ അടയാളപ്പെടുത്തുന്നു.

മാഷ് സാക്ഷ്യപ്പെടുത്തുന്നു.

''വളരെ ഊർജസ്വലയായ കൃഷി ആഫീസറായ ശ്രീലേഖ ജൈവകൃഷിയുടെ ഉത്തമമാതൃകയായ എന്റെ കൃഷിയിടം ഇപ്പോൾ പാരിസ്ഥിതിക എഞ്ചിനിയറിംഗ് എന്ന നൂതനകൃഷി വിള സംരക്ഷണ ത�ത്തിന്റെ പാഠശാല കൂടെയാക്കിയിരിക്കുകയാണ്‌. കൃഷി ആഫീസറുടെ സ്‌നേഹപൂർവമായ നിർബന്ധമാണ്. ഇതിനെല്ലാം പ്രച�ോദനവും പ്രേരണയും.

ജീവാമൃതത്തിന്റെ മറ്റൊരു മേന്മ വലിയ�ൊരു പരിധിവരെ അത് കീടബാധയും തടയാൻ സഹായിക്കും എന്നതാണ്. കൂടാതെ വാം, ബീജാമൃതം തുടങ്ങിയവയും ഉപയ�ോഗിക്കാറുണ്ട്. മാഷിന്റെ പാടത്ത് എടുത്തു പറയാവുന്ന ഒരു സംഗതി മിത്രപ്രാണികളുടെ

പാരിസ്ഥിതിക എൻജിനിയറിംഗ് സങ്കേതത്തിന്റെ ഭാഗമായി പാടവരമ്പത്തെല്ലാം എളള്, ചെണ്ടുമല്ലി, വൻപയർ, വെണ്ട തുടങ്ങി വിവിധ 'കെണിവിളകൾ' കൃഷി ചെയ്യാനും മാഷ് മറന്നിട്ടില്ല. ഇത് വളരെ ഫലവത്താകുകയും ചെയ്തു. മിത്രപ്രാണികളും എണ്ണത്തിൽ സംഭവിച്ച വർദ്ധന വിസ്മയമായിരുന്നു.. അതുക�ൊണ്ടുതന്നെ കീടബാധ തുല�ോം കുറവായിരുന്നു എന്നു പറയാം. എടയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സംയ�ോജിത നെൽകൃഷി വികസന പദ്ധതി പ്രകാരമാണ് ഇവിടത്തെ 2.9 ഏക്കർ സ്ഥലം സമ്പൂർണ്ണ ജൈവനെൽകൃഷി പ്രദേശമാക്കി തീർക്കേണ്ടതുണ്ട്. പഞ്ചായത്തിലെ തന്നെ ജൈവനെൽകൃഷിയിലേക്കുളള ആദ്യപടിയായിരുന്നു ഇത്. ഒരർത്ഥത്തിൽ മാതൃകാപരമായ വിജയം കൂടുതൽ കർഷകരെ ഈ പ്രകൃതി സൗഹൃദകൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു എന്നത് കൃഷിഭവന്റെ നേട്ടമായി നിസ്സംശയം പറയാം. കൃഷ്ണരാജൻ മാഷിനു പുറമെ അരവിന്ദൻ, ഹരിനാരായണൻ, പരമേശ്വരൻ, ഉത്തമൻ എന്നിവർ കൂടെ കൈക�ോർത്ത് 'നാട്ടു നന്മ' എന്ന കൃഷിക്കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. എടയൂർ കൃഷി ആഫീസർ ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു. ജൈവരീതിയിൽ നല്ല ശുദ്ധമായി നെല്ല് വിളയിച്ച് തവിടു കളയാതെ ഇവിടെത്തന്നെയുളള 'രേവതി റൈസ് ' കൃഷ്ണരാജൻ മാഷും കൃഷി ഓഫീസർ ശ്രീലേഖയും കൃഷിയിടത്തിൽ 29


www.krishijagran.com

ജൈവനെൽക്കൃഷിയുടെ ക�ൊയ്ത്തുത്സവം

മില്ലിൽ കുത്തി ആവശ്യങ്ങൾക്ക് മിതവിലയ്ക്ക് നൽകുന്നു. മാഷ് തന്നെ വളാഞ്ചേരിയിൽ നടത്തുന്ന ജൈവ�ോല്പന്ന വിൽപനശാല വഴിയും എടയൂർ കൃഷിഭവന്റെ എക്കോഷ�ോപ്പ് വഴിയും ഓൺലൈൻ വിൽപന നടത്തുന്നത്. തവിടുകളയാത്തതുക�ൊണ്ട് തന്നെ പ�ോഷകസമൃദ്ധമായ ഈ അരിക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാർ ഏറെയാണ് മാഷ് പറയുന്നു. ഡിമാന്റിനനുസരിച്ച് അരി നൽകാൻ കഴിയുന്നില്ല എന്ന വിഷമമേയുളളൂ. കൂടുതൽ സ്ഥലത്തേക്ക് ജൈവകൃഷി വ്യാപിപ്പിക്കുകയാണ് ഏക പ�ോംവഴി.

നെൽകൃഷിയിൽ മാത്രമ�ൊതുങ്ങുന്നില്ല 'നാട്ടുനന്മ' യുടെ പെരുമ. പച്ചക്കറി കൃഷിയും വിജയകരമായി തന്നെ ചെയ്തുവരുന്നു. വെളളരിയാണ് പ്രധാന കൃഷി. വേനൽ വെളളരി ഏപ്രിൽ ആദ്യവാരം വിളവെടുക്കും. പിന്നീടത് ഡിസംബർ വരെ യാത�ൊരു കേടും കൂടാതെ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും. മച്ചിൽ കഴുക്കോലിലാണ് വെളളരികായ്കൾ കെട്ടിത്തൂക്കുക. താഴെനിന്ന് ന�ോക്കുമ്പോൾ തന്നെ പഴുത്തു തുടങ്ങുന്നത് കാണാൻ കഴിയും. അവ മാത്രം എടുത്ത് ഉപയ�ോഗിക്കാം. ബാക്കി അങ്ങനെ ഡിസംബർ വരെ യാത�ൊരു പ്രശ്‌നവുമില്ലാതെ തുടരും.

'നാട്ടുനന്മ' എന്ന പേരിൽ തന്നെ ബ്രാൻഡഡ് അരി വില്പനയ്ക്ക് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് എടയൂർ കൃഷിഭവൻ. കേരളകാർഷിക സർവകലാശാലയുടെ ജൈവകൃഷി വിളശുപാർശ , നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റിന്റെ പരിസ്ഥിതി സൗഹൃദയ കൃഷികൾ എന്നിവയാണ് 'നാട്ടുനന്മ'യുടെ പ്രവൃത്തി പഥം.

''ജൈവകൃഷിയുടെ മാത്രം മെച്ചമാണിത്..... പിന്നെ വെളളരിക്ക് അല്പം വലിപ്പം കുറവായിരിക്കും എന്നു മാത്രം ''

30

മാഷ് പറയുന്നു. വെളളരികൃഷിക്ക് പരമ്പരാഗത വിത്തു മാത്രമെ മാഷ് ഉപയ�ോഗിക്കാറുളളൂ. എന്നാൽ കുമ്പളം, മത്തൻ തുടങ്ങിയവയ്‌ക്കെല്ലാം കൃഷി


www.krishijagran.com

നെൽകൃഷിയിൽ മാത്രമ�ൊതുങ്ങുന്നില്ല 'നാട്ടുനന്മ' യുടെ പെരുമ. പച്ചക്കറി കൃഷിയും വിജയകരമായി തന്നെ ചെയ്തുവരുന്നു

ഭവൻ വിത്തു തന്നെയാണെടുക്കുക. കൂടാതെ നെയ് കൂവളവും ധാരാളം കൃഷി ചെയ്യുന്നു. ഇത് വളർന്നു തുടങ്ങുമ്പോൾ മരത്തിലേക്ക് കയറ്റിവിടും. പ്രത്യേകിച്ച് യാത�ൊരു പരിചരണവും വേണ്ട ഒര�ൊറ്റ വളളിയിൽ നിന്നു തന്നെ അൻപത് കായ്കൾ വരെ കിട്ടും. വളളി ഉണങ്ങി കായ് താഴെ വീണാലും തെല്ലും കേടാകില്ല. അത്ര കട്ടിയുണ്ട് ഇതിന്റെ ത�ോടിന്. ഉപ്പേരി ഉണ്ടാക്കാൻ കേമമാണ് നെയ്ക്കുമ്പളം.

ലേബലിൽ കൃഷ്ണരാജൻ മാഷും ചങ്ങാതിമാരും തുടരുന്നു. സ്വന്തം വീട്ടുകാര്യം പ�ോലെ ഇവിടെ എല്ലാറ്റിനും ഓടിയെത്തി നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്ന എടയൂർ കൃഷി ആഫീസർ ശ്രീലേഖയുമുണ്ട് നാട്ടു നന്മയുടെ അമരക്കാരിയായി. ഒരു പ്രദേശമാകെ പരിസ്ഥിതി സൗഹൃദകൃഷിയുടെ മേന്മയും സുഗന്ധവും പരത്താൻ നന്മയുടെ പ്രഭ ച�ൊരിഞ്ഞ് നാട്ടുനന്മ പുതിയ വിജയകഥകൾ രചിക്കുകയാണിവിടെ.

നെല്ല് കഴിഞ്ഞാൽ പച്ചക്കറി, രണ്ടും മണ്ണിനും മനുഷ്യനും പ്രകൃതിക്കും ഇണങ്ങും വിധം മാത്രമുളളചിട്ടവട്ടങ്ങള�ോടെ കൃഷിയിറക്കിയത്. ഇത�ൊരു ദിനചര്യ പ�ോലെ 'നാട്ടുനന്മ' യുടെ 31


വിക്ടറി സ്റ്റാൻഡ്

പുരസ്‌കാരനിറവിൽ

രായിരത്ത്

രാ

ഗാർഡൻസ്

യിരത്ത് ഗാർഡൻസ് എന്ന പേര് കേൾക്കുമ്പോൾ ഒരു പക്ഷേ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുക വർണ്ണാഭമായ അലങ്കാരച്ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ഒരു ഉദ്യാനമാകും. എന്നാൽ, തെറ്റി. ഇത് രായിരത്ത് ഗാർഡൻസ് പ്രകൃതിസ്‌നേഹിയായ ഒരു സസ്യശാസ്ത്രവിദഗ്ധൻ തന്റെ വളരെ വർഷത്തെ നിരീക്ഷണങ്ങളും കഠിനപ്രയത്‌നവും ക�ൊണ്ട് പടുത്തുയർത്തിയത് ഒരു ഔഷധ ഉദ്യാനമാണ്. തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എട്ട് ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന രായിരത്ത് ഗാർഡൻസിൽ പരമ്പരാഗതവും അമൂല്യവുമായ പലതരം ഒറ്റമൂലികളും സംരക്ഷിച്ചിരിക്കുന്നു.

www.krishijagran.com

സരിത. എൻ. ആർ,

ബ്യൂറ�ോ ചീഫ്, തൃശൂർ

വിവിധതരം അപൂർവ്വ ഔഷധ സസ്യങ്ങൾ, ഫല വൃക്ഷത്തൈകൾ മറ്റു വനവൃക്ഷത്തൈകൾ എന്നിവയുമുണ്ട്. കസ്തൂരി മഞ്ഞളിന് മഞ്ഞ നിറമല്ല, വെണ്ണ നിറമാണെന്ന് എത്ര പേർക്ക് അറിയാം? പതിമുഖം കേരളത്തിലെ കാലാവസ്ഥയിൽ വളരാത്ത ഒന്നാണെന്നും പതിമുഖമെന്ന പേരിൽ നമുക്ക് ലഭിക്കുന്നത് മറ്റൊരു വൃക്ഷത്തിന്റെ ത�ൊലിയാണെന്നും എത്ര പേർക്കറിയാം? അതുപ�ോലെ കരിമഞ്ഞൾ എന്ന പേരിൽ വിപണിയിൽ വിൽക്കുന്ന വ്യാജമഞ്ഞളിനെ കുറിച്ചും ഔഷധസസ്യങ്ങളെ കുറിച്ചും പഠനം നടത്തുന്ന ഇദ്ദേഹം ഈ രംഗത്തെ പല അബദ്ധ ധാരണകൾ തിരുത്തുകയും ആളുകളെ ഇതേക്കുറിച്ചു

32


www.krishijagran.com

ബ�ോധവൽക്കരിക്കാറുമുണ്ട്. ഔഷധസസ്യങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കും എതിരാണ് സസ്യ സ്‌നേഹിയായ സുധാകരൻ അപൂർവമായ ചെടികളെയും വൃക്ഷങ്ങളെയും തേടിപ്പിടിച്ചു സംരക്ഷിക്കുക എന്നത് ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അതിനു വേണ്ടി എത്ര ബുദ്ധിമുട്ട് സഹിക്കാനും തയ്യാർ. ആദിവാസികളുടെ കൂടെയും മറ്റും വളരെക്കാലം കാടുകളിൽ അന്വേഷിച്ചു കണ്ടെത്തിയ പല അപൂർവ ഒറ്റമൂലികളും ചെടികളും സംരക്ഷിക്കുന്നുണ്ട്. വിയറ്റ്‌നാം, തായ്‌ലന്റ് തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്നുപ�ോലും ചെടികൾ ഇവിടെ ക�ൊണ്ടു വന്നു സംരക്ഷിക്കുന്നു.

കേരളത്തിലെ ഏക ഏങജ സർട്ടിഫൈഡ് നഴ്‌സറി കൂടിയാണിത്. വിദേശത്തും സ്വദേശത്തും കണ്ടുവരുന്ന പലതരം പഴവർഗ്ഗങ്ങളുടെ വൻ ശേഖരം തന്നെയിവിടുണ്ട്. പാമ്പ് വിഷത്തിന് ഇന്ന് ല�ോകത്തിലേറ്റവും വലിയ ഔഷധ പ്രതിവിധിയായി അണലിവേഗം, കാൻസർ പ്രതിവിധിക്ക് ചുവന്ന കറ്റാർവാഴ, പൈൽസ്, സ�ോറിയാസിസ്, പ്രമേഹം തുടങ്ങിയ പലവിധ ര�ോഗങ്ങളുടെ ഒറ്റമൂലി ഔഷധസസ്യങ്ങൾ ഡുരിയാൻ, ന�ോനി, മിറക്കിൾ ഫ്രൂട്ട്, അബിയു, ക�ോള പ്ലാന്റ്, പിസ്ത, സ്വീറ്റ് ടമറിന്റ, ലിച്ചി, കറുത്ത ഇഞ്ചി, ചുവന്ന ഇഞ്ചി തുടങ്ങിയ അപൂർവ സസ്യങ്ങളുടെ ശേഖരവും മ�ൊത്തമായുളള വിപണനവും ഈ സ്ഥാപനം നടത്തുന്നു. ഇത് കൂടാതെ ബഡ് ജാതി, വിവിധതരം ബഡ് മാവുകൾ, അലങ്കാരച്ചെടികൾ, ടിഷ്യു വാഴകൾ വിവിധതരം മുളകൾ എന്നിവയും ഇവിടെ നിന്ന് അന്തർ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു.

വെറും കച്ചവട താൽപര്യത്തിനു വേണ്ടി മാത്രം കുറച്ചു ചെടികൾ വിൽക്കുന്ന ഏത�ൊരാളെയും പ�ോലെയാണ് ഇദ്ദേഹമെന്ന് കരുതരുത്‌. ഒരു ചെടിയെ കുറിച്ച് പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഉളളിൽ ബ�ോട്ടണി വിദ്യാർത്ഥിയെ നമുക്ക് കാണാം, ബിരുദം ഒരു സർട്ടിഫിക്കറ്റിൽ ഒതുങ്ങാതെ സ്വന്തം ജീവിതത്തിലും പ്രാവർത്തികമാക്കി വളരുന്ന ഒരു പ്രകൃതി സ്‌നേഹിയുടെ പ്രയത്‌നം ആണ് രായിരത്തെ ഗാർഡനിന്റെ വിജയം. എല്ലാം ചെടികളും അവയുടെ സസ്യനാമവും അതിന്റെ

പ്രകൃതിയ്ക്കിണങ്ങിയ ക്യാമ്പസ് എന്ന പുതിയ തരംഗത്തിന്റെ ഭാഗമായി കലാലയ പരിസരങ്ങളിലും മറ്റു നിരവധി സർക്കാർ സ്ഥാപനങ്ങളിലും ഹെർബൽ പാർക്കുകൾ

മികച്ചവാണിജ്യ നഴ്‌സറിക്കുള്ള പുരസ്‌കാരം ശ്രീ.സുധാകരൻ കൃഷി മ�ിയുടെ സാന്നിദ്ധ്യത്തിൽ കൃഷി ഡയറക്ടറിൽ നിന്നും സ്വീകരിക്കുന്നു

ഉപയ�ോഗങ്ങളും ഉൾപ്പെ​െട സുധാകരന് ഹൃദിസ്ഥം. ആയുർവേദ മരുന്ന് ചെടികള�ോടുളള പ്രണയം മൂലം അവയെ കുറിച്ച് പഠിക്കുക മാത്രമല്ല അവയെ കുറിച്ച് ക്ലാസ്സുകൾ എടുക്കാൻ പ�ോലും ഇദ്ദേഹം ക്ഷണിക്കപ്പെടാറുണ്ട്. തൃശ്ശൂർ സെന്റ് ത�ോമസ്, വിമല, സെന്റ് അല�ോഷ്യസ്, ക്രൈസ്റ്റ് ക�ോളേജ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്നു. കർഷകരുടെയും ഗവേഷകരുടെയും മാത്രമല്ല, ആയുർവേദ വിദ്യാർത്ഥികളുടെയും അഗ്രി ബിസിനസ് മാനേജ്‌മെന്റിന്റെ വിദ്യാർത്ഥികളുടെയും ഒരു പ്രധാന സന്ദർശന കേ�മാണ് രായിരത്ത്.

രൂപകൽപന ചെയ്യുവാൻ ഇദ്ദേഹത്തിന്റെ സഹായം തേടി ആളുകൾ എത്താറുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ പേര് വിവരങ്ങൾ, ഉപയ�ോഗം, നടീൽ വിവരങ്ങൾ, മറ്റു വിലയേറിയ വിവരങ്ങൾ അടങ്ങിയ ഒരു ഗൈഡ് ഫാം ഗൈഡ് ഫ�ോർ ഹീലിംഗ് പ്ലാന്റ്‌സ് എന്നപേരിൽ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിനുളളിൽ ജനനന്മയ്ക്ക് ഉതകുന്ന പല പ്രവർത്തനങ്ങളും കാഴ്ചവച്ചതിന് നിരവധി പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തി. ഓയ്‌സ്‌ക ഇന്റർനാഷണൽ അവാർഡ്, അംബേദ്കർ എക്‌സലൻസ് സർവീസ് നാഷണൽ അവാർഡ്, കൂടാതെ മികച്ച വാണിജ്യ നഴ്‌സറിയ്ക്കുളള കഴിഞ്ഞവർഷത്തെ സംസ്ഥാന സർക്കാരിന്റെ അവാർഡും ഇദ്ദേഹത്തിനു ലഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഏകദേശം മുന്നോറ�ോളം നഴ്‌സറികൾ മണ്ണുത്തി പ്രദേശത്ത് ഉണ്ട്. ഇവയിൽ നിന്നെല്ലാം രായിരത്തിനെ വ്യത്യസ്തമാക്കുന്നത് ഔഷധസസ്യങ്ങളെ തനതു രൂപത്തിൽ സംരക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു കേ�ം എന്ന നിലയിലാണ്.

സുധാകരൻ രായിരത്ത് ഫ�ോൺ: 99955093244 33


സുഗന്ധവൃക്ഷവിള

www.krishijagran.com

ശ്രീലേഖ പുതുമന കൃഷി ആഫീസർ, എടയൂർ, മലപ്പുറം

വേനൽക്കാലത്ത് ഉത്തരകേരളം മുതൽ ക�ൊങ്കൺ പ്രദേശം വരെ വരെ ചുമന്നു തുടുത്ത ഫലച്ചാർത്തുമായി നിൽക്കുന്ന ക�ൊക്കം/ പുണാർപുളി മരങ്ങൾ അതീവ ഹൃദ്യമായ കാഴ്ചയാണ് സഞ്ചാരികൾക്ക് പകരുന്നത്.

ആര�ോഗ്യ ഫലവൃക്ഷം

ശ്ചിമഘട്ടത്തിലെ പ്രധാന ഫലവൃക്ഷമാണ് 'ക�ോകം'. പുനംപുളി, പെണംപുളി, മരപ്പുളി, പിനാർപുളി എന്നെല്ലാം പേരുണ്ട്. കുടംപുളിയുടെ ജനുസ്സിൽ മലബാർ മേഖലയിലെ കാലാവസ്ഥയും വളരെ അനുയ�ോജ്യമായ സുഗന്ധവൃക്ഷവിളയെ പരിചയപ്പെടാം.

ഉയരമുളള ഈ നിത്യഹരിതവൃക്ഷത്തിൽ ആൺ-പെൺ ചെടികൾ വെവ്വേറെ കാണുന്നു. നവംബർ- ഫെബ്രുവരി മാസം പൂവിട്ട് ഏപ്രിൽ- ജൂൺ മാസം കായ്കൾ പഴുത്തു പാകമാകും. ജനുവരി മുതൽ തന്നെ പഴം പഴുത്തു പാകമാകുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പാകമാകാത്ത കായ്കൾ പച്ചനിറത്തിൽ മാങ്കോസ്റ്റീൻ പഴങ്ങള�ോട് സാമ്യം പുലർത്തുന്നു. എന്നാൽ കുടംപുളിയെപ്പോലെ പുറത്ത് ഉയർന്നും താഴ്ന്നുമിരിക്കുന്ന വരിപ്പുകള�ോ കട്ടിയുളള ത�ോട�ോ ഉണ്ടായിരിക്കില്ല. പഴുത്ത പഴങ്ങൾക്ക് പർപ്പിൾ കലർന്ന ചുവപ്പു നിറമാണ്. അപൂർവമായി മഞ്ഞ പുറന്തോടുളളവയുമുണ്ട്. പ്രായവ്യത്യാസമനുസരിച്ച് ഒരു മരത്തിൽ നിന്നും പ്രതിവർഷം ശരാശരി 5-50 കി.ഗ്രാം വരെ പാകമായ പഴങ്ങൾ ലഭിക്കും. ക�ൊങ്കൺ പ്രദേശത്ത് ഈ പഴങ്ങൾ സംസ്‌കരിച്ച് വിവിധ ഉൽപന്നങ്ങൾ തയ്യാറാക്കുന്നു.

വേനൽക്കാലത്ത് ഉത്തരകേരളം മുതൽ ക�ൊങ്കൺ പ്രദേശം വരെ വരെ ചുമന്നു തുടുത്ത ഫലച്ചാർത്തുമായി നിൽക്കുന്ന ക�ൊക്കം/ പുണാർപുളി മരങ്ങൾ അതീവ ഹൃദ്യമായ കാഴ്ചയാണ് സഞ്ചാരികൾക്ക് പകരുന്നത്. കേരളത്തിൽ അധികം പ്രചാരതത്തിലില്ലാത്ത ഈ ഫലവർഗ്ഗത്തിന്റെ സാധ്യതകൾ നിരവധിയാണ്. ആര�ോഗ്യ ഫലവൃക്ഷമായും അലങ്കാരവൃക്ഷമായും പാതയ�ോര തണൽ വൃക്ഷമായും ഇത് അനുയ�ോജ്യമാണ്.

കുടംപുളിയുടെ കുടുംബം

കറിയും മരുന്നും

ക്ലൂസിയേസി കുടുംബം. കുടംപുളിയും മാങ്കോസ്റ്റീനും ബന്ധുക്കൾ. ശാസ്ത്രനാമം - ഗാഴ്‌സീനിയ ഇൻഡിക്ക. 10-15 മീറ്റർ

കറിക്കൂട്ടായും മരുന്നു ചെടിയായും വളരെ വ്യാവസായിക പ്രാധാന്യമുണ്ട്. പഴങ്ങളുടെ 34


www.krishijagran.com

പുറന്തൊലിക്കും കുരുവിന�ോട�ൊട്ടി നിൽക്കുന്ന പൾപ്പിനും നല്ല ചുവപ്പുനിറവും മധുരം കലർന്ന പുളിരസവുമുണ്ട്. ഇതിന്റെ സിറപ്പും ജ്യൂസും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നു. പുറന്തോടുണക്കിയെടുത്ത് കുടംപുളിയെപ്പോലെ ക�ൊങ്കണി പാചകവിധിയിൽ ചാളമത്സ്യം, ക�ൊക്കംപുളി, മുളളിലം എന്നിവ ചേർത്തുണ്ടാക്കുന്ന ഗ�ോവൻമീൻകറി വളരെ വിശേഷപ്പെട്ടതാണ്. മൂലക്കുരു, വയറിളക്കം, ട്യൂമറുകൾ, ഹൃദയര�ോഗങ്ങൾക്കുളള ചികിത്സയ്ക്കായും ഇതിന്റെ പുറം ത�ോടുപയ�ോഗിക്കുന്നു. ഉണക്കിയ കുരുവിൽ നിന്ന് ആട്ടിയെടുക്കുന്ന എണ്ണ അഥവാ ക�ൊക്കം ബട്ടർ പാചകാവശ്യങ്ങൾക്കും വിവിധതരം സൗന്ദര്യസംവർദ്ധക ലേപനങ്ങളുണ്ടാക്കാനും ഉപയ�ോഗിക്കുന്നു. ക�ൊക്കം ബട്ടർ പെട്രോളിയം ഉത്പന്നങ്ങൾ ഘനീഭവിപ്പിക്കാൻ ശേഷിയുളളതാണെന്ന് ശാസ്ത്രപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ദിശയിലുളള കൂടുതൽ ഗവേഷണങ്ങൾ വിവിധയിടങ്ങളിൽ പുര�ോഗമിച്ചുവരുന്നു. ക�ൊഴുപ്പ് ഉപചയവുമായി ബന്ധപ്പെട്ട് ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്.സി.എ) കളുടെ സ്രോതസ്സെന്ന നിലയിൽ അമിതവണ്ണം നിയന്ത്രിക്കാൻ അത്യുത്തമമാണിവ. ഈ ഉൽപന്നങ്ങൾക്ക് വിദേശത്ത് ആവശ്യക്കാരേറെയാണ്.

ചുവപ്പുനിറത്തിന്റെ പ്രകൃതിദത്ത സ്രോതസ്സാണ്

കുടംപുളി.

വിപണിയിൽ നല്ലവില ലഭിക്കുന്ന കുടംപുളിയെപ്പോലെ ക�ൊക്കം പുളിക്കും നമ്മുടെ നാട്ടിൽ പ്രചാരം നൽകണം. ചെങ്കൽ പ്രദേശങ്ങളിലും ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ഇവ നന്നായി വളരും. ഒരിക്കൽ പിടിച്ചുകിട്ടിയാൽ നന തീർത്തും ഒഴിവാക്കാം.

കൃഷി

തെരെഞ്ഞെടുത്ത മാതൃവൃക്ഷത്തിലെ മൂത്തു പഴുത്ത കായ്കളിൽ നിന്നും ശേഖരിച്ച വിത്തുകൾ കഴുകി തണലിൽ രണ്ടുദുവസം ഉണക്കിയതിനു ശേഷം ഉടൻ തന്നെ തവാരണകളിൽ പാകുക. മുളച്ച തൈകൾ പ�ോളിത്തീൻ കൂടുകളിലാക്കി ഒരാണ്ടൻ തൈകൾ കാലവർഷാരംഭത്തോടെ കുഴികളെടുത്ത് നടാം. മരങ്ങളും വരികളും തമ്മിൽ അഞ്ചുമീറ്റർ അകലം മതിയാകും. ചെടിയുടെ ചുവട്ടിലെ കാടുനീക്കി പുതയിട്ടു ക�ൊടുക്കാം. ര�ോഗകീടബാധകള�ൊന്നും തന്നെ കാര്യമായി ബാധിക്കാറില്ല. ആൺപെൺ ചെടികൾ വ്യത്യസ്തമാകയാൽ ഗ്രാഫ്റ്റ് ചെയ്‌തെടുത്ത പെൺചെടികളാണ് നടാൻ ഉത്തമം. മുകളിലേക്ക് വളരുന്ന ശിഖരങ്ങൾ തന്നെ ഒട്ടിച്ചെടുത്തില്ലെങ്കിൽ ജാതിമരത്തിലും മറ്റും കാണുന്നതുപ�ോലെ ചെടികൾ കുളളനായി 35


സുഗന്ധവൃക്ഷവിള

www.krishijagran.com

നിൽക്കും എന്ന ഒരു പ�ോരായ്മയുണ്ട്. കാര്യമായ പരിചരണങ്ങൾ ഒന്നും ആവശ്യമില്ല.

അലങ്കാര വൃക്ഷം

നമ്മുടെ പരിസ്ഥിതിയ്ക്കിണങ്ങുന്ന ഒരു അലങ്കാരച്ചെടിയാണ് ക�ോകം. കുടംപുളിയുടെ ഇലപ�ോലെ തന്നെമിന്നിത്തിളങ്ങുന്ന കൃത്യമായ ചുറ്റളവിൽ തലയുയർത്തി വളരുന്ന ഈ ചെറുമരം അതിന്റെ അടിയിൽ കാടുകയറാതെ സൂക്ഷിച്ച് തണൽ തരുന്നു. അത്രയധികമ�ൊന്നും ഇലപ�ൊഴിയാത്തതിനാൽ ദിവസവും വൃത്തിയാക്കേണ്ട ആവശ്യവും ഇല്ല.

ക�ൊങ്കണിന്റെ പ്രിയഫലം

ക�ൊങ്കൺ പ്രദേശത്തെ ജനങ്ങളുടെ ജീവനാഡിയാണ് ഈ വൃക്ഷം. വടക്കൻ പശ്ചിമഘട്ടതീരപ്‌ദേശങ്ങളിലെ ഒട്ടുമിക്ക വീടുകളിലും ഇതിന്റെ നാല�ോ അഞ്ചോ വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നു. അവയിൽ ഉൽപാദിപ്പിക്കുന്ന ഫലങ്ങൾ അവർ യഥാസമയം സംസ്‌കരിച്ച് സിറപ്പുണ്ടാക്കി വർഷം മുഴുവൻ ഉപയ�ോഗിക്കുകയും സുഹൃത്തുക്കൾക്ക് നൽകുകയും ബാക്കി വിപണനം ചെയ്യുകയും ചെയ്യുന്നു. പശ്ചിമഘട്ടപ്രദേശങ്ങളിലുടനീളം കടകളിലും റയിൽവേ സ്റ്റേഷവുകളിലും ഇവ യഥേഷ്ടം ലഭ്യമാണ്. ഈ സത്തിൽ തേങ്ങാപ്പാലും മല്ലിയിലയും പച്ചമുളകും ഇഞ്ചിയുമ�ൊക്കെ ചേർത്ത് ഉപയ�ോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ സംസ്‌കരിക്കാനുളള ഉപകരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

പരീക്ഷണകൃഷിത്തോട്ടത്തിൽ നട്ടു വളർത്തി സംരക്ഷിച്ചുവരുന്നു. ഇവയിൽ നിന്നും രണ്ട് മുന്തിയ ഇനങ്ങൾ ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ ജനിതകമൂല്യം കണക്കാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാങ്കൊസ്റ്റീൻ പ�ോലെ പഴമായി കഴിക്കാനും മധുരമുളള ഈ ഇനങ്ങൾ ഉത്തമമാണ്. അധികരുചിയുളളതും സിറപ്പുണ്ടാക്കാൻ അനുയ�ോജ്യവുമായ രണ്ടിനങ്ങൾ വേർതിരിച്ച് മൂല്യനിർണ്ണയം നടത്തിവരുന്നു. മഹാരാഷ്ട്രയിലെ ക�ൊങ്കൺകൃഷി വിദ്യാപീഠത്തിൽ നിന്ന് 'ക�ൊങ്കൺ അമൃത് 'എന്ന പേരിൽ ഇതിന്റെ അത്യുത്പാദനശേഷിയുളള ഒരിനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ക�ൊക്കത്തിന്റെ വിപുല ശേഖരം

നാഷണൽ ബ്യൂറ�ോ ഓഫ് പ്ലാന്റ് ജനറ്റിക് റിസ�ോഴ്‌സസിന്റെ തൃശ്ശൂർ പ്രാദേശികകേന്ദ്രത്തിന്റെ ആരംഭം മുതൽ തന്നെ ഇവിടുത്തെ ശാസ്ത്രജ്ഞർ ഈ വൃക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരിക്കുന്നു. 1980 കളുടെ തുടക്കം മുതൽ തന്നെ കാസർഗ�ോഡു മുതൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വരെയുളള പശ്ചിമഘട്ടപ്രദേശങ്ങളിൽ നിന്നും ഈ ചെടിയുടെ 80 ലധികം മേൽത്തരം ഇനങ്ങൾ ശേഖരിച്ച് വെളളാനിക്കരയുളള

അധികം മുതൽ മുടക്കിയല്ലാതെ പണം ക�ൊയ്യാൻ തക്കശേഷിയുളള ഈ ചെറുമരത്തെ പ്രചരിപ്പിച്ചാൽ കർണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപ�ോലെ കേരളത്തിലും നല്ല വികസനവിപണന സാദ്ധ്യതയുണ്ട്. ഇതിന്റെ കൃഷിവ്യാപനവും വ്യാവസായിക സംസ്‌കരണവും പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

36


www.krishijagran.com

37


തേനീച്ച വളർത്തൽ

www.krishijagran.com

ലിറ്റി ജ�ോസ്

ബ്യൂറ�ോ ചീഫ്, കണ്ണൂർ

മലബാറിന്റെ

തേൻമധുരം

തേ

നും പാലും ഒഴുകുന്ന നാടെന്ന് നമുക്കെല്ലാം കേട്ടുകേൾവി മാത്രമല്ലേ ഉളളൂ. എന്നാൽ അത്തരമ�ൊരു സ്ഥലമുണ്ട്. ഇത് വെറും വാക്കല്ല. തേനിന്റെ നിരവധി വൈവിദ്ധ്യങ്ങളും രുചിഭേദങ്ങളുമുണ്ട് ഈ കേന്ദ്രത്തിൽ. കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ വളക്കെ-നെടുമുണ്ടയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഹണി ആന്റ് ഫുഡ് പാർക്കിലാണ് ഈ തേൻ ശേഖരം ഒരുക്കിയിരിക്കുന്നത്. 7000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എല്ലാ ആധുനിക സൗകര്യങ്ങള�ോടും കൂടിയ കെട്ടിടവും അത്യാധുനിക ഇലക്ട്രോണിക് തേൻ സംസ്‌കരണ സംവിധാനവുമാണ് ഇവിടെയുളളത്. അഗ്മാർക് പരിശുദ്ധിയ�ോടെ വ്യത്യസ്ത രുചിയിലും മണത്തിലുമുളള നിരവധി തേനുകളാണ് ഇവിടെ ശുദ്ധീകരിച്ച്

വിൽപനയ്‌ക്കെത്തുന്നത്. തുളസി, ലിച്ചി, മല്ലി, കരഞ്ച്, സൺഫ്‌ളവർ, മുരിങ്ങ, ഞാവൽ, ചെറുതേൻ, കാട്ടുതേൻ തുടങ്ങി വലിയ�ൊരു ശേഖരമാണ് ഇവിടെ ബാരലുകളിൽ നിറച്ചിരിക്കുന്നത്. പുരാതനകാലം മുതൽ തന്നെ തേനീച്ച വളർത്തൽ ഉണ്ടായിരുന്നെങ്കിലും കർഷകർക്ക് പറയത്തക്ക ലാഭമ�ോ സ്ഥിരവരുമാനമ�ോ ഇതിൽ നിന്നും ലഭിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി തേനീച്ചകൃഷി വ്യാപിപ്പിക്കുക എന്ന ഉദ്യേശത്തോടെയാണ് മാനേജിംഗ് ഡയറക്ടറായ പയ്യാവൂർ സ്വദേശി ഷാജു ജ�ോസഫും പ്രസിഡന്റായ നെല്ലിക്കുറ്റി സ്വദേശിനി സി. മന�ോജ് കുമാറും ചേർന്ന് മലബാർ ഹണി ആന്റ് ഫുഡ് പാർക്ക് ആരംഭിച്ചത്. തുടക്കത്തിൽ പല പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും തേനിന്റെ ഗുണമേന്മയും കർഷകരുടെ വിശ്വാസ്യതയും

38


www.krishijagran.com

സ്ഥാപനത്തെ ഉയർച്ചയുടെ ക�ൊടുമുടിയിലെത്തിച്ചു. ഹ�ോർട്ടിക�ോർപ്പ് നടപ്പാക്കി വരുന്ന തേനീച്ച വളർത്തൽ പദ്ധതിയിലൂടെ കർഷകർക്ക് തേനീച്ച പരിപാലനത്തെപ്പറ്റിയും തേൻ ശേഖരണത്തെപ്പറ്റിയും ക്ലാസ്സുകൾ നൽകി 40% സബ്‌സിഡിയ�ോടുകൂടി തേനീച്ചകൃഷി ചെയ്യുന്നതിനുളള സാമ്പത്തിക സഹായം നൽകുകയും തുടർന്ന് അവരിൽ നിന്നും നേരിട്ട് തേൻ ശേഖരിച്ച് ബ്രാൻഡ് ആക്കി മാറ്റി മാർക്കറ്റിലെത്തിക്കുകയാണ് ചെയ്യുന്നത്. ഉൽപ്പാദിപ്പിക്കുന്ന തേനിന് പരമാവധി വില നൽകുന്നതിനാൽ മലയ�ോരതേനീച്ച കർഷകരുടെ വിശ്വാസകേന്ദ്രമായി മലബാർ ഹണി ആന്റ് ഫുഡ് പാർക്ക് ആയി മാറി.

മന�ോജിന്റെയും തേൻ വ്യവസായം. കേരളത്തിൽ നിന്നും ആവശ്യത്തിനു തേൻ ലഭിക്കാതെ വന്നപ്പോൾ ഉത്തരേന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത�ോടെ നിരവധി രുചിഭേദങ്ങളാണ് കേരളത്തിലെത്തിയത്. ഓര�ോ തേനിനും ഓര�ോ രുചി എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇത�ോടെ ഈ മേഖലയിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. 'ഇവിടെ എല്ലാം സുതാര്യമാണ്. ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല, കാരണം ശുദ്ധതയാണ് ഞങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതും നൽകുന്നതും'. ഷാജു ജ�ോസഫിന്റെ വാക്കുകളാണിത്. ഈ നിശ്ചയ ദാർഢ്യവും സത്യസന്ധതയുമാണ് മലബാർ ഹണി ആന്റ് ഫുഡ് പാർക്കിനെ ഇന്ന് പത്ത് ക�ോടി രൂപ വിറ്റു വരവുളള കമ്പനിയാക്കി ഉയർത്തിയത്.

ആധുനിക ഇലക്ട്രോണിക് ഇതര സംസ്‌കരണ ഉപകരണങ്ങളാണ് ഇവിടെ ശുദ്ധീകരണത്തിനായി ഉപയ�ോഗിക്കുന്നത്. ആദ്യം കർഷകരിൽ നിന്നും ശേഖരിക്കുന്ന തേനിന്റെ ഗുണനിലവാരം കണക്കാക്കുന്നു. പിന്നീട് ശുദ്ധീകരണ പ്ലാന്റിലിട്ട് തേൻ ചൂടാക്കിയ ശേഷം ഫിൽട്ടറിംഗും പ്രൊസസിംഗും ചെയ്ത് 45 ഡിഗ്രി ചൂടിൽ ബാഷ്പീകരിക്കുകയും പിന്നീട് ഒരിക്കൽ കൂടി അരിക്കുകയും ചെയ്ത് ബാരലുകളിൽ സൂക്ഷിക്കുന്നു. പിന്നീട് ബ്രാൻഡ് നെയിമ�ോടെ ആവശ്യാനുസരണം കുപ്പികളിൽ നിറയ്ക്കുന്നു. ഈ രീതിക്ക് പുറമെ ഹ�ോട്ട് എയർ സർക്കുലേറ്റിംഗ് സിസ്റ്റവും ഇവിടെ ഉപയ�ോഗിക്കാറുണ്ട്. ഇന്ന് മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിവിധ ബ്രാൻഡുകളുടെ ലേബലിൽ നിരവധി തേനുകൾ ലഭ്യമാണ്. പക്ഷെ അവയുടെ ഗുണനിലവാരം എത്രയാണെന്ന് നമുക്ക് അളക്കാൻ കഴിയില്ല. എന്നാൽ മലബാർ ഹണി ആന്റ് ഫുഡ് പാർക്കിലെത്തുന്നവർക്ക് തേൻ ശേഖരണം മുതൽ വിൽപന വരെയുളള എല്ലാ ഘട്ടങ്ങളും കണ്ട് ഗുണനിലവാരം മനസ്സിലാക്കാമെന്നതാണ് പ്രത്യേകത.

ഫ�ോൺ: 8301887508

കേരളത്തിൽ മാത്രമായി ഒതുങ്ങുന്നില്ല, ഷാജിയുടെയും 39


ആയുർഫാർമസി

www.krishijagran.com

ബ്രഹ്മി

ഓർമശക്തിയുടെ സൂത്രവാക്യം

സ്

‌ക്രോഫുലരിയേസിയേ (ടരൃീുവൗഹമൃശമരരമല) കുടുംബത്തിൽ പെട്ട ബ്രഹ്മിയുടെ ശാസ്ത്രനാമം 'ബക�ോപമ�ൊണ്ണിയറി' എന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4500 അടി വരെ ഉയരമുളള സ്ഥലങ്ങളിൽ കണ്ടുവരുന്നു.

നനവുളള പ്രദേശത്ത് വളരുന്നതു ക�ൊണ്ട് 'നീർബ്രഹ്മി' എന്നും പേരുണ്ട്. ശീതകാമിനി, ത്രായന്തി എന്നിവ ഇതിന്റെ സംസ്‌കൃതനാമങ്ങളാണ്. ഈ ഔഷധിയുടെ എല്ലാ ഭാഗങ്ങളും ഔഷധയ�ോഗ്യമാണ്. ശുചിത്വമുളള പ്രദേശങ്ങളിൽ വളരുന്ന ബ്രഹ്മിക്ക് ഔഷധനിർമാണത്തിൽ പ്രത്യേകതയും പരിഗണനയും ഉണ്ട്.

ബുദ്ധി വികാസത്തിന് പ്രയ�ോജനപ്പെടുത്താവുന്ന ഔഷധിയാണ് ബ്രഹ്മി. ഓർമ്മിച്ചെടുക്കാനുളള കഴിവിനെ മെച്ചപ്പെടുത്തുക. മാത്രമല്ല, ഇത് ധാരണാശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ഈർപ്പമുളള പ്രദേശങ്ങളിലും ചതുപ്പുകളിലുമാണ് ബ്രഹ്മി യഥേഷ്ടം വളരുന്നത്.

ഔഷധഗുണം ആസ്പദമാക്കി ''മേധ്യ'' ഔഷധങ്ങളുടെ കൂട്ടത്തിലാണ് ആയുർവേദ ആചാര്യന്മാർ ബ്രഹ്മി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓർമശക്തി മെച്ചപ്പെടുത്താനും നിലനിർത്താനും ബ്രഹ്മി പ്രധാനമായും ചേരുന്ന സാരസ്വതാരിഷ്ടം പ്രസിദ്ധമാണ്. മസ്തിഷ്‌ക ക�ോശങ്ങൾക്ക് പ�ോഷണവും ഉത്തേജനവും പ്രദാനം ചെയ്യാൻ ബ്രഹ്മിക്ക് പ്രത്യേക കഴിവുണ്ട്. സ്മൃതിക്ഷയത്തിലും ബ്രഹ്മി ചേരുന്ന ഔഷധക്കൂട്ടുകൾ പ്രയ�ോജനം ചെയ്യും.

ഇലകൾ ദീർഘവൃത്താകാരത്തിലാണ്. നിലം പറ്റി വളരുന്ന ധാരാളം ശാഖകളുമുണ്ടാകും. ബ്രഹ്മിയുടെ ഇലകളും തണ്ടുകളും മാംസളമായിരിക്കും. പൂവുകൾ വെളുത്തത�ോ ഇളം നീവനിറത്തില�ോ ആണ്. ഈ ഔഷധിയുടെ എല്ലാ ഭാഗവും ഔഷധയ�ോഗ്യമാണ്. 40


പച്ചിലവളം

www.krishijagran.com

തെങ്ങിന് ചങ്ങാതി

ശീമക്കൊന്ന

ഡ�ോ. ജ�ോബ് ത�ോമസ്

ക�ോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി

നിദ്രാനാശത്തിലും ബ്രഹ്മി ഉപയ�ോഗം ഗുണകരമാണ്. ഉന്മാദം, അപസ്മാരം എന്നീ മാനസിക ര�ോഗങ്ങളെ നിയന്ത്രിക്കാൻ ബ്രഹ്മിക്ക് ഔഷധഗുണമുണ്ട്. ബ്രഹ്മി പ്രധാമായി ചേരുന്ന പല ഔഷധക്കൂട്ടുകളും ഇത്തരം ര�ോഗാവസ്ഥകളിൽ ഫലപ്രദമാണ്. ബ്രഹ്മി നീര് പാലിൽ കാച്ചി സേവിക്കുന്നത് ഈ ര�ോഗാവസ്ഥകളിൽ ര�ോഗികൾക്ക് പ്രയ�ോജനം ചെയ്തു കാണാറുണ്ട്. മാനസിക ര�ോഗ ചികിൽസയിൽ ബ്രഹ്മീഘൃതം ഗുണകരമാണ്. ബുദ്ധിവികാസത്തിന് സഹായിക്കുന്ന ബ്രഹ്മിഘൃതം വന്ധ്യത്വ ചികിത്സയുടെ ചില ഘട്ടത്തിലും ഫലപ്രദമാണ്. ശരീരത്തിലെ നാഡീപ്രവർത്തനം സുഗമമാക്കാനും. ഹൃദയ ഭിത്തികളുടെ സങ്കോചവികാസം നിയന്ത്രിക്കാനും ബ്രഹ്മിക്ക് കഴിവുണ്ട്. മിതമായ അളവിൽ ബ്രഹ്മി നീരും നെയ്യും ചേർത്ത് പതിവായി സേവിച്ചാൽ ഓർമ്മശക്തി മെച്ചപ്പെടും. പക്ഷെ ബ്രഹ്മിയുടെ അളവ് കൂടിയാൽ വിരേചനം ഉണ്ടാകും. കുട്ടികൾക്ക് വയറ�ൊഴിഞ്ഞുപ�ോകാൻ ബ്രഹ്മി കഷായം നൽകാറുണ്ട്. അത്യുത്സുകത, ന്യൂന ഉത്സുകത മുതലായ സ്വഭാവ വൈചിത്ര�ങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളിൽ ബ്രഹ്മിയ�ോ ബ്രഹ്മി ചേരുന്ന ഔഷധങ്ങള�ോ നല്ല ഗുണം ചെയ്യും. ബ്രഹ്മി തൈലം സുഖകരമായ നിദ്ര നൽകും. മാനസികാസ്വാസ്ഥ്യത്തിന് പ്രയ�ോജനപ്പെടുന്ന ''മാനസമിത്രവടകം'' ഉറക്കവും നൽകും. ഈ ഔഷധക്കൂട്ടിലും ബ്രഹ്മിനീര് ചേരുന്നുണ്ട്. നഷ്ടപ്പെട്ട ശബ്ദമാധുര്യം വീണ്ടെടുക്കുന്നതിന് ബ്രഹ്മിനീര് ഉത്തമം. തേൻ ചേർത്ത് സേവിച്ചാൽ മതി.

തിവേഗം വളരുന്ന പയർ വർഗ പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. ച�ൊരി മണൽ പ്രദേശത്തും നന്നായി വളരും. ഒരു ഹെക്ടർ തെങ്ങിൻ ത�ോപ്പിൽ ശീമക്കൊന്ന വളർത്തി പച്ചിലവളമാക്കിയാൽ തെങ്ങിനാവശ്യമുളള നൈട്രജന്റെ 90 ശതമാനവും ഫ�ോസ്ഫറസിന്റെ 25 ശതമാനവും പ�ൊട്ടാഷിന്റെ 15 ശതമാനവും ലഭിക്കും. ഇങ്ങനെയായാൽ തെങ്ങിന് നൽകേണ്ട നൈട്രജന്റെ പകുതി അളവ് ശീമക്കൊന്ന ചേർത്തും പകുതി രാസവളം ചേർത്തും ലഭിക്കും. ഇത് 44 ശതമാനം വരെ വിളവർദ്ധനയ്ക്കിടയാക്കുമെന്ന്‌ കേ�ത�ോട്ടവിള ഗവേഷണസ്ഥാപനം തെളിയിച്ചു. രണ്ടുവരി തെങ്ങിനിടയിൽ 3 വരിയിൽ ശീമക്കൊന്ന വളർത്തി വർഷത്തിൽ 3 പ്രാവശ്യം ഫെബ്രുവരി, ജൂൺ, ഒക്‌ട�ോബർ മാസങ്ങൾ പച്ചിലവളം ഇടുക. ഒരു ഹെക്ടറിൽ നിന്ന് 10 ടൺ വരെ പച്ചിലവളം കിട്ടും.

മുടി വളർച്ചയ്ക്ക് വളരെ ഫലപ്രദമാണ് ബ്രഹ്മി. പനങ്കുലപ�ോലെ മുടി വേണമെങ്കിൽ ബ്രഹ്മിയിട്ട് എണ്ണ കാച്ചി തേച്ചാൽ മതി. ചർമകാന്തി വർദ്ധിപ്പിക്കാനും ബ്രഹ്മി നന്ന്. ശരീരത്തിലെ ട�ോക്‌സിനുകൾ ഇല്ലാതാക്കി ക�ോശങ്ങൾക്ക് ഉന്മേഷം നൽകും. മുഖക്കുരുവിനെ പ്രതിര�ോധിക്കാനും ബ്രഹ്മിക്ക് കഴിയും. മുഖക്കുരു ഉളള ഭാഗങ്ങളിൽ ബ്രഹ്മിയുടെ ഇല പിഴിഞ്ഞ് ചാറെടുത്ത് തേച്ചു പിടിപ്പിച്ചാൽ മുഖക്കുരുവിന്റെ പാടുപ�ോലും ഇല്ലാതാകും. ഇതിലടങ്ങിയിരിക്കുന്ന ക്ഷാരകങ്ങളായ ബ്രഹ്മൈൻ, സാപ�ോളിൻ, ഹെർപെസ്ടിൻ, ബിടുലിക് ആസിഡ്, സ്റ്റീറ�ോൾസ്, ബാക�ോസൈസ്ഡ് മുതലായ രാസപദാർത്ഥങ്ങളാണ് ബ്രഹ്മിയ്ക്ക് ഔഷധഗുണം നൽകുന്നത്. വീടുകൾക്കു പുറമെ നെൽപാടങ്ങളിലും നല്ല ഈർപ്പമുളള സ്ഥലങ്ങളിലും ബ്രഹ്മി വളർത്താം. ജൈവവളങ്ങളും പച്ചിലയും ചേർത്തൊരുക്കിയ കൃഷിസ്ഥലത്ത് ബ്രഹ്മി നന്നായി വളരും. 41


www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

42


www.krishijagran.com

യമഹയുടെ അംഗീകൃത സാങ്കേതിക വിദ്യയും ശൈലിയും സല്യൂട്ടോ Rx ൽ കൈക�ോർത്തിരിക്കുന്നു വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥാ സാഹചര്യവുമാണ്​് ഇന്ത്യയുടെ പ്രത്യേകത. ഇങ്ങനെയാമെങ്കിലും ദീർഘവും ഹ്രസ്വവുമായ സവാരികൾക്ക് അനുഗുണമായ കഴിവ് തെളിയിച്ചതാണ് സല്യൂട്ടോ Rx ന്റെ പ്രത്യേകത. അതിന്റെ കുറഞ്ഞ ഭാരവും ബ്ലൂക�ോർ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് എഞ്ചിന്റെ പ്രവർത്തനം സുഗമമാക്കി യമഹയെ ഉപഭ�ോക്താക്കളുടെ പ്രിയപ്പെട്ട വാഹനമാക്കി മാറ്റിയിരിക്കുന്നു. സല്യൂട്ടോ Rx ന്റെ ഉടമസ്ഥർ അതിന്റെ ഭാരക്കുറവും ദൃഢസ്വഭാവവുമാണ് ഇഷ്ടപ്പെടുന്നത്. ഇതിന്റെ സസ്‌പെൻഷൻ എത്ര പരുക്കൻ നിരത്തുകളിലൂടെയും അനായാസം ഒഴുകി സഞ്ചരിക്കാൻ യമഹയെ പ്രാപ്തമാക്കുന്നു. വാഹനത്തിന്റെ നീളമുളള ഇരിപ്പിടം വാഹനം ഓടിക്കുന്ന ആളിനും പിന്നിലിരിക്കുന്ന ആളിനും ഒരു പ�ോലെ സുഖവും സംതൃപ്തിയും നൽകുന്നു. അതിനൂതനമായ ബ്ലൂ ക�ോർ എഞ്ചിൻ ലിറ്ററിന് 82 കില�ോമീറ്റർ എന്ന ത�ോതിലുളള ഉയർന്ന മൈലേജാണ് ലഭ്യമാക്കുന്നത്. ഇത് വാഹനത്തിന്റെ വിശ്വാസ്യതയെയും ഈടുനില്പിനെയും അനുകൂലമായി സഹായിക്കുന്നു. സല്യൂട്ടോ Rx ഇന്ത്യയിലെ ഏതു പ്രദേശത്തുമുളള റ�ോഡുകളിലൂടെയും ആയാസരഹിതമായി സഞ്ചരിക്കാൻ പറ്റുന്ന വിധത്തിൽ രൂപകൽപന ചെയ്തതാണ്.

തക്കാളി കൃഷിയിലൂടെ ലക്ഷാധിപതി

ക്കാളി കൃഷിയിലൂടെ അദ്ഭുതകരമായ വിളവും വരുമാനവും നേടുകയാണ് മധ്യപ്രദേശിൽ ചിന്ത്വാര ജില്ലയിൽ കർഷകനായ രേവാനന്ദ് നികാജു. മികച്ച ലാഭം കിട്ടുന്നതു നിമിത്തം കഴിഞ്ഞ 5 വർഷമായി തക്കാളികൃഷി നിരന്തരം ചെയ്തുവരുന്നു. കൃഷി ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് തനിക്ക് ഈ അറിവെല്ലാം കിട്ടിയതെന്ന് അദ്ദേഹം പറയുന്നു. വെറും ആറു മാസം ക�ൊണ്ട് 2 ഏക്കർ സ്ഥലത്തു നിന്നാണ് തക്കാളി കൃഷി ചെയ്തത്. 3,30000 രൂപ ഇദ്ദേഹം നേടി. മികച്ച പരിപാലനമാണ് ഇദ്ദേഹത്തിന്റെ വിജയരഹസ്യം. രേവാനന്ദിന്റെ കൃഷിയിലാകൃഷ്ടരായി മറ്റു കർഷകരും ഈ വഴി പിന്തുടരുന്നു. 2 ഏക്കറിൽ തക്കാളി ട്രേകളിലാണ് കൃഷിചെയ്യുന്നത്. കുറഞ്ഞ ചെലവിൽ കുറഞ്ഞ കാലയളവിൽ നല്ല വരുമാനം കിട്ടുന്നു. 105 കുഴികളിലായി 200 തൈകളാണ് ഇതിൽ നട്ടത്. വളപ്രയ�ോഗത്തിനു ശേഷം അഞ്ച് ട്രോളിയിലായി 200 തൈകളാണ് ഇതിൽ നട്ടത്. വളപ്രയ�ോഗത്തിലൂടെ ഇവർ സാമാന്യം നല്ല വിളവും നൽകി. 43


സസ്യസംരക്ഷണം

www.krishijagran.com

ക�ൊമ്പൻ ചെല്ലിയുടെ

ബിനി ഫിലിപ്പ് കൃഷി ആഫീസർ, ക�ൊഴുവനാൽ

തെ

ചുവടുമാറ്റം

ങ്ങിൻ കുരൽ തുളച്ചും കുരുത്തോലകൾ മുറിച്ചും ക�ൊമ്പൻ ചെല്ലി കേരകർഷകർക്ക് സ്ഥിരം തലവേദനയാണ്. ക�ൊമ്പൻ ചെല്ലി കുത്തിയ കുരുത്തോല വിരിയുമ്പോൾ വിശറിയുടെ ആകൃതിയിൽ മുറിഞ്ഞിരിക്കുന്നത് കാണാം. തൈത്തെങ്ങിനെയും ചെല്ലി കുത്താറുണ്ട്. എന്നാൽ ഈ അടുത്തിടെ തെങ്ങിന്റെ സ്ഥിരം ശത്രുവായ ക�ൊമ്പൻ ചെല്ലി വാഴകളെയും ആക്രമിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. നിലനിരപ്പിൽ നിന്ന് ഏകദേശം ഒരടി മുകളിലായാണ് വാഴയിൽ ക�ൊമ്പൻ ചെല്ലിയുടെ ആക്രമണം കാണുന്നത്. കുളളൻ തെങ്ങുകൾ നട്ടിരിക്കുന്നതിനിടയിൽ നട്ടിരിക്കുന്ന വാഴയിലാണ് കൂടുതൽ ആക്രമണം. വാഴത്തണ്ടിൽ കാണുന്ന വലിയ ദ്വാരങ്ങളാണ് ചെല്ലി ബാധയുടെ ലക്ഷണം ഉണ്ടാകുക. തെങ്ങിന്റെ നാമ്പോല തുരക്കുന്നതുപ�ോലെയാണ് വാഴത്തട തുരന്ന് ചെല്ലി അകത്തു കടന്ന് തട ഭക്ഷിച്ചുകഴിയുന്നത്.

കില�ോ വളത്തിന് എന്ന നിരക്കിൽ ചേർത്ത് ഇളക്കുകയ�ോ കാർബാറിൽ (സെവിൻ) 50 WP, 20 ഗ്രാം/ 100 കില�ോ വളത്തിന് എന്ന നിരക്കിൽ ചേർക്കുകയ�ോ ചെയ്യാം. •

ഫിറമ�ോൺ കെണികൾ ഉപയ�ോഗിക്കാം.

മിത്രകുമിൾ (മെറ്റാറൈസിയ) കൾച്ചർ ലായനി (800 മില്ലി / 10 മില്ലി ) വളക്കുഴികളിൽ ചേർത്തിളക്കി പുഴുക്കളെ നശിപ്പിക്കാം.

ബാക്കുല�ോ വൈറസ് ബാധിച്ച വണ്ടുകളെ ഹെക്ടറിന് 10-15 എണ്ണം വിടുക. •

ക�ൊമ്പൻ ചെല്ലി മുട്ടയിടുന്നത് ചാണകത്തില�ോ അഴുകിയ ജൈവവസ്തുക്കളില�ോ ആണെന്നതുക�ൊണ്ട് മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളെ അവയുടെ ഉൽഭവസ്ഥാനങ്ങളിൽ വച്ച് നശിപ്പിക്കുക എന്നതാണ് ക�ൊമ്പൻചെല്ലിയുടെ ആക്രമണത്തെ നിയ�ിക്കാനുളള ഫലപ്രദമായ മാർഗ്ഗം.

വണ്ടുകളെ ചെല്ലിക്കോൽ ക�ൊണ്ട് കുത്തിയെടുക്കുക.

ഏറ്റവും ഉളളിലുളള രണ്ട് ഓലക്കവിളുകളിൽ പാറ്റഗുളിക രണ്ടെണ്ണം വീതം നാല്പത്തിയഞ്ച് ദിവസത്തില�ൊരിക്കൽ നിക്ഷേപിക്കുക.

250 ഗ്രാം വേപ്പിൻ പിണ്ണാക്കോ മര�ോട്ടി പിണ്ണാക്കോ 250 ഗ്രാം മണലുമായി ചേർത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുളള 3-4 ഓലയിടുക്കുകളിൽ രണ്ടുതവണ (ഏപ്രിൽമെയ്, സെപ്റ്റബർ-ഒക�്ടോബർ) നിറയ്ക്കുക.

വളക്കുഴികളിൽ പെരുവലം 10 കില�ോ/100

44

വാഴപ്പോളകളിൽ വേപ്പിൻകുരു പ�ൊടിച്ചിടുക. തടത്തിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുക. വാഴയിലാകട്ടെ കുരലിൽ അല്പം വേപ്പെണ്ണ ഒഴിച്ചു ക�ൊടുക്കാം.


www.krishijagran.com

പ്രാതലിന് ഒരു ഗ്രാം മഞ്ഞൾ ഓർമ്മശക്തിക്ക് നന്ന്

ർമ്മശക്തി കേ�ീകരിക്കുന്നതിൽ അല്പം ബുദ്ധിമുട്ടുളളവർക്കും പ്രമേഹ ര�ോഗത്തിന്റെ പ്രാരംഭ ദിശയിലേക്ക് പ്രഭാത ഭക്ഷണത്തോട�ൊപ്പം വളരെക്കുറച്ച് മഞ്ഞൾ, വെറും ഒരു ഗ്രാം മാത്രം, ഉൾപ്പെടുത്തൂ. ഓർമ്മശക്തി സ്വയം വ്യത്യാസപ്പെടുന്നതും

വർദ്ധിക്കുന്നതും അനുഭവിച്ചറിയാം. ഏഷ്യൻ രാജ്യങ്ങളിലെ പാചകപ്പുരയിലെ സ്ഥിരം അംഗമാണല്ലോ മഞ്ഞൾപ്പൊടി. കുർക്കുമിൻ എന്ന ഘടകം പകർന്നു നൽകുന്ന സ്വർണ്ണവർണ്ണമാണിതിന്റെ പ്രത്യേകത. ചിന്തിക്കാനും കാര്യകാരണങ്ങൾ കണ്ടെത്താനുമുളള മനുഷ്യന്റെ കഴിവു കുറയ്ക്കുന്ന ഡിമെൻഷ്യ എന്ന ര�ോഗാവസ്ഥയ്ക്ക് നേരത്തെ തന്നെ ഫലപ്രദമായ മരുന്നാണ് മഞ്ഞൾ. മ�ൊണാഷ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസറായ മാർക്ക് വാൽക്വിസ്റ്റ് ആണ് ഇതു സംബന്ധിച്ച തുടർപഠനങ്ങൾ നടത്തിയത്. 60 വയസ്സ് പ്രായം കഴിഞ്ഞ തായ്വാനിലെ സ്ത്രീ-പുരുഷന്മാരിൽ നടത്തിയ പ്രസ്തുത പഠനം വളരെ ആശാവഹമായ ഫലമാണ് നൽകിയതെന്ന് മാർക്ക് പറയുന്നു. പഠനവിധേയമാരായവർക്ക് പ്രഭാതഭക്ഷണത്തോട�ൊപ്പം ഒരു ഗ്രാം മഞ്ഞൾപ�ൊടി കൂടി നൽകി. ഭക്ഷണത്തിനു മുമ്പും പിമ്പും ഇവരുടെ സജീവ ഓർമ്മശക്തി വിശകലനം ചെയ്തു. മഞ്ഞൾ ചേർത്ത പ്രാതൽ കഴിച്ചതിനുശേഷം ആറുമണിക്കൂറിലധികം നേരം ഇവരുടെ ഓർമ്മശക്തി ക്രമാനുഗതമായി വർദ്ധിക്കുന്നതായിരുന്നു നിരീക്ഷണ ഫലം. പ്രത്യേകിച്ച് പ്രവർത്തനനിരതമായ ഓർമ്മശക്തി. കാര്യങ്ങൾ ആസൂത്രണം ചെയ്യാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും കാര്യകാരണങ്ങൾ കണ്ടെത്താനും നമ്മെ സഹായിക്കുന്നത് പ്രവർത്തന നിരതമായ ഓർമ്മശക്തിയാണ്. ഇത് മെച്ചപ്പെടുത്തുന്നു എന്നതാണ് മഞ്ഞളിന്റെ പുതിയ മേന്മയായി പ്രൊഫസർ മാർക്ക് കണ്ടെത്തിയത്. 45


മാതൃക

www.krishijagran.com

കൃഷിയുടെ ഹെഡ്മാസ്റ്റർ

ത�ൊ

ടുപുഴ പെരുമ്പളളിച്ചിര സെന്റ് ജ�ോസഫ്‌സ് യു.പി.എസിലെ ഹെഡ്മാസ്റ്റർ ആയി ഈ മാർച്ചിൽ വിരമിക്കുന്ന ആന്റണി സാർ തിരക്കൊഴിഞ്ഞു വിശ്രമിക്കുന്ന സമയം കാണാറേയില്ല എന്ന് വീട്ടുകാർ ഉൾപ്പെടെ പറയും. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ നന്നായി ശ�ോഭിക്കും എന്ന് പറയുന്നവര�ോട് ഇത്രയും സ്‌നേഹവും അംഗീകാരവും രാഷ്ട്രീയക്കാരനായാൽ കിട്ടില്ല എന്നാണ് സാറിന്റെ പതിവ് മറുപടി. ഏതു വേദിയിലും ഇരിപ്പിടം കിട്ടും. ഏത് ഉന്നതനുമായും എവിടെ വച്ചും സംസാരിക്കാൻ ഒരു പ്രോട്ടോക്കോളും തടസ്സമാകുകയില്ല. കൃഷിക്കാരനെന്ന ലേബലാണ് തനിക്കിഷ്ടം. ത�ൊടുപുഴ കണ്ടിരിക്കൽ കുടുംബത്തിലെ ജ�ോർജ്ജ് - റ�ോസ്സി ദമ്പതികളുടെ ഒമ്പതു മക്കളിൽ നാലാമനായ കെ.ജി ആന്റണി എന്ന കാഡ്‌സ് ആന്റണിയുടെ ജീവിതകഥ മാതൃകാപരമാണ്.

ലിസ്റ്റ് എടുത്തു. ഒരു ദിവസം ഇവരെയെല്ലാം വിളിച്ചു ചേർത്ത് ത�ൊടുപുഴ നഗരത്തിൽ കൂടി. തങ്ങളുടെ മനസ്സിലെ ആശയം വിശദമായി ചർച്ചയ്ക്കിട്ടു. എല്ലാവരും അഞ്ഞൂറു രൂപ വീതം ഓഹരിയിട്ടു. ഇതിനുളള മൂലധനം കണ്ടെത്തണം അതായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ പിരിവുകളും കൂട്ടായ്മകളും കണ്ടു മടുത്ത മിക്കവരും ഈ നിർദ്ദേശം ഉൾക്കൊണ്ടില്ല. അതിനവരെ കുറ്റപ്പെടുത്താനും കഴിയില്ല. അതാണ് നമ്മുടെ കർഷകർ നേരിടുന്ന പ്രശ്‌നം. ഇതിൽ 35 പേർ മാത്രമാണ് ആ തീരുമാനവുമായി യ�ോജിച്ചത്. അവരിൽ നിന്ന് സമാഹരിച്ച 1700 രൂപയാണ് ആദ്യ മൂലധനം. പ്രകാശ് കൃഷ്ണൻ നായർ എന്ന വ്യവസായി നഗരമധ്യത്തിൽ വാടകയില്ലാതെ 30 സെന്റ് സ്ഥലം പ്രവർത്തനങ്ങൾക്കായി വിട്ടു ക�ൊടുത്തു ആദ്യത്തെ കടമ്പ അത�ോടെ തരണം ചെയ്തു. കേരള അഗ്രിക്കൾച്ചറൽ ഡവലപ്പ്‌മെന്റൽ സ�ൊസൈറ്റി അഥവാ കാഡ്‌സ് എന്ന പേരിൽ ഒരു സ�ൊസൈറ്റി ഉണ്ടാക്കി അത് ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. എക്‌സിക്യൂട്ടിവ് ഡയറക്ടറായി ആന്റണിയെ തെരെഞ്ഞെടുത്തു. അപ്പോഴേക്കും നാല് മാസം കടന്നു പ�ോയി. കർഷകരുടെ സ്വന്തം ചന്ത അഥവാ കർഷകരുടെ തുറന്ന വിപണി അങ്ങനെ അതേ വർഷം നവംബറിൽ പ്രവർത്തനം ആരംഭിച്ചു. 2001 ജൂലൈയിൽ നടന്ന സംഭവമാണ് ഇത�ൊക്കെ. ഒരു സിനിമാക്കഥപ�ോലെ ത�ോന്നുമെങ്കിലും അത്ര

കാഡ്‌സ് പിറവിയെടുക്കുന്നു

ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകനും ആവശ്യക്കാരനും തമ്മിൽ നേരിട്ട് വിപണനം നടത്താൻ ഒരിടം. പരിചയക്കാരായ കർഷകരുമായി ഇതെക്കുറിച്ച് ആല�ോചിച്ചു. തങ്ങൾ ഏഴുപേർ ചേർന്ന് അതിന് ഒരു കമ്മിറ്റി ഉണ്ടാക്കി. തങ്ങൾക്കറിയാവുന്ന സമീപ പ്രദേശങ്ങളിലെ അഞ്ഞൂറ് കർഷകരുടെ 46


www.krishijagran.com

ബൈന്ദ കെ.ബി

ബ്യൂറ�ോ ചീഫ്, ആലപ്പുഴ

പച്ചക്കറികളായതിനാൽ ആവശ്യക്കാരേറി. മറ്റൊരിക്കൽ കാഡ്‌സിൽ എത്തിയ പച്ചക്കറികൾക്ക് അട്ടിമറിക്കൂലി ആവശ്യപ്പെട്ടു ഒരു സമരം നടന്നു. അതിനെ ക�ോടതി വിധിയിലൂടെ നേരിടേണ്ടി വന്നു. പിന്നീട് കർഷകരുടെ ഉൽപന്നങ്ങൾ കർഷകർ തന്നെ കയറ്റിറക്കു നടത്തി. പ്രവർത്തന മൂലധനത്തിന് ഒരു പാട് ബുദ്ധിമുട്ടിയ ആളുകൾ ഉണ്ട്. ബാങ്കുകൾ വായ്പ തരാൻ മടിച്ചു. എന്നാൽ ഇന്ന് ബാങ്കുകൾ കാഡ്‌സ് അന്വേഷിച്ചു വരുന്നു വായ്പ തരാം എന്ന് അറിയിച്ചു ക�ൊണ്ട്.

കാഡ്‌സിന്റെ അംഗത്വം

മുപ്പത്തഞ്ച് പേരുമായി തുടങ്ങിയ കാഡ്‌സ് എന്ന കർഷക സംഘത്തിൽ നിന്ന് ത�ൊടുപുഴയുടെ 12 കില�ോ മീറ്റർ ചുറ്റളവിലുളള 12 പഞ്ചായത്തിലും മാങ്കുളം പഞ്ചായത്തിലുമായി നാലായിരത്തോളം കർഷകർ ഉണ്ട്. കുറഞ്ഞത് പത്ത് സെന്റിലെങ്കിലും കൃഷി ചെയ്യുന്ന കർഷകർക്കു മാത്രമെ ഓഹരിയെടുത്തു കാഡ്‌സ് അംഗമാകാൻ കഴിയൂ. ഓര�ോ പഞ്ചായത്തിലും കർഷകരുടെ ഏക�ോപന സമിതികൾ ഉണ്ട്. ഈ സമിതികൾ മുഖാന്തിരമാണ് ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് ശേഖരിക്കുന്നതും കാഡ്‌സ് ചന്തയിൽ എത്തിക്കുന്നതും. ഏക�ോപന സമിതിയംഗങ്ങൾക്കു നേരിട്ടറിയാവുന്നതിനാൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം സമിതി അംഗങ്ങൾ തന്നെ ഉറപ്പാക്കും. അതിനാൽ മേന്മയേറിയ ഉൽപന്നങ്ങൾ കാഡ്‌സ് ചന്തയിൽ എത്തുന്നു എന്നതും ഇവിടെ ആവശ്യക്കാരേറുന്നതിന് കാരണമാണ്.

സുഖകരമായിരുന്നില്ല കാര്യങ്ങൾ. തുടങ്ങി ആറു മാസത്തിനുശേഷം നടന്ന തെരെഞ്ഞെടുപ്പിൽ ആന്റണി പ്രസിഡന്റായി. അമ്പലം ബൈപാസ് റ�ോഡിൽ തുടങ്ങിയ കാഡ്‌സ് പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി ഇപ്പോൾ കാഞ്ഞിരമറ്റം ബൈപ്പാസിൽ പ്രവർത്തിക്കുന്നു. വെല്ലുവിളികൾ ഏറെ.

ആന്റണിയുടെ കഥ, കർഷകന്റെയും.

കുടുംബത്തിന് സ്വന്തമായുളള മൂന്നരയേക്കർ പുരയിടം പച്ചക്കറികളാൽ സമ്പന്നമാക്കി അപ്പച്ചനും അമ്മച്ചിയും. അതിന്റെ തണലിൽ വളരുന്ന ഏത�ൊരു കുട്ടിയും കർഷകനായില്ലെങ്കിലെ അദ്ഭുതമുളളൂ. അത്രയ്ക്കുണ്ട് ആ വീട്ടിലെ കൃഷി. പലചരക്കു വ്യാപാരത്തിൽ ശ്രദ്ധ ഊന്നിയ അപ്പച്ചന് കൃഷിയിൽ സഹായിയായതു അമ്മ റ�ോസിയാണ്. അമ്മച്ചിയെയും അപ്പച്ചനെയും കൃഷിയിൽ സഹായിക്കാൻ എന്നും ആന്റണിക്കു സന്തോഷമായിരുന്നു. സ്വന്തമായി കൃഷിയും തുടങ്ങി ഒൻപതാം ക്ലാസുകാരൻ ആന്റണി. വാഴ, ഇഞ്ചി, മഞ്ഞൾ മറ്റു പച്ചക്കറികൾ ഇവയെല്ലാം അമ്മച്ചി റ�ോസിയുടെ നിർദ്ദേശാനുസരണം നട്ടു വളർത്തി. കൂടെ പശുവും ആടും മുയലും വളർത്തി. അമ്മയുടെ സഹ�ോദരനും മൂത്ത സഹ�ോദരിയുടെ ഭർത്താവും ആന്റണിയുടെ കൃഷി താൽപര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. കൃഷിയിലാണ് മുഖ്യശ്രദ്ധയെങ്കിൽ തന്നെയും വിദ്യാഭ്യാസം മുടക്കിയില്ല. കുമാരമംഗലം എം.എൻ.എം.എച്ച്.എസിലും ത�ൊടുപുഴ ന്യൂമാൻ ക�ോളേജിലും നിന്ന് ടി. ടി. സിയും പാസ്സായി.

ഏത�ൊരു കൂട്ടായ്മയുടെയും പ്രവർത്തന വിജയത്തിൽ അവരെ താഴ്ത്തിക്കെട്ടാൻ ആളുണ്ടാകുമല്ലോ. അതുതന്നെ ഇവിടെയും സംഭവിച്ചു. ചില കച്ചവടക്കാർ കാഡ്‌സിന്റെ ലേലം കൂട്ടായി ബഹിഷ്‌കരിച്ചു. കാഡ്‌സിൽ എത്തിയ കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥ വന്നു. വാഴക്കുലയും മറ്റ് പച്ചക്കറികളും കെട്ടിക്കിടന്നു. കർഷകരുടെ ഈ ദുരിതസ്ഥിതിയിൽ ഉൽപന്നങ്ങൾ മറ്റിടങ്ങളിൽ ക�ൊണ്ടു പ�ോയി വിൽക്കുകയല്ലാതെ മറ്റു മാർഗ്ഗമ�ൊന്നും കാഡ്‌സിന്റെ മുമ്പിൽ ഉണ്ടായിരുന്നില്ല. ആ രാത്രി തന്നെ കിട്ടിയ വാഹനത്തിൽ എല്ലാ ഉൽപ്പന്നങ്ങളും കയറ്റി എറണാകുളം മാർക്കറ്റിൽ എത്തിച്ചു. പെട്ടെന്ന് നടത്തിയ ഈ വിൽപന അത്ര ലാഭമായില്ല. എങ്കിലും ഉൽപന്നങ്ങൾ എല്ലാം വിറ്റുപ�ോയി. മാത്രമല്ല, ത�ൊടുപുഴയ്ക്കു പുറത്തുളള ആൾക്കാർ കാഡ്‌സിനെ കുറിച്ച് ഇവിടുത്തെ കർഷകരെയും അവരുടെ ഉൽപ്പന്നങ്ങളെയും കുറിച്ചറിഞ്ഞു. മറ്റിടങ്ങളിൽ നിന്നും വന്ന ആവശ്യക്കാർക്കായി കർഷകരിൽ നിന്നും ഗുണമേന്മയുളള ഉൽപ്പന്നങ്ങൾ ശേഖരിച്ചു എത്തിച്ചു. നാടൻ 47


www.krishijagran.com

പിതാവിന്റെ പലചരക്കു കച്ചവടം ഒരു വേള നഷ്ടത്തിലായി. ഇത�ോടെ കുടുംബഭാരം ആന്റണിയ്ക്കായി. എംപ്ലോയ്‌മെന്റ് വഴി ലഭിച്ച നിയമനത്തിലൂടെ കുട്ടമ്പുഴ ഗവ: എൽ. പി. എസ്സിൽ അധ്യാപകനായി. തുടർന്ന് മുനിയറ യു.പി.എസ്സിലും അധ്യാപകനായി. എന്നാൽ ഇതിന�ൊപ്പം കൃഷിയും ചെയ്തിരുന്നു. അതുപേക്ഷിക്കാനാവില്ലല്ലോ. കുടുംബസ്വത്തിൽ കൃഷിചെയ്യുന്നതിന�ൊപ്പം സ്ഥലം പാട്ടത്തിനെടുത്തും ഏത്തവാഴയും ഇഞ്ചിയും പച്ചക്കറിയും കൃഷിചെയ്തു. ഇഞ്ചിക്ക് നല്ല ഡിമാന്റുളള കാലമായിരുന്നു. കൂത്താട്ടുകുളം പ�ോലുളള സ്ഥലങ്ങളിൽ നിന്നുപ�ോലും

സംസ്‌ക്കരണം വരെയുളള കാര്യങ്ങളിൽ കർഷകർക്ക് തുണയാണ് കാഡ്‌സ്.

ആവശ്യക്കാരെത്തി. ഇഞ്ചി വിത്തിനു നല്ല വിലകിട്ടി. ഒരു സമയം ഇഞ്ചിക്കു വിലയിടിഞ്ഞു. ഉടൻ ഇഞ്ചി ഉണക്കി ചുക്കാക്കി. അത് വിറ്റു. എന്നാൽ അത് അത്ര ലാഭമായില്ല. കാരണം, ഇടത്തട്ടുകാരുടെ ചൂഷണമായിരുന്നു. ഇതാണ് കർഷകരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന ആവശ്യകതയിലേക്ക് തന്റെ ചിന്തയെ ക�ൊണ്ടു പ�ോയതെന്ന് ആന്റണി പറഞ്ഞു.

സസ്യേതര വിഭവങ്ങൾ അങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ എല്ലാം ഒരു കുട കീഴിൽ ലഭിക്കുന്നു എന്നതാണ് കാഡ്‌സിന്റെ പ്രത്യേകത. കർഷകർ എത്തിക്കുന്ന വിഭവങ്ങൾ ഗുണ നിലവാരം ഉറപ്പാക്കി തരം തിരിച്ചു വിലയിട്ടാണ് ഇവിടെ വിൽപന. ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ ഒഴിവാക്കും. ഓര�ോ ദിവസത്തെയും ഗുണനിലവാരം എഴുതി പ്രദർശിപ്പിക്കുന്നതിനാൽ ആവശ്യക്കാർക്ക് വില ന�ോക്കി വാങ്ങാം. ഓണം, ക്രിസ്തുമസ്, വിഷു എന്നീ ഉത്സവ നാളുകളിൽ വില മുൻകൂട്ടി എഴുതി പ്രദർശിപ്പിക്കും. വിപണിയിലൂടെയും ചെറിയ സ്റ്റാളുകളിലൂടെയും പ്രതിവർഷം ശരാശരി മൂന്നു ക�ോടി രൂപയുടെ വിറ്റുവരവുണ്ടെന്ന് ആന്റണിപറഞ്ഞു. കച്ചവടക്കാർക്കുളള മ�ൊത്ത വില്പനയിലൂടെ ദിവസവും മൂന്നു ലക്ഷം രൂപയുടെ വിൽപനയിലൂടെ ദിവസവും മൂന്നു ലക്ഷം രൂപയുടെ വിൽപനയും ഇതിനു പുറമെ നടക്കുന്നു.

കാഡ്‌സിൽ എന്തെല്ലാം ലഭിക്കും?

അരി, നാളികേരം, വാഴക്കുല, പഴം, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, നാടൻ പുളി തുടങ്ങിയവയ്ക്കു പുറമെ അച്ചാറുകൾ, പഴസത്ത്, പാൽ, തൈര്, നെയ്യ്, തേൻ, കൂൺ, പലതരം എണ്ണകൾ, തൈലം, ആയുർവേദമരുന്നുകൾ എന്നിവയും മുളയരി പായസം, അരി ഉൾപ്പെടെ മറ്റു നിരവധി ധാന്യങ്ങളുടെ പായസം കൂടാതെ, മീൻ, മുട്ട, ഇറച്ചി തുടങ്ങിയ

കാഡ്‌സിൽ അംഗത്വമില്ലാത്ത കർഷകർക്കും ഇവിടുത്തെ തുറന്ന വിൽപനയിൽ സാധനങ്ങൾ വിൽക്കാം. ഒരു സേവനദാതാവിന്റെ റ�ോൾ മാത്രമാണ് ഇവിടെ കാഡ്‌സിനുളളത്. ഇടനിലക്കാരനായി കാഡ്‌സ് എന്ന സംഘടന പ�ോലുമില്ലാതെ കർഷകനും ഉപഭ�ോക്താവും തമ്മിൽ നേരിട്ടുളള കച്ചവടം സാദ്ധ്യമാക്കുക എന്നതാണ് ഈ തുറന്ന വിപണിയുടെ ആത്യന്തര ലക്ഷ്യം. കച്ചവട കേന്ദ്രം എന്ന നിലയിൽ വിത്ത് ലഭ്യമാക്കൽ മുതൽ 48


www.krishijagran.com

കാഡ്‌സ് സേവനകേന്ദ്രങ്ങൾ എവിടെയെല്ലാം?

അവാർഡു കഴിഞ്ഞ വർഷം അദ്ദേഹത്തിനു ലഭിച്ചു. മന�ോരമയും മറ്റു നിരവധി സംഘടനകളും അദ്ദേഹത്തെ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട കൃഷിയ�ോടുളള ചങ്ങാത്തം ഇനി മുഴുവൻ സമയവും തുടരാം, ഈ മാർച്ചിൽ ഔദ്യോഗിക തിരക്കുകളിൽ നിന്ന് ഒഴിവാകുന്നത�ോടെ.

ത�ൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിലും കൂടാതെ 2018 ജനുവരി 10-നു പാലാരിവട്ടം കാക്കനാട് റൂട്ടിൽ ആലിൻ ചുവട്ടിൽ ആധുനിക രീതിയിലുളള പുതിയ ബസാറും തുടങ്ങി. എറണാകുളം മെട്രോ നഗരത്തിൽ താമസിക്കുന്ന, നാടൻ ഭക്ഷ്യവിഭവങ്ങൾ തേടി നടക്കുന്നവർക്ക് മിതമായ നിരക്കിൽ നാടൻ വിഭവങ്ങൾ ലഭ്യമാക്കുന്നു. ആലിൻ ചുവട്ടിൽ മറ്റൊരിടത്ത് കാഡ്‌സ് പ്രവർത്തിച്ചിരുന്നു. എന്നാൽ ഈ ബസാർ റ�ോഡ് സൈഡിൽ തന്നെ എന്നത് എല്ലാവർക്കും എത്തിച്ചേരാൻ വേണ്ടിയാണ് എന്നും ആന്റണി കൂട്ടിച്ചേർത്തു.

കർഷകരെ സഹായിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു തുടങ്ങിയ കാഡ്‌സ് എന്ന സേവനകേന്ദ്രം എങ്ങനെയെല്ലാം ആധുനിക കാലഘട്ടവുമായി ചേരുന്ന രീതിയിൽ ആക്കാം എന്നതിൽ നിരന്തരം ഗവേഷണം

കൃഷിയുടെ ഹെഡ്മാസ്റ്റർ

1983-ൽ ആണ് ആന്റണി സ്ഥിരാധ്യാപകൻ ആയത്. തുടർന്ന് പെരുമ്പളളിച്ചിറ സെന്റ്. ജ�ോസഫ് യു.പി. എസിലും ജ�ോലിചെയ്തു. 1998ൽ വാഴക്കുളം ടി.ടി.ഐ യിലും 2000-ൽ ത�ൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. എസിലുമായും സ്ഥലം മാറ്റം കിട്ടി. 2013 -ൽ വീണ്ടും പെരുമ്പളളിച്ചിറ സെന്റ് ജ�ോസഫ് യു.പി.എസിൽ പ്രധാനാധ്യാപികനായി നിയമിതനായി. കുട്ടിയായിരിക്കെ താൻ എത്രമാത്രം കൃഷിയിൽ ആകൃഷ്ടനായ�ോ അത്രയും താന്നെ താൻ പഠിപ്പിക്കുന്ന കുട്ടികളും കൃഷിയെ അറിഞ്ഞിരിക്കണം എന്നത് ആന്റണി സാറിന് നിർബന്ധമാണ്. അതിനായി സ്‌കൂളിലെ ഓര�ോ കുട്ടിക്കും വാഴ, കപ്പ, പൈനാപ്പിൾ എന്നിവയുടെ തൈകൾ നൽകി. ഈ തൈകളുടെ വളർച്ച രേഖപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കാർഡും കുട്ടികൾക്ക് നൽകി. വളപ്രയ�ോഗം മുതൽ സ്‌കൂളിലെ 130 സെന്റ് സ്ഥലത്തും കൃഷിയുടെ സമൃദ്ധിയും പച്ചപ്പുമാണ്. കുട്ടികളുടെ പേരിൽ നക്ഷത്രവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാസവളങ്ങൾ ഉപയ�ോഗിക്കാൻ പാടില്ല എന്ന് ആന്റണിസാറിന് നിർബന്ധമാണ് എന്ന് ഭാര്യ സെലിൻ. കലയന്താനി സെന്റ്. ജ�ോർജ്ജ് എച്ച്.എസിലെ അദ്ധ്യാപികയാണ് ഭാര്യ സെലിൻ. ക�ൊച്ചി ഇൻഫ�ോപാർക്കിലെ എഞ്ചിനിയർമാരായ ജ�ോർജ്ജുകുട്ടി, ആന്റോ എന്നിവരെ കൂടാതെ വിദ്യാർത്ഥികളായ റ�ോസ്, ആൻസ് എന്നിവരും മക്കളാണ്.

നടത്തുകകൂടിയാണീ കർഷകമിത്രം. നാട്ടിൻപുറത്തും നഗരത്തിലും ഒരേപ�ോലുളള ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്നതിന�ൊപ്പം കർഷകർക്ക് കൂടുതൽ വിപണി കണ്ടെത്തുക എന്നതും സാധിച്ചെടുക്കാനായി. ഇനി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെയും കർഷകരെ ഇന്റർനെറ്റിലൂടെ ബന്ധിപ്പിക്കുകയും അതിലൂടെ അവർക്കു ആശയവിനിമയം നടത്താനാകുകയും വില നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾക്കായുളള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും കെ.ജെ ആന്റണി പറഞ്ഞു. എല്ലാവർഷവും കാഡ്‌സിന്റെ നേതൃത്വത്തിൽ ത�ൊടുപുഴയിൽ വിത്തു മഹ�ോത്സവം നടത്താറുണ്ട്. എത്ര തിരക്കുകൾക്കിടയിലും തന്നെ സമീപിക്കുന്ന എല്ലാ പേര�ോടും നിറഞ്ഞ ചിരിയ�ോടെ മാത്രമെ ആന്റണി ചേട്ടൻ സംസാരിക്കൂ എന്നതാണ് ഈ കർഷക സ്‌നേഹിയുടെ വിജയ രഹസ്യം.

അംഗീകാരങ്ങൾ

ഒട്ടേറെ കാർഷിക ലേഖനങ്ങൾ എഴുതിയിട്ടുളള ആന്റണിക്ക് 1993 മികച്ച കാർഷിക അധ്യാപകനുളള കൃഷി വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചു. ക�ോതമംഗലം രൂപതയിലുളള സ്‌കൂളുകളിലെ മികച്ച അധ്യാപകനുളള 49


യാത്ര

www.krishijagran.com

സിക്കിം ഇനി ജൈവ ഉത്പാദനം കൂട്ടി പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിപണി ഉറപ്പ് വരുത്താൻ ഉളള നടപടികളിലാണ് ഞങ്ങളെന്ന് സിക്കിം മുഖ്യമ�ി പവൻ ചാം ലിങ്ങ് പറഞ്ഞു. ഇനി സിക്കിമിന്റെ നാല് ചെക്ക് പ�ോസ്റ്റുകളിലൂടെയും ഒരു വിഷ വസ്തുക്കളും കടത്താൻ അനുവദിക്കില്ല.

സി.ഡി.സുനീഷ്

ജൈവഭൂമികയ�ൊരുക്കി

സിക്കിം കർഷകർ സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നു. ഡയറി ഫാമിൽ പത്തോളം പശുക്കൾ, ഗ�ോമൂത്രവും ചാണകവും ചേർത്ത ജൈവവളങ്ങൾ കൃഷിക്ക് ഉപയ�ോഗിക്കുന്നു. കൃഷിക്കാവശ്യമായ സാങ്കേതിക ജ്ഞാനം കൃഷി വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം ലഭിക്കുന്നുവെന്ന് ഭട്ടാ റൈ പറഞ്ഞു. പാരമ്പര്യകൃഷിക്കാരായ കുടുംബത്തിൽ ജൈവ കൃഷിയിൽ ശിക്ഷണം കിട്ടിയ, ഈ കർഷകൻ കാർഷിക ബിരുദധാരിയാണ്. ചിട്ടയായി എഴുതി വച്ച കഴിഞ്ഞ ഉത്പാദന, ലാഭത്തിന്റെ കണക്കുകൾ, ജൈവകൃഷിയുടെ വലിയ വിജയത്തിന്റെ രേഖകളാണ് അഞ്ചര ഏക്കർ കൃഷിയിടത്തിൽ നിന്ന് ഒരു വർഷത്തെ വരവ് പത്ത് ലക്ഷം രൂപ , ചെലവ് മൂന്നു ലക്ഷം, ലാഭം ഏഴു ലക്ഷം. ഈ കണക്കുകൾ ഇഴ പിരിച്ച് ഈ യുവ കർഷകൻ അഭിമാനത്തോടെ വിവരിച്ചു2016 മുതൽ ആത്മയുടെ ഫാം സ്‌കൂളായ ഈ കൃഷിയിടത്തിൽ കർഷകർക്ക് പരിശീലനം നൽകുന്നു. ജൈവകൃഷി സംസ്ഥാനമായി മുന്നോട്ട് പ�ോകുന്ന സിക്കിമിന്റെ ജൈവദിനാഘ�ോഷത്തിൽ, വൈവിദ്ധ്യമാർന്ന ജൈവകൃഷിയ്ക്കുളള അവാർഡും ഭട്ടാ റൈ കരസ്ഥമാക്കി. ''കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർദ്ധനവും ഫാം ടൂറിസവും ആണ് അടുത്ത ഘട്ടം'', ഭട്ടാ റൈ പറയുന്നു. സഹ�ോദരൻ ഗംഗാറാമും ഈ യുവ കർഷകന് കൂട്ടായി ഉണ്ട്. രണ്ടു ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ പരിപൂർണ്ണ പങ്കാളിത്തത്തോടെയാണ് ഈ കൃഷിയിടം സമൃദ്ധമാകുന്നത്.

സിക്കിം മുഖ്യമ�ി പവൻ ചാം ലിങ്ങ്

2003

ൽ ജൈവ പാതയിലേക്ക് നയിച്ച സിക്കിം മുഖ്യമന്ത്രി പവൻ ചാം ലിങ്ങിനെ, ഇന്ന് സിക്കിമിലെ കർഷകർ ആദരവ�ോടെ നമിക്കുന്നു. സിക്കിമിന്റെ ജൈവപാത കണ്ടറിയാൻ ഗാങ് ട�ോക്കിൽ നിന്ന് 50 കില�ോമീറ്റർ താണ്ടി കർമാരേ ഗ്രാമത്തിൽ എത്തിയതായിരുന്നു ഞങ്ങൾ. സി.പി ഭട്ടാ റൈ എന്ന യുവ കർഷകന്റെ ജൈവകൃഷിത്തോട്ടം കണ്ടറിഞ്ഞു. സമ്മിശ്രകൃഷി ക�ൊണ്ട് സമ്പന്നം. വിവിധയിനം ധാന്യങ്ങൾ, നെല്ല്, ഗ�ോതമ്പ്, വാഴപ്പഴം, പപ്പായ, പെപ്പർ ചില്ലി, വെണ്ട, വെളളരി, പാവൽ തുടങ്ങി വിവിധ വിളകൾ

കർമാരെയിൽ നിന്ന് ഒരു വിളിപ്പാടകലെ രാമിട്ടേയ്, കാർഷിക ഗ്രാമത്തിലാണ് ദേവി പ്രസാദ് സുബേദി എന്ന മധ്യവയസ്‌കന്റെ, ജൈവപഴവർഗ്ഗ കൃഷിത്തോട്ടം. അഞ്ചേക്കർ ത�ോട്ടത്തിൽ പ്രധാന വിള ഓറഞ്ചാണ്. കൂടെ പപ്പായ, ചെറി, പെപ്പർ, നാരില്ലാത്ത ഇഞ്ചിയും, ഗ്രൗണ്ട് ആപ്പിളും ഇവയും വിളയുന്നു. പതിനായിരത്തിലധികം ഓറഞ്ച് ഈ സീസണിൽ ലഭിച്ചു. ഒന്നിന് 10 രൂപ വില കിട്ടും. 150 ഓറഞ്ച് മരങ്ങളിൽ നിന്നാണ് ഈ വിളവ്. നൂറ് പപ്പായ മരത്തിൽ നിന്ന് 20 ക്വിന്റലിന് ആറായിരം രൂപ ലഭിച്ചു. മ�ൊത്തം വരവ് ഏകദേശം അമ്പതിനായിരം 50


www.krishijagran.com

കർമാരെയിൽ നിന്ന് ഒരു വിളിപ്പാടകലെ രാമിട്ടേയ്, കാർഷിക ഗ്രാമത്തിലാണ് ദേവി പ്രസാദ് സുബേദി എന്ന മധ്യവയസ്‌കന്റെ, ജൈവപഴവർഗ്ഗ കൃഷിത്തോട്ടം. അഞ്ചേക്കർ ത�ോട്ടത്തിൽ പ്രധാന വിള ഓറഞ്ചാണ്. കൂടെ പപ്പായ, ചെറി, പെപ്പർ, നാരില്ലാത്ത ഇഞ്ചിയും, ഗ്രൗണ്ട് ആപ്പിളും ഇവയും വിളയുന്നു

ക�ോഴി, ആട്, പശുക്കൾ, പച്ചക്കറികൾ, നെല്ലും, ചെറുധാന്യങ്ങളും, ഒപ്പം മീൻ വളർത്തലും. സമ്മിശ്ര കൃഷി ക�ൊണ്ട് എങ്ങനെ വിജയ വഴിയിലെത്താം എന്നാണ് ഈ കർഷക വിജയ കഥ തരുന്ന സൂചന. ജൈവകൃഷിസംസ്ഥാനത്തിന്റെ അടുത്ത ഘട്ടം മൂല്യവർദ്ധനവും ഉല്പാദനവർദ്ധനവും ആണ് എന്ന് ജൈവസംസ്ഥാനത്തിന്റെ അമരക്കാരനായ മുഖ്യമ�ി പവൻ ചാങ് ലിങ്ങിന�ോട�ൊപ്പം. സിക്കിമിനെ ജൈവ പറുദീസയാക്കാൻ, ഒപ്പം ചുവടു വയ്ക്കുകയാണ് സിക്കിമിലെ കർഷകർ. സിക്കിം ഇനി ജൈവ ഉത്പാദനം കൂട്ടി പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിപണി ഉറപ്പ് വരുത്താൻ ഉളള നടപടികളിലാണ് ഞങ്ങളെന്ന് സിക്കിം മുഖ്യമ�ി പവൻ ചാം ലിങ്ങ് പറഞ്ഞു. ഇനി സിക്കിമിന്റെ നാല് ചെക്ക് പ�ോസ്റ്റുകളിലൂടെയും ഒരു വിഷ വസ്തുക്കളും കടത്താൻ അനുവദിക്കില്ല. ശുദ്ധവായു, ശുദ്ധജലം, ശുദ്ധമണ്ണ്, ശുദ്ധ ഭക്ഷണം, ശുദ്ധ ആര�ോഗ്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിലൂടെ ജൈവവൈവിദ്ധ്യ സംരക്ഷണവും, പരിസ്ഥിതി ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടും. കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാനാകും. ഹരിത വിന�ോദസഞ്ചാരം ഇത�ോടെ വികസിക്കും. ഇത�ോടെ സിക്കിം പൂർണ്ണ ഹരിത പറുദീസയാകും പവൻ ചാം ലിങ്ങ് വ്യക്തമാക്കി. മുഖ്യമന്ത്രി പവൻ ചാം ലിങ്ങിന്റെ നേതൃത്വത്തിലുളള സർക്കാരിന്റെ ജൈവ നയ ആസൂത്രണത്തോട�ൊപ്പം ഹരിത ചുവടുകൾ വയ്ക്കുകയാണ് സിക്കിം സമൂഹം. കർഷകർ തീർക്കുന്ന ഈ ജൈവ പ്രതിര�ോധം, വരും തലമുറയ്ക്ക് ജൈവ ഭൂമിയ�ൊരുക്കാനുളള ചുവടുകൾ കൂടിയാണ്.

രൂപ. ബാക്കി മിച്ചം. പണികൾ ഏറെയും സ്വന്തം ചെയ്യുന്നു. വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറിയും ഈ കൃഷിയിടത്തിലുണ്ട്. ബാക്കി മിച്ചം വരുന്നവ വിറ്റാൽ അത�ൊരു ബ�ോണസ്സെന്നു ദേവി പ്രസാദ് പറയുന്നു. കൃഷി വകുപ്പിന്റെ നിരന്തര സമ്പർക്കവും സാങ്കേതിക പിന്തുണയും തങ്ങൾക്ക് കരുത്തേകുന്നുവെന്ന് ദേവി പ്രസാദ് അടിവരയിട്ടു. മരത്തക്കാളി കൃഷിയുടെ സാദ്ധ്യതകൾ ഈ കർഷകൻ ആരായുന്നു. വിപണിയിൽ നല്ല ആവശ്യമുളള ട്രീ ടുമാറ്റോക്ക് 40 രൂപയ�ോളം കർഷകന് ലഭിക്കും. ഈ കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി ഉറുമ്പിന്റെ ആക്രമണമാണ്. ഇതിനെ നേരിടാൻ ഉളള പരീക്ഷണത്തിൽ കൃഷിവകുപ്പിന്റെ കൂടി സാങ്കേതിക സഹായം ലഭ്യമായാൽ 6 മാസം ക�ൊണ്ട് വിളവ് കിട്ടി തുടങ്ങുന്ന മരത്തക്കാളിയിൽ നിന്ന് കൂടി ആടായം ഉണ്ടാകുമെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു അമ്പത്തൊമ്പതു വയസ്സുകാരനായ ലാൽ ബഹാദൂർ പ്രദാനെ ടുങ്ങ് ഡങ്ങ് ഗ്രാമത്തിലാണ്. മൂന്ന് തലമുറയായി ജൈവ കൃഷിയുളള ലാൽ ബഹാദൂറിന്റെ ത�ോട്ടത്തിൽ ഇല്ലാത്തതായ�ൊന്നുമില്ല.

ഓൺലൈൻ പത്രപ്രവർത്തകനാണ് ലേഖകൻ ഫ�ോൺ: 9447010397 51


പരിചയം

www.krishijagran.com

അരുൺ . ടി

ബ്യൂറ�ോ ചീഫ്, ക�ൊല്ലം

തിരിനനയുടെ

മർമമറിഞ്ഞ് രമണൻ

ക�ൊ

ല്ലം കൂട്ടിക്കട ഹ�ോസ്പിറ്റൽ ജംഗ്ഷനിലെ ഫാം ഫ്രഷ് ഓർഗാനിക് അഗ്രോ ബസാർ ശ്രദ്ധേയമാകുന്നു. ആധുനിക ജൈവകൃഷിയുടെ നാമത്തിൽ വ്യവസായവത്കൃതമായി ''രാസം'' എന്ന പേര് മാറ്റി ''ജൈവം'' എന്നാക്കിയവരിൽ നിന്നും വ്യത്യസ്തനാണ് ഫാം ഫ്രെഷ് ഉടമസ്ഥനായ ശ്രീ. രമണൻ. മാനേജ്‌മെന്റ് എന്ന സ്ഥാപനം തിരിനന ജലസേചനരീതി വികസിപ്പിച്ചയുടൻ തന്നെ അദ്ദേഹം ആ കൃഷിരീതി ഇവിടുത്തെ കർഷകർക്കിടയിലേക്ക് പ്രചരണം നടത്തി തന്റെ ആധിപത്യം കാർഷിക മേഖലയിൽ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.

നാടിന് നന്മ, നാട്ടാർക്ക് നന്മ എന്ന ചിന്താഗതിയുടെ ഉടമ. ആര�ോഗ്യ പൂർണ്ണമായ ഒരു നല്ല നാളേയ്ക്ക് മികച്ച വിളസംരക്ഷണത്തിനാവശ്യമായതെല്ലാം ഒര�ൊറ്റ ക്ലിക്കിൽ എന്നതാണ് ഇദ്ദേഹത്തിന്റെ ആശയം. പ്രൊഫഷണൽ കൃഷി മുതൽ വീട്ടുകൃഷിക്കുവരെ ആവശ്യമായ സൂക്ഷ്മമൂലകങ്ങൾ വിവിധ ജൈവവളങ്ങൾ, ജീവാണു ഉൽപ്പന്നങ്ങൾ, സങ്കര- നാടൻ വിത്തിനങ്ങൾ, സ്‌പ്രെയർ, കയർപ്പിത്ത്, ഗ്രോബാഗുകൾ, ബയ�ോബൂസ്റ്റേഴ്‌സ്, ഗ്രീൻഹൗസ് അനുബന്ധ ഉപകരണങ്ങൾ, കീടനിയന്ത്രണ സാമഗ്രികൾ, വിത്തുല്പാദന വസ്തുക്കൾ, വിവിധതരം കൃഷി ഉപകരണങ്ങൾ, പച്ചക്കറി, ഫലവൃക്ഷതൈകൾ, എക്‌സിബിഷൻ പ്രദർശനത്തിനാവശ്യമായ ഫലവൃക്ഷങ്ങളെല്ലാം അഗ്രോബസാറിൽ ഉണ്ട്.

ആദ്യം സ്വന്തം വീട്ടിൽ തന്നെ 500 ചതുരശ്ര അടിയിൽ ഒരു ഗ്രീൻഹൗസ് നിർമ്മിച്ചു. ക�ോഴിക്കോട് ജലവിനിയ�ോഗ കർമ്മസേനയിൽ നിന്ന് ധാരാളം തിരികൾ വരുത്തി തന്റെ കൃഷിയിടത്തിൽ പരീക്ഷിച്ചു.

വെറും ഒരു കച്ചവടക്കാരനായി ഒതുങ്ങാതെ തന്റെ വീട്ടിൽ തന്നെ ഒരു മാതൃകാ അടുക്കളത്തോട്ടം, ഗ്രീൻഹൗസ്, അക്വോപ�ോണിക്‌സ്, ഗ്രോബാഗ് കൃഷി, തിരിനന ജലസേചനരീതി എന്നിവ ചെയ്തു പ�ോരുന്നു. താൻ ചെയ്യുന്ന ഏത�ൊരു കാർഷികവൃത്തിയിലും കൃതതയും, ചിട്ടയും വ്യത്യസ്തതയും പുലർത്തുന്നു ശ്രീ. രമണൻ. തിരിനന കൃഷിരീതിയിൽ നിന്ന് നമുക്ക് ഇത് മനസ്സിലാക്കാം. 2015 ൽ ക�ോഴിക്കോട് സെന്റർ ഫ�ോർ വാട്ടർ റിസ�ോഴ്‌സ് ഡവലപ്‌മെന്റ് ആൻഡ് 52

രമണന്റെ അഭിപ്രായത്തിൽ ഒറ്റതവണ നിക്ഷേപ പദ്ധതിയാണിത്. ആദ്യം അൽപ്പം ചെലവു വരുമെങ്കിലും വെള്ളം കുറച്ചു മതി. തിരിനന രീതിയിലൂടെ ചെടിക്ക് ആവശ്യമുള്ള വെള്ളം മാത്രമേ ചെലവാകു. ഇതിനായി അദ്ദേഹം ആദ്യം തന്റെ ഗ്രീൻഹൗസ്ഫാമിലെ തറയുടെ പ്രതലം വാട്ടർലെവൽ വച്ച് അളന്ന് ഒരേ നിരപ്പാക്കി. തുടർന്ന് പത്ത് ഗ്രോബാഗ് വയ്ക്കാൻ കഴിയുന്ന നാലിഞ്ച് വ്യാസമുള്ള, അഞ്ച് മീറ്റർ നീളമുള്ള അഞ്ച് പി.വി.സി പൈപ്പ് നെടുകെ വരിവരിയായി അടുക്കി. പി.വി.സി. പൈപ്പ് തറയിൽ ഉറയ്ച്ചിരിക്കാനും, ഗ്രോബാഗ് അതിന് മുകളിൽ വയ്ക്കാനും, നാലിഞ്ച് ഘനമുള്ള രണ്ട് ചുടുകട്ട ചരിച്ചുവച്ച് രണ്ടുവശത്തും 50 മീറ്റർ അകലത്തിൽ നിരനിരയായി അടുക്കി.


www.krishijagran.com

വെള്ളം തിരിയിലൂടെ ഗ്രോബാഗിലേക്ക് കയറുന്നത് തടസ്സപ്പെടാതിരിക്കാൻ, തിരി നേർരേഖയിൽ വച്ച്, അതിന് ചുറ്റും ഗ്രോബാഗിന്റെ മുക്കാൽ ഭാഗത്തോളം തിരിയുടെ അറ്റം വരെ പ�ോട്ടിങ് മിശ്രിതം നിറച്ചു. സസ്യത്തിന് ആവശ്യമായ പ�ോഷക കലവറയാണ് പ�ോർട്ടിംഗ് മിശ്രിതം. ഇത് മണ്ണ്, ചാണകപ�ൊടി, വേപ്പിൻപിണ്ണാക്ക്, സ്യൂഡ�ോമ�ോണസ്, ചകിരിച്ചോർ, ഉണക്കി പ�ൊടിച്ച കരിയില, കുമ്മായം/എല്ലുപ്പൊടി എന്നിവയുടെ മിശ്രിതമാണ്. ഇതിന് ശേഷം ഗ്രോബാഗ് പി.വി.സി പൈപ്പിനു മുകളിൽ ഇഷ്ടികയ്ക്ക് പുറത്ത് വച്ചു. ഒപ്പം തിരിയുടെ പുറത്തുള്ള ഭാഗം പി.വിസി പൈപ്പിലെ ദ്വാരത്തിലൂടെ അകത്തേക്ക് കയറ്റി. ഇങ്ങനെ നിരനിരയായി അൻപത�ോളം ഗ്രോബാഗ് കിറ്റുകൾ വരിവരിയായി വച്ചു. ആദ്യം എല്ലാ ഗ്രോബാഗും വെള്ളമ�ൊഴിച്ച് നനച്ച ശേഷം പിന്നീട് പി.വി.സി പൈപ്പിൽ വെള്ളം നിറച്ചു. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറിതൈകൾ ഗ്രോബാഗുകളിൽ നട്ടുപിടിപ്പിച്ചു. ഇതിൽ തക്കാളിയും പയറും ആണ് ആദ്യം പരീക്ഷിച്ചത്. പൂർണ്ണമായ വിളവെടുപ്പിന് മുൻപ് പല പ്രാവശ്യം ദ്രവ്യ ജൈവവളങ്ങൾ, പൈപ്പിലൂടെ വിളകൾക്ക് നൽകി. ഒപ്പം കീടനിയന്ത്രണത്തിന് വേണ്ടിയുള്ള ജൈവമാർഗ്ഗങ്ങളും പ്രയ�ോഗിച്ചു. ഇതിന്റെ ഫലമായി എല്ലാ വിളകളിലും ഒരു പ�ോലെ ആര�ോഗ്യപൂർണ്ണമായ വളർച്ചയുണ്ടായി, നല്ല വിളവും കിട്ടി.

പൈപ്പിന്റെ അറ്റത്തു നിന്ന് 25 സെ.മീ. വിട്ടശേഷം, 50 സെന്റിമീറ്റർ ഇടവിട്ട്, രണ്ട് സെന്റിമീറ്റർ വ്യാസമുള്ള ദ്വാരങ്ങൾ ഉണ്ടാക്കി. പൈപ്പ് തുടങ്ങുന്നതിന്റെ അറ്റത്ത് വെള്ളം ഒഴിക്കാൻ പാകത്തിൽ 'L' (എൽ) ആകൃതിയിലുള്ള ബെൻഡ് വച്ചു. പൈപ്പുകളെ തമ്മിൽ ബന്ധിപ്പിക്കാൻ 'U' (യു) ആകൃതിയിലും 'T' (ടി) ആകൃതിയിലുമുള്ള ബെൻഡുകൾ ഉപയ�ോഗിച്ചു. എന്നിട്ട് അവസാനത്തെ പൈപ്പിന്റെ അറ്റത്ത് വെള്ളം പുറത്തേക്ക് ഒഴുകിപ�ോകാതിരിക്കാൻ ഒരു 'End Pipe' (എൻഡ് പൈപ്പ് ) ഘടിപ്പിച്ചു.

വിളവെടുപ്പിന് ശേഷം മണ്ണ് ഒരാഴ്ച നനയ്ക്കാതെ വയ്ക്കുകയും, മണ്ണിനെ അടുത്ത വിളയ്ക്കായി സജ്ജപ്പെടുത്താൻ ബയ�ോസ്‌പ്രേയർ ഉപയ�ോഗിച്ച് ഗ്രോബാഗിലെ അനാവശ്യമായ കീടങ്ങളെ അകറ്റുകയും, പിന്നീട് അതിൽ പുതിയ തൈകൾ നട്ടു. വിജയകരമായി മൂന്നാം വർഷത്തിലേക്ക് തിരിനന ജലസേചന പദ്ധതിയുമായി മുന്നോട്ടു പ�ോവുകയാണ് രമണൻ. ഇന്ന് കൂട്ടിക്കട മാത്രമല്ല, ക�ൊല്ലത്തിന്റെ പലഭാഗത്ത് നിന്നും ധാരാളം പേർ തിരിനന ജലസേചനരീതി പഠിക്കാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ വരുന്നു. ധാരാളം പേർക്ക് ഇന്ന് ഇത് ഒരു വരുമാനമാർഗ്ഗവുമാണ്.

അതിനുശേഷം ഓര�ോ ഗ്രോബാഗിന്റെ അടിയിലും തുന്നൽ വിട്ടുപ�ോകാതെ തിരികടക്കത്തക വ്യാസമുള്ള ദ്വാരം ഉണ്ടാക്കി. എന്നിട്ട് ഇതിലേക്ക് മണ്ണിൽ അലിഞ്ഞുചേരാത്ത, മൂന്ന് വർഷത്തോളം കാലം നിലനിൽക്കുന്ന ഗ്ലാസ് നിർമ്മാണത്തിലെ ഉൽപന്നമായ ഗ്ലാസ്‌വൂൾ ഉപയ�ോഗിച്ച് നിർമ്മിച്ച 30 സെ. മീ. നീളവും ഒന്നര ഇഞ്ച് വ്യാസവുമുള്ള തിരിയുടെ തുറന്ന ഭാഗം ഗ്രോബാഗിന്റെ മുകളിൽ വരും വിധം രീതിയിൽ കടത്തി. ഒപ്പം തിരിയുടെ അടിവശം, അഥവാ തുന്നിയ ഭാഗം, നാലിഞ്ച് നീളത്തിൽ ഗ്രോബാഗിന് വെളിയിൽ നിലനിർത്തി.

ഒരു സാധാരണക്കാരൻ സ്വപ്നത്തിൽ പ�ോലും താൻ ഒരിക്കൽ ഒരു കർഷകനാവും എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷെ ഫാം ഫ്രഷ് അഗ്രോബസാറും അതിന്റെ സാരഥി രമണനും സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഫ�ോൺ : 9995177893 53


ശാസ്ത്രജാലകം

www.krishijagran.com

മിന്നാമിനുങ്ങിന്റെ

നുറുങ്ങുവെട്ടം

റവ.ഫാ. ജ�ോൺ സ്ലീബാ

കാ

വ്യ ബിംബങ്ങളിലും

ഇവയെ വെളളരിയിലെയും മറ്റും കേടുകൾക്ക് കാരണമായി കർഷകർ കരുതുന്നത് ശരിയാണ�ോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ചിന്താസരണിയിലും പൂവുകൾ കഴിഞ്ഞാൽ ഇടം പിടിച്ചിരിക്കുന്നത് പറയുന്ന വിളക്കായ മിന്നാമിനുങ്ങാണ്. രാത്രിയിൽ ആകാശത്തിന് ചന്തം കൂട്ടുവാൻ തിളങ്ങുന്ന നക്ഷത്രം പ�ോലെ ഭൂമിയിൽ ഇരുളിൽ ഇവ തിളങ്ങുന്നു. ഏകദേശം രണ്ടായിരത്തിൽ പരം തരം മിന്നാമിനുങ്ങുകൾ പ്രകൃതിയിൽ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. മിന്നാമിനുങ്ങിൽ നാം കാണുന്നത് തണുത്ത വെളിച്ചമെന്ന അദ്ഭുത പ്രതിഭാസമാണ് പ്രകൃത്യാ ഉളളത�ോ മനുഷ്യനിർമ്മിതവുമായത�ോ ആയ പ്രകാശ ശ്രോതസ്സുകളിലെല്ലാം പ്രകാശത്തോട�ൊപ്പം കുറഞ്ഞത�ോ കൂടിയത�ോ അളവുകളിൽ ചൂടും ബഹിർഗമിക്കുന്നു. മെഴുകുതിരി, ബൾബ്, സി.എഫ്.എൽ ഇവയിലെല്ലാം സ്ഥിതിയിതു തന്നെ. സാക്ഷാൽ സൂര്യപ്രകാശത്തോട�ൊപ്പവും ചൂടും ഉണ്ടല്ലോ. എന്നാൽ ചെറുജീവിയായ മിന്നാമിനുങ്ങ് മാത്രം ചൂടില്ലാത്ത പ്രകാശം എങ്ങനെ ഉദ്പാദിപ്പിക്കുന്നു.

ജൈവദീപ്തി എന്ന പ്രതിഭാസമാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ രഹസ്യം. ധാരാളം ശാസ്ത്ര പഠനങ്ങൾ ജൈവ ദീപ്തിയെക്കുറിച്ച് നടത്തിയെങ്കിലും ഇതിന്റെ രഹസ്യം ഇനിയും പൂർണ്ണമായി ചുരുൾ നിവർന്നിട്ടില്ല. �ത്രിമമായി ജൈവദീപ്തി സൃഷ്ടിക്കുവാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അവ മിന്നാമിനുങ്ങിനേക്കാൾ വളരെ പിന്നിലാണ്. ഇണയെയും ഇരയെയും ആകർഷിക്കുവാനാണ് മിന്നാമിനുങ്ങ് പ്രകാശിക്കുന്നത്. പൂന്തേനും പൂമ്പൊടിയും ആഹാരമാക്കുന്ന സസ്യഭ�ോജികളും ചെ�കീടങ്ങളെയും അവയുടെ മുട്ടയെയും ഒച്ചിന്റെ മുട്ടയെയും തിന്നുന്ന മിന്നാമിനുങ്ങ് സ്വന്തം ഇനത്തിൽപെട്ടവയെയും ആഹാരമാക്കാറുണ്ട്. മൃദുല ചർമ മുട്ടകൾ, പ്രാണികൾ എന്നിവയെ പഥ്യമായുളള 54

കൃഷിക്ക് ഏറെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒച്ചിന്റെ മുട്ട ഭക്ഷിച്ച് വംശവർദ്ധനവിനെ തടയുമെന്നതിനാൽ മിന്നാമിനുങ്ങിനെ മിത്രകീടമായി കാണാം. വേനൽക്കാല രാത്രിയിൽ കൂടുതൽ കാണപ്പെടുന്ന മിന്നാമിനുങ്ങിന് തണൽ ഏറെ ഇഷ്ടമാണ്. പകൽ സമയം ഈർപ്പമുളളതും തണലത്തു വിശ്രമിക്കാനും ഇവ ഇഷ്ടപ്പെടുന്നു. അമിത വെളിച്ചവും രൂക്ഷഗന്ധവും ഇവയെ അകറ്റുന്നു. രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇവയ്ക്ക് ഹാനികരമാണ്. കേവലം രണ്ടുമാസം മാത്രം ആയുസ്സുളള മിന്നാമിനുങ്ങുകൾ മുട്ടയിട്ട് വിരിയുമ്പോഴുണ്ടാകുന്ന ലാർവകൾ രാത്രിയിൽ പല സ്ഥലത്തും തിളങ്ങുന്നതു കാണാം. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലും ശസ്ത്രക്രിയ നടത്തിയ ആളാണ് ഡ�ോ. വില്യം. സി. ജ�ോർഗസ്. ക്യൂബക്കാരനായ ഇദ്ദേഹം 1898-ൽ ഒരു ഗ്ലാസ് ഭരണി നിറയെ മിന്നാമിനുങ്ങുകളെ അടച്ച് ആ വെളിച്ചത്തിലായിരുന്നു ഒരു സൈനികനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഫിലിപ്പെയ്ൻസിലെ ബ�ോയാ പക്ഷികൾ രാത്രിയിൽ അവയുടെ കൂട്ടിൽ കുഞ്ഞുങ്ങൾക്ക് വെളിച്ചം ലഭിക്കാൻ മിന്നാമിനുങ്ങിനെ പിടിച്ചു ക�ൊണ്ടു വയ്ക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഭാരതം എന്ന വാക്കിന് 'ഭാസിൽ രതിയുളളത് ' അതായത് പ്രകാശത്തിൽ ആനന്ദിപ്പിക്കുന്നത് എന്ന അർത്ഥമുണ്ട്. ആയതിനാൽ ഓര�ോ ഭാരതീയ കർഷകനും ഒരു മിന്നാമിനുങ്ങിനെ പ�ോലെ കാർഷിക ല�ോകത്ത് പ്രകാശം പരത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കവിയും എഴുത്തുകാരനുമായ യുവ വൈദികനാണ് ലേഖകൻ,ഫ�ോൺ 9656300845


അറിവും പ�ൊരുളും

www.krishijagran.com

പ�ോൾസൺ താം

ഒരു കില�ോ കുമ്മായം ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് മതിയാവും. കുമ്മായം ചേർത്ത് മണ്ണ് കൂനയാക്കി പ്ലാസ്റ്റിക്ക് ഷീറ്റുക�ൊണ്ട് മൂടണം. കൂനകൂട്ടുന്നത് നല്ല വെയിൽ ക�ൊണ്ട് മണ്ണ് വിയർക്കണം. അപ്പോൾ അതിലെ കളകളും കീടങ്ങളും ഇല്ലാതാകും

ഫ�ോൺ 9495355436

നാരകന്ന ചകിരിച്ചോറിൽ നിന്നും വിളമികവ്

കിരിയിൽ നിന്നും നാരെടുത്തുകഴിഞ്ഞാൽ ബാക്കി വരുന്നതാണ് ചകിരിച്ചോറ്. ഇന്ന് നൂറുരൂപയ്ക്ക് സ്‌ക്വയർ രൂപത്തിൽ ഇത് വളക്കടകളിൽ നിന്ന് കിട്ടും ഇതിൽ നിന്നും ആവശ്യത്തിന് എടുത്ത് ഒരു ബക്കറ്റിലെ വെളളത്തിൽ ഇട്ട് കുതിർക്കണം. ഇത് ഗ്രോബാഗിന്റെയും ചട്ടിയുടെയും അടിവശത്തിട്ടാൽ താഴ്ത്തട്ടിലെത്തുന്ന ജല പ�ോട്ടിംഗ് മിശ്രിതത്തോട�ൊപ്പം ചേർത്താൽ പ�ോട്ടിംഗ് മിശ്രിതത്തിന്റെ ജല ആഗിരണ ശേഷി വർധിക്കും. മണ്ണിന്റെ ഘടന മെച്ചപ്പെടും. മാത്രമല്ല, ഇത്തരം മണ്ണിൽ വേരുകൾക്ക് സുഗമമായ വളർച്ചയുണ്ടാകും.

ചേർക്കുന്നതുവഴി ഇത് പരിഹരിക്കാം. വിളമികവ് കൈവരിക്കാം.

കുമ്മായം ഇട്ട മണ്ണിൽ

വിളകൾ മദിച്ചുനിൽക്കും

കടൽവെളളം കൃഷിയിടത്തിലേക്കെത്തി മണ്ണിന്റെ അമ്ലഗുണം കൂട്ടിയപ്പോൾ കടലിന്റെ പരിസര പ്രദേശങ്ങളിൽ തെങ്ങൊഴിച്ച് മറ്റു കൃഷികളെല്ലാം അസാധ്യമായി. ഇതിന�ൊരു പ്രതിവിധി നമ്മുടെ പൂർവ്വികർ കണ്ടെത്തി. കടൽവെളളത്തോട�ൊപ്പം കൃഷിയിടത്തിലേക്കെത്തുന്ന കക്കകളെ ഉപയ�ോഗിച്ച് മണ്ണിന്റെ അമ്ലഗുണത്തെ ക്ഷാരമുളളതാക്കി മാറ്റാം എന്നതായിരുന്നു ആ കണ്ടെത്തൽ. ഒപ്പം ചില പ�ൊടിക്കൈകൾ കൂടിയുണ്ടായി. കുമ്മായം ഇട്ട മണ്ണിൽ പത്തുനാൾ കഴിഞ്ഞ് മതി വളം ചേർക്കൽ എന്നതാണ് ആ പ�ൊടിക്കൈ. ഈ പ�ൊടിക്കൈ ശരിവയ്ക്കുന്നതാണ് കൃഷി വിദഗ്ധരുടെ കൃഷി ശുപാർശകൾ.

ഗ്രോബാഗിന്റെയും ചട്ടിയുടെയും ഉളളിൽ പ�ോട്ടിംഗ് മിശ്രിതത്തിൽ ഈർപ്പം നഷ്ടപ്പെടുന്നതിനെ ഗണ്യമായി കുറയ്ക്കാം. മഴയും ജലസേചനവും മൂലം പ�ോട്ടിംഗ് മിശ്രിതം തെറിച്ചുപ�ോകുന്നതിനെ ഇല്ലാതാക്കാം. പ�ോട്ടിംഗ് മിശ്രിതത്തിലെ ഒരു പ്രധാന ഘടകമാണ് ആറ്റുമണൽ. എന്നാൽ ഇതിന്റെ ലഭ്യത വളരെ കുറവാണ്. ലഭിക്കുന്ന മണലിലാകട്ടെ ഉപ്പിന്റെ അംശം കൂടുതലാണ്. തെങ്ങിന�ൊഴിച്ച് മറ്റുവിളകൾക്ക് ഉപ്പ് ഗുണം ചെയ്യുന്നില്ല. അതിനാൽ നഴ്‌സറിയിൽ പ്ലാസ്റ്റിക് കവറുകളിൽ നിക്ഷേപിച്ചിരിക്കുന്ന പ�ോട്ടിംഗ് മിശ്രിതത്തിൽ മണൽ ഉണ്ടാകുന്നില്ല. ഇത് അതിലെ പ�ോട്ടിംഗ് മിശ്രിതത്തിന്റെ മൃദുത്വം ഇല്ലാതാക്കും. ഇത്തരം മണ്ണിൽ വേരുകളുടെ സുഗമമായ വളർച്ച അസാദ്ധ്യമാണ്. ഒഴിച്ചുക�ൊടുക്കുന്ന ജലം കൂടുതൽ ആഴത്തിലേക്ക് കടന്നു ചെല്ലാതിരിക്കാനും ഇത് കാരണമാകുന്നു. പ�ോട്ടിംഗ് മിശ്രിതത്തിൽ ചകിരിച്ചോറ്

ഒരു കില�ോ കുമ്മായം ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് മതിയാവും. കുമ്മായം ചേർത്ത് മണ്ണ് കൂനയാക്കി പ്ലാസ്റ്റിക്ക് ഷീറ്റുക�ൊണ്ട് മൂടണം. കൂനകൂട്ടുന്നത് നല്ല വെയിൽ ക�ൊണ്ട് മണ്ണ് വിയർക്കണം. അപ്പോൾ അതിലെ കളകളും കീടങ്ങളും ഇല്ലാതാകും. അതിനുശേഷം മണ്ണ് പരത്തണം. പരത്തിയ മണ്ണിൽ ഒരു കില�ോ വീതം എല്ലുപ�ൊടിയും വേപ്പിൻ പിണ്ണാക്കും കൂടി ചേർക്കണം. അതിനുശേഷം മണ്ണിലേക്ക് മിതമായി വെളളം ഒഴിച്ചു ക�ൊടുക്കണം. പിന്നെ തൈ നടുകയ�ോ, വിത്ത് പാകുകയ�ോ ചെയ്യാം. ഒപ്പം ആവശ്യത്തിന് വെളളവും. കുമ്മായം ഇട്ട ഈ മണ്ണിൽ വിളകൾ മദിച്ചു നിൽക്കും എന്നതാണ് പ്രമാണം. 55


www.krishijagran.com

സുഗന്ധവിളകൾ കുറ്റിക്കുരുമുളക് നടുമ്പോൾ വേരു പിടിച്ചു കിട്ടാത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് പാർശ്വ ശിഖരങ്ങൾ വേരുപിടിത്തം കൂട്ടുന്ന സെറാഡിക്‌സ് എന്ന ഹ�ോർമ�ോണിൽ മുക്കിയിട്ട് നടണം. ഇൻഡ�ോൾ-3 ബ്യൂട്ടയറിക് ആസിഡിന്റെ ആയിരം പി.പി.എം ലായനിയിൽ 45 സെക്കന്റ് മുക്കി വച്ച് നടുന്നതു വഴിയും കുറ്റിക്കുരുമുളകു തണ്ട് വേരുപിടിപ്പിക്കാം.

എം.എ സുധീർ ബാബു,

അസിസ്റ്റന്റ് ഡയറക്ടർ, സ�ോയിൽ കൺസർവേഷൻ, ഫ�ോൺ: 8086861203

ചട്ടിയിലും വളർത്താം

കറുത്തപ�ൊന്ന് ട്ടാവശ്യത്തിനുളള കുരുമുളക് കിട്ടാൻ വീ നാലഞ്ചു ചെടിച്ചട്ടികളിൽ കുറ്റിക്കുരുമുളക് വളർത്തിയാൽ മതി. മുറ്റത്തോ ടെറസ്സിനു

മുക്കിവയ്ക്കണം. ഇതിലൂടെ കുമിൾ ര�ോഗബാധ നിയ�ിക്കാം. കുറ്റിക്കുരുമുളക് നടുമ്പോൾ വേരു പിടിച്ചു കിട്ടാത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് പാർശ്വ ശിഖരങ്ങൾ വേരുപിടിത്തം കൂട്ടുന്ന സെറാഡിക്‌സ് എന്ന ഹ�ോർമ�ോണിൽ മുക്കിയിട്ട് നടണം. ഇൻഡ�ോൾ-3 ബ്യൂട്ടറിക് ആസിഡിന്റെ ആയിരം പി.പി.എം ലായനിയിൽ 45 സെക്കന്റ് മുക്കി വച്ച് നടുന്നതു വഴിയും കുറ്റിക്കുരുമുളകു തണ്ട് വേരുപിടിപ്പിക്കാം. ഇതിന് ഒരു ഗ്രാം ഇൻഡ�ോർ-3 ബ്യൂട്ടയറിക് ആസിഡ് ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് ലയിപ്പിക്കണം. തണ്ട് കൂടുതൽ നേരം മുക്കിയിടരുത്.

മീതെയ�ോ ഇവ ക്രമീകരിക്കാം.

കുറ്റി കുരുമുളക് തൈകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം. അല്ലെങ്കിൽ വേരുപിടിപ്പിച്ച കുറ്റിക്കുരുമുളക് (ബുഷ് പെപ്പർ) തൈകൾ വാങ്ങിച്ചു നടാം. തൈകൾ നട്ട് നല്ല പരിചരണം നൽകിയാൽ ആറ് മാസത്തിനുളളിൽ തന്നെ തിരി പിടിക്കും. വർഷം മുഴുവൻ കുരുമുളക് കിട്ടും. നട്ട് നന്നായ് കായ് പിടിക്കുമ്പോൾ ഒരു കില�ോ കുരുമുളക് ഒരു ചെടിയിൽ നിന്ന് ലഭിക്കും. കുറ്റിക്കുരുമുളകിന്റെ തൈകൾ നമുക്ക് സ്വന്തമായിട്ടുണ്ടാക്കാം. ഒരു വർഷം മൂപ്പുളള പാർശ്വ ശിഖരങ്ങൾ നട്ടാണ് വേരു പിടിപ്പിക്കുന്നത്. മൂന്നു മുതൽ അഞ്ചുവരെ മുട്ടോടുകൂടി മുറിച്ചെടുത്ത പാർശ്വശിഖരങ്ങളിലെ ഇലകൾ ഞെട്ടിൽ അല്പം നിർത്തി മുറിക്കണം. ഇവ 20-30 മിനിട്ട് സമയം 0.2% വീര്യമുളള ക�ോപ്പർ ഓക്‌സി ക്ലോറൈഡ് ലായനിയിൽ

പ�ോളീ ബാഗുകളിൽ നടീൽ മിശ്രിതം നിറച്ച് 3-4 കമ്പുകൾ വീതം നടാം. നല്ല നനയും തണലും നൽകാൻ മറക്കരുത്. മൂന്നു മാസം കഴിയുമ്പോഴേക്കും വേരു പിടിച്ചു കിട്ടും. ഇവയ്ക്ക് നല്ല കരുത്തു കിട്ടാൻ ട്രൈക്കോഡെർമ കൾച്ചർ ചേർക്കാം. ഒരു കില�ോ നടീൽ മിശ്രിതത്തിന് ഒരു ഗ്രാം എന്ന കണക്കിൽ 56


www.krishijagran.com

സുഗന്ധവിള

ട്രൈക്കോഡെർമ ചേർക്കണം. ചെടിച്ചുവട്ടിൽ ആഴ്ചയില�ൊരിക്കൽ സ്യൂഡ�ോമ�ോണസ് പത്ത് ഗ്രാം ഒരു ലിറ്റർ വെളളത്തിൽ ചേർത്തിളക്കിയ ലായനി ഒഴിച്ചു ക�ൊടുക്കുന്നതും നല്ലതാണ്.

പുന്നന്താനം ജാതി വലുപ്പത്തിൽ മുമ്പൻ

വിസ്താരമേറിയ ചെടിച്ചട്ടികളില�ോ നേരിട്ട് തറയിലെടുക്കുന്ന കുഴികളില�ോ കുറ്റിക്കുരുമുളക് തൈ നടാം. ചെടിച്ചട്ടിയിൽ നല്ല നീർവാർച്ചയുറപ്പാക്കണം. ഇതിന് ചട്ടിയുടെ അടിഭാഗത്ത് ദ്വാരമുണ്ടായിരിക്കണം. ഇതിൽ 2:1:1 അനുപാതത്തിൽ നല്ല മണ്ണും മണലും

ടുക്കി ക�ൊന്നത്തടിയിലെ വർക്കി ത�ൊമ്മൻ എന്ന 74 കാരനായ പ്രഗത്ഭ കർഷകനാണ് പുന്നത്താനം ജാതിമരത്തിന്റെ ഉപജ്ഞാതാവ്. 1968-ൽ ക�ോട്ടയത്തെ കൂട്ടക്കല്ലിൽ നട്ടുവളർത്തിയിരുന്ന ജാതിതൈകളിൽ നിന്ന് ക്രമാനുഗതമായ നിർദ്ധാരണവും നിരീക്ഷണവും വഴി ഇദ്ദേഗം ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത ഇനമാണ് പുന്നതാതനം ജാതി. ദൃഢതയുളള കായ്കൾ, കനമുളള ഉൾഭാഗം, നിറവിളവ്- ഇവ മൂന്നുമായിരുന്നു വർക്കി ത�ൊമ്മൻ കണ്ണുവച്ച പുതിയ ജാതിക്കായുടെ മുഖമുദ്രകൾ. ഇവ മൂന്നും ഒത്തുവന്നതായിരുന്നു പുന്നന്താനം ജാതിയുടെ പ്രത്യേകതയും. പുന്നന്താനം ജാതിക്കായ് സാമാന്യം വലുതാണ്. നാടൻ ജാതിക്കായ്കൾ ഉണക്കിത്തൂക്കാൻ ഒരു കില�ോയ്ക്ക് 120 എണ്ണം വേണമെങ്കിൽ പുന്നത്താനം ജാതിക്കായ് ഒരു കില�ോ തൂങ്ങാൻ വെറും 40 എണ്ണം മതി. മാത്രമല്ല ഇതിന്റെ പത്രിയുടെ മേന്മയും നിറവുമെല്ലാം അത്യുഗ്രൻ. ജാതിപത്രി 250 എണ്ണം വച്ചാൽ ഒരു കില�ോ തൂങ്ങും. കൃഷിവിദഗ്ധരും ശാസ്ത്രജ്ഞരുമെല്ലാം പുന്നന്താനം ജാതിയുടെ ഫുൾമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വിവിധ മാധ്യമങ്ങളും പുന്നത്താനം ജാതിയുടെ മേന്മകൾ അംഗീകരിച്ചു. ഇടുക്കി പണിക്കൻ കുടി മുനിയറയിലാണ് പുന്നന്താനം വീട്. ഫ�ോൺ 9447447935

കാലിവളപ്പൊടിയും ചേർത്തിളക്കിയ നടീൽ മിശ്രിതം നിറയ്ക്കണം. ചെടിച്ചട്ടിയുടെ ഏറ്റവും അടിവശത്ത് ഓടു കഷ്ണം, ചരൽ എന്നിവ നന്നായി നിരത്തണം. ഇതിലേക്ക് വേരു പിടിപ്പിച്ച തൈകൾ നടാം. നഴ്‌സറികളിൽ നിന്ന് ലഭിക്കുന്ന തൈകളുടെ പ�ോളി ബാഗ്, ബ്ലെയ്ഡ് ഉപയ�ോഗിച്ച് കീറി മണ്ണു സഹിതം വേരു പ�ൊട്ടാതെ ചെടിച്ചട്ടിയിൽ നട്ട് നനച്ച് തണലിൽ വയ്ക്കണം. തൈകൾക്ക് ചുവട്ടിൽ ട്രൈക്കോഡെർമ കൾച്ചർ, സ്യൂഡ�ോമ�ോണസ് എന്നിവ നൽകണം. ചെടിച്ചട്ടിയിൽ നന്നായി വേര�ോടി വളർന്നുകഴിഞ്ഞാൽ 3 മാസത്തില�ൊരിക്കൽ കാലിവളം 50 ഗ്രാം വീതം ചുവട്ടിൽ ചേർക്കമം. 3 ഗ്രാം സൂപ്പർ ഫ�ോസ്‌ഫേറ്റ്, 2 ഗ്രാം യൂറിയ, 3 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ 2 മാസത്തില�ൊരിക്കൽ ചട്ടിയിൽ ചേർക്കണം. ചെടി വളർന്നു വരുന്നതനുസരിച്ച് വശത്തേക്ക് വളരുന്ന ശാഖകൾ മുറിച്ചു നേരെ നിർത്തി, കുറ്റിയാക്കി നിർത്തണം. 57


www.krishijagran.com

ഫലസസ്യം

മക്കോട്ട ദേവ കൃഷിയുമായി ട�ോം രാജേഷ് കാരാപ്പളളിൽ

ന്തൊനേഷ്യയിൽ നിന്നെത്തിയ ഔഷധസസ്യമാണ് മക്കോട്ടദേവ. പ്രമേഹര�ോഗം പ്രതിര�ോധിക്കുമെന്നു കരുതുന്ന ഈ അദ്ഭുതസസ്യം വ്യാപകമായി കൃഷിചെയ്യുകയാണ് ക�ോട്ടയം, പളളിക്കത്തോട് സ്വദേശി ട�ോം എന്ന കർഷകൻ. പത്തു മീറ്റർ വരെ ഉയരത്തിൽ ചെറുശാഖകള�ോടെ വളരുന്ന ഇവയുടെ ഇലകൾ ചെറുതാണ്. ഗ�ോളാകൃതിയിലുളള ചുവപ്പൻ പഴങ്ങൾ നിറഞ്ഞു വിളഞ്ഞുകിടക്കുന്ന ഇദ്ദേഹത്തിന്റെ ത�ോട്ടം മന�ോഹര കാഴ്ച തന്നെയാണ്. കായ്കൾ നേരിട്ട് ഭക്ഷ്യയ�ോഗ്യമല്ല. ഇവ ചെറുകഷ്ണങ്ങളായി അരിഞ്ഞ് വെയിലിൽ ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. ധാരാളം നാരുകൾ നിറഞ്ഞ ഇവ വെളളത്തിലിട്ട് തിളപ്പിച്ച് ആറിയ ശേഷം കഴിക്കുകയാണ് പതിവ്.

വിത്തുകൾ വേർതിരിച്ച് മുളപ്പിച്ചാണ് പുതിയ തൈകൾ വളർത്തുന്നത്. നേരിയ തണൽ ലഭിക്കുന്ന സ്ഥലത്ത് അഞ്ചുമീറ്റർ അകലത്തിൽ അൻപത�ോളം മക്കോട്ടദേവ മരങ്ങളാണ് ട�ോം നട്ടുവളർത്തുന്നത്. വർഷത്തിൽ പല തവണ കായ്ക്കുന്ന ഇവയുടെ പ്രധാന സീസൺ വേനൽക്കാലമാണ്. Phaleria macrocarpa എന്നാണ് മക്കോട്ടദേവയുടെ സസ്യനാമം. ഇവയുടെ ഉണങ്ങിയ ഔഷധവും തൈകളും തേടി ധാരാളം പേർ ത�ോട്ടത്തിലെത്താറുണ്ട്. ഫലസസ്യങ്ങളായ റംബുട്ടാൻ, പ്ലാവ് തുടങ്ങിയവയുടെ മാതൃവൃക്ഷങ്ങൾ വളർത്തി തൈകൾ ബഡ്ഡുചെയ്തു വരുന്ന ട�ോം മക്കോട്ടദേവ തൈകൾ വളർത്തിയാണ് തുടക്കം കായ്കൾ ഉണങ്ങി വെളളത്തിലിട്ട് തിളപ്പിച്ചാറിച്ചു കുടിച്ചു പ്രമേഹത്തിന് ശമനമായതായി ട�ോം പറയുന്നു. തുടർന്ന് കൂടുതൽ തൈകൾ വളർത്തി കൃഷി വ്യാപിപ്പിക്കുക ആയിരുന്നു ജൈവവളങ്ങൾ ചേർത്ത് തൈകൾ നടുകയാണ് പതിവ്. വേനൽക്കാലത്ത് ജലസേചനവും നൽകുന്നു. ഓര�ോ മക്കോട്ടദേവ മരത്തിലും നൂറ�ോളം കായ്കൾ സീസണിൽ വിളയും. പഴങ്ങൾ അരിഞ്ഞ് ഉണങ്ങി ഇദ്ദേഹം ദീർഘനാൾ സൂക്ഷിക്കുന്നു. ധാരാളം ആര�ോഗ്യപ്രശ്‌നങ്ങൾക്ക് മക്കോട്ടദേവ പരിഹാരമാകുമെന്ന് ട�ോം സാക്ഷ്യപ്പെടുത്തുന്നു. ഫ�ോൺ -ട�ോം:- 9747252299 58


www.krishijagran.com

ന്യൂസ് ഡെസ്ക ‌്

കൃഷിജാഗരൺ ഫെബ്രുവരി ലക്കം കേ�മ�ി പ്രകാശനം ചെയ്തു

റ്റവുമധികം വായനക്കാരുളള മലയാളം കൃഷിമാസികയായ കൃഷി ജാഗരൺ, ഇംഗ്ലീഷ് മാസികയായ അഗ്രികൾച്ചർ വേൾഡ് എന്നിവയുടെ ഫെബ്രുവരി ലക്കം പ്രത്യേക പതിപ്പുകൾ കേ� കൃഷി മ�ി ശ്രീ. രാധാ മ�ോഹൻ സിങ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തിരുവനന്തപുരം കല്ലിയൂർ സംഘടിപ്പിച്ച ദേശീയ വാഴ മഹ�ോൽസവ വേദിയിൽ ആയിരുന്നു പ്രത്യേക പതിപ്പുകളുടെ പ്രകാശനം. ഒ. രാജഗ�ോപാൽ എം.എൽ.എ, സുരേഷ് ഗ�ോപി എം.പി, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് തുടങ്ങിയവർ സമീപം.

1

2 1. നടൻ ശ്രീ. ഉണ്ണിമുകുന്ദൻ കൃഷി ജാഗരൺ സ്റ്റാളിൽ 2. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ. കുമ്മനം രാജശേഖരൻ കൃഷി ജാഗരൺ സ്റ്റാൾ സന്ദർശിക്കുന്നു. 3. വാഴപ്പോളകൾ ക�ൊണ്ടു തീർത്ത വ്യാളി-തമിഴ്‌നാട് ഹ�ോർട്ടിക്കൾചർ വകുപ്പിന്റെ സ്റ്റാളിൽ നിന്നുളള ദൃശ്യം.

3

4. പ്രമുഖ മലയാള സിനിമാ നടൻ ശ്രീ. രാഘവൻ കൃഷിജാഗരൺ സ്റ്റാളിൽ.

4 59


വനിത

www.krishijagran.com

www.krishijagran.com

കുട്ടികളുടെ കൃഷി ജാഗരൺ

നീതു വി.പി.

ImÀjnI Iznkv 3 ((എല്ലാം ശരിയുത്തരം അയക്കുന്നവർക്ക് ഒരു വർഷത്തെ കൃഷിജാഗരൺ മാസിക സൗജന്യമായി അയച്ചുക�ൊടുക്കുന്നതാണ്. ഒന്നിലധികം പേർ ശരിയുത്തരം അയച്ചാൽ ഒരാളെ നറുക്കിട്ടെടുക്കും.) 1. ഹരിത വിപ്ലവകാലത്ത് ഏറ്റവും കൂടുതൽ വിളവ് ഏതു വിളയിൽ നിന്നാണ് കിട്ടിയത്?

18. കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴയായ ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ?

2. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര് ?

19. തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത്?

3. 'ചിപ്‌ക�ോ' പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

20. കേരള സംസ്ഥാന കാർഷിക കടാശ്വാസകമ്മിഷൻ നിലവിൽ വന്ന വർഷം?

4. മണ്ണിനെകുറിച്ചുളള പഠനശാഖ? 5. അതിരപ്പളളി വാഴച്ചാൽ വെളളച്ചാട്ടങ്ങൾ ഏത് പുഴയിലാണ് ? 6. ല�ോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെ സ്ഥിതിചെയ്യുന്നു?

ImÀjnI Iznkv 2

7. വേപ്പെണ്ണയുടെ വിദേശ പേറ്റന്റിനെതിരെ പ�ൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക?

കഴിഞ്ഞലക്കത്തിലെ ശരിയുത്തരങ്ങൾ

8. ഭൗമദിനമായി ആചരിക്കുന്നത്?

1. ആഞ്ഞിലി 2. പെരിയാറിന്റെ തീരത്ത് (1920-ൽ) 3. അന്നപൂർണ്ണ 4. ഇന്ത്യ 5. ക�ോട്ടയം 6. സൈലന്റ് വാലി 7. മറയൂർ (ഇടുക്കി) 8. അഗസ്ത്യാർകൂടം 9. ആലപ്പുഴ 10. ഇടുക്കി. 11.നബാർഡ് 12. എപ്പികൾച്ചർ 13. മിൽമ 14. കണ്ണൂർ 15. കേരളം 16. കേരളം 17. പശ്ചിമബംഗാൾ 18. ചണം 19. ഇലകളിൽ 20. കരിമ്പ്

9. ഡചഋജ യുടെ പൂർണ്ണരൂപം? 10. 'കേരളത്തിലെ പക്ഷികൾ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? 11. സമാധാനത്തിന്റെ പ്രതീകമായി കാണുന്ന പക്ഷി? 12. ഹ�ോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയാറാക്കാൻ സഹായിച്ച മലയാളി വൈദ്യർ ? 13. ''കാടെവിടെ മക്കളെ.... മേടെവിടെ മക്കളേ......'' ആരുടേതാണ് ഈ വരികൾ? 14. പശു ഏതു രാജ്യത്തിന്റെ ദേശീയമൃഗമാണ് ? 15. ആമസ�ോൺ മഴക്കാടുകൾ ഏതു രാജ്യത്താണ്? 16. ശുദ്ധജലത്തിന്റെ പി.എച്ച് മൂല്യം എത്ര? 17. കാണ്ടാമൃഗത്തിന്റെ സാന്നിധ്യമുളള ഇന്ത്യയിലെ സംസ്ഥാനം? 60


www.krishijagran.com

61


www.krishijagran.com

മാതൃക

ആന്റണിയുടെ മട്ടുപ്പാവ് കൃഷി

കൃ

ഷി ചെയ്യാൻ സ്ഥലമില്ലെന്ന് പരിതപിച്ച് വിഷം തീണ്ടിയ പച്ചക്കറികൾ വാങ്ങിക്കഴിക്കുന്ന മലയാളികൾക്ക് നേർവഴി കാണിച്ചുതരുന്നു വൈക്കം ടി.വി.പുരം വല്ലയിൽ ആന്റണിയും കുടുംബവും. വീടിന്റെ മട്ടുപ്പാവ് കൃഷിത്തോട്ടമാക്കി അതിൽ ക്യാബേജ്, ക�ോളിഫ്‌ളവർ, ബ്രോക്കോളി, കെയിൽ, ക്യാരറ്റ്, ലറ്റിയൂസ്, തക്കാളി, വഴുതന, വെള്ളരി, പാവൽ, മുളക്, കാന്താരി തുടങ്ങിയവ കൃഷി ചെയ്ത് വരികയാണ് സർക്കാർ ഉദ്യോഗസ്ഥനായ ആന്റണി വല്ലയിൽ. ഇദ്ദേഹത്തിന്റെ ടെറസിൽ കുടുംബാംഗങ്ങളുടെ പരിചരണത്തിൽ പച്ചക്കറികൾ ആര�ോഗ്യത്തോടെ വളരുന്നു. ജൈവകൃഷി നടത്തുന്നവർ മണ്ണൊരുക്കുന്നതിന് മുമ്പേ മനസ�ൊരുക്കണമെന്ന് പറയുന്നതിന്റെ പ�ൊരുൾ ആൻറണിയുടെ കൃഷിയിടത്തിൽ നിന്നും പഠിച്ചെടുക്കാം. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വിഷരഹിതമായി ലഭിക്കുന്നതിന�ോട�ൊപ്പം കൃഷി തരുന്ന മാനസിക ഉന്മേഷം കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്നു.

പരസഹായമില്ലാതെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതിന്റെ സംതൃപ്തി നീണ്ടൂർ പഞ്ചായത്ത് സെക്രട്ടറിയായ ആന്റണിയുടെ പുഞ്ചിരിയിൽ നിന്നും ഒപ്പിയെടുക്കാം. പച്ചക്കറികളുടേയും, സസ്യങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന വിദ്യാഭ്യാസമാണ് ഇന്നത്തെ തലമുറക്ക് ലഭിക്കേണ്ടത്. അല്ലെങ്കിൽ പ്രകൃതിയിൽ നിന്നും അവർ അകന്നു പ�ോകും. പ്രകൃതി അമ്മയാണെന്നും, ജീവൻ നിലനിൽക്കാൻ ആ അമ്മയുടെ സഹായം ആവശ്യമാണെന്നും അവർക്കറിയില്ല. സൂര്യപ്രകാശവും അൽപ്പം വളക്കൂറുള്ള മണ്ണും, ഈർപ്പമുള്ള വായുവും മാത്രം മതി പച്ചക്കറികൾക്ക് വളരാൻ. അപ്പോൾ പിന്നെ വീട്ടിലേക്ക് മാർക്കറ്റിൽ നിന്നും വിഷത്തിൽ മുങ്ങിയവ വില ക�ൊടുത്ത് ക�ൊണ്ടുവരേണ്ടതില്ലല്ലോ? അവ ഭക്ഷിക്കാതിരുന്നാൽ ആശുപത്രി ചെലവുകൾ സീറ�ോ ബജറ്റിൽ നിർത്താനും കഴിയും. ഇന്നത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ കൃഷിപാഠങ്ങളുണ്ടെങ്കിലും തൂമ്പയും തുമ്പയും തമ്മിൽ തിരിച്ചറിയാത്തവരാണ് കുട്ടികളിൽ അധികവും. അവർക്കറിയാവുന്നത് ഫേസ് ബുക്കും, ട്വിറ്ററും, വാട്‌സ്ആപ്പും മാത്രം! കമ്പ്യൂട്ടറും സ്മാർട്ട് ഫ�ോണുമാണ് അവരുടെ കളിക്കൂട്ടുകാർ. ഇത്തരത്തിലുള്ള ന്യൂ ജനറേഷനെ കൃഷിയിലേക്ക് ആകർഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യന്

സ്വന്തം ജീവിതത്തെ ജൈവ പച്ചക്കറി കൃഷിയാൽ ഹരിതമാക്കുന്ന ഊർജ്വസ്വലനായ ഈ സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതവീക്ഷണങ്ങളും, ആദർശനിഷ്ഠകളും, കൃഷി രീതികളും ഇന്നത്തെ തലമുറക്ക് പാഠപുസ്തകമായി തീർന്നെങ്കിൽ എത്ര നന്നായിരുന്നേനെ. സവാളയ�ൊഴിച്ച് 62


www.krishijagran.com

സ്‌മൈലിങ് സ്‌മെയിൽ സി.എൻ രമ്യ

ബ്യൂറ�ോ ചീഫ്, ക�ോട്ടയം 94477 80702

ഇന്നത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ കൃഷിപാഠങ്ങളുണ്ടെങ്കിലും തൂമ്പയും തുമ്പയും തമ്മിൽ തിരിച്ചറിയാത്തവരാണ് കുട്ടികളിൽ അധികവും. അവർക്കറിയാവുന്നത് ഫേസ് ബുക്കും, ട്വിറ്ററും, വാട്‌സ്ആപ്പും മാത്രം! കമ്പ്യൂട്ടറും സ്മാർട്ട് ഫ�ോണുമാണ് അവരുടെ കളിക്കൂട്ടുകാർ. ഇത്തരത്തിലുള്ള ന്യൂ ജനറേഷനെ കൃഷിയിലേക്ക് ആകർഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യന് വംശനാശം സംഭവിക്കാം

ഇം

ഗ്ലണ്ടിൽ രണ്ടു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുങ്കുമച്ചെടി കൃഷിയിറക്കിയ സന്തോഷത്തിൽ ഡേവിഡ് സ്‌മെയിൽ എന്ന കർഷകൻ പുഞ്ചിരി പ�ൊഴിക്കുന്നു. എസ്സക്സ ‌ ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കുങ്കുമപ്പാടം. കുങ്കുമത്തിന്റെ വിളവെടുപ്പിലെ കാഠിന്യവും ശ്രമകരമായ ശ്രദ്ധയും ഒഴിവാക്കാൻ ഇവിടെ കുങ്കുമകൃഷി തന്നെ വേണ്ട എന്നു വച്ചിരുന്നതാണ്. ഒരു ഗ്രാം കുങ്കുമത്തിന് 75 പൗണ്ട് വരെ വിലയുമായിരുന്നു. എന്തായാലും 50 കാരനായ സ്‌മെയിൽ വീടിന്റെ പിന്നാമ്പുറത്ത് വീണ്ടും കുങ്കുമം വളർത്താൻ തുടങ്ങി. ''ചെടികൾ വളർത്തുന്നത് എനിക്ക് പണ്ടെ ഇഷ്ടമാണ്... അങ്ങിനെയാണ് കുറച്ച് കുങ്കുമം വളർത്തിയാല�ോ എന്നാല�ോചിച്ചത്. പിന്നെ നേരത്തെ കുങ്കുമക്കൃഷിയിൽ പേരെടുത്തിരുന്ന ക�ോൺവാൾ പ്രദേശവുമായി തന്റെ കുടുംബത്തിന് അടുത്ത ബന്ധവുമുണ്ടായിരുന്നു,'' കുങ്കുമക്കൃഷി പുനരാരംഭിച്ചതിനെക്കുറിച്ച് ഡേവിഡ് സ്‌മെയിൽ വിശദീകരിച്ചു. തരക്കേടില്ലാത്ത വിളവുകിട്ടി. 0.2 ഗ്രാം പാക്കറ്റ് 15 പൗണ്ടിനു വരെ വിറ്റു പ�ോയി. വരും വർഷം കൃഷി കൂടുതൽ വ്യാപിപ്പിക്കുകയും ഒരു കാലത്ത് വിശ്വപ്രസിദ്ധമായിരുന്ന ഇംഗ്ലീഷ് കുങ്കുമക്കൃഷിയുടെ ഖ്യാതി വീണ്ടെടുക്കുകയും ചെയ്യണമെന്നാണ് ഈ കർഷകന്റെ ആഗ്രഹം.

വംശനാശം സംഭവിക്കാം. കുറച്ചു നേരമെങ്കിലും വിയർക്കാൻ മടിച്ച നാം നമ്മുടെ മണ്ണും മനസും സുഖ സൗകര്യങ്ങൾക്കു വേണ്ടി പണയം വെച്ചപ്പോൾ ഹരിതാഭ നമ്മുടെ ജീവിതങ്ങളിലും അപ്രത്യക്ഷമായി.ഇതിന് അപവാദമാവുകയാണ് വല്ലയിൽ ആന്റണിയും കുടുംബവും. വിദ്യാർത്ഥികളായ ജ�ോയലും ജസ്റ്റിനും ഇന്ന് കൃഷിയിൽ ഏറെ താൽപര്യം കാണിക്കുന്നുണ്ടെന്ന് ആൻറണി പറയുന്നു. നേതാജി ട്രെയിനിംഗ് ക�ോളെജിലെ അദ്ധ്യാപികയായ ഭാര്യ മേരിയും സഹ�ോദരി ക�ൊച്ചുത്രേസ്യായും കൃഷിയിൽ ഇദ്ദേഹത്തെ സഹായിക്കുന്നു. ഇവരുടെ സഹായത്താലാണ് ടെറസിലെ കൃഷി കൂടാതെ പറമ്പിൽ ജയന്റ് പേര, മാങ്കോസ്റ്റിൻ, സബർജിൽ, നെല്ലി, ഓറഞ്ച്, നാരകം, അത്തി, മിറക്കിൾ ഫ്രൂട്ട്, ലിച്ചി, സലാക്ക്, സീതപ്പഴം, ബുഷ് ഓറഞ്ച്, ഹാക്, ഞാറപ്പഴം, ഞാവൽ, പ്ലം, ഫാഷൻ ഫ്രൂട്ട്, ല�ോഗൻ ഫ്രൂട്ട്, ആ ഫ്രിക്കൻ ചെറി, സപ്പോട്ട, ചെമ്പടാക്ക്, ന�ോനിപ്പഴം, കറി നാരകം, റെഡ് ലേഡി, മിൽക്ക് ഫ്രൂട്ട്, ബെയർ, ജബൂട്ടിക്കാവ, പിസ്ത, ബറാബ, ഡ്രാഗൺ, റമ്പൂട്ടാൻ, പുല�ോസാൻ, ദുരിയാൻ തുടങ്ങിയവ വളർത്താൻ സാധിക്കുന്നത്. നമുക്ക് നഷ്ടപ്പെട്ടുക�ൊണ്ടിരിക്കുന്ന ഹരിതാഭ വീണ്ടെടുക്കാൻ, രാസവളത്തിന്റെയ�ോ കീടനാശിനികളുടേയ�ോ സഹായം തേടാതെ തികച്ചും പരിസ്ഥിതി സൗഹൃദപരമായ കൃഷി നടത്തുന്ന ആന്റണിയുമായി സൗഹൃദം സ്ഥാപിക്കാം. 63


www.krishijagran.com

ആട്‌വളർത്തൽ ഡ�ോ. ദീപക് ച�ൻ

എം.വി.എസ്.സി സ്‌ക�ോളർ ക�ോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസ്, മണ്ണുത്തി, Ph: 9400723398

ശാസ്ത്രീയമായ

ആടു വളർത്തൽ

64


www.krishijagran.com

നുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ കാർഷിക പ്രാധാന്യമുള്ള മൃഗമാണ് ആട്. 'പാവപ്പെട്ടവന്റെ പശു' എന്നാണ് ഇവയെ സാധാരണമായി വിശേഷിപ്പിക്കാവുന്നത്. ഇടത്തരം കർഷകരുടെ സാമ്പത്തിക പരിമിതികൾക്ക് അനുയ�ോജ്യമായത് ക�ൊണ്ടും, വൈവിധ്യമാർന്ന പരിതസ്ഥിതികള�ോട് വേഗം ഇണങ്ങിച്ചേരാനുള്ള കഴിവുള്ളതുക�ൊണ്ടും, സ്വർണ്ണം പ�ോലെ എപ്പോൾ വേണമെങ്കിലും പണമാക്കിമാറ്റാനുള്ള സ്വത്ത് എന്നതുക�ൊണ്ടും നമ്മുടെ നാട്ടിൽ ആടു വളർത്തൽ പ്രചുരപ്രചാരം നേടിയിട്ടുണ്ട്. കുറഞ്ഞ മുതൽ മുടക്ക് പരിമിതമായ പാർപ്പിട സൗകര്യം, കുറഞ്ഞ അളവിലുള്ള തീറ്റ, വേഗത്തിൽ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുള്ള പ്രസവം, ഒരു പ്രസവത്തിൽ തന്നെ

ഒന്നിലധികം കുട്ടികൾ, പ�ോഷകമൂല്യമുള്ള പാൽ എന്നിവ ആടുവളർത്തലിന്റെ അനുകൂല ഘടകങ്ങളാണ്. ആട്ടിറച്ചിയ്ക്കുള്ള സ്ഥിരമായ ആവശ്യവും ഉയർന്ന വിലയും ആടുവളർത്തലിനെ കൂടുതൽ ആകർഷണീയമാക്കുന്നു. ആടു ജനുസ്സുകൾ ആടുജനുസ്സുകളെ പ്രധാനമായും ഇന്ത്യൻ ജനുസ്സുകൾ എന്നും വിദേശ ജനുസ്സുകൾ എന്നും രണ്ടായി തിരിക്കാം. ജമുനാപാരി, ബീറ്റൽ, ബാർബാറി, മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവ ഇന്ത്യൻ ജനുസ്സുകൾക്കും സാനൻ, ആൽപൈൻ, ആഗ്ലോറൂബിയൻ, ട�ോഗൻബർഗ്, അങ്കോറ എന്നിവ വിദേശ ജനുസ്സുകൾക്കും ഉദാഹരണങ്ങളാണ്.

പരിപാലനം

ആടുകളെ വളർത്തുവാൻ അനുവർത്തിക്കാവുന്ന വിവിധ രീതികൾ താഴെ പറയുന്നവയാണ്. 1. കെട്ടിയിട്ടു വളർത്തുന്ന രീതി : ഒന്നോ രണ്ടോ ആടുകളെ വളർത്തുന്ന കർഷകർക്കെ ഈ രീതി സാധ്യമാവുകയു ള്ളൂ. കാർഷിക വിളകൾ നശിപ്പിക്കാതിരിക്കാൻ ഈ രീതി ഏറെ ഫലപ്രദമാണ്. 2. വ്യപന സ�ദായം : പകൽ സമയം മുഴുവനും ആടുകളെ പറ്റമായി മേയാൻ വിട്ട് രാത്രിയിൽ മാത്രം ഏതെങ്കിലുമ�ൊരു സ്ഥലത്ത് പാർപ്പിക്കുന്ന രീതിയാണിത്. 3. തീവ്ര സ�ദായം : തീറ്റയും, വെളളവും കൂട്ടിനുള്ളിൽ തന്നെ ലഭ്യമാക്കി മുഴുവൻ സമയവും ആടു കളെ കൂട്ടിൽ നിർത്തി വളർത്തുന്ന രീതിയാണ് ഇത്.

പട്ടിക 1. തീറ്റ മിശ്രിതം എ

ബി

ച�ോളം

37

കപ്പപ്പൊടി

24

അരിത്തവിട്

30

പുളിപ്പൊടി

10

തേങ്ങപ്പിണ്ണാക്ക് 10

കടലപ്പിണ്ണാക്ക് 33

കടലപ്പിണ്ണാക്ക് 30

അരിത്തവിട്

മിനറൽ മിശ്രിതം 2

മിനറൽ മിശ്രിതം 2

ഉപ്പ്

1

ഉപ്പ്

1

ആകെ

100

ആകെ

100

65

30


www.krishijagran.com

പ്രായപൂർത്തിയായ ആടുകളുടെ തീറ്റക്രമം വിഭാഗം ശരീര തൂക്കം

ഖരാഹാരം പരുഷാഹാരം

വളരുന്ന ആടുകൾ

15-20 300-400

1-2

മുതിർന്ന ആടുകൾ

25-35 200-300

2-4

പ്രജനനത്തിനുള്ള മുട്ടനാടുകൾ

35-50 300-500

3-5

4. മധ്യവർത്ത രീതി :

കറവയുള്ള ആടുകൾക്ക് സംരക്ഷണ റേഷനു പുറമേ ഓര�ോ ലിറ്റർ പാലിനും 400 ഗ്രാം ഘരാഹാരം നൽകണം. ഗർഭിണിയായ ആടുകൾക്ക് പ്രസവത്തിനു രണ്ട് മാസം

കൂട്ടിനുളളിൽ ആടുകൾക്ക് തീറ്റ വെള്ളം എന്നിവ ലഭ്യമാക്കുന്നത�ോട�ൊപ്പം ദിവസേന പകൽ സമയത്ത് അവയെ ഏതാനും മണിക്കൂർ പുറത്ത് മേയാനും അനുവദിക്കുന്നു. ആട്ടിൻ കൂട് പ്രകൃതിയുടെ പ്രതികൂല അവസ്ഥയിൽ നിന്നും രക്ഷ നൽകുന്ന രീതിയിൽ ആയിരിക്കണം ആട്ടിൻ കൂട് സജ്ജീകരിക്കേണ്ടത്. ആടുകൾക്ക് വളരെ ലളിതമായ പാർപ്പിട സൗകര്യം മതി. അതാതു പ്രദേശത്തു ലഭ്യമായ അസംസ്‌കൃത വസ്തുക്കളായ കമുക്, മുള, പന, പുല്ല്, ഓല മുതലായവ ഉപയ�ോഗിച്ച് ചിലവു കുറഞ്ഞ രീതിയിൽ കൂട് നിർമ്മിക്കാവുന്നതാണ്. തറയിൽ നിന്ന് രണ്ടടിയെങ്കിലും ഉയരത്തിൽ തട്ട് തയ്യാറാക്കണം. ആട്ടിൻ കുട്ടികളുടെ കാല് ഇടയിൽ പ�ോകാത്തരീതിയിലും, എന്നാൽ കാഷ്ഠം താഴെ പ�ോകുന്ന രീതിയിലും (ഏകദേശം 2 സെ.മീ.) അകലം വേണം തട്ട് തയ്യാറാക്കുവാൻ. ആട് ഒന്നിന് ഒരു ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണ്. തീറ്റക്രമം പ്ലാവ്, മുരിങ്ങ, വേങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകളും തീറ്റപ്പുല്ല് (ഗിനി, പാര, Co3) വാഴയില എന്നിവയും തീറ്റയായി ആടുകൾക്ക് നൽകാം. ഇവ ഉയരത്തിൽ കെട്ടിയിട്ടു നൽകുന്നതാണ് ഉത്തമം. ഇതിനു പുറമെ കാലിത്തീറ്റയ�ോ പട്ടിക 1 ൽ പറയുന്ന തീറ്റ മിശ്രിതമ�ോ നിശ്ചയിച്ച അളവിൽ നൽകണം. ആട്ടിൻ കുട്ടി ജനിച്ച് മുപ്പത് മിനിറ്റിനകം കന്നിപ്പാൽ നൽകണം. മുപ്പത് ദിവസംവരെ അമ്മയുടെ പാൽ മാത്രം നൽകിയാൽ മതി. ഒരു മാസം പ്രായമാകുമ്പോൾ ഉയർന്ന മാംസ്യവും ഊർജ്ജവും അടങ്ങിയ സ്റ്റാർട്ടർ 50 ഗ്രാം വീതം നൽകാം. ഇതിന്റെ അളവ് ക്രമേണ കൂട്ടി (മാസം 50 ഗ്രാം വീതം) 56 മാസം പ്രായമാകുമ്പോഴേക്കും ഏകദേശം 300 ഗ്രാം തീറ്റ ലഭിക്കുന്ന രീതിയിൽ നൽകാം. ആട്ടിൻകുട്ടികൾക്ക് രണ്ടുമാസം മുതൽ പുല്ലും ഇലകളും നൽകാം.

മുമ്പ്‌ത�ൊട്ട് 100-200 ഗ്രാം ഖരാഹാരം കൂടുതൽ ആയി നൽകേണ്ടതാണ്. ദിവസവും രണ്ടു നേരമായി ക�ൊടുക്കുന്നതാണ് നല്ലത്. കറവയും ചെനയും ഇല്ലാത്ത പ്രായപൂർത്തിയായ ആടുകൾക്ക് 4 കില�ോഗ്രാം പ്ലാവില മാത്രം നൽകയാൽ മതിയാകും. തീറ്റ മിശ്രിതം, അരിഞ്ഞ പുല്ല്, ഇലകൾ എന്നിവ ചേർത്ത് ഗുളിക രൂപത്തിലാക്കി (Pellet) നൽകുന്ന Complete ration അഥവാ Total ration പല സ്ഥലങ്ങളിലും പ്രചാരത്തിൽ വന്നിട്ടുണ്ട്.

ആടുകൾക്ക് അവയുടെ ശരീരതൂക്കത്തിന്റെ 5-7% എന്ന ത�ോതിൽ ഈർപ്പരഹിത അടിസ്ഥാനത്തിൽ (Dry matter) ഭക്ഷണം കഴിയ്ക്കാനുള്ള കഴിവുണ്ട്. പ്രായപൂർത്തിയായ ഒരു ആടിന് ദിനംപ്രതി 3-5 കി.ഗ്രാം പച്ചപ്പുല്ലോ, 2-3 കി.ഗ്രാം പച്ചിലയ�ോ പരുഷാഹാരമായി നൽകണം.

പരിചരണം

66


www.krishijagran.com

1. ആട്ടിൻ കുട്ടി ജനിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ മുഖം തുടച്ച് മൂക്ക് പിഴിഞ്ഞ്, ശ്വസനം സുഗമമാക്കുക. കന്നിപ്പാൽ 30 മിനിറ്റിനകം നൽകുക. പ�ൊക്കിൾക�ൊ ടിയിൽ ടിങ്ചർ അയഡിൻ പുരട്ടുക.

നിൽക്കുന്നവയുടെയും അകിടിനു പ്രത്യേക ശ്രദ്ധ നൽകുക. അകിടിൽ അമിതമായ ചൂട�ോ തണുപ്പോ അനുഭവപ്പെടുക, അകിടിന്റെ നിറം മാറുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ദ ചികിത്സ തേടുക.

2. ആട്ടിൻകുട്ടികൾക്ക് ആദ്യ വിരമരുന്ന് 4 ആഴ്ച പ്രായത്തിലും, തുടർന്ന് ആറു മാസം വരെ മാസംത�ോറും നൽകണം.

8. ദ്രവരൂപത്തിലുള്ള മരുന്നുകൾ കഴിവതും നിർബന്ധിച്ച് ക�ൊടുക്കാതിരിക്കുക. ഇവ ശ്വാസക�ോശത്തിലെത്തി ന്യുമ�ോണിയ ഉണ്ടാകുവാനുള്ള സാധ്യത ആടുകളിൽ വളരെ കൂടുതൽ ആണ്.

3. ആട്ടിൻകുട്ടികൾക്കുണ്ടാകുന്ന ടെറ്റനസ് ഒഴിവാക്കുവാൻ ചെനയുള്ള ആടുകൾക്ക് ചെനയുടെ 4-ാം മാസത്തിലും, 5-ാം മാസത്തിലും ടെറ്റനസ് ട�ോക്‌സ�ോയിഡ് (TT) നൽകുക.

9. പുതിയ ആടുകളെ വാങ്ങുമ്പോൾ 15 ദിവസമെങ്കിലും മാറ്റി പാർപ്പിച്ച് ര�ോഗവി മുക്തി ഉറപ്പാക്കി മറ്റുള്ളവയ�ോട�ൊപ്പം പാർപ്പിക്കുക.

4. ബാഹ്യപരാദങ്ങൾക്കെതിരെ (പേൻ, ചെള്ള്,

പ്രജനനം പെണ്ണാട്ടിൻ കുട്ടികളെ 9-12 മാസം പ്രായമാകുമ്പോൾ ഇണ ചേർക്കാം. (ശരാശരി 15-20 കില�ോഗ്രാം തൂക്കം) മതിചക്രം 17-21 ദിവസം കൂടുമ്പോൾ ഉണ്ടാകും. കൂടെ കൂടെ കരയുക, വാൽ ആട്ടുക, ഈറ്റം തടിച്ചിരിക്കുക, ഈറ്റത്തിൽ നിന്ന് ക�ൊഴുത്ത ദ്രാവകം ഒലിക്കുക, മറ്റാടുകളുടെ പുറത്തു കയറുക എന്നിവ മതി ലക്ഷണങ്ങളാണ്. ശരാശരി 150 ദിവസമാണ് ആടുകളുടെ ഗർഭകാലം. രണ്ടുവർഷത്തിൽ 3 പ്രസവങ്ങൾ മലബാറി ആടുകൾക്ക് ലഭിക്കും. ഇണ ചേർക്കുമ്പോൾ രക്തബന്ധമുള്ള മുട്ടനാടുകളെ ഒഴിവാക്കണം. മുട്ടനാടുകൾക്ക് പൂർണ്ണമായ ലൈംഗിക വളർച്ച കൈവരിക്കാൻ 8-11 മാസം പ്രായമാകേണ്ടതുണ്ട്. മുട്ടനാടുകളെ ആഴ്ചയിൽ 2-3 പ്രാവശ്യം ഉണ ചേർക്കാവുന്നതാണ്. 25 പെണ്ണാടുകൾക്ക് ഒരു മുട്ടനാട് എന്ന ത�ോതിൽ ഉപയ�ോഗപ്പെടുത്താവുന്നതാണ്. ഒരു നല്ല മുട്ടനാടിനെ 6-8 വർഷക്കാലം പ്രചനനത്തിനായി ഉപയ�ോഗിക്കാം. ര�ോഗങ്ങൾ ആടുകളെ പല ര�ോഗങ്ങളും ബാധിക്കാറുണ്ട്. പ്രസരിപ്പില്ലായ്മ, തീറ്റ തിന്നാൻ മടി, അയവെട്ടാതിരിക്കൽ, വരണ്ട മൂക്ക് എന്നിവ പ�ൊതുവായ ര�ോഗലക്ഷണങ്ങളാണ്. ദിവസേന രണ്ടു പ്രാവശ്യമെങ്കിലും ആടുകളെ നിരീക്ഷിച്ചാൽ ര�ോഗബാധിതരെ തിരിച്ചറിയാം.

വട്ടൻ) 3 മാസത്തില�ൊരിക്കൽ ചെയ്യുക

കുളമ്പുരഗം, അടപ്പൻ, കുരൾ അടപ്പൻ, ആടുവസന്ത, കരിങ്കൊറു, ക്ഷയം മുതലായ സാംക്രമിക ര�ോഗങ്ങൾ ആടുകളിൽ കണ്ടു വരുന്നു. അകിടുവീക്കം, ന്യുമ�ോണിയ, പ�ോളിയ�ോ എൻസഫല�ോ മലേഷ്യ, ലാക്ടിക് അസിഡ�ോസിസ്, വിരബാധ, ദഹനക്കേട് മുതലായവയും ആടുകളെ ബാധിക്കാറുണ്ട്. ആടുകളിൽ കൂടുതലായി കണ്ടുവരുന്ന ര�ോഗമാണ് ടെറ്റനസ്. ആട്ടിൻകുട്ടികളുടെ പ�ൊക്കിൾക്കൊടിയിലൂടെയാണ് ടെറ്റസ് അണുബാധ ഉണ്ടാകുന്നത്. പ്രസവ സമയത്തും, ശേഷമുള്ള ശരിയായ ശുചിത്വം, മുറിവുകളുടെ ശാസ്ത്രീയ പരിചരണം, പ്രതിര�ോധ കുത്തിവെയ്പ് എന്നിവ വഴി ടെറ്റനസ് ര�ോഗബാധ തടയാവുന്നതാണ്.

മരുന്ന്

5. കുളമ്പുര�ോഗം, ആന്ത്രാക്‌സ്, കുരലടപ്പൻ (H.S), ആടുവസന്ത (PPR) എന്നിവ യ്‌ക്കെതിരെ യഥാസമയം പ്രതിര�ോധ കുത്തിവെയ്പ് എടുക്കുക. 6. ആടുകളുടെ തീറ്റക്രമത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. കഞ്ഞി, പറ�ോട്ട, പായസം, പഴുത്ത ചക്ക എന്നിവ നൽകുന്നത് അസിഡ�ോസിസ് എന്ന ര�ോഗവും മരണവും ഉണ്ടാക്കിയേക്കം. 7. പ്രസവിച്ച ആടുകളുടെയും പ്രസവിക്കാറായി 67


ഗൃഹപാചകം

www.krishijagran.com

സ്വാദിഷ്ട വിഭവങ്ങൾ

ഇന്ദുനാരായൺ

ഫ�ോൺ: 8281659340

ചേരുവ : പുഴുങ്ങിയ മുട്ട - 3 എണ്ണം സവാള : 3 എണ്ണം, 4 ആയി മുറിച്ചത് വെളുത്തുളളി - 2 അല്ലി ചെറുതായരിഞ്ഞത് ഫിഷ് സ�ോസ് : 2 ടീസ്പൂൺ എണ്ണ : 3 ടേബിൾ സ്പൂൺ മഞ്ഞൾ പ�ൊടി : 1 ടേബിൾസ്പൂൺ പച്ചമുളക് ചെറുതായരിഞ്ഞത് - 1 ടീസ്പൂൺ ഇഞ്ചി ചെറുതായരിഞ്ഞത് - 1 ടീസ്പൂൺ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം : എണ്ണ ഒരു ഫ്രെയിംഗ് പാനിൽ ഒഴിച്ച് ചൂടാക്കുക. മുട്ടയുടെ ത�ോട് കളഞ്ഞ് ഇതിൽ ഇട്ട് എല്ലാവശവും വറുത്ത് ബ്രൗൺ നിറമാക്കുക. ഇത് ക�ോരി വയ്ക്കുക. ഇതേ എണ്ണയിൽ സവാളയിട്ട് വറുത്ത് സുതാര്യമാക്കുക. തക്കാളി, ഇഞ്ചി, വെളുത്തുളളി, മഞ്ഞൾ, പച്ചമുളക് എന്നിവ ചേർത്തിളക്കി 1 മിനിട്ട് വേവിക്കുക. ഫിഷ് സ�ോസ് ചേർത്തിളക്കി 1 മിനിട്ട് വേവിക്കുക. മുട്ട വറുത്തതിടുക. പതിയെ ഇളക്കി വാങ്ങുക.

മുട്ടക്കറി മിക്‌സഡ് വെജിറ്റബിൾ കറി

ചേരുവ:

പച്ചക്കറികൾ -2 കപ്പ്, ചെറുതായരിഞ്ഞത് (മുരിങ്ങയ്ക്ക, കത്തിരിക്ക, ബീൻസ്, കാരറ്റ്, പാവയ്ക്ക) തേങ്ങ -1 എണ്ണം ചുരണ്ടിയത് മഞ്ഞൾ പ�ൊടി - അര ടീസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ ഒലിവെണ്ണ - 1 ടേബിൾ സ്പൂൺ മല്ലിപ�ൊടി - 1 ടേബിൾ സ്പൂൺ പച്ചമുളക് - 2 എണ്ണം, അരിഞ്ഞത് ഉപ്പ്- പാകത്തിന് തയ്യാറാക്കുന്ന വിധം: ഉപ്പിട്ട വെളളത്തിൽ ഇട്ട് നീളത്തിലരിഞ്ഞ മുരിങ്ങയ്ക്കയിട്ട് പകുതി വേവിക്കുക. വാങ്ങി വയ്ക്കുക. ഒരു പാനിൽ എണ്ണയ�ൊഴിച്ച് പച്ചക്കറികൾ അരിഞ്ഞതിട്ട് തേങ്ങ ഒഴിച്ചുളള ചേരുവകകളും ചേർത്ത് 2 ടേബിൾ സ്പൂൺ വെളളം ഒഴിച്ച് പച്ചക്കറികൾ എല്ലാം വേവിച്ച് മയപ്പെടുത്തുക. തേങ്ങാ ചുരണ്ടിയതിട്ട് ച�ോറിന�ൊപ്പം വിളമ്പുക.

68


www.krishijagran.com

ക�ോളിഫ്‌ളവർ എഗ്ഗ് സ്‌പെഷ്യൽ ക�ോളിഫ്‌ളവർ - 1 എണ്ണം മുട്ട - 3 എണ്ണം അടിച്ചത് വെളുത്തുളളി- 3 അല്ലി, പ�ൊടിയായരിഞ്ഞത് ജീരകപ്പൊടി - 2 ടീസ്പൂൺ മഞ്ഞൾ പ�ൊടി - 1 ടീസ്പൂൺ എണ്ണ - 4 ടേബിൾ സ്പൂൺ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം;

ക�ോളിഫ്‌ളവർ പൂക്കൾ അടർത്തി കഴുകുക. ഇതിൽ ഉപ്പും മഞ്ഞളും വിതറി 5 മിനിട്ട് വയ്ക്കുക. മിച്ചമുളള വെളളം ഊറ്റിക്കളയുക. ഇവയിൽ എണ്ണ തടവി ചൂട് ന�ോൺസ്റ്റിക് തവയിൽ നിരത്തുക. ഇരു വശവും ബ്രൗൺ നിറമാക്കി ക�ോരുക. ജീരകപ്പൊടി ഇവയിൽ വിതറി മയമാകും വരെ ഇളക്കുക. മുട്ട പ�ൊട്ടിച്ച് അടിച്ചു വച്ചതിൽ 1 നുളള് ഉപ്പിട്ടിളക്കി ക�ോളിഫ്‌ളവറിന് മീതെ ഒഴിക്കുക. സെറ്റായതിനു ശേഷം വാങ്ങി വിളമ്പുക.

ഗ്രിൽഡ് ചിക്കൻ ലെഗ് ചേരുവ

മാരി തേഡിന്: ക�ോഴിക്കാൽ - 6 എണ്ണം ഫിഷ് സ�ോസ് - 1 ടീസ്പൂൺ വെളുത്തുളളി അരച്ചത് - 1 ടീസ്പൂൺ ഇഞ്ചി അരച്ചത് - 1 ടീസ്പൂൺ മഞ്ഞൾപ�ൊടി - 1 ടീസ്പൂൺ ഉണക്ക മുളക് 4 ആയി മുറിച്ചത് - 1 ടേബിൾ സ്പൂൺ വിനാഗിരി - 1 ടീസ്പൂൺ തയ്യാറാക്കുന്ന വിധം ക�ോഴിക്കാലുകളിൽ അവിടവിടെ വരയുക. മാരിചേഡിനായി കുറിച്ചവ തമ്മിൽ ചേർത്ത് ക�ോഴിക്കാലുകളിൽ ചേർത്ത് പിടിപ്പിച്ച് വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ ശേഷം ഗ്രിൽ ചെയ്യുകയ�ോ തീക്കനലിൽ കാട്ടി ചുട്ടെടുക്കുകയ�ോ ചെയ്യാം. മയമായിരിക്കണം.

പ�ൊട്ടറ്റൊ- സ്പ്രിംഗ് ഒനിയൻ കറി ചേരുവ:

ഉരുളക്കിഴങ്ങ് - 2 എണ്ണം, കഷ്ണങ്ങൾ നുറുക്കിയത് സ്പ്രിംഗ് ഒനിയൻ - പച്ചഭാഗം മാത്രം മതി, 1 എണ്ണം നീളത്തിലരിഞ്ഞത് ഇഞ്ചി - വെളുത്തുളളി പേസ്റ്റ് - 2 ടീസ്പൂൺ മഞ്ഞൾ പ�ൊടി - അര ടീസ്പൂൺ മല്ലിപ�ൊടി - 2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് - 3 ടേബിൾ സ്പൂൺ ഒലിവെണ്ണ - 1 ടേബിൾ സ്പൂൺ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം എണ്ണ ഒരു പാനിൽ ഒഴിച്ച് ഇഞ്ചി-വെളുത്തുളളി പേസ്റ്റിട്ട് ഇളക്കുക. ഉരുളക്കിഴങ്ങ് ചെറുതായരിഞ്ഞതും ഉപ്പും ചേർക്കുക. അടച്ച് ചെറുതീയിൽ ഉരുളക്കിഴങ്ങ് വെന്താൽ സ്പ്രിംഗ് ഒനിയൺ ചേർക്കുക. മറ്റ് ചേരുവകകളും ചേർക്കുക. 69


അഗ്രി ഹെൽപ്‌

www.krishijagran.com

വിഷ്ണു എസ്.പി

എഫ്.ഐ.ബിയിൽ കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9809055302

ജൈവ ചെമ്മീൻകൃഷിയ്ക്ക് വൻസാധ്യത

തെങ്ങുപുനരുദ്ധാരണ പദ്ധതിയ്ക്ക്

നടപ്പുവർഷം13ക�ോടി

സംസ്ഥാന സർക്കാർ 2017 ചിങ്ങം 1 മുതൽ 2018 ചിങ്ങം 1 വരെ നാളികേരവർഷമായി ആചരിക്കുതിന്റെ ഭാഗമായി നാളികേരവികസന ബ�ോർഡിന്റെ സമഗ്ര നാളികേര വികസന പദ്ദതിയ്ക്കായി 13 ക�ോടി രൂപ അനുവദിക്കുകയുായി. 2017-18 വർഷത്തിൽ 3000 ഹെക്ടറിലാണ് പദ്ധ തിനടപ്പിലാക്കാനുദ്ദേശിക്കുത്.

യൂറ�ോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിൽ ജൈവചെമ്മീൻ വിഭവങ്ങൾക്ക് വർദ്ധിച്ചു വരു താത്പര്യം മുിൽക്കണ്ട് സംസ്ഥാനത്ത് വൻത�ോതിൽ ജൈവചെമ്മീൻ കൃഷിനടത്തുതിന് സമുദ്രോത്പ കയറ്റുമതി പ്രോത്‌സാഹന അത�ോറിറ്റിയായ ങജഋഉഅ ലക്ഷ്യമിടു​ു. സ്വിറ്റ്‌സർലണ്ടിലെ സഹകരണസ്ഥാപനമായ സ്വിസ് ക�ോപ്പറേറ്റീവുമായി ങജഋഉഅ ധാരണാപത്രം ഒപ്പുവയ്ക്കുകയുണ്ടായി. ആദ്യഘ'ത്തിൽ ആയിരം ഹെക്ടർ ജൈവചെമ്മീൻ കൃഷി നടപ്പിലാക്കുവാനാണ് ങജഋഉഅ ഉദ്ദേശിക്കുത്. ആഭ്യന്തര അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുക�ൊണ്ടായിരിക്കും ജൈവചെമ്മീൻകൃഷി. ങജഋഉഅ കർഷകർക്ക് സാങ്കേതിക ഉപദേശം നൽകും. 15 ശതമാനം വരെ അധികവില നൽകി സ്വിസ്‌ക�ോപ്പറേറ്റീവ് ഉത്പം സംഭരിക്കുതായിരിക്കും. ക�ൊച്ചി ആസ്ഥാനമായ ജാസ് വെഞ്ച്വേഴ്‌സ,് ബേബി മറൈൻ ഇന്റർനാഷണൽ എിവർ പദ്ധതിയുമായി സഹകരിക്കുതായിരിക്കും. 70

നാളികേരത്തിന്റെ ഉത്പാദനം, ഉത്പാദന ക്ഷമത എിവ വർദ്ധിപ്പിക്കുതിനായി സമഗ്ര വികസന പരിപാടികളാണ് പദ്ധതി വിഭാവനം ചെയ്യുത്. ഉത്പാദന ക്ഷമത തീരെ കുറഞ്ഞതും ര�ോഗം മൂർഛിച്ചതുമായ തെങ്ങുകളുടെ മുറിച്ചുമാറ്റൽ, ഗുണമേന്മയുളള തെങ്ങുകളുടെ നടീൽ, സംയ�ോജിത ര�ോഗകീട നിയന്ത്രണം എിവയ്ക്കാണ് ധനസഹായം നൽകുത്. ഉത്പാദനക്ഷമത തീരെകുറഞ്ഞ ര�ോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റുതിനായി തെങ്ങ് ഒിന് 1000 രൂപയാണ് ധനസഹായം ഏർപ്പെടുത്തിയി'ുളളത്. ഒരു ഹെക്ടറിന് പരമാവധി 32000 രൂപയാണ് അനുവദിക്കുക. ഗുണമേന്മയുളള തൈകൾ ന'ുപിടിപ്പിക്കുതിനായി തെങ്ങ് ഒിന് 40 രൂപ നിരക്കിൽ ഹെക്ടറിന് പരമാവധി 4000 രൂപ നൽകും. ഗുണമേന്മയുളള തെങ്ങിൻ തൈകൾ അംഗീകൃത ഏജൻസികൾ മുഖാന്തിരം വാങ്ങിനടണം. ഗുണമേന്മയുളള നടീൽ വസ്തുക്കളുടെ അഭാവത്തിൽ സബ്‌സിഡി തുക ബന്ധപ്പെ' നഴ്‌സറികൾക്ക് നൽകി മുൻകൂ'ി ബുക്ക് ചെയ്യാവുതാണ്. ഇതു കൂടാതെ സംയ�ോജിത വളപ്രയ�ോഗം, ര�ോഗകീട നിയന്ത്രണം എിവയ്ക്കും പദ്ധതിയിൽ ധനസഹായം നൽകു​ു്. മണ്ണുപരിശ�ോധനാടിസ്ഥാനത്തിലുളള വളപ്രയ�ോഗം, ജലസേചനം, ജൈവര�ോഗകീടനിയന്ത്രണം, ഇടവിളകൃഷി എിവയ്ക്ക് ഹെക്ടറിന് 17500/രൂപയാണ് സഹായം. ഇത് രണ്ടു ഗഡുക്കളായി അനുവദിക്കും. പരമാവധി 4 ഹെക്ടറിനായിരിക്കും വ്യക്തിഗത ആനുകൂല്യം. മറ്റുപദ്ധതികളായി ജങഗടഥ, ഞഗഢഥ എിവയുടെ സംയ�ോജനവും പ്രസ്തുത പദ്ധതിയുമായി നടപ്പാക്കാം. മൂുഘ'ങ്ങളിലായി പരമാവധി 53500 രൂപയാണ് ഹെക്ടറിന് സബ്‌സിഡി. കൃഷിഭവൻ പരിധിയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക.


ബജറ്റും കൃഷിയും

www.krishijagran.com

കേരള ബജറ്റ് 2018 കാർഷിക പ്രതീക്ഷകൾ ഒറ്റന�ോട്ടത്തിൽ •

തരിശുനിലകൃഷിയ്ക്ക് 12 ക�ോടി രൂപ

നെൽകൃഷി സബ്‌സിഡി പൂർണ്ണമായി സംസ്ഥാന സർക്കാർ വഹിക്കുന്നു. ഇതിന് 60 ക�ോടി രൂപ വകയിരുത്തി.

നാളികേരവർഷം പ്രമാണിച്ച് കേരകൃഷിയുടെ സമഗ്ര വികസനത്തിന് 50 ക�ോടി വകയിരുത്തി. നാളികേരം പരമാവധി അതാതുപ്രദേശത്തു തന്നെ സംസ്‌കരിക്കാനും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനും കേരഗ്രാമം പദ്ധതി ലക്ഷ്യമിടുന്നു.

കുരുമുളക് ഉൾപ്പെടെ സുഗന്ധവിള കൃഷിയ്ക്ക് പതിന�ൊന്നു ക�ോടിരൂപയും പുഷ്പകൃഷി, ഔഷധസസ്യകൃഷി പ്ലാന്റ്, വാഴക്കൃഷി എന്നിവയ്ക്ക് 12 ക�ോടി രൂപയും വകയിരുത്തി.

വിള ആര�ോഗ്യ പരിപാലനത്തിന് പ്രാധാന്യം നൽകിയുളള പദ്ധതികളാണ് മുഖ്യമായും നടപ്പിലാക്കുക. മണ്ണിന്റെ സൂഷ്മഗുണങ്ങൾ പരിശ�ോധിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കും. ഇതിന് 28 ക�ോടി രൂപ വകയിരുത്തിയി. കീടപ്രതിര�ോധത്തിനും വിള ആര�ോഗ്യ ക്ലിനിക്കുകൾ നടത്താനും 16 ക�ോടി രൂപയും ജൈവകൃഷിയ്ക്ക് 10 ക�ോടി രൂപയും നീക്കിവച്ചു.

കാർഷിക സംസ്‌കരണ യൂണിറ്റുകൾക്ക് എട്ടു ക�ോടി രൂപയും സ്വയം സഹായ സംഘങ്ങളുടെയും വ്യക്തികളുടെയും യൂണിറ്റുകൾക്ക് നാലു ക�ോടിരൂപയും സഹകരണ സംഘങ്ങളുടെയും കുടുബശ്രീയുടെയും മറ്റുസംരംഭങ്ങൾക്ക് 3 ക�ോടി രൂപയും ധനസഹായം നൽകും. ഫാർമേഴ്‌സ് പ്രൊഡ്യൂസർ സംഘങ്ങൾക്ക് 2 ക�ോടി രൂപയും വിവിധ വിപണി ഇടപെടൽ പ്രവർത്തനങ്ങൾ 42 ക�ോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും ജനപ്രിയമായ കന്നുകുട്ടി പരിപാലന പദ്ധതിയ്ക്ക് 60 ക�ോടി വകയിരുത്തിയിട്ടുണ്ട്.

ക്ഷീര സഹകരണ സംഘങ്ങളെ സഹായിക്കാൻ 17 ക�ോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയ്ക്ക് 15 ക�ോടി രൂപയും വകയിരുത്തി. ഉപജീവനത്തൊഴിൽ എന്നതിൽ നിന്ന് മാറി കൂടുതൽ വാണിജ്യാടിസ്ഥാനത്തിലും സംഘടിതമായ രീതിയിലും കൃഷിക്കാരെയും സംരംഭകരെയും ഈ മേഖലയിലേയ്ക്ക് ക�ൊണ്ടുവരാനുളള പ്രത്യേക പദ്ധതികൾക്ക് 52 ക�ോടി രൂപ വകയിരുത്തി.

71


www.krishijagran.com

�ിനിക്‌ കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10, ഇ-മെയിൽ: malayalamkrishi@gmail.com

? എന്റെ വീടിന�ോട് ചേർന്ന് അയൽക്കാരന്റെ വസ്തുവിന്റെ അതിരാണ്. ഈ അതിരിൽ മഹാഗണി, മാഞ്ചിയം, തെങ്ങ് എന്നിവ നട്ടു വളർത്തിയിരിക്കുന്നു. ഇവയിൽ നിന്ന് ദിവസവും ഇലകൾ പ�ൊഴിഞ്ഞു വീട്ടുമുറ്റത്തും വീടിനു മുകളിലും നിരന്തരം വീഴുന്നു. ഇലകൾ വീണ് ടെറസിലെ വെളളമ�ൊഴുക്ക് തടസ്സപ്പെടുന്നു. തെങ്ങിന്റെ ഓലയും മറ്റും വീണ് വീട്ടുമുറ്റത്തെ കൃഷിക്ക് നാശവും വരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം എന്ത്?

പതിവായി പൂക്കൾ ആവശ്യമുളള സ്ഥാപനങ്ങളുമായി നേരത്തെ ബന്ധപ്പെട്ട് വിൽപനയ്ക്ക് ധാരണയിലെത്തുക. ഇതുമായി ബന്ധപ്പെട്ട് മികച്ച തൈകൾ കേരള കാർഷിക സർവകലാശാലയിലും ഇൻസ്ട്രക്ഷണൽ ഫാമുകളിലും കൃഷി വകുപ്പിന്റെ ജില്ലാകൃഷിത്തോട്ടങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും മിതവിലയ്ക്കും ലഭിക്കും. ? കായ്ച്ചു തുടങ്ങിയ പപ്പായ മരത്തിന്റെ ഇലകൾ നിറയെ മഞ്ഞപ്പുളളികൾ കാണുന്നു. എന്താണ് പ്രതിവിധി?

- എബ്രഹാം ജ�ോസഫ്, കറ്റാനംവസ്തുവിന്റെ അതിരിന�ോട് ചേർത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് വിലക്കുന്ന നിയമമ�ൊന്നും ഇപ്പോഴില്ല. എന്നാൽ അവ നിമിത്തം നിരന്തരശല്യമ�ോ നാശനഷ്ടമ�ോ ഉണ്ടായാൽ സിവിൽ ക�ോടതിയിൽ കേസ് ഫയൽ ചെയ്യാം. അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തിൽ പഞ്ചായത്തിനെയ�ോ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന്റെയ�ോ (ആർ.ഡി.ഓ) സമീപിക്കാം.

-ആർ. രാമചന്ദ്രൻ നായർ, ബാപ്പുജി നഗർസൂര്യപ്രകാശത്തിന്റെയും നൈട്രജൻ, കാൽസ്യം എന്നീ സസ്യമൂലകങ്ങളുടെയും കുറവ്, കുമിൾ ബാധ എന്നിവയാണ് മഞ്ഞളിപ്പിന് കാരണം. നൈട്രജൻ കുറവ് പരിഹരിക്കാൻ പറ്റിയ ജൈവ രാസവളങ്ങൾ വെവ്വേറെ ചേർക്കുക. മഴയില്ലാത്ത സമയത്ത് രാസവളം ചേർത്താൽ നനയ്ക്കണം. നന അമിതമാകരുത്. കാൽസ്യത്തിന്റെ കുറവാണെങ്കിൽ മരമ�ൊന്നിന് 1-1.5 കില�ോ കുമ്മായം വീതം ചുവടിനുചുറ്റും വിതറിയശേഷം നനയ്ക്കണം. കുമിൾ ബാധയ്ക്ക് ബ�ോർഡ�ോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിച്ചാൽ മതി.

? കുറ്റിമുല്ല കൃഷി ചെയ്യാനാഗ്രഹിക്കുന്നു. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ തരാമ�ോ? ഇതിന്റെ പരിചരണം വിപണനം എന്നിവയുമറിയണം? -ബെറ്റി ചെറിയാൻ, നിരണംകേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും യ�ോജിച്ച മുല്ലച്ചെടിയാണ് 'കുറ്റിമുല്ല'. നല്ല നീർവാർച്ചയും മണൽ അംശം കൂടുതലുളള വളക്കൂറുളള മണ്ണുമാണ് കൃഷിയ്ക്ക് അനുയ�ോജ്യം. ചെളിമണ്ണിൽ നന്നായി വളരുമെങ്കിലും പൂപിടിത്തം കുറയും. തൈകൾ നടാൻ യ�ോജിച്ച സമയം ജൂൺ-ജൂലായ് മുതൽ ഒക്‌ട�ോബർ വരെ മണ്ണിൽ നടുമ്പോൾ അകലം 1.2ഃ1.2 മീറ്റർ വേപ്പിൻ പിണ്ണാക്ക്, നിലക്കടലപ്പിണ്ണാക്ക് എന്നിവ ചെടി ഒന്നിന് 100 ഗ്രാം ത�ോതിൽ ചേർക്കാം. കൃഷിക്കാവശ്യമായ രാസവളങ്ങളുടെ ഒരു ചെടിക്ക് വേണ്ട ശുപാർശ ഇങ്ങനെ:

? വളർത്തുനായ്ക്ക് ഇൻഷുറൻസ് എടുക്കണം. ഇതിന് നടപടിക്രമം എങ്ങനെയാണ്? നായ ചത്തുപ�ോയാൽ നഷ്ടപരിഹാരം ലഭിക്കുമ�ോ?

- കെ നന്ദകുമാർ, വെണ്ണല ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കീഴിലുളള യുണൈറ്റഡ് ഇന്ത്യ, നാഷണൽ, ന്യു ഇന്ത്യ, ഓറിയന്റൽ എന്നീ കമ്പനികൾക്ക് ഇതിനു പദ്ധതിയുണ്ട്. നിർദ്ദേശ പത്രികയ�ോട�ൊപ്പം മതിപ്പു വിലയുടെ നിശ്ചിത ശതമാനം പ്രീമിയത്തോട�ൊപ്പം വെറ്ററിനറി സർട്ടിഫിക്കറ്റും നായയെ തിരിച്ചറിയാനുളള കളർ ഫ�ോട്ടോയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നൽകണം. കെന്നൽ ക്ലബിന്റെ രജിസ്‌ട്രേഷൻ ആവശ്യമെങ്കിൽ നൽകേണ്ടി വരും. ഇൻഷ്വർ ചെയ്ത നായ്ക്ക് ര�ോഗം വന്നാൽ ഉടമസ്ഥൻ ചികിൽസിപ്പിക്കുകയും അതു സംബന്ധിച്ച രേഖകൾ സൂക്ഷിച്ചുവയ്ക്കുകയും വേണം. നായ് ചത്തുപ�ോയാൽ വിവരം കമ്പനിയെ നേരിട്ടോ ഫ�ോൺ വഴിയ�ോ അറിയിച്ച് അതിനു ശേഷം മൃഗാശുപത്രിയിലെ വെറ്ററിനറി ഡ�ോക്ടറെ ക�ൊണ്ട് പ�ോസ്റ്റ് മ�ോർട്ടം ചെയ്യിപ്പിച്ച് പ�ോസ്റ്റു മ�ോർട്ടത്തിനു മുമ്പും പിമ്പുമുളള കളർഫ�ോട്ടോ കമ്പനി ആവശ്യപ്പെടുന്ന മറ്റ് അനുബന്ധരേഖകൾ എന്നിവ നൽകണം. അങ്ങനെയായാൽ കമ്പനിയിൽ നിന്ന് നഷ്ട പരിഹാരം കിട്ടും.

യൂറിയ -250 ഗ്രാം. റ�ോക് ഫ�ോസ്‌ഫേറ്റ് - 1400 ഗ്രാം പ�ൊട്ടാഷ് വളം - 9600 ഗ്രാം ഈ വളക്കൂട്ട് രണ്ടു തവണയായി ജനുവരിയിലും ജൂലൈയിലും ചേർക്കണം. ശിഖരം ക�ോതൽ പ്രധാന പരിപാലനമാണ്. ഡിസംബർ-ജനുവരി മാസം ചെടികൾ 45 സെ.മീറ്റർ ഉയരത്തിൽ നിർത്തി ശിഖരങ്ങൾ മുറിച്ചു മാറ്റണം. ജീവാണു വളങ്ങളായ സ്യൂഡ�ോമ�ോണസ്, ട്രൈക്കോഡെർമ, ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയവ ചേർക്കുന്നത് വളർച്ചയ്ക്കും പൂവിടലിനും സഹായകം. 72



വിത്തും കൈക്കോട്ടും

www.krishijagran.com

മാർച്ച് മാസത്തെ കൃഷിപ്പണികൾ വിത്തുതേങ്ങ സംഭരണം തുടരാം കമുകിന് മഞ്ഞളിപ്പ്, ജാഗ്രത റബർതൈയ്ക്ക് സംരക്ഷണം വിളകൾക്ക് നനയും തണലും കണിവെളളരി നടാം

സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

വിത്തു തേങ്ങ സംഭരിക്കാം

വിളകൾക്ക് നനയും തണലും

നെല്ല്

എന്നീ കുമിൾര�ോഗങ്ങൾക്ക് സാധ്യതയുളള നിലങ്ങളിൽ വിതച്ച് 35 ദിവസം കഴിയുമ്പോൾ സ്യൂഡ�ോമ�ോണസ് കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിക്കുക. ഇലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയെ നിയന്ത്രിക്കാൻ ട്രൈക്കോ കാർഡ് ഉപയ�ോഗിക്കാം.

പുഞ്ചപ്പാടങ്ങളിൽ നനയും കീടര�ോഗ നിയന്ത്രണവും തുടരുക. ഇടത്തരം മൂപ്പുളള ഇനങ്ങൾ വൈകി വിതച്ചപാടങ്ങളിൽ വിതച്ച് 50-60 ദിവസമാകുന്നത�ോടെ ഏക്കറിന് 20 കില�ോ യൂറിയയും 15 കില�ോ മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷും വിതറുക. പ�ോളര�ോഗം, കുലവാട്ടം

നനച്ചാൽ തെങ്ങിൽ വിളവ് ഇരട്ടിയാകും. 74


www.krishijagran.com

തുളളിനനയാണെങ്കിൽ ഒരു ദിവസം 60 ലിറ്ററും തടത്തിൽ വെളളം തുറന്നു വിടുകയാണെങ്കിൽ ഒരു തവണ 400-700 ലിറ്ററും നൽകാം. മണലിന്റെ അംശം കൂടിയ മണ്ണിൽ കുറച്ചു വെളളവും കുറഞ്ഞ ഇടവേളയും കളിമണ്ണിന്റെ അംശവുമാണ് കൂടുതലെങ്കിൽ കൂടുതൽ വെളളവും കൂടിയ ഇടവേളയും. ചെറുതൈകൾക്ക് തെക്കു പടിഞ്ഞാറൻ വെയിലിൽ നിന്ന് സംരക്ഷണം നൽകണം. തൈകൾ നനച്ചാൽ നാലഞ്ചു വർഷം ക�ൊണ്ട് കായ്ക്കും. നന സൗകര്യമില്ലാത്ത തെങ്ങിൻതടത്തിൽ പുതയിടാം.

ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ സ്‌പൈന�ോസാഡ് എന്ന കീടനാശിനി നാലു മില്ലി ഒരു ലിറ്റർ വെളളത്തിൽ കലക്കി ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. ഫിറമ�ോൺ കെണി വച്ചും ചെല്ലികളെ ആകർഷിച്ചു കുടുക്കാം. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഈ മാസം പച്ചോല തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ഉപ�മുണ്ടാകും. ഉടനെ അടുത്ത പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുമായ�ോ കൃഷിഭവനുമായ�ോ ബന്ധപ്പെട്ട് മിത്രപ്രാണികളെ ശേഖരിച്ച് ജൈവനിയന്ത്രണം നടപ്പാക്കണം.

വിത്തു തേങ്ങ സംഭരണം ഈ മാസവും തുടരാം. നനയ്ക്കാതെ തന്നെ വർഷം ത�ോറും 80 നാളികേരം തരുന്ന തെങ്ങിൽ നിന്നു വേണം വിത്തുതേങ്ങ എടുക്കാൻ. തെങ്ങിൻ തൈകളിൽ ചെമ്പൻ

മച്ചിങ്ങയ്ക്കും കരിക്കിനും കുത്തി കേടുവരുത്തുന്ന പൂങ്കുച്ചാഴിയുടെ ഉപദ്രവം കണ്ടാൽ സെവിൻ(50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ വിടരാത്ത ക�ൊതുമ്പിലും കുലകളിലും തളിക്കണം. ആവശ്യമെങ്കിൽ ഒന്നര മാസം കഴിഞ്ഞ് മരുന്നു തളി ആവർത്തിക്കാം. അസാഡിറാക്റ്റിൻ 3 പി.പി.എം അടങ്ങിയ നിംബിസിഡിൻ എന്ന ജൈവകീടനാശിനി 13 മില്ലി ഒരു ലിറ്റർ വെളളത്തിൽ കലർത്ത്ി ഇളം കുലകളിൽ തളിച്ചും ഈ കീടത്തെ നിയന്ത്രിക്കാം. പൂങ്കുലകളിൽ പഞ്ഞി പ�ോലെ വെളുത്ത മീലിമൂട്ടകൾ പറ്റിക്കൂടിയിരിക്കുന്നത് നന്നല്ല. ഇക്കാലക്‌സ് രണ്ടുമില്ലി ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിക്കുക. തെങ്ങിന് ഗണ്യമായ വിളനഷ്ടമുണ്ടാക്കുന്ന കുമിൾ ര�ോഗമാണ് ചെന്നീര�ൊലിപ്പ്. കറ ഒലിച്ച ഭാഗത്തെ ത�ൊലി ചെത്തി മാറ്റി മുറിപ്പാടിൽ അഞ്ചു ശതമാനം വീര്യത്തിൽ തയ്യാറാക്കിയ ഹെക്‌സാക�ൊണാസ�ോൾ എന്ന കുമിൾ നാശിനി 100 മില്ലി വെളളത്തിൽ കലർത്തിയെടുത്താൽ മതി. രണ്ടു ദിവസം കഴിഞ്ഞ് ഇതിനു പുറത്ത് ടാർ പുരട്ടുക. ട്രൈക്കോഡെർമ ചേർത്ത വേപ്പിൻ പിണ്ണാക്ക് അഞ്ച് കില�ോ ഗ്രാം എന്ന ത�ോതിൽ തടത്തിൽ ചേർത്തു ക�ൊടുക്കുക. വേരിലൂടെ അഞ്ചു ശതമാനം വീര്യത്തിൽ കാർബെൻഡാസിം (ബാവിസ്റ്റിൻ) എന്ന കുമിൾ നാശിനി 100 മില്ലി എന്ന ത�ോതിൽ നൽകുന്നതും ര�ോഗനിയന്ത്രണത്തിന് സഹായകമാണ്. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളെ നന്നായി സംരക്ഷിക്കണം. ശുപാർശ ചെയ്തിട്ടുളള രാസവളങ്ങൾ ശരിയായ അളവിൽ യഥാസമയം നൽകുക. കൂടാതെ തെങ്ങൊന്നിന് 50 കില�ോ ഗ്രാം ജൈവവളവും മൂന്നു കില�ോ മഗ്നീഷ്യം സൾഫേറ്റും നൽകുക. തെങ്ങിൻ തടത്തിൽ പച്ചിലകൾ ചേർക്കുക.

കശുമാവ്

മരച്ചുവട്ടിൽ തടിതുരപ്പൻ പുഴുവിന്റെ ഉപദ്രവം കാണാം. പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് പുഴുവിന്റെ ശല്യം രൂക്ഷം. പുഴു ഉളളിലുണ്ടെങ്കിൽ സുഷിരങ്ങളിലൂടെ ചണ്ടി പുറത്തുവരും മൂർച്ചയുളള ഉളിക�ൊണ്ട് സുഷിരം വൃത്തിയാക്കി പുഴുവിനെ പുറത്തെടുത്ത് ക�ൊല്ലുക.

കുരുമുളക്

ചെല്ലി ഉപദ്രവമുണ്ടാകും. തടിയിൽ സുഷിരങ്ങളും അതിലൂടെ ചണ്ടി പുറത്തേക്ക് വരുന്നതുമാണ് ലക്ഷണം. 250 ഗ്രാം വേപ്പിൻ/ മര�ോട്ടി പിണ്ണാക്ക് 250 ഗ്രാം മണലുമായി കലർത്തി ഓലക്കവിളുകളിൽ ഇട്ടുക�ൊടുക്കുക. മുകളിലത്തേത�ൊഴികെ മറ്റെല്ലാ സുഷിരങ്ങളും കളിമണ്ണുക�ൊണ്ട് അടച്ചശേഷം

ക�ൊടിത്തലകൾ മുറിച്ചെടുത്ത് കഷ്ണങ്ങളാക്കി വേരു പിടിപ്പിക്കാൻ പ�ോളിത്തീൻ സഞ്ചികളിൽ നടുക. ചെന്തലകളുടെ നടുഭാഗമാണ് സാധാരണ നടുക. പ�ോളിത്തീൻ സഞ്ചിയിലെ മിശ്രിതത്തിൽ ട്രൈക്കോഡെർമ, വാം എന്നിവ ചേർത്താൽ 75


വിത്തും കൈക്കോട്ടും

www.krishijagran.com

അഴുകൽ ര�ോഗം തടയാം. കുരുമുളക് നഴ്‌സറിയിൽ നന നിർബന്ധം.

കമുക്

കമുകിനും നന തുടരാം. ഒരു നനയ്ക്ക് 175 ലിറ്റർ വെളളം നാലഞ്ചു ദിവസം ഇടവിട്ട് നൽകണം. തടിയിൽ കുമ്മായം കലക്കിയ ലായനി പൂശിയാൽ വെയിലിൽ നിന്ന് സംരക്ഷിക്കാം. കമുക�ോലകളിൽ മഞ്ഞളിപ്പു കണ്ടാൽ അതിന്റെ യഥാർത്ഥമായ കാരണം തിരിച്ചറിയുകയാണ് പ്രധാനം. വെളളക്കെട്ടു ക�ൊണ്ടും മൂലകങ്ങളുടെ അഭാവത്താലും അണുബാധ വഴിയും മഞ്ഞളിപ്പുവരാം. നീർവാർച്ച ഉറപ്പാക്കിയും ചിട്ടയായി വളം ചേർത്തും മഞ്ഞളിപ്പ് പരിഹരിക്കാം. കുരുത്തോലപ്പുഴുവാണ് മഞ്ഞളിപ്പിന് കാരണമെങ്കിൽ സെവിൻ (50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റർ വെളളത്തിന് എന്ന ത�ോതിൽ തളിക്കാം.

റബർ

റബർ തൈകൾക്ക് തെക്കു പടിഞ്ഞാറൻ വെയിലിൽ നിന്ന് സംരക്ഷണം നൽകണം. ചെറു തൈകളുടെ തടിയിൽ കുമ്മായം പൂശാം. പുതുപ്പട്ടയിലും ഇത് ചെയ്യണം. ബഡ്ഡ് തൈകളുടെ തായ് തടിയിൽ നിന്ന് വശങ്ങളിലേക്ക് മുളയ്ക്കുന്ന ചിനപ്പുകൾ മൂർച്ചയുളള കത്തി ക�ൊണ്ട് മുറിച്ചുമാറ്റുക. ഒച്ചുകൾ ചെറിയ തൈകളുടെ കൂമ്പ് തിന്നു നശിപ്പിക്കും. രാത്രിയിൽ ഒച്ചുകളെ പെറുക്കി നശിപ്പിക്കണം. ത�ോട്ടത്തിൽ തീ പിടിക്കാതിരിക്കാൻ നടപടിയെടുക്കുക.

വൃത്തിയാക്കൽ എന്നിവ ചെയ്യുക. കറ്റെ ര�ോഗമുളള ചുവടുകൾ നശിപ്പിക്കണം. പുതുക്കൃഷിക്ക് ത�ോട്ടമ�ൊരുക്കാം.

ഇഞ്ചി

പുതുമഴ കിട്ടുന്നത�ോടെ നടാൻ സ്ഥലം ഒരുക്കണം. വിത്തിഞ്ചി നടുമ്പോൾ ചാണകപ്പൊടിയ�ോട�ൊപ്പം ട്രൈക്കോഡെർമ കൂടെ ഉപയ�ോഗിക്കണം. ക�ോഴിക്കോട് ഇന്ത്യൻ സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച രജത, വരദ, മഹിമ എന്നിവ മികച്ച ഇനങ്ങളാണ്. ഫ�ോൺ : 04952371410

മാവ്

തൈകൾക്ക് ആഴ്ചയിൽ രണ്ടു നന. ഉണ്ണിമാങ്ങ പിടിക്കുമ്പോൾ മാലത്തയ�ോൺ രണ്ടു മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിച്ചാൽ കീടങ്ങളെ നശിപ്പിക്കാം. ഇതിലേക്ക് ലിറ്ററിന് 20 ഗ്രാം പഞ്ചസാര കൂടി ചേർത്ത് തളിച്ചാൽ കായീച്ചകളെ പിടികൂടാം. അല്ലെങ്കിൽ മീതൈൻ യൂജിന�ോൾ കെണി 25 സെന്റിന് ഒന്ന് എന്ന ത�ോതിൽ വയ്ക്കുകയും ചെയ്യാം. കാർഷിക സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കെണി ലഭിക്കും.

മഞ്ഞൾ

പുതുമഴ കിട്ടിയാൽ മഞ്ഞൾ നടാൻ സ്ഥലമ�ൊരുക്കാം. സുവർണ, സുഗുണ, സുദർശന, പ്രഭ, പ്രതിഭ, കാന്ത, ശ�ോഭ, സ�ോണ എന്നിവ മികച്ച ഇനങ്ങളാണ്. ഇവയുടെ വിത്തിനും മറ്റും ക�ോഴിക്കോട് ഇന്ത്യൻ സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടുമായി (0495-2371410) ബന്ധപ്പെട്ടാൽ മതി. കൂടാതെ തൃശൂർ വെളളാനിക്കര ഹ�ോർട്ട്ികൾച്ചർ ക�ോളേജിലെ ത�ോട്ടവിള വിഭാഗവുമായും ബന്ധപ്പെടാം. ഫ�ോൺ : 04872370822 എക്‌സ്റ്റൻഷൻ 8358.

വാഴ

നേന്ത്രന് നന പ്രധാനം. മൂന്നു നാലു ദിവസം ഇടവിട്ട് നനയ്ക്കണം. ഒരു നനയ്ക്ക് 40 ലിറ്റർ വെളളം. തടത്തിൽ പുതയിട്ടാൽ നനയുടെ ഇടവേള കൂട്ടാം. നട്ടു നാലു മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയയും 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷും നൽകുക. തടപ്പുഴുവിനെതിരെ ജാഗ്രത വേണം. സെവിൻ (50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റർ വെളളത്തിന് എന്ന ത�ോതിൽ തടയിലും കവിളിലും ചുവട്ടിലും വീഴുംവിധം തളിക്കുക. തടിയിൽ തളിക്കുമ്പോൾ സുഷിരങ്ങളിലൂടെ ലായനി ഉളളിൽ കടക്കും വിധം പിടിക്കുക. വേപ്പധിഷ്ഠിത കീടനാശിനികൾ വാഴക്കവിളുകളിൽ ഒഴിച്ചു ക�ൊടുക്കുക.

ക�ൊക്കോ

കഴിഞ്ഞ മാസം വളം ചേർക്കാത്തവയ്ക്ക് ഈ മാസം വളം ചേർക്കാം. നനയ്ക്കണം. തൈകൾ പ�ോളിത്തീൻ സഞ്ചികളിൽ നട്ട് തണലത്ത് പരിപാലിക്കണം. പുതുക്കൃഷിക്ക് ത�ോട്ടം ഒരുക്കാം. മികച്ച ബഡ്ഡ് ക�ൊക്കോ തൈകൾ തൃശ്ശൂർ വെളളാനിക്കരയിലെ ക�ൊക്കോ ഗവേഷണ കേന്ദ്രത്തിൽ ലഭിക്കും. ഫ�ോൺ : 0487-2371582

മരച്ചീനി

മഴ കുറവാണെങ്കിൽ രണ്ടു തവണയെങ്കിലും നനയ്ക്കണം. തുലാക്കപ്പയ്ക്കും രണ്ടാഴ്ചയിൽ ഒരു നന. നേരത്തെ നട്ട കപ്പയുടെ ഇലകൾ മുരടിക്കുന്നതും മാർജവം നഷ്ടപ്പെടുന്നതുമ�ൊക്കെ വെളളീച്ചയുടെയും പച്ചത്തുളളന്റെയും ഉപദ്രവമാണ്. വെളളം ശക്തിയായി തളിച്ചാൽ ഈ ചെറുകീടങ്ങളെ നശിപ്പിക്കാം. വെളുത്തുളളി നീരും

ഏലം

വിളവെടുപ്പ് തീരുന്നു. പ�ോളിബാഗ് നഴ്‌സറിയിൽ ആവശ്യാനുസരണം നനയ്ക്കണം. ത�ോട്ടങ്ങളിൽ നന, പുതയിടീൽ, മണ്ണിടീൽ, നീർച്ചാലുകൾ 76


www.krishijagran.com

അടുക്കളത്തോട്ടത്തിൽ ഈ മാസം

വെണ്ട

വേനലിൽ വെണ്ടയ്ക്ക് നല്ല നന വേണം. വെളുത്തുളളി നീര�ോ വെളുത്തുളളി-വേപ്പെണ്ണസ�ോപ്പ് മിശ്രിതമ�ോ തളിച്ച് ചെറുപ്രാണികളെ നശിപ്പിക്കാം. മഞ്ഞബ�ോർഡിൽ ആവണക്കെണ്ണ പുരട്ടി ചെടികൾക്കിടയിൽ കെട്ടിയിട്ടാൽ ഈ ചെറുകീടങ്ങൾ അതിൽ പറ്റിപ്പിടിക്കും.

നേർപ്പിച്ച് തളിക്കാം.

മധുരക്കിഴങ്ങ്

ചീര

നേരത്തെ നട്ട മധുരക്കിഴങ്ങിന് നന തുടരുക. തടങ്ങളിൽ പുതയിടാം.

ചീര ഈ മാസം നടാം. വിത്തു പാകി തൈകൾ മാറ്റി നടണം. സെന്റിന് 5 ഗ്രാം വിത്തു വേണം. സെന്റിന് 150-200 കില�ോഗ്രാം കാലിവളമ�ോ 100 കില�ോഗ്രാം മണ്ണിരകമ്പോസ്‌റ്റോ ചേർക്കണം. തൈകൾ ആഴം കുറഞ്ഞ ചാലുകളിൽ നടുക. ചാലുകൾ തമ്മിൽ 20 സെന്റീ മീറ്റർ ഇടയകലം വേണം. ചുവന്ന ചീരയായ കണ്ണാറ ല�ോക്കൽ, അരുൺ, ചുവന്ന തണ്ടും പച്ചയിലയുമുളള രേണുശ്രീ, സി.ഒ 1, 2, 3, മ�ോഹിനി എന്നിവ പച്ചയിനങ്ങളാണ്.

വാനില

വാനില പൂക്കുമ്പോൾ നന നിർബന്ധമാണ്. ചപ്പുചവറുകള�ോ ഇലകള�ോ ഉപയ�ോഗിച്ച് പുതയിടുന്നതും നന്ന്. 50 ഗ്രാം വേപ്പിൻകുരു ചതച്ച് കിഴികെട്ടി ഒരു ലിറ്റർ വെളളത്തിൽ 12 മണിക്കൂർ വച്ചശേഷം പിഴിഞ്ഞെടുത്ത് നേരിട്ട് തളിച്ചാൽ വാനിലയുടെ പൂങ്കുലകൾ നശിപ്പിക്കുന്ന വണ്ടിനെ നിയന്ത്രിക്കാം. ഒരു ലിറ്റർ ഗ�ോമൂത്രം 10 ലിറ്റർ വെളളത്തിൽ നേർപ്പിച്ച് 25 ഗ്രാം കാന്താരി മുളകും കൂടെ അരച്ചു ചേർത്ത് അരിച്ചെടുത്ത് തളിക്കാം. ബീൻസ് അഴുകൽ, മഞ്ഞളിപ്പ് എന്നിവ നിയ�ിക്കാൻ രണ്ടു ശതമാനം സ്യൂഡ�ോമ�ോണസ് ലായനി രണ്ടാഴ്ച ഇടവിട്ട് തളിക്കാം.

മുളക്, വഴുതന, തക്കാളി

ഇവയ്ക്ക് മൂന്നു നാലു ദിവസത്തില�ൊരിക്കൽ ഒരു നന. തക്കാളിക്ക് താങ്ങ് നൽകിയാൽ കൂടുതൽ വിളവും കായ്കൾക്ക് നല്ല നിറവും കിട്ടും. ചെടികൾക്ക് ചുറ്റും കുമ്മായം വിതറി മണ്ണിൽ ക�ൊത്തിച്ചേർക്കുന്നത് നന്ന്​്. മീനെണ്ണ ഇൽമേഷന�ോ മീനെണ്ണ സ�ോപ്പോ വെളളത്തിൽ കലർത്തി തളിച്ച് തണ്ടുതുരപ്പൻ പുഴുവിന്റെ ശല്യം ഒഴിവാക്കാം. വെളുത്തുളളിവേപ്പെണ്ണ-സ�ോപ്പുമിശ്രിതവും തളിക്കാം.

കാപ്പി

കാപ്പിത്തോട്ടങ്ങളിൽ ജലസേചനം നടത്തിയാൽ വിളവ് ഗണ്യമായി വർധിക്കും. സ്പ്രിങ്ക്‌ളർ നനയ�ോ ഹ�ോസ് ഉപയ�ോഗിച്ചുളള നനയ�ോ ആണ് അഭികാമ്യം.

മുളകു ചെടികൾക്ക് ചുറ്റും കുമ്മായം വിതറുന്നത് ബാക്ടീരിയൽ വാട്ടം ചെറുക്കും. മുളകിന് ചുവടഴുകാതിരിക്കാൻ നീർവാർച്ച നന്നാക്കുകയും ബ�ോർഡ�ോ മിശ്രിതവും തളിക്കാം.

കൈതച്ചക്ക

മൂന്നാഴ്ച കൂടുമ്പോൾ ജലസേചനം നടത്തിയാൽ വിളവ് വർധിക്കും. പുതയിടാം. ഇതിന് കരിയിലയ�ോ മറ്റ് ജൈവവളങ്ങള�ോ മറ്റ് ജൈവവളങ്ങള�ോ ഉപയ�ോഗിക്കാം.

വെളളരി വിളകൾ

പാവൽ, പടവലം, വെളളരി, മത്തൻ, തണ്ണിമത്തൻ, സലാഡ് വെളളരി എന്നിവയ്ക്ക് മൂന്നു നാലു ദിവസത്തില�ൊരു നന. പാവലിനും പടവലത്തിനും ഇടയ്ക്ക് വളപ്രയ�ോഗം നടത്താം. കീടനിയന്ത്രണത്തിന് നേരത്തെ പറഞ്ഞ ജൈവമിശ്രിതങ്ങൾ മതിയാകും. വെളുത്ത് പ�ൊടി പ�ോലെ ഇലകളിൽ ഗുരുതരമായി കണ്ടാൽ കരാത്തേൻ (48 ശതമാനം), 0.5 മില്ലി/ലിറ്റർ എന്ന ത�ോതിൽ തളിച്ചാൽ മതി.

ചേന

കുംഭച്ചേനയ്ക്ക് മഴ കിട്ടുന്നില്ലെങ്കിൽ നനയ്ക്കണം. കഴിഞ്ഞ മാസം നട്ട വിത്തുകൾ ഉണങ്ങിയില്ലെങ്കിൽ മാറ്റി പകരം പുതുവിത്ത് നടുക. നല്ലയിനങ്ങളുടെ നടീൽ വസ്തുക്കൾക്ക് ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. ഫ�ോൺ : 0471-2598551 77


സ്ഥാപനങ്ങൾ / സേവനങ്ങൾ

പ്ര

www.krishijagran.com

വി.ബി.െഎ. പ്രതിര�ോധ മരുന്നുൽപ്പാദക മികവിൽ

തിര�ോധ മരുന്ന് ഉൽപാദനരംഗത്തെ കേരളത്തിലെ ഏക സ്ഥാപനമാണ് വി.ബി.ഐ. സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ പാല�ോട് പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ് വെറ്ററിനറി ബയ�ോളജിക്കൽസ് പ്രതിര�ോധ മരുന്ന് ഉത്പാദനരംഗത്തെ കേരളത്തിലെ ഏക സ്ഥാപനമാണ്. കന്നുകാലികൾക്കും വളർത്തുപക്ഷികൾക്കും ആവശ്യമായ വാക്‌സിനുകൾ ഇവിടെ നിർമിക്കുന്നു.

കന്നുകാലികളിൽ ഉണ്ടാകുന്ന അടപ്പൻ (ആന്ത്രാക്‌സ് ), കുരലടപ്പൻ (ഹെമറാജിക് സെപ്റ്റിസീമിയ), കരിങ്കാൽ (ബ്ലാക്ക് ക്വാർട്ടർ) എന്നീ ര�ോഗങ്ങൾക്കും വളർത്തു പക്ഷികളെ ബാധിക്കുന്ന ക�ോഴിവസന്ത (റാണിക്കെറ്റ് ഡിസീസ് ), ക�ോഴിവസൂരി (ഫൗൾ പ�ോക്‌സ് ), താറാവ് വസന്ത (ഡക്ക് പ്ലേഗ് ), താറാവ് പാസ്ച്ചുറെല്ല (ഡക്ക് പാസ്ച്ചുറെല്ലോസിസ് ) ര�ോഗങ്ങൾക്കുമുളള പ്രതിര�ോധ മരുന്നുകളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. വളർത്തു പന്നികളുടെ കൂട്ടമരണത്തിനിടയാക്കുന്ന 'സൈ�ൻ ഫിവർ' എന്ന പകർച്ചവ്യാധിക്കെതിരായ പ്രതിര�ോധ

വാക്‌സിൻ ഉത്പാദനം

78


www.krishijagran.com

=OdGQT4 E@}U9NhX *NuOUlNhX *R4O #*Th an¶p¶sXÃmw s]m¶Ã! CShnf¡\ptbmPysa¶p sXfnbn¡s¸«Xv tdmbvkv ske£³ am{Xw.

hn]W\w tdmbnknsâ {_m©kv aptJ\ am{Xw. tIm^n t_mÀUv sskânÌpIÄ km£ys¸Sp¯nb Im¸n ssXIÄ tIcf¯nepw ]pd¯pw FhnsSbpw F¯n¨v \ÂIp¶p. 30% apX 80% hsc XW Bhiyw. Xmbv thcpIÄ BbXn\m dºÀ tXm«¯n\v A\ptbmPyw. hfsc sNdnb sNSn BbXn\m dºÀ Sm¸nwKn\v \ncIfn t]mepw \«p ]nSn¸n¡mhp¶XmWv. Xmbv thcmbXn\m \\bvt¡­XnÃ.

Roy’s Cofee Selection

A\pIcW§sf kq£n¡pI, tXm«w t\cnÂI­v ssXIfpsS KpW\nehmcw Dd¸phcp¯pI. \n§fpsS d_À/IapIv tXm«w Hcp Im¸ntXm«w IqSnbm¡n amäp¶XneqsS G¡dn c­p e£¯ne[nIw hcpam\w t\Smw. Im¸n tXm«w t\cn ImWp¶Xn\pw ssXIÄ hm§n¡p¶Xn\pw, _p¡n§n\pw

UENCWLW TTMT4*W ssl{_nUv tIm^n t\gvkdn (Kh:AwKoIrXw) Be¯qÀ, ]p¸Ån, hb\mSv

Ph: 04936 240256 http://www.youtube.com/watchtv=1aMAuqknobe 9447907464, Mob: 9744517595 Depo: ]me, dm¶n, sImÃw, Xncph\´]pcw, hS¡pwt©cn, aphmäp]pg, Imªnc¸Ån, a®mÀ¡mSv, \ne¼qÀ, I®qÀ, awKem]pcw, tKmh, Bkmw

വാക്‌സിൻ ദക്ഷിണേന്ത്യയിൽ ആദ്യമായി വിജയകരമായി ഉൽപാദിപ്പിച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ധർ. കഴിഞ്ഞ വർഷമാണ് ആടുവസന്തയ്‌ക്കെതിരായുളള സെൽക്കൾച്ചർ വാക്‌സിന്റെ ഉൽപാദനം ഇവിടെ നിന്നും തുടങ്ങിയത്. മുക്തേശ്വറിലുളള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ വാക്‌സിൻ നിർമ്മിക്കുന്നത്.

പ്രായ�ോഗിക പരിശീലനം, ര�ോഗപ്രതിര�ോധം, വാക്‌സിന�ോളജി എന്നീ വിഷയങ്ങളിൽ ഗവേഷണം എന്നിവയും ഇവിടെ നടത്തിവരുന്നു.

പുതിയ പദ്ധതികൾ

പേവിഷബാധയ്ക്ക് എതിരെ ആന്റീ റാബിസ് വാക്‌സിന്റെ ഉത്പാദനം സമീപ ഭാവിയിൽ തുടങ്ങുന്നതിനുളള പ്രവർത്തനങ്ങളുമായി മുന്നോട്ടു പ�ോകുകയാണ് ഈ സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ധർ. അതിനായി ല�ോകനിലവാരത്തിൽ ഒരു പുതിയ ലബ�ോറട്ടറി നിർമിക്കേണ്ടതുണ്ട്. കുരലടപ്പൻ, താറാവ് പാസ്ച്ചുറല്ല എന്നീ ര�ോഗങ്ങൾക്കുളള വാക്‌സിൻ ഫെർമെന്റർ സാങ്കേതിക തത്വത്തിന് അധിഷ്ഠിതമായി ഉണ്ടാക്കുന്നതിനും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിനും അയൽ സംസ്ഥാനത്തിനും വേണ്ട ബാക്ടീരിയൽ വാക്‌സിനുകൾ നിർമിക്കുവാൻ ഫെർമെന്റർ സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുന്നതാണ്. കന്നുകാലികളിൽ എളുപ്പത്തിൽ ഗർഭ പരിശ�ോധന നടത്തുന്നതിന് ആവശ്യമായ ഒരു കർഷക സൗഹൃദകിറ്റിന്റെ ഗവേഷണവും ഇവിടെ നടന്നു വരുന്നു.

ര�ോഗനിർണയ കിറ്റുകൾ

കൂടാതെ ചില ര�ോഗാവസ്ഥകളെ കണ്ടുപിടിക്കുന്നതിനുളള ര�ോഗനിർണയ ആന്റിജനുകളും (സാൽമ�ൊണെല്ല പുള്ളോറം ആന്റിജൻ) ഇവിടെ തയ്യാറാക്കി വരുന്നു. അകിടുവീക്കം അതിന്റെ പ്രാരംഭദശയിൽ തന്നെ നിർണയിക്കുന്നതിന് ഉപയ�ോഗപ്രദമായ അകിടുവീക്കര�ോഗ നിയ�ണ കിറ്റ് (മാസ്റ്റൈറ്റിസ് ) ഈ സ്ഥാപനത്തിന്റെ സംഭാവനയാണ്. അകിടുവീക്ക ര�ോഗ ചികിത്സയ്ക്ക് ഫലപ്രദമായ ആന്റിബയ�ോട്ടിക് യഥാസമയം നൽകാൻ സഹായിക്കുന്ന ആന്റിബയ�ോട്ടിക് സെൻസിറ്റിവിറ്റി കിറ്റ് ഈ സ്ഥാപനത്തിന്റെ മറ്റൊരു ഉൽപ്പന്നമാണ്. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ�ട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്‌ന�ോളജിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കിറ്റ് തയ്യാറാക്കുന്നത്.

റൂട്ട് മാപ്പ്

തിരുവനന്തപുരം പട്ടണത്തിൽ നിന്നും 35 കില�ോമീറ്റർ ദൂരെയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. വിലാസം: വെറ്ററിനറി ബയ�ോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പാല�ോട്.ഫ�ോൺ : 0472 2840262

പരിശീലനം

കൂടാതെ വെറ്ററിനറി സയൻസ്, മൈക്രോബയ�ോളജി, ബയ�ോടെക്‌ന�ോളജി തുടങ്ങിയ ക�ോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് 79




www.krishijagran.com

www

.kris www

hijag

ran.c

.krish

i.jagr

www

an

.krish

i.jagr

9891

an

4054

03

om

RY 2018

ME 01

YALAM N | MALA

www

hija gran

.kris

I JAGRA

.com

KRISH

ISSUE

` 35

10 JANUA

VOLU

ാൾ ഒറ്റയ യ്ക് ഒരുലാശാല വാഴ ക സർവ്വ 16

KRI SH I JAGR AN

www.

^mw ^mw Ubdnn j y Ubd kvs]-]-jyÂ

kvs

www.

krish

ijagra

krishi

.jagra

� മാംഗ ാസ്ം െക മമഗ� മെ ഗേ

www.

n

krishi

.jagra

98914

n

05403

ിയു പ്രകൃത

08

n.com

MBER

E 01

www

.kris hijag

ran.c

ALAM N | MALAY

om

ISSUE

2017

` 35

05 SEPTE

VOLUM

I JAGRA

KRISH

Xoä-¸p-Ãnse n kn.Hm.3 lcnXdmW mbn c-X-a h-Ip-¸v IÀ-½-\-hn-nIk-\ £o-c anMv Ubdnm-K^m-Xn-bn-tev ]ptc hmXm-b\w Hcp 12

അഭിമുഖ

ത്

നം വിളഞ്ഞ

സ്വപ്

16

മനി

നൂറുേ

1

Krishi Jagran

lam Volume

01 Issue

ry 2018

10 Februa

Rs. 35

Malaya

-Ko-kv Ip-c

tUm. hÀ

V.R. Ajith Kumar

Suresh Muthukulam

Head, Southern States ajith@krishijagran.com 9891899064

Karthika B.P.

Associate Editor (English) karthika@krishijagran.com 9497208564

State Head & Editor suresh@krishijagran.com 9446306909

Erfan Ebrahim Sait

Social media Coordinator erfanebrahimsait@gmail.com 7403377786

Sreeja S Nair

Associate Editor (Portal) sreeja@krishijagran.com 7907536665

Saritha Reghu

Marketing Executive saritha@krishijagran.com 7012057316

Dhanya M.T.

Litty Jose littyjosekrishijagran.com@yandex 8921713854

Krishi Jagran

Marketing Head, Kerala dhanya@krishijagran.com 8606104150

am Volume

01 Issue

07 Novemb

Rs. 35

Malayal

S.Gopakumar

Circulation Executive sgopa@krishijagran.com 938931495

KRISHI JAGRAN KERALA TEAM

Remya M remyam@krishijagran.com 9048980359

S C-´y-bp-sm-c³ ]m 1

er 2017

KRISHI JAGRAN

India’s largest circulated agri rural magazine (Limca Book of Records certified) KERALA NETWORK

Southern Regional Cum Kerala State Office

Saritha Reghu

Saritha@krishijagran.com 7012057316

Bijimol V. bijimolanil.v@gmail.com 8129822056

A/5, Elankam Gardens Vellayambalam, Sasthamangalam P.O Thiruvananthapuram- 695010 Email-malayalamkrishi@gmail.com Ph-0471 -4059009 Portal-malayalam.krishijagran.com

Head Office

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Asha S

ashasadasiv74@gmail.com 9447741677

Saritha N.R. sarithanr@krishijagran.com 7012399945

Karnataka Office

K.B. Bainda

Remya K. Prabha

kbbainda@krishijagran.com 9995219529

remyakprabha@krishijagran.com 9605147903

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

Chennai Office

S. Gopakumar

sgopa@krishijagran.com 7356603958

Remya C.N.

remyacn@krishijagran.com 9447780702

Arun T.

Dhanya M.T.

arunyltp@gmail.com 9495825965

dhanya@krishijagran.com 8606104150

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923

Account Details Krishi Jagran, The Federal Bank Ltd. Br: Thiruvananthapuram / Kuravankonam, Kerala-695003

A/c No: 21790200000496 IFS Code : FDRL0002179

82 www.krishi.jagran

www.krishi.jagran

9891405403




Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.