Krishi Jagran Malayalam Magazine 2017

Page 1

www.krishijagran.com

9891405403

2017 ഫെബ്രുവരി വില `35

www.krishijagran.com

1


d¤o®പുസ്തകം YJ« 01 01 k´« 02 ©dQ® 68 l¢k `35 ലക്കം 05 പേജ് 68 വില `35

d¤o®YJ« 01 k´« 02 ©dQ® 68 l¢k `35

www.krishijagran.com 2 www.krishijagran.com 22 www.krishijagran.com


d¤o®YJ« 01 k´« 02 ©dQ® 68 l¢k `35

©hÁ-©is¢-i J¦-n¢-´® ©h-Á-©is¢-i o¡-©Æ-Y¢-J-l¢a¬

J¥-T¤-Yv l¢-l-j-¹w´® stihl¨Ê j-Q¢-©Ít-V® V£-kt-h¡-¨j f-Ü-¨¸T¤-J

info@stihlindia.com ©J-j-q ±d-Y¢-c¢-b¢Jw o-©É¡n®. f¢.Fv: 9847855928 o-h£t: 9746275153

S-¹-q¤-¨T D-k®-d-¼¹w ±f-n® J¶t h¢-Í® ©fë¡lt

d¡-V¢ J¶t Jë£ct

Qt-½u L¤-X-©h-Ái¤« o¡-©Æ-Y¢-J-Yi¤«

www.krishijagran.com www.krishijagran.com www.krishijagran.com

333


പുസ്തകം 01 ലക്കം 05 പേജ് 68 വില `35 പുസ്തകം 01 ലക്കം 05 പേജ് 68 വില `35

Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editor Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Strategic Alliance & Partnerships Accounts Legal advisor Head -Southern States

M.C. Dominic Shiny Emanuel MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Yogesh Kumar Aniket Sinha J. Sabu Udit Mittal K. B Indra Assumudeen H Ajith Kumar V R

K E R A LA

Magazine Editor Assistant Editor Designer Sr. Marketing Manager

S Suresh Kumar Dhanya M.T Anil Raj Saranya K.J

KRISHIJAGRAN DISTRICT CO-ORDINATORS

Dhanya. M.T Thiruvananthapuram Asha. S Kollam K.B. Bainda Alappuzha Remya. C.N Kottayam Remya K Prabha Eranakulam Smrithi. R.B Malappuram K.R. Jubeesh Kozhikode Shibu C.V Wayanad

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: HT Media Press B - 2 Sector -63, Nodia.- 201301 Distt.- Gautam Budh Nagar (U.P.)

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam P.O, Thiruvananthapuram- 10 email: malayalam@krishijagran.com Phone: 0471 4059009 web: www.krishijagran.com

Disclaimer:

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

All Rights reserved Copyright @ krishijagran media group Total number of pages : 68

4

www.krishijagran.com

ഉള്ളടക്കം 08

നമ്മുടെ സ്വന്തം വിത്തുകൾ

10

കാർഷിക പദ്ധതികൾ വിത്തിൽ നിന്ന് തുടങ്ങണം

14 18 20

സി.വി. ഷിബു

കിഴങ്ങുകളുടെ കേദാരഭൂമിയായി ഷാജിയുടെ കൃഷിയിടം സി.വി. ഷിബു

വിജയരാജിന്റെ വിജയമ�ം ഹരിതകേരളത്തിന് കണ്ണൂരിൽ നിന്നൊരു കൃഷിപാഠം ശ്രീജിത് കൃഷ്ണൻ

24

കൂൺ കൃഷിയിൽ അജയ്യനായി അജയ്

26

കാലിത്തീറ്റയിലെ ഫാസ്റ്റ് ഫുഡുകൾ

30 34 38 40 42 44

എ.എൻ. ത�ോമസ് ശാസ്താംക�ോട്ട

വേനൽ കനക്കുന്നു നന തന്നെ പ്രധാനം സുരേഷ് മുതുകുളം

മല�ദേശത്തൊരു മത്സ്യഖനി ധന്യ എം.ടി

ബയ�ോചാർ എന്ന കറുത്തപ�ൊന്ന്

ഡ�ോ. സി.കെ. പീതാംബരൻ

വേഗം കുഴിയെടുക്കാൻ വിവിധതരം യ�ങ്ങൾ കെ.എസ്. ഉദയകുമാർ

ഓമന പക്ഷികളെ വാങ്ങുമ്പോഴും വളർത്തുമ്പോഴും ഡ�ോ. മരിയ ലിസ മാത്യു

ഐടി നഗരത്തിന് ഹരിതശ�ോഭ ധന്യ എം.ടി.

46

റബ്ബർ ത�ോട്ടത്തിൽ ഇടവിളകൃഷിക്ക് സബ്‌സിഡി

48

ജൈവകൃഷിവ്യാപനം: നൂതന പദ്ധതികളുമായി കൃഷിവകുപ്പ് വിഷ്ണു എസ്.പി.

50

വരമ്പ് പൂന്തോപ്പായാൽ കൃഷികൾക്ക് സ്വസ്ഥം

52

ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ2016-17 വർഷത്തെ നിരക്ക്

58

ധാന്യങ്ങളുടെ നാമഭേദങ്ങൾ അഥവാ വിത്തുവിജ്ഞാനം

65

തരിശുനിലത്തിൽ കൃഷിയുടെ പുനർജനി

പ്രൊഫ. ഉത്തരംക�ോട് ശശി

കെ.ആർ. ജുബീഷ്‌



പുസ്തകം 01 ലക്കം 05 പേജ് 68 വില `35

മുഖമ�ൊഴി നാടൻ വിത്തുകളുടെ സംരക്ഷണം അനിവാര്യം

ജീ

വന്റെ തുടിപ്പ് ഉള്ളില�ൊതുക്കുന്ന വിത്ത് പ്രകൃതിയുടെ നിത്യവിസ്മയമാണ്. വംശം നിലനിർത്താൻ പ്രകൃതി ഒരുക്കിവയ്ക്കുന്ന മാ�ികച്ചെപ്പ്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് വംശവീര്യം പകർന്നുക�ൊണ്ടുപ�ോകുന്ന നിരന്തരതയാണ് വിത്ത് എന്നും പറയാറുണ്ട്. അങ്ങനെ ന�ോക്കുമ്പോൾ നാം ഇന്നു വിതയ്ക്കുന്ന വിത്ത് ല�ോകത്ത് ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്. തലമുറകതളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിപ്പോകുന്ന ഒരു ജീവൽബിന്ദുവിന്റെ ഇടമുറിയാത്ത തുടർയാത്ര. വിത്തിന്റെ ഈ അനുസ്യൂത പ്രയാണം കണ്ടിട്ടാവണം വൈല�ോപ്പിള്ളി പാടിയത് ''കന്നിനാളിലെ ക�ൊയ്ത്തിനുവേണ്ടി മന്നിലാദിയിൽ നട്ട വിത്തെല്ലാം പ�ൊന്നലയലച്ചെത്തുന്നു ന�ോക്കൂ പിന്നെയെത്രയ�ോ ക�ൊയ്ത്തുപാടത്തിൽ'' ഭൂമുഖത്ത് ആദ്യം നട്ട വിത്തിന്റെ പിൻതുടർച്ചയാണ് പിന്നെ നാടെമ്പാടുമുള്ള പാടങ്ങളിൽ തലമുറകളായി പ�ൊന്നുവിളയിച്ചുപ�ോകുന്നതെന്ന അർഥതലം പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ നിലനില്പിന്റെ അകംപ�ൊരുളാണ്. വിത്തുകൾ യഥാവിധി സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് മാനവരാശിയുടെ നിലനിൽപിന് അനുപേക്ഷണീയമാണ്. നാടൻ വിത്തുകൾ സംരക്ഷിക്കാൻ നമ്മുടെ പരമ്പരാഗത കർഷകർക്ക് തങ്ങളുടേതായ അനവധി രീതികളുണ്ടായിരുന്നു. ഹരിതവിപ്ലവത്തിന്റെ അരങ്ങേറ്റത്തോടെയാണ് നമ്മുടെ മണ്ണിന്റെ ചൂടും ചൂരും ഉൾക്കൊണ്ടിരുന്ന നാടൻ വിത്തുകൾ അന്യംനിന്നതും വംശനാശത്തിന്റെ വക്കോളമെത്തിയതും. രാസകൃഷിയുടെ ദുരന്തഫലങ്ങൾ കണ്ടും അറിഞ്ഞും ആശങ്കാകുലരായ മനുഷ്യരാശി ജീവനെടുക്കാത്ത ജൈവകൃഷിയിലേക്ക് ചുവടുമാറ്റാൻ തുടങ്ങിക്കഴിഞ്ഞു. പരമ്പരാഗത കൃഷിരീതികൾ തിരിച്ചുവരുന്നത�ോട�ൊപ്പം നമ്മുടെ പൈതൃകം കാത്തുവെച്ച് നാടൻ വിത്തുകൾ കൂടെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് വർത്തമാനകാലത്തിന്റെ അനിവാര്യതയാണ്. 'കൃഷിജാഗരൺ' ഈ ലക്കം നമ്മുടെ അമൂല്യമായ നാടൻ നെൽവിത്തുകളും നടീൽ വസ്തുക്കളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ചർച്ച ചെയ്യുന്നത്. കർഷകർക്കും കൃഷിയെ സ്‌നേഹിക്കുന്നവർക്കും പ്രേരണയും പ്രച�ോദനവുമാകുന്ന വിജയകഥകൾക്കുപുറമെ അഗ്രോ ക്ലിനിക് ഉൾപ്പെടെ കർഷകർ ആവശ്യപ്പെടുന്ന പുതിയ ചില പംക്തികൾ കൂടി ഈ ലക്കം മുതൽ ആരംഭിക്കുന്നു. ഇവയെല്ലാം വായനക്കാർക്ക് ഇഷ്ടപ്പെടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒപ്പം നിങ്ങളുടെ വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു.

6

എം.സി. ഡ�ൊമിനിക്

മാനേജിങ് എഡിറ്റർ

www.krishijagran.com



പുസ്തകം 01 ലക്കം 05 പേജ് 68 വില `35

8

www.krishijagran.com


ർവരതയുടെയും ജീവന്റെയും പ്രതീകമായ വിത്തുകൾ ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. സങ്കര വിത്തുകൾ ഉദയം ചെയ്യുന്നതിന് മുമ്പ് പരമ്പരാഗത കർഷകർ തങ്ങളുടെ പക്കലുള്ള വിത്തുകൾ ഒരമൂല്യ നിധിപ�ോലെ കാത്തുസൂക്ഷിക്കുകയും അയൽപക്ക കർഷക സുഹൃത്തുക്കളുമായി കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ഓര�ോ വിളയുടെയും വിത്തുകൾ അവയുടെ അങ്കുരണശേഷിക്ക് യാത�ൊരു കുറവും വരാത്തവിധം സംരക്ഷിക്കാൻ കർഷകർക്ക് തങ്ങളു ടേതായ മാർഗങ്ങളുണ്ടായിരുന്നു. ഗ�ോതമ്പുവിത്ത് വെയിലത്തുണക്കി ഗ�ോതമ്പുകച്ചിക്കിടയിൽ പാളിയായി സൂക്ഷിച്ചിരുന്നു. ചില ഉൾനാടൻ ഗ്രാമങ്ങളിൽ ഉള്ളിയാണ് ഗ�ോതമ്പിന്റെ സംരക്ഷണത്തിനുപയ�ോഗിച്ചിരുന്നത്. വിത്തുസംഭരണിയുടെ ഉൾഭാഗത്ത് ചുവട്ടിൽ വെയിലത്തുണക്കിയ രണ്ടു കില�ോ ഉള്ളി നിരത്തി അതിനുമീതെ ഗ�ോതമ്പുവിത്ത് നിരത്തുകയായിരുന്നു പതിവ്. തുവരപ്പരിപ്പ് സൂക്ഷിക്കാനാകട്ടെ കറിയുപ്പാണ് ഉപയ�ോഗിച്ചിരുന്നത്. ഒരു കില�ോ തുവരപ്പരിപ്പു വിത്ത് 200 ഗ്രാം കറിയുപ്പുമായി ചേർത്ത് ചാണകച്ചാക്കുകളിൽ ഭദ്രമായി ആറ്-എട്ട് മാസം വരെ കേടാകാതെ സൂക്ഷിച്ചിരുന്നു. ചാരം പുരട്ടിയാണ് ച�ോളവിത്തുകൾ സംരക്ഷിച്ചിരുന്നത്. ഒരു ഭാഗം ചാരം നാലുഭാഗം വിത്തുമായി കലർത്തി കാറ്റുകടക്കാത്ത ചണച്ചാക്കുകളിൽ ആറു മാസം വരെ ഭദ്രമായി സൂക്ഷിക്കാൻ സാധിച്ചിരുന്നു. കൂവരകിന്റെ വിത്തുകൾ അങ്കുരണശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ വേപ്പിലകളെയാണ് കൂട്ടുപിടിച്ചിരുന്നത്. ഏതാണ്ട് എല്ലാ പച്ചക്കറിവിത്തുകളും ചാണകത്തിൽ പുതച്ച് രണ്ട്-മൂന്ന് ദിവസം വെയിലത്തുണക്കി തടിപ്പെട്ടികളിൽ സൂക്ഷിച്ചാൽ ഏതാണ്ട് ഒരു വർഷം വരെ കേടാകാതെ ഇരിക്കും എന്നു മാത്രമല്ല അവയുടെ അങ്കുരണശേഷി 90 ശതമാനം കണ്ട് വർധിപ്പിക്കാനും കഴിയും. ഇങ്ങനെ കർഷകർ തങ്ങളുടെ അമൂല്യമായ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ കണ്ടെത്തിയ വിത്തുസംരക്ഷണ ത�ങ്ങൾ നിരവധിയാണ്.

ഹരിതവിപ്ലവത്തോടനുബന്ധിച്ച് രംഗപ്രവേശം ചെയ്ത സങ്കരവിത്തിനങ്ങളും രസവളങ്ങളും രാസകീടനാശിനികളുമാണ് ഒരർഥത്തിൽ നാടൻ വിത്തിനിങ്ങളെ തിരശ്ശീലയ്ക്കു പിന്നിലാക്കിയത് എന്നും പറയാം. ഇത�ോടെ കർഷകൻ വിത്തുകൾ സൂക്ഷിക്കുന്നതും കൈമാറുന്നതുമെല്ലാം നിർത്തി, പകരം തന്റെ കൃഷിക്കാവശ്യത്തിനുള്ള വളങ്ങളും മറ്റ് ഉപയ�ോഗ സാധനങ്ങൾ പ�ോലെ വിപണിയിൽ നിന്ന് വാങ്ങാൻ തുടങ്ങി. ഇത�ോടെ നാടൻ വിളകളെക്കുറിച്ചുള്ള പ്രാദേശിക

വിജ്ഞാനം അപ്രസക്തമാകുകയും ജൈവവൈവിധ്യം തന്നെ താളം തെറ്റുകയും ചെയ്തു. ഒരുകാലത്ത് ആയിരക്കണക്കിന് വിളകൾ വളർന്നിരുന്ന കൃഷിയിടങ്ങളിൽ ഇന്ന് വിരലിലെണ്ണാൻ പ�ോലും വിളകളില്ല എന്ന ദുരവസ്ഥയായി. നമ്മുടെ സമ്പന്നമായ ജൈവവൈവിധ്യ സംസ്‌കൃതിക്ക് സംഭവിച്ച ന്യൂനതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. പ്രാദേശിക ജീവജാലങ്ങൾ തീർക്കുന്ന സചേതനമായ ആവാസവ്യവസ്ഥ നിലനിർത്താൻ പരമ്പരാഗത വിത്തുകളുടെ സംരക്ഷണം കൂടിയേ തീരൂ. സങ്കരവിത്തുകളുടെ മ�ോഹിപ്പിക്കുന്ന വിളപ്പൊലിമയുടെ സൂത്രവാക്യങ്ങൾ ഇല്ലെങ്കിൽപ്പോലും പരമ്പരാഗത വിത്തുകൾക്ക് അക്കമിട്ടുപറയാവുന്ന ഗുണങ്ങൾ നിരവധിയാണ്. ഒരു പ്രദേശത്തെ മണ്ണം കാലാവസ്ഥയുമായി പരമാവധി ഇണങ്ങിപ്പോകാനുള്ള കഴിവ്, ഏതുതരം ര�ോഗകീടബാധയെയും നഖശിഖാന്തം പ്രതിര�ോധിക്കാനുള്ള ശേഷി, ഏത് പ്രതികൂലസാഹചര്യത്തെയും അതിജീവിച്ച് കർഷകന്റെ അറ നിറയും വിധം വിളവ് പ�ൊലിപ്പിക്കാനുള്ള സുസ്ഥിരമായ സിദ്ധി തുടങ്ങി അനവധി ഗുണങ്ങൾ ഇവയ്ക്കുണ്ട്. ഒരു പ്രദേശത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രത്യക്ഷ സൂചകം കൂടെയാണ് അവിടുത്തെ കർഷകർ നിധിപ�ോലെ കാത്തുസൂക്ഷിക്കുന്ന വിത്തുകൾ. സാഹചര്യങ്ങളുടെ അനിവാര്യത നിമിത്തം സങ്കരവിത്തുകളെ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് സ്വീകരിച്ചാനയിക്കാൻ നിർബന്ധിതരായ കർഷകജനത, സ്വന്തം നിലവറകളിൽ നിധിപ�ോലെ കരുതിവച്ചിരുന്ന നാടൻ വിത്തുകളുടെ അങ്കുരണശേഷി നഷ്ടമാകുന്നതും അവ വിസ്മൃതിയിലാകുന്നതും അറിഞ്ഞില്ല. ഫലമ�ോ? തലമുറകളായി അമൂല്യനിധിപ�ോലെ കാത്തുവയ്ക്കുകയും കൈമാറുകയും ചെയ്തിരുന്ന നാടൻ വിത്തുകൾ പലതും നമ്മുടെ മണ്ണിൽ നിന്നും മനസ്സിൽ നിന്നും പടിയിറങ്ങുകയായിരുന്നു. ഇവിടെയാണ് നാടൻ വിത്തുകൾ സംരക്ഷിക്കേണ്ടതിന്റെയും നിലനിർത്തേണ്ടതിന്റെയും പ്രസക്തി. വിത്തുഗ്രാമം എന്ന സങ്കല്പം കൂടുതൽ അർഥവത്തായി യാഥാർഥ്യമാക്കേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തലമുറകളായി കൈമാറിവന്ന നാടൻവിത്തിന്റെ അമൂല്യശേഖരം ഒരു പൈതൃകം പ�ോലെ കാത്തുസൂക്ഷിക്കുന്ന ചെറുവയൽ രാമൻ എന്ന വയനാടൻ കർഷകൻ കാർഷികകേരളത്തിന്റെ സ്വത്വത്തിന്റെ പ്രതീകവും സംരക്ഷകനും നമ്മുടെ അഭിമാനവുമാണ്. വൈവിധ്യമാർന്ന നെൽവിത്തുകൾ കണ്ണിലെ കൃഷ്ണമണിപ�ോലെ കാത്തുസൂക്ഷിക്കുന്ന ചെറുവയൽ രാമനെപ്പോലുള്ള കർഷകര�ോട് സമൂഹം എന്നെന്നും കടപ്പെട്ടിരിക്കുന്നു.

www.krishijagran.com

9


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കവർസ്‌റ്റോറി

കാർഷിക പദ്ധതികൾ

വിത്തിൽ നിന്ന് തുടങ്ങണം സി.വി. ഷിബു

കേ

പ്രമുഖ പാരമ്പര്യ കർഷകൻ ചെറുവയൽ രാമനുമായി അഭിമുഖം

�-സംസ്ഥാന സർക്കാരുകളുടെ കാർഷിക പദ്ധതികൾ ആദ്യം തുടങ്ങേണ്ടത് വിത്തിൽ നിന്നാണെന്ന്. കേരളത്തിലെ പ്രമുഖ ആദിവാസി-പാരമ്പര്യ കർഷകനും, ജൈവ-പരിസ്ഥിതി പ്രവർത്തകനും, വിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ പറയുന്നു. കൃഷിജാഗരൺ മാസികയിലേക്ക് രാമന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ഞങ്ങൾ അദ്ദേഹത്തെ കാണുമ്പോൾ ക�ൊൽക്കൊത്തയിൽ നിന്നെത്തിയ എം.എസ്.ഡബ്‌ള്യു ഗവേഷകരുമായി സ്വന്തം പാടവരമ്പത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം. വയനാട് സ�ോഷ്യൽ സർവ്വീസ് സ�ൊസൈറ്റിയിൽ ഒരാഴ്ചത്തെ പഠനത്തിനെത്തിയ എട്ടംഗ സംഘം ആദ്യം അന്വേഷിച്ചതും ചെറുവയൽ രാമനെയും, അദ്ദേഹത്തിന്റെ കൃഷിയിടത്തെയുമാണ്. സ്‌കൂൾ വിദ്യാർത്ഥികളുടെ ഒരു വലിയ സംഘം മാനന്തവാടിക്കടുത്ത കമ്മനയിലെ രാമന്റെ കൃഷിയിടത്തിൽ നിന്നും പഠനം കഴിഞ്ഞ് അല്പം

10

www.krishijagran.com

മുമ്പ് മടങ്ങിയിട്ടേയുള്ളു. ക�ോഴിക്കോട് എൻ.ഐ.ടി.യിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന തനിമയെന്ന ഡ�ോക്യുമെന്ററിക്കുള്ള ചിത്രീകരണവും ഇതിനിടെ നടക്കുന്നുണ്ട്. കൃഷിയും ചിത്രീകരണവും അനുഭവം പങ്കുവെക്കലുമെല്ലാം ഇന്ന് രാമന് ഒരു പ�ോലെ ജീവിതചര്യയായിരിക്കുന്നു. ആഴ്ചയില�ൊരിക്കൽ ദീർഘദൂര യാത്രകൾ. തന്റെ ശേഖരത്തിലുള്ള വിത്തുകൾ പരിചയപ്പെടുത്തൽ, സെമിനാറുകളിൽ ക്ലാസ്സെടുക്കൽ എല്ലാം ചിട്ടയായി നടക്കും. കാസർഗ�ോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നടക്കുന്ന വിത്തുത്സവത്തിന് പിറ്റേന്ന് പ�ോകാനുള്ള ഒരുക്കങ്ങളും നടത്തണം. ക�ൊയ്തിട്ട നെല്ല് മെതിക്കണം. ഉണക്കിയിട്ട നെല്ല് കൂടയിൽ ശേഖരിക്കണം, ഇനം തെറ്റാതെ, നെല്ല് തമ്മിൽ കലരാതെ ഓര�ോന്നും വെവ്വേറെ കൂടകളിലാക്കണം പണികൾ ഏറെയുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ചെറുവയൽ രാമനെന്ന


കൃഷിയും ചിത്രീകരണവും അനുഭവം പങ്കുവെക്കലുമെല്ലാം ഇന്ന് രാമന് ജീവിതചര്യയായിരിക്കുന്നു. ആഴ്ചയില�ൊരിക്കൽ ദീർഘദൂര യാത്രകൾ. തന്റെ ശേഖരത്തിലുള്ള വിത്തുകൾ പരിചയപ്പെടുത്തൽ, സെമിനാറുകളിൽ ക്ലാസ്സെടുക്കൽ എല്ലാം ചിട്ടയായി നടക്കും

പറഞ്ഞാലും രാസവളം ചേർത്തൊരു കൃഷിയില്ല. അങ്ങനെയാണ് രാമൻ പ്രകൃതിയും, പ്രകൃതിയുടെ ജൈവതാളവും ഇല്ലാതെ വിളവിനു വേണ്ടിയ�ോ, ലാഭത്തിനു വേണ്ടിയ�ോ കൃഷി ചെയ്യുന്നവരല്ല, രാമെന്റ സമുദായമായ വയനാട്ടിലെ കുറിച്യർ.

കർഷകന്റെ അഭിമുഖം പലതവണ എടുത്തിട്ടുള്ള മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പഴയ ച�ോദ്യങ്ങള�ൊന്നും ആവർത്തിച്ചില്ല. പത്തു വർഷം മുമ്പ് കണ്ട നാട്ടിൻപുറത്തെ സാധാരണ ആദിവാസി കർഷകനല്ല ഇന്ന് രാമൻ. ഒരുപാട് മാറിയിരിക്കുന്നു. വിവിധ നാടുകൾ സഞ്ചരിച്ച് ഒട്ടേറെ അറിവ് നേടിയിരിക്കുന്നു. കേരളത്തിലെയും, കേരളത്തിനു പുറത്തെയും കൃഷി പഠിച്ചിരിക്കുന്നു. അതുക�ൊണ്ടു തന്നെ പുതിയ കാർഷിക നയങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അറിയാം. ദേശീയവും അന്തർദേശീയവുമായി നിരവധി ശിൽപശാലകളിൽ പങ്കെടുത്തിരിക്കുന്നു. രാമനെക്കുറിച്ച് നൂറുകണക്കിനാളുകൾ സംസാരിക്കുന്നു. വിവിധ ഭാഷകളിൽ ഡ�ോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നു. ഒടുവിലിതാ രാമനെക്കുറിച്ചുള്ള സിനിമയും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. എന്താണ് രാമനെ മറ്റ് കർഷകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ? ച�ോദ്യം ച�ോദിച്ചത് ഡ�ോക്യുമെന്ററി ചിത്രീകരിക്കുന്ന സംവിധായകനാണ്. ഉത്തരം പെട്ടെന്ന് വന്നു. 'ഇതുതന്നെ'. എന്നു വച്ചാൽ കൃഷിയില്ലാതെ എനിക്ക് ജീവിതമില്ല. സ്വർണ്ണ കുംഭമെടുത്തു തരാമെന്നു

പഴശ്ശിരാജാവിന്റെ പടയാളികളായിരുന്ന കുറിച്യർ ബ്രിട്ടീഷ് പടയ�ോടുള്ള ഏറ്റുമുട്ടൽ വേളയിൽ പ�ോലും ഒരു സംഘം യുദ്ധത്തിനു പ�ോകുമ്പോൾ മറ്റൊരു സംഘം കൃഷിയിലേർപ്പെടും. എന്തെല്ലാം വിത്തുകൾ ഉണ്ട്? അടുത്ത ച�ോദ്യം ച�ോദിച്ചത് ക�ൊൽക്കൊത്തയിൽ നിന്നു വന്ന ഗവേഷക വിദ്യാർത്ഥിയാണ്. തനത് ഭാഷയിൽ മറുപടി വന്നു തുടങ്ങി. ത�ൊണ്ടി, മരത്തൊണ്ടി, ചെന്നെൽ ത�ൊണ്ടി, പുന്നാടൻ ത�ൊണ്ടി, പാൽത�ൊണ്ടി, വെളിയൻ, പാൽവെളിയൻ, ചേറ്റുവെളിയൻ, ഓക്കുവെളിയൻ, ഓക്കൻപുഞ്ച, ത�ൊണ്ണൂറാം പുഞ്ച, ഞവര, വെള്ളിമുത്ത്, ഗന്ധകശാല, ജീരകശാല, കയമ, മുള്ളൻകയമ, ഉരുളികയമ, അടുക്കൻ, ചെന്താടി, മുണ്ടകൻ, ചെമ്പകം, കനകം, ചെന്നെല്ല്, കണ്ണിചെന്നെല്ല്.... അങ്ങനെ 52 എണ്ണമുണ്ട്. ഈ 52 ഇനവും എല്ലാ വർഷവും മാറിമാറി കൃഷി ചെയ്യും. വിത്ത് ശേഖരിച്ചു വയ്ക്കും. തിരിച്ച് തരണമെന്ന ഗ്യാരണ്ടിയ�ോടെ കർഷകർക്ക് കൃഷി ചെയ്യാൻ നൽകും. അങ്ങനെ പതിറ്റാണ്ടുകളായി പാരമ്പര്യ നെൽവിത്തുകൾ കൃഷി ചെയ്ത്, മറ്റുള്ളവരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ച് കൃഷിക്കു വേണ്ടി മാത്രം ജീവിക്കുകയാണ് ചെറുവയൽ രാമൻ. ഇതിന�ോടകം സർക്കാർ തലത്തിലും, സ്വകാര്യ മേഖലയിൽ നിന്നുമായി നിരവധി പുരസ്‌കാരങ്ങൾ രാമനെ തേടിയെത്തി. എങ്കിലും കേ� കാർഷിക ക്ഷേമ മ�ാലയം 2015 ൽ നൽകിയ പ്ലാന്റ് ജീന�ോം സേവ്യർ ദേശീയ പുരസ്‌ക്കാരമാണ് ഏറ്റവും വിലപ്പെട്ടതായി രാമൻ കരുതുന്നത്. www.krishijagran.com

11


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കവർസ്‌റ്റോറി

സർക്കാർ സഹായം എങ്ങനെയാണ് ? ക്ലാസ്സുകൾക്ക് വിളിക്കും, അവാർഡ് തരും, എന്തെങ്കിലും ഫലകമായിരിക്കും തരുന്നത്. അത് കഴിഞ്ഞാൽ കഴിഞ്ഞു. കൃഷിക്കുള്ള യാത�ൊരു സഹായവുമില്ല. വിത്ത് സംരക്ഷിക്കാൻ ചിലവില്ലേ? അതിനു പണം വേണ്ടേ? പാടത്തു പണിയെടുക്കാൻ കൂലിക്കാരെ കൂട്ടേണ്ടേ, അതിനു പണം വേണ്ടേ? വരൾച്ച വന്ന് ഉണങ്ങി പ�ോയി നെല്ല് കിട്ടിയില്ല. നഷ്ടം ആര് തരും ? കൃഷിക്കാരൻ സഹിക്കണം. ഇങ്ങനെ സഹിച്ചുക�ൊണ്ടിരിക്കുന്നു എന്ന് വിചാരിച്ച് കൃഷി നമുക്ക് ഉപേക്ഷിക്കാൻ പറ്റ്വോ? നമ്മൾ കർഷകരാണ്. പണിയെടുത്തുക�ൊണ്ടേയിരിക്കാം. ലാഭം പ്രതീക്ഷിക്കരുത്.

വിത്ത് സംരക്ഷിക്കാന�ോ ? ഒന്നിനുമില്ല. യഥാർത്ഥത്തിൽ സർക്കാരുകൾ ചെയ്യേണ്ടതെന്താ? വിത്ത് ആദ്യം സംരക്ഷിക്കേണ്ടേ? നമ്മളെപ്പോലെയുള്ള കർഷകർക്ക് അതിനുള്ള സഹായം തരണം. ഞാൻ മരം മുറിച്ച് കളയാറില്ല. ചപ്പു വെട്ടി വയലിലിടും, ചാണകമിടും, രാസവളമ�ോ കീടനാശിനിയ�ോ ത�ോട്ടത്തിൽ കയറ്റില്ല. പാരമ്പര്യം വിട്ട് കൃഷി ചെയ്യാൻ ഞങ്ങൾക്കാകില്ല. ലാഭം ഞങ്ങൾക്ക് വേണ്ട. നല്ല ഭക്ഷണം കഴിക്കണം. വിഷം കലർന്നത�ൊന്നും ഞങ്ങൾക്കു വേണ്ട.

പുറത്തു പ�ോയിട്ടെന്താണനുഭവം ? ഞാൻ പലസ്ഥലത്തും പ�ോയിട്ടുണ്ട്. ഇവിടെ കൃഷിക്കെന്താ സർക്കാർ ചെയ്യുന്നത് ? പരിസ്ഥിതിയെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും പ്രസംഗിക്കുന്നവർ അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഞങ്ങളെപ്പോലെയുള്ളവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ചൈനയെ കണ്ട് പഠിക്കട്ടെ ഇവിടെയുള്ളവർ. ഇതേപ�ോലെയുള്ള പൈതൃക ഗ്രാമങ്ങൾ സംരക്ഷിക്കാൻ ചൈനയിൽ പദ്ധതിയുണ്ട്. അപ്പോ ആദ്യം ഇവിടെ വേണ്ടത് വിത്തും പാരമ്പര്യവും ജൈവ വൈവിധ്യവും സംരക്ഷിക്കാനുള്ള നടപടിയാണ്.

അവാർഡുകൾ ? ഇനി വേണ്ട. പുരസ്‌കാരങ്ങളും, ഫലകങ്ങളും ക�ൊണ്ട് എന്തു കാര്യം ? പബ്ലിസിറ്റിയല്ല ആവശ്യം. പദ്ധതിയാണ് ആവശ്യം. പലരും എന്നെ ക്ഷണിക്കുന്നുണ്ട്. അടുത്തിടെ കെനിയയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞാൻ പ�ോകുന്നില്ല. എന്റെ കയ്യിൽ പണമില്ല. വിത്ത് ക�ൊടുത്താൽ വിമാന ടിക്കറ്റ് കിട്ടുമ�ോ ? വിത്ത് തീർന്നാൽ അടുത്ത വർഷം കൃഷി ചെയ്യാനാകുമ�ോ ? എല്ലാ വർഷവും കൃഷി ചെയ്തില്ലെങ്കിൽ പിന്നെ കൃഷിക്ക് നിലനിൽപ്പുണ്ടാകുമ�ോ ? ഒരിക്കൽ 2000 രൂപ മുടക്കി ഒരു അവാർഡ് സ്വീകരിക്കാൻ പ�ോയി. തന്നത് 400 രൂപയുടെ ചെക്ക്. അങ്ങനെ കർഷകനെ മാത്രമേ അവഹേളിക്കാൻ കഴിയൂ. മറ്റാരേയും അങ്ങനെ അവഹേളിക്കാൻ കഴിയില്ല.

ജൈവവൈവിധ്യം സംരക്ഷിക്കുന്നത് എങ്ങനെയാണ് ?

വിത്തുകളുടെ സംരക്ഷണം, പാരമ്പര്യ കൃഷിരീതികൾ,

12

www.krishijagran.com

ത�ോട്, കുളം തുടങ്ങിയ ജലാശയങ്ങളുടെ സംരക്ഷണം, പുതിയ തൈകൾ നടീൽ, കയ്യാല നിർമ്മാണം, പശു, ആട്, ക�ോഴി വളർത്തൽ അങ്ങനെ പലതുണ്ട്. ഇതിനിടെ ഞങ്ങളെ പാടത്തു നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പ�ോയി. ഭാര്യ ഗീത നെല്ല് മെതിക്കുകയാണ്. മകൻ രമേശിന്റെ ഭാര്യ തങ്കമണി മരത്തിന്റെ ഉരലിൽ നെല്ല് കുത്തുകയാണ്. തവിടിന്റെ അംശം പരമാവധി കളയാതെ നെല്ലിന്റെ ഉമി മാത്രം കളയാനായി കുത്തിയെടുക്കുകയാണ്. ചായക്ക് കൂടെ കഴിക്കാനായി കാച്ചിൽ പുഴുങ്ങിയതും, കാന്താരി മുളകുമാണുള്ളത്. ഒരു പാത്രത്തിൽ, വന്നിരിക്കുന്ന എല്ലാവർക്കുമായി കാച്ചിൽ വെച്ചു. രാമൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് പൂവൻ വാഴയുടെ ഇല വെട്ടിയെടുത്ത് ചെറുതാക്കി മുറിച്ച് നിലത്തു വെച്ചു. പിന്നെ കാച്ചിൽ വാഴയിലയിൽ വിളമ്പി, കാന്താരി മുളക് ചമ്മന്തിയും. പുല്ലുമേഞ്ഞ കുടിലിൽ ചാണകം മെഴുകിയ തറയിൽ ഓര�ോരുത്തരായി ഇരുന്നു. വീടിനെക്കുറിച്ച് രാമൻ പറഞ്ഞു തുടങ്ങി. പാരമ്പര്യമായി ഞങ്ങളുടെ ഇത്തരം വീടുകൾ ഇപ്പോൾ കുറവാണ്. 'നല്ല നീളമുള്ള വൈക്കോൽ വേണം വീടു മേയാൻ. കെട്ടി മേയാനും നല്ല പണിയുണ്ട്'. ഞാൻ നിലത്തിരിക്കാതെ ഒരു കട്ടിലിൽ ഇരുന്നു. അപ്പോൾ കട്ടിലിന്റെ ചരിത്രത്തിലേക്കും കടന്നു രാമൻ. മന�ോജ് കെ. ജയൻ അഭിനയിച്ച 'നെകലുകൾ' എന്ന


മൂടകെട്ടൽ

വിത്ത് സംരക്ഷണത്തിന്റെ വയനാടൻ ത�ം

യനാട് ജില്ലയിലെ ആദിവാസി കർഷകർ തലമുറകളായി നാടൻ നെൽവിത്തുകൾ സംരക്ഷിക്കാൻ ചെയ്തു വരുന്ന പമ്പരാഗത സ�ദായമാണ് 'മൂടകെട്ടൽ'. ഈ രീതിയിലൂടെ ഇവർ ഏതാണ്ട് 35 ഇനം നാടൻ നെൽവിത്തുകളാണ് വംശനാശം സംഭവിക്കാതെ നിധിപ�ോലെ സംരക്ഷിച്ചുപ�ോരുന്നത്. ഗന്ധകശാല, ജീരകശാല, കയമ തുടങ്ങിയ സുഗന്ധ നെല്ലിനങ്ങൾ, ഹ്രസ്വകാലമൂപ്പുള്ള ത�ൊണ്ണൂറാംത�ൊണ്ടി, പാൽത്തൊണ്ടി, ഔഷധ നെല്ലുകളായ ഞവര, ചെന്നെല്ല്, വരൾച്ചാപ്രതിര�ോധശേഷിയുള്ള ചെന്താടി, ചെന്തൊണ്ടി തുടങ്ങിയവ ഇതിൽപ്പെടുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീളുന്ന സംരക്ഷണ പ്രക്രിയയാണിത്. എന്തെങ്കിലും കാരണവശാൽ അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനങ്ങളിൽപ്പെട്ട് ദിർഘകാലമൂപ്പുള്ള ഇനങ്ങൾ നശിച്ചു പ�ോയാൽ, ഹ്രസ്വമൂപ്പുള്ള ഇനങ്ങൾ വളർത്തി പട്ടിണി ഒഴിവാക്കുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം.

സിനിമക്കു വേണ്ടി സിനിമാക്കാർ കെട്ടിയ കട്ടിലാണ് അത്. മുളക�ൊണ്ടും, ചകിരിക്കയർ ക�ൊണ്ടും നല്ലവണ്ണം മെടഞ്ഞു കെട്ടിയ കട്ടിലിൽ കിടക്കാനും ഇരിക്കാനും ഒരു പ്രത്യേക സുഖമാണ്. രാമന്റെ വീട്ടിൽ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. ഞങ്ങൾ കാച്ചിൽ കഴിക്കുമ്പോൾ വീടിനകത്തേക്കു കയറിയ രാമൻ കയ്യിൽ കുറച്ചു നെല്ലുമായി വന്നു. നല്ല സുഗന്ധം പരിസരമാകെ പടർന്നിരിക്കുന്നു. കഴിഞ്ഞ വർഷം ക�ൊയ്‌തെടുത്ത് കൂടയിൽ സൂക്ഷിച്ചിരിക്കുന്ന ഗന്ധകശാല നെല്ലാണത്. 'നാളെ കാസർഗ�ോട്ടേക്ക് ക�ൊണ്ടു പ�ോകാൻ പ�ൊതിഞ്ഞെടുക്കണം'. രാമൻ അതിനുള്ള തയ്യാറെടുപ്പിലാണ്. സന്ദർശകർ സ്ഥിരമായതിനാൽ യാത്ര പറയുന്നവരെ കാത്തു നിൽക്കാതെ അടുത്ത

ക�ൊയ്ത്ത് കഴിഞ്ഞ് ഏഴു മുതൽ 15 ദിവസത്തിനകമാണ് 'മൂടകെട്ടൽ' ആരം ഭിക്കുക. ഓര�ോ 'മൂട' തയാറാക്കാൻ വ്യത്യസ്ഥ ഇനം നെൽവിത്തുകൾ 15 ദിവസത്തോളം തുറസ്സായ സ്ഥലത്ത് രാപകൽ ഭേദമില്ലാതെ വെവ്വേറെ ഉണക്കുന്നു. തുടർന്ന് ഓര�ോ ഇനം നെൽവിത്തും ഉണങ്ങിയ വൈക്കോലില�ോ വാഴപ്പോളയില�ോ മുളഞ്ചീളുകളില�ോ പ്രത്യേകം പ�ൊതിയുന്നു. ഓര�ോ മൂടയിലും 10 മുതൽ 60 കില�ോ വരെ നെൽവിത്തുണ്ടാകും. ജ�ോലിയിലേക്ക് രാമൻ പ്രവേശിച്ചു കഴിഞ്ഞു. ഇങ്ങനെ മൂടകളിൽ ഭദ്രമായി പ�ൊതിയുന്ന നെൽവിത്തുകൾ ര�ോഗ-കീടബാധയ�ോ ഈർപ്പനഷ്ടമ�ോ തെല്ലും സംഭവിക്കാതെ ദീർഘനാൾ സൂക്ഷിക്കാൻ കഴിയും. പരമ്പരാഗത നെൽവിത്തുകൾ ഇത്തരത്തിൽ സംരക്ഷിക്കുന്നത�ോട�ൊപ്പം ഇവ തന്നെ കൃഷിയിൽ തല്പരരായ കർഷകർക്ക് വർധിപ്പിച്ച് വിതരണം ചെയ്യുകയും ഇവിടെ പതിവാണ്. വിത്തുസംരക്ഷണത്തിന്റെയും വിത്തുകൈമാറ്റത്തിന്റെയും ഉദാത്ത മാതൃകയാണ് 'മൂടകെട്ടൽ'.

www.krishijagran.com

13


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കവർസ്‌റ്റോറി

കിഴങ്ങുകളുടെ കേദാരഭൂമിയായി ഷാജിയുടെ കൃഷിയിടം 14

www.krishijagran.com


ഒരു സെന്റ് സ്ഥലവും ഒരു മനസ്സും ഉണ്ടെങ്കിൽ ആർക്കും കൃഷിയിൽ നിന്ന് നൂറ് മേനി വിളയിക്കാം. ഇതാണ് ഷാജിയുടെ ആപ്തവാക്യവും വരും തലമുറക്കുള്ള പാഠവും സി.വി. ഷിബു

കൃ

ഫ�ോട്ടോ: എ.ജെ. ചാക്കോ

ഷിയിടത്തിലും വനങ്ങളിലും അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന നൂറിലധികം കിഴങ്ങു വർഗ്ഗങ്ങളെ സംരക്ഷിക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ച കർഷകനാണ് വയനാട് മാനന്തവാടിയിലുള്ള ആറാട്ട്തറ ഇളപ്പുപാറ എൻ.എം. ഷാജി. കബനി നദിക്കരയിൽ സ്വന്തം ഭൂമിയും, പാട്ടത്തിനെടുത്ത ഭൂമിയും ഇന്ന് കിഴങ്ങുകളുടെ കേദാരഭൂമിയായി ഷാജി മാറ്റിയെടുത്തു. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമങ്ങൾക്കും കഠിനാദ്ധ്വാനത്തിനും ഒടുവിൽ കേ�സർക്കാരിന്റെ ബഹുമതിയും ഷാജിയെ തേടിയെത്തി. ഒരു സെന്റ് സ്ഥലവും ഒരു മനസ്സും ഉണ്ടെങ്കിൽ ആർക്കും കൃഷിയിൽ നിന്ന് നൂറ് മേനി വിളയിക്കാം. ഇതാണ് ഷാജിയുടെ ആപ്തവാക്യവും വരും തലമുറക്കുള്ള പാഠവും. വയനാട്ടിലെ ഭൂരിഭാഗം കർഷകരേയും പ�ോലെ ഷാജിയും ഒരു കുടിയേറ്റ കർഷകനാണ്. കാപ്പിയും, കുരുമുളകും നന്നായി വിളയുന്ന ഷാജിയുടെ കൃഷിയിടം ജൈവ സമ്പുഷ്ടമാണ്. ആട്, ക�ോഴി, പശു എന്നിവയെ വളർത്തി ആദായവും, വളവും ഒരുപ�ോലെ ഷാജിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു. രാസവളങ്ങൾ ത�ൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണിൽ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെ എങ്കിലും ലഭിക്കാതിരിക്കില്ല. ഈ മണ്ണിരകൾ തന്നെയാണ് തന്റെ കാർഷിക വിളകളുടെ ജീവവായുവും നിലനിൽപ്പുമെന്ന് ഷാജി പറയുന്നു. കപ്പ 8 ഇനം, ചേമ്പ് 24 ഇനം, 6 ഇനം ചേന എന്നിവയും, 30 ൽ അധികം വ്യത്യസ്ത കാച്ചിൽ ഇനങ്ങളുമാണ് കേദാരം'എന്ന് ഷാജി വിളിപ്പേരിട്ടിരിക്കുന്ന കിഴങ്ങുവിള സംരക്ഷണകേന്ദ്രത്തിലുള്ളത്. നീണ്ടിക്കാച്ചിൽ, കിന്റൽ കാച്ചിൽ, ഇറച്ചിക്കാച്ചിൽ, നീലക്കാച്ചിൽ, ച�ോരക്കാച്ചിൽ, കരിക്കാച്ചിൽ, കുറ്റിക്കാച്ചിൽ, തൂങ്ങൻ കാച്ചിൽ, ഗന്ധകശാലക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, ഉണ്ടക്കാച്ചിൽ, മ�ൊരട്ട്കാച്ചിൽ, വെള്ളക്കാച്ചിൽ, മാട്ട്കാച്ചിൽ, കടുവാക്കയ്യൻ, പരിശക്കോടൻ തുടങ്ങിയ കാച്ചിൽ ഇനങ്ങളാണ്

കേദാര'ഭൂമിയിൽ വർഷങ്ങളായി സംരക്ഷിച്ചു പ�ോരുന്നത്. ആദിവാസികൾ തങ്ങളുടെ പ്രധാന ഭക്ഷണമായി ഉപയ�ോഗിക്കുന്നതും വനത്തിൽനിന്ന് ശേഖരിക്കുന്നതുമായി അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവ അപൂർവ്വമായി ലഭിക്കുന്ന ഒരിടമാണ് ഇന്ന് കേദാരം. പല്ലുകളുടെയും, എല്ലുകളുടെയും ബലത്തിന് ഉത്തമ ഔഷധമായാണ് ആദിവാസികൾ അരിക്കിഴങ്ങ് ഉപയ�ോഗിക്കുന്നത്. പ�ൊതുവേ മറ്റ് ഭക്ഷണ പദാർത്ഥങ്ങളെ അപേക്ഷിച്ച് ശരീരത്തിന് ര�ോഗപ്രതിര�ോധ ശേഷി പ്രദാനം ചെയ്യുന്നവയാണ് കിഴങ്ങുകൾ. ശ്വാസം മുട്ടലിന് ചികിത്സക്കായി ആദിവാസികൾ ഉപയ�ോഗിക്കുന്ന ക�ോതകിഴങ്ങും, ഇരുള വിഭാഗത്തിൽപ്പെട്ട ആദിവാസികൾ വനത്തിൽ നിന്നും ശേഖരിച്ചുപയ�ോഗിച്ചിരുന്ന ന�ോപ്പൻ കിഴങ്ങും ഇന്ന് ഷാജിയുടെ കൈവശമുണ്ട്. അടപ�ൊതിയൻ കിഴങ്ങും, അപൂർവ്വ ഇനമാണ്. ച്യവനപ്രാശത്തിൽ ഉപയ�ോഗിക്കുന്ന ചെങ്ങഴനീർ കിഴങ്ങാണ് മറ്റൊരു അപൂർവ്വ ഇനം. നീല കൂവ, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, ഷുഗറിന് ചികിത്സക്കായി ഉപയ�ോഗിക്കുന്ന വീയറ്റ്‌നാം പാവൽ, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമ�ൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങഇഞ്ചി തുടങ്ങിയവയുടെ വിത്തും, വിളവും പുരയിടത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ ഷാജി പരിപാലിച്ചു പ�ോരുന്നു. വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങൾ തീറ്റയായി നൽകി കൃത്രിമമായി ഉണ്ടാക്കിയ കുളത്തിൽ മത്സ്യ കൃഷിയും നടത്തി വരുന്നു. ചെമ്പല്ലി, കട്‌ല, കരിമീൻ, ഗ്രാസ്‌കാർപ്പ്, ഗ്രോവ് തുടങ്ങിയ മത്സ്യ ഇനങ്ങളെ ജൈവരീതിയിൽ സംരക്ഷിച്ചു പ�ോരുന്നതിനാൽ വിഷമയമില്ലാത്ത മത്സ്യം വർഷം മുഴുവൻ ലഭിക്കുന്നു. മത്സ്യത്തിന്റെ കാഷ്ടമടങ്ങിയ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ ത�ോട്ടം നനക്കുന്നതിനാൽ സസ്യങ്ങൾക്കും, ചെടികൾക്കും

www.krishijagran.com

15


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കവർസ്‌റ്റോറി

വളർച്ചയും, പുഷ്ടിമയും ലഭിക്കുന്നു. ത�ോട്ടത്തിൽ തന്നെ തേനീച്ച വളർത്തലുമുണ്ട്. ഞ�ൊടിയൻ ഇനത്തിൽപ്പെട്ട തേനീച്ചയും ചെറുതേൻ ഈച്ചകളും പെട്ടിയിൽ തന്നെയാണ് വളരുന്നത്. ആവശ്യത്തിലധികം തേൻ ലഭിക്കുകയും, തേനീച്ചകൾ ത�ോട്ടത്തിൽ സജീവമായതിനാൽ പരാഗണം സുഗമമായി നടക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കൃത്രിമമായി തേനീച്ചകൾക്ക് ഭക്ഷണം ക�ൊടുക്കുന്നതിനു പകരം അവസാന കാലത്ത് തേൻ ശേഖരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ചേമ്പുകളുടെ ഇനത്തിൽ ച�ൊറിയൻ ചേമ്പ്, വെട്ട് ചേമ്പ്, കുഴിനിറയൻ ചേമ്പ്, വെളിയൻ ചേമ്പ്, കുടവാഴ ചേമ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. നാടൻ ക�ോഴിയും, കരിങ്കോഴിയും കൃഷിയിടം മുഴുവൻ നടന്ന് കാഷ്ടിക്കുന്നതിനാൽ മണ്ണിന്റെ ജൈവികത എന്നും നിലനിൽക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധി പേരാണ് ഷാജിയുടെ കൃഷിയിടത്തെക്കുറിച്ച് പഠിക്കാൻ ദിവസേന എത്തുന്നത്. അത്തരത്തില�ൊരു സംഘം ഷാജിയെക്കുറിച്ച് കേട്ടറിഞ്ഞ് ഡ�ോ: എൽസിയുടെ നേതൃത്വത്തിൽ 2013 ൽ മണ്ണൂത്തി കാർഷിക സർവ്വകലാശാലയിൽ നിന്ന് എത്തി രണ്ട് ദിവസം മാനന്തവാടിയിൽ താമസിച്ച് സസൂക്ഷ്മം ഇവർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് കേ� കൃഷിക്ഷേമ മ�ാലയത്തിന് സമർപ്പിച്ചു. പിന്നീട്

16

www.krishijagran.com

ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘവും ഇവിടെ താമസിച്ച് പഠനം നടത്തി. ബാംഗ്ലൂർ സർവ്വകലാശാലയിൽ നിന്നും കേ� കിഴങ്ങുവിള ഗവേഷണകേ�ത്തിൽ നിന്നും പഠനസംഘം എത്തി. ഇവരെല്ലാം സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2016 ലെ കേ� സർക്കാറിന്റെ പ്ലാന്റ് ജീന�ോം സേവ്യർ അവാർഡ് അങ്ങനെ ഷാജിയെ തേടിയെത്തി. ഒന്നരലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേ� കൃഷി മ�ിയിൽ നിന്നും ഏറ്റുവാങ്ങി. മാതാപിതാക്കളായ ഇളപ്പുപാറ ജ�ോസും, മേരിയും, ഭാര്യ ജിജിയും സദാസമയവും ഷാജിയ�ോട�ൊപ്പം കൃഷിയിടത്തിൽ ഉണ്ട്. മക്കളായ ഇമ്മാനുവേലും, ആൻമരിയയും എല്ലാം കണ്ടു പഠിക്കുന്നു. പുതിയ വിത്ത് ശേഖരിക്കുകയും, സംരക്ഷിക്കുകയും, കൃഷി ചെയ്ത് തിരിച്ചേൽപ്പിണമെന്ന കരാറ�ോടെ മറ്റ് കർഷകർക്ക് വിത്ത് നൽകിയും ഷാജി കിഴങ്ങുകളുടെ സംരക്ഷകനും, പാലകനുമായി കഠിനാധ്വാനം ചെയ്യുന്നു. തന്റെ ശ്രമങ്ങൾ വരും തലമുറക്ക് വേണ്ടിയുള്ള കരുതലാണെന്നാണ് ഷാജിയുടെ വാദം. അത് അങ്ങനെതന്നെയാണ് താനും. പാലിയേറ്റീവ് കെയറിന്റെയും, മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സന്നദ്ധപ്രവർത്തകൻ കൂടിയാണ് ഷാജി. ബ്ലഡ് ബാങ്കിലും സജീവമായി പ്രവർത്തിക്കുന്നു.



പുസ്തകം 01 ലക്കം 05 പേജ് 68 വില `35

പരിചയം

കാ

ടക്കൃഷിയിലൂടെ വിജയം ക�ൊയ്യുന്ന തിരുവനന്തപുരം ജില്ലയിലെ വെള്ളറട അഞ്ചുമരംകാല നന്ദുഭവനിലെ വിജയരാജ് ശ്രദ്ധേയനാവുന്നത് യുവകർഷകൻ എന്ന നിലയിലല്ല. മറിച്ച് കാടക്കൃഷിക്കായി പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ ചെറുപ്പക്കാരൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻക്യുബേറ്ററിലൂടെയാണ്. വീട്ടിലേക്കു കടന്നുവരാൻ വിശാലമായ�ൊരു വഴി വേണം എന്ന ആഗ്രഹത്തിൽ രണ്ടുക�ൊല്ലം മുൻപ് വീടിന�ോടു ചേർന്ന് ഒരു പഴയ വീടും കൂടി ഉൾപ്പെടുന്ന എട്ടു സെന്റ് സ്ഥലം ഒത്തു കിട്ടിയപ്പോൾ വാങ്ങി. വഴി വെട്ടുകയും ചെയ്തു. ഒന്നരലക്ഷം രൂപ പലിശയ്ക്ക് എടുത്താണ് സ്ഥലം വാങ്ങിയത്. വഴിക്കുള്ളതു കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം മറിച്ചുവിൽക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സ്ഥലത്തിന്റെ വില കുറഞ്ഞത�ോടെ മറിച്ചു വിൽപന നഷ്ടത്തിലാകുമെന്ന് ഉറപ്പായി. ഈ സന്ദർഭത്തിലാണ് വാങ്ങിയ പഴയ വീട്ടിൽ

18

www.krishijagran.com

കാടക്കൃഷി തുടങ്ങാം എന്ന ആശയം വിജയരാജിന്റെ മനസ്സിലേക്ക് എത്തുന്നത്. കാടവളർത്തലിന് കുറച്ചു സ്ഥലം മതിയെന്നതും സൗകര്യമായി. കുടപ്പനക്കുന്ന് ഫാമിൽ നിന്നു കാട വളർത്തലിൽ പരിശീലനവും നേടി. കാടവളർത്തൽ ലാഭകരമാണെന്നു മനസ്സിലായത�ോടെ മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാണ് ചെറിയ�ൊരു ഇൻക്യുബേറ്റർ വാങ്ങിയത്. പക്ഷേ, അതിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. അങ്ങനെയാണ് സ്വന്തമായ�ൊരു ഇൻക്യുബേറ്റർ ഉണ്ടാക്കുന്നതിനെക്കുറിച്ച് വിജയരാജ് ചിന്തിക്കുന്നത്. തന്റെ പക്കലുള്ള ഇൻക്യുബേറ്റർ അഴിച്ച് നിർമാണരീതി മനസ്സിലാക്കി. ഓര�ോ തവണ ഇൻക്യുബേറ്റർ നിർമ്മിക്കുമ്പോഴും അതിന്റെ കുറവുകൾ കണ്ടെത്തി. അടുത്തത് നിർമ്മിക്കുമ്പോൾ അത് പരിഹരിച്ചു. അങ്ങനെ നിരവധി തവണയായുള്ള പരീക്ഷണ, നിരീക്ഷണങ്ങൾക്കുശേഷമാണ് എല്ലാ കുറവുകളും പരിഹരിച്ച് ഒരു ഇൻക്യുബേറ്റർ വിജയരാജ് നിർമിക്കുന്നത്. 15,000 മുട്ടകൾ ഒരേസമയം വിരിയിക്കാം.


ഫ�ോട്ടോ രശ്മി ആർ.എസ്‌

മാർക്കറ്റിൽ നിന്നു വാങ്ങുന്നതിന്റെ കുറവുകള�ൊന്നും ഇല്ലാത്തതുമാണ്. മുട്ടയ്ക്കു ചൂടേൽക്കുന്നതിനായി ഇൻക്യുബേറ്ററിൽ ക്രമീകരിച്ച ബൾബിന്റെ പ്രകാശം മുട്ട വിരിയലിനെ ബാധിക്കുന്നുണ്ടെന്ന് വിജയരാജിനു ബ�ോധ്യപ്പെട്ടു. മുട്ടയ്ക്കു പ്രകാശം ആവശ്യമില്ല, ചൂടു മാത്രം മതി. അതുക�ൊണ്ട് പ്രകാശം നേരിട്ടു മുട്ടയിൽ പതിക്കാതെ ആവശ്യത്തിന് ചൂടു ലഭിക്കുന്ന രീതിയിൽ ബൾബ് ക്രമീകരിച്ചു. ചൂട് ആവശ്യത്തിനു ലഭ്യമായാൽ മിക്കവാറും ഇൻക്യുബേറ്ററുകളിലെ ബൾബ് ഓഫാകും. ഒപ്പം ഫാനും. ബൾബിന�ൊപ്പം ഫാനും ഓഫ് ആകുന്നതു മുട്ട വിരിയലിനെ ബാധിക്കുമെന്ന് വിജയരാജ് കണ്ടെത്തി. ബൾബ് ഓഫായാലും ഇൻക്യുബേറ്ററിനുള്ളിൽ എല്ലായിടത്തും ചൂട് എത്തിക്കുന്ന രീതിയിൽ ഫാൻ കറങ്ങിക്കൊണ്ടിരിക്കാനുള്ള സംവിധാനവും സ്വന്തം ഇൻക്യുബേറ്ററിനുള്ളിൽ വിജയരാജ് ഒരുക്കി. കടയിൽ നിന്നു വാങ്ങുന്ന ഇൻക്യുബേറ്ററിലെ ബൾബ് രണ്ടോ മൂന്നോ ആഴ്ചക�ൊണ്ട് ഫ്യൂസായിപ്പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ വിജയരാജ് ബൾബുകൾ സീരിയൽ

രീതിയിൽ ക്രമീകരിച്ച് പരിഹാരം കണ്ടു. ഇന്ന് കാടക്കുഞ്ഞുങ്ങളെ വിൽക്കുന്നതിന�ൊപ്പം സ്വന്തം ഇൻക്യുബേറ്ററുകളും വിൽക്കുന്നുണ്ട് ഈ ചെറുപ്പക്കാരൻ. 225 കാടമുട്ട വിരിയിക്കാവുന്ന ഓട്ടോമാറ്റിക് ഇൻക്യുബേറ്ററിന് 12,000 രൂപയും 15,000 കാടമുട്ട വിരിയിക്കാവുന്ന ഇൻക്യുബേറ്ററിന് ഒന്നരലക്ഷം രൂപയുമാണ് വില. കൂടാതെ വാങ്ങുന്നവരുടെ നിദ്ദേശമനുസരിച്ചുള്ള വലിപ്പത്തിലും ഇൻക്യുബേറ്റർ ചെയ്തുക�ൊടുക്കുന്നുണ്ട്. ഒരു മാസം ഒരുലക്ഷം രൂപ വരെ കൃഷിയിനത്തിൽ ചെലവു വരുന്നുണ്ട്. ഏഴുസെന്റിൽ ഏഴ് ഷെഡ്ഡുകളിലായി അയ്യായിരത്തിലധികം കാടക്കോഴികളുണ്ട്. കാടക്കൃഷിയിലെ വരുമാനത്തിൽനിന്ന് കടം മുഴുവൻ വീട്ടിയ വിജയരാജ് ഇപ്പോൾ കാടക്കൃഷി വിപുലീകരിക്കാനും 50 സെന്റ് സ്ഥലം കൂടി വാങ്ങിക്കഴിഞ്ഞു. ഇതാണ് വിജയ്‌രാജിന്റെ വിജയമ�ം. കണ്ടുപിടുത്തങ്ങൾക്ക് വിദ്യാഭ്യാസം ഒരു പരിമിതിയല്ല എന്നു തെളിയിക്കുന്നു വിജയരാജ്. ഫ�ോൺ: 99463 07052 www.krishijagran.com

19


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

മാതൃക

ഹരിതകേരളത്തിന് കണ്ണൂരിൽ നിന്നൊരു

കൃഷിപാഠം ശ്രീജിത് കൃഷ്ണൻ

ണ്ണൂർ കല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവിൽ ഏതാനും വർഷം മുമ്പുവരെ ആർക്കും വേണ്ടാതെ കാടുമൂടി കിടന്നിരുന്ന സ്ഥലമായിരുന്നു അറവാടിത്താവ. ത�ൊട്ടടുത്ത് ജലാശയമുള്ളതുക�ൊണ്ട് ഒരുകാലത്ത് കാർഷികസമൃദ്ധമായിരുന്ന ഈ പ്രദേശം പുതുതലമുറ കൃഷിയെ കൈവിട്ടത�ോടെയാണ് തരിശായി മാറിയത്. കാലക്രമത്തിൽ സാമൂഹ്യവിരുദ്ധരുടെ കേ�മായി. ശുദ്ധജലം നിറഞ്ഞിരുന്ന കായലിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും വന്നുമൂടാൻ തുടങ്ങി. ഇതിന�ൊരു മാറ്റമുണ്ടാകണമെന്ന പ്രദേശവാസികളുടെ ആഗ്രഹവും നാട്ടിൽ വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കണമെന്ന സാമൂഹിക ഉത്തരവാദിത്വവും ഏറ്റെടുത്തു നടത്താൻ ഒരു സഹകരണ ബാങ്ക് മുന്നോട്ടുവന്നപ്പോൾ അറവാടിത്താവയിൽ തെളിഞ്ഞത് ഹരിതകേരളത്തിന്റെ ആദ്യ മാതൃകകളില�ൊന്നാണ്. ഒന്നര ഏക്കർ വരുന്ന പ്രകൃതിദത്ത ജലാശയത്തിനു ചുറ്റും തരിശായി കിടന്നിരുന്ന പതിനഞ്ച് ഏക്കറ�ോളം സ്ഥലത്താണ് നാടിന്റെ സ്വന്തം ബാങ്കായ ഇരിണാവ് സർവീസ് സഹകരണ

20

www.krishijagran.com


ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെയും ആത്മയുടെയും സഹകരണത്തോടെ പച്ചക്കറി കൃഷി തുടങ്ങിയത്. 'ഹരിത' എന്ന പേരിൽ ഒരു സ്വയംസഹായസംഘം രൂപീകരിച്ചാണ് ഇതിന് പ്രവർത്തനങ്ങൾ തുടങ്ങിയത്. പരമ്പരാഗത കർഷകരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ 60 അംഗങ്ങളാണ് ഹരിതയിലുള്ളത്. കൃഷി ഉദ്യോഗസ്ഥരും മുതിർന്ന കർഷകരും എല്ലാ പ്രവർത്തനങ്ങളിലും പൂർണമനസ്സോടെ പങ്കാളികളായി. അന്നുവരെ കൃഷിയുമായി യാത�ൊരു ബന്ധവും ഇല്ലാതിരുന്നവർ പ�ോലും ഹരിതയിൽ നിന്നു പഠിച്ച കൃഷിപാഠങ്ങൾ പിന്നീട് സ്വന്തം വീട്ടുവളപ്പിൽ വരെ പ്രാവർത്തികമാക്കി. പരമ്പരാഗത സ�ദായങ്ങള�ോട�ൊപ്പം ആധുനിക കൃഷിരീതികളും കൂട്ടിയിണക്കിയാണ് ഹരിതയുടെ പ്രവർത്തകർ വിഷരഹിത പച്ചക്കറി കൃഷിയ�ൊരുക്കിയത്. വിദഗ്ദ്ധരുടെ മേൽന�ോട്ടത്തി ൽ മണ്ണുപരിശ�ോധന നടത്തി ആവശ്യമായ പ�ോഷകഘടകങ്ങൾ നൽകിയതിനുശേഷം വിത്തിട്ടു. കുമ്മായവും ജൈവഘടകങ്ങളും പ�ോഷകമായി നൽകി. മാലിന്യങ്ങൾ നീക്കിയ ജലാശയത്തിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം കുറവാണെന്നതും പച്ചക്കറികൃഷിക്ക് അനുയ�ോജ്യമായി. ചുരുങ്ങിയ കാലംക�ൊണ്ട് പടവലം, താല�ോലി, വെണ്ട, വെള്ളരി, വഴുതന, തക്കാളി, പയർ, കക്കിരി, ചീര, പാവൽ, മുളക്, മത്തൻ, കുമ്പളം തുടങ്ങി എല്ലാവിധ പച്ചക്കറികളും നിരന്ന് അറവാടിത്താവയെ വീണ്ടും ഹരിതാഭമാക്കി. പ്രവർത്തനം തുടങ്ങി ആദ്യവർഷം തന്നെ ജില്ലയിലെ പച്ചക്കറി ക്ലസ്റ്ററുകളിൽ രണ്ടാംസ്ഥാനത്തെത്താൻ ഹരിതയ്ക്ക് കഴിഞ്ഞു. തുടർന്ന് തുടർച്ചയായി മൂന്നുവർഷം ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം സർക്കാരിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡും ഹരിതയെ തേടിയെത്തി. ജൈവപച്ചക്കറിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്നുപ�ോലും ആളുകൾ നേരിട്ട് ത�ോട്ടത്തിലെത്തി പച്ചക്കറി വാങ്ങുന്നതുക�ൊണ്ട് ഉൽപന്നങ്ങളുടെ വിപണനത്തിന് കാര്യമായ ബുദ്ധിമുട്ടുകളില്ല. വിവിധ സ്റ്റാളുകളിലൂടെയും വില്പന നടത്തുന്നു. ഹരിതയുടെ ഉൽപന്നങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശത്തെ തനത് ഉൽപന്നമായ ഓവൽ ആകൃതിയിലുള്ള പ്രത്യേക ഇനം വെള്ളരി 'ഇരിണാവ് ബ്രാൻഡ്' എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. മാംസളഭാഗം കൂടുതലുള്ള ഈ ഇനം സ്വാദിലും മുൻപന്തിയിലാണ്. വിഷുക്കാലത്തും മറ്റും ഇതിന് ആവശ്യക്കാരേറെ. ഈ വെള്ളരിയുടെ ബ്രാൻഡിന് കൂടുതൽ പ്രചാരവും

www.krishijagran.com

21


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

മാതൃക

അംഗീകാരവും നേടിയെടുക്കാനുള്ള ശ്രമങ്ങളും ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വിളവെടുത്ത പച്ചക്കറികൾ സൂക്ഷിക്കാൻ പരമ്പരാഗത രീതിയിൽ ഇഷ്ടികയും മണലും ക�ൊണ്ട് നിർമിച്ച കൂളറുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഏറെക്കുറെ 15 ഡിഗ്രി സെൽഷ്യസാണ് ഇതിനകത്തെ താപനില. റഫ്രിജറേറ്ററിന്റെയ�ോ വൈദ്യുതിയുടെയ�ോ കൃത്രിമ രാസവസ്തുക്കളുടെയ�ോ സഹായമില്ലാതെ പച്ചക്കറികൾ ദീർഘകാലം ഇതിൽ കേടുവരാതെ സൂക്ഷിക്കാനാകും. ജൈവപച്ചക്കറികളായതുക�ൊണ്ട് അതിജീവനശേഷിയും കൂടുതലാണ്. ഹരിതയുടെ പ്രവർത്തനങ്ങൾക്കായി തുടക്കത്തിൽത്തന്നെ രണ്ട്‌ലക്ഷം രൂപയുടെ പലിശരഹിതവായ്പയാണ് ഇരിണാവ് സർവീസ് സഹകരണ ബാങ്ക് നൽകിയത്. ഇത് ആദ്യവർഷത്തെ ലാഭം ക�ൊണ്ടുതന്നെ പൂർണമായി തിരിച്ചടക്കാൻ ഹരിതയ്ക്കു കഴിഞ്ഞു. ഇത്

22

www.krishijagran.com

പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ടു ക�ൊണ്ടുപ�ോകാൻ ബാങ്കിനും ഹരിതയ്ക്കുമുള്ള പച്ചക്കൊടിയുമായി. ഇത�ോട�ൊപ്പം ഒരു ഹെക്ടറിലെ കൃഷിക്ക് കൃഷിഭവനിൽ നിന്ന് 15000 രൂപയും പഞ്ചായത്തിൽ നിന്ന് 10000 രൂപയും അടിസ്ഥാനസൗകര്യ വികസനത്തിന് കൃഷിവകുപ്പിൽ നിന്ന് 2 ലക്ഷം രൂപയും ലഭിച്ചു. ഹരിതയുടെ പ്രവർത്തനങ്ങൾ കണ്ടറിയാൻ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്കായി ഇപ്പോൾ ഒരേക്കർ സ്ഥലത്ത് കൃത്യതാ കൃഷിയുടെ പ്രദർശനത്തോട്ടവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം പരിപാടിയുടെ പ്രാദേശികതലത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നതും അറവാടിത്താവയിൽ ഹരിതയുടെ ഈ വർഷത്തെ ജൈവപച്ചക്കറി കൃഷിക്ക് വിത്തിട്ടുക�ൊണ്ടാണ്. ഫ�ോൺ 9446286362



പുസ്തകം 01 ലക്കം 05 പേജ് 68 വില `35

പരിചയം

കൂൺകൃഷിയിൽ അജയ്യനായി

അജയ്

ജയിന്റെ കൂൺകൃഷിക്ക് ഒരു ദശാബ്ദത്തിന്റെ ചരിത്രമുണ്ട്. വിത്തുല്പാദനം ലക്ഷ്യമിട്ടാണ് വീട്ടിലെ ഒരു മുറിയിൽ അജയ് കൃഷി തുടങ്ങിയത്. ഇന്നത് സൂര്യ അഗ്രോടെക് എന്ന സ്ഥാപനമായി വളർന്നിരിക്കുന്നു. കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൃഷിക്കളം എങ്ങനെയാകണമെന്ന മാതൃകകൂടിയാണിത്. പത്തുവർഷം പാല�ോട് ബ�ൊട്ടാണിക്കൽ ഗാർഡനിൽ മഷ്‌റൂം പ്രോജക്ടിൽ താല്ക്കാലിക ജീവനക്കാരനായിരുന്നു അജയ്. ജ�ോലിയുടെ കാലാവധി കഴിഞ്ഞപ്പോൾ ബ�ൊട്ടാണിക്കൽ ഗാർഡനിലെ തന്നെ ശാസ്ത്രജ്ഞരുടെ നിർദ്ദേശപ്രകാരമാണ് കൂൺകൃഷി തുടങ്ങിയത്. സാങ്കേതിക സഹായമെല്ലാം അവർ തന്നെ ചെയ്തുക�ൊടുത്തു. അന്ന് കൂൺവിത്ത് കിട്ടുക അത്ര എളുപ്പമായിരുന്നില്ല. വെള്ളായണി കാർഷിക ക�ോളേജ്, മിത്രനികേതൻ തുടങ്ങിയവയിൽ മാത്രം ഒതുങ്ങിയിരുന്നു കൂൺ വിത്ത് ഉല്പാദനം. ഈ ദൗർലഭ്യം ഒഴിവാക്കി ആവശ്യമായ വിത്ത് ലഭ്യമാക്കുകയായിരുന്നു അജയിന്റെ ലക്ഷ്യം. നാലുവർഷം മുൻപ് വീടിനടുത്ത് ഷെഡ് നിർമ്മിച്ച് കൃഷി വിപുലമാക്കി. ഇതിന് ഹ�ോർട്ടികൾച്ചർ മിഷനിൽനിന്ന് ഏഴുലക്ഷം രൂപ സബ്‌സിഡിയ�ോടു കൂടി 13 ലക്ഷം രൂപ സാമ്പത്തികസഹായവും കിട്ടി. പാൽക്കൂണും ചിപ്പിക്കൂണുമാണ് ഉല്പാദിപ്പിക്കുന്നത്. വിത്ത്

24

www.krishijagran.com

ഉല്പാദനം, കൂൺ ഉല്പാദനം, കൂൺ ഉല്പാദനത്തിലും കൂൺ ഉപയ�ോഗിച്ചുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പരിശീലനം എന്നിവയും ഇവിടെയുണ്ട്. കഴക്കൂട്ടം ആർ.എ.ടി.ടി.സി, തിരുവനന്തപുരം ആത്മ എന്നിവയും ട്രെയിനിങ്ങും കൃഷി അസിസ്റ്റന്റുമാർക്കുള്ള പരിശീലനവും ഇവിടെ നൽകുന്നു. അച്ചാർ, കട്‌ലറ്റ്, ബജി, ഫ്രൈഡ് റൈസ്, മഷ്‌റൂം ചില്ലി, പായസം, പുഡ്ഡിംഗ് തുടങ്ങിയ ഉല്പന്നങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. പരിശീലനത്തിന് വരുന്നവർക്കുള്ള ഭക്ഷണത്തിന് കൂൺ വിഭവങ്ങൾ തന്നെ ക�ൊടുക്കണമെന്ന് നിർബ്ബന്ധവുമുണ്ട്. അജയും ഭാര്യ രജനിയും രണ്ട് ത�ൊഴിലാളികളുമാണ് സൂര്യ അഗ്രോ ടെക്കിലെ പ്രവർത്തകർ. 'കേരളത്തിൽ ആവശ്യമുള്ള കൂൺ ഇന്ന് കിട്ടാനില്ല. കൂൺ കർഷകരുടെ കുറവാണ് കാരണം. കൂൺകൃഷിയിൽ സ്ഥിരം കർഷകരും കുറവാണ്. ഒട്ടേറെ ശ്രദ്ധയും പരിചരണവും വൃത്തിയും ക്ഷമയും വേണ്ടതാണ് കൂൺകൃഷി. അതുക�ൊണ്ടുതന്നെ വിജയിക്കുക ശ്രമകരവും. ഒരിക്കൽ പരാജയപ്പെട്ടവർ ഇത് ഉപേക്ഷിക്കുകയാണ് പതിവ്', അജയ് പറയുന്നു. സെന്റ് ജ�ോൺസ് ഹ�ോസ്പിറ്റൽ അനാഥാലയത്തിലെ എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അനാഥാലയത്തിൽ ചെയ്യുന്ന കൂൺകൃഷിക്കും ഇവർ നേതൃത്വം ക�ൊടുക്കുന്നു.


പാചകം രജനി അജയ്

കൂൺ ബജി കൂൺ കടലമാവ് അരിമാവ് മഞ്ഞൾപ്പൊടി കായപ്പൊടി കുരുമുളകുപ�ൊടി ഉപ്പ് എണ്ണ വറുക്കാൻ -

250 ഗ്രാം അര കപ്പ് 1 ടേബിൾ സ്പൂൺ ഒരു നുള്ള് കാൽ ടീസ്പൂൺ ഒരു ടീസ്പൂൺ പാകത്തിന് ആവശ്യത്തിന്

കൂൺ നീളത്തിൽ വലുതായി കീറി എടുക്കുക. കടലമാവും മറ്റ് ചേരുവകളും ചേർത്ത് ദ�ോശമാവിന്റെ അയവിൽ കലക്കി എടുക്കുക. ഇതിൽ കൂൺ മുക്കി ചൂടായ എണ്ണയിൽ വറുത്ത് ക�ോരുക.

ചില്ലി കൂൺ

കൂൺ കഴിക്കുന്നത് പ്രതിര�ോധശേഷി വർദ്ധിപ്പിക്കും എന്നതുക�ൊണ്ടുതന്നെയാണ് കുട്ടികൾക്ക് ഇത് ക�ൊടുക്കുന്നത്. കൃഷി ചെയ്യുന്നവരുടെ വീടുകളിൽ നേരിട്ടു പ�ോയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും അജയും ഭാര്യ രജനിയും ചെയ്തുക�ൊടുക്കാറുണ്ട്. മികച്ച കർഷകനും മികച്ച പാചകക്കുറിപ്പിനുമുള്ള പാല�ോട് ബ�ൊട്ടാണിക്കൽ ഗാർഡന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും ഹ�ോർട്ടികൾച്ചർ മിഷന്റെയും മാണിക്കൽ പഞ്ചായത്തിന്റെയും കേരള കർഷകസംഘത്തിന്റെയും പുരസ്‌കാരവും ദേശീയതലത്തിൽ ഭാരത് ഗൗരവ് പുരസ്‌കാരവും സൂര്യ അഗ്രോ ടെക്കിന് ലഭിച്ചിട്ടുണ്ട്. സെന്റ് ജ�ോൺസ് ഹ�ോസ്പിറ്റലിൽ പി.ആർ.ഒ ആയി ജ�ോലി ചെയ്യുന്ന അജയിന്റെ പ്രധാന വരുമാനമാർഗ്ഗവും കൂൺ കൃഷിയാണ്.

കൂൺ ക�ോൺ ഫ്‌ള�ോർ മുട്ട സ�ോയ സ�ോസ് കുരുമുളകുപ�ൊടി ചില്ലി കളർ സവാള വെള്ളം മുളകുപ�ൊടി കാപ്‌സിക്കം വെളുത്തുള്ളി ഇഞ്ചി തക്കാളി സ�ോസ് മല്ലിയില എണ്ണ, ഉപ്പ്,

-

250 ഗ്രാം 100 ഗ്രാം 1 2 ടീസ്പൂൺ ഒരു ടീസ്പൂൺ ഒരു നുള്ള് 1 കാൽ കപ്പ് ഒരു ടീസ്പൂൺ 1 5 അല്ലി ഒരു കഷണം ഒരു ടേബിൾ സ്പൂൺ കുറച്ച് ആവശ്യത്തിന്

ഒരു പാത്രത്തിൽ ക�ോൺ ഫ്‌ള�ോർ, മുട്ട, കുരുമുളകുപ�ൊടി, സ�ോയ സ�ോസ്, ചില്ലി കളർ, ഉപ്പ് ഇവ ചേർത്ത് യ�ോജിപ്പിക്കുക. കൂൺ കഷ്ണങ്ങൾ ഇതിൽ മുക്കി എണ്ണയിൽ വറുത്ത് ക�ോരുക. മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ കാപ്‌സിക്കം ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപ�ൊടി, ഉപ്പ് എന്നിവചേർത്ത് ഇളക്കി കുറച്ച് വെള്ളം കൂടി ഒഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാൽ തക്കാളി സ�ോസും സ�ോയാ സ�ോസും ചേർക്കണം. കറി കുറുകാൻ വേണ്ടി അര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ക�ോൺഫ്‌ള�ോർ കലക്കി ചേർക്കണം. അവസാനം വറുത്തുവച്ച കൂണും മല്ലിയിലയും ചേർത്ത് വാങ്ങുക. www.krishijagran.com

25


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

മൃഗപരിപാലനം കാലിത്തീറ്റ

എ.എൻ. ത�ോമസ് ശാസ്താംക�ോട്ട

യറിഫാമിന്റെ വിജയത്തിൽ കാലിത്തീറ്റയ്ക്ക് നിർണായക പങ്കുണ്ട് . ഗുണമേന്മയുള്ള തീറ്റ ശരിയായ അളവിൽ നൽകുന്നത് പശുവിന്റെ ആര�ോഗ്യത്തിനും ഉടമയുടെ സാമ്പത്തിക ഭദ്രതയ്ക്കും ആവശ്യമാണ്. പ്രകൃതിദത്ത ഭക്ഷണം ലഭിക്കൻ ധാരാളം പരിമിതികൾ ഉള്ളതിനാൽ സാങ്കേതിക വിദ്യ ഉപയ�ോഗിച്ച് സമീകൃത തീറ്റ ഉല്പാദിപ്പിച്ചു ലഭ്യമാക്കുന്ന രീതിയ്ക്ക് പ്രചാരമേറുന്നു. ടി.എം ആർ.തീറ്റ, ബൈപാസ് പ്രോട്ടീൻ തീറ്റ, ബൈപാസ് ക�ൊഴുപ്പ് തീറ്റ, അസ�ോള, പ്രോബയ�ോട്ടിക്കുകൾ, യൂറിയ മ�ൊളാസ്സ്‌സ് ബ്ലോക്ക് ലിക്കുകൾ, ഹൈഡ്രോപ�ോണിക് തീറ്റ, സമ്പുഷ്ട വൈക്കോൽ കട്ട എന്നിവയാണ് ഇന്ന് ലഭ്യമായ നൂതന തീറ്റകൾ

26

www.krishijagran.com

ടി.എം. ആർ കാലിത്തീറ്റ (ട�ോട്ടൽ മിക്‌സഡ് റേഷൻ സമ്പൂർണ സമ്മിശ്രതീറ്റ) പശുക്കൾക്ക് കാലിത്തീറ്റയും പരുഷാഹാരവും വെവ്വേറെ ക�ൊടുക്കാതെ സാന്ദ്രീകൃത തീറ്റയും പരുഷാഹാര വസ്തുക്കളും ധാതുലവണങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടെ സമീകൃത ആഹാരത്തിന്റെ അളവ് തയ്യാറാക്കി യന്ത്രസഹായത്താൽ കൂട്ടിച്ചേർത്താണ് ടി.എം. ആർ തീറ്റ നിർമ്മിക്കുന്നത്. ഇതിൽ 90.37% ശുഷ്‌കപദാർഥങ്ങൾ (ഡ്രൈമാറ്റർ), 12.79% ക്ഷാരം, 244% നൈട്രജൻ, 15.25% മാംസ്യം എന്നിവയടങ്ങിയിരിക്കുന്നു. പശുവിന് ആവശ്യമായ അളവിൽ നാരും സാന്ദ്രീകൃത ഘടകങ്ങളും അടങ്ങിയ ഈ തീറ്റ നന്നായി ചവച്ചരച്ച് കഴിക്കുമ്പോൾ ധാരാളം ഉമിനീര് ചേരുകയും അത് ആമാശയത്തിലെ അമ്ലത കുറയ്ക്കുകയും വഴി അണുജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി


പാലിൽ ക�ൊഴുപ്പിന്റേയും മാംസ്യത്തിന്റെയും അളവു വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ചാണകം സാധാരണമട്ടിൽ ആകും. പശുവിന്റെ മ�ൊത്തം ആര�ോഗ്യനില മെച്ചപ്പെടുന്നു. തീറ്റ പാഴാകുന്നില്ല, ദഹന സംബന്ധിയായ ര�ോഗങ്ങൾ കുറയുന്നു, യന്ത്രവൽക്കരണത്തിലൂടെ തീറ്റ അനായാസം നൽകാനാകുന്നു. തീറ്റ പരിവർത്തനശേഷിയും പാലുല്പാദനവും വർധിക്കുന്നു. ചാണകം മുറുകുന്നതിനാൽ ത�ൊഴുത്ത് വൃത്തിയാക്കുകയും എളുപ്പമാകും.

പ്രോബയ�ോട്ടിക്കുകൾ പശുവിന്റെ ദഹന വ്യൂഹത്തിൽ ഉപകാരികളായ അണുക്കളുടെ ഉത്പാദനവും വളർച്ചയും കൂട്ടുകയും അപകടകാരികളായ അണുക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്ത് ആര�ോഗ്യവും ര�ോഗപ്രതിര�ോധ ശക്തിയും നേടാൻ സഹായിക്കുന്ന പദാർഥങ്ങളാണ് പ്രോബയ�ോട്ടിക്കുകൾ.

ഫംഗസ്, യീസ്റ്റ് എന്നിവയാണ്. കന്നുകാലിത്തീറ്റയിൽ ചേർക്കാവുന്ന വില കുറഞ്ഞ പ്രോബയ�ോട്ടിക് ആണ് യീസ്റ്റ്. കന്നുകുട്ടി മുതൽ ഏതു പ്രായത്തിലുള്ളതിനും യീസ്റ്റ് നൽകാം. ദഹനക്കേടുണ്ടാക്കുമെന്നതിനാൽ പെട്ടെന്ന് കൂടുതൽ ക�ൊടുക്കരുത് എന്നു മാത്രം. ആദ്യം ഒരുനുള്ളുവീതം ക�ൊടുത്തു തുടങ്ങണം. ക്രമേണ അതുവർധിപ്പിച്ച് ഒരു കില�ോ കാലിത്തീറ്റ മിശ്രിതത്തിന് രണ്ട ഗ്രാം എന്ന അനുപാതത്തിൽ നൽകാം. 6-10 മാസമായ കന്നുകുട്ടികൾക്ക് ദിവസവും മൂന്ന്അഞ്ച് ഗ്രാം യീസ്റ്റ് തീറ്റയിൽ കുഴച്ചു ക�ൊടുക്കുന്നത് നല്ലവളർച്ച ലഭിക്കുവാൻ കാരണമാകും. കറവ പശുവിന് യീസ്റ്റ് ക�ൊടുക്കുമ്പോൾ പാലുത്പാദനവും പാലിൽ ക�ൊഴുപ്പിതര ഖരപദാർഥങ്ങളും കൂടുന്നതായി തെളിയഞ്ഞിട്ടുണ്ട്. യീസ്റ്റ് പാക്കറ്റുകൾ കാറ്റും വെളിച്ചവും തട്ടാത്ത സ്ഥലത്തുവേണം സൂക്ഷിക്കുവാൻ. നിശ്ചിത അളവിൽ മാത്രമേ നൽകാവൂ. ദഹനക്കേട് ഉണ്ടാകുന്ന പക്ഷം ഒരാഴ്ചയ്ക്കുശേഷമേ നൽകാവൂ. അപ്പോഴും ക്രമപ്രകാരം വേണം നൽകാൻ.

പ്രകൃത്യാലുള്ള പ്രോബയ�ോട്ടിക്കുകൾ ബാക്ടീരിയ, www.krishijagran.com

27


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

ബൈപാസ് ക�ൊഴുപ്പ് തീറ്റ കാലിത്തീറ്റയിലെ കൂടിയ ത�ോതിലുള്ള ക�ൊഴുപ്പ് പശുക്കൾക്ക് ദഹനക്കേട് ഉണ്ടാക്കുമെന്നതിനാൽ ക�ൊഴുപ്പിനെ ചില സാങ്കേതിക വിദ്യ ഉപയ�ോഗിച്ച് കാത്സ്യവുമായി ബന്ധിപ്പിച്ചാണ് ബൈപാസ് ക�ൊഴുപ്പ് തീറ്റ സൃഷ്ടിക്കുന്നത്. ക�ൊഴുപ്പ് ശരീരത്തിലേക്ക് നേരിട്ട് വലിച്ചെടുക്കുവാനും കൂടുതൽ ഊർജം ലഭിക്കുവാനും പശുവിന് ഈ തീറ്റമൂലം സഹായകമാകുന്നു.

ബൈപാസ് പ്രോട്ടീൻ കാലിത്തീറ്റ ഗുണമേന്മയേറിയ പ�ോഷകങ്ങൾ ഒട്ടും നഷ്ടപ്പെടാതെയും സൂക്ഷ്മജീവികളുടെ സഹായം കൂടാതെയും നേരിട്ട് ലഭ്യമാക്കുന്നതിന് പശുക്കളെ സഹായിക്കുന്ന തീറ്റയാണ് ബൈപാസ് പ്രോട്ടീൻ കാലിത്തീറ്റ.

യൂറിയ-മ�ൊളാസസ്സ് ബ്ലോക്ക് ലിക്കുകൾ യൂറിയ, മ�ൊളാസസ്സ്, ഉപ്പ് ധാതുമിശ്രിതങ്ങൾ, പരുത്തിപ്പിണ്ണാക്ക് എന്നീ ചേരുവകൾ പ്രത്യേക അനുപാതത്തിൽ യ�ോജിപ്പിച്ച് തണുപ്പിക്കൽ പ്രക്രിയ വഴി 25x15x6 സെമീ അളവിലുള്ള ഏകദേശം മൂന്നു കില�ോയുള്ള കട്ടകളായി രൂപപ്പെടുത്തിയാണ് ഇത് നിർമിക്കുന്നത്. ഒരു കറവമാടിന് 10 ദിവസം ഉപയ�ോഗിക്കാൻ ഒരെണ്ണം മാത്രം മതി. പശുക്കളുടെ മുമ്പിൽ പ്രത്യേകം ഉണ്ടാക്കുന്ന അറയിൽ ബ്ലോക്ക് വയ്ക്കണം. ആവശ്യാനുസരണം നക്കിയെടുക്കുന്നതിനാലും ഉമിനീരും ഇത�ോട�ൊപ്പം ആമാശയത്തിലെത്തുമെന്നതിനാലും ഇരട്ടി

28

www.krishijagran.com

ഗുണം ലഭിക്കും. ഇത�ോട�ൊപ്പം ധാരാളം പുല്ല്, വയ്‌ക്കോൽ, വെള്ളം എന്നിവയും നൽകണം. ആമാശയത്തിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുവാനുള്ള നൈട്രജൻ, ഊർജ്ജം എന്നിവ ലഭിക്കുന്നതിനാൽ ദഹനം വർദ്ധിക്കുകയും പാലുല്പാദനം സുഗമമാവുകയും ചെയ്യും. കൂടാതെ സാന്ദ്രീകൃത തീറ്റ ഗണ്യമായി കുറയ്ക്കാനും സാധിക്കും.

ഹൈഡ്രോപ�ോണിക് തീറ്റ ഗുണമേന്മയുള്ളതും യാത�ൊരു രാസവളവും കീടനാശിനിയുമില്ലാതെ ഈർപ്പവും താപനിലയും ക്രമീകരിച്ച പ്രത്യേക ഉപകരണത്തിൽ വളർത്തുന്ന തീറ്റപ്പുല്ലാണിത്. തീറ്റപ്പുല്ലായി പരക്കെ ഉപയ�ോഗിക്കുന്ന മക്കച്ചോളത്തിന്റെ വിത്താണ് ഇങ്ങനെ മുളപ്പിക്കുന്നത്. ഇതിൽ മികച്ച രീതിയിൽ പ�ോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃതമാംസ്യം 20.2 ശതമാനം, അസംസ്‌കൃതനാര് 11.3 ശതമാനം, ക�ൊഴുപ്പ് 4.3 ശതമാനം, അന്നജം 15.4 ശതമാനം, കാത്സ്യം, പ�ൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, ഫ�ോസ്ഫറസ,് ബ�ോറ�ോൺ, ക�ോപ്പർ, ഇരുമ്പ് എന്നി മൂലകങ്ങളും വിറ്റാമിൻ എ, ഇ എന്നിവയും ധാരാളമുണ്ട്. നാരിന്റെ അംശം കുറവായതിനാൽ വൈക്കോൽ ഇത�ോട�ൊപ്പം നൽകണം. ഇതിൽ ദഹനരസം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എളുപ്പം ദഹിക്കും. ആറ്, എഴ് ദിവസത്തെ വളർച്ച മാത്രമുള്ള ചെറു സസ്യമായതിനാൽ കന്നുകുട്ടിമുതൽ കറവപ്പശുക്കൾക്കുവരെ രുചികരമായ തീറ്റയാണിത്.


മണ്ണില്ലാ കൃഷി ആയതിനാൽ തീറ്റ തെല്ലും പാഴാകാതെ വേര�ോടെ ഭക്ഷിക്കുവാനും കന്നുകലികൾക്ക് നൽകാം. പ്രതിദിനം 25 കില�ോ ഹൈഡ്രേ ാപ�ോണിക് തീറ്റ, അഞ്ചു കില�ോ ഉണക്കപ്പുല്ല് 10 കില�ോ പച്ചപുല്ല് എന്നിവ നൽകിയാൽ ആറു ലിറ്റർ പാലുത്പാദിപ്പിക്കാൻ മറ്റു സാന്ദ്രീകൃത കാലിത്തീറ്റ നൽകേണ്ടതില്ല.

അടുക്കളത്തോട്ടത്തിൽ ഈ മാസം

സമ്പുഷ്ട വയ്‌ക്കോൽ കട്ട വയ്‌ക്കോൽ സൂക്ഷിക്കാനും ക�ൊണ്ടുപ�ോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും വയ്‌ക്കോലിന്റെ പ�ോഷകമൂല്യം മെച്ചപ്പെടുത്തുന്നതിനുമായി ധാതുലവണമിശ്രിതവും സാന്ദ്രീകൃതാഹാരവും വൈക്കോലുമായി ചേർത്ത് സമ്പുഷ്ടമാക്കി ബെയിലിങ് യന്ത്രം ഉപയ�ോഗിച്ച് അമർത്തി ചെറിയ കട്ടകളായി സൂക്ഷിക്കുന്നു. ഇതുമൂലം സംഭരണസ്ഥലം കുറവുമതി എന്നതിനു പുറമേ വൈക്കോലിന്റെ പ�ോഷക മൂല്യം വർധിക്കുകയും ദഹ്യമാംസ്യത്തിന്റെ അളവു ഏകദേശം മുപ്പത്തിയഞ്ചു ശതമാനത്തോളമായി വർധിക്കുകയും ചെയ്യുന്നു. ആഴ്ചത�ോറും വില കയറുന്ന കാലിത്തീറ്റ നൽകി പശുപരിപാലനം ലാഭകരമായി ക�ൊണ്ടുപ�ോവുക ബുദ്ധിമുട്ടായതിനാൽ മേൽപറഞ്ഞ തീറ്റകൾ നൽകിയ�ോ ഗുണമേന്മയേറിയതും ചിലവില്ലാത്തതും ആയ തീറ്റപ്പുല്ല് നട്ടുവളർത്തിയ�ോ പശുക്കളെ തീറ്റപ്പോറ്റുക എന്ന തന്ത്രമാണ് അഭികാമ്യം ആലപ്പുഴ പട്ടണക്കാട് ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ ആണ് ലേഖകൻ ഫ�ോൺ : 9447464008

മുളക്, വഴുതന, തക്കാളി

കാ

യ് പിടിക്കുന്ന സമയത്ത് മൂന്നുനാല് ദിവസത്തിൽ ഒരു നന. സെന്റിന് 160-200 ഗ്രാം യൂറിയയും 80 ഗ്രാം പ�ൊട്ടാഷും ചേർക്കുക. വളം തൈകൾക്കു ചുറ്റും വിതറി മണ്ണിൽ ക�ൊത്തിച്ചേർക്കാം. ഇളകിയ മണ്ണ് ചുറ്റും കൂട്ടണം. ജൈവ കൃഷിയിൽ മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, ചാരം, എല്ലുപ�ൊടി എന്നിവ ഉപയ�ോഗിക്കാം. കുമ്മായം ചേർത്താൽ പ�ൊതുവെ ര�ോഗബാധകൾ കുറയും. വഴുതനയിൽ കായും തണ്ടും തുരക്കുന്ന കീടം ഈ മാസം ഉണ്ടാകാം. പുഴുകുത്തിയ ഭാഗങ്ങൾ മുറിച്ചു നീക്ക തീയിടുക; െചടികൾ വെളുത്തുള്ളിവേപ്പെണ്ണ-സ�ോപ്പ് മിശ്രിതം, വേപ്പിൻകുരുസത്ത്, മീനെണ്ണ ഇമൽഷൻ എന്നിവയില�ൊന്ന് തളിക്കുക. ബാക്ടീരിയൽ വാട്ടവും കരിച്ചിലും നിയ�ിക്കാൻ ഉണങ്ങിയ ചുവട് നശിപ്പിച്ച് മറ്റ് ചെടികളുടെ ചുറ്റുമുള്ള തടങ്ങളിൽ ഒരു െസന്റിന് 400 ഗ്രാം വീതം കുമ്മായം വിതറി മണ്ണിൽ ചേർക്കണം. വഴുതനയിൽ ഹരിതയും നീലിമയും, തക്കാളിയിൽ ശക്തി, മുക്തി, അനഘ എന്നിവയും മുകളിൽ ഉജ്ജ്വല, മഞ്ജരി, അനുഗ്രഹ എന്നിവയും ബാക്ടീരിയൽ വാട്ടം ചെറുക്കുന്ന ഇനങ്ങളാണ്. www.krishijagran.com

29


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

വിത്തും കൈക്കോട്ടും * * * * * *

തെങ്ങിന് നനച്ചാൽ ഇരട്ടി വിളവ് തടം പുതച്ച് തണുപ്പു നൽകാം നെല്ലിന് പുഞ്ചനടീൽ വിത്തടയ്ക്ക ശേഖരിക്കാം നടുതലകളുടെ നടീൽ കാലം റബ്ബറിന് വെട്ടുപട്ടയിൽ റബ്ബർ ക�ോട്ട്

നന തന്നെ

വേനൽ കനക്കുന്നു

പ്രധാനം

സുരേഷ് മുതുകുളം റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞും വിതച്ച് 25 ദിവസത്തിനു ശേഷവും ഒരാഴ്ചത്തെ ഇടവേളകളിൽ അഞ്ച്-ആറ് തവണ പാടത്ത് ട്രൈക്കോകാർഡുകൾ നാട്ടുന്നത് ഓല ചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ ഫലപ്രദമായ നിയന്ത്രണ മാർഗമാണ്.

നെല്ല് പുഞ്ചയ്ക്കുള്ള നടീൽ ഈ മാസം അവസാനത്തോടെ തീരണം. നടീലിനെ അപേക്ഷിച്ച് വിതയിൽ കളശല്യം ഏറും. വിതയ്ക്കാനായി പാടം ഒരു തവണ ഉഴുതു നിരത്തുക. തുടർന്ന് വെള്ളം വാർന്ന് രണ്ടാഴ്ച ഇടുക. കളകളെല്ലാം ഈ സമയം മുളയ്ക്കും. വീണ്ടും ഉഴുത് നിരപ്പാക്കി വിത്തു വിതയ്ക്കുക. കുട്ടനാട് ക�ോൾ നിലങ്ങളിൽ വിതച്ച് വെള്ളം വറ്റിച്ച പാടം ഉണങ്ങി വിള്ളൽ വീഴ്ത്തി വെള്ളം കയറ്റുന്നത�ോടെയാണ് അടിവളം ചേർക്കുക. മണ്ണ് പരിശ�ോധനയുടെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ ശുപാർശ പ്രകാരം വളപ്രയ�ോഗം നടത്തുകയാണു നന്ന്. ഒരേക്കറിനുള്ള വളത്തിന്റെ അളവ് ന�ോക്കാം.

ഇനം ഉത്പാദനശേഷി കൂടിയ മൂപ്പു കുറഞ്ഞ ഇനങ്ങൾ (അടിവളം) വിതച്ച് 30-32 ദിവസം / നട്ട് 25 ദിവസം ഉത്പാദനശേഷി കൂടിയ ഇടത്തരം മൂപ്പുള്ള ഇനങ്ങൾ (അടിവളം) വിതച്ച് 35.38 ദിവസം / നട്ട് 30-32 ദിവസം

30

www.krishijagran.com

തെങ്ങ് വേനൽക്കാലത്തെ ജലസേചനം ക�ൊണ്ട് തെങ്ങിന്റെ വിളവ് ഇരട്ടിയാകും. അതുക�ൊണ്ടുതന്നെ തെങ്ങിന് നന നിർബന്ധം. തുള്ളിനന രീതിയാണ് കൂടുതൽ ഫലപ്രദം. ഈ രീതിയിൽ ദിവസവും തെങ്ങൊന്നിന് 30-32 ലിറ്റർ വെള്ളം നൽകിയാൽ മതി. തടത്തിൽ വെള്ളം തുറന്നുവിട്ട് നനയ്ക്കുകയാണെങ്കിൽ നാല് അഞ്ചു ദിവസം ഇടവേളയിൽ 200 ലിറ്റർ വെള്ളം നൽകണം.

യൂറിയ (കില�ോ)

മ്യൂറിയേറ്റ ഓഫ് പ�ൊട്ടാഷ് (കില�ോ)

11

12

-

20

12

90 -

- 40

15 15

ഫാക്ടം ഫ�ോസ് (കില�ോ)

70


ജലസംരക്ഷണത്തിന് തുള്ളിനനയാണ് നല്ലതെങ്കിലും തുറന്നുവിട്ടു നനയിൽ ഒരു വർഷം ശരാശരി വിളവ് 150-160 വരെ തേങ്ങ ലഭിക്കുന്നതായി കണ്ടിരിക്കുന്നു. നനയ്ക്കാത്ത അവസരങ്ങളിൽ തടത്തിൽ നിന്നുള്ള ഈർപ്പനഷ്ടം പരമാവധി കുറയ്ക്കാൻ ചപ്പുചവറ�ോ, ഓലയ�ോ, പച്ചച്ചകിരിയ�ോ ഉപയ�ോഗിച്ച് തടത്തിൽ പുതയിടണം. തെങ്ങിൻ തൈകൾക്ക് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് തണൽ കുത്തണം. വളം തടത്തിൽ വിതറി മണ്ണിൽ ക�ൊത്തിച്ചേർക്കണം.

കാലിക്‌സിൻ അഞ്ചു മില്ലി 100 മില്ലീ ലിറ്റർ വെള്ളത്തിൽ കലക്കി ചെത്തിയ ഭാഗത്ത് തേക്കുക. കാലിക്‌സിൻ 25 മില്ലിഐ 25 ലിറ്റർ വെള്ളത്തിൽ കലർത്തി നനവുള്ള തടത്തിൽ ഒഴിക്കുകയും ചെയ്യാം. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും മറ്റും ചെന്നീര�ൊലിപ്പ് നിയന്ത്രിക്കാൻ 50 ഗ്രാം ട്രൈക്കോഡെർമ 25 മില്ലി ലിറ്റർ വെള്ളത്തിൽ പേസ്റ്റാക്കി കറ ഒലിക്കുന്ന ഭാഗത്ത് തേക്കുന്ന പതിവുണ്ട്. കൂടാതെ തെങ്ങൊന്നിന് അഞ്ചു കില�ോ വീതം വേപ്പിൻ പിണ്ണാക്കും 50 ഗ്രാം ട്രൈക്കോഡെർമ കൾച്ചറും ഒന്നിച്ച് തടത്തിൽ ചേർക്കുകയും ചെയ്യുന്നു.

നനയ്ക്കുന്ന തെങ്ങിന് ഈ മാസം നൽകേണ്ട മേൽവളങ്ങൾ ഇങ്ങനെ മ്യൂറിയേറ്റ ഓഫ് യൂറിയ റ�ോക്ക് പ�ൊട്ടാഷ് (ഗ്രാം) ഫ�ോസ്‌ഫേറ്റ് (ഗ്രാം) (ഗ്രാം)

നാടൻ (ഒരു വയസ്സ് പ്രായം) നാടൻ (രണ്ടു വയസ്സ് പ്രായം) നാടൻ (മൂന്നു വയസ്സ് പ്രായം) ഉത്പാദനശേഷി കൂടിയ ഇനങ്ങൾ ഒരു വയസ്സ് പ്രായം രണ്ടു വയസ്സ് പ്രായം മൂന്നു വയസ്സ് പ്രായം

100-150 185-335 275-500 165 335 500

കീടങ്ങൾക്കെതിരെയും പ്രത്യേക ശ്രദ്ധവേണം. ക�ൊമ്പൻ ചെല്ലിയെ ചെല്ലിക്കോൽ ക�ൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. രാസകീടനാശിനി പ്രയ�ോഗം പരമാവധി ഒഴിവാക്കുക. ചെമ്പൻ ചെല്ലി കുത്തിയാൽ തടിയിൽ സുഷിരം വീഴുകയും അതിലൂടെ ചണ്ടി പുറത്തു വരുകയും ചെയ്യും. ഒടുവിൽ മണ്ട മറിയും. തടിയിലുള്ളസുഷിരങ്ങളെല്ലാം കളിമണ്ണുക�ൊണ്ട് അടച്ച് ഏറ്റവും മുകളിലുള്ള സുഷിരത്തിലൂടെ ഒന്നോ രണ്ടോ നാഫ്തലിൻ ടാബ്ലറ്റ് (പാറ്റാഗുളിക) ക�ൊണ്ട് ഈദ്വാരം അടയ്ക്കുക. കള്ളിന്റെ മട്ടും ഏതെങ്കിലും ഒരു കീടനാശിനിയും ചേർത്തുള്ള കെണി, ഫിറമ�ോൺ കെണി എന്നിവ ഉപയ�ോഗിച്ച് ത�ോട്ടത്തിൽ പറന്നു നടക്കുന്ന ചെമ്പൻ ചെല്ലികളെ നശിപ്പിക്കാം. തീരപ്രദേശങ്ങളിൽ ഹരിതകം കാർന്നു തിന്നുന്ന തെങ്ങോലയിലെ തെങ്ങോലപ്പുഴുക്കളെ നിയന്ത്രിക്കാൻ എതിർ പ്രാണികളെ വിടുന്നതിന് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

135 265 400

165 335 500

210 420 625

285 565 850

വിത്തടയ്ക്ക ശേഖരിക്കുകയും പാകുകയും ചെയ്യുന്ന സമ യമാണിത്. രണ്ടും മൂന്നും കുലകളിലുള്ള വിത്തടയ്ക്കയാണ് ഉചിതം. ഈ കുലകളിൽ നിന്ന് ഒന്നോ രണ്ടോ അടയ്ക്ക വീതം പിളർന്ന് ന�ോക്കുക. പുറം ത�ൊലിക്ക് കനക്കുറവും ഉൾക്കാമ്പിന് കട്ടിയും വേണം. ഇത്തരം കമുകിൽ നിന്നുവേണം അടയ്ക്ക ശേഖരിക്കാൻ.

അഞ്ചു ദിവസം കൂടുമ്പോൾ കമുകിന് നനയ്ക്കണം. ഒരു നനയ്ക്ക് കുറഞ്ഞത് 150 ലിറ്റർ വെള്ളം. നനയ്ക്കാത്ത കവുങ്ങിൻ ചുവട്ടിൽ നന്നായി പുതയിടണം. തൈകളുടെ തടി കുമ്മായം പൂശുകയ�ോ ഓല ക�ൊണ്ട് പ�ൊതിയുകയ�ോ ചെയ്യുക.

വാഴ വാഴയ്ക്ക് നനയാണ് പ്രധാനം. നേ�ന് ആഴ്ചയിൽ രണ്ടു നനയും മറ്റിനങ്ങൾക്ക് ഒന്നു വീതവും. പുതയിടാമെങ്കിൽ നനയുടെ ഇടവേള കൂട്ടാം. നട്ട് മൂന്ന് മാസമായ നേ�ന് 60 ഗ്രാം യൂറിയയും 100 ഗ്രാം പ�ൊട്ടാഷും ചേർക്കുക. നാലാം മാസവും ഇതു തന്നെ മതി. ത�ോട്ടം വൃത്തിയായി സൂക്ഷിക്കണം. തടതുരപ്പന്റെ ശല്യം ഉണ്ടാകാം. ഉണങ്ങിക്കരിഞ്ഞ ഇലകളും പുഴുകുത്തിയ പുറം പ�ോളകളും നീക്കി ഇക്കാലക്‌സ് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ സ്‌പ്രേ ചെയ്യുക.

ചെന്നീര�ൊലിപ്പിന് ആ ഭാഗത്തെ ത�ൊലി ചെത്തിമാറ്റി

റബ്ബർ

നനയ്ക്കുന്ന കമുക�ൊന്നിന് നൽകേണ്ട വളപ്രയ�ോകം ഇങ്ങനെ മ്യൂറിയേറ്റ ഓഫ് യൂറിയ റ�ോക്ക് ഫ�ോസ്‌ഫേറ്റ് പ�ൊട്ടാഷ് (ഗ്രാം) (ഗ്രാം) (ഗ്രാം)

നാടൻ ഒരു വയസ്സ് പ്രായം നാടൻ രണ്ടു വയസ്സ് പ്രായം നാടൻ മൂന്നു വയസ്സ് മുതൽ ഉത്പാദനശേഷി കൂടിയ ഇനങ്ങൾ ഒരു വയസ്സ് പ്രായം രണ്ടു വയസ്സ് പ്രായം മൂന്നു വയസ്സ് പ്രായം

കമുക്

40 80 110

35 70 100

40 80 120

55 110 165

50 100 50

60 120 175

ച പ്പു ച വ റുക�ൊ ണ്ട് ചെറുതൈകളുടെ തടത്തിൽ പുതയിടണം. വെട്ടുപട്ടയിൽ ബ�ോ ർ ഡ�ോ മ ി ശ്രി ത മ�ോ ചൈനാ ക്ലേയ�ോ തേക്കുക. ചെ റുതൈ ക ൾ ക്ക് തെ ക്കു പ ട ി ഞ്ഞാ റ ൻ വെയിലിനെതിരെ തണൽ നൽകണം. തൈകളുടെ തടിയിൽ കട മുതൽ കവര വരെയുള്ള ഭാഗത്ത് www.krishijagran.com

31


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

വിത്തും കൈക്കോട്ടും

ചുണ്ണാമ്പുക�ൊണ്ട് വെള്ള പൂശണം. വേനൽക്കാലത്ത് റബ്ബർ ത�ോട്ടത്തിൽ തീപിടുത്തം ഉണ്ടാകാതിരിക്കാൻ ഫയർ ബെൽറ്റ് തീർക്കണം. നഴ്‌സറിയിലെ തൈകൾക്ക് കുമിൾ ബാധ കണ്ടാൽ ഒരു ശതമാനം വീര്യമുള്ള ബ�ോർഡ�ോ മിശ്രിതം തളിക്കണം. തൈകളിൽ ഗ്രീൻ ബഡിങ് നടത്താനും യ�ോജിച്ച സമയമാണിത്.

കുരുമുളക്

ദിവസത്തെയും കായ്ക്ക് നാല് - എട്ട് ആഴ്ചക്കാലത്തെയും ഉണക്ക് വേണം. ഗ്രാമ്പുവിന്റെ പൂമ�ൊട്ടുകൾ പച്ചനിറം മാറി ഇളംചുവപ്പു നിറമാകുമ്പോൾ വിളവെടുക്കണം. ഇവ വെയിലത്ത് ഒറ്റനിരയായി നിരത്തി നാലഞ്ചു ദിവസം ഉണക്കിയാൽ നല്ല തവിട്ടു നിറമാകും. ഇതാണ് ഗ്രാമ്പു മ�ൊട്ടിന്റെ ഉണക്കു പാകം. നന തുടരണം.

ക�ൊടിത്തലകൾ രണ്ടും മൂന്നും മുട്ടുള്ള കഷണങ്ങളായി വിശദവിവരങ്ങൾക്ക് ക�ോഴിക്കോട് പെരുവണ്ണാമൂഴിയിലെ മുറിച്ച് കവറുകളിൽ പ�ോട്ടിങ് മിശ്രിതം നിറച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേർച്ചുമായി വേരുപിടിപ്പിക്കാൻ നടുന്ന സമയമാണിത്. പ�ോട്ടിങ് ബന്ധപ്പെടണം. ഫ�ോൺ: 0496-2249371 മിശ്രിതത്തിൽ വാം കൾച്ചർ കൂടെ ചേർത്താൽ ചെടികൾക്ക് കരുത്തും ര�ോഗപ്രതിര�ോധ ശേഷിയും കിട്ടും. ക�ൊടിത്തലകൾ വളർത്താൻ മുരിക്കിന്റ കമ്പുകൾ മുറിച്ചടുക്കാൻ പറ്റിയ കാലവുമാണിത്. മുറിച്ചെടുത്ത ശിഖരങ്ങൾ രണ്ടാഴ്ച തണലത്ത് കുത്തി നിർത്തുക. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് പന്നിയൂർ കുംഭമാസം നടുതലകളുടെ കുരുമുളക് ഗവേഷണ നടീൽ കാലമാണ്. മരച്ചീനി, കേ�വുമായി ബന്ധപ്പെടാം. മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഫ�ോൺ: 0460-2227287 കൂർക്ക, കൂവ തുടങ്ങി മലയാളികളുടെ പരമ്പരാഗത ഭക്ഷണത്തിൽ പ്രധാന ചേരുവകകളായിരുന്ന നടുതലകൾ വളർത്താൻ അനുയ�ോജ്യമായ നഴ്‌സറിയിൽ തണൽ സമയം. ഇവയുടെ മികച്ച, ക്രമീകരിക്കണം. നനയും വിളപ�ൊലിമയുള്ള നടീൽവസ്തുക്കൾ മണ്ണിടലും പുതവെക്കലും തിരുവനന്തപുരം ശ്രീകാര്യത്തെ തുടരുക. വെള്ളം നല്ല ശക്തിയായി ചീറ്റിയാൽ കേ� കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ ലഭ്യമാണ്. ഫ�ോൺ: ഏലത്തോട്ടത്തില നിരവധി 0471-2598551, 307, 306 ചെറുകീടങ്ങളെ നശിപ്പിക്കാം. ജൈവനിയന്ത്രണത്തിന് പ്രാധാന്യം നൽകണം. കറ്റെ ര�ോഗം ബാധിച്ച ചെടികൾ നശിപ്പിക്കുക. വെള്ളീച്ച, ജാസിഡ് തുടങ്ങിയ കീടങ്ങള നശിപ്പിക്കാൻ വെളുത്തുള്ളി, വിത്ത് വിതച്ച് 15 ദിവസത്തിനകം അധികമുള്ള തൈകൾ വേപ്പെണ്ണ, സ�ോപ്പു മിശ്രിതം നല്ല സമർദ്ദത്തിൽ തളിക്കുക. നീക്കി ഇടയിളക്കി കള പറിച്ച് നിലം ക്രമീകരിക്കുക. വിതച്ച് 25 ദിവസമാകുമ്പോൾ രണ്ടാമത്തെ ഇടയിളക്കൽ നടത്താം. തിങ്ങി ഞെരുങ്ങി വളരുന്ന തൈകൾ പിഴുതു നീക്കി തൈയ്യകലം 15 സെന്റീമീറ്റർ ആയി ഇഞ്ചിക്കും മഞ്ഞളിനും വിളവെടുപ്പ് തുടരാം. ഇഞ്ചി നിലനിർത്തുക. മേൽവളമായി സെന്റിന് 130 ഗ്രാം വൃത്തിയാക്കി ത�ൊലികളഞ്ഞ് ഉണക്കി ചുക്കുണ്ടക്കാം. യൂറിയ ചേർക്കണം. ആവശ്യത്തിന് നനയ്ക്കുക. വിത്തിനെടുത്ത ഇഞ്ചിയും മഞ്ഞളും കേടാകാതെ സൂക്ഷിക്കണം.

എള്ള്

നടുതലകളെ മറക്കേണ്ട

ഏലം

ഇഞ്ചി, മഞ്ഞൾ

ഉഴുന്ന്, പയർ

ജാതി, ഗ്രാമ്പു ജാതിയിൽ വിളവെടുപ്പ് തുടരാം. കായ്കൾ പുറംത�ോട് പ�ൊട്ടി ജാതിവിത്ത് പത്രിയടക്കം. പുറത്തു കാണുന്ന പരുവത്തിൽ വേണം വിളവെടുക്കാൻ. പത്രി നീക്കി ജാതിക്ക പ്രത്യേകം ഉണക്കണം. ജാതിപത്രിക്ക് 10-15

32

www.krishijagran.com

രണ്ടാഴ്ച കൂടുമ്പോൾ നന നിർബന്ധം. വിതച്ച് 15, 20 ദിവസങ്ങളിൽ ഇലകളിൽ യൂറിയ തളിക്കാം. 20 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ കലർത്തി തയാറാക്കിയ ലായനി ഇലത്തളിയായി നൽകിയാൽ ചെടിയുടെ കരുത്തും വിളവും കൂടും.


മാവ് തൈകൾക്ക് ആഴ്ചയിൽ രണ്ടു നനയും മുതിർന്നവയ്ക്ക് ഒന്നു വീതവും നൽകണം. കണ്ണിമാങ്ങ പിടിച്ചു തുടങ്ങുമ്പോൾ തന്ന നനയ്ക്കണം. ചുവട്ടിൽ പുതയിടണം. കായീച്ചയെ തുരത്താൻ തുളസിക്കെണി ഉപയ�ോഗിക്കാം. അല്ലങ്കിൽ മാവ് പൂത്തു തുടങ്ങുമ്പോൾ തന്നെ മീതൈൽ യൂജിന�ോൾ കെണി (മെറ്റ്) 25 സെന്റിന് ഒരു കെണി എന്ന ത�ോതിൽ സ്ഥാപിക്കാം. കാർഷിക സർവകലാശാലയുടെ വിവിധ ഗവേഷണ കേ�ങ്ങൾ, കൃഷി വിജ്ഞാന കേ�ങ്ങൾ, വെള്ളായണണി, െവള്ളാനിക്കര, പട്ടണക്കാട് കാർഷിക

ക�ൊണ്ട് വിളവെടുക്കാവുന്ന ഹ്രസ്വകാല ഇനങ്ങളായ കൽപ്പക, നിധി, വെള്ളായണി ഹ്രസ്വ എന്നിവ കാർഷിക സർവകലാശാലയുടെ ഇനിപ്പറയുന്ന കേന്ദ്രങ്ങളിൽ ലഭിക്കും. കുമരകം : 0478-2524421, കായംകുളം : 0479-2443192, വെള്ളായണി : 0471-2383573

മധുരക്കിഴങ്ങ് നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ രണ്ടാം വിളയ്ക്കുശേഷം മധുരക്കിഴങ്ങ് പാടത്ത് നടാം. ഉണക്കിന്റെ കാഠിന്യം കതുറയ്ക്കാൻ തടത്തിൽ പുതയിടുകയ�ോ ഉണങ്ങിയ ചാണകക്കട്ട കൂട്ടി വയ്ക്കുകയ�ോ ചെയ്യാം.

ചേന ചേന നടാൻ യ�ോജിച്ച സമയമാണിത്. 60:60:45 സെന്റീമീറ്റർ അളവിലുള്ള കുഴികൾ 90 സെന്റീമീറ്റർ ഇടയകലത്തിലെടുക്കുക. മേൽമണ്ണും രണ്ടര കില�ോ കമ്പോസ്റ്റും ഇട്ട് കുഴി മൂടുക. കുഴിയിൽ ഉദ്ദേശം ഒരു കില�ോ തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ ചേനവിത്ത് നടാം. നടുന്ന ചേനക്കഷ്ണം ചാണകപ്പാലിൽ മുക്കി തണലത്ത് ഉണക്കിയെടുത്തതാകണം. നട്ടയുടൻ പുതയിടാം. വിത്തുചേന നട്ട ശേഷം മുളച്ചുകഴിഞ്ഞ് ചുവട്ടിൽ നിന്ന് 15 സെന്റീമീറ്റർ അകലത്തിൽ വളമിട്ട് മൂടണം. ഒരു മാസം കഴിയുമ്പോൾ രണ്ടാം ഗഡു വളം ചേർക്കുക. വിത്തിന് മുകളിൽ കരിയിലകൂട്ടി കുഴി കൂനയാക്കി മാറ്റി കൂവനയ്ക്കു മീതെയും പുതയിടണം. ഗജേന്ദ്ര, പത്മ തുടങ്ങിയവ മികച്ച ഇനങ്ങൾ.

ചീര ഒരടി വളർന്ന ചീരയുടെ ആദ്യവിളവെടുപ്പ് കഴിഞ്ഞാൽ ജൈവ വളങ്ങൾ ചേർക്കാം. മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, ബയ�ോഗ്യാസ് സ്‌ലറി എന്നിവ ഉപയ�ോഗിക്കാം. കീടനിയന്ത്രണത്തിന് വെളുത്തുള്ളിവേപ്പെണ്ണ-സ�ോപ്പ് മിശ്രിതമ�ോ വേപ്പിൻകുരു സത്തോ മതി. ക�ോളേജുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കായീച്ചയെ നിയന്ത്രിക്കാൻ മാലത്തയ�ോൺ എന്ന കീടനാശിനി 20 മില്ലീ ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ അല്പം പഞ്ചസാരയും ചേർത്ത് മാങ്ങ വളർന്നു തുടങ്ങുന്നത�ോടെ സ്‌പ്രേ ചെയ്യുകയുമാവാം.

മരച്ചീനി കുംഭം കപ്പ നടാൻ ച�ോജിച്ച സമയം. പുതുമഴ കിട്ടുന്നത�ോടെ കൂനകൂട്ടി നടുകയാണ് പതിവു രീതി. നട്ട കമ്പുകളിൽ പ്ലാവില കുമ്പിൾ കുത്തി തണൽ നൽകണം. ചരിഞ്ഞ സ്ഥലങ്ങളിൽ ചരിവിനു കുറുകെ തടം ക�ോരി വേണം നടാൻ. മരച്ചീനി നടുമ്പോൾ ഒരു ചുവടിന് ഒരു കില�ോ വീതം ജൈവവളം അടിവളമായി ചേർക്കണം. ശിഖരം വളരുന്ന ഇനങ്ങൾ 90x90 സെന്റീമീറ്റർ അകലത്തിൽ നടുക. ഏഴു മാസം

വെള്ളരി വിളകൾ വെള്ളരി വിളകൾ പടർന്നു തുടങ്ങുമ്പോഴും കായ്ച്ചു തുടങ്ങുമ്പോഴും ജൈവവളങ്ങൾ ചേർക്കാം. വളം ചെടികളുടെ ചുറ്റും ചേർത്ത് മണ്ണിളക്കണം. ഇടക്കിടെ ചാണകസ്ലറി ഒഴിക്കുന്നതും നല്ലതാണ്. നാലു ദിവസത്തില�ൊരിക്കൽ നനയ്ക്കണം. നന കൂടിയാൽ അഴുകൽ ര�ോഗമുണ്ടാകും എന്നോർക്കുക. സ്യൂഡ�ോമ�ോണസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ സ്‌പ്രേ ചെയ്യുന്നതും ചുവട്ടിൽ ഒഴിക്കുന്നതും ര�ോഗബാധ കുറയ്ക്കും. മഞ്ഞപ്പാട്ടയില�ോ തകിടില�ോ ആവണക്കെണ്ണ തേച്ച് പച്ചക്കറികൾക്കിടയിൽ നാട്ടുകയ�ോ കെട്ടിയിടുകയ�ോ ചെയ്യാമെങ്കിൽ ചെറുപ്രാണികളെ ആകർഷിച്ച് നശിപ്പിക്കാം.

www.krishijagran.com

33


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

മത്സ്യക്കൃഷി മാതൃക

മല�ദേശത്തൊരു

മത്സ്യഖനി

വെ

ധന്യ എം.ടി

ള്ളം കിട്ടാത്ത മല�ദേശമായ കാളിപ്പാറയിലെ അജയകുമാർ മീൻകൃഷിക്ക് നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായി. വെള്ളം കിട്ടാത്ത മല�ദേശത്ത് എങ്ങനെ മീൻ വളർത്തും? തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല മത്സ്യകർഷകനായി 'ആത്മ' തെരഞ്ഞെടുത്ത വി. അജയകുമാർ മീൻകൃഷി നടത്തുന്നത് കള്ളിക്കാട് പഞ്ചായത്തിലെ ഈ പ്രദേശത്താണെന്ന് കേൾക്കുമ്പോൾ ആരും അത്ഭുതം കൂറും.

പത്തരമാറ്റിന്റെ പകിട്ടുണ്ട് അജയകുമാറിന്റെ വിജയത്തിന്. കുട്ടിക്കാലത്ത് ഹരമായിരുന്ന മത്സ്യകൃഷിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് ജീവിതത്തിലുണ്ടായ ചില നിമിത്തങ്ങളാണ്. വിദ്യാഭ്യാസത്തിനുശേഷം രാജസ്ഥാനിൽ ജ�ോലി ചെയ്തതും തിരികെയെത്തി മാർബിൾ ബിസിനസ്സ് ആരംഭിച്ച് കടക്കാരനായതും ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. മാർബിൾ ബിസിനസ്സ് നഷ്ടത്തിലായതിനെ തുടർന്ന് 2006 ലാണ് ഒരു സുഹൃത്ത് നിർദ്ദേശിച്ചതനുസരിച്ച്

34

www.krishijagran.com

അജയകുമാർ മത്സ്യക്കൃഷിയിലേക്ക് തിരിയുന്നത്. ഒരു ചെറിയ മീൻടാങ്ക് നിർമ്മിച്ച് മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് മീൻകുഞ്ഞുങ്ങളെ ഫിർമയ്ക്ക് (സ്റ്റേറ്റ് ഫിഷറീസ് റിസ�ോഴ്‌സ് മാനേജ്‌മെന്റ് സ�ൊസൈറ്റി) നൽകാമെന്ന് ഫിർമയുമായി കരാറിൽ ഏർപ്പെട്ടു. ഫിർമയിൽനിന്ന് 50,000 രൂപ സബ്‌സിഡിയും ലഭിച്ചു. ഇന്ന് 50 സെന്റ് സ്ഥലത്ത് നാല്പത് ടാങ്കുകളിലായി കൃഷി വലുതാക്കി. അലങ്കാരമത്സ്യക്കുഞ്ഞുങ്ങളുടെ ഉല്പാദനം ഇദ്ദേഹം വീട്ടിൽ തന്നെ നടത്തുന്നുണ്ട്. ഭക്ഷ്യയ�ോഗ്യമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ആലപ്പുഴയിൽനിന്ന് വാങ്ങി വളർത്തുന്നു. അലങ്കാരമത്സ്യങ്ങളായ ഗപ്പി, പ്ലേറ്റി, സ�ോർഡ്, എയ്ഞ്ചൽ, ഗ�ോൾഡ് ഫിഷ്, കാർപ്പ് ഐറ്റംസ്, ഓസ്‌കാർ, റൂക്കിൻ ഗ�ോൾഡ്, അര�ോണ, വൈറ്റ്‌മ�ോളി, ബ്ലാക്ക്‌മ�ോളി, ബലൂൺമ�ോളി, റെഡ്‌ട�ോപ്, കിസ്സിംഗ് ഗൗര, ഗൗരാമി യെല്ലോ, ഗൗരാമി ബ്ലൂ തുടങ്ങി ഒട്ടനവധി ഇനങ്ങൾ ഇദ്ദേഹത്തിന്റെ ടാങ്കിൽ വളരുന്നു. നിരവധിപേർ മീൻകുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നുണ്ട്. പുറത്തുള്ള വിലയേക്കാൾ കുറവിലാണ് ഇദ്ദേഹം


അലങ്കാരമത്സ്യ പദ്ധതിയും നടപ്പാക്കുന്നു. രണ്ടേക്കറിൽ ജൈവപച്ചക്കറി കൃഷിയും ലക്ഷ്യമിടുന്നുണ്ട്. മത്സ്യക്കൃഷിയും പച്ചക്കറികൃഷിയും ഒരുമിച്ച് ക�ൊണ്ടുപ�ോകാനുള്ള ശ്രമത്തിലാണ്. ആറു കുളങ്ങളാണ് ഇതിനായി രണ്ടേക്കർ ഭൂമിയിൽ നിർമ്മിച്ചിരിക്കുന്നത്. മീൻ വളർത്തുന്ന വെള്ളം മികച്ച വളമാണ്. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ അമ�ോണിയം, യൂറിയ, നൈട്രേറ്റ് എല്ലാം ഈ വെള്ളത്തിലുണ്ട്. വെള്ളത്തിന് വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്. വീട്ടിലുള്ള ചെറിയ കിണറ്റിൽ നിന്നാണ് വീട്ടാവശ്യത്തിനും മത്സ്യക്കൃഷിക്കും വെള്ളം എടുക്കുന്നത്. മത്സ്യക്കൃഷിക്കു പുറമെ മണ്ണിരക്കമ്പോസ്റ്റ്, ചെടിയ�ോടുകൂടിയ ഗ്രോബാഗ്, മുയൽ, ഗിനിപ്പന്നി എന്നിവയും വില്ക്കുന്നു. കുരങ്ങുശല്യമാണ് പ്രധാന ബുദ്ധിമുട്ട്. കുരങ്ങുകളുടെ ശല്യം മൂലം കൃഷിനടത്താൻ യാത�ൊരു നിർവ്വാഹവുമില്ലാതെ ഒരിക്കൽ പച്ചക്കറി കൃഷി വേണ്ടെന്നുവച്ചതാണ് അജയകുമാർ. തെങ്ങിൽ കയറി കരിക്കു വരെ അവ നശിപ്പിക്കുന്നു. ലക്ഷങ്ങളുടെ കടബാധ്യതകൾക്കു നടുവിൽ നിൽക്കുമ്പോഴും പ്രതിഫലേച്ഛകൂടാതെ മറ്റുളളവരെ സഹായിക്കാറുണ്ട്. അക്വാകൾച്ചർ ക�ോ-ഓഡിനേറ്റർ

ഫ�ോട്ടോ രശ്മി ആർ.എസ്‌

ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ

വില്ക്കുന്നത്. നെയ്യാർഹാച്ചറി എന്ന ക്ലബ്ബ് രൂപീകരിച്ച് നിരവധിപേരെ മത്സ്യകൃഷിയിലേക്ക് ക�ൊണ്ടുവരാൻ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ ശ്രമഫലമാണ്. കളളിക്കാട് പഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ ക�ോ-ഓഡിനേറ്റർ കൂടിയാണ് ഇദ്ദേഹം. കൂടാതെ മത്സ്യകർഷകർക്ക് പരിശീലനവും നൽകുന്നു.

പടുതാക്കുളം

ശുദ്ധജല മത്സ്യങ്ങളായ കട്‌ല, ര�ോഹു, ലേബിയ, മൃഗാൾ, ഗ്രാസ്‌കാർപ്പ്, കരിമീൻ, അസ്സാംവാള, നട്ടർ, സൈപ്രസ്, ഗിഫ്റ്റ് തിലാപ്പിയ, നാടൻ തിലാപ്പിയ, ക�ൊഞ്ച് എന്നിവയും അജയകുമാറിന്റെ മത്സ്യകൃഷിയിലുണ്ട്. എന്നാൽ സ്വന്തം കൈക�ൊണ്ട് ഭക്ഷണം ക�ൊടുത്തു വളർത്തുന്ന ഇവയിൽ ഒന്നിനെപ�ോലും ഇദ്ദേഹം തന്റെ വീടിന്റെ അടുക്കളയിൽ ഭക്ഷണമാക്കാറില്ല. തവിട്, മൈദ, പട്ടാണിക്കടല, ഗ�ോദ്‌റെജിന്റെ മത്സ്യത്തീറ്റ എന്നിവയാണ് മത്സ്യങ്ങൾക്ക് ക�ൊടുക്കുന്നത്. കൂടാതെ ഗ്രാസ് കാർപ്പ് ഇനത്തിൽപ്പെട്ടവക്കു വേണ്ടി അസ�ോള കൃഷിയുമുണ്ട്.

കേജ് കൾച്ചർ

തന്റെ രണ്ടേക്കർ ഭൂമിയിൽ ജൈവകൃഷി വ്യാപിപ്പിക്കാനും അക്വാപ�ോണിക്‌സ് കൃഷിരീതി തുടങ്ങാനും മീൻകുളങ്ങൾ നിർമ്മിക്കാനുമുള്ള പണിപ്പുരയിലാണ് ഇദ്ദേഹം. ഫിഷറീസ് വകുപ്പിന്റെ അക്വാപ�ോണിക്‌സ് പ്രോജക്ട് നാലു സെന്റിൽ നടപ്പാക്കാനുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു. അഞ്ചുലക്ഷം രൂപ ചെലവുള്ള ഇതിന് 2.35 ലക്ഷം സബ്‌സിഡി ലഭിക്കും. ഒപ്പം ഫിർമയുടെ

എട്ട് മീറ്റർ നീളം അഞ്ചു മീറ്റർ വീതി, ഒന്നര അടി ആഴത്തിൽ കുളം നിർമ്മിച്ച് ടാർപ�ോളിൻ ഇട്ട് സെറ്റ് ചെയ്ത് മത്സ്യക്കൃഷി തുടങ്ങാനുള്ള പദ്ധതി. ഇതിന് 10,000 രൂപ സബ്‌സിഡി ലഭിക്കും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ഒഴുക്കു വെള്ളത്തിൽ സജ്ജീകരിച്ച കൂട്ടിൽ മീൻ നിക്ഷേപിച്ച് മത്സ്യക്കൃഷി ചെയ്യുന്ന പദ്ധതി. 20,000 രൂപ സബ്‌സിഡി ലഭിക്കും. കരിമീൻ ആണ് ഏറ്റവും അനുയ�ോജ്യം. ഒരുക�ോടി രൂപ സബ്‌സിഡിയായി ലഭിക്കുന്ന കേജ് കൾച്ചറും ഉണ്ട്. ഈ പദ്ധതി അനുസരിച്ച് കൃഷിക്ക് കൂട് നിക്ഷേപിക്കേണ്ടത് ഉൾക്കടലിലാണ്.

എൻ.എഫ്.ഡി.ബി ഹൈദരാബാദ് സ്‌കീം കേ� പദ്ധതി. ഇതനുസരിച്ച് 15 ലക്ഷം രൂപ ലഭിക്കും. 50 ശതമാനം സബ്‌സിഡിയായി കർഷകന് ലഭിക്കും. എന്നാൽ സർക്കാർ സംവിധാനത്തിലാണ് കൃഷി എങ്കിൽ 90 ശതമാനം സബ്‌സിഡി ലഭിക്കും.

www.krishijagran.com

35


പുസ്തകം 01 ലക്കം 05 പേജ് 68 68വില വില``35 35

കൂടിയായ ഇദ്ദേഹം പലപ്പോഴും സ്വന്തം ചെലവിൽ മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് എത്തിച്ചു ക�ൊടുക്കാറുണ്ട്. മീൻകർഷകർക്ക് പരിശീലനവും നൽകുന്നു. അക്വേറിയം സെറ്റ് ചെയ്ത് ക�ൊടുക്കാറുണ്ട്. എക്‌സിബിഷനുകളിലും പങ്കെടുക്കുന്നു. മികച്ച മത്സ്യകർഷകനുള്ള തിരുവനന്തപുരം ആത്മയുടെയും പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച മത്സ്യകർഷക പഞ്ചായത്തായി കള്ളിക്കാട് പഞ്ചായത്തിനെ മാറ്റാനും ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിന് കഴിഞ്ഞു. പഞ്ചായത്തിന്റെ കീഴിലുള്ള രണ്ട് വലിയ കുളങ്ങളാണ് മത്സ്യക്കൃഷിക്കായി പഞ്ചായത്ത് വിട്ടുക�ൊടുത്തിരിക്കുന്നത്. 164 പേരടങ്ങുന്ന കള്ളിക്കാട് മത്സ്യകർഷക ഗ്രൂപ്പിന്റെ സെക്രട്ടറി കൂടിയാണ് അജയകുമാർ. മത്സ്യക്കർഷകരുടെ ക്ഷേമത്തിനായി നെയ്യാർ ഫിഷറീസ് ആന്റ് ഫിഷ് ഫാർമേഴ്‌സ് വികസനക്ഷേമ സഹകരണസംഘം എന്ന സ�ൊസൈറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ക�ോൾഡ് സ്റ്റോറേജ് സംവിധാനമടക്കമുള്ള സൗകര്യങ്ങൾ കർഷകർക്ക് ക�ൊടുക്കാനും ലക്ഷ്യമിടുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുമുള്ള കർഷകർ ഈ ഗ്രൂപ്പിൽ അംഗമാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു നേട്ടമാണ് ഈ അടുത്തകാലത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വിളവെടുത്ത മത്സ്യക്കൃഷി. ജയിലിൽ മത്സ്യക്കൃഷിക്കുവേണ്ട ഒരുക്കങ്ങൾ ചെയ്തതും അജയകുമാറിന്റെ മേൽന�ോട്ടത്തിലാണ്. മത്സ്യക്കൃഷിയിൽ നേരിടുന്ന പ്രധാന പ്രശ്‌നം ഫംഗസ് ആണെന്ന് ഇദ്ദേഹം പറയുന്നു. ഇത് എങ്ങനെ വരുന്നുവെന്നും ഇതിന് ശരിയായ പ്രതിവിധി എന്താണെന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പരലുപ്പ്, ദ്രവരൂപത്തിലുള്ള ബെറ്റാഡിൻ എന്നിവയ�ൊക്കെ പ്രതിവിധിയായി ഉപയ�ോഗിക്കുമെങ്കിലും വേണ്ടത്ര ഫലപ്രദമല്ല. മീനുകളെക്കുറിച്ചും അവയ്ക്കുവരുന്ന അസുഖങ്ങളെക്കുറിച്ചും ഗവേഷണം നടത്തി കണ്ടുപിടിക്കണമെന്ന് അജയകുമാർ അഭിപ്രായപ്പെടുന്നു. മിസ്റ്റർ ബ്ലൂ, ബാക്‌ട�ോണിൽ എഫ്. ഡബ്യൂ, ഇൻഡിക് റ�ോം എന്നീ മരുന്നുകളും ഉപയ�ോഗിക്കുന്നുണ്ട്. മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുബത്തിന്റെ പ്രധാന വരുമാന മാർഗ്ഗം മത്സ്യകൃഷിയാണ്. 70 ലക്ഷം രൂപ കടക്കാരനായിരുന്ന അജയകുമാർ ഇന്ന് അതിൽ ഭൂരിഭാഗവും തീർത്തുകഴിഞ്ഞു. ഭാര്യ നിത്യയും മക്കളായ അക്ഷരയും അക്ഷയും മത്സ്യകൃഷിയിൽ ഇദ്ദേഹത്തെ സഹായിക്കുന്നു. കൃഷികാര്യങ്ങൾക്കിടയിലും റ�ോട്ടറി ക്ലബ്ബ് ഭാരവാഹിത്വവുമുണ്ട്. കൃഷിവകുപ്പ്, തിരുവനന്തപുരം ആത്മ, മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച സാങ്കേതിക വിദ്യാവാരാഘ�ോഷത്തിൽ ആദരവു ലഭിച്ച ഈ കർഷകൻ മത്സ്യകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും എന്തു സഹായവും ചെയ്യാൻ സദാ

36

www.krishijagran.com

സന്നദ്ധനാണ്. 'കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഒരു കൃഷിക്കാരന്റെ വിജയത്തിനു പിന്നിലുള്ളത്' അജയകുമാർ പറയുന്നു.

അജയകുമാർ: 9544122108

കർഷകർ അറിയേണ്ടത്

ളർത്താൻ പുറത്തുനിന്ന് വാങ്ങുന്ന മത്സ്യങ്ങളെ പ�ൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ അരമണിക്കൂർ ഇട്ടശേഷം വേണം ടാങ്കിൽ നിക്ഷേപിക്കാൻ. കാരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മീനിനെ ക�ൊണ്ടുവന്ന് നിക്ഷേപിക്കുമ്പോൾ പരിചിതമല്ലാത്ത കാലാവസ്ഥയിൽ ഇവയ്ക്ക് പെട്ടെന്ന് ര�ോഗം വരും. ഇത് ഒഴിവാക്കാം. ഒരു സെന്റ് കൃത്രിമ കുളത്തിൽ വളർത്തേണ്ട മീനുകളുടെ എണ്ണം 40 ൽ കൂടരുത്. മീനിന് തടസ്സമില്ലാതെ നീന്താൻ സാഹചര്യം ഒരുക്കാൻ വേണ്ടിയാണിത്. മീനിന്റെ വളർച്ചയ്ക്ക് ഏറ്റവുമധികം സഹായിക്കുന്ന ഘടകമാണ് നീന്തൽ. സിമന്റ് ക�ൊണ്ട് നിർമ്മിച്ച കുളമാണെങ്കിൽ വളർത്താൻ നല്ലത് ആസാംവാള, ഗിഫ്റ്റ് തിലാപ്പിയ എന്നിവയാണ്. ടാർപ�ോളിൻ കുളമാണെങ്കിൽ ആസാംവാളയാണ് നല്ലത്. പായൽ കൂടുതലുള്ള ടാങ്കുകളിലും കുളങ്ങളിലും മറ്റും ഗ്രാസ്, കട്‌ല എന്നീ മീനുകളെ ഇടാം. കാരണം ഇവ പായൽ തിന്ന് ശുദ്ധീകരിക്കും. വെള്ളത്തിൽ ഏഴു മുതൽ എട്ടര ശതമാനം വരെ പി.എച്ച് (അമ്ല-ക്ഷാര നില) ഉണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടേ മീൻ നിക്ഷേപിക്കാൻ പാടുള്ളൂ. വെള്ളത്തിലെ പി.എച്ച് ക്രമീകരിക്കാൻ അഞ്ചുദിവസം പഴക്കമുളള ഉണക്കച്ചാണകം വെള്ളത്തിന് ആനുപാതികമായി ഇടണം. 50 ലിറ്റർ വെള്ളത്തിന് ചാണകം, അഞ്ചു ഗ്രാം യൂറിയ എന്നിവ കൂട്ടിച്ചേർത്ത് സുഷിരമുള്ള ചാക്കിൽ കിഴികെട്ടി വെള്ളത്തിൽ ഇടുക. ഒരാഴ്ചയാകുമ്പോൾ ഈ കിഴിയിൽ നിന്ന് ഒരുതരം ചെടിയും വളർന്നുവരും. ഇത് മീനിന് ആഹാരമാക്കുകയും ചെയ്യാം. വെള്ളത്തിന്റെ പി.എച്ചും കൃത്ര്യമാകും. ഫിഷ് ടാങ്കിൽ വെള്ളം നിറച്ച് മൂന്നുദിവസം വച്ചതിനു ശേഷം മാത്രമേ മീൻ നിക്ഷേപിക്കാൻ പാടുള്ളൂ. ഇങ്ങനെ ചെയ്താൽ മാത്രമേ വെള്ളത്തിന്റെ പി.എച്ച് കൃത്യമാകൂ. പൈപ്പ് വെള്ളമാണ് ടാങ്കിൽ ഒഴിക്കുന്നതെങ്കിൽ അഞ്ച് ദിവസത്തിനുശേഷം മാത്രമേ മീൻ നിക്ഷേപിക്കാവൂ. ഫിഷ് ടാങ്കിൽ എയറേറ്റർ നിർബ്ബന്ധമാണ്.


അര�ോണ

ചൈ

എന്ന ഭാഗ്യദേവത

നീസ് വിശ്വാസമനുസരിച്ച് അര�ോണ ഭാഗ്യമത്സ്യമാണ്. മത്സ്യദേവതയായും അര�ോണയെ ആരാധിക്കുന്നു. ശുദ്ധജല മത്സ്യയിനമായ അര�ോണ ചൈനക്കാർക്ക് സമ്പൽസമൃദ്ധിയുടെ പര്യായം കൂടിയാണ്. ശാസ്ത്രീയനാമം സ്‌ക്‌ളീറ�ോപേജസ് ഫ�ോർമ�ോസസ്. ഏഷ്യൻ ബ�ോണിടങ്, ഡ്രാഗൺ ഫിഷ് എന്നിങ്ങനെ വിളിപ്പേരുകളുള്ള അര�ോണയുടെ ഉത്ഭവം തെക്കുകിഴക്കേ ഏഷ്യയാണ്. അക്രമികളും കുഴപ്പക്കാരും വീട്ടിലെത്തിയാൽ അര�ോണ ഉടൻ പ്രതികരണമറിയിക്കുമെന്നാണ് പറയുന്നത്. ഭൂകമ്പമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും ഇവ മുൻകൂട്ടി അറിയിക്കുമത്രെ. ചൈനീസ് കഥകളിലെ വ്യാളിയുമായുള്ള സാദൃശ്യം ഇതിന് ഡ്രാഗൺ ഫിഷ് എന്ന പേരും നേടിക്കൊടുത്തു. പ്രക�ോപനമുണ്ടായാൽ ശബ്ദമുണ്ടാക്കി ചാടുന്നതിനാൽ 'കള്ളനെ പിടിക്കുന്ന മത്സ്യ'മെന്ന വിളിപ്പേരും ഉണ്ട്. വംശനാശവക്കിലെത്തി നിൽക്കുന്ന അര�ോണ അക്വേറിയത്തിലെ വശ്യസൗന്ദര്യമാണ്. 90 മുതൽ 100 സെ.മീ. വരെയാണ് ഇവയുടെ സാധാരണ നീളം. സ്വർണ്ണനിറമ�ോ ചുവപ്പുനിറമ�ോ ഇവയ്ക്കുണ്ടാകാം. കട്ടിയുള്ള ചെകിളയും താരതമ്യേന നീളമുള്ള ചിറകുകളും ഇവയുടെ പ്രത്യേകതയാണ്. ഏഷ്യൻ അര�ോണയും കറുമ്പൻ അര�ോണയും സാധാരണഗതിയിൽ 90-100 സെ.മീ. വരെയും സിൽവർ അര�ോണ 120 സെ. മീറ്റർ വരെയും വളരും. 25 - 50 സെ.മീ. വലിപ്പമുള്ള മത്സ്യങ്ങൾക്കാണ് കമ്പോളത്തിൽ പ്രിയം. നീന്തിത്തുടിക്കാൻ ധാരാളം സ്ഥലമുള്ള വലിയ അക്വേറിയങ്ങളാണ് അര�ോണ മത്സ്യം വളർത്തുന്നതിന് തെരഞ്ഞെടുക്കേണ്ടത്. അൽപ്പം അമ്ലാംശമുള്ള മൃദുജലമാണ് വളർച്ചയ്ക്ക്

അനുയ�ോജ്യം. ചെറുമത്സ്യങ്ങൾ, തവളകൾ, പുഴുക്കൾ, ഷഡ്പദങ്ങൾ, മറ്റ് പ്രാണികൾ എന്നിവ ഇഷ്ടഭക്ഷണം. അക്വേറിയങ്ങളിൽ കൃത്രിമാഹാരം സ്വീകരിക്കും. മറ്റു മത്സ്യങ്ങളെ തിന്നുന്നതിനാൽ അര�ോണയെ ഒറ്റയ്ക്ക് വളർത്തുന്നതാണ് അഭികാമ്യം. അന്തരീക്ഷവായു ശ്വസിക്കാൻ ഉതകുന്നതരത്തിൽ ഉപശ്വസനാവയവങ്ങൾ ഉള്ള ഈ മത്സ്യം പ്രാണവായു നന്നേ കുറഞ്ഞ ജലത്തിലും വളരും. ലൈംഗികപക്വത കൈവരിക്കുന്നതുവരെ ആൺപെൺ മത്സ്യങ്ങളെ തിരിച്ചറിയാൻ എളുപ്പമല്ല. പെൺമത്സ്യങ്ങളെ അപേക്ഷിച്ച് ആൺമത്സ്യത്തിന് നീണ്ട ചിറകുകളും മെലിഞ്ഞ പ്രകൃതവുമാണ്. അര�ോണയുടെ പ്രജനന രീതി കൗതുകമുണർത്തുന്നതാണ്. പെൺ അര�ോണ മുട്ടയിടുമ്പോൾ പുരുഷ അര�ോണ മുട്ടകൾ വിഴുങ്ങുകയും വായയിൽ വച്ച് കുഞ്ഞുങ്ങളെ വിരിയിച്ച് പുറത്തേക്ക് വിടുകയും ചെയ്യും. കുഞ്ഞുങ്ങൾ ആൺമത്സ്യങ്ങളുടെ വായിൽനിന്നു പുറത്തുവരുന്നതിന് ഉദ്ദേശം രണ്ടുമാസം എടുക്കും. പെട്ടെന്ന് പ്രക�ോപനം ഉണ്ടാകുമ്പോഴും ഇഷ്ടാഹാരമായ ഷഡ്പദങ്ങൾ ജലത്തിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴുമ�ൊക്കെ അര�ോണ ടാങ്കിലെ വെള്ളത്തിൽനിന്ന് പുറത്തുചാടാൻ സാധ്യതയുണ്ട്. അതുക�ൊണ്ട് അര�ോണയെ വളർത്തുന്ന അക്വേറിയത്തിന് മൂടി ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വർണനിറത്തിലും ചുവപ്പുനിറത്തിലുമുള്ള അര�ോണ മത്സ്യത്തിനാണ് കൂടുതൽ വില. 2000 മുതൽ അഞ്ചുലക്ഷം രൂപയ്ക്കിടയിലാണ് വലിപ്പത്തിന്റെയും ആകർഷണീയതയുടെയും അടിസ്ഥാനത്തിൽ അര�ോണയുടെ വില. 12 ഇഞ്ചുള്ള അര�ോണയ്ക്ക് ഒന്നരലക്ഷം രൂപ വരെ വില വരും. www.krishijagran.com

37


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

േഡാ. സി.കെ. പീതാംബരൻ

ക്ഷിണ അമേരിക്കയിലെ ആമസ�ോൺ നദീ തടത്തിൽ 19 ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ സ്പാനിഷ് കുടിയേറ്റക്കാർ തീരെ ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്തിനിടയിലായി വളരെ വളക്കൂറുള്ളതും ധാരാളം വിളവുതരുന്നതുമായ കൃഷിസ്ഥലങ്ങൾ കാണുവാനിടയായി. ഈ പ്രത്യേകതരം മണ്ണിനെ അവർ 'ടെറപെർട്ട്' (Terra pert കറുത്ത മണ്ണ്) എന്നു നാമകരണം ചെയ്തു. പന്നീട് അവർ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിൽ നിന്ന് ഈ ഭൂപ്രദേശത്തെ മണ്ണ് മെച്ചപ്പെടുവാനുള്ള കാരണം അവിടങ്ങളിൽ വസിക്കുന്ന ആദിവാസികൾ ജൈവവസ്ഥുക്കളിൽ നിന്ന് ഒരു പ്രത്യേക തരത്തിലുണ്ടാക്കിയ കരിമണ്ണിർ ചേർക്കുന്നതുക�ൊണ്ടാണെന്നു മനസ്സിലാക്കി. മണ്ണിന്റെ ഗുണക്ഷമത കൂട്ടുവാൻ സഹായിക്കുന്ന ഈ കരിക്ക് പീറ്റതർ റീഡ് (Peter Read) എന്ന ശാസ്ത്രജ്ഞൻ 'ബയ�ോചാർ' എന്ന പേരുനൽകി. കൃഷിയിടങ്ങളിലെ ജൈവവസ്തുക്കൾ (കൃഷി അവശിഷ്ടങ്ങൾ, കാപ്പിത�ൊണ്ട്, കരിമ്പിൻ ഇല, കപ്പലണ്ടി ത�ോട്, മരച്ചില്ലകൾ മുതലായവ) കൃഷിസ്ഥലത്തു വെച്ചുതന്നെ തീയിട്ട് കരിച്ച് ചാരം മണ്ണിൽ ചേർക്കുന്ന രീതി പരമ്പരാഗതമായിസ കർഷകർ അനുവർത്തിച്ചുവരുന്ന ഒരു രീതിയാണ്. ഇപ്രകാരം ജൈവവസ്തുക്കൾ കത്തിക്കുമ്പോൾ അവയിൽ അടങ്ങിയ മൂന്നു ശതമാനം താഴെ കാർമൺ മാത്രമേ മണ്ണിൽ ചേരുകയുള്ളു. ബാക്കി ഭാഗം വിവിധ ഹരിതഗൃഹവാതകങ്ങളായി അന്തരീക്ഷമിലനീകരണത്തിനു കാരണമായിത്തീരുന്നു. ഇന്ത്യയിൽ പ്രതിവർഷം ഉദ്ദേശം 93 ദശലക്ഷം ടൺ കാർഷിക അവശിഷ്ടങ്ങളാണ് ഇപ്രകാരം കത്തിക്കുന്നതെന്ന് അറിയുമ്പോൾ അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ.

38

www.krishijagran.com

ജൈവവസ്തുക്കൾ നേരിട്ട് കത്തിക്കുന്നതിന് വിപരീതമായി അവ ഓക്‌സിജൻ കുറഞ്ഞ അവസ്ഥയിൽ കുറഞ്ഞ ചൂടിൽ (400-5000c) കരിച്ചെടുക്കുന്ന കതരിയാണ് ബയ�ോചാർ. ജൈവപദാർഥങ്ങൾ ഇപ്രകാരം കത്തിക്കുമ്പോൾ (ഇതിനെ ശാസ്ത്രീയമായി 'പൈറ�ോളീസിസ്' Pyrolysis - Pyro തീ, lysis വേർപെടുത്തൽ എന്നാണ് വിളിക്കുന്നത്) പ്രധാനമായും ഉണ്ടാകുന്ന ഉത്പന്നങ്ങളാണ് ബയ�ോചാർ എന്ന കരി. സിൻ വാതകം (syngas H2+Co) മീഥേൽ, ടാർ, വിവിധ ജൈവ അമ്ലങ്ങൾ എന്നിവ. മരം കത്തിക്കുമ്പോഴുണ്ടാകാറുള്ള ചാരം പൈറ�ോളിസിസ് എന്ന രീതിയിൽ കത്തിക്കുമ്പോൾ ഉണ്ടാകാറില്ല. ഒരു ടൺ മരം ഉപയ�ോഗിച്ച് ബയ�ോചാർ ഉണ്ടാക്കുമ്പോൾ ഉദ്ദേശം 350 കില�ോഗ്രാം വരെ ലഭിക്കും. എന്നാൽ മരത്തിന്റെ തരം അനുസരിച്ച് ഇതു മാറിക്കൊണ്ടിരിക്കും. നല്ല രീതിയിൽട ബയ�ോചാർ ഉണ്ടാക്കുമ്പോൾ ജൈവവസ്തുക്കളിൽ അടങ്ങിയ 50 ശതമാനത്തോളം കാർബൺ അതിൽ അവശേഷിക്കും. കൂടാതെ അതിൽ അടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ ബയ�ോചാറിന്റെ ഭാഗമായിത്തീരും. ബയ�ോചാറിനെ കൃഷിയിടങ്ങളിലെ 'കറുത്ത പ�ൊന്ന്' എന്നാണ് പല കാർഷിക ഗവേഷകരും കർഷകരും വിളിക്കുന്നത്. ബയ�ോചാറിന്റെ സ്‌പ�ോഞ്ച് പ�ോലുള്ള ഘടന മണ്ണിലെ വെള്ളവും വളവും ഒലിച്ചുപ�ോകാതെ പിടിച്ചുവയ്ക്കാൻ സഹായിക്കുന്നു. മണ്ണിനു ജീവൻ നൽകുന്ന ക�ോടാനുക�ോടി ജീവാണുക്കൾക്ക് സുരക്ഷിതമായി താമസിച്ചു പ്രവർത്തിക്കാനുള്ള ഇടവും ബയ�ോചാറിൽ അടങ്ങിയ സുഷിരങ്ങൾ നൽകുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത തീരുമാനിക്കുന്ന ജൈവകാർബൺ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടാതെ മണ്ണിൽ 'പൂട്ടി' വയ്ക്കാനും ബയ�ോചാറിന് കഴിയും.


കേരളത്തിലെ ഭൂരിഭാഗം മണ്ണും അമ്ലത്വ സ്വഭാവമുള്ളതാണ്. കുമ്മായമ�ോ ഡ�ോളമൈറ്റോ ചേർത്തു അമ്ലത്വം കുറച്ചാൽ മാത്രമേ ഇത്തരം മണ്ണ് മെച്ചപ്പെട്ട വിളവ് നൽകുകയുള്ളൂ. ബയ�ോചാർ അമ്ലത്വം കുറയ്ക്കുവാൻ സഹിയ്ക്കുന്നതിനു പുറമെ അമ്ലത്വം മൂലം ചെടിക്കു വലിച്ചെടുക്കാൻ സാധ്യമല്ലാത്ത മൂലകങ്ങൾ ചെടിക്ക് ലഭ്യമാക്കുവാനും സഹായിക്കുന്നു. കൂടാതെ മണ്ണിൽ ഉപയ�ോഗിക്കുന്ന രാസവളങ്ങൾ വെള്ളത്തിൽ ഒലിച്ച് നഷ്ടപ്പെടുന്നത് തടയാവുന്നതിനും ബയ�ോചാർ ഉപയ�ോഗിക്കാം. അതുവഴി മണ്ണിന് നൽകുന്ന രാസവളത്തിന്റെ അളവ് കുറയ്ക്കുവാനും ബയ�ോചാർ ഉഫയ�ോഗിക്കാവുന്നതാണ്. 'ഒരു തുള്ളി ജലത്തിൽ നിന്നു കൂടുതൽ ഉത്പാദനം' എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ കാലത്ത് ബയ�ോചാർ ഒരു വലിയ പങ്കാണ് വഹിക്കുന്നത്. മണ്ണിലുളഅള വെളഅളം നീരാവിയായി പ�ോകാതേയും ഒലിച്ചു പ�ോകാതെയും ബയ�ോചാർ സംരക്ഷിക്കും. അങ്ങനെ വെളഅളത്തിന്റെ ലഭ്യതക്കുറവുള്ള പ്രദേശങ്ങളിൽ ബയ�ോചാറിന്റെ ഉപയ�ോഗം വളരെ പ്രാധാന്യമർഹിക്കുന്നു. മണ്ണിൽ എത്രകണ്ട് ബയ�ോചാർ ഉപയ�ോഗിക്കണം എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായ ങ്ങളാണുള്ളത്. മണ്ണിന്റെ ഘടന, ഫലഭൂയിഷ്ഠത, ജല ലഭ്യത, ബയ�ോചാർ ഉണ്ടാക്കുവാൻ ഉഫയ�ോഗിച്ച വസ്തുക്കളുടെ ഗുണമേന്മ, ബയ�ോചാർ ഉണ്ടാക്കുന്ന രീതി എന്നിവ അനുസരിച്ച് ഉപയ�ോഗിക്കേണ്ട ബയ�ോചാറിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ല�ോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത് ഒരു ഹെക്ടറിന് 5-50 ടൺ വരെ ബയചാർ ഉപയ�ോഗിക്കാമെന്നതാണ്. ഒരുതവണ ഉപയ�ോഗിച്ച് മണ്ണ് ഗുണപ്പെടുത്തിയാൽ കാലാകാലത്തോളം അതിന്റെ ഗുണം ലഭിക്കും എന്ന പ്രത്യേകതയും ബയ�ോചാറിനുണ്ട്. ഇന്ത്യയിൽ ബയ�ോചാറിന്റെ ഗവേഷണവും ഉപയ�ോഗവും ഇന്നും ശൈശവാവസ്ഥയിലാണ്.

l¡-i¢´¤-J l-j¢-´¡-j¡l¤-J l-j¢-o«K¬ H-j¤-lt-n-©·-´®

– `380

j-Ù¤-lt-n-©·-´®

– `700

h¥-¼¤-lt-n-©·-´®

– `1000

A-Õ¤-lt-n-©·-´®

– `1500

10 lt-n-©·-´®

– `2500

B-i¤-n®´¡-k l-j¢-o«-K¬ – `3000 d-X« ¨O´¡©i¡ V¢-h¡u-V® ±V¡-e®-×® B©i¡ hX¢-H¡-tVs¡©i¡ MAC KRISHI JAGRAN-¨Ê ©d-j¢v c¬¥-¨Vv-p¢-i¢v h¡-s-·-´-l¢-b« A-i-©´-Ù-Y¡X®. d¢u©J¡-V® Dw-¨¸-¨T-i¤-¾ d¥t-» l¢-k¡-ol¤« cv-©J-Ù-Y¡-X®.

jO-c-Jw ÈX¢-´¤-¼¤

J¦n¢ o«f-Üh - ¡i ©kK-c¹ - w, Ag¢-h¤K-¹w, O¢±Y-¹w, J¡t¶¥-X¤-Jw, JZ, Jl¢Y Y¤T-¹¢-il ÈX¢-´¤-¼¤. വിലാസം : എഡിറ്റർ, കൃഷിജാഗ്രൺ (മലയാളം), A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 ഫ�ോൺ: 0417-4059009 ±do¢Ú£J-j¢-´¡· jO-cJ - w Y¢j¢-µi - i - ®´¤-¼Y - ¿ - . h¡o¢-J-i¢v ±do¢-Ú£-J-j¢-´¡u Jr¢-i¡-·l ¨ei®o®f¤-´¢¨k krishijagrankissanclub-kerala i¢v ±do¢-Ú£-J-j¢-´¤«.

www.krishijagran.com

39


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കൃഷിയ�ങ്ങൾ

വേഗം കുഴിയെടുക്കാൻ വിവിധതരം യ�ങ്ങൾ കെ.എസ്. ഉദയകുമാർ

ബ്ബർ, തെങ്ങ്, വാഴ, പഴവർഗ വിളകൾ എന്നിവ ശാസ്ത്രീയമായി കൃഷിചെയ്യുവാൻ 50 മുതൽ 90 സെന്റീമീറ്റർ വലുപ്പമുള്ള കുഴി നിർമിച്ച് അതിൽ മേൽമണ്ണും ജൈവവളങ്ങളും നിറച്ച് തൈകൾ നടുകയാണ് പതിവ്. വനവത്കരണത്തിന്റെ ഭാഗമായി വിശാലമായ പ്രദേശങ്ങളിൽ വൃക്ഷത്തൈ നടുവാൻ കൃത്യമായ അകലത്തിൽ കുഴികളെടുക്കേണ്ടിവരും. ഇപ്രകാരം മനുഷ്യന്റെ കായികാധ്വാനം ഉഫയ�ോഗ പ്പെടുത്തി ഒരു കുഴി നിർമിക്കാൻ 30 മുതൽ 50 രൂപ വരെ ചെലവാകും. ഒരു മണിക്കൂർ സമയവും വേണ്ടിവരുന്നു. എന്നാൽ അനുയ�ോജ്യമായ ഒരു കുഴിയെടുപ്പ് യന്ത്രം (Post Hose Digger) ഉണ്ടെങ്കിൽ വെറും അഞ്ചു മിനിട്ടിനുള്ളിൽ വൃത്താകൃതിയിൽ ഒരു കുഴി അനായാസം തയാറാക്കാം. ഇതിന്റെ ചെലവാകട്ടെ 10 രൂപയിൽ താഴെ മാത്രവും. കുഴിയുടെ വ്യാസം 30 സെന്റീമീറ്ററിന് താഴെയാണെങ്കിൽ ഇലക്ട്രിക് മ�ോട്ടോറുകൾ ഉപയ�ോഗിച്ചോ ഓയിൽ എൻജിൻ ഉപയ�ോഗിച്ചോ പ്രവർത്തിപ്പിക്കാവുന്ന ചെറിയ കുഴിയെടുപ്പ് യ�ങ്ങൾ മതി. എന്നാൽ 30 സെന്റീമീറ്റർ

40

www.krishijagran.com

കൂടുതൽ വ്യാസമുള്ള കുഴികളാണ് വേണ്ടതെങ്കിൽ ട്രാക്ടറിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കതാവുന്ന ശക്തി കൂടിയ കുഴിയെടുപ്പ് യ�ങ്ങൾ വേണ്ടിവരുന്നു. ഇത്തരം യ�ങ്ങളെയാണ് ഇന്ന് കൃഷിക്കാർ കൂടുതലും ആശ്രയിക്കുന്നത്.

പ്രധാന ഭാഗങ്ങൾ ട്രാക്ടറിന്റെ ശക്തി പുറത്തെടുക്കൽ (Power Take of Shaft - PTO) സംവിധാനം ഉപയ�ോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന യ�ത്തിന് - ട്രാക്ടറിന്റെ യ�കൈകളാൽ ഘടിപ്പിക്കാവുന്ന ഏകദേശം ഒന്നര മീറ്റർ നീളമുള്ള ഫാഷ്റ്റിന്റെ അറ്റത്തായി ഒരു ഗിയർബ�ോക്‌സ് സംവിധാനവും (Bevel Gear Mechanism) അതിന�ോടനുബന്ധമായി മണ്ണിലേക്ക് തുളച്ചുകയറുന്നതിന് - ഒരു സ്‌ക്രൂ ഓഗറും (Screw Augur) ഓഗറിന�ോട് ചേർന്ന് മണ്ണ് അരിഞ്ഞുമാറ്റി പുറംതള്ളുന്ന വാർപ്പ് ഉരുക്കുക�ൊണ്ട് (Cast steel) നിർമിച്ച വക്രാകൃതിയിലുള്ള (Hellical) കത്തിയുമാണ് ഇതിന്റെ പ്രധാന ഭാഗം.


പ്രവർത്തനം കുഴിയെടുപ്പ് യ�ത്തെ ട്രാക്ടറിന്റെ യ�ക്കൈകളുമായി ക�ൊളുത്തുകളുപയ�ോഗിച്ച് ഘടിപ്പിച്ച ശേഷം ട്രാക്ടറിന്റെ പി.ടി.ഒ സംവിധാനവും യ�ത്തിന്റെ ഗിയർ ബ�ോക്‌സുമായി പ്രൊപ്പലർ ഷാഫ്റ്റ് ഉപയ�ോഗിച്ച് ബന്ധിപ്പിക്കുക. തുടർന്ന് യ�ത്തോട�ൊപ്പം ട്രാക്ടർ കുഴിയെടുക്കേണ്ട സ്ഥലത്ത് എത്തിയാൽ യ�ക്കൈകൾ താഴ്ത്തി കുഴിയെടുപ്പ് യ�ം ഭൂമിക്ക് ലംബമായി നിർത്തുക. ട്രാക്ടർ പ്രവർത്തിപ്പിച്ചു തുടങ്ങിയാൽ പി.ടി.ഒ ഷാഫ്റ്റിൽ നിന്ന് യാ�ീകശക്തി കുഴിയെടുപ്പ് യന്ത്രത്തിന്റെ ഓഗറിനെ ശക്തിയായി കറക്കുകയും ഒഫ്പം ഓഗറും വശങ്ങളിലേക്ക് ഉരുക്ക് ബ്ലെയിഡുകളും മണ്ണിലേക്ക് ആഴ്ന്നിറങ്ങി കുഴിയിൽ നിന്ന് മണ്ണിനെ തള്ളിമാറ്റി വൃത്താകൃതിയിലുള്ള കുഴി രൂപപ്പെടുത്തുന്നു. കുഴിയുടെ ആഴവും വ്യാസവും ഓഗറിന്റെ വലിപ്പത്തിന് ആനുപാതികമായിരിക്കും. ട്രാക്ടറിന് എത്താൻ കഴിയുന്ന ഏറെക്കുറെ നിരപ്പായ സ്ഥലങ്ങളിൽ മാത്രമേ ഇത്തരം കുഴിയെടുപ്പ് യ�ം പ്രവർത്തിപ്പിക്കാനാകൂ. കൂടാതെ കൂടുതൽ കല്ലുകളും മരക്കുറ്റികളും വേരുകളുമുള്ള പ്രദേശങ്ങളിൽ ഇത്തരം കുഴിയെടുപ്പ് യ�ങ്ങളുടെ പ്രവർത്തനം തൃപ്തികരമാകില്ല. പുതുകൃഷിക്കു വേണ്ടി വിശാലമായ പ്രദേശങ്ങളിൽ ഇടയകലം പാലിച്ച് തൈകൾ നടുവാനും അതിർത്തിവേലകൾക്ക് പ�ോസ്റ്റുകൾ ഉറപ്പിക്കാൻ വേണ്ടി വേഗം കുഴികളെടുക്കാനും കുഴിയെടുപ്പ് യ�ം വളരെ ഉപകാരപ്രദമാണ്. കെ.ഏൽ.ഡി.ബ�ോർഡിൽ അഗ്രിക്കൾച്ചർ എഞ്ചിനീയറാണ് ലേഖകൻ ഫ�ോൺ: 9447452227

കേരളത്തിൽ കാർഷിക വിപ്ലവം സൃഷ്ട്ടിച്ചു ക�ൊണ്ടിരിക്കുന്ന ജനകീയ കൂട്ടായ്മ 'കുടുംബശ്രീ'യിലെ അംഗങ്ങളുടെ കൃഷിരീതികളും, കൃഷി വൈവിധ്യങ്ങളും ജനങ്ങളുമായി പങ്കുവെയ്ക്കാൻ കൃഷിജാഗരൺ മാസിക അവസരമ�ൊരുക്കുന്നു. കുടുംബശ്രീയിലെ അംഗങ്ങൾ അവരുടെ കൃഷി അനുഭവങ്ങൾ kudumbasree@krishijagran.com എന്ന അഡ്രസ്സിലേക്ക് ഇമെയിൽ ആയ�ോ, 73569 16161 എന്ന നമ്പറിൽ whatsapp ആയ�ോ, എഡിറ്റർ, കൃഷിജാഗരൺ മാസിക, A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം പി.ഒ., തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ തപാലില�ോ എല്ലാമാസവും 15 ന് മുൻപായി ലഭിക്കത്തക്ക രീതിയിൽ അയയ്ക്കുക. പ്രസിദ്ധീകരണ യ�ോഗ്യമായവ അടുത്ത മാസത്തെ മാസികയിൽ ഉൾപ്പെടുത്തുന്നതാണ്.

www.krishijagran.com

41


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

പെറ്റ്‌സ് ക�ോർണർ

ഓമനപ്പക്ഷികളെ വാങ്ങുമ്പോഴും വളർത്തുമ്പോഴും

ഡ�ോ. മരിയ ലിസ മാത്യു

താണ്ട് ഒമ്പതിനായിരം ഓമനപ്പക്ഷിയിനങ്ങളുണ്ട്. മനുഷ്യരേയും മറ്റു പക്ഷിമൃഗാദികളെയും പ�ോലെ പലതരം ര�ോഗങ്ങൾ ഇവയുടെയും കൂടെപ്പിറപ്പാണ്. ര�ോഗം വരാതിരിക്കാനുള്ള മുൻകരുതലും ശ്രദ്ധയ�ോടെയുള്ള പരിചരണവും ആഹാരക്രമവും അനുവർത്തിച്ചാൽ ഓമനപ്പക്ഷികൾ ആനന്ദത്തോട�ൊപ്പം ആദായവും തരും 1. വിശ്വസനീയ കേ�ങ്ങളിൽ നിന്ന് ഗുണമേന്മയുള്ള പക്ഷികളെ ന�ോക്കി വാങ്ങുക 2. പുതിയതായി ക�ൊണ്ടുവരുന്ന പക്ഷികളെ

42

www.krishijagran.com

3.

4. 5. 6.

മാറ്റി പാർപ്പിച്ച് ര�ോഗബാധ ഇല്ലെന്ന് ഉറപ്പാക്കുക പുതിയ പക്ഷിക്ക് വെറ്ററിനറി പരിശ�ോധന നടത്തണം. ഒപ്പം വർഷത്തില�ൊരിക്കൽ എല്ലാ പക്ഷികളെയും പരിശ�ോധനയ്ക്ക് വിധേയരാക്കണം. അമിത വളർച്ചയുള്ള ചിറകും നഖവും ചുണ്ടും മുറിക്കുക തീറ്റ സമീകൃതമാവണം. പെല്ലറ്റും ധാന്യങ്ങളും ഇലകളും പഴങ്ങളും നൽകാം. വലിയ സ്റ്റീൽ കൂടാണ് അനുയ�ോജ്യം. ഏറ്റവും കുറഞ്ഞത് ചിറകുവിരിച്ച പക്ഷിയുടെ രണ്ടര ഇരട്ടി സ്ഥലം


7. 8. 9. 10. 11. 12.

13. 14. 15.

നാലുവശത്തും വേണം. പക്ഷിക്ക് ഇരിക്കാൻ കൂട്ടിനുള്ളിൽ വയ്ക്കുന്ന മരച്ചില്ലകൾ വിഷാംശം ഇല്ലാത്തതായിരിക്കണം. തീറ്റയും വെള്ളവും നല്കാൻ സ്റ്റീൽ പാത്രങ്ങളാണ് നല്ലത്. കളിപ്പാട്ടങ്ങൾ സുരക്ഷിതമായിരിക്കണം. അന്തരീക്ഷ താപവും ഈർപ്പനിലയും ഹിതകരമാകണം. നല്ല വായുസഞ്ചാരം വേണം. ശുദ്ധവായു പരമപ്രധാനം. പുകയും മണവും ആപത്ത് (സിഗരറ്റ്, ബീഡി, അടുക്കളയിലെ പുക, ന�ോൺ സ്റ്റിക്ക് പത്രത്തിലെ ടെഫ്‌ല�ോൺ പുക, കാർബൺ മ�ോണ�ോക്‌സൈഡ്, പെയിന്റ്​്, പ�ോളിഷ്, നെയിൽ പ�ോളിഷ്, വാർണീഷ് മണമുള്ള തിരികൾ തുടങ്ങിയവ ദ�ോഷകരം. വെളിച്ചവും ഇരുട്ടും ക്രമീകൃതമാകണം. അടുക്കളയിലും ബാത്ത്‌റുമിലും പല അപകടങ്ങളുമുണ്ട്. ആ ഭാഗത്തേക്ക് പ്രവേശനം വേണ്ട. ഓയിലും ഗ്രീസും പുരട്ടരുത്. ഇവയുള്ള മരുന്നുകളും ലേപനങ്ങളും നിഷിദ്ധം.

16. നായ, പൂച്ച, പാമ്പ് മറ്റു ശല്യക്കാർ പക്ഷിക്കൂട്ടിൽനിന്ന് അകലെ. 17. പറക്കുന്ന പാതയിൽ കണ്ണാടിയും, അടച്ച ജനലും കതകും അപകടം 18. അമിത ശബ്ദം പക്ഷികൾ സഹിക്കില്ല. 19. ഫിഷ് ടാങ്ക് മറ്റൊരു അപകട സ്ഥലം . 20. വിഷച്ചെടികൾ, പൂച്ചെടികൾ, കറങ്ങുന്ന ഫാൻ, ഇലക്ട്രിക്ക് വയറുകൾ പക്ഷികൾക്ക് അപകടമാണ്. 21. ഉപ്പ് അമിതമാകരുത് 22. ച�ോക്കലേറ്റും മദ്യവും കുണും ചായയും കാപ്പിയും സ�ോഡയും ബിവറേജുകളും പാടില്ല. 23. ആപ്പിൾ, ചെറി, പീച്ച്, ആപ്രിക്കോട്ട്, പിയർ, കുരു വേണ്ട 24. അവക്കാഡ�ോ ത�ൊലി, തക്കാളി, ഇല, തണ്ട് തുടങ്ങിയവ വേണ്ടേ വേണ്ട 25. ഉള്ളിയും വെളുത്തുള്ളിയും അകലെ 26. ലെഡും സിങ്കും ചേർന്നതെന്തും വിഷം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. മൃഗസംരക്ഷണ വകുപ്പ് റിട്ട. ജ�ോയിന്റ് ഡയറക്ടർ ആണ് ലേഖിക 9447314481

www.krishijagran.com

43


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

ഐടി@കൃഷി

ഐ.ടി നഗരത്തിന്

ഹരിതശ�ോഭ ഐ

ധന്യ എം.ടി

.ടിയും കൃഷിയുമായി എന്താണ് ബന്ധം? കേരളത്തിലെ ഐ.ടി മേഖലയുടെ സിലിക്കൺവാലിയായി അറിയപ്പെടുന്ന സ്ഥലമാണ് കഴക്കൂട്ടവും അവിടത്തെ ടെക്‌ന�ോപാർക്കും. കേരളത്തിലെ ഐ.ടി വിപ്ലവത്തിന് തുടക്കം കുറിച്ചതും ടെക്‌ന�ോപാർക്കാണ്. ഇൻഫ�ോസിസും ടി.സി.എസ്സുമടക്കം ഇന്ത്യയിലെ എല്ലാ പ്രശസ്ത സ്ഥാപനങ്ങളും ടെക്‌ന�ോപാർക്കി സ്ഥാപനം തുടങ്ങിയിരിക്കുന്നു. ഐ.ടി രംഗത്ത് വികസനത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടിയുള്ള ഈ നഗരപ്രദേശത്തിന്റെ കുതിപ്പ് തുടരുകയാണ്. ഒരുകാലത്ത് കഴക്കൂട്ടം അനന്തപുരിയുടെ കാർഷികമേഖലയായിരുന്നു. കഴക്കൂട്ടത്തുപിള്ളമാരുടെ കാലത്തും ശേഷമുള്ള രാജഭരണകാലത്തും ഏറ്റവും കൂടുതൽ നെല്ലും നാളികേരവും മറ്റു കാർഷിക�ോല്പന്നങ്ങളും വിളഞ്ഞിരുന്ന പ്രദേശമായിരുന്നു കഴക്കൂട്ടം. ടെക്‌ന�ോപാർക്ക് തുടങ്ങുംവരെ ഈ പ്രദേശം കാർഷിക സമൃദ്ധിക�ൊണ്ടു തന്നെയാണ് ജനായത്ത ഭരണത്തിലും ശ്രദ്ധേയമായത്. ടെക്‌ന�ോപാർക്ക് തുടങ്ങിയതിനുശേഷം ഐ.ടി നഗരം എന്ന ഖ്യാതിയിലേക്കാണ് ഈ പ്രദേശം മാറിയത്. അത�ോടെ ഇവിടെനിന്ന് കൃഷി കുടിയിറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ വിഷം പുരണ്ട പച്ചക്കറിക്കെതിരെ കേരളത്തിലുടനീളമുണ്ടായ പ്രചാരണവും ജാഗ്രതയും ഇന്ന് ഇവിടെ ഒരു

44

www.krishijagran.com

തിരിച്ചുപ�ോക്കിന് വഴിമരുന്നിടുകയാണ്. അതേ ഐ.ടി നഗരം ഒരു ജൈവകാർഷികനഗരം കൂടിയായി മാറുന്നു. ഈ പരിവർത്തനത്തിന് ഇവിടെ വിത്തിടുന്നത് കഴക്കൂട്ടം കൃഷിഭവനിലെ കൃഷി ഓഫീസർ കെ. മന�ോജിന്റെ നേതൃത്വത്തിലാണ്. ഇതിനായി കഴിഞ്ഞ മെയ് 16 ന് ഒരു കാർഷിക ഉല്പാദന വിപണന സംഘം രൂപീകരിച്ചു. കൃഷിഭവന്റെ പ്രവർത്തനപരിധിയിലുള്ള 68 പേർ ആജീവനാന്ത അംഗത്വം എടുത്താണ് ഈ സംഘം രൂപീകരിച്ചിട്ടുള്ളത്. എസ്. പ്രഫുല്ലച�നാണ് പ്രസിഡണ്ട്. എസ്. രവീ�നാഥൻ സെക്രട്ടറിയും ജി. പത്മജ ഖജാൻജിയും. കൂടാതെ 79 അംഗീകൃത കർഷകരും ഉല്പന്നങ്ങൾ വിപണനസംഘം വഴി വിറ്റഴിക്കുന്നുണ്ട്. 'ജൈവശ്രീ' എന്ന ബ്രാൻഡ് നെയിമിലാണ് നാടൻ പച്ചക്കറി വില്പന നടത്തുന്നത്. വിവിധ കാർഷിക വിളകളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുക, കർഷക കൂട്ടായ്മ വളർത്തിയെടുക്കുക, അമിത പലിശക്കാരെ ഒഴിവാക്കുക, മിതവ്യയവും സമ്പാദ്യശീലവും വളർത്തുക, നവീന കൃഷിസ�ദായം പ്രചരിപ്പിക്കുക, കൃഷിവിജ്ഞാനവും ശാസ്ത്രബ�ോധവും വളർത്തി യെടുക്കുക, കാർഷികസംസ്‌കാരം നിലനിർത്താനും വളർത്തിയെടുക്കാനും പരിശീലനം നൽകുക,


പുസ്തകപരിചയം യേ�ാപകരണങ്ങൾ ഉപയ�ോഗിക്കാൻ പരിശീലനം നൽകുക, നാട്ടറിവുകളും പൈതൃകമൂല്യങ്ങളും കൃഷിയുടെ അഭിവൃദ്ധിക്കുവേണ്ടി പ്രയ�ോജനപ്പെടുത്തുക, സർക്കാരും സർക്കാർ സ്ഥാപനങ്ങളും നടപ്പാക്കുന്ന കാർഷിക പദ്ധതികളിൽ പങ്കാളികളാകുക, നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക, തരിശു നെൽപ്പാടങ്ങളും പുരയിടങ്ങളും കൃഷിയ�ോഗ്യമാക്കുക, കർഷകരിൽനിന്ന് ന്യായ വിലയ്ക്ക് ഉല്പന്നങ്ങൾ ശേഖരിച്ച് ഉപഭ�ോക്താക്കൾക്ക് നൽകുക, കാർഷികമേഖലയിലെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയവയാണ് സംഘത്തിന്റെ ലക്ഷ്യങ്ങൾ. ജൈവ കാർഷിക�ോല്പന്നങ്ങളുടെ ഒരു വിപണി കൃഷിഭവന�ോട് ചേർന്ന് തുടങ്ങിക്കഴിഞ്ഞു. ഇവിടെ അംഗങ്ങളുടെ മാത്രമല്ല, തിരുവനന്തപുരം ജില്ലയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള ജൈവ കാർഷിക�ോല്പന്നങ്ങൾ വിൽപ്പനയ്ക്ക് ക�ൊണ്ടുവരുന്നുണ്ട്. എല്ലാ കർഷകർക്കും ന്യായവില ഉറപ്പാക്കുന്നു. പക്ഷേ, ചന്തയുടെ ലാഭവിഹിതം സംഘാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

സമ്പൂർണ്ണ ജൈവകൃഷിരീതികൾ

കൃ

കാർഷികമേഖലയിലെ നൂതന ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ ഉ പയ�ോഗിച്ചുള്ള കൃഷിരീതിയ്ക്കാണ് സംഘം ഊന്നൽ ക�ൊടുക്കുന്നത്. ഐ.ടി മേഖലയിലെയും ശാസ്ത്രസാങ്കേതിക മേഖലയിൽ പ്രാവീണ്യമുള്ള യുവതീയുവാക്കളെയും കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാനും താല്പര്യം നിലനിർത്താനുമാണ് ശ്രമം. വിഷരഹിത ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിന് നല്ല പ്രതികരണമാണ് കിട്ടുന്നതെന്ന് സംഘം ഭാരവാഹികളായ എസ്. പ്രഫുല്ലച�നും എസ്. രവീ�നാഥനും പറയുന്നു. ഐ.ടി നഗരം മാറുകയാണ്. കൂടുതൽ നഗരവത്കരണത്തിലേക്കല്ല, സാങ്കേതികവിദ്യയും ശാസ്ത്രവും സമന്വയിക്കുന്ന വിഷരഹിത കൃഷിരീതിയിലേക്ക്.

പി.ജെ. ജ�ോസഫ്

ത്രിമ കീടനാശിനികളും ഹാനികരങ്ങളായ രാസ വസ്തുക്കളും ഉപയ�ോഗിക്കാതെ പ്രകൃതിയ�ോടിണങ്ങി നിന്നുക�ൊണ്ട് ഏറ്റവും ശുദ്ധമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാവുന്ന കൃഷിരീതികൾ വിശദമാക്കുന്ന ഗ്രന്ഥം. ഇന്നു കേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ചുക�ൊണ്ടിരിക്കുന്ന അന്താരാഷ്ട്ര കൃഷിരീതിയായ അഗ്നിഹ�ോത്രവും ഹ�ോമാ ഫാമിങ്ങും അതി ലളിതമായതും നേരിട്ടു ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയ�ോഗിച്ചുക�ൊണ്ടുള്ള അഹിംസാ കൃഷിയും നാടൻ പശുവിനും പശു ഉല്പന്നങ്ങൾക്കും പ്രാധാന്യമുള്ള ഋഷികൃഷിയും ഒക്കെ ഈ പുസ്തകം വിശദമായി ചർച്ച ചെയ്യുന്നു. കൃഷിയെ ഗൗരവമായി സമീപിക്കുന്നവർക്കും താല്പര്യത്തോടെ കാണുന്നവർക്കും വിജ്ഞാന കുതുകികൾക്കും പ്രകൃതിസ്‌നേഹികൾക്കും ഒട്ടേറെ പ്രായ�ോഗിക അറിവുകൾ പകരുന്ന കൃതി. ഡി.സി. ബുക്‌സ് പ്രസിദ്ധീകരണം. വില - 180 രൂപ. ഏറ്റവും അധികം വായനക്കാരുള്ള കൃഷിമാസികയായ കൃഷിജാഗ്രൺ കൃഷി-മൃഗസംരക്ഷണ-പരിസ്ഥിതി മേഖലകളിലെ പുതിയ പുസ്തകങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു പുതിയ പംക്തി ആരംഭിക്കുന്നു. 'പുസ്തക പരിചയം' എന്ന പംക്തിയിൽ തങ്ങളുടെ പുസ്തകം പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്ന രചയിതാക്കൾ/ പ്രസാധകർ പുസ്തകത്തിന്റെ രണ്ടു പ്രതി വീതം ഇനി പറയുന്ന മേൽവിലാസത്തിൽ അയച്ചു തരാൻ താത്പര്യപ്പെടുന്നു.

വിലാസം : എഡിറ്റർ, കൃഷിജാഗ്രൺ (മലയാളം), A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 ഫ�ോൺ: 0417-4059009

www.krishijagran.com

45


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

നല്ല വാർത്ത

റബ്ബർ ത�ോട്ടത്തിൽ ഇടവിളകൃഷിക്ക് സബ്‌സിഡി

പദ്ധതി 20,000 ഹെക്ടർ റബ്ബർ ത�ോട്ടത്തിൽ ക�ോട്ടയം ജില്ലയിൽ തുടക്കം

വി

ലവ്യതിയാനത്തിൽ ആശങ്കപ്പെടുന്ന റബ്ബർ കർഷകർക്ക് പുതിയ�ൊരു വരുമാനത്തിന്റെ ആശ്വാസവുമായി സംസ്ഥാന കൃഷിവകുപ്പും റബ്ബർ ബ�ോർഡും കൈക�ോർക്കുന്നു. സംസ്ഥാനത്തെ 20,000 ഹെക്ടർ റബ്ബർ ത�ോട്ടത്തിൽ റബ്ബറിന�ൊപ്പം പച്ചക്കറികൾ വളർത്താനാണ് ധനസഹായം അനുവദിക്കുക. പദ്ധതിയുടെ ആദ്യഘട്ടം ക�ോട്ടയം ജില്ലയിൽ നടപ്പാക്കും. റബ്ബർ നട്ട് ആദ്യത്തെ നാലു വർഷം ആ ത�ോട്ടങ്ങളിൽ ഇടവിളായി പച്ചക്കറി കൃഷി തുടങ്ങുകയാണ് ലക്ഷ്യം. ഇതിന് യ�ോജിച്ച 20,000 ഹെക്ടർ ത�ോട്ടം റബ്ബർ ബ�ോർഡ് കണ്ടെത്തിക്കഴിഞ്ഞു. ഇതിന് കൃഷിവകുപ്പിന്റെ എല്ലാ ആനുകൂല്യവും സബ്‌സിഡിയും ലഭിക്കും. കുടുംബശ്രീ, റബ്ബർ ഉത്പാദകസംഘങ്ങൾ എന്നിവയെയും പദ്ധതിയിൽ പങ്കാളികളാക്കും. കേരളത്തിലാകെ അഞ്ചു ലക്ഷത്തോളം ഹെക്ടറിലാണ് റബ്ബർ കൃഷിയുള്ളത്. പുനഃകൃഷി നടത്തുമ്പോഴും പുതുതായി റബ്ബർ കൃഷി തുടങ്ങുമ്പോഴും റബ്ബർ മരം വളർച്ചയെത്തുന്ന ഏഴു വർഷം കർഷകർക്ക് വരുമാനമില്ലാത്ത കാലമാണ്. എന്നാൽ ഈ കാലയളവിലാണ് ഇടവിളയായി പച്ചക്കറികളും ഇഞ്ചിയും മഞ്ഞളും ഒക്കെ നടാമെന്ന് റബ്ബർ ബ�ോർഡ് നടത്തിയ

46

www.krishijagran.com

പഠനത്തിൽ വ്യക്തമായത്; പ്രത്യേകിച്ച് ആദ്യത്തെ നാലു വർഷക്കാലം. ഇതേത്തുടർന്നാണ് റബ്ബർ ബ�ോർഡ് കൃഷിവകുപ്പുമായി സഹകരിച്ച് പച്ചക്കറികൾ ഇടവിളയായി കൃഷിയിറക്കാൻ നടപടികളാരംഭിക്കുന്നത്. റബ്ബർ കർഷകർക്ക് അധികവരുമാനം ലഭ്യമാക്കുന്നത�ോട�ൊപ്പം കൃഷിവകുപ്പ് പച്ചക്കറിയുത്പാദന മേഖലയിൽ കൈവരിക്കാൻ ലക്ഷ്യമിടുന്ന സ്വയംപര്യാപ്തത എന്ന ലക്ഷ്യവും ഇതിലൂടെ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂസ് ഡെസ്‌ക്‌

ദേശീയ ജൈവ വൈവിധ്യ ക�ോൺഗ്രസ് (എൻ.ബി.സി 2017) ഫെബ്രുവരി 22 മുതൽ 26 വരെ

ജൈ

വ വൈവിധ്യവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന മെഗാ ഇവന്റാണ് ദേശീയ ജൈവവൈവിധ്യ ക�ോൺഗ്രസിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 22 മുതൽ 26 വരെ തിരുവനന്തപുരം ടാഗ�ോർ തിയേറ്ററിൽ നടക്കുന്നു. ഒന്നാം ജൈവവൈവിധ്യ ക�ോൺഗ്രസിന് ആതിഥേയത്വം വഹിച്ചത് സംസ്ഥാന ജൈവവൈവിധ്യ ബ�ോർഡായിരുന്നു. 'സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യ മുന്നേറ്റം' എന്നതാണ് ദേശീയ ക�ോൺഗ്രസിന്റെ വിഷയം. മൂന്നാം സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 മുതൽ 26 വരെ 'വിവിധ' ജൈവവൈവിധ്യ എക്‌സിബിഷൻ നടക്കും. 23, 24 തീയതികളിൾ ജൈവവൈവിധ്യ ക�ോൺഗ്രസ്സും 25 ന് ബാല ജൈവവൈവിധ്യ കേൺഗ്രസ്, 22 നും 26 നും ശില്പശാലയും നടക്കും. കേരളത്തിന്റെ

സാംസ്‌കാരിക വൈവിധ്യവും തനിമയും എടുത്തുകാട്ടുന്ന വിവിധ പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ട്. ദേശീയ ജൈവവൈവിധ്യ ക�ോൺഗ്രസിന്റെ ഭാഗമായി സജ്ജമാക്കുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മേളയാണ് 'വിവിധ 2017'. പ�ൊതുജനങ്ങൾക്ക് ഭാരതത്തിന്റെ ജൈവ വൈവിധ്യത്തെക്കുറിച്ച് അവബ�ോധം ഉണ്ടാക്കുക, ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബ�ോധ്യപ്പെടുത്തുക, ജൈവവൈവിധ്യ സംരക്ഷണത്തിന് സർക്കാർ-സർക്കാരിതര ഏജൻസികൾ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എടുത്തുകാട്ടുക എന്നിവയാണ് 'വിവിധ-2017' ൽ ലക്ഷ്യമിട്ടിരിക്കുന്നത്. മുഖ്യമ�ി പിണറായി വിജയനാണ് ഐ.ബി.സി 2017 ന്റെ മുഖ്യ രക്ഷാധികാരി.

www.krishijagran.com

47


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

അഗ്രി-ഹെൽപ്പ്

ജൈവകൃഷി വ്യാപനം

നൂതന പദ്ധതികളുമായി കൃഷിവകുപ്പ് വിഷ്ണു എസ്.പി. -17 സാമ്പത്തിക വർഷം വിഷരഹിതമായ പഴം, പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് കൃഷിവകുപ്പ് 10 ക�ോടി രൂപയുടെ ജൈവകൃഷി വ്യാപന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ഇതനുസരിച്ച് നല്ല കൃഷി മുറകൾ (Good Agriculture Practices) പാലിച്ച് ശുദ്ധമായ പഴം, പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ 25 ഹെക്ടർ വീതമുള്ള 292 ക്‌ളസ്റ്ററുകളിൽ കൃഷിക്കായുള്ള പ്രവർത്തനങ്ങളാരംഭിച്ചു. പുതിയ 152 ജി.എ.പി ക്ലസ്റ്ററുകൾ രൂപീകരിക്കാനും നല്ല കൃഷി മുറകൾ പാലിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കാനും അനുമതിയായി.

2016

വിഷരഹിത പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി 45 ഇക്കോഷ�ോപ്പുകൾ പ്രവർത്തനമാരംഭിച്ചു. പുതുതായി 15 ഇക്കോ ഷ�ോപ്പുകൾ കൂടി സ്ഥാപിക്കും. ജൈവ ഉത്പന്നങ്ങൾ ലേബലും സർട്ടിഫിക്കേഷന�ോടും കൂടി ഇക്കോഷ�ോപ്പ് മുഖാന്തിരം വില്പന നടത്തുന്നതിന് കില�ോയ്ക്ക് അഞ്ച് രൂപ നിരക്കിൽ പ്രോത്സാഹന തുക (ഇൻസന്റീവ്) നൽകും. ജൈവകൃഷിയിൽ മികച്ച പ്രവർത്തനം നടത്തുന്ന നിയ�ോജകമണ്ഡലം, മുനിസിപ്പാലിറ്റി, ക�ോർപറേഷൻ എന്നിവയ്ക്ക് അവാർഡ് നൽകും. കൃഷിയിടങ്ങൾക്ക് പി.ജി.എസ് സർട്ടിഫിക്കേഷൻ നൽകുന്നതിന് എല്ലാ കൃഷിഭവനുകളെയും റീജിയണൽ കൗൺസിലുകളായി (ആർ.സി) രജിസ്റ്റർ ചെയ്യാൻ നടപടിയായി. ഇതിനു പുറമെ അഞ്ചു വർഷം ക�ൊണ്ട്

48

www.krishijagran.com

കേരളത്തിൽ 50,000 ഹെക്ടർ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി വ്യാപിപ്പിച്ച് കൂടുതൽ ഇക്കോ ഷ�ോപ്പുകൾ ആരംഭിക്കും.

ക�ോൾസെന്റർ സേവനം റബ്ബർ ബ�ോർഡിനും റബ്ബറിന്റെ ഉത്പാദന-വിപണന മേഖലകളിൽ ചെറുകിട റബ്ബർ കർഷകരുടെ സ്വാശ്രയത്വം ഉറപ്പാക്കാൻ ഗ്രാമതലങ്ങളിൽ രൂപവത്കരിച്ചിട്ടുള്ള കർഷക കൂട്ടായ്മകളാണ് റബ്ബർ ഉത്പാദക സംഘങ്ങൾ (ആർ.പി.എസ്). റബ്ബർ കൃഷിയിൽ അതിജീവനം ഏറെ ആവശ്യമുള്ള ഇക്കാലത്ത് റബ്ബർ ഉത്പാദക സംഘങ്ങളുടെ ശാക്തീകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും റബ്ബർ ബ�ോർഡിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചും അറിയാൻ ബ�ോർഡ് ക�ോൾസെന്റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക�ോൾസെന്റർ നമ്പർ 0481-2576622. പ്രവർത്തന സമയം തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.

സേവനങ്ങൾ കർഷകരിലെത്തിക്കാൻ 'കർഷകമിത്ര' കേരളത്തിന്റെ സമഗ്രവികസനത്തിന് നവകേരളമിഷൻ നാല് ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിച്ചു.


കൃഷിയുമായി ബന്ധപ്പെട്ട ഹരിതകേരളം പദ്ധതി പ്രകാരം വീടുകൾ ത�ോറുമുള്ള കൃഷിസാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉത്പന്നങ്ങളിലും സ്വയംപര്യാപ്തത നേടാൻ ഉതകുന്നവിധം പ�ൊതുവായ ഇടപെടലാണ് കൃഷി വികസനമിഷൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ തരിശുകിടക്കുന്ന സ്ഥലങ്ങൾ കൃഷിക്കുവേണ്ടി ഉപയ�ോഗപ്പെടുത്താനുള്ള സാധ്യതയും പ്രാദേശികമായി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വ്യാപകമായ പച്ചക്കറി, ഇതര കൃഷിരീതികൾ പ്രാബല്യത്തിൽ ക�ൊണ്ടുവരികയും കാർഷിക�ോത്പന്നങ്ങളെ വിപണിയുമായി ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. മിഷൻ പ്രകാരം ഓര�ോ കർഷകന്റെയും കൃഷിയിടം സ്ഥിരമായി സന്ദർശിച്ച് വിളകളുടെ ആര�ോഗ്യസ്ഥിതി രേഖപ്പെടുത്താനും പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാരം നിർദേശിക്കാനും ലഭ്യമായ കാർഷിക ഉത്പന്നങ്ങളടെ കണക്കുകൾ ശേഖരിച്ച് മെച്ചപ്പെട്ട വിപണന സൗകര്യം ഒരുക്കാനും കൃഷിവകുപ്പിന്റെയും കർഷകരുടെയും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കാനും തദ്ദേശിയരായ 'കർഷകമിത്ര'ങ്ങളുടെ സേവനം പ്രയ�ോജനപ്പെടുത്തും. കർഷകമിത്രങ്ങൾക്ക് സ്വയംത�ൊഴിൽ സംരംഭമെന്ന നിലയ്ക്കും ഇത് പ്രയ�ോജനമുണ്ട്.

ഗുണമേന്മയുള്ള ടിഷ്യൂകൾച്ചർ തൈകൾ വില്പനയ്ക്ക് അത്യുത്പാദനശേഷിയുള്ള നേ�ൻ, സ്വർണമുഖി

ക്വിന്റൽ നേ�ൻ, റെഡ് ബനാന ഇനം വാഴകളുടെ ടിഷ്യുകൾച്ചർ തൈകൾ തിരുവനന്തപുരം കഴക്കൂട്ടത്തെ ബയ�ോടെക്‌ന�ോളജി ആൻഡ് മ�ോഡൽ ഫ്‌ള�ോറി കൾച്ചർ സെന്ററിൽ (ബി.എം.എഫ്.സി) തയാറായിട്ടുണ്ട്. തൈ ഒന്നിന് 20 രൂപ വില. കൂടാതെ ഓർക്കിഡ്, ആന്തൂറിയം എന്നിവയുടെ ടിഷ്യുകൾച്ചർ തൈകളും ഇവിടെ ലഭ്യമാണ്. 50 മുതൽ 200 രൂപ വരെ വിലയുള്ള വിവിധ ഇനങ്ങൾ ഉണ്ട്. ഫ�ോൺ: 0471-2413739.

കാർഷിക സേവനകേ�ങ്ങൾക്ക് ധനസഹായം കാർഷിക സേവനകേ�ങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യമനുസരിച്ച് കൃഷിയ�ങ്ങൾ വാങ്ങാനും പരിശീലന പരിപാടി കൾ സംഘടിപ്പിക്കാനും ഇൻഷുറൻസ്, ബയ�ോ ഫാർമസി, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനത്തിന് നഴ്‌സറികൾ സ്ഥാപിക്കുവാനും മണ്ണ് പരിശ�ോധനാ സൗകര്യത്തിനും പദ്ധതി ലക്ഷ്യമിടുന്നു. കൃഷി സേവനകേ�ങ്ങൾ, ബയ�ോ ഫാർമസികൾ, നഴ്‌സറികൾ, എന്നിവ എല്ലാ കേ�ങ്ങളിലും സ്ഥാപിക്കും. തെരഞ്ഞെടുത്ത കാർഷിക കർമസേനകളുടെ സഹായത്തിനും പുതിയ കർമസേന രൂപീകരിക്കാനും 400 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. നടപ്പു വർഷം പുതിയ 20 സേവനകേ�ങ്ങൾ കൂടി ആരംഭിക്കും. അഗ്രിക്കൾച്ചർ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറ�ോ ഫ�ോൺ 9744444279

www.krishijagran.com

49


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

പരിസ്ഥിതി എൻജിനീയറിങ്

വരമ്പ് പൂന്തോപ്പായാൽ വിളകൾക്ക് സ്വസ്ഥം കൃ

ഷിസ്ഥലത്തെ പരിസ്ഥിതിയിൽ ചില മാറ്റങ്ങൾ വരുത്തി വിളപ്പൊലിമ ഉറപ്പാക്കുന്ന നൂതന സ�ദായമാണ് 'ഇക്കോളജിക്കൽ എൻജിനിയറിങ്' അഥവാ 'പരിസ്ഥിതി എൻജിനിയറിങ്'. കൃഷിയിടത്തിന്റെ വരമ്പിൽ പൂച്ചെടികൾ നിരത്തി വളർത്തുന്നത് ഇതിൽ ഒരു രീതിയാണ്. നെൽപ്പാടത്തും പച്ചക്കറി ത�ോട്ടത്തിലും ഇതു സാധ്യമാണ്. കൃഷിക്ക് ഒരു മാസം മുൻപു തന്നെ പൂച്ചെടികളുടെ ഒരു നിര വളർത്തണം. ഇതിന് ചെണ്ടുമല്ലി, സൂര്യകാന്തി, വെണ്ട, പയർ, ച�ോളം, എള്ള്, തുളസി, സീനിയ തുടങ്ങിയ ചെടികൾ വളർത്താം. പ്രധാന വിള കായിക വളർച്ചാദശയിലേക്ക് കടക്കുന്നത�ോടെ സ്വാഭാവികമായി കീടശല്യവും ആരംഭിക്കും. ഇത�ോട�ൊപ്പം ചുറ്റുമുള്ള പൂച്ചെടികളിലേക്ക് കീടങ്ങൾ ആകർഷിക്കപ്പെടുകയും ചെയ്യും. ഇത�ോടെ പ്രധാന വിളകൾ ഇവയുടെ ശല്യത്തിൽ നിന്നൊഴിവാകുന്നു. സൂര്യകാന്തിയും ചെണ്ടുമല്ലിയും ചിലന്തികളെ ആകർഷിക്കും. അവിടെ ഇവ വലകെട്ടി ഓലചുരുട്ടിയെയും തണ്ടുതുരപ്പനെയും അവയുടെ ശലഭങ്ങളെയും പുഴുക്കളെയും കുടുക്കി ക�ൊല്ലും. ഇതിനുപുറമെ ചെടികൾക്ക് മണ്ണിനടിയിലെ പരിസരവും സസ്യവളർച്ചയ്ക്ക് അനുകൂലമാക്കിത്തീർക്കാൻ കഴിയും. ചെണ്ടുമല്ലിയുടെ വേരിലെ സ്രവം മണ്ണിലെ നിമവിരകളെ അകറ്റും, കുമിൾ-ബാക്ടീരിയൽ ര�ോഗങ്ങളെ ചെറുക്കും. ഇങ്ങനെ മൺനിരപ്പിന് താഴെയും മുകളിലുമുള്ള പരിസരം സസ്യവളർച്ചയ്ക്ക് അനുകൂലമാക്കിത്തീർക്കാൻ പരിസ്ഥിതി എൻജിനീയറിങ്ങിന് കഴിയും. ഇതിനായി നാം പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതില്ല. കൃഷി സ്ഥലത്തിന്റെ അതിർത്തിയിലും ഇടവരമ്പിലും ഇടം കണ്ടെത്തിയാൽ മാത്രം മതി. വർണഭംഗിയുള്ള പൂക്കൾ അതിരിട്ടു നിൽക്കുന്ന പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കണ്ണിനും ഇമ്പമേകും. കേരളത്തിൽ ഇപ്പോൾത്തന്നെ കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ നേട്ടം ഇവിടെങ്ങും ഒരു തുള്ളിപ�ോലും രാസകീടനാശിനി പ്രയ�ോഗിക്കേണ്ടി വരുന്നില്ല എന്നതാണ്! ജൈവകൃഷിക്ക് പ്രചാരം വർധിച്ചുവരുന്ന വർത്തമാനകാലത്ത് പരിസ്ഥിതി എൻജിനീയറിങ്ങിന് അനന്തസാധ്യതകളുണ്ട്.

50

www.krishijagran.com


കൃഷി പദപ്രശ്‌നം

ഉത്തരം കണ്ടെത്താമ�ോ? 1

2 4

3

5

6

7

8

9

11

10

12

13

14

15

16

18

19

20

17

21

ബാലസുബ്രഹ്മണ്യം

കൃഷിജാഗ രൺ മാസിക ഈ ലക്കം മുതൽ കുട്ടികൾക്കായി പുതിയ പംക്തി ആരംഭിക്കുകയാണ് 'ഉത്തരം കണ്ടെത്താമ�ോ?'. ശരി ഉത്തരം അയയ്ക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്ന ഒരു കുട്ടിക്ക് ഒരു വർഷത്തെ കൃഷിജാഗ രൺ മാസിക സൗജന്യമായി അയച്ചു ക�ൊടുക്കുന്നതാണ്.

വലത്തോട്ട്: 3. പറങ്കികൾ നമ്മുടെ നാട്ടിലെത്തിച്ച നാണ്യവിള (4) 6. കാച്ചിൽ (3) 7. .................... നാടുവാണീടും കാലം മാനുഷരെല്ലാരുമ�ൊന്നുപ�ോലെ (3) 9. കേരം (2) 11. രണ്ടാം വിള നെൽകൃഷിക്ക് ഇങ്ങനെ പറയും (4) 16. വേരുകളെയാണ് ഈ കീടം കൂടുതലായി ആക്രമിക്കുക (4) 19. പഴങ്ങളിലെ കാക്കിക്കുപ്പായക്കാരൻ (3) 20. കിണർ, .................. എന്നിവയാണ് നമ്മുടെ ജലസ്രോതസ്സുകൾ (2)

ഇടത്തോട്ട്: 2. മണ്ണിന് ഉറപ്പുള്ള സ്ഥലങ്ങളിൽ കൈക്കോട്ടിന് പകരം ഇതുപയ�ോഗിച്ചാണ് മണ്ണിളക്കുക (3) 3. വാനരൻ (2) 10. മഗ്നീഷ്യം മൂലകം ധാരാളമുള്ള ഒരു ഇലക്കറി (3) 13. അഞ്ജനമെന്നതു ഞാനറിയും ......... പ�ോലെ വെളുത്തിരിക്കും

താഴ�ോട്ട്: 1. ഇതുക�ൊണ്ടുള്ള വിശറി വളരെ വിശേഷപ്പെട്ടതാണ് 2. വേപ്പ്, കടല എന്നിവയുടെ ഈ ഉത്പന്നം നൈട്രജൻ പ്രധാനമായ ഒരു വളമാണ് 3. മാങ്ങ ക�ൊണ്ടുള്ള ഈ അച്ചാർ സ്വാദിഷ്ടമാണ് 4. ഒരിനം കുരുമുളക്

(3)

(3) (4) (4)

5. ചേറ് (2) 6. ദക്ഷിണേന്ത്യയിലെ പ്രധാന നദിയായ ഇതിലെ ജലമാണ് തമിഴ് നാടൻ കർഷകരുടെ ജീവജലം (3) 9. ഒരിനം ചക്ക (5) 10. മ�ോണ�ോക്രോട്ടോഫ�ോസ് (നുവാക്രോൺ) ആണ് ഈ കീടത്തെ നിയ�ിക്കാൻ ഫലപ്രദമായ കീടനാശിനി (2) 13. കപ്പ (4) 14. കേരള സർവകലാശാല, ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ നടപ്പാക്കിയ കൃഷിരീതി (3) 15. പഴക്കടകളിൽ തീരെ ലഭിക്കാത്തതും എന്നാൽ ബേക്കറികളിൽ സുലഭവുമായ ഫലം (2) 17. ഔഷധ പ്രാധാന്യമുള്ള ഒരു ഫലം. പേരിൽ ഇതിന് നാരങ്ങയ�ോട് സാമ്യമുണ്ട് (3)

മേല�ോട്ട്: 6. ഒരു പഴയ തിരുവിതാംകൂർ നാണയം (2) 8. ബാക്കി (2) 12. ഒരിനം വാഴ. ഇതിന്റെ പഴം ഗുരുവായൂരപ്പന് വളരെ ഇഷ്ടപ്പെട്ടതാണ് (3) 13. കാള കിടക്കും കയറ�ോടും (3) 15. അധ്വാനിക്കാൻ കൃഷിക്കാരും ലാഭം ക�ൊയ്യാൻ ഇടത്തട്ടുകാരും എന്ന സ്ഥിതി കാണുമ്പോൾ ഈ വാദ്യോപകരണത്തിന്റെ പേരാണ് ഓർമ വരിക (2) 18. ഐസ്‌ക്രീമുകളിലും മറ്റും ധാരാളമുപയ�ോഗിക്കുന്ന ഒരു സുഗന്ധവിള (3) 21. എല്ലാവരും നെൽകൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാനാണ് പാടുപെടുക, എന്നാൽ ഈ നിലങ്ങളിൽ കൃഷിക്കാർ വെള്ളം പുറത്തുകളയാനാണ് ശ്രമിക്കുക (3)

www.krishijagran.com

51


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

അഗ്രി-ഹെൽപ്പ്

ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ 2016-17 വർഷത്തെ നിരക്ക് (Unit Cost) ദീർഘകാല കാർഷിക പദ്ധതികൾ തയാറാക്കുന്നവർക്കും ബാങ്ക് വായ്പ കിട്ടാൻ പ്രോജക്ട് തയാറാക്കി നൽകുന്നവർക്കും ഒരുപ�ോലെ ഉപകാരപ്രദമാണ് നബാർഡിന്റെ പുതുക്കിയ യൂണിറ്റ് നിരക്ക്.

എ) തുള്ളിനന സംവിധാനം ക്രമ നമ്പർ

വിള

അകലം യൂണിറ്റ് നിരക്ക്

1. തെങ്ങ്

8x8 മീറ്റർ

25300

2.

വാഴ

1.5x1.5 മീറ്റർ

85400

3.

കവുങ്ങ്

2.7x2.7 മീറ്റർ

55200

ബി) കാർഷിക വിളകൾ ക്രമ നമ്പർ വിളകൾ

ഒരു ഹെക്ടർ എണ്ണം

യൂണിറ്റ് നിരക്ക്

1.

കവുങ്

1350

184300

2.

ഏലം

1100

279600

3.

കശുമാവ്

175 ഗ്രാഫ്റ്റ്

94300

4. തെങ്ങ്

175

126700

5.

കാപ്പി

(അറബിക്ക്) 2500

179000

6.

കാപ്പി

(റ�ോബസ്റ്റ)

1000

109000

7.

മാവ്

100

120000

8.

റബ്ബർ

450 (പ�ോളിബാഗ്)

312500

9.

കുരുമുളക്

1000

143800

10.

റംബൂട്ടാൻ

ഒരു ഏക്കർ

689900

ക�ോഴിവളർത്തൽ ക്രമ നമ്പർ

ഇനം

നിരക്ക് റിമാർക്‌സ്

1.

250 ബ്രോയ്‌ലർ യൂണിറ്റ്

121500 ഷെഡ് ഉൾപ്പടെ

2.

1000 ബ്രോയ്‌ലർ യൂണിറ്റ്

486000 ഷെഡ് ഉൾപ്പടെ

3.

15 ക�ോഴികൾ

7700

വീട്ടുവളപ്പിലെ ക�ോഴിവളർത്തൽ

4.

താറാവ്

176100

500 പെണ്ണ് 75 ആണ്

5.

താറാവ്

73900

200 പെണ്ണ്, 35 ആണ്

6.

താറാവ് നെഴ്‌സറി

257300

5000 താറാവ്

52

www.krishijagran.com


ആടുവളർത്തൽ ക്രമ നമ്പർ

ഇനം

നിരക്ക്

1.

ആടുവളർത്തൽ 111000

അഞ്ചു പെണ്ണ് ഒരു ആണ്

2.

ആടുവളർത്തൽ 195000

10 പെണ്ണ് ഒരു ആണ്

3.

ആടുവളർത്തൽ 345000

19 പെണ്ണ് ഒരു ആണ്

4.

ആടുവളർത്തൽ 50400

മൂന്ന് പെണ്ണ്

5.

ആടുവളർത്തൽ 1950000

100 പെണ്ണ് ഏഴ് ആണ്

ഷെഡ് ഉൾപ്പടെ മൃഗസംരക്ഷണ മേഖല ക്രമ നമ്പർ ഇനം

നിരക്ക്

1. സങ്കരയിനം പശു ഒരു യൂണിറ്റ് പശുവിന്റെ വില (ഒരു ലിറ്റർ പാലിന് 5000 രൂപ നിരക്കിലുള്ള വില) ട്രാൻസ്‌പ�ോർട്ടേഷൻ ഷെഡ് 65 ചതുരശ്ര അടി ഒരു ചതുരശ്ര അടിക്ക് 500 രൂപ നിരക്ക്) ഉപകരണങ്ങൾ തീറ്റ (മാസത്തിൽ) ഇൻഷുറൻസ് വൈദ്യസഹായം ആകെ

50,000 1,500 32,500 1,500 4,800 3,500 1,000 94,800

2. മറ്റിനങ്ങൾ (സങ്കരയിനം)

എ) രണ്ട് പശുവിന്റെ യൂണിറ്റ് (ഷെഡ് ഉൾപ്പെടെ) ബി) അഞ്ച് പശുവിന്റെ യൂണിറ്റ് (ഷെഡ്, ബയ�ോഗ്യാസ് ഉൾപ്പെടെ) (3+2) സി) 10 പശുവിന്റെ യൂണിറ്റ് (ഷെഡ്, ബയ�ോഗ്യാസ്, പുൽകൃഷി, ഉൾപ്പെടെ) (5+5) ഡി) രണ്ട് എരുമകളുടെ യൂണിറ്റ് (1 + 1)

1,89,000 5,06,950 10,54,000 2,70,000

www.krishijagran.com

53


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗ്‌രൺ, a/5-2a, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 , ഇ-മെയിൽ: malayalam@krishijagran.com

?

വീട്ടുമുറ്റത്തെ പ്ലാവിലെ ചെറിയ ചക്കകൾ കരിഞ്ഞുണങ്ങി വീഴുന്നു. ഇതിന് പരിഹാരം നിർദേശിക്കാമ�ോ?

റ�ോയ് ജ�ോർജ്, മാന്നാർ

പ്ലാ

വ് കായ്ക്കുമ്പോൾ സാധാരണ കാണുന്ന ഒരു കുമിൾര�ോഗബാധയാണിത്. ഇത് ആദ്യ വർഷങ്ങളിൽ കൂടുതലായി കാണുമെങ്കിലും ക്രമേണ കുറയും. നല്ല സൂര്യപ്രകാശവും വായൂ സഞ്ചാരവും ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത് കുറവായിരിക്കും. ചുറ്റും അമിതമായി തണൽ വൃക്ഷങ്ങളുണ്ടെങ്കിൽ അതിന്റെ ശിഖരങ്ങളും പ്ലാവിന്റെ കൂടിനിൽക്കുന്ന ചില്ലകളും ആവശ്യാനുസരണം നീക്കം ചെയ്യുക. തറയിൽ വീണുകിടക്കുന്ന കേടായ കായ്കൾ യഥാസമയം നീക്കുക. ര�ോഗബാധ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ 'മാങ്കോസെബ്' എന്ന കുമിൾ നിശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 'ബാവിസ്റ്റൻ' ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ കലർത്തി കായ്കളിൽ തളിക്കുക.

? 54

ഇക്കൊല്ലം മാവ് നന്നായി കായ്ച്ചു. പക്ഷെ മാമ്പഴങ്ങളിൽ നല്ലൊരു ഭാഗവും പുഴുകുത്തി www.krishijagran.com

കേടായിരിക്കന്നു. ഇതിന് ഫലപ്രദമായ നിയ�ണം എങ്ങനെ നടത്താം? കെ.പി. ബാലഗ�ോപാൽ, തൃപ്പരപ്പ്

ബാ

ക്‌ട്രോസെറ ഡ�ോഴ്‌സാലിസ്' എന്ന കായീച്ചയാണ് ഇത്തരത്തിൽ മാമ്പഴം കുത്തി നശിപ്പിക്കുന്നത്. ചെറിയ കടന്നൽ പ�ോലുള്ള ഈ കായീച്ച കൂട്ടമായി ത�ൊലിയുടെ ത�ൊട്ടു താഴെ മുട്ടയിടും. ഇത് വിരിഞ്ഞിറങ്ങുന്ന പുഴുവാണ് മാങ്ങയുടെ ഉൾഭാഗം തിന്ന് കേടാക്കുന്നത്.

കായീച്ചയെ നിയന്ത്രിക്കാൻ മീതൈൽ യൂജിന�ോൾ അടങ്ങിയ ഫിറമ�ോൺ കെണി സ്ഥാപിക്കുകയാണ് നന്ന്. മാവ് പൂക്കുമ്പോൾ തന്നെ കെണി വയ്ക്കണം. 15 സെന്റ് സ്ഥലത്തേക്ക് ഒകു റിറമ�ോൺ കെണി മതിയാകും. മാവിലെ ആൺ കായീച്ചകളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിച്ച് പ്രത്യുത്പാദനം തടഞ്ഞ് വംശവർധന നിയന്ത്രിക്കുകയാണ് കെണിയുടെ ജ�ോലി. ഇത് കേരള കാർഷിക സർവകലാശാലയുടെ വിവിധ ഗലേഷണ കേന്ദ്രങ്ങൾ, കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കൂടാതെ ക�ൊഴിഞ്ഞു വീഴുന്ന മാങ്ങകൾ കത്തിച്ചോ ആഴത്തിൽ കുഴിച്ചിട്ടോ നശിപ്പിക്കുക; തുളസിയിലയും മാലത്തയ�ോണും ചേർന്ന തുളസിക്കെണി മാവിൽ കെട്ടിത്തൂക്കുക, മാവിനു ചുറ്റും മണ്ണിളക്കി വെയിൽ ക�ൊള്ളിക്കുക;


നായയ്ക്ക് പ്രത്യേക പ�ോഷണം ആവശ്യമുണ്ടോ? നായകൾക്ക് ഭക്ഷണത്തിനു പുറമെ പ്രത്യേക പ�ോഷകങ്ങൾ അടങ്ങിയ ട�ോണിക്ക് പതിവായി നൽകേണ്ടതുണ്ടോ? ഇതേക്കുറിച്ച് വിശദീകരിക്കാമ�ോ?

?

സുമ ച�ൻ, അങ്കമാലി

നാ മെറ്റാറൈസിയം, പാസില�ോമൈസസ്, ബ്യൂവേറിയ എന്നിവയിൽ ഒരു മിത്രകുമിൾ ഒരു മാവിന് 100 ഗ്രാം എന്ന ത�ോതിൽ ചുവട്ടിൽ ചേർക്കുക.

കേരളത്തിൽ ഹൈറേഞ്ചിൽ സവാള വളരുന്നതായറിയാം. എന്നാൽ സമതലപ്രദേശങ്ങളിൽ ഇത് വളരുമ�ോ? കേരളത്തിൽ ഇതിന് സാധ്യതയുണ്ടോ?

?

ഷാജഹാൻ, മാമ്പുഴക്കരി

കേ

രളത്തിൽ സമതലപ്രദേശങ്ങളിൽ സവാളകൃഷിക്ക് സാധ്യത വളരെ പരിമിതമാണ്. എന്നാൽ തൃശൂർ കൃഷിവിജ്ഞാനകേന്ദ്രം ഇതു സംബന്ധിച്ച് ചില കൃഷിയിട പരീക്ഷണങ്ങൾ ഈയിടെ വിജയകരമായി നടത്തിയിരുന്നു. നഴ്‌സറിയിലും പ്രോട്രേകളിലും മറ്റും മുളപ്പിച്ച ഉള്ളിത്തൈകൾ ഇവിടെ തയാറാക്കി കൃഷിസ്ഥസ്ഥലത്ത് ചെറിയ വരമ്പുകളിൽ 15-30 സെന്റീമീറ്റർ അകലത്തിൽ നട്ടു. അടിവളമായി സെന്റിന് 100 കില�ോ ചാണകപ്പൊടി ചേർത്തു. നിലമ�ൊരുക്കിയപ്പോൾ സെന്റ് ഒന്നിന് 500 ഗ്രാം യൂറിയ, ഒരു കില�ോ രാജ്‌ഫ�ോസ്, 500 ഗ്രാം പ�ൊട്ടാഷ് എന്നിവ നൽകി. നാലാമത്തെയും ആറാമത്തെയും ആഴ്ച 200 ഗ്രാം വീതം യൂറിയയും. തൈകൾ വളർന്ന് മൂന്നര-നാല് മാസം ക�ൊണ്ട് വിളവെടുക്കാനായി. ഒരു സെന്റ് കൃഷിയിൽ നിന്ന് 25-30 കില�ോ വരെ ഉള്ളി ഇവിടെ കിട്ടുമെന്നും ബ�ോധ്യമായതായാണ് റിപ്പോർട്ട്. ഇത�ൊരു പരീക്ഷണമാണ്. എങ്കിലും നല്ല തുടക്കമാണിത്. ഇത് മറ്റിടങ്ങളിലും വിജയിച്ചാൽ സമതലങ്ങളിൽ സവാള വളരും എന്ന് തീർച്ചയാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫ�ോൺ: 0487-2375855

യകൾക്ക് ചില അവസരങ്ങളിൽ പ്രത്യേക പ�ോഷകങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന് പ്രസവിച്ച് പാലൂട്ടുന്ന ഘട്ടത്തിലും പ്രാമായ അവസ്ഥയിലും കൂടുതൽ കാത്സ്യം ആവശ്യമുണ്ട്. നായ്ക്കുട്ടികൾക്ക് വളർച്ചാഘട്ടത്തിൽ എല്ലിന്റെ ബലത്തിനും വളർച്ചയ്ക്കും കാത്സ്യം, ഫ�ോസ്ഫറസ്, വൈറ്റമിൻ ഡി എന്നിവ വേണം. ഇവയുടെ അഭാവത്തിൽ എല്ലുകൾ വളയുന്ന 'റിക്ക്റ്റ്‌സ്' ര�ോഗം ഉണ്ടാകും. ശരീരത്തിന് ര�ോഗപ്രതിര�ോധശേഷി ലഭിക്കാൻ വൈറ്റമിൻ സി ആവശ്യമാണ്. പേശികളുട ബലത്തിനും ര�ോമത്തിന്റെ തിളക്കത്തിനും വൈറ്റമിൻ ഇ വേണം. ത്വക്കിന്റെയും കണ്ണിന്റെയും ആര�ോഗ്യത്തിന് വൈറ്റമിൻ എ യും രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പുസത്തും നാഡീഞരമ്പുകളുടെ പ്രവർത്തനത്തിന് ബിക�ോംപ്ലക്‌സ് വൈറ്റമമിനും വേണം. ഇവയുടെ കുറവുണഅടായാൽ നായ്ക്കൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി വെറ്ററിനറി ഡ�ോക്ടറുടെ നിർദേശപ്രകാരം ട�ോണിക്കുകൾ നൽകാം. ജീവകതങ്ങളും ധാതുക്കളും അമിതമായാൽ ദ�ോഷമാകും എന്നോർക്കുക. അതിനാൽ ആവശ്യാനുസരണം മാത്രമേ തീറ്റകൾ ഉൾപ്പെടുത്താൻ പാടുള്ളൂ.

www.krishijagran.com

55


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

അഗ്രി-ബസാർ

കൃഷിബിസിനസ് കേ�യിൽ ലഭിക്കുന്ന നടീൽ വസ്തുക്കളും വിലയും ന�ോക്കാം പച്ചക്കറി തൈ പച്ചക്കറി തൈ (നെഴ്‌സറി കതവറിൽ) കറിവേപ്പില, മുന്തിരിത്തൈ, പപ്പയതൈ പാഷൻ ഫ്രൂട്ട് (മഞ്ഞ) ടിഷ്യൂകൾച്ചർ വാഴ കറുവ, ഗണപതി നാരകം, മുട്ടപ്പഴം, കുടുമ്പുളിത്തൈ ടിഷ്യൂക്കൾച്ചർ നേ�ൻ ബ്രിട്ടീഷ് ചെറിത്തൈ, ഗ്രാമ്പു, മൾബറി, ജാതിത്തൈ പപ്പായ (റെഡ് ലേഡി), സ്‌ട്രോബറി ചാമ്പത്തൈ, മലയൻ ആപ്പിൾ (ഒരു അടി) ബ്രിട്ടീഷ് ചെറി പതി, കശുമാവ് ഗ്രാഫ്, വടുകപ്പുളി പതി, പേരപ്പതി, തായ്‌ലൻഡ് പേര, ലിച്ചിത്തൈ, ലവിലവി, മാതളപ്പതി റംബൂട്ടാൻ തൈ നെല്ലി ഗ്രാഫ്റ്റ് നാരകപ്പതി, സ്‌ട്രോബറി പേര, തേൻവരിക്ക പ്ലാവ് ലക്കോട്ട്, മാവ് ഗ്രാഫ്റ്റ് കുറ്റി കുരുമുളക് (ചെറുത്) ലിച്ചി പതി, മാങ്കോസ്റ്റീൻ (ഒരു വർഷം) ശീമപ്ലാവ്, ലാങ്‌സാറ്റ്, സന്തോൾ സീതപ്പഴം, വെൽവെറ്റ് ആപ്പിൾ ന�ോനി 80 രൂപ ടിഃഡി തെങ്ങിൻ തൈ, പ്ലം മധുരപുളി (ഗ്രാഫ്റ്റ്) ജാതി (ഗ്രാഫ്റ്റ്), ഫില�ോസാൻ (ബഡ്) റംബൂട്ടാൻ ഗ്രാഫ്റ്റ്

രണ്ട് രൂപ 10 രൂപ 15 രൂപ 18 രൂപ 18 രൂപ 20 രൂപ 25 രൂപ 30 രൂപ 35 രൂപ

40 രൂപ 40 രൂപ 45 രൂപ 50 രൂപ 50 രൂപ 60 രൂപ 75 രൂപ 100 രൂപ 150 രൂപ 180 രൂപ 300 രൂപ 300 രൂപ

വിലാസം: 1) കൃഷി ബിസിനസ് കേ�, സീപ�ോർട്ട് എയർപ�ോർട്ട് റ�ോഡ്, കാക്കനാട്, എറണാകുളം, ഫ�ോൺ: 0484-2427455, 9497713883 2) കൃഷി ബിസിനസ് കേ�, വിദ്യാനഗർ, കളക്‌ട്രേറ്റിന് സമീപം, കാസർക�ോട്, ഫ�ോൺ: 0499-4257061, 9497715463

56

www.krishijagran.com


അഗ്രോ ഓർഗാനിക് ഷ�ോപ്പിൽ പണം അടച്ച് വരിക്കാരാവുക

കൃഷി ജാഗരൺ

സൗജന്യ നിരക്കിൽ

ഗ്രീൻ ടിപ്‌സ്‌ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമ�ോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ) നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളില�ൊന്നാണ് എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന 'കൃഷിബിസിനസ് കേ�'. വിവിധതരം പച്ചക്കറികളുടെ തൈകൾ, വിത്തുകൾ, ഫലവർഗ തൈകൾ, പൂച്ചെടികൾ, അലങ്കാരച്ചെടികൾ എന്നിവയ്ക്കു പുറമെ ജൈവവങ്ങൾ, ജൈവ കീടനാശിനികൾ, കാർഷിക�ോപകരണങ്ങൾ, ഗ്രോബാഗുകൾ, ചട്ടികൾ എന്നിവ ഇവിടെ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.

അഗ്രോ ഓർഗാനിക് ഷ�ോപ്പിെന്റ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കുറിച്ചി, ഷ�ോപ്പുകളിൽ നിന്നും Biota garden സ്റ്റോറിെന്റ ക�ൊച്ചിയിലുള്ള ഷ�ോപ്പിൽ നിന്നും വരിക്കാരാകുന്നവർക്ക്‌ 190 രൂപ വിലയുളള

ജീവ്ധാൻ ഹെയർ ഓയിൽ സൗജന്യം അഗ്രോ ഓർഗാനിക് ഷ�ോപ്പ്, എൻഎസ്സ്എസ്സ് യൂണിയൻ ബിൽഡിംഗ്, പെരുന്ന, ചങ്ങനാശ്ശേരി, ക�ോട്ടയം-686536,

ഫ�ോൺ-0481-2411300, മ�ൊബൈൽ-9446436811

www.krishijagran.com

57


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കൃഷിഗീത-2

ധാന്യങ്ങളുടെ നാമഭേദങ്ങൾ അഥവാ

വിത്തുവിജ്ഞാനം പ്രൊഫ. ഉത്തരംക�ോട് ശശി

കൃ

ഷി ഗീതയിൽ പ്രഥമ പരിഗണന നൽകി യിരിക്കുന്നത് വിത്തുകൾക്കാണെന്നത് തികച്ചും അർഥവത്താണ്. വിത്തില്ലാതെന്തു കൃഷി! അമൂല്യമായ ഒരു വിത്തുവർഗ സംരക്ഷണ രേഖയാണ് പ്രസ്തുത കാവ്യം. തലമുറകൾ ഹൃദിസ്ഥമാക്കി പാടിപ്പതിഞ്ഞ വിശിഷ്ട ഗ്രന്ഥം. കാർഷിക സർവകലാശാലകളുടെ ഉദയത്തിന് മുമ്പ് ഈ ക�ൊച്ചു പരശുരാമ ക്ഷേത്രത്തിൽ പ�ൊട്ടിമുളച്ച വേദസമാനമായ കൃതിയുടെ ഒന്നാം പാദത്തിൽ പ്രതിപാദിക്കുന്ന വിത്തറിവിനെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. നല്ല കൃഷിക്കാരനായതുക�ൊണ്ടുമാത്രം കാര്യമില്ല. പ്രകൃതിയുടെ വരദാനമായ ബീജം ഔചിത്യപൂർവം മണ്ണിൽ നിക്ഷേപിച്ചാലേ മികച്ച വിളവ് ലഭിക്കുകയുള്ളൂ. അതിനാൽ വിത്തും വിളയും മുഖ്യം തന്നെ. പഴയതും പുതിയതുമായ വിത്തുകളുടെ താരതമ്യത്തിൽ 'ആതുരങ്ങളാം വിത്തുകളേറെയും പരദേശത്തുള്ളവ'യാണെന്നാണ് ഗീതാകാരന്റെ പക്ഷം. നൂറിലേറെ പ്രാചീനങ്ങളായ വിത്തുകളെക്കുറിച്ചാണ്

58

www.krishijagran.com

ആദ്യപാദത്തിൽ ജ്ഞാനിയായ കവി പറയുന്നത്. നവധാന്യങ്ങളുടെ വകഭേദങ്ങളെക്കുറിച്ചാണ് പറയാൻ പ�ോകുന്നതെന്ന സൂചനയുണ്ടെങ്കിലും അതു മാത്രമല്ല ഇടവിളകളെക്കുറിച്ചുകൂടി വിവരിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രാചീന കേരളത്തിലെ കാർഷിക വൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നവിധം നെൽവിത്തുകൾ പരിചയപ്പെടുത്തുകയാണ് ആദ്യമായി ചെയ്യുന്നത്. പ്രാദേശിക പ്രത്യേകതകളും സവിശേഷമായ പ്രയ�ോജനവും വ്യക്തമാക്കിക്കൊണ്ടുള്ള അവതരണം ശ്രദ്ധേയമാകുന്നു. തുളുനാട്, ക�ോലനാട്, ചുരം, ഇടനാട്, വെളപ്പൻനാട്, തലപ്പിള്ളിനാട്, പറമ്പുറനാട്, കരപ്പുറം, കുട്ടനാട്, വേണാട്, പാണ്ടി എന്നിങ്ങനെ പ്രദേശം തിരിച്ച് നെൽവിത്തിനങ്ങളെക്കുറിച്ചും തുടർന്ന് എള്ള്, തുവര, കടുക്, ച�ോളം, ജീരകം, ഉള്ളി, ചാമ, അമര, പരുത്തി, കടല തുടങ്ങിയവയെയും ചേന, കിഴങ്ങ്, ചേമ്പ്, കൂർക്ക, ഇഞ്ചി, മഞ്ഞൾ എന്നിവയെയും വാഴ, കുമ്പളം, വെള്ളരിക്ക, കൈപ്പക്ക, പടവലങ്ങ, ക�ോവയ്ക്ക, നാരങ്ങ,


മുളക്, തേങ്ങ, വഴുതനങ്ങ, കരിമ്പ്, പുകയില, വെറ്റില, അടയ്ക്ക എന്നിവയുടെ നാനാ ഇനങ്ങളെക്കുറിച്ചും ഒരു പരിചയസമ്പന്നനെപ്പോലെ ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഭൂമിയുടെ തരഭേദമനുസരിച്ച് വിത്തുകൾക്ക് ഓര�ോ ഓമനപ്പേരുകൾ നൽകിയിരിക്കുന്നതിനെക്കുറിച്ചാണ് തുടർന്ന് വ്യക്തമാക്കുന്നത്. മലയാളത്തിൽ തന്നെ വിളയുന്ന മലവിത്തുകൾ പലതരത്തിലുണ്ട്. വടക്ക് തുളുനാടു മുതൽ തെക്ക് വേണാട്-പാണ്ടി ദേശങ്ങൾ വരെ പ്രചാരത്തിലുള്ള വിത്തുകളുടെ വിവരം ഈ ക�ൊച്ചു ഗ്രന്ഥം നമുക്ക് തരുന്നു. 'തുളുനാട്ടിലുഴുന്ന നിലങ്ങളിൽ' വിളയുന്ന വിത്തുകൾ ഏതെല്ലാമാണെന്നാണ് ആദ്യം സുചിപ്പിക്കുന്നത്. 'കാമദാര' എന്ന വിത്ത് കാമിച്ച് വിതയ്ക്കണം. മുകിന്നാവെളുത്, ജീരകശാല, വെട്ടുവെളിയരി, ചുരുളക്കരി, വാഴക്കണ്ണൻ, വെള്ളച്ചെന്നെല്ല്, സമ്പതാളൻ എന്നീ തുളുനാടൻ നെല്ലിനങ്ങൾ മുളപ്പിച്ചിട്ട് വിതയ്ക്കുന്നതാണ് ഉത്തമം. ക�ോലനാടൻ വിത്തുകളാണ് ഇനി പറയുന്നവ. ചെന്നെല്ല്, കരിച്ചെന്നെല്ല്, കുഞ്ഞിവിത്ത്, ക�ോഴിവാലൻ, വെള്ളക്കോഴിവാലൻ, പ�ൊന്നരിയൻ,

കഴമ, അരിക്കിരാലി, പയ്യനാടൻ, ഒന്നിടിയൻ, വാലി, പൂത്താടൻ, മ�ോടൻ, ചെറുമ�ോടൻ, നിറകൻ, പറമ്പൻ കഴമ, മലയുടുമ്പൻ എന്നിവയെല്ലാം ക�ോലനാടിന്റെ മണ്ണിൽ വളരുന്നവയാണ്. ചുരത്തിന്മേൽ ക�ോടനെല്ല് വിതയ്ക്കാമെന്നും ഇടനാട്ടിൽ കരിപ്പാലി, ആരിയൻ, കഴമ, കാളി, വട്ടൻ, മുണ്ടപ്പള്ളി, നവര, ക�ോഴിവാള എന്നിവ പറ്റുമെന്നും വിശദമാക്കുന്നു. 'പുഞ്ചവിത്തു ജലമാറാത്തൂഴിയിൽ കുട്ടനാടൻ വിതച്ചാല�ൊരിടത്തുമെട്ടുമാസത്തിൻമുമ്പു കതിർ വരാ. ക�ോടനേരി പറിച്ചു നട്ടീടുകിലൂടൽ കൂടാതെ ക�ൊയ്യാമറിഞ്ഞാലും' ചേപ്പിലക്കാടൻ, കൂവളക്കാടൻ, മുണ്ടകൻപാല, വെൺപാല, കുമ്പളവൻ, ചെന്താർമണിയൻ, വെള്ളത്തയൻ, കരിങ്കാളി, അരിക്കുറുമ, ആരിയൻകാളി, തനിക്കാളി, ച�ോറണാലി, വലിയ സ്വർണാലി തുടങ്ങിയവയും ഇടനാടൻ വിത്തുകളാണ്. വള്ളുവൻ നാട്ടിലെ www.krishijagran.com

59


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

കൃഷിഗീത-2

ഒരേ വിത്തിനം തന്നെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്നുണ്ടാവും. യഥാർഥത്തിൽ ധാന്യങ്ങളുടെ നാമഭേദങ്ങളുടെ വിശാല ല�ോകത്തേക്കുള്ള ഒരു വാതിൽ തുറന്നിടുക മാത്രമേ കൃഷിഗീത ചെയ്യുന്നുള്ളു വിത്തുകളാവട്ടെ കറുത്ത എരുമക്കാലി, ചിറ്റേനി, കാടക്കഴുത്തൻ, വെള്ളക്കുറിഞ്ഞി, കരിങ്കുറിഞ്ഞി, അന്നച്ചമ്പാൻ, നെല്ലുണ്ടചമ്പാൻ, ചെമ്പാൻ, മങ്കമക്കാപ്പൻ, എലിഞ്ചെമ്പാൻ, ഈർക്കിലി ചെമ്പാൻ, ക�ോതമ്പച്ചെമ്പാൻ എന്നിവയും. തലപ്പിള്ളിനാടിന് ചേർന്നവ വെട്ടിക്കുട്ടാടൻ, പാണ്ടിയൻ, ചെറുപാണ്ടി, വെങ്കുറിഞ്ഞി, കരിങ്കുറിഞ്ഞി, കുട്ടി, വലിയകുട്ടി എന്നിവയും. പറവൂരുനാടിന് ആനക്കൊമ്പനാണ് യ�ോജിച്ചത്. കതരപ്പുറത്തെ വിത്തുകൾ തുളുനാടൻ, ചെറ്റാരിയൻ, മണലാരിയൻ, കറുത്തകുറുവ, കുറുവ, ആയിനി, ആരിയൻ, ചെറിയാരിയൻ തുടങ്ങിയവയാണ്. കുട്ടനാട്ടിൽ വിതയ്ക്കുന്ന വിത്തുകൾ പ�ൊക്കാളി, ചെറുപ�ൊക്കാളി, കൂര, കരിക്കൻ, കുറ്റാരിയൻ, ചുവന്നാരിയൻ, കുറുവ, വെന്നെല്ല് എന്നിവ. ഇതിൽ 'കൂരവിത്തുവിതയ്ക്കുന്നവർക്കിഹ പാരമുണ്ടാകയില്ല ദാരി�്യങ്ങൾ' എന്ന് എടുത്തു പറയുന്നുണ്ട്. അടുത്തതായി വേണാട്ടു ഭൂമിയിലേക്ക് കടക്കാം. 'പുഷ്ടിയുള്ളൊരു കാടക്കഴുത്തനാം ഇഷ്ടവിത്തതു വേണനാടൂഴിയിൽ' കൂടാതെ ക�ൊളവാഴ, വെള്ളക്കുട്ടനാടൻ, സീതഭ�ോഗം, ഉഴുതുവിരട്ടി, ഇടക്കുറുവ എന്നിവയും വേണാടിന് ചേരും. 'വേണനാട്ടിലും പാണ്ടിയാം ദേശത്തും പരദേശങ്ങളിലു'മുള്ള വിത്തുകളെപ്പറ്റിയാണ് ഇനി പ്രതിപാദിക്കുന്നത്. കാറ്, വശാനം, ചമ്പാവ്, മുളകുചമ്പാവ്, ചീരകച്ചമ്പാവ്, കൽക്കൻമായൻ, പൂങ്കാരു, തിരുപ്പുകിൽ, കുങ്കുമച്ചമ്പാവ്, വെള്ളങ്കാരു, ഇളങ്കാരു, പുഴുകു ചെമ്പാവ്, ചെമ്പള, ചുമ്പള, മട്ടക്കാരു, ഈർക്കില ചെമ്പാവ്, മത്ത, ഒരിക്കോൽ എന്നീ വിത്തുകളെക്കുറിച്ച് പറഞ്ഞ് ഈ ഭാഗം അവസാനിപ്പിക്കുന്നു. തുടർന്ന് മറ്റു ധാന്യങ്ങളുടെ പേരുകൾ പറയുന്നത് ഇങ്ങനെ ഒരാമുഖത്തോടെയാണ്.

60

www.krishijagran.com

'മലയാളമാം നിങ്ങളെ ദേശത്ത് ചാലയെ വിളയും നവധാന്യങ്ങൾ പരദേശമായുള്ളൊരു രാജ്യത്തിൽ പരന്നു നവധാന്യം വിളയുന്നു' എള്ളിൽ നിന്നാണ് ആരംഭം. കാരെള്ള്, വട്ടെള്ള്, പനിക്കുടുപ്പൻ, കുട്ടനാടൻ, ഗ�ോശാണ്ഡി, വയലെള്ള്, വെള്ളെള്ള്, വലിയെള്ള്, ചെറിയെള്ള് എന്നിങ്ങനെ പലയിനങ്ങൾ ഇതിലുണ്ട്. പയറ്, തിന, ഉഴുന്ന്, കരിമ്പയർ, ചെമ്പയർ, ചെറുപയൽ, കാളി, തണ്ടൻ, പതിനെട്ടുമണിയൻ, മുണ്ടകപ്പയറ്, പെരുന്തണ്ടൻ, തട്ടപ്പയറ്, കുങ്കുമപ്പയറ്, തുവരയിൽ ചെറുതുവര, ക�ോതമ്പം, ക�ൊറ്റയും കടുകിൽ വെങ്കടുക്, കരിങ്കടുക്, കാടക്കണ്ണി, കമ്പം എന്നിവയും ച�ോളം, മുത്തുച�ോളം, അരിച്ചോളം, വെള്ളച്ചോളം, കരിഞ്ചോളം, ചെഞ്ചോളം, വെള്ളടമ്പൻ, കുറവക്കമ്പി, കുതിരവാലൻ, വരക്ക എന്നിവയും വിത്തിനങ്ങളായി വിവരിക്കുന്നു. ജീരകം, കരിഞ്ചീരകം, വെഞ്ചീരകം ഇവ മൂന്നും ജീകരയിനങ്ങളാണ്. ചാമ, ചെറുചാമ എന്നീ രണ്ടിനങ്ങളേ ചാമവർഗത്തിൽ ചൂണ്ടിക്കാണിക്കാനുള്ളു. ഉലുവ, അയമ�ോദകം എന്നിവയെപ്പറ്റിയും സൂചിപ്പിക്കുന്നുണ്ട്. ഉള്ളിക്ക്


വെങ്കായം എന്ന പേരാണ് നൽകിയിരിക്കുന്നത്. വെങ്കായം വെള്ളവെങ്കായം, ഈരവെങ്കായം എന്നിങ്ങനെ മൂന്നു ഭേദങ്ങൾ ഇതിൽ പരാമർശിക്കുന്നു. അമര, പുളി അമര, ചുവന്ന അമര, ആട്ടുക�ൊമ്പൻ അമര, വെള്ളമര, മുണ്ടനമര, വട്ടനമര, മുള്ളമര, ചിറ്റമര ഇങ്ങനെ അമരയിൽ നിരവധിയിനങ്ങളുണ്ട്. ക�ൊത്തമരയെപ്പറ്റി പറഞ്ഞു കാണുന്നില്ല. പരുത്തിക്കൊട്ടയെ കല്ലൻ പരുത്തി, മലമ്പരുത്തി, ക�ൊട്ടപ്പരുത്തി എന്നിങ്ങനെയും കടലയെ കടല, ചെറുകടല, ഹ�ോമം എന്നിങ്ങനെയും മൂന്ന് വിഭാഗങ്ങളിലായി തിരിച്ചുപറയുന്നു. എന്നാൽ കൂവരക് (പഞ്ഞപ്പുല്ല്), മുതിര (കാണം) എന്നിവയെപ്പറ്റി ഒന്നും സൂചിപ്പിച്ചുകാണുന്നില്ല. കൃഷിഗീതാ കർത്താവ് വിട്ടുപ�ോയ വിത്തുകൾ ഇനിയും ഉണ്ടാവണം. ചിറ്റരി, ആയനി തുടങ്ങിയ ഒട്ടേറെ വിത്തിനങ്ങൾ അന്യംനിന്നു പ�ോകുകയും ചെയ്തിട്ടുണ്ട്. വേണാടിൽ തന്നെ ഇതിൽ രേഖപ്പെടുത്താത്ത വിത്തുവർഗങ്ങൾ പലതുണ്ടായിരുന്നു. ഒരേ വിത്തിനം തന്നെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്നുണ്ടാവും. യഥാർഥത്തിൽ ധാന്യങ്ങളുടെ നാമഭേദങ്ങളുടെ വിശാല ല�ോകത്തേക്കുള്ള ഒരു

വാതിൽ തുറന്നിടുക മാത്രമേ കൃഷിഗീത ചെയ്യുന്നുള്ളു. 'കാലവും വിതപ്പാനും നടുവാനും ചാലവേ കൃഷി ചെയ്യും പ്രകാരവും' കൂടി പറയാൻ കൃഷിഗീതാ കർത്താവ് ശ്രമിച്ചിട്ടുണ്ട്. 'ധാന്യങ്ങള�ൊക്കെയുണ്ടാക്കി ജീവിക്കേണം ജനങ്ങളിതിനാലെ' എന്നൊരു ഫലശ് രുതിയും കാഴ്ചവച്ചിട്ടേ അവസാനിപ്പിക്കുന്നുള്ളു. ദേശഭേദങ്ങള�ോട�ൊപ്പം ബീജഭേദങ്ങൾ കണ്ടെത്തുകയും പാരമ്പര്യ കർഷക സാങ്കേതികവിദ്യയും ജൈവവൈവിധ്യവും മറ്റും കൃത്യമായി അറിയുകയും ഗതകാല സംസ്‌കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്ത നാടൻ കൃഷിക്കാരനായിരുന്നു ഇതിന്റെ കർത്താവ്. അത്യുത്പാദന ശക്തിയുള്ള വിത്തുവിതച്ച് രാസവളവും കീടനാശിനികളും പ്രയ�ോഗിച്ച് മികച്ച വിളവ് ക�ൊയ്യാമെന്ന് തെളിയിച്ച ആധുനിക കൃഷിശാസ്ത്രം പഴയ വിത്തിനങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു. ഈ ചരിത്ര പശ്ചാത്തലത്തിലാണ് സ്വന്തം നാടിന്റെ പ്രകൃതിയേയും ആത്മാവിനെയും വേര�ോടെ ദർശിച്ച ജ്ഞാനിയായ അജ്ഞാതകവി സൃഷ്ടിച്ച കൃഷിഗീത അഥവ കൃഷിപ്പാട്ട് നിലക�ൊള്ളുന്നത്.

ഫ�ോൺ 8129713157 www.krishijagran.com

61


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

ന്യൂസ് ഡെസ്‌ക്

കൃഷിജാഗ രൺ-അഗ്രിക്കൾച്ചർ വേൾഡ്

ദേശീയ ഫ�ോട്ടോഗ്രാഫി മത്സരം 2017 ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള കൃഷിമാസികയായ കൃഷിജാഗ രണിന്റെ നേതൃത്വത്തിൽ 'എ സ്‌നാപ് ഷ�ോട്ട് ഓഫ് ഇന്ത്യൻ അഗ്രിക്കൾച്ചർ' എന്ന വിഷയത്തിൽ ദേശീയ ഫ�ോട്ടോഗ്രാഫിമത്സരം സംഘടിപ്പിക്കുന്നു. ഫ�ോട്ടോഗ്രഫിയിൽ വൈദഗ്ധ്യമുള്ളവർക്കും താല്പര്യമുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മൃഗസംരക്ഷണം, മത്സ്യമേഖല, കൃഷിക്കാർ, കൃഷി തുടങ്ങി ഇന്ത്യൻ കാർഷികരംഗവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ഫ�ോട്ടോകൾ അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫ�ോട്ടോയ്ക്ക് 25,000 രൂപയും, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവയ്ക്ക് യഥാക്രമം 20,000, 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. കൂടാതെ ആയിരം രൂപ വീതം പത്ത് പ്രോത്സാഹനസമ്മാനങ്ങളും നൽകുന്നതാണ്. ഈ മേഖലയിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന ജൂറിയായിരിക്കും അവാർഡിനുള്ള ഫ�ോട്ടോകൾ തിരഞ്ഞെടുക്കുക. ഫ�ോട്ടോഗ്രാഫറെ തിരിച്ചറിയുന്ന തരത്തിലുള്ള അടയാളങ്ങള�ോ, മേൽവിലാസമ�ോ ഫ�ോട്ടോയിൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. പേര്, മേൽവിലാസം, മ�ൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നിവ ഫ�ോട്ടോയ�ോട�ൊപ്പം പ്രത്യേകം വയ്‌ക്കേണ്ടതാണ്. 12X18 ഇഞ്ച് സൈസിലുള്ള ഫ�ോട്ടോയായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഫ�ോട്ടോയുടെ കളർ പ്രിന്റും മൂന്ന് എം.പിയിൽ കുറയാത്ത സ�ോഫ്റ്റ് ക�ോപ്പി സി.ഡിയും ചിത്രത്തോട�ൊപ്പം അയക്കേണ്ടതാണ്. ഒരു മത്സരാർത്ഥിക്ക് പരമാവധി മൂന്ന് ഫ�ോട്ടോകൾ മത്സരത്തിനായി അയയ്ക്കാവുന്നതാണ്. യാത�ൊരു തരത്തിലുള്ള കൃത്രിമത്വവും ഇല്ലാത്ത യഥാർത്ഥ ഫ�ോട്ടോകളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്. അങ്ങനെയല്ലാത്തവ അവാർഡിന് പരിഗണിക്കുന്നതല്ല. മത്സരാർത്ഥി അയക്കുന്ന ചിത്രങ്ങളുടെ പരിപൂർണ്ണ അവകാശം കൃഷിജാഗരണിന് മാത്രമായിരിക്കും. ഈ ചിത്രങ്ങൾ മാസിക, എക്‌സിബിഷനുകൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും കൃഷിജാഗരണ് പരിപൂർണ്ണ സ്വാത�്യമുണ്ടായിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളും നിബന്ധനകളും അംഗീകരിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി 2017 ഏപ്രിൽ 30. ചിത്രങ്ങൾ അയക്കുന്ന കവറിനു മുകളിൽ എൻട്രീസ് ഫ�ോർ ഫ�ോട്ടോഗ്രഫി ക�ോമ്പറ്റീഷൻ എന്ന് പ്രത്യേകം എഴുതേണ്ടതാണ്. വിലാസം : KRISHI JAGRAN, 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi. E-mail: photo@krishijagran. com, Contact - 011 - 26511845, 26517923.

` 25,000 just a click away T H E P U L S E O F G L O B A L A G R I C U LT U R E

THE PULSE OF RURAL INDIA

62

www.krishijagran.com


കുട്ടികൃഷി കൃഷിയെ കുറിച്ച് കുട്ടികൾക്ക് എഴുതാൻ അവസരം നൽകുന്നു കുട്ടികളുടെ കൃഷി അനുഭവങ്ങളും ലേഖനങ്ങളും ഞങ്ങൾക്ക് അയച്ചു തരുക A/5-2A Elankam Gardens Vellayambalam P.O, Thiruvananthapuram- 10 email: malayalam@krishijagran.com Phone: 0471 4059009 web: www.krishijagran.com

ടിഷ്യുകൾച്ചർ വാഴത്തൈകൾ കൃഷിവകുപ്പിന്റെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന സംസ്ഥാന പച്ചക്കറി ത�ോട്ടത്തിൽ നേ�ൻ ഇനത്തിൽപ്പെട്ട ടിഷ്യൂകൾച്ചർ വാഴത്തൈകൾ വില്പനയ്ക്ക് തയാറായിരിക്കുന്നു. വില ഒന്നിന് 20 രൂപ. ബന്ധപ്പെടേണ്ട ഫ�ോൺ:

04849 253543, 09447980867

വായനക്കാർക്ക് പ്രതികരിക്കാം മാസികയിൽ വരുന്ന ലേഖനങ്ങൾ സംബ്ബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഒപ്പം കൃഷിയറിവുകൾ പങ്കുവയ്ക്കാനും ചർച്ചകൾക്കും അവസരമ�ൊരുക്കുന്നു. എഴുതുക വിലാസം : എഡിറ്റർ, കൃഷിജാഗ്രൺ (മലയാളം), A5/2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 ഫ�ോൺ: 0417-4059009

e-mail: svfvandiperiyar@gmail.com www.krishijagran.com

63


പുസ്തകം 01 ലക്കം 05 പേജ് 68 വില `35

തരിശുനിലത്തിൽ കൃഷിയുടെ പുനർജനി

രിശ് ഭൂമിയിൽ പ�ൊന്നുവിളയിച്ച് കർഷക കൂട്ടായ്മ ക�ോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ കായലം പള്ളിത്താഴത്താണ് അറുപത് പിന്നിട്ട നാൽവർ സംഘത്തിന്റെ നേതൃത്വത്തിൽ കാർഷിക വിപ്ലവം. രണ്ടു പതിറ്റാണ്ട് മുമ്പ് കളിമണ്ണെടുക്കുന്നതിനായി വിറ്റ ഭൂമിയിലാണ് ഇവരുടെ കൃഷി. കളിമണ്ണെടുക്കുന്നത് നാട്ടുകാർ തടഞ്ഞത�ോടെ കൃഷി വഴിതെളിയുകയായിരുന്നു. പിന്നീട് ഇരുപത് വർഷത്തോളം ഭൂമി തരിശ്ശായി കിടന്നു. പെരുവയലിലെ വയലുകളിലെല്ലാം ചെമ്മണ്ണ് വീണത�ോടെ കൃഷിയിറക്കാൻ ഭൂമി ഇല്ലാതായി. അതിനിടയിലാണ് തരിശുഭൂമി വിലയ്ക്ക് വാങ്ങിയ വ്യക്തിയെ കണ്ടെത്തി പാരമ്പര്യ കർഷകരായ ഇ.സി. ക�ോയമു, പി. മ�ൊയ്തീൻ, അത്താനത്ത് ഉണ്ണി നായർ, ഇ.സി. മുഹമ്മദ് എന്നിവർ ചേർന്ന് ഭൂമി പാട്ടത്തിനെടുക്കുന്നത്. മലപ്പുറം ജില്ലയിലെ അരീക്കോട് പാരമ്പര്യമായി കൃഷി ചെയ്യുന്നവർ നടത്തുന്ന വിത്തുബാങ്കിൽ നിന്നാണ് പച്ചക്കറി വിത്തുകൾ ശേഖരിച്ചത്. ഒന്നര ഏക്കർ സ്ഥലത്ത് തക്കാളി, വെണ്ട, പീച്ചങ്ങ, വഴുതന തുടങ്ങി

64

www.krishijagran.com

കെ.ആർ. ജുബീഷ്

14 ഇനം പച്ചക്കറികൾ കൃഷി ചെയ്തു. ശീതകാല പച്ചക്കറികളിലും പരീക്ഷണം നടത്തി. ചീരാമുളകും പച്ചമഞ്ഞളും അലക്കു സ�ോപ്പുംചേർത്ത് തയാറാക്കിയ മിശ്രിതം തളിച്ച് കീടങ്ങളെ തുരത്തി ചാണകപ്പൊടിയും ചാരവും സംഘടിപ്പിച്ച് നാടൻ വളപ്രയ�ോഗവും; ഇത�ോടെ കൃഷി മെച്ചപ്പെട്ടു. ഇതിന�ോട് ചേർന്ന് മൂന്നേക്കർ സ്ഥലത്ത് വാഴക്കൃഷിയും. ജലക്ഷാമം നേരിട്ടത�ോടെ കൃഷി നനയ്ക്കാൻ സമീപത്തെ കണറുകളിലും മൺകുഴികളിലും മ�ോട്ടോർ സ്ഥാപിച്ചു. ലിറ്ററിന് 70 രൂപ നിരക്കിൽ മണ്ണെണ്ണ വാങ്ങിയാണ് മ�ോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നത്. ചെറുപ്പം മുതൽ കൃഷിയ�ോടുള്ള അടങ്ങാത്ത ആവേശവും താത്പര്യവുമാണ് ഈ നാലുപേരെയും ഒന്നിപ്പിച്ചത്. കൃഷിയിടത്തിൽ വച്ചുതന്നെ വിളവ് വിറ്റുപ�ോകുന്നു. ഒന്നിടവിട്ട ദിവസമാണ് വിളവെടുപ്പ്. ഇതറിഞ്ഞ് ദൂരെ ദിക്കിൽ നിന്നെത്തുന്നവർ, പാടവരമ്പിൽ വിളവെടുപ്പ് കഴിയുവ�ോളം കാത്തുനിൽക്കും. അല്പം ക്ഷമിച്ചാലെന്താ? നല്ല ഒന്നാന്തരം ജൈവ വിളയല്ലേ കൈനിറയെ വാങ്ങാൻ കഴിയുക. കൃഷിയിൽ നിന്നുള്ള ലാഭത്തേക്കാൾ പച്ചക്കറികൾ വാങ്ങാനെത്തുന്നവരുടെ സംതൃപ്തിയാണ് ഈ നാൽവർ സംഘത്തിന്റെ സന്തോഷം.


www.krishijagran.com

65


Krishi Jagran & Agriculture World In A Progressive Farmers, Industry, Professionals & Scientists

China

3

Shanghai

1-3 March, 2017

The 18th China International Agrochemical & Crop Protection Expo 2017 1200 Exhibitors from 20 Countries, 30000 Visitors from 120 Countries Concurrently held with 8th 8th China China International International Fertilizer Fertilizer Show Show 2017 2017

7

Harbin (Ice city) - China, 21-23 April 2017 Dairy & Veterinary tour of China-8 days

International Dairy Expo & Summit China 2017 350 Exhibitors from 24 Countries 15728 Visitors from 36 Countries

Dairy Farm visits & sightseeing of Shanghai, Beijing & Harbin 5

Indonesia 22-24 March 2017

INPALME INPALME International Palm Oil Exhibition Pameran Kelapa Sawit, SDCC, Medan-Indonesia


ssociation With INORBIT Tours welcome to visit Agri Exhibitions Dairy Expos, Seminars Worldwide

Dubai

6

10-12 APRIL 2017 DUBAI INTERNATIONAL CONVENTION AND EXHIBITION CENTRE THE MIDDLE EAST'S LARGEST TRADE EVENT DEDICATED TO AGRIBUSINESS, POULTRY & LIVESTOCK

2

26 Feb - 2 March 2017

5000 Exhibitors - 120 Countries 93, 005 Visitors - 152 Countries

1

Nepal 17th Feb to 19th Feb 2017

Bhrikuti Mandap, Kathmandu, Nepal

4

Thailand March 15-17, 2017

VIV Asia 2017 Bangkok, Thailand

AGRICULTURE

W RLD

For More Details Contact : Mob.: 9654193353, 9891511144, 9891899064, 9891667686 9999142633, 9953756433, 9313301029, 9891724495


Published on 24th and posted on 26-27 of every month

d¤o® YJ«0101ലക്കം k´«05 02പേജ് ©dQ® 68 68 വില l¢k ``35 35 പുസ്തകം

68 68

www.krishijagran.com www.krishijagran.com


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.