Malayalam magazine November 2017

Page 1

Ubdn ^m ^m Ubdn y kvkvs]-s]-jjy www.krishi.jagran

www.krishijagran.com

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 01 ISSUE 07 NOVEMBER 2017 ` 35

Xoä-¸p-Ãnse lcnXdmWn kn.Hm.3 IÀ-½-\n-c-X-ambn £o-c-hnI-k-\ h-Ip-¸v Ubdn ^manMv ]ptcm-K-Xn-bn-te¡ Hcp hmXm-b\w

അഭിമുഖം

tUm. hÀ-Ko-kv Ip-cy³ Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

C-´y-bp-sS ]mÂm-c³ 1


www.krishijagran.com

2

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

3


www.krishijagran.com

KRISHI JAGRAN | MALAYALAM VOLUME 01 ISSUE 07 NOVEMOBER 2017 ` 35

Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editors VP Spcl. Initiative Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Legal Advisor HR Accounts Head -Southern States

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Karthika B.P Yogesh Kumar Aniket Sinha James P. Thomas Mahima Shukla Neha Rani Ajith Kumar V R

12 വനം മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മ�ി അഡ്വ.കെ.രാജു എഡിറ്റർ സുരേഷ് മുതുകുളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം

കവർ സ്റ്റോറി

18

കർമ്മനിരതമായി ക്ഷീരവികസന വകുപ്പ്

ഐസക്.കെ.തയ്യിൽ

24

K ERALA

Magazine Editor Designer Sr. Marketing Manager

Suresh Muthukulam Anil Raj Saranya K.J

26

KRISHIJAGRAN BUREAU CHIEFS

K.B. Bainda Remya. C.N Remya K Prabha Saritha N.R Litty Jose

പാലുൽപാദനം 15% വർദ്ധിപ്പിക്കാം ആർ വീണാറാണി

തീറ്റപ്പുല്ലിലെ ഹരിതറാണി സി.ഓ.3

ഏ.എൻ.ത�ോമസ്

Alappuzha Kottayam Ernakulam Thrissur Kannur

30

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: Pushpak Press PVT LTD.Shed No. 203, 204, DSIDC Complex Indl. Area Pahse-I New Delhi- 110020

ഡയറി ഫാമിങ് പുര�ോഗതിയിലേക്ക് ഒരു വാതായനം ഹിത. എസ്

38

സഹകരണ' മഞ്ഞൾക്കൃഷി

ഡ�ോ. ബി. ശശികുമാർ

42 ക�ൊഴിഞ്ഞാംപാറയിലെ ഔഷധിചന്ത

അഭിലാഷ് കരിമുളയ്ക്കൽ

48 കേടും കീടവുമില്ലാതെ കായ്കറികൾ

പ്രൊഫ. പി രഘുനാഥ്‌

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com

52 േവരുതീനിപുഴുവിനെ ഒതുക്കാൻ മിത്രനിമാവിര ഡ�ോ. എസ്. ലീന

54

Disclaimer:

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

a[pcXcw lÂh ഇന്ദുനാരായൺ

57

ഞണ്ടുകാട് തുരുത്തിലെ മത്സ്യക്കൃഷി

All Rights reserved Copyright @ krishijagran media group Total number of pages : 84

4

രമ്യ കെ. പ്രഭ

കൂടാതെ മറ്റു സ്ഥിരം പംങ്തികളും

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35



മുഖമ�ൊഴി

www.krishijagran.com

പ്രതീക്ഷകള�ോടെ ക്ഷീരവികസന മേഖല

ന്ത്യൻ കാർഷികസമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ക്ഷീരമേഖല. സമ്പൂർണ്ണ പ�ോഷകാഹാരമെന്ന നിലയിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം ദിനംപ്രതി ജനങ്ങൾ തിരിച്ചറിയുകയും അതിനനുസരിച്ച് പാലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉപഭ�ോഗം ഇന്ത്യൻ സാഹചര്യങ്ങളിൽ വർദ്ധിച്ചുവരികയും ചെയ്യുന്നു. പാലുത്പാദന വർദ്ധനവിനും, ഗ്രാമീണവികസനത്തിനും കേരളം ഇന്ന് ഒരു നല്ല മാതൃകയാണ്. ഗ്രാമതലത്തിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സംഭരിക്കുകയും പാല് തണുപ്പിച്ച്, ഗുണമേന്മയിൽ ഒട്ടും കുറവു വരാതെ സംസ്‌കരണശാലകളിൽ എത്തിച്ച്, മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുകയും ചെയ്യുന്ന ഒരു മികച്ച ഉൽപാദന സംസ്‌കരണ വിപണന ശൃംഖല ഇന്ന് കേരളത്തിൽ നിലവിലുണ്ട്. പാൽ ഉത്പന്ന നിർമ്മാണത്തിലെ നൂതന സാങ്കേതികവിദ്യകളിലും നാം ഇന്ന് ഒട്ടും പിന്നിലല്ല. പാൽ ഉത്പാദനത്തിൽ ഇന്ത്യയിലെ ക�ൊച്ചു സംസ്ഥാനമായ കേരളം ഏറെ മുന്നിലാണ്. ദേശീയ ക്ഷീരവികസന ബ�ോർഡിന്റെ കണക്കനുസരിച്ച് കേരളത്തിൽ പ്രതിവർഷം 26.5 ലക്ഷം മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്നു. ഉത്പാദനവർദ്ധനവിന്റെ നിരക്ക് ഈ ത�ോതിൽ തുടരുകയാണെങ്കിൽ, 2018 അവസാനത്തോടുകൂടി തന്നെ കേരളം പാലുത്പാദനത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. സ്ഥലപരിമിതിയും ജനസംഖ്യാവർദ്ധനവും ഭൂപ്രകൃതിയും തുടങ്ങി, പലവിധ ഘടകങ്ങൾ നമ്മുടെ സംസ്ഥാനത്തെ ഒരു ഉപഭ�ോക്തൃസംസ്ഥാനമാക്കി മാറ്റിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പാലുത്പാദനത്തിൽ നമുക്ക് കൈവരിക്കാൻ കഴിഞ്ഞ നേട്ടം ശ്രദ്ധേയമാണ്. ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, മിൽമ, കേരള കന്നുകാലി വികസന ബ�ോർഡ് എന്നിവയുൾപ്പെടെ സർക്കാർ/ സഹകരണമേഖലയിലെ വിവിധ ഏജൻസികളുടെ സമയബന്ധിതമായ പ്രവർത്തനവും അവയുടെ ഏക�ോപനവുമാണ് ഈ നേട്ടത്തിന് നിദാനം എന്നു പറയേണ്ടിയിരിക്കുന്നു. 'കൃഷിജാഗരൺ' മാസിക ഈ ലക്കം ക്ഷീരവികസന പ്രത്യേകപതിപ്പായി പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിന്റെ കാർഷികമേഖലയിൽ കൂടുതൽ നിർണ്ണായക നേട്ടങ്ങൾ കൈവരിക്കാൻ യത്‌നിക്കുന്ന ക്ഷീരകർഷകർക്ക് ഈ പതിപ്പ് പ്രയ�ോജനകരമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

എം.സി. ഡ�ൊമിനിക് മാനേജിങ് എഡിറ്റർ

6

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

hn-S-cm-¯ sX§n³ ]q-¦p-e-bnð \n-óp ti-J-cn-¡p-ó-

\oc

k-¼qÀ-W B-tcm-Ky ]m-\o-bw el-cn clnXw

{]-Ir-Xn-bpsS AarXv

B_mehr²w A\ptbmPyw

\o-c H-cp io-e-am¡q \nd-sb C-cp-¼pw Im-Õyhpw s]m-«m-kn-bw tkm-Un-bw k-¼ów

Poh-Iw kn- bp-sS tiJcw

ku-Jy-Zm-b-I L-S-I§Ä

{]Xn-tcm-[ti-jn t{kmXkv t]m-j-I Ieh-d

an-I-¨

Bân Hm-Iv-knUâ v

hr¡bpsS {]hÀ¯\w XzcnXs¸Sp¯póp I-cÄ tcm-K {]-Xn-tcm-[n\n

xÉÉÊ®ú ªÉ±É Ê´ÉEòÉºÉ ¤ÉÉäbÇ÷ (EÞòÊ¹É B´ÉÆ ÊEòºÉÉxÉ Eò±ªÉÉhÉ ¨ÉÆjÉɱɪÉ, ¦ÉÉ®úiÉ ºÉ®úEòÉ®ú) Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

Coconut Development Board [MINISTRY OF AGRICULTURE & FARMERS WELFARE, GOVERNMENT OF INDIA]

7

Phone: 0484-2376265, 2377267, 2377266, 2376553, Fax:91 484-2377902 E-mail:cdbkochi@gmail.com, kochi.cdb@gov.in, web:www.coconutboard.gov.in

*As per the study report of Amrita School of Pharmacy, Amrita University & Bio Chemistry Dept. of St. Thomas college, Palai, Kerala.

sIm-gp-¸v Cñ sIm-f-kv-t{Sm-fpanñ


www.krishijagran.com

8

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com www.krishijagran.com

Krishi KrishiJagran JagranMalayalam MalayalamVolume Volume0101Issue Issue0705November September2017 2017Rs.Rs.3535

9


സ്മരണ

www.krishijagran.com

10

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

'M

ilk man of India' അഥവാ ഇന്ത്യയുടെ പാൽക്കാരൻ എന്ന ഓമനപ്പേരിലൂടെ വിശ്വവിഖ്യാതി നേടിയ മലയാളി ശാസ്ത്രജ്ഞനാണ് ഡ�ോ. വർഗ്ഗീസ് കുര്യൻ. 'ധവളവിപ്ലവത്തിന്റെ പിതാവ് ' എന്നാണ് അദ്ദേഹം ഗ്രാമഗ്രാമാന്തരങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ ക്ഷീരമേഖലയിൽ സഹകരണപ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച മഹദ്‌വ്യക്തിയായിരുന്നു ഡ�ോ. കുര്യൻ. ലക്ഷോപലക്ഷം ഗ്രാമീണ വനിതകളെ സഹകരണപ്രസ്ഥാനത്തിന്റെ ശക്തമായ ശൃംഖലയിൽ കണ്ണികളാക്കി വനിതാശാക്തീകരണം ല�ോകത്തിന് മാതൃകയാക്കി എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ഇന്ത്യയിലെ ക്ഷീര�ോത്പാദന മേഖലയെ ഏറ്റവും വലിയ ഗ്രാമീണ ത�ൊഴിലവസരദാതാവും ഗ്രാമീണധാരയുടെ മുഖ്യവരുമാന സ്രോതസ്സുമാക്കി മാറ്റാൻ ഡ�ോ. കുര്യൻ ഒരു പുരുഷായുസ്സ് മുഴുവൻ നിസ്വാർത്ഥമായി ചെലവഴിച്ചു. ഒരു കാലത്ത് പാലുത്പാദനത്തിൽ പിന്നോക്കം നിന്നിരുന്ന ഇന്ത്യയെ മൂന്നു ദശാബ്ദക്കാലം ക�ൊണ്ട് പാലുത്പാദനത്തിൽ നാലിരട്ടി വർദ്ധനവുണ്ടാക്കുന്ന രാജ്യമായി മാറ്റി. 1921 നവംബർ 26-ന് ക�ോഴിക്കോട് ഡ�ോ. കുര്യൻ ജനിച്ചു. രാജ്യമാകെ ക്ഷീരസംഘങ്ങളെ ആനന്ദമാതൃകയിലേക്ക് രൂപപ്പെടുത്തിയതിൽ ഡ�ോ. കുര്യൻ വഹിച്ച പങ്ക് നിസ്തുലമാണ്. മദ്രാസ് ലയ�ോള ക�ോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ 1940-ൽ ബിരുദം നേടിയ ഡ�ോ. കുര്യൻ മദ്രാസിലെ എഞ്ചിനിയറിംഗ് ക�ോളേജിൽ നിന്ന് 1943ൽ മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദധാരിയായി. തുടർന്ന് ഇന്ത്യാ ഗവൺമെന്റിന്റെ സ്‌ക�ോളർഷിപ്പോടെ ഡയറി എഞ്ചിനിയറിംഗ് പഠിക്കാൻ പ�ോയി. പിന്നീട് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ മെറ്റലർജിയിൽ ബിരുദാനന്തരബിരുദപഠനത്തിന് പ�ോകുകയായിരുന്നു. പിന്നീടാണ് ഡ�ോ. കുര്യൻ ആനന്ദിലെത്തുകയും ക്ഷീരകർഷകരുടെ ജീവിതവും പ്രവർത്തനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത്. ക്ഷീരമേഖലയിലെ നിർണ്ണായകമായ സംഭാവനകൾക്ക് ഡ�ോ. കുര്യനെ പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ, വേൾഡ് ഫുഡ് പ്രൈസ്, റെയ്മൻ മഗ്‌സസെ അവാർഡ് തുടങ്ങി വിവിധ അവാർഡുകൾ ലഭിച്ചു. 2012 സെപ്റ്റംബർ-9 ന് 90-ാ മത്തെ വയസ്സിൽ ഗുജറാത്തിൽ വച്ചാണ് ഡ�ോ. കുര്യൻ അന്തരിച്ചത്. വിശ്വ പ്രസിദ്ധമായ 'അമുൽ' ഉല്പന്ന ശ്രേണിയുടെ ഉപജ്ഞയിതാവ് കൂടിയാണ് ഡ�ോ.വർഗ്ഗീസ് കുര്യൻ. ഡ�ോ.വർഗ്ഗീസ് കുര്യന്റെ ജന്മദിനമായ നവംബർ-26 'ദേശീയ ക്ഷീരദിന'മായി ആചരിച്ചുവരുന്നു.

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

11


അഭിമുഖം

www.krishijagran.com

അഡ്വ.കെ.രാജു

വനം മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മ�ി

കൃഷിജാഗരൺ മാസികയുടെ ക്ഷീരവികസന സ്‌പെഷ്യൽ പതിപ്പിന് വേണ്ടി വനം മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മ�ി അഡ്വ.കെ.രാജു എഡിറ്റർ സുരേഷ് മുതുകുളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം 12

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലാണ് മൃഗസംരക്ഷണ-ക്ഷീരവികസന മേഖല. കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ ഈ മേഖലയുടെ വർത്തമാനകാല പ്രാധാന്യം എന്താണെന്ന് വിശദമാക്കാമ�ോ ?

എത്രയെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും മെച്ചപ്പെട്ട വില കിട്ടാൻ ഇത് സഹായകമാകും. മാത്രമല്ല, കർഷകന്റെ ആദായം വർദ്ധിപ്പിക്കുന്നതിനായി പ്രധാന ചെലവിനങ്ങളായ തീറ്റ, ചികിത്സ, ഇൻഷുറൻസ് തുടങ്ങിയവ പരമാവധി സർക്കാർ വഹിക്കുന്ന നിലയിലേക്ക് വന്നത്. പാലിന്റെ ഉത്പാദന ചെലവ് കുറയ്ക്കാനും അതുവഴി കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാനും സഹായകരമായിരിക്കും. സാമ്പത്തിരകമായ ഒട്ടേറെ പരിമിതികൾക്കിടയിലും സർക്കാർ ഈ നയം നടപ്പാക്കുന്നതിന് മുൻഗണന നൽകുന്നുണ്ട്.

കേ

രളത്തിന്റെ മുഖ്യകാർഷികമേഖല നാണ്യവിളകളുടേതായിരുന്നു. എന്നാൽ നാണ്യവിളകൾക്കുണ്ടായ വിത്തകർച്ച മൂലം കൂടുതൽ ആദായകരം മൃഗ-ക്ഷീരവികസന മേഖലകളാണെന്ന് ജനം മനസ്സിലാക് കിത്തുടങ്ങിയിട്ടുണ്ട്. അതുക�ൊണ്ട് തന്നെ യുവസംരംഭകരുൾപ്പെടെ ഒട്ടേറെ പുതിയ ആളുകൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. സംസ്ഥാനത്തെ ആവശ്യത്തിനനുസരിച്ച് ഉത്പാദനം ഈ മേഖലകളിൽ ഇല്ലാത്തതുക�ൊണ്ട് സ്ഥിരമായ വിലയും, വിപണിയും പാൽ, മുട്ട, മാംസം തുടങ്ങിയ ഉത്പന്നങ്ങൾക്ക് നേടാൻ കഴിയുന്നുണ്ട്.

തരിശു ഭൂമിയിൽ തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ സാധ്യതയുണ്ടോ? ഇതിനായി ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയാണ്? തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം നവംബർ 26 മുതൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന തീവ്രയജ്ഞപരിപാടി നടപ്പിലാക്കി വരികയാണ്. തരിശു ഭൂമിയിൽ തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ജല ദൗർലഭ്യവും, കാടിന�ോടടുത്ത പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പുതിയ ഇനം പുല്ല്, മെച്ചപ്പെട്ട പുൽക്കട (ഫ�ോഡർ സ്ലിപ്പ് ) തുടങ്ങിയവ കർഷകർക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

ക്ഷീരകർഷകർ പ്രതീക്ഷിക്കുന്ന ആദായം ലഭിക്കുന്ന ഒരു പ്രവർത്തന രംഗമായി ക്ഷീരമേഖലയെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? ഇതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണ്? ക്ഷീരമേഖലയെ കൃഷിയുടെ ഒരു ഉപമേഖലയായാണ് പലപ്പോഴും കാണുന്നത്. അതുക�ൊണ്ടു തന്നെ സംയ�ോജിത കൃഷി (ഇന്റഗ്രേറ്റഡ് ഫാമിംഗ് ) എന്ന കാഴ്ചപ്പാട് കൃഷിക്കാരിൽ കാണുന്നുണ്ട്. ഈ രംഗത്ത് സർക്കാർ ആഗ്രഹിക്കുന്നത് ഉൽപ്പന്നങ്ങൾക്ക് കരുത്തുറ്റ വിപണിയും, മെച്ചപ്പെട്ട വിലയും ലഭ്യമാക്കുക എന്നതു തന്നെയാണ്. എങ്കിലും കർഷകൻ പ്രതീക്ഷിക്കുന്ന ആദായം ലഭിക്കുന്നു എന്നു പറയാൻ കഴിയില്ല. ഈ സർക്കാർ അധികാരമേറ്റതിനു ശേഷം പാലിന്റെ ഉത്പാദന വില വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭൂരിഭാഗവും കർഷകർക്ക് തന്നെ എത്തിക്കാനുളള ശ്രമമാണ് സർക്കാർ നടത്തിയത്. കർഷകരിലേക്ക് കൈമാറുന്ന Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

ഐ.സി.എ.ആറിന്റെ കീഴിലുളള ഐ.ജി. എഫ്.ആർ.ഐ യുടെ സാങ്കേതിക സഹായത്തോടെ കേരളത്തിലെ മണ്ണിന് യ�ോജിക്കുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ 7 പുല്ലിനങ്ങൾ കർഷകർക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞു. ഈ രംഗത്ത് വനിതാ സംരംഭകരെ ആകർഷിക്കുന്നതിന് അവരുടെ സ്വയം സഹായ സംഘങ്ങൾക്ക് എഴുപത്തയ്യായിരം രൂപവരെ ധനസഹായം നൽകുന്നുണ്ട്. 13


www.krishijagran.com

അഭിമുഖം

തീറ്റപ്പുൽ കൃഷിക്കുളള ധനസഹായത്തിന് സ്വന്തമായി സ്ഥലം വേണമെന്നില്ല. പാട്ടക്കൃഷി നടത്തുന്നവർക്കും അർഗതയുണ്ട്. കർഷകർക്ക് തീറ്റപ്പുൽ കൃഷിക്കായി ജലസേചന സൗകര്യമ�ൊരുക്കുന്നതിനും, യന്ത്രവൽക്കരണത്തിനും, തീറ്റപ്പുൽ വിളകൾക്കും, അസ�ോളകൃഷിക്കുമെല്ലാം ധന സഹായം നൽകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കാലിത്തീറ്റയും ക�ോഴിത്തീറ്റയും ഈ നിയമത്തിന്റെ പരിധിയിൽ ക�ൊണ്ടുവരും. ഈ നിയമം നടപ്പിലാകുന്നത�ോടെ കാലിത്തീറ്റ ബാഗുകളിൽ അവയുടെ ബാച്ച് നമ്പർ, നിർമ്മാണതീയതി, നിർമ്മാതാവിന്റെ മേൽവിലാസം, രജിസ്‌ട്രേഷൻ നമ്പർ, അതിലടങ്ങിയിരിക്കുന്ന പ�ോഷകഘടകങ്ങൾ തുടങ്ങിയവയെല്ലാം പ്രദർശിപ്പിക്കും. ഇതുവഴി കർഷകർക്ക് കാലിത്തീറ്റ അതിന്റെ ഗുണമേന്മ ന�ോക്കി തെരെഞ്ഞെടുക്കാൻ അവസരമുണ്ടാകും. മാത്രമല്ല, ഗുണനിലവാരം കുറഞ്ഞ കാലിത്തീറ്റ വിപണിയിലെത്തുന്നത് ഒഴിവാക്കാനും ഈ രീതി സഹായിക്കും.

കാലിത്തീറ്റയുടെ ഗുണമേന്മ നിശ്ചയിക്കാൻ സർക്കാർ തലത്തിൽ നിലവിലുളള സംവിധാനം പര്യാപ്തമാണ�ോ, ഇത് മെച്ചപ്പെടുത്താൻ പദ്ധതികളുണ്ടോ? കാലിത്തീറ്റയുടെ ഗുണമേന്മ നിശ്ചയിക്കാൻ നിലവിൽ ഒരു നിയമം ഇല്ലാത്തതിന്റെ പ�ോരായ്മകൾ ഏറെയുണ്ട്. ചില ചേരുവകൾ പശുവിന്റെയും മനുഷ്യന്റെയും ആര�ോഗ്യത്തിന് ഹാനികരമാണ്. ഇത് തടയുന്നതിനായി സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. ഇതിനായി ഒരു സമഗ്രമായ നിയമനിർമ്മാണവും സർക്കാർ പരിഗണനയിലുണ്ട്. The Kerala Cattle and mineral mixture (Regulation of manufacture and sale) Act എന്ന പേരിൽ ഒരു പുതിയ നിയമം നിർമ്മിക്കുന്നതിനുളള

മികച്ച മൃഗചികിത്സ, ചെലവു കുറഞ്ഞ മൃഗചികിത്സ - ഇവ രണ്ടും ഒരേ സമയം പ്രാവർത്തികമാകുന്ന ചികിത്സാ സ�ദായം കേരളത്തിൽ സാദ്ധ്യമാണ�ോ? സർക്കാർ ലക്ഷ്യം വയ്ക്കുന്നത് ഇത്തരമ�ൊരു സാഹചര്യം സൃഷ്ടിക്കുക തന്നെയാണ്. മൃഗചികിത്സ ചെലവു കുറഞ്ഞതാക്കാൻ സർക്കാർ ധന സഹായം നൽകേണ്ടതുണ്ട്. നിലവിലുളള ചികിത്സാരീതികളുടെ നിലവാരം മെച്ചപ്പെടുത്താനും പരമാവധി സബ്‌സിഡി ഉൾപ്പെടെയുളള ധനസഹായങ്ങൾ 14

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

നടപ്പാക്കാനുദ്ദേശിക്കുന്നത്? കേരളത്തിലെ ഫാമുകളുടെ ശാക്തീകരണത്തിന് സർക്കാർ മുഖ്യപരിഗണന നൽകി വരുന്നുണ്ട്. ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ഈ മേഖലയിൽ നടപ്പിലാക്കുന്നു. തീറ്റ ഒരുക്കുന്നതിനും ചാണകം യഥാസമയം നീക്കുന്നതിനും ശുചിതവമായ കലവറയ്ക്കും തുടങ്ങി എല്ലാ മേഖലകളിലും ആധുനിക യന്ത്രങ്ങൾ ഫാമുകളിൽ സജ്ജീകരിക്കുന്നുണ്ട്. ഉപഭ�ോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് പാൽ പായ്ക്കറ്റിലാക്കാനുളള സംവിധാനമ�ൊരുക്കാനും പര്യാപ്തമാം വിധം സംസ്ഥാനത്തെ ഡയറിഫാമുകളെല്ലാം ഹൈടെക്ക് ഫാമുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മാട്ടിറച്ചിയുടെ ഉപയ�ോഗം സംബന്ധിച്ച തർക്കങ്ങൾ എങ്ങനെയാണ് സർക്കാർ ന�ോക്കിക്കാണുന്നത്. ഗുണമേന്മയുളള ഇറച്ചി ലഭ്യമാക്കാൻ സംവിധാനമുണ്ടോ? മാട്ടിറച്ചിയുടെ ഉപയ�ോഗം സംബന്ധിച്ച തർക്കങ്ങൾ തികച്ചും രാഷ്ട്രീയപരവും ദുഷ്ടലാക്കോടെയുളളതുമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ പ�ോഷകാംശം ലഭിക്കാനുളള ഭക്ഷണം മാംസാഹാരമാണ്. അതുക�ൊണ്ടു തന്നെ അത് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. തികഞ്ഞ ഗുണമേന്മയ�ോടെ അതിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ഗുണമേന്മയുളള ഇറച്ചി ലഭ്യമാക്കുന്നതിനായി എം.പി.ഐ, കെപ്‌ക�ോ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപണിയിൽ സജീവമായി ഇടപെടുന്നുണ്ട്. കൃത്യമായി പരിശ�ോധന നടത്തിയ മാംസമാണ് ഈ സ്ഥാപനങ്ങളിലൂടെ വിൽപന നടത്തുന്നത്. ഇടയാറിൽ അത്യാധുനിക സംവിധാനങ്ങളുളള മാംസ സംസ്‌ക്കരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മ�ൊബൈൽ വാൻ വഴി ഗുണമേന്മയുളള ഇറച്ചി വില്പന നടത്താൻ പദ്ധതി ആവിഷ്‌ക്കരിച്ചു വരുന്നു. വയനാടിലെ ബ്രഹ്മഗിരി പ�ോലുളള സഹകരണ മേഖലയിലെ സംരംഭങ്ങൾക്കും സർക്കാർ സഹായം നൽകാറുണ്ട്.

നൽകി ചെലവു കുറയ്ക്കാനും പദ്ധതികൾ ആവിഷ്‌ക്കരിച്ചുവരുന്നു. പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങിയ ര�ോഗങ്ങൾ പ്രതിര�ോധിക്കാൻ പാകത്തിൽ മൃഗസംരക്ഷണ വകുപ്പിനെ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ?

കന്നുകാലി കർഷകർക്കുളള ഇൻഷുറൻസ് പദ്ധതി കൂടുതൽ വ്യാപിപ്പിക്കാൻ ലക്ഷ്യമുണ്ടോ?

ഈ രണ്ടു ര�ോഗങ്ങളെയും പൂർണ്ണമായും പ്രതിര�ോധിക്കാൻ പരിമിതികളുണ്ട്. പക്ഷിപ്പനി ക�ൊണ്ടുവരുന്നത് ദേശാടനപ്പക്ഷികളാണ്. പ്രത്യേക സീസണുകളിൽ ബഹുദൂരം താണ്ടി വരുന്ന പക്ഷികളെ പ്രതിര�ോധകുത്തിവയ്പ് നടത്തുക പ്രായ�ോഗികമല്ല. കുരങ്ങുകളാകട്ടെ ഉൾവനത്തിനകത്തും, പുറത്തും ഇടപെടുന്നവരാണ്. എന്നാൽ ര�ോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കൂടുതൽ വ്യാപിക്കാതിരിക്കാൻ വകുപ്പ് ക്രിയാതമകമായ ഇടപെടൽ നടത്താറുണ്ട്. ഇത്തരം അസുഖങ്ങൾ മൂലം നഷ്ടം വരുന്ന കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം നൽകാനും കഴിയുന്നു. എങ്കിലും ഇക്കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് നിതാന്ത ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തീർച്ചയായും. സംസ്ഥാനത്ത് മുഴുവൻ ക്ഷീരകർഷകരെയും ഇൻഷ്വർ ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ പ്രീമിയം തുകയുടെ ഭൂരിഭാഗവും സർക്കാർ തന്നെ വഹിക്കുകയും ചെയ്യും. ഇതിനായി 2017-18 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ 5 ക�ോടി രൂപ നീക്കി വച്ചിട്ടുണ്ട്. ചെക്ക് പ�ോസ്റ്റുകളിലെ പാൽ പരിശ�ോധനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമ�ോ? കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പാൽ ഉപഭ�ോഗത്തിന് മതിയാകാത്ത സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ ഇവിടേക്ക് വരുന്നുണ്ട്. പലപ്പോഴും ഇവയുടെ ഗുണമേന്മ സംബന്ധിച്ച് ആശങ്കകൾ ഉയരാറുണ്ട്. ഉപഭ�ോഗം ഏറ്റവും കൂടുതലുളള

മൃഗസംരക്ഷണ വകുപ്പിന് നിരവധി ഫാമുകളുണ്ട്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും കാലാനുസൃതമായി നവീകരിക്കാനും എന്തൊക്കെ പദ്ധതികളാണ് Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

15


അഭിമുഖം

www.krishijagran.com

മൃഗസംരക്ഷണവകുപ്പിന്റെ പരിപാടികൾ എന്തൊക്കെയാണ്?

ഓണം പ�ോലുളള ഉൽസവകാലങ്ങളിൽ താൽക്കാലിക ചെക്ക്‌പ�ോസ്റ്റുകൾ സ്ഥാപിച്ച് പരിശ�ോധന നടത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഈ സർക്കാർ പാലിന്റെ പരിശ�ോധനയ്ക്കായി സ്ഥിരം ചെക്ക് പ�ോസ്റ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. രണ്ടണ്ണം കൂടി സംസ്ഥാനത്ത് ഉടൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ. അതുക�ൊണ്ട് തന്നെ കുഞ്ഞുനാളിലെ ഒരു കാർഷിക സംസ്‌കാരം അവരിൽ വളർത്തിയടുക്കാൻ നമുക്ക് കഴിയണം. അതിനായി സംസ്ഥാന മൃഗസംക്ഷണവകുപ്പ് ബ�ോധപൂർവ്വമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പ്രതിര�ോധമരുന്ന് ഉത്പാദന രംഗത്ത് പ്രസിദ്ധി നേടിയ ഏക സ്ഥാപനമാണ് പാല�ോട് വെറ്ററിനറി ബയ�ോളജിക്കൽസ്. ഇത് പുതിയ സാഹചര്യങ്ങളെ നേരിടാൻ എങ്ങനെ സുസജ്ജമാക്കാൻ ഉദ്ദേശിക്കുന്നു?

അഞ്ചാം തരം മുതൽ ഒമ്പത് വരെയുളള വിദ്യാർത്ഥികൾക്കായി സ്‌കൂൾ പൗൾട്രി ക്ലബ്ബുകൾ സ്ഥാപിച്ച് ക�ോഴിക്കുഞ്ഞുങ്ങളെ നൽകുന്നുണ്ട്. സംസ്ഥാനത്തെ 701 സ്‌കൂളുകളിൽ ഇതിനകം പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് 'കുഞ്ഞുകൈകളിൽ ക�ോഴിക്കുഞ്ഞ് ' എന്ന മറ്റൊരു പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. യു.പി.- ഹൈസ്‌കൂൾ ക്ലാസ്സുകളിലായി 50,000 ത്തിലധികം കുട്ടികൾക്ക് ഇതിന്റെ പ്രയ�ോജനം ലഭിക്കുന്നുണ്ട്. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും കാർഷികവൃത്തിയ�ോട് അവരെ അടുപ്പിക്കാനും ഇത്തരം പദ്ധതിക�ൊണ്ട് കഴിയുന്നു. വളരെ ആവേശകരമായ പ്രതികരണമാണ് കുട്ടികളിൽ നിന്ന് ഇത്തരം പദ്ധതികൾക്ക് ലഭിക്കുന്നത്.

കന്നുകാലികൾക്കും വളർത്തു പക്ഷികൾക്കും ആവശ്യമായ വാക്‌സിനുകൾ ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. പാല�ോട് പ്രവർത്തിക്കുന്ന ലാബിനെ അന്തർദേശീയ നിലവാരത്തിലേക്കുയർത്താനുളള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. മനുഷ്യനിലും മൃഗങ്ങളിലും വരാവുന്ന പേവിഷ ബാധയ്‌ക്കെതിരെ വാക്‌സിൻ ഈ ലാബിൽ ഉൽപാദിപ്പിക്കാനും നടപടി സ്വീകരിച്ചുവരുന്നു. വിദ്യാർത്ഥികളിൽ മൃഗപാലന പ്രവർത്തനങ്ങള�ോട് താൽപര്യം ജനിപ്പിക്കാൻ 16

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

17


പാ

കവർ സ്റ്റോറി

www.krishijagran.com

ലുൽപ്പാദനത്തിൽ സ്വയം പര്യാപ്തിയിലേക്ക് മുന്നേറുന്ന കേരളത്തിൽ കർഷകർക്ക് പ്രോത്സാഹനവും താങ്ങും തണലുമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ക്ഷീരവികസന ഓഫീസുകൾ. ക്ഷീരവികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും നാല് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ ക്ഷീരകർഷകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും സാമ്പത്തിക സഹായവും നൽകി മേഖലയെ പുര�ോഗതി യിലേക്ക് നയിക്കുന്നു.

ഐസക്.കെ.തയ്യിൽ

1962 ൽ രൂപം ക�ൊണ്ട് 55 വർഷം പിന്നിടുന്ന ക്ഷീരവികസന വകുപ്പ് കേരളത്തിന്റെ ക്ഷീരമേഖലയിലുണ്ടായ കുതിപ്പുചാട്ടത്തിന് കാരണക്കാരായ കർഷകരെ മുന്നിൽ നിന്നു നയിക്കുന്ന ശക്തിയാണ്. ക്ഷീരമേഖലയിലെ മാറ്റങ്ങൾ യഥാസമയം കർഷകരിൽ എത്തിക്കുകയും അവർക്ക് ആവശ്യമായ വിജ്ഞാന- സാങ്കേതിക - സാമ്പത്തിക സഹായങ്ങൾ സുതാര്യമായ രീതിയിൽ നൽകുകയും ചെയ്തതാണ് ഈ വിജയത്തിന്റെ രഹസ്യം. ആദ്യ കാലങ്ങളിൽ പുൽകൃഷി വ്യാപനത്തിനായി പുൽവിത്തുകൾ കർഷക ഭവനങ്ങളിൽ എത്തിക്കുകയും, മീനെണ്ണയും വിറ്റാമിൻ ഗുളികകളും കർഷകരിൽ എത്തിച്ചും

കർമ്മനിരതമായി

ക്ഷീരവികസന വകുപ്പ്

18

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ക്യാറ്റിൽ ഇംപ്രൂവ്‌മെന്റ് അസിസ്റ്റന്റ്മാരുടെ സേവനത്തിലൂടെ സർക്കാരിന്റെ പുതിയ കന്നുകാലി പ്രജനന നയം വഴി അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം പശുക്കളെ സൃഷ്ടിച്ചും, കേരളത്തിലെ ധവള വിപ്ലവത്തിന് അടിസ്ഥാനമിട്ടു.

ഭരണസമിതി സുതാര്യമായ രീതിയിൽ സംഘം ഭരണം നടത്തുന്നു എന്നും വകുപ്പ് ഉറപ്പാക്കുന്നു. ത�ൊഴിലായും ഉപജീവനമാർഗ്ഗമായും, പശുവളർത്തൽ സ്വീകരിച്ച് സാമ്പത്തിക ക്ലേശത്തിലായ കർഷകരുടെ അടുത്തേക്ക് 'പശുഗ്രാമം', 'മിൽക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതി' എന്നിവ ആസൂത്രണം ചെയ്ത് നടപ്പാക്കി ക്ഷീരവികസന വകുപ്പ് എത്തി. ഒരു പഞ്ചായത്തിലെ പശുവിനെ അടുത്ത പഞ്ചായത്തിലേക്കും, തിരിച്ചും ക്രയവിക്രയം ചെയ്ത് സബ്‌സിഡി വിതരണം മാത്രം ലക്ഷ്യമിട്ടു നടത്തിയിരുന്ന പദ്ധതികളിൽ നിന്നും വ്യത്യസ്ഥമായി പശുക്കളേയും കിടാരികളേയും അന്യ സംസ്ഥാനത്തുനിന്നും ക�ൊണ്ടു വരണമെന്നും അവയെ ഇൻഷ്വർ ചെയ്യണമെന്നും കർശന നിബന്ധന വച്ചത് സംസ്ഥാനത്ത് ഉല്പാദനക്ഷമത കൂടിയ പശുക്കളുടെ എണ്ണം വർദ്ധിക്കാനും തദ്വാരാ പാലുല്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാനും സാധിച്ചു. കേരളത്തിലെമ്പാടും കാണുന്ന ചെറുകിട, ഇടത്തരം ഡയറിഫാമുകൾ ഈ പദ്ധതികളുടെ വിജയഫലകങ്ങളാണ്.

എൺപതുകളിൽ ഗുജറാത്തിലെ ആനന്ദ് മ�ോഡൽ ക്ഷീര സംഘങ്ങളുടെ മാതൃകയിൽ ക്ഷീരസംഘങ്ങൾ തുടങ്ങി കർഷകർക്ക് സംഘടിത ശക്തി ലഭിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്ന പാലിന് സ്ഥിരമായ വിപണിയും കൃത്യമായ വിലയും ഉറപ്പാക്കുന്നതിനും വകുപ്പ് തുടക്കമിട്ടു. ഇതിന്റെ തുടർച്ചയായി ഇന്ന് കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധമായ പാൽ ലഭിക്കുന്ന മൂവായിരത്തി അറുന്നൂറ�ോളം ക്ഷീരസംഘങ്ങളും പാലിന്റേയും, പാലുല്പന്നങ്ങളുടേയും ജനപ്രിയ കുത്തക ബ്രാൻഡ് ആയ മിൽമയുടെ ഉടമകളായ കേരളാ ക�ോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന ഉന്നത ക്ഷീരസംഘവും, അവയുടെ മൂന്നു മേഖലാ യൂണിയനുകളും രൂപം ക�ൊണ്ടു. കേരളാ സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും നിയമാവലിക്കും, വിധേയമായി സംഘം അംഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും എല്ലാ കർഷകർക്കും ലഭിക്കുന്നുവെന്നും, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

മിൽക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായ ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതിയിലൂടെ നിലവിലെ ക്ഷീരകർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ

19


കവർ സ്റ്റോറി

www.krishijagran.com

വർദ്ധിപ്പിക്കുന്നതിനും ശുദ്ധമായ പാലുൽപ്പാദനത്തിന് ആര�ോഗ്യകരമായ ചുറ്റുപാട് ഉണ്ടാക്കുന്നതിനും സഹായിച്ചു. കറവയ�ങ്ങൾക്ക് പ്രചാരവും ധനസഹായവും നൽകിയതിലൂടെ കറവക്കാരുടെ അഭാവത്തിലും സമയബന്ധിതവും സുരക്ഷിതവുമായ കറവ ഉറപ്പുവരുത്തി. ത�ൊഴുത്ത് നിർമ്മാണത്തിനും നവീകരണത്തിനും പദ്ധതി വിഭാവന ചെയ്ത് ത�ൊഴുത്തിനെ ആധുനിക സൗകര്യങ്ങളുള്ള ഇടമാക്കി മാറ്റുവാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു. പശുക്കളുടെ ആര�ോഗ്യത്തിനാവശ്യമായ ഘടകങ്ങൾ മിക്കവയും അടങ്ങിയ പ്രകൃതിദത്ത ഭക്ഷണമായ പച്ചപ്പുല്ല് കുറഞ്ഞ ചെലവിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിനും സംഭരിച്ച് സൂക്ഷിക്കുന്നതിനും തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ ഗുണ മേൻമയുള്ള രുചികരമായ പ്രകൃതി ദത്ത ഭക്ഷണം പശുക്കൾക്ക് നൽകുവാനും പാലുൽപ്പാദന ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും കർഷകരെ സഹായിക്കുന്നു. പയർവർഗ്ഗ വിളകളും ധാന്യച്ചെടികളും അസ�ോളയും കൃഷി ചെയ്യുന്നതിനും പുൽത�ോ ട്ടങ്ങളുടെ ജലസേചനത്തിനും പുല്ല് വെട്ടുന്നതിനും അരിയുന്നതിനും ഉള്ള യ�വത്കരണത്തിനും ഉള്ള ധനസഹായം ഈ പദ്ധതിയിൽ ലഭ്യമാണ്. നവീന ആശയമായ ഹൈഡ്രോപ�ോണിക്സ് രീതിയ്ക്കുംപ്രചാരവും പ്രോത്സാഹനവും നൽകുന്നുണ്ട്. സ്വാശ്രയ ഗ്രൂപ്പുകൾക്കും ക്ഷീരസംഘങ്ങൾക്കും പുൽകൃഷി നടത്തി പരിപാലിച്ച് കർഷകർക്ക് കുറഞ്ഞ ചിലവിൽ തീറ്റപ്പുൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുന്നു. ഗുണനിലവാരമുള്ളതും ശുദ്ധവുമായ പാൽ ആര�ോഗ്യകരമായ സാഹചര്യത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് കർഷകരെ പ്രബുദ്ധരാക്കിയ വകുപ്പ്, കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതിന് സംഘത്തിലെ പാൽ പരിശ�ോധന കർശനവും, സുതാര്യവുമാക്കി. പാൽ നൽകിയാലുടൻ അതിന്റെ ഗുണനിലവാരവും ലഭിക്കുന്ന വിലയും കയ്യോടെ കർഷകനു മനസ്സിലാക്കുവാനും പാൽ വില കൃത്യമായി ലഭിക്കുന്നതിനുമുള്ള മേൽ ന�ോട്ടം വകുപ്പ് നിർവ്വഹിക്കുന്നു. കാലിത്തീറ്റ വില വർദ്ധനവിനെ നേരിടുവാൻ നേരിട്ടും ത്രിതല പഞ്ചായത്തുകൾ വഴിയും നല്ലൊരു തുക കാലിത്തീറ്റ സബ്‌സിഡിയായി കർഷകന്റെ അക്കൗണ്ടിൽ വകുപ്പ് എത്തിക്കുന്നുണ്ട്.

ഓൺലൈനിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനം ഏർപ്പെടുത്തിയതും വകുപ്പിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ മറ്റൊരു പ�ൊൻതൂവലായി.

കർഷകർക്ക് സംഘങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുന്നു എന്നതിലുപരി പലവിധ ആനുകൂല്യങ്ങളും പെൻഷനും നൽകുന്ന ക്ഷീരകർഷക ക്ഷേമനിധി പ്രവർത്തനവും വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നു. ഇന്ത്യയിൽ ആദ്യമായി ക്ഷീരകർഷകർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുകയും ആയത് കർഷകന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിച്ച് ഇന്ത്യയിലെ തന്നെ വിപ്ലവാത്മകമായ പദ്ധതി നടപ്പിലാക്കിയത് 2006 ൽ വകുപ്പിന്റെ നേതൃത്വത്തിലാണ്. ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ പൂർണ്ണമായും ഓൺലൈനിൽ ആക്കി സമയലാഭം നേടിക്കൊടുക്കുകയും

ഉല്പാദിപ്പിക്കുന്ന പാൽ മുഴുവൻ സംഭരിക്കുന്നതിനായി ക്ഷീര സംഘങ്ങളെ സജ്ജരാക്കുവാൻ വകുപ്പ് പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കെട്ടും മട്ടും മാറ്റി സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കിയ ഈ പദ്ധതിയിലൂടെ രൂപമാറ്റം സംഭവിച്ച പല സംഘങ്ങളും ഇന്ത്യയിലെ തന്നെ മികവുറ്റ സംഘങ്ങളുടെ നിലവാരത്തിലേക്കെത്തിയിട്ടുണ്ട്. സ്വന്തമായി കാലിത്തീറ്റ ഫാക്ടറിയും, ക്ഷീര�ോല്പന്ന നിർമ്മാണയൂണിറ്റുകളും എന്തിന് 20

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഏതുസമയവും പാൽ ലഭിക്കുന്ന എ.റ്റി.എം. (എനി ടൈം മിൽക്ക് ) പ�ോലും സ്ഥാപിക്കുവാൻ സംഘങ്ങൾക്ക് സാധിച്ചതിനു പിന്നിൽ അദ്ധ്വാന ശീലരായ കർഷക പ്രതിനിധികൾക്കൊപ്പം വകുപ്പിന്റെ കരങ്ങളുമുണ്ട്.

NABL ന്റെ ആക്രഡിറ്റേഷൻ ഉള്ളതുമായ ഒരു പാൽപരിശ�ോധനാ ലബ�ോറട്ടറി വകുപ്പിന്റെ തിലക�റിയായി തലസ്ഥാനത്ത് പ്രവർത്തിക്കുന്നു. ക്ഷീരമേഖലയിലെ നവാഗതർക്ക് അടിസ്ഥാന പരിശീലനവും നിലവിലുള്ളവർക്ക് നൂതന പ്രവണതകളുടെ പരിചയവും പാലിൽ നിന്നും മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണ പരിശീലനവും നൽകുന്നതിനായി സംസ്ഥാനത്ത് അഞ്ച് ക്ഷീരപരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. പരിശീലനം സംബന്ധിച്ച സമയക്രമം ദൃശ്യ,ശ്രാവ്യ, അച്ചടി മാധ്യമങ്ങളിൽകൂടിയും ക്ഷീരപരിശീലന കേന്ദ്രത്തിൽ നിന്നും, ക്ഷീരവികസന ഓഫീസുകളിൽ നിന്നും ലഭിക്കും.

കർഷകർ സംഘത്തിലെത്തിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന�ോട�ൊപ്പം അന്യ സംസ്ഥാനത്തുനിന്ന് വിപണനത്തിനായി എത്തിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശ�ോധിക്കുന്നതിനുള്ള സംവിധാനങ്ങളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ ഉള്ള പാൽ ഗുണനിലവാരനിയന്ത്രണവിഭാഗ ത്തിന്റെ നേതൃത്വത്തിൽ കവർപാൽ പരിശ�ോധ കൃത്യമായി നടത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ചതും Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

21


കവർ സ്റ്റോറി

www.krishijagran.com

ക്ഷീരകർഷകർക്ക് സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാനും, പുതിയ അറിവുകൾ നേടുവാനുമായി വകുപ്പ് നടത്തുന്ന കർഷക സമ്പർക്ക പരിപാടികളിലും ക്ഷീരകർഷക സംഗമങ്ങളിലും മറ്റ് അവബ�ോധന ക്ലാസുകളിലും പങ്കെടുക്കുന്ന കർഷകരിൽ നിന്നും ലഭിക്കുന്ന ആവശ്യങ്ങളും ആശയങ്ങളും പരിഗണിച്ചാണ് വകുപ്പ് വിവിധങ്ങളായ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നത്. ഗ്രാമസഭകൾപ�ോലെ കണക്കാക്കാവുന്ന ഇത്തരം പരിപാടികളിൽ സജീവമായി പങ്കെടുത്ത് കർഷകർ നൽകുന്ന നല്ല ആശയങ്ങളും ആവശ്യങ്ങളും ക്രിയാത്മകമായ വിമർശനങ്ങളും വകുപ്പ് സ്വാഗതം ചെയ്യുന്നു.

ആരംഭിച്ച ഡയറി ക്ലബ്ബുകൾ. ഇതിലൂടെ പുതു തലമുറയ്ക്ക് ഈ മേഖലയ�ോട് ആഭിമുഖ്യം ഉണ്ടാക്കുന്നതിനും പശുവളർത്തലിന്റെ നന്മ മനസ്സിലാക്കുന്നതിനും ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിനും അവസരം ലഭിക്കുന്നു. ആര�ോഗ്യവും സ്വാശ്രയത്വവും ക്ഷീര�ോത്പാദനത്തിലൂടെ എന്ന ലക്ഷ്യവുമായി മുന്നേറാൻ യുവതലമുറയ്ക്ക് പ്രച�ോദനമേകി, ലാഭനഷ്ട കണക്കുകൾ ന�ോക്കാതെ സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ഷീരകർഷകരുടെ ഉന്നമനത്തിനായി കൂടുതൽ വിജയകരമായ പദ്ധതികളുമായി ക്ഷീരവികസനവകുപ്പ് എന്നും കൂടെയുണ്ടാകും എന്ന വിശ്വാസമാണ് വകുപ്പിന്റേയും കർഷകരുടേയും ആത്മ ബന്ധത്തിന്റെ ശക്തി.

കേരളത്തിന്റെ കാർഷിക സംസ്‌കാരത്തേയും ക്ഷീര മേഖലയേയും കുട്ടികളെ പരിചയപ്പെടുത്തുന്നതിനുള്ള സംരംഭമാണ് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ വകുപ്പ്

ക്ഷീരവികസന വകുപ്പ് ജ�ോയിന്റ്ഡയറക്ടർ (പ്ലാനിംഗ് ) ആണ് ലേഖകൻ ഫ�ോൺ: 9447303885

22

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


വഴികാട്ടി

www.krishijagran.com

£oc-hn-I-k\ hIp-¸n \n¶pw e`n-¡p¶ [\-k-lm-b-§Ä Xoä-¸pÂIrjn 20 skâ n\p apI-fn 20 skâ n\p Xmsg ]pÂIrjn b{´-§Ä hm§p-¶-Xn\v PetkN\kuIcyw Atkmf tNmfw

: cPn-kvt{Sj³ ^okv skâ n\v Bdp cq] ]p¡S kuP\yw k_vknUn skâ n-\v A³]-Xp-cq] \nc-¡n : ]p¡S kuP\yw cPn-kvt{Sj³ ^okn-Ã. k_vkn-Un-bp-anà : [\-k-lmbw ]Xn-\m-bncw cq] hsc cPn-kvt{S-j³ ^okv 150 cq] : [\-k-lmbw ]Xn-\m-bncw cq] hsc cPn-kvt{S-j³ ^okv 150 cq] (\n-_-Ô-\-IÄ¡v hnt[-bw) : Atkm-f-Inäv kuP\yw. \qän-C-cp-]-¯n-b©v cq]m [\-k-lmbw cPn-kvt{S-j³ ^okv 75 cq] : cPn-kvt{Sj³ ^oknÃ. k_vknUn CÃ. hn¯v kuP-\y-ambn \ÂIp-¶p.

(kzm{ib {Kq¸p-IÄ¡pw £oc-kw-L-§Ä¡pw ]pÂIrjn \S¯n ]cn-]m-en¨v IÀj-IÀ¡v Ipdª Nnehn Xoä-¸p e`y-am-¡p-¶-Xn-\pÅ ]²-Xnbpw \S-¸n-em-¡p-¶p.)

an¡v sjUv Uh-e]vsaâ v ]²Xn (MSDP) cPn-kvt{Sj³ ^okv þ 150 cq] tKmZm\w 1 ]ip- bp-Wn-ävþ ]²Xn Nnehv 95000 cq] [\-k-lmbw 32000 cq] an\n-U-bdn bqWn-äv 2 ]ip bqWnäv 1 ]ip/ Fcpa + 1 N\-bpÅ InSmcn ]²-Xn-Nn-ehv þ 1,89,000 [\-k-lmbw þ64,000 5 ]ip bqWnäv ]-ip- / Fcpa + 2 InSmcn ]²-Xn-Nn-ehv þ5,07,000 [\-k-lmbwþ 1,75,000 10 ]ip bqWnäv 6 ]ip/ Fcpa + 4 InSmcn ]²-Xn-Nn-ehv þ10,54,000 [\-k-lmbwþ 3,50,000

InSmcn hfÀ¯Â bqWnäv

5 InSmcn bqWnäv ]²-Xn-Nn-ehv þ 2,26,750 [\-k-lmbw-þ 90500 10 InSmcn bqWnäv ]²-Xn-Nn-ehv - - þ4,56,400 [\-k-lmbwþ 1,81,200 Bh-iym-[n-jvX [\-k-lmbw : ]c-am-h[n 50000 cq] hsc Id-h-b{´w : 25000 cq] hsc sXmgp¯v \nÀ½mWw ]c-am-h[n : 50000 cq]

I¶p-Im-en-oä [\-k-lmbw £oc-kw-L-¯n-ef¡p¶ ]mensâ Afhv ASn-Øm-\-ambn enä-dn\v 1 cq] \nc-¡nepw hIp¸p apJm-´ncw {XnXe ]©m-b¯v ]²Xn {]Imcw enä-dn\v 4 cq] \nc-¡n IÀj-Isâ A¡u-­n F¯p-¶p. (\n_-Ô-\-IÄ¡v hnt[-bw)

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

23


കവർ സ്റ്റോറി

കാ

www.krishijagran.com

ലിത്തീറ്റയ്ക്കും ക�ോഴിത്തീറ്റയ്ക്കും ദിവസം ത�ോറും വിലകൂടി വരുന്നു. ഗുണമുളള ജൈവവളം പണം ക�ൊടുത്താൽ പ�ോലും കിട്ടുന്നില്ല. ഇതിന�ൊക്കെ പരിഹാരം കാണാൻ ഒരു പന്നൽ ചെടിക്ക് സാധിക്കുമെങ്കില�ോ? അദ്ഭുത സസ്യം എന്ന് വിശേഷിപ്പിക്കാവുന്ന അസ�ോള നമുക്ക് ലഭിച്ച വരദാനം തന്നെയാണ്.

ആർ വീണാറാണി അസി.കൃഷി ഡയറക്ടർ കൃഷിവകുപ്പ് കാസർക�ോഡ്‌

ഇലകളുടെ അടിയിൽ ചെറിയ അറകളിലായി കാണുന്ന നീലഹരിത പായലുകളുടെ സഹവർത്തിത്വം വഴി അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാൻ ഈ പന്നൽ ചെടിക്ക് കഴിയുന്നു. അതുക�ൊണ്ടു തന്നെ മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പ�ോഷക തീറ്റയായും അസ�ോള ഉപയ�ോഗിക്കാം. അസ�ോള ഉപയ�ോഗിച്ചാൽ മണ്ണിന്റെ ഘടന മെച്ചപ്പെടും. ജലസംഗ്രഹണ ശേഷി കൂടും. ബയ�ോഗ്യാസ് ഉൽപാദനത്തിനും അസ�ോള ഉപയ�ോഗിക്കാം. 35 ശതമാനം വരെ പ്രോട്ടീനും 15 ശതമാനം ധാതുക്കളും 10 ശതമാനം അമിന�ോ അമ്ലങ്ങളും അടങ്ങിയ അസ�ോളയിൽ കാൽസ്യവും നൈട്രജനും പ�ൊട്ടാഷും ധാരാളമുണ്ട്. അസ�ോള കൃഷിക്ക് ഭാഗികമായി തണൽ വേണം. 2 മീറ്റർ നീളവും വീതിയും 20 സെ.മീ. താഴ്ചയുമുളള കുഴിയെടുക്കുന്നതാണ് ആദ്യഘട്ടം. ഇനി തറ അടിച്ചൊതുക്കി നിരപ്പാക്കി സിൽപ�ോളിൻ ഷീറ്റ് വിരിക്കാം. ചുറ്റും കല്ലുകൾ നിരത്തി അസ�ോള കൃഷിക്കുളം തയ്യാർ. ഇതിൽ നന്നായി അരിച്ചെടുത്ത 10 മുതൽ 15 കി.ഗ്രാം വളക്കൂറുളള മണ്ണ് വിതറാം. 10 ലി. വെളളത്തിൽ 2 കി.ഗ്രാം ചാണകവും 30 ഗ്രാം ഫ�ോസ്ഫറസ് വളങ്ങളും കൂട്ടിച്ചേർത്ത് തടത്തിൽ ഒഴിക്കണം. ഇനി അസ�ോളയുടെ ഊഴമാണ്. കുഴിയിൽ ഒരു കി.ഗ്രാം അസ�ോള ചേർക്കണം. രണ്ടാഴ്ചയ്ക്കുളളിൽ തടം മുഴുവൻ അസ�ോള വ്യാപിക്കും. ആഴ്ചത�ോറും 1 കി.ഗ്രാം ചാണകവും 20 ഗ്രാം സൂപ്പർ ഫ�ോസ്‌ഫേറ്റും ചേർക്കാം. ഇത്തരം തടത്തിൽ നിന്നും ദിവസവും അര കി.ഗ്രാം അസ�ോള ലഭിക്കും. പ്രതികൂല സാഹചര്യങ്ങളിൽ അസ�ോള തടം പെട്ടെന്ന് ഉണങ്ങിപ്പോകുന്ന പ്രശ്‌നം ചില ഇടങ്ങളിലെങ്കിലും കണ്ടുവരുന്നുണ്ട്. ഇങ്ങനെയുളള തടങ്ങളിൽ സിൽപ�ോളിൻ ഷീറ്റിലെ മണ്ണുമാറ്രി വൃത്തിയാക്കി പുതുതായി അസ�ോള കൃഷി ചെയ്യാൻ തുടങ്ങണം. പത്തു ദിവസത്തില�ൊരിക്കൽ കാൽ ഭാഗത്തോളം വെളളം മാറ്റി പുതിയ വെളളം നിറയ്ക്കാനും ശ്രദ്ധിച്ചാൽ അസ�ോള നിർബാധം ലഭിക്കും. രണ്ടു കില�ോ ഗ്രാം അസ�ോള കാലിത്തീറ്റയുമായി ചേർത്ത് ദിവസവും ക�ൊടുക്കുമ്പോൾ പാലുത്പാദനം 15 ശതമാനം വരെ കൂടും. പാലിന്റെ ഉൽപാദനം മാത്രമല്ല ഗുണമേന്മ വർദ്ധിപ്പിക്കാനും അസ�ോളപ�ോലെ മറ്റൊരു തീറ്റയില്ല.

]mepÂ]mZ\w 15% hÀ²n¸n¡mw 24

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

25


www.krishijagran.com

കവർ സ്റ്റോറി

ഏ.എൻ.ത�ോമസ് ശാസ്താംക�ോട്ട

Xoä-¸p-Ãnse lcnXdmWn kn.Hm.3 പ

ശുവളർത്തലും പാലുത്പാദനവും ആദായകരമാകാൻ പ�ോഷകഗുണം കൂടിയ ആഹാരം കുറഞ്ഞ ചിലവിൽ പശുക്കൾക്ക് നൽകിയേ തീരൂ. ഇവിടെയാണ് തീറ്റപ്പുല്ലിന്റെ പ്രാധാന്യം. കുറഞ്ഞ ചിലവിൽ തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം എന്നതും സ്ഥലത്തിനും കാലാവസ്ഥയ്ക്കും ഇണങ്ങിയ വിവിധയിനം പുല്ലിന്റെ ലഭ്യതയും ഈ കൃഷിയ്ക്ക് പ്രചാരം വർദ്ധിപ്പിച്ചു. കുറച്ച് ഭൂമിയിൽ നിന്നും മികച്ച ഫലം ലഭിക്കുമെന്നത് കേവലം കാലിത്തീറ്റവിള എന്നതിനേക്കാൾ വാണിജ്യവിളയായി തീറ്റപ്പുല്ലിനെ മാറ്റി.

പയർ തുടങ്ങിയ ഹ്രസ്വകാല വിളകൾക്കും അസ�ോള കൃഷിയ്ക്കും ധനസഹായം നൽകുന്നുണ്ട്. എല്ലാ കർഷകർക്കും തീറ്റപ്പുല്ല് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തരിശ് ഭൂമിയിലും സ്വന്തം സ്ഥലത്തോ പാട്ടത്തിനെടുത്ത സ്ഥലത്തോ പുൽകൃഷി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനും വ്യക്തികൾക്കും സ്വാശ്രയ സംഘങ്ങൾക്കും ക്ഷീര സംഘങ്ങൾക്കും ധനസഹായം നൽകുന്നു. തീറ്റപ്പുൽ കൃഷിയിലൂടെ ധാരാളം ധനം സമ്പാദിച്ച വ്യക്തികളും സംഘങ്ങളും സ്വാശ്രയ ഗ്രൂപ്പുകളുംകേരളത്തിൽ ഉണ്ട്.

പല തരിശുഭൂമികളും തീറ്റപ്പുൽത�ോട്ടങ്ങളായി മാറി. ഇന്ന് നല്ല വരുമാനമുള്ള ഒരു കൃഷിസംരംഭമാണ് തീറ്റപ്പുൽകൃഷി. തീറ്റപ്പുൽ വികസന പദ്ധതി പ്രകാരം പുൽകൃഷി വ്യാപനത്തിനും വിളവെടുപ്പിനും, സംഭരണത്തിനും, വേണ്ടുന്ന ധനസഹായം ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകൾ മുഖേന കർഷകരിൽ എത്തുന്നു. ഇതിന്റെ ഭാഗമായി നടുന്നതിനുള്ള പുൽക്കട വിതരണം നടത്തുകയും, നട്ടുപരിപാലിക്കുന്നതിനും, ജലസേചനസംവിധാനം ഒരുക്കുന്നതിനും പുല്ല് വെട്ടുന്നതിനും, അരിയുന്നതിനും ഉള്ള യന്ത്രവൽക്കരണത്തിന് അധികമുള്ള പുല്ല് സംഭരിച്ച് സംസ്‌കരിച്ച് വേനൽ കാലത്തേക്ക് സൂക്ഷിക്കുന്ന സംവിധാനത്തിനും ധനസഹായം നൽകുന്നു. ധാന്യവിളകളായ ച�ോളം, ബജ്‌റ,

സങ്കരനേപ്പിയർ, ഗിനി, പാരാപുല്ല്, ക�ോംഗ�ോ സിഗ്നൽ തുടങ്ങിയ പുൽ വർഗ്ഗങ്ങളും മക്കച്ചോളം, മണിച്ചോളം, ബജ്‌റ തുടങ്ങിയ ധാന്യ വിളകളും വൻപയർ, സ്റ്റൈല�ോസാന്തസ്, തുടങ്ങിയ പയർ വർഗ്ഗങ്ങളും, ശീമക്കൊന്ന, സുബാബുൾ, അഗത്തിച്ചീര, പീലിവാക തുടങ്ങിയ വൃക്ഷ വിളകളും, അസ�ോള, ചീര, തുടങ്ങിയ പലവക തീറ്റകളും കേരളത്തിൽ കൃഷിചെയ്യുന്നു. ക�ോഗ�ോസിഗ്നൽ, ഗിനി, നേപ്പിയർ തുടങ്ങിയ പുല്ലുകളും സ്റ്റൈല�ോസാന്തസ്, സെൻട്രോസീമ തുടങ്ങിയ പയറിനങ്ങളും കേരളത്തിൽ പ്രചരിച്ച് തുടങ്ങിയെങ്കിലും ആനപ്പുല്ല് എന്ന പേരിൽ അറിയപ്പെടുന്നതും നേപ്പിയർ പുല്ലും, ബജ്‌റ എന്ന ധാന്യ വിളയും സംയ�ോജിപ്പിച്ച് സങ്കരയിനമായി വികസിപ്പിച്ച സങ്കര നേപ്പിയർ ഇനം പുല്ല് പ്രചാരത്തിലെത്തിയത�ോടെ പുൽകൃഷി വ്യാപനത്തിന് വേഗതയേറി. 26

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ക�ോയമ്പത്തൂർ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിയ സി.ഒ 1, സി.ഒ.2, സി.ഒ. 3, സി.ഒ.4, സി.ഒ 5, കിള്ളികുളം തുടങ്ങിയ പേരുകളിൽ ഇവ ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നിരന്ന്, നിൽക്കുന്നു.

കേരളത്തിൽ കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്. സി.ഒ 3 ഇനത്തിനാണ്. എണ്ണം കുടുതലും മൂർച്ചയുള്ള അരികും അരവും താരതമ്യേന കുറഞ്ഞതും വീതിയുള്ളതുമായ ഇലകൾ ഉള്ളതിനാൽ പശുക്കൾക്ക് രുചികരവും ഭക്ഷ്യയ�ോഗ്യവും ഒരു ചുവട്ടിൽ നിന്ന് ഒരു പശുവിനാവശ്യമായ 25-30 കില�ോ വരെ ലഭിക്കുമെന്നതിനാലും ഇതിനെ കർഷക മിത്രവും ആക്കിയിരിക്കുന്നു. കൂടാത ചൂട് കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും ഇലകളിലെ മാംസളതയും കൂടിയ വിളവും ഇതിന്റെ പ്രചാരം വർദ്ധിപ്പിച്ചു.

കന്നുകാലികൾക്കാവശ്യമായ ജീവകങ്ങളും ധാതുലവണങ്ങളും മറ്റു പ�ോഷകങ്ങളും ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുമെന്നതിനാലും മറ്റു കാലത്തീറ്റകൾ ഇല്ലാതെ ഏകദേശം 5-6 ലിറ്റർ പാൽ വരെ ലഭിക്കുന്നതിനാലും പാലിന്റെ ഗുണമേന്മമെച്ചപ്പെടുത്തതിനാലും ഇത്തരം പുല്ലുകൾ പശുവിനെയും സാധാരണ കർഷകനേയും സംബന്ധിച്ച് അനുഗ്രഹമാണ്. തീറ്റപ്പുല്ലിലടങ്ങി യിരിക്കുന്ന കര�ോട്ടിൻ എന്ന ജീവകം ഉരുവിന് മദിവരുന്നതിനും യഥാസമയം ചെന പിടിക്കുന്നതിനും ചെന അലസിപ്പോകാതിരിക്കാനും മറുപിള്ള യഥാസമയം വീഴാനും സഹായിക്കുന്നു.

സങ്കരയിനം തീറ്റപ്പുല്ല് കൃഷി ചെയ്യാൻ നിലം നന്നായി ഉഴുത് കളകൾ നീക്കി ശരിയാക്കണം. ധാരാളം ജൈവാംശം ആവശ്യമുള്ള പുല്ലായതിനാൽ ത�ൊഴുത്തിലെ ചാണകം കൂടുതൽ നൽകാം. രണ്ട് മുട്ടുള്ള പുൽക്കടയാണ് നടീൽ വസ്തു. രണ്ടടി അകലത്തിൽ തടമെടുത്ത് ഒരു മുട്ട്​് മണ്ണിനടിയിലായി വരത്തക്കവിധം കിഴക്കോട്ട് കുറച്ച് ചരിച്ചുവച്ച് വേണം തണ്ട് നടാൻ. രാസവളം ചേർക്കുന്നത് വിളവ് കൂട്ടുമെങ്കിലും ചിലവ് കൂടുമെന്നതിനാൽ ചാണകവും ഗ�ോമൂത്രവും (ത�ൊഴുത്ത് കഴുകുന്ന വെള്ളം ഉത്തമം) കലർന്ന സ്ലറി, ഇടയ്ക്കിടെ നൽകി രാസവളം ഒഴിവാക്കണം. പരമാവധി വിളവ് ലഭിക്കുന്നതിന് വർഷം മുഴുവൻ ജലസേചന സൗകര്യം ഉണ്ടായിരിക്കണം. നനച്ചു വളർത്താമെങ്കിൽ ഏത് സമയത്തും കൃഷിചെയ്യാമെങ്കിലും കാലവർഷാരംഭത്തോടെ

പശു, എരുമ, ആട് എന്നീ അയവെട്ടുന്ന മൃഗങ്ങളിൽ ദഹനം നന്നായി നടക്കാൻ ധാരാളം നാരുള്ള പരുഷാഹാരം ആവശ്യമാണ്. ഇതിന് പച്ചപ്പുല്ലും വൈക്കോലും (കുറഞ്ഞ അളവിൽ) നൽകണം. കുറഞ്ഞ ചെലവിൽ കൂടുതൽ വിളവു ലഭിക്കുന്ന പുൽകൃഷിയാണ് കർഷകനെ സംബന്ധിച്ച് ലാഭകരമെന്നതിനാൽ സങ്കരനേപ്പിയർ കൃഷിയാണ് കേരളത്തിന് ഉത്തമം എന്ന് തെളിഞ്ഞിട്ടുണ്ട്. സങ്കരനേപ്പിയർ പുല്ലിനങ്ങളിൽ Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

27


കവർ സ്റ്റോറി

www.krishijagran.com

ചെയ്യുന്നതാണ് നല്ലത്. വളർച്ചയുടെ ആദ്യഘട്ടം കള നീക്കൽ ആവശ്യമാണെങ്കിലും പുല്ലുവളർന്നു നിറയുന്നത�ോടെ കളകൾ കുറഞ്ഞുവരുന്നു.

തീറ്റപ്പുല്ലിന്റെ പൂർണ്ണഗുണം പശുക്കൾക്ക് ലഭിക്കാൻ അതിന�ോട�ൊപ്പം അഞ്ചില�ൊരു ഭാഗം പയർ വിള കൂടെ നൽകുക.

നട്ട് ഏതാണ്ട് രണ്ടര മാസം ആകുന്നത�ോടെ ആദ്യ വിളവെടുപ്പ് നടത്താം. തുടർന്ന് 3545 ദിവസം കൂടുമ്പോൾ വിളവെടുക്കാം. പുല്ല് പൂക്കുന്നതിനുമുമ്പേ (പ�ോഷകാംശം ഏറ്റവും കൂടുതലുള്ള സമയം) മുറിച്ചെടുക്കുകയും ചെറുകഷണങ്ങളാക്കി നൽകുകയും ചെയ്യുന്നത് ദഹനം സുഗമമാക്കുന്നതിനും അയവിറക്കാനും പുല്ല് പാഴായി പ�ോകാതിരിക്കാനും സഹായിക്കും. തെങ്ങിൻത�ോപ്പിൽ ഇടവിളയായി കൃഷി ചെയ്യുന്നത് തെങ്ങിൻത�ോപ്പിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കും. മണ്ണൊലിപ്പ് തടയാനും ജൈവവേലിയായും ഉപയ�ോഗിക്കാം.

തണ്ടിനുള്ളിലേക്ക് വെള്ളമിറങ്ങി ചീഞ്ഞുപ�ോകാനിടയുള്ളതിനാൽ നല്ല

മഴയുള്ള സമയത്ത് പുല്ലരിയുന്നത് ഒഴിവാക്കണം.

തീറ്റപ്പുല്ല് അധികം ഉല്പാദനം ഉണ്ടായാൽ പുല്ല് പൂക്കുന്നതിന് മുമ്പ് മുറിച്ച് എടുക്കുകയും ഉണക്കിയ�ോ സൈലേജ് ആക്കിയ�ോ സൂക്ഷിക്കുകയും വേണം.

പാലുൽപ്പാദനത്തിനുള്ള ചെലവ് കുറയ്ക്കാനും പശുക്കളുടെ ആര�ോഗ്യം സംരക്ഷിക്കാനും വളരെയധികം ഉപകരിക്കുന്ന തീറ്റപ്പുല്ലിനങ്ങൾ നട്ടുവളർത്തേണ്ടത് ക്ഷീരമേഖലയുടെ നിലനിൽപ്പിനും കർഷകരുടെ ലാഭത്തിനും മണ്ണിന്റെ ഫലഭൂയിഷ്ടത കൂടുന്നതിനും സഹായിക്കുന്നതിനുപുറമെ ശുദ്ധവായു നിറച്ച് പ്രകൃതിയെ മന�ോഹരിയാക്കുന്നതിനും അത്യാവശ്യമാണ്.

സങ്കര നേപ്പിയർ പുല്ല് കൃഷി ചെയ്യുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്ന് •

നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് കൃഷി ചെയ്യണം

ഗ�ോമൂത്രം വളമായി നൽകുമ്പോൾ വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച ശേഷമേ നൽകാവൂ.

പുല്ല് അരിയുമ്പോൾ പരമാവധി തറനിരപ്പിന�ോടടുപ്പിച്ച് മുറിക്കുന്നത് കൂടുതൽആര�ോഗ്യമുള്ള ചിനപ്പുകൾ വരുവാനും ശക്തിയായി വളരുവാനും ഇടനൽകും.

ഇളം പുല്ലിൽ ഓക്‌സലേറ്റ് എന്ന വസ്തുവിന്റെ സാന്നിധ്യം ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഇളം പുല്ല് ധാരാളം പശുവിനും ആടിനും നൽകരുത്.

ഓര�ോ പുൽ നാമ്പും പാൽതുള്ളികളാകുമ്പോൾ പാലുൽപാദനം തുടങ്ങുന്നത് പുല്ല് ഉല്പാദനത്തിലൂടെയാണ് എന്ന ച�ൊല്ല് അന്വർത്ഥമാകുന്നു. നമ്മുടെ കാർഷി ക സംസ്‌കാരത്തിന്റെ ഭാഗമായി അന്തഃസ്സിന്റെ പര്യായവും ഐശ്വര്യത്തിന്റെ പ്രതീകവുമായ ക്ഷീരസമൃദ്ധിയിലൂടെ ഹരിത കേരളത്തിന് ഊർജ്ജം പകരുവാൻ തീറ്റപ്പുൽ കൃഷിയിലൂടെ സാദ്ധ്യമാകുന്നു. പട്ടണക്കാട് ഡയറിഫാം

ഇൻസ്ട്രക്ടർ ആണ് ലേഖകൻ ഫ�ോൺ : 9447464009

28

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

29


കവർ സ്റ്റോറി

Scanned by CamScanner

ഹിത. എസ്

www.krishijagran.com

Ubdn ^manMv ]ptcm-K-Xn-bn-te¡v Hcp hmXm-b\w

പ്പോൾ വളരെയധികം ആകർഷകമായിക്കൊണ്ടിരിക്കുന്ന ഒരു ത�ൊഴിൽ മേഖലയാണ് ഡയറിഫാമിംഗ്. പരമ്പരാഗതമായി പശുപരിപാലനം നടത്തുന്ന കർഷകരെ കൂടാതെ ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നത് കൂടുതലും പ്രവാസികളായ യുവാക്കളും.

നടത്തുന്നതിനുള്ള പ്രായ�ോഗിക വശങ്ങൾ നേരിട്ട് മനസ്സിലാക്കണം. മിൽമയും മൃഗസംരക്ഷണവകുപ്പും പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

പുതുതായി ഒരു ഡയറിഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ മേഖലയെക്കുറിച്ച് അറിവു സമ്പാദിക്കാൻ പരിശീലനം അത്യാവശ്യമാണ്. ക്ഷീരവികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന 5 ക്ഷീര പരിശീലന കേന്ദ്രങ്ങളിൽ ഈ പരിശീലനം ലഭ്യമാണ്. പശുപരിപാലനം, തീറ്റപ്പുൽകൃഷി, പാലുല്പന്നനിർമ്മാണം എന്നിവയിൽ പരിശീലനം നേടി ഏതാനും നല്ല ഡയറിഫാമുകൾ സന്ദർശിക്കുന്നത് പ്രയ�ോജനകരമാണ്. ഫാം നടത്തുന്നവരിൽ നിന്നും ഫാം ലാഭകരമായി

തുടങ്ങുന്നതിന് മുന്നൊരുക്കമായി തീറ്റപ്പുൽ കൃഷി ആരംഭിക്കണം. പശുക്കളെ വാങ്ങുമ്പോഴേക്കും തീറ്റപ്പുൽ വളർന്നു കിട്ടിയാൽ അനുഗ്രഹമാകും. ത�ൊഴുത്തിൽ നിന്നുള്ള വെള്ളം, മൂത്രം, ചാണകം എന്നിവ എളുപ്പത്തിൽ ത�ോട്ടത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ കുറഞ്ഞ ചിലവിൽ തീറ്റപ്പുല്ല് തഴച്ചുവളരും.

ഫാം തുടങ്ങുമ്പോൾ ശ്രദ്ധ നൽകേണ്ട പ്രധാന സംഗതികൾ പറയാം. 1. തീറ്റപ്പുൽകൃഷി : ഡയറിഫാം

2. ത�ൊഴുത്ത് : പശുക്കളെ വാങ്ങും മുമ്പുതന്നെ ത�ൊഴുത്ത് നിർമ്മാണം പൂർത്തീകരിക്കണം. ത�ൊഴുത്തു നിർമ്മിക്കുമ്പോൾ പല കാര്യങ്ങളും 30

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഇവ കൂടാതെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഫാൻ, മിസ്റ്റ് സംവിധാനവും കറവയന്ത്ര സംവിധാനവും ക്രമീകരിക്കണം. സ്ഥല പരിമിതിയും ഉരുക്കളുടെ എണ്ണവും അനുസരിച്ച് ഒറ്റ നിരയായ�ോ പല നിരകളായ�ോ പശുക്കളെ കെട്ടാം. പത്തിൽ താഴെ പശുക്കളാണെങ്കിൽ ഒരു നിരയിലുള്ള രീതിയാണ് നല്ലത്. ഒന്നിലധികം നിരകൾ ഉണ്ടെങ്കിൽ മുഖാമുഖം ( Head to Head) നിൽക്കുന്ന രീതിയില�ോ അല്ലെങ്കിൽ പിൻതിരിഞ്ഞു നിൽക്കുന്ന (Tail to Tail ) രീതിയ�ോ സ്വീകരിക്കാം. ഏറ്റവും മുന്നിൽ 1 മീറ്റർ വീതിയിൽ പരിപാലനത്തിനായി നടവഴിയും അതിനുപിന്നിൽ 75 സെന്റിമീറ്റർ വീതിയിൽ കുടിവെള്ള സംവിധാനം ഘടിപ്പിച്ച പുൽത�ൊട്ടിയും നിർമ്മിക്കണം. പശുക്കൾക്കു നിൽക്കാനായി അഞ്ചു മുതൽ ആറ് അടി വരെ വീതിയിൽ സ്ഥലം നൽകണം. പിറകിൽ അരമീറ്റർ വീതിയിൽ ചാണക- മൂത്രചാലും ഒരു മീറ്റർ വീതിയിൽ കറവയ്ക്കായുള്ള നടവഴിയും ഒരുക്കണം. ത�ൊഴുത്തിന�ോട് ചേർന്ന് ബയ�ോഗ്യാസ് പ്ലാന്റ് ഉണ്ടാക്കുന്ന പക്ഷം പരിസര മലിനീകരണം കുറയ്ക്കുവാനും ബയ�ോഗ്യാസും ഗുണനിലവാരം കൂടിയ സ്ലറി വളമായും കിട്ടുന്നതിന് സഹായിക്കും. വളരെ വിശാലമായ ഫാം സ്ഥാപിക്കുമ്പോൾ കാലിത്തീറ്റ സംഭരണസ്ഥലം, സൈലേജ് സംവിധാനം, പ്രസവമുറി, കന്നുകുട്ടികൾക്കുള്ള മുറി, ര�ോഗമുള്ള പശുക്കളെ കെട്ടുന്ന സ്ഥലം, പാൽ സംഭരണ വിതരണ മുറി എന്നിവയും ഒരുക്കാവുന്നതാണ്.

3. പശുക്കൾ : കൂടുതൽ ഉല്പാദനക്ഷമതയുള്ള പശുക്കളെ ഫാമിലേക്ക് തെരഞ്ഞെടുക്കണം. രണ്ടോ മൂന്നോ നേരത്തെ കറവ കണ്ട് ബ�ോദ്ധ്യപ്പെട്ടതിനുശേഷം വേണം വാങ്ങുവാൻ. സങ്കരഇനം ജഴ്‌സി, ഹ�ോൾസ്റ്റയിൻ ഫ്രീഷൻ എന്നിവയാണ് കൂടുതൽ കാണപ്പെടുന്നത്. പശുക്കളെ ഒരു മിച്ചു വാങ്ങുന്നതിനേക്കാൾ ഘട്ടം ഘട്ടമായി വാങ്ങുന്നത് വർഷം മുഴുവൻ പാൽ ലഭിക്കുന്നതിന് സഹായിക്കും. ആഹാരത്തിൽ പെട്ടെന്നു വരുന്ന മാറ്റം പാലുല്പാദനത്തെ ബാധിക്കുമെന്നതിനാൽ വാങ്ങുന്ന സമയത്ത് അതിന്റെ തീറ്റയും തീറ്റക്രമവും ഉടമയ�ോട് ച�ോദിച്ചു അറിയണം. വാങ്ങുന്ന പശുക്കളെ മുഴുവനും ഇൻഷ്വർ ചെയ്യണം.

ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം കെട്ടി നിൽക്കാത്തതും വൈദ്യുതി, ജല, ഗതാഗത സൗകര്യങ്ങൾ ഉള്ളതും വായുവും വെളിച്ചവും നല്ലപ�ോലെ ലഭിക്കുന്നതുമായ സ്ഥലത്ത് വേണം ത�ൊഴുത്ത് ഉണ്ടാക്കുവാൻ. നല്ല ആസൂത്രണത്തോടെ ത�ൊഴുത്ത് പണിതാൽ അനാവശ്യ ചെലവ് ഒഴിവാക്കാനും കൂടുതൽ പണം പശുവിനെ വാങ്ങുന്നതിന് ഉപയ�ോഗിക്കുവാനും കഴിയും.

4. പരിപാലനം : ഫാം ലാഭകരമാകുവാൻ

പശു പരിപാലനം നല്ല രീതിയിൽ തന്നെ നടത്തണം. ചാണകവും മൂത്രവും നീക്കി കഴുകി ത�ൊഴുത്തും ചുറ്റുപാടും നന്നായി വൃത്തിയാക്കുകയും പശുക്കളെ വൃത്തിയ�ോടെ നിർത്തുകയും ചെയ്യണം. വ്യായാമവും വെള്ളവും വായുവും വെളിച്ചവും എല്ലാം ആവശ്യത്തിന് ലഭ്യമാക്കുന്നത് പാലുല്പാദനം കൂടാൻ സഹായകമാകും.

ത�ൊഴുത്തിന്റെ തറ പരുപരുത്തതായിരിക്കാനും ഉറപ്പുള്ളതാകാനും ക�ോൺക്രീറ്റ് ചെയ്യുന്നതാണ് ഉത്തമം. തറയ്ക്ക് വളരെ ചെറിയ ഒരു ചരിവു നൽകുന്നത് മൂത്രവും വെള്ളവും കെട്ടിക്കിടക്കാതിരിക്കാൻ സഹായിക്കും. വശങ്ങളിലെ ഭിത്തിക്ക് ഉയരം കുറയ്ക്കുന്നതും മേൽക്കൂര തൂണുകളിൽ ഉയർത്തി പണിയുന്നതും ധാരാളം വായുവും വെളിച്ചവും ലഭിക്കുന്നതിന് സഹായിക്കും. എല്ലാ നേരവും കുടിവെള്ളം ഉറപ്പാക്കാൻ ഓര�ോ പശുവിന്റെ മുന്നിലും സ്വയം നിയന്ത്രിത വെള്ളക്രമീകരണം ഉണ്ടാക്കണം. Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

തീറ്റനൽകുമ്പോൾ ഇവ ശ്രദ്ധിക്കണം. •

31

ഓര�ോ പശുക്കളുടെയും ആവശ്യത്തിനനുസരിച്ച് കാലി�ീറ്റ കൃത്യസമയത്തും അളവിലും നൽകണം.


കവർ സ്റ്റോറി

പച്ചപ്പുല്ല്, തീറ്റപ്പുല്ല്, പ്രകൃതിദത്ത ഭക്ഷണങ്ങൾ എന്നിവ കൂടുതലായി നൽകണം.

ദഹനവും ആഗിരണവും എളുപ്പവും പൂർണ്ണവും ആകാനും അയവെട്ടൽ നടക്കാനും തീറ്റപ്പുല്ല് ചെറുതായി അരിഞ്ഞ് നൽകണം. (ചാഫ്കട്ടർ ഉപയ�ോഗിച്ചാൽ എളുപ്പത്തിൽ അരിയാം)

മക്കച്ചോളം, മണിച്ചോളം, പയർ എന്നിവയുടെ തണ്ട്, മുരങ്ങയില, അസ�ോള എന്നിവയും ലഭ്യത അനുസരിച്ച് ആവശ്യമായ അളവിൽ തീറ്റയിൽ ഉൾപ്പെടുത്തണം.

ധാതുലവണ മിശ്രിതം ആവശ്യമായ അളവിൽ നൽകണം.

ഏതു സമയത്തും കുടിവെള്ളം ലഭ്യമാക്കണം.

www.krishijagran.com

അപേക്ഷിക്കുകയാണെങ്കിൽ NABARD ന്റെ മാനദണ്ഡ പ്രകാരമുള്ള സബ്‌സിഡിയ�ോടു കൂടിയ വായ്പകൾ ബാങ്കുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് ബാങ്കുകളെയും പ്രോജക്ട് റിപ്പോർട്ടിനായി ക്ഷീരവികസന ഓഫീസിനെയും സമീപിക്കാവുന്നതാണ്.

6. വരവു ചെലവ് : പശുവളർത്തലിന്റെ പ്രധാന വരുമാനം പാൽ വിറ്റു കിട്ടുന്നതാണ്. ഫാമുകളിൽ പാലിൽ നിന്നുള്ള വരുമാനത്തിനു പുറമേ ചാണകം നേരിട്ടും ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി വിറ്റും വരുമാനം നേടാം. ജൈവ കീടനാശിനിയുണ്ടാകാനായി ഗ�ോമൂത്രം കുപ്പിയിലാക്കി വിറ്റ് വരുമാനം കൂട്ടാം. പാലിൽ നിന്നും തൈര്, വെണ്ണ, നെയ്യ്, പനീർ തുടങ്ങിയ ഉല്പന്നങ്ങൾ ഉണ്ടാക്കി വിറ്റും വരുമാനം വർദ്ധിപ്പിക്കാം. പശുവിന്റെ തീറ്റയും ചികിത്സയും കറവ കൂലിയുമാണ് പ്രധാന ചിലവുകൾ. തീറ്റപ്പുൽ കൃഷി വ്യാപനം തീറ്റച്ചെലവും വൃത്തിയുള്ള പരിസരവും പരിപാലനവും ചികിത്സാ ചിലവും കുറയ്ക്കും. കറവ കൂലി കുറയ്ക്കുവാൻ കറയ�ം സ്ഥാപിക്കുന്നതിലൂടെ സാധിക്കുന്നു. കറവയ�ത്തിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ധനസഹായം ലഭ�മാണ്. ഉടമസ്ഥന്റെ സാന്നിദ്ധ്യവും പ്രവർത്തനങ്ങളും കൂലിചെലവ് കുറയ്ക്കും.

കൃത്യമായ സമയത്ത് ബീജാധാനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഗർഭകാല പരിരക്ഷയും പ്രസവ ശുശ്രൂഷയും നൽകുന്നതിൽ വീഴ്ച വരുത്തരുത്. മൃഗങ്ങൾക്കെല്ലാം വിരമരുന്നും പ്രതിര�ോധ കുത്തിവെയ്പ്പുകളും യഥാസമയം നൽകണം.

5. സാമ്പത്തികം :

പുതുതായി ഫാം തുടങ്ങുന്നതിനും വിപുലീകരണത്തിനും ക്ഷീരവികസന വകുപ്പിൽ നിന്നും വാർഷിക പദ്ധതി മുഖേന ധനസഹായവും ദേശസാൽകൃത -സഹകരണ ബാങ്കുകളിൽ നിന്നും വായ്പയും ലഭിക്കും. നല്ല ഒരു പ്രോജക്ട് റിപ്പോർട്ട് സഹിതം

7. രജിസ്റ്ററുകൾ : ഒരു ഫാം വിജയിക്കുന്ന തിന് രജിസ്റ്ററുകളും റിക്കാർഡുകളും എഴുതി പൂർത്തിയാക്കി വെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഓര�ോ ഉരുക്കളുടെയും ഉല്പാദനം, ഇൻഷ്വറൻസ് ചെയ്ത വിവരങ്ങൾ,

32

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ബീജധാനതീയതി, പ്രസവതീയതി, നൽകുന്ന തീറ്റ, ചികിത്സാ വിവരങ്ങൾ എന്നിവ എഴുതി സൂക്ഷിക്കുന്നത് നല്ല രീതിയിൽ ഫാം നടത്തിക്കൊണ്ടു പ�ോകാൻ സാധിക്കും. കന്നുകുട്ടികളുടെ ജനനം മുതലുള്ള കാര്യങ്ങളും എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും. വരവുചെലവുകൾ കൃത്യമായി എഴുതി അവല�ോകനം ചെയ്യുന്നത് ലാഭകരമായി ഫാം ക�ൊണ്ടു പ�ോകാനുള്ള വഴികാട്ടിയാകും.

£oc-]-cn-io-e\ tI{µ-§Ä {]n³kn-¸mÄ £oc-]-cn-io-e\ tI{µw Xncp-h-\-´-]pcw t^m¬ : 0471- þ 2440911

8. പാലിക്കേണ്ട നിയമങ്ങൾ : തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും അനുമതി വാങ്ങിയ ശേഷം മലിനീകരണ നിയന്ത്രണ ബ�ോർഡിന്റെ നിബന്ധനകൾ പാലിച്ചു വേണം ഫാം നടത്തുവാൻ. മൃഗസംരക്ഷണ വകുപ്പിലും ക്ഷീരവികസന വകുപ്പിലും ഫാം രജിസ്റ്റർ ചെയ്യുന്നത് ആനുകൂല്യങ്ങൾ നേടുന്നതിന് സഹായകമാകും. പാലും, പാലുല്പന്നങ്ങളും പാക്കറ്റിലാക്കി വിപണനം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ (രജിസ്‌ട്രേഷൻ/ ലൈസൻസ് ) പാലിക്കേണ്ടതാണ്.

{]n³kn-¸mÄ £oc-]-cn-io-e\ tI{µw Hm¨n-d, sImÃw t^m¬ 0476 þ 2698550 {]n³kn-¸mÄ £oc-]-cn-io-e\ tI{µw tIm«bw t^m¬ : 0481-- þ 2302223 {]n³kn-¸mÄ £oc-]-cn-io-e\ tI{µw Be-¯qÀ, ]me-¡mSv t^m¬ : 0492- þ 2226040

ശരിയായി രീതിയിൽ നടത്തുകയാണെങ്കിൽ വളരെ ലാഭകരമായി നടത്താവുന്ന ഒരു സംരംഭമാണ് ഡയറി ഫാം. പ്രകൃതിയുമായി ഇടപഴകി ആര�ോഗ്യപരമായ ഒരു ജീവിതം നയിക്കുവാൻ ഇതിലൂടെ സാധിക്കും. പ്രകൃതിയിലേക്ക് അലിഞ്ഞു ചേരാനും ആര�ോഗ്യമുള്ള മനസ്സും ശരീരവുമായി വിജയം നേടുന്ന വ്യക്തികളാകുവാനും ഡയറി ഫാമിംഗിലേക്ക് ധാരാളം പേർ കടന്നു വരട്ടെ എന്ന് പ്രത്യാശിക്കുന്നു.

{]n³kn-¸mÄ £oc-]-cn-io-e\ tI{µw \Sp-h-«w, tImgn-t¡mSv t^m¬ : 0495- þ -2414579

ക�ോഴിക്കോട് പന്തലായനി ക്ഷീരവികസന ഓഫീസറാണ് ലേഖിക ഫ�ോൺ : 9895592344

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

33


www.krishijagran.com

വേറിട്ട കാഴ്ച

സരിത എൻ. ആർ കൃഷിജാഗരൺ, തൃശൂർ ഫ�ോൺ: 7012399945

tImÄ¡p¶nse c­mw [hfhn¹hw അ

റുപതിലേറെ പശുക്കൾ നൂറ�ോളം ആടുകൾ, മത്സ്യം, ക�ോഴി, താറാവ്, എമു തുടങ്ങി ഒട്ടുമിക്ക എല്ലാ വളർത്തു മൃഗങ്ങളും പക്ഷികളും ഉണ്ട്. ക�ോൽക്കുന്നിലെ അന്നാ സ്വിസ് ഫാമിൽ. 12 വർഷം മുമ്പ് 36 പശുക്കളുമായി തുടങ്ങിയ സംരംഭത്തിന്റെ ഇതുവരെയുളള വളർച്ചയ്ക്ക് ഒരേയ�ൊരു രഹസ്യമേ സെബിക്ക് പറയാനുളളൂ. ആത്മസമർപ്പണവും, കഠിനാധ്വാനവും. സ്വിറ്റ്‌സർലന്റിൽ ഉയർന്ന ശ�ളത്തിൽ ജ�ോലി ചെയ്യുമ്പോഴും മനസ്സ് നിറയെ കൃഷിയായിരുന്നു. 12 വർഷം മുമ്പ് തുടങ്ങിയ ഫാമിൽ സദാ തിരക്കാണ്. സന്ദർശകരും പാലും പാലുത്പന്നങ്ങളും വാങ്ങാൻ എത്തുന്നവരും, കർഷകരും ജ�ോലിക്കാരുമായി നിരവധി പേർ. ദിവസവും 400 ലിറ്ററ�ോളം പാലാണ് ലഭിക്കുന്നത്. പാൽ, വെണ്ണ, നെയ്യ് തുടങ്ങി എല്ലാ പാലുത്പന്നങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കി വരുന്ന കുറച്ചു പാൽ മാത്രമാണ് മിൽമയിൽ ക�ൊടുക്കുന്നത്.

കേരളത്തിൽ ഹൈഡ്രോപ�ോണിക്‌സ് സംവിധാനം പ്രചാരം ലഭിക്കുന്നതിന് എത്രയ�ോ വർഷം മുമ്പ് 15 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ഹൈഡ്രോപ�ോണിക്‌സ് യ�ം ഉപയ�ോഗിച്ചാണ് പശുക്കൾക്ക് തീറ്റപ്പുല്ല് വളർത്തുന്നത്. പരുത്തിക്കുരു, ബാർലി, ച�ോളം എന്നീ പരമ്പരാഗ രീതിയിലുളള തീറ്റയാണ് പശുക്കൾക്ക് നൽകുന്നത്. മണ്ണും വളവും ഒട്ടും ചേർക്കാതെ മിസ്റ്റ് നന മാത്രം ചെയ്ത് വളരെയധികം പ്രോട്ടീൻ സമ്പുഷ്ടമായ തീറ്റ പശുക്കൾക്ക് നൽകുന്നത് അളവു മാത്രമല്ല ഗുണവും കൂടുന്നു എന്ന് സെബി. ച�ോളവും ബാർലിയും മറ്റും കുതിർത്ത് േ�കളിലാക്കി 6 ദിവസം മിസ്റ്റ് നന മാത്രം നൽകിയാൽ ആറാം ദിവസം പതിനെട്ട് സെ.മീറ്ററ�ോളം നീളത്തിൽ വളർന്ന മികച്ച തീറ്റ ലഭിക്കുന്നു. 60 കില�ോ വിത്തിൽ നിന്നും 400 കില�ോയിൽ അധികം തീറ്റ ലഭിക്കുന്നു. നിരവധി അംഗീകാരങ്ങൾ സെബിയെ തേടി വന്നിട്ടുണ്ട്. ഭാര്യ മിനി മികച്ച ക്ഷീരകർഷകയായി പല വർഷങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്.കെ.കെ.എസ് എന്ന പേരിൽ സമീകൃതമായ കാലിത്തീറ്റയും വിപണിയിൽ

ഈ ക്ഷീരസമൃദ്ധിക്ക് പിന്നിൽ സ്വിസ് ടെക്‌ന�ോളജി ആണെന്ന് സെബി. 34

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് സെബി.

ജനറൽ സെക്രട്ടറി ആണ് സെബി. ചെറുകിടകർഷകർക്കും വൻ ഫാമുകൾക്കും ഒരു പ�ോലെ ഈ കൂട്ടായ്മയിലൂടെ വിജയം നേടാൻ കഴിയും. ഇപ്പോൾ കർഷകർക്ക് ലഭിക്കുന്ന ലിറ്ററിനു 32 രൂപയിൽ നിന്ന് 40 രൂപയിലേക്ക് പാൽ വില ഉയർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. സംസ്ഥാനം പാലുത്പാദനത്തിൽ സ്വയം പര്യാപ്തത വരിക്കുക, ഇടനിലക്കാർ ഇല്ലാതെ നേരിട്ട് സംഭരണ വിതരണം നടത്തുക വഴി ക്ഷീരകർഷകർക്ക് മാന്യമായ വില ലഭ്യമാക്കുക, ക്ഷീര മേഖലയിലെ കർഷകരെ സംഘടിപ്പിച്ചു ക്ഷേമ പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് സംഘം ലക്ഷ്യമിടുന്നത്. സംരംഭത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിനുളള ശ്രമത്തിലാണ് ഇവർ. മൃഗ സംരക്ഷണ വകുപ്പ് മ�ി, മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി ഇതിന്റെ ഭാഗമായി ചർച്ചകൾ നടന്നു വരുന്നു.

ഗുണമേന്മയുളള പാലും പാലുത്പന്നങ്ങളും മുഖേന നല്ല വരുമാനം ലഭിക്കുമ്പോഴും കഷ്ടതയനുഭവിക്കുന്ന ക്ഷീരകർഷകരുടെ ഉന്നമനത്തിനായി ഒരു വലിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ഇവിടെ സെബി. കർഷകർക്കും ഉപഭ�ോക്താക്കൾക്കും മാന്യമായ വില ഇന്നും അപ്രാപ്യമായ ഒന്നായി തുടരുകയും കാർഷിക മേഖലയിൽ ഇന്നും ക്ഷീരകർഷകർ അംഗീകരിക്കപ്പെടുകയും ചെയ്യുന്നില്ല എന്നും സെബി. കർഷകർക്കെതിരെയുളള ചൂഷണം തടയുന്നതിന് മിൽമയ്ക്ക് സമാന്തരമായി ഒരു പാൽ സംഭരണ വിതരണ ശൃംഖലയ്ക്ക് രൂപം നൽകിയിട്ടുണ്ട് ഇവിടെ. തൃശ്ശൂർ കേ�മായി സംഘടിപ്പിച്ചിട്ടുളള സമഗ്രക്ഷീരകർഷകസംഘം ഈ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടും എന്ന് സംശയമില്ല. സമഗ്ര ക്ഷീരകർഷക സംഘം സംസ്ഥാന

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

35


പുസ്തകപരിചയം

www.krishijagran.com

ഇന്ത്യയുടെ ക്ഷീരമേഖലയിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച മഹത് വ്യക്തിത്വം. ലക്ഷോപലക്ഷം ഗ്രാമീണ വനിതകളെ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തമായ ശൃംഖലയിൽ കണ്ണികളാക്കി. വനിതാശാക്തീകരണം ല�ോകത്തിന് മാതൃകയാക്കിയ വർഗീസ് കുര്യൻ എന്ന ശാസ്ത്രപ്രതിഭയുടെ ജീവിതം. പ്രസാദകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വില 40 രൂപ ഫ�ോൺ 0471 2317238

36

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


കാപ്പിവൃത്താന്തം

www.krishijagran.com

സിവെറ്റ് ക�ോഫി ; വില 8000 രൂപ !

ഏ www. krishi

jagran .com

വരി 2017 ഫെബ്രു

റ്റവും ചെലവ് കൂടിയ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കില�ോയ്ക്ക് 8000 രൂപ. ഇതു തന്നെ ഗൾഫിലും യൂറ�ോപ്പിലുമെത്തിയാൽ വില പിന്നെയും ഉയരും. 20000 മുതൽ 25000 രൂപ വരെ വിലയാകും! എന്താണ് ഈ കാപ്പിയുടെ പ്രത്യേകത എന്നല്ലേ? കർണാടകയിലെ കൂർഗ് ജില്ലയിലാണ് ഏറ്റവും ചെലവു കൂടിയ ഈ കാപ്പി ഉത്പാദിപ്പിക്കുന്നത്. 'സിവെറ്റ് ക�ോഫി' അഥവാ 'ലുവാർക് ക�ോഫി' എന്നാണിതിനു പേര്. ഉല്പാദന രീതി തികച്ചും അസാധാരണവും ചെലവേറിയതുമാണ്. അതുതന്നെയാണ് ഇതിന്റെ ഉയർന്ന വിലയ്ക്കും അടിസ്ഥാനം. 'സിവെറ്റ് ' എന്ന വെരുകിന്റെ കാഷ്ടത്തിൽ നിന്നാണ് ഈ കാപ്പി നിർമ്മിക്കുന്നത്. സ്വതവേ കാപ്പിക്കുരു തിന്നാൻ ഇഷ്ടപ്പെടുന്ന വെരുകിനെ കാപ്പിത്തോട്ടത്തിലേക്ക് തുറന്നു വിടും. ഇവ കഴിക്കുന്ന കാപ്പിക്കുരു ദഹിക്കാറില്ല. പകരം വിസർജ്ജ്യത്തോട�ൊപ്പം അതേപടി പുറത്തുവരും. ഈ കാപ്പിക്കുരു ശേഖരിച്ച് സംസ്‌കരിച്ചാണ് ഏറ്റവും ചെലവു കൂടിയ സിവെറ്റ് ക�ോഫി നിർമ്മിക്കുന്നത്!

വില `35

98914 05403

രചനകൾ ക്ഷണിക്കുന്നു

www.k rishijag

ran.com

1

കൃഷിജാഗരൺ മലയാളം മാസികയിലേക്ക് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം സംബന്ധിച്ച് മികച്ച രചനകൾ ക്ഷണിക്കുന്നു. ഉചിതമായ ചിത്രങ്ങള�ോടെ വേണം രചനകൾ ലഭ്യമാക്കാൻ. പേജ്‌മേക്കറിൽ കാർത്തിക ഫ�ോണ്ടിലാണ് ലേഖനങ്ങൾ ഡി.റ്റി.പി. ചെയ്ത് അയയ്‌ക്കേണ്ടത്. പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾക്ക് ഉചിതമായ പ്രതിഫലം നൽകും. ഇമെയിൽ: malayalamrishi@gmail.com ഫ�ോൺ 9446306909 0471 4059009 Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

വില പ�ോലെ തന്നെ ഇത് രുചിയിലും മേന്മയിലും മുൻപന്തിയിലാണ്. വെരുകിനെ ഉപയ�ോഗിച്ച് അവയുടെ വിസർജ്ജ്യം സംസ്‌കരിച്ച് കാപ്പിക്കുരു ശേഖരിക്കുന്നതിനാൽ കർശനമായ ഗുണമേന്മാപരിശ�ോധനകൾ പൂർത്തിയാക്കിയാണ് ഇത് വിപണിയിലെ ത്തിക്കുന്നത്. ഈ ദീർഘപ്രക്രിയ വഴി തയ്യാറാക്കുന്നതിനാലാണ് ഈ കാപ്പിക്ക് വിലയും കൂടുതൽ. കൂർഗ് കൺസ�ോളിഡേറ്റഡ് കമ�ോഡിറ്റീസ് എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് വില കൂടിയ ഈ കാപ്പി ഉൽപാദനവുമായി രംഗത്തുളളത്. തുടക്കത്തിൽ 20 കില�ോ സിവെറ്റ് കാപ്പിയാണ് ഉത്പാദിപ്പിച്ചതെങ്കിലും കഴിഞ്ഞവർഷം 200 കില�ോ കാപ്പി ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. നല്ല ഡിമാന്റുമുണ്ട്. 37


മാതൃക

www.krishijagran.com

ഡ�ോ. ബി. ശശികുമാർ, ലിജ�ോ ത�ോമസ്, ആർ. പ്രവീണ & വി. ശ്രീനിവാസൻ

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, ക�ോഴിക്കോട്-12.

പ്രാ

ഥമിക സർവ്വീസ് സഹകരണ ബാങ്കുകൾ പല പുത്തൻ ആശയങ്ങളുമായി ഗ്രാമ പ്രദേശങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തൃശ്ശൂർ അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലെ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളുടെ കൂട്ടായ്മ വേറിട്ടൊരു പദ്ധതിയുമായി ജനശ്രദ്ധ പിടിച്ചു പറ്റുന്നു, ശുദ്ധമായ മഞ്ഞൾകൃഷി.

അടുത്ത അന്വേഷണം. ഇന്റർ നെറ്റിൽ നിന്നാണ് കുർക്കുമിൻ കൂടുതലുളള പ്രതിഭ ഇനത്തെപ്പറ്റി അറിയുന്നതും, ഈ ഇനം തന്നെ കൃഷിയിറക്കാൻ തീരുമാനിക്കുന്നതും. തുടർന്ന് വിത്തിനായി അന്വേഷണം. ഈറ�ോഡിലുളള എം.വി.ആർ സീഡ് ഫാമിൽ നിന്ന് കില�ോയ്ക്ക് 60 രൂപ നിരക്കിൽ 60 ടൺ വിത്ത് മഞ്ഞൾ ലഭിച്ചു. ഇതിനു ശേഷം ബാങ്കിന്റെ പ്രതിനിധികൾ ക�ോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നേരിട്ടെത്തി 'പ്രതിഭ' ഇനത്തെയും മഞ്ഞൾ കൃഷിയെയും കുറിച്ച് കൂടുതൽ മനസ്സിലാക്കി.

അളഗപ്പനഗർ പഞ്ചായത്തിൽ 20 ഏക്കറിലും തൃശ്ശൂരിൽ 4 ഏക്കറിലും ആണ് മഞ്ഞൾ കൃഷി. ഇക്കഴിഞ്ഞ മെയ് മാസം ആമ്പല്ലൂർ പ്രാഥമിക സർവീസ് സഹകരണ ബാങ്കിൽ നടന്ന ഒരു പ്രാദേശിക അവല�ോകന ചർച്ചയിലാണ് കൃഷി പുനരുജ്ജീവിപ്പിക്കുന്ന ആശയത്തിനു തുടക്കം. കൃഷി ചെയ്യാൻ നിശ്ചയിച്ചു ! എന്തു കൃഷി ? പ്രദേശങ്ങളിലെ മണ്ണിനും മഴയുടെ അളവിനും അനുസരിച്ച് വലിയ പ്രയാസമ�ൊന്നുമില്ലാത്ത ഒന്നാകും മഞ്ഞൾ കൃഷി എന്ന് വിലയിരുത്തിയത�ോടെ പറ്റിയ മഞ്ഞൾ ഇനങ്ങളെ കുറിച്ചായി

അളഗപ്പനഗർ, തൃക്കൂർ, പഞ്ചായത്തുകളിൽ കൃഷി അധികവും മഴയെ ആശ്രയിച്ചാണ്. ചെമ്മണ്ണാണ് പ്രദേശത്തിൽ അധികവും. മെയ് മാസത്തോടെ ക�ൊണ്ടുവന്ന പ്രതിഭ മഞ്ഞൾ വിത്ത് താമസിയാതെ കർഷകർക്ക് നൽകി. ജ�ോയ്ന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ അടക്കം മ�ൊത്തം 40 കർഷകർക്കാണ് വിത്ത് വിതരണം ചെയ്തത്. അളഗപ്പനഗർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വട്ടാണത്തറ ആമ്പല്ലൂർ

"kl-I-cW' aªÄ¡rjn 38

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


വഴികാട്ടി

www.krishijagran.com

സർവ്വീസ് സഹകരണ ബാങ്കുകളുടെ പ്രതിനിധി സംഘമാണ് കൃഷി പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. ഒപ്പം മറ്റത്തൂർ ലേബർ സ�ൊസൈറ്റി പ്രതിനിധികളും. ആമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ സുബ്രമണ്യൻ, സെക്രട്ടറി എസ്. ജിനി എന്നിവർ കർഷകർക്ക് ആത്മവിശ്വാസം പകർന്ന് മുന്നിൽ തന്നെയുണ്ട്. കർഷകർക്ക് സഹകരണ ബാങ്കിൽ നിന്ന് ഉദാര വ്യവസ്ഥകളിൽ കാർഷിക വായ്പ ലഭ്യമാക്കി. പാട്ട സ്ഥലത്താണ് കൃഷി. കുടുംബശ്രീ ഘടകങ്ങളും കൃഷിയിൽ പങ്കാളികളാണ്. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സഹകരണവും ലഭിക്കുന്നു. ഇക്കഴിഞ്ഞമാസം ക�ോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ കൃഷിയിടം സന്ദർശിച്ച് മാർഗനിർദ്ദേശങ്ങളും നൽകി.

ജില്ലാ വെറ്ററിനറി ആശുപത്രികൾ ജില്ല ഫ�ോൺ തിരുവനന്തപുരം 0471-2302643 ക�ൊല്ലം 0474-2795076 ആലപ്പുഴ 0477-2252285 ക�ോട്ടയം 0481-2564623 ഇടുക്കി 0486-2221545 പത്തനംതിട്ട 0468-2270908 എറണാകുളം 0484-2351264 തൃശൂർ 0487-2440232 പാലക്കാട് 0491-2534220 മലപ്പുറം 0483-2734815 വയനാട് 04936-202729 കണ്ണൂർ 0497-2700184 കാസർക�ോഡ് 0499-4224624

ഉല്പാദിപ്പിക്കുന്ന മഞ്ഞൾ വിത്തുമഞ്ഞളായ�ോ, മൂല്യവർദ്ധിത ഉൽപന്നങ്ങളായ�ോ മാറ്റാനാണ് പദ്ധതി. മഞ്ഞൾ കൃഷി കണ്ടറിഞ്ഞ ഒട്ടനവധി പേർ വിത്ത് മഞ്ഞളിന് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. മറ്റത്തൂർ ലേബർ സ�ൊസൈറ്റി, ക�ോലഞ്ചേരി ആസ്ഥാനമായ ഒരു കമ്പനിയുമായി 2020-ാം ആണ്ടോടെ 12000 ടൺ ഉണക്ക മഞ്ഞൾ നൽകാനുളള ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിഭയുടെ ഉയർന്ന കുർക്കുമിൻ അളവ് അടിസ്ഥാനമാക്കിയാണ് കമ്പനി ബാങ്കുമായി കരാറിലെത്തിയിരിക്കുന്നത്. വിലാസം:

എസ്. ജിനി

സെക്രട്ടറി, ആമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആമ്പല്ലൂർ, തൃശ്ശൂർ- 680301 ഫ�ോൺ: 9496041521

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

39


പ്‌ളാന്റ് ഡ�ോക്ടർ

www.krishijagran.com

പിണ്ടിപ്പുഴുവിന് വിന

പി

ബിവേറിയ

ണ്ടിപ്പുഴുവിനെ കുടുക്കാൻ 'ബിവേറിയ കെണികൾ' ഉപയ�ോഗിക്കാം. ഇതിന് 23 അടി നീളത്തിൽ വാഴത്തട നെടുകെ കീറുക. ഇതിലേക്ക് ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തിയ ലായനി തയ്യാറാക്കുക. ഇതിൽ വാഴത്തട മുക്കിയെടുക്കണം. എന്നിട്ട് 20 വാഴയ്ക്ക് ഒന്ന് എന്ന ത�ോതിൽ കെണി ത�ോട്ടത്തിൽ വയ്ക്കുക. ഇതാണ് ബിവേറിയ കെണി. ഒടിഞ്ഞു തൂങ്ങിയ വാഴത്തൈകൾ യഥാസമയം മുറിച്ചുമാറ്റി വൃത്തിയാക്കുക. 5 ഗ്രാം ബാർസ�ോപ്പ് വാഴയുടെ മുകളിലത്തെ കവിളുകളിൽ നിക്ഷേപിക്കുക ഇത് പുഴുശല്യം കുറയ്ക്കും.

സൗഹൃദകൃഷി

സസ്യവളർച്ച ഉത്തേജിപ്പിക്കാൻ എളുപ്പവഴി

സ്യവളർച്ച ഉത്തേജിപ്പിക്കണ�ോ? ധൈര്യമായി പി.ജി.പി.ആർ പ്രയ�ോഗിച്ചോളൂ; പ്ലാന്റ് ഗ്രോത്ത് പ്രമ�ോട്ടിങ് റൈസ�ോബാക്ടീരിയ (PGPR) എന്നാണ് മുഴുവൻ പേര്. ജൈവസ്വഭാവമായതിനാൽ തെല്ലും പേടി വേണ്ട. പി.ജി.പി.ആർ തന്നെ രണ്ടുണ്ട്. പി.ജി.പി.ആർ1-0, പി.ജി.പി.ആർ 2-0. രണ്ടിനും വെവ്വേറെ സ്വഭാവമാണ്. പി.ജി.പി.ആർ-1 സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വഴി മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിച്ച് പ�ോഷകലഭ്യത ഉറപ്പാക്കുമ്പോൾ പി.ജി.പി.ആർ-2 ഒന്നാം തരം കുമിൾ കീടനാശിനിയാണ്. സസ്യവളർച്ചയും സസ്യസംരക്ഷണവും ഉറപ്പാക്കാനുളള എളുപ്പമാർഗമാണ് പി.ജി. പി.ആർ.

കമ്പോസ്റ്റിലും ചേർക്കാം. രണ്ടായാലും നനവ് വേണം എന്നു മാത്രം. കുരുമുളകിനും വെറ്റിലക്കൊടിയ്ക്കുമുണ്ടാകുന്ന ദ്രുതവാട്ടം, ഇഞ്ചിയുടെ ചുവടുചീയൽ, ഏലത്തിന്റെ അഴുകൽ, പച്ചക്കറികളുടെ വിവിധ കുമിൾ-ബാക്ടീരിയൽ ര�ോഗങ്ങൾ, വാഴയുടെ ഇലപ്പുളളി, നെല്ലിന്റെ പ�ോള ര�ോഗം തുടങ്ങിയവയ്‌ക്കെല്ലാം പി.ജി. പി.ആർ-2 അത്യുത്തമമാണ്. 50 മുതൽ 100 ഗ്രാം പി.ജി.പി.ആർ-2 ഒരു ലിറ്റർ വെളളത്തിൽ കലക്കിയ ലായനിയിൽ വിത്തോ തൈകളുടെ വേര�ോ, നടീൽ വളളികള�ോ 15-20 മിനിട്ട് വരെ മുക്കിവച്ച്തിനു ശേഷം നട്ടാൽ സംരക്ഷണം ഉറപ്പ്. ഇനി 2 ഗ്രാം മിശ്രിതം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുന്നതും ര�ോഗനിയന്ത്രണത്തിന് സഹായിക്കും.

പി.ജി.പി.ആർ മൂന്നു വിധത്തിലാണ് സസ്യവളർച്ച യാഥാർത്ഥ്യമാക്കുന്നത്. ര�ോഗനിയന്ത്രണത്തിന് ജൈവസംരക്ഷകമാകുന്നു; ജീവാണുവളമായി പ്രവർത്തിക്കുന്നു; സസ്യഹ�ോർമ�ോണുകളായ ഇൻഡ�ോൾ അസെറ്റിക് ആസിഡ്, സൈറ്റോകിനുകൾ, ജിബറെല്ലിക് ആസിഡ് എന്നിവ ഉല്പാദിപ്പിച്ച് വളർച്ച ഉത്തേജിപ്പിക്കുന്നു.

ഒരു കാര്യമേ ഇവിടെ ശ്രദ്ധിക്കേണ്ടതുളളൂ. പി.ജി.പി.ആർ ചേർക്കുമ്പോൾ മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടാകണം. നനവ് നിലനിർത്താൻ പുതയിടുകയും വേണം. കൂടാതെ കൃത്യമായ കാലയളവിനുളളിൽ ഉപയ�ോഗിക്കുകയും ചെയ്യാം. പി.ജി.പി.ആർ വേണ�ോ ? ബന്ധപ്പെടുക, വെളളായണി കാർഷിക ക�ോളേജിലെ മൈക്രോബയ�ോളജി വിഭാഗം ഫ�ോൺ: 8289945595 ക�ോട്ടയം, കുമരകം കൃഷിവിജ്ഞാന കേ�ം ഫ�ോൺ: 0481-2523421

പി.ജി.പി.ആർ ചേർത്താൽ രാസവളങ്ങളുടെ ഉപയ�ോഗം 25% വരെ കുറയ്ക്കാം. 100 കി.ഗ്രാം ചാണകത്തിന് ഒരു കി.ഗ്രാം മിശ്രിതം എന്ന ത�ോതിൽ ചേർക്കണം.

40

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

41


www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

42

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഉത്തരവാദിത്ത സവാരിയിലൂടെ നിങ്ങളുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്നു വളരെ മികച്ച സുരക്ഷിതമായ ഒരനുഭവം യാത്രക്കാർക്ക് ലഭിക്കുവാനാണ് യമഹയിൽ ഞങ്ങൾ സദാ ശ്രമിക്കുന്നത്. 'യമഹ കുടുംബസുരക്ഷ പദ്ധതിയിൽ' ഗ്രാമ-നഗര പ്രദേശങ്ങളിൽ സവാരി സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപ�ോലെ സുരക്ഷിതവും ഉത്തരവാദിത്വവുമുളള സവാരി ശീലങ്ങൾ ലഭിക്കുമാറ് രൂപകൽപന ചെയ്തതാണ് ഈ പദ്ധതി. കുട്ടികളെ ബ�ോധവൽക്കരിക്കുക, സമൂഹം പുനർനിർമ്മിക്കുക. കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ മുഴുവൻ സമൂഹത്തേയും പുനർനിർമ്മിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. അതുക�ൊണ്ടാണ് ഞങ്ങളുടെ പദ്ധതിയിൽ കുട്ടികളെ സ്വാധീനിച്ച് ഭാവിയിൽ അവരെ സുരക്ഷിത സവാരിയുടെ അംബാസിഡർമാരാക്കാൻ നടപടി സ്വീകരിക്കുന്നത്. • സുരക്ഷാആശയങ്ങളെ മുൻനിർത്തി ചിത്രരചനാ മൽസരങ്ങൾ. • വിന�ോദവും വിജ്ഞാനവും പകരുന്ന ചർച്ചകൾ. • ട്രാഫിക് നിയമങ്ങളെ കുറിച്ച് ബ�ോധവൽക്കരണം.

സൗജന്യ പരിശീലന സവാരികൾ

ലൈസൻസ് സഹായം

ഇരുചക്രവാഹനത്തിൽ എത്രയും സുരക്ഷിതമായി യാത്ര ചെയ്യാൻ പരിശീലിപ്പിക്കുന്നതിന് യമഹയുടെ സേഫ്റ്റി ഇൻസ്ട്രക്ടർമാർ എന്നും രംഗത്തുണ്ട്.

എങ്ങനെയാണ് യമഹ ഇരുചക്രവാഹനത്തിന്റെ അംഗീകൃത ഉത്തരവാദിത്വമുളള ഒരു സവാരിക്കാരനാകുന്നത് എന്ന് ഞങ്ങൾ ബ�ോധ്യപ്പെടുത്തുന്നു.

വിവിധ സവാരി രീതികളെ കുറിച്ച് അറിവ് പകരൽ. സവാരി വേളകളിലെ ശരീരത്തിന്റെ ഇരിപ്പുരീതി, ബ്രേക്ക് പ്രയ�ോഗം, ബാലൻസിംഗ് തുടങ്ങിയവയെകുറിച്ചുളള പാഠങ്ങൾ വിദഗ്ധമേൽന�ോട്ടത്തിൽ നൽകുന്നു.

ആദ്യസവാരി മുതൽ അംഗീകൃത സവാരിക്കാരനാകുന്നതുവരെ ഓര�ോ ഘട്ടത്തിലും ഞങ്ങളുടെ പിന്തുണ നിങ്ങൾക്ക് ഉത്തേജനം പകരുന്നു.

ലക്ഷ്മമ്മയുടെ വേറിട്ട ധൈര്യം

തെ

ലുങ്കാനയിൽ ഝാരസംഗം മണ്ഡലിൽ ബിഡാക്കാനേ ഗ്രാമത്തിലെ 45 കാരിയായ ബ�ോയിനി ലക്ഷ്മമ്മ മികച്ച കർഷക വനിതയാണ്. 15 വർഷം മുമ്പ് തന്റെ ഭർത്തവിനെ അവർക്ക് നഷ്ടമായി. മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയുമായി ജീവിക്കുന്ന ലക്ഷ്മമ്മക്ക് പരമ്പരാഗതമായി 2 ഏക്കർ സ്ഥലം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരേക്കറിൽ ചെമ്മണ്ണും ബാക്കി കരിമണ്ണുമാണ്. ഭൂമി മെച്ചപ്പെടുത്താൻ സാമ്പത്തിക സഹായം ഇല്ലാത്തതിനാൽ ദീർഘനാൾ അവർ അവിടം തരിശിട്ടിരിക്കുകയായിരുന്നു. ഈ അവസരത്തിലാണ് ബിഡാക്കാനേയിലെ നിർദ്ധനരായ കർഷകരെ ഉദ്ദേശിച്ച് അരണ്യ അഗ്രികൾച്ചറൽ ആൾട്ടർനേറ്റീവ്‌സും ലിവിംഗ് ഇക്കോളജിയുമായി ചേർന്ന് സുസ്ഥിര കൃഷിയിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചത്​്. തന്റെ ഭൂമി പുനരുജ്ജീവിപ്പിക്കാൻ സഹായം തേടി ലക്ഷ്മമ്മ ഇവരെ സമീപിച്ചു. ''എനിക്ക് എന്റെ മക്കൾക്കോ ക�ൊച്ചുമക്കൾക്കോ നൽകാൻ വേണ്ടത്ര പണം ഇല്ല. പക്ഷേ, അതിനേക്കാൾ ഉപരി അവർക്ക് നല്ല ഭക്ഷണം ഉൽപാദിപ്പിക്കാനും ആര�ോഗ്യജീവിതം നയിക്കാനും കഴിയുന്ന എന്തെങ്കിലും ബാക്കി വയ്ക്കണമെന്നുണ്ട് ''. ഇതനുസരിച്ച് നെല്ലി, മാമ്പഴം, നാരങ്ങ, ചെറി, അത്തി, മൾബറി, സപ്പോട്ട, കശുമാവ് എന്നിവയ്ക്കു പുറമേ മുളം തൈകളും അരണ്യ അവർക്ക് നൽകി. വേണ്ടത്ര വെളളം കിട്ടാത്തതിനാൽ ഓര�ോ ചെടിക്കും ലക്ഷ്മമ്മ കുഴികുത്തിയാണ് നനച്ചിരുന്നത്. ചുരുക്കത്തിൽ ആദ്യകാലത്ത് ലഭിച്ച പരിശീലനം ഒരു തരിശുഭൂമിയെ ആകെ ഫലഭൂയിഷ്ഠമാക്കി. വിളകളുടെ ത�ോട്ടമാക്കാൻ ലക്ഷ്മമ്മക്ക് കഴിഞ്ഞു. ലക്ഷ്മമ്മയ�ോട് ധൈര്യത്തിനും കഠിനാധ്വാനത്തിലുമുളള വിശ്വാസത്തിൽ യമഹയുടെ അഭിനന്ദനം.

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

43


വിപണി / ഔഷധസസ്യം

www.krishijagran.com

sImgn-ªmw-]m-d-bnse അഭിലാഷ് കരിമുളയ്ക്കൽ ഫ�ോൺ: 9447459071

Huj[nN´ ഇ

''അമ�മഷനം നാസ്തി നാസ്തി മൂലമനൗഷധം അയ�ോഗ്യപുരുഷ�ോ നാസ്തി യ�ോജക: തത്ര ദുർലഭ: ''

ത�ൊരു ഉപനിഷത്ത് ശ്ലോകമാണ്. മന്ത്രങ്ങളിൽ ഉപയ�ോഗിക്കാൻ പറ്റാത്ത അക്ഷരങ്ങൾ ഒന്നും തന്നെയില്ല. എന്തെങ്കിലും ഔഷധമായി ഉപയ�ോഗിക്കാനാവാത്ത ഒരു വേരുമില്ല.

44

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഒന്നിനും ക�ൊളളാത്ത മനുഷ്യരുമില്ല. എന്നാൽ ഇവയെ വേണ്ട വിധം ഉപയ�ോഗിക്കുവാൻ സാമർത്ഥ്യമുളളവർ കുറവാണ് എന്നു മാത്രം.

സുശ്രുതനും, ചരകനും തുടങ്ങി എണ്ണമറ്റ ഋഷിവര്യന്മാർ വെട്ടിത്തുറന്ന പാതയിലൂടെ അനേകർ സഞ്ചരിച്ചിട്ടുണ്ടാവാം. നമ്മുടെ സംഹിതകളിൽ 1100-ൽ പരം ഔഷധസസ്യങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. അവയ�ൊക്കെ കണ്ടെത്താന�ോ തിരിച്ചറിയാന�ോ കഴിയുന്നവർ വിരളമാണ്.

ആയുർവേദവും ഇതുപ�ോലെ തന്നെ. ആയുസ്സിന്റെ വേദമാണ് ആയുർവ്വേദം. മനുഷ്യകുലത്തിന് സുഖം പ്രദാനം ചെയ്യുക എന്ന ദൗത്യം വിജയകരമായി തുടർന്നുവരുന്ന ഈ ശാസ്ത്രശാഖ പിറവി ക�ൊണ്ടത് ഭാരതത്തിലാണ്. പ്രാക്തന കാലത്തെ ഋഷീശ്വന്മാർ അനുഭവത്തിലൂടെ കണ്ടറിഞ്ഞ അറിവുകളാണ് ആയുർവേദത്തിനാധാരം.

നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ഔഷധസസ്യങ്ങൾ പുരാതന കാലം മുതൽ പാരമ്പര്യവൈദ്യന്മാർക്കു ഹൃദിസ്ഥമായിരുന്നു. ഈ അനുഭവ പിന്തുടർച്ച നമുക്ക് പതുക്കെ നഷ്ടമാകും എന്ന ത�ോന്നലിൽ നിന്നാണല്ലോ 'ഹ�ോർത്തൂസ് മലബാറിക്കസ് ' അഥവാ മലബാറിന്റെ ഉദ്യാനം എന്ന കൃതിയുടെ പിറവി. 1678-ൽ 742 ഔഷധസസ്യങ്ങളുടെ വിവരണവുമായി 'മലബാറിന്റെ ഉദ്യാനം' എന്ന വിഖ്യാത രചന ചേർത്തല കടക്കരപ്പളളിയിലെ ക�ൊല്ലാട്ടിൽ ഇട്ടി അച്യുതൻ വൈദ്യൻ നേതൃത്വം നൽകി നിർവഹിച്ചതാണ്. 339 വർഷങ്ങൾ കഴിഞ്ഞ ഈ ഗ്രന്ഥം 12 വാള്യങ്ങൾക്കും 200 പേജ് വീതം !

ര�ോഗശമനത്തിന് സസ്യങ്ങളെയാണ് പ്രധാനമായും പ്രയ�ോജനപ്പെടുത്തുന്നത്. ഓര�ോ ര�ോഗത്തിനും ഓര�ോ സസ്യം അഥവാ സസ്യങ്ങളുടെ കൂട്ടുകൾമതിയാകുമെന്ന അനുഭവജ്ഞാനം എങ്ങനെ കൈവന്നു എന്ന് അത്ഭുതപ്പെടാതെ വയ്യ !

ഓര�ോ ര�ോഗത്തിനും ഓര�ോര�ോ ഔഷധങ്ങൾ. അവ നിർമ്മിക്കുന്നതിനും, തയ്യാറാക്കുന്നതിനും ഓര�ോര�ോ സസ്യഭാഗങ്ങൾ ! അവ കൃത്യമായി കണ്ടെത്തി സംഭരിച്ച് ഔഷധമുണ്ടാക്കി ഉപയ�ോഗപ്പെടുത്തുമ്പോഴാണ് ആയുർവേദപ്രകാരം ര�ോഗശമനമുണ്ടാകുന്നത്. നിർഭാഗ്യവശാൽ ര�ോഗശമന ഔഷധസസ്യങ്ങൾ കണ്ടെത്തുവാനും നിലനിർത്തുവാനും അറിയുന്നവർ ചുരുങ്ങിവരുന്നു. എന്നിരുന്നാലും ശതക�ോടി രൂപയുടെ ക്രയവിക്രയം ആയുർവ്വേദ ഔഷധമേഖലയിൽ ഇപ്പോൾ നടന്നുവരുന്നുണ്ട്! കൃത്യമായ മരുന്നുചേരുവകൾ ഈ ഔഷധങ്ങളിൽ ഉണ്ടാവുമെന്ന കരുതുക വയ്യ. ഇവിടെയാണ് ക�ൊഴിഞ്ഞാംപാറയിലെ ഔഷധസസ്യചന്ത വ്യതിരിക്തമാവുന്നത്. പാലക്കാട് ജില്ലയിൽ ചിറ്റൂർ ക�ൊഴിഞ്ഞാംപാറ ഒരു തമിഴ് അതിർത്തി ഗ്രാമമാണ്. കിഴക്കൻ മേഖലയിലുളള ഈ ഗ്രാമം ഔഷധ മേഖലയ്ക്കു സുപരിചിതമാണ്. നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഇവിടുത്തെ ഔഷധസസ്യച്ചന്ത പലതുക�ൊണ്ടും സവിശേഷമാണ്. കേരളത്തിൽ പലതരം ചന്തകൾ പുരാതന കാലം മുതല്‌ക്കേ നമുക്കുണ്ടായിരുന്നു. മത്സ്യചന്ത, കന്നുകാലിചന്ത, പച്ചക്കറിചന്ത എന്നിങ്ങനെയുളള ചന്തകൾ ആഴ്ചചന്തയ�ോ അന്തിചന്തയ�ോ ആയി നമ്മുടെ ഗ്രാമങ്ങളിൽ തുടർന്നു വന്നിരുന്നു. എന്നാൽ ഔഷധസസ്യങ്ങൾക്ക് മാത്രമായിട്ടുളള ചന്തകൾ കേരളത്തിൽ ക�ൊഴിഞ്ഞാംപാറയിലും, ക�ോഴിക്കോട് വടകരയിലും മാത്രമേയുളളൂ. വടകരയിലെ ചന്തയിലേക്ക് ക�ൊഴിഞ്ഞാംപാറയിലെ ചന്തയിൽ നിന്നും ചരക്കെത്തണമെന്നു മാത്രം! ആയുർവ്വേദം നമ്മുടെ പൈതൃകചികിത്സാശാഖയാണ്. ഓര�ോ ര�ോഗത്തിനും ഓര�ോ ഔഷധക്കൂട്ടുകൾ Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

45


നേട്ടം

വിപണി / ഔഷധസസ്യം

അഥവാ ഒറ്റമൂലികൾ ഉണ്ട്. അവയെപ്പറ്റിയുളള വിവരണങ്ങൾ ആയുർവ്വേദഗ്രന്ഥങ്ങളിലുണ്ട്. അവ കൃത്യമായി സംഭരിച്ചു തയ്യാറാക്കിയത�ോ, നിർമ്മിച്ചത�ോ ആയ ഔഷധങ്ങളാണ് ര�ോഗശമനമുണ്ടാക്കുന്നത്. ഈ ഔഷധസസ്യങ്ങൾ സ്വാഭാവിക ചുറ്റുപാടുകളിൽ വളരുന്നവയാണെങ്കിൽ ഔഷധ വീര്യം ഏറുകയും ചെയ്യും.

www.krishijagran.com

ക�ൊഴിഞ്ഞാംപാറയിലെ ഔഷധ സസ്യ ചന്തയിലൂടെ കൈമാറുന്ന ഔഷധങ്ങൾഎല്ലാം സ്വാഭാവിക ചുറ്റുപാടുകളിൽ വളരുന്നവ തന്നെയാണ്. നൂറ്റാണ്ടുകളായി പാരമ്പര്യമായി മരുന്നു ശേഖരിക്കുന്നവരാണ് ഈ ചന്തയെ നിലനിർത്തുന്നത്. ഏതാണ്ട് ആയിരത്തോളം ത�ൊഴിലാളികൾ ഇവിടെ മരുന്നുശേഖരണത്തിൽ ഏർപ്പെട്ടുവരുന്നുണ്ട്. പാതയ�ോരങ്ങൾ, പാടങ്ങൾ, വെളിമ്പറമ്പുകൾ, ചെറുകാടുകൾ എന്നിവിടങ്ങളിൽ നിന്നാണ് മരുന്നുശേഖരണം. പ്രധാന ചന്ത ബുധൻ, ഞായർ ദിവസങ്ങളിലാണെങ്കിലും എല്ലാ ദിവസവും ചന്തയിൽ സാധനങ്ങൾ എത്തുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്. ത�ൊഴിലാളികളിൽ നിന്നും വ്യാപാരികൾ ഔഷധങ്ങൾ വാങ്ങുകയും അവ ആവശ്യാനുസരണം ഔഷധശാലകൾക്ക് എത്തിച്ചു ക�ൊടുക്കുന്നതുമായ വിപണന രീതിയാണ് ക�ൊഴിഞ്ഞാംപാറ ഔഷധചന്ത പിൻതുടരുന്നത്. ഈ രംഗത്തു പ്രവർത്തിക്കുന്ന ത�ൊഴിലാളികൾക്ക് തങ്ങൾ ശേഖരിക്കുന്ന ഔഷധങ്ങളിൽ നിന്നും പ്രതിദിനം ആയിരം രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. എന്നിരുന്നാലും മഴക്കാലത്ത് വിലക്കുറവ് നേരിടുന്നുണ്ട്. ഓര�ോ ഔഷധത്തിനും കില�ോഗ്രാമിലാണ് വില ലഭിക്കുന്നത്.

ഇളനീർ

സ�ോഫ്റ്റ് ഡ്രിങ്ക്

ളനീരിന് സവിശേഷരുചി പകരാൻ പൈനാപ്പിൾ, നാരങ്ങ മുതലായവയുടെ സത്തു കൂടി ചേർത്ത് ഇളനീർ പാനീയവുമായി കാസർക�ോഡ് സി.പി.സി.ആർ.ഐ കൃഷി വിജ്ഞാന കേന്ദ്രം. കെ.വി. കെ യിലെ ശാസ്ത്രജ്ഞ ഡ�ോ. നില�ോഫറാണ് ഇത് വികസിപ്പിച്ചത്. നേരത്തെ ഇളനീർ സ�ോഡയും ഡ�ോ. നില�ോഫറുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. എട്ടു മാസം മൂപ്പുളള കരിക്കിൽ നിന്നുളള വെളളവും 12 മാസം മൂപ്പുളള തേങ്ങയുടെ വെളളവും ഉപയ�ോഗിക്കാം. കുപ്പിയില�ോ പായ്ക്കല�ോ ആക്കിയാൽ ഇത് മൂന്നു മാസം വരെ കേടുകൂടാതെയിരിക്കും. ഫ്രിഡ്ജിൽ നാലു മാസവും. ഡിസംബറിൽ ഇളനീർ സ�ോഫ്റ്റ് ഡ്രിങ്ക് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. സ്വയം ത�ൊഴിൽ സംരംഭകർക്ക് ഇത് പ്രയ�ോജനപ്പെടും. ഇളനീർ സ�ോഡയുടെ സാങ്കേതിക വിദ്യ പ്രയ�ോജനപ്പെടുത്തി ഇപ്പോൾ നിരവധി പേർ ഇത് വിപണിയിലെത്തിച്ച് വരുമാനം നേടുന്നു. ഇളനീരിൽ കാർബണേറ്റ് കലർത്തിയാണ് സ�ോഡ തയ്യാറാക്കുന്നത്. പഞ്ചസാരയ്ക്കു പകരം ഗ്ലൂക്കോസ് പ�ൊടിയും ചേർക്കും.

മിക്കവാറും എല്ലാ ഔഷധസസ്യങ്ങളുടെയും ശേഖരണവും വില്പനയും ഇവിടെ നടക്കുന്നുണ്ട്. ഔഷധനിർമ്മാണശാലകൾക്ക് ആവശ്യമുളള അത്രയും ഔഷധങ്ങൾ മുൻകൂട്ടി അറിയിച്ചാൽ ഈ ചന്തയിൽ നിന്നും ലഭ്യമാണ്. ചിറ്റമൃത്, കയ്യൂണ്ണി, ഉഴിഞ്ഞ, നീലയമരി, പർപ്പിടകപ്പുല്ല്, മഞ്ഞൾ, നിലംപരണ്ട, കീഴാർനെല്ലി, കരിന�ൊച്ചി, കാർത്തോട്ടി, കുറുന്തോട്ടി, മുഞ്ഞ, കൂവളം, പാതിരി, വയ്യാനി, കുമിഴ്, ഓരില, മൂവില, പ്രസാരിണി, ഉങ്ങില, കരിമുറുക്ക് ഇല, മുരിങ്ങയില, താർതാവിൽ തുടങ്ങി ഏത് ഔഷധവും ധാരാളമായി ഈ ചന്തയിൽ എത്തുന്നുണ്ട്. മിക്ക ആയുർവ്വേദ ഔഷധങ്ങളും സ്വാഭാവിക ചുറ്റുപാടുകളിൽ മാത്രമേ വളരുകയുളളൂ. കൃഷി ചെയ്തുണ്ടാക്കുന്ന ഔഷധങ്ങൾ വളരെ കുറവാണ്. ഔഷധസസ്യകൃഷി പ്രചാരമാകുന്ന കാര്യം മറന്നിട്ടല്ല; പക്ഷേ അവയുടെ ഗുണമേന്മ സ്വാഭാവിക ചുറ്റുപാടുകളിൽ വളരുന്നവയ�ോളം ഉണ്ടാവുമെന്ന് ഉറപ്പിക്കാൻ വയ്യ എന്ന കാര്യവും ഓർക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജ�ോൺ പീറ്റർ - 9446149365 ഡേവിഡ് - 9446637714 പാലക്കാട് വടകരപ്പതി കൃഷി ആഫീസറാണ് ലേഖകൻ

46

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

പ്‌ളാന്റ് ബയ�ോട്ടിക്‌സ്

നൂതന സാങ്കേതിക വിദ്യകളുമായി കർഷകരിലേക്ക്

ന്ത്യിലെ കർഷക സമൂഹത്തിന് ഏറ്റവും മികച്ച സൂക്ഷ്മാണു വിള പ�ോഷണവും സംരക്ഷണവും നൽകുന്ന സ്ഥാപനമാണ് മുംബൈയിൽ പ്രവർത്തിക്കുന്ന സിറ്റക്‌സ് ബയ�ോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ബയ�ോ അഗ്രി ബിസിനസ് ഡിവിഷനായ പ്‌ളാന്റ് ബയ�ോട്ടിക്‌സ്. സ്മാർട്ട് ഫ�ോൺ ഉപയ�ോഗിച്ചുളള ആപ് വഴിയും സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ് എന്നിവ വഴിയും തെരഞ്ഞെടുത്ത ഒരു വലിയ വിഭാഗം പുര�ോഗമന കർഷകരിലേക്ക് തങ്ങളുടെ പുതുമയാർന്ന ഉൽപന്നങ്ങളെ കുറിച്ച് നിരന്തരം ആശയവിനിമയം നടത്തുന്നതിൽ അഗ്രഗണ്യരാണ് പ്‌ളാന്റ് ബയ�ോട്ടിക്‌സ്. ഇതെകുറിച്ചുളള ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ്ക്കാനും സുസ്ഥിര കൃഷിസംബന്ധമായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാനും. ഈ അടുത്തിടെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കമ്പനി ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുകയുണ്ടായി.

മധ്യപ്രദേശിൽ തൽക്ഷേത്ര, റാത്തലം പ്രദേശങ്ങളിൽ പ്രാദേശിക കർഷകർക്കായി സഹായകാം വിധം റാബി വിളവെടുപ്പ് കാലത്തേക്ക് പരിശീലന ശില്പശാല സംഘടിപ്പിച്ചു. റീജണൽ സെയിൽസ് മാനേജർ ദിലീപ് ചത്വാനിയും ല�ോക്കൽ സെയിൽസ് എക്‌സിക്യൂട്ടീവായ മന�ോജ് ജാട്ടും ചേർന്നാണ് ഇത് സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ നാസിക് പ്രദേശത്തും ഇതുപ�ോലെ കർഷകർക്കായി

പ്രസ്തുത സമ്മേളനങ്ങളിൽ കമ്പനിയുടെ വിപണിയിലെത്താൻ പ�ോകുന്ന ഉൽപന്നങ്ങളെകുറിച്ചും പുതിയ ബിസിനസ് സംരംഭങ്ങളെകുറിച്ചും സി.ഇ.ഒ ധനജ്ഞയ് യഡാഖേ പങ്കാളികളുമായി ആശയവിനിമയം നടത്തി. കമ്പനിയുടെ ടെക്‌നിക്കൽ ഹെഡ് ഡ�ോ. ശേഖർ ബിഷ്ട് നിലവിലുളള ഉൽപന്നങ്ങളുടെയും പുതിയ ഉൽപന്നങ്ങളായ ഇൻക്രൈൽ, ഫ്രൂട്ട്, അപ്പ് എക്‌സ്‌പ്ലോറർ പ്ലസ് എന്നിവയുടെ പ്രധാന സവിശേഷതകളെകുറിച്ചും സംസാരിച്ചു. ഈ വിവരങ്ങൾ കമ്പനിയുടെ ബിസിനസ് അസ�ോസിയേറ്റുകൾ വഴി കർഷകരിലേക്ക് എത്തിക്കുന്നു. പ്രസ്തുത സംസ്ഥാനത്തെ കർഷകർ നിലവിൽ നേരിടുന്ന പ്രശ്‌നങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളെക്കുറിച്ചും ഡ�ോ. ബിഷ്ട് നിർദ്ദേശങ്ങൾ നൽകി. Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

നിരവധി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സെയിൽസ് മാനേജർ സുഭാഷ് റാത്തോഡ് ഇവിടുത്തെ പുര�ോഗമനകർഷകരുടെയും മുന്തിരി കർഷകരുടെ ഉൽപന്നവിപണന സാധ്യതകയുളള മേഖലകളിലും നിരവധി യ�ോഗങ്ങളും ചേർന്നു. ഇത്തരം സമ്മേളനങ്ങളും, പരിശീലന പരിപാടികളും ശിൽപശാലകളും നിരന്തരം നടത്തുന്നതു വഴി കർഷകർക്കിടയിൽ പ്‌ളാന്റ് ബയ�ോട്ടിക്‌സ് ഉൽപന്നങ്ങൾക്ക് ഡിമാന്റ് വർദ്ധിപ്പിക്കാനും കമ്പനിക്ക് സാധിക്കുന്നു. 47


www.krishijagran.com

ജൈവകൃഷി

പ്രൊഫ. പി രഘുനാഥ്‌ ഫ�ോൺ: 9495517807

tISpw IoShpanÃmsX

ImbvIdnIÄ വി

ളസംരക്ഷണത്തിന് അപായരഹിതവും ചെലവ് കുറഞ്ഞതുമായ ജൈവകീടനാശിനികൾ ഉപയ�ോഗിക്കാൻ ശീലിക്കണം. ഇത് വിളകൾക്കും, മനുഷ്യനും മാത്രമല്ല മിതപ്രാണികൾക്കും ഉപദ്രവമില്ല. മിതപ്രാണികളും കീടനിയ�ണത്തിന് ഉപകരിക്കുന്നവയാകയാൽ അവയുടെ സംരക്ഷണവും ഉറപ്പുവരുത്തണം. പ്രധാന ശത്രുകീടങ്ങളുടെ ശാശ്വതമായ നിയന്ത്രണരീതികൾ ന�ോക്കാം.

കുറച്ച് തളളി നിൽക്കുന്ന രീതിയിൽ ഇറച്ചി കഷ്ണമ�ോ പച്ചമീനിന്റെ തലയ�ോ തിരുകി കയറ്റുക. കെണികൾ അവിടവിടെ കൃഷിയിടത്തിൽ ചെടിചുവടിനു കുറച്ച് അകലെയായി ചെരു ചെരുവിൽ വയ്ക്കുക. അല്പ സമയം കഴിയുമ്പോൾ കെണിയിൽ ഉറുമ്പുകൾ കൂട്ടം കൂടിയിരിക്കുന്നത് കാണാം. അപ്പോൾ ഒരു ചൂട്ട് കത്തിച്ച് ഉറുമ്പ് കൂടിയിരിക്കുന്ന സ്ഥലത്ത് കാണിച്ചാൽ അവ ചാകും. ചത്ത് ഉറുമ്പുകളെ മാറ്റാൻ മറ്റ് ഉറുമ്പുകളെ വീണ്ടും കെണിയിലേക്ക് വരും. ഇടയ്ക്കിടയ്ക്ക് ചൂട്ട് പ്രയ�ോഗം തുടർന്നാൽ ഉറുമ്പുകളെ പൂർണ്ണമായും നശിപ്പിക്കാം.

നീറിനും ഉറുമ്പിനും കെണി

മാവ്, പ്ലാവ്, തെങ്ങ് മറ്റു മരങ്ങൾ ഇവയിലെല്ലാം നീറ് അഥവാ മിശിറിന്റെ ശല്യം മരം കയറുന്നവർക്ക് വലിയ പ്രശ്‌നമാണ്. ഇവയെ നിയ�ിക്കാനും ഇറച്ചിക്കെണി മതി. ചുവട്ടിൽ നിന്ന് 4-5 അടി ഉയരത്തിൽ കെണി വച്ച് കെട്ടുക. നീറ് കെണിയിൽ കൂട്ടമായി വരുമ്പോൾ ചൂട്ട് പ്രയ�ോഗം നടത്തുക. മരത്തിന്റെ ക�ൊമ്പറ്റത്ത് ഇലക്കൂടിനുളളിൽ കഴിയുന്ന നീറുകളെ കെണിയിലേക്ക് ആകർഷിക്കാനും വകവരുത്താനും ഇങ്ങനെ കഴിയും.

വെണ്ട, വഴുതന, പയർ, മുളക് തുടങ്ങിയവയിൽ ചെടികളുടെ വേര്, തണ്ട്, ഇളം തണ്ട്, പൂവ്, കായ് ഇവ തുരന്ന് നശിപ്പിക്കുന്ന കടി ഉറുമ്പുകൾ പലപ്പോഴും പ്രധാന പ്രശ്‌നമാണ്. ഉറുമ്പുകളെ കെണിയിൽ കുടുക്കി പൂർണ്ണമായും നശിപ്പിക്കാം. കെണി തയ്യാറാക്കാൻ ഒന്നര ഇഞ്ച് വാവട്ടവും ഒരു ചാൺ നീളവുമുളള പി.വി.സി കുഴൽ അഥവാ മുളം കുഴൽ എടുക്കുക. ഇതിന്റെ അഗ്രത്തുളള വാവട്ടത്തിനകത്ത് പുറത്തേക്ക് 48

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

മീലിമൂട്ടയ്ക്ക് വേപ്പെണ്ണ

മീലിമൂട്ട ബാധ തെങ്ങിന്റെ മച്ചിങ്ങ കരിച്ചിലിനു കാരണമാകാറുണ്ട്. മീലിമൂട്ടകളെ തെങ്ങിൻ മണ്ടയിൽ പരത്തുന്നത് ഉറുമ്പുകളാണ്. വിരിഞ്ഞുവരുന്ന പൂങ്കുലയിലെ മച്ചിങ്ങയുടെ മ�ോടിനുളളിൽ കടന്ന് മീലിമൂട്ടകൾ നീര് കുടിക്കുന്നതിന്റെ ഫലമായി മച്ചിങ്ങ ഉണങ്ങിക്കരിഞ്ഞ് ക്ലാഞ്ഞിലിന�ോട് പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഇത് മച്ചിങ്ങ ക�ൊഴിച്ചിലിന് ഇടയാക്കും. കരിഞ്ഞുണങ്ങിയ കുലയിൽ നിന്ന് പുതുതായി വിരിഞ്ഞുവരുന്ന ഓര�ോ പൂങ്കുലയിലെ മച്ചിങ്ങയിലേക്കും ഉറുമ്പുകൾ മീലിമൂട്ടകളെ ക�ൊണ്ടുവിടും. മീലിമൂട്ടയുടെ ആക്രമണം കാരണം ഒരു പൂങ്കുല കരിഞ്ഞുണങ്ങുന്നതായി കണ്ടാൽ വിരിഞ്ഞുവരുന്ന ഓര�ോ പൂങ്കുലയിലെയും മച്ചിങ്ങകൾ കരിഞ്ഞുണങ്ങാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാം. തെങ്ങിന്റെ മണ്ടയിൽ കരിവാളിച്ചുകാണുന്ന പൂങ്കുലകൾ എടുത്തുമാറ്റി മണ്ട വൃത്തിയാക്കുക. 2% വീര്യത്തിൽ വേപ്പെണ്ണ ഇമൾഷൻ-വെളുത്തുളളി മിശ്രിതം തയ്യാറാക്കി കുരുത്തോലയിലും ഓലയിടുക്കുകളിലും ഇളം കുലകളിലും മ�ോട് നനയും വിധം തളിക്കുക. തുടർന്ന് വെർട്ടിസീലിയം 20 ഗ്രാം അല്ലെങ്കിൽ 5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ ലായനി തയ്യാർ ചെയ്ത് മേൽ നിർദ്ദേശിച്ചതുപ�ോലെ തളിക്കുക.

ഇലതീനിക്ക് കാന്താരി

വിവിധതരം ഇലതീനിപ്പുഴുക്കൾ (ഉദാ: പാവലിലെ പച്ചപ്പുഴു, പടവലത്തിലെ കൂനൻ പുഴു, ചീരയിലെ കൂടുകെട്ടിപുഴു) പച്ചക്കറികൃഷിയിൽ പ്രശ്‌നമാണ്. കഴിയുന്നത്ര പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കണം. മൃദു ശരീരമുളളവയെ നിയ�ിക്കാൻ ഒരു ലിറ്റർ ഗ�ോമൂത്രം പത്ത് ലിറ്റർ വെളളത്തിൽ

ചിതലിന് കരിങ്ങോട്ടി

ചിതൽ ശല്യം കൃഷിയിടങ്ങളിൽ പ്രശ്‌നമാറുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മണ്ണിളക്കി കൃഷിസ്ഥലം തയാറാക്കുമ്പോൾ കരിങ്ങോട്ടി എണ്ണ ഇമൾഷൻ തയ്യാറാക്കി മണ്ണ് നനച്ച് തളിക്കുക. ഈ മരുന്ന് തളിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം വിളവിറക്കാം

തളിലായനി എങ്ങനെ തയ്യാറാക്കാം?

ഒരു ലിറ്റർ കരിങ്ങോട്ടി എണ്ണയിൽ അരലിറ്റർ സ�ോപ്പുലായനി ചേർത്തിളക്കുക. 60 ഗ്രാം ബാർസ�ോപ്പ് (അലക്കുസ�ോപ്പ് ) അരലിറ്റർ വെളളത്തിൽ ലയിപ്പിച്ച് സ�ോപ്പു ലായനി ഉണ്ടാക്കാം. ഈ രീതിയിൽ ലഭിച്ച ഒന്നര ലിറ്റർ കരിങ്ങോട്ടി എണ്ണ ഇമൾഷൻ 60 ലിറ്റർ വെളളത്തിൽ നേർപ്പിച്ച് വിളവിറക്കുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ നനച്ച് തളിക്കാം. ചിതൽ നിയ�ണത്തിന് ഇത് ഫലം ചെയ്യും. മരങ്ങളിൽ ചിതലിന്റെ ഉപദ്രവം കാണുമ്പോൾ, മരത്തിന്റൈ ചുവടുഭാഗത്തുളള മണ്ണ് ഇളക്കിയ ശേഷം ഈ ലായനി മണ്ണ് നനയുന്ന രീതിയിൽ തളിക്കാം. തടിയിലും തളിക്കാം. Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

49


www.krishijagran.com

ജൈവകൃഷി

നേർപ്പിച്ചതിൽ 30 ഗ്രാം കാന്താരിമുളക് അല്ലെങ്കിൽ എരിവുളള മാലിമുളക് (ഉണ്ടമുളക് ) അരച്ച് ചേർത്ത് തളിച്ചാൽ മതി.

വെളളീച്ചയ്ക്ക് മഞ്ഞക്കെണി മണ്ഡരിക്ക് കഞ്ഞിവെളളം

പാവൽ, പടവലം തുടങ്ങിയവയുടെ പ്രശ്‌ന പരിഹാരത്തിന് പച്ചത്തുളളൻ, മുഞ്ഞ (ഏഫിഡ് ), മണ്ഡരി, വെളളീച്ച എന്നിവയുടെ നിയ�ണം ഉറപ്പുവരുത്തണം. വെളളീച്ചയെ കുടുക്കാൻ മഞ്ഞക്കെണി ഏക്കറിന് 50 എണ്ണം എന്ന ത�ോതിൽ വയ്ക്കുക. കടും മഞ്ഞ നിറത്തിലുളള പ�ോളിത്തീൻഷീറ്റ് ക�ൊടി രൂപത്തിൽ മുറിച്ചെടുത്ത് കൃഷിയിടത്തിൽ അവിടവിടെ നാട്ടുക. ക�ൊടിയുടെ ഇരുവശത്തും ആവണക്കെണ്ണ തേയ്ക്കണം. മഞ്ഞനിറത്തിൽ ആകർഷിക്കപ്പെടുന്ന വെളളീച്ച കെണിയിൽ ഒട്ടിപ്പിടിച്ച് നശിക്കും.

കാലത്ത് 8 മണിക്കുമുമ്പ് അല്ലെങ്കിൽ വൈകുന്നേരമാകണം. മരുന്ന് തളിച്ച് അവശേഷിക്കുന്ന കീടങ്ങളെ വിശേഷിച്ചും മുഞ്ഞകളെ നിയന്ത്രിക്കാൻ വെർട്ടിസീലിയം 20 ഗ്രാം/ 5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ ചേർത്ത് വൈകുന്നേരം തളിക്കാം. തളി ലായനിയിൽ 10 ഗ്രാം ശർക്കര പ�ൊടിച്ചതും 5 മില്ലി കടല എണ്ണയും ഒരു ലിറ്റർ ലായനിയിൽ എന്ന ത�ോതിൽ ചേർത്താൽ നന്ന്.

മണ്ഡരിയെ നിയ�ിക്കാൻ കഞ്ഞിവെളളം നേർപ്പിച്ച് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയിൽ തളിക്കണം. ആവണക്കെണ്ണവേപ്പെണ്ണ-വെളുത്തുളളി മിശ്രിതം വെളളത്തിൽ നേർപ്പിച്ച് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയിൽ തളിച്ച് പച്ചത്തുളളൻ, മുഞ്ഞ, വെളളീച്ച, മണ്ഡരി എന്നിവയെ നിയന്ത്രിക്കാം. തളിക്കാനുളള ലായനി തയ്യാർ ചെയ്യാൻ 6 ഗ്രാം ബാർസ�ോപ്പുലായനി 50 മില്ലി ലിറ്റർ വെളളത്തിൽ ലയിപ്പിക്കുക. ബാർസ�ോപ്പുലായനി 20 മില്ലി ലിറ്റർ ആവണക്കെണ്ണയും 80 മില്ലി ലിറ്റർ വേപ്പെണ്ണയും കൂട്ടിക്കലർത്തിയുണ്ടാക്കിയ 100 മില്ലി ലിറ്റർ എണ്ണ മിശ്രിതത്തിൽ ഒഴിച്ചിളക്കുക. ഈ 150 മില്ലി ലിറ്റർ എണ്ണ എമൾഷൻ 6 ലിറ്റർ വെളളത്തിൽ നേർപ്പിക്കുക. ഇതിൽ 120 ഗ്രാം വെളുത്തുളളി അരച്ചുകിട്ടുന്ന വെളുത്തുളളി നീര് ഒട്ടും നഷ്ടപ്പെടുത്താതെ ചേർക്കുക. ലായനി അരച്ചെടുത്ത് ഒരു സ്‌പ്രേയർ ഉപയ�ോഗിച്ച് ഇലകളുടെ അടിവശത്ത് ചെറുകണികകളായി പതിക്കുംവിധം തളിക്കുക. വെളുത്തുളളി ചേർത്തുകഴിഞ്ഞാൽ ഉടനെ ലായനി തളിക്കണം.

ഇലപ്പേനിന് കിരിയാത്ത്

പച്ചമുളകിൽ ഇലകുരിടിപ്പും ഇലമഞ്ഞളിപ്പും പ്രശ്‌നങ്ങൾക്ക് പ്രധാന കാരണക്കാരായ ഇലപ്പേൻ (ത്രിപ്‌സ് ) മുഞ്ഞ (എഫിഡ് ), വെളളീച്ച, മഡണ്ഡരി ഇവയുടെ നിയ�ണം ഉറപ്പുവരുത്തണം. പ്രശ്‌നാരംഭത്തിൽ തന്നെ 5 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് അരിച്ചെടുത്ത് തളിക്കുക. കിരിയാത്ത്സ�ോപ്പ്- വെളുത്തുളളി മിശ്രിതം ഇലപ്പേൻ, മുഞ്ഞ, വെളളീച്ച എന്നിവയെ നിയ�ിക്കാനും, ഒഴിവാക്കാനും സഹായിക്കും. കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും ചതച്ച് ഒരു ലിറ്റർ നീരെടുക്കുക. 60 ഗ്രാം ബാർസ�ോപ്പ് അര ലിറ്റർ വെളളത്തിൽ ലയിപ്പിച്ചെടുത്ത സ�ോപ്പുലായനി കിരിയാത്ത്

പ്രശ്‌നകാരികൾക്ക്

അവശേഷിക്കുന്ന ഈ നീരൂറ്റിക്കുടിക്കുന്ന പ്രാണികളിൽ ഏതെങ്കിലും ചിലത് പ്രശ്‌നകീടമായി വീണ്ടും വർദ്ധിക്കുന്നതായി കണ്ടാൽ ജീവീണുകീടനാശിനിയായ 'ബീവേറിയ' അല്ലെങ്കിൽ വെർട്ടിസീലിയം ഇവയിലേതെങ്കിലുമ�ൊന്ന് 20 ഗ്രാം/ 5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ ചേർത്ത് തളിക്കുക. തയ്യാർ ചെയ്ത ഓര�ോ ലിറ്റർ ലായനിയിലും 10 ഗ്രാം ശർക്കര പ�ൊടിച്ചതും 5 മില്ലി നിലക്കടല എണ്ണയും ചേർക്കുന്നത് തളിലായനിയുടെ ഗുണം വർദ്ധിപ്പിക്കും. ഈ ജീവാണു കീടനാശിനി പ്രയ�ോഗം വൈകുന്നേരം വേണം നടത്താൻ.

ചിത്രകീടത്തിന് ആവണക്ക്

ചിത്രകീടവും, കറുത്ത മുഞ്ഞയും വളളിപ്പയറിന്റെ പ്രധാന ശത്രുക്കളാണ്. ഇവയുടെ നിയന്ത്രണത്തിന് ആവണക്കെണ്ണ - വേപ്പെണ്ണ എമൾഷൻ വെളളത്തിൽ നേർപ്പിച്ച് തളിക്കാം. മരുന്ന് തളിക്കേണ്ടത്

50

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

സ്വീകരിക്കാം.

ആമവണ്ടിന് കൈവല

വഴുതന, പാവൽ, പടവലം എന്നീ പച്ചക്കറികളിൽ പലപ്പോഴും ഈ പ്രാണി പ്രശ്‌നമാകാറുണ്ട്. വണ്ടുകളും പുഴുക്കളും ഇലയിലെ ഹരിതകം കാർന്നുതിന്നുന്നതിനാൽ ഇലകളിലെ ഞരമ്പുകൾ മാത്രം അവശേഷിക്കും. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങുകയും ചെയ്യും. ഒരു കൈവലയുടെ സഹായത്താൽ വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക. വണ്ടുകളുടെ നിയ�ണത്തിന് ക�ൊതുകിനെ ക�ൊല്ലാൻ ഉപയ�ോഗിക്കുന്ന ബാറ്റ് ഉപയ�ോഗിക്കുന്നത് ഫലം ചെയ്യും. മുട്ടകൾ, പുഴുക്കൾ സമാധി ദശകൾ ഇവ ഇലയുടെ അടിഭാഗത്തായിരിക്കും കാണുന്നത്. ഇവയെ ശേഖരിച്ച് നശിപ്പിക്കാം.

കായീച്ചയ്ക്ക് കെണി ബഹുവിധം

പഴക്കെണി, തുളസിക്കെണി, കഞ്ഞിവെളളക്കെണി, തേങ്ങവെളളക്കെണി, മീൻകെണി 10 കുഴിക്ക് 1 എന്ന ത�ോതിൽ തൂക്കിയിട്ട് കായീച്ചകളെ കുടുക്കാം. ഫെറമ�ോൺ കെണി ഒരേക്കറിന് 15 എന്ന ത�ോതിൽ തൂക്കിയിട്ട് ഒട്ടനവധി ആൺ ഈച്ചകളെ കുടുക്കി നശിപ്പിക്കാം. 100 ഗ്രാം ശർക്കര ഒരു ലിറ്റർ വെളളത്തിൽ നല്ലതുപ�ോലെ ഇളക്കി ചേർത്തതിൽ രണ്ടുതുളളി 'സ്‌പൈന�ോസാഡ് ' കലർത്തി ഇലകളുടെ അടി വശത്ത് ബ്രഷ് ഉപയ�ോഗിച്ച് തേയ്ക്കുക. ഒരു സെന്റിൽ ഒരു സ്ഥലത്ത് എന്ന രീതിയിൽ ചെയ്താൽ മതി. കായീച്ചകളെ ഈ വിഷഭക്ഷണത്തിൽ ആകർഷിച്ച് വകവരുത്താം.

നീരിൽ ഒഴിച്ച് ഇളക്കുക. ഈ മിശ്രിതം 15 ലിറ്റർ വെളളം ചേർത്ത് നേർപ്പിക്കുക. ഇതിൽ 330 ഗ്രാം വെളുത്തുളളി നിന്ന് എടുക്കുന്ന നീര് ചേർക്കണം. മിശ്രിതം അരിച്ചെടുത്ത് ഇലകളുടെ അടിവശത്ത്പതിക്കുന്ന രീതിയിൽ തളിക്കണം. തുടർന്ന് 20 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെളളത്തിൽ ചേർത്തുണ്ടാക്കിയ ലായനിയിൽ 10 ഗ്രാം ശർക്കരയും കടല എണ്ണയും ചേർത്ത് തളിക്കുക.

തുരപ്പന് വിളക്കുകെണി

നിശാശലഭങ്ങൾ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന തണ്ടുതുരപ്പൻ, കായ് തുരപ്പൻ (വഴുതന, വെണ്ട). പുഴുക്കളാണ് ഉപദ്രവകാരികൾ. ശലഭങ്ങളെ ആകർഷിച്ചു ക�ൊല്ലാൻ സന്ധ്യ മയങ്ങുന്നത�ോടെ ത�ോട്ടത്തിൽ അര മണിക്കൂർ നേരം കത്തിനിൽക്കുന്ന രീതിയിൽ പന്തം ക�ൊളുത്തി വയ്ക്കുക. കേടു ബാധിച്ച തണ്ടിന്റെ ഭാഗങ്ങളും കായ്കളും മുറിച്ച് മാറ്റി നശിപ്പിക്കുക. 5% വീര്യത്തിൽ വേപ്പിൻകുരു സത്ത് തയ്യാറാക്കി ചെടിയുടെ ഭാഗങ്ങളിൽ നനച്ച് തളിക്കുക. വെണ്ടയുടെ ഇലചുരുട്ടിപ്പുഴുക്കളെ ഇലചുരുളുകൾക്കൊപ്പം എടുത്ത് നശിപ്പിക്കുക. തണ്ടുതുരപ്പൻ, കായ് തുരപ്പൻ പുഴുവിനെതിരെ നിർദ്ദേശിച്ച മാർഗങ്ങൾ ഇവിടെയും

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

പന്തം കാട്ടി പയർചാഴിയെ തുരത്താം. പയർചാഴിയുടെ ഉപദ്രവം കണ്ടാൽ കൃഷിസ്ഥലത്ത് സൗകര്യമുളളിടങ്ങളിൽ പന്തം ക�ൊളുത്തി വയ്ക്കുക. സന്ധ്യമയങ്ങിക്കഴിഞ്ഞാൽ അരമണിക്കൂർ നേരം പന്തം നിന്ന് കത്തുന്ന രീതിയിൽ വയ്ക്കണം. അനവധി ചാഴികളെ ഈ രീതിയിൽ നശിപ്പിക്കാം. അവശേഷിക്കുന്ന ചാഴികളെ നിയ�ിക്കാൻ ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ ലായനിക്ക് 10 ഗ്രാം ശർക്കരയും 5 മില്ലി കടല എണ്ണ അല്ലെങ്കിൽ ആവണക്കെണ്ണയും ചേർത്ത് തളിക്കുക.

51


www.krishijagran.com

സസ്യസംരക്ഷണം

thcpXo\n ]pgphns\ HXp¡m³

an{X\namhnc ഡ�ോ. എസ്. ലീന, ഡ�ോ. രാജ്കുമാർ, ഡ�ോ. ടി.എസ്.മന�ോജ്കുമാർ

കൃഷിവിജ്ഞാന കേ�ം, ഐ.സി.എ.ആർ.-സി.പി.സി.ആർ.ഐ. കാസർഗ�ോഡ്

വുങ്ങിന്റെ പ്രധാന കീടമാണ് വേരുതീനി പുഴുക്കൾ. ല്യൂക്കോഫ�ോളിസ് സ്പീഷിസിൽ ഉൾപ്പെട്ട വണ്ടിന്റെ പുഴുവാണിത്. ഇവ കവുങ്ങ് മറിഞ്ഞ് വീഴാൻ ഇടയാക്കും. പ്രധാനമായും മൂന്ന് തരം വേരുതീനി പുഴുക്കളുണ്ട്. Leucopholis coneophora, L lepidophora & L burmeisteri അതിൽ L. coneophora യ്ക്ക് ഒരു വർഷത്തെ ജീവിത ചക്രമാണുള്ളത്. മെയ് - ജൂൺ മാസം ഇവയുടെ പ്യൂപ്പ വിരിഞ്ഞ് വണ്ട് പുറത്ത് വരും. എന്നാൽ L. lepidophora യ്ക്കും L.burmeisteri യ്ക്കും രണ്ടു വർഷം ജീവിത ചക്രമുണ്ട്. പൂർണ്ണ വളർച്ചയെത്തിയ വണ്ടുകളാവാൻ ഇവയ്ക്ക് നനഞ്ഞ മണ്ണ് ആവശ്യമാണ്. അതിനാൽ ഘ.യൗൃാലശേെലൃശ യുടെ വണ്ടുകൾ ജൂൺ മാസവും ഘ. ഹലുശറീുവീൃമ യുടേത് ജൂലായ് അവസാനമ�ോ ആഗസ്റ്റ് ആദ്യമ�ോ ആകും വിരിഞ്ഞ് പുറത്ത് വരുന്നത്. സന്ധ്യാ നേരത്ത് 6.30 ത�ൊട്ട് 7.30 വരെ വിരിഞ്ഞിറങ്ങുന്ന ഈ വണ്ടുകൾ കവുങ്ങ് പ�ോലുള്ള വിളകളെ ആദ്യമേ ആക്രമിക്കുന്നില്ല. ത�ോട്ടങ്ങളിൽ കാണുന്ന കളകളുടെ വേരുകൾ മാത്രമാണ് ഭക്ഷണമാക്കുന്നത്. മുട്ട, പുഴു, സമാധി, പൂർണ്ണകീടം എന്നിങ്ങനെയാണ് ഇവയുടെ ജീവിത ദശ. പെൺ വണ്ടുകൾ മണ്ണിൽ മുട്ടയിടുകയും 15 ദിവസത്തിനുള്ളിൽ തന്നെ ആദ്യ ദശയിലുള്ള പുഴു പുറത്ത് വരും. ഈ പുഴു മണ്ണിലെ ജൈവാംശം മാത്രം ഭക്ഷിക്കും.

രണ്ടാം ദശയിലെ പുഴുക്കൾ പുല്ലിന്റെ വേരുകൾ ഭക്ഷിക്കുകയും മൂന്നാം ദശയിൽ അവ കവുങ്ങിന്റേയും വാഴ, ക�ൊക്കോ, ചേന, ചേമ്പ് തുടങ്ങിയ ഇട വിളകളുടെയും വേര് ആക്രമിക്കും. ആദ്യം കവുങ്ങിന്റെ ചെറു വേരുകൾ തിന്നു തുടങ്ങുന്ന ഇവ പിന്നീട് തായ്‌വേരുകൾ വരെ തിന്ന് നശിപ്പിപ്പിക്കും. 8 മുതൽ 9 മാസം വരെ പുഴുവായി ജീവിക്കുന്ന ഇവ വേനലാകുമ്പോൾ മണ്ണിനടിയിൽ ആഴത്തിൽ സമാധിയാവുകയും തുടർന്ന് മഴക്കാലത്ത് വണ്ടുകൾ വിരിഞ്ഞിറങ്ങുകയും ചെയ്യുന്നു. വേരുതീനി പുഴുക്കളുടെ ആക്രമണത്തിന് വിധേയമായ കവുങ്ങുകൾ ഓലകൾ മഞ്ഞളിച്ച് തടി മുകൾഭാഗത്തേക്ക് ശ�ോഷിച്ച് ര�ോഗാതുരമായി ക്രമേണ വിളവ് നന്നേ കുറയും. കഠിനമായ ഉപദ്രവത്തിൽ വേരുകൾ പൂർണ്ണമായും നശിച്ച് കവുങ്ങ് മറിഞ്ഞ് വീഴും. ജൈവ രീതിയിൽ ഏറ്റവും ഫലവത്തായി ഇവയെ നിയ�ിക്കാൻ കഴിയും. നിമാവിരകളുടെ കൂട്ടത്തിൽ ശത്രു നിമാവിരകൾ മാത്രമല്ല, ഉപദ്രവകാരികളായ ശത്രുകീടങ്ങളെ ആക്രമിച്ച് നശിപ്പിക്കുന്ന മിത്രങ്ങളുമുണ്ട്. ഇവയെ എന്റമ�ോ പാത്തോജനിക്ക് നിമറ്റോഡുകൾ (Entomo Pathogenic Nematodes - EPNs) എന്ന് വിളിക്കുന്നു. കീടങ്ങൾക്കെതിരെ പ്രതിര�ോധശേഷി ആർജിക്കുന്നില്ല എന്നതും കീടനാശിനിയുടെ ദ�ോഷകരമായ വശങ്ങളില്ല 52

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

എന്നതും ഇതിന്റെ പ്രത്യേകതകളാണ്. മിത്ര നിമാവിരകളുടെ ഉള്ളിൽ സഹജീവനം നടത്തുന്ന ഒരിനം ബാക്ടീരിയ ഉണ്ട്. ഇത്തരം ബാക്ടീരിയയുമായി സംയ�ോജിച്ച് കീടങ്ങളിൽ ര�ോഗമുണ്ടാക്കി അവയെ ക�ൊല്ലുകയാണ് മിത്രനിമാവിരകൾ ചെയ്യുന്നത്. സ്റ്റെയിനെർനീമ, ഹെറ്റെറ�ോറാബ്‌ഡൈറ്റിസ് എന്നീ ജനുസുകളിൽ പെട്ട നിമാവിരകൾക്ക് കവുങ്ങുപ�ോലെയുള്ള ത�ോട്ട വിളകളിലെ വേരുതീനി പുഴുക്കളെ നിയന്ത്രിക്കാൻ പറ്റുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മുട്ടയും നാലു ജുവനൈൽ ദശകളുമടങ്ങിയതാണ് മിത്രനിമാവിരകളുടെ ജീവിത ചക്രം. ഇതിൽ മൂന്നാം ജുവനൈൽ ദശയെ ഇൻഫെക്റ്റീവ് ജുവനൈൽസ് എന്ന് വിളിക്കുന്നു. ഇവയാണ് ആക്രമണകാരികൾ. ഇവയ്ക്ക് മാത്രമേ സ്വത� സഞ്ചാര ശേഷിയുള്ളു. ഇവ ഒരു കീടത്തിൽ നിന്ന് മറ്റൊന്നിലേക്ക് മണ്ണ് വഴി സഞ്ചരിക്കുന്നു. പുതിയ കീടത്തിലെത്തിച്ചേർന്ന സ്റ്റെയിനെർനീമ വിഭാഗത്തിൽ പെട്ട നിമാവിരകൾ സീന�ോറാബ്ഡസ് എന്ന ബാക്ടീരിയയെയും ഹെറ്റെറ�ോറാബ്‌ഡൈറ്റിസ് വിഭാഗത്തിൽ പെട്ട നിമാവിരകൾ ഫ�ോട്ടോറാബ്ഡസ് എന്ന ബാക്ടീരിയയെയും പുറത്തു വിടുന്നു. ഈ ബാക്ടീരിയ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കീട ശരീരത്തിൽ വളർന്ന് നിറഞ്ഞ് ശരീരത്തിന്റെ ഉൾവശം ദ്രവീകരിച്ച് അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു കീടത്തിനുള്ളിൽ തന്നെ രണ്ടു മൂന്ന് തലമുറ പിന്നിടുന്ന ഇവ പിന്നീട് അടുത്ത കീടത്തെ കണ്ടെത്തും.

• •

ഇടവിളകളിൽ വേരുപടലത്തിൽ കാണപ്പെടുന്ന പുഴുക്കളെ നശിപ്പിക്കാൻ സാധിക്കും. ശരിയായ നീർവാർച്ച ഉറപ്പാക്കുകയും കളകളെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പുഴുക്കളുടെ സഞ്ചാരം നിയ�ിക്കാം. കവുങ്ങൊന്നിന് 2 കില�ോ എന്ന ത�ോതിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുക�ൊടുക്കുന്നത് പുതിയ വേരുകൾ കൂടുതലായി ഉണ്ടാകാൻ സഹായിക്കും. മിത്രനിമാവിരയായ Steinernema carpocapsae യുടെ 150 മി.ലി. കൾച്ചർ ലായനി 5 ലി. വെള്ളത്തിൽ നേർപ്പിച്ച് കവുങ്ങൊന്നിന് ജൂൺജൂലായ് മാസം മഴ തുടങ്ങിയ ശേഷവും, പിന്നീട് സെപ്റ്റംബർ - ഒക�്ടോബർ മാസം ഒരിക്കൽ കൂടിയും കവുങ്ങിന്റെ വേരുപടലത്തിലേക്ക് ഒഴിക്കുകയും

മിത്രനിമാവിര ഗുണങ്ങൾ • • • • • • • •

• •

• •

ഉത്തമ ജൈവകീടനാശിനി പരിസ്ഥിതിക്ക് അനുയ�ോജ്യം ഹ്രസ്വ ജീവിത ചക്രം ഉയർന്ന പ്രത്യുൽപാദനശേഷി വളങ്ങളും കീടനാശിനികളുമായി സംയ�ോജിച്ച് പ്രവർത്തനം. വൻ ത�ോതിൽ ഉത്പാദിപ്പിക്കാം ഇവ സസ്യങ്ങളെയ�ോ മറ്റ് ജീവജാലങ്ങളെയ�ോ ദ�ോഷകരമായി ബാധിക്കുന്നില്ല കേന്ദ്ര കീടനാശിനി രജിസ്‌ട്രേഷൻ ബ�ോർഡിന്റെ (CIRB) രജിസ്‌ട്രേഷൻ വേണ്ടാത്ത ഒരേയ�ൊരു ജൈവ കീടനാശിനി. മിത്രനിമാവിരകളെ മറ്റു കീടനിയന്ത്രണമാർഗ്ഗങ്ങളുമായി ഫലപ്രദമായി സംയ�ോജിപ്പിച്ചും ത�ോട്ടങ്ങളിൽ പ്രയ�ോഗിക്കാം. വേരുതീനിപുഴു സംയ�ോജിത കീട നിയന്ത്രണ മാർഗ്ഗങ്ങൾ ഇടക്കിടെ ത�ോട്ടം കിളയ്ക്കുകയ�ോ ഉഴുതു മറിച്ചിടുകയ�ോ ചെയ്യുക. ഈ സമയം പുറത്ത് വരുന്ന പുഴുക്കളെ പക്ഷികൾ ആഹാരമാക്കും. വണ്ടുകളെ കണ്ടെത്തി നശിപ്പിക്കുന്നതും പുഴുക്കളുടെ ഉപദ്രവം കുറയ്ക്കും. ആഗസ്റ്റ് - സെപ്റ്റംബർ മാസം മണ്ണ് ഇളക്കുകയ�ോ കിളയ്ക്കുകയ�ോ ചെയ്താൽ,

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

മണ്ണിൽ കുതിർക്കുകയും ചെയ്യാം. ലായനി വേരുപടലത്തിലേക്കെത്താൻ ഒരു കമ്പിപാര ഉപയ�ോഗിച്ച് ചരിച്ച് കുഴിയുണ്ടാക്കി ഒഴിച്ചുക�ൊടുക്കണം. 150 മി.ലി. കൾച്ചറിൽ ഏകദേശം 50 ലക്ഷത്തോളം മിത്രനിമാവിരകൾ കാണും. • മരുന്ന് തളിച്ച ശേഷം മണ്ണിലെ ഈർപ്പം നില നിർത്താൻ ഇടക്കിടെ നനയ്ക്കുന്നത് നിമാവിര മണ്ണിൽ ദീർഘകാലം നിലനിൽക്കാൻ സഹായിക്കും. • മണ്ണ് പരിശ�ോധനയുടെ അടിസ്ഥാനത്തിൽ സന്തുലിത വളപ്രയ�ോഗം നടത്തുന്നത് കവുങ്ങിന്റെ ആര�ോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. കാസർഗ�ോഡ് കേ� ത�ോട്ടവിള ഗവേഷണ സ്ഥാപനവും കൃഷിവിജ്ഞാന കേ�വും സംയുക്തമായി ഉദുമ പഞ്ചായത്തിലെ മേൽബാര പ്രദേശത്ത് കഴിഞ്ഞ് 3 വർഷത്തോളം നടത്തിയ പരീക്ഷണത്തിൽ കവുങ്ങിന്റെ വേരുതീനി പുഴുക്കളുടെ നിയ�ണത്തിന് മിത്രനിമാവിരകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തി. 53


ഗൃഹപാചകം

www.krishijagran.com

h  l w c X c p a[ ഇന്ദുനാരായൺ

ഫ�ോൺ: 8281659340

പപ്പായ ഹൽവ

അണ്ടിപ്പരിപ്പ്, കിസ്മിസ്, ഈന്തപ്പഴം നുറുക്കിയത് എന്നിവ മീതെ വിതറി അലങ്കരിക്കുക. ആറിയതിനുശേഷം കഷ്ണങ്ങളാക്കുക.

ചേരുവ:

പഴുത്ത കപ്പളങ്ങ ഉടച്ചത് - 5 കപ്പ് അരിപ്പൊടി - 2 ടീസ്പൂൺ പഞ്ചസാര - 8 ടീസ്പൂൺ ഏലയ്ക്ക - 4 എണ്ണം അണ്ടിപ്പരിപ്പ് -1/4 കപ്പ് ചെറുതായരിഞ്ഞത് കിസ്മിസ്, ഈന്തപ്പം -1 ടേബിൾ സ്പൂൺ വീതം; ചെറുതായരിഞ്ഞത്. നെയ്യ് - 3 ടേബിൾ സ്പൂൺ

പഞ്ഞപ്പുല്ല് ഹൽവ ചേരുവ:

പഞ്ഞപ്പുല്ല്

- 1 കപ്പ്

ശർക്കര പാൽ, വെളളം അണ്ടിപ്പരിപ്പ് നെയ്യ് ഏലയ്ക്കാപ്പൊടി

- 1 1/4 കപ്പ് - 3 കപ്പ് വീതം - 50 ഗ്രാം - 3 ടേബിൾ സ്പൂൺ - 1 സ്പൂൺ

(പ�ൊടിക്കാത്തത് )

തയ്യാറാക്കുന്ന വിധം : കപ്പളങ്ങാ അഥവാ ഓമയ്ക്കയുടെ ത�ൊലിയും

കുരുവും കളഞ്ഞ് നന്നായി ഉടച്ച് വയ്ക്കുക.

തയ്യാറാക്കുന്ന വിധം :

ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. അണ്ടിപ്പരിപ്പിട്ട് വറുത്ത് ക�ോരുക. ഇതിലേക്ക് കപ്പളങ്ങ ഉടച്ചത് ചേർക്കുക. 2 ടീസ്പൂൺ അരിപ്പൊടി എടുത്ത് 1/2 ടീസ്പൂൺ വീതം ചേർക്കുക. കട്ടകെട്ടാതിരിക്കാനാണിത്. അരിപ്പൊടി മുഴുവനും ചേർത്ത് കഴിഞ്ഞാൽ കപ്പളങ്ങാപൾപ്പിലെ ജലാംശം നന്നായി വറ്റാൻ അനുവദിക്കുക. പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കുക. എല്ലാം നന്നായി യ�ോജിച്ചുവന്നാൽ മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്നതായി കാണാം. ഈ പാകത്തിൽ വാങ്ങുക. വറുത്തു ക�ോരിയ

ആദ്യമായി പഞ്ഞപ്പുല്ല് വെളളത്തിലിട്ട് 12 മണിക്കൂർ വയ്ക്കുക. ഇനി ഇത് അരിച്ച് വാരി വെളളം പൂർണ്ണമായും മാറ്റി ഒരു കപ്പ് വെളളവും ചേർത്ത് നന്നായി അരച്ചു വയ്ക്കുക. ഇതിൽ നിന്ന് റാഗി മിൽക്ക് (ചൗവരിപാൽ) എടുക്കാനാണിത്. വീണ്ടും ഒരു കപ്പ് വെളളം കൂടി ചേർത്ത് നന്നായടിച്ചെടുക്കുക. 10 മിനിട്ടോളം അരയ്ക്കണം. ഇത് ഇനി ഒരു മസ്ലിൻ തുണിയിലൂടെ അരിച്ച് വയ്ക്കുക. ഒരു സ�ോസ്പാനിൽ ശർക്കര ചീകിയതും 1 കപ്പ് വെളളവും എടുത്ത് അടുപ്പത്ത് വയ്ക്കുക. 54

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

തയ്യാറാക്കുന്ന വിധം :

ശർക്കര ഉരുകിയാലുടൻ ഒരു പാത്രത്തിലേക്ക് തെളിച്ച് ഒഴിക്കുക. ശർക്കരയിലെ മാലിന്യങ്ങൾ നീക്കാനാണിത്. ഒരു പാൻ അടുപ്പത്ത് വച്ച് അതിൽ 2 കപ്പ് റാഗി മിൽക്കും ശർക്കര വെളളവും 3 കപ്പ് വെളളവും ചേർക്കുക. ഇത് തിളപ്പിക്കുക. ഒരു തടിത്തവിയുടെ സഹായത്താൽ തുടരെ ഇളക്കുക. 20 മിനിട്ട് ഇളക്കിയതിനു ശേഷം 1 ടേബിൾസ്പൂൺ നെയ്യൊഴിക്കുക. 10 മിനിട്ട് തുടരെ ഇളക്കുക. മിശ്രിതം തടിത്തവിയുടെ ചുവട്ടിൽ പിടിച്ചു തുടങ്ങുന്നതായി കാണാം. കൈ നനച്ച് ഈ മിശ്രിതത്തിനു മീതെ ത�ൊട്ടു ന�ോക്കൂ. കയ്യിൽ മിശ്രിതം തെല്ലും ഒട്ടിപ്പിടിച്ചില്ലെങ്കിൽ ഏതാണ്ട് പാകമായി എന്ന് അനുമാനിക്കാം. 5-6 മിനിട്ട് കൂടി ഇളക്കി ഏലയ്ക്കാപ്പൊടി ചേർക്കുക. നെയ്യ് തടവി വച്ച പ്ലേറ്റിലേക്ക് ഇത് പകർത്തി ആറാൻ വയ്ക്കുക. ഇഷ്ടമുളള ആകൃതിയിൽ മുറിച്ചെടുത്ത് വിളമ്പുക. ഇതിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. തന്മൂലം ചീത്ത ക�ൊളസ്‌ട്രോൾ കുറയ്ക്കുന്നു. ഇത് ആന്റി ഓക്‌സൈഡുകളാൽ സമ്പുഷ്ടമാണ്. വാർദ്ധക്യത്തെ അല്പമ�ൊന്നു മാറ്റി നിർത്താൻ പഞ്ഞപ്പുല്ലിനാകും. വൃദ്ധർക്കും കുട്ടികൾക്കും ഒരു പ�ോലെ പ്രയ�ോജനപ്പെടുന്ന ഒന്നാണിത്. ശർക്കര ചേർക്കുന്നതിനാൽ ഇരുമ്പിന്റെ അംശം ലഭിക്കാനുപകരിക്കും. പഞ്ചസാരയുടെ അത്ര ദ�ോഷവുമില്ല.

ഒരു സ�ോസ്പാനിൽ നെയ്യൊഴിച്ച് ഉരുക്കുക. ആപ്പിളിന്റ ത�ൊലിയും കുരുവും കളഞ്ഞ് ചെറുതായരിഞ്ഞെടുക്കുക. 4-5 മിനിട്ട് വറുക്കുക. മയമാകുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളളം ഒഴിക്കുക. ചെറുതീയിൽ 15 മിനിട്ടോളം വേവിച്ച് ആപ്പിൾ കഷ്ണങ്ങൾ നന്നായി ഉടയ്ക്കുക. മിശ്രിതം ചുവട്ടിൽ പിടിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. പഞ്ചസാരയിട്ട് തുടരെ ഇളക്കുക. മിശ്രിതം സുതാര്യമാകുമ്പോൾ പാൻ വാങ്ങുക. പിസ്റ്റയും ബദാമും ചേർത്ത് വീണ്ടും 2 മിനിട്ട് വേവിക്കുക. ഇനി നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്ക് ഇത് പകരുക. ആറുമ്പോൾ സമചതുരകഷ്ണങ്ങളായി മുറിച്ച് വിളമ്പുക.

ബേസൻ ഹൽവ ചേരുവ:

കടലമാവ് നെയ്യ് പഞ്ചസാര ബദാം, പിസ്റ്റ വീതം അരിഞ്ഞത് ഏലയ്ക്കാപ�ൊടി പനിനീര് കുങ്കുമപൂവ്

ആപ്പിൾ ഹൽവ

- 1/4 ടേബിൾ സ്പൂൺ - 1 ടേബിൾ സ്പൂൺ - 1 നുളള്

തയ്യാറാക്കുന്ന വിധം :

ചേരുവ: ആപ്പിൾ നെയ്യ് വെളളം ബദാം

- 2 കപ്പ് - 1 കപ്പ് - 1/2 കപ്പ് - 1 ടേബിൾ സ്പൂൺ

ന�ോൺസ്റ്റിക് പാൻ ചൂടാക്കി നെയ്യൊഴിച്ച് ബദമും പിസ്റ്റയും അരിഞ്ഞതിട്ട് ഒരു മിനിട്ട് വഴറ്റുക. കടലമാവിട്ട് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.

- 7 എണ്ണം - 2 ടേബിൾ സ്പൂൺ - 1 ടേബിൾ സ്പൂൺ - 1 ടേബിൾ സ്പൂൺ; വാട്ടി,

ത�ൊലികളഞ്ഞ് ചെറുതായി അരിഞ്ഞത് പിസ്റ്റ - 1 ടേബിൾ സ്പൂൺ; വാട്ടി, ത�ൊലികളഞ്ഞ് ചെറുതായി അരിഞ്ഞത് പഞ്ചസാര - 5 ടേബിൾ സ്പൂൺ പട്ട പ�ൊടി - 2 ടീ സ്പൂൺ വാനില എസൻസ് - 1 ടീ സ്പൂൺ

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

പഞ്ചസാരപ്പാനി: ഒരു പാനിൽ പഞ്ചസാരയും വെളളവും (2 കപ്പ് ) കുങ്കുമപൂവും ഏലയ്ക്കാപ�ൊടിയുമെടുത്ത് ചൂടാക്കുക. പഞ്ചസാര ഉരുക്കിയിൽ കടലമാവ് മിശ്രിതത്തിലേക്ക് ഒഴിക്കുക. 3-4 മിനിട്ട് തുടരെ ഇളക്കുക. പനിനീര് ചേർത്തിളക്കി ഹൽവ പരുവമായാൽ വാങ്ങുക. ആറിയ ശേഷം കഷ്ണങ്ങളാക്കുക. 55


www.krishijagran.com www.krishijagran.com

കുട്ടികളുടെ കൃഷി ജാഗരൺ

നീതു വി.പി.

(എല്ലാം ശരിയുത്തരം അയക്കുന്നവർക്ക് ഒരു വർഷത്തെ കൃഷി ജാഗരൺ മാസിക സൗജന്യമായി അയച്ചുക�ൊടുക്കുന്നതാണ്. ഒന്നിലധികം പേർ ശരിയുത്തരം അയച്ചാൽ ഒരാളെ നറുക്കിട്ടെടുക്കും.)

ഉത്തരം പറയാമ�ോ?

16. കേരളത്തിലെ ആദ്യത്തെ തേക്കിൻ ത�ോട്ടം? 17. കരിമ്പനകളുടെയും നെൽപ്പാടങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് ?

1. ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന ബഹുമതി?

18. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?

2. മഞ്ഞളിന്റെ മഞ്ഞനിറത്തിന് കാരണമായ വർണ്ണകം?

19. കേരളത്തിൽ കർഷകത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിലാണ്?

3. കേരളത്തിൽ ഓറഞ്ചു കൃഷിക്ക് പേരുകേട്ട സ്ഥലം?

20. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പടുന്ന മണ്ണിനം ഏത് ?

4. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നതെന്ന്?

21. കാസർഗ�ോഡ് ജില്ലയിലെ എൻഡ�ോസൾഫാൻ കീടനാശിനിക്കെതിരെ സമരം നടത്തിയ വനിത?

5. ദേശീയ കർഷക ദിനം എന്ന് ? 6. ല�ോക നാളികേരദിനം എന്ന് ? 7. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപിക്കുന്ന ജില്ല ?

22. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്? 23. വൻവൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി?

8. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ത�ോട്ടം?

24. 'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ?

9. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ?

25. ഒറ്റവിത്തുളള ഫലം? 26. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ?

10. പട്ടുനൂൽപ്പുഴുവിനെ വളർത്തുന്നതിന് പറയുന്ന ശാസ്ത്രീയ നാമം?

27. കീടനാശിനിയായി ഉപയ�ോഗിക്കുന്ന ഔഷധ സസ്യം ?

11. 'മകരക്കൊയ്ത്ത് ' രചിച്ച കവി ?

28. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം ?

12. കേരളത്തിൽ ഏറ്റവുമധികം മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല?

29. ഏറ്റവും കൂടുതൽ ക�ൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം ?

13. 'കിഴക്കിന്റെ വെനീസ് ' എന്നറിയപ്പെടുന്നത്? 14. എൻഡ�ോസൾഫാൻ എന്ന കീടനാശിനി ര�ോഗം വിതച്ചത് ഏത് ജില്ലയിലാണ്?

30. 'മൺസൂൺ' എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് സ്വീകരിച്ചതാണ് ?

15. കേരളത്തിലെ ഏതു ജില്ലയിലാണ് പുകയിലകൃഷി ഉളളത് ?

(ശരിയുത്തരം അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കും) 56 56

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഞണ്ടുകാട് തുരുത്തിലെ മത്സ്യക്കൃഷി രമ്യ കെ. പ്രഭ

കൃഷിജാഗരൺ, എറണാകുളം ഫ�ോൺ 9605147903

റണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ട് കാട് തുരുത്തിലെ എൻ ആർ രതീഷ് കൂട് മത്സ്യ കൃഷി തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടേയുള്ളു. പരമ്പരാഗത മത്സ്യ ത�ൊഴിലാളിയായ ഇദ്ദേഹം കരിമീൻ, തിലാപ്പിയ, ചെമ്പല്ലി , വരാൽ എന്നിവയാണ് കൂട് മത്സ്യ കൃഷിയിൽ ഇട്ടിട്ടുള്ളത്. സുഹൃത്ത് ശ്യാം ആണ് കൂട് കൃഷിക്ക് പ്രേരണ നൽകിയത്.

ഇപ്പോൾ ച�ോറുൾപ്പടെയുള്ള ഭക്ഷണങ്ങൾ മുന്ന് നേരം നൽകും. എട്ടാം മാസമാണ് ഇതിന്റെ വിളവെടുപ്പ് . വിടിന്റെ പരിസരത്തു നിന്നും കുറച്ച് മാറി ഒഴുക്കുള്ള സ്ഥലത്താണ് കൂട് ചെയ്തിരിക്കു ന്നത്. എലിയുടെ ശല്യം കാരണം കൂട്ടിലേക്ക് പാലം ഇട്ടിട്ടല്ല വള്ളത്തിലാണ് തീറ്റ ക�ൊടുക്കാൻ പ�ോകുന്നത്. കൂടിന്റെ പ്രധാന എതിരാളികൾ ഞണ്ടും എലിയുമാണ് ഞണ്ടിന് കൂടിന്റെ ഏരിയകളിൽ പ്രത്യേക കെണികളും റെഡിയാക്കിയിട്ടുണ്ട്. ഇതു വരെ മറ്റ് ശല്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്തെങ്കിലും ആവശ്യം വേണ്ട സമയം സി എംഎഫ് ആർ ഐ യുടെ ഉപദേശം തേടും ..

വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തുരുത്തിലാണ് രതീഷും കുടുംബവും താമസിക്കുന്നത്. അതുക�ൊണ്ടു തന്നെ മത്സ്യകൃഷിക്ക് അനുയ�ോജ്യമായ സ്ഥലവും ഈ വേമ്പനാട് കായൽ തന്നെയാണെന്ന് രതീഷ് മനസിലാക്കി സി എം എഫ് ആർ ഐ യുടെ സാങ്കേതിക വിദ്യയാണ് കൂട് മത്സ്യ കൃഷിക്ക് ഇദ്ദേഹം ഉപയ�ോഗിച്ചി രിക്കുന്നത് .

കൂട് കൃഷി കൂടാതെ അച്ഛൻ രവീ�ന്റെ ഒപ്പം വലകെട്ടാനും രതീഷ് പ�ോകുന്നുണ്ട് . ഒന്ന് രണ്ട് പേർക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന ഒരു കൃഷിയാണ് കൂട് കൃഷി എന്ന് രതീഷ് പറയുന്നു. ഇദ്ദേഹത്തിന് സഹായത്തിനായി അമ്മയും ഭാര്യയും ഒപ്പം ഉണ്ട്

ഒരു ലക്ഷം രൂപയുടെ മുതൽമുടക്കാണ് ഇതിനായ് വന്നിട്ടുള്ളത്. സി എം എഫ് ആർ ഐ ആണ് കൂട് സെറ്റ് ചെയ്ത് ക�ൊടുത്തത്.

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

57


www.krishijagran.com

�ിനിക്‌

കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗ രൺ, a/5-2a, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം 10 , ഇ-മെയിൽ: malayalamkrishi@ gmail.com

? എന്റെ വീട്ടുവളപ്പിൽ രണ്ടു കാപ്പിച്ചെടികളുണ്ട്. നന്നായി വളർന്നെങ്കിലും കായ് പിടിക്കുന്നില്ല. ഇതിനു പ്രതിവിധിയുണ്ടോ?

പ്രധാനമാണ് എന്നോർക്കുക. പാടത്ത് ട്രൈക്കോഗ്രമ്മ മുട്ട കാർഡ് വയ്ക്കുക. ട്രൈക്കോഗ്രമ്മ എന്ന പ്രാണി തണ്ടുതുരപ്പന്റെ മുട്ടക്കൂട്ടങ്ങളിലാണ് മുട്ടയിട്ട് അവയെ നശിപ്പിക്കുന്നത്. ഒരു കാർഡിൽ 18000-20000 മുട്ട വരെ കാണാം. ഒരു തവണ ഒരേക്കറിന് 40,000 മുട്ട വരെ വേണം. ഇത്തരത്തിൽ ഒരു കൃഷിക്ക് 4-5 തവണ ഉപയ�ോഗിക്കണം. കാർഡ് ചെറുതുണ്ടുകളായി മുറിച്ച് പാടത്തിന്റെ പല ഭാഗത്ത് ചെടികളിൽ വയ്ക്കാം. അല്ലെങ്കിൽ കമ്പുകളിൽ നാട്ടി അതിൽ വയ്ക്കുകയും ചെയ്യാം.

- സെലിൻ സേവ്യർ, നെല്ലിമൂട് കാപ്പിച്ചെടി പ�ൊതുവെ സമുദ്രനിരപ്പിൽ നിന്ന് 500 മുതൽ 1500 മീറ്റർ വരെ ഉയർന്ന സ്ഥലങ്ങളിലാണ് കായ് പിടിക്കുവാൻ സാധ്യത. ഇന്ന് പ്രചാരത്തിലുളള രണ്ട് ഇനം കാപ്പിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. 'അറബിക്ക' കാപ്പിയുടെ കാര്യത്തിൽ സമുദ്രനിരപ്പിൽ നിന്നുളള ഉയരം 10001500 മീറ്ററാണ് വേണ്ടത്. വാർഷികമഴ 1600-2500 മില്ലി മീറ്റർ. താപനില 15-25 ഡിഗ്രി സെൽഷ്യസ്. ഭാഗികമായ തണലും അമ്ല-ക്ഷാര നില ആറും വേണം. 'റ�ോബസ്റ്റ' കാപ്പിക്ക് വേണ്ട ഉയരം 5001000 മീറ്ററാണ്. വാർഷിക മഴ 1000-2000 മില്ലി മീറ്റർ. 20-30 ഡിഗ്രി സെൽഷ്യസ് താപനില, നേരിയ തണൽ, 6.5 ത�ോതിൽ അമ്ല-ക്ഷാരനില. ഈ സാഹചര്യങ്ങൾ ഒത്തു വരുന്ന പ്രദേശങ്ങളിൽ മാത്രമേ കാപ്പിച്ചെടി കായ് പിടിക്കുകയുളളൂ.

ഫിറമ�ോൺ കെണി ഉപയ�ോഗിച്ച് തണ്ടുതുരപ്പൻ പെൺശലഭങ്ങളെ നശിപ്പിക്കാം. ഒരേക്കറിൽ ആറു കെണി വരെ വയ്ക്കണം. കെണി രണ്ടാഴ്ചയില�ൊരിക്കൽ മാറ്റി പുതിയത് വയ്ക്കാൻ മറക്കരുത്. ക�ൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ താറാവിനെ ഇറക്കുന്നത് തണ്ടുതുരപ്പന്റെ പുഴുവിനെയും സമാധിയെയും ക�ൊത്തിത്തിന്നും. ക�ൊയ്ത്തു കഴിഞ്ഞ് പാടം ഉഴുത് വെളളം കയറ്റി നിർത്തുക; കീടപ്രതിര�ോധശേഷിയുളള അരുണ, ധനു, കാഞ്ചന കൃഷിയിറക്കുക എന്നീ രീതികൾ വഴിയും തണ്ടുതുരപ്പനെ ഫലവത്തായി നിയ�ിക്കാം.

? നെല്ലിലെ തണ്ടുതുരപ്പൻ പുഴുവിന് ജൈവനിയന്ത്രണം ഫലപ്രദമാണ�ോ? അഗ്രോ-ക്ലിനിക്കിൽ മറുപടി പ്രതീക്ഷിക്കുന്നു. - കെ. നാരായണപിളള, കണ്ണാടി-

? വൃക്ഷവിളകൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതിയുണ്ടോ?

യഥാസമയം ചെയ്യാനായാൽ ജൈവനിയ�ണം ഫലപ്രദമാണ്. ഇതിൽ സമയനിഷ്ഠ വളരെ

- മുഹമ്മദ് ഹനീഫ്, രാമനാട്ടുകര58

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

www.krishijagran.com

തെങ്ങ്, കമുക്, റബർ, കശുമാവ്, കുരുമുളക് എന്നീ വൃക്ഷവിളകൾ വിളവെടുത്തു തുടങ്ങുന്നതിനു മുമ്പ് നശിച്ചുപ�ോയാൽ പ്രത്യേക സംരക്ഷണമുണ്ട്. ഇൻഷ്വർ ചെയ്യാൻ വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം ഇങ്ങനെ; 10 തെങ്ങ്, 10 കമുക്, 25 റബർ, 5 കശുമാവ്, താങ്ങുമരങ്ങളിലുളള 15 കുരുമുളക്. ഇവയ്ക്ക് പ്രീമിയത്തിലും വ്യത്യാസമുണ്ട്. വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുളള അപേക്ഷാഫ�ോറവും, നഷ്ടപരിഹാരത്തുക അവകാശപ്പെടാനുളള അപേക്ഷാഫ�ോറവും പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ കൃഷിഭവനിലും ലഭ്യമാണ്. ഇവ യഥാവിധി പൂരിപ്പിച്ച് കൃഷിഭവനിൽ നൽകി അംഗത്വം എടുക്കുകയാണ് പ്രധാനം.

6-8 ആഴ്ചമുമ്പ് കറവ നിർത്തി ധാതുലവണ മിശ്രിതം 20 ഗ്രാം തീറ്റയിൽ കുഴച്ചുക�ൊടുക്കണം. പ്രസവത്തിന് രണ്ടുമൂന്നു ദിവസം മുമ്പ് ആടിന്റെ പിൻഭാഗം വൃത്തിയാക്കി വയ്ക്കണം. കരഞ്ഞുക�ൊണ്ടിരിക്കുക എന്നതാണ് ആടുകളുടെ പ്രസവ ലക്ഷണം. പ്രസവത്തിനു മുമ്പായി യ�ോനീഭാഗം ഇളം ചൂടുവെളളം ക�ൊണ്ടു കഴുകി വൃത്തിയാക്കുക. കൂട്ടിൽ കാലിച്ചാക്ക് വിരിക്കുക. തണ്ണീർക്കുടം പുറത്തുവന്ന് പ�ൊട്ടുകയും അതിലൂടെ രണ്ട് മുൻകൈകളും അതിനുമുകളിലായി തലയും വന്നാൽ പ്രസവം സുഖകരമായി നടക്കും. ഒന്നിൽ അധികം കുട്ടികളുണ്ടെങ്കിൽ ഏതാനും മിനിട്ട് കഴിഞ്ഞ് അടുത്ത കുട്ടിയെ പ്രസവിക്കും. അവസാനത്തെ കുട്ടിയും പുറത്തുവന്നുകഴിഞ്ഞ് 3-4 മണിക്കൂറിനുളളിൽ മറുപിളളയും പുറത്തുവരും. ആദ്യകുട്ടി വന്ന് ഒരു മണിക്കൂർ കഴിഞ്ഞ് ഒന്നും പുറത്തേക്ക് വരാതിരിക്കുക, തണ്ണീർക്കുടം പുറത്തുവന്ന് അരമണിക്കൂർ കഴിഞ്ഞും പ്രസവം നടക്കാതിരിക്കുക, കൈകളില്ലാതെ തല മാത്രമ�ോ തലയില്ലാതെ രണ്ടു കൈകൾ മാത്രമ�ോ പുറത്തു വരുക ഒക്കെ ചെയ്താൽ ഡ�ോക്ടറുടെ സേവനം തേടണം. പ്രസവശേഷം പ�ൊക്കിൾക്കൊടിയിൽ ടിങ്ചർ അയഡിൻ പുരട്ടുക. അകിടു കഴുകിയതിനു ശേഷം ഒരു മണിക്കൂറിനകം ആട്ടിൻകുട്ടിയെ കന്നിപ്പാൽ കുടിപ്പിക്കുക. പ്രസവിച്ച് 12 മണിക്കൂർ കഴിഞ്ഞും മറുപിളള വീണില്ലെങ്കിൽ വെറ്ററിനറി ഡ�ോക്ടറുടെ സഹായം തേടണം.

? ആടിന്റെ ഗർഭകാലം എത്ര മാസമാണ്? ഈയവസരത്തിൽ എന്തൊക്കെ പരിചരണം നൽകണം? പ്രസവസമയത്ത് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും അവയ്ക്കുളള പ�ോംവഴികളും അറിയിക്കാമ�ോ? - ജിതിൻ ത�ോമസ്, കണിച്ചുകുളങ്ങരഅഞ്ചുമാസമാണ് ആടിന്റെ ഗർഭകാലം. ഗർഭമുളള ആടുകൾക്ക് തുടക്കത്തിൽ പ്രത്യേക പരിചരണം വേണ്ടെങ്കിലും മുട്ടനാടുകളിൽ നിന്ന് മാറ്റി പാർപ്പിക്കണം. ഗർഭകാലം നാലുമാസമാകുമ്പോൾ സാന്ദ്രീകൃത തീറ്റയുടെ അളവ് വർദ്ധിപ്പിക്കണം. പ്രസവത്തിന് Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

59


വിത്തും കൈക്കോട്ടും

www.krishijagran.com

നവംബർ മാസത്തെ

കൃഷിപ്പണികൾ

• • • • •

സുരേഷ് മുതുകുളം

ചെമ്പൻ ചെല്ലിക്കെതിരെ ജാഗ്രത കമുകിൻ ത�ോട്ടത്തിൽ ശുചിത്വം കുരുമുളകിനു പുത കരിമ്പു നടാം തുലാക്കപ്പയ്ക്ക് വളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

തെങ്ങ്

ഫ�ോസ്‌ഫൈഡിന്റെ ഒന്നു രണ്ടു ഗുളികകൾ ഇട്ട ശേഷം എല്ലാ സുഷിരവും അടയ്ക്കുക. ക�ൊമ്പൻ ചെല്ലിയെ ചെല്ലിക്കോലു ക�ൊണ്ട് കുത്തിയെടുത്തു കളയാം. മണ്ട വൃത്തിയാക്കി മുകളിലത്തെ നാല് ഓലക്കവിളുകളിൽ കല്ലുപ്പും മണലും ഒന്നിച്ചിടുക. വേപ്പ്, മര�ോട്ടിപ്പിണ്ണാക്കുകൾ മണ്ണുമായി കലർത്തി മുകളിലത്തെ നാല് ഓലക്കവിളുകളിൽ ഇടുന്നതും ക�ൊമ്പൻ ചെല്ലിയെ തുരത്തും. അതുപ�ോലെ നാഫ്തലിൻ ഗുളിക രണ്ടു വീതം മുകളിലത്തെ രണ്ട് ഓലക്കവിളുകളിൽ ഇട്ടശേഷം മണലിട്ടു മൂടുന്നതും നല്ലതാണ്. രണ്ടുതരം ചെല്ലികളെ നിയന്ത്രിക്കുവാനും ഇത് ഉപകരിക്കും.

തുലാമഴയുടെ വെളളം പരമാവധി പുരയിടത്തിൽ തന്നെ ആഴ്ന്നിറങ്ങുന്ന വിധം ഇടയിളക്കലും ത�ൊണ്ടടുക്കലും ചെയ്തിട്ടുളള സ്ഥലങ്ങളിൽ ജലനഷ്ടം ഉണ്ടാകുകയില്ല. മഴ തീരുന്നത�ോടെ നവംബർ അവസാനം തെങ്ങിൻതടത്തിൽ പുതയിടുക. ഓല, മരച്ചില്ലകൾ എന്നിവ ഇതിനുപയ�ോഗിക്കാം. പുതയിടുന്നത് മണ്ണിന്റെ വളക്കൂറും വർദ്ധിപ്പിക്കും. ക�ൊമ്പൻ ചെല്ലിയുടെ ഉപദ്രവം ഉണ്ടാകാൻ ഇടയുണ്ട്. തടിയിൽ സുഷിരങ്ങളും അതിലൂടെ ചണ്ടിയും പുറത്തുവരികയാണ് ലക്ഷണം. ഏറ്റവും മുകളിലത്തെ സുഷിരം ഒഴികെ ബാക്കിയെല്ലാംകളിമണ്ണുക�ൊണ്ട് അടയ്ക്കുക. തുടർന്ന് സെവിൻ (50%) 8 ഗ്രാം 2 ലിറ്റർ വെളളത്തിൽ കലക്കി മുകളിലത്തെ സുഷിരത്തിലൂടെ ച�ോർപ്പു ക�ൊണ്ട് ഒഴിച്ച് ആ സുഷിരവും അടയ്ക്കുക. ഇതിനു പകരം അലൂമിനിയം

മാരകമാണ് ചെന്നീര�ൊലിപ്പ്. കറ ഒലിക്കുന്ന ഭാഗത്തെ ത�ൊലി ചെത്തി മാറ്റി 5 മില്ലി കാലിക്‌സിൻ 100 മില്ലി വെളളത്തിൽ കലക്കി തേക്കുകയും പിറ്റേന്ന് ക�ോൾടാർ/ റബ്ബർ ക�ോട്ട് തേയ്ക്കുകയും ചെയ്യുക. കൂടാതെ 25 മില്ലി കാലിക്‌സിൻ 25 ലിറ്റർ വെളളത്തിൽ

തെങ്ങിന് പുത നെല്ലിന് മേൽവളം 60

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

നെല്ല്

കലക്കി നനവുളള തടത്തിൽ ഒഴിച്ചാലും മതി. തെങ്ങൊന്നിന് 5 കി.ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർക്കാം. ഒരു തെങ്ങിന് ഒരു വർഷം ഒരു കി.ഗ്രാം കറിയുപ്പ് ചേർക്കുന്നതും നല്ലതാണ്. ചെങ്ങിൻ ത�ോപ്പിൽ സാധ്യമാകുന്നിടത്തോളം ഇടവിളകൾ കൃഷിചെയ്യുന്നത് ആദായകരമാണ്. സമ്മിശ്രകൃഷിയിൽ കാലിവളർത്തൽ കൂടെ ഉൾപ്പെടുത്തുന്നവർക്ക് ബയ�ോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാം. പ്രകൃതി സൗഹൃദമായ ഇന്ധനം ലഭിക്കും. ബയ�ോഗ്യാസ് നേർപ്പിച്ച സ്ലറി ഉപയ�ോഗിച്ച് തീറ്റപ്പുല്ല് വളർത്താം. സ്ലറി തെങ്ങിനും പച്ചക്കറികൾക്കും ഉത്തമ വളമാണ്.

നെല്ലിന് മേൽവളം ചേർക്കേണ്ട മാസമാണിത്. അടിവളമായി ജൈവവളം, മേൽവളം തവണകളായി എന്നതാണ് നല്ലത്. ഈ മാസം ചേർക്കേണ്ട രാസവളങ്ങളുടെ അളവ് പട്ടികയിൽ ചേർത്തിരിക്കുന്നത് ന�ോക്കുമല്ലോ. മുണ്ടകൻ കൃഷിക്ക് തണ്ടുതുരപ്പൻ, ഇലചുരുട്ടി തുടങ്ങിയ കീടങ്ങൾ ഉപദ്രവത്തിനെത്തുന്ന മാസമാണിത്. ട്രൈക്കോഗ്രമ്മ കാർഡുകൾ പാടത്ത് നാട്ടി ഇവയെ അകറ്റാം. കീടശല്യം പരിധി വിടുന്നെങ്കിൽ സെവിൻ(50%) 800 ഗ്രാം,

വളം ചേർക്കുന്ന സമയം

മൂപ്പ് കുറഞ്ഞ് ഉത്പാദനശേഷി കൂടിയവ

വിതച്ച് 25 ദിവസം/ നട്ട് 25 ദിവസം

20

ഇടത്തരം മൂപ്പ് ഉത്പാദന ശേഷി കൂടിയത്

വിതച്ച് 45 ദിവസം/ നട്ട് 30 ദിവസം

39

മഷൂരി

വിതച്ച് 45 ദിവസം/ നട്ട് 35 ദിവസം

11

7

നാടൻ മൂപ്പു കുറഞ്ഞവ

വിതച്ച് 30 ദിവസം/ നട്ട് 25 ദിവസം

18

7

നാടൻ ഇടത്തരം മൂപ്പ്

വിതച്ച് 45 ദിവസം/ നട്ട് 30 ദിവസം

18

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

യൂറിയ (കില�ോ)

മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (കില�ോ)

ഇനം

61

12

15

7


വിത്തും കൈക്കോട്ടും

www.krishijagran.com

ഇക്കാലക്‌സ് 300 മില്ലി എന്നിവയില�ൊന്ന് 200 ലിറ്റർ വെളളത്തിൽ കലർത്തി ഒരേക്കറിൽ നന്നായി തളിക്കുക. ഓലചുരുട്ടിക്ക് മുളളുവടിക�ൊണ്ട് മടക്കു നിവർത്തിയിട്ടു വേണം മരുന്നുതളി. മുഞ്ഞയ്ക്ക് മരുന്ന് തളിക്കുന്നതിനു മുമ്പ് പാടത്തെ വെളളം വാർക്കണം.

ത�ൊടാതെ താങ്ങുകാലിൽ പടർത്തണം. പ�ൊളളുവണ്ടിന്റെ ഉപദ്രവം കണ്ടാൽ റ�ോഗർ ഒന്നര മില്ലിലിറ്റർ ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ കലക്കി തളിക്കാം. ക�ൊടിച്ചുവട്ടിൽ പുതയിടാം.

പ�ോള ര�ോഗവും പ�ോളയഴുകലും പിടിപെടാം. നട്ട് ഒരു മാസമാകുന്നത�ോടെ സ്യൂഡ�ോമ�ോണസ് കൾച്ചർ 10-15 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിക്കുക. 'സ്യൂഡ�ോമ�ോണസ് ഫ്‌ളൂറസെൻസ് ' എന്ന ബാക്ടീരിയൽ കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ കലക്കി ഞാറു നട്ട് 45 ദിവസമാകുമ്പോൾ നെൽച്ചെടികളിൽ നന്നായി വീഴുംവിധം തളിക്കണം. പച്ചച്ചാണകം വെളളത്തിൽ കലക്കി നെല്ലിൽ തളിക്കുന്നതും നല്ലതാണ്. ഒരു ഹെക്ടറിന് ഒരു ഗ്രാം ബ്ലീച്ചിംഗ് പൗഡർ കിഴികെട്ടി പാടത്ത് വെളളം കയറുന്ന ചാലിന്റെ തലപ്പിൽ ഇട്ടുവച്ചാൽ ബാക്ടീരിയൽ ഇലകരിച്ചിൽ പിടിപെടാതെ കഴിക്കാം.

കുമിൾ ര�ോഗബാധയ്‌ക്കെതിരെ ബ�ോർഡ�ോ മിശ്രിതം തളിക്കാം.

ജാതി

ഗ്രാമ്പു

കുമിൾബാധയെത്തുടർന്ന് ഗ്രാമ്പുവിന് ചില്ലയുണങ്ങുക, പൂ കരിയുക എന്നിവ വരാം. കരുതലായി ചെടികൾ പൂക്കുന്നതിന് മുമ്പ് തന്നെ ഒരു തവണ ബ�ോർഡ�ോ മിശ്രിതം തളിക്കണം

ഏലം

ഏലത്തിന് വിളവെടുപ്പ് തുടരാം. അഴുകൽ ര�ോഗം ബാധിച്ച ചുവടുകൾ പറ്റെ പിഴുത് നശിപ്പിക്കുക. സ്യൂഡ�ോമ�ോണസ്, ട്രൈക്കോഡെർമ കൾച്ചറുകൾ കുമിൾര�ോഗങ്ങൾ തടയും. ഏലപ്പേനിനെതിരെ മരുന്നു തളിക്കുന്നതിൽ ജാഗ്രത വേണം. അമിതമായ രാസ കീടനാശിനി പ്രയ�ോഗം ആപൽക്കരമാണ്. വേപ്പെണ്ണ-സ�ോപ്പ്-വെളുത്തുളളി മിശ്രിതം, വെളുത്തുളളി നീര് എന്നി ഒരു പരിധി വരെ ഫലപ്രദമാണ്.

ര�ോഗകീടബാധയ്‌ക്കെതിരെ പ്രതിര�ോധശേഷിയുളള ഇനങ്ങൾ നടാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ആശ നെൽവിത്ത് മുഞ്ഞയ്‌ക്കെതിരെയും പ�ോളര�ോഗം, പ�ോളചീയൽ, ബാക്ടീരിയൽ ഓലകരിച്ചിൽ എന്നീ ര�ോഗങ്ങൾക്കെതിരെയും പ്രതിര�ോധശേഷിയുളളതാണ്.

ഇഞ്ചി

കമുക്

ആറുമാസം വളർന്ന പച്ചയിഞ്ചി ഇനങ്ങൾ വിളവെടുപ്പിക്കാൻ സമയമായി.

ത�ോട്ടം കള നീക്കി വൃത്തിയാക്കുക. തടങ്ങളിൽ പുതയിടുക. മഞ്ഞളിപ്പും പൂങ്കുലക�ൊഴിച്ചിലും അടയ്ക്ക ക�ൊഴിച്ചിലും കാണുന്ന ത�ോട്ടങ്ങളിൽ 1% വീര്യത്തിൽ ബ�ോർഡ�ോ മിശ്രിതം തളിക്കുക.

വാഴ

നേ�വാഴ നട്ട് ഒരു മാസമാകുമ്പോൾ ഓര�ോ കുഴിയിലും 10 കില�ോ വീതം ജൈവവളം ചേർത്ത് കുഴി ഭാഗികമായി മൂടണം. മഴ കഴിയുന്നത�ോടെ ഇടയിളക്കി കുഴികൾ മൂടി നന തുടങ്ങാം.

റബർ

ചെറുതൈകൾക്ക് പുതയിടാം. ബഡ് തൈകൾ കാറ്റത്ത് ഇളകി ഒടിയാതിരിക്കാൻ ശ്രദ്ധിക്കുക. മഴ തീരുന്ന മുറയ്ക്ക് നഴ്‌സറിയിൽ നന തുടങ്ങാം. ഒപ്പം പുതിയ കൂടത്തൈകൾ ഉണ്ടാക്കാൻ തയ്യാറെടുപ്പും നടത്താം. മഴ നീണ്ടാൽ വെട്ടുപട്ട കുമിൾനാശിനി ലായനി ക�ൊണ്ട് കഴുകുക.

കരിമ്പ്

നടീൽ തുടരാം. കഴിഞ്ഞമാസം നട്ട കരിമ്പിന് ഇടയിളക്കി കളകൾ മാറ്റി ആദ്യവളം ചേർക്കാം. ഒരേക്കറിന് വളപ്രയ�ോഗം ഇങ്ങനെ.

കുരുമുളക്

വളം ചേർത്തു കഴിഞ്ഞ് ചുവട്ടിൽ മണ്ണ് കൂട്ടുക. കാലാകരിമ്പിന് പ്രധാന വിളയുടെ വിളവെടുത്ത് 25 ദിവസം കഴിയുമ്പോൾ ആദ്യതവണ വളം ചേർക്കുക. മുഴുവൻ ഫ�ോസ്ഫറസും അടിവളമായി ചേർക്കണം. പുതുകൃഷിക്ക് 25% യൂറിയ കൂടുതൽ വേണം. പ�ൊട്ടാഷിന്റെ അളവിൽ മാറ്റമില്ല. ചാലുകൾക്കിടയിൽ വളം വിതറി ക�ൊത്തിച്ചേർക്കുകയാണ് ചെയ്യേണ്ടത്.

കുരുമുളകിനു വിളവെടുപ്പു കാലമാണ്. വിളവെടുത്ത മണികൾക്ക് ഒരു പ�ോലെ കറുത്ത നിറം കിട്ടാൻ അവ ഒരു കുട്ടയിലെടുത്ത് തിളപ്പിച്ച വെളളത്തിൽ ഒരു മിനിട്ട് മുക്കിയെടുത്ത് വെളളം വാർന്നു കഴിഞ്ഞ് വൃത്തിയുളള പായില�ോ തറയില�ോ വിരിച്ചുണക്കുക. ക�ൊടിച്ചുവട്ടിൽ നിന്ന് വളരുന്ന ചെന്തലകൾ മണ്ണിൽ

62

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

തെങ്ങ് പ്രായം നട്ട് ഒരു മാസം

യൂറിയ (ഗ്രാം)

റ�ോക്ക് ഫ�ോറസ്റ്റ് (ഗ്രാം)

100

മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (ഗ്രാം)

32

100

നട്ട് രണ്ടു മാസം 100

-

100

നട്ട് മൂന്നു മാസം 100

-

100

കരിമ്പ്‌ യൂറിയ (കി.ഗ്രാം)

സ്ഥലം പന്തളം, തിരുവല്ല ചിറ്റൂർ

വളക്കൂറുളള വനമണ്ണ്

72

28

98

25

50

30

കശുമാവ്

മാവ്

തുലാമഴ കഴിയുന്നത�ോടെ തൈകളുടെ ചുവട്ടിൽ പുതയിടുക. ഒട്ടുതൈകളുടെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ ചിനപ്പുകൾ വളരാൻ അനുവദിക്കരുത്. കശുമാവ് തളിർക്കുകയും പൂക്കുകയും ചെയ്യുന്ന മാസമാണിത്. തേയിലക്കൊതുകിന്റെ ഉപദ്രവം ഉണ്ടാകാം. ഇക്കാലക്‌സ് 2 മില്ലി ഒരു ലിറ്റർ വെളളത്തിൽ കലർത്തി ഒരു മരത്തിന് 5-7 ലിറ്റർ ലായനി വരെ തളിക്കുക. ആ�ാക്‌ന�ോസ് എന്ന കുമിൾ ര�ോഗത്തിനെതിരെ 3 ഗ്രാം ക�ോപ്പർ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റർ വെളളത്തിൽ കലർത്തി ലായനിയാക്കി തളിക്കാം. തടിതുരപ്പന്റെ ഉപദ്രവമുണ്ടാകാൻ ഇടയുണ്ട്. മരങ്ങളുടെ ചുവടു ഭാഗം പരിശ�ോധിച്ചാൽ ഇതറിയാം. മരച്ചുവട്ടിൽ സുഷിരവും അതിലൂടെ ചണ്ടി പുറത്തേക്കു വരുന്നതുമാണ് ലക്ഷണം. സുഷിരം വൃത്തിയാക്കി പുഴുനിനെ പുറത്തെടുത്ത് നശിപ്പിക്കാം. സുഷിരം അടയ്ക്കുകയും ചെയ്യാം.

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (കി.ഗ്രാം)

ഈ മാസം മാവ് പൂക്കാൻ തുടങ്ങും. ഒപ്പം തുളളൻ എന്ന പ്രാണിയും എത്തും. പൂങ്കുലകൾ കരിഞ്ഞുണങ്ങാൻ ഇതുമതി. മാലത്തയ�ോൺ 2 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിക്കാം. കായീച്ചകളെ നിയ�ിക്കാൻ ഒരു ലിറ്റർ മരുന്നു ലായനിയിൽ 20 ഗ്രാം എന്ന ത�ോതിൽ പഞ്ചസാര കൂടെ ചേർക്കുക. മാവിന്റെ ചെറു ശിഖരങ്ങൾ നിറം മാറി ഉണങ്ങുന്നത് കുമിൾ ര�ോഗമാണ്. കേടുവന്ന ഭാഗത്തിന് താഴെ വച്ച് ചില്ല മുറിച്ചെടുത്ത് കത്തിക്കുക. മുറിവായിൽ കുമിൾ നാശിനി തേയ്ക്കണം. മാവ് പൂക്കാൻ കൾട്ടാർ പ്രയ�ോഗിക്കാം. ചെറിയ മാവിന് 5 മില്ലി, വലുതിന് 10 മില്ലി എന്നാണ് ത�ോത്.

കൈതച്ചക്ക

കൈതച്ചക്കയ്ക്ക് വളപ്രയ�ോഗം നടത്താം. കാനികൾ ഒന്നിച്ചു കായ്ക്കാൻ ഹ�ോർമ്മോൺ പ്രയ�ോഗം ചെയ്യാം. കാനിയിൽ 39-42 ഇലകൾ ഉണ്ടാകുന്ന സമയത്താണിത് നടത്തുക.

63


www.krishijagran.com

മാതൃക

ജ�ോയിമ�ോൻ നാട്ടുപൂവൻ കുലയുമായി

എ.ജെ. അലക്‌സ് റ�ോയ് അസി. കൃഷി ആഫീസർ കൃഷിഭവൻ, ചിറക്കടവ് 9446275112

നാട്ടുപൂവൻ

മധുരതരം

ധ്യകേരളത്തിൽ സാധാരണയായി കാണപ്പെടുന്ന നാട്ടുപൂവൻ എന്ന വാഴയിനത്തിന് പ്രിയമേറുന്നു. എലരിപൂവൻ എന്നും ഈയിനത്തിന് വിളിപ്പേരുണ്ട്.

മാസം വിളവെടുക്കാം. നല്ല പരിചരണത്തിൽ 30 കില�ോ വരെ തൂക്കം വയ്ക്കും. ശരാശരി 20 കില�ോ തൂക്കം പ്രതീക്ഷിയ്ക്കാം. നാട്ടുകാരുടെ ഇഷ്ടപഴവിളവായതിനാൽ കില�ോയ്ക്ക് 50 രൂപായ്ക്ക് മുകളിൽ ശരാശരി വില ലഭിയ്ക്കും. നല്ല വാഴക്കുലയ്ക്ക് ആയിരം രൂപാ വില പ്രതീക്ഷിയ്ക്കാം. ചെടിയ്ക്ക് സാമാന്യം കരുത്തുള്ളതിനാൽ ഒടിച്ചിൽ കുറവാണ്. ഇതും നാട്ടുപൂവൻ എന്ന എലരിപൂവനെ കൃഷിക്കാരുടെ ''എലൈറ്റ് പൂവനാക്കുന്നു.''

മനംമയക്കുന്ന മണവും മാധുര്യവുമാണ് നാട്ടുപൂവൻ പഴത്തിന്റെ പ്രത്യേകത. ദഹനസംബന്ധമായ ര�ോഗങ്ങൾക്ക് പ്രതിവിധിയായി നാട്ടുപൂവൻ പഴം ഉപയ�ോഗിക്കുന്നു. മികച്ച ഔഷധഗുണവുമുണ്ട്.

കൂര�ോപ്പട വാക്കയിൽ ജ�ോയിമ�ോന്റെ 300 നാട്ടുപൂവൻ വാഴയിൽ നിന്നും മികച്ച വിളവാണ് നേടിയത്. നാട്ടുപൂവനെ വിശ്വസിക്കാമെന്ന് ജ�ോയി പറയുന്നു. ഫ�ോൺ : 9744681731

സാധാരണ വാഴകളുടെ നടീൽ രീതി തന്നെ ഇവയ്ക്കും സ്വീകരിയ്ക്കാം. നട്ട് പത്താം മാസം സാധാരണഗതിയിൽ കുലവരും. പതിമൂന്നാം 64

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


മറുനാടൻ കൃഷി

www.krishijagran.com

ഗുണ്ടൽപ്പേട്ടിലെ

പൂപ്പാടങ്ങൾ വ

വാഴക്കന്നിന് ചൂടുവെളള ചികിത്സ

യനാടൻ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ട് വീണ്ടും പൂക്കളുടെ വസന്ത കേദാരമാകുന്നു. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുളള ചെണ്ടുമല്ലി നൂറുകണക്കിന് ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ സൂര്യകാന്തിയും ജമന്തിയും വേറെ. വയനാട് അതിർത്തി കഴിഞ്ഞ് 16 കില�ോമീറ്റർ പിന്നിട്ടാണ് മദൂർ മുതൽ നിരനിരയായി പൂപ്പാടങ്ങളാണ്. ദേശീയപാത 766-ന്റെ ഇരുവശവും പൂക്കളുടെ വർണ്ണമേളം. കക്കർത�ോണ്ടി, ഭീമൻപേട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ ഗുണ്ടൽപേട്ടിലെ കുഗ്രാമങ്ങളിലേക്കുളള വഴികളുടെ ഇരുവശവും പൂപ്പാടങ്ങൾ തന്നെ. സഞ്ചാരികളുടെ മനം കവരുന്ന സ്ഥിരം കാഴ്ചയാണിത്. എല്ലാവർഷവും ആഗസ്റ്റ് -സെപ്റ്റംബർ വരെ നീളും ഇവിടുത്തെ പൂക്കൃഷി. ചെണ്ടുമല്ലിപ്പൂക്കൾക്ക് ഏറെയും പെയിന്റ് നിർമ്മാണ കമ്പനികളാണ്. ഇതിനു വേണ്ട വിത്തും വളവുമെല്ലാം അവർ തന്നെ കർഷകർക്ക് നൽകും. ഒരു തരം കരാർ കൃഷി എന്നു പറയാം. ഓണക്കാലമാകുമ്പോൾ കേരളത്തിലേക്കും ഇവിടെ നിന്ന് ധാരാളം ചെണ്ടുമല്ലിപ്പൂക്കൾ എത്തുക പതിവാണ്. മലയാളി കർഷകരും ഇവിടെ ഇപ്പോൾ പൂക്കൃഷിയ്‌ക്കെത്തുന്നു. വെറും മൂന്നു മാസം മതി കൃഷി പൂർത്തിയാകാൻ. മൂന്നു മാസം ക�ൊണ്ട് വിളവാകുന്ന സൂര്യകാന്തികൾ വിത്ത് ഉണക്കി ശേഖരിച്ച് സൂര്യകാന്തി എണ്ണ ഉല്പാദിപ്പിക്കുന്നു. വളരെ ആദായമാണ് ഇവിടുത്തെ പൂക്കൃഷി എന്ന കാര്യത്തിൽ തർക്കമില്ല.

വാ

ഴ ഏതായാലും മാണവണ്ടും നിമവിരകളും എപ്പോൾ വേണമെങ്കിലും ഉപദ്രവത്തിനെത്താം. മാണവണ്ടിന്റെ പുഴു വാഴയുടെ നാമ്പ് തുരന്ന് അതിനെ നശിപ്പിക്കുമ്പോൾ മണ്ണില�ൊളിച്ചിരുന്ന് വാഴകളെ നശിപ്പിക്കുന്ന നിമവിരകൾ വരുത്തുന്ന ഉപദ്രവം അത്ര നിസ്സാരമല്ല. പണ്ടൊക്കെ ചാണകപ്പാലിൽ വാഴക്കന്ന് മുക്കി ഉണക്കിയിട്ട് നടുകയായിരുന്നു പതിവ്. എന്നാൽ കാലം മാറിയത�ോടെ ഇതിനു മുമ്പ് ചില ചെറിയ മാറ്റങ്ങൾ. ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫ�ോർ ട്രോപ്പിക്കൽ അഗ്രികൾച്ചർ ആണ് പുതിയ സാങ്കേതിക വിദ്യ ശുപാർശ ചെയ്യുന്നത്. നന്നായി വൃത്തിയാക്കിയ കന്നുകൾ ചൂടുവെളളത്തിൽ 2030 സെക്കന്റ് സമയം മുക്കിവയ്ക്കുക. തണുത്തതിനുശേഷം പച്ചച്ചാണകം, സ്യൂഡ�ോമ�ോണസ് എന്നിവ കലർത്തിയ കുഴമ്പിൽ മതി നാലു ദിവസം തണലത്തുണക്കുക. തുടർന്ന് വേണ്ടത്ര അടിവളം ഒക്കെ ചേർത്ത് പരുവപ്പെടുത്തിയ കുഴിയിൽ നടുക. കീടശല്യം ഉണ്ടാകുകയില്ല എന്നു മാത്രമല്ല, വിള വർദ്ധനയും ഉറപ്പ്. ഇവിടെ ഒരു കാര്യമേ ശ്രദ്ധിക്കേണ്ടതുളളൂ. ചൂടുവെളളത്തിൽ കന്ന് മുക്കുന്ന സമയം അത് ഒരിക്കലും കൂടരുത് ? കുറയുകയുമരുത്.

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

65


www.krishijagran.com

വേറിട്ട വ്യക്തി

'ശാരദാസി'ൽ അപൂർവ നിമിഷം

മുൻ മുഖ്യമ�ി യശഃശരീരനായ ശ്രീ. ഇ.കെനായനാരുടെ സഹധർമ്മിണി ശ്രീമതി ശാരദടീച്ചറുമായി ലേഖിക

ദ്യമായാണ് ശാരദാസിൽ പ�ോകുന്നത്. ടീച്ചറിന്റെ ആതിഥ്യ മര്യാദയെ കുറിച്ചുളള കേട്ടറിവുകൾ എനിക്കവിടേക്ക് പ�ോകാൻ ധൈര്യം പകർന്നു. ടീച്ചറെ 'കൃഷിജാഗരൺ' മാസിക പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. കൂടെ കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരിയായ സഖാവ് ഇ.കെ നയനാരുടെ വീട�ൊന്ന് കാണുകയും അവിടെ പ�ോകുകയും ചെയ്യുന്നതിന്റെ ആവേശവും.

വാചാലയായി. ടീച്ചർ താനും മക്കളും ചേർന്ന് വീട്ടുവളപ്പിൽ ചെയ്യാറുണ്ടായിരുന്ന കൃഷിയുടെ വിശേഷങ്ങൾ എന്നോട് ദീർഘനേരം പങ്കുവച്ചു. സംസാരത്തിനിടയിൽ സഖാവിനും കൃഷിയിൽ താൽപര്യം ഉണ്ടായിരുന്നു എന്ന കാര്യം ടീച്ചർ എടുത്തു പറഞ്ഞു. ടീച്ചറിനു വേണ്ടി ഞാൻ കയ്യിൽ കരുതിയ പച്ചക്കറിവിത്തുകളുടെ പായ്ക്കറ്റ് നൽകിയപ്പോൾ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. ''ഇത് ഞാൻ തീർച്ചയായും കൃഷി ചെയ്യും'' ടീച്ചർ സന്തോഷത്തോടെ പറഞ്ഞു. ഇറങ്ങാൻ നേരം ഒരു ഫ�ോട്ടോ എടുക്കാനുളള അനുമതിക്കായി ഞാൻ കാത്തു. എന്റെ ച�ോദ്യത്തിന് സെൽഫി തന്നെ ആയിക്കോളൂ എന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. സെൽഫിയുമെടുത്ത് എന്റെ ആഗ്രഹം പൂർത്തയാക്കിയ സന്തോഷത്തോടെ മടങ്ങാൻ തുടങ്ങുമ്പോൾ ജൈവകൃഷിയിലൂടെ വിളയിച്ച റ�ോബസ്റ്റ പഴവും, കുറച്ച് ച�ോക്ലേറ്റും എനിക്കു നൽകി. താൻ കൃഷിചെയ്ത പച്ചക്കറിത്തോട്ടം കാണാൻ വരണമെന്ന് പറഞ്ഞ് എന്നെ സ്‌നേഹവാൽസല്യങ്ങള�ോടെ യാത്രയാക്കി.

'കൃഷിജാഗരൺ' മാസികയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ടീച്ചർ ഉളളിലേക്ക് ക്ഷണിച്ചു. ശാരദാസിന്റെ പടി കയറി ഉളളിൽ കടന്നു. സ്വീകരണമുറിയിൽ സഖാവിന്റെ ജീവസുറ്റ ചിത്രങ്ങൾ ഒരിക്കൽ പ�ോലും നേരിട്ട് കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ നേരിട്ട് കണ്ട ഒരു പ്രതീതി എന്നിൽ ഉളവാക്കി. എല്ലാവരെയും സ്വന്തം മക്കളെപ�ോലെ സ്‌നേഹിക്കുന്ന ശാരദടീച്ചർ എന്നെയും വളരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും സഖാവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കൃഷിയിൽ വളരെ തൽപരയാണെങ്കിലും ആര�ോഗ്യം സമ്മതിക്കാത്തതിനാൽ കൃഷിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നതിന്റെ ദു:ഖത്തിലാണ് ടീച്ചർ. ഇതിനിടയിലും തന്റെ ആര�ോഗ്യം കണക്കിലെടുക്കാതെ രണ്ട് ദിവസം മുമ്പ് നട്ട ഒരു മാവിൻ തൈയെ വളരെ കൗതുകത്തോടെ ടീച്ചർ എനിക്ക് കാട്ടിത്തന്നു. വയലറ്റ് നിറത്തിലുളള ഇലകള�ോടുകൂടിയ മാവിൽ അതേ നിറത്തിലുളള മാങ്ങയാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞ് ടീച്ചർ

കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്ന നമ്മുടെ സ്വന്തം സഖാവിന്റെ സഹധർമ്മിണിയെ അതും ഒരു മാതൃകാധ്യാപികയെ പരിചയപ്പെട്ടതിന്റെ സന്തോഷത്തിൽ തികഞ്ഞ ചാരിതാർത്ഥ്യത്തോടെ ഞാൻ യാത്രയായി.

ലിറ്റി ജ�ോസ് കൃഷിജാഗരൺ കണ്ണൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ 8547980635

66

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

വിളിക്കൂ.... ഞങ്ങൾ റെഡി

ഹായിക്കാനുളള മനസ് എല്ലാവർക്കും ഒരുപ�ോലെയാകണമെന്നില്ല. എന്നാൽ ഇവിടെ പ്രായഭേദമെന്യേ ഒരു കൂട്ടം ആളുകൾ എന്തു സഹായത്തിനും തയാർ. ആ സഹായം നഷ്ടപ്പെടുന്ന നമ്മുടെ കാർഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കാനാണെങ്കില�ോ !!!

കൃത്യമായ പരിശീലനം ലഭിച്ചവരാകയാൽ തന്നെ ഇവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെ. ഉണക്കിപ്പൊടിച്ച ചാണകവും എഗ് അമിന�ോയും ഫിഷ് അമിന�ോയും ഗ�ോമൂത്രവും ജീവാമൃതവും വേപ്പെണ്ണ എമൽഷനും വേപ്പിൻ പിണ്ണാക്കും ഒക്കെ ഉൽപ്പാദിപ്പിച്ച് വിൽക്കുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും പയറും ഉഴുന്നും ചേനയും വഴുതനയും മുളകുമെല്ലാം കൃഷി ചെയ്തുവരുന്നു. കൂടാതെ നിരവധി മേഖലകളിലും ഇവരുടെ നിറ സാനിദ്ധ്യം ഉറപ്പ്. എല്ലാത്തിനും പിന്തുണയുമായി പ്രസിഡന്റ് പി.എൻ മേന�ോനും സെക്രട്ടറി വിജയമ്മ തങ്കപ്പനും ട്രഷറർ ഷീബയും ഒപ്പമുണ്ട്.

കൃഷിസംബന്ധമായ എന്ത് സഹായത്തിനും റെഡിയായി ഒരു സേന പ്രവർത്തിക്കുന്നു. തൃക്കൊടിത്താനം കൃഷിഭവന�ോട് ചേർന്നാണ് വിദഗ്ദ്ധ പരിശീലനം ലഭിച്ച 25 അംഗ കാർഷിക കർമ്മസേന. കൃഷിക്കായി നിലമ�ൊരുക്കാനും തെങ്ങിന�ോ ചേനയ്‌ക്കോ ചേമ്പിന�ോ തടമെടുക്കാനും നടാനും എന്നു വേണ്ട ഏത് കൃഷിപ്പണി ചെയ്യുവാനും ഇവർ തയ്യാർ. ട്രാക്ടറും ട്രില്ലറും പുല്ല് വെട്ടിയും തെങ്ങ് കയറ്റ യ�വും മണ്ണിൽ പണിയെടുക്കുന്ന ത�ൊഴിലാളിയും ഉൾപ്പെടെ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കും.

തൃക്കൊടിത്താനം കൃഷിഭവന�ോട് ചേർന്ന് പഞ്ചായത്ത് കെട്ടിടത്തിലാണ് കർമ്മസേന പ്രവർത്തിക്കുന്നത്. കാർഷിക കർമ്മസേനയുടെ പ്രവർത്തനങ്ങൾ മാടപ്പളളി ബ്ലോക്ക് പഞ്ചായത്തും കടന്ന് വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന കർമ്മസേനയുടെ പ്രവർത്തനങ്ങൾ മറ്റുളളവർക്ക് മാതൃകയാണ്.

ഇനി പച്ചക്കറിത്തൈ വേണമെങ്കിൽ, മണ്ണ് നിറച്ച ഗ്രോബാഗ് വേണമെങ്കിൽ, ജൈവവളം വേണമെങ്കിൽ ജൈവ കീടനാശിനി വേണമെങ്കിൽ എല്ലാം ഇവരുടെ പക്കലുണ്ട്. Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

കൃഷിജാഗരൺ ക�ോട്ടയം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ: 9447780702

വിളിക്കൂ- 9497527384 67


കേരവർഷം

www.krishijagran.com

വിഷ്ണു എസ്.പി കൃഷി ഓഫീസർ എഫ്.ഐ.ബി

tIcI rjn hnI-k-\-¯n\v

ka-{K-]-²-Xn-IÄ 2017 ചിങ്ങം 1 മുതൽ 2018 ചിങ്ങം 1 വരെ കേരവർഷാചരണം

68

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


കേ

www.krishijagran.com

ളത്തിൽ കേരകൃഷിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിനുളള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരും കൃഷിവകുപ്പും.

സംയ�ോജിത തെങ്ങ് കൃഷി പരിപാലന മുറകൾ 21,000 ഹെക്ടർ സ്ഥലത്തു പ്രചരിപ്പിക്കുക. 3. ആദായം വർദ്ധിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞൾ, കിഴങ്ങ് വർഗ്ഗങ്ങൾ, കുരുമുളക്, പുഷ്പകൃഷി തുടങ്ങിയ ഇടവിള കൃഷി തെങ്ങിൻ ത�ോട്ടങ്ങളിൽ പ്രചരിപ്പിക്കുക.

സമഗ്രമായ വികസന പദ്ധതികളാണ് കേരവർഷാചരണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 'കേരകേരളം സമൃദ്ധ കേരളം' എന്നതാണ് കേരവർഷത്തിന്റെ മുദ്രാവാക്യം. കേരവർഷത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുളള കർമ്മപദ്ധതികളിൽ പ്രധാനപ്പെട്ടവ പരിശ�ോധിക്കാം.

4. ര�ോഗഗബാധിതവും ഉല്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ പദ്ധതി പ്രദേശത്തുനിന്ന് വെട്ടിമാറ്റുന്നതിന് നഷ്ടപരിഹാരം നൽകിക�ൊണ്ട് പകരം ഉല്പാദന ശേഷിയും ഗുണമേന്മയും ഉളള തൈകൾ പകുതി വിലയ്ക്ക് നൽകുക.

1. സമഗ്രനാളികേര വികസനത്തിനായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം എന്ന പദ്ധതി ഈ വർഷം രൂപീകരിച്ച 44 കേരഗ്രാമങ്ങൾക്ക് പുറമെ 250 ഹെക്ടർ വിസ്തൃതിയിലുളള 40 കേരഗ്രാമങ്ങൾ കൂടി രൂപീകരിച്ച് ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കുക.

5. കർഷകർക്ക് തെങ്ങ് കയറ്റ യന്ത്രങ്ങൾ 2000 രൂപ സബ്‌സിഡി നിരക്കിൽ ഒരു കേരഗ്രാമത്തിൽ കുറഞ്ഞത് 60 എണ്ണം എങ്കിലും നൽകി പ്രചാരം നൽകുക. 6. കിണർ, കുളം, പമ്പ്‌സെറ്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിന് ഹെക്ടർ ഒന്നിന് 25,000 രൂപയുടെ ആനുകൂല്യം നൽകി തെങ്ങിൻ ത�ോപ്പുകളിലെ ജലസേചന സൗകര്യം വർദ്ധിപ്പിക്കുക.

2. തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, ത�ൊണ്ടടുക്കൽ, കുമ്മായ വസ്തുക്കൾ മഗ്നീഷ്യം സൾഫേറ്റ് , സന്തുലിത രാസജൈവവള പ്രയ�ോഗരീതികൾ, ജീവാണുക്കൾ, സസ്യസംരക്ഷണ വസ്തുക്കൾ പ്രയ�ോഗിക്കൽ തുടങ്ങിയ ശാസ്ത്രീയ

7. കൃഷിവകുപ്പിന്റെ തെങ്ങിൻ തൈ ഉല്പാദന കേന്ദ്രങ്ങൾക്ക് പുറമെ പ്രാദേശികമായി തന്നെ ഗുണമേന്മയുളള തെങ്ങിൻ തൈകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓര�ോ കേരഗ്രാമത്തിലും 6250 തൈകൾ ഉല്പാദിപ്പിക്കുവാൻ ശേഷിയുളള തെങ്ങിൻ തൈ നഴ്‌സറികൾ സ്ഥാപിക്കുക. 8. അതാത് പ്രദേശത്തിന് ആവശ്യമായ ജൈവവളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഓര�ോ കേരഗ്രാമത്തിലും 8 എണ്ണം വീതം കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുക. 9. ഓര�ോ കേരഗ്രാമത്തിലും ഒരു പഞ്ചായത്തുതല സാങ്കേതിക റിസ�ോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുക. 10. നാളികേരത്തിന്റെ മൂല്യവർദ്ധനവ്, വൈവിധ്യവത്കരണം, വിപണനം, പ�ൊതുആവശ്യങ്ങൾക്കുളള പ്രവർത്തനങ്ങൾ, പ്രോജക്ട് അടിസ്ഥാനത്തിൽ ഏറ്റെടുത്തു കൂട്ടായ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് പഞ്ചായത്തുതല കേരസമിതിക്ക് / സ�ൊസൈറ്റിക്ക് 5 ലക്ഷം രൂപ വീതം അനുവദിക്കുക. 11. അത്യുല്പാദന ശേഷിയുളള കുറിയ ഇനം തെങ്ങുകളുടെ ശാസ്ത്രീ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തു പ്രദേശത്ത് ഒരെണ്ണമെങ്കിലും വെച്ച് 50 സെന്റ് വീതമുളള 1025 (205 ഹെക്ടർ) എണ്ണം മാതൃക പ്രദർശന ത�ോട്ടങ്ങൾ കർഷകരുടെ ഇടങ്ങളിൽ സ്ഥാപിക്കുക. 12. കേ� ത�ോട്ടവിള ഗവേഷണ കേ�വുമായി സഹകരിച്ച് അത്യുൽപാദന ശേഷിയുളള സങ്കരയിനം കുറിയ ഇനം തെങ്ങിൻ തൈകളുടെ ഉൽപാദനം, ഹൈബ്രിഡൈസേഷൻ, കീടര�ോഗബാധ നിയ�ണ മാർഗ്ഗങ്ങൾ തുടങ്ങിയ മേഖലകളിൽ സാങ്കേതിക സഹായ സഹകരണം ഉറപ്പുവരുത്തുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്തു

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

69


കേരവർഷം

www.krishijagran.com

നടപ്പിലാക്കുക. 13. കേരള കാർഷിക സർവ്വകലാശാലയുമായി ചേർന്ന് കീടര�ോഗബാധ നിയ�ണത്തിനുളള ഗവേഷണം ഊർജ്ജിതപ്പെടുത്തുക. 14. തെങ്ങുകളെ ബാധി്ക്കുന്ന കീടര�ോഗങ്ങൾക്കെതിരെ അവയുടെ ആക്രമണം കൂടുതലുളള പ്രദേശങ്ങളിൽ കേ�ീകരിച്ച് പ്രതിര�ോധ മാർഗ്ഗങ്ങൾ ഒരു ക്യാമ്പയിനായി പ്രോജക്ട് അടിസ്ഥാനത്തിൽ നടപ്പിലാക്കുക. 15. ഹ�ോട്ട് സ്‌പ�ോട്ടുകളിലെ തെങ്ങുകൾക്ക് സസ്യസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുവാനായി കീടര�ോഗനാശിനികളുടെ വില ഉൾപ്പെടെ ഒരു തെങ്ങിന് 100 രൂപയുടെ സഹായം അനുവദിക്കുക. 16. നാളികേര വികസന ബ�ോർഡുമായി സഹകരിച്ച് SCSP/TSP മേഖലകളിൽ 1000ഹെക്ടറിൽ തെങ്ങ് കൃഷി പ്രദർശന ത�ോട്ടം സ്ഥാപിക്കുക. 17. കേരകർഷകരുടെ ത�ോട്ടങ്ങളിലെ മണ്ണ് പരിശ�ോധന നടത്തി മണ്ണ് പരിശ�ോധന കാർഡുകൾ നൽകുക. 18. അത്യുൽപാദനശേഷിയുളള ഗുണമേന്മയുളള വിവിധ ഇനം തെങ്ങിൻ തൈകളുടെ ലഭ്യത ഉറപ്പുവരുത്തുക. 19. നാളികേരവും, വെളിച്ചെണ്ണ ഉൾപ്പെടെയുളള കേര�ോത്പന്നങ്ങളും ആര�ോഗ്യത്തിന് ഗുണകരമാണെന്നത് സംബന്ധിച്ച് വ്യാപകമായ ബ�ോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുക.

തെങ്ങ് കയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

നാളികേര വികസന ബ�ോർഡിന്റെ കേര സുരക്ഷ ഇൻഷറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൻ കീഴിൽ അപേക്ഷിക്കുന്ന തെങ്ങുകയറ്റ ത�ൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബ�ോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബ�ോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമ�ോ, നീര ടെക്‌നീഷ്യൻ പരിശീലനമ�ോ വിജയകരമായി പൂർത്തിയാക്കിയവർക്ക് ആദ്യവർഷം ഇൻഷുറൻസ് തികച്ചും സൗജന്യമാണ്. അവരുടെ ഒരു വർഷത്തേക്കുള്ള പ്രീമിയം തുക മുഴുവൻ ബ�ോർഡ് തന്നെ വഹിക്കും. പരമ്പരാഗതമായി തെങ്ങുകയറ്റം ത�ൊഴിലായി ചെയ്യുന്നവർക്ക് 23 രൂപ മുടക്കി പദ്ധതിയിൽ ഗുണഭ�ോക്താവാകാം. ഇൻഷ്യൂറൻസ് കാലാവധി ഒരു വർഷമാണ്. കാലാവധിക്കു ശേഷം ഗുണഭ�ോക്താവിന്റെ വിഹിതം നൽകി പ�ോളിസി പുതുക്കാവുന്നതാണ്. നാളികേര വികസന ബ�ോർഡിന്റെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 23 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകൾ ചെയർമാൻ, നാളികേര വികസന ബ�ോർഡ്, കേരഭവൻ, എസ്.ആർ.വി റ�ോഡ്, ക�ൊച്ചി - 682011 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ ഫ�ോമിനും, ക്ലെയിം ഫ�ോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബ�ോർഡിന്റെ 'www.coconutboard.gov.in' എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കാം.

20. ചെറുകിട മേഖലയിൽ നാളികേര മൂല്യവർദ്ധിത യൂണിറ്റുകൾ സ്ഥാപിക്കുകയും നിലവിലുളളവയെ ശക്തിപ്പെടുത്തുകയും ചെയ്യുക. 21. ഒര�ോ കൃഷി ഭവന്റെ പരിധിയിലും കേര�ോത്പന്ന സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുക. 22. നാളികേര വികസന ക�ോർപ്പറേഷൻ മുഖേന സംസ്ഥാനത്ത് ക�ോക്കനട്ട് ഷ�ോപ്പുകൾ ആരംഭിക്കുക. 23. കർഷക ഉത്പാദക കമ്പനികളുടെ പ്രവർത്തനം നാളികേര വികസന ക�ോർപ്പറേഷനുമായി ഏക�ോപിച്ച് നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുക. 24. നാളികേരത്തിന്റെ മൂല്യവർദ്ധനവും വൈവിധ്യ വത്കരണവും ലക്ഷ്യമാക്കിക�ൊണ്ട് നാളികേര അഗ്രോപാർക്കുകൾ സ്ഥാപിക്കുക. 25. നാളികേരത്തിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനും ഇൻക്യുബേഷൻസെന്റർ സ്ഥാപിക്കുക. 26. പുതുതായി തുടങ്ങുന്ന കേരള അഗ്രോ ബിസിനസ്സ് കമ്പനി (KABCO) വഴി നാളികേരത്തിൽ നിന്നുമുളള മല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വ്യാപിപ്പിക്കുക. 70

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

]ffn¸pdw kÀÆokv klIcW _m¦v ¢n]vXw \¼À 760- - - - sNdmbn.]n.H. t^m¬ : 0484 - 2480 454, 2417 460, 2488 025 email id : pallipuramscb@gmail.com (kq¸À t{KUv _m¦v)

tIcf Kh¬saânsâ 2010þ11 hÀjs¯ 'amXrImkwLw' AwKoImcw e`n¨ Øm]\w

വിവിധതരം വായ്പകൾ ഒഴിവ്ദിന ബാങ്കിംഗ് 24 മണിക്കൂറും ആംബുലൻസ് സൗകര്യം എല്ലാ ശാഖകളിലും ല�ോക്കർ സൗകര്യം വിവിധ ക്ഷേമപ്രവർത്തനങ്ങൾ മട്ടുപ്പാവ് കൃഷി പ്രോത്സാഹനം പ്രസിഡന്റ് സെക്രട്ടറി

മയ്യാറ്റിൽ സത്യൻ കെ.എം.മേരി

സൂര്യവെളിച്ചം ത�ൊടുന്ന ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി ചെയ്യുക! വിഷമുക്ത ഭക്ഷ്യ സംസ്‌കാരത്തിലേക്ക് മടങ്ങുക! എല്ലാ മേഖലകളിലും സമാശ്വാസത്തിന്റെ കരസ്പർശം

mw... tXm-«w \-\-¡t]m-ImsX!! tXm-«-¯nÂ

\n§-fp-sS Irjn-bn-S¯ntem Øm-]-\¯n-tem DÅ tam-t«mÀ, ]-¼v-sk-äv apX-embh sam-ss_Â t^m¬ D-]-tbm-Kn-¨v

tem-I-s¯-hn-sS-bn-cp¶pw \n-b-{´n-¡mw... kw-c-£n-¡mw...

an-kv-Uv tImÄ \Â-In ]-¼v-skäv Hm-Wm¡mw Hm-^m¡mw Ø Idïv t]m-bmÂ Ø sh-Åw F-Sp-¡m-sX-h-¶mÂ Ø s^-bn-kv s^-bn-en-bÀ h-¶mÂ Ø s^-bn-kv dn-th-gv-kv h-¶mÂ

tam-t«mÀ Hm-^m-bn sa-tÊ-Pv e-`n-¡p¶p. Now

` 7600/-fpw FÃm hn-h-c-§ n All SMS B-b sam-ss_-en in e`n-¡p¶p.

only

1

MOBILEWAY TECHNOLOGIES www.mobistart.in

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

71

9020859060 9847833833


കേരവർഷം

www.krishijagran.com

ചെലവുകുറഞ്ഞ സംഭരണ രീതിയ്ക്ക് ധനസഹായം

പഴം - പച്ചക്കറി ഉത്പാദന മേഖല നേരിടുന്ന പ്രധാനപ്രശ്‌നം വിപണനം തന്നെയാണ്. കുറഞ്ഞ സംഭരണ കാലശേഷി കാർഷികവികസനങ്ങളുടെ പെട്ടെന്നുളള നശീകരണത്തിന് കാരണമാകുന്നു. പലപ്പോഴും ഒരുമിച്ചു വിളവെടുത്ത് ഉത്പന്നങ്ങൾ കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട സ്ഥിതി വിശേഷം കർഷകനു സംജാതമാകുന്നു. വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകൾ കാരണം 60 മുതൽ 100 ശതമാനം വരെ വില കൂട്ടി ഇവ വിപണികളിൽ വിൽക്കപ്പെടുകയും ചെയ്യുന്നു. പഴം -പച്ചക്കറികളിലെ ഉയർന്ന ജലാംശം ഇവ പെട്ടെന്ന് കേടുപാടുകൾ വരുന്നതിനും ചീഞ്ഞുപ�ോകുന്നതിനും കാരണമാകുന്നു. സംഭരണ താപനില കുറയ്ക്കുകയാണ് ഏക പ�ോംവഴി. ഇതിനായി റെഫ്രിജറേറ്ററുകൾ ഉപയ�ോഗിക്കാമെങ്കിലും ഉയർന്ന എനർജി ഉപയ�ോഗം, ഉയർന്ന ചെലവ്, ഉയർന്ന മൂലധനം എന്നിവ സാധാരണ കർഷകന് താങ്ങാവുന്നതിലുമപ്പുറത്താണ്. എന്നാൽ പ്രാദേശികമായി ലഭ്യമുളള ഉത്പന്നങ്ങൾ ഉപയ�ോഗിച്ചുക�ൊണ്ട് നിർമ്മിച്ചെടുക്കാൻ പറ്റുന്ന ഒരു സംഭരണ സംവിധാനമാണ് പൂസാ സീറ�ോ എനർജി കൂൾ ചേംബർ (Pusa ZECC). ഇഷ്ടികകൾ, മണൽ, മുളങ്കമ്പ്, വയ്‌ക്കോൽ, ഗണ്ണിബാഗ് എന്നിവ ഉപയ�ോഗപ്പെടുത്തി നിർമ്മിച്ചെടുക്കുന്ന ഈ നിർമ്മിതികൾക്ക് 100 മുതൽ 150 വരെ താപനില പുറത്തുളളതിനേക്കാൾ കുറവായിരിക്കും. മാത്രമല്ല 90 ശതമാനം വരെ ആപേക്ഷിക ആർദ്രത നിലനിർത്താനുമാകും.

ഉപയ�ോഗിക്കേണ്ടതില്ല.

ജലസേചന സൗകര്യമുളള നിരപ്പായ സ്ഥലം തെരഞ്ഞെടുക്കുക.

165 cm x 115 cm അളവിൽ നിരപ്പായ തറയിൽ ഇഷ്ടികകൾ നിരത്തുക.

ചേംബറിന്റെ ചുവർ നിൽമ്മാണത്തിനായ ഇഷ്ടികകൾ ആണ് ഉപയ�ോഗിക്കുന്നത്. സിമന്റ്, ചാന്ത് എന്നിവ ഇതിനായി

ഇഷ്ടികകൾ 67 cm ഉയരത്തിൽ രണ്ടുവരിയായി ഉയർത്തി കെട്ടുക. രണ്ടുവരികൾക്കിടയിൽ 7.5 cm സ്ഥലം വിടുക.

ചേംബർ നന്നായി കുതിർത്ത് വെളളം ഒഴിക്കുക.

നല്ല ആറ്റുമണൽ ആവശ്യത്തിനെടുത്ത് നന്നായി വെളളം കുതിർത്ത് വയ്ക്കുക.

ചുമരുകൾക്കിടയിലുളള സ്ഥലം കുതിർന്ന മണൽക�ൊണ്ട് നിറയ്ക്കുക.

ചേംബർ അടച്ചുസൂക്ഷിക്കുന്നതിനായി മുള, വയ്‌ക്കോൽ ക�ൊണ്ട് ഒരു മൂടി നിർമ്മിക്കുക. നിർമ്മാണം പൂർത്തിയായാൽ സംഭരണികൾ ഉപയ�ോഗിച്ചുതുടങ്ങണം. പഴം പച്ചക്കറികൾ എന്നിവ പ്ലാസ്റ്റിക് ട്രേയിലും മറ്റും നിറച്ച് സംഭരണികളിൽ ഇറക്കിവയ്ക്കാം. ദിവസവും ഈർപ്പം നിലനിർത്തുന്നതിന് ആവശ്യത്തിനുമാത്രം വെളളം ഇഷ്ടിക വരികൾക്കിടയിലെ മണലിൽ ഒഴിക്കുക. മൂന്നുവർഷത്തില�ൊരിക്കൽ ഇഷ്ടികകൾ മാറ്റി പുതിയ സംഭരണി നിൽമ്മിക്കാവുന്നതാണ്.

നിർമ്മാണരീതി (Model Chamber) •

കൃഷി വകുപ്പ് മുഖാന്തിരം ഇത്തരം ചെലവുകുറഞ്ഞ സംഭരണ സംവിധാനങ്ങൾക്ക് മൂല്യനിർണ്ണയാടിസ്ഥാനത്തിൽ 15000 രൂപ വരെ ധനസഹായം നൽകുന്നു.

72

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


റിപ്പോർട്ട്

www.krishijagran.com

കെ.ബി ബൈന്ദ

apl½bnse Xcnip]mSw C¶v \ndXnÀ ]mSw

ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക

ണ്ടു പതിറ്റാണ്ടായി തരിശുകിടന്ന പത്തേക്കർ പാടം ക�ൊയ്ത്തുത്സവ ലഹരിയിൽ. മുഹമ്മ പഞ്ചായത്തിൽ 12-ാം വാർഡിലെ പി.എസ് സ്വാശ്രയസംഘം പ്രവർത്തകരാണ് തരിശ്ശ് പാടം സമൃ�മാക്കിയത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായം ഇതിന് ഇവർക്ക് ലഭിച്ചു. ഉമാ വിത്താണ് ഈ പാടത്തുവിതയ്ക്കാനായി ഈ സംഘം തെരെഞെടുത്തത്. ജൈവവളം മാത്രം ഉപയ�ോഗിച്ചതിനാൽ വിളവു നല്ലതുപ�ോലെ കിട്ടുമെന്ന് ഇവർ ഉറപ്പിച്ചു.

പച്ചക്കറികൾ നാട്ടുകാർക്ക് ക�ൊടുത്തത്. അതിൽ ലാഭം ഒട്ടും പ്രതീക്ഷിച്ചില്ല. 26000 രൂപയ്ക്ക് പച്ചക്കറി വിറ്റു. പിന്നീട് നെൽകൃഷിയും വാഴയും മത്സ്യകൃഷിയും തുടങ്ങി. നാട്ടുകാരനായ പുല്ലമ്പാറ ശശി ചേട്ടനാണ് ഈ നിർദ്ദേശം മുമ്പ് ഈ ഗ്രൂപ്പിൽ വച്ചത്. ഇന്ന് അദ്ദേഹം ഇല്ല. മറ്റു അംഗങ്ങളുടെ നിർദ്ദേശപ്രകാരം പി.എസ് എന്ന ചുരുക്കപ്പേരിൽ തുടങ്ങിയ ഈ സ്വയം സഹായ സംഘത്തിൽ ഇന്ന് അജിത് മുഹമ്മ, പ്രീതി ലാൽ, കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥൻ മർഫി, റവന്യൂ ഉദ്യോഗസ്ഥൻ രാജേഷ്, സുരേഷ്, സുഭാഷ്, ലതീഷ് ച�ൻ, വിന�ോദ്, പുരുഷൻ, മ�ോബിൻ, ഭരതരാജൻ, കെ.പി. ഷാജി, വിദ്യാധരൻ, കുഞ്ഞുമ�ോൻ, രത്‌നകുമാർ, ഉദയരാജ്, പ്രസന്നൻ, പ�ൊന്നപ്പൻ, സലിം കുമാർ, ശിശുപാലൻ, തിലകൻ, ഗീത, അംബിക, പ്രീത തുടങ്ങിയവരാണ് ഗ്രൂപ്പ് അംഗങ്ങൾ. മ�ി പി.തില�ോത്തമൻ ഇവിടുത്തെ ക�ൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

ഒരു വർഷം മുൻപ് പാടത്തു ആദ്യം ഇവർ പച്ചക്കറി കൃഷി തുടങ്ങി. പിന്നീട് വെണ്ടയും ചീരയും പടവലവും തക്കാളിയും പയറും പീച്ചിങ്ങ, മത്തൻ, വെളളരി തുടങ്ങിയവയും കൃഷി ചെയ്തു. ഏകദേശം150 കില�ോയ�ോളം വെണ്ടയും അത്രയും തന്നെ ചീരയും ലഭിച്ചു. മാർക്കറ്റിലേതിനേക്കാൾ താഴ്ന്ന വിലയ്ക്കാണ്

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

73


അഭിമുഖം

www.krishijagran.com

ഔറംഗാബാദിലെ നീം ഇന്ത്യ പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് ഡവലപ്പ്‌മെന്റ് വൈസ് പ്രസിഡന്റ് വിജയ് അർനാഡുമായി 'കൃഷിജാഗരൺ' പ്രതിനിധി നടത്തിയ അഭിമുഖം.

ദിപശിഖാ സിംഗ്‌

എന്തൊക്കെ ഉത്പന്നങ്ങളാണ് നീം ഇന്ത്യ കമ്പനി നിർമ്മിക്കുന്നത്?

വിഭൂതി നാരായണൻ

റംഗാബാദിൽ പ്രവർത്തിക്കുന്ന നീം ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ശ്രീ. രാഘവേ� ജ�ോഷിയാണ്. വിത്ത്, വളം, ക�ോഴിവളർത്തൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനി ആർ.ജെ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതിന്റെ വാർഷിക വിറ്റുവരവ് 750 ക�ോടി രൂപയാണ്.

നീം ഗ�ോൾഡ് - നൈട്രജൻ, ഫ�ോസ്ഫറസ്, പ�ൊട്ടാഷ് എന്നിവയുമായി ചേർത്ത ജൈവ സമൃദ്ധമായ വളം.

നീം ഓയിൽ - സംസ്‌കരിച്ചെടുത്ത ശുദ്ധമായ വേപ്പെണ്ണ.

സൂപ്പർ എച്ച് - (ജൈവ ത്വരകങ്ങൾ) ദ്രവരൂപത്തിലും തരിരൂപത്തിലുമുളള ജൈവപദാർത്ഥം.

സൂപ്പർ സ്‌പ്രെഡ്- സിലിക്കോൺ അധിഷ്ഠിതമായ ഒരു പദാർത്ഥം.

മൾട്ടി ആക്ട് - ഉപയ�ോഗപ്രദവും ഫലപ്രദവുമായ സൂക്ഷ്മാണുക്കളുടെ കൂട്ടായ്മ.

ആർ. ജെ വണ്ടർ - ജല ലേയമായ ഒരു ജൈവ സസ്യ ഹ�ോർമ്മോൺ.

ഫെറമ�ോൺസ്- എല്ലാ വിളകൾക്കും അനുയ�ോജ്യമായ ഫെറഫ�ോൺ കെണികൾ.

ഞങ്ങളുടെ എല്ലാ വേപ്പധിഷ്ഠിത ഉത്പന്നങ്ങളും ഫരീദാബാദിലെ സെൻട്രൽ ഇൻസെക്റ്റിസൈഡ് ബ�ോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളതും സ്വിറ്റ്‌സർലന്റിലെ ഐ.എം.ഒ കൺട്രോൾ ജൈവ സർട്ടിഫിക്കേഷൻ നൽകിയിട്ടുളളതുമാണ്. എല്ലാ ഉല്പന്നങ്ങളും ഇന്ത്യക്ക് പുറമെ 21 രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി കയറ്റുമതി ചെയ്തുവരുന്നു.

ഇനി പറയുന്ന ഉത്പന്നങ്ങളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. നീം രാജ് ഫ�ോർമുലേഷൻസ് (300 ppm മുതൽ 50,000 ppm വരെ അസാഡിറാക്ടിൻ അധിഷ്ഠിതം). •

വേപ്പധിഷ്ഠിത ഉത്പന്നങ്ങൾക്ക് കർഷകസമൂഹത്തിൽ ഡിമാന്റ് വർദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് എങ്ങനെയാണ് കമ്പനി ഇത് സാദ്ധ്യമാക്കുന്നത്? ജൈവകീടനാശിനികളുടെ വാർഷിക വളർച്ചാനിരക്ക് 18% ആണ്. ഇത് ആഗ�ോളവിപണിയിൽ രാസകീടനാശിനികളെ ക്രമേണ കവച്ചു വയ്ക്കുകയും ചെയ്യും. മാതവുമല്ല, ഇന്ത്യയിലെ കർഷകരിലും 74

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഉപഭ�ോക്താക്കളിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഉപയ�ോഗത്തെക്കുറിച്ചുളള അവബ�ോധം വർദ്ധിച്ചുവരികയുമാണ്. ഈ ഡിമാന്റ് മുൻകൂട്ടി മനസ്സിലാക്കിയാണ് ഞങ്ങൾ ഇതിനാവശ്യമായ അസംസ്‌കൃതപദാർത്ഥങ്ങൾ സമയ ബന്ധിതമായി സംഭരിക്കുന്നതും വിപണിയിലെ ആവശ്യം മനസ്സിലാക്കി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതും. കൂടാതെ രാജ്യത്തുടനീളം ഞങ്ങളുടെ തന്നെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. സീസണനുസരിച്ച് ഉല്പന്നങ്ങൾ അവിടെ ലഭ്യമാക്കികഴിഞ്ഞാൽ കർഷകർക്ക് അത് വേഗം വാങ്ങാനും പ്രയ�ോഗിക്കാനും കഴിയും.

ബ്രാന്റുകൾ. സി.എസ്.ആർ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങളുടെ ജീവനക്കാരെ പങ്കെടുപ്പിച്ചുക�ൊണ്ട് എല്ലാവർഷവും രക്തദാനക്യാമ്പുകൾ നടത്താറുണ്ട്. കീടനാശിനികളുടെ ഉപയ�ോഗത്തെ കുറിച്ചും കുടുംബത്തിന്റെ ആര�ോഗ്യത്തെ കുറിച്ചും കർഷകർക്ക് ബ�ോധവൽകരണ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. കമ്പനികളുടെ ഇപ്പോഴത്തെ വിറ്റുവരവ് എത്രയാണ്? ഞങ്ങളുടെ ആകെ വിറ്റുവരവ് 12 ക�ോടിയും ഗ്രൂപ്പ് വിറ്റുവരവ് 750 ക�ോടിയുമാണ്.

ഇന്ത്യയിൽ വേണ്ടത്ര വേപ്പുമരങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വേപ്പിൻസത്തിന്റെ ആവശ്യകത നിങ്ങൾ എങ്ങനെയാണ് നിറവേറ്റുന്നത്?

താങ്കളുടെ കമ്പനിക്ക് ഈ രംഗത്ത് മത്സരമ�ോ എതിരാളികളുടെ സാനിദ്ധ്യമ�ോ അനുഭവപ്പെടാറുണ്ടോ?

ഈ അടുത്ത കാലത്ത് വേപ്പുൽപന്നങ്ങൾക്ക് ഡിമാന്റ് വളരെ വർദ്ധിച്ചിരിക്കുന്നു. വേപ്പിൻകുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അസാഡിറാക്ടിനാണ് ഇതിലെ ഏറ്റവും സജീവമായ സംയുക്തം. നിലവിൽ നിയ�ിത വിപണികളിലൂടെ മിതമായ വിലയ്ക്ക് ഗുണമേന്മയുളള വേപ്പിൻകുരു ആവശ്യത്തിന് ലഭിക്കുന്നുണ്ട്. കൂടാതെ ഇത് ലഭ്യമാക്കുന്ന ഏജൻസികൾക്ക് മുൻകൂട്ടി ഞങ്ങൾ ആവശ്യമറിയിക്കുകയും ചെയ്യുന്നു.

മത്സരത്തെ കുറിച്ചോ എതിരാളികളെ കുറിച്ചോ ഞങ്ങൾ കാര്യമാക്കാറില്ല. ഉപഭ�ോക്താവിന�ോടാണ് ഞങ്ങളുടെ പ്രധാന ബാധ്യത. ഉപഭ�ോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചേ ഞങ്ങൾ ആല�ോചിക്കാറുളളൂ. ആര�ോഗ്യകരമായ മത്സരം നല്ലതു തന്നെ. ഭാവി പരിപാടികൾ എന്തൊക്കെയാണ്?

കാർഷിക മേഖലയിൽ വേപ്പുൽപന്നങ്ങളുടെ ഉപയ�ോഗം എന്താണ്?

നീം ഇന്ത്യയുടെ സബ്‌സിഡിയറിയായി അമേരിക്കയിൽ നീം ട്രീ ഓർഗാനിക്‌സ് എന്ന പേരിൽ ഒരു പുതിയ കമ്പനി ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും ഉദ്ദേശിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യകളുപയ�ോഗിച്ച് വേപ്പിൻസത്ത് വീണ്ടും സംസ്‌ക്കരിച്ച് വൈവിദ്ധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഈ ഉൽപന്നങ്ങളുടെ ഗുണനിലവാരം വിജയ് അർനാഡ് സംബന്ധിച്ച പഠനങ്ങൾ ഉൽപന്നങ്ങളെകുറിച്ച് നിങ്ങൾ എങ്ങനെയാണ് അമേരിക്കയിൽ നടക്കുകയും അവ കാർഷിക കർഷകരെ പരിശീലിപ്പിക്കുന്നത്? വളർച്ചയ്ക്ക് മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാസ-കീടനാശിനികൾക്കു പകരം വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയ�ോഗിക്കേണ്ടതിന്റെ മുഞ്ഞ, വെളളീച്ച, ഇലതുരപ്പൻ പുഴു, വണ്ടുകൾ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ കർഷകരെ തുടങ്ങി നിരവധി കീടങ്ങളെ നശിപ്പിക്കാൻ ഇവയ്ക്ക് ബ�ോധവാന്മാരാക്കുന്നു. യാത�ൊരുവിധ കഴിയും. അസാഡിറാക്ടിൻ പ�ോലെ കയ്പുളള വിഷാംശവുമില്ലാത്ത വേപ്പുൽപന്നങ്ങൾ സംയുക്തങ്ങൾ കീടങ്ങളെ അകറ്റി നിർത്തുകയും മനുഷ്യനും ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ചെയ്യുന്നു. കൂടാതെ ഇവ വിളകൾക്കും മനുഷ്യനും സുരക്ഷിതമാണ്. ഇവ സ്‌പ്രേ ചെയ്യുമ്പോൾ കയ്യുറ ദ�ോഷകരവുമല്ല. ധരിക്കാനും മുഖത്ത് മാസ്‌ക് കെട്ടാനും ഞങ്ങൾ നീം ഇന്ത്യ എങ്ങനെയാണ് ഉൽപന്നങ്ങളുടെ നിർദ്ദേശിക്കാറുണ്ട്. നിലവാരം നിലനിർത്തുന്നത്? 'കൃഷി ജാഗരൺ' മാസികയിലൂടെ കർഷകർക്ക് മികച്ച വേപ്പിൻ കായും കുരുവും ശേഖരിക്കുന്നതു എന്തെങ്കിലും സന്ദേശം നൽകാൻ താങ്കൾ മുതൽ ഞങ്ങൾ ഇതിൽ ശ്രദ്ധ വയ്ക്കുന്നു. ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ തന്നെ ഉണക്കുപുരകളിലാണ് രാസ-കീടനാശിനികൾ വളരെ കരുതല�ോടെ ഇവ വൃത്തിയായി ഉണക്കി തരം തിരിക്കുന്നത്. മാത്രം ഉപയ�ോഗിക്കുക. കൂടാതെ വേപ്പധിഷ്ഠിത ഈ മികച്ച ഉൽപന്നമാണ് ഞങ്ങൾ കീടനാശിനികളാണ് കീടനിയ�ണത്തിന് സംസ്‌കരണത്തിനുപയ�ോഗിക്കുന്നത്. കൂടുതൽ സുരക്ഷിതം. മണ്ണിന്റെ ആര�ോഗ്യവും കർഷകർക്കിടയിൽ ഏറ്റവും ഡിമാന്റുളള നീം ഉൽപാദന ക്ഷമതയും നിലനിർത്താൻ പരമാവധി ഇന്ത്യയുടെ ഉൽപന്നങ്ങൾ ഏത�ൊക്കെയാണ്? ജൈവവളങ്ങൾ തന്നെ ഉപയ�ോഗിക്കുക. നീം രാജ്, നീം ഗ�ോൾഡ്, സൂപ്പർ-എച്ച്, സൂപ്പർ ''ഇന്ത്യയെ ഒരു കാർഷിക സുസ്ഥിര രാഷ്ട്രമായി സ്‌പ്രെഡ് എന്നിവയാണ് ഞങ്ങളുടെ മുൻനിര നിലനിർത്തുക''. Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

75


ഏർലി-55

www.krishijagran.com

കർഷകർക്ക് പ്രിയങ്കരമായ

പുതിയ ക�ോളിഫ്‌ളവർ

ച്ചക്കറികളുടെ അത്യുൽപാദന ശേഷിയുളള സങ്കരയിനങ്ങളുടെ ഉൽപാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും ഗവേഷണത്തിലും സ�ൊമാനി കനക് സീഡ്‌സ് ഒരു ആദ്യകാല സംരംഭമാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുളള വിത്ത് വിപണികൾക്ക് ആവശ്യമായ മികച്ച ഗുണമേന്മയുളള വിത്ത് ഇവരാണ് ലഭ്യമാക്കുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ കർഷകർക്ക് അതിയായ താൽപര്യവും വിശ്വാസവുമുണ്ട്. ധാരാളം കർഷകർ ഇവരുടെ വിത്തുകളുപയ�ോഗിച്ച് മികച്ച ഉൽപാദനം നേടിയിട്ടുമുണ്ട്. സ�ൊമാനി സീഡ്‌സ് വികസിപ്പിച്ചെടുത്ത ക�ോളിഫ്‌ളവറിന്റെ ''ഏർലി-55'' എന്ന ഇനത്തെകുറിച്ച് കർഷകർക്ക് വളരെ സംതൃപ്തിയാണ്. അധിക ഉൽപാദനവും അതുവഴി കൂടുതൽ ആദായവും അവർക്ക് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നു.

പച്ചക്കറിവിപണികളിലും ഈ ഇനത്തെകുറിച്ചുളള ചർച്ച സാധാരണമാണ്. വിപണിയിൽ മറ്റ് ക്വാളിഫ്‌ളവർ ഇനങ്ങൾക്ക് കില�ോക്ക് 20 രൂപ ലഭിക്കുമ്പോൾ ''ഏർലി-55'' ന് കില�ോക്ക് 24 മുതൽ 25 രൂപ വരെ ലഭിക്കുന്നു. ഈ ഇനം കൃഷി ചെയ്യുന്ന കർഷകരുടെ ആദായം കണ്ടറിഞ്ഞ് മറ്റ് കർഷകർ കൂടി ഇത് കൃഷി ചെയ്യാൻ തയാറെടുക്കുന്നു. 55 ദിവസം ക�ൊണ്ട് ഈ ക�ോളിഫ്‌ളവർ പൂർണ്ണമായി വളർന്നു വരുന്നു. മാർക്കറ്റിൽ മറ്റ് ക�ോളിഫ്‌ളവർ ഇനങ്ങളുണ്ടെങ്കിൽ ''ഏർലി-55'' ന് കിട്ടുന്നത്ര വിളവും ലാഭവും മറ്റിനങ്ങൾക്ക് കിട്ടാറില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ മികച്ച ഒരു ഇനം കണ്ടെത്തിയ സ�ൊമാനി സീഡ്‌സ് കമ്പനിയെ അവർ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇതിനു പുറമെ രാജ്യത്തെ വിവിധ കാർഷിക കാലാവസ്ഥാ മേഖലകൾക്കിണങ്ങിയ നിരവധി പച്ചക്കറി സങ്കര ഇനങ്ങളും സ�ൊമാനി സീഡ്‌സ് വികസിപ്പിച്ചിട്ടുണ്ട്. വെണ്ട, ക്യാബേജ്, പാവയ്ക്ക, തക്കാളി, മുളക് തുടങ്ങി മികച്ച ഇനങ്ങൾ കമ്പനിയിൽ നിന്ന് കർഷകർക്ക് ലഭ്യമായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള�ൊഴികെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് സ�ൊമാനി സീഡ്‌സിന�ോടുളള പ്രിയം വളരെ വർദ്ധിച്ചിരിക്കുന്നു.

''ഏർലി-55'' എന്ന ക്വാളിഫ്‌ളവർ ഇനം കൃഷിചെയ്യുന്നതിൽ പഞ്ചാബിലെയും അയൽ പ്രദേശങ്ങളിലെയും കർഷകർ അതീവ സന്തുഷ്ടരാണെന്ന് കമ്പനിയുടെ റീജണൽ മാനേജർ ശ്രീ. അശ�ോക് കുമാർ ഷെറാവത്ത് പറഞ്ഞു. മികച്ച ഉൽപാദനം നൽകുന്നതിനായി

76

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

77


അഭിമുഖം

www.krishijagran.com

കർഷകവരുമാനം ഇരട്ടിപ്പിക്കാൻ

ഉദ്യാനകൃഷിയിലേക്ക് മാറണം ഡ�ോ. ബി.എൻ.എസ് മൂർത്തി

ഇമ്രാൻഖാൻ, മ�ോണിക മണ്ഡൽ

ഴങ്ങളും പച്ചക്കറികളുമാണ് ജീവകങ്ങളുടെയും പ�ോഷകങ്ങളുടെയും മുഖ്യ സ്രോതസ്സ്. ഭക്ഷണപദാർത്ഥങ്ങൾക്ക് സ്വാദും സുഗന്ധവും പകരാൻ സുഗന്ധവ്യഞ്ജന വിളകൾകൂടിയേ തീരൂ. എല്ലാ ചടങ്ങുകൾക്കും ഉൽസവങ്ങൾക്കും മാറ്റ് കൂട്ടുന്ന പുഷ്പങ്ങൾ നമുക്ക് ലഭിക്കുന്നത് പുഷ്പകൃഷി മേഖലയിൽ നിന്നാണ്. ഉദ്യാനകൃഷി (ഹ�ോർട്ടികൾചർ) മേഖലയുടെ വിവിധ നേട്ടങ്ങളെയും പ്രശ്‌നങ്ങളെയും സാധ്യതകളെയും കുറിച്ച് കേ�സർക്കാരിന്റെ ഹ�ോർട്ടികൾച്ചർ കമ്മിഷ്ണർ ഡ�ോ. ബി.എൻ.എസ് മൂർത്തിയുമായി നടത്തിയ അഭിമുഖം.

എങ്കിലും നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലയാണിത്. ഉദാഹരണത്തിന് ഒരു കില�ോ ഗ�ോതമ്പ് ഉൽപാദിപ്പിക്കുന്നതിനേക്കാൾ പത്തിരട്ടി വിളവ് ഈ മേഖലയിൽ അത്രയും വരുമാനം ഉൽപാദിപ്പിക്കുന്ന കർഷകന് ഇതിൽ കൂടുതൽ കിട്ടും. വാഴപ്പഴം പ�ോലുളള ഫലങ്ങളുടെ കാര്യത്തിൽ ഈ വരുമാനം 30 മടങ്ങാണ്. പൂക്കളുടെ കാര്യത്തിലാകുമ്പോൾ ഇത് 30-35 ഇരട്ടിയായി വർദ്ധിക്കുന്നു. ഹ�ോർട്ടിക്കൾച്ചർ വിളകളുടെ ഈ സാദ്ധ്യതയാണ് കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുളള പ്രധാന ഘടകമായി പരിഗണിക്കാവുന്നത്. ഇതിനനുസൃതമായി പരമ്പരാഗതമായ കൃഷി സ�ദായങ്ങളിലും കൃഷിരീതിയിലും മാറ്റങ്ങൾ വരുത്തണം.

നിലവിൽ ഇന്ത്യയിൽ ഹ�ോർട്ടികൾച്ചറിന്റെ അവസ്ഥ എന്താണ്?

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഹ�ോർട്ടികൾച്ചർ ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?

ഹ�ോർട്ടികൾചർ പ്രധാനമായും പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അലങ്കാര സസ്യങ്ങൾ, ത�ോട്ടവിളകൾ, കൂൺ തുടങ്ങി ആറ് ഉപഘടകങ്ങൾ ഉൾക്കൊളളുന്നതാണ്. ഇതിൽ ഉൾപ്പെടുന്ന വിളകളുടെ സ്വഭാവവും മൂല്യവും നിമിത്തം കർഷകർക്ക് ഇതിൽ നിന്ന് സാമാന്യം ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുമുണ്ട്.

അന്താരാഷ്ട്ര വിപണിയെ സംബന്ധിച്ച് ഉൽപന്നങ്ങളുടെ തരംതിരിക്കലും ഗ്രേഡിംഗും വളരെ പ്രാധാന്യമർഹിക്കുന്നു. മാത്രവുമല്ല, അന്താരാഷ്ട്രസമൂഹം ഉൽപന്നങ്ങളുടെ 78

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

ഗുണമേന്മയിലാണ് സദാ താൽപര്യം പ്രകടിപ്പിക്കുന്നത്. അതുക�ൊണ്ടു തന്നെ എ-ഗ്രേഡ് ഉൽപന്നങ്ങൾ വിപണിയിലെത്തുമ്പോൾ ത�ൊട്ടുതാഴെയുളള ഗ്രേഡുകൾ സംസ്‌ക്കരണ വ്യവസായത്തിലുപയ�ോഗിക്കുന്നു. എങ്കിലും 2-5% ഉൽപന്നങ്ങൾ മാത്രമേ സംസ്‌ക്കരണത്തി നുപയ�ോഗിക്കുന്നുളളൂ. സംസ്‌ക്കരണത്തിലെ ഈ അപര്യാപ്തത നിമിത്തം ഇന്ത്യയിലെ ഉൽപന്നങ്ങളിൽ നല്ലൊരു ശതമാനം വിപണികളിലേക്ക് പ�ോകുകയാണ് പതിവ്. ഇവിടെയാകട്ടെ ഉൽപന്നത്തിന്റെ ഗ്രേഡ് അനുസരിച്ച് അതിന് പല വ്യത്യാസങ്ങളും സംഭവിക്കുന്നു. എ, ബി, സി തുടങ്ങിയ ഗ്രേഡുകൾ ഉൽപന്നത്തിന്റെ തൂക്കം, വലിപ്പം എന്നിവയെ ആശ്രയിച്ചാണ് നിർണ്ണയിക്കുന്നത്.

ഹ�ോർട്ടികൾച്ചർ വിളകൾക്ക് മാറ്റിവച്ചിരിക്കുന്നു. ഇത് ആകെ കാർഷിക ആഭ്യന്തര ഉൽപാദനത്തിന്റെ 30% വരും. ഇന്ത്യ ഏകദേശം 20 ശതമാനത്തോളം എ-ഗ്രെഡ് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇന്ത്യയിലെ ഉൽപാദനം 299.85 ദശലക്ഷം ടണ്ണാണ്. ഇത് മുൻ വർഷത്തെ 283.4 ദശലക്ഷം ടണ്ണിനെക്കാൾ 4.8% കൂടുതലാണ്. ഇതുപ�ോലെ തന്നെ സ്ഥല വിസ്തൃതിയുടെ കാര്യത്തിലും 2.6% വർദ്ധനവുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ ന�ോക്കിയാൽ ഇതര കാർഷിക�ോൽപന്നങ്ങളെക്കാൾ ഹ�ോർട്ടികൾച്ചർ ഉൽപന്നങ്ങൾ 271 ദശലക്ഷം ടണ്ണുമായി മുന്നിലാണ്. ഹ�ോർട്ടിക�ോർപ്പ് വിളകൾ കൃഷിചെയ്യുന്ന 25.1 ദശലക്ഷം ഹെക്ടറിൽ നിന്ന് 299.85 ദശലക്ഷം ടൺ ഉൽപന്നങ്ങൾ വിപണിയിൽ എത്തുന്നു.

മേന്മയിലും അളവിലും ഹ�ോർട്ടിക�ോർപ്പ് മേഖലയുടെ പ്രവർത്തനം എങ്ങനെയാണ്? ഇതിനെ കാർഷിക മേഖലയുമായി താരതമ്യം ചെയ്യാൻ സാധിക്കുമ�ോ?

എങ്ങനെയാണ് ഉൽപാദനവും ഗുണമേന്മയും വർദ്ധിപ്പിക്കാൻ കഴിയുക?

ഇന്ത്യയിലെ കൃഷിഭൂമിയുടെ വിസ്തൃതി 140 ദശലക്ഷം ഹെക്ടറാണ്. ഇതിൽ 17% Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

നല്ല ഉൽപ്പന്നത്തിന് നല്ല തുടക്കം നിർബന്ധമാണ്. മികച്ച നടീൽ വസ്തുവിന്റെ 79


അഭിമുഖം

www.krishijagran.com

ലഭ്യതയാണ് ഇവിടെ ഏറ്റവും പ്രധാനം. കൂടാതെ വളങ്ങളുടെ യഥാസമയമുളള ഉപയ�ോഗവും പ്രാധാന്യമർഹിക്കുന്നു. നമ്മുടെ രാജ്യത്ത് വേണ്ടത്ര ജലസേചന സൗകര്യമില്ലാത്തതാണ് ഒരു പ്രധാന പ്രശ്‌നം. എങ്കിലും മികച്ച ഉൽപന്നം ലഭ്യമാക്കാൻ മികച്ച നടീൽ വസ്തുക്കൾക്ക് സാധിക്കും. ഗ്രാഫ്റ്റിംഗ് വഴി ഉൽപാദിപ്പിക്കുന്ന നടീൽ വസ്തുക്കളുടെ കാര്യത്തിൽ ഗുണമേന്മ വളരെ പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് കൃഷിവിജ്ഞാന കേന്ദ്രങ്ങൾ സഹായിക്കുന്നു. ഇന്ത്യയിലെ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഏത് തരം പഴങ്ങളും പച്ചക്കറികളുമാണ് നന്നായി വളരുന്നത്? പഴവർഗ്ഗങ്ങളാണ് പച്ചക്കറികളേക്കാൾ വളർച്ചയിൽ കൂടുതൽ മികവ് കാണിക്കുന്നത്. മാമ്പഴം, വാഴപ്പഴം, പപ്പായ, മാതളം തുടങ്ങിയവയാണ് ഇന്ത്യയിലേറ്റവും അധികം ഉൽപാദിപ്പിക്കുന്ന പഴവർഗ്ഗങ്ങൾ. ഇക്കൂട്ടത്തിൽ മാതളമാണ് ഏറ്റവും നന്നായി വളർന്നുകാണുന്നത്. ഇവയുടെ മികച്ച നടീൽ വസ്തുക്കൾ അംഗീകൃത നഴ്‌സറിയിൽ നിന്നും ലഭ്യമാക്കുക എന്നതാണ് ഈ അവസരത്തിൽ പ്രധാനമായി ചെയ്യേണ്ടത്. കാർഷിക�ോൽപാദനത്തെ മഴ എത്രത്തോളം സ്വാധീനിക്കുന്നു? കഴിഞ്ഞ 2 വർഷമായി സാമാന്യം നല്ല മഴ നമുക്ക് കിട്ടിയിട്ടുണ്ട്. ഏതാനും ചില ജില്ലകളിൽ മാത്രമേ വരൾച്ചയുടെ പ്രശ്‌നമുണ്ടായിട്ടുളളൂ. എങ്കിലും ഹ�ോർട്ടികൾചർ മേഖലയെ പലപ്പോഴും മഴയുടെ ലഭ്യതയെയ�ോ ജലസേചന സൗകര്യത്തെയ�ോ മാത്രമല്ല ആശ്രയിക്കുന്നത്. സസ്യവളർച്ചയിലുടനീളം ഭൂഗർഭജലത്തിന്റെയ�ോ മഴക്കാലത്ത് സംഭരിച്ച ജലത്തിന്റെയ�ോ ലഭ്യത ഇത്തരുണത്തിൽ അത്യാവശ്യമാണ്.

ലഭ്യതയുടെ പ്രശ്‌നമാണ് ഇതിനടിസ്ഥാനം. തൻനിമിത്തം വിളവെടുപ്പിൽ 20-30% വരെ നഷ്ടമുണ്ടാകുകയും ചെയ്യുന്നു. ഈ നഷ്ടം നികത്താൻ ശീതസംഭരണികൾ സഹായിക്കും. പാക്ക്ഡ് ഹൗസ്, റൈപ്പനിംഗ് ചേംബർ, ക�ോൾഡ് വാൻ തുടങ്ങിയ സൗകര്യങ്ങൾ നമുക്ക് വേണ്ടത്ര ഇല്ല. 20 ദിവസം മുതൽ 6 മാസം വരെ നമുക്ക് ഇവയിൽ ഉൽപന്നങ്ങൾ കേടാകാതെ സൂക്ഷിച്ചു വയ്ക്കാം. 1-2 മെട്രിക് ടൺ ശേഷിയുളള ഒരു ശീതസംഭരണി സ്ഥാപിക്കാൻ 6 മുതൽ 8 ക�ോടി രൂപ വരെ വേണം.

കയറ്റുമതി രംഗത്ത് ഹ�ോർട്ടികൾച്ചറിന്റെ സ്ഥാനമെന്താണ്? ഇന്ത്യയിൽ ഹ�ോർട്ടികൾച്ചർ മേഖലയിലെ കയറ്റുമതി വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്. 2014-15 ൽ 28628 ക�ോടി രൂപക്കുളള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ പഴങ്ങളും പച്ചക്കറികളും മാത്രം 7.7 ക�ോടി രൂപയുടേതായിരുന്നു. പുഷ്പങ്ങളുടെ മൂല്യമാകട്ടെ 460 ക�ോടി രൂപയ്ക്കും. കശുവണ്ടിയിലും സുഗന്ധവ്യഞ്ജനങ്ങളിലുമാണ് കൂടുതൽ കയറ്റുമതി നടന്നത്. ഇന്ത്യയെ സംബന്ധിച്ച് കയറ്റുമതി കശുവണ്ടി സംസ്‌കരണത്തിന് വൻ സാധ്യതകളുണ്ട്. എന്നാൽ ത�ോട്ടണ്ടിയുടെ ലഭ്യതക്കുറവ് നിമിത്തം അയൽ നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്ത് ലാഭം നേടാനാണ് ശ്രമിക്കുന്നത്. തെലുങ്കാന, കർണ്ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ കശുവണ്ടി ഉൽപാദനം വർദ്ധിപ്പിക്കാൻ സർക്കാർ പല നടപടികളും സ്വീകരിച്ചുവരുന്നു. കില�ോക്ക് 150 മുതൽ 200 രൂപ വരെ ലഭിക്കുന്ന കശുവണ്ടി വളരെ ആദായകരമായ വിളയാണ്.

കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കാൻ ഹ�ോർട്ടികൾച്ചർ വിഭാഗം ഏതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ? വരുമാന വർദ്ധനവിന് ഏറ്റവും പ്രധാനമായി വേണ്ടത് കർഷകർക്ക് വിപണി കണ്ടെത്തുക എന്നതാണ്. പ്രത്യേകിച്ച് ഉളളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങി ഈ മേഖലയിലെ പ്രമുഖ വിളകൾക്ക് ഇത് നിർബന്ധമായി വേണം. ഇവയുടെ ഉൽപാദനത്തെ സംബന്ധിച്ച് വ്യക്തമായ ഒരു കലണ്ടറുണ്ടാകണം. വിവിധ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ കാർഷിക കാലാവസ്ഥാമേഖലയ്ക്കനുസൃതമായി ഉൽപാദിപ്പിക്കാനും അവ സുഗമമായി വിപണിയിലേക്കെത്തിക്കാനും കഴിയണം. ഇത്തരം വിളകൾ കൃഷിചെയ്യുന്നതിനു പുറമെ തേനീച്ച വളർത്തൽ പ�ോലുളള അധിക വരുമാന മാർഗ്ഗങ്ങളും ഉപയ�ോഗിക്കാം. ഹ�ോർട്ടികൾച്ചർ മേഖലയുടെ സംയ�ോജിത വികസനത്തിന് 3 പദ്ധതി വർദ്ധന നടപ്പാക്കി വരുന്നുണ്ട്. വിത്തുമുതൽ വിപണിവരെയുളള എല്ലാ കാര്യങ്ങൾക്കും വേണ്ടത്ര സഹായം നൽകിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിളവെടുപ്പനന്തര നഷ്ടം നമുക്കെങ്ങനെ പരിഹരിക്കാൻ കഴിയും? രാജ്യത്തെ ശീതസംഭരണ സംവിധാനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. വൈദ്യുതി 80

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

81



m

www.krishijagran.com

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35

83


www.krishijagran.com

84

Krishi Jagran Malayalam Volume 01 Issue 07 November 2017 Rs. 35


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.